Posts

Showing posts from May, 2017

കൊതിയുറുന്നു

Image
കൊതിയുറുന്നു എന്നില്‍ നിന്നെ കാണുമ്പോള്‍ ഏഴ്ഴകുള്ള നിന്‍ നിറമെന്നില്‍ മധുരനോവുണര്‍ത്തുന്നു കണ്ടു കഴിയാനേ അകുകയുള്ളല്ലോ എന്നും സ്വപനത്തില്‍ വന്നു നിറയും നിന്‍ പുഞ്ചിരി കണ്ടു ഉണരുന്നതിന്‍ സുഖമാരോടു പറയാന്‍ ........ ജീവിതാശകള്‍ കൊണ്ട് കണ്ടു കണ്ടിരിക്കുന്നു കൊതിയുറുന്നു എന്നില്‍ നിന്നെ കാണുമ്പോള്‍

പുതുമഴയായ്

Image
ഒരു പുതുമഴയായ് നിന്നില്‍  പടരുമ്പോള്‍ ഇട നെഞ്ചിന്‍ താളം ചേര്‍ത്തു പാടാനായ് കാതോര്‍ത്തു തുള്ളികള്‍ വീണുടയും നേരത്ത് അകലയെ എവിടെയോ ശ്രുതി മീട്ടി ചീവിട് നിന്‍ ശ്വാസനിശ്വാസങ്ങളെന്നില്‍ തരംഗമുണര്‍ത്തി സ്വരരാഗ നാദങ്ങള്‍ സാഗര തിരപോലെ കരയോടു ചേര്‍ന്നകന്നു പ്രണയ പരാഗങ്ങള്‍ ഉണര്‍ന്നു ശലഭ മഴപോലെ നീ എന്നില്‍ പൂത്തുവിരിഞ്ഞു മധുനുകര്‍ന്നു മനം കവരും സുഗന്ധത്താല്‍ ഞാനെന്നെ മറന്നു സ്വര്‍ലോക ഗംഗയില്‍ ചേര്‍ന്നു അലിയുമ്പോള്‍ വസന്തം വിരുന്നു വന്നു എന്‍ സിരകളിലാകെ ലഹരി ..!!

ചാരെ അണയാനായ്

Image
മാനം തുടുത്തു സിന്ദുര വര്‍ണ്ണമയം ഉണര്‍ന്നു കിളികുല ജാലങ്ങളാകെ പാടി സുപ്രഭാത രാഗങ്ങള്‍ ആമോദം നീ ഉണര്‍ന്നോയെന്ന ചിന്തയില്‍ എന്മനം നീലരാവില്‍ നിന്നിലലിഞ്ഞ സുഗന്ധം കാറ്റിന്‍ കൈകളില്‍ ഉള്ളത് പോലെ അനുഭൂതി പകര്‍ന്നാരാ രാവുകളിന്നും കനവിലെന്നപോലെ എന്നില്‍ നിറയുന്നു ഇനിയെന്ന് കാണുമെന്നു അറിയില്ല ലാവണ്യ പകരും നിന്‍ മിഴികള്‍ മൊഴികളില്‍ വിരയുമാ കവിതകളും ആശകളെറുന്നു നിന്‍ ചാരെ അണയാനായ് 

തഴുതിട്ട ഓര്‍മ്മ

Image
തഴുതിട്ട ജാലകങ്ങള്‍ക്കപ്പുറത്ത് തണുപ്പരിച്ചിറങ്ങുന്ന കാഴ്ച കണ്ടു തരിച്ചിരുന്നപ്പോളോരു ചെറു കാറ്റ് തൊട്ടു തലോടി അകന്നപ്പോള്‍ തെല്ലൊന്നു ഓര്‍ത്ത്‌ പോയാ കഴിഞ്ഞ തമ്മിലടുത്തു  ചൂട് പകര്‍ന്ന ആ ശിശിരം...

വികൃതമാകാതെ..!!

Image
കൊഴിഞ്ഞു വീഴുമല്ലോ മനസ്സിലെ മോഹങ്ങള്‍  കൊത്തി പറക്കാമിനിയുമൊരു പുലരിയുണ്ടല്ലോ  കണ്ണുകള്‍ക്ക്‌ വിശപ്പേറെ ഉണ്ടല്ലോ കാഴ്ചകള്‍ മറയില്ല  കാത്തിരിപ്പിന്റെ നിരഭേതങ്ങള്‍ ഒരുക്കുന്നു വാനം  കായക്കഞ്ഞിക്കരിയില്ലാഞ്ഞിട്ടു വിശപ്പ്‌ കേഴുന്നു  കാലങ്ങള്‍ കഴിയുകിലും കാര്യങ്ങള്‍ മാറാതെ നില്‍പ്പു  കാമ്യമാര്‍ന്നവയെ അറിയാതെ കാമാന്ധരായി ചുറ്റുന്നു  കര്‍ത്തവ്യങ്ങള്‍ ഏറെ പ്രകൃതി നല്‍കിയിരിക്കുന്നു എന്നാല്‍  കാണുന്നതൊക്കെ വെട്ടി പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്നു കര്‍ത്താവ് താനെന്നു എണ്ണിയഹങ്കരിക്കുന്നു ഇരുകാലി  കാകന്‍ സ്വയം അറിഞ്ഞു നിലകൊള്ളുന്നു വികൃതമാകാതെ..!!

വന്നിടുകയരികെ

Image
വേരറ്റു പോകാതെ വേറിട്ടുപോകാതെ  വിരിമാറിൽ ചേർത്തു നിർത്തുന്നു  വറ്റാത്ത സ്നേഹത്തിൻ നിറകുടമായ് വീഴാതെ കണ്ണിലെ കൃഷണ മണിപോലെ വഴിവിട്ടു പോകാതെ കാത്തിടാം നിന്നെ  വന്നിടുക വൈകാതെ വേഗമേന്നരികെ

ജന്മ പുണ്യം

Image
താരാപഥങ്ങളില്‍ മേഘ മറവില്‍ താഴത്ത് നിന്നു പുഞ്ചിരി വിരിയിച്ചു തളിര്‍ക്കുന്നു മഞ്ഞിന്‍ കണങ്ങളുടെ തലോടലേറ്റ്  തിളങ്ങും നിന്നിലെ തലയെടുപ്പ് എത്രത്തോളം കാട്ടുന്നു തന്നിലേക്കടുപ്പിക്കും മധുമണത്താല്‍ തത്തി കളിക്കുന്നു ശലഭങ്ങളും ശോഭയാല്‍ തമസ്സാകും വരേക്കും തന്നാലോടുങ്ങുന്നു തപസേത്ര ചെയ്യുകിലെ അവനിയിലായിത്ര തെളിവായ്‌ വരുമിതുപോല്‍ ജന്മങ്ങള്‍. 

സന്ധ്യേ ..!!

Image
അരുണാഭശോഭ ഏറുന്നു നിന്‍ കവിളിണകളും ശോകമൂകമാം മിഴികളിലെ ഭാവവും മോഹമെറ്റുന്നു പ്രണയത്തില്‍ ചാലിച്ചു എത്ര വര്‍ണിച്ചാലും തീരുകില്ല എവിടെനിന്നു നോക്കിലും എത്ര മനോഹരിയാണ് നീ എന്തെ ഇങ്ങിനെ സന്ധ്യേ ..!!

കപ്പിയുടെ കരച്ചില്‍

Image
എത്ര കരഞ്ഞാലും തീരാത്ത ശോകമല്ലോ നിന്റെ എന്നറിയുന്നു രാപകലില്ലാതെ തീര്‍ക്കുന്നു ദാഹം എങ്കിലും നിന്റെ കാതിലിത്തിരി എണ്ണയിട്ടു തരുവാനാരുമില്ലേ നിന്റെ നോവറിയാനാരുമില്ല നിന്‍ കുടെ ഉണ്ടല്ലോ ഒരു കയറും കൂട്ടായ് നിന്നാലേ ഇറങ്ങുന്നുവല്ലോ കിണറ്റിലായി കപ്പിയെ നിന്റെ ജന്മം മറ്റുള്ളവര്‍ക്കായി കരഞ്ഞു തീര്‍ക്കുന്നുവല്ലോ പരോപകാരി ..

പ്രവേശനോത്സവം

Image
പ്രവേശനോത്സവം പുത്തനുടുപ്പിട്ടു പുതുമണം പരത്തും പുസ്തകങ്ങളുമായ് പൂമ്പാറ്റകൾ പോലെ പാറിപ്പറന്നു വരുന്നുണ്ട് പള്ളിക്കൂടത്തിന്‍ പടിക്കലായ്  പ്രവേശനോത്സവം വരവായ് അ മുതല്‍ അം വരെയും ക മുതല്‍ യരലവരക്കും അക്ഷരമാലകളുരുവിട്ടു മാലേയത്തെ ഉണർത്തുകയായ് ആലാപന മധുരനിറച്ചു നാവിന്‍ തുമ്പില്‍ അറിവിന്‍ ആദ്യക്ഷരകള്‍ സന്തോഷത്തോടെ പഠിക്കുകയായ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്‍ സുന്ദര സുരഭില സന്ദേശങ്ങളാല്‍ സമുചിതം നിറയും നിമിഷങ്ങളോരുക്കുകയായ് സമസ്ത കേരള സംസ്കൃതിയുടെ സമുന്നത ഉയര്‍ത്തുകയായ് ആവേശം അലതല്ലും സുദിനം വരവായ് ആര്‍ജവമേകും അരുണകിരണങ്ങളുടെ ആനന്ദം അലതല്ലും പ്രവേശനോത്സവ ആഭേരി എല്ലാ  കണ്ഠങ്ങളില്‍ മുഴങ്ങുകയായ് ..!!

കൊടുക്കില്ല ഒരിക്കലും

കാണ്മാനില്ല എന്റെ ശേഖരത്തിലെ ''ഒരു കവിയുടെ കാല്‍പ്പാടുകള്‍''  ''ഒരു ദേശത്തിന്റെ കഥ '' ''മഞ്ഞ്'' ''ചിദംബര സമരണകള്‍ '' ആരോ വായിക്കാന്‍ വാങ്ങി കൊണ്ട് പോയതാ എന്ത് ചെയ്യാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ മസ്തകത്തിൽ ഉള്ളതൊക്കെ വാസ്തവത്തിൽ ഹൃദിസ്ഥമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഹ്രസ്വമാര്‍ന്നോരു ജീവിതം ധന്യം പിന്നെ ഇല്ല വാക്കുകളുടെ ലോകത്ത് അക്ഷരങ്ങള്‍ പിഴുതു മാറ്റാന്‍ ശ്രമിക്കും തോറുമതു വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നുവല്ലോ അവകൂട്ടിവച്ചു താളുകളില്‍ നിരത്തി വായാനാനുഭവം പകരാമല്ലോ പിന്നെന്തിനു ഞാന്‍ തരണം, ഇല്ല തരില്ല ഞാൻ ഒരു പുസ്തകവും ഇരാവായി ആർക്കുമേ ഒരിക്കലും അതുപോലെ അല്ലയോ വനിതയെയും അറിവുണ്ട് തന്നാലോ തിരികെ തരില്ലാന്ന്. പുസ്തകം സ്ത്രീ ധനഞ്ജയ്‌വ പരഹസ്ത ഗതം ഗതം....... എന്ന് ചിന്തിച്ചിരുന്നു പഴമക്കാരുടെ ചൊല്ലുകള്‍ എത്രസത്യം..!!

ഏകാന്തരാഗം

ചെറുകിളി പാട്ടുപാടി മലയത് എറ്റു  പാടി വസന്തത്തില്‍ ചില്ലകള്‍ പൂവിട്ടു മാന്തളിരിലകള്‍ കാറ്റിലാടി മന്താരം മണം പകര്‍ന്നു മധുപന്‍ തേന്‍ നുകര്‍ന്നു കാട്ടാ റുകള്‍ മെല്ലെ  കുണുങ്ങി ഒഴുകി അവള്‍ മാത്രമെന്തേ വന്നില്ല മനമാകെ ഇരുണ്ടു പുകഞ്ഞു മൗനങ്ങള്‍ ചേക്കേറി അറിയാതെ കണ്ണുകളടഞ്ഞു സ്വപ്നങ്ങള്‍ മിഴി തുറന്നു വന്നവള്‍ അരികത്തു അറിയാതെ കണ്‍ തുറന്നു എവിടെയോ രാകിളികള്‍ പാടി ശോക ഗാനം .

ഇന്ദ്രിയസംയമനം

ഇന്ദ്രിയസംയമനം സ്ത്രീ ദുര്‍ഗയാണ് സംഹാര രുദ്രയുമാണ് ഭൂമിയും അവളാണ് ക്ഷമയും അവളാണ് മോഹിനിയും ശൂർപ്പണഖയും താടകയും അവള്‍ തന്നെ എങ്കിലും ചിലപ്പോൾ അവൾ അബലയാവും..അഭയമില്ലാതെ അഭയയാകും പിന്നെ  സൗമ്യയാവും. ജിഷയാവും.. എന്നുകരുതി അവളുടെ ക്ഷമ പരീക്ഷിക്കരുതേ അധികം നോവിച്ചാല്‍ എന്താണ് അവര്‍ ചെയ്യുന്നതെന്നറിയില്ല അത് ആരായാലും സ്വാമിയാലും അച്ചനായാലും മുല്ലാക്കയായാലും പലതും ചെത്തി എന്നും വരും പുരഷ കേസരികളെ സ്വന്തം ജനനേന്ദ്രിയം സംരക്ഷിച്ചു കൊള്‍ക സംയമനം പാലിക്കുക ...!!

എന്തെ ദാഹിക്കുന്നു

Image
എന്തെ ദാഹിക്കുന്നു എന്‍ കണ്ണുകളില്‍  വസന്തവും ശിശിരവും എങ്കിലുമെന്റെ ഉള്ളമേറെ  ദാഹിക്കുന്നു ഉന്മാദം നിറയുന്നെന്നിൽ ആരറിയുന്നു വേദനനിറഞ്ഞോരീ വരികളെങ്ങിനെ ചുണ്ടുകളിൽ നിറയുന്നവ കൊണ്ടാകലുന്നു അനന്ത വിദൂരതയിലേക്ക് അറിയാതെ എന്നിരുന്നാലും എല്ലാം മറന്നു എങ്കിലും ചിലതൊക്കെ ഇപ്പോഴും ഓര്‍മ്മയില്‍ മനസ്സു നിറയെ ദാഹം ദാഹം  മാത്രം ..!! പഴംകഥകളെങ്കിലും ഓര്‍ത്തെടുക്കുന്നു പെരുമഴ കുളിരും അത് തന്ന അനുഭൂതികളും ഋതുക്കള്‍ വന്നുപോകിലും മോഹങ്ങളെറിയിട്ടും ഉള്ളിന്റെ ഉള്ളമാകെ  ദാഹിക്കുന്നുവല്ലോ വര്‍ഷങ്ങള്‍ കടന്നുപോകിലും തമ്മില്‍ അകന്നിട്ടും ഇരുളിലെ മിന്നല്‍ പിണരിന്റെ വെട്ടത്തില്‍ കണ്ടു നിന്നെ ആശകളും പ്രതീക്ഷകളും ഉളിച്ചു കളിച്ചെങ്കിലും പിന്നെ എന്‍ ഉള്ളമേറെ  ദാഹിക്കുന്നു നിനക്കായി എന്തെ ദാഹിക്കുന്നു

പ്രണയമേ നീ എന്തെ ഇങ്ങിനെ ..!!

നനഞ്ഞൊരെൻ കൺപീലികൾ തോരുന്നതിന് മുൻപായി നീ എൻ സ്വപ്നത്തിൽ നിന്നും മാഞ്ഞുവല്ലോ നീയാരായിരുന്നൊരു അനാമികയോ എങ്കിലും  ഒന്നുമേ അറിയത്തെ നെഞ്ചോട് ചേർത്തണച്ചുവല്ലോ പക്ഷെ  സ്നേഹത്തിനു പകരം നീ എന്നെ കൈയൊഴിഞ്ഞില്ലേ വിരഹത്തിൻ നോവറിഞ്ഞു ഉച്ചത്തിൽ  ഞാനറിയാതെ എൻ ഹൃദയ രാഗങ്ങൾ മാറ്റൊലികൊണ്ടു കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഉള്ളകം നീറി നിനക്കായ് തീയാൽ ബന്ധവും സ്ത്രീയാൽ ബാന്ധവവും എന്തെ മനമതു അറിയാതെ പോയ് വിശ്വാസവഞ്ചന , നിന്നാൽ ലോകം പരിഹസിക്കുന്നുവല്ലോ ഹോ പ്രണയമേ നീ എന്തെ ഇങ്ങിനെ ..!!

കല്ലായി മാറിയല്ലോ ...!!

Image
കല്ലായി മാറിയല്ലോ ...!! പ്രണയത്തിന്റെ ദേവതയായി കരുതിയിരുന്നു പ്രതിപത്തിയില്ലാതെ വെറും കല്ലായി നീ മാറിയല്ലോ പ്രതിച്ഛായായാം നിൻ മുഖം നെഞ്ചിലേറ്റി അഗ്നിപഥത്തിലൂടെ നടക്കുന്നു നീങ്ങുമ്പോൾ ഒട്ടുമേ തിരിഞ്ഞൊന്നു നോക്കാതെ കല്ലായ് മാറിയല്ലോ എന്തെ നിൻ മനം ഇങ്ങിനെ ഒക്കെ ആയിത്തീർന്നുവല്ലോ വിചാരിച്ചിരുന്നു നീ എൻ രാവുകളുടെ ഏകാന്തതകൾക്കു ഒരു ആശ്വാസമാവുമെന്നു വിശ്വാസം  തകർത്തെറിഞ്ഞുവല്ലോ നീട്ടിയൊരെൻ ഹൃദയത്തെ പളുങ്കു പാത്രം പോലെ തട്ടിയുടച്ചല്ലോ കടലല്ല കരയല്ലേ കരയാൻ മാത്രമെങ്ങു  വിധിക്കപ്പെട്ടല്ലോ നീ അറിയാതെ ആയല്ലോ എന്റെ തേങ്ങും മനം കണ്ടില്ലല്ലോ നിൻ ഹൃദയം വെറും കടും കല്ലായി മാറിയല്ലോ ...!!

നിന്‍ മുഖം

Image
കണ്ണുനീര്‍ പുഴതാണ്ടി ഓളങ്ങള്‍ അമ്മാനമാടും സന്തോഷ തിരയിളക്കങ്ങള്‍ ആശ്വാസ നിശ്വാസങ്ങള്‍ക്കു വഴിതേടും നിഹാര സോപാന  നിമിഷങ്ങളില്‍ ഇടനെഞ്ചിന്‍ മിടുപ്പുകള്‍ നിലാവിന്റെ നീലിമയിലലിഞ്ഞു നിഴല്‍ പിറന്നു നിണമകന്നു മുകിലകന്നു അഴലകന്നു മാനം തിളങ്ങി മനം തെളിഞ്ഞു മന്ദഹാസം നിൻ മുഖമാകെ ജീ ആര്‍ കവിയൂര്‍

എന്റെ പുലമ്പലുകൾ 71

എന്റെ  പുലമ്പലുകൾ -71 ഈ ജീവൻ വറ്റിയ ഹൃദയമേ ഹൃദയമേ നിൻ പ്രണയത്താൽ വീണ്ടും മിടിക്കുന്നുവല്ലോ വീണ്ടും നിന്റെ പ്രണയത്താൽ എല്ലാമൊടുക്കിയല്ലോ മിടിച്ചു മിടിച്ചു കൊണ്ടത് ജീവൻ എങ്ങോ പോയല്ലോ പ്രണയത്തിന് ശിക്ഷയാൽ എന്തെ ഇത്രക്ക് തെറ്റ് ചെയ്തു ഇടക്കെങ്ങോ കിട്ടിയ സ്വാന്തന നിമിഷങ്ങളിൽ കിട്ടുന്നുവല്ലോ ഏകാന്തത നിറഞ്ഞ മൗനങ്ങളിൽ വേദനകളുടെ നിഥികൾ കിട്ടിക്കൊണ്ടിരിക്കുന്നു ചിലപ്പോൾ നിറ കണ്ണീർ ചിലപ്പോൾ നൊമ്പരത്താൽ പാടും പാട്ടുകളും ഉദാസീനമായ മുഖങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലായിടത്തും പകലെന്നോ  രാത്രിയെന്നോ നേരഭേതമില്ലാതെ മങ്ങാതെ നിറഞ്ഞു വല്ലോ നിൻ മുഖം ഹോ  നിന്നെ നെഞ്ചിലേറ്റിയതിൻ ശിക്ഷയോ   ഈ ജീവൻ വറ്റിയ ഹൃദയമേ ഹൃദയമേ നിൻ പ്രണയത്താൽ വീണ്ടും മിടിക്കുന്നുവല്ലോ   ജീ ആർ കവിയൂർ 

ജീവന രാഗം

Image
നിൻ രതി നടനം എൻ നെഞ്ചിൽ പടരും ലഹരി നിറയ്ക്കും ശയനം അനുഭൂതികളുടെ കാമ്യവരദം സുഗതം സുരഭിലം  രസിതം ചുണ്ടിൽ നിറയും മധുചഷകം മിഴികളിൽ കാവ്യ വലയം രാസ്യ  ലസിതം നൃത്തം ഉടഞ്ഞു ചിത്തരും ദീപ്തം മനസ്സിൽ ചാന്ദ്ര മൗനം ചലനം അതിദ്രുതം വചന താളലയം സംഗീതം ആരോഹണാ- വരോഹണം രാഗലയം അതിജീവനം ജീവനം ..!!

അറിയാഴങ്ങളിൽ

Image
നീലിമക്കിടയിലെ മേഘ ചിത്രങ്ങളിൽ  അവളുടെ കണ്ണുകൾ പരതി നടന്നു   ഏതോ അനുഭൂതികൾ നിറയുംപോലെ എല്ലാം മറന്നു ആ വന്യത നിറഞ്ഞു  മേഘ പരാഗങ്ങൾ സുരത സുഖ നിദ്ര  കണ്ണുകൾക്കും മനസ്സിലും അഗ്നി പടർന്നു മഴയില്ലാത്ത ചില്ലകൾ മാനം നോക്കി നിന്നു കാറ്റുകൾക്കാകെ മാദക ഗന്ധം നിറഞ്ഞു നനവുകൾ സമ്മാനിച്ച സന്തോഷം കണ്പോളകൾക്കു ഘനമേറി മെയ്യാകെ ആലസ്യമാർന്നു സ്വർഗ്ഗാനുഭവം നിഴലിട്ടു  സ്വപ്ന ലോകത്തേക്ക് അറിയാഴങ്ങളിൽ മധുര നോവുകള്‍ ഏറി വന്നു കൊണ്ടിരുന്നു ..!!

കച്ച കപടം

Image
നീലാംബരവും നിലാവും ആവാഹിച്ചു നിറച്ചു സ്ത്രൈണതയെ ആകർഷണ   സുഗന്ധ ലേപനമാക്കി എത്ര മാനോഹരമാം കുപ്പിയിൽ നിറച്ചു കോമളന്മാർ പൂശി നടക്കുന്നു കച്ച കപടതയെ അറിയാതെ 

നീലിമ.....

Image
ആകാശവും കടലുമവസാനം തമ്മില്‍ നിറങ്ങളാല്‍ കൂട്ടിമുട്ടി വലയും വള്ളവും മനവുംനിറഞ്ഞു കരകളിലെ കരളുകള്‍ക്കായ് വിശപ്പിന്റെ നിറത്തിനും നീലിമ അനുഭൂതിയുടെ ലഹരിക്കായ് പൊന്‍ വെട്ടം വരുവോളം കാത്തു വിരിയാന്‍ വെമ്പിനിന്ന പൂവുകള്‍ അതിലെ തേന്‍ നുകരാന്‍ വട്ടമിട്ടു നടന്നൊരു വണ്ടിന്റെ ചുണ്ടിലും ഞരമ്പുകളിലും പടര്‍ന്നു , അതെ എല്ലായിടത്തും നിറഞ്ഞു നീലിമ..... 

തുറന്നിട്ട വാതില്‍

Image
ചെമ്മൺ ചുവരുകൾ നോക്കി വാതിൽ തുറന്നു കിടന്നു ആരേയോ കാത്തു നിൽക്കുമ്പോൾ അന്നം തേടിപോയവന് വേണ്ടിയോ മുന്നം അരിമണിതുണ്ടുമായി വരിവരിയായി കടന്നു പോകും ഉറുമ്പിൻ കുട്ടങ്ങൾക്കായോ പിണങ്ങി പോയവന്റെ വിശപ്പകറ്റാൻ മനസമ്മതം ആണെന്ന് ഇങ്കിതവുമായ് കാത്തിരിപ്പിന്റെ ആക്കം കൂട്ടിയോ അറിയില്ല എല്ലാം സാക്ഷിയായ് തുറന്നു കിടന്നു പ്രതേയ ശാസ്ത്രത്തിന് മൗന നിഷേധവുമായോ  മലർക്കെ തുറന്നു കിട്ടിയ സ്വാതന്ത്ര്യത്തെ അനുഭവിച്ചു കാറ്റിന്റെ കൈയ്യാൽ ഞരങ്ങും തുരുമ്പിച്ച വിജയകാരികൾ വൈകാര്യതയോടെ കാത്തു കിടന്നു അന്തതയിലേക്കു കണ്ണും നട്ട്........ 

വിതുമ്പല്‍

Image
പിടിയൊന്നു മുറുകി പിടിവിടുവിക്കാന്‍ പിടഞ്ഞു മനമൊന്നു തേങ്ങിയോ മൃദുവായ വിരലുകള്‍ ജീവില്‍ പ്രേരണ നല്‍കി ഇല്ലാത്തതിന്‍ നോവുപേറിയലഞ്ഞു ഇനി കരയാന്‍ ഇല്ല ലവണ രസം പകരും തുള്ളികളോഴിഞ്ഞു വിശപ്പിനാല്‍ കണ്ണുകള്‍ പരതി ക്ഷീരം ഇറ്റും കണ്ണുകള്‍ക്കായ് വിരലുകള്‍ ആസ്ത്ര ശസ്തങ്ങളില്‍ തൊട്ടു അഗ്നി പെയ്യിക്കുമ്പോള്‍ പെറ്റവയര്‍  പരതി കണ്ടു മുട്ടി വിരലാല്‍ തള്ളിയകറ്റിയൊരു സൂര്യ തേജസ്സിനെ വീണ്ടും 

മരം പെയ്യ്തു

Image
അവളെഴുതി കണ്ണുനീരാല്‍ ഉള്ളിന്റെ ഉള്ളിലൊരു കാവ്യം വിരഹത്തിന്‍ നോവേറും വരികളാല്‍ നിറച്ചു അവന്റെ ചിന്തകളാല്‍ വാക്കുകള്‍ ഗര്‍ഭം പേറി മൗനം വിടര്‍ത്തും വരികള്‍ ഗന്ധമുണര്‍ത്തി ആത്മാവിനേ ഉണര്‍ത്തി ഏകാന്തതയുടെ ആഴങ്ങളില്‍ നിന്നും .... കണ്ണുകളില്‍ അവന്റെ ചിരിക്കും മുഖം നിറഞ്ഞു മനസ്സിന്‍ ജാലകത്തില്‍ അറിയാതെ കുളിര്‍ മഴ പൊഴിഞ്ഞു ...

തെയ്യം താരാ..

Image
മുത്താരം കുന്നിന്‍ മേലെ മേഘങ്ങള്‍ മുത്തമിട്ടു നിന്നു മഴനനവുമായ് സന്തോഷം മുറ്റത്തെ ചെണ്ട് മുല്ലകളില്‍ ചിരി വിരിഞ്ഞു മിഴിയും മൊഴിയിലും മധുരം നിറഞ്ഞു മഴവില്ലിന്‍ താഴെ പൂത്തല്ലോ പാടം മയിലാട്ടം കണ്ടു നിന്നവളുടെ മനമാകെ കുളിര്‍ത്തല്ലോ തെയ്യം താരാ മിഥുനവും കര്‍ക്കിടകവും പോയി ഓണംവന്നല്ലോ മണവും മലരും ചുറ്റി തുമ്പികള്‍ പാറിയല്ലോ മണ്ണും വിണ്ണും തെളിഞ്ഞല്ലോ മലമേലെ മാരിയമ്മന് തിരുവുത്സവവും വന്നല്ലോ മാലോകര്‍ക്കെല്ലാം ഉത്സാഹം നിറഞ്ഞല്ലോ .തെയ്യം താരാ..

ലാലാസ

Image
ചാരിയിരുന്നു നിൻ ഹൃദയാന്തർ ഭാഗത്തായ് മെതുവേ പറഞ്ഞു രഹസ്യമായ സത്യം ചുണ്ടുകൾകുട്ടിമുട്ടി ചുടുനിശ്വാസങ്ങൾ പ്രണയ യുദ്ധകാഹളത്തിന് ഒരുങ്ങുംപോലെ അവസാനം അവളുടെ കണ്ണുനീർ തുള്ളിയിട്ടു ആശ്വാസം പകർന്നു ഉള്ളിൽ എവിടേയോ വാർന്ന വേദനയുടെ മുൾമുനയിൽ നിന്നും മോചിതയെ പോലെ ദീർഘ നിശ്വാസം ഉതിർത്തു എന്തല്ലാം പറയാൻ ഒരുങ്ങിയോ ഉടഞ്ഞ മൗനത്തിൽ എങ്ങുമേ വാക്കുകളാൽ തീരാത്ത ലാലസ നിറഞ്ഞു എഴുതുവാൻ വെമ്പിനിന്നു തൂലിക നൊമ്പരത്തോടെ എന്നാൽ ഉയർന്നില്ല   കൈകളും വിരലുകളും ഏറെ നേരം  ......

സ്വപ്നമേ

Image
പകല്‍വെട്ടം നിറയുന്ന നേരത്ത് അറിയാതെ നിന്‍ ഓര്‍മ്മയെന്നില്‍ ഒരു മുകുളമായ് വളര്‍ന്നു വന്നു പ്രണയത്തിന്‍ നോവു പകര്‍ന്നു അഴല്‍ എല്ലാം മറക്കുന്നു വേഗം മിഴിപ്പീലിക്കടിയിൽ കണ്ടൊരാ നനവേറും  പറയാനാവാത്ത മൃദുലത നൽകിയ സ്വപ്നമേ പിടിതരാതെ എന്തെ നീ അങ്ങ് പറന്നകന്നു പോയല്ലോ അകലെ ഇനിയും നിനക്കായുള്ള തപസ്യ തുടരുന്നു വീണ്ടും വീണ്ടും ....

അനുരാഗം

Image
സന്ധ്യാംബര  ശോഭയിൽ ചുവന്നു ചെമ്പരത്തി നിഴല്‍ പരത്തി മുറ്റത്തു പരതി കണ്ണുകള്‍ അവള്‍ക്കായി പതിഞ്ഞ സ്വരങ്ങള്‍ക്ക് കാതോര്‍ത്ത് കുറുകി അമ്പല പ്രാവുകള്‍ മുറുകിയ മന്ത്ര ജപം പോലെ തന്തികള്‍ മുറുകി മന തമ്പുരു പാടി നീലാമ്പരിയാല്‍ അനുരാഗം ...

അനുരാഗ ശൈവികം

Image
ശിവാനുരാഗം  തേടും പാർവ്വതിയവളുടെ നെഞ്ചകം ഢമരുകം പോലെ തുടികൊട്ടി മനമാകെ ഉലഞ്ഞാടി താണ്ഡവത്തിനൊപ്പം മുടിയിഴകൾ പറന്നുലഞ്ഞു കാറ്റിലാടി ഹിമകണങ്ങൾ ഉരുകി ഒഴുകി കുളിർപടർത്തി ഗംഗയും നാഗവും ഉണർന്നുമെല്ലെ  അറിയാതെ       കരളിന്റെ ഉള്ളിലാകെ ഒരു കൈലാസമായി ... അവസാനം അർദ്ധനാരീശ്വര സ്മൃതിയിൽ ലയിച്ചു 

പഴം പൊരി

Image
ഒന്നു തുടുത്തപ്പോഴേയ്ക്കും കനം വെച്ചപ്പോഴേയ്ക്കും  പലരും കണ്ണു വെച്ചു തുടങ്ങിയിരുന്നു... വാഴക്കൈയിൽ അണ്ണാനും, മരപ്പൊത്തിലെ കിളിയും പിന്നെ വേനലൊഴിവിനു വന്ന വിരുന്നുകുട്ടികളും. ഉണക്കില കൊണ്ട് നഗ്നത മറച്ചിട്ടൊന്നും കാര്യമില്ല. അവസാനം ചന്തയിലേക്ക് കൊണ്ടുപോകുമ്പോഴും കള്ളക്കണ്ണുകൾ വിടാതെയുണ്ട്.. ഉടുപ്പുകള്‍ ഉരിഞ്ഞു ചുടു എണ്ണയില്‍ മുങ്ങി തോര്‍ത്തി ചില്ലലമാരയില്‍ കിടത്തുംവരക്കും ഒരു അശാന്തി അവസാനം പലരുടെയും ആമാശയത്തില്‍ എത്തി നിത്യശാന്തി അടയും നേരങ്ങള്‍ എല്ലാവരും ഓമന പേരുകളില്‍ വിളിക്കപ്പെട്ടു പഴം പൊരി ,ഏത്തക്കാപ്പം ,പഴം പൊളി  ...

നിവായ് വരും

Image
വിരലുകൾ തമ്മിൽ മുട്ടിയുരുമ്മി കണ്ണും കണ്ണും തമ്മിൽ ഇടഞ്ഞു മാറി ആവണിയിലെ വെയിലേറ്റു തിളങ്ങും നിൻ മുഖമെന്നും ഓർമ്മയിൽ മറയാതെ തുമ്പിതുള്ളി ഊയലാടുന്നു മനസ്സിൽ നിലാവു പടർന്നു കുളിർ കോരുന്നു അധരം വിതുമ്പി നെഞ്ചുമിടിച്ചു മൗനം നിറഞ്ഞ രാവും പകലും വസന്തങ്ങൾ തീർത്തിട്ടും കൈകൾ മെല്ലെ കുറിച്ചു പ്രണയാക്ഷരങ്ങൾ നിനക്കായ് എന്നിട്ടുമറിയാതെ എന്തെ നീ വ്രണിതയായ് കേഴുന്നുയീവിധം വരുമിനിയും നിമിഷങ്ങൾ പൂവും കതിരും പൊന്മണിയുതിരും ആഘോഷമായ് മാറ്റാനൊരുങ്ങിക്കൊൾക നല്ലൊരു നാളേക്കായ് നീയും ഞാനും കാണും കനവുകളൊക്കെ നിവായ് വരും  ...!!    

ഓർമ്മകളിൽ

Image
നീയും നിഴലും ഇരുളില്‍ മറയും വരേക്കും ഇമവെട്ടാതെ വേദനയോടെ  നോക്കിനിന്നു നിന്റെ ചുണ്ടത്ത് വിരിഞ്ഞൊരു പുഞ്ചിരി പൂ നീ അറിയാതെ ഞാനങ്ങു കവർന്നെടുത്തു എങ്കിലും നീ അറിയാതെ ദർപ്പണത്തിൽ കണ്ടുവല്ലേ സുഗന്ധം പൊഴിക്കും നിന്റെ മുഖാരവിന്ദത്തിൽ വിരിഞ്ഞൊരോ മൃദു ലഹരി പകർത്തുമാ മന്ദസ്മേരം മോഹനം എത്ര അകലെയാണെങ്കിലും നാം രണ്ടു സ്വപ്നജീവികൾ ജീവിത സുഖങ്ങളെ അറിയാതെ പോയൊരു ശലഭങ്ങൾ ഇല്ല ഇനിയാവില്ല ഓർമ്മകളിൽ ജീവിപ്പാൻ..!! 

രാഗം ശോകം

Image
സന്ധ്യതൻ സിന്ദൂരം മാഞ്ഞു മാനം കറുപ്പുചേലചുറ്റി മുഖമറച്ചു നിന്നു മാനമാകെ ഇരുണ്ടപ്പോളകലെ മേഘത്തിനിടയിൽ നിന്നുമുദിച്ചൊരു ഈറൻ നിലാവും നിൻ പുഞ്ചിരി പൂമലരും നിൻ കണ്ണിണകളിൽ വിരിയും നാണവും കാറ്റിന്റെ കുളിരും നിൻ നിഴലനക്കവും എന്നുള്ളിലാകെ ഒരു വസന്തോത്സവം .......... കനവുകളായിരം കണ്മുന്നിൽ മയിലാടുന്നു കാതുകളിൽ നിന്‍ സ്വര മധുരം നിറയുന്നു മോഹന രാഗലയത്തില്‍ മുങ്ങിയുണര്‍ന്നപ്പോൾ അകലെ അത് ഏറ്റുപാടി ഒരു കുയിൽനാദം ശോകം ...

ഒരുമഴയില്‍

Image
ആകാശമാര്‍ഗ്ഗേ വരും വഴിയില്‍ കാറ്റിനോടൊപ്പം മുട്ടിയുരുമ്മി ശിഖര തുമ്പില്‍ തുള്ളിയായ് മൗനമേ നീ വീണുടയുന്ന നേരം അറിയാതെ നനവുറുന്നുള്ളകം അവളുമെന്നെയും കുടക്കീഴിലാക്കി മെല്ലെ നടക്കുമ്പോൾ ഉള്ളിലാകെ ഒരു പൂരപ്പെരുമയുടെ പഞ്ചാരിമേളം

പൂരിതങ്ങള്‍

Image
കടലിനു കരയോടു കാറ്റിനു മരത്തിനോടു മേഘങ്ങള്‍ക്ക് മലയോടു മയിലിനും കുയിലിനും മാരിവില്ലിനും മഴത്തുള്ളിക്കും മണ്ണിനും പെണ്ണിനും ഒക്കെ ഉള്ളപോലെ അല്ലോ പ്രണയം ഇവയില്ലെങ്കിലോ ഒന്നോര്‍ക്കുക നിലാവില്ലാത്ത ചന്ദ്രിക സൂര്യനില്ലാതെ  താമര പൂവില്ലാതെ എന്ത് ശലഭം എല്ലാം പരസ്പര പൂരിതങ്ങളല്ലോ 

''ആശ്ലേഷിക്കു

Image
''ആശ്ലേഷിക്കു " തീക്ഷ്ണമാർന്ന നിന്റെ വാക്കുകളാൽ പുണരുന്നുവല്ലോ വരികൾ ഞാൻ ജീവിക്കുന്നു എന്നറിയുന്നു നീ എന്നരികിലെത്തുന്നുവെന്നു നിന്റെ കവിതകളുമായ് ഒന്ന് തൊടുക നിന്റെ അനുകമ്പയാൽ എന്നെ കുറിച്ച് നീ അറിയുക . നീ വരുവോളം ഞാനറിഞ്ഞില്ല എന്നിലെ വൈകാരികാനുഭവം എന്റെ നിലനിൽപ്പ് . നീ എന്നെ നയിച്ചു   നീ നടക്കും പാതയിൽ നിന്റെ പ്രണയാതുരമാം ഗാനങ്ങളാൽ നിന്റെ ചിന്തകളാവും നൃത്തത്താൽ . അറിയുന്നു ഞാൻ എന്നെ നിന്റെ ചലിക്കും വരികളിലൂടെ നിന്റെ കവിതകളുടെ ആശ്ലേഷത്താൽ എന്റെ നിശ്വാസധാരയിലൂടെ എന്നെ ഞാനറിയുന്നു .....!! .