Posts

Showing posts from September, 2011

ജീവിത പാതയില്‍ നിന്നും

Image
ജീവിത പാതയില്‍ നിന്നും അവനും  അവളും എന്റെ ഹൃദയം  കവര്‍ന്നല്ലേ നീ തല കുമ്പിട്ടിരിക്കുന്നത്  തന്നിടുക തിരികെ അത് . ചിരിതൂകി മൊഴിഞ്ഞു  അവള്‍ സാകുതം തന്നിടാം ,പക്ഷേ എന്റെ കൈയ്യിലെ  മൈലാഞ്ചി പുരട്ടിയത് ഒന്ന് ഉണങ്ങി കൊള്ളട്ടെ  . കനവുകള്‍ കനവുകള്‍ കണ്ടു മനം മടുത്തു തുടങ്ങി കല്ലായിതുടങ്ങി   അവയൊക്കെ കണ്ണാടി ചില്ലുകളായി മാറിയിരുന്നെങ്കില്‍  കഴഞ്ചും വേദനയില്ലായിരുന്നു ,  എന്നാല്‍ കാല്ലായിട്ടും അവ ഉടഞ്ഞു പോകുന്നുവല്ലോ ! ആശകള്‍ മനം മടുത്തുതുടങ്ങി  ഈ ഒളിച്ചു  കളിയാല്‍  ഇരവും  പകലും  ഒരുപോലെ ആയി തുടങ്ങി ഒരു ചിലപ്പോള്‍ സൂര്യന്‍ ചന്ദ്രനെ  മറക്കുന്നു  മറ്റു ചിലപ്പോള്‍ ചന്ദ്രന്‍ സൂര്യനെയും   പലവുരു ഒളിചോട്ടങ്ങള്‍ക്ക് ശ്രമിച്ചു  ഈ ജീവിതത്തില്‍ നിന്നും അകലുവാ ന്‍ എന്നാല്‍    തടയുന്നു ഓരോ തവണയും എന്നെ നിന്‍ വശ്യമാര്‍ന്ന  പ്രണയം 

ഗൂഗിളിനു പതിമൂന്നു വയസ്സ് ഇന്ന് തികഞ്ഞു

Image
ഗൂഗിള്‍ അമ്മച്ചിക്ക് പതിമൂന്നു വയസ്സ് ഇന്ന് തികഞ്ഞു ( വിവരങ്ങള്‍ക്ക് കടപ്പാട് :വീക്കി പീഡിയ ) അമ്മച്ചിയുടെ പിറന്നാളിന്റെ ഭാഗമായി ഒരു ചിത്രം കൊടുത്തിരിക്കുന്നു ഇൻറർനെറ്റ് തിരച്ചിൽ മുന്നില്‍ തന്നെ ആയിരത്തി തൊള്ളായിരത്തി തോന്നുറ്റി ആറില്‍ ആദ്യ സെര്‍ച്ച്‌ എങ്ങിന്‍ തുടങ്ങിയത് തരം പബ്ലിക് (NASDAQ: GOOG) (LSE: GGEA) സ്ഥാപിതം മെൻലോ പാർക്ക്, കാലിഫോർണിയ (സെപ്റ്റംബർ 7 1998) സ്ഥാപകൻ സെർഗി ബ്രിൻ ലാറി പേജ് ആസ്ഥാനം ഗൂഗിൾപ്ലെക്സ്, മൗണ്ടൻ വ്യൂ കാലിഫോർണിയ, അമേരിക്ക പ്രവര്‍ത്തന മേഘല ലോകമെമ്പാടും സ്ഥാപകർ എറിക് ഇ. ഷ്മിറ്റ് (ചെയർമാൻ) & (സി.ഇ.ഒ.) സെർഗി ബ്രിന് (ടെക്നോളജി പ്രസിഡന്റ്) ലാറി പേജ് (പ്രൊഡക്ട്സ് പ്രസിഡന്റ്) വ്യവസായ മേഖല ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉൽ‌പന്നങ്ങൾ ഗൂഗിൾ ഉല്പന്നങ്ങളുടെ പട്ടിക വിറ്റുവരവ് 55.97% 16.593 ശതകോടി യു.എസ്. ഡോളർ (2007) പ്രവർത്തന വിറ്റുവരവ് 30.64% 5.084 ശതകോടി യു.എസ്. ഡോളർ (2007) അറ്റാദായം 25.33% 4.203 ശതകോടി യു.എസ്. ഡോളർ (2007) തൊഴിലാളികൾ 19,604 (ജൂൺ 30 2008) മുദ്രാവാക്യം Don't be evil

പ്രകൃതിയുടെ പാഠപുസ്തകം

Image
പ്രകൃതിയുടെ പാഠപുസ്തകം പ്രകൃതിതന്‍ പാഠപുസ്തകം . പാര്‍ത്തു നില്‍ക്കവേ കണ്ടു ചെറു നീറുകള്‍ തന്‍ ഘോഷയാത്ര പ്രകൃതിതന്‍ പാഠം പഠിച്ചവര്‍ ഏറ്റിയ ഭാരങ്ങള്‍ ഇറക്കാതെ ഏറുന്ന കയറ്റിറക്കങ്ങള്‍ നോക്കാതെ വാക്കേറ്റ-തിര്‍പ്പുകള്‍ക്കുമിടം തേടാതെ ഈ പോക്കുകാണുമ്പോള്‍ തന്നിലെക്കൊന്നു ഉറ്റു നോക്കാത്ത ഇരുകാലിയാം മനുഷ്യാ നീ കാണുക അവര്‍ തന്‍ അധ്വാന-ജീവന രഹസ്യം

തേടലുകള്‍

Image
തേടലുകള്‍ എന്‍ അറിവിന്‍ പരിമിതികളെത്ര! എന്നവയവങ്ങള്‍ പോലും കാണാന്‍ കഴിയുന്നില്ല കാതുകളും പല്ലുകളും പിന്നെ കഴുത്തിന്‍ പിന്നാമ്പുറങ്ങള്‍ പോലും രസമേറ്റിയ ചില്ലിന്‍ സഹായമില്ലാതെ! രസനകള്‍ക്കുമുണ്ട് ഏറെ കുറവുക,ളെങ്കിലും തേടുന്നു ഈ ജീവിത രഹസ്യങ്ങളൊക്കെ തേടാത്തോരു വഴികളെ തേടുന്നു മനം ഞാനാര് ഞാനോരു പ്രതിഭാസമോ ഞെട്ടറ്റു പോകുമാ മൗനമെന്ന പ്രഹേളികയോ   ഇരുളടഞ്ഞൊരു മനസ്സിന്റെ ഇടനാഴികളില്‍ തെളിയുമാ പ്രകാശനാളമേ നീയെന്നില്‍ നിറക്കുക പ്രത്യാശതന്‍ സ്ഫുരണങ്ങള്‍ നിത്യം!

വിലയെറ്റവും വേലിയേറ്റവും

Image
വിലയെറ്റവും വേലിയേറ്റവും എന്തിതു കഷ്ടം ഏറെ പഠിച്ചവര്‍ സ്വന്തമെന്ന പദത്തിനര്‍ത്ഥത്തെ അനര്‍ത്ഥമാക്കുവോര്‍ നേരറിഞ്ഞിട്ടും നെഞ്ചിനു നേരെയെറിഞ്ഞു പൊതു മുതല്‍ തച്ചു പൊള്ളയാം തത്വം ചുമപ്പോര്‍ അറിയുമോ ചമ്ര വട്ടത്തു നടത്തുമി മുറകളൊക്കെ വോട്ടിന്റെ ബലമേറെ കുറക്കുമെന്ന് വട്ടല്ലാതെ ഇതിനു എന്ത് പേരുവിളിക്കണം

അര്‍ച്ചന

Image
അര്‍ച്ചന മൂളുന്നു ഞാന്‍ എന്‍ നെഞ്ചിന്റെ താളത്തിനൊപ്പം മുളം തണ്ടിന്റെ ചുറ്റുമാ വണ്ടിന്റെ മൂളലുകള്‍ ക്കൊപ്പം കളകാഞ്ചി പൊഴിക്കും കുയിലിന്റെ പാട്ടും വെള്ളി  കൊലുസ്സ് പോല്‍    തുള്ളി ഒഴുകുമാ കാട്ടാറിന്റെ കിലുക്കത്തിനൊപ്പം മലയിലെ തേവരുടെ മടിത്തട്ടില്‍ മന്ത്രാക്ഷരത്തോട് ഒപ്പം വീഴും ചെമ്പരത്തി പൂവും നൊമ്പര  മേറ്റു പാടും ഇടക്കയുടെ നാദങ്ങളൊക്കെ അറിയാതെ കണ്ണടച്ചു കൈ കുപ്പി നില്‍ക്കുമെന്‍ കണ്ണാകും മനക്കണ്ണില്‍ നിറയുമാ മനോഹര രൂപമെപ്പോഴും മായാതെ നിത്യം കാട്ടി തരണമേ ദേഹത്ത് വമിക്കുമി ദൈവമേ ദയാവായ്പ്പുകളാം സ്വരം   കേള്‍ക്കും ഈശ്വരിയെ

കനവ്‌ -(ഗാനം)

Image
 കനവ്‌  -(ഗാനം)  ഒരു മാരി മുകിലിന്റെ  കണ്ണുനീര്‍ കഥകേട്ടു  അറിയാതെ ഞാനങ്ങു  മയങ്ങിയ നേരത്തു  കിനാക്കളില്‍   നീ വന്നു  കവര്‍ന്നില്ലേ  ഉള്ളം  പറയുവാന്‍ ആഞ്ഞപ്പോള്‍  പിടിതരാതെ നീയങ്ങു  മറഞ്ഞകന്നില്ലേ   മുകിലിനെ  പോല്‍  ഒരു മാരി മുകിലിന്റെ  കണ്ണുനീര്‍ കഥകേട്ടു  അറിയാതെ ഞാനങ്ങു  മയങ്ങി പോയി  നിന്‍ മധുരാധരങ്ങളെന്നില്‍  ഉണര്‍ത്തിയ അനവദ്യ  കാവ്യ മധുരിമ  മറക്കുവാനാകുകയില്ലല്ലോ  ഒരു മാരി മുകിലിന്റെ  കണ്ണുനീര്‍ കഥകേട്ടു  അറിയാതെ ഞാനങ്ങു  മയങ്ങി പോയി   താളവും ശ്രുതിയും വര്‍ണ്ണങ്ങളുമറിയാതെ  തുള്ളി തുളുമ്പും നിന്‍ നാമങ്ങളൊക്കെ  അറിയാതെ എന്‍ നാവിന്‍ തുമ്പില്‍                       - നിറഞ്ഞു നിന്നു   ഒരു മാരി മുകിലിന്റെ  കണ്ണുനീര്‍ കഥകേട്ടു  അറിയാതെ ഞാനങ്ങു  മയങ്ങി പോയി  അരമണിയും കിങ്ങിണിയും  തരിവള കുടമണി കിലുക്കുമോരോ  പദ ചലനങ്ങളും  നിന്‍ വരവെന്ന്  കരുതി ഞാനങ്ങു വല്ലാതെ കാതോര്‍ത്തിരുന്നു  ഒരു മാരി മുകിലിന്റെ  കണ്ണുനീര്‍ കഥകേട്ടു  അറിയാതെ ഞാനങ്ങു  മയങ്ങിയ പോയി        

പൊരുളറിയാത്തവര്‍

Image
പൊരുളറിയാത്തവര്‍ കണ്‍ തടങ്ങളില്‍ നിന്നും ഇറ്റു വീണ ലവണ രസമേറി മറന്നങ്ങു സുഖത്തിന്റെ മാധുര്യം മാത്രം  പേറുന്നു ചാവുനോവിന്റെ വേദനകള്‍ ജന്മ ദുഃഖങ്ങളൊക്കെ മറന്നങ്ങു ജീവിതത്തിന്‍ നിമ്നോന്നതങ്ങളോക്കെ തീരയുന്നു ,രസം പുരണ്ട ചില്ലുകളിലെ  മുഖത്തേക്കു ഉറ്റു നോക്കും, ജാളൃതയുടെ മൗഡ്യം പകര്‍ന്നാടും നവരസങ്ങള്‍ കണ്ടു എത്തുവാന്‍ മുതിരവേ തെല്ലിട നിന്ന് കണ്ടു ആ പ്രതിച്ഛായയെ ചുക്കി ചുളിഞ്ഞ മനസ്സിന്റെ കപടതയുള്ളൊരു രൂപത്തെ അറപ്പും വെറുപ്പുമുളവാകാതെ ചായം പൂശിയൊരു മുഖത്തെ പ്രദര്‍ശിപ്പിക്കുന്നിതാര്‍ക്കു വേണ്ടി ജഠരാഗ്നി കത്തി പടരുന്നു പ്രളയാഗ്നിയായി ചാരമായി മാറും പഞ്ച ഭൂത കുപ്പായത്തിനു മപ്പുറമുള്ളോരു അനശ്വരമാം ആത്മാവിനെ അറിയാതെ