Posts

Showing posts from December, 2016

നിന്റെ ഗാനം

Image
നിന്റെ ഗാനം നിന്റെ നെഞ്ചിലെ താളമെന്നിൽ തമ്പുരുമീട്ടി നിഴലറിയാരാഗലഹരി പടർന്നുകയറി  ഞാനറിയാതെ അലിഞ്ഞുചേർന്നു  സ്വരഗംഗയിലായ് ഞാന്നുനിന്ന ഞാവൽപഴങ്ങൾ കാറ്റിലാടി . നീ അറിയാതെൻെറയുളളില്‍ നീ വളര്‍ന്നുകയറി പൂത്തുലഞ്ഞു സുഗന്ധം പരത്തി കവിതകളായി പലവുരു കടലാസിലേക്ക് പകര്‍ത്താതെയിരുന്നു ഏറെവട്ടം എഴുതിമായിച്ചു കീറിയെറിഞ്ഞു . അവസാനമിതാവിരല്‍തുമ്പിലൂടെ നിനവായ് നിറമായി പ്രണയനൊമ്പരമായ് വീണുടഞ്ഞല്ലോ ?? എന്നിട്ടുമെന്തേ  നീയിതൊന്നുമേ അറിഞ്ഞതേയില്ല എങ്ങലായിന്നെൻെറ നോവുകള്‍ കാറ്റിലലിഞ്ഞു ചേര്‍ന്നുവല്ലോ ...!! നിൻെറ നെഞ്ചിലെ താളമെന്നിൽ തമ്പുരുമീട്ടി നിഴലറിയാരാഗ ലഹരിയെന്നിൽ പടർന്നുകയറി  ഞാനറിയാതെ അലിഞ്ഞു ചേർന്നു സ്വരഗംഗയിലായി ഞാന്നുനിന്ന ഞാവൽപഴങ്ങൾ കാറ്റിലാടി ..!! ജീ ആര്‍ കവിയൂര്‍ 31-12-2016

ജീവിത വഴിയില്‍

Image
ജീവിത വഴിയില്‍ ജനതിജന്മ ക്ലേശം സുഖം ഉദ്യോജനകമിതു  ജീവിതം ഇന്നലെ ഒഴിയേണ്ടി വന്നു കുപ്പായം തേടണമിനി പുതിയ മേച്ചില്‍ പുറങ്ങള്‍ ചില്ലകളില്‍ നിന്നും ചില്ലകള്‍ തണ്ണീര്‍ തടങ്ങള്‍ എത്രനാള്‍ മരീചികളില്‍ ചെന്ന് ആശ്വാസം തേടുമുന്‍പേ ഋതുഭേദങ്ങളുടെ തലോടലുമായി മുന്നേറും ദേശാടനക്കരനല്ലോ കൊണ്ട് വന്നില്ല ഒന്നുമേ കൊണ്ട് പോകുകയില്ലയെന്നറിയുകിലും പിറന്നു വീണൊരു പിച്ചപത്രത്തിന്റെയും അതിനു ചുവട്ടിലെ വിശപ്പിനേയും അത് തീര്‍ത്ത കടമകളെയും പുലര്‍ത്തണം പഞ്ചഭൂതകുപ്പായം വിടും വരേക്കും ഉള്ളവനും ഇല്ലാത്തവന്റെയും ഉയരാത്ത രേഖകളെ  പറ്റി തുപ്പല്‍ മഴ പെയ്യിചിട്ട് കാര്യമില്ലല്ലോ എല്ലാം സംഭവാമി യുഗേ യുഗേ എന്ന് ഓതിയത് എത്ര ശരി എന്ന് എന്റെ മതം..... .

എന്റെ പുലമ്പലുകള്‍ -68

എന്റെ പുലമ്പലുകള്‍ -68 . ഞാനൊന്ന് തെല്ല് അമ്പരന്നു ഇനി അടുത്ത നിമിഷങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചു  നിന്നു നീ നടന്നകന്നപ്പോള്‍ ,,!! ഇപ്പോഴും ഞാന്‍ ഉറക്കെ ചിന്തിക്കുന്നു ആ തെറ്റിദ്ധരിക്കപ്പെട്ട ദിനങ്ങളെ ഞാനെന്തു ചെയ്യുതു എന്ന് കണ്ടില്ലല്ലോ ഒരു വശം മാത്രമേ കണ്ടുള്ളുവല്ലോ നീ നടന്നകന്നപ്പോള്‍ ,,!! ഇത് ശരി ആണോ മറ്റുള്ളവര്‍ക്ക് കാതുകൊടുക്കാതെ ഒന്ന് കടക്കണ്ണ്‍ എറിയാതെ മറ്റുള്ളവരെന്തു കരുതുമെന്ന്  നീ കടന്നകന്നപ്പോള്‍ ,,!! നീ ഓര്‍ക്കുന്നുണ്ടാവുമോ ആവോ നാം ചിലവിട്ട നിമിഷങ്ങള്‍ പരസ്പരം പങ്കിട്ട മൊഴികള്‍ അതെ ആ വാഗ്‌ദാനങ്ങള്‍ നല്‍കി നീ കടന്നകന്നപ്പോള്‍ ,,!! മേഘക്കുടിലുകള്‍ക്ക് കീഴേ നമ്മുടെ നക്ഷത്രങ്ങള്‍ മിന്നുന്ന കൊട്ടാരത്തില്‍ ഇളം കാറ്റില്‍ പൊങ്ങി ഉയര്‍ന്നു പര്‍വ്വതങ്ങളില്‍ ചുറ്റിത്തിരിഞ്ഞു നീ കടന്നകന്നപ്പോള്‍ ,,!! . നമ്മുടെ ജീവിതത്തിനുയെത്രമേല്‍ പനിനീര്‍പ്പൂഗന്ധമുളളവയായിരുന്നു എന്നിരുന്നാലും നാം അതിനെ ഭ്രാന്തമെന്നു വിളിച്ചിരുന്നു അല്ലെ നാം ഇരുവരും ആഗ്രഹിച്ചിരുന്നു പരസ്പരം ഒന്നിച്ചു ഒന്നാവാനായ് എങ്കിലും ഒറ്റക്കാക്കി നീ നടന്നകന്നല്ലേ .....!! നിന്നില

കുറും കവിതകള്‍ -677

കുറും കവിതകള്‍ -677 ഒരു തണ്ടില്‍ വിരിഞ്ഞു ഞെരിഞ്ഞമര്‍ന്നു . മണിയറ മര്‍മ്മരങ്ങളില്‍ ..!! പടിഞ്ഞാറേ മാനത്തു കുങ്കുമാർച്ചന ചീവിടിന്റെ മന്ത്ര ജപം . മൗനിയായ് കെട്ടുവള്ളം . വിശപ്പ് ചേക്കേറി അമ്പലപ്പറമ്പിൽ . കരീലകകൾ സമാധിയിൽ ..!! പെരിങ്ങോട്ടുകുറിശ്ശിയിലെ സന്ധ്യ. ശലഭങ്ങള്‍ പാറി പറന്നു . കയ്യിലെ ക്യാമറ കണ്ചിമ്മി..!! കരോളിന്‍ ധ്വനിയില്‍ കണ്ചിമ്മി ഉണര്‍ന്നു നക്ഷത്രം . വേലിക്കലൊരു അമ്പിളിമുഖം ..!! ശവംനാറിപൂക്കള്‍ ചുട്ടു പൊള്ളുന്ന മണല്‍ ചുടവുകള്‍ അറിയാതെ നിന്നു ...!! താലപ്പൊലിയും തായമ്പകയും തുള്ളി ചുവടുവച്ചു ഉടവാള്‍ . വിറയാര്‍ന്ന വയറിന്‍ നോവ്‌ ...!! അലറി അടുക്കുന്ന തിരമാല ഓര്‍മ്മകള്‍ക്ക് പച്ചനിറം . നഷ്ടത്തിന്‍ കണക്കുമായി ഭക്തി ..!! തീരത്ത്‌ നീ എഴുതിയവ നക്കിതുടച്ചകടല്‍ . ഇന്നുമൊന്നും മായാത്ത ഓര്‍മ്മകള്‍ ...!! വിശപ്പിന്‍ ദൂരം കുറച്ചു രാവിന്റെ ഓരത്തൊരു  അത്താണിയായ്  തട്ടുകട ..!! ഓര്‍മ്മകള്‍ളുടെ കല്‍പ്പടവില്‍ ഇന്നും കാറ്റിലാടി ആല്‍മരവും ഓളം തീര്‍ക്കുന്ന നിന്‍ മിഴിയിണകളും  ...!! ചുവടുവച്ചു മിഴികളും മുദ്രകാട്ടും കുഞ്ഞിവിരലുകളും അതിജീവനത്തിന്‍ പാതയില്‍ ..!!

കഷ്ടമിത്

കൊഞ്ഞനം കുത്തുന്നു കോപ്രായങ്ങൾ കാട്ടുന്നു കൊലവിളി കൂട്ടുന്നു മുങ്ങി തപ്പുന്നു കടലാസിന്റെ കപ്പലിരുന്നു കടലിരമ്പിക്കുന്നു കോലാഹലം കറുത്ത മഷി ചൂണ്ടാണി വിരലിൽ പിരട്ടിയുണക്കുവോളം കിടന്നിട്ടു തുപ്പുന്നു കാലത്തിന്‍ കോലായിലായ് കര്‍മ്മ കുശലരാകാന്‍ കുതിക്കുന്നു വാലില്ലാ വാനരന്മാര്‍ കഷ്ടമിതു നഷ്ടമത് സ്പഷ്ടം ഇഷ്ടായിതു എത്രനാള്‍

സ്ഥാനമില്ല....!!

സാരസത്തില്‍ തേടുന്നു മൂന്നക്ഷരങ്ങള്‍ നിമ്നോന്നതങ്ങളില്‍ നിലാവിന്റെ മടിത്തട്ടില്‍ കരളടുപ്പത്തിനു പ്രണയത്തിന്‍ നീറ്റലേറുന്നു കടലിന്റെ  മര്‍മ്മരത്തിനു പരിഭവത്തിന്റെ നുരപത നീട്ടുന്നു കടല്‍ നാക്കുകള്‍ കരയില്‍ മുത്തും പവിഴവും തേടി കരയടുക്കുന്ന മോഹങ്ങള്‍ കരുണതന്‍ തേങ്ങലുകള്‍ തിരി താഴ്ത്തുന്ന നാലുകാലോലപ്പുരകളില്‍ ലവണ രസമധുരം ഉയര്‍ച്ച താഴ്ചകളുടെ ചുടു നിശ്വാസങ്ങള്‍ പ്രായത്തിന്റെ വക്രതകളില്‍ വിഴുപ്പിന്‍ ഗന്ധം രാവിന്റെ വിശപ്പിനു ശമനമില്ല ഇരുളിന്റെ മറകള്‍ക്ക് നാണമില്ല മൃദുലതക്കിടയില്‍ നോവിനു സ്ഥാനമില്ല....!!

ഇഴയടുപ്പം

Image
ഇഴയടുപ്പം ഇളവേൽ പെയ്തിറങ്ങിയനേരത്തു ഇന്നലെ കണ്ടതൊക്കെയിന്നൊന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നിപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നൊരു കൊഴിഞ്ഞ വസന്ത ശിശിര ഹേമന്തങ്ങളുടെ കടന്നകന്നൊരു നിഴല്‍ പെരുക്കങ്ങള്‍ പ്രകൃതിയും ഈശ്വരനും ഒരുപോലെ മൃഗാദികളിലും മനുഷ്യരിലും രക്ത ബന്ധങ്ങളുടെ പ്രവാഹം സ്നേഹമെന്ന കണികയാല്‍ കോര്‍ത്തിണക്കിയിരിക്കുന്നല്ലോ . ഇതൊന്നുയറിയാന്‍ അനുഭവിക്കാന്‍ ഈ ജന്മജന്മാന്തരയാത്രകള്‍ വേണ്ടിവന്നല്ലോ ..!! ജീ ആര്‍ കവിയൂര്‍ 20 -12 -2016 ഇന്നലെ എന്റെ മൊബൈലില്‍ തെളിഞ്ഞ ചിത്രം

അയ്യപ്പ തിന്തകത്തോം പാടി

അയ്യപ്പ തിന്തകത്തോം പാടി അയ്യനെ മനസ്സിലേറ്റി മാലയിട്ടു ഇരുകയ്യും നീട്ടി വരുന്നേന്‍ അയ്യപ്പാ ഇരുമുടി ഏറ്റിവരുന്നേന്‍ അയ്യപ്പാ എരുമേലി താണ്ടി വരുന്നേന്‍ അയ്യപ്പാ ഏഴകളാമെന്‍ങ്കളെ നീയെന്നും കാക്കണേ അയ്യനയ്യനെ അയ്യപ്പാ....!! അഴുതയില്‍ മുങ്ങി നിവര്‍ന്നേന്‍ അഴിയുന്നല്ലോ ദുഖമൊക്കെ അയ്യനെ പമ്പയില്‍ നീരാടി പാപമെല്ലാമകന്നു പമ്പാഗണപതിക്ക് നാളികേരമുടച്ചയ്യനെ കല്ലിട്ടു കല്ലിട്ടു കരിമലമുകളിലേറി കാനനംകണ്ടു കൈതൊഴുന്നേന്‍ അയ്യപ്പാ ശരംകുത്തി ശരണം വിളിച്ചുകൊണ്ടേ ശരവേഗം മലചവുട്ടുന്നു അയ്യനെ അയ്യപ്പാ പതിനെട്ടാം പടിയേറി പുണ്യത്താല്‍ പതിയിരിക്കും ഉള്ളിലെ പരമ്പൊരുളിനെ കണ്ടു  നെഞ്ചിലെ താപമകറ്റി നെയ്യ്തേങ്ങയുടച്ച് നറുനെയ്യഭിഷേകം കണ്ടു വണങ്ങി അയ്യനെ പടിയിറങ്ങി മടങ്ങുമ്പോള്‍ സായുജ്യം അയ്യനെ പറയാന്‍ അറിയാത്തൊരു സന്തോഷം അയ്യനെ അയ്യനയ്യപ്പനേ  ആനന്ദസ്വരൂപനെ അവിടുന്നു തന്നെ ശരണം സ്വാമിയേ ശരണമയ്യപ്പ ...!!

താക്കോല്‍ പഴുത്

ഇന്ന് താക്കോലുകള്‍ക്കും കിലുങ്ങാന്‍ പേടിയത്രെ മടിശീലങ്ങളില്‍ വീര്‍പ്പുമുട്ടി തിങ്ങി വിങ്ങുന്നു വിയര്‍പ്പറിയാതെ എന്നാല്‍ ഇതൊന്നുമില്ലാതെ താഴില്ലാതെ താഴത്ത് വെക്കാനാവാതെ തെരുവോരങ്ങളിൽ തണലില്ലാതെ തമ്മിൽ കിലുങ്ങുന്നുണ്ട് നീണ്ട നിരകളിൽ ...!!

വിരഹ സേതുവില്‍

 വിരഹ സേതുവില്‍ നിന്നെയോര്‍ക്കാത്തൊരുനാളില്ലൊരിക്കലുമോമലേ നിറയുന്നു നിന്‍ ചിത്രമെന്‍ മനസ്സിന്‍ ഭിത്തികളില്‍ . നിണമണിഞ്ഞൊരെന്‍ നടരണ്ടിന്റെ വേദനയുണ്ടോ നിനക്കുയറിവുയീ പ്രവാസദുഃഖമൊക്കെയേറെ പറയുകില്‍ നിഴലുകള്‍ക്കുപോലും നോവുന്നുണ്ടിന്നു ഇടറുമെന്‍ നിലക്കാത്തൊരെന്‍ നിശ്വാസങ്ങളില്‍ വിശ്വാസമായ് നിലനില്‍ക്കുന്നുവല്ലോ കാരുണ്യമായൊരക്ഷര പുഞ്ചിരിയാലെ കാടകം വാഴാനായ് വിധിക്കപ്പെട്ടൊരു കൗസല്യാത്മജനെ പോലെയിന്നും കരകാണാ ദുഖത്തിന്‍ കടലലക്കുമുന്നില്‍ കരചരണങ്ങള്‍ കൂപ്പിനിന്നു കേഴുന്നു കാഞ്ചന സീതക്കായിതാ പണിതുയര്‍ത്തുന്നു കപടമാം ജീവിതത്തിന്‍ നീളമേറുമൊരു കര്‍മ്മ കാണ്ഡത്തിന്‍ ഹേതുവില്ലാ സേതു ..  

പണമെന്നും പിണമല്ലോ

പണമെന്നും പിണമല്ലോ കാശിനായി കാതങ്ങളോളം കാത്തുനിന്നും  കണക്കു പറയുന്നു   കശപിശക്കൂട്ടിയ ജനം കാക്കത്തൊള്ളായിരത്തിന്റെ പിന്നാലെ കണ്ണുകൊണ്ട് കഥപറയുന്ന കമിതാക്കളും കണ്ടവര്‍ വീണ്ടും കണ്ടുമുട്ടുന്നു  ചിലരും കഥകളുടെ നീളത്താല്‍ നിമിഷങ്ങള്‍ കടന്നകലുന്നത് അറിയുന്നില്ല കൈവിരലുകള്‍ സമയം കൊല്ലുന്നു മുഖപുസ്തകത്തിന്റെയും വാട്ട്‌സ്സാ പ്പിന്റെയും പിന്നാലെയും പായുന്നു മുഖമില്ലാതെ പഴിപറയുന്നു പിഴയടക്കാതെ നാവടക്കാതെ കിടന്നിട്ടു തുപ്പുന്നു കഷ്ടം, പണം, പണം, പണം. പിറന്നുവീണൊരു പിച്ചപാത്രവുമായി പിച്ചവച്ചു നടക്കുമ്പോള്‍ പണമാണിന്നു ഉലകത്തി‍നധികാരി അവന്‍റെ വക്രത കണ്ടില്ലേ അവനായി വലയുന്നത് വിനയല്ലേ , ഉള്ളവനുളുപ്പില്ലാതെ ഇപ്പോഴും കാലിന്മേല്‍ കാലുകയറ്റി കണ്ടു രസിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ ഭയമില്ലാതെയില്ല പുഴ്ത്തിവച്ച കള്ളപ്പണത്തിന്‍ കഥയുമായ് വാതോരാതെ തുപ്പല്‍മഴ പൊഴിക്കുന്നു മാധ്യമങ്ങള്‍ നിലക്കാത്ത ആഘോഷങ്ങള്‍ നടത്തുന്നു അപ്പോഴും വാലിന്റെ വളവു മാറില്ലല്ലോ വീണ്ടും വീണ്ടും കോരന്മാര്‍ കുമ്പിള്‍ തേടി കഞ്ഞിക്കായ് അലയുന്നു ...!! ജീ ആര്‍ കവിയൂര്‍ 12 -12 -2016

എന്റെ പുലമ്പലുകള്‍ -67

എന്റെ പുലമ്പലുകള്‍ -66 ഒന്നുമേ എന്റെ സ്വന്തവും ശ്വാശ്വതവുമല്ല എന്തിനു നാം ശ്വസിക്കുന്ന വായു പോലും ഉച്ഛ്വസിക്കേണ്ടിയതായി  വരുന്നല്ലോ എന്റെ എന്റെ എന്ന് ഞാണൊലികൊള്ളുന്നു. പലരും എന്റെതായ് ഈ ഭൂമിയില്‍ ഒന്നുമേയില്ല എന്തിനു ഈ പഞ്ചഭൂതകുപ്പായം ഉരിയെറിയുകില്‍ ആരും എന്നെ കുറിച്ചു ചിന്തിക്കുക പോലുമില്ലല്ലോ.. എന്റെ അറിവിന്റെ പുസ്തകം എത്ര ചെറുത്‌ കാണുവാനാകുമോ  ദര്‍പ്പണമില്ലാതെ ചെവിയെ. പിന്നെ ഗളത്തിന്‍ പിന്നിലുള്ളവയൊക്കെ ..... കടംകൊള്ളുമീ ജീവിതമേ നിന്റെ നീളം എത്ര കുറവ് ഉടഞ്ഞു അമരും മഴതുള്ളി പോല്‍ ഹ്രസ്വമിത് അതിനാല്‍ ഉള്ള സമയംകൊണ്ട് ആഘോഷിക്കാമിനിയും അനഘനിമിഷങ്ങളെ ....!! ജീ ആര്‍ കവിയൂര്‍ 11 -12 -2016

ഓർമിക്കുന്നുണ്ടോ ആവോ..!!

Image
ഓർമിക്കുന്നുണ്ടോ ആവോ..!! അന്നത്തെ മഞ്ഞുമൂടിയ പ്രഭാതത്തില്‍ നമ്മുടെ ചുണ്ടുകളും മഞ്ഞണിഞ്ഞിരുന്നു പരസ്പരം ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ചു  കൈകൾ തമ്മിൽ ചേർത്തു പിടിച്ചപ്പോഴും ചുണ്ടുകളിൽ  എരിവേറിയ  മധുരമുണ്ടായിരുന്നു കണ്ണുകള്‍ കൂമ്പിയടഞ്ഞപ്പോൾ കണ്ട വർണ്ണ സ്വപ്നങ്ങൾക്കു സൂര്യതേജസ്സിന്‍ തിളക്കമുണ്ടായിരുന്നു  പരസപരം  പങ്കു വച്ച രുചികള്‍ക്ക് മൗനസംഗീതവും ഹൃദയങ്ങള്‍ താളത്തിനൊപ്പം നൃത്തം വെക്കുന്നുണ്ടായിരുന്നു ചുറ്റി പടരുന്ന ശ്വാസനിശ്വാസങ്ങളും പതിഞ്ഞതും പതറുന്നതുമായ കുശുകുശുക്കലും നിശബ്ദതയെ ഉടയ്ക്കുന്ന മൂളലുകളും നമ്മുടെ കുഴിച്ചുമൂടിയ മോഹങ്ങളും എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ചുകൊണ്ട്‌ ആ തണുത്തുറഞ്ഞ നിമിഷങ്ങളിലും നിന്റെ ആവശ്യപ്രകാരം ഞാനല്ല നാമിരുവരും തേടിയലഞ്ഞു അലിഞ്ഞു അലിഞ്ഞില്ലാതെ ആകുംപോലെ നമ്മുടെ വിശപ്പാര്‍ന്ന ചുണ്ടുകള്‍ നമ്മുടെ പ്രണയത്തിന്‍ നഖദന്തക്ഷതങ്ങളാല്‍ ചിത്രങ്ങള്‍ ചമച്ചു കൊണ്ടിരുന്നു എന്നിൽനിന്ന് നിന്നിലേയ്ക്കും നിന്നിൽനിന്ന് എന്നിലേയ്ക്കും പരസ്പരം ഇഴുകി ചേർന്നൊന്നാകുന്നു ആരുമറിയാതെ നാമെല്ലാ  വിലക്കുകളേയുമുടച്ചുടച്ചുരിച്ചെറിഞ്ഞു നമ്മളൊന്നായി മാറിയല്ലോ നിനക്കുയോര്‍മ്മയുണ്ടാവുമോ ....ആവോ ....!!

ഇരുപത്താറു വര്‍ഷങ്ങള്‍

Image
പിന്നിട്ട വഴികളിലേറെ  കുന്നും,കുഴിയും,കാടും, മേടുമുണ്ടായിരുന്നു അതില്‍ മുള്‍ചെടികളില്‍ പൂവും, കായും, മധുരവും എരിവും, കയിപ്പും, ചമര്‍പ്പും, പുളിര്‍പ്പും നിറഞ്ഞവയായിരുന്നു അതില്‍ ഇളകിമറിയും തിരകളും  ശാന്തവും സ്വച്ഛവുമുള്ള നിശ്ചലത നിറഞ്ഞതും  പ്രണയവും കലഹങ്ങളും വിരഹവും സന്തോഷസന്താപങ്ങളുമൊക്കെ ഏറ്റുവാങ്ങി ഇതാ ഇന്നലെപോലെ തോന്നുന്നു ഇരുപത്തിയാറു കടന്നപ്പോഴും സബിത അകലെയെങ്കിലും.... കൂടെ കവിതയുണ്ടല്ലോ എന്നൊരാശ്വാസം  ....

ഇവിടെ ഇപ്പോള്‍ ,

ഇവിടെ  ഇപ്പോള്‍ , ഒന്നുനില്‍ക്കു ഒരു നിമിഷം തന്നിലേക്കൊന്നുറ്റു നോക്കു അതേ, സ്വയമുള്ളിന്റെ ഉള്ളിലേക്ക് നമ്മുടെ അറിവും കേവലം നമ്മളില്‍ മാത്രം ഒതുങ്ങുന്നു മുഖങ്ങള്‍ നാം മറയ്ക്കുന്നു . മറ്റുള്ളവരില്‍ നിന്നുമാത്രമല്ല എന്തിനു കേവലം നമ്മളില്‍ നിന്നും ഞാനെന്നോരു നാട്യവും ഭാവും എപ്പോഴുമവകാശപ്പെടുന്നു ഞാന്‍മാത്രം ശരിയെന്നും മറ്റുള്ളവര്‍ തെറ്റെന്നും  ചിന്തകളും വാക്കുകളും വിപരീതമാക്കിക്കൊണ്ട്  നിറമാര്‍ന്ന  പുഞ്ചിരിയുമായ് ഒന്ന് നില്‍ക്കുക ഒരു നിമിഷത്തേക്ക് സ്വയമറിക തന്നിലെ സത്യത്തെ  ഒന്നിളവേല്‍ക്കുക തള്ളിവരും ഇന്നലകളിലെയും അതുകഴിഞ്ഞു വരും ചിന്തകളില്‍ നിന്നും  ഉറച്ചു നില്‍ക്കുക ഇന്നിന്റെ നിമിഷങ്ങളില്‍ ജീവിക്കുക ഇന്നില്‍ മാത്രം എന്തിനിത്രക്കു ക്ലേശപ്പെടുന്നു മറ്റുള്ളവരുടെ ജീവിതങ്ങള്‍ക്കായ് അവരുടെ സ്വര്‍ണ്ണ തിളക്കങ്ങള്‍ക്കായ് സ്വയമറിഞ്ഞു സത്യത്തെ മുന്‍നിര്‍ത്തി സ്വന്തം ജീവിതത്തെ  സ്നേഹിക്കുക ...!!

നിന്നെ കണ്ടപ്പോള്‍

Image
നിന്നെ കണ്ടപ്പോള്‍ നാണത്താല്‍ മുഖം മറക്കും ചിരിപടര്‍ത്തും  തിങ്കള്‍കലേ മേഘവിരലാല്‍ തഴുകി മിനുക്കും നിന്‍ ചാരുതയില്‍ എല്ലാം മറന്നോരു കനവിന്‍റെ നിഴല്‍ തിളക്കങ്ങള്‍ കവിളിണകളില്‍  പടരുന്ന അരുണിമ കണ്ണില്‍ വിടരുന്ന ലഹരിയില്‍ മുക്കുത്തി തിരുതാളി കാടും മേടും കാട്ടാറും കുളിര്‍ കോരിഒഴുകുന്നു മധുനുകരാന്‍ മത്ത ഭ്രമരമാം മനസ്സും തെന്നലായിനില്‍പ്പു  നിന്‍ വചസ്സും മയക്കിയെന്നില്‍  നിറച്ചുവല്ലോ അക്ഷരകൂട്ടിന്‍റെ തെളിമയാര്‍ന്ന പൊലിമ ......

ജയാമ്മക്ക് ആദരാഞ്ജലികള്‍

Image
ജയാമ്മക്ക് ആദരാഞ്ജലികള്‍ അറിയിക്കുന്നു ഞാനുമെന്റെ ദുഃഖം ജയ പരാജയം അറിഞ്ഞിട്ടും മുന്നേറിയ പെണ്മയുടെ പെരുമയറിയിച്ചു തമിഴകത്തിന്‍ തങ്കച്ചി തായായി പുരിച്ചിതലവിയമ്മ  മരിക്കാതെ മനസ്സുകളില്‍ താരതിളക്കമായ് മരണം മറവിയിലാക്കുന്നു മറിമായങ്ങളെല്ലാം  ജയം ജയമാക്കിയവസാനം ഒഴിഞ്ഞല്ലോ പഞ്ചഭൂതകുപ്പായമെത്ര ലളിതം ഒരുപിടി ചാരമായി മാറിയല്ലോ... ..

colour of universe

Image
colour of universe The way i traveled through 'Art acres' of land The art of endless joy i enjoyed From the eternal love of creations Through in the midst of life Color's of rainbows a moment feel From day to desk of sorrow to happiness Dessert to pasture made my mind full of Tallies of malice in the tile less of culture One end to other marvelous ways from Hedges and ditches of colors of canvas with Fulfillment of creativity of ''Goutam Barman's love of landscapes to ''Surabhiness'' of Ravi varma's flower gardens , overwhelmed in the midst of loneliness in the Bavul's one stringed songs of transcendental world thanks to be in the colour of universe . ============================================= went to the on going program in Art Acre kolkata near to my work place yesterday and day before ,some moments i had some photos with Surabhi agarwal and Gautam Barman https://www.facebook.com/goutam.priyanka.7?ref=br_rs https: