Posts

Showing posts from February, 2012

എന്നിലും നിന്നിലും

Image
എന്നിലും നിന്നിലും  വില്ലോടിച്ചു വെട്ടു കൊണ്ട് വരുംനേരം  വില്ലിലേറ്റം വൈഭവമുണ്ടോയെന്നു കേട്ട് എത്തിയ നിന്‍ അവതാരത്തിന്നു  മുന്‍പില്‍ വില്ല് ഓടിച്ചു കാട്ടിയവന്‍ നീ  എന്തിനു ശൂര്‍പ്പണകയുടെ  മൂക്കും മുലയും മുറിച്ചു  നിനക്കറിയില്ലേ അവളുടെ ആഗ്രഹം കേവലം  അനുജനെ കാംഷിച്ചത് മാത്രമല്ലേ  നിന്‍ അച്ഛനുമില്ലായിരുന്നില്ലേ സംബന്ധങ്ങള്‍ മൂന്ന്. സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മായാ ഹിരണമാണ്ന്നു അറിഞ്ഞിട്ടും അവളുടെ വാക്കുകള്‍ കേട്ടാണ്  അതിന്‍ പിന്നാലെ പോയതെന്നു  പറയുന്നതില്‍  അര്‍ത്ഥമല്‍പ്പവുമുണ്ടോ   ?,നീ മറഞ്ഞു നിന്ന്  ആവാനരനാം ബാലിയെ നിഗ്രഹിച്ചിട്ട് ജന്മാന്തരം പകരം വീട്ടലുകളാണെന്നു  പറഞ്ഞു ധരിപ്പിച്ചില്ലെന്നുണ്ടോ? അഗ്നി സാക്ഷിയായിട്ട്‌ വരിച്ചവളെ  അഗ്നി പരീക്ഷണം നടത്തിയിട്ടും  ജനാപവാദം ഭയന്ന് തിരസ്ക്കരിച്ചിട്ടു  ആതാമത്യാഗം നടത്തിയില്ലേ സരയുവിലായി  നിന്നെ മരിയാദാ പുരുഷനായി കരുതുന്നത്  മറ്റൊന്നും കൊണ്ടാല്ലയെന്നു ഓര്‍ക്കുക  താതന്റെയും ഗുരുവിന്റെയും രാജ്യത്തിനായും  നിലകൊണ്ട നിന്റെ പ്രവര്‍ത്തികളാണ് പിന്നെ  നിന്റെയും എന്റെയും ഉള്ളിലുള്ളോരു       ആത്മാ രാമനായി കരുതി പരം പോരുളായി പൂജിച്ചു പോരുന്നതെന്ന് ഉത്തമ ബോദ്

ഓര്‍മ്മകള്‍ എന്റെ കുട്ടുകാര്‍

Image
ഓര്‍മ്മകള്‍ എന്റെ കുട്ടുകാര്‍  നഷടപ്പെടുന്നതാണ് ഏറെ സന്തോഷം കിട്ടുന്നതിനേക്കാള്‍  കണ്ണുകളടച്ചു കാണുന്നതിന്‍ സുഖം പറഞ്ഞറിയിക്കാന്‍ ആവില്ല  കണ്ണു നീര്‍കണങ്ങള്‍ വാക്കുകളായി വാക്കുകള്‍ കവിതകളായി  നിന്റെ ഓര്‍മ്മാകളാല്‍ കഴിയുക രസമേറെയാണ്       ********************************************************************* മുള്ളിന് പകരം എന്ത് പുഷ്പങ്ങള്‍ തന്നാലും  കണ്ണുനീരിനു പകരം പുഞ്ചിരി തന്നാലും  ഞാന്‍ ആഗ്രഹിക്കുന്നു നിന്‍ സാമീപ്യം  ജീവിത കാലം വരേയ്ക്കും, നിനക്കെന്തുണ്ട് പറയുവാന്‍ ഇത്   നൊസ്സ് എന്നാണോ ?!!   ***************************************************************** കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഈ സായാന്നങ്ങള്‍ ഉണ്ടാവുമോ  ആരൊക്കെ എവിടെ  ഒക്കെ പോയി മറയുമോ ആവോ  ഇനി കാണണമെങ്കില്‍  ഓര്‍മ്മകളില്‍ കാണാം  എങ്ങിനെയെന്നോ ഉണങ്ങിയ റോസാ പൂക്കള്‍  പുസ്തകത്തിന്‍ ഉള്ളിലെന്നോണം       ************************************************************ നോക്കു   വീണ്ടും   രാത്രി   വന്നണഞ്ഞു  ഏകാന്തവീണ്ടും കാര്‍ന്നു തിന്നുന്നു വേദനയെന്നോണം   വെറുതെ ആകാശത്തു കണ്ണും നട്ടിരിക്കുകയായിരുന്നു നക്ഷത്രത്തിന്‍ ചാരുതയിലായി ,പൊ

വര്‍ണ്ണങ്ങള്‍

Image
വര്‍ണ്ണങ്ങള്‍    വിശപ്പ്‌  നിശബ്ദതയിലാളുന്നു    നീക്കിനിര്‍ത്താനാവാത്ത വയറിന്‍ കാളല്‍  ശിവരാത്രി  അമാവസിയുടെ രാവിലയി  മധു ചഷകത്തിലേക്കു താഴുന്ന ചന്ദ്രന്‍  കുടെ വിഷപാനം നടത്താന്‍ ഒരുങ്ങുന്ന  സംഹാരകാരകന്‍ കുടെ  വ്യാകുലയാം പാര്‍വതി     . ഹോളി  പൗര്‍ണ്ണമി   ചന്ദ്രന്റെ നിലാവോളിയില്‍  ചാലിച്ച് വച്ചൊരു ഭാഗ്ഗിന്റെ ലഹരിയില്‍  പുലരി  വര്‍ണ്ണങ്ങലോടോപ്പം ഒരുങ്ങുകയായി മനസ്സും ദേഹവും ഋതുവിന്‍ മാറ്റത്തിനൊത്തു  ചിത്രം  പൊടിനിറഞ്ഞ ജാലക ചില്ലില്‍  പെയ്യ് ത്തു നീരിന്‍ ജല ചായാ ചിത്രം     നിറം  നിത്യശാന്തിയായ കല്ലറയുടെ നിറം  നിത്യം വിരിയും പൂവിന്റെയും        

ജീവിതമേ നിന്റെ കവിത

Image
ജീവിതമേ നിന്റെ കവിത  ജീവിതമെന്നത്‌ ഇനി കുറച്ചു നാളുകളെ ഉള്ളു ബാക്കി                                                                                           ഈ വൈകിയ വേളകലെ   എന്റെ കുടെ കഴിഞ്ഞു കോള്‍ക    നാളയുടെ നിമിഷങ്ങള്‍ക്കായി കാത്തുനില്‍കവേണ്ട  ഇന്ന് നമ്മള്‍ക്കുള്ളതാണ്  , എന്റെ കരം ഗ്രഹിക്കു നമുക്ക് ജീവിക്കാം  *********************************************************************************** ജീവിതം വളരെ അധികം അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്  ചിലപ്പോള്‍ ചിരിപ്പിക്കും മറ്റു ചിലപ്പോള്‍ കരയിക്കും  തന്നെക്കാള്‍ ഏറെ ചിലരില്‍ വിശ്വാസം അര്‍പ്പിക്കരുതെ  ചിലപ്പോള്‍ അന്ധകാരത്തിലും പ്രതിഛായും കൈയോഴിയുമല്ലോ  ********************************************************************************* ഈ കവിതകള്‍ എഴുതുന്നത്‌ അവരുടെ തൊഴില്‍ അല്ല  അവരുടെ ഹൃദയം കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു  കവിതകള്‍ ആരെഴുതുന്നുവോ അവര്‍  കവിതളെ മദ്യത്താല്‍ അല്ല തുലികയുടെ ലേഹരിയാലല്ലോ. 

അനന്തം അജ്ഞാതം

Image
അനന്തം അജ്ഞാതം     വര്‍ണ്ണിക്കുക വിഷമം തന്നെ  സൃഷ്ടിയുടെ സംഗീര്‍ണത വിശാലമാം ജീവിത മുല്യങ്ങള്‍  ക്രോടികരിച്ചു കേവലം ഒരു ചെറു ബീജത്തിലായി  മാസങ്ങളുടെ തപസ്സുകള്‍ക്ക്  ഒടുക്കം മുഷ്ടി ചുരുട്ടി ഭൂമി തന്‍  മടിത്തട്ടിലായി വീണു കരയുന്നു പ്രതിക്ഷേധ സ്വരവുമായി മടങ്ങുമ്പോള്‍ പുഞ്ചിരിച്ചു ഏറെ  സന്തോഷത്താല്‍ ,എത്ര വിചിത്രമി  പ്രപഞ്ച രഹസ്യം മനനം ചെയ്യും  തോറും ഉരാകുടുക്കുപോല്‍ പ്രഹേളികയാകുന്നു. ശിവനെ !!

പുഴയുടെ മടക്കം

Image
പുഴയുടെ മടക്കം  നിങ്ങളെന്നിലെക്ക് ഒഴുക്കിയ  അഴുക്കുകളൊക്കെ  സഹിച്ചു  എന്റെ അടി തട്ടിലെ മണല്‍  ഊറ്റി  മരണം ആഘോഷിച്ചു  എനിക്കായി പലരും കൊടി പിടിച്ചു  സത്യാഗ്രഹങ്ങള്‍ നടത്തി എന്നിട്ടും  ആരും ഒന്നുമേ ചെയ്യ് തതുമില്ല   ആനപ്പുറമെറി ആറാട്ട്‌ കഴിഞ്ഞു ദൈവങ്ങളും  മാമോദിസയും  മുങ്ങിയും  മറഞ്ഞു      എങ്കിലും ഇനി നിങ്ങള്‍ക്കായി  ഒന്ന് കൂടി മടങ്ങിവരാം എന്നെ  നിര്‍ലജ്ജമാക്കി വീണ്ടും ഇല്ലാതാക്കരുതെ      

ഹോ കഷ്ടം, ഇനിയും വേണം ഏറെ

Image
ഹോ കഷ്ടം, ഇനിയും വേണം ഏറെ  സമാന്തര ജീവിത പാതകള്‍ താണ്ടവേ വഴികള്‍  പിരിയുമ്പോള്‍ വാര്‍ദ്ധക്ക്യമേ ചാണ്‍  വയറിന്റെ  നോവുകള്‍ അതിനു പിന്നില്‍  നാലു  വിരക്കിടയുടെ     തിരുശേഷിപ്പുകള്‍ എല്ലാ സംഹിതകളും ഓതിയ  വഴികള്‍  നടന്നു സന്മാര്‍ഗ്ഗം വെടിയാന്‍ മനസ്സിന്‍  സംഘര്‍ഷത്തിന്‍  ഒടുവിലായി ഏറെ പക്വത  കൈ വിട്ടു ചുറ്റുമ്പോള്‍ പിന്നെ ഒട്ടുമേ   അമാന്തിച്ചില്ല ,ലംബമായി തോല്‍വി അറിയിക്കുന്നു  അറിയാതെ പോകുന്നു വല്ലോ ചില്ല് കൊട്ടാര വാസികള്‍  ഇത്ര ഉന്നതമാം ജീവിതസത്യങ്ങള്‍,ഹോ കഷ്ടം    

നഗരവും നരകവും സ്വര്‍ഗ്ഗവും

Image
നഗരവും നരകവും സ്വര്‍ഗ്ഗവും  ചുവന്നു കലങ്ങിയ കണ്ണുകള്‍ കാട്ടി  അയ്യോ അയ്യോ എന്ന് വിളിച്ചു കരഞ്ഞിട്ടും ഒരല്‍പ്പവും    മനുഷ്യത്വവും  കാട്ടാതെ  കൗ രവ സഭയിലെ ദുരിയോദധരനെന്നോണം      സൂചി കുത്തുവാന്‍ ഇടം നല്‍കയില്ല ഈ  നഗരമൊരു നരകമായി മാറുമ്പോള്‍  ഒരുവന്‍ കൂടി സ്വര്‍ഗ്ഗ ലോകം പൂകി  എന്നിട്ടും കരഞ്ഞു കൊണ്ടിരുന്നു ആമ്പുലന്‍സ്       

എന്റെ പുസ്തകത്തിന്റെ റിവ്യൂ

Image
ആത്മാവിഷ്‌കാരങ്ങള്‍ പുസ്തകം : ആത്മാവിഷ്കാരങ്ങള്‍  രചയിതാവ് : ജി.ആര്‍. കവിയൂര്‍   പ്രസാധനം : റാസ്പെറി ബുക്സ്   അവലോകനം : ഇന്ദിരാബാലൻ  " അ മ്മിഞ്ഞപ്പാലോളം മധുരമുള്ള അമ്മ പറഞ്ഞ ഭാഷയുടെ മന്ത്രവുമായി "ജി.ആർ .കവിയൂരെന്ന പ്രവാസകവി അനുനിമിഷം ജീവിക്കുന്നു. അദ്ദേഹത്തിന്റെ 46 കവിതകളടങ്ങിയ "ആത്മാവിഷ്ക്കാരങ്ങൾ" എന്ന കാവ്യസമാഹാരത്തിലൂടെ കടന്നുപോവുമ്പോളനുഭവപ്പെടുന്നത്‌ നഷ്ടപ്പെടുന്ന പലജീവിതമുഖങ്ങളേയും, ജീവിതസത്യങ്ങളേയുമാണ്‌. പുതിയ കാലഘട്ടം മറന്നുകൊണ്ടിരിക്കുന്ന പല മൂല്യങ്ങളേയും ഓർമ്മപ്പെടുത്തുവാൻ ഈ കവിക്കു കഴിയുന്നു. അതു തന്നെയാണ്‌ യഥാർത്ഥത്തിലുള്ള ഒരെഴുത്തുകാരന്റെ ധാർമ്മികമായ കടമയും. ഹൈക്കുകവിതകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള നാലു വരി കവിതകളിൽ ജീവിതത്തിന്റെ അപാരമായ അർത്ഥതലങ്ങളെ സന്നിവേശിപ്പിക്കുവാൻ ഒരളവുവരെ ജി. ആറി. നു കഴിയുന്നു. എന്താണ്‌ കവിത എന്നതിന്‌ ഇന്നു പല നിർവ്വചനങ്ങളുമുണ്ട്‌. എറിയുന്ന കല്ലുപോലെ അതു കഠോരവുമാണ്‌. എന്നാൽ ആത്യന്തികമായി പറയുമ്പോൾ അതു ഹൃദയത്തിൽ നിന്നൊഴുകുന്ന സംഗീതം തന്നെയെന്നു എളിയ എഴുത്തുകാരിയായ ഞാൻ വിശ്വസിക്കുന്നു.അതു വേദനയുടേതാകാം, ആഹ്ലാ

സുഹുര്‍ത്തെ നിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍

Image
സുഹുര്‍ത്തെ നിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍  ഇനി വേണ്ടനിക്ക് പേരും പെരുമയും  ഓര്‍മ്മകളുടെ മൃതിവലയത്തില്‍ പെട്ടു  ഉഴലുകയും  വേണ്ടിയിനി ,താങ്കളെപോലെ ഉള്ളൊരു  സു ഹൃത്തു ള്ളപ്പോള്‍  വേറെ ഉള്ളവര്‍ എന്തിന് ******************************************************************* ചില സുഹുര്‍ത്തുക്കളെ  നിന്മിഷങ്ങള്‍ക്കുള്ളില്‍ അറിഞ്ഞു  കൊണ്ട്  വിസ്മരിക്കുന്നു  എന്നാലോ ചിലരെ ആണ് നിമിഷങ്ങള്‍ക്കകം ഓര്‍ക്കപെടുക  ഞാന്‍ താങ്കളോട് ഇത് തന്നെ ആണ് ചോദിക്കുന്നത്  സുഹുര്‍ത്തു വലയങ്ങളില്‍ എന്റെ നിലവാരം എവിടെയാണോ ആവോ ? ******************************************************************* സന്തോഷത്താല്‍ മനസ്സിനെ ഉണര്‍ത്തുകയും  ദുഃ ഖത്തില്‍ നിന്നും ഹൃദയത്തെ മോചിപ്പിച്ചും  കഴിഞ്ഞു പോകവേ എനിക്ക് ഒരു    അപേക്ഷ യേ    ഉള്ളു  താങ്കളോട് സുഹുര്‍ത്തെ ദിവസത്തില്‍ ഒരിക്കലെങ്കിലും  ഒന്ന്    എന്നെ ക്കു റിച്ച്   ഓര്‍ക്കുവാന്‍ സമയം കണ്ടെത്തണേ    ******************************************************************* ജീവിതം മുറിവുകള്‍ നിറഞ്ഞതെങ്കിലും  സമയത്തെ മുറുവുണക്കിയായി മാറ്റാന്‍ പഠിക്കു  തോല്‍ക്കണം എന്നായാലും      മൃ ത്യു

കവിതേ ......!!! ഗാനം ജീ ആര്‍ കവിയൂര്‍

Image
മറക്കാന്‍ കഴിയാത്തൊരു ഈണമാണ് നീ  പിണങ്ങാന്‍ കഴിയാത്തൊരു ഇണക്കമാണ് നീ    മധുരം കിനിയും കയിപ്പുനീരാണ് നീ  കണ്ണില്‍ വിടര്‍ത്തും കനവിന്റെ നേരാണ് നീ  മണ്ണില്‍ വിടരും കനിയുടെ വേരാണ്  നീ  മഥിക്കും മനസ്സിന്‍ ആശ്വാസമാണ് നീ  ഉള്ളിലോതുങ്ങാത്ത വീഞ്ഞിന്റെ ലഹരിയാണ് നീ  ഉറങ്ങാത്ത ഉണര്‍വിന്റെ പേരാണ് നീ  അനര്‍വചനീയമാം അനുഭൂതിയാണ് നീ  ഇരുളിന്‍ നോവിന്‍ വെളിച്ചമാണ് നീ  നെഞ്ചിന്‍ നിറയും അക്ഷയഖനിയാണ് നീ    ഋതു ഭേദങ്ങളില്‍ പിരിയാത്തൊരു സഖിയാണ് നീ  ജീവിത ഭാരത്തിന്‍ അത്താണിയാണ്  നീ   എന്‍ മതിഭ്രമത്തിന്‍ ഔഷധിയാണ് നീ  വിരല്‍ തുമ്പില്‍ വിരിയും അക്ഷര നോവാണ് നീ  നിന്നെ പിരിഞ്ഞങ്ങു കഴിയുവാനാവില്ലല്ലോ കവിതേ .......!!!!

നിലനില്‍ക്കില്ല ഏറെ ......

Image
നിലനില്‍ക്കില്ല ഏറെ ...... സദൃശ്യമായി ഒന്നുമേ നിലനില്‍ക്കില്ല ഏറെ  എത്രയോ പേരും പെരുമയും തലയെടുപ്പുമായി  അണിഞ്ഞൊരുങ്ങി നീറ്റിലിറങ്ങി ഏഴു കടലും  താണ്ടി ഒരു നാള്‍ കടല്‍  ഛേതത്തില്‍   പെട്ട്  തകര്‍ന്നു കിടക്കവേ പ്രൗഢിയുടെ നാളുകള്‍  ഓര്‍ത്തുപോയി ,മനുഷ്യന്‍ ജീവിക്കുന്നു മരിക്കുന്നു  എന്നാല്‍ ഭൂമി എന്നെന്നും നിലനില്‍ക്കുന്നു  അതെ സ്ഥലത്ത് വീണ്ടും ഉദിക്കാന്‍ തിടുക്കപ്പെടുന്ന സൂര്യന്‍  തെക്ക് വടക്ക് അടിക്കുന്ന കാറ്റ് തിരികെ വന്നയിടത്ത്  തിരികെ വന്നു ചേരുന്നു ,നദികളും വീണ്ടും വീണ്ടും ഒഴുകി  കടലില്‍ പോയി ചേരുന്നു ,എന്നാല്‍ കടല്‍ നിറയുന്നില്ല  മനുഷ്യന്‍ നിര്‍മ്മിക്കുന്നവ അവന്റെ കാലത്തിനപ്പുറം നിലനില്‍ക്കുമെങ്കിലും നാശത്തിലേക്ക് കുപ്പു കുത്തുന്നുവല്ലോ 

മുന്നേറട്ടെയോ ..............?

Image
മുന്നേറട്ടെയോ ..............? ചങ്ക് പറിച്ചു കാട്ടുവാന്‍  ചങ്ങാതി ഞാനോരു ചങ്ങന്‍പുഴക്കാരനുമല്ല  ഇടയില്‍ നിന്ന് പറയട്ടെ  ഇടപ്പള്ളിയിലെ ഇറയത്ത്‌ പോലും  നില്‍ക്കുവാനുള്ള യോഗ്യതയോ  നഷ്ടപ്പെട്ടൊരു കവിതയുടെ വിത  തേടുന്നു കപിയുടെ പിന്‍ മുറക്കാരനായി തടുക്കുന്നു അക്ഷരങ്ങളുമായുള്ള  മല്‍പിടുത്തത്തില്‍ തോറ്റൊരു  മൂഢ നായി കാണുന്നവയെ കുറിച്ച്  കുത്തി വരച്ചു കഴിയുന്നു  കവിയുരുകാരനായി നട്ടം തിരിയുന്നു  നാടുംവീടും വിട്ടു നാടോടിയായി    നഷ്ടമായോരെന്‍ ഭാഷയുടെ  ആഴം അളന്നു പരിക്ഷീണനായി  മുന്നേറുന്നു    ആരും അറിയാതെ ഈ ബ്ലോഗുലത്തില്‍   

കുടെവിടെ ....?

Image
കുടെവിടെ ....? കൂടേ കൂടേ കാക്കയെവിടെ കാടേ കാടേ മരമെവിടെ?? * കുഞ്ഞിന്‍ പുസ്തകത്താളില്‍  നിന്നും  പറന്നങ്ങു  ഇന്റര്‍നെറ്റ്‌ ഏറിയങ്ങ്   ചെക്കേറിയില്ലേ   ടാബ്ലറ്റില്‍      തൊട്ടു നോക്കും  മുന്‍പങ്ങ് റേഞ്ചിനോടൊപ്പം    പറന്നകന്നില്ലേ!, അയ്യോ കാക്കേ പറ്റിച്ചോ  മരമെല്ലാം മഴുവിന്‍ വാത്തലയാല്‍  അച്ഛനും ചേട്ടനും എഴുതും കവിതയുടെ  ഇരയായല്ലോ ,കാടെ കാടെ നീ നാടായില്ലേ  പാടെ എല്ലാം അറിഞ്ഞില്ലേ ,മരവും വേണം കാക്കേ   നീയും വേണം, വന്നോളു കുട്ടരെ വച്ചിടാം മരമോന്നന്നായി  പാടാം വീണ്ടും കാക്കേ കാക്കേ കുടെവിടെ ......... ================================================ * മുകളിലത്തെ വരികള്‍ മോഹന കൃഷ്ണന്‍ കാലടി ഫേസ് ബുക്കില്‍ ഇട്ട വരിയാണ്  അതില്‍ നിന്നുമാണ് മിച്ചം വരികള്‍ എഴുതുവാന്‍ കഴിഞ്ഞത്       

ജീവിത കോണില്‍ തനിയെ

Image
ജീവിത കോണില്‍ തനിയെ    ജീവിത പാതയില്‍ കാണ്കെ ഇരുന്നു കരയുന്നു ചിലര്‍  മറഞ്ഞിരുന്നു കരഞ്ഞു തീര്‍ക്കുന്നു മറ്റു ചിലര്‍   എന്നെ കരയിപ്പിക്കുന്നവരെ കരയു  എന്റെ കണ്ണുനീര്‍ തോരും മുന്‍പേ  മരണത്തില്‍ സുഖം അപ്പോഴേ ലഭിക്കു  മരണകാരകാനും ചങ്ങലക്കുള്ളില്‍ നിന്ന് കരയട്ടെ  ചിലപ്പോള്‍ കരയില്‍ നിന്നും  കടലിനെ നോക്കി കാണുമ്പോള്‍  ചിന്തിക്കാറുണ്ട് ,എന്തിനി കടല്‍ കരയെ വന്നു തട്ടി  തെറിപ്പിച്ചു തിരികെ കടന്നകലുന്നു  ഒന്നുകില്‍ കര കടലിനോടു പിണങ്ങി അകലുന്നുവോ  അതോ കടല്‍ കരയോടോ ,എന്താണ് ഇവരുടെ  പ്രശ്നം മനുഷ്യനെ പോലെ വല്ല കുടുംബ കോടതിയുടെ  ഇടപെടല്‍ വേണമോ , ഹോ!! പ്രപഞ്ചത്തിന്‍ ഒരു മറിമായമേ   

വൈറസ്സുകളാല്‍ മോചനം തേടാം

Image
മനസ്സ്   തുറക്കാന്‍  ,മതിച്ചു പുളയുവാന്‍,ചങ്ങാത്തത്തിനു  തുരംഗം വച്ച് ,വഴിയാധാരമാക്കാന്‍ ഐ ഡി യും പിന്നെ       പാസ്സ് വേര്‍ഡ്‌ എന്ന സൂത്ര വാക്യംഎന്തെന്നു പറയു  ഞാനൊന്ന് ലോഗിന്‍ ചെയ്യത് വൈറസ്സുകളാം ടോര്‍ജന്‍ കുതിരയും ഡബ്ലു മുപ്പത്തിരണ്ട്  പിള്ളേഉഴലഗെന്‍ മുപ്പത്തി ഒന്നിന്‍ പുഴുക്കളെയും നിറച്ചു   മനസ്സിനകത്തെ കീ  കീബോ൪ഡിനെ കുറിച്ചങ്ങു  മറന്നേക്കു  പിന്നെ കവിതയും കഥയും ലേഖനവും അടങ്ങുന്ന ബ്ലോഗുകളില്‍  നിന്നും മുക്തി നേടി ആന്റി വൈറസ്സുകളുടെ നാമവും എലസ്സുകള്‍ക്കും  പിന്നാലെ പോയിടാം ,  ഓം ശാന്തി ശാന്തി ശാന്തിഃ