Posts

Showing posts from 2024

സാരസത്തിലമരും ....

എങ്ങോ എവിടെ നിന്നോ മൗനമുണർന്നു ധ്യാനാത്മകം  ജനിമൃതികൾക്കിടയിലായ് അല്പം  ജപലയമാർന്ന തരംഗ നിമിഷം  സരി2 ഗ2 പ ധ1 സ സ ധ1 പ ഗ2 രി2 സ  ജപനീയ രാഗമേ  ജപനീയ രാഗമേ  സ്വര വീണാ ധാരിണി  സ്വർലോക സുന്ദരിമായേ സ്വരസ്ഥാനങ്ങൾ നിത്യം  സ്വായക്തമാക്കി തരണമേ  സാരസത്തിലമരും അമ്മേ  ജീ ആർ കവിയൂർ 27 04 2024 

In the ruins of our past, a poem by grkaviyoor with translation in Malayalam

In the ruins of our past, In the shadows of what once was grand, Echoes of laughter, now a silent stand. Whispers of love linger in the air, Like petals of flowers, fragile and rare. Wandering souls, intertwined fate, In the remnants of time, we patiently wait. Each crack in the walls, a story untold, In the depths of despair, our secrets hold. A symphony of echoes, haunting and vast, In this sanctuary of relics, our memories last. Let me dwell in this melancholy embrace, Finding solace in the beauty of grace. For even in ruins, there's a beauty to find, In the fragments of the heart, left behind. So let me remain, in the ruins of our past, Nourishing lost memories, until the very last. GR kaviyoor  27 04 2024  സ്വന്തം ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ ശ്രമം  നമ്മുടെ ഭൂതകാലത്തിൻ്റെ അവശിഷ്ടങ്ങളിൽ,  ഒരിക്കൽ ഗംഭീരമായിരുന്നതിൻ്റെ നിഴലിൽ,  ചിരിയുടെ പ്രതിധ്വനികൾ, ഇപ്പോൾ ഒരു നിശബ്ദ നിൽപ്പ്.  സ്നേഹത്തിൻ്റെ മന്ദഹാസങ്ങൾ വായുവിൽ തങ്ങിനിൽക്കുന്നു,  പൂക്കളുടെ ദളങ്ങൾ പോലെ, ദുർബലവും അപൂർവവുമാണ്.  അല

പുനർജനിക്കുന്നുവല്ലോ

മാനമില്ലാതെ  മേഘമില്ലാതെ  മലയില്ലാതെ മരമില്ലാതെ മഴയുണ്ടോ ഒഴുകി വരും പുഴ തൻ പുളിനത്തിൽ ദുഖങ്ങളൊക്കെ ലവണ രസമായി  ആഴക്കടലിൽ ചേരുമല്ലോ  സുഖദുഃഖങ്ങളൊക്കെ  നീരാവിയായ് വീണ്ടും  പുനർജനിക്കുന്നുവല്ലോ  പുണ്യമായി ജലതീർത്ഥമായ് ജീ ആർ കവിയൂർ 26 04 2024

ജീവിത സംക്രമണം

ജീവിത സംക്രമണം  വിടരാൻ കൊതിക്കുമൊരു  പൂവിൻ മനസ്സാരു കണ്ടു   മൂളിപ്പറക്കും വണ്ടിന്റെ  ചുണ്ടത് ചുംബിച്ചറിഞ്ഞു  'സ ഗ മ പ നി സ' 'സ നി പ മ ഗ സ' കാറ്റിലാടും മുളന്തണ്ടിന്റെ  കടക്കൽ വായ്ത്തല വീണ്  നെഞ്ചകമാകെ ചുട്ടുപൊള്ളിച്ച്  ചുണ്ടോട് അടുക്കും  ശ്വാസനിശ്വാസമാർന്ന  സംഗീത ധ്വനിക്കെത്ര മധുരം  ഒന്നൊന്നിനോട് ചേർന്നു  രണ്ടായി മാറുന്നതെത്ര  മധുര നോവിന്റെ അന്ത്യം  പ്രപഞ്ചത്തിൻ താളലയത്തിൻ  ജീവിത സംക്രമണം  ജീ ആർ കവിയൂർ  25 04 2024 രാഗം : അമൃത വർഷിണി

പ്രപഞ്ചമെല്ലാം നയിപ്പോനെ

നൂപുരധ്വനി ഉയരുമ്പോൾ  നോവുകളൊക്കെ മറക്കുന്നു  നിൻ വരവൊക്കെ അറിയുന്നു  നന്ദനന്ദന മുരാരേ ഭഗവാനേ  സ രി2 മ1 പ നി3 സ സ നി2 പ മ1 രി2 ഗ2 സ രാധയ്ക്കും ഭാമയ്ക്കും രുഗ്മിണിക്കും  രാഗാനുഭവം കൊടുത്തവനെ  "രാ "യെല്ലാമകറ്റുക എൻ മണി വർണ്ണ  രാഗിലമാക്കുക സംസാരസാഗരത്തെ  പാണ്ഡവർക്കായ് ദൂതിനായ് പോയവനെ  പാർത്ഥനു സാരഥിയായ്  നിന്നവനെ  പാഞ്ചജന്യധാരി ഭഗവാനേ  പ്രപഞ്ചമെല്ലാം നയിപ്പോനെ വിഷ്ണോ  ജീ ആർ കവിയൂർ 25 04 2024 രാഗം വൃന്ദാവനസാരഗ്

കാനഡേ

കാനഡേ ഖരഹര പ്രിയയുടെ  ജന്യമേ കാനഡേ കാരുണ നിറഞ്ഞ നിൻ   സാമീപ്യ സുഖമറിയുന്നു  സ രി2 പ ഗ2 മ1 ധ2 നി2 സ സ നി2 പ മ1 ഗ2 മ1 രി2 സ മനമതിൽ കുളിർമഴ  അകതാരിൽ നിറയുമ്പോളറിയുന്നു  കണ്ണാ നിൻ പുഞ്ചിരിയാർന്ന  മൂഖാംബുജം സുന്ദരം  കാതുകൾക്ക് സുഖം പകരും  മോഹന മുരളിയിൽ നിന്നും  ഉതിരും ഗാനമമെന്നിൽ  നിന്നോർമ്മകളുണർത്തുന്നു കണ്ണാ .... ജീ ആർ കവിയൂർ  24 04 2024

വൃന്ദാവനത്തിൽ

വൃന്ദാവനത്തിൽ  കണ്ണാ  നിന്നരികിൽ  വന്നു നിൽക്കുമ്പോൾ  നിൻ ചുണ്ടിലെ മുരളിയിൽ  കേട്ടോ ഒരു വൃന്ദാവനസാരംഗി  ഞാനെല്ലാം മറന്നു  എന്നെ മറന്നങ്ങ് നിന്നു പോയി   സ രി2 മ1 പ നി3 സ സ നി2 പ മ1 രി2 ഗ2 സ ഗോക്കളും ഗോപാല വൃന്ദങ്ങളും  ഗോകുലവുമെല്ലാം മറന്നു ഗോവിന്ദാ നിൻ രാഗാലാപനത്താൽ   നിന്നെ ഞാൻ വിളിച്ചു പോയി  കണ്ണാ കണ്ണാ കണ്ണാ കണ്ണാ  ജീ ആർ കവിയൂർ 25 04 2024

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ സ്വപ്നങ്ങൾ പ്രതീക്ഷകൾ സ്വർലോകവസന്തത്തിനു സോപാനപ്പടികളല്ലോ  സ്വപ്നങ്ങൾ പ്രഹേളികകൾ! നിത്യവും കാണുന്നവർക്ക് നിമിഷനേരങ്ങളുടെയാശ്വാസം നേരിൽ കാണാൻകഴിയാത്ത നോവുകളല്ലോ എന്നുമീ  ജീവിതയാത്രകളുടെ  നടുവിലൊരു തുരുത്ത്.   കനവു കാണുവാൻ പഠിക്കുക ഒരു നാൾ സത്യമാകുകയും ചെയ്യും സ്വപ്നങ്ങൾ പ്രതീക്ഷകൾ സ്വർലോകവസന്തത്തിന് സോപാനപ്പടികളല്ലോ  സ്വപ്നങ്ങൾ പ്രഹേളികകൾ. ജീ ആർ കവിയൂർ 24 04 2024

I roam Freely Within me

I roam Freely Within me  In solitude's embrace, I find solace,   Unbound by worldly ties, I freely trace   The contours of my soul, a boundless space   Where echoes of my essence leave no trace   In the quiet depths, I journey deep,   Exploring realms where dreams and memories sleep   With every step, a whispered truth to keep   In the vast expanse of my soul's keep   Alone, yet not lonely, I dance and sway   To the rhythm of my own silent ballet   Embracing the night, I find my own way   In the boundless expanse of this astral array GR kaviyoor  20 04 2024 ഇംഗ്ലീഷ് നിന്നും പരിഭാഷ ശ്രമം ഞാൻ എൻ്റെ ഉള്ളിൽ സ്വതന്ത്രമായി വിഹരിക്കുന്നു  ഏകാന്തതയുടെ ആലിംഗനത്തിൽ, ഞാൻ ആശ്വാസം കണ്ടെത്തുന്നു,  ലൗകിക ബന്ധങ്ങളാൽ ബന്ധിതമല്ലാത്ത, ഞാൻ സ്വതന്ത്രമായി കണ്ടെത്തുന്നു  എൻ്റെ ആത്മാവിൻ്റെ രൂപരേഖകൾ, അതിരുകളില്ലാത്ത ഇടം  എൻ്റെ സത്തയുടെ പ്രതിധ്വനികൾ ഒരു തുമ്പും അവശേഷിക്കുന്നില്ല  ശാന്തമായ ആഴങ്ങളിൽ, ഞാൻ ആഴത്തിൽ യാത്ര ചെയ്യുന്നു,  സ്വപ്നങ്ങളും ഓർമ്മകളും ഉറങ്ങുന്ന മേഖലകൾ പര്യവേക്ഷണം ചെയ്യുന്നു  ഓരോ ചുവടുവെ

Open The door From inside

Open The door From inside Step into the realm of boundless skies, Where dreams unfold and aspirations rise. Let the whispers of possibility guide your way, As you navigate the vastness of each new day. Embrace the freedom that beckons within, And let your journey of self-discovery begin. Shed the shackles of doubt, let them fall away, And bask in the glow of your own inner ray. Explore the depths of your soul's endless sea, And find the treasures of authenticity. For within the expanses of your own being, Lies the universe, infinite and freeing. GR kaviyoor  22 04 2024 പരിഭാഷ ശ്രമം അകത്ത് നിന്ന് വാതിൽ തുറക്കുക  അതിരുകളില്ലാത്ത ആകാശങ്ങളുടെ മണ്ഡലത്തിലേക്ക് ചുവടുവെക്കുക,  സ്വപ്നങ്ങൾ വിരിയുകയും അഭിലാഷങ്ങൾ ഉയരുകയും ചെയ്യുന്നിടത്ത്.  സാധ്യതയുടെ മന്ദഹാസങ്ങൾ നിങ്ങളുടെ വഴി നയിക്കട്ടെ,  ഓരോ പുതിയ ദിവസത്തിൻ്റെയും വിശാലതയിലേക്ക് നിങ്ങൾ സഞ്ചരിക്കുമ്പോൾ .  ഉള്ളിൽ വിളിക്കുന്ന സ്വാതന്ത്ര്യം സ്വീകരിക്കുക,  ഒപ്പം സ്വയം കണ്ടെത്താനുള്ള നിങ്ങളുടെ യാത്ര ആരംഭിക്കട്ടെ.  സംശയത്തിൻ്റെ ചങ്ങലകൾ വലിച്ചെറിയുക,

Your Memories Become a burden

Your Memories Become a burden  In the depths of night, shadows dance, Whispers of the past, a haunting trance. Each echo a weight upon my soul, Yearning for release, to feel whole. Lost in the labyrinth of regret, Seeking solace, a chance to forget. Your love, a beacon in the dark, Guiding me from memories stark. With tender touch, you ease my pain, Washing away the stains of disdain. In your embrace, I find my peace, From burdens released, sweet release. Together we'll wander, hand in hand, Leaving behind the shifting sand. For in your love, I find my light, Banishing shadows, embracing the night. GR kaviyoor  24 04 2024 മലയാള പരിഭാഷ ശ്രമം നിൻ്റെ ഓർമ്മകൾ ഒരു ഭാരമായി മാറുന്നു  രാത്രിയുടെ ആഴങ്ങളിൽ, നിഴലുകൾ നൃത്തം ചെയ്യുന്നു,  ഭൂതകാലത്തിൻ്റെ കുശുകുശുപ്പുകൾ, വേട്ടയാടുന്ന ഒരു മയക്കം.  ഓരോന്നും എൻ്റെ ആത്മാവിൽ ഒരു ഭാരം പ്രതിധ്വനിക്കുന്നു,  മോചനത്തിനായി കൊതിക്കുന്നു, പൂർണത അനുഭവിക്കാൻ.  ഖേദത്തിൻ്റെ വലയത്തിൽ നഷ്ടപ്പെട്ടു,  ആശ്വാസം തേടി, മറക്കാനുള്ള അവസരം.  നിൻ്റെ സ്നേഹം, ഇരുട്ടിൽ ഒരു വിളക്

ഏകമാനമാകുന്നുവല്ലോ

ഏകമാനമാകുന്നുവല്ലോ ഒഴുകിവരും സംഗീത  ധാരയിൽ ഗമകങ്ങളായ് ഗാന്ധാരമായ് പ്രതിമധ്യമമായ് ജീവിത വസന്തമായ് നീ  എൻ ഗളത്തിൽ ചേക്കേറും നേരം  ഷഡാധാരങ്ങളുണർന്നു    ആത്മരാഗങ്ങളായ് സ്വരസ്ഥാനങ്ങളിൽ നിറയുമ്പോൾ  പ്രപഞ്ചസീമകൾക്കുമപ്പുറത്ത്  പ്രണവ മന്ത്രമായ് പ്രതിധ്വനിക്കുന്നു   ഞാൻ നീയായും നീ ഞാനായും മാറുന്നു  അഖിലം ഏകമാനമാകുന്നുവല്ലോ  ജീ ആർ കവിയൂർ 22 04 2024

നിൻ വരവും കാത്ത്

നിൻ വരവും കാത്ത് നിൻ പദനിസ്വനങ്ങൾക്കായ് കാതോർത്ത നേരമെൻ മനസ്സിന്റെ വാതായനം  മെല്ലെ തുറന്നു വന്നുവല്ലോ  മേനിയഴകല്ല ഉള്ളിന്റെ  ഉള്ളിൻ വെണ്മയറിഞ്ഞു  ഉൾപ്പളകം കൊണ്ടു ഞാനപ്പോൾ  അറിയാതെയെന്റെ വിരൽത്തുമ്പിൽ  നൃത്തമാടിയ അക്ഷരക്കൂട്ടിൽ  കണ്ടു ഞാൻ നിന്നെയൊരു  താളമാർന്ന സംഗീതം പോലെ  ശ്രുതി നീട്ടിയ രാഗം പോലെ  നിൻ പദനിസ്വനങ്ങൾക്കായ് കാതോർത്ത നേരമെൻ മനസ്സിന്റെ വാതായനം  മെല്ലെ തുറന്നു വന്നുവല്ലോ  ജീ ആർ കവിയൂർ 22 04 2024

മനമാനന്ദ ലഹരിയിൽ

കൽ വിളക്കുകൾ കൺചിമ്മി  കാണാ ദൂരത്തു നിന്ന്  മേട നിലാവ് പുഞ്ചിരിച്ചു  മേദിനിയിൽ കർണ്ണികാരം  മിഴി തുറന്ന നേരം കനവിൽ  കൊലുസിട്ടു കിലുക്കിക്കൊണ്ട്  കരിമഷി പടരും മിഴിയഴകുമായ് കുളിർ കാറ്റിനൊപ്പം വന്നു നീ  മിഥുന മഴയായി പെയ്തു താഴ്‌വാരമാകേ അനുഭൂതിയിൽ ജീവന്റെ അങ്കുരങ്ങൾ മുളച്ചു പൊന്തി  രാഗലയ വസന്തം ശ്രുതി മീട്ടി മെല്ലെ രാക്കുയിലുകളത് ഏറ്റുപാടി   ചക്രവാളമാകെ മാറ്റൊലി കൊണ്ടു മനമാനന്ദ ലഹരിയിൽ ആറാടി ജീ ആർ കവിയൂർ 21 04 2024

കദളിമംഗലത്തമ്മ

കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... മൂന്നു കരക്കും  താങ്ങേകും തായേ  നിന്നെ ഭക്തർ വിളിക്കുകിൽ വിളിപ്പുറത്തല്ലോ  കദളിമംഗലത്തമ്മ കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... ദക്ഷിണാമൂർത്തിതൻ   പത്നിയാം ഭൈരവി  ദശമഹാവിദ്യയുള്ളവളെ  രൗദ്രയാം മഹാകാളി  കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... വിഷു കഴിഞ്ഞ്  ജീവിതയിലേറി ഭക്തരാം പ്രജകളെ കണ്ടു   നെൽപ്പറയും  അൻപൊലിയും സ്വീകരിച്ച്  അനുഗ്രഹിച്ച് പത്താമുദയത്തിന്  മടങ്ങിയെത്തുന്നു കദളിമംഗലത്ത്  കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... ജീ ആർ കവിയൂർ  20 04 2024

രാമ നവമി ദിനത്തിൽ

 രാമ നവമി ദിനത്തിൽ രാമപാദം പൂകുവാൻ  രാമനാമം ജപിക്കുക ജപിക്കുക  രാമലക്ഷ്മണ ഭരത ശത്രുഘ്ന സീതാസമേത രാമ രാമ  അയോദ്ധ്യാപതി രാമ  അലഞ്ഞിതു കാടകം  അറിഞ്ഞു ഹനുമൽ ഭക്തിയും  ആഴിയും കടന്ന് രാവണ നിഗ്രഹം  പുഷ്പക വിമാനമെറിയത്തി  പുതു സന്തോഷത്തോടെ  പതി പാവന സ്മരണയാൽ  പാടിപ്പാടി മുത്തി നേടാം  രാമ രാമ രാമാ  ജീ ആർ കവിയൂർ  17 04 2024

To be not to be poem and translation in Malayalam

 To be not to be  I want to be  the sunshine in your day, Not the storm clouds  that block your way. To be the laughter  that fills your heart, And not the sorrow  tearing it apart. I strive to be  the melody in your song, Not the silence  when everything goes wrong. Let me be the warmth  in your embrace, And not  the chill of a distant space. I aim to be the comfort in your sigh, Not the pain that  makes you cry. Together, let's weave  a tale of bliss, Where every moment  is sealed with a kiss. Gr kaviyoor  17 04 2024  ആകാതിരിക്കാൻ  ഞാൻ ആകാൻ ആഗ്രഹിക്കുന്നു  നിൻ്റെ  ദിവസത്തിലെ സൂര്യപ്രകാശമായ്,  കൊടുങ്കാറ്റ് മേഘങ്ങളല്ല  അത് നിൻ്റെ വഴി തടയുന്നു.  ചിരിയാകാൻ  അത് നിൻ്റെ ഹൃദയത്തിൽ നിറയുന്നു,  അല്ലാതെ സങ്കടമല്ല   അതിനെ കീറിമുറിക്കുന്നു.  ആകാൻ ഞാൻ പരിശ്രമിക്കുന്നു  നിൻ്റെ പാട്ടിലെ ഈണമായ്   നിശബ്ദതയല്ല   എല്ലാം തെറ്റുമ്പോൾ.  ഞാൻ ഊഷ്മളമായിരിക്കട്ടെ   നിൻ്റെ ആലിംഗനത്തിൽ,  അല്ല  ഒരു വിദൂര സ്ഥലത്തിൻ്റെ തണുപ്പ്.  ആശ്വാസം ആകാനാണ് ഞാൻ ലക്ഷ്യമിടുന്നത്  നിൻ്റെ നെടുവീർപ്പിൽ,  ആ വേദനയല്ല  നിങ്ങളെ കരയ

കണ്ടുവോ കേട്ടുവോ

ഞാനത് കണ്ടു നീ കണ്ടുവോ ഞാനതു കേട്ടു നീ കേട്ടുവോ  എനിക്കായി പാടും പൂങ്കുയിലെ  പാടുമോ പഞ്ചമ രാഗം  നിൻ ചൊടികളിൽ വിടരുമോ  മുല്ല മലർ പുഞ്ചിരി സുഗന്ധം  ഞാനത് കണ്ടു നീ കണ്ടുവോ  ഞാനതു കേട്ടു നീ കേട്ടോ  കാണുന്നു ഞാനിന്നു നിൻ മഞ്ചിമയാർന്ന  സുന്ദര രൂപം .... കേൾക്കുന്നു ഞാനിന്നു  സുന്ദര മുരളി നാദം ..,. ഞാനത് കണ്ടു നീ കണ്ടു  ഞാനത് കേട്ടു നീ കേട്ടുവോ  മായാമയനെയും മാനസ ചോരാ മരുവുക എൻ മനമതിൽ  മായാതെ നിത്യവും കണ്ണാ  കണ്ണാ കണ്ണാ കണ്ണാ ഞാനത് കണ്ടു നീ കണ്ടുവോ  ഞാനതു കേട്ടു നീ കേട്ടുവോ  ജി ആർ കവിയൂർ  18 04 2024

കണ്ണും കാതും കഴിച്ചു

നിനക്കായി കാത്തിരിപ്പിന്റെ  കണ്ണും കാതും കഴിച്ചു  പൂമരം പൂത്തു പുതുമണം പരന്നു  കനവുകൾ ആയിരം കണ്ടു  (നിനക്കായി ...) കാത്തിരിപ്പിന്റെ കൂട് കൂടി  കിളികളുടെ ചിലമ്പലുകളും  കൊക്കുരുമ്മി കടന്നകന്ന നീളും രാവും പകലും  (നിനക്കായി ...) മഴയും മഞ്ഞും മാറി  കുളിർ കാറ്റുപോയി  വെയിലേറ്റു വാടിയിട്ടും  നിൻ വരവു മാത്രം കണ്ടില്ല  ജീ ആർ കവിയൂർ  16 04 2024

ദേവി ശരണം

സിന്ദൂരവർണ്ണേ! സുന്ദരീ!മായേ! സുഭഗേ! സുശീലേ!  സങ്കടഹാരണീ! ദേവീ!  മൂലാധാരസ്ഥിതേ  മനോഹരീ! മധുമയി!  മംഗളകാരിണീ!  മാതംഗശാലിനിയമ്മേ!  ശ്രീമൂലരാജരാജേശ്വരീ!  ശ്രീയേഴുമംബികേ! ശ്രീചക്രനിവാസിനീ!  ശ്രീ ലളിതേ!  അമ്മേ ഭഗവതി!  ശുഭപ്രദേ! വൈകുണ്ഠനിവാസിനീ! ശരണം തവയുഗളം  ശാരദേ ശങ്കരീ!  ശിവപത്നി കൈലാസവാസിനേ ദേവീ! ജീ ആർ കവിയൂർ 16 04 2024

ആയർകുല നാഥനേ

ആയർകുലനാഥനേ!  ആയർകുലനാഥനേ! ആയുരാരോഗ്യ ദായകനേ! അറിയുന്നു ഞാനിന്ന്  അവിടുത്തെ ലീലാവിലാസങ്ങൾ!  അത്ഭുതം! അത്ഭുതം! അത്ഭുതം!  അവിവേകിയാമെന്നെ  അണയ്ക്കുക ചേർത്തുനിന്നരികിൽ,  ആഴിയുമൂഴിയും ഈരേഴു പതിനാലു ലോകവും  അന്നമ്മയ്ക്കു  കാട്ടിക്കൊടുത്തവനേ! അറിവിന്നറിവാം ജീവിതവഴികൾ ആഴമേറുമുപദേശമായ് ഗീതയാൽ  അർജ്ജുനനു  നീ കാട്ടിക്കൊടുത്തില്ലേ!  അടിയനെയും  ആ മാർഗത്തിലൂടെ നയിക്കേണമേ കണ്ണാ!  ജീ ആർ കവിയൂർ  16 04 2024

കനവുകണ്ടു

മഴമേഘങ്ങൾ  തമ്പുരു മീട്ടും  മേട സന്ധ്യകളെ  മിഴി പെയ്തു തോരാൻ  കൊതിക്കും മനസ്സിന്റെ  നോവുകൾക്ക്  ആശ്വാസം പകരാൻ  പോരുക പോരുക നീ  തെന്നലും വിരുന്നു വന്നു  കിളി കുല ജാലങ്ങളും  സസ്യ ലതാദികളും  പ്രാർത്ഥിച്ചു കുളിർമഴയ്ക്കായി  നീയെന്നു വരുമെന്ന്  കാതോർത്തിരുന്നു  ഇറയത്ത് തൂലികയുമായി  കനവുകണ്ടു കവിതയേ  ജീ ആർ കവിയൂർ  15 04 2024

കൈവിട്ടുപോയോരാ പ്രണയം!

ഒരു ദീർഘനിശ്വാസത്തിൻവേളയിലായ് മനമറിയാതെയോർത്തുപ്പോയ് നിൻക്കൊലുസ്സിൻ്റെ കിലുക്കങ്ങൾക്കു  കാതോർത്ത നാൾ!  കണ്ണും കണ്ണും  കഥ പറഞ്ഞ വേളകളിൽ  നുണക്കുഴികളിൽ പടർന്ന ചിരിയുടെയലകളിൽമെല്ലെ  മധുരിക്കുംനോവിന്റെ സ്പർശനത്താൽ  കനവിന്റെ മഞ്ചലിലേറിയ  കരകാണാക്കടലിനുമപ്പുറത്തേക്കു  പോയിവന്നനേര- മറിയുന്നു  കൈവിട്ടുപോയോരാ പ്രണയം! ജീ ആർ കവിയൂർ 14 04 2024

എൻ പുലമ്പലുകൾ 109

എൻ പുലമ്പലുകൾ  109 ഇറുകിയടയ്ക്കട്ടെ  മിഴികളെൻ കാണുവാൻ നിന്നെ  കാഴ്ച ഒരുക്കട്ടെ  മനസ്സിലൊരു കണി  മലകൾ വിതുമ്പി  പുഴകളായി ഒഴുകി  കടലിനൊരുപ്പു രസം  ചിന്തകൾ പക്ഷിയായി  മനസ്സെന്ന കൂട്ടിൽ ചേക്കേറിയ നേരം  ചുണ്ടോളമൊഴുകിയ  കണ്ണുനീർക്കണം  ചുംബനത്താലോപ്പി  രാവുകരഞ്ഞു  നിലാവ് പെയ്തു,  ദുഃഖത്തിൻ നിഴലകുന്നു  നീ വാക്കുകളെ  കടം കൊണ്ടത് കൊണ്ട്  എൻ കവിതയ്ക്കും മൗനം  ജീ ആർ കവിയൂർ 14 04 2024

മാനസച്ചോരാ!

മാനസച്ചോരാ! കാണുന്നിന്നും നിന്നെ ഞാനെന്നും  പൂവിലും പൂമ്പാറ്റയിലും  മേഘത്തിലും, മയിലാട്ടത്തിലും  അരുവിയിലെ കുളിരിലും  ഒഴുകുന്ന പുഴയിലും  ആഴിയുടെ തിരമാലകളിലും  ആകാശത്തെ അമ്പിളിയിലും  ഉദിക്കുന്ന  സൂര്യതേജസിലും  കേൾക്കുന്നു ഞാനാ മോഹനഗാനം  മുളംതണ്ടിലും  മാറ്റൊലികൊള്ളും പൂങ്കുയിൽ പാട്ടിലും  നിൻമണം പകരുന്ന കായാമ്പൂവിലും  പീതാംബരം  ചുറ്റിനിൽക്കുന്നത്  കാണുന്നു കർണ്ണികാരത്തിലും  കരുണാമയനേ! മാനസച്ചോരാ!  കാത്തുകൊള്ളണേ കണ്ണാ! കണ്ണാ! കണ്ണാ!  ജീ ആർ കവിയൂർ  12 04 2024

നീരദചന്ദ്രികെ....

നീരദചന്ദ്രിക  നീരാടാനെത്തിയ നീലത്തടാകത്തിലായ് അല്ലിയാമ്പലുകൾ ചിരിതൂകിനിന്നനേരം നീയെന്തേയൊരു  സ്വപ്നമരാളികയായ്  മന്ദം മന്ദം നീന്തിത്തുടിച്ചു, എൻ മനസ്സിൻ്റെയാഴങ്ങളിൽ? ഞാനറിയാതെൻ്റെ നിദ്രയകന്നനേരം  വികാര പരവശനായ് ഏകാന്തതയിൽ  മൊഴികൾ പരതി. നിന്നെ കുറിച്ചെ ഴുതുവാനെത്രയോ തവണ  വെട്ടിത്തിരുത്തി ചുരുട്ടിയെറിഞ്ഞു, അപൂർണ്ണമായ കവിതനോക്കിയിരുന്നു. നീരദചന്ദ്രിക  നീരാടാനെത്തിയ നീല തടാകത്തിലായ് അല്ലിയാമ്പലുകൾ ചിരിതൂകിനിന്നനേരം.. ജീ ആർ കവിയൂർ 11 04 2024

നിൻ സാമീപ്യ സുഗന്ധം

മുകിലാട മാറ്റി  മൗനമാർന്ന നിൻ  നിലാ പുഞ്ചിരിയിൽ  നിഴൽ പറ്റി നിൽക്കുമ്പോൾ  മുളങ്കാട് മൂളിയാടിയ  മർമ്മരങ്ങൾക്കു കാതോർത്തു  കാതരമാനസയായി  വിരഹ വസന്തത്തിൻ  ശലഭ ശോഭയുമായ് പറന്നുയരുവാനൊരുങ്ങും  കിനാക്കളിലറിയാതെ  അറിയുന്നു നിൻ സാമീപ്യ സുഗന്ധം  ജീ ആർ കവിയൂർ  10 04 2024

ബന്ധങ്ങൾ ബന്ധങ്ങൾ

ബന്ധങ്ങൾ ബന്ധങ്ങൾ  ബാന്ധവങ്ങളായ് ബന്ധനമായ് മാറുന്നുവോ   ബന്ധങ്ങളകലുന്നേരം  ജീവിതവഴിയിലറിയാതെ  ഇത്തിരി നേരമൊന്നു  ഇളവേൽക്കുമ്പോളറിയുന്നു  എല്ലാം വെറും നീർകുമിളകളാണെന്ന്  കൈവിട്ടകലും വീണ്ടുമെത്താനാവാതെ  കൈവഴികൾ തേടുന്ന പുഴയോരങ്ങൾ  കണ്ണുനീർ ചാലുകളായ് മാറുമ്പോൾ  കടലോളം ദുഃഖം പെയ്തൊഴിയുന്നുവോ ജീ ആർ കവിയൂർ  10 04 2024

സ്വാന്തനം പകർന്നു മനസ്സുകളിൽ

മനസ്സിനെ ശോകമൂകമാക്കി  ശിവരഞ്ജിനി രാഗമെന്നിൽ  മോഹമുണർത്തിയെങ്കിലും  വേദനകൾക്കൊരു തണൽ  കണ്ണനെ വിളിച്ചു പാടിയീ  രാഗാലാപനത്താൽ  ഉള്ളുരുകി ഉൾകുളിർ  തേടിയല്ലോ സംഗീതം  സ്വരസ്ഥാനങ്ങളാൽ ശ്രുതിമീട്ടി  കാരുണ്യം തേടിയീയൊന്ന്  ഹൃദയമുരുകി സ്വാന്തനം  പകർന്നു മനസ്സുകളിൽ  ജീ ആർ കവിയൂർ  10 04 2024

കൂടൊന്നു കൂട്ടി

വർണ്ണങ്ങൾ തേടും  മനസ്സിന്റെ ചില്ല മേൽ  കൂടൊന്നു കൂട്ടി  ഇണപൈങ്കിളി      ഇഴയടുക്കാത്ത വേളകളിൽ  ഇമയടയാതെ കാത്തിരിക്കും  ഇളവെയിലെറ്റു വാടാതെ  ഈണം മൂളി പറന്നകലും  നിന്നെ നോക്കി  പുഞ്ചിരിക്കും പൂനിലാവും  പുണരുവാൻ കൊതിയോടെ  കാത്തുനിൽക്കും നേരം  അറിയാതെ വർണ്ണങ്ങൾ തേടും  മനസ്സിന്റെ ചില്ല മേൽ  കൂടൊന്നു കൂട്ടി  ഇണപൈങ്കിളി  ജീ ആർ കവിയൂർ  10 04 2024

ഉള്ളകത്തിൽ

യാമിനിയകന്നു വാനിൽ  യാമ ശംഖൊലിക്കൊപ്പം  യമുനയുടെ പുളിനങ്ങളിലായ്  യദുകുലനാഥൻ്റെ മുരളിക ഉണർന്നു കാതോർത്തു നിന്നു ധേനുക്കൾ  കാതരായം രാധയുടെ മനസ്സുണർന്നു  കനക ചിലങ്കകൾ പൊട്ടി ചിരിച്ചു  കാംബോജി രാഗം മാറ്റൊലി കൊണ്ടു  നീലവാനം ചുവന്നു കറുത്തു  നിലാവ് പുഞ്ചിരിച്ചു നിന്നു  നിഴലകന്നു ഉള്ളിൻ്റെ ഉള്ളം നിറഞ്ഞു മൗനം നിദ്രയണഞ്ഞു  ജീ ആർ കവിയൂർ 09 04 2024

കായാമ്പൂ വർണ്ണനെ കണ്ടേൻ..

കായാമ്പൂ വർണ്ണനെ കണ്ടേൻ  കൊലക്കുഴൽ വിളി മേളത്തിൽ  കാളിന്ദി തടത്തിലെത്തി മനം  കദനങ്ങളെല്ലാം മറന്നേ കണ്ണാ കണ്ണാ  (കായാമ്പൂ വർണ്ണനെ കണ്ടേൻ..) കാട്ടിയ കുറുമ്പുകളെല്ലാം  കണ്ടോർത്തു സന്തോഷ അശ്രുക്കളാൽ  കണ്ണിൽ നിന്നും മുത്തുമണികളായ് കാൽപാദങ്ങളിൽ തൊട്ടുവണങ്ങി കണ്ണാ കണ്ണാ (കായാമ്പൂ വർണ്ണനെ കണ്ടേൻ..) കരിവണ്ടു പോലെയക്ഷരങ്ങൾ  കൈവിരൽത്തുമ്പിൽ ഉതിർന്ന നേരം  കൈവല്ല്യ മൂർത്തി കരുണാമയനെ  കൈകൂപ്പി വണങ്ങുന്നേൻ കണ്ണാ കണ്ണാ  (കായാമ്പൂ വർണ്ണനെ കണ്ടേൻ..) ജീ ആർ കവിയൂർ  07 04 2024  

ഭൈരവി

ഭൈരവി  ബീജമന്ത്രസ്വരൂപിണിയാം  ഐക്യ ജ്ഞാന ക്രിയാശക്തിയാൽ  മൂലാധാരത്തിലമരുമമ്മേ  മരണഭത്തെയകറ്റുവോളേ  ശിവ പത്നിയാം അവിടുത്തെ  കൃപാ കടാക്ഷങ്ങളില്ലാതെ  മറ്റൊരാശ്രയമില്ല അമ്മേ  ഭദ്രേകാളി മാതാവേ  ഭൈരവി കദളിമംഗലത്ത് വാഴും കലിദോഷനിവാരിണി  കരുണാമയീ കാത്തുകൊള്ളുക  ഞങ്ങളെ നീ അമ്മേ ഭദ്രകാളി അമ്മേ  ജീ ആർ കവിയൂർ  06 04 2024

എൻ മായാ മയനേ

എൻ മായാ മയനേ  കണ്ടിട്ടും കാണാതെ പോയി  എന്തേ നീ കേട്ടിട്ടും  കേൾക്കാതെ പോയി  ജന്മജന്മാന്തര ദുഃഖ ദുരിതങ്ങൾ  ആർജിച്ചത് എൻ  കർമ്മ ഫലത്താലോ  ഇനിയെങ്കിലും നേർവഴി കാട്ടി ഈ കാടായ കല്ലും മുള്ളും താണ്ടി  എന്നെ നേർവഴിക്കു നയിക്കേണമേ  കണ്ടു ഞാൻ കാർമേഘ  വർണ്ണങ്ങളോക്കെയും  കേട്ടു ഞാൻ കാറ്റിൽ  മുരളീരവമൊക്കെയും  നിൻ നാദധാരയെന്നിൽ  ആനന്ദിനുഭൂതി യുണർത്തിയല്ലോ മായാമയനെ മാനസ ചോര  മരുവുക നിത്യമെൻ മനമിതിൽ  മുരളീധര മുകുന്ദാ കണ്ണാ  ജീ ആർ കവിയൂർ  02 04 2024

നീയില്ലാതെ ( ഗാനം )

നീയില്ലാതെ  നീയില്ലാതെ ഞാനില്ല  നിറമിഴികളാൽ നിൽക്കുന്നു  നിന്നോർമ്മയുടെ തുരുത്തിലായ് നീറും മനംമോടെ പ്രിയതേ (നീയില്ലാതെ...) നിമിഷങ്ങൾ നാഴികളായ് നീങ്ങി ദിനം വർഷങ്ങളായ് നിലാവുദിച്ചുയർന്നു   നിൻ നിഴൽ മാത്രം കണ്ടില്ല  (നീയില്ലാതെ...) നേർവഴിയിൽ നയിപ്പാനായ് നേരുള്ളവനെ പ്രാർത്ഥിക്കുന്നു   നല്ലതു വരട്ടെ നിനക്കെന്നും  നീങ്ങാത്ത വിരഹ നോവുമായി  (നീയില്ലാതെ...) ജീ ആർ കവിയൂർ  01 04 2024

മനസ്സിൻ താഴ്വാരങ്ങളിൽ (ഗാനം)

മനസ്സിൻതാഴ് വാരങ്ങളിൽ  രാക്കുളിരിൽ  നിലാച്ചന്തവുമായ് നിഴലായ് ചാരെ  നീ വന്നു (മനസ്സിൻ) മൃദുലവികാരങ്ങളുടെ മോഹവലയങ്ങൾ ചുറ്റും പ്രണയവല്ലരികൾ പൂക്കുന്ന നിനക്കായ് പാടുമെൻ   ആത്മവിപഞ്ചികയിൽ രാഗമേത് താളമേത് (മനസ്സിൻ) അറിയുന്നു ഞാനറിയുന്നു ജീവൻ്റെ തുടിപ്പാർന്ന  ഹൃദയഗീതമല്ലോ! (മനസ്സിൻ) ജീ ആർ കവിയൂർ 31 03 2024

നിൻ്റെ ചിന്തകളാൽ ഗർഭം ധരിച്ചു

നിൻ്റെ ചിന്തകളാൽ ഗർഭം ധരിച്ചു  ആത്മാവിൻ്റെയാഴങ്ങളിൽ രാത്രിയുടെ നിശബ്ദതയിൽ, സ്വപ്നങ്ങൾ മൃദുവായിരുന്നു! ഓരോ ഹൃദയമിടിപ്പിലും, നിൻ്റെ സാന്നിധ്യവും കാറ്റിൻ്റെ ശബ്ദത്തിലും, യാഥാർത്ഥ്യമാണത്. പ്രഭാതത്തിൻ്റെ നിറങ്ങളിലാകാശം,  വളരെ തിളക്കമുള്ളതാണ്. മധുരമുള്ള ഈണങ്ങളിൽ, ആനന്ദത്തോടെ  നൃത്തം ചെയ്യുന്നു! എൻ്റെ ചിരിയുടെ ആഴങ്ങളിൽ,  നീ വീടു കണ്ടെത്തുന്നു! പൊഴിച്ച കണ്ണീരിൽ ഒരിക്കലും തനിച്ചുമല്ല! ഓരോ പുതിയ ദിനത്തിലും കഥ വികസിക്കുന്നു, ചുവടുകളൊരോന്നിലും നമ്മുടെബന്ധം വളരുന്നു! നിമിഷങ്ങളുടെ നിശബ്ദതയിൽ, സമയം സൌമ്യമായി ഒഴുകുന്നിടത്ത്, ഉള്ളിൻ്റെയാഴങ്ങളിൽ.. നീ നിൻ്റെ കുറിപ്പുകൾ ഉപേക്ഷിക്കുന്നു. കടന്നുപോകുന്ന  ഓരോ നിമിഷത്തിലും, നമ്മുടെ ബന്ധം ശക്തമാണ്, ശ്വസിക്കുന്ന  ഓരോ ശ്വാസത്തിലുംതിരയുന്നു  എവിടെയാണ്, എവിടെയാണ് ഞാൻ നിൻ്റെ ചിന്തകളാൽ ഗർഭം ധരിച്ചു! ജീ ആർ കവിയൂർ 29 03 2024

ഗസൽ വസന്തം .....

ഗസൽ വസന്തം ..... മിഴി രണ്ടും നിറഞ്ഞുവല്ലോ മൊഴിയിലെന്തെ നോവിൻ്റെ മധുരിമ നിറയുന്നുവല്ലോ  മൂളുന്നുവല്ലോ മുളം കാടുകളും മുഖത്ത് വിരിഞ്ഞുവല്ലോ മുല്ലപ്പൂവിൻ്റെ ചാരുതയും മണം പരത്തുന്നുവല്ലോ മനസ്സിൻ്റെ താളുകളിൽ മൈലാഞ്ചി ചന്തമുള്ള മോഹത്തിൻ ഗീതങ്ങൾ മണിയറയിലാകെ മുഴങ്ങി മോഹബത്തിൻ ഇശലുകൾ മണവാട്ടി നാണാത്താൽ മറച്ചുവല്ലോ തട്ടത്തിൻ മറയത്ത് നിന്നും കാന്തി  മെഹഫിലിൽ മുഴങ്ങിയല്ലോ  ഗസലിൻ വസന്തം ..... ജീ ആർ കവിയൂർ 28 03 2024

വരിക പ്രണയമേ

വരിക പ്രണയമേ  കനവിലൊരു  നിഴൽ നിലാവായി നീ  ഗ്രീഷ്മം വസന്തത്തിലേക്ക്  വരും മുൻപേ നിദ്ര വിട്ടന്നുവോ  ഇനിയെത്ര നാളിനിയിത് തുടരമീ സ്വപനായനങ്ങൾ മോഹ ശലഭമായി പാറി പറക്കും ഇനി വേണ്ടൊരു വാൽമീകം മറനീക്കി വരിക ചാരത്ത് മറക്കാനാവാത്ത അനുഭവമാകട്ടെ സംഗമ സ്ഥാനമൊരുക്കുന്നു ജന്മ ജന്മാന്തരങ്ങളായ് പ്രണയമേ ജീ ആർ കവിയൂർ 27 03 2024

വിഷു സംക്രമം

വിഷു സംക്രമം  കണികണ്ടുണരും  കണിക്കൊന്നയും  കാതിന് ഇമ്പമേകും വിഷുപ്പക്ഷിതൻ പാട്ടും  രാവും പകലും തുല്യമായ് മാറും  മേടമാസത്തിലെ  വിഷുദിനത്തിലായ് നരകാസുര നിഗ്രഹം  നടത്തി നന്മയുടെ  വിജയം നൽകി  ശ്രീകൃഷ്ണ ഭഗവാൻ  രാവണനെ ഹനിച്ചതു  രാമനും വിഷുദിനത്തില്ലല്ലോ  രാമ ജയം ശ്രീ രാമ ജയം  രാമ ജയം ശ്രീരാമജയം  ജി ആർ കവിയൂർ  26 03 2024

ഏറെ പ്രിയകരമാം രാഗം

ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം രേവതി രാഗം രേവതി രാഗം  സ രി1 മ1 പ നി2 സ സ നി2 പ മ1 രി1 സ രേവതി രാഗം രാഗം രേവതി രാഗം രത്നാംഗിയുടെ മേള കർത്താ രാഗം അന്നമാചാര്യനും പുരന്ദര ദാസനും ഏറെ പാടി സാധകമാക്കിയ രാഗം മഹാദേവ ശിവ ശംഭോ   ശ്രീ മഹാദേവ ശിവ ശംഭോ  .... രേവതി രാഗം രാഗം രേവതി രാഗം ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം തൃക്കവിയുരും തൃക്കുരട്ടിയിലും തൃക്കാരിയൂരും തൃകപാലീശരത്തും കുടികൊള്ളും പരമേശ്വരാ  കൈതൊഴുന്നെൻ ഭഗവാനേ രേവതി രാഗം രാഗം രേവതി രാഗം ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം ജീ ആർ കവിയൂർ 26 03 2024

ഉത്ര ശ്രീബലി

ഉത്ര ശ്രീബലി രാവഞ്ഞു ആബാലവൃദ്ധജനം ഒത്തുകൂടി  ചെണ്ടയും മുറി ചെണ്ടയും മുഴക്കി  "അപ്പൂപ്പൻ കൊട്ടടക്ക  അമ്മൂമ്മ വിറ്റടയ്ക്ക് " താളം മുഴക്കി ദിഗ് വലയം തുടങ്ങി പിറ്റെ നാൾ സന്ധ്യക്ക് അഞ്ചിശ്വരന്മാരു വന്നു  താലപ്പൊലി തെളിഞ്ഞു  മേള വാദ്യങ്ങൾ മുഴങ്ങി  ആഘോഷങ്ങൾ തുടങ്ങി  മനമാനന്ദത്തിൽ ലയിച്ചു  വടക്കേ നട തുറന്നു  വന്നിതു ദേവിമാർ മൂന്നും  ആലംതുരുത്തിയും  കാവിലെയും പടപ്പാട്ട്  അമ്മമാർവന്നു ജീവിതയിലേറി വന്നു  തുള്ളിയാടി ഉത്സവം മുറുകി അടുത്ത നാൾ ഉച്ചക്ക് ഉത്ര ശ്രീബലി കണ്ടു  തൊഴുതു ഭക്തർ ആറാട്ട് കഴിഞ്ഞുവന്ന് അമ്മമാർ സോദരക്കയ്യിൽ നിന്നും കാണിക്ക വാങ്ങി  ചേട്ടാ പോട്ടെ ചേട്ടപോട്ടെ വാദ്യം മുഴങ്ങി അമ്മമാർ മടങ്ങി ജീ ആർ കവിയൂർ 24 03 2024

സ്വസ്തി

സ്വസ്തി  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ താരകങ്ങൾ  വഴികാട്ടി  താഴ്വാരമാകെ കുളിർ കോരി  തിരുപ്പിറവി അറിഞ്ഞു  ബേദലഹേമിലെ  പുൽത്തൊഴുത്തിലെത്തിയ  ആട്ടിടയർ സമ്മാനങ്ങൾ നൽകി ഉണ്ണിയേശുവിനെ കണ്ടു  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ ഏറെ നന്മ നിറഞ്ഞ ബാലകനായ്  എല്ലാവർക്കും ഓമനയായ് വളർന്നു  ഒരുനാൾ കാനായിലെ കല്യാണത്തിന്  വെള്ളത്തെ വീഞ്ഞാക്കിയല്ലോ അത്ഭുതം  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ ഗലീലിയായിലെ ബാലകനെ  സൗഖ്യപ്പെടുത്തി കഫർണാമിൽ അശുദ്ധാത്മാവിനെ അകറ്റി  പത്രോസിന്റെ അമ്മായിക്കു  രോഗ ശാന്തി നൽകി ദിവ്യനായി  യേശു നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ കൊടുങ്കാറ്റിനെ ശമിപ്പിച്ചു  അന്ധർക്കുകാഴ്ച നൽകി  ഊമയ്ക്ക് നാവ് നൽകി  അഞ്ച്  അപ്പം കൊണ്ട്  അയ്യായിരങ്ങളുടെ വിശപ്പടക്കി  നന്മ നിറഞ്ഞവനേ നല്ലവനാം ആടിടയനെ നേർവഴിക്ക് നയിക്കണേമേ  നിത്യം വഴികാട്ടിയായി വരണേമേ പീലാതോസിൻ കോടതിയിൽ കുറ്റക്കാരനായി വിധി എഴുതി ഗോകുൽദാ മലയിലായ്  പ

ഹല്ലേലുയ്യ

കാൽവരിയിൽ ക്രൂശിതനെ  കൽപ്പനകൾ നൽകിയവനേ  കരുണാമയനേ കാവൽ വിളക്കേ കർത്തനേ യേശു നാഥാ  പാപങ്ങളെല്ലാം  മർത്യ പാപങ്ങളെല്ലാം  സ്വയമെറ്റെടുത്തോനേ അജപാലകനെ യേശുവേ  രാജാധിരാജനെ  രക്തത്തെ വീഞാക്കിയോനേ  അഞ്ച് അപ്പം കൊണ്ട്  അയ്യായിരത്തെ പോക്ഷിപ്പിച്ചവനെ  അശരണരുടെ ആശ്രിതനെ  ഹല്ലേലുയ്യ അല്ലേലുയ്യ ഹല്ലേലുയ്യ  ജി ആർ കവിയൂർ 20 03 2024

വേദാന്ത ചിന്തകൾ

വേദാന്ത ചിന്തകൾ നെരിയാണിചോട്ടിലായ്  ഞെരിഞ്ഞമരും ജീവിതങ്ങളെ തലകീഴായി ഞാന്നു കിടക്കും ജന്മങ്ങളെയില്ലേ നിങ്ങൾക്കും മോഹങ്ങളുടെ പിരിമുറുക്കങ്ങൾ വഴിമുട്ടി വീർപ്പു മുട്ടി നിൽക്കുന്നു ദിശാ ബോധമില്ലാതെ അലയും കണ്ണുനീർകയം വറ്റിയ മാനസങ്ങളെ കഴുകുത്തില്ലാതെ ആഴിയുടെ  ആഴമറിയാതെ അണയുന്നുവോ ഉള്ളിൻ്റെ ഉള്ളിലെ അഗ്നിയുടെ തേജസ്സറിഞ്ഞ് മുന്നേറുക  ഇല്ല ജനിമരണങ്ങളില്ലാത്മാവിന് ഒരിക്കലും നിരാശ വേണ്ടയിനിയും വേദ്യമായതിനെ അഴിയാതെ കാക്കുക  ജീ ആർ കവിയൂർ 24 03 2024

കേട്ടു മറന്ന ഗീതം

കേട്ടു മറന്ന ഗീതം പാർവണ രജനിയിൽ  പവനന്റെ തലോടലാൽ  പാതിരാ മുല്ലപ്പൂവിൻ ഗന്ധം  പറയാനാവാത്തൊരാനന്ദം പുലരുവോളം കേട്ടിരുന്നു  പുല്ലാംകുഴലിലുടെ ഒഴുകിയ പല്ലവിയില്ലാത്ത പാട്ടിൻ്റെ പാലാഴി തിരയിളക്കം പാടാനറിയാത്ത മനസ്സിൽ പഞ്ചമം മധുരം പകരുന്ന പലവുരു കേട്ടു മറന്ന ഗീതം പ്രണയാർദ്രമാർന്ന സംഗീതം  ജീ ആർ കവിയൂർ 21 03 2024

ആരുമറിയാതെ

ആരുമറിയാതെ  ആരുമറിയാതെ  ഉള്ളിലെ  ഉള്ളിൽ  കാർമേഘം  തിങ്ങിനിറഞ്ഞു  കരിമഷി പടർന്നു  പെയ്തിറങ്ങി  അപ്പോഴും  ജാലക വെളിയിൽ  മഞ്ഞവെയിൽ  പെയ്യുന്നുണ്ടായിരുന്നു  നോവിന്റെ കല്ലും മുള്ളും ചവിട്ടുന്നുണ്ടായിരുന്നു  ജീവിതത്തിന്റെ യാത്ര  ആരൊക്കെയോ  നിറഭേദങ്ങൾ തേടി  ഗ്രീഷ്മ വിരഹമെന്നകലും വർഷമേഘങ്ങൾ  എന്നുവരുമെന്നറിയില്ല  വസന്തത്തിന്റെ വരവിനായി  ഒരുങ്ങി ഞാനും എൻ്റെ തൂലികയും  കടലാസും ജീ ആർ കവിയൂർ 21 03 2024

സ്വപ്ന ദർശനം

സ്വപ്ന ദർശനം നീയാം വർഷ മേഘത്തെ കനവ് കണ്ട രാവുകളിൽ നിലാവ് എത്തി നോക്കിയ ജാലകത്തിലൂടെ ഓർമ്മകൾ മനസ്സിൽ മെല്ലെ പൂത്തിറങ്ങി നിൻ സാമീപ്യത്തിൻ. ഗന്ധം മൃദു ചുംബനത്തിൻ സ്പർശന സുഖം തേടിയ നേരം നിദ്രയകന്നു ഞാനും എൻ നിഴലും  വിരഹമാർന്ന ചിദാകശവും മാത്രമായ്  അവശേഷിക്കുന്നോപ്പം  എൻ പ്രണയാക്ഷരങ്ങളും ജീ ആർ കവിയൂർ 21 03 2024

രാഗാനുഭൂതിയിൽ

രാഗാനുഭൂതിയിൽ ഇനിയൊന്നു പാടുക  വർണ്ണങ്ങളായിരം ശ്രുതി ചേർത്തു പാടുക  ഋതു  വസന്ത രാഗം സപ്തസ്വര മാധുരി ഉണർത്തും  ആരോഹണവരോഹണങ്ങൾ തീർക്കും സംഗീത ധാരയിൽ മനസ്സിലൊരു പാലാഴി മഥനം അമൃത കുംഭം പൊങ്ങി  ആനന്ദ അനുഭൂതിയിൽ നൃത്തം വച്ചു സ്വര രാഗ  സംഗീതത്തിൻ്റെ ലഹരിയിൽ ജീ ആർ കവിയൂർ 19 03 2024

മധുരം മധുരം പാടിയിതു മീര

മംഗളധ്വനികളാൽ മുഖരിതം  മധുസൂദന മുരളീരവ തരംഗം  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര ജപലയ ഘോഷങ്ങളാൽ മുഴങ്ങി  ജയദേവ കവിയുടെ ഗീതികളിൽ  രാധാമാധവ ലീലാ വേളകൾ  രതിസുഖ സാഗര രാഗരസം  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര അനുരാഗ വിവശയാം മീര  അനുദിനം പാടി കേശവ ഗീതം  ആമോദ മാർന്നൂനൃത്തം വച്ചു  ആകാശവും ഭൂമിയും മാറ്റുലിക്കൊണ്ടു  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര ജീ ആർ കവിയൂർ 19 03 2024

നിൻ ഗന്ധമറിഞ്ഞു

നീർമിഴിപ്പീലികൾ  നനഞ്ഞൊഴുകിയ  നേരത്ത് നിൻ മൊഴി കേൾക്കാൻ കൊതിച്ചു പോയ് പോയ നാളുകളിനി വരികയില്ലെന്നോർത്ത് വല്ലാതെ ഉള്ളൊന്നു പിടച്ചു വഴികണ്ണുമായ് കാത്തിരുന്നു വരുന്നതൊക്കെ നീയെന്ന് കരുതി മോഹിച്ചപ്പോളറിയാതെ മനസ്സിലൊരു വിങ്ങൽ ഞാനറിയാതെ വിതുമ്പി പോയ് വിരൽ തുമ്പിൽ വന്നൊരു വാക്കുകൾക്ക് നിൻ്റെ  മധുര നോവിൻ  ഗന്ധമുണ്ടായിരുന്നു ജീ ആർ കവിയൂർ 19 03 2024

നിൻ വരവും കാത്ത് (ഗദ്യ കവിത)

നിൻ വരവും കാത്ത് (ഗദ്യ കവിത) വരൾച്ച വാഴുന്ന വരണ്ട ദേശങ്ങളിൽ,  പ്രതീക്ഷയെന്നത് കാറ്റിൽ മന്ത്രിക്കുന്നു,  മേഘങ്ങൾ കൂടുന്നു, വാഗ്ദാനങ്ങളാൽ കനത്തു,  ചാരനിറത്തിൽ വരച്ച ആകാശത്തിൻ്റെ  നിഴൽ ചിത്രം  ഭൂമി, ദാഹിക്കുന്നത് വരക്കാൻ, കാത്തിരിക്കുന്നു,  തുള്ളികൾ അതിൻ്റെ വിണ്ടുകീറിയ ചർമ്മത്തെ ചുംബിക്കാൻ,  ഓരോ മഴത്തുള്ളിയും ഒരു ജീവനാഡി, ഒരു അനുഗ്രഹം,  നവീകരണം കൊണ്ടുവരുന്നു,  ആത്മാവിൻ്റെ ആഘാതം ശമിപ്പിക്കുന്നു.  മഴയുടെ താളത്തിനൊത്ത് പ്രകൃതി നൃത്തം ചെയ്യുന്നു,  ഓരോ പല്ലവിയിലും ജീവിതത്തിൻ്റെ ഗാനം,  മഴയെക്കുറിച്ചുള്ള പ്രതീക്ഷ, ഒരു ആകാശ അപേക്ഷ,  അതിൻ്റെ ആശ്ലേഷത്തിൽ, നമ്മൾ ആശ്വാസം കണ്ടെത്തുന്നു. ജീ ആർ കവിയൂർ 18 03 2024

വ്യാമോഹം

ആത്മരാഗം ഉണർന്നു  മൗനസരോവരത്തിൽ  അലയടിച്ചു ഉയർന്നു  അനവദ്യ ആനന്ദാനുഭൂതി നിത്യനൈമിത്യ കർമ്മ കാണ്ഡങ്ങളുടെ നടുവിലായ് സുഖദുഃഖങ്ങളുടെ ആരോഹണ അവരോഹണങ്ങളുടെ തനിയാവർത്തം ജന്മ ജന്മാന്തര മോഹങ്ങൾ തൻ അവസ്മരണീയമാം സമ്മേളനം വിധിയുടെ വിളയാട്ടമറിയാതെ ആഗ്രഹങ്ങളുടെ വ്യാമോഹം ജീ ആർ കവിയൂർ 17 03 2024 

കിന്നാരം മൂളും കാറ്റേ

കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കാർകൂന്തലിൽ പീലിച്ചൂടിയ കാർമേഘ നിറമർന്നവനെ കായാമ്പൂവിൻ അഴകുള്ളവനെ കണ്ടുവോ നീ എൻ മായ കണ്ണനെ കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കള കളാരവത്തോടെ ഒഴുകും കാളിന്ദി തീരത്ത് നിന്നും കാലിയെ മെയിച്ച് കൊണ്ട്  പഞ്ചമം പാടും കുയിൽനൊപ്പം കുഴൽ വിളിക്കുന്നത് നീ കേട്ടുവോ  കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കാമിനിയാം രാധയും ഗോപികളുമുണ്ടായിരുന്നുവോ കള്ളനവനെ കണ്ടുവോ കവർന്നുവോ നിൻ മനവും കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം ജീ ആർ കവിയൂർ 17 03 2024 

കർഷ ഉത്സവം

കർഷ ഉത്സവം ഹലാധര മാനസം വിതുമ്പി  ഹൃദയ ധമിനികളിൽ  അഗ്നി  ഹൈമവതിയെറെ കനിഞ്ഞു  ഹിമമുരുകി ധാരയായ് പതിച്ചു ഹർഷാരവം മുഴങ്ങി എങ്ങും ഹർഷ ബാഷ്പം നിറഞ്ഞൊഴുകി വർഷ കന്യക നൃത്തമാടി  കർഷക മനസ്സുകളിൽ ആനന്ദം      താ ത്യ്യാത്തോം തകത്തിമി  താ ത്യ്യാത്തോം  തക തക താ ത്യ്യാത്തോം നിലമൊരുങ്ങി കളമൊരുങ്ങി നീലി പെണ്ണ് ഒരുങ്ങി  കൊയ്തു മെതിച്ചു  നിലയറകൾ നിറഞ്ഞു  താ ത്യ്യാത്തോം തകത്തിമി  താ ത്യ്യാത്തോം  തക തക താ ത്യ്യാത്തോം ജീ ആർ കവിയൂർ 16 03 2024

നീ വന്നില്ല

നീ  വന്നില്ല  വസന്തം വന്നണഞ്ഞു ആഘോഷം പൂവിരിഞ്ഞ് പരന്നു മണം  കിളികൾ പാടി താലോളം അരുവികൾ ഒഴുകുകി ആലോലം  കരളു വെന്ത് നോവുന്നുവല്ലോ എങ്ങു നീ പോയിമറഞ്ഞു ഇനി എന്തിനു ഞാൻ പാടണം കാത്തിരിപ്പല്ലാതെയില്ലനി ശരണം രാപകലുകൾ വന്നകന്നു  കാലം കഥപറഞ്ഞു  ഓർത്തു കൊണ്ടിരുന്നു ജീവിത സായാന്നമായല്ലോ നീ മാത്രം എന്തെ വന്നില്ല  ജീ ആർ കവിയൂർ 15 03 2024

നീ കേൾക്കുന്നുവോ

നീയെൻ്റെ ഉള്ളിലെ  നിശ്വാസ ധാരയായ് നിലക്കാത്ത ആശ്വാസമായ്  നിറഞ്ഞു ഒഴുകും നീരുറവയായല്ലോ നിശകളിലായ് കുളിർ പകരും നിരാശയകറ്റും നിർമലമാം നിലാവായായ് പെയ്തത്  നീറുമെൻ സായന്തനങ്ങളിൽ നിഴലായി പിന്തുടരുന്നുവല്ലോ നിണമണിഞ്ഞ കാൽപ്പാടുകൾ നിന്നെ നിരന്തരമായ് പിന്തുടരുന്നു നിർമണി മുത്തുക്കളാം പുഞ്ചിരിക്കായ് നിർ നിമേഷനായ് കാത്തിരിക്കുന്നു നിലക്കാത്തയീ ഗാനം നീ കേൾക്കുന്നുവോ ജീ ആർ കവിയൂർ 15 03 2024

പുനർജനിയോ

മധുരനൊമ്പരം  സിരകളിൽ പടരും  ലഹരിയായ് നുരയും  ആത്മരാഗമോ പ്രണയം  ആനന്ദാശ്രു തീർക്കും  ഋതുപരാഗണമോ  ഇന്ദ്രിയ മോഹങ്ങളോ പ്രപഞ്ച ദാഹമോ ഈണമേറും രാഗഭാവമോ  ശ്രുതി പകരും ലയവിന്യാസം  തനിയാവർത്തനമോ  പുനർജനിയോ അനുരാഗം  ജീ ആർ കവിയൂർ 14 03 2024

വരാതിരിക്കില്ല നീയും

വരാതിരിക്കില്ല നീയും  മീനമാസ വേനലിൽ  മേദിനിയിൽ ചൂടേറുമ്പോൾ  മേലാകെ കുളിരു കോരി  നിന്നോർമ്മകളാൽ പ്രിയനേ  മാനസ്സരത്തിൽ നീ  മഴനൂലായി പെയ്തിറങ്ങും  കനവൊക്കെ നിനവായി മാറും  വർണ്ണരാജികൾ വിരിയും  മയൂരങ്ങൾ നടനമാടും മാരിവില്ലിനൊപ്പം ശലഭം ചിറകു വിടർത്തി പറക്കും അരയന്നങ്ങൾ കൊക്കുരുമ്മും വിടരും  പുഷ്പങ്ങളായിരം  വരുമൊരു വസന്തം  വിരഹ നയനങ്ങൾ തേടി  വരാതിരിക്കില്ല നീയും  ജീ ആർ കവിയൂർ 14 03 2024

മിണ്ടാത്തതെന്തെ

മിണ്ടാത്തതെന്തെ പൈങ്കിളി  മൊഴിവെട്ടിയോ എന്നോട് മിഴികൾ മറക്കുന്നതെന്തെ മഴ മേഘം പോലെയായല്ലോ മുഖം മിന്നി മറയുന്നു വല്ലോ പൊന്നേ മനസ്സിൻ്റെ താളിൽ നിനക്കായ് മറ്റാരും കാണാതെ കുറിച്ചുവച്ചു മധുര നോവിൻ മർമ്മരങ്ങൾ മിണ്ടാത്തതെന്തെ പൈങ്കിളി  മൊഴിവെട്ടിയോ എന്നോട് മന്ദാനിലൻ മൂളി അകന്നു മാങ്കൊമ്പിലെ കുയിലുകൾ മെല്ലെ പാടി വിരഹരാഗം മാറ്റൊലി കൊണ്ടു ചക്രവാളം മിണ്ടാത്തതെന്തെ പൈങ്കിളി  മൊഴിവെട്ടിയോ എന്നോട് ജീ ആർ കവിയൂർ 13 03 2024

കൊടുവിളയുടെ കിടാവിളക്കേ

ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങളകറ്റുവോളെ കല്ലടയാറിൻ്റെ തീരത്ത്  കോടിയാട്ട്  വാഴും ശിവപാർവതി ക്ഷേത്ര സന്നിധിയിൽ വന്നു തൊഴുതു നിൽക്കുമ്പോൾ മനം കൈലാസത്തിലെന്ന പോലെ ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങളകറ്റുവോളെ ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങള കറ്റുവോളെ കറുത്തവാവിനും വെളുത്തവാവിനും ധനുമാസത്തിലെ തിരുവാതിര നാളുകളിലും മാത്രമല്ലോ അമ്മേ നീ ഭക്തർക്കു  ദർശനം നൽകുന്നു നിനക്കായ് ഭക്തർ കുങ്കുമാർച്ചനയും മഞ്ഞൾ കൊണ്ട്  അഭിഷേകവും  നടത്തി പോരുന്നു  ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങള കറ്റുവോളെ കാർത്തായിനി കാത്തു  കൊള്ളണമെയമ്മെ കദനങ്ങൾ കേട്ടറിഞ്ഞ് കൈത്താങ്ങായി ഓടിയെത്തുമൊരമ്മ പരമേശ്വരിയാണെൻ അമ്മ ശ്രീചക്ര വാസിനി  ശ്രീയെഴും അംബികേ  കൊടുവിളയുടെ കിടാവിളക്കേ കൊടിയ ദുഃഖങ്ങള കറ്റുവോളെ ജീ ആർ കവിയൂർ 12 03 2024

എങ്ങിനെ മൂളാതിരിക്കും

പെയ്യാനൊരുങ്ങുന്ന മഴമേഘമേ  തിങ്ങിവിങ്ങുന്നുന്നെപ്പോലെ നീയുമോ വിരഹത്തിൻ ചൂടോ വിതുമ്പലോ  വാരിധിയുടെ തേങ്ങലോ മുഴങ്ങുന്നു  കാറ്റതെറ്റു മൂളുന്നുവല്ലോ മുളം കാടിനൊപ്പം കരിവണ്ടും മൂളുന്നുവല്ലോ തേൻ നുകരവേ കാർമേഘത്തിൻ നിറം കണ്ടു പീലിവിടർത്തും മയിൽപ്പെടയും  കളകാഞ്ചി പാടും കുയിൽ പാട്ടും  കാൽ മുട്ടോളമിഴയും കാർകുന്തലവും കാണുന്നു കരിമഷിയാൽ എഴുതിയ മിഴികളും കാവ്യമത് തുളുമ്പുന്ന ചിത്രം വരികളിൽ കുറിച്ചു ഞാനാറിയാതെയെങ്ങിനെ മൂളാതിരിക്കും  ജീ ആർ കവിയൂർ 12 03 2024

ആറ്റുകാൽ വാഴുമമ്മേ ശരണം

അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം അഴലാറ്റുക അണയാതെ കാക്കുക  അകപ്പൊരുളായ് തെളിയൂക അംബികേ അക്ഷര മലരായി എൻ വിരൽത്തുമ്പിൽ  ആനന്ദ നൃത്തമാടുക ആത്മ സ്വരൂപിണി  അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം അനന്തകോടി ജന്മങ്ങളിനി വേണ്ട ആഴിത്തിരമലകൾ കണക്കെ വന്നു അജ്ഞാനമകറ്റുക അറിവേകുക അമ്മേ മഹാമായെ ആറ്റുകാൽ വാഴുമമ്മേ അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം അകം പുക്ക് അഹന്തയെല്ലാം അടുപ്പിൽ വെന്തുരുകി പൊങ്കാലയായ് അവിടുത്തെ നൈവേദ്യമായ് മാറി അഹമിഹമറിഞ്ഞ് ശാന്തി നൽകുന്നു അമ്മേ ശരണം ദേവി ശരണം ആറ്റുകാൽ വാഴുമമ്മേ ശരണം ജീ ആർ കവിയൂർ 12 03 2024 

നീ മാത്രമെന്തെ വന്നില്ല സഖേ

നിന്നോർമ്മകളാലല്ലോ ജീവിതത്തിന് അർത്ഥം അകലളും തോറും  അടുക്കാൻ മോഹം വിരഹമാർന്ന രാവുകൾ ഗ്രീഷ്മമാർന്ന പകലുകൾ വർഷത്തിൻ വരവിനായി കാത്തിരുന്നു നിൻ കുളിരറിയാൻ നിദ്രയില്ലാ നിമിഷങ്ങളിൽ  താരകങ്ങൾ കൺ തുറന്നു നിലാവിൻ്റെ നിഴലിൽ നീറും മനം തുടിച്ചു പറയാൻ വാക്കുകൾ ഇല്ല  പറവകളും പറന്നകന്നു അക്ഷരങ്ങളും പിണങ്ങി പിരിഞ്ഞു  നീ മാത്രമെന്തെ വന്നില്ല സഖേ  ജീ ആർ കവിയൂർ 09 03 2024

തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ

തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  തുകലാസുര നിഗ്രഹം കഴിഞ്ഞു അസുരൻ്റെ പൊക്കണത്തിൽ നിന്നും  കണ്ടെടുത്ത   ശിവലിംഗ രൂപനാം മഹാദേവൻ തൻ വിഗ്രഹത്തെ ശ്രീ വല്ലഭ സ്വാമിയുടെ തിരുകരത്താൽ പ്രതിഷ്ഠിച്ചുവല്ലോ   തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  അകമഴിഞ്ഞ് വിളിക്കും ഭക്തരുടെ  അകതാരിലെ അല്ലലെല്ലാം അകറ്റും മഹാദേവ നിക്കായി നേർച്ചകൾ ഏറെ നടത്തുന്നവർക്ക് ആയുർ ആരോഗ്യ സൗഖ്യം നൽകുന്നു തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  കിഴക്കേ നടയിലായ്  പടിഞ്ഞാറ് ദർശനമായി ദേവിയും വാഴുന്നു  അമ്മക്ക് ചാന്താട്ടം വഴിപാട് നടത്തുന്ന ഭക്തരുടെ ആഗ്രഹ പൂർത്തി നടത്തുന്നു അമ്മ നിൻ കിഴക്കേ നടയിലായി ശ്രീ കൃഷ്ണ ഭഗവാനുമുണ്ടല്ലോ ഉദ്ദിഷ്ട കാര്യത്തിനായി  പാൽപ്പായസവും ഉണ്ണിയപ്പവും നേദിക്കുന്നു ഭക്തർ തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  പടിഞ്ഞാറെ നടയിൽ തേവുന്നത്ത് മഹാവിഷ്ണുവും പുതിയിടത്ത് മഹാവിഷ്ണുവിനെയും ഭക്തർ കൈവണങ്ങുന്നുവല്ലോ ഭഗവാനെ തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ  നിൻ

ത്രിക്കവിയൂർ വാഴും

ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ ത്രേതായുഗ കാലത്ത്  ശ്രീ രാമസ്വാമി പ്രതിഷ്ഠിച്ച തിരു വിഗ്രഹത്തിന് മുന്നിൽ കൺടച്ചു തൊഴുത് നിൽക്കുമ്പോൾ  കൈലാസത്തിലെന്നപോലെ ഭഗവാനെ ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ പഞ്ചക്ഷരി മന്ത്രം നിത്യം  നാവിലുദിക്കാൻ ശേക്ഷിയും ശേമുഷിയും നൽകണേ  പാർവതി വല്ലഭാ കൃപാ നിധേ ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ ശിവരാത്രി വ്രതം നോറ്റ്  നിൻ കീർത്തനം പാടി വിളക്കും ആഘോഷവും കണ്ട് മടങ്ങുമ്പോൾ മനസ്സിന് എന്തൊരു ആനന്ദം ഭഗവാനെ ത്രിക്കവിയൂർ വാഴും ത്രിനെത്രനാം ഭഗവാനെ തൃക്കൺ പാർത്തനുഗ്രഹിക്കേണമെ തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ ജീ ആർ കവിയൂർ 10 03 2024

കുറിക്കട്ടെ വീണ്ടും

കുറിക്കട്ടെ വീണ്ടും  ഒരു വേള നീയെന്നരികിൽ ഉണ്ടെങ്കിൽ  ഓണവും വിഷുവുമെന്നും വസന്ത  ഹേമന്തങ്ങൾ  തീർക്കുമല്ലോ  നിനക്കായി മൂളാമൊരു പാട്ടിന്റെ പല്ലവി  ആരും ഇതുവരെ പാടാത്ത ഗാനമാവട്ടെ  രാഗമോ താളമോ ശ്രുതിയോ  അറിയില്ലെങ്കിലും അറിവിന്റെ അങ്ങേത്തലക്കലൊപ്പം എത്തിടാൻ  ആവോളമെന്നാൽ നിനക്കായ്  ശ്രമിക്കാമല്ലോ എൻ  ഒമാലാളെ  നിലാവ് പെയ്തിട്ടും രാക്കിളി പാടിയിട്ടും  നിഴലായി നീയെൻ അരികിലെന്തെ വരാതെ പോയത് ഒരു വാക്ക് എന്തേ മിണ്ടാതെ പോയത്  ഓർമ്മ താളിൽ കുറിക്കട്ടെ വീണ്ടും  ജീ ആർ കവിയൂർ 08 03 2024

കഴിയുന്നു നോവ് പാട്ടുമായി

കഴിയുന്നു നോവ് പാട്ടുമായി  കരിമഷി പടർന്നോരു  കൽവിളക്കിൻ മുന്നിലായി  കരിങ്കുവള മിഴിയാളവൾ  കാത്തിരുന്നതാർക്കുവേണ്ടി  കടൽകടന്നപ്പുറം കദന നോവിൻ  കരകാണാ തീരങ്ങൾക്കുമിപ്പുറം  കനവ് കാണും മുത്തും പവിഴവും  കൈക്കലാക്കുവാൻ പോയതോ കാലങ്ങൾ കടന്നുപോകിലും  കണ്ടു മറന്ന മുഖം തേടുന്നു  കരളിൽ നോവു പാട്ടുമായി  കഴിയുന്നു നിനക്കായി മാത്രം  ജീ. ആർ കവിയൂർ 07 03 2024

നിഴലായി പടർന്നു

നൊമ്പരമൊക്കെ നെഞ്ചിലോതുക്കി നിനക്കായ് മാത്രം നിഴലുകൾ തേടി ഗ്രീഷ്മത്തിലുടെ ഗമിക്കുമ്പോൾ ഗ്രസിച്ചു എന്നിൽ ഗമകമായ് രാഗ വിരഹം  വസന്തം വരുമെന്ന് കാതിൽ പറഞ്ഞു കാറ്റ്  നിന്നെ കാണാൻ കൊതിയോടെ ഹൃദയമിടിച്ചു വേഗം വേഗം നിറങ്ങൾ മാറി മറഞ്ഞു നിമിഷങ്ങൾ വർഷങ്ങളായ്  നിന്നോർമ്മകളെന്നിൽ നിഴലായി പടർന്നു ജീ ആർ കവിയൂർ 05 03 2024

പാടുക മനമേ

പാടുക മനമേ  ശിവനാമം പാടുക മനമേ  ശിവമകലുവോളം മനമേ സംസാരസാഗര തിരയിൽ പെട്ട്  ഉഴലും നേരത്ത് നിന്നാമമല്ലാതെ  മറ്റൊരു ഔഷധവുമില്ലാ  ഓം നമഃ ശിവായ  ഓം നമഃ ശിവായ  പഞ്ചാക്ഷരീ മന്ത്ര പൊരുളറിയുക "ന"എന്നാൽ ഭഗവാൻ തന്നിൽ  ഒളിപ്പിച്ചിരിക്കുന്നലാളിത്യം,  "മ" എന്നാൽ പ്രപഞ്ചത്തെക്കുറിക്കുന്നു.  "ശി" ശിവനെ പ്രതിനിധീകരിക്കുന്നു "വ" എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം.  "യ" എന്നാൽ ആത്മാവിനെക്കുറിക്കുന്നു.  ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളല്ലോ .  ന എന്നാൽ ഭൂമി.  മ എന്നാൽ ജലം.  ശി എന്നാൽ അഗ്നി.  വ എന്നാൽ വായു.  യ എന്നാൽ ആകാശം" ഓം നമഃ ശിവായ  ഓം നമഃ ശിവായ  ശിവനാമം പാടുക മനമേ  ശിവ മകലുവോളം മനമേ ജീ ആർ കവിയൂർ 07 03 2024

ഓം നമഃ ശിവായ

ഓം നമഃ ശിവായ  ചന്ദ്രചൂഡ ശിവശങ്കര  പാർവതിപതേ പാഹിമാം  ഗംഗാധര ശാര്‍ദ്ദൂല ചർമധാരി ത്രിശൂല ഢമരുക ധാരേ     നാഗഭൂഷണ നാഗജപതേ  ശ്മശാന വാസിനേ ഭസ്മധാരി ഹിമാവൽ ശൃംഗത്തിലമരും  നന്ദി വാഹനാ മഹാദേവനെ  രുദ്രാക്ഷ കൃപയ്ക്കായ്  ശിവനാമം ഭജിക്കുന്നേൻ നീലകണ്ഠ വിഷഹാരി  ശംഭോ മഹാദേവ  പാഹിമാം പാഹിമാം  ജീ ആർ കവിയൂർ  04 03 2024

എന്ത് കണ്ടു ഞാൻ

ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  മനുഷ്യൻ വെറുമൊരു   മാംസ കൂമ്പാരം  ജലത്തിൽ വിരിയും  കുമിളകൾ മാത്രം  പൊട്ടിപ്പോകും കുമിളകൾ  ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  കണ്ടു ഏറെ കണ്ടു നിന്നെപ്പോലെ വേറെ ആരെയും കണ്ടില്ല  ഒന്ന് ഒന്നിനോട് സാമ്യമില്ലാതെ  ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  കൊടുക്കും ഈ ഹൃദയം ആർക്ക്  കൊടുത്തവരൊക്കെ വഞ്ചിചന മാത്രം   തിരികെ കിട്ടി  ഈ ലോകത്ത് വന്ന് എന്ത് കണ്ടു ഞാൻ  ഈ ലോകത്ത്  ജീ ആർ കവിയൂർ 04 03 2024 

ഞാനറിയുന്നു

നിലാവിൻ്റെ നിഴലിൽ  നിൻ സ്നേഹ മർമ്മരം നിദ്രാവിഹീനമാക്കി നിശിധിനിയുടെ. അവസാന  യാമങ്ങളിൽ കണ്ട കനവിൽ  നിമ്ന്നോന്നതങ്ങളിൽ  കുളിർ പകർന്നു നീ പകലിൻ്റെ ചുടു ചുംബന മേറ്റ് ഉണർന്നപ്പോൾ നീ  എങ്ങോ അകന്നു പോയല്ലോ ജീവിത സായാഹ്നത്തിൽ തേടുന്നു നിന്നെ എൻ  തൂലിക തുമ്പിൽ യുഗങ്ങളായി പിടി തരാതെ വഴുതി അകലുന്നുവോ എത്ര ഋതു വസന്തങ്ങൾ  വന്നു പോകിലും ഓരോ ചലനങ്ങളിലും നിൻ സുഗന്ധമാർന്ന  സാമീപ്യം ഞാനറിയുന്നു ജീ ആർ കവിയൂർ 03 03 2024

മറക്കാനായില്ലല്ലോ നിന്നെ

വെയിൽ ചാഞ്ഞ നേരം  വയൽവരമ്പിലൂടെ  നടക്കും നേരം കണ്ടു   കണ്ണിനൊരു ആനന്ദം  പുളിയിലകരയുള്ള പുടവ ചുറ്റി  തുള്ളി തുളുമ്പിയകന്നോരു ചെമ്പനീർ പൂവിൻ വിതളുകളിൽ  പൂമ്പാറ്റ പോലെ പാറി മിഴികൾ  എത്ര പറഞ്ഞാലും തീരില്ല  എത്ര പാടിയാലും മതിവരില്ല  ഏഴ്ഴകുള്ള ചേല് കണ്ടു  എലുകകൾ താണ്ടിയിട്ടും  മറക്കാനായില്ലല്ലോ നിന്നെ ജീ ആർ കവിയൂർ 03 03 2024

മറയാക്കുമല്ലോ

കൈ വളരുന്നുവോ  കാൽ വളരുന്നുവോ  കാത്തു കാത്തു  കണ്ണിലെ കൃഷ്ണമണി പോലെ  കാത്തുസൂക്ഷിച്ച കണ്മണിയെ  കണ്ണൻ ചിരട്ടയിൽ  മണ്ണുവാരി കളിച്ച നീയിന്ന്  വളർന്നു പന്തലിച്ചു  വാങ്ങായിമാറിയല്ലോ  വീടിനായി കൈത്താങ്ങായി മാറിയല്ലോ  കാലമെന്നേയും നിന്നെയും നാളെ കാലയവനികയ്ക്ക് മറയാക്കുമല്ലോ  03 03 2024

അരികിൽ നിന്നരികിൽ

അരികിൽ നിന്നരികിൽ  വന്നുതൊഴുതുനിന്നപ്പോൾ അറിയാതെ കണ്ണുകൾ  തുളുമ്പി പോയി  ഉള്ളിലെ കദനങ്ങളെല്ലാം  അലിഞ്ഞു പോയി  വല്ലഭാ ശ്രീ വല്ലഭാ നല്ലവനെ ശ്രീവല്ലഭനെ  അറിയാതെ ഞാൻ ചെയ്യ്തൊരു അറിവില്ലായിമ ഒക്കെ പൊറുത്ത് അവിടുത്തേക്ക് ചേർത്ത് അണക്കണേ അറിവിൻ്റെ അറിവേ ശ്രീ വല്ലഭനേ ശ്രീയെഴും വല്ലഭനെ ഇഴയുവാൻ വയ്യ ഉഴലുവാൻ വയ്യ ഇനിയൊരു ജന്മം വേണ്ട എനിക്ക്  ഇഷ്ട ദൈവമാം നിന്നെ ഭജിച്ച് ഇഹലോക പരലോകങ്ങളൊന്നുമേ  വേണ്ട എനിക്ക് നീ മാത്രം ശരണം  ശ്രീ വല്ലഭ ശ്രീയെഴും വല്ലഭാ ജീ ആർ കവിയൂർ 02 03 2024

പലിപ്ര കാവിൽ വാഴും

പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ നിൻ പാദാര വിന്ദങ്ങളിൽ നമിക്കുന്നു ഞാൻ നീക്കുക ഞങ്ങൾ തൻ അഴലോക്കെ അമ്മേ നിൻ മൂലസ്ഥാനം ഞട്ടൂർ കാവിലല്ലോ നീ ഞെട്ടറ്റ് പോകാതെ കാത്തിടെണമ്മേ  നിൻ അപദാനങ്ങൾ പാടും ഭക്തർക്കു നീ അനുഗ്രഹം നൽകുന്നു അമ്മേ  പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ നിൻ അന്തികെ നാഗരാജാവും നാഗയക്ഷിയമ്മയും രക്ഷസ്സും യോഗിശ്വരനും കുടികൊള്ളുന്നുവല്ലോ വടക്ക് കിഴക്കേ മൂലയിൽ  നീല സർപ്പവും ഉണ്ടല്ലോ അമ്മേ  പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ ഗ്രാമ ദേവതയുടെ കുടുംബ ദേവതയും നീയല്ലയോ അമ്മേ മംഗള കാരിണി മായാമയി ചിന്മയി നിന്നെ നിത്യം ഭാജിപ്പവർക്ക് ആരോഗ്യവും സമ്പത്തും നൽകുന്നുവല്ലോ അമ്മേ  പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ  പരദേവത അനുഗ്രഹം ചൊരിയുകയമ്മേ ജീ ആർ കവിയൂർ 03 03 2024

പറയാനുള്ളത് മറന്നു

പറയാനുള്ളത് മറന്നു ഇതുവരെ പറയാത്തതൊക്കെ  മനസ്സിന്റെ കോണിൽ കുറിച്ചിട്ടു കാണുമ്പോൾ പറയാമെന്നോർത്ത്  കണ്ടപ്പോഴോ പറയാനുള്ളതൊക്കെ മറന്നു  നിൻ മിഴികൾ തുറന്നു പറഞ്ഞതെല്ലാം വിരഹത്തിൻ്റെ ദിനങ്ങളുടെ നോവിൻ നേരാർന്ന സന്തോഷങ്ങളായിരുന്നു  മറക്കാനാവാത്ത സത്യങ്ങളായിരുന്നു  മധുരം നിറഞ്ഞു മനമാകേ അനുഭൂതി മന്ദപവൻ വെഞ്ചാമരം വീശി സുഗന്ധം മത്ത ഭ്രമരം  തേൻ നുകർന്നു മൂളി പറന്നു മനോഹരി പ്രകൃതി ചാഞ്ചാടി നിന്നു ജീ ആർ കവിയൂർ 01 03 2024

ഉത്രാളിക്കാവിൽ

ഉത്രാളിക്കാവിൽ കുംഭമാസ  ഉത്സവത്തിന് കൊടിയേറ്റ് കൊമ്പും കുഴലും പഞ്ചവാദ്യങ്ങൾ  നടപ്പുര മേളം മുറുക്കി ചെമ്മേ  മുപ്പത്തിമൂന്ന്  ആനയുമൊരുങ്ങി  മുന്നിൽ കുതിര  വേല കാളവേല  മുട്ടറക്കലുമായ്  വഴിപാടുകൾ കേമമായി  ഉത്രാളിക്കാവിൽ കുംഭമാസ  ഉത്സവത്തിന് കൊടിയേറ്റ് അമ്മ രുധിതിര മഹാകാളിക്ക്  പൂരാഘോഷങ്ങൾ കൊണ്ടാടി  കമ്പക്കെട്ടുകൾ  വർണ്ണാഭമാക്കി  അമ്മയെ കണ്ടു തൊഴുതു ഭക്തർ  മടങ്ങുമ്പോൾ മനസ്സിൽ  ഭഗവതിയുടെ രൂപം നിറഞ്ഞു  ഉത്രാളിക്കാവിൽ കുംഭമാസ  ഉത്സവത്തിന് കൊടിയേറ്റ് ജീ ആർ കവിയൂർ 28 02 2024

ചെട്ടികുളങ്ങരയമ്മേ

സർവമംഗലമാങ്ഗല്യേ  ശിവേ സർവാർത്തസാധികേ । ശരണ്യേ ത്ര്യംബകേ ഗൗരി  നാരായണി നമോയസ്തു തേ ॥ ഓണാട്ടുകരയുടെ പരദേവതേ ഒഴിയാത്ത ദുഃഖങ്ങളോക്കെ ഒഴിക്കുവോളെ അമ്മേ  ശ്രീഭദ്രകാളി  നമോസ്തുതേ ഭവ ഭയങ്കര ഗിരിജാ ശങ്കരി ഭദ്രേ  ഭഗവതിയമ്മേ  കുംഭ ഭരണി നാളിൽ  കുതിരയും തേരും കുത്തിയോട്ട പാട്ടും കൊഞ്ചും മാങ്ങയും മറക്കാനാവില്ല ഒരിക്കലും ഓണാട്ടുകരയുടെ പരദേവതേ ഒഴിയാത്ത ദുഃഖങ്ങളോക്കെ ഒഴിക്കുവോളെ അമ്മേ  ശ്രീഭദ്രകാളി  നമോസ്തുതേ പതിമൂന്നു കരയിലെയും  ഭക്തർക്കു അനുഗ്രഹം  ചൊരിയും  ചെട്ടികുളങ്ങരയമ്മേ  ഞങ്ങളെയും ചേർത്ത് അണക്കണെ  ആദി പരാശക്തിമ്മേ  ഓണാട്ടുകരയുടെ പരദേവതേ ഒഴിയാത്ത ദുഃഖങ്ങളോക്കെ ഒഴിക്കുവോളെ അമ്മേ  ശ്രീഭദ്രകാളി  നമോസ്തുതേ ജീ ആർ കവിയൂർ 28 02 2024

നിശബ്ദതയുടെ നിഴലിൽ

നിശബ്ദതയുടെ നിഴലിൽ ശാന്തമായ ഇടങ്ങളിൽ,  സത്യം അതിൻ്റെ ശബ്ദം കണ്ടെത്തും,  നിശബ്ദത വാഴുന്നിടത്ത്,  തിരഞ്ഞെടുപ്പിൻ്റെ പ്രതിധ്വനികൾ.  പറയാത്ത, പറയാത്ത  രഹസ്യങ്ങൾ കൊണ്ട്,  നിശ്ശബ്ദതയിൽ, നിഗൂഢതകൾ വെളിപ്പെടുന്നു.  മന്ത്രിപ്പുകളിലൂടെ, ആത്മാക്കൾ ബന്ധിപ്പിക്കുന്നു,  പങ്കിട്ട ഏകാന്തതയിൽ , വ്യതിചലിക്കേണ്ടതില്ല.  മൗനത്തിൻ്റെ ഭാഷ,  ആഴവും ആഴവും,  അതിൻ്റെ ആലിംഗനത്തിൽ,  ഹൃദയങ്ങൾ പലപ്പോഴും കുതിക്കുന്നു.  നിശബ്ദമായ നിമിഷങ്ങളിൽ,  ലോകങ്ങൾ കൂട്ടിമുട്ടുന്നു,  സ്വപ്നങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തുന്നു.  ഓരോ ഇടവേളയിലും ഒരു കഥ വികസിക്കുന്നു,  ശാന്തമായ ഭാഷയിൽ, ജ്ഞാനം വാർത്തെടുക്കുന്നു. ജീ ആർ കവിയൂർ 28 02 2024 

നിന്നെ കുറിച്ചുള്ള

എൻ നെഞ്ചിലെ വെളിച്ചത്തിൽ  നറു പുഞ്ചിരിയാലെ നിറച്ചു  കനവിൻ്റെ നിലാവായ് വന്നു മോഹത്തിൻ പീലികൾ തന്നു കുളിർ പകർന്നകന്ന് പോയ് ഇനിയെന്ന് കാണുമെന്ന് അറിയാതെ ഓർത്തു ഞാൻ നിൻ സാമീപ്യ സുഗന്ധത്തിനായ് കഴിയുന്നു ഈ ഏകാന്ത തീരത്ത് ഒരു വേഴാമ്പൽ മാനസനായ്  വരും ജന്മങ്ങൾ പലതും ജീവിത വഴിയിലെന്ന്  വല്ലാതെ ആശിച്ചു പോകുന്നു മിഴികൾ നിറഞ്ഞു തുളുമ്പി മൊഴികളിൽ വിരിയുന്നതോക്കെ നിന്നെ കുറിച്ചുള്ള ഗീതങ്ങൾ മാത്രം ജീ ആർ കവിയൂർ 27 02 2024

സുന്ദരിയവൾ

കനവിൻ്റെ തീരങ്ങളിൽ കരിമഷി പടരും മിഴിയഴകിൽ കണ്ടറിഞ്ഞു കൊണ്ടറിഞ്ഞു  മനസ്സിൽ മിഥുന മഴ പൊഴിയും  മുല്ലമലർ ഗന്ധം പകരും  ആഴകടൽ കരയെ തൊട്ടകലും  നേരം മാരിവിൽ കാവടി ആടും  ഉള്ളകം തുള്ളി തുളുമ്പി നിന്നു കളമൊഴിയാളവളുടെ ചിരികണ്ട മാത്രയിൽ കവിത വിരിഞ്ഞല്ലോ  എൻ വിരൽ തുമ്പിൽ മദനനെ മയക്കും  മിഴി അമ്പിനാൽ  വിഴ്ത്തിയല്ലോ  മദന മനോഹരി  സുന്ദരിയവൾ  ജീ ആർ കവിയൂർ 26 02 2024

പാടുക മനമേ പാടുക

പാടുക മനമേ പാടുക  മനസ്സിൽ സുഖം കിട്ടുവോളം  മായാമോഹനൻ്റെ പാട്ടുകൾ പാടാം  പോരുക പോരുക  സഖി നീയും  കുടപ്പാടാൻ പോരുകാ  കാളിന്ദി തീരത്തും  ഗോവർധനമുകളിലും  കുയിൽ പാടും മയിലാടും  ചോലകളും കടന്ന്  മഞ്ഞപ്പട്ടു ചേല ചുറ്റി  മുരളികയൂതും കണ്ണനെ കാണാൻ  പോരുക പോരുക  ചങ്ങാതികളെ പോരുക  ജീ  ആർ കവിയൂർ 25 02 2024

പറഞ്ഞാലും തീരാത്തത്

നിന്നോട് മിണ്ടാതെ ഇരിക്കുവാൻ ആവില്ല കഴിഞ്ഞ ജന്മങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞു തീർക്കാമെന്നു കരുതുമ്പോൾ മുഖം തരാതെ പോയല്ലോ ഓർക്കും തോറുമൊരു വല്ലാത്ത എന്തോ മനസ്സിൽ മദിക്കുന്നുവല്ലോ എന്തെ ഇങ്ങിനെ ഒക്കെയെന്നറിയില്ല വഴി മുട്ടി നിൽക്കുന്നുവല്ലോ ജീവിതമെന്ന മൂന്നക്ഷരത്തിൻ്റെ കുരുക്ക് അതല്ലോ വീണ്ടും മൂന്നിൽ  നിൽപ്പു നോവുമായ് മധുരാക്ഷരമാർന്ന വാക്ക് പറഞ്ഞാലും തീരാത്തത് അതെ പ്രണയം പ്രണയം പ്രണയം  ജീ ആർ കവിയൂർ 28 02 2024

ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം

*ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം* ഔഷധം സേവിക്കവേ  മനമത് വിഷ്ണുവിനെ  സ്മരിക്കുക ആഹരിക്കുമ്പോഴായ് ജനാർദ്ദനനാമത്താലും നിദ്രയ്ക്ക് മുന്നായ് പത്മനാഭനെ ധ്യാനികയും  പാണി ഗ്രഹണസമയേ പ്രജാപതിയെ പ്രാർത്ഥിക്കുകയും  വിദേശഗമന സമയെ  ഭഗവത് ചിന്തയോടെ  ത്രിവിക്രമനെ ഓർക്കുകയും  മരണകാലത്തിൽ ജപിക്കുക  നാരായണ നാമവും സുഹൃത്ത് സന്ദർശന  വേളകളിൽ ശ്രീധരനെയും  സങ്കടങ്ങൾ വരുമ്പോൾ  മധുസൂദനനെയും  കാട്ടിൽ അകപ്പെടും നേരം ഭജിക്കുക നരസിംഹനേയും  അഗ്നിയിൽ അകപ്പെട്ടാൽ സ്മരിക്കുക  ജലശായിയെയും  വെള്ളത്തിൽ വീഴുകിൽ  രക്ഷരക്ഷ വരാഹം മൂർത്തിയെയും പർവ്വതത്തിലെത്തി നിൽക്കുമ്പോൾ  ഭജിക്ക ശ്രീരാമചന്ദ്രനെയും  ഗമനത്തിങ്കൽ വാമനനെയും  എല്ലാ കാര്യങ്ങളിലും മാധവനെ  മുൻനിർത്തി നിൽക്കുകിൽ വിഷ്ണു പാർശ്വദന്മാരാൽ  പൂജിക്കപ്പെടുകയും  വിഷ്ണു ഭഗവാനിൽ  വിലയം പ്രാപിക്കുകയും  ചെയ്യുമെന്ന് അറിയുക  ഭക്തരെ നിത്യം  (ശ്രീ വിഷ്ണുഷോഡശ നാമസ്തോത്രം അവലംബം) സംമ്പാതകൻ  ജീ ആർ കവിയൂർ 22 02 2024

കൊഴിഞ്ഞ ദിനങ്ങളുടെ തിരിച്ചറിവ്

കൊഴിഞ്ഞ ദിനങ്ങളുടെ തിരിച്ചറിവ് എൻ തൂലികയിൽ നിന്നും പൊഴിഞ്ഞ വീണ വാക്കുകൾ പടം പൊഴിഞ്ഞ ഇഴ ജന്തുപോലെ ചിതലരിച്ച താളുകളിൽ മയങ്ങുമ്പോൾ ആരും കാണാതെ വായിക്കുവാൻ തുനിഞ്ഞ മനസ്സിൻ്റെ ആഴങ്ങളിൽ തേടുമ്പോൾ അറിയുന്നു ഇന്ന്  നഷ്ട സ്വപ്നങ്ങൾ തൻ കൂമ്പാരം ആഴിയുടെ ഇരമ്പലുകൾ കാറ്റിൻ്റെ ശീൽക്കരങ്ങൾ ചീവിടുകളുടെ കലമ്പലുകൾ നിദ്ര ഒഴിഞ്ഞ ദേഹി വീണ്ടും ജനിമൃതിയുടെ നടുവിൽ നെടുവീർപ്പുകൾ നോവുകൾ വിരഹ മേഘങ്ങളുടെ കണ്ണുനീർ എവിടെയോ നഷ്ട വസന്തം ജീർണ്ണിച്ച പകലുകളുടെ  തിരുശേഷിപ്പുകൾ എണ്ണ വറ്റിയ ചിരാതുകളിൽ രാത്രിയുടെ തേങ്ങലുകൾ ജീ ആർ കവിയൂർ 21 02 2024

ആറ്റുകാലിൽവാഴുമമ്മേ

ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  സഹസ്ര ദളങ്ങളിൽ  വിരിയുംനിൻകാന്തി  അശരണനാകുമെനിക്കവിടുന്നു നൽകുമനുഭൂതി  നിത്യംചൊരിയണമമ്മേ!  ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  അക്ഷര രൂപണീ! ആനന്ദ ദായിനീ! ആദിപരാശക്തി പാലയമാം  ആടിയുലയുമീസംസാര സാഗരത്തിൽ  ആശ്രയമെന്നുംനീ മാത്രം അമ്മേ  അണയാതെ കത്തുംതിരിനാളത്തിലെ ആത്മജ്യോതിയെ നമിക്കുന്നേൻ. ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  അണിമമഹിമ ലഘിമഗരിമ  ഈശ്വരത്വം വശിത്വം പ്രാപ്തി പ്രകാശവുമെന്ന, അഷ്ടൈശ്വര്യപ്രദായിനിയേ! അവിടുന്ന് കാത്തിടേണമേ ദേവീ! അകപ്പെരുളിൽവിളങ്ങീടണേയമ്മേ!  ആറ്റുകാലിൽവാഴുമമ്മേ  ശരണം ശരണം ശരണം  ജി ആർ കവിയൂർ  20 02 2024

എന്റേതു മാത്രമായ

എന്റേതു മാത്രമായ കണ്ണുനീരാൽ  എഴുതി മായ്ക്കും  വിരഹാക്ഷരങ്ങൾ  വിരൽത്തുമ്പിൻ നോവിൻ മുന്നിൽ  നിന്നോർമ്മകൾ മാത്രം  ജീവിക്കാൻ പ്രേരിതമാക്കിയ എൻ ആശ്വാസവും  വിശ്വാസവും  ഔഷധിയുമായ് നിൻ സാമീപ്യത്തെ   മറക്കാനാവില്ലൊരിക്കലും എന്റേതു മാത്രമായ കവിതേ ജീ ആർ കവിയൂർ 20 02 2024

പ്രണയം

പ്രണയം ഉദയ രശ്മികളുടെ ചുംബനമെറ്റു വിരിയും ദലങ്ങളുടെ മൃദുലതയോ പുൽകൊടി ജല ബിന്ദുവോ ആരു പറഞ്ഞു പ്രണയം മൊഴിയുന്നത് ചുണ്ടുകളിൽ നിന്നാണ് എന്നത് അറിയുമോ മിഴികളിൽ വിരിയും പൂക്കളല്ലോ നിലാവിൽ പടരും കിനാവള്ളിയല്ലോ സുഗന്ധം പകരും രാമുള്ളയല്ലോ മൃദുലമായി തഴുകും കാറ്റല്ലയോ മനസ്സിനുള്ളിൽ ഒളിപ്പിക്കും  പ്രതിഭാസമല്ലൊ ഈ മധുര നോവ് നിന്നെയുമെന്നെയും ഒന്നാക്കി മാറ്റും മന്ത്ര ചരടല്ലോയിത്  അതെ അതിനു ഭാഷയില്ല പ്രകൃതിയുടെ ഭാവങ്ങളോ വർണമില്ല ജാതിയില്ലാ  അതിരുകളില്ല രാജ്യമല്ല അതെ അതല്ലേ  പ്രണയം പ്രണയം പ്രണയം ജീ ആർ കവിയൂർ 20 02;2024

വിസ്മൃതിയിൽ

വിസ്മൃതിയിൽ അന്ന് നീ തന്ന മിഴിയടയാളങ്ങൾ ഇന്നുമോർക്കുന്നു ഞാനിന്നും മൊഴിയാനാവത്ത അന്നിൻ്റെ കാലത്തിൻ നൊമ്പരങ്ങൾ മറക്കുന്നില്ല ഒരിക്കലും മറക്കുന്നില്ല ഇനി മരിക്കുവോളം മറക്കില്ല ഓമലെ മൃതിയുടെ സഞ്ചാര പാതകൾ അടുക്കുമ്പോഴും തെളിയുന്നെല്ലാം കരുതി വച്ചില്ല ഒന്നുമേ ഇനി കരുതുവാനാവില്ലയെന്നറിഞ്ഞും കാനവിൻ്റെ താക്കോൽ പഴുതിലൂടെ കാണാറാവുമ്പോഴേക്കും വിസ്മൃതിയിൽ ജീ ആർ കവിയൂർ 19 02 2024

വിസ്മൃതിയിൽ

വിസ്മൃതിയിൽ അന്ന് നീ തന്ന മിഴിയടയാളങ്ങൾ ഇന്നുമോർക്കുന്നു ഞാനിന്നും മൊഴിയാനാവത്ത അന്നിൻ്റെ കാലത്തിൻ നൊമ്പരങ്ങൾ മറക്കുന്നില്ല ഒരിക്കലും മറക്കുന്നില്ല ഇനി മരിക്കുവോളം മറക്കില്ല ഓമലെ മൃതിയുടെ സഞ്ചാര പാതകൾ അടുക്കുമ്പോഴും തെളിയുന്നെല്ലാം കരുതി വച്ചില്ല ഒന്നുമേ ഇനി കരുതുവാനാവില്ലയെന്നറിഞ്ഞും കാനവിൻ്റെ താക്കോൽ പഴുതിലൂടെ കാണാറാവുമ്പോഴേക്കും വിസ്മൃതിയിൽ ജീ ആർ കവിയൂർ 19 02 2024

പണ്ടത്തെ പാട്ടൊക്കെ

പണ്ടത്തെ പാട്ടൊക്കെ  ഓർമ്മകിട്ടിയിന്നും  പണ്ടത്തെ പാട്ടൊക്കെ ഓർമ്മ കിട്ടി കണ്ണിൽ വിരിഞ്ഞ അക്ഷര പൂക്കളിൻ ചാരുത വീണ്ടു കിട്ടി കരിമഷിയാൽ ചാലിച്ചെഴുതിയ  ഖൽബിലെ ഇഷ്‌ക്കൊക്കെ വീണു കിട്ടി പണ്ടത്തെ പാട്ടൊക്കെ  ഓർമ്മകിട്ടിയിന്നും  പണ്ടത്തെ പാട്ടൊക്കെ ഓർമ്മ കിട്ടി ജന്നത്തിലെന്നൊരു മൊഞ്ചുള്ള മോഹത്തിൻ തോന്നൽ കിട്ടി നീ എന്നും എൻ ചാരത്താണെന്ന വല്ലാത്തൊരു ആശ്വാസം കിട്ടി പണ്ടത്തെ പാട്ടൊക്കെ  ഓർമ്മകിട്ടിയിന്നും  പണ്ടത്തെ പാട്ടൊക്കെ ഓർമ്മ കിട്ടി ജീ ആർ കവിയൂർ 19 02 2024

കാണാൻ കൊതിയെറെ...

കാണാൻ കൊതിയെറെ...  രാപ്പാടി പാടും കിനാവിൽ  നിലാവിൽ കണ്ടു നിൻ മുഖം  നിറപുഞ്ചിരി തൂകുന്ന അഴകേ  കാണാൻ കൊതിക്കുന്നു മുത്തേ  മുല്ല പൂവിന് മണമുള്ള നിന്നെ  മനസ്സിലോർത്തുകൊണ്ട്  നിദ്രയില്ലാ ദിനങ്ങൾ കടന്നു നീ മാത്രം എന്തേ വന്നില്ല  അണയാത്ത മോഹമുള്ളിൽ  വിരഹം നോവായി പടർന്നു  നിനക്കായി പാടുന്നു വീണ്ടും  മധുര നോവിന്റെ ഇശലുകൾ  രാഗാർദ്രമായ് നിറഞ്ഞു മനസ്സിൽ നീ മാത്രമായി  വസന്തത്തിൻ നിറമുള്ള  നിന്നെ കാണാൻ  കൊതിയേറെയായി പൊന്നേ  ജീ ആർ കവിയൂർ 19 02 2024

കരുതുന്നുയിന്നും

ചോദിച്ചുവെങ്കിലും  പറയാതെ പോയ  വാക്കുകളെനിക്കിന്നും  മനസ്സിൽ തിങ്ങിവിങ്ങുന്നു  ഈ നാൾത്രയും വിരഹ നോവായ്  നെഞ്ചിൻ കൂട്ടിൽ വട്ടം തിരിയുന്നു നങ്കൂരമില്ലാതെ വഞ്ചി പോലെ  കര കാണാതെ ദുഃഖ കടലിലായ് മൗനമുടച്ചു പൊഴിക്കുക  മൊഴി മലരുകളിനിയും  നേരം വൈകിയില്ല  നരകയറിയിട്ടും വേണ്മയുള്ള  ഉള്ളകം നിനക്കായ് കരുതുന്നുയിന്നും  ജീ ആർ കവിയൂർ 18 02 2024

ദർശനം നൽകണേ

രാഗം താനം പല്ലവി ചേർത്ത് സ്വര വസന്തമൊരുക്കും നിൻ മൊഴികളിൽ മയങ്ങും സംഗീതോപാസകൻ ഞാൻ സ്നേഹ സംഗമ തീരത്ത് അലയടിക്കും അനുരാഗ വിവശനായി നിൽക്കും വിരഹ കഥകളിലെ നായകൻ  വിശ്രമമില്ലാതെ നിത്യം വാഗ്ദേവതയെ പൂജിക്കും കലോപാസകൻ ഞാൻ ദർശനം നൽകണേ ദേവീ ജീ ആർ കവിയൂർ  16 02 2024 

ചിരിയുടെ തെളിമ

ചിരിയുടെ തെളിമ  മനസ്സിൽ പതിഞ്ഞതൊക്കെ  മറക്കുവാൻ ആകുമോ  കണ്ടതും മിണ്ടാതെ പോയതും  കണ്ടിട്ടും കാണാതെ പോയതും  നിഴലായ് പിന്നാലെ നടന്നതും  നിദ്രയില്ലാതെ ഓർമ്മകളിൽ  കൊണ്ടുനടന്നതും ,മോഹങ്ങളാൽ  നിത്യം കനവ് കണ്ടതുമൊക്കെ കുറിക്കുന്നു വിരൽത്തുമ്പിൽ  വിരിഞ്ഞ അക്ഷര മൊട്ടുകൾ വല്ലാതെ നോവിക്കുന്നുവല്ലോ  നിൻ ചിരിയുടെ തെളിമ  ജീ ആർ കവിയൂർ  16 02 2024

അറിഞ്ഞു മുന്നേറുക

അറിഞ്ഞു മുന്നേറുക  ആനാദിയിലാരുമില്ലായിരുന്നു മൗനം ഭേദിച്ച് കൊണ്ട്   ശബ്ദമുണർന്നു അത് അകാര മകാര ഉകാരമാർന്ന് പ്രണവമായ് ഈശ്വര സ്വരൂപമായ് അത് അറിഞ്ഞിട്ടും പിന്നെയും തേടി മണലാരണ്യങ്ങളിൽ അലഞ്ഞവരിൽ യോഹന്നാൻ പറഞ്ഞു "" ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം വചനം ദൈവം ആയിരുന്നുവെന്ന്  എല്ലാം മറന്നുയിന്ന് പായുന്നു എങ്ങോട്ടെന്നറിയില്ല അറിയില്ല ,അറിയില്ല വചനവും ദൈവമെന്നത് വെറും മിഥ്യയാണെന്ന് ധരിക്കുന്നു അറിയുക ദേഹത്ത് വമിക്കുന്നതല്ലോ ഈ സ്വരം കേൾക്കുന്നതല്ലോ  ദൈവവും ഈശ്വരനെന്നതും മനനം ചെയ്യുക  മനുഷ്യനാണെന്നറിഞ്ഞു  ജന്മോദ്ദേശമറിഞ്ഞു മുന്നേറുക ഉള്ളിലുള്ള പ്രപഞ്ചസത്യമറിഞ്ഞു മുന്നേറുക ജീ ആർ കവിയൂർ 15 02 2024

വാഴ്ക വാഴ്ക

വാഴ്ക വാഴ്ക    വാഴ്ക വാഴ്ക  ഗണത്തിന് അധിപനാം ഗണപതി വാഴ്ക  വാഴ്ക വാഴ്ക  മന്ത്രമുതുർക്കാൻ ത്രാണിയേകും സരസ്വതി ദേവിയും വാഴ്ക   വാഴുക വാഴുക ദൈവ ശിരോമണിയാകും അഗസ്ത്യനും വാഴ്ക   വാഴ്ക വാഴ്ക  ക്രോധത്തിൻ മൂർത്തിയാം ഭാർഗവ രാമനും വാഴ്ക  വാഴ്ക വാഴ്ക  ത്യാഗത്തിൻ മൂർത്തിയാകും ശ്രീ രാമചന്ദ്രനും വാഴ്ക  വാഴ്ക വാഴ്ക  ധർമ്മത്തിന് ആത്മാവാം ശ്രീ കൃഷ്ണ പരമാത്മാവും വാഴ്ക  വാഴ്ക വാഴ്ക  ഗണത്തിൻ അഗ്രഗണ്യനാം ഗണികനും വാഴ്ക  വാഴ്ക വാഴ്ക  നാദമുറങ്ങും ഒറ്റക്കമ്പി വീണയും വാഴുക വാഴ്ക  വാഴ്ക വാഴ്ക  എഴുത്താണി തുമ്പിൽ ഉറങ്ങും കാവ്യ ശകലങ്ങളും വാഴ്ക  വാഴ്ക വാഴ്ക  പത്തുമാസം ചുമന്ന വയറിനു ഉടമയാർന്ന അമ്മയും വാഴ്ക  വാഴ്ക വാഴ്ക  വയറ്റാട്ടി തള്ളയും വാഴ്ക വാഴ്ക വാഴ്ക  അച്ചു കുത്തി പിള്ളയും വാഴ്ക  വാഴ്ക വാഴ്ക ക്ഷമമാർന്ന ഭൂമി ദേവിയും വാഴ്ക  വാഴ്ക വാഴ്ക  അഷ്ടദിപാലകരും വാഴുക വാഴ്ക  വാഴ്ക വാഴ്ക  ആകാശത്ത് പിരിയും രണ്ടു പൂക്കളം സൂര്യ ചന്ദ്രനും വാഴ്ക  വാഴ്ക വാഴ്ക  വിദ്യ പകർന്നു നൽകിയ ഗുരുവും വാഴ്ക  വാഴ്ക വാഴ്ക  എന്ന ഉറങ്ങുന്ന പരമാത്മ ചൈതന്യവും വാഴ്ക  ജീ ആർ കവിയൂർ 

പ്രണയം (ഗസൽ)

ഗസൽ നിലാവിന്റെ ചുംബനത്താൽ തിരയും തീരവും  ചേർന്നു മയങ്ങും നേരം  ചിന്തകളിൽ നീ മാത്രമായ്  എൻ അക്ഷര ചിമിഴിൽ  മൊഴിമലരായ വിരിയും  ഗസലീണങ്ങളിൽ  സുഗന്ധം പരത്തും നിൻ സാമീപ്യം  നിന്നിൽ അനുരക്തരായ് മാറുന്നുവല്ലോ "മെഹ്ഫി"ലാകെ  "സമ" അണയൂവോളം കാത്തിരിപ്പിന്റെ  രാഗ രസം പകർന്നൊഴുകി സഖിയെ  ജീ ആർ കവിയൂർ 14 02 2024 മെഹഫിൽ - ഒത്തുകൂടൽ (ഗസലിനായി ) സമ - ഒരു വിളക്ക്

ഉണ്ടാവില്ല ഞാനും

ഉണ്ടാവില്ല ഞാനും  നിൻ മൗനമെന്നിൽ  നിറക്കുന്നൊരു  അഗ്നിപർവ്വതമായ് മാറുന്നുവല്ലോ സഖി നെഞ്ചകമാകെ ഉരുകി ഒഴുകുന്നുവല്ലോ വിരഹ ചൂടിനാലെ  ഉതിരുന്നു കണ്ണുനീർ പൂക്കളായ് നിന്റെ പുഞ്ചിരി  നിലാവിനൊപ്പം  കുളിർക്കാറ്റു വീശുന്നതു കാത്ത് തിരയെണ്ണി തീരത്ത്  ഇരിപ്പൂ ജന്മങ്ങളായ് നിൻ മൊഴികളിൽ  വിരിയുന്നതല്ലോ എൻ പ്രണയാക്ഷരങ്ങൾ  അറിയാതെ പാടിപ്പോകുന്നു  നിനക്കിഷ്ടമല്ലെങ്കിലും  നിനക്കായി എന്നും  എന്റെ ചുണ്ടും തൂലികത്തുമ്പും ചലിക്കുന്നുവല്ലോ പ്രിയതേ ഒരിക്കൽ നീ അറിയുമെൻ വരികളുടെ കരുത്ത്  അന്നുമറുപുറത്ത്  ഉണ്ടാവില്ല ഞാനും  ജീ ആർ കവിയൂർ  12 02 2024

അറിയില്ല

അറിയില്ല  അറിയാതെ നീ  അറിയാതെ  എന്റെ മനസ്സിന്റെ  ചില്ല മേൽ കൂടുകൂട്ടി  നിലാവിന്റെ പുഞ്ചിരി  വെട്ടത്തിലായ് നീ വന്നു ചിക്കി ചിണുങ്ങി  മുട്ടിയുരുമ്മിയിരുന്നില്ലേ  കനവാണെല്ലാം  കനവാണ് എന്നറിഞ്ഞു  വല്ലാതെ നോവിന്റെ  തീരത്തു ഞാൻ മാത്രമായി  അറിയില്ല ഇനി ഇത്  എത്രനാൾ തുടരുമെന്നത്  അണയാറായ ചിരാത്  ഞാനൊരു മിന്നാമിന്നിയുടെ  നുറുങ്ങുവെട്ടം  ജീ ആർ കവിയൂർ  09 02 2024

നീയത് അറിയുന്നുവോ

ഒരുവേളയെങ്കിലും  നീ നിന്റെ ഇഷ്ടം  അറിയിക്കുമല്ലോ  ഓമലാളെ  മൗനമെന്നത്  വെറും വാക്കല്ല  സമ്മതമല്ലേ  കേവലം സമ്മതമല്ലേ  കണ്ണും കണ്ണും കൊണ്ട്  കഥ പറഞ്ഞ നാളുകളൾ ഇന്നുമോർത്തു  നെടുവീർപ്പോടെ  കഴിയുന്നു ഞാനീ  പ്രവാസ കദനങ്ങളുടെ  നടുവിലായി  നീയത് അറിയുന്നുവോ  നീയത് അറിയുന്നുവോ  ജീ ആർ കവിയൂർ  08 02 2024

ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ

ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ കൗന്തേയനെങ്കിലും  രാധേയനായി കഴിയും ഭാഗീരഥിയുടെ തീരത്ത്, കണങ്കാൽ ആഴത്തിലുള്ള വെള്ളത്തിൽ കിഴക്കോട്ട്  അഭിമുഖമായി നിൽക്കുന്നു,  കൈകൾ ഉയർത്തി, ചുണ്ടുളിൽ വേദ സ്തുതികളുമായ്  നിൽക്കും നേരത്ത് മകനെ കാണുവാനെത്തിയമ്മ മറ്റാരുമല്ല കുന്തിയെന്ന അമ്മയും കർണ്ണൻ എന്ന മകനും ജന്മരഹസ്യം പറഞ്ഞു പാണ്ഡവ പക്ഷത്തേക്ക് നയിക്കാൻ പ്രേരിപ്പിക്കുമ്പോഴും കർണ്ണൻ സ്നേഹത്തോടെ വിസമ്മതിക്കുകയും കർണ്ണൻ കുന്തിക്ക് നൽകുന്ന വാഗ്ദാനത്തിന് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടായി.  തുടർന്നുള്ള യുദ്ധത്തിൽ, കർണ്ണൻ അർജ്ജുനൊഴികെയുള്ള പാണ്ഡവരിൽ ഓരോരുത്തരെയും  യുദ്ധത്തിൽ പരാജയപ്പെടുത്തുകയും  അവസാനം ആയുധം കൈവശം ഇല്ലാത്ത അവസ്ഥയിൽ അർജുന  ബാണമേറ്റ് വീര മൃത്യു  വരിക്കയുണ്ടായായ ധീരനും ദാനശീലനും ധർമയുദ്ധത്തിൽ  പരാജിതരുടെ നടുവിൽ സൂര്യ തേജസ്  അംഗരാജാധിപൻ വിസ്മരിക്കാനാവാത്ത കഥാ പാത്രങ്ങളിൽ കർണ്ണൻ എന്ന നാമം ഇന്നും മുഴങ്ങുന്നു കർണ്ണങ്ങളിൽ ജീ ആർ കവിയൂർ 08 02 2024

പ്രണമിക്കുന്നു

പ്രണമിക്കുന്നു  നാദമായ് താളമായ് നിത്യം സിരകളിൽപടരുമീ ആത്മ ചൈതന്യ ധാരയായ് ഒഴുകുമി സംഗീതമേ അണയാതെ കാക്കുക അഴലോക്കെയകറ്റുക ആശ്ലേഷിക്കുന്നു നിന്നേ ആരാധിക്കുന്നു എന്നുമെന്നും പ്രപഞ്ചത്തിൻ ഭാവമേ പ്രതിധ്വനിക്കുന്നു എങ്ങും പ്രതീക്ഷയുടെ കിരണമേ പ്രണമിക്കുന്നു നിന്നെ ഞാൻ ജീ ആർ കവിയൂർ 06 02 2024

तुम बिन कही करार, ना आए तो क्या करेചന്ദൻ ദാസിൻ്റെ ഗസൽ രചനയുടെ പരിഭാഷ

तुम बिन कही करार, ना आए तो क्या करे ചന്ദൻ ദാസിൻ്റെ ഗസൽ രചനയുടെ പരിഭാഷ ഒത്തുതീർപ്പില്ലാതെ വന്നില്ലെങ്കിൽ എന്ത് ചെയ്യും  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  ഞാൻ നിന്നെ മറക്കാൻ നീ ഉറച്ചുനിൽക്കുന്നു, പക്ഷേ  എൻ്റെ ഹൃദയത്തിൽ നിന്ന് നീ ഓർക്കുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  മദ്യം തൊടുന്നത് എനിക്ക് നിഷിദ്ധമാണ്  എന്നാൽ ഞാൻ നിന്നെ എൻ്റെ കണ്ണുനീർ കുടിക്കാൻ പ്രേരിപ്പിച്ചാൽ ഞാൻ എന്തുചെയ്യണം?  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  നിന്നെ കണ്ടതിനു ശേഷം ഞാൻ എന്നെത്തന്നെ സൂറത്തിൽ മറന്നു  എല്ലാ കണ്ണാടിയിലും നിന്നെ കണ്ടാൽ ഞാൻ എന്ത് ചെയ്യണം?  ഓരോ നിമിഷവും നിന്നെക്കുറിച്ചുള്ള ഓർമ്മ എന്നെ വേട്ടയാടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?  ഒരു കരാറും ഇല്ലാതെ നീ സമ്മതിച്ചു...  ഒത്തുതീർപ്പില്ലാതെ വന്നില്ലെങ്കിൽ എന്ത് ചെയ്യും  ഓരോ

കാണാ നോവുകൾ

കാണാ നോവുകൾ വിടരാതെ കൊഴിഞ്ഞ പൂവിന് മനം അറിഞ്ഞ മരത്തിനു ഉണ്ടോരു നോവും ഹൃദയം അറിയുന്നുണ്ടോ വണ്ട് അത് ആടി തീരും മയിലിൻ്റെ പൊഴിഞ്ഞ പീലിയുടെ നോവ് അറിയുന്നുവോ നൃത്തം അറിയാത്ത  പെൺ മയിലത്  പാടി നടക്കും കുയിലിൻ്റെ മുട്ടമേൽ അടയിരിക്കും കാക്കയുണ്ടോ അറിയുന്നു വഞ്ചനയുടെ ലാഞ്ചന എല്ലാം കണ്ട് പുഞ്ചിരിക്കും  പ്രകൃതിയുടെ ലീലാവിലാസങ്ങൾ ഓർത്തു എഴുതുന്ന കവിയുടെ തൂലികക്കു ഉണ്ടോ നൊമ്പരം ജീ ആർ കവിയൂർ 05 02 2024

അറിയില്ല

ചുറ്റുവിളക്കിന്റെ  വർണ്ണപ്രഭയിൽ  ഇന്നലെ ഞാനൊരു  നാണത്തിൽ ചാലിച്ച  കരിമഷിയാർന്ന മിഴി കണ്ടു  എത്ര മറക്കാൻ ശ്രമിച്ചിട്ടും  എന്റെ ഉറക്കം കെടുത്തിയങ്ങ്  പ്രണയാക്ഷരങ്ങളായ് എൻ വിരൽത്തുമ്പിൽ  കവിതയായ് പൂത്തുലഞ്ഞു  ആ പ്രിയ നിമിഷങ്ങളെ  ഇനി എന്നാണോവോ ആ കാഴ്ചകൾ വീണ്ടും കാണാനാവുക അറിയില്ല  ജീ ആർ കവിയൂർ 03 02 2024

ധർമ്മസ്ഥല നിവാവാസ

ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  നിൻ സന്നിധിയിൽ  വന്നു കൈകൂപ്പുമ്പോൾ  മനസ്സ് ഒരു കൈലാസമായി  മാറുന്നു വല്ലോം ഭഗവാനെ  ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  ഹൈമവതീപതേ  ഹിമഗിരി വാസ  ഹനിക്കുക എന്നിലെ  അഹന്തയെല്ലാം ഭഗവാനെ  ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  പരശുരാമനു ദർശനം നൽകി  നീ പാർവതി സമേതനായി  നീ തന്നെയല്ലോ കദ്രിയിൽ വാഴും  ശ്രീ മഞ്ജുനാഥ ഭഗവാനെ  മനോഹര രൂപനെ മമ സംങ്കടമെല്ലാമകറ്റുക ഭഗവാനേ ധർമ്മസ്ഥല നിവാവാസ  മഞ്ജുനാഥ ഭഗവാനെ  ശരണം ശരണം  മമ ദേവ ദേവ  ജീ ആർ കവിയൂർ 02 02 2024

പ്രകൃതിയുടെ പ്രണയകഥ

പ്രകൃതിയുടെ പ്രണയകഥ  കരയോട്  കടൽ ചേരും  നേരമത് വീണ്ടും  അലറിയടുക്കുന്നു  അലയാഴിയുടെ  വിരഹവേദനയോ  അതുകണ്ട് കവിമനം തേങ്ങി  മേഘം വിതുമ്പി  മലയോട് ചേർന്നു  മഴയായി പൊഴിഞ്ഞ്  അരുവിയായി  പുഴയായി  കടലോട് ചേരുമ്പോൾ  കണ്ണുനീരിനു ലവണ രസം  കടലിനു ലവണ രസം  വെയിലേറ്റ്  ആവിയായ്  വീണ്ടും മഴമേഘമായ്  പുനർജനിക്കുന്നുവല്ലോ  ഇതുതന്നെയല്ലോ പ്രകൃതിയുടെ പ്രണയകഥ   ജീ ആർ കവിയൂർ 02 02 2024

ആറന്മുളേശാ ഭഗവാനെ

ആറന്മുളേശാ ഭഗവാനെ പാർത്ഥസാരഥേ പാപനാശകനെ  പാർത്തിടെണേ പാഞ്ചജന്യധാരി  (പാർത്ഥസാരഥേ പാപനാശകനെ ) പലവൊരു വന്നു നിന്നെ  കണ്ടു മടങ്ങുമ്പോൾ  മനസ്സിനെന്തു  ആനന്ദം ഭഗവാനെ  ആനന്ദം ഭഗവാനെ  (പാർത്ഥസാരഥേ പാപനാശകനെ ) പാരിതിനെ പരിപാലിക്കുന്നവനെ  പാർത്ഥന്റെ സാരഥിയായി നിന്നവനെ  പമ്പാ തടമതിൽ തിരുവോണ  തോണിയിലായി വന്നു  ഭക്തർ നിനക്കായി സദ്യ ഒരുക്കുന്നുവല്ലോ  വള്ള സദ്യയൊരുക്കുന്നുവല്ലോ  കണ്ണാ ...ശ്രീകൃഷ്ണ ആറന്മുളേശാ ഭഗവാനെ ജീ ആർ കവിയൂർ   01 02 2024

നിദ്രയിൽ - ഗാനം

നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ കിലുകിലുങ്ങുന്ന കരിവളയും കാൽ കൊലുസിൻ്റെ കിണുങ്ങലും മിഴികൾ മൊഴിഞ്ഞുവോ  മിണ്ടാനൊരുങ്ങിയ നേരത്ത് മിഴിപ്പീലികൾ തുറന്നു പോയി അടങ്ങാത്ത മോഹഭംഗം മാത്രമായി നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ ആരും കൊതിക്കുന്ന ബാല്യ കൗമാര സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ഒരുങ്ങും  മനസ്സിൻ്റെ മൃദുല വികാരങ്ങളെ ഒന്ന് നിങ്ങൾ വീണ്ടും വിരുന്നു വരുമോ ഇനിയും നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ കാലപ്പഴക്കത്താൽ ഓർമ്മയുടെ ജലകവാതിലിൽ വല നെയ്യും  ചിലന്തിയെ കണ്ടു വല്ലാതെ  ഉള്ളകം തുടിച്ചു വല്ലാതെ തുടിച്ചു നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ ജീ ആർ കവിയൂർ  31. 01 2024

ആശകൾ

ആശകൾ  മുരടിച്ച മനസ്സിലൊരു   വിശ്വാസത്തിൻ്റെ തിരിനാളം  മുനിഞ്ഞു കത്തുമ്പോള്‍  അറിയാതെ ഓര്‍മ്മകളുടെ ദീപകഴ്ച്ചകളില തെളിഞ്ഞ മുഖം നിന്റെതാവേണമെന്നാശിച്ചു സ്വപ്‌നങ്ങളാഗ്രഹാങ്ങളായി  ചിരി പുഞ്ചിരിയായി   പൂത്തുലയുമ്പോള്‍  ശ്വാസനിശ്വാങ്ങള്‍  ജീവിതമായി മാറുന്നതിനെ  സ്നേഹമെന്നോ പ്രണയമെന്നോ കരുതി സാമീപ്യത്തിനായി കൊതിച്ചു!! ദിനരാത്രങ്ങൾ പിന്നിടുമ്പോൾ പറയാന്‍ ഒരു കഥയുണ്ടായിരുന്നെങ്കില്‍  പാടി പതിയാൻ വാക്കുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു  കൈവരാത്തത് ഭാഗ്യമെന്നു കരുതാം ജീ ആർ കവിയൂർ 31 01 2024

അവസാനമില്ലാത്ത യാത്രയിൽ

ഈ തീരങ്ങളിലെ തിരമാലകൽ,  പലപ്പോഴും എൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു, എന്നിട്ടും നീ എന്നെ ഒഴിവാക്കി, ഏകാന്തതയുടെ വിജനതയ്‌ക്കിടയിൽ.  നിൻ്റെ അഭാവത്തിൻ്റെ പ്രതിധ്വനികൾ,  എൻ്റെ ഹൃദയം ആശ്ലേഷിച്ചു.  ദൃശ്യകഥകളിലൂടെ, ഞാൻ അലഞ്ഞുതിരിയുന്നത് തുടർന്നു,  പക്ഷേ നിൻ്റെ സാന്നിധ്യം ഒരു മരീചിക പോലെ ഒരിക്കലും കണ്ടെത്തിയില്ല.  ഏതൊരു ഇടനാഴികളിൽ,  കേൾക്കാത്ത മന്ത്രിപ്പുകൾ,  കൊതിക്കുന്ന ഒരു ആത്മാവ്,  അലഞ്ഞു നടക്കുന്നു അവസാനമില്ലാത്ത യാത്രയിൽ ജീ ആർ കവിയൂർ 30 01 2024

ഇരുവെള്ളിപ്പറയിൽ വാഴുംശ്രീ സുബ്രഹ്മണ്യ തേവരെ

ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ ഇരുകൈയ്യും കൂപ്പി നിന്നെ തൊഴുതു ഭജിപ്പവർക്ക് ഇഹ ലോക സൗഖ്യങ്ങളെല്ലാം കനിഞ്ഞരുളുമല്ലോ ഭഗവാനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ വള്ളിമണവാളാ നീ  വെള്ളി വേലുമായി മയിലേറി ലോകം  മുഴുവനും സഞ്ചരിച്ചു പടിയാറും കടന്നവനേ അറുമുഖനെ ഗുഹനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ നിന്നരികിലായി താതനാം ശ്രീകൈലാസ നാഥനും സോദരനാം ഗണപതിയും കുടികൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്നു വല്ലോ ദേവാ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ എല്ലാ ഷഷ്ഠി നാളിലും സ്കന്ധനാമം ചൊല്ലി ഭജിച്ച് നിൻ പ്രസാദം ഭക്ഷിച്ചു  ഉപവാസം ഭക്തർ ഒടുക്കുന്നുവല്ലോ ഭഗവാനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ മകരമാസത്തിലെ തൈപൂയത്തിനു പത്ത്  നാൾ മുന്നേ  തിരുവുൽസവത്തിന് കൊടിയേറ്റ്  ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ  തേവർക്ക് ആറാട്ട് സപ്താഹ സമാപനത്തിന് അഭവൃത സ്നാനത്തിനായി നെടുവേലി മനക്കടവിൽ നിന്നും താലമെന്തിയ അമ്മമാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ഏഴുന്നെള്ളി വരുമല്ലോ ഭഗവാനെ ഇരുവെള്ളിപ്പറയിൽ വാഴും ശ്രീ സുബ്രഹ്മണ്യ തേവരെ തുകലശ്ശേരി ശ്രീരാമകൃഷ്ണ  ആശ്രമത്തിൽ നിന്നും  കാവടി

തനിയാവർത്തനം തുടർന്നു

എൻ കനവുകളിൽ  നിത്യം നീ വിരുന്നു വന്നു  മോഹങ്ങൾ നൽകിയകന്നു  ഉണർന്നപ്പോൾ മനസ്സിൽ നോവു പടർന്നു  ഋതുക്കൾ വന്നകുന്നു  ഓർമ്മകളിൽ  നീ മാത്രമായി  പ്രകൃതി അണിഞ്ഞൊരുങ്ങി  പ്രണയം പരിരംഭണം  നടത്തി  നിത്യമെൻ  കവിതകളിൽ  നീ നിറഞ്ഞു നിന്നു  ജന്മജന്മാന്തരങ്ങളായി  തനിയാവർത്തനം തുടർന്നു  ജീ ആർ കവിയൂർ  28 01 2024

ശ്രീചക്രധാരി ശ്രീ വല്ലഭാ

ശ്രീചക്രധാരി ശ്രീ വല്ലഭാ തുകലാസുരനെ നിഗ്രഹിച്ചവനേ  ശ്രീചക്രധാരി ശ്രീ വല്ലഭാ  ശരണം ശരണം ശരണം  തുണയേടണെ ഭഗവാനേ ഭഗവാനെ ശങ്ക്രോത്തമ്മയക്ക്  ദർശനം നൽകി  ശങ്കയറ്റിയവനെ ഭഗവാനെ  വിഷ്ണവേ മമ ശങ്കകൾ അകറ്റിടണെ  ഹരി നാരാണായ ജയ നാരാണായ ശരണം ശരണം മമ ദേവനെ  തിരുവില്ലം കാട്ടിക്കൊടുത്തവനേ തിരുവല്ലയിൽ വാഴും ഭഗവാനെ  ആട്ടക്കഥകൾ ആടി തീർക്കുന്നുണ്ട്  നിത്യം അനേകം  കാണിക്കയായി നിനക്കായി ഭഗവാനെ ഹരി നാരാണായ ജയ നാരാണായ ശരണം ശരണം മമ ദേവനെ  പുരുഷനാരായണപൂജയും  പാള നമസ്കാരവും നിത്യം നിൻ നടയിൽ ഭക്തർ നടത്തിടുന്നു  പണ്ട് തൊട്ടേ ഏറെ പ്രസിദ്ധമാം പന്തീരായിര വഴിപാടും ഭക്തർ  നടത്തിടുന്നല്ലോ നിനക്കായ് ഭഗവാനെ ഭഗവാനെ ഹരി നാരാണായ ജയ നാരാണായ ശരണം ശരണം മമ ദേവനെ (2) ശ്രീചക്രധാരി ശ്രീ വല്ലഭാ  ശരണം ശരണം ശരണം  ശരണം ശരണം ശരണം മമ ദേവനെ  ജീ ആർ കവിയൂർ 27 01 2024