Posts

Showing posts from 2013

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍ തിരുവഞ്ചി ഊരിലെത്തി ചെന്നിക്കുത്ത് മാറി തൊമ്മനു പുതുവർഷ സമ്മാനം മൊബയിലിനും ടാബ്ലറ്റിനും ലപ്ടോപിനും വിശ്രമമില്ല   പുതുവർഷാശംസകൾ     മനമെന്ന മയിൽ നൃത്തമാടി ഉള്ളിൽ ശോക കടൽ പേറി വാളുകൾ ഏറെ ചൂലിന് വഴി ഒരുക്കി പുതുവർഷം   മനം മോഹനം രാഹുകാലമാകുന്നു മോഡി പിടിപ്പിക്കൽ മനം മോഹനം രാഹുകാലമാകുന്നു കോണ്‍ ഗ്രാസ്സുകളിൽ സ്ഥാനം കണ്ടു ശംഖു മുഴക്കി തീർത്ഥം തളിച്ചു ,കുറ്റിയടിച്ചു മനം ആനന്ദ നിർവൃതിയിൽ നിമിഷങ്ങൾക്ക് വാചാലത ,മനം ഒരുങ്ങി പുതുവർഷാനന്ദത്തിനായി

കുറും കവിതകൾ- 169

കുറും കവിതകൾ- 169 ഇറവെള്ളം തുള്ളിയിട്ടു സംഗീത വിരുന്നു ചുപ്പു  കോട്ടയില്‍ ആചാര വെടി പറവകള്‍ ചിറകടിച്ചു പെണ്ണ് കൈ നീട്ടുകില്‍ ബ്രഹ്മാവും സുരലോകം വിടും കുപ്പികളുടയുന്നു കറികലങ്ങളില്‍ ശവമേറുന്നു പുതുവര്‍ഷാഘോഷം ചക്രവാള സീമയില്‍ നിര്‍വാണത്തിന്‍ നീലമ ചിദാകാശ താഴവാരങ്ങളില്‍ മൗനം ചേക്കേറി താഴവരങ്ങളിൽ മഴയ കൂണുകൾ മനസ്സിൽ വെണ്മ നോവു പടരുന്നു ഹൃദയ ഭിത്തികളില്‍ ചിത്രമായി അമ്മ വേദന അക്ഷര വഴികളില്‍ പടരുന്നു ജീവിത കവിതയായി ഒതുക്കു കല്ലുകളില്‍ പോലിഞ്ഞു കൗമാരം ദുഃഖം ഒരുവീക്കു ചെണ്ടയും പച്ചിമ തേടും ജീവിതമെന്ന തെയ്യവും കൊടിയേറിയിറങ്ങുന്നു ജീവിതമെന്ന കോവിലില്‍ ഉത്സവം വാങ്ങില്ല കൊടുക്കില്ല കൈമടക്കുകളില്‍ ബുദ്ധ മൗനം നെഞ്ചിന്‍ ഉറവില്‍ മിടിക്കുന്ന വിപഞ്ചിയുടെ സ്മൃതി ലഹരിയില്‍ മനം മന കണ്ണാടിയില്‍ മറക്കാതെ നിന്‍ നര കയറിയ പുഞ്ചിരി കറുപ്പിന്‍ ഇടയില്‍ വെളുപ്പിന്‍ എത്തി നോട്ടം കാലത്തിന്‍ പുഞ്ചിരി മനസ്സിന്‍ കമണ്ഡലുവില്‍ നിറച്ചു മധുരം ''ഗംഗ'' മോഹമകറ്റി

കാത്തിരിക്കാമിനി

കാത്തിരിക്കാമിനി എന്തിനുമേതിനുമൊരുമ്പിട്ടിറങ്ങുന്നു ചീന്തുവാൻ പിച്ചുവാൻ തളിരിട്ട ലതകളെ മോഹഭംഗങ്ങളാം നീർച്ചാല്  കീറവേ നരിപോലെ ചിറകിട്ടടിക്കുന്നു തരുണിയും വലനെയ്തിരിക്കും ചിലന്തിയായ് മാറുന്നു ഊറ്റുവാൻ ജനനിതൻ മൃദുല മോഹങ്ങളേ മാംസമീമാംസകൾ കഴുകനായ്‌ തീരുന്നു നൊമ്പരപ്പൂക്കളായ് ചിത്തമതു  കേഴുന്നു മാദകഗന്ധവും  മായികാതീഷ്ണവും മറയാത്ത നിഴലുപോൽ പുനരപിയാകുന്നു ചോരയൊന്നൂറ്റുവാൻ താണ്‍ഡവമാടിടാൻ പിസാശുക്കളായവർ  മ്ലേച്ഛരാം മാനവർ ഭോഗവുമർഥവും പായുന്നു പിന്നാലെ മാറ്റിയെടുക്കുവാൻ മാർഗ്ഗമില്ലാതൊട്ടു നട്ടം തിരിയും വ്യവസ്ഥിതി മാറ്റണം ഒന്നിച്ചിറങ്ങിടാം ലാഭേച്ഛയില്ലാതെ പുതുവത്സരപ്പുലരി പുണ്യമതുപാടും നല്ലയൊരു നാളെ നാം കണ്ടങ്ങുണരും old one കാത്തിരിക്കാമിനി എന്തിനുമെതിനുമൊരുങ്ങിയിറങ്ങുന്നു പിച്ചിചീന്തപ്പെടുന്ന തളിരുകള്‍ മോഹഭംഗങ്ങളുടെ നീര്‍ച്ചാലുകള്‍ ഭീതിയുടെ നരി ചീറുകള്‍ ചിറകിട്ടടിക്കുന്നു വല നെയ്തു കാത്തിരിക്കുന്ന ചിലന്തികള്‍ മൃദുല വികാരങ്ങളൊക്കെ കൈവിട്ടകലുന്നു കാലത്തിന്‍ നൊമ്പരങ്ങള്‍ തീപ്പൊരിയായി മായികമാം മാംസദാഹത്തിനായി ദാഹിച്ചു മനുഷ്യ രൂപികളാം ചെകുത്താന്മാര്‍ എങ്ങും വിഹരിക

എന്റെ പുലമ്പലുകള്‍ -15

എന്റെ പുലമ്പലുകള്‍ -15 കിനാവില്‍ മെല്ലെ  പൂത്തിറങ്ങിയൊരു മഞ്ഞിന്‍ കണങ്ങളാല്‍ പൊതിഞ്ഞ മൌനത്തിന്‍ ചുടു നിശ്വാസധാര നൊമ്പരമെന്തെന്നറിയാതെ തേടി അലഞ്ഞു യുഗയുഗന്തരങ്ങളായി......... സ്വപ്നങ്ങള്‍ വെറും ജലരേഖകള്‍ സ്വര്ഗ്ഗ തുല്യമെന്ന് കരുതും മായാമോഹനങ്ങള്‍സ്പര്‍ശന സുഖം കാത്തു കഴിയും ഇന്നിന്‍ ലോകമേ നിന്‍ കപടതയെത്ര കഠിനം ശയനസുഖമെന്നു കരുതുന്നത് വെറും ശരശയ്യാ മാത്രമെന്നറിയാതെ പായുന്നു പലരും ഹോ കഷ്ടം കാലത്തിന്‍ ഗതി വിഗതികള്‍ വിചിത്രം പറയാന്‍ കഴിയാതെ ..... നിന്‍ സ്വപനത്തിനു നിറം പകരാന്‍ ഒരു ശയ്യാ തലമൊരുക്കാം നാളെയെന്ന മോഹക്കടലില്‍ തിരമാലകള്‍ക്ക് ആവേശം കാടിനു തീപിടിച്ചപോല്‍ ,വന്യമായ ഗന്ധം എങ്ങും കളമെഴുതി മായിച്ച മഞ്ഞളാടി പൂക്കുലകള്‍ കരിഞ്ഞു മണക്കും മുന്‍പേ കെടുത്തി തിരി നീട്ടിയ പന്തപ്രഭകള്‍ എല്ലാം അവസാനിപ്പിച്ചു ആത്മപരമാത്മ ലയനത്തിനോരുങ്ങുന്നു എല്ലാമൊരു വെറും തോന്നലോ അതോ സത്യമോ .....

എന്റെ പുലമ്പലുകള്‍ -14

എന്റെ പുലമ്പലുകള്‍ -14  ഒന്ന് ശ്രദ്ധിക്കുമല്ലോ  കണ്ണുകളിൽ നിറഞ്ഞു  നിൽക്കുന്നു നിൻ മുഖം , ഉടയാതെ ഉലയാതെ ഇരിക്കട്ടെ  നമ്മുടെ ബന്ധം  എനിക്ക് എപ്പോഴും നിന്നെ  നിനച്ചിരിക്കുവാനെ നേരമുള്ളൂ  ഇക്കിൾ വന്നാൽ എന്നോടു ക്ഷമിക്കുമല്ലോ  വേണമെങ്കില്‍ ഹൃദയത്തില്‍  നിന്നും അകറ്റാം മറക്കാം , എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍  നിന്നെ വെട്ടയാടുകില്‍ കരയരുതേ,  ഒരു പുഞ്ചി നിന്‍ ചുണ്ടില്‍ വിടരട്ടെ  എപ്പോഴും ഭയപ്പെടുന്നു അഗ്നിയെ  തീപ്പെട്ടാലോ പേടിക്കുന്നു  സ്വപ്ങ്ങളെ എങ്ങോ വിട്ട് അകന്നാലോ  എന്നാല്‍ ഏറെ ഭയപ്പെടുന്നു  താങ്കളെ എന്തെന്നാല്‍ മറന്നിടുമോ എന്നെ

കുറും കവിതകൾ- 168

കുറും കവിതകൾ- 168 നോവിന്റെ തീരങ്ങളിൽ വീശി അകന്നൊരു കുളിർകാറ്റ് നീ വളവുകൾക്ക് എത്തി ചേരാൻ സത്യത്തിനു എന്ത് ആഴം ഞാനും നീയും അടങ്ങുന്ന പ്രപഞ്ചത്തിൽ സ്നേഹത്തിൻ പുഞ്ചിരി പിറന്നു സ്നേഹത്തിന്‍റെ മെഴുകുതിരി വെട്ടം കെടുത്തി അകന്നു കാറ്റ് മഞ്ഞിന്‍ മറനീക്കി വന്നൊരു വെയിലിനോടു പൂവിന്‍ പ്രണയ പരിഭവം കടലിരമ്പലിൽ മനം തേടുന്നു പ്രണയ തീരം മഴയുടെ  താളമേളം മുളം തണ്ടിനും പുതുജീവൻ കുന്നിറങ്ങിവരും കാറ്റിനുമൊരു കുന്നായ്മ വാടിയ മുല്ലപ്പൂ എങ്കിലും കാറ്റിനു രേതസ്സിൻ ഗന്ധം ഉള്ളിലുണ്ട് ഒരു കനലാഴി തണുയെല്‍ക്കാതെ ആകാശ മുറ്റത്തു മുറുക്കി ചുവപ്പിച്ചു സന്ധ്യ  നടന്നകന്നു 

കുറും കവിതകൾ- 167

കുറും കവിതകൾ- 167 അമ്പലമണി നാദം ചിറകടിച്ചു ഉയര്‍ന്നു കുറുകും പ്രാവിനോടൊപ്പം മനം രാത്രിയുടെ മന്ദഗമനം വായനക്കു തടസ്സം കാല്‍പ്പെരുമാറ്റം അലോസരം ചുറ്റും നിശബ്ദത ഒരു ജെ സി ബി എങ്ങുനിന്നോ കുയില്‍ നാദം ചക്രവാളത്തിൽ അശനിവര്‍ഷം അവളുടെ നെഞ്ചിൻ കൂട്ടിലും ധ്യാനാത്മകതയുടെ ഉത്തുംഗത്തില്‍ ഹിമപുഷ്പം വിടര്‍ന്നു മണ്ണിന്‍ മണം അഴലകറ്റി മനം പുതുമഴക്കൊപ്പം നീലാകാശ ചോട്ടില്‍ നിഴല്‍ തേടി ഏകാന്തത ഒരു തിരമറുതിര എണ്ണാനാവാതെ നിസഹായായ തീരം തളിര്‍ വിരിയട്ടെ മഴയായി പൊഴിയട്ടെ ഉണരട്ടെയവള്‍ കവിത യോനിപൂക്കുന്നു ലിംഗങ്ങള്‍ക്ക് ചെണ്ട മേളം

ലബ് ടബ്

ലബ് ടബ് എത്രോ നിമിഷങ്ങളായി നാം തമ്മില്‍ കണ്ടിട്ട് സമയത്തെ പഴിക്കാം അല്ലെ പഴിച്ചു ശാപം വാങ്ങേണ്ട അങ്ങിനെ വിധിക്കപ്പെട്ടങ്കിലും അവന്‍ ബലവാനാനാണ്‌ നിന്റെ കൈയ്യുടെയും കാലിന്റെ ഇടയില്‍ കുടി ഉള്ള നിന്റെ മിടുപ്പുകള്‍ അറിയുന്നു പലപ്പോഴും ടിക്ക് ടിക്ക് അതല്ലേ നിന്റെ ലബ്ടബ്

ജന്മം

ജന്മം നീലാകാശ ചോട്ടില്‍ നിഴല്‍ തേടി ഏകാന്തത പങ്കു വെക്കാനാവാത്ത ആത്മ സംഘര്‍ഷം പ്രണയവഴികളില്‍ നിമിഷങ്ങളുടെ നിര്‍വൃതിയില്‍ അലിഞ്ഞു തിരത്തോടു തിര ചിന്തകളുടെ ഒതുക്കുകല്ലുകളില്‍ തട്ടി വീഴുമ്പോള്‍ അറിയുന്നു നാം പ്രണയിക്കാന്‍ മറന്നുപോയ ജന്മങ്ങള്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍  എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ കടന്നു പോയ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഹനുമല്‍ സ്വാമി എന്റെ ഓരോ നൊമ്പരങ്ങളിലും എന്നെ തുണച്ചു ,ജീവിതത്തില്‍ പലഘട്ടങ്ങളിലും സ്വാമിയുടെ സാമീപ്യം ഞാന്‍ അറിയുന്നു . ആദ്യത്തെ അനുഭവം ഞാന്‍ പന്തളം  പോളിടെക്ക്നിക്കിനു പഠിക്കുന്നകാലഘട്ടത്തില്‍ 1987 മൂന്നാം വര്‍ഷാവസാന പരീക്ഷക്ക്‌ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയ ഒരു വിദ്യാര്‍ഥി ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ അടുത്ത മുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്നു അതും പകല്‍ സമയം ,അവനെ കണ്ടു കൊണ്ട് തമാശ രൂപേണ കുറച്ചു വരികള്‍ എഴുതി അത് എന്റെ ആദ്യത്തെ കവിതയായിരുന്നു , ഉണരുന്നു  ഉണര്‍ത്തു  ഉണര്‍ത്താന്‍ ശ്രമിക്കുന്നു  ഉറക്കുന്നു  ഉറക്കി കിടത്തുന്നു  ഉണരുന്നു ഉറങ്ങുന്നു  ഉണരുന്നു  മര്‍ത്ത്യന്‍ തന്‍ ജീവിതം പായുന്നു  ഇത്രയും എഴുതിയതെ ഉള്ളു, അത് കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കുടിക്കാന്‍ ആയി ബക്കെറ്റില്‍  വെള്ളം കരുതി വച്ചിരുന്നു രാത്രി ദാഹം ഒന്നും തോന്നിയില്ല രാവിലെ പിന്നെയും തെങ്ങിന്‍ തടി ഇട്ട കിണറ്റില്‍ നിന്നും

അമ്മേ ശരണം ---- ഭക്തി ഗാനം (രാഗം: ചക്രവാകം )

Image
അമ്മേ ശരണം ---- ഭക്തി ഗാനം  (രാഗം: ചക്രവാകം ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2) സ്വരമായി വര്‍ണ്ണമായ് സപ്തസ്വരധാരയായ് മാറ്റൊലിക്കൊള്ളുന്നു നിന്‍ തിരു നാമങ്ങള്‍ കുടജാദ്രിയിലാകെ ....(2) അമ്മേ ശരണം ദേവി ശരണം ......(കോറസ് ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2) കുടി കൊള്ളണമേ കലാദേവതെ മൂകമായി എന്‍ മനതാരിലെപ്പോഴും മൂര്‍ത്തിയായി വിളങ്ങും മൂകാംബികെയമ്മേ അമ്മേ ശരണം ദേവി ശരണം ......(കോറസ് ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2) മുജന്മപാപങ്ങളെല്ലാം ഈ ജന്മത്തില്‍ തീര്‍ത്ത്‌ മോക്ഷമരുളെണമേ മാദങ്കശാലിനിയമ്മേ അമ്മേ ശരണം ദേവി ശരണം ......(കോറസ് ) ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍ സൌപര്‍ണിക തിളങ്ങുന്നു ....(2)

നീ വരവായോ

Image
പുല്ലാഞ്ഞി പുരമേഞ്ഞു തണ്ണീര്‍ പന്തലൊരുക്കി കാത്തിരുന്നു മനം നിനക്കായി പുഞ്ചിരിതൂകിയെത്തി തുടിക്കും സ്വപ്ങ്ങള്‍ക്കു സാന്ത്വനമായ് ഉണര്‍വു പകര്‍ന്നു കൊണ്ട് പ്രതീക്ഷയുടെ കിരണങ്ങലുമായി പുതുവത്സരമേ നീ വരവായോ

കുറും കവിതകൾ 166

കുറും കവിതകൾ 166 സ്വസ്ഥതക്കായി ചെന്നിനായകമതു പുരട്ടിയ- കറ്റിയിരുവരെയും മുളം തണ്ടിനും ഇരുവിരലിനും മൌനാസ്വസ്തത മൗനത്തിന്‍റെ മാറാലയില്‍ വിരഹം വെളിച്ചത്തെടുത്തു ഇരട്ടത്തു കാണിക്കും മായിക ലോകം ...സിനിമ കാലാവസ്ഥ മാറ്റം നിഴലുകൾക്ക് നീളകുറവ് മൂടിപുതച്ചു പനി കട്ടിലിൽ ഡിസംബരത്തിനാകാശത്തില്‍ മേഘപടലങ്ങളാലൊരു ക്രുസ്തുമസ് ട്രീ അക്ഷരങ്ങൾ ഉണർന്നു വാക്കുകൾ പൂത്തുലഞ്ഞു മനസ്സിൽ കവിത വിരിഞ്ഞു ഇലകൊഴിഞ്ഞിട്ടും ഞാറപ്പക്ഷികൾ മണല്‍ത്തിട്ടയിൽ തന്നെ പുലര്‍കാലാകാശത്തു പ്രത്യാശയുടെ കിരണങ്ങള്‍ ഉള്ളില്‍ വെണ്മ..

നിനക്കായി

നിനക്കായി കദനത്തിന്‍ കണ്ണിരില്‍ ചാലിച്ച് കവിതയായ് എഴുതി ഞാന്‍ പാടും പാട്ടിന്റെ ഈണങ്ങളില്‍ നിന്നും നിന്റെ മുഖ മുദ്രയാം നാണം തുണയായ് ഇരിക്കെണമെന്നും എന്‍ മലര്‍ മാല്യം നിനക്കായി മാത്രം മനസ്സിന്റെ കോണില്‍ വരക്കുന്ന  ചിത്രം മരിക്കാത്ത ഓര്‍മ്മതന്‍ ഓളം എന്‍ ഉള്ളിന്റെ ഉള്ളിലെ താളം സ്വര്‍ണ്ണ വര്‍ണ്ണങ്ങളായ സ്വത്ത് നിന്‍ ചിരിയില്‍ വിടരുന്ന മുത്ത്‌ മുത്തം നിനക്കായിരം മുത്തം ഈജന്മമില്ലെങ്കിലും മറുജന്മങ്ങളും നിനക്കായി കാത്തു കഴിയുന്നിതാ കനകകിനാവിന്റെ മടിയില്‍ കതിര്‍മണ്ഡപം തീര്‍ക്കുന്നു ഞാനും ,.

എങ്ങോട്ട് ??!!..

എങ്ങോട്ട് ??!!.. എന്റെ ശബ്ദങ്ങളെ, നിമിഷങ്ങളെ എല്ലാം അടുത്തു നില്‍ക്കുന്നവരുടെയും സാമീപ്യം മറക്കുന്നു ഉപദ്രവ സഹായിയാം മൊബെയിലിനാല്‍ ഒന്ന് തുമ്മുവാനൊരുങ്ങുമ്പോള്‍ ഉടനെ ക്ഷമാപണം പറയാനോളം നാമിന്നു മര്യാദാ  രാമന്മാരായിരിക്കുന്നു മലയാളം മംഗിളിഷനു അടിമപ്പെടുത്തി ലിപികള്‍ മറന്നു ഏറെ  ഗമയില്‍ അഭിമാനം കൊള്ളുന്നു പിന്നെ തിരിച്ചും മറിച്ചും ആഗലേയത്തില്‍ എഴുതിയാല്‍ തന്റെ ഭാഷയുടെ പേരെന്ന് ഊറ്റം  കൊള്ളുന്നു , അന്യ ഭാഷക്കാരുടെ മുന്നില്‍ മറച്ചു പിടിച്ചു മനസ്സില്‍ മാത്രം ഒതുക്കി മറ്റുള്ളവരെ അംഗീകരിക്കാനാവാതെ സ്വയം വിമര്‍ശനായി മാറുന്നു എങ്ങോട്ടാണ് നമ്മള്‍ നടന്നു അകലുന്നത് ??ആവോ !!

കുറും കവിതകൾ 165

കുറും കവിതകൾ 165 ഒപ്പിയെടുക്കുന്നു കടലിൻ നീലിമയെ നിത്യമാകാശം ചുവപ്പുപൂക്കള്‍ മൂടിയില്ലാത്ത പെട്ടി മുന്നില്‍ കണ്ണുനീര്‍ കടല്‍ മഞ്ഞിന്‍ കണത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ ഞാനും നീയും ഉണ്ടോ വേറെ സഹ്യാദ്രിയോളം മുകളിലേറുമ്പോള്‍ ഞാനെന്ന ഭാവമില്ലാതെയാവട്ടെ കണ്ണീര്‍ കടല്‍ മാത്രമാകുമോ പ്രണയാന്ത്യം വീഴും ഇലകള്‍ .... ഛായാപടം തേടി ജീവിതത്തിന്‍  ഓരത്തു കഠിനമായ മഞ്ഞ് പുതുമുകുളം പരത്തുന്നു ഉന്മാദ സുഗന്ധം ജീവിതവഴിയില്‍ തടഞ്ഞു നിര്‍ത്തി വയറിന്‍  മ്ലാനത ക്യാമറ കണ്ണില്‍ കരാള നൃത്തമാടി ചിലമ്പനക്കി  കോലങ്ങള്‍

മോചനം

Image
മോചനം -ജീ ആര്‍ കവിയൂര്‍ പന്ത്രണ്ടു രാശിയും ചേര്‍ന്നങ്ങു പന്തം കൊളുത്തി പടനയിച്ചു പറയാതിരിക്കവയ്യ പിടിപ്പുകെടോ പാഴാക്കി കളയുന്നു പാപങ്ങളുടെ പഴി പറഞ്ഞു സമയത്തിന്റെയും പണത്തിന്റെയും മൂല്യമതറിയാതെ പൊങ്ങച്ച സഞ്ചികളായി ഏറെ പൊങ്ങു പോലെ പൊന്തി നടക്കുന്നു പരിതപിക്കാതെ എന്ത് ചെയ്യാം പാരിതിനെ പോഴരാക്കി പട്ടിണിമാറ്റാന്‍ കഴിയാത്ത പരിഷകളിവര്‍പതിരുകള്‍ പായുന്നു ഗ്രഹണി പിടിച്ചു പൊയിക്കാലില്‍ നടക്കുമിവരുടെ പലകയും കവടിയും പിടിച്ചെടുത്തു പടിയടച്ചു  പിണ്ഡം വെക്കാന്‍ പോരിക പഥിതരേ പരിയവസാനിപ്പിക്കാം പന്ത്രണ്ടു രാശിയുടെ പേരിലുള്ള പിരിയിളക്കങ്ങളില്‍ നിന്നും മോചിതരാകാം

കുറും കവിതകൾ 164

കുറും കവിതകൾ 164 വേദന പകര്‍ത്തിയ   ഗര്‍ത്തങ്ങളില്‍  ലവണമഴ  ഇലപകര്‍പ്പിനിടയിലൊരു  മഴതുള്ളിയിറക്കം നൈമിഷിക സുഖം  നിലാവില്ലാത്ത രാത്രി  ചിലപ്പോള്‍ തോന്നും  അവനിവരികില്ലാന്നു മനസ്സിന്റെ വര്‍ണ്ണാകാശത്തു എന്തെ  ദുഖത്തിന്‍  കരിമേഘം കൂട്ടുകുടി പച്ചിമയും നീലിമക്കൊപ്പം   ശലഭങ്ങളായി ബാല്യം  മഞ്ഞും മഴയും വെയിലും  കുട്ടിനുണ്ടായിരുന്നു  ഓണവിഷുക്കളില്‍ ബാല്യം  നേരിലറിയാതെ  നിരനിറയായിനിറഞ്ഞു  ഹൃദയത്തിന്‍ നിലവറ  ഹൃദയവാതായനങ്ങളില്‍  മഞ്ഞിന്‍ കണത്തില്‍  പ്രണയ പരിഭവം  ജീവിത സായാന്നങ്ങളില്‍  കാല്‍പാടുകളെറെ പിന്‍ തുടരുന്നു അസ്തമയം  കോട്ടിയ  പ്ലാവിലച്ചിരി   കഞ്ഞി ചൂടിൽ  നിന്ന്  കുപ്പതണുപ്പിലേക്ക്   അങ്കണ തൈമാവും  നീര്‍മാതളവും  മറവിയുടെ അമാവാസിയില്‍  വിയര്‍ത്തു  കണ്ണുനീരമായി  കറിവേപ്പിലയും  ശരല്‍ക്കാല കാറ്റ്   പ്രതികരിച്ചു കൊണ്ട്  വാതലുകളും ജനാലകളും  കരോള്‍ ഗായകരേ തലോടി കൊണ്ട് ശീത കാറ്റ് മേരി ക്രിസ്‌തുമസ്‌ കരോള്‍ ഗായകര്‍ക്ക്  പിന്നണിയെന്നോണം എതിരേല്‍ക്കുന്നു ശിശിര കാറ്റ്  വിശന്ന വയറി

സുഖദുഃഖങ്ങൾ

സുഖ ദുഃഖങ്ങള്‍ ഏറെയുണ്ടാശ പലർക്കുമിന്നങ്ങു എളുതായിയറിയാതെ എഴുതുമായിരുന്നു പലതും ഏറെപേർക്കും ആരു  ആരാണെന്നറിയാതെ നിഴലുകളുടെ തിളക്കങ്ങളിൽ മതി മറന്നു ഈയാമ്പാറ്റ പോലെ കുതിക്കുന്നുയിതഗ്നിയിലായിയവസാനം ദുഖങ്ങളുടെ കുമ്പാരത്തിലേറി വിലപിച്ചു കഴുതകാമം തീർക്കുന്നു കഷ്ടം നഷ്ടങ്ങളൊന്നുമെയില്ല മനസ്സാ വഞ്ചിക്കുന്നവർ തൻ ജീവിതപങ്കാളിയെ ,ഇന്നാർക്കു  ഇന്നാരെന്നു എഴുതാതെ ഇരുന്നുവെങ്കിൽ മൃഗതുല്യരായി മാറുകയില്ലായിരുന്നെനേം വ്യവസ്ഥകൾ സംസക്കാരങ്ങളീവിധം സ്ഥാപിച്ചൊരു മനുഷ്യനവനവനുടെ ഇങ്കിതത്തിനു തുന്നി ചേർക്കുന്നു നിയമാവലികളെറെ ,കൈയ്യുള്ളവർ കാര്യകാരായി അഭിപ്രായങ്ങൾ ചമച്ചു കൊടികുത്തി വാഴുന്നു അന്നുമിന്നുമായി വനവാസയജ്ഞാതവാസമൊരുക്കിയും  സംഹിതകളും സ്മൃതികളും ചമച്ച് വിഷം കൊടുത്തു കൊന്നും കഴുവിലേറ്റിയും ക്രൂശിതരാക്കിയും എങ്ങൊട്ടാണീ യാത്ര എവിടെക്കാണീയാത്ര ജന്മജന്മങ്ങൾ താണ്ടി ഉഴലുന്നു ഇതിനൊരു അന്ത്യമില്ലാതെ- യില്ലല്ലോയെന്നു   ആശിക്കാമിനിയും പിറക്കുന്നു ദിനകങ്ങളുടെ ദീനതകളും സന്തോഷം കാണ്മാൻ       

കുറും കവിതകൾ 163

കുറും കവിതകൾ 163 ഖനനമിന്നു വിമാനത്തിലും താവളങ്ങളിലും ആകാശ ചോട്ടില്‍ തിരിശീല വീണു രംഗപടമില്ലാതെ ജീവിതം ഭൂമിക്കു പ്രദക്ഷിണം വച്ചു തൊഴുതു വരുന്ന ഇന്ദുവിനു രവിയെ കണ്ടതും നാണം ദക്ഷിണ നല്‍കി കൈ പിടിച്ചു വലംവച്ചു സ്വാതന്ത്ര്യം ഹോമിക്കുന്നു കൈപിടിപ്പിച്ചു നല്‍കി സ്വര്‍ഗ്ഗ നരകങ്ങള്‍ തീര്‍ക്കുന്നു ജീവിത ഋതുക്കള്‍ മഞ്ഞ ചരടിലെ പൂത്താലി ജീവന്റെ അവസാന വസന്തത്തോളം വേദനയുടെ മാലിപുരതീര്‍ക്കുന്നു തീ നാളങ്ങള്‍ക്കും നനവു ജീവിതമെന്ന നീലകടല്‍ ഒറ്റക്ക് തുഴഞ്ഞിട്ടാവും മറുകരക്കെത്താത്തത് ദീപാരാധനക്ക് നടതുറന്നു ഭക്തന്റെ കണ്ണുകളില്‍ ജലതീര്‍ത്ഥം പ്രദക്ഷിണവഴില്‍ കണ്ണിലെ തിളക്കം ഭക്തിയുടെ ഒടുക്കം ഇലക്കീറിലെ ചന്ദനം നെറ്റിയില്‍ ചാര്‍ത്തുന്ന വള കിലുക്കം ബലിക്കല്ലില്‍ നൈവേദ്യം കാക്കയുടെ ഒളിഞ്ഞു നോട്ടം കണ്ണൻ ചിരട്ടയിൽ മണ്ണുവാരി കളിച്ചൊരു ബല്യമിന്നു കീബോർഡിലും മൌസിലും ആനമയില്‍ ഒട്ടകം കാലി കുപ്പിവള ചാന്തു സിന്ദൂരം കണ്ണുകള്‍ ഇടഞ്ഞു ,തായമ്പമുറുകി മധുരനൊമ്പരത്തിന്‍ പരിച്ഛേദം സഹപാഠി കൂട്ടായ്മ നിത്യവെളിച്ചം പ്രകാശിക്കട്ടെ അനാഥ മുഖങ്ങളിലും പ്രണയത്തിന്‍ അള്‍ത്താ

സന്തോയം സന്തോയം സന്തോയം

Image
സന്തോയം സന്തോയം സന്തോയം മാവിലര്‍ കുടിയിതു താളമേളം മനസ്സിനു സന്തോയം സന്തോയം ഉലക്കയുടെ തലയില്‍ നെല്ലു കെട്ടി ഉത്സവമേളം പെണ്ണിനു തിരണ്ടു കല്യാണം കാവിനു മുമ്പിലായി കരിഞ്ചാമുണ്ഡിയമ്മ ഉറഞ്ഞാടി നാട്ടിലാകെ വറുതിയില്‍ തൈലപ്പുല്ല്, ഓടപ്പുല്ല് പന്തല്‍ കാട്ടിൽ ധനുമാസ പുനം കൃഷി ''തേവര്‍ക്കു സന്തോയം'' മറുതക്കും  കാളികൂളിക്കും കൂകി വെളിപ്പിക്കുന്നവനെ കുരുതി ഇല്ലേയിതിനു  അറുതി മനയോലയും ചായില്യവും കരിയും മുഖത്തെഴുത്തിനു ദാഹം മാറ്റാന്‍ മദ്യം വീരഭദ്രൻതെയ്യത്തിനു സന്തോയം സന്തോയം സന്തോയം സന്തോയം 

ഉണരുക ഉയിര്‍ കൊള്ളുക

ഉണരുക ഉയിര്‍ കൊള്ളുക ചാറിതണുത്ത നിലാവിന്റെ വെണ്മയിലുണര്‍ന്നു കിടന്നു വാനം നോക്കി താരകളൊക്കെ വെളുക്കെ ചിരിച്ചു തേടിയെന്‍ അരികത്തണയാന്‍ വെമ്പുന്ന നിന്‍ കണ്‍ചിമ്മുമരികത്ത് നില്‍ക്കും വെണ്മതിയേക്കാള്‍ മതിപ്പുയുള്ളൊരമ്മയെയുച്ഛനെയു- മറിയാതെ നടതള്ളി നീ യെന്‍ അരികത്തു വന്നെന്തു നേടാന്‍ എന്തിനി സാഹസമാദ്യം നേടുകില്‍പ്പം ഗുരുത്വം നാളെയി ഗതി നിനക്കുമുണ്ടാ- വാമെന്നറിക ,''നടക്കുമ്പോള്‍ നാടും പടയും കിടക്കുമ്പോള്‍ കട്ടിലും പായു''മെന്നു പറഞ്ഞൊരു മൂത്തവര്‍ എത്രസത്യമെന്നു ഒരു നാള്‍ അറിയുമ്പോള്‍ ഏറെ വൈക്കുമതിനാല്‍ വേണമറിയേണം ശാസ്ത്ര സത്യങ്ങള്‍ ഒപ്പം സംരക്ഷിക നമ്മള്‍ തന്‍ സംസ്കാരവും അതിനൊത്തോരു ജീവിത ചര്യയും '' ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ''

കുറും കവിതകള്‍ 162

കുറും കവിതകള്‍ 162 മുള്ളും പൂവും വലകള്‍ക്കിടയില്‍ ഇരകാത്തു ചിലന്തി ''ചാങ്ങളിയെ'' തേടി ചന്ദ്രനിലേക്ക് ഒരു ശൂന്യാകാശ യുദ്ധത്തിൻ ഒരുക്കമോ ജീവിത പോരില്‍ ഒറ്റക്ക് നീലാകാശത്തിനും നീലാഴിക്കുമിടയില്‍ ഡിസംബറിൻ അമ്പരത്തില്‍ നൊമ്പരത്തിന്‍ വെണ്മ കുമ്പിളിലെ നീരില്‍ അമ്പിളി കണ്ണന്‍ മുറ്റത്തു നിന്നും അടുപ്പിലേക്ക് വിശപ്പിന്‍ കാത്തിരിപ്പ് ദുഃഖം ഉള്ളിലൊതുക്കി ഇറന്‍ മാറാത്ത മുടി തുമ്പില്‍ ഒരു തുളസി കതിര്‍ മനസ്സിനും അക്ഷരങ്ങള്‍ക്കും പറുദ വേണമോ വസന്തമേ നാവിന്‍ സ്വാദ് വയറിനറിയുമോ ,ഹര്‍ത്താല്‍ പ്രഖ്യാപനമെപ്പോളെന്നറിയില്ല

കുറും കവിതകള്‍ 161

കുറും കവിതകള്‍ 161 രാവിന്റെ പുതപ്പു നീക്കി സൂര്യവെട്ടം വസന്തം കൊണ്ടുവന്നു ജലതരംഗ ധ്വനി സന്ധ്യാ രാഗത്തിനും മനസ്സിനും കുളിര്‍മ്മ നിന്‍ മിഴിനിലാവില്‍ മയങ്ങിയ കാറ്റിന്‍ കൊഞ്ചല്‍ ഞാന്‍ അറിഞ്ഞു കേളികൊട്ടിന്‍ ലയത്തില്‍ മനം ഹംസമായി ദൂതിന് കളിയരങ്ങു വിട്ടു വന്നപച്ച വേഷത്തിന്‍ മനസ്സുയറിഞ്ഞു വിശപ്പ്‌ ആട്ടവിളക്കിന്‍ചുവട്ടില്‍ ജീവിത കഥ ആടിതീര്‍ന്ന മഴപാറ്റകള്‍ മഴയുടെ തോഴര്‍ ദുരിയോധന വധം ആടുമ്പോള്‍ ഇപ്പുറത്തു കിലിക്കികുത്തില്‍ എല്ലാം നഷ്ടപ്പെട്ടു തമ്മിലടി മഞ്ഞനിണിഞ്ഞു മലകള്‍ സമോവറില്‍ ആവിയുണര്‍ന്നു വാര്‍ത്തകള്‍ ചൂടോടെ കടയില്‍ ചായക്കൊപ്പം ശിതം എങ്ങോ പോയിമറഞ്ഞു കട്ടനും പത്രവും ഇണചേര്‍ന്നു സുഖവിരേചന കടമകള്‍ ജീവിക്കാന്‍ പ്രേരണകള്‍ മക്കള്‍ ,സ്കൂള്‍ ബസ്സോ വിമാനമോ  ഏറിയാലും അമ്മവ്യാകുലത തട്ടമിട്ട പിന്‍ നിലാവു തേന്‍ മഴ പെയ്യിച്ചു മനസ്സു ജെന്നത്തില്‍

തനിച്ചാക്കി

തനിച്ചാക്കി തിങ്കളുദിച്ചു താരകളുണര്‍ന്നു മഞ്ഞുരുകി മുത്തുമണികള്‍ ചിതറി പച്ചപുല്‍ പരവതാനി വരിച്ചു വള്ളികുടില്‍ ഒരുങ്ങി പഞ്ഞിമെത്തമേല്‍ പട്ടു വിരികളില്‍ പുഷ്പങ്ങള്‍ തൂകി കുന്തിരിക്ക ധൂമ മേഘങ്ങള്‍ സുഗന്ധം പരത്തി വെള്ളി താലങ്ങളില്‍ ഫലങ്ങള്‍ നിറഞ്ഞു ചഷകങ്ങില്‍ മധുരം നിറഞ്ഞു ഗസലിന്‍ സംഗീതം ഉണര്‍ന്നു എന്‍ ദീര്‍ഘ നിശ്വാസം മാത്രം നിറഞ്ഞു വീര്‍പ്പു മുട്ടിച്ചു നീ മാത്രമെന്തേ വന്നില്ല നിദ്രയെന്നെ വിട്ടകന്നു നിന്‍ ഓര്‍മ്മകള്‍ മാത്രമെന്നെ തനിച്ചാക്കി

ഒരു നൊമ്പരം

Image
ഒരു നൊമ്പരം ചാരുവാന്‍ ഇന്ന് ഇല്ല ചാമരം വീശും കാറ്റിനൊടൊപ്പം ചലച്ചിത്രം പോലെ എന്‍ മനസ്സിന്‍ വെള്ളി തിരയില്‍  ഓര്‍മ്മകള്‍ തെളിയുന്നു വെളുത്തിരുട്ടുവോളം മുറ്റത്തുവന്നു ചേരും നാടിന്റെ ദുഖങ്ങള്‍ക്ക്‌  തീര്‍പ്പുകല്‍പ്പിക്കും പ്രൌഡ ഗംഭീര സ്വരങ്ങള്‍ക്ക് ഇടയില്‍ താമ്പൂല ചര്‍വണം നടത്തുന്ന കര്‍ക്കശ സ്വരത്തിന്‍ എത്രയോ ജീവിതങ്ങള്‍ക്ക് വഴിതെളിച്ചൊരു പ്രഭാപൂരത്തെ ഞങ്ങള്‍ കൊച്ചുമക്കള്‍ക്ക് നല്‍കിയ വാത്സല്യ മധുരം മറക്കുവാന്‍ കഴിഞ്ഞില്ലേ ഏറെ വിഷമം എന്തെന്ന് പറയാതെ വയ്യ ,എട്ടാനാ ചാരുകസേര കച്ചവടക്കാരന്റെ കണ്ണിനു മുന്നില്‍ നല്‍കുവാന്‍ ഒരുങ്ങുമ്പോള്‍ ഉരിയാടാനാവാതെ കണ്ടുനിന്നു കണ്ണു നിറക്കാനെ കഴിഞ്ഞുള്ളൂ ഇല്ല വില്‍ക്കേണ്ട എന്നു അനുജത്തി വാവിട്ടു കരഞ്ഞത് ഇന്നുമെന്നെ നൊമ്പരപ്പെടുത്തുന്നു ,അപ്പുപ്പന്റെ ഓര്‍മ്മകള്‍ ഏറെ  ഗദ്ഗദചിത്തനാക്കുന്നു

പ്രണയമേ നിന്‍ നിറമേ

Image
പ്രണയമേ നിന്‍ നിറമേ എന്നെയും നിന്നെയും സൃഷ്ടിച്ചത് മോഹങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ വഴിയില്‍ മനസ്സിന്റെ ഉള്ളറയില്‍ നിന്നും കണ്ണിന്‍ നോട്ടമെത്തും ഇടത്തൊക്കെ നിന്നെ തിരഞ്ഞു നിലാവിനൊടോത്തു വലിപ്പമുള്ളതെപ്പോഴും വലുതായി തന്നെ അകലും തോറും കാഴ്ച ചെറുതാകുന്നു കാത്തിരുന്നു വസന്തം പൂവുമായി വരാതിരിക്കില്ല മോഹിപ്പിക്കുന്ന ചന്ദ്രൻ എന്‍ സ്വപ്നം പോലും ശുന്യം ശ്വേതരക്തവര്‍ണ്ണമാര്‍ന്നു മാനവും മനവും പ്രണയമേ നിന്റെ ഒരു നിറമേ 

കുറും കവിതകള്‍ 16൦ -വിദ്യാലയ സ്മരണകള്‍

Image
കുറും കവിതകള്‍ 16൦ -വിദ്യാലയ സ്മരണകള്‍ കേട്ട് എഴുത്തു കണ്ട്എഴുത്തു കൈയ്യില്‍ ചൂരല്‍ കഷായം അഖിലാണ്ഡ മണ്ഡലവും ജനഗണയും തീര്‍ന്നപ്പോള്‍ മനസ്സു കാതോര്‍ത്തു ടാക്കിസിലെ ഉച്ചഭാഷിണി.. കളിയാക്കി പേരിനു മറുപടി കൊടുത്തു കോമ്പസ്സും ഡിവൈടറും മാഷിന്റെ കിഴുക്കു മറന്നു കണക്കു പുസ്തകതാള്‍ വഞ്ചിയാക്കി മഴയുടെ കൊഞ്ഞനം അവസാന മണി പരീക്ഷ കഴിഞ്ഞു മനസ്സ് ഓണാവധിയില്‍ ഗ്രഹപാഠം മറന്നു കാലിലെ നീറ്റല്‍ ഓര്‍മ്മയില്‍ വിശപ്പ്‌ ക്ലാസ് മുറിവിട്ടു ചുറ്റി നടന്നു ഉപ്പുമാവ് പുരക്കു വെളിയില്‍ കാക്കയും നായും തമ്മില്‍ തല്ല് മഴയും വെയിലും കണ്ണു പൊത്തികളിച്ചു സ്കൂള്‍ മൈതാനത്തു നീണ്ട മണിയടിക്ക് കാതോര്‍ത്തു പള്ളിക്കൂടപ്പടിക്കല്‍ മഴ ഉച്ചക്ക് വിയര്‍ത്തൊലിച്ചു പള്ളിക്കൂടപ്പടിക്കല്‍ ഐസ്കോല്‍ കാല്‍പന്തു കളി ഭ്രാന്ത് വര്‍ഷാവസാന പരീക്ഷാ ചോദ്യത്തിനു ഉത്തരം മുട്ടി കണ്ണു നിറഞ്ഞു ബെഞ്ചിന്‍ മുകളിലെ നില്‍പ്പും ചുരല്‍ കഷായസ്വാദുമിന്നു വെയിലില്‍ ഓര്‍മ്മ പുതുക്കല്‍

കാലം മാറി

Image
കാലം മാറി പണ്ട് ലോറിക്ക് പിന്നില്‍ എഴുതി കണ്ടിരുന്നു ''നാം രണ്ടു നമുക്ക് രണ്ട്'' പിന്നെ കുറെ കാലം കഴിഞ്ഞു ''നാം രണ്ടു നമുക്കൊന്ന് '' ഇനിയെന്താവുമോ ഭാവിയില്‍ ''നാം രണ്ടു നമുക്കു ഒന്നും വേണ്ടാ'' എന്നാകുമോ കാലമേ നീ ബലവാന്‍ തന്നെ

പറയാതെ ഇരിക്കവയ്യ

Image
പറയാതെ ഇരിക്കവയ്യ  സ്നേഹം വിരിഞ്ഞത് ഏതു മൂശയില്‍ നിന്നോ ചെറുചലനങ്ങളില്‍ ഉടഞ്ഞു ചിതറുന്നുവല്ലോ ഇരുകാലിയിലും നാല്‍ക്കാലികളിലും ഒരുപോലെ പ്രകടമല്ലോയി പ്രതിഭാസം വിത്യസ്ഥമെങ്കിലും സൃഷ്ടിയുടെ ഒരു മായാവിലാസം പറയാതിരിക്കാനാവില്ല

കുറും കവിതകള്‍ 159

കുറും കവിതകള്‍ 159  മാറ്റൊലി കൊണ്ടു  വിദൂരതയില്‍ നിന്നും  ശീതക്കാറ്റിന്‍ സംഗീതം  കൊടിയ തണുപ്പ്  ഒരു കരിമ്പടം പുതച്ചു  ശബ്ദവും  ഉറഞ്ഞു  ചന്ദ്രക്കല മേഘ കീറില്‍  ആളിപടരും അഗ്നിക്കുചുറ്റും ശിശിര നൃത്തം വെക്കുന്നു  വസന്തകാറ്റിന്‍  സംഘഗാനം ഏറ്റുപാടി മലയും,പുഴയും  കിളികളും  തുറമുഖത്തിലെ പുളിമുട്ടിൽ  കക്കവാരുന്നവർക്ക് ലവണരസം  പകർന്നു കടൽക്കാറ്റ്  അപ്പുപ്പനെയും അപ്പുപ്പന്‍ താടിയും  കാട്ടി തരാന്‍ തേടി പോകണം  വൃദ്ധ സദനങ്ങളില്‍  ഇന്ന് അവാര്‍ഡുകള്‍ വെറും  പേ വാര്‍ഡുകളായി മാറുന്നുവോ  സന്ധ്യാബരത്തില്‍  വാത്സ്യായന ചിത്രങ്ങള്‍  ആമ്പലിനു നാണം  അന്തിചന്ത പിരിഞ്ഞു  നായിക്കളും ഇരുകാലികളും കടിപിടി കൂട്ടി എല്ലിനായി  അന്തിയണഞ്ഞു  മുക്കകവലയില്‍  വഴിയളന്നു പാമ്പുകള്‍  ആഞ്ഞിലിമൂട്ടിലെ ചന്ത പിരിഞ്ഞു  കാക്കകള്‍ പടകൂടി    

നാം എന്ത് കുറ്റം ചെയ്യ്തു

നാം എന്ത് കുറ്റം ചെയ്യ്തു നിന്നെ കുറിച്ചുള്ള പാട്ടുകളൊക്കെ ഏറെഞാന്‍ പാടി നടന്നിരുന്നു കണ്ണെഴുതി പൊട്ടു തൊട്ടു കരിവളയിട്ടു പട്ടുപാവാടയും ചുറ്റി കൊലുസ്സുമിട്ടു നിന്‍ വരവിന്നും ഞാനോര്‍ക്കുന്നു ഇന്നലെപോലെയിന്നും നിനക്കായിയെത്ര ആമ്പല്‍പ്പൂവിറുത്തു തന്നു മാവില്‍നിന്നും മാമ്പഴം പറിച്ചുതന്നു ഇന്ന് നീ ഓര്‍ക്കുന്നുവോ ആവോ ഓര്‍ത്താലും പല്ലില്ലാ മോണകാട്ടി ചിരിക്കുന്നുണ്ടാവും കൊച്ചുമക്കളോടോപ്പം ഞാനതൊക്കെ ഓര്‍ത്ത്‌ വടിയും കുത്തി ,നാം കളിച്ചു നടന്ന തൊടികള്‍ തേടി നടന്നു പക്ഷെ കണ്ടതൊക്കെ ബഹുനില കെട്ടിടങ്ങള്‍, നാം എത്ര മാറിയിരിക്കുന്നു കണ്ടിട്ടും കാണാതെ നടന്നകലുന്നു ,എന്തെ നാമൊക്കെ ഇങ്ങിനെ ആയിമാറിയത് ,ഇന്നലെ മക്കള്‍ അടക്കം പറയുന്നത് കേട്ട് ഞാനല്‍പ്പമോന്നു ഞെട്ടാതെ ഇരുന്നില്ല അവര്‍ എന്നെ എങ്ങോട്ടോ നാടുകടത്തുന്നുയെന്നു നിനക്കുമുണ്ടോ ഈവിധ ദുര്‍വിധികള്‍ പണ്ട് ഏതോ പാപത്തിന്‍ ചെയ്യ് തികള്‍ തന്‍ ഫലമാണോ അതോ മക്കളെ കൂട്ടിലിട്ടു വളര്‍ത്തിയതിന്‍ പകരം വീട്ടുകയാണോ നാമെത്ര നിസ്സാരര്‍ എന്ന് അറിയുമ്പോള്‍ കണ്ണു രണ്ടും നിറയുന്നു എന്ത് ചെയ്യാം

കുറും കവിതകള്‍ 158

കുറും കവിതകള്‍ 158 രാവകന്നു കവിതയുണര്‍ന്നു സ്വപ്നാടനം പച്ചവളയിട്ട കൈകളാൽ നാവിനു രസനാൽസവം   ഉപ്പും മധുരവും ശത്രുതയിൽ ഗുളികകാലം രാത്രിയുടെ മൌനമുടച്ചു പല്ലിയുടെ അവതാരങ്ങളറിയിച്ചു സന്ദേശങ്ങള്‍ കാവിപുതച്ചു സന്യാസത്തിലേക്ക് മടങ്ങി സൂര്യന്‍ പ്രണയപുഞ്ചരിയുമായി ചുറ്റിനടന്നു അമ്പിളി രവിയവാന്‍ വരവോളം പുഞ്ചിരിപ്പുക്കളുണര്‍ന്നു പ്രഭാതകിരണങ്ങള്‍ക്കു സ്വാഗതം പ്രഭാതസവാരി മനസ്സിന്‍ വാടികയില്‍ കവിതപ്പു വിരിഞ്ഞു ആല്‍ത്തറയിലെ കല്ലുകള്‍ക്കു മഞ്ഞള്‍ കുങ്കുമാര്‍ച്ചന പ്രഭാതകാഴ്ച ഭക്തിയുണര്‍ത്തി രഹസ്യങ്ങളുടെ ഭാരത്താല്‍ കുമ്പസാര കൂടിനും മൂളുന്ന പങ്കക്കും വീര്‍പ്പുമുട്ട്, സൂര്യവെട്ടം അവളുടെ ചുണ്ടിൻ കുറുകെ മഞ്ഞുരുകി കവിതയെ തേടി ജനലരികത്ത് നിന്നവനു ഇടിയെറ്റു ആശുപത്രിയില്‍ വൈദ്യുതി മുടക്കം ഇരുട്ടില്‍ തനിയെ വാതിലൊരു മുട്ടല്‍ അർദ്ധരാത്രിയിലെ ഇടിമിന്നലിലെന്‍ നിലകണ്ണാടിയിൽ പൊട്ടല്‍       മുളംകാടിൻ ഭംഗിയും അവളും അവളുടെ പുല്ലാം കുഴല്‍സംഗീതവും ഞാനില്ലാതെയെയാകുമ്പോല്‍ ഒരുതിര മറുതിര മോഹങ്ങള്‍ ആഞ്ഞടിച്ചു മനസ്സിന്‍ തീരത്ത്‌ കിളിവാതിലുടെ ഭാസ്ക്കരന്റെ എത്തിനോട

കുറും കവിതകള്‍ 157

കുറും കവിതകള്‍ 157 മഴയുണ്ട് മനസ്സിലും  അവളുടെ കനവിലും  ഒന്ന് നിനവിലായിരുന്നുവെങ്കില്‍ നീലാകാശ ചുവട്ടിൽ  മനമൊരു വേഴാമ്പലായി  ദാഹിച്ചു അവള്‍ക്കായി .... ചക്രവാളസീമയോളം  നീലിമമാത്രം അവളെയാണോ   കവി പ്രണയിക്കുന്നത്‌  രാവിന്റെ മൌനത്തില്‍  പുല്ലാങ്കുഴലില്‍ രാഗ് ദര്‍ബാറി  ആശ്വാസമായി  മഞ്ഞിന്‍ മറനീക്കി  കുഞ്ഞുങ്ങള്‍ പുസ്തക ചുമടുമായി  നിത്യാഭ്യാസം നഗര കാഴ്ച  നോമ്പുനോല്‍ക്കാത്ത കറുപ്പ് പച്ചക്കും ഇരുമുടിയിലെ നെയ്യ് തേങ്ങക്കും  പുണ്യം   മഴയോ മഞ്ഞോ  വെയിലോ വകവെക്കാതെ  കണ്ഠക്ഷോഭം നടത്തുന്നു എഫ് എം  മഞ്ഞിലുടെ അരിച്ചിറങ്ങിയ  സൂര്യവെട്ടം മനസ്സിന്റെ  വിരഹം അലിയിച്ചു  ശരണവഴിയിലുടെ  അരുണന്റെ മന്ത്രധ്വനി  കാതുകള്‍ക്ക് പുണ്യം 

ദുഃഖമേറെ

Image
ദുഃഖമേറെ പ്യേത്താ നിന്‍ മാറിടത്തില്‍ ഒപ്പുവെച്ചു തീര്‍ത്തു അങ്ങ് മടിയില്‍ കിടത്തിയൊരു എശുവേ നിന്‍ വേദനകളില്‍ ഒരിറ്റു ആശ്വാസം പകരാന്‍ ആരുമില്ലല്ലായിരുന്നുവല്ലൊ എല്ലവർക്കായി നീ ത്യാഗം ചെയയ്തു ,നിന്നെ തിളങ്ങുന്ന വെള്ളികാശിനായി ഒറ്റി ഓർക്കുക പാപത്തിൻ ഫലം മധുരമല്ല അവസാനം അനുഭവിച്ചേ ഉള്ളു നിനക്കുമന്ത്യം  എന്നറിക

ഗുണനിലവാരം

ഗുണനിലവാരം മനോഭാവങ്ങളില്‍ മാറ്റമുണ്ടാകുകില്‍ അത്യുന്നതങ്ങളിലേക്ക് ഉയരാമെന്നും ചിന്തകള്‍ക്ക് ചിന്തെരിടാം കണ്ണും മനവും ഒന്നാകുകില്‍ സമയത്തിനോടോപ്പം സഞ്ചരിച്ചു മുന്നേറാം ലക്ഷ്യം സാധുകരിക്കാം ഗുണനിലവാരസംബന്ധിയാം കാര്യങ്ങള്‍ക്കു ശക്തി പകരാം ഉയരാം ഉയര്‍ത്താം നമുക്ക് എന്നും വീണ്ടും വീണ്ടും ഉടച്ചു വാര്‍ക്കാതെ ഉല്‍പാദന നിലവാരം പുലര്‍ത്താം നല്ല നാളെക്കായി നടക്കാം ,വിജയിക്കാം ഗുണനിലവാരം ഉറപ്പിച്ചു നാം

മനസ്സിന്‍ ചാപല്യം

പഞ്ചാഗ്നി നടുവില്‍ നില്‍ക്കുമ്പോള്‍ ഇടനെഞ്ചിന്‍ ഇടയിലൊരു ഇടക്കമേളം പ്രാണന്റെ പ്രയാണത്തില്‍ പ്രണയ തുരുത്തുകള്‍ കുരുത്തോല തോരണങ്ങള്‍ക്കിടയില്‍ ചതുരങ്ങളിലെ വര്‍ണ്ണപ്പകിട്ടുകളില്‍ കര്‍പ്പൂര ചന്ദന കളഭഹോമാദികളാല്‍ ജലതര്‍പ്പണത്തിനോപ്പം മുഴങ്ങുന്ന മണിനാവുകളില്‍ മുങ്ങിപോകുന്നു നൊമ്പര കമ്പനങ്ങളെ അറിയാതെ ഹോമിക്കുന്നു നറുനെയ്യും തേനും പാലും അഗ്നിക്ക് വേണ്ടിയിട്ടോ ജടരാഗ്നിക്കായിട്ടോ അറിയാതെ നിങ്ങുന്നു ഉത്തരം കിട്ടാത്തോരി ചോദ്യങ്ങളിനിയും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു മനസ്സിന്‍ ചാപല്യം

പൂതനാ മോക്ഷം

കുജഭാരമിറക്കാന്‍ മനസ്സിന്റെ മോഹങ്ങളൊക്കെ  കരളിലോതുക്കിയൊരു കദന കഥയിലെ നായിക  തൃഷ്ണയാല്‍ കൃഷ്ണനെ ഓമനിക്കാന്‍ സ്തനപാനം നല്‍കി  തൃപ്തിയണയാനേറെ കൊതി പൂണ്ടൊരു  പൂതിയേറിയോരു ജനമസാഫല്യത്തിനായി  പുനര്‍ജജനിച്ചിതു മാഹബലിപുത്രി രത്നാവലി വാമനാവതാരത്തെ കണ്ടു സന്തോഷത്തോടെ  വാരിപുണര്‍ന്നു ഓമനിക്കാന്‍  തനിക്കൊരു  ബാലനായി പിറന്നെങ്കിലെന്നു മോഹിച്ചു  ബലവാനെന്നു സ്വയം കരുതും കംസന്റെ  ആജ്ഞാനുസരണം വന്ന പൂതനക്ക് കൃഷ്ണന്‍ ആത്മസാക്ഷാല്‍കാരം മോഷമഗതി നല്‍കിയല്ലോ  ഏറെ ഞാന്‍ മോഹിക്കുന്നു നിത്യവുമാ അവതാര  കഥകള്‍ കേട്ട് ഭക്തനായി കഴിയാമെന്നും  ആ പാദരവിന്ദങ്ങളിലെ ദൂളിയായി മാറുവാന്‍  ആഗ്രഹിക്കുന്നു കംസനിഗ്രഹാ ,പൂതനമോക്ഷകാരകാ കൃഷ്ണാ .

കുറും കവിതകള്‍ 156

കുറും കവിതകള്‍ 156 അനുഭവം ലഘുവല്ല കുരുവുമല്ല അറിഞ്ഞിട്ടു പറയുന്നു ഗുരുവന്നു, രഘു നിലാവറിയണമെന്നുയവന്‍ . നിന്‍ പ്രണയമായിരുന്നുയെന്നറിഞ്ഞത്   കഴുത്തില്‍ കുരുക്ക് വീണപ്പോള്‍ നിലാവെളിച്ചത്തില്‍ നിന്‍ പുഞ്ചിരിയെന്‍ എന്‍ സ്വപ്നായനം അസ്തമയത്തോടെയറിഞ്ഞു എന്‍യാകാശത്തു ഒരായിരം നക്ഷത്രങ്ങളെന്നു പ്രണയം കിനാവിന്‍ പൂക്കൾ ശലഭാഘോഷം ദിമാനമായി ചിന്തിക്കുന്നവരെ വാമന്‍മാരെ വിമാനം ഇറക്കി മാനമില്ലാതെയാക്കല്ലേയെങ്കളെ അനുസ്‌മരണ ദിനം ഒരു ഇളങ്കാറ്റുമില്ലതെയും ഇലകള്‍ കൊഴിഞ്ഞു കൊടിയ ശീതകാല പ്രഭാതം വൃദ്ധനായ  നായ തിരക്കു പിടിച്ച്‌ മണംപിടിക്കുന്നു തണുപ്പിനെ ഒരു തുറന്ന അരങ്ങ്‌ നിലാവെട്ടത്ത് ചുവടുവെക്കുന്ന ഈയാംപാറ്റ ഭോജന ശാലയില്‍ പ്രാവും വിളമ്പുകാരനും ചുറ്റിപറ്റി നടക്കുന്നു , വിശപ്പിന്‍ ഇരകള്‍ സൂര്യാസ്‌തമയം വിശക്കും വയറുകള്‍ അരി തിളക്കാന്‍ കാത്തിരിപ്പ്‌ കാതുകളിലുടെ കരളിലേക്ക് നോവ്‌ കടന്നുകയറ്റും കിനാവള്ളി , ഹെഡ് ഫോണ്‍ തവള ,വവ്വാല്‍ ,ചീവീടും മറഞ്ഞിരുന്നു ശ്രുതി പകരും രാത്രി സംഗീതക്കാരിവർ ഉപ്പോളമുള്ളയെങ്കിലും വേദന കുറക്കും സംഹാരിയി കണ്ണുനീര്‍

അക്ഷര കവിതേ

അക്ഷര കവിതേ അക്ഷര മുറ്റത്തു അമ്മിഞ്ഞ പാലിന്‍ രുചിയുള്ള ആദ്യാക്ഷരം കുറിക്കുമെന്‍ ആനന്ദം പകരുമെന്‍ മലയാളമണ്ണേ ഇന്നിന്റെ പകല്‍ മായുന്നനെരത്തു ഇഴപകര്‍ന്നാടുന്ന വനിതെ കവിതേ ഈണം പകരുവാന്‍ അറിയില്ലെങ്കിലും ഈറനണിയിച്ചു നിന്നെ കുറിച്ച് പാടികടന്നൊരു ഉണര്‍ത്തു പാട്ടിന്‍ ശിലുകളിന്നും മായാതെ ഉമ്മ വെക്കുന്നു കാതില്‍ മധുരതരം ഊര്‍ജ്ജം പകരുന്നു സിരകളിലായിയേറെ ഊയലാടുന്നു മനസ്സില്‍ നീ നിത്യം ഋതുക്കള്‍മാറി മറയുകിലും നശിക്കില്ല ഋഷികളാല്‍ നെഞ്ചില്‍ പകര്‍ത്തിയ നിന്‍ നാമം എത്ര പറഞ്ഞാലും തീരില്ല നിന്നെ കുറിച്ച് എവിടെ പോകിലും ഉള്ളില്‍ വിരിയുന്നു ഏഴു കടല്‍ കടന്നാലും ഉള്ളിന്റെ ഉള്ളില്‍ ഏഴഴകു വിടര്‍ത്തിയാടുന്നു അന്‍പത്തോരക്ഷരത്തിന്‍ ഐശ്വര്യം വളര്‍ത്തുന്നു മോദത്താല്‍ ഐക്ക്യം ഉട്ടിഉറപ്പിച്ചു അഭിമാനത്തിന്‍ ഒഴുക്കുകള്‍ എന്നില്‍ ഏറെ പടര്‍ത്തുന്നു ഒരിഴഈരിഴ ഒരാന്നായി വളര്‍ത്തുന്നു ഓജസ്സും തേജസ്സുമെന്നെ ഞാനല്ലാതെയാക്കുന്നു ഓര്‍മ്മതന്‍ കളിക്കുട്ടുകാരായി നിന്‍ സാമീപ്യം ഔഷദത്തെക്കാള്‍ വീര്യം പകരുന്നു ഔവണ്ണം നിത്യം എന്നില്‍ മായാതെ നില്‍ക്കണേ അം ഉണ്ണാന്‍ വാപിളര്‍ക്കും പൈതലാണ് ഞാന്‍ അംബികെ അന്‍പു പ

സ്ത്രീ വേഷം

Image
സ്ത്രീ വേഷം  ഭൌമി മനോഹരി  ഭയമാകുന്നു നിന്‍ രൂപ ഭംഗി  ഭ്രമിച്ചിതു ബ്രമ്മനുമിന്ദ്രനും പിന്നെ  ഞാനാം ഭീമനോ തേടിപോയില്ലേ  നിനക്കായി സൌഗന്ധികം പാലാഴി മഥനത്തിന്‍ മോഹത്തില്‍ രൂപമേറെ കൊതിപൂണ്ട്‌ മൃതംമാകാതെ അമൃത കഥ വേറെയും ഭൂപാലകരുമേറെ വശികൃതരായി യുദ്ധം നടത്തിയില്ലേ പിന്നെയിന്നു ഏറെ കഥകള്‍ കേള്‍ക്കുന്നില്ലേ നിന്‍ പിന്നാലെ പാഞ്ഞു നിപതിക്കുന്നു കൊലകൊമ്പന്മാരാംവമ്പന്‍മാരും കമ്പേല്‍ തുണി ചുറ്റിനിന്നാല്‍ പോലും പിന്നേറെ പറയണോ ലൈക്കിനായി പായുന്നു മുഖവും മുഖമില്ലാത്ത പുസ്തക വീരരും

വട്ട പൂജ്യം മാത്രം

Image
വട്ട പൂജ്യം മാത്രം ഇനിയെത്ര കാതങ്ങള്‍ ഇനിയെത്ര ദൂരം നടക്കേണം അറിവിന്റെ പുസ്തകത്തില്‍ ഏറെയില്ല എനിക്ക് ഇന്നുവരക്കും  എന്റെ കണ്ണിന്‍ പിറകിലെ കാര്യങ്ങള്‍ എന്തെന്ന് അറിയാത്തവന്‍ ഞാന്‍ ഞാന്‍എന്ന ഭാവം കൈമുതലായി ഈ ബ്രമമാണ്ഡ പിണ്ഡകടാഹങ്ങളില്‍ എന്റെ എന്ന് പറയുവാന്‍ എന്തുണ്ട് എന്ന് ആലോചിക്കുകില്‍ ഒന്നുമില്ല ഒരു വട്ട പൂജ്യം മാത്രം

കാലന്‍ കോലം കാലം

Image
കാലന്‍ കോലം കാലം   കാലം  കാത്തു  കിടപ്പു  നിൻ കാലിചുവട്ടിലെ കാവൽനായെ പോൽ കരുതുകയത്ര നിസ്സാരമല്ലെന്നറിക കാര്യം ഗുരുതരമെന്നറികയിനിയിതു കോലം കേട്ടിയിതാടുന്നു കലികാലമെന്നറിക കരചരണങ്ങള്‍ ചേര്‍ത്തു നമിപ്പു കീശയിലുള്ളത്രയുമളവില്‍ കൊള്ളാതെയും കാമിനിമാരെ കാട്ടി കാര്യം കാണാനായി കേള്‍ക്കാതെ ഇരുന്നാലോ പൂകാം കാലന്റെ കൊലായിലേക്കിത് വേഗം കണ്ടതടിക്കെറെ  ഉണ്ടിനി പറവതിനായി കാലം മാറില്ല കോലം മാറില്ല വിതയില്ലാതെ കാഷ്ടം പോലെ കിടപ്പിത് വാക്കുകള്‍ കുറിച്ചത് വായിക്കാന്‍ ആരാര്‍ക്കും വേണ്ടയി കവിതയും കവിയും അവന്റെ കരകവിയും വരികളും......

ഇന്നിന്‍ പൂതനമാര്‍

Image
ഇന്നിന്റെ പൂതനമാര്‍ രത്നാവലിയുടെ പൂതി അവളെ പൂതനയയാക്കിമാറ്റി അവസാനം ആഗ്രഹ നിവര്‍ത്തിയും നടത്തി ജന്മപുണ്യം നേടി ആഗ്രഹങ്ങളെറുകില്‍ ഏറെ ജന്മങ്ങള്‍ വേണ്ടിവരുമല്ലോ മോക്ഷ സായകത്തിനായി ഭക്തന്‍ തന്‍ ആഗ്രഹമല്ലോ മോക്ഷമെന്നതിനായി  , തൃഷ്ണ അകന്നു കൃഷ്ണനോടു ചേരുവതല്ലോയേറെ അഭികാമ്യം ഇന്ന് പൂതനമാര്‍ ഏറെ ഉണ്ട് അവര്‍ക്കു അര്‍ത്ഥ കാമമോക്ഷങ്ങളല്ലോ വേണ്ടതതിനായി ചുറ്റിതിരിയുന്നു ഇവര്‍ക്കു  നല്‍ക്കാന്‍ മുലപ്പാലില്ല പിന്നെ വിഷം പുരട്ടി നടക്കാന്‍ മാത്രമേ അറിയുകയുള്ളു അറിയുകയില്ല പലര്‍ക്കും ഈ പൂതനമാരെ കണ്ടുകെട്ടുവാനില്ല ആമങ്ങള്‍ ,ഒരുക്കുക ഒതുക്കുകയിവര്‍ ഏറെ ഭീകരതയേറിയവര്‍ മറ്റുള്ള ജനത്തിനും ദോഷം വിതക്കുമിവര്‍ ------------------------------------------------------------------------ ചിത്രം കടപ്പാട് http://www.artslant.com/global/artists/show/122846-r-satheesh

കുറും കവിതകള്‍ 155

കുറും കവിതകള്‍ 155 രണ്ടു നാളായി എന്തോ കരിഞ്ഞു മണക്കുന്നു ഒരുവേള എന്റെ വിരഹമാണോ ജീവിതമെന്ന തുരുത്തിലകപ്പെട്ട ഒരു വടവൃക്ഷം ഞാന്‍ ... ഒരു തുറന്ന അരങ്ങ്‌ നിലാവെട്ടത്ത് ചുവടുവെക്കുമൊരിയാംപാറ്റ അനുസ്‌മരണ ദിനം ഒരു ഇളങ്കാറ്റുമില്ലതെയും ഇലകള്‍ കൊഴിഞ്ഞു കൊടിയ ശീതകാല പ്രഭാതം വൃദ്ധനായ  നായ തിരക്കു പിടിച്ച്‌ മണംപിടിക്കുന്നു തണുപ്പിനെ നനഞ്ഞ കടല്‍ തീരം ഒരു പക്ഷിയുടെ പാദചിഹ്നം ഗീതികളുടെ  രാഗദം പോല്‍ 

കുറും കവിതകള്‍ 154

കുറും കവിതകള്‍ 154 ചുബിച്ചുണർത്തുന്നു  പ്രഭാത കിരണങ്ങള്‍ കിടക്കുവാന്‍ ഏറെ മോഹം കണ്ണടച്ചു ഏറെ നേരം കര്‍ണ്ണികാരം പൂത്തു മനമെന്ന വാടികയില്‍ നിന്‍ ചിന്തകള്‍ എന്തെ മറക്കുവാനാവില്ല ,ഓര്‍മ്മകള്‍ക്ക് വസന്തത്തിന്‍ ഗന്ധമേറുന്നു കമ്പുട്ടറില്‍ വൈറസ്‌ ആക്രമണം മലയാളം ''ഫോണ്ട് ''ഒളുവില്‍ മരണംമഞ്ഞിലൊളിച്ച് കല്ലറവാചകങ്ങള്‍ക്ക് മറവിയുടെ മങ്ങല്‍ ശാന്തമാം തടാകം നീന്തി തുടിക്കവേ ഉടഞ്ഞു  ചന്ദ്രബിംബം കൊടും കാറ്റിനുശേഷം ഇലക്കുള്ളില്‍ നീലാകാശം ഉച്ചയുണിന്നു രസത്തിലെ തവി മുങ്ങി മരിച്ചു പെസഹാക്കുമുന്നിലെ ഞായർ പള്ളി ബെഞ്ചിലെ ഇരുപ്പിൽ ഉറങ്ങി പോയി മനം എവിടെയോ   അസ്‌തമയശോഭ വിജനമായ തടാകം ഭ്രാന്തമായ ചാട്ടം തൻ ഉള്ളിലേക്ക് ഞൊട്ട വിടുംപോലെ ലൈക്കുകള്‍ അമക്കുന്നു കാര്യമാറിയാതെ , ''എഫ് ബി''യിലെ  ചില കൂട്ടുകാര്‍ ചതുപ്പിലെ മരത്തിന്‍ മീതെയും മേഘപ്രഭാനാളത്തിന്‍ ഇടയിലുടെ രണ്ടു ഇണകിളികള്‍ തിരമാല മുകളില്‍ അലസമേഘങ്ങള്‍ക്കിടയില്‍ ഒരു ഇന്ദുവിന്‍ ഛായ മേഘ പാളിയുടെയിടയിലുടെ ചന്ദ്രികയുടെ ഛായാരൂപം വഴുതിനീങ്ങി തിരകളുടെ മുകളിലുടെ മിഴി മുനയാല്‍ തടുക്

കുറും കവിതകള്‍ 153

കുറും കവിതകള്‍ 153  കുരുങ്ങികിടന്നു  മരകൊമ്പിന്‍ ഇടയില്‍  അര്‍ദ്ധേന്ദു വേലിയേറ്റ പതയില്‍ മുങ്ങി പൊങ്ങി കടല്‍ക്കൊക്ക്  ചതുപ്പിലെ പുല്ലിന്‍ ഒളിക്കുന്നു  കവിഞ്ഞൊഴുകുന്ന കുളം നിഴല്‍ കണ്ടു നാണിച്ചു കരയിലെ ഒരരുളിമരം ഗ്രിഷ്മ ചൂടേറ്റ മനസ്സിൻ ആകാശത്തും അവളുടെ കണ്ണിലും നക്ഷത്ര തിളക്കം വേനലുള്ള രാത്രിയിൽ ഒച്ചുപോലും പിൻ തുടരുന്നു ഈയാം പാറ്റകളെ ചതുപ്പിലെ പുല്ല് വളരുന്ന നിഴലിൽ മയങ്ങുന്ന രാത്രി തുരുമ്പിച്ച റയില്‍പാത കാട്ടു പനിനീർപൂവിൻ ഗന്ധം കെട്ടിടങ്ങള്‍ ശാന്തമായുറക്കത്തില്‍ രാവേ നിൻ വരവും കാത്തു ഏറുമാട പടിയിൽ നെഞ്ചിടുപ്പോടെ ..... സൗജന്യമെന്നതിന്‍ ചുവട്ടിലെ * കാണാതെ ജനം സ്വപ്നലോകത്തു (*കണ്ടിഷന്‍ അപ്പലയിഡ്) പുലരിയുടെ ലഹരിയില്‍ മയങ്ങും നീഹാര ബിന്ദു പുല്ലരിക്കും കാഴ്ച സുഖം മഞ്ഞ വെയില്‍ മരണത്താല്‍ സസ്യ ജാലകങ്ങളുടെ താഴവരയില്‍ മൗന തപം സത് ചിത് ആനന്ദത്തില്‍ ക്രിക്കറ്റ്‌ ലോകം അരുതാത്തതൊക്കെ മറക്കാനോയി പറുദ മനസ്സിനെ മറക്കാന്‍ ആകുമോ

തമ്പടിക്കാന്‍ താവളം വേണ്ട

തമ്പടിക്കാന്‍ താവളം വേണ്ട രാവണന്റെ പുഷ്പക വിമാനമിറക്കാന്‍ പരശുയേറുകൊണ്ട് ക്ഷത്രിയ നിഗ്രഹം നടത്തിയും മൂന്നടിക്കായി ഇന്ദ്ര പദവി നല്‍കി ചവിട്ടി ഉയര്‍ത്താനും വികസനം വേണോ രാവണനും രാമന്‍മാര്‍ക്കും ക്രുശിതര്‍ക്കും പലായനം നടത്തി,വെട്ടി പിടിക്കാന്‍ നടക്കുന്നവര്‍ക്കൊയും ഇനിയും ശരീരമെന്ന ക്ഷേത്രത്തിന്‍ ആറിഞ്ചു കുറച്ചും ധ്വജം മുറിച്ചുയില്ലായിമ്മ നടത്തി എന്നെ എന്റെ നാട്ടില്‍ നിന്നും തുരത്തി കണ്ണടച്ചു ഇരുട്ടാക്കാന്‍ ഇല്ല ഞാന്‍ കൂട്ടുനില്‍ക്കാന്‍. ചിറകു വിടര്‍ത്തി പറന്നോളിന്‍ എന്റെ പൈതൃകത്തെ നിലനിര്‍ത്തികൊണ്ട് വികസ്വനം നടത്തി വിളമ്പരം നടത്തി വികസിപ്പിക്കുന്നു കീശയെ വേണ്ടയി  തമ്പടിക്കാന്‍ ഇനി ഒരു താവളമിനിയും

കപിയുടെ ദുഃഖം

കപിയുടെ ദുഃഖം വാമനന്‍ വന്നു മഹാബലി പോയി മഴുവെറിഞ്ഞു രാമന്‍ ശാപം തുടര്‍ന്നു കൊണ്ടേയിരുന്നു   ജന സംഭ്രമ പരിപാടി ഉപദ്രവമേറെ എങ്ങിനെ പ്രതികള്‍ കരിക്കാതെ ഇരിക്കും വികസ്വനമില്ലാതെ വികാസവും വികസനവും കീശയില്‍ മാത്രം ഹോ എന്റെ നാട് എന്നാണു ചവുട്ടി ഉയര്‍ത്തുക ഇനിയും ദൈവത്തിന്റെ നാടാവുക പ്രതികരിച്ചു കവി അവന്റെ മനസ്സ് തുറന്നു ഇനി എപ്പോഴാണാവോ അവൻ പുകസയിൽ നിന്നും പുറത്താവുക ഒപ്പം തുലികയാൽ അമ്പത്തൊന്നു വെട്ടേറ്റു കോടി പുതപിച്ചു ചുട്ടു കരിച്ചു കാവ്യ ദേവി പാഹിമാം പാഹിമാം

കുറും കവിതകള്‍ 152- ശരണ വഴിയില്‍

കുറും കവിതകള്‍ 152- ശരണ വഴിയില്‍ പുണ്യ പുലരിയില്‍ ശരണ മന്ത്രവുമായി കിളികളുണര്‍ത്തുന്നു ഭൂമിയെ പുണ്യ പാപങ്ങളുടെ ഇരുമുടികെട്ടുമേന്തി ശരണ വഴിയില്‍ സൂര്യന്‍ എന്റെയകത്തോ നിന്റെയകത്തോ അയ്യന്റെ വാസം പുണ്യ പാപങ്ങളുടെ മലകയറുമ്പോഴറിയാതെ വിളിക്കുമാരും ശരണമന്ത്രം അഹന്തയുടച്ചു ആഴിയിലെറിഞ്ഞു നെയ്യ് തേങ്ങ മലയിറങ്ങി മടങ്ങുമ്പോള്‍ മനസ്സില്‍ അയ്യന്റെ ധ്യാന രൂപം നിറഞ്ഞു വൃതശുദ്ധിയുടെ പുണ്യമാത്രം നിറഞ്ഞു മനസ്സില്‍ അയ്യന്റെ രൂപം പതിനെട്ടു മലകളുടെ നടുവില്‍ പതിനട്ടു പടി കടന്നു ധ്യാനം ചിന്മുദ്രാങ്കിത രൂപത്തിലലിഞ്ഞു കറുപ്പുമുടുത്ത് കയറിയിറങ്ങുന്നു മാമല പുണ്യപാപത്തിന്‍ ചുമടുമായി അയ്യനല്ലാതെ മാറ്റാരുണ്ട് മലയാളത്തിന്‍ ഭക്തി വഴികളിലെ ദിവ്യ പുണ്യം ഭക്തന്റെ മനസ്സിലെ ആഴിയില്‍ ഉരുക്കിയ അയ്യന്റെ സ്വര്‍ണ്ണ രൂപം മായാതെ കര്‍പ്പൂരമുഴിഞ്ഞു ദീപാരാധന നടത്തിയകലുന്നു നിത്യം സൂര്യന്‍ അയ്യന്റെ നടയില്‍ പുണ്യം പാപങ്ങളുടെ കര്‍മ്മ പുണ്യത്തിനായി മുങ്ങി നിവരുന്നു പമ്പയില്‍ ഉള്ളിലെ മഹിഷിയെ നിഗ്രഹിച്ചു നീലിമലയെറുന്നു ഭക്ത മനം അയ്യനില്‍

കുറും കവിതകള്‍ 151

കുറും കവിതകള്‍ 151 ദേശാടനത്തിന്‍ പാട്ടുവഴികളൊരു ബാവുള്‍ ജീവിതം രാവേറെ ചേന്നു പുസ്തക താളുകള്‍ മറിച്ചുകൊണ്ടിരുന്നു ഇടിയും മിന്നലും ഹേമന്ത ഹിമാംശു രാവിന്റെ മൗന മുടച്ചു കല്ലറ മഴത്തുള്ളികള്‍ക്ക് ഓര്‍മ്മയുടെ മ്ളാനത ചായക്കു മധുരം ജീവിതത്തിനേക്കാള്‍ ഇനിയൊന്നു ചായണം നിറങ്ങളുടെ ലോകത്ത് നിറമില്ലാത്തതിനെ തേടുന്നു അവസാമിയെന്നറിയാതെ നാം ഈ ജിവിത തുരുത്തില്‍ പെട്ടുലയുന്നു സത്യങ്ങളെ അറിയാതെ ജന്മങ്ങള്‍ പേറുന്നു വീണ്ടും  വീണ്ടും പരോപകാരമേ പുണ്യമെന്നറിയാതെ

കുറും കവിതകള്‍ 15൦

കുറും കവിതകള്‍ 15൦ വിഷാദ മനസ്സിലെ ആഴിയില്‍ അഴലിന്റെ ആകാശ തിരകള്‍ വെള്ളിത്തിരയിലെ പടര്‍ന്നു കയറും ജീവിത- വര്‍ണ്ണ കുതിപ്പുകള്‍ നൈമിഷികം രവിവര്‍മ്മ ചിത്രത്തിലും വയലാറിന്‍ വരികളിലും നേരിന്‍ സൗന്ദര്യം ഒരുപോലെ കണ്‍കോണിലെന്തേ പടരുന്നു വിരഹത്തിന്‍ സന്ധ്യാംബരം... പുലര്‍കാലത്ത് പിരിയും നേരത്തയറിഞ്ഞുയവളുടെ കവിളിലെ ഉപ്പുരസം ഇടവപ്പാതിയിലും വിയര്‍പ്പിന്റെ ചൂരറിഞ്ഞു വിടവാങ്ങലിന്‍ നൊമ്പരം പാചക കുറുപ്പു ഉപ്പേറിയപ്പോള്‍ ഉറപ്പായി വാചക കുറുപ്പെന്നു കാഷ്ട്ടിച്ചതോക്കെ കോരി കളയാനോയി കാഷായ വേഷം അതിജീവനത്തിനായി തെരുവിലെ ദുഃഖക്കടല്‍ തിരതീര്‍ക്കുന്നു നാണയങ്ങള്‍ക്കായി നാല്‍ക്കാലിയുമിരുകാലിയും അതിജീവനത്തിന്‍ ഓരത്തു നാണയ തുട്ടിനായി ചായുന്ന സൂര്യനെ ചീനവലക്കുള്ളിലാക്കിയ ക്യാമറകണ്ണിന്‍ പിന്നിലെ സന്തോഷം കാവിലെ മാവ് പൂത്തു ദേവര്‍ക്കും ദേവിക്കും ഉത്സവമായി മനസ്സിന്‍ ആശ്വാസം പെയ്യ് തിറങ്ങിയൊരു ഉപ്പു മഴ ഹയ്യോ എന്ന് കരഞ്ഞു ജനം പരക്കം പാഞ്ഞു ''ഹയ്യാന്റെ'' കുസൃതികള്‍ തുടര്‍ന്നു മദ്ധ്യാഹ്ന വെയിലിനോടൊപ്പം പേന്‍ നോട്ടവും പരദൂഷണവും , തെരുവോര കാഴ്ച അടുപ്പ

കൈവിട്ടു പോയ മനസ്സ്

കൈവിട്ടു പോയ മനസ്സ് കണ്ണുകളെ  ഏറെ  ആകർഷണം അതിൽ  മുക്കി  കളയും  പോലെ എന്താണ്  ആ  കണ്ണുകളിലെ കവിത  മനോഹരം സർപ്പ  സൌന്ദര്യം  എന്ന് ഇതിനാണോ  പറയുന്നത്  അറിയില്ല ചിത്രം  കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു ചുണ്ടുകളിൽ  പ്രണയത്തിൻ  ചുവപ്പ് കണ്ണിൽ  വിരിയുന്നത് അക്ഷര  കുറുംമ്പാർന്ന  കവിത ആ  ചുണ്ടുകളിൽ  പുരളുന്ന  ചായത്തിൻ  ഭാഗ്യമേ ഞാൻ  അറിയുന്നു ആ മനസ്സിന്റെ   വേദന എന്തിനാണ്  ദുഖിക്കുന്നത് മാംസ  നിബദ്ധമല്ലാത്ത  ഒന്നിനെ  തേടി  ഇല്ലിന്നു  പലരുടെയും  പ്രവർത്തികൾ എല്ലാം  സ്വാർത്ഥതയുടെ  മുർത്തിമത്  ഭാവങ്ങൾ ജീവിതപാതയിൽ  പല  വഴികൾ  കല്ലും  മുള്ളും  നിറഞ്ഞത്‌ അൽപ്പം  പൂവും  പച്ചിപ്പും  ഉള്ളവയും അറിയാതെ കടന്നു  വരുന്നു ഇതായിരിക്കുമോ സ്വർഗ്ഗ നരകങ്ങൾ നാം   തന്നെ തീർക്കുന്നത് 

വാനപ്രസ്ഥം

വാനപ്രസ്ഥം വരിയെഴുതി പടരുന്നു മുറുകുന്നു മോഹങ്ങള്‍ വളരുന്നു ദാഹങ്ങള്‍ പതിവില്ലാതെ പദം പാടുന്നെന്‍ പാഴായി പോയൊരു പതിരുകള്‍ മനസ്സേന്നൊരു കളിയരങ്ങില്‍ കൊളുത്തിവച്ചൊരു പ്രഭക്കു മുന്നില്‍ തളിരണിയുന്ന പഞ്ചഭൂത വിക്രിയകളും താങ്ങാനാവാതെ അറിയുന്നു ഏറെ മനോരഥ വൈകല്യങ്ങള്‍ മാനിക്കാതെ അരങ്ങോഴിയാന്‍ വെഗ്രത കാട്ടുന്നു വശീകരണ വിനകള്‍ ഏറ്റുന്നു ഇന്ന് തളരുന്നു ദേഹവും തളരാതെ ദേഹിയും മോക്ഷ സായകത്തിനായി തേങ്ങുന്നു ഇനി ഞാന്‍ എന്ത് പറയേണ്ടു അഴിച്ചു വെക്കട്ടെയി വൃത്തികെട്ട ആടി കൊതി തീര്‍ന്നൊരു വേഷങ്ങള്‍ 

കവിയുടെ ഭ്രാന്തന്‍ ചിന്തകള്‍ -കുറും കവിതകള്‍ 149

കവിയുടെ ഭ്രാന്തന്‍ ചിന്തകള്‍ -കുറും കവിതകള്‍ 149 1 നിത്യവും സൂര്യനും ആകാശവും മഴയും കാറ്റും പ്രണയിക്കുന്നു ഭൂമിയെ 2 ആകാശവും ഭൂമിക്കും നിത്യവും ദൂതുമായി സൂര്യന്റെ  വരവും പോക്കും 3 ആകാശവും ഭൂമിക്കും ഇടയിൽ പ്രണയമൊരുക്കുന്നു നിത്യവും സൂര്യന്‍ 4 കായലും കടലും മത്സരിച്ചു പ്രണയിച്ചു പാവം കരയെ  5 ആകാശത്തിന്റെയും കടലിന്റെയും മനസ്സിന്‍ നിറമോ നീല 6 നിലാവിന്റെ നിഴലില്‍ എത്രയോ പ്രണയങ്ങള്‍ ഉണര്‍ന്നു ഉറങ്ങി 7 കാറ്റിന്റെ പുണരലില്‍ നാണിച്ചു തല ചായിച്ചു പ്രണയത്തോടെ കാട്ടുതെറ്റി 8 പ്രണയ പരിഭവത്തോടെ കരയോടു ആഞ്ഞടിച്ചു രാഷസ തിരമാലകളായി 9 മേഘത്തിനു മലയോടും മലക്ക് പുഴയോടും പുഴക്ക്‌ കടലിനോടും പ്രണയമോ 10 ആകാശത്തിനു മാലചാര്‍ത്തി പറന്നു ദേശാടന പറവകള്‍

കുറും കവിതകള്‍ 148

കുറും കവിതകള്‍ 148 ''പരാ രതി''യെ കുറിച്ചും ജനസമ്പർകത്തിനിടയിലും പരാതി കേട്ടിരുന്നു , ഇടത്തോട്ടു തിരിഞ്ഞാൽ ഇടറും വലത്തോട്ടു തിരിഞ്ഞാലൊ വലയും അതിനാൽ  നേരെവാ നേരെ പോ ..... ലോക പരിഹാസത്തിന്‍ വേദനക്ക് നേരെ പുറം തിരിഞ്ഞൊരു ഉറക്കം നടിക്കല്‍   ഓര്‍മ്മ തുരുത്തിന്‍ പുലരിയില്‍ ഏകനായി  നീവരും വഞ്ചിയും കാത്തു നീ  തന്ന വളപ്പോട്ടിന്‍ ഓര്‍മ്മകള്‍ എന്നില്‍ മയില്‍ പീലി വിശറി കാച്ചിയെണ്ണയും തുളസികതിരുമായിരുന്നെങ്കില്‍ നിന്നെ പിരിയാതെ ഇരിക്കാമായിരുന്നു ഫോണിന്‍ അങ്ങേത്തലക്കല്‍ ചുമയും ചിറ്റലിന്റെയും നാഗസ്വര കച്ചേരി,പനി റാന്തലാടി നിലാവിലുടെ മുടന്തി നീങ്ങിയൊരു കാളവണ്ടി ഹരിതം മനസ്സിനൊരു ആശ്വാസം നെയ്യാറിന്‍ തീരത്ത്‌ മായാതെ ഓര്‍മ്മകളുടെ നിമജ്ജനം അഗസ്ത്യാർകൂടത്തിന്‍ നെറുക പുണര്‍ന്നു നെയ്യാര്‍ അറബിക്കടലിലലിഞ്ഞു മത്ത ഭ്രമരം പൂമുഖത്ത് ഉമ്മവച്ചു ഉണര്‍ത്തുന്നു പ്രഭാത കിരണത്തോടോപ്പം തള്ളയറിഞ്ഞു പുരട്ടി പിള്ളയുടെ തള്ളവിരലിൽ ചെന്നിനായകം തണ്ടറ്റ കരിയിലകളിലും മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു പുതു ജീവനം പോല്‍ ചക്രം തിരിയുന്നു ജീവിതത്തിന്‍ രണ്ടറ്റം കാണാ

നമ്പാം നാരായണനെ

Image
നമ്പാം  നാരായാണെ ആരു തന്നിതാരു തന്നു നിങ്ങള്‍ക്കിതാരു തന്നി അധികാരത്തിന്‍ മനംമയക്കുമി ധിക്കാരം എന്തുനേടി ഏറെയായി നിങ്ങളീരാജ്യത്തിനായി എങ്ങു പോയി കഴുകിയാല്‍ തീരുമി പാപത്തിന്‍ കറ- പുരണ്ടോരി ചാരിത്ര ശുദ്ധിയില്ലാത്തൊരു ചെയ്യ്തികളൊക്കെ നാളെ ചോദിക്കുമെല്ലാവരും ഒപ്പം ചരിത്രമായി മാറുമ്പോള്‍ , തന്‍ ജീവിതമീ രാജ്യത്തിനായി ത്യജിച്ചവരെ ഒക്കെ കോമരങ്ങള്‍ക്കായും നിങ്ങളുടെ മോഹങ്ങള്‍ക്കായി ഇടുവിച്ചില്ലേ ചാരന്റെ കുപ്പായവും അടിച്ചേല്‍പ്പിച്ചില്ലേ ജാരന്റെ വേഷവും നല്‍കി പിന്നെ വേദനകള്‍ നിറച്ചു കണ്ണുനീരിറ്റിച്ചു ശിരസില്‍ ചാര്‍ത്തിയില്ലേ മുള്‍ക്കിരിടവും. അവര്‍തന്‍ ഉറ്റവര്‍ക്കു വഴിനടക്കാനാവാത്തോ- രവസ്ഥതീര്‍ത്തില്ലേ ,എത്ര നാളിങ്ങനെ നുണ കോട്ടകെട്ടി സത്യങ്ങളെ മൂടി പൊതിഞ്ഞു വക്കും നിര്‍ഗുണന്മാരെ നീചരെ നിങ്ങള്‍ക്കോ വിധിക്കും ജനം കല്‍തുറുങ്കുകളും കഴുമരങ്ങളും ലോകരേ നമുക്കിനി നമ്പാം ഈ നാരായണനെ നല്‍കാം ഭാരത രത്നവും അതിലേറെ ബഹുമതികളും.

കുറും കവിതകൾ 147

കുറും  കവിതകൾ 147 നവമ്പരത്തിന്റെ നീഹാര ബിന്ദുക്കളുടെ നനവില്‍ ആറ്റുവഞ്ചികള്‍ തലയാട്ടി മുളം കാടും പുഴയിലെ വഞ്ചിക്കാരനും അഞ്ചിതമാം കാഴ്ച ചെണ്ട ഉണര്‍ന്നു പരിപ്പും പപ്പടം കൊട്ടുകാരന്റെ വിശപ്പ്‌ കണ്ണുരുട്ടി കത്തിയും തോക്കും കാട്ടി ഭയപ്പെടുത്തുന്നു മാഷിനെ കുട്ടികളിന്നു ക്ലാസ്സ്‌ റൂമില്‍ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു കുക്കറിന്‍ ചൂളം വിളി ശിശിരത്തിലെ പ്രഭാതത്തില്‍ വ്യായാമ ഓട്ടത്തില്‍ വിറകൊണ്ടു മുഴങ്ങുന്നു പല്ലും എല്ലും തിരക്കി ഞാൻ തിരക്കിൽ ആ മുഖം മാത്രം കണ്ടില്ല അവസാനം കണ്ടു നില കണ്ണാടിയുടെ മുന്നിൽ ഗാന്ധിയുടെ ഗന്ധമറിയത്തവരെ നിങ്ങളറിയും ആയിരത്തിന്റെ മേല്‍ പല്ലില്ലാ  ചിരി തോളിൽ തുക്കിയ ചാക്കുമായി നടന്നവന്റെ പിന്നാലെ എന്തെ ശ്വാനന്മാരുടെ കടന്നാക്രമണം അസ്തമയാകാശത്തിന്‍ ഇടയിലുടെ ഒരു ഇടിമിന്നല്‍ മനസ്സിനു ഒരു വിഭ്രാന്തി തീവണ്ടിയുടെ വരവറിയിച്ചു പാളങ്ങളില്‍ വിറയാര്‍ന്ന നാദം ആകെ ഒരു  പിരിമുറുക്കം കല്ലുളി കല്ലിൻ കാഠിന്യമറിയുന്നു നാദത്താല്‍ തച്ചന്‍ ഉറക്കമുണർന്നു സ്വപ്നങ്ങളുടെ നടുവിൽ വേനല്‍ചൂടിനു അന്ത്യം നീലാകാശ ചുവട്ടില്‍ അതിജീവനത്തിന്‍ ഒഴുക

കുറും കവിതകൾ 146

കുറും  കവിതകൾ 146 കൊടിക്കൂറ കാറ്റിലാടി മരകൊമ്പില്‍ മധ്യാഹ്ന  വെയില്‍ നീലാകാശ ചുവട്ടില്‍ ഒടിഞ്ഞു തുങ്ങിയ വേലിക്കല്‍ ശകുന്തപ്പക്ഷികള്‍ തരിശിലെ തീയുടെ തിളക്കം പ്രവഹിച്ചു ചക്രവാളത്തോളം രാത്രിയിലെ  കാറ്റിനോടൊപ്പം കഴിക്കാത്തവന്  ആവേശവും കഴിഞ്ഞവനു  ദുഖവും അതല്ലോയിന്നു വിവാഹത്തിൻ ദുരാവസ്ഥ പച്ചിലകള്‍ക്കിടയില്‍ കണ്ണെഴുതി പുഞ്ചിരിച്ചു നീലിമ മനസ്സുണര്‍ത്തി ഇരുളിന്‍ മറ നീക്കി മരുവുന്നൊരു ദേവരിന്‍ നടയില്‍ ധ്യനമാഗ്നയായി, പുലരി തുമ്പിയെ പിടിച്ചകന്നൊരു ബാല്യമിന്നു ഓര്‍മ്മകളില്‍ പുതു വസന്തമുണര്‍ത്തുന്നു നാഗലിംഗപൂകണ്ടു മനസ്സു ധ്യനാത്മകതയിലലിഞ്ഞു വിരിഞ്ഞു നില്‍ക്കുന്ന മഞ്ഞ മന്ദാരം പോല്‍ സന്ധ്യാംബരം ശരത്കാല പുലരി ഊതിയകറ്റുന്നു മൂടല്‍ മഞ്ഞലകളെ ... തീരങ്ങളിലെ  പുല്‍ത്തകിടിയില്‍ പുലരിക്കാറ്റിന്‍ തിരയാല്‍ വളയുന്ന പുല്ലിനു മയിൽപ്പീലിയഴക് അരുണോദയത്തിന്‍ സംഗീതം ആകാശം കിഴടങ്ങുന്നു നീലിമയാല്‍ ഗ്രീഷ്‌മത്തിലെ തീരം ചക്രവാളം ചാഞ്ചാടുന്നു നീല നിറങ്ങള്‍ക്കിടയില്‍ പൂമ്പൊടി നിറഞ്ഞ മേഘകൂട്ടങ്ങള്‍ ; സൂര്യരശ്മിയുടെ ഇടയിലുടെ പറന്നു പൊങ്ങി കരിയില കിളികള്‍ പ്രാതലുമായിരുന