Posts

Showing posts from January, 2011

വായന

Image
വായന എത്രയോ മരങ്ങളുടെ കടക്കല്‍ കോടാലി വീണ് അറക്ക വാളിന്‍റെ പല്ലിനിരയായി ചതച്ചു പരത്തി പേപ്പറാക്കി കറുത്ത മഷി പുരട്ടി പുസ്തകങ്ങളാക്കി ചന്തയില്‍ വക്കുമ്പോള്‍ കണ്ടു ഭ്രമിച്ചു വാങ്ങി കുട്ടി അലമാരയിലും തലയിണ ചുവട്ടിലും വച്ച് പാപം ഏറ്റു വാങ്ങിക്കയാണ് എന്റെ വായന വനദേവതമാരേ വൃക്ഷ ദൈവങ്ങളെ എന്നെ ശപിക്കല്ലേ

കവിത പുരസ്‌കാരം

Image
കവിത പുരസ്‌കാരം നിങ്ങള്‍ തന്ന കുപ്പിച്ചില്ലിനല്ല ഞാന്‍ കവിതയെഴുതിയത് അത് എന്റെ തകര്‍ന്നു പോയ ജീവിതത്തിന്റെ പതം പറച്ചിലാണ്‌ അതൊക്കെ നിങ്ങള്‍ കൈയ്യടിച്ച് അകറ്റിയ കൊതുകളെ കൊന്നതിന്റെ പാപം ഏറ്റെടുക്കുവാന്‍ ഞാന്‍ ഇനിയും തയ്യാറല്ല എന്ന് പറയുകില്‍ അത് നിങ്ങളോടൊക്കെ നന്ദി കേടല്ലേ അതിനാല്‍ നന്ദി നന്ദി നന്ദി കാവേ അറിയുന്നു തവ ആത്മഗതം അത് ഞങ്ങളുടെ ഹൃദയമാണ് പൊട്ടിച്ചു ഉടക്കല്ലേ തള്ളി പറയല്ലേ ഞങ്ങലറിയും താങ്കളുടെ സൃഷ്ടിയുടെ പെറ്റുനോവ്‌ അങ്ങ് തികച്ചും വന്ദനീയനും അര്‍ഹത പെട്ടവനും തന്നെ

നോ "ഡേ"

നോ "ഡേ" ദിനങ്ങളുടെ ദീനങ്ങളേറി വരുന്നു തികയാതെ വരുമോ മുന്നുറ്റി അറുപത്തിയഞ്ചും ഫാദറിനും മദറിനും ചില്‍റന്‍സിനും വാലന്‍ടയിനും ഇതാ പുതിയ ദിനവും പിറക്കുകയായി നോ ടീവി 'ഡേ" ഇത് പോലെ വരാതെയിരിക്കില്ല നോ കാര്‍ "ഡേ" ,നോ ലൈറ്റ് "ഡേ" ,നോ ഫുഡ്‌ "ഡേ" ഇവരൊക്കെ പറയട്ടെ ഒരുനാള്‍ നോ അടവര്‍ ടയിസ്മെന്റ്റ് "ഡേ " ഇനി നോവിക്കല്ലേ ഏഡേ നോ ഓക്ക്സ്സിജന്‍ ഡേ എന്ന് പറയല്ലേ ഡേ പിന്നെ ആരൊക്കെ എന്ത് ഡേ ആഘോഷിച്ചാലും നമ്മുക്ക് എന്നും കഞ്ഞി "ഡേ"

ഈ വിധിയില്‍ നിന്നും

ഈ വിധിയില്‍ നിന്നും സുഗന്ധം പരത്തുന്ന മേടും കാടും അതിന്റെ കുളിരും പൂഞ്ചോലയുടെ കളകളാരാവും കാറ്റിന്റെ കാര്‍ക്കുന്തലഴിഞ്ഞുയങ്ങ് മുഖത്ത് ഏല്‍പ്പിച്ചു അകലും സുഖവും എല്ലാം വിട്ട് അകന്ന്‍ ഇന്ന് നോവുന്ന മനസ്സിനെ പുകമറയാല്‍ മടുപ്പിക്കും തെരുവിലെ യാനങ്ങളും വിശപ്പുകളുടെ ആര്‍ത്ത നാദം മുഴങ്ങുന്ന വഴി വാണിഭ കച്ചകപടങ്ങളും അടിമയാക്കി നിമിഷങ്ങളെ മുല്ലപ്പുവിന്റെയും വിയര്‍പ്പിന്റെയും മാസ്മരികതയില്‍ കഴുകന്റെ കണ്ണുമായി കൊത്തി പറിക്കാന്‍ തന്നിലേക്കു ലയിപ്പിക്കാന്‍ ഒരുങ്ങുന്ന ദാഹങ്ങളും ഓച്ചാനിച്ചു നിന്നു അച്ചാരം വാങ്ങി പിരി മുറുക്കങ്ങളില്ലാതെ ആരു കൊല നടത്താന്‍ മടിക്കാത്ത പകല്‍ മാന്യര്‍ മേവുന്നായി പട്ടടയേറുമി പട്ടണ പ്രവിശ്യകളിനിന്നും അകലെ കൈയ്യാട്ടി വിളിക്കും കേര നിരകളെയും മണ്ണിന്റെയും പാലപ്പുവിന്റെ മണം പരത്തും ചെമ്മണ്‍ പാതകളും അറിയാണ്ടെ മനസ്സിലേക്ക് ഓടിയെത്തുമ്പോള്‍ അറിയുന്നു പത്ര ദൃശ്യമാധ്യമങ്ങളിലുടെ ഇന്നുയെന്‍ ഗ്രാമവും വളര്‍ന്നു നാക്കു നീട്ടുന്നു നഗരത്തിനോടോപ്പം ഇനി ഞാനെന്തു ചെയ്യണമെന്നുറിയാണ്ട് ഇതി കര്‍ത്തവ്യ മൂഠനായി വിധിയെ പഴിച്ചു അലയുന്നു ഈവിഥിയില

ഭാരതീയന്‍

Image
ഭാരതീയന്‍ ഞാനോരു ഭാരതീയന്‍ ഭാരിച്ച കടങ്ങളേറിയവന്‍ ഭീതിയോടെ വിലകയറ്റത്തെ നോക്കുന്നവന്‍ ഭരണ ചക്രങ്ങളെ തല കീഴ്മേല്‍ ഏറ്റുന്നവന്‍ ഭ്രമരമായി അര്‍ത്ഥ കാമാങ്ങളുടെ പിറകെ പാറി നടക്കുന്നവന്‍ ഭാഷ വര്‍ണ്ണങ്ങള്‍ക്കും അപ്പുറത്തു ചിന്തികുന്നവന്‍ ഭക്ഷണത്തിനായി കേഴുന്നവന് അന്നം നല്‍കുന്നവന്‍ ഭയമേശിടാതെ മുന്നോട്ടു കുതികേണ്ടവന്‍ ഭരതന്റെ ഭ്രാതു സ്നേഹത്തെ അറിഞ്ഞു ആസേതുഹിമാചലങ്ങല്‍ക്കുമപ്പുറം ബ്രമ്മാണ്ഡ കടാഹങ്ങള്‍ ഒന്നെന്നു കരുതി ലോകാ സമസ്ഥാ സുകിനോ ഭവന്തു എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ദേശസ്നേഹത്തിനു മുന്നില്‍ എല്ലാം മറക്കുന്നവന്‍ അതെ ഇവനാകട്ടെ ഭാരതീയന്‍

മിലേ സുര്‍ മേരാ തുമാരാ..................

നിന്റെ സ്വര രാഗ മധുരങ്ങള്‍ എന്നിലെ ജടരാഗ്നിയേയും അലിയിച്ച് അലൗകിക അമൃത ധാരയോഴുക്കിടുന്നു നിന്റെ ഗാന ധാരയില്‍ മയങ്ങിയരാവുകളില്‍ ഞാന്‍ കണ്ട കിനാക്കളും അതുതന്ന ലയങ്ങളും ഇന്നിതാ താന്‍സന്റെ സംഗീതത്തോടു ലയിച്ചു സ്വര്‍ഗ്ഗത്തേ സന്തോഷത്തില്‍ ആറാടിക്കുമ്പോള്‍ ഇന്ന് നിനക്കായ് പടര്‍ത്താന്‍ എനിക്ക് ഒരു തുള്ളി കണ്ണ് നീര്‍കണങ്ങള്‍ മാത്രം
Image
നാശത്തിലേക്ക് കുടില കമ്പളങ്ങള്‍ താണ്ടി പടല പിണക്കങ്ങളൊക്കെയകറ്റി പ്രപഞ്ച സത്യങ്ങളൊക്കെയറിയാണ്ട് പ്രതികാര വാഞ്ചയോടയങ്ങ് തിമില കൊട്ടി തിമിരമാര്‍ന്ന കാഴചയാലെ തകര്‍ത്ത് എറിഞ്ഞു മാനവികതയോക്കെയങ്ങു തരിപ്പും താരിപ്പുമില്ലാതെ മരവിപ്പതെന്തേയി ചരിക്കുമാചരിക്കുമി ലോകമിന്നു ദിനം ദീനമായ്‌ കേണു കൊണ്ട് ലാക്കാക്കുന്ന തെങ്ങോട്ടേക്ക്‌ ആവോ ......?!!!!!

നാടിന്റെ നന്മ

നാടിന്റെ നന്മ യാതൊരു ചുറ്റുമില്ലാതെ ചിറ്റപ്പള്ളി ജോസ്സപ്പേട്ടന് ആശംസകളറിയിക്കാതെ വയ്യ എന്തെന്ന് ചോദിക്കുകില്‍ നോക്ക് കൂലിക്കുമുന്നിലായി നോക്കുകുത്തിയാകാതെ ഉശിരനായി വിജയം തന്നെ "വി " ഗാര്‍ഡ്‌യെന്നു സംരക്ഷണമേകി കൊണ്ട് സ്വയം തൊഴിലാളിയായി ഭീഷണിക്ക് വഴങ്ങാതെ കാണിച്ച പൗരുഷ്യത്തിനു സമ്മാനം നല്‍കും ഏറെ വൈകാതെ ഇരു മുന്നണി തോഴിലാളികള്‍ നാട് കടത്തുമീ വ്യവസായവും വ്യവസായശാലകളും അന്യമായി അന്യ സംസ്ഥാനത്തിനു ഭാഗ്യമായി മാറുമ്പോള്‍ ഉള്ള തോഴിലിനെ തൊഴിച്ച് മാറ്റി ഇളിച്ചു കാണിച്ചു നടക്കും യൂണിയനുകള്‍ "കേരളമെന്നു കേട്ടാലോ ഭയക്കണം വ്യവസായികളൊക്കെ"

അയവിറക്കുകള്‍

അയവിറക്കുകള്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍ നിന്റെ മേനിതന്‍ നിഴലുകള്‍ ഓര്‍മ്മകളെ വേട്ടയാടി കൊണ്ടിരിക്കുമ്പോള്‍ അങ്ങ് ആകാശത്ത്‌ ചന്ദ്രന്റെ കള്ളചിരിയില്‍ എല്ലാം അലിഞ്ഞുയില്ലാതെയാകുമ്പോഴെക്കും മഞ്ഞിന്റെ കുളിര്‍മ്മകള്‍ താഴ്വാരങ്ങളെ തൊട്ടുണര്‍ത്തി കൊടുക്കാറ്റയകന്ന നിശബ്ദതയില്‍ മയങ്ങുമ്പോള്‍ അരിച്ചിറങ്ങിയ ചുട് സൂര്യന്‍റെ കൈകളാണെന്ന്‍യറിഞ്ഞു തെരുവിലെ വണ്ടികളുടെ ഉണര്‍ത്തു പാട്ട് പൈദാഹങ്ങളെ ജോലി തേടിയോടി വീണ്ടും ഓര്‍മ്മകള്‍ ചേക്കേറും വരക്കും

എന്‍റെ പൊലിഞ്ഞു പോയോരു മകരജ്യോതിസ്സു

ഒരു നോക്കു കാണാന്‍ ഒരു മന്ത്രമോടെ ഇരു മുടി കേട്ട്ഏന്തി ഈ അച്ഛനെ നീയങ്ങു നിന്‍യരികത്തു പേര്‍ത്ത്യണച്ചില്ലേ ഇനിയെനിക്ക്യാരുണ്ട് ഒരാശ്രയം നീയെല്ലാമറിഞ്ഞ്ങ്ങു പുഞ്ചിരിതൂകി അറിയിക്കുന്നു നാശമുള്ളോരു ദേഹമല്ലേയെന്ന് അറിയാത്ത ഞാനെങ്ങിനെ അറിയുവു അമ്മതന്‍ തോരാത്ത കണ്ണുനീരും അതുകണ്ട് കരഞ്ഞു തളര്‍ന്നോരു അനുജത്തിയും ചവിട്ടേയെറ്റു തിരിച്ചറിയാതിരിക്കുമാറോരു ദേഹത്തെ കാട്ടി ലക്ഷം തന്നിടാമെന്നു പറഞ്ഞു അലക്ഷ്യമായ് ലക്ഷങ്ങള്‍ തരുമെന്ന് വിളിച്ചോതുന്ന ഈ പണമെന്തേ മാറി മാറി വരും സര്‍ക്കാറുകള്‍ നേരത്തെ ഉപകരിക്കാഞ്ഞത് ഇന്നെനിക്കു അച്ഛനുണ്ടായിരുന്നെങ്കില്‍ ഇച്ഛിക്കുന്നതൊക്കെ തന്നിരുനേനെമീ - -പൊങ്കലിനാഘോഷമായി .

അരാജകത്വം

അരാജകത്വം താടിക്കാരൊരു കുട്ടം നിറഞ്ഞു താടനം നടത്തുന്നു ഇന്നിന്റെ നാളെയെയറിയാതെ ജനതതിയിതറിഞ്ഞിട്ട് അറിയാതെ അന്ധരായി ചമയുന്നു ഇത് തന്നെയല്ലയോയിവര്‍ പ്രോത്സാഹനം ഹനിക്കുവാനാരുമില്ലേ ഈ അഹന്തയേറികുതിക്കുമീ കപടതയെ കുരുതി കൊടുത്തിട്ട് അറുതി വരുത്തുവതിനായ് മറുമരുന്നുമില്ലേ കുത്തുന്ന മഷിക്കു പോലും അഴുമതിയെ മേതിക്കുകയിനിയും ഒരു തിരഞ്ഞെടുപ്പിനെ കാത്തിരുന്നിട്ടു കാര്യമില്ലാതെയകുമോ അതിനുള്ളില്‍ നമ്മുടെ രാജ്യം  പണയത്തിലാകുമോ ജനങ്ങളാല്‍ തിരഞ്ഞെടുത്തു ജനങ്ങള്‍ ഭരിക്കുമി ജനാതിപത്യ രാജ്യം.

മാറ്റങ്ങള്‍

ചേരില്‍ വെക്കുവാന്‍ ഉറിയില്‍ തുക്കാന്‍ നാഴിയില്‍ അളക്കാന്‍ അടച്ചുവാറ്റിപലക അടച്ചുവാറ്റാന്‍ ഉപ്പുമരവി ഉപ്പിട്ട് വെക്കാന്‍ ഉമികരികുടുക്ക പല്ലുതേക്കാന്‍ തിരക തിരിക്കാന്‍ വിത്തോറ്റി വിത്ത്‌ വാരാന്‍ മുറം പാറ്റികൊഴിക്കാന്‍ പനമ്പ് വേയിലുകായന്‍ ചിരട്ടതവിയില്‍ വിളമ്പാന്‍ അരി പെട്ടി ,പത്തായ അറ നിലവറയെല്ലാം പുതിയ കാലത്തിനു വഴി മാറി കൊടുത്തു

സഞ്ചാരി പറയുന്നു

Image
കാലനിലുടെ കവിതയാലങ്ങു കാലത്തിന്‍ പോയ്‌മുഖങ്ങള്‍ വരച്ചുകാട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടയങ്ങു പാട്ടിന്റെ - -പാലാഴി തീര്‍ക്കുന്ന സഞ്ചാരിയായ് പ്രവരനാമൊരു കവിയുടെ സന്നിധിയിലുടെ കേള്‍ക്കാത്ത ചെവിയുടെ നേരെയങ്ങു ചോദ്യങ്ങളെയ്യെതു അപ്പുവിന്റെ ശബ്ദത്താലങ്ങു ഓര്‍മ്മകളിലുടെ പൈദാഹങ്ങളൊക്കെ സഖിച്ചു ജീവിത തൃഷ്ണ കളോടങ്ങുമ്പോഴും വീട്ടാകടങ്ങളൊക്കെ കണ്ടുനുകരുവാനാകാതെ മുന്നാറിനെ ഒറ്റികൊടുത്തോരു യൂദാസുക്കളെ പഴിപറഞ്ഞ്- യകലുമ്പോഴും കുടുബവിളക്കു തെളിയിച്ചു പേരകുട്ടികള്‍ തന്‍ സന്തോഷം പകര്‍ന്നു കൊണ്ടയങ്ങു കലാകാരനായ്കാലം കഴിക്കുമ്പോഴും ദേവതാരു പൂത്തുലയിക്കും അഭയമന്ത്രത്തിന്റെ പാട്ടുകാരിയുമായ് മരുവുന്ന കടലമ്മയുടെ തീരത്തുകുടി മുന്നേറുമ്പോഴും സഞ്ചിത ശക്തിയെ ചുനക്കരയും കടന്ന്‍ തിരയുന്നു രാമനിപ്പോള്‍ പൂങ്കുയിലായി പ്രപഞ്ച സംഗീതമോതുന്നു എല്ലാവരോടുമായി എപ്പോഴും മോഴിയുന്നു സ്നേഹമാണ്‌ സുഹുര്‍ത്തുക്കളെ നല്ല സമ്പത്ത് എന്ന്‍ "സഞ്ചരി" യിലുടെ

ഹാനീകരം

Image
നിരത്തിന്‍ ഓരത്ത് തല്ലും മടിയും വലിയും വീശും കഴിഞ്ഞ് വീണ്ടും പരത്തി ചുരുട്ടിയടിച്ചു കഴിഞ്ഞ് മായം പുരണ്ടയവ ചൂട് യേറിയത് മുന്‍മ്പേ കിട്ടുമ്പോള്‍ പിന്‍മ്പോട്ട് മാറാതെ മുന്നോട്ട് ആഞ്ഞു പോറോട്ട വലിച്ചു പറിച്ചു അകത്താകുമ്പോള്‍ കുട്ടത്തില്‍ അതിര്‍ത്തികടന്നു അയവിറക്കുന്നവയെ അറവുകത്തിയറിഞ്ഞു കറിയായി തീന്‍മേശയിലെത്തും മാട്ടുകറിയുമില്ലാതെ ഒന്നുമേ കിട്ടുകയില്ല പ്രാതലിനു ഇന്നെന്‍ നാട്ടില്‍

പാസ്സ് വേര്‍ഡ്‌

ഇന്ന് അറിയുക എല്ലാം സൂത്ര വാക്യങ്ങളിലുടെയാണല്ലോ വിഷയങ്ങളും വിഷയസൂചികളും വിവര സാങ്കേതികകളുടെ മുടി ചൂടാ മന്നനായ് വിഹരിക്കുമ്പോള്‍ നിങ്ങളെ നിങ്ങളാക്കുന്നതും നിമിഷങ്ങള്‍ക്കുള്ളിലായ് നിരക്ഷര കുഷിയായി മാറ്റുന്നതും നിരക്കുകളും തിരക്കുകളില്‍ നിന്നുയകന്നു നിത്യ നൈമിഷിക നിവൃത്തികളില്‍ ഇവനില്ലയെങ്കില്‍ എല്ലാം തല കീഴ്മേലാകുമല്ലോ