Posts

Showing posts from January, 2018

ഉടലൊരുക്കങ്ങള്‍

Image
പിറുപിറുത്തു നീങ്ങുന്ന ശപ്പനാം വിശപ്പ് നാണം മറക്കാൻ ആവാതെ നിൽക്കും കിനാക്കൾ നഷ്ടമായ നിദ്രയുടെ ഇടതടവില്ലാതെ തേങ്ങൽ സന്ധികളിൽ ഇരച്ചിറങ്ങുന്ന നാളെയുടെ ഭീതി ആരുമാർക്കും ചെവികൊടുക്കാതെ മുന്നേറുന്നു അവനവൻ തുരുത്തുകളിലെന്നുമുത്സവങ്ങളൊക്കെ കൊടിയേറിയിറക്കുന്നു   സുഖദുഃഖത്തിന് ഇടയിൽ കൊഴിഞ്ഞ ദിനങ്ങളുടെ ഓർമ്മകൾ വേട്ടയാടുന്നു  കൈവിട്ടുപോയ വിരൽത്തുമ്പിലെ അക്ഷര വറ്റുകൾ പെറുക്കിയെടുക്കാൻ ആവാതെ കിതക്കുമ്പോൾ ഓടി തളരാത്ത ഘടികാരം കണ്ടു സ്വയമറിയാൻ ഉള്ളശ്രമങ്ങളിൽ നിഴലായി പിന്തുടരുന്ന നിത്യത ഇല്ല ആവില്ല ഇനി ഒരു പന്തയ കോഴിയാവാൻ എന്നിലെ എന്നെ അറിയാൻ വ്യഗ്രത  പോരാ ..!! ജീ ആർ കവിയൂർ 30.1.2018

ഒന്നു തൊടുകിൽ .....

Image
അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!! സമയമുണ്ടെങ്കിലുമില്ലെങ്കിലുമാരോട് ചോദിക്കുമല്ലോ എന്റെ വിലാസം ഞാനൊരു നാടോടിയെങ്കിലുമറിയില്ല ഇനിയെങ്ങോട്ടു പോകണമെന്ന് ... അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!! ഇവിടെയെവിടെ തിരിഞ്ഞൊന്നു നോക്കുകിലും പോകുവാനാവുന്നില്ല ആകെ  മൂടൽമഞ്ഞുമാത്രം വഴിതെളിയിക്കാനൊരു മിന്നാമിന്നിയോ ചിരാതോയില്ല ഇടവഴികയറി പോയാലുമെന്നെ ആരുമറിയില്ലല്ലോ..... അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!! ജീവിതമേ ഞാനുമൊരു യാത്രക്കാരനാണുനിന്റെ ആടിയുലയുമീ കാറും കോളിലുമകപ്പെട്ട വഞ്ചിയിൽ നീയെവിടെ ഇറങ്ങുവാൻ പറയുകിലുമിറങ്ങിയേ മതിയാവു ഓർമ്മ കാഴ്ചയായ്  നിന്നിടും  പൂക്കൾ ചെടിച്ചട്ടിയിലായ് ഗന്ധമായ് ഞാനലയുമീ അനന്ത  വിഹായസ്സിലാകമാനമായ് അത്രമേലുടഞ്ഞു നിൽക്കുന്നുണ്ട് ഞാൻ ഒന്നു തൊടുകിൽ ചിതറി പൊഴിഞ്ഞിടും  ....!!

തിരിഞ്ഞുനോട്ടം .....

Image
ഇനി ഞാനുമങ്ങുമീ കൈതണലിന്‍ ചോട്ടിലായി നില്‍ക്കാമെന്നു കരുതുന്നു നന്മയേറെ ഉണ്ടല്ലോ ഇന്ദ്രിയ നിഗ്രഹം കഴിച്ചിട്ടൊന്നു ചന്ദ്രഹാസം മുയര്‍ത്തട്ടെ ഇന്ദ്രനോളം വേണ്ട എനിക്ക് ഗര്‍വയ്യോ എന്തെ ഇങ്ങിനെ തിരിയുന്നുയീ കാലഗോളമത്രയും തിരിഞ്ഞൊന്നു നോക്കുകില്‍ തിക്കിയും തിരക്കിയും തിണ്ണകള്‍ കയറി മടുത്തുവല്ലോ താരാനായകനീ വണ്ണമെന്നെ താങ്ങായി നിര്‍ത്തുമല്ലോ സുനലന്‍ തെളിഞ്ഞു കത്തും വരക്കും അനിലന്‍ കുടെയുണ്ടാവുമല്ലോ സുന്ദരകാണ്ഡം ചമക്കുന്നുവല്ലോ ജീവിതരാമായണം വിരല്‍ തുമ്പിലായ്‌ വാല്‍മീകിയല്ല വ്യാസനുമല്ലെങ്കിലുമെന്‍ വാലും വ്യസനവുമില്ലാതെ വാഴാമെന്നു  കരുതുമ്പോഴേക്കുമീയിയിട്ടാ വട്ടത്തില്‍ വാല്‍ മുറിഞ്ഞു പോകുന്നു വീഴാതെ നില്‍ക്കുന്നു ഗൌളി കണക്കെ ചെളിയില്‍ ചവിട്ടാതെ ഇനി എത്ര നാള്‍ വിഴുപ്പലക്കാനിയുമുണ്ടോ ആശാ നദിയില്‍ ഇറങ്ങി മടുത്തല്ലോ എല്ലാവരുമാശാന്മാരെന്നു നടിക്കുമ്പോള്‍ അറിയാതെ എന്നുള്ളിലുമായ് മുളക്കുന്നൊരു മുള്‍മുരിക്കയുമതാ മുറുമുറുപ്പുയരുന്നു  അറപ്പുളവാകുന്നു . നുള്ളി കളയാമിനി നിരാശവേണ്ടാ മുള്ളുകളൊക്കെ വളരുന്നുവല്ലോ ഇവയൊക്കെ  ഇല്ലാതെ ഉണ്ടോ ജീവിതാനുഭവസമ്പൂര്‍ണ്ണമാകുവാന്‍  ..!! ജീ ആര്‍ കവിയൂര്‍

അരികത്തു വന്നു

ഇത്തിരിനേരമെന്റെ അരികത്തു വന്നു നീ നിന്‍ ഈറന്‍ മിഴിയുമായ് തീര്‍ത്തില്ലേ  എനിക്കായൊരു സ്നേഹത്തിന്‍  തണ്ണീര്‍ പന്തല്‍ ഓമലെ മറക്കുകില്ല സാനന്ദം സന്തോഷമിതെങ്ങിനെ ഞാന്‍ പറയേണ്ടു വാക്കുകളാളൊരു നറു മാല്യം  കൊരുക്കുവാനായ് വാടികളെത്ര താണ്ടി മനോമുകര സീമയിലാകവേ ..!! തെന്നലായി വന്നു തലോടിയകന്നു എന്‍ വിരല്‍ തുമ്പിലായ്‌ തോന്നതിപ്പോളെന്നില്‍ വാണി മാതാവിന്‍ അനുഗ്രഹത്താല്‍ ..!!

അഞ്ചിതമോഹം .

Image
അഞ്ചിതമോഹം . നോവുകളുടെ അളവെടുക്കാതിരിക്കുക ഭാഗ്യങ്ങളൊക്കെ പരീക്ഷിക്കാതിരിക്കുക എന്ത് ലഭിക്കേണ്ടതുണ്ടോയവയൊക്കെ  തേടി വരിക തന്നെ ചെയ്യുമതു നിശ്ചയം എന്നുമെന്നുമതിന് പിന്നാലെ പായാതിരിക്കുക മുല്ലാക്കായ്ക്കെന്നു  നിസ്ക്കാരപ്പള്ളിയിങ്കലായ് രാമനെ തെളിയുന്നുവോയെന്നു പൂജാരിക്കമ്പലത്തിലായ് റഹമാനെ ദര്‍ശിക്കുവാനാവുമോ രൂപങ്ങളെക്കുറിച്ചുള്ള തിരിച്ചറിവെന്നുണ്ടാകുമോ അന്നു മനുഷ്യന്‍ മനുഷ്യന്റെ ഉള്ളില്‍ മനുഷ്യനെ കണ്ടെത്തുമെന്നതിനില്ല സംശയം ..!! തൊട്ടറിഞ്ഞിടുക ആകാശത്തിലും  ഭൂമിയിലാകവേ തേടാതിരിക്കുക ജീവിതത്തിലെ സുഖങ്ങള്‍ക്കായ് ഭാഗ്യങ്ങളോക്കെ മാറി മറിയുന്നതിനെ കുറിച്ചോര്‍ത്തു വെറുതെ തീ തിന്നാതിരിക്കുക മനമേ അടങ്ങുക മടങ്ങുക ഉള്ളിന്‍റെ ഉള്ളതിനെ അറിഞ്ഞു നിത്യം  പുഞ്ചിരി തെളിക്കുക ചുണ്ടുകളില്‍ പ്രകാശപൂരിതമാവട്ടെ സ്നേഹത്താല്‍ അന്യന്റെ ഹൃത്തടത്തിലാകവേ വിരിയട്ടെ സുഗന്ധത്തിന്‍ മന്ദാര സുമങ്ങള്‍.....!! വിഷാദ സന്ധ്യകള്‍ക്കായി വെറുതെ വാശി പിടിക്കാതിരിക്കുക സ്വന്തമല്ലാത്തതിനെ ഓര്‍ത്ത്‌ പൊഴിക്കാതിരിക്കുക കണ്ണുനീര്‍ വരുമീ സമുദ്രത്തില്‍ കൊടുക്കാറ്റും പേമാരിയും ചുഴലിയും വാശിക്കായ്  പണിയാതിരിക

നീയെന്നില്‍ മധുരമാവണേ..!!

ഓർമ്മകളെന്നും  സുഖം പകരുന്നു നീയെൻ ചാരെയണയുമ്പോൾ ഒഴുകിവരുമരുവിയുടെ കുളിർ തെന്നലേറ്റു മയങ്ങുന്നു ഞാനിന്നും ഓണം വന്നു വിഷുവന്നാതിര വന്നകലുന്നുവെങ്കിലു നീയെൻ മനസ്സിൽ ഒരുകാലത്തും അറുതിവരാത്തൊരു അനുഭൂതിപകരും സുഗന്ധമാവുന്നു മനോഹര ചിത്ര പതംഗമായി ഉയർന്നു  നീയെൻ ചിതാകാശ നീലമയിൽ  മായാമയമാം മാരീച മാൻപേടയെന്നിലെ  ലക്ഷ്മണ രേഖതാണ്ടുന്നുവല്ലോ മഴവില്ലഴകേ മായല്ലേ മറയല്ലേ ഇരുളാക്കല്ലേ ഇമയടയുന്ന നേരത്ത് മെല്ലെ മിഴിനീർ മേഘങ്ങളാൽ വിരഹപെയ്യ്ത്തിനാലെന്നപോലെങ്കിലുമറിയുന്നു നിൻ മോഹനമൃദു  സാമീപ്യത്താലെന്നിലാകെ  അമൃതമഥനം തീർക്കുന്നു നിഷങ്ങളോളം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുവാൻ തോന്നുന്നു നിന്നെ നിറയുന്നു കനവിലാകെ നീയാമൊരുന്മാദ  സുന്ദര സുരഭിലാനന്ദ ലഹരി നീയെൻ മറവിയുടെ മറനീക്കി വിരൽത്തുമ്പിലെ അക്ഷര മധുരമാവണേ..!! ജീ ആര്‍ കവിയൂര്‍ 3.1.2018