Posts

Showing posts from January, 2016

കുറും കവിതകള്‍ 529

ലഹരി പകരുന്ന മഞ്ഞുപെയ്യും മലയുടെ മടക്കുകളില്‍ മനം ..!! നുകരും മധുരം വിടരും പൂവുകള്‍ക്കോരാശ്വാസം കുളിര്‍ കാറ്റില്‍ ഇലകളാടി..!! അധിമധുരം പകരുന്നു നയന മനോഹരം ആലപ്പുഴ എന്നുമിന്നും ..!! കുറും കവിതകള്‍ 529 തേടുന്നു മലമുകളില്‍ ഓടിക്കിതച്ചു ആശ്വാസം . തണുത്ത കാറ്റ് കൂട്ടിനു ..!! ഓലപ്പീലി കാറ്റിലാടി . കായലിലെ പായല്‍ വലയില്‍കുടുങ്ങിയൊപ്പം മീനും ..!! കനലുകോരുമിരുമ്പ് ചുവപ്പില്‍ ഉരുകി ഇരുമ്പിന്റെ തന്നെ അടിയേറ്റൊരുങ്ങുന്നു ..!! മഞ്ഞിനേയും മഴയും അതിജീവിച്ചു പൊഴിയാതെ കൈയ്യെത്തി നില്‍പ്പു ഉണ്ണിമാങ്ങ ..!! ഒരു തുള്ളി വീണയെന്‍ ഉള്ളം കുളിര്‍ത്തു.. വാനില്‍ നിന്നുമൊരു കവിത ..!!

കൂട്ടായിരിക്കണേ ..!!

കൂട്ടായിരിക്കണേ ...!! കനലുകോരും ജീവിതപ്പാതയിൽ നിൻ സ്വരമെൻ സ്വരമായി നീയെൻആശ്വാസവിശ്വാസമായി നടക്കുന്നിടങ്ങളിൽ കൂടെ മൂളുന്നു ഉരിയാടാ നിഴലായി ജീവനായി ചേക്കേറികൂടെ ഉറങ്ങിയുണരുന്നു നീയെന്‍ അധരങ്ങളില്‍ പുഞ്ചിരി പൂവായ് തത്തിക്കളിക്കുന്നു നിത്യവും എന്നോടൊപ്പം നെഞ്ചിടിപ്പിന്റെ ഈണമായി എന്നും തണുവില്‍ ചൂടെറ്റും നിന്‍ സാമീപ്യമറിയുന്നു ഓരോ നിമിഷങ്ങളിലും അവസാനം വരേക്കുമെന്‍ പ്രണയ ധാരയായി എന്‍ വിരല്‍ തുമ്പിലുടെ അക്ഷരകൂട്ടിന്‍ കൂട്ടായിരിക്കണേ ജീവിത സഖിയായി നിഴലായി എന്‍ കവിതേ ...!!

ചിതറുന്ന ചിന്തകളെ ...

വിരഹ നോവുമായി തീരത്ത്‌ നാദമുണര്‍ത്താന്‍ കാതോര്‍ത്ത്  ..!! പടിഞ്ഞാറെ ചക്രവാളത്തില്‍ കുരുതിക്കളമൊരുങ്ങി. രാവിന്റെ വരവിനായി..!! ചിറകൊതുക്കി ഒറ്റക്കൊരുകൊമ്പില്‍ വിരഹം  ഇണയെ തേടി ..!! കരയാനും വയ്യ ചിരിക്കാനും വയ്യ ചിതറുന്ന ചിന്തകളെ ... കൊത്തിമിനുക്കി കൊമ്പത്തിരുന്നൊരു കുയിലിന്‍ വിരഹനോവ്... കണ്ടിട്ടുവീണ്ടും കാണാനായൊരുങ്ങും  കാത്തിരിപ്പിന്‍ മൗനം നിഴലായിയെന്നും നീങ്ങുന്നിതാ  ഇണപിരിയാതെ മധുരമുള്ളോരു സുഖപകരും  നോവ്‌ ... പകര്‍ത്തി എഴുതാന്‍ തുടങ്ങുമ്പോഴേക്കുമേ കൈവിട്ടുപോകുന്ന ഈണം. നിന്നോളമെത്തന്‍ നിന്നില്‍ അലിയാന്‍ നിറയുന്നു  മനാസ്സിന്റെ  മോഹം കനവിലായിയെന്നും വന്നു കരകാണാ പ്രണയത്തിന്‍ തീരങ്ങള്‍ കാട്ടി കണ്ണുതുറക്കുമ്പോളെക്കും നീ കടന്നകലുന്നു ദൂരെ കരയാനും വയ്യ ചിരിക്കാനും വയ്യ ചിതറുന്ന ചിന്തകളെ ...

കുറും കവിതകള്‍ 528

കുറും കവിതകള്‍ 528 അസ്തമയവും തിരയടിക്കും തീരവും നിന്‍ കാല്‍പ്പാടുകളുമെന്‍ ഓര്‍മ്മകളില്‍ ..!! കിളി കൊഞ്ചും താഴ് വാരം തേയിലപൂക്കും ഇലപച്ചയും ആകാശത്തുനിന്നും ദിവ്യ പ്രഭ..!! നീലകടലുമാകാശ- വുമിനിയുമേറെ പറയും ഒരായിരം കഥകള്‍ നമ്മളെപ്പറ്റി ..!! കമ്പക്കെട്ടിനു തീകൊടുത്തു മേളങ്ങളെക്കാള്‍ മുന്നിട്ടു കതിനകള്‍ . ചെവിയോര്‍ത്തു തേവരുമാനയും ..!! വലംവച്ചു വരുന്നുണ്ട് തലമുറകള്‍ കൈമാറിയ വിശ്വാസ പ്രമാണങ്ങള്‍ ..!! കരിമ്പനകള്‍ക്കിടയില്‍ ആകാശത്തു വിരിഞ്ഞു ഒരു വലിയ പകല്‍ പൂവ് ..!! ആഴക്കടലിലെങ്കിലും അസ്തമിക്കാത്ത മനസ്സു കരയിലെ കാത്തിരിക്കും പുലരി പുഞ്ചിരിക്കായി ..!! വിടരും പൂവിനറിയുമോ വേലികളുടെ തിരുവുകള്‍ നിയമങ്ങളുടെ നടപടികള്‍ ..!! ഗ്രീഷം ചൂടില്‍ നോവിന്‍ ഇലപൊഴിക്കും. ചില്ലകളില്‍ വസന്തത്തിന്‍ കാത്തിരിപ്പ് !! മനസ്സിൻ നോവിൻ മെഴുക്കു ഒഴുകിയെത്തുന്നു കണ്ണിന്‍ ചാലുകളിൽ ..!!

തഴുതിട്ട വാതിൽ ...

Image
തഴുതിട്ട വാതിൽ ... കാണാ കിനാവുകൾക്കു തഴുതിട്ട കാലത്തിൻ വികൃതികൾ ഒരുങ്ങി കൊഞ്ചലുകൾ ചിരികളുടെ തിരമാലകൾ ആർത്തലക്കുമ്പോഴും വിതുമ്പലുകൾ തേങ്ങലുകൾ കണ്ടിട്ടും കണ്ണടച്ചു വാപുട്ടി മിണ്ടാനാവാതെ നിഴലുകൾ പടരുന്നു വിടവിലുടെ വന്നകലുന്ന വാർത്തകൾ നോവുകൾ ഋതുക്കൾ മുട്ടിയകന്നു ചിന്തകൾക്ക് താഴിടാനാവാതെ വന്നകലുന്നു നിത്യവും ചുവരിലെ കണ്ണാടിക്കു നരച്ച ബിംബങ്ങൾ കുഴിഞ്ഞ  കണ്ണുകൾ അഹല്യപോലെ കാത്തു കഴിയുന്നു ചിതൽ മൂടിയ ആശകൾ തുറക്കും തുറക്കാതിരിക്കില്ല ഒരുനാളീ വാതിൽ നാലു ചുമൽ താണ്ടി അറിയും പുറം ലോകം ....!!

കുറും കവിതകൾ 527

കുറും  കവിതകൾ 527 ചവട്ടി മെതിച്ചു കൊണ്ട് കയറിപോകുന്നുണ്ട് പിടിതരാ ഓർമ്മകളായി മാറുന്നു ..!! ചിറകൊടിഞ്ഞ കിനാവുകളുമായി തേടുന്നു . നെല്ലിൻ പാടത്ത് ശലഭം ..!! ആകാശ ചരുവിൽ താരാഹാരമണിഞ്ഞു . കാഴ്ചയുമായി താമരശ്ശേരി ചുരം ..!! പ്രകൃതി ഭംഗികൾക്ക് വേലിക്കെട്ടുകൾ തീർക്കുന്നു സ്വാർത്ഥത നിറഞ്ഞ ഇരുകാലികൾ  ...!! മഞ്ഞു തുള്ളികളുടെ കുളിരിൽ കടുകുപൂക്കൾ തലതാഴ്ത്തി സൂര്യനെ കാത്തു നിന്നു ..!! മകര മഞ്ഞിനെ വകഞ്ഞു നാളെയെന്ന ചിന്തയുമായി നടന്നു നീങ്ങുന്നയിന്ന്  ... മഞ്ഞായാലും മഴയായാലും തേടണം അന്നത്തിൻ വക . ജീവിത യാത്ര..!! പ്രതീക്ഷകളുടെ പുലർവെട്ടം കണ്ണുകളിൽ തണുവേറുന്ന പുഴയോരം ..!! സമാന്തരത്തിൻ അരികിലുടെ ജീവിതം തീർക്കുന്ന ഉറക്കാത്ത പൊയിക്കാലുകൾ ..!! സത്യമെന്ന പുലർവെട്ടം നോവു കളെ അകറ്റുന്നു നിഴൽ കാത്തു സുഖവും ..!!

കുറും കവിതകൾ 526

കുറും  കവിതകൾ 526 തിന്നുവാനും കൊല്ലുവാനും കൂട്ടത്തെ വിളിക്കുമൊരു കാക്കപ്പുരാണം ..!! പൊട്ടിച്ചിരിക്കാനും പൊട്ടിതകർന്നു കരയാനും ജന്മംകൊണ്ട കുപ്പിവളകൾ ..!! അകലത്തിരുന്നു വിളക്കിൻ പ്രഭയാൽ വഴികാട്ടുന്നോരാശ്വാസ സ്തംഭം ..!! ഉരുകുന്നു ചൂടേറ്റു വിടരാനോരുങ്ങും ഉണ്ണിമാങ്ങയുടെ പൊലിഞ്ഞ സ്വപ്‌നങ്ങൾ ..!! കതിരണിപ്പാടവും കൈത മറവുകളും ചുംബന സുഖ സ്വപ്നം പകരുന്നു കന്നിമാസക്കാറ്റ് പറഞ്ഞൊരു നുണ കഥ കേട്ടു  നെഞ്ചു വിരിച്ചൊരു ഘോഷയാത്ര ..!! താലപ്പൊലിയും കാവടി വിളക്കും കരിമഷി പടരും സ്വന്പന മിഴികൾ ..!! വളയിട്ട കിലുക്കവും കൊലുസ്സിൻ കിലുക്കവും ഇന്നും ഇക്കിളി പടരുന്നു സുഖമുള്ള ഓർമ്മകളും നെഞ്ചിൻ കൂട്ടിൽ  പൂക്കും പൂമണം നീയറിയുന്നു വോ ആവോ ..!! ഓലപ്പീലിക്കിടയിലൊരു എത്തിനോട്ടം അമ്പിളി മുഖം ..!!

കുറും കവിതകൾ 526

കുറും  കവിതകൾ 526 തിന്നുവാനും കൊല്ലുവാനും കൂട്ടത്തെ വിളിക്കുമൊരു കാക്കപ്പുരാണം ..!! പൊട്ടിച്ചിരിക്കാനും പൊട്ടിതകർന്നു കരയാനും ജന്മംകൊണ്ട കുപ്പിവളകൾ ..!! അകലത്തിരുന്നു വിളക്കിൻ പ്രഭയാൽ വഴികാട്ടുന്നോരാശ്വാസ സ്തംഭം ..!! ഉരുകുന്നു ചൂടേറ്റു വിടരാനോരുങ്ങും ഉണ്ണിമാങ്ങയുടെ പൊലിഞ്ഞ സ്വപ്‌നങ്ങൾ ..!! കതിരണിപ്പാടവും കൈത മറവുകളും ചുംബന സുഖ സ്വപ്നം പകരുന്നു കന്നിമാസക്കാറ്റ് പറഞ്ഞൊരു നുണ കഥ കേട്ടു  നെഞ്ചു വിരിച്ചൊരു ഘോഷയാത്ര ..!! താലപ്പൊലിയും കാവടി വിളക്കും കരിമഷി പടരും സ്വന്പന മിഴികൾ ..!! വളയിട്ട കിലുക്കവും കൊലുസ്സിൻ കിലുക്കവും ഇന്നും ഇക്കിളി പടരുന്നു സുഖമുള്ള ഓർമ്മകളും നെഞ്ചിൻ കൂട്ടിൽ  പൂക്കും പൂമണം നീയറിയുന്നു വോ ആവോ ..!! ഓലപ്പീലിക്കിടയിലൊരു എത്തിനോട്ടം അമ്പിളി മുഖം ..!!

ജാലകത്തിൻ പിന്നിൽ

Image
ജാലകത്തിൻ പിന്നിൽ ..!! മിഴിതുറക്കുമി അഴിയിട്ട ജാലക പഴുതിലുടെ കവർന്നെടുക്കുന്നു മനസ്സിൽ വിടരും നക്ഷത്ര കനവുകൾ നെഞ്ചിൻ മിടിപ്പിൽ നിറക്കും മോഹത്തിൻ വർണ്ണ പരാഗങ്ങൾ മധുരനോവിൻ ഇഴയറ്റുറപ്പിക്കും മുല്ലപ്പൂവിൻ ഗന്ധം ശാരികയും ചന്ദ്രികയും വിരുന്നൊരുക്കുമി നിഴൽപ്പടിയിൽ കാലപ്പഴക്കത്തിൻ നാരുകൾക്കു നരയേറുന്നു . ഓർമ്മയുടെ കോണിൽ വിതുമ്പലുകൾ അടയാതെ കാത്തിരിപ്പു ഇനിയെന്നു കാണ്മു മറവിയുടെ വിടരാ മൊട്ടുകൾ കൊഴിയും വരയും ഒറ്റയ്ക്കിരുളകറ്റും അടയാ ലോക ജാലക മുന്നിൽ .....

കുറും കവിതകൾ 525

കുറും കവിതകൾ 525 സ്വപ്‌നങ്ങള്‍ കൂടുകുട്ടും ചില്ലയോന്നില്‍ ചേക്കറാന്‍ മനസ്സു പറനടുത്തു ..!! മഞ്ഞുൻ  കുളിർ പെയ്യ്തിറങ്ങി ഹൃദയ വനിയിൽ ..!! രാവും പകലുമില്ലാതെ സുഖദുഖങ്ങളുമായി നെഞ്ചിലേറ്റി പുഴയോഴുകി അസ്തമയവും നിലാവും നെഞ്ചിലേറ്റി കൂടൊരുക്കി തീരത്തോരുമരം ..!! പടിഞ്ഞാറെ ചക്രവാളത്തില്‍ വാടിയ പൂ . പായ് വിടര്‍ത്തി വഞ്ചി ..!! കെട്ടുമുറുക്കി ജീവിതമൊടുങ്ങുന്നു. അവസാനമൊരുമുഴം കയറിലായ് ..!! ജലകവാതിലിന്‍ വെളിയില്‍ ഒരുങ്ങുന്നു പൊന്‍വയല്‍ മനസ്സിനു കുളിരേകും കാഴ്ച ..!! ഒരുപൊൻ തിരിവെട്ടം അകറ്റുന്നു ഇരുളിനെ സ്വയം എരിഞ്ഞു തീർന്നിട്ടും ..!! കണ്ണിൽ കനവും ചുണ്ടിൽ നിലാവും നെഞ്ചിൽ പൂക്കുന്നു നിന്നോർമ്മയും ..!! വിയർപ്പൊഴുക്കി വീശുന്നുണ്ട് വെഞ്ചാമരവും അലിക്കിട്ട കുടമാറ്റവും പൂരപ്പെരുമകളേറെ ..!!

കുറും കവിതകൾ 524

കുറും കവിതകൾ 524 നിലാവു പെയ്യ്തു മനസ്സു കൈവിട്ടു ഓര്‍മ്മകളിലുടെ ..!! വിഷാദം അസ്തമയിച്ചു. ചക്രവാള പൂവോടോപ്പം..!! ഒരു സ്പര്‍ശനം ആയിരം പൂ വിടര്‍ന്നു ഹൃദയ വനികയില്‍ ..!! ചെമ്പകപ്പൂവേ വാടാതെ നില്‍ക്കുക വണ്ടായി മാറുന്നു മനം..!! അസ്തമിക്കാത്ത എണ്ണ പണത്തിന്‍ ഒടുങ്ങാത്ത തിളക്കം ..!! പ്രതീക്ഷകളുടെ മരുഭൂമിയില്‍ നിന്നും ഒരു പിടി സ്വപ്നങ്ങളുമായി ..!! ചീനവല ഒരുങ്ങുന്നു നാളെ എന്ന പ്രതീക്ഷ അസ്തമിക്കാതെ ...!! ജീവിക്കാനായി കൈനീട്ടുന്നു . നട തള്ളപ്പെട്ട മാതൃത്വം ..!! പ്രണയ സന്ധ്യ ചിറകുവച്ചു . ചില്ലതേടി ..!! തലമുറകളായി കൈമാറപ്പെട്ട ചുബന പൂ അമ്മ കുഞ്ഞിനായി ..!!

അറിയുന്നുവോ ...നീ ..!!

അറിയുന്നുവോ ...നീ ..!! കണ്ണിൽ കനവും ചുണ്ടിൽ നിലാവും ചുംബന സുഖ സ്വപ്നം പകരും കതിരണിപ്പാടവും കൈത മറവുകളും താലപ്പൊലിയും കാവടി വിളക്കും കരിമഷി പടരും മിഴികളും വളയിട്ട കിലുക്കവും ലോലാക്കിൻ ഇളക്കവും കൊലുസ്സിൻ കിലുക്കവും ഇന്നും ഇക്കിളി പടരും സുഖമുള്ള ഓർമ്മകളും നെഞ്ചിൻ കൂട്ടിൽ  പൂക്കും പൂമണം നീയറിയുന്നു വോ ആവോ ..!!

പുകയുന്നു ..!!

പുകയുന്നു ..!! ഒരായിരം മേഘകീറിളിലായ് തേടി നിന്നെയാകെ പെയ്യാന്‍ വിതുമ്പും ഓരോ മഴതുള്ളികളിലും നിന്നെ കാണുന്നു വിഷാദം നിറഞ്ഞ കണ്ണിലെ അടരാന്‍ ഒരുങ്ങും തുളുമ്പി നില്‍ക്കും വേദന ചുടു ലവണ രസമൂറും കവിതയിലുടെ പടരും വരികളിലായി വിളിച്ചാല്‍ നീ പലപ്പാഴും അടുത്തു ഉള്ളപോലെ മുല്ലപ്പൂവിന്റെ നിലാവിന്റെ ഗന്ധം എഴുനിറം ചാര്‍ത്തും മാനത്തെ വില്ലിന്റെ നിറമായി കാണ്മു നിന്നെ .... അതെ കേള്‍ക്കുന്നു നിന്നെ മച്ചിന്‍ മുകളില്‍ വീഴും പെയ്യ്ത്തു നീരായി അറിയുന്നു നിന്റെ സ്വരം അകലെ കൊമ്പിലിരുന്നു പാടും കുയില്‍ നാദത്തില്‍ ,കാണുന്നു വീണ്ടും മഴക്കാറുകണ്ട് മയങ്ങിയാടും മയില്‍ പേടയില്‍ ഇനി എന്നാ  നേരില്‍ കാണുക നേരിടാനുള്ള ധൈര്യമില്ല എന്ന് തോന്നുന്നു നെഞ്ചിടിപ്പ്  അതാവുമോയി മഴക്കാറിന്‍ ഇടയില്‍ നിന്നും മിന്നലോടോപ്പം ഞാന്‍ അറിയുന്നു ..!!

ഒറ്റക്ക്

ഒറ്റക്ക് ഇരിക്കുന്നു ഞാന്‍ എന്റെ വഞ്ചി നിറഞ്ഞ ചിന്തയുമായി സഞ്ചരിക്കുന്നു തടാകം നിറഞ്ഞ സ്വപ്നവുമായി..!! സംസാരിക്കുന്നു ഉള്ളിലുള്ള ശബ്ദതായുമായി കണ്ടെത്തുന്നു എന്റെ മനസ്സിന്റെ അവസ്ഥകളെ . രാത്രിയുടെ നിശ്ചലതയില്‍ എന്റെ ആവിശ്യങ്ങളുടെ തിരകളിലുടെ മുന്നേറുന്നു തിരമാലകള്‍ താണ്ടി അറിയാ തീരങ്ങള്‍ താണ്ടുന്നു എന്നെ അറിയാന്‍ എന്നിലെ കാഴ്ച കാണാന്‍ ഉരിഞ്ഞെറിഞ്ഞു പുറം തോലുകള്‍ സത്യമറിയുന്നു ബോധ്യമായി ഞാന്‍ ഞാനാണ് നീ ഞാനല്ല നാമോന്നാണ്  . ഇതാണ് ആനന്ദം ഇതാണ് വിത്യാസം ഓരോന്നിനും മണം വേറെ മനോഹാരിത വേറെ ഇത് നമ്മെ നയിക്കും ഈ സത്യമായ ശാന്തി ഇവ നമുക്ക് ഉള്ളിന്റെ ഉള്ളില്‍ ഏറെ പകര്‍ന്നു നല്‍കും പരമാനന്ദം . കണ്‍തിരിക്കു ഉള്ളിലേക്ക് അകത്തെ ലോകത്തിലേക്ക് ആഴത്തിലേക്ക് നിന്റെ ഉള്ളിലേക്ക് പുറം ലോകത്ത് എല്ലാം ശൂന്യം നീ തന്നെ ലോകം നീ താമസിക്കും പ്രതലം എങ്ങിനെ നാം ശ്രിഷ്ടിക്കുന്ന ചിന്തിക്കുന്ന ലോകം നമ്മുടെ സ്വന്തം നിര്‍മ്മിതി 

കുറും കവിതകള്‍ 523

കുറും കവിതകള്‍ 523 ശംഖു മാലയുമായി കടല്‍ത്തിരപോലെ ജീവിതങ്ങള്‍ കന്യാകുമാരി തീരം ..!! നക്ഷത്രം മരിച്ച പകല്‍ പറവകള്‍ നിറഞ്ഞ വാനം . വിശക്കുന്ന വയര്‍ ..!! കിഴക്ക് സിന്ദൂരം തൊട്ടു ആകാശത്തു സ്വര്‍ണ്ണക്കൂജ മനസ്സില്‍ കവിത തിരണ്ടു ..!! ചിറകു തുങ്ങി നനഞ്ഞൊലിച്ച കാക്ക പറന്നടുത്തു . കര്‍ക്കിടക പുലരി ..!! ഹാഫ് സാരിയുടുത്തു അഴകായിയോഴുകി . ഭാരതപ്പുഴ ..!! അരളിപ്പൂവിരിഞ്ഞു കൊഴിഞ ഇടവഴി. വിശക്കുന്ന കാറ്റ് ..!! തലമുടി അഴിച്ചിട്ട പന കാത്തിരിക്കുന്ന കടത്ത് തോണി . ഇണയെത്തിരയുന്ന അരിപ്പിറാവ് ..!! എത്തികുത്തി നോക്കുന്നു കാറ്റൊടോപ്പം മറയുന്ന മേഘകീറില്‍ നിന്നും ഇളം വെയില്‍ ..!! തീവണ്ടി ജാലകം കാഴ്ചയുടെ ഒഴുക്ക് . കിതപ്പില്ലാത്ത ഭാരതപ്പുഴ ..!! ഇരുട്ടില്‍ മലയെ കെട്ടിപ്പുണരുന്നാകാശം . പാതിരാക്കാറ്റിന്‍ നുണ പ്രചരണം ..!! പുഴയുടെ ശ്വാസം മുട്ടല്‍ കണ്ടു ചിരിക്കുന്നു കടയില്‍ ഞാന്ന്‍ വെള്ളക്കുപ്പികള്‍ ..!!

കുറും കവിതകള്‍ 522

കുറും കവിതകള്‍ 522 നാഴുരി നിലാവുപെയ്യുമെന്‍ മതിലകത്തായിരം സ്വപ്‌നങ്ങള്‍ നിശാഗന്ധിപൂത്തു ..!! കരിങ്കാറു മൂടി സൂര്യ ബിബം മറഞ്ഞു കര്‍ക്കിടക പ്രഭാതം ..!! പാലപ്പൂമണം വീശിയ കാറ്റ് രാത്രിയുടെ സൗന്ദര്യമേറി. ദൂരെ നേര്‍ത്ത കടലിരമ്പം ..!! ഇടവപ്പാതി മേഘം പെറ്റു മുറ്റത്തെ മാവില്‍ പുങ്കുലയില്‍ ഉണ്ണിമാങ്ങ ..!! മരംകൊച്ചുന്ന  മകരം മഞ്ഞുവീണു മുറ്റം നിറയെ കരീല ..!! മെഴുക്കിളക്കാന്‍ അന്തിവാനത്തുനിന്നും കടലിലെക്കിറങ്ങുന്നു സൂര്യന്‍ ..!! പാടത്തെനടത്തം കഴിഞ്ഞു നുറുങ്ങരി കഞ്ഞിയും ചുട്ടരച്ച ചമന്തിയുമിന്നുയൊര്‍മ്മ മാത്രം  ..!! വീട്ടില്‍ ചെന്ന് കയറുമ്പോള്‍ പഞ്ചാരയിട്ട പുഞ്ചിരിപ്പാല്‍ തൊടിയില്‍ നിന്നും ഒരു ഇളങ്കാറ്റ്..!! നിലം പറ്റി നീന്തുന്ന മുല്ല മാനത്തു പുഞ്ചിരി മുഖം . കിഴക്കന്‍ കാറ്റിനു കുളിര്..!! അക്കരപിടിക്കാന്‍ ഇക്കരവിടേണ്ടി വരും തോള്‍സഞ്ചി തൂക്കി തീര്‍ത്ഥാടനം..!! കടല്‍ക്കരയിലെ നിലാക്കാറ്റില്‍ മണലിനോടോപ്പ- മുറങ്ങുന്ന കാല്‍പ്പാടുകള്‍ ...!! ഒരുതിര മറുതിരയെ വാരിപ്പുണര്‍ന്നു കരക്ക്ത്തു - മ്പോഴേക്കും ഇണയകലുന്നു ..!! 

കുറും കവിതകള്‍ 521

കുറും കവിതകള്‍ 521 തേഞ്ഞുമായുന്ന പഞ്ചമിച്ചന്ദ്രക്കല ചരക്കേറ്റി  പായ് വഞ്ചി . കണ്ചിമ്മും വിളക്ക്...!! പുത്തുവിരിഞ്ഞ ധനുമാസനിലാവ് പട്ടുടുത്ത പച്ചപാടം. മനം കിനാകണ്ടു തളിര്‍വെറ്റില..!! ആതിരനിലാവ് മുല്ലപ്പൂമണം. കൈകൊട്ടി പാട്ടിന്‍ അലകള്‍ !! ദിനമെണ്ണി കഴിയുന്നു നാഴുരി നിലാവുപെയ്യുമെന്‍ കണ്ണെഴുതി പൊട്ടു തൊട്ട ഗ്രാമത്തിലെത്തുവാന്‍ ..!! പുഴയ്ക്കക്കരെ കുന്നിന്‍ ചരുവില്‍ മരത്തോപ്പില്‍ ചന്ദ്രിക മറയുന്നു  ..!! ദിനമെണ്ണി കഴിയുന്നു കണ്ണെഴുതി പൊട്ടു തൊട്ടയെന്‍ ഗ്രാമത്തിലെത്തുവാന്‍ ..!! കണ്‍വഴിയിലുടെ നെഞ്ചിന്‍ കൂട്ടില്‍ തളച്ചിടട്ടെ കവിതയവളെ..!! പദധ്യാനത്തിന്‍ പഴുതിലുടെ പുറത്തു ചാടി കണ്ണെഴുതി പൊട്ടുതൊട്ടോരുകവിത ..!! ശ്രീമൂലസ്ഥാനത്തു നിത്യവും ഭജനമിരിക്കുന്നു അരയാല്‍ ...!! കുളിച്ചു തൊഴുതു സ്വര്‍ണ്ണപ്പുടവയുടുത്തു . മന്ദസ്മിതവുമായി പുലരി ..!!

കുറും കവിതകള്‍ 520

കര്‍മ്മത്തെ കുറിച്ച് പ്രഭാഷണം. കഴുകന്‍ റാഞ്ചി പറന്നു എലിയെ ..!! ഈറന്‍ കസവുനേരിയതുടുത്തു നടന്നുപോകുന്നു, ''പീ ''യുടെ പ്രിയതമ ഭാരതപ്പുഴ ..!! പുതിയ പണ്ടമണിഞ്ഞു പുഴയില്‍ അഴകുനോക്കി രസിക്കുന്നു കണിക്കൊന്ന ..!! നേരിയ നിലാവുചുറ്റി കണ്ണെഴുതി പടിക്കലേക്കു . ഉറ്റുനോക്കി നില്‍ക്കുന്നു രാത്രി .!! ദൂരത്തു പാടത്ത് കന്നുപുട്ടുപാട്ട് വരമ്പിലുടെ അരിവാള്‍ പെണ്ണാള്‍..!! കിഴക്കന്‍ കാറ്റു മുതുകത്തു തലോടി അരയാല്‍ മരം ..!! കുറും കവിതകള്‍ 520 നാലുമണിപ്പൂക്കളെ വള്ളിക്കുടിലാക്കി . സന്ധ്യ പടിചാരി പോയി ..!! നീരുറ്റിവീഴുന്ന ചേലയുമായി കടന്നുപോകുന്ന നാണം കുണുങ്ങിയ പാത ..!! ജാലകവഴിയിലുടെ നിലാവുവന്നു നെറ്റിയിലുമ്മ വച്ചു. കനവുണര്‍ന്നു ...!!! കാട്ടാറായി കല്ലില്‍ തട്ടി തലോടി കാഴ്ചയൊരുക്കി കവിത ..!! മാമ്പുമണമുതിര്‍ന്ന ഇടവഴികളിലറിഞ്ഞു അവളുടെ സാമീപ്യം ..!! മാമ്പുമണമുതിര്‍ന്ന ഇടവഴികളിലറിഞ്ഞു കിനാ പൂ വിരിഞ്ഞുയെന്നു ..!! നിലാകുളിരില്‍ കാല്‍നഖം കൊണ്ട് കവിതയവള്‍ ചിത്രം വരച്ചു ..!!  കുമ്പിളില്‍ കോരിയ  പ്രണയം ധാര ഒഴുകി  മനം കനവു കണ്ടു..!!

വഴിത്താര ......

വഴിത്താര ...... നൊമ്പരത്തില്‍ ഓര്‍ക്കുക മനസ്സിന്റെ മറവികളുമായി പൊരുത്തപ്പെടാന്‍ നല്ലൊരു സുഹൃത്തായി ഹൃത്തില്‍ സുഖമുണ്ടോ എന്നാരായുന്നവന്‍ കടപ്പെട്ട സന്തോഷങ്ങളില്‍ വിളിപ്പാടകലെയിരുന്നു കാതുകള്‍ ചുണ്ടിന്‍ അരികത്തു തന്നു സന്തോഷ സന്താപങ്ങള്‍ പങ്കുവെക്കുക പരിഭാവിക്കുക പൊടിയുന്ന നോവിനെ എഴുത്തുവരികളില്‍ കൂട്ടാക്കുക വരികള്‍ വളര്‍ന്നു പന്തലിച്ചു പൂവിട്ടു കായിട്ടു വരട്ടെ കനല്‍ വഴികളില്‍ നിഴലായി വളരട്ടെ ഇനിയും എന്നിലെ നിന്നെ ഞാന്‍ എന്ന സംജ്ഞയില്‍ തളച്ചിട്ട് കയറട്ടെ വീണ്ടുമാ ചിന്തയുടെ മലകയറട്ടെ നഷ്ട ബോധാങ്ങളുടെ കാടുതാണ്ടട്ടെ വീണ്ടും  പിറക്കട്ടെ ഒരു എഴുത്തിന്റെ നാട്ടുവഴി..!!

നാം

നാം ഇരുളാര്‍ന്ന രാത്രി ഞെട്ടിക്കുന്ന നിശബ്ദത ഹൃദയമിടിച്ചു വളഞ്ഞ പാത നിലാവ് പെയ്യ്തു കാല്‍പ്പാടുകള്‍ ശ്വാസ തടസ്സം നിലച്ച സമയം ചടുലമായ വലി ചുണ്ടുകള്‍ കൂട്ടി മുട്ടി കണ്ണുകള്‍ ഉരുകി മധുരമുള്ള അങ്കുരം ഉയര്‍ന്ന മലനിര ആഗ്രഹങ്ങള്‍ ഏറി ആഴങ്ങളിലേക്ക് ഇറങ്ങി മൗനം വിലപിച്ചു ശൂന്യത വിതുമ്പി ഒന്നുമില്ലാത്ത മോഹം കുഴച്ച മാംസ്യം ഞെരുങ്ങിയ ഞരമ്പുകള്‍ ദാഹിക്കുന്ന നിലവിളി നിശബ്ദത വീണ്ടും പാടി ആനന്ദ കണ്ണുനീര്‍ വരണ്ട തൊണ്ട വിടവുകള്‍ നിറഞ്ഞു ആഗ്രഹങ്ങളുടെ ആവിശ്യം പരസ്പരം ഉരുകി എന്നെ നിറച്ചു നിന്നയും നിറച്ചു തൃപ്തിയടഞ്ഞു നാം 

കുറും കവിതകള്‍ 519

കുറും കവിതകള്‍ 519 നിശാ ക്ലബ്‌ അടച്ചു നിയോണ്‍ വിളക്കുകള്‍ മാത്രം നൃത്തം വച്ചു...!! നമ്മുടെ ഇടയില്‍ മൗനം തുടരുമ്പോള്‍ . ചായ കപ്പില്‍  ആവി പറന്നു ..!! നിശബ്ദതയാര്‍ന്ന ശിശിരം കത്തുന്ന വിറകിന്‍കൂമ്പാരം ചഷകം തമ്മില്‍ കൂടി മുട്ടി ..!! ഇരുള്‍ നിറഞ്ഞ മനസ്സില്‍ ഒരു ആശ്വാസമായി പിന്‍ നിലാവ് ...!! വളപ്പിൽ പുത്ത നിടിച്ചക്ക പെറ്റ പ്ലാവ് . മുറ്റത്ത് മൗനം..!! പുത്തന്‍ കുലയെ മാറില്‍ ചേര്‍ത്ത ചെന്തെങ്ങ് കാര്‍ണവരുടെ നീട്ടി തുപ്പ്‌..!! കുലച്ച പൂവന്‍ വാഴ വാടിത്തളര്‍ന്ന മുല്ല വള്ളിയായി അവള്‍ ..!! പോക്കു വെയില്‍ നാളം പച്ചപ്പാടം കടന്നു പോയി ഇരുട്ടു പരന്നു ചെത്തുവഴികളില്‍ ..!! കവിത ഒരു പനീര്‍പൂവാണ് അത് എല്ലാവരുടെയും തോട്ടത്തില്‍ വിരിയില്ല ..!!

കുറും കവിതകള്‍ 518

കുറും കവിതകള്‍ 518 കരിയേറെ പിടിച്ചാലും കെടാതെ കത്തുന്നുണ്ട്. മനസ്സിലാഴന്ന ഭക്തി ..!! പറന്നു അടുകുന്നു വിതക്കാതെ കൊയ്യാന്‍. ഭൂമിക്കു അവകാശികളെറെ ..!! സ്വശ്ചന്ന  വായുവില്‍ ഇത്തിരെനേരമിരിക്കാന്‍ നഗരം വിട്ട്  ഇടം തേടാം..!! ഓര്‍മ്മകളില്‍ തെളിയുന്നു . വസന്തം  വിരിയിച്ച നിന്‍ പുഞ്ചിരി ആമ്പലും ..!! പോവാനൊരുങ്ങും സന്ധ്യയും കാറ്റിന്റെ മര്‍മ്മരവും എന്നില്‍ കവിതയുണര്‍ത്തി ..!! കാലത്തിന്റെ  കുത്തൊഴുക്കില്‍ ആഴങ്ങള്‍ തീടുന്നു വേരുകള്‍ .. ജല യുദ്ധത്തിനായി ഒരുങ്ങുന്നു ലോകം..!! നിലവിളക്കിന്‍ ശോഭയില്‍ കുന്നിക്കുരു തിളക്കം . മനസ്സില്‍ പ്രണയത്തിന്‍ ഓര്‍മ്മ ..!!  നീലാകാശം നോക്കി ഒറ്റക്കൊരു  ചൂളമരം . വിരഹത്തിന്‍ നോവ്‌ ..!! ആശ്രമ നിശബ്ദതയില്‍ ഒരു തിരക്കും കൂടാതെ അണ്ണാരകണ്ണന്‍ നെല്ല് കൊറിച്ചു ..!! മഞ്ഞില്‍ മറഞ്ഞു  മലകള്‍ അമ്പലമണി മുഴങ്ങി ..!! 

ശരീരത്തിനു എന്തറിയാം - (സ്വാതന്ത്ര പരിഭാഷ Tishani Doshi യുടെ WHATS THE BODY KNOWS)

ശരീരത്തിനുയെന്തറിയാം - (സ്വാതന്ത്ര പരിഭാഷ Tishani Doshi യുടെ WHATS THE BODY KNOWS) ഇരുളടഞ്ഞ മുറിയില്‍ ശരീരം നൃത്തം  വെക്കുന്നു തിരിഞ്ഞും മറിഞ്ഞും ഉള്ളില്‍ നിന്നും പുറത്തേക്ക് വെളിച്ചത്താല്‍ ത്വക്കിന്റെ നിറം മങ്ങി. അസ്ഥിയുടെ ഭിത്തിയുടെ  നിഴലോളം തെന്നി മായുന്നു സ്വപ്നങ്ങളുടെ അപമാനമുണ്ടാക്കുന്ന കാഴ്ചകളാല്‍ കരയുകയും ഞരങ്ങുകയും തുടങ്ങുന്നു ഇതു വറും  ഒഴുക്ക് മാത്രം , ശരീരം അതിന്റെ സ്ഥായിയായ ഭാവത്തിലേക്കു മടങ്ങുന്നു ചലിക്കുന്നു ഒരിടത്ത് നിന്നും മറ്റൊന്നിലേക്കു സ്വയം പറന്നകലാന്‍ ശ്രമിക്കുന്നു ദേഹം തിരയുന്നു ഒളിക്കുവാന്‍ മറക്കായി മരവുരി പരോക്ഷസൂചന നല്‍കുന്നു സാധാരണമെന്ന പോല്‍ ഒരു പക്ഷെ എല്ലുകളില്‍ ഉണരുന്നുവോ സമുദ്രം വെളുത്ത ഇണ പക്ഷിപോലെ ആകാശ വെണ്മയില്‍ പറന്നുയരുന്നു സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് ഓര്‍മ്മകളുടെ വിടവുനികത്തുന്നു , മാറ്റൊലികൊണ്ട് വരിഞ്ഞു മുറുക്കുന്നു നട്ടെല്ലിനോടോപ്പം ഞരമ്പുകളെ അല്‍പ്പം ചിറകിന്‍ തുവലുകളുടെ ക്ഷതമേറ്റു ദേഹം ശേഖരിച്ചു ഇളകുന്ന അവയവങ്ങളെ പാളികളാല്‍ ചേര്‍ത്തു വക്കുന്ന പ്രവണത ഘനമേറും ജലകണങ്ങളാല്‍ രൂടമൂലമാക്കുന്നു കുനിക്കുന്നു ചുവടുകള

കുറും കവിതകള്‍ 517

കുറും കവിതകള്‍ 517 ഓലപ്പീലികള്‍ വിടര്‍ന്നാടുന്നു  കാറ്റില്‍. നിഴല്‍ ചിത്രമായി പ്രതിഫലനം .!! മിഴിനട്ടെന്‍ അജ്ഞതയുടെ അന്തകരണങ്ങളിലെവിടെയോ ഒളിവീശി അസ്തമയ സൂര്യന്‍ ..!! ആകാശവും തിരയും തീരവും തമ്മില്‍ കലഹമോ ?! മുഖമാകെ ചുമന്നു തുടുത്തു ...!! കണം കാലോളം പുഴ വരണ്ടു. മണല്‍ സാക്ഷി ..!! പുലര്‍കാല ശോഭയില്‍ ഭാവിയിലേക്കുള്ള ചുവടുവെപ്പ്‌  ..!! ഉന്നം അന്നത്തിന്‍ മുന്നം തേടി. പറന്നു നിരയായി ..!! മൂന്നു നേരത്തിനു ഉള്ള ശ്വാസങ്ങള്‍ക്കായി ഭക്തിയുടെ മറുകരതേടി  ..!!  അന്തിയുടെ ലഹരി ഉണര്‍ത്തും ചഷകങ്ങള്‍ കുട്ടി മുട്ടി അരണ്ട വെളിച്ചത്തില്‍ നീയും ...!!

''കാതരയായി ''

''കാതരയായി '' നീപാടിയ ഗസലിന്‍ വീചിയിലറിയാതെ കിനാക്കാണ്ട് മയങ്ങി ഉണര്‍ന്നപ്പോള്‍ മാറ്റൊലികൊണ്ടു വീണ്ടും  പരവശയായി നിനക്കായി തേടി താഴ്വാരകുളിരിലും വെയിലുപെയ്യും മരുഭൂവിലും നിലാവിന്‍ നിഴലുകള്‍ക്ക് നിന്‍ ഗന്ധം അറിഞ്ഞു നിന്‍ സാമീപ്യം പൂവിലും കായിലും കടല്‍ തീരങ്ങളിലും മഴക്കായി കേഴും വേഴാമ്പലിന്‍ പാട്ടിലും മദന മനോഹര നൃത്തം ചെയ്യും മയില്‍ പേടയിലും ആകാശത്തു ഏഴു വര്‍ണ്ണം വിരിയിച്ച മഴവില്ലിലും അന്തിയുടെ ലഹരി ഉണര്‍ത്തും ചഷകങ്ങള്‍ കുട്ടി മുട്ടും അരണ്ട വെളിച്ചത്തില്‍ ഇല്ല ആവില്ല അവിടെ നിന്‍ സ്വരം ഞാന്‍ കേട്ടതായി എന്റെ തോന്നലാകാം ഇങ്ങിനെ അലയാന്‍ എന്നാല്‍ ആവില്ല നിനക്കായി ഓരോ കാലൊച്ചയും കാതോര്‍ത്ത് കാതരയായി  .....!!

പാദമുദ്ര

പാദമുദ്ര മണലിൽ സമയത്തെ സാക്ഷിയാക്കി തീർച്ചയായും കാൽപ്പാടുകൾ വിട്ടകലുക ഒന്ന് ഓര്‍ത്തു കോള്‍ക ഒരു കാല്‍പ്പാടും നല്ല ഉറപ്പുള്ളവയാവണമില്ല കഴുകിയാല്‍ മായുന്നതാവാം . എല്ലാം ഒരു മത്സരക്കളി സമുദ്രചലനത്തെ മെരുക്കിഎടുക്കാന്‍ തിരമാലകൾക്ക് മുകളിലൂടെ അഭ്യാസം അനന്തമായതു സമയമല്ലാതെ വേറൊന്നുമില്ല തിളങ്ങുന്നത് ഈ പ്രപഞ്ചമാകെ അതിന്‍ മുന്നില്‍ നമ്മള്‍ വെറും നിസ്സാരര്‍ ചവിട്ടുക മെതുവേ  യാഥാര്‍ത്ഥമെന്നു തെളിയിക്കുക പ്രണയത്തെ മനസ്സില്‍ പതിയത്തക്കവണ്ണം പെരുമാറുക സത്യം മാത്രം പറയുക ആലോചനയോടുകൂടിത്തന്നെ നീങ്ങുക ചാരിതാര്‍ത്ഥ്യത്തോടെ വളരുക കാല്‍പ്പാടുകള്‍ പതിയട്ടെ ഉറപ്പായും ..!!

കുറും കവിതകള്‍ 516

സായാഹ്ന തിരക്ക് - സ്വരാരോഹണം. കുയിലുകള്‍ നീട്ടി പാടി മുല്ല പൂമണം നിഴലുകള്‍ നടന്നകന്നു . നായ നിര്‍ത്താതെ കുരച്ചു..!! തണുത്ത രാത്രി ചായ പത്രം ഷൂളംകുത്തി. അകലെ ശ്വാസംമുട്ടി ഒരു തീവണ്ടി ..!! ചില്ലകളില്‍ വസന്തം നിറമിട്ടു. ഇണകള്‍ ചേര്‍ന്നിരുന്നു ..!! കര്‍ഷകന്‍ വരക്കുന്ന നേര്‍ ചിത്രം . നാളത്തെ അന്നത്തിന്‍ തിളക്കം ..!! മൊട്ടിട്ടു മൊട്ടേല്‍ മഞ്ഞിന്‍ കണം. കണ്ണിന്നു കാഴ്ച വിസ്മയം ..!! പുണ്യപാപങ്ങൾ ഏറ്റു വാങ്ങി തളർന്നൊരു ഗംഗാ തടത്തിലെ തോണി ..!! വുദു കഴിഞ്ഞു നിസ്ക്കരിക്കാനൊരുങ്ങും വിശ്വാസിയുടെ മനം ശാന്തം ..!! കുറും കവിതകള്‍ 516 മാനാഭിമാനത്തിനായി ഉത്സവ ലഹരിയില്‍ തുഴഞ്ഞു കയറുന്ന ചുണ്ടന്‍ ..!! കുങ്കുമപൂവിന്‍ ഗന്ധമുണ്ടെങ്കിലും ഇണയും തുണയില്ലാതെ ..!! ഒഴുക്കു നീറ്റില്‍ അഴുക്കു കഴുകിയാലും വീണ്ടും അഴുക്കിലേക്ക് ..!!

കുറും കവിതകള്‍ 515

 കുറും കവിതകള്‍ 515 നിലാവ് വാതില്‍ക്കല്‍ ചങ്ങലയുടെ നിഴലുകള്‍ നിരങ്ങി  പാദങ്ങളിലിറങ്ങി ..!! ഒറ്റയായി - ഓരോന്നോരോന്നായി. തീവണ്ടി ജാലകങ്ങള്‍ നീങ്ങി ..!! പുതു മുകുളങ്ങള്‍ പമ്പ് നാവു നീട്ടി . വായു രുചിച്ചു ..!! അരുവി ഒഴുകി പറയെ വലംവച്ചു. ചതുരംഗം മേശമേല്‍ ..!! വിദ്യാലയ മണി - മാതളനാരങ്ങ ശിഖരങ്ങള്‍ . നിലം തൂത്തു ..!! കാലവര്‍ഷ സസ്യശ്യാമളത- ഏതാനും തുള്ളികള്‍ . ഇറ്റ്‌ വീണു കമഴ്ത്തിയ കലത്തില്‍..!! മണല്‍ക്കാറ്റ് മഴമണം . എവിടെ നിന്നോ ആവോ ..!! ഗ്രാമച്ചന്ത കുട്ടിലെ തത്ത . കൊത്തിയെടുത്തു ഭാഗ്യ ചീട്ട്..!! വീടായ വീടാകെ മണ്ണപ്പം വിതറി പുതിയ ഷൂ..!! ഈര്‍പ്പമുള്ള ചൂട് - കറങ്ങുന്ന പങ്ക . അവളുടെ ചുടു നിശ്വാസം കഴുത്തില്‍ ..!!

കുറും കവിതകള്‍ 514

കുറും കവിതകള്‍ 514 പ്രതീക്ഷകൾ ഉയർന്നു പറന്നു. അതിരില്ലാ  നീലാകാശത്തു ..!! മഞ്ഞിൻ പുതപ്പണിഞ്ഞ പ്രണയ കുളിരേറ്റുവാങ്ങുന്നു . പൊന്മുടി താഴ്വാരങ്ങള്‍ ..!! ദാഹജലം ഏവരുടെയും ജന്മസിദ്ധാധികാരം..!! ഇന്ന് തെന്നിയകലുന്നു നാളത്തെ  പ്രഭാത്തിനായി . നിന്‍ പുഞ്ചിരിപൂവിനായി ..!! മഞ്ഞും വെയിലും തമ്മില്‍ തമ്മില്‍ കണ്ടുമുട്ടി. താഴ്വരങ്ങളില്‍ കുളിര്‍ ..!! സൂര്യപ്രഭ ഒലിച്ചിറങ്ങി രാത്രിയുടെ കാന്‍വാസില്‍ ..!! അസ്തമയ മേറ്റുവാങ്ങി പുഴയും ആറ്റുവഞ്ചിപ്പൂക്കളും . കവിമനസ്സിലെ കവിതപോലെ ..!! ഉള്ളിലെ താളത്തിനൊപ്പം കൈകള്‍ ചലിച്ചു . നടീല്‍ പാടമൊരുങ്ങി..!! ആടാതെ ആശയാതെ ഓളമില്ലാ കടവിലേക്കടുക്കട്ടെ ജീവിത തോണി ..!! പിച്ചവച്ചു മോഹങ്ങള്‍ ഓര്‍മ്മകള്‍ക്ക് പച്ചപായലിന്‍ ഹരിതാപം ..!! മുങ്ങി തപ്പുന്നു ജീവിത മോഹങ്ങള്‍. വിശപ്പിന്‍ അറുതിക്കായി..!! തുഴഞ്ഞടുക്കുന്നു രാവിന്‍ മോഹം . അഴലിന്‍ തീരത്തേക്ക് ..!! കാത്തിരിപ്പിന്‍ നിമിഷങ്ങള്‍ ഒരുക്കി വീശുവലയുമായി മോഹങ്ങള്‍ ..!! ഓര്‍മ്മകളിലെവിടെയോ നോവുണര്‍ത്തുന്ന നനുനനുത്ത ബാല്യകാലം..!! ഇലതുമ്പിലെ മഞ്ഞുത്തുള്ളികള്‍ . പ്രണയത്തിന്‍ ദൂതുമായി

കുറും കവിതകള്‍ 513

കുറും കവിതകള്‍  513 വൈക്കൊല്‍പ്പുരകളും നിലാവും നിറഞ്ഞ രാത്രികളും കച്ചവടക്കൈകളിലകപ്പെട്ടുയിന്നു ..!! നേര്‍ രേഖയിലും ലംബങ്ങളിലുമായിന്നു വീര്‍പ്പുമുട്ടുന്ന ജീവിതം ..!! മരച്ചില്ലകള്‍ക്കിടയിലുടെ മറയുന്ന സൂര്യനെ നോക്കി മൗനമായി രാവുണര്‍ന്നു ..!! നാലുമണി വിട്ടു വീടണയുന്ന വിശപ്പ്‌ .. ഓര്‍മ്മകളിലിന്നു കണ്ണുനിറക്കുന്നു !! ചക്രവാള പൂവിരിഞ്ഞു ആകാശമാകെ സിന്ദൂര വര്‍ണ്ണം. പ്രതീക്ഷകള്‍ക്കു ഉണര്‍വ്..!! മഴയും പുഴയുംകടന്നു വരുന്നുണ്ടൊരു തെക്കന്‍ കാറ്റ് . ആല്‍മര ചുവട്ടിലായി ..!! നീലാബരിയിൽ ഒഴുകി നടന്നു. മനസ്സിലെ ആകാശ നൗക ..!! മോഹങ്ങളുടെ ആകാശ പുഷ്പം . കിഴക്കുതിച്ചു ..!! മഞ്ഞു പെയ്യുന്ന ശിശിരകുളിരിൽ ഒറ്റകൊമ്പിലൊരു  വിരഹം ..!!

ഓര്‍മ്മകള്‍ക്ക് മധുരം

ഓര്‍മ്മകള്‍ക്ക് മധുരം മച്ചുണനെ നിന്നെ കാണാന്‍ മച്ചിന്മുകലേറി നിന്നപ്പോള്‍ മുഖത്തുമാങ്ങാ ചുണങ്ങുള്ള ചുണ്ടിന്‍മേലെ പഴുതാര മീശയുമായി പഞ്ചാര ചിരി തന്നു ഒളികണ്ണാല്‍ നോക്കിയകന്നത് നെഞ്ചിലിക്കിളി പടര്‍ന്നു തഞ്ചത്തിലാരും കാണാതെ നിന്‍ ലാഞ്ചന എന്തെന്ന് അറിഞ്ഞു ഞാന്‍ ലജ്ജാവിവശയായി നിന്നപ്പോള്‍ ലക്കോട്ടിലയച്ച എത്രയോ കത്തുകള്‍ അറിയാതെ ഞാന്‍ അങ്ങ് ഓര്‍ത്തുപോയി മുല്ലമലര്‍ മാലയെനിക്ക് നല്‍കി മഴവില്‍ വര്‍ണ്ണമാര്‍ന്ന കുപ്പിവള തരാമെന്നും മുട്ടിയുരുമ്മി മഴയത്തുയൊരു കുടകീഴില്‍ മാന്‍ മിഴി കണ്ണിലാരും കാണാതെ മുത്തം തരാമെന്നു കുറിച്ച വരികള്‍ ഇന്നു നീ കണ്ടാല്‍ കാണാത്തപോലെ ഇമയടച്ചു  കടന്നകലുന്നതെന്തേ ഇപ്പോഴുമെന്‍ മനസ്സിനുള്ളില്‍ നീയാണ് തീയാണ് ആരോടു പറയും ഇല്ല ആരുമറിയേണ്ട ഉള്ളിലോതുക്കുന്നു

പ്രതീക്ഷ ....!!

പ്രതീക്ഷ ....!! മഴയും പുഴയുംകടന്നു വരുന്നുണ്ടൊരു  തെക്കന്‍ കാറ്റ് . ആല്‍മര ചുവട്ടിലായി ..!! ഈവഴികളില്‍ തേടി നീ വന്നില്ലേ കിനാക്കണ്ടവര്‍ക്കായോ മൂളിയകന്ന നിനക്ക് പ്രണയത്തിന്‍ നോവും ഇത്തറിന്‍ ഗന്ധവുമുണ്ടായിരുന്നു വിതുമ്പുന്നു ചുണ്ടുകള്‍ വിടരാന്‍ കൊതിക്കുന്നു ചുംബന കമ്പന ലഹരിക്കായി തുടിക്കുന്നു മോഹത്തിന്‍ കിനാവള്ളികള്‍ ചുറ്റുന്നു കാണാന്‍ ഏറെ കൊതിക്കുന്നു കണ്ണുകള്‍ മരച്ചില്ലകള്‍ക്കിടയിലുടെ മറയുന്ന സൂര്യനെ നോക്കി മൗനമായി രാവുണര്‍ന്നു ..!! ഏറെ ദാഹിക്കുന്നു നിന്‍ മൊഴിയോന്നു കേട്ടിടാനായി ഒന്നുമേ  പറയാതെ പോയിയെവിടെ നീ മിടിക്കുന്നു നെഞ്ചകം

ദിനങ്ങള്‍ എണ്ണുന്നു....!!

Image
ദിനങ്ങള്‍ എണ്ണുന്നു....!! ചിറകറ്റ വാര്‍ദ്ധക്യ ദുഖങ്ങളെ പറന്നകലാനാവാതെ മനം കൊണ്ട് ഓര്‍മ്മകളുടെ ആകാശത്തു തേടുന്നുവോ ഓമനിച്ച ദിനങ്ങളുടെ സന്തോഷങ്ങള്‍ അരുകു ചേര്‍ന്ന് മുട്ടിയുരുമ്മും വിശപ്പിന്‍ നോവുകള്‍ക്ക്‌ ആശ്വാസം പകര്‍ന്ന പല്ലില്ലാ മോണകള്‍ മുടന്തും രോദനങ്ങള്‍ കനവിന്‍ നിറക്കുട്ട്  ചാലിച്ചെഴുതിയ വസന്തത്തിന്‍ പൂമൊട്ടുക്കള്‍ വിടരുമ്പോള്‍ നുകര്‍ന്ന്  മെതിച്ചു കടന്നകന്ന കൌമാരങ്ങള്‍ വതായന പഴുതിലുടെ എത്തി നോക്കും വഴുവഴുപ്പിന്‍ നനവുകളുടെ ആഘോഷങ്ങള്‍ പിന്നെയും പിന്നെയും നോവുകളുടെ ഘോഷയാത്ര മണിമുഴക്കങ്ങള്‍ ചിന്തകള്‍ക്ക് അറുതി വരുത്തി ആറടി മണ്ണിന്‍ അവകാശങ്ങള്‍ ഒരുങ്ങി കഴിഞ്ഞു അടുത്ത ഊഴവും കാത്തു ഏറെ  മോഹപ്പക്ഷികളുടെ ഇടയില്‍ നാളെ എന്തെന്നറിയാതെ ദിനങ്ങള്‍ എണ്ണുന്നു...!!

കുറും കവിതകള്‍ 512

കുറും കവിതകള്‍ 512 ആഴങ്ങള്‍ തേടുന്ന നിണം വാര്‍ക്കുന്ന ഭക്തിയുടെ ആറാട്ട്‌ ..!! അനന്തതയിലേക്ക്  പരമ്പരയുടെ ധീരമായ ചുവടുവെപ്പുകള്‍ ..!! നിൻ ശ്വാസം  കാതുകളിൽ. വിരൽതുമ്പുകൾ വരക്കുന്നു . നീയെന്ന   സ്വപ്നം..!! നിന്റെ കണ്ണുകളിൽ പൂക്കുന്ന പ്രണയം. ഒരു സുന്ദര സ്വപ്നം ..!! സ്വപ്നങ്ങള്‍ക്കു നങ്കുരമിട്ടു . വാടാനൊരുങ്ങുമാകാശ- പൂവിന്‍ ചുവട്ടിലൊരു കപ്പല്‍ ..!! വയറിനായി നോവേല്‍പ്പിക്കുന്നു തെരുവിന്‍ നാടകം ..!! ഒരു നാക്കിലയില്‍ നുള്ളു പൂവും എള്ളും ചന്ദനവും ഇറ്റ് വീഴും കണ്ണുനീര്‍തുള്ളികളും . കത്തിച്ചനിലവിളക്കിന്‍ മുന്നില്‍ കണ്ണടച്ചു കൈകുപ്പിയുള്ള പ്രാര്‍ത്ഥിനകളിന്നു കാണാകാഴ്ച..!! മൃദുല ദല ചുംബനത്താല്‍ നാം വിടര്‍ന്നു പൂവുപോല്‍ പ്രണയാതുരമാം സുഗന്ധം ..!! പ്രണയ കടലില്‍ രാത്രിയുടെ പ്രതിഫലനം കരയിൽ തിരയാഞ്ഞടിച്ചു  ..!! നിറങ്ങളുടെ മത്സരം ജീവിത ഹാരാർപ്പണം. ഭൂമി പുഷ്പിണിയായി   .!!

നോവു പാട്ട്

Image
നോവു പാട്ട് സന്ധ്യയുടെ നിറങ്ങളില്‍ മുക്കിയ ചിറകു വിടര്‍ത്തി  ആകാശത്തിന്‍ അവകാശം ഉറപ്പിച്ചു പറന്നു ചേക്കേറാന്‍ ഒരുങ്ങുന്ന കിളികളുടെ കണ്ണുകളില്‍ ചക്രവാള പൂവിന്റെ അരുണിമയുടെ സുന്ദരത ചുണ്ടിലെ സ്വതന്ത്ര സംഗീതം കാറ്റും അതേറ്റു പാടി മുളം ചില്ലകള്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍ മങ്ങിയ വെളിച്ചത്തിന്‍ ഒരു കൂട്ടിലടക്കപ്പെട്ട ചിറകരിഞ്ഞു കാലുകെട്ടി  മുടന്തി വട്ടമിട്ടു പറക്കാനായുന്ന  കിളി പാടുവാന്‍ ചുണ്ടനക്കി നോവിന്റെ ഭയത്തിന്റെ വിഷാദ രാഗം ഇടക്ക് മുറിയുമ്പോള്‍ അകലെ കുന്നിന്‍ ചരുവില്‍ അലയടിക്കുന്നു സ്വാതന്ത്രത്തിന്‍ ഗാനം തുറന്നലോകത്തിന്‍ കുളിരലയില്‍ പറക്കും പക്ഷികളുടെ പാട്ട് കേട്ട് മൗനിയായി  കുറിച്ചിട്ടുയി അറിയാത്ത  പറയാത്ത വാക്കിന്‍ മധുര നൊമ്പര നോവുപാട്ട് ..!!

ഓര്‍മ്മയുടെ നഖക്ഷതങ്ങള്‍

Image
ഓര്‍മ്മയുടെ നഖക്ഷതങ്ങള്‍ തീണ്ടാപ്പാടകലെ. നിര്‍ത്തുവാനാവില്ല അഴലിന്‍ മരീചികയില്‍ നിറമാര്‍ന്ന സ്വപ്നത്തിന്‍ ഞെട്ടറ്റ പൂവിന്റെ കണ്ണുനീര്‍ കയങ്ങളില്‍ ഒളിപ്പിച്ചു വെച്ച മോഹത്തിന്‍ കുന്നിമണികള്‍ക്ക് ഏറെ ചുവപ്പു ചാറിച്ച രക്തത്തിന്‍ ഗന്ധം അകറ്റലുകളുടെ തേവാര പുരയുടെ ചരിപ്പില്‍ ആരും കാണാതെ ഒഴുക്കിയ കണ്ണുനീര്‍ വളര്‍ച്ചയുടെ തളര്‍ച്ച അറിയുന്നു എത്ര അമ്പല്‍പൂ ഇറുത്തു തന്നു കാര്‍മേഘം കാട്ടാതെ ഒളിപ്പിച്ചു എത്താ കൊമ്പിലെ മാങ്ങകള്‍ എനിക്കായി എറിഞ്ഞു വീഴ്ത്തി , ഇല്ല ഇനി എല്ലാം ഓര്‍മ്മപ്പാടകലെ മാത്രം ഒരു ജലഛായചിത്രമായി..!!

കുറും കവിതകള്‍ 511

കുറും കവിതകള്‍ 511 അസ്തമയ കുളിരില്‍ ജീവിത മധുരം പകരാന്‍ കടല്‍ത്തീരത്ത് കാത്തിരുപ്പ് ..!! ആറ്റിലെ ഓളപ്പരപ്പില്‍ താറാവു വള്ളം . തേടുന്നു ജീവനം ..!! പടര്‍ന്നു മിഴികളില്‍ കരിമഷി കവിത . മനസ്സില്‍ പ്രണയം..!! പുൽനാമ്പുകളിൽ മഞ്ഞിന്‍ കണം . സൂര്യ വെട്ടം ..!! ഒറ്റപ്പെടലിന്‍റെ ഇരിപ്പിടങ്ങളില്‍ മൗനം തിറകൂടി..!! ഗ്രീഷ്മം  കനല്‍ കൊണ്ടു ഇലയകന്ന ചില്ലകളില്‍. നിഴല്‍ പടര്‍ന്നു മണ്ണില്‍ ..!! സമാന്ത്രങ്ങളായി പ്രകൃതിയും പാളങ്ങളും. ലംബമായി ജീവിതവും ..!! നീ എന്നെ മറന്നു ഞാന്‍ നിന്നെയും . ആഗോളതാപനം ..!! ഉണരുന്ന വിചിത്ര മാനസ ചിന്തകളില്‍ നീ . മരീചികയായി  മാത്രം നില്‍പ്പു..!!

എന്നെ മറന്നുവോ ..?!!

എന്നെ മറന്നുവോ ..?!! ആനാദിയില്‍ ദൈവം ഭൂമിയെ സൃഷ്ടിച്ചു മലകളെ പുഴകളെ  സമുദ്രത്തെ മരങ്ങളെ മൃഗങ്ങളെ എന്നിട്ടും പ്രസന്നനാവാതെ ഖിന്നനായി അവസാനം എന്നെയും നിന്നെയുമീ വസുന്ധരനിവാസത്തിലേക്കയച്ചു .!! ആദിയില്‍ ഞാനും നീയും പരസ്പ്പരം കണ്ടത് മുതല്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി സൂര്യനെയും താരകങ്ങളെയും ചന്ദ്രനേയും  കണ്ടു ഭാവിയായി കരുതി അവയില്‍ നിന്നെ തേടിയിറങ്ങി..!! ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു പാട്ടുപാടി ആടി ചിരിച്ചും ഉല്ലസിച്ചും മുന്നേറി എന്നാല്‍ ഇപ്പോള്‍ അതാ കാണ്മു നരച്ച മേഘങ്ങള്‍ ആ ദിനങ്ങളൊക്കെ മറഞ്ഞു മഴയും കാറ്റും പ്രവചനാതീതമായി മാറി മറയുന്നു ..!! എന്തെ സ്നേഹത്തിന്‍ ജ്വാലകള്‍ മരിക്കുന്നുവോ നീ എന്നില്‍ നിന്നും അകലുന്നുവോ എന്റെ കാഴ്ചകള്‍ ഒക്കെ മറയുമോ നീ തിരിച്ചറിയുക എന്റെ കണ്ണുനീരിനെ എവിടെ ഞാന്‍ കണ്ട സൂര്യതാരാണ്ഡലങ്ങള്‍ എല്ലാം അനാദിയില്‍ കണ്ട സ്നേഹം സ്മൃതി മാത്രമാവുമോ ? മിഴി തുറക്കു എന്നില്‍ കൃപചോരിയു അതോ എന്റെ സ്നേഹം നീ വേണ്ടാ എന്ന് കരുതുന്നുവോ ..?!!

കുറും കവിതകള്‍ 510

കുറും കവിതകള്‍ 510 ചൂണ്ട കമ്പില്‍ കുരുങ്ങിയൊരു നിലാവില്‍ . നോവിന്‍ വാര്‍ദ്ധ്യക്ക്യം ..!! ശ്രീകോവിലിലെ വിളക്കിന്‍ പ്രഭയില്‍ മനം ധ്യനനിമഗ്നം..!! സാന്ദ്രമാം മൗനം കൂടുകൂട്ടി. . ചീവിടുകളുടെ നാമജപം ..!! നീലവര്‍ണ്ണമാര്‍ന്നു ജലാശയത്തില്‍ അമ്പിളി പ്രഭ നിലാവിന്‍ വെള്ളിവെളിച്ചം നീലജലാശയം തിളങ്ങി . ഗിരിനിരകൾ ഇരുളില്‍ .,!! സാക്ഷരതയുടെ നറും വെട്ടം വിശപ്പിന്‍ നോവുമറന്നു. അക്ഷരങ്ങള്‍ അടുക്കളയില്‍ ..!! പുല്ലും പുല്‍ക്കൊടികളും സൂര്യപ്രഭയില്‍ മിന്നി.. സ്വര്‍ഗ്ഗ കാവാടം തുറന്നുവോ ..?!! പ്രണയം പങ്കുവയ്ക്കുന്നു പ്രകൃതിയും പുരുഷനും ജീവിത ചക്രം ഉരുണ്ടു ..!! വാനത്തിന്‍ നെറുകയില്‍ കുങ്കുമം വാരിപ്പൂശി ചക്രവാള പൂ പൊഴിഞ്ഞു ..!! പൂത്തുലഞ്ഞു കാടകം വസന്തത്തിന്‍ വരവോടെ . കോകിലങ്ങള്‍ നീട്ടി പാടി ..!! കൊയ്യ്തു ഒഴിഞ്ഞ പാടത്തിന്‍ നടുവില്‍ . നിറസന്തോഷത്തിന്‍  നൃത്തഗീതികള്‍ ..!! ഉള്ളില്‍ ഉള്ളത് കണ്ണില്‍ നിഴലിക്കുന്നു, വിശപ്പിന്‍ വിളിയകലെ !!

പരസ്പ്പര പൂരകങ്ങള്‍

പരസ്പ്പര പൂരകങ്ങള്‍ നിറമറ്റു വീഴുമി മണ്ണിന്റെ മണമേറ്റ് വീശിയടുക്കും കാറ്റിന്‍കൈകളില്‍ വീണു ചുറ്റി പറക്കും കരിയിലകള്‍ ദുഃഖം ചുവടു തെറ്റി മുട്ടുകുത്തി നിണം വാര്‍ന്നു മിഴി നിറക്കുമ്പോള്‍ സുഖം അരികുതേടി ദിവാസ്വപ്നം കണ്ടു മടങ്ങുമ്പോള്‍ രണ്ടറ്റം കാണാത്ത മൂന്നു അക്ഷരങ്ങള്‍ തമ്മില്‍ കലഹിക്കുന്നു അവയുടെ പിന്നാലെ നിഴലായി തുടരുന്ന പിന്നെയും വേറെ മുന്നക്ഷരങ്ങള്‍ ജീവിതവും മരണവും രണ്ടും പരസ്പര പൂരുകങ്ങള്‍ ഇവയെ ബന്ധിക്കുന്നു ജനനം ..

കുറും കവിതകള്‍ 509

കുറും കവിതകള്‍ 509 പ്രഭാത രശ്മികള്‍ മിഴിമെല്ലേ തെളിയിച്ചു. അന്നം തേടി പുഴയോരത്തു ..!! മനസ്സിന്റെ ആഴങ്ങളില്‍ നിഴല്‍ച്ചിത്രമെഴുതും  . വിശപ്പിന്‍ നിറനിലാവേ...!! കണ്ടുവോ നീയെന്‍ വിരഹത്തിന്‍ നോവ്‌ എഴുകടലിനുമപ്പുറത്ത്..!! വയല്‍ വരമ്പത്ത് സായാഹ്നം എത്തിനോക്കുന്നു . അന്നം തേടി ദേശാടനപ്പക്ഷികള്‍ ..!! ഉപേക്ഷിക്കപ്പെട്ടവന്റെ വിണ്ടുകീറിയ നോവ്‌ . ഇണയില്ലാതെ തിരിഞ്ഞു നോട്ടം ..!! ഉപേക്ഷിച്ചിട്ട് കൗമാരം മുറുകി നടന്നു . ബാല്യം തേടുന്ന നൊമ്പരം..!! ചായക്കൊപ്പം കടിക്കും പത്രവാര്‍ത്തകള്‍ക്കും  ചൂടെറുന്നു .. കാഴ്ചയിന്നു വിദൂരം ..!! ഓളങ്ങള്‍ തീര്‍ക്കുന്ന കല്ലേറുകള്‍ ഓര്‍മ്മയില്‍ . തിരികെ വരാത്ത ബാല്യം ..!! കാറ്റിലാടും പുല്‍മേടകള്‍ വഴിയോര കാഴ്ച ഒരുക്കി. നീങ്ങുന്ന മാടായിപ്പാറ യാത്ര..!! സുരഭിലമാം രവികിരണമാകാശത്തെയും ആഴിയേയുംത്തോട്ടുണര്‍ത്തി..!!

അറിയിക്കുമോ നീ ..!!

Image
അറിയിക്കുമോ നീ ..!! മനസ്സിന്റെ ആഴങ്ങളില്‍ നിഴല്‍ച്ചിത്രമെഴുതും  . വിശപ്പിന്‍ നിറനിലാവേ...!! കണ്ടുവോ നീയെന്‍ വിരഹത്തിന്‍ നോവ്‌ എഴുകടലിനുമപ്പുറത്ത് അറിയുന്നുവോ ഇപ്പുറത്തു കളിച്ചു തളര്‍ന്നു മടിയിലേറി നിന്നെക്കുറിച്ചു ചോദിച്ചു കണ്ണടച്ചു മെല്ലെ വഴുതുന്നു സ്വപ്ന വര്‍ണ്ണങ്ങള്‍ പുഞ്ചിരിക്കുമൊരു അമ്പിളി നിലാവിന്‍ മയക്കം..!! ഉണരുമ്പോള്‍ എന്ത് പറയേണം എന്നറിയാതെ തീര്‍ക്കുന്നോരോ കടങ്കഥകള്‍ .. എന്ന് നീ വന്നിടും എന്നറിയാതെ ഞാന്‍ മരുവുന്നി മണ്‍കുടില്‍ ചാരത്തു നിലാവേ നീ ഒന്ന് അറിയിക്കുമോ എന്‍ അഴലിന്‍ നോവുകള്‍ ...

കുറും കവിതകള്‍ 508

കുറും കവിതകള്‍ 508 ലക്ഷങ്ങള്‍ ലക്ഷ്യംകാണാന്‍ . ജീവിത പ്രയാണം ..!!  പുഴയും ഒഴുകി ദുഖക്കടലിലേക്ക് .. ജീവിത കടവിൽ ഒരു തോണി ..!! നിളയിലെ  സന്ധ്യ നോവിൻ മണൽ പായവിരിച്ചു ..!! ഗ്രീഷമം തീക്ഷ്ണം  . ദാഹം കഠിനം ..!! തുഴയെറിഞ്ഞ് ഒഴുക്കിനെതിരെ കുതിക്കുന്നു ജീവിതം ..!! തെളിവെയിൽ തേൻ കണം ചൊരിയുന്നൊരോമൽ ശരത്കാലംവരവായി ..!! മിനുക്കി ഏറെ നില്‍പ്പു ഇണയുടെ തുണക്കായി . പ്രണയത്തിന്‍ പ്രകൃതി ദൃശം ..!! കാടകം കയറി വെട്ടി മുളചങ്ങാടം . നാട്ടിലെത്തുന്നു ജീവനം ..!! പടികയറുന്നു ഭക്തി മനം . കര്‍പ്പൂര ചന്ദന ഗന്ധം ..!! വസന്തം പൂത്തുലഞ്ഞു മാനം നിഴല്‍നോക്കുന്ന കാട്ടാറ് മെല്ലെ ഒഴുകി ..!! ഒറ്റയടി പാതകയറുന്നു പൊഴിഞ്ഞു വീണ പരിഭവ പിണക്കങ്ങള്‍ ..!! ഉരുളുന്ന പന്തിന്‍ പിറകെ വഴിമാറുന്ന നിളയുടെ വേനലവധി ..!! നിളയിലെ സന്ധ്യ നോവിൻ മണൽ പായവിരിച്ചു ..!! പ്രക്ഷുബ്ധമായ മനസ്സിനെ ശാന്തതയേകുന്നൊരു കാഴ്ചാ വിസ്മയം അസ്തമയം...!! കടക്കുവോളം ഭയം കടന്നാലോ ജയം . തടിപ്പാലങ്ങളുടെ സേവനം !! കാത്തിരിപ്പിന്‍ ഏറുമാടത്തില്‍ ഊയലാടുന്നു കിനാക്കള്‍ ..!! മഞ്ഞുരുകും കാട്ടിലേക്ക് നടന്നടുക്കുന്നോരോരു മൗന

കുറും കവിതകള്‍ 507

കുറും കവിതകള്‍ 507 മുറ്റത്തു   മിഴിയുണര്‍ത്തും മോഹത്തിന്‍ മുല്ല മൊട്ടു . പുലരി കാഴ്ച..!! മഞ്ഞിന്‍ കാറ്റില്‍ മൂളുന്ന വിരഹം . ഒറ്റക്കൊരു കൊമ്പിലെ തത്ത ..!! രാവിന്‍ താരാട്ടുകേട്ടു അമ്മിഞ്ഞപ്പാലിനായിക്കരഞ്ഞു ഉണരാന്‍ ഒരുങ്ങുന്ന പുലരി ,,!! ദുഃഖ കടലില്‍ മുങ്ങിത്താണ സന്ധ്യ. വിളക്കണഞ്ഞു കരിന്തിരി ..!! കല്ലായിപ്പുഴയോരത്തു ചേക്കെറാനൊരുങ്ങുന്നു കിളികള്‍ എവിടെനിന്നോ  അത്തറിന്‍ മണം..!! രാവിന്‍ വരവിനെ സ്വാഗതം അറിയിച്ചു മിഴി തെളിയിച്ചൊരു വിളക്ക് കാത്തിയിരുന്നുയേറെ ഗ്രീഷ്മ സന്ധ്യകളിലോര്‍മ്മയുടെ വിരഹമഴക്കായി  ..!! കരുമ്പിന്‍ കാലായില്‍ കദനനോവുതീര്‍ക്കുന്നു . ലഹരിയുടെ സ്നേഹ തീരം ..!! കടത്തുവള്ളം കരയില്‍നിന്നുമകന്നു. കിഴക്കന്‍ കാറ്റുവീശി ..!! നീലവാനം നോക്കി നീളുന്ന ശിഖരങ്ങള്‍ വേഴാമ്പല്‍ കേണു ..!!

കുറും കവിതകള്‍ 506

കുറും കവിതകള്‍ 506 മരച്ചില്ലകള്‍ക്കിടയിലൂടെ ഇരുളിന്റെ ഹൃദയത്തിലേക്ക് നിലാവിന്റെ എത്തിനോട്ടം ..!! വേലിയിറക്കത്തിന്‍തീരത്ത്‌ അസ്തമയ പ്രഭയില്‍ കൈകോര്‍ത്തു  പ്രണയം ..!! ഇരുകൈ ഉയര്‍ത്തി ആകാശത്തേക്ക് പ്രതിഷേധമറിയിക്കുന്നു കോടാലിക്കെതിരെ മഞ്ഞിന്‍ തുള്ളികളില്‍ തുള്ളി വരും മണിയൊച്ച . ജീവിതത്തിന്‍ വിശപ്പുകള്‍ക്കായി..!! മുക്കുറ്റിയില്‍ മൂളിയടുക്കുന്നു. വസന്തചിറകുകള്‍ ..!! ഊഴവും കാത്തു ബന്ധനസ്ഥനായി കറിയാകാന്‍. പുതുവത്സര ആഘോഷം ..!! നിലാകാശത്തിന്‍ ചുവട്ടില്‍ ചിറകടിച്ചുയരുന്നു പുതുവത്സര പുലരി ..!! ആരുടെയോ പ്രണയത്തിന്‍ ഇരകളായി . ഇറുക്കപ്പെടുന്ന പൂക്കള്‍ ..!! കാത്തിരിപ്പിന്‍ അവസാനം വന്നെത്തി ആ ഹേമന്ത സുപ്രഭാതം ..!! ഋതുഭേദങ്ങളുടെ നിറമാറും ജീവിത സൂക്ഷിപ്പുകാരന്‍ ഓന്ത് ..!!

കുറും കവിതകള്‍ 505

കുറും കവിതകള്‍ 505 ചക്രവാള തോപ്പില്‍ അടര്‍ന്നു  വീഴുന്ന സിന്ദൂര ദലങ്ങള്‍ ..!! കാഷായമുടുത്ത സൂര്യൻ കുളിക്കാനിറങ്ങി രജനി മനോമോഹിനി..!! ശോണമാം മുഖത്തോടെ വിട ചൊല്ലിക്കൊണ്ടു. ദിനകരന്‍ മറഞ്ഞു ഒന്നായനിന്നെ കണ്ടളവിലൊരു വല്ലാത്ത ഇണ്ടല്‍ മൈനെ..!! ആകാശപരപ്പില്‍ ഋതുമതിയായ സന്ധ്യ രജനിക്ക് വിഷാദ നോവ്‌ ..!! സന്ധ്യാംബര മിരുളുന്നു അല്ലിയാമ്പല്‍ മെല്ലെ മിഴി തുറക്കുന്നു ..!! മണ്‍പാത്രങ്ങള്‍ . നേരിയ ചലങ്ങളില്‍ ഉടയും ജീവിതം ..!! അതിര്‍വരമ്പുകളില്ലാതെ ഇണചേരലും ഇരതേടലുമായി . ദേശാടനപറവകള്‍..!! സന്തോഷ സന്താപങ്ങള്‍ അക്കരെയിക്കരെ കടക്കും . ജീവിതതോണി പുഴക്കടവില്‍ ..!! പുലരികളില്‍ പുഴയും കടന്നു പുല്ലരിയും ജീവനം ..!! മഞ്ഞിന്‍ കണങ്ങള്‍ക്കൊപ്പം വിഷംചീറ്റിച്ചു ഒടുങ്ങുന്നു  കടക്കെണിയാല്‍ ശൂന്യമാം നീണ്ടുപോകും ഒറ്റയടിപ്പാതയുമാല്‍ത്തറയുമി - ന്നിന്‍ നോമ്പരമാം കാഴ്ചകള്‍  ...!! വരുന്നുണ്ടോരാനവണ്ടി കൈകാണിച്ചാല്‍ നിര്‍ത്തുമോ ആവോ ..?!!

വാക്കുകളുടെ രജോനിവൃത്തി..!!

വാക്കുകളുടെ  രജോനിവൃത്തി..!! ശോണമാം മുഖത്തോടെ വിട ചൊല്ലിക്കൊണ്ടു. ദിനകരന്‍ മറഞ്ഞു രാവിന്റെ ആകാശം നിറയെ നക്ഷത്രങ്ങള്‍ മൊട്ടിട്ടു നോക്കിയ  ശാരദം പൂത്തു ..!! മരച്ചില്ലകള്‍ക്കിടയിലൂടെ ഇരുളിന്റെ ഹൃദയത്തിലേക്ക് നിലാവിന്റെ എത്തിനോട്ടം പിന്നെ ..!! ഇടക്ക് മേഘപ്പുതപ്പില്‍ കയറി ഒളിക്കുന്നു നിലാവും ഒന്നുമറിയാത്തപോലെ പുഞ്ചിരിച്ചുകൊണ്ടിരുന്നു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു മനസ് നിറയെ ചിന്തകള്‍ കുളിര്‍ എഴുനേല്‍പ്പിച്ചു മുഖം കഴുകി ഇരുന്നു കുളക്കരയിലെ കല്‍പ്പടവില്‍ എവിടെയാണ് സൂര്യാ ഇന്നുനീ മറഞ്ഞുവോ ധനുമാസ കുളിരിലായി നിന്നെ കാത്തു ഏറെ ഖിന്നരായി നില്‍പ്പു സസ്യതാരാ ഗണളത്രയും പ്രണയ പരവശരാം കാന്തി മങ്ങി നില്‍പ്പതു കണ്ടില്ലായെന്നു നാടിച്ചോ എഴുതാനിരുന്നു ഒന്നും ശരിയായില്ല കടലാസുകള്‍ കീറിയെറിഞ്ഞു ഇനി ഇതാവുമോ വാക്കുകളുടെ രജോനിവൃത്തി. എഴുന്നേറ്റു  ലക്ഷ്യമില്ലാതെ തോള്‍ സഞ്ചി തൂക്കി നടന്നു തീവണ്ടി വിളിക്കുന്നുണ്ടായിരുന്നു ...!!

കുറും കവിതകള്‍ 504

കുറും കവിതകള്‍ 504 നിദ്രാവിഹീനരാവ് ചതഞ്ഞരഞ്ഞ മുല്ലപൂ ആദിരാത്രി ..!! പുതപ്പിനുള്ളില്‍ വെളിച്ചം വാട്ട്സ് അപ്പില്‍ പ്രണയം ..!! തെരുവു വിളക്കുകള്‍ മിന്നി മിന്നി കത്തി . ഇരുളില്‍  വവ്വാല്‍ ചിറകടിച്ചു ..!! മൂടല്‍ മഞ്ഞ് തണുത്ത കാറ്റ് . മുറ്റം നിറയെ കരീലകള്‍ ..!! ഒഴിഞ്ഞ തീരം മഴനിറച്ചു അവളുടെ പാദമുദ്രകളെ ..!! വിളഞ്ഞ നെല്ലിന്‍ മണം മെതിയന്ത്രങ്ങളുടെ  ശബ്ദം . കാക്കകള്‍ ചുറ്റും പറന്നു ..!! പൊടിമഞ്ഞ് തുവലുകളില്‍ മലങ്കാക്ക കാത്തിരുന്നു . പുലരിവെട്ടത്തിനായി..!! ഒരു ചില്ലയിലിരുന്നു പരസ്പരം മിണ്ടാതെ. കടവത്തു തോണിക്കാരന്റെ പാട്ട് ..!! മുറ്റത്തു നിലാവു പരന്നു വെള്ളാരം കല്ല്‌ തിളങ്ങി . പ്രാവുകള്‍ കുറുകി ..!! അഴലറിയാതെ തൊടിയിലാകെ  പ്രണയം . ലില്ലിപൂക്കള്‍ വിരിഞ്ഞു ..!! മഴയെറ്റു നഞ്ഞു നിന്നു വെള്ളപ്പുടവയുമായി ഒരു കൊച്ചുമുല്ല ..!! മിഴിയുണങ്ങാതെ കാത്തിരുന്നു ഒറ്റകൊമ്പില്‍.. ശോക ഗാനം ..!! ശിവരഞ്ജിനി പാടാനൊരുങ്ങുന്നു . ഒറ്റക്കൊരു കരിങ്കുയില്‍..!! മറവിയുടെ നെഞ്ചകത്തില്‍ പായല്‍ കുരിപ്പ്..!! സന്ധ്യാനേരം ജീവിത നോമ്പരങ്ങള്‍ക്ക്‌ അറുതി വരുത്തി മടക്കം ..!!

കുറും കവിതകള്‍ 503

കുറും കവിതകള്‍ 503 വിശപ്പിന്‍  നോവിനായി കാറ്റിന്‍ ഗതിയറിഞ്ഞു വിയര്‍പ്പോഴുക്കുന്ന ജീവിതം  ..!! കാടിന്‍ മണം നാടിന്‍ ഓര്‍മ്മ. മറക്കാനാവാത്ത കടമകൾ ..!! എത്ര അകന്നാലുമിന്നും ഓര്‍മ്മയില്‍ മായാതെ ഇറയത്തെ മഴകാഴ്ചകള്‍ ..!! ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ മലനിരകള്‍ സൂര്യ പ്രഭയില്‍ തിളങ്ങി ..!! മഞ്ഞുപെയ്യ്തു കുന്നുരുകി വരുന്നുണ്ട് പാലരുവി കുളിരുമായി ..!! എത്രചോർന്നാലും അവനവൻ വീട് കൊട്ടാരം..!! ഇടവപാതി മണ്ണിന്‍ മണം. കാറ്റിനു കുളിര്‍ ..!! ചരിഞ്ഞു പെയ്യും മഴയത്ത് കുടയില്‍ കയറുന്ന ചങ്ങാത്തങ്ങളിന്നോര്‍മ്മയില്‍ ..!! ഇലകൊഴിച്ചു മടങ്ങാനൊരുങ്ങുന്നു പ്രിയ വസന്തം ..!! സന്ധ്യയില്‍ ശാന്തമായി ഒഴുകി നിള. മനസ്സറിഞ്ഞു വേര്‍പാടിന്‍ ദുഃഖം ..!! വേലികെട്ടി കാവല്‍ പുഴയോ കുപ്പിക്കുള്ളിലേറ്റി നാടുകടത്തപ്പെടുന്നു ..!!

കുറും കവിതകള്‍ 502

കുറും കവിതകള്‍ 502 പുഴയും തോടും കടന്നു മനസ്സ് തേടുന്നു തിരികെ വരാത്ത ബാല്യം ..!!  കൊയ്യ്തു  മെതിക്കുന്നു വിശപ്പിന്‍ നാളെകള്‍ക്ക്. വീണ്ടും ഒരു പുതുവത്സരം ..!! ക്ലാസ് കട്ടുചെയ്യ്തു ആനക്കുളി  കണ്ടുനിന്ന ബാല്യമിന്നു ഓര്‍മ്മയില്‍..!! ഉദിച്ചുയരുന്നുണ്ട് മലമുകളിലൊരു അമ്പിളി പൂ ചന്തം ..!! കടവത്തെ തോണി കാത്തുകിടന്നു . പ്രണയ തുമ്പികളെ ..!! പുഴക്കടവ് കാത്തുകിടന്നു . അവരുടെ പ്രണയ ചിരികള്‍ ..!! മനസറിയാതെ പ്രണയിച്ചു പോകുന്നു . പൂക്കളുടെ വണ്ടിന്‍ കാത്തിരുപ്പ് ..!! നോവിന്‍ രാവോടുങ്ങി വെടിപ്പാക്കി മടങ്ങാനോരുക്കം.. പൊന്‍പുലരി വരവായി  ..!! എങ്ങും പുതു വത്സരാഘോഷം മനസ്സു നിറയെ ഗ്രാമഹരിതം ..!! മലമുകളില്‍ പുതവര്‍ഷ സൂര്യ പ്രഭ . ദാഹമാറിയാതെ ഒട്ടകങ്ങള്‍..!!

കുറും കവിതകള്‍ 501

കുറും കവിതകള്‍ 501 ഒരോ ഋതുക്കളും വന്നു പോകുമ്പോഴും നീയെന്നരികിലുണ്ടായിരുന്നൂ... ഋതുപകര്‍ച്ചയില്‍ അലിഞ്ഞു പോയൊരു പ്രണയ നൊമ്പരം ..!! കൊടമഞ്ഞിന്‍ കുളിരിര്‍ കാറ്റില്‍ . ഒന്നുമറിയാതെ പ്രണയം ..!! മനസ്സില്‍ പ്രണയ നോവ്‌ പടര്‍ത്തി . അസ്തമനസൂര്യന്‍ ..!! പുലര്‍കാലത്തിന്‍ പുതു വസന്തം കാത്തു . പുഷ്പങ്ങള്‍ മിഴികൂമ്പി ..!! പുതുവത്സര സ്വപ്നത്തില്‍ പൂമ്പാറ്റയായി പറന്നു. പുലര്‍ന്നപ്പോള്‍ ചിറകുകണ്ടില്ല ..!! പൊന്‍ കണിയുമായി പുഴയരികില്‍ എത്തി പുതുവത്സര പുലരി ..!! തെങ്ങോലക്ക് മേല്‍ സൂര്യനും കിളികളും. പുതുവത്സര പുലരി ..!! അകന്നു പോകിലും വന്നിടും വീണ്ടുമൊരു പുതുവത്സര പുലരിയുമായി ..!! പുളിനങ്ങളെ തൊട്ടകലും പുഴയുടെ ഓളം. മനസ്സുണര്‍ന്നു ..!!