Posts

Showing posts from July, 2013

ജീവിത ചക്രവാളം

Image
ജീവിത ചക്രവാളം  രാവുണര്‍ന്നു ഒപ്പം  മോഹവും ദാഹവും വിശപ്പും  തേടുന്നു ശമനത്തിനായി  ഇരുളുന്നു വെളുക്കുന്നു  പൂര്‍ണമാകാതെ ആശകളും  അതിനിടയില്‍ നഷ്ടമാകുന്നു  ജീവിതമെവിടെയോ ഇരുളില്‍ =================== ചിത്രം ഞാന്‍ പണ്ട് വരച്ചത്

ഇല്ലേ ആഗ്രഹം

ഇല്ലേ ആഗ്രഹം ഇന്നലെകളെ നിങ്ങൾ  ഇന്നിലേക്കും നാളെകളിലേക്കും  കുട്ടുവരുമോ ഞാനെന്‍ ആസ്വദിക്കാതെ. കടന്നകന്ന ബാല്യ കൗമാര്യങ്ങളെ ആവാഹിക്കട്ടേയോ  ?, ഊഞ്ഞാലിലേറിയും  മാവിലെറിഞ്ഞും കുയിലിൻ പാട്ടിനെ ഏറ്റു പാടിയും തുമ്പിയെ പിടിക്കാൻ ഓടി അവളോടൊത്തു കൂട്ടു കൂടി ആടിപാടാൻ കൊത്താൻ കല്ലുകളിക്കാം കണ്ണൻ ചിരട്ടയിൽ മണ്ണു വാരി വച്ചു കഞ്ഞിയും കറിയും  കളിക്കാം എന്തെ നിങ്ങളും കൂടെ വരുന്നുവോ ഒൻവി സാറിൻ ഒരുവട്ടം കുടി കൂടി ........എന്നു നിങ്ങൾക്കൊക്കെ ഇല്ലേ ഇതുപോലുള്ള ഉള്ള ആഗ്രഹങ്ങളും മോഹങ്ങളും

കുറും കവിതകള്‍ 113

കുറും കവിതകള്‍ 113  "പാലം തരാം റോഡ്‌ തരാം...." അവസാനം ആവഴിക്കു വരണമെങ്കില്‍  അഞ്ചുവര്‍ഷം കഴിയണം!!  അമ്പിളിക്കും പനി മേഘ കമ്പളത്തില്‍ ഒളിച്ചല്ലോ  സാരിതാ സരിതാ സമക്ഷത്തു ഇറങ്ങട്ടെ മൊഴി മാറ്റത്തിനു നിശബ്ദത പിഴവ് മലയാളത്തിനു ഷുഗറും പ്രഷറും പിന്നെ ഞാനും കര്‍ക്കിട മരുന്നുകഞ്ഞി ഇന്നു വഴിമാറി ബ്രാണ്ടിക്കും വിസ്ക്കിക്കും കഞ്ഞിയല്ലാതെ ഇല്ലൊരു ശരണം മഴയുടെ ദുരിതാശ്വാസം എന്റെ പെന്‍സിലും റബ്ബറും സ്റ്റാപ്ലറും പഞ്ചിംഗ് മഷിനും അല്‍പ്പായിസ്സുകള്‍ കമന്റാതെ അമണ്ടിക്കൊണ്ട് പോയി എന്‍ കവിത

നിവരാത്തവ

നിവരാത്തവ എല്ലില്ലാത്ത  നിവര്‍ത്തുവാനാവാത്ത വളവുകളുടെ വളയങ്ങളില്‍പ്പെട്ടു വലയുന്നു നാമറിയാതെ ജീവിത പുസ്തകത്താളുകള്‍ വായിച്ചു തീരുമുന്‍പേ കാറ്റിലകപ്പെട്ടു പലതും മറിഞ്ഞു പോകുന്നു ചിലപ്പോള്‍ ഇരുട്ടത്തു നിര്‍ത്തി വെളിച്ചത്തിനായി ഇരക്കുവാന്‍ വിടുന്നു കഷ്ടം ചെറു ഇലയനക്കങ്ങള്‍,പദസ്വങ്ങളൊക്കെ ചെറുത്തു നില്‍ക്കാന്‍ പ്രേരണ നല്‍കുന്നു ഒന്നാലോചിച്ചാല്‍ ഇത് വെറുമൊരു നീര്‍ക്കുമിളല്ലോയെന്നു പണ്ട് ഹരിനാമ കീര്‍ത്തനം കേട്ടതു ഓര്‍ത്തുപോകുന്നു അരിയും കറിയും കിട്ടാതെ ആകുമ്പോള്‍ അറിയാതെ ഹരി നാമം ഉരുവിട്ട് പോകുന്നു ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എല്ലില്ലായിമ്മയുടെ വളവുകളെ പറ്റി

കുടുക്കുകൾ

 കുടുക്കുകൾ ഇന്നലെ  നിന്നെ  ഓർത്ത്‌ ഞാൻ  എന്നെ  തന്നെ ഇല്ലാതെയാക്കി  ഉറങ്ങി സുരതമാർന്ന    ഉറക്കം നിനക്ക്  മനസ്സിലാകുന്നുണ്ടോ അറിയില്ല അല്ലെ ബന്ധങ്ങൾ കണ്ണാടി പോലെയാണ് ഉടഞ്ഞു പോയാൽ കൊണ്ട് അങ്ങുകയറും ഇവയെ  സൂക്ഷിച്ചു കൈകാര്യം ചെയ്യണമേ ഉടയാൻ ഒരു നിമിഷമ മതി അത് വാർത്ത് എടുക്കാൻ ഏറെ സമയം വേണമല്ലോ

മണം

മണം ശരീരത്തിലല്ല മനസ്സിലാണ് അത്തർ പുരട്ടെണ്ടതു മനസ്സിനെ തട്ടി കൊണ്ട് പോകാന്‍ ഞാന്‍ ആരുമല്ല അല്ല അത് ആരാണ് അത് അതെ അതെ എന്തെ സംശയം ഉണ്ടോ മനസ്സു പറയുന്നത് എന്തോ അതാണ്‌  ഞാന്‍ എനിക്ക് മരണമില്ല ജനിമരണങ്ങള്‍ എനിക്കില്ല നിൻ നിമ്നോന്നതങ്ങളിൽ ഒരു കുളിർകാറ്റുപോലെ നിൻ  നിർലജ്ജ തുടിപ്പുകൾ സുഗന്ധം അറിയിച്ചു മനസ്സിനു ആണ് അത്തറിൻ മണമെന്നു

മഞ്ഞു ഗുഹയിൽ

മഞ്ഞു ഗുഹയിൽ  അരമന രഹസ്യം  അങ്ങാടി പാട്ടായപ്പോൾ  അരയുമില്ല മനയുമില്ലാതെ  അങ്ങാടിക്കപ്പുറം  മഞ്ഞു ഗുഹയില്‍ കഴിയുന്നു  അവസരം കിട്ടിയാല്‍ കഴുത്തില്‍  കൊലക്കയര്‍ വീഴുമോയെന്നു ഭയന്നു  നഞ്ചവും മഞ്ചവും കാത്തു  വിമാന താവള ലോഞ്ചില്‍ കഴിയുന്നു  രഹസ്യ സൂക്ഷിപ്പുകാരന്‍ സ്‌നോഡെൻ

മനസ്സിന്‍ മര്‍മ്മരങ്ങള്‍

മനസ്സിന്‍ മര്‍മ്മരങ്ങള്‍ ഇരുൾ വീണ മനസ്സിൻ ചക്രവാള സീമയിൽ ഓർമ്മകളെ തൊട്ടുണർത്താൻ ശ്രമങ്ങളൊക്കെ വെറുതെയായോ മൂളിയകലുന്ന കാറ്റിൻ ചിറകിലേറി താഴ്വാരങ്ങളിൽ ചേക്കേറും നേരവും മുളംകാടിന്റെ മർമ്മരവും ചീവിടുകളുടെ മൂളലുകളും രാപ്പാടിയുടെ ഗാനശകലങ്ങളിലും കണ കണങ്ങളിൽ നിറയും നിൻ അഭൌമികമാം സാമീപ്യമറിഞ്ഞു എന്നിട്ടുമെന്തേ അകന്നു അകന്നു അലിഞ്ഞു അലിഞ്ഞു കൈ പിടിയിലമരാതെ എങ്ങോ പോയി നീ മറയുന്നു നിന്നെ ഞാന്‍ എന്ത് വിളിക്കണം അനാമികയെന്നോ മായാ മോഹിനിയെന്നോ

കുറും കവിതകള്‍ 112

കുറും കവിതകള്‍ 112 മൗനതപസ്സിൽ നിന്നും പ്രണവ ധ്വനിയുമായി ഒരു ശിശു രോദനം മനസ്സെന്ന കാട്ടിൽ സിംഹവും കുറുക്കനും കഴുതയും യഥേഷ്ടം മേയുന്നു ഉപവാസം മനസ്സിനെയും ശരീരത്തെയും ഒരുമിപ്പിക്കുന്നു ചിപ്പിക്ക് ക്ഷതമെറ്റാലും മുത്തിനു ഒന്നുമേ സംഭവിക്കുന്നില്ല ശരീരവും മനസ്സും പോലെ മിക്ക പ്രാത്ഥനകളും ആഗ്രഹ പൂര്‍ത്തിക്കായിയുള്ള സ്വാര്‍ത്ഥതയല്ലോ

ജീവിത സത്യം

Image
ഒറ്റയാം ജീവിത ധ്യാനത്മകത ഒരു തുള്ളിക്കായി അലയുന്നു ജീവിതയോരത്തു ഒഴുകിനടക്കും ജലകണങ്ങള്‍ക്കു ഇങ്ങിനെ ഏകാന്ത വര്‍ണങ്ങളായി തീര്‍ക്കാനാകുമോയി പ്രപഞ്ച പുസ്തകത്തിലെ ഏടായി നില്‍ക്കുമോ നൈമിഷികമാം കണങ്ങള്‍ക്കു എല്ലാ ജീവികളുടെയും അവകാശമല്ലെയി ഭൂവില്‍

കവിമാനസ്സം

കവിമാനസ്സം ''ഒരേ തൂവൽ പക്ഷികൾ നാം രണ്ടു കവിതകൾ അക്ഷരങ്ങളിലഗ്ന്നി കടഞ്ഞവർ''* കൊടിയേറിയിങ്ങിയ കോവിലിലെ ആറാട്ടിന്‍ തിരുശേഷിപ്പുകള്‍ തിരയുന്നു അക്ഷര നോവുകളെ ചിന്തതന്‍ ചുടുനിണത്തില്‍ ചാലിച്ചെഴുതിയ മനസ്സിന്‍ ഉടയവര്‍ ആരെയും അകറ്റി നിര്‍ത്താത്തോര്‍ അറിയുക സ്നേഹത്തിന്‍ ഉപാസകര്‍ പ്രപഞ്ച സത്യങ്ങളുടെ ഉറവതേടി ഉണ്മയുടെ  വെക്തമാം മുഖം കണ്ടു പഞ്ചെന്ത്രിയങ്ങളുടെ അകപ്പോരുളിൻ ഉണർവിൻ ഒതുക്കുകൾ ചവിട്ടി കയറി ഒന്നായി മാറുന്നു കവിതക്കുമുന്നിലായി നാം

അമ്പിളിയോട്

അമ്പിളിയോട് ആമ്പല്‍ പൂവും അമ്പിളിയും തമ്മില്‍ എന്തോ പറഞ്ഞു എന്താണാവോ ഞാന്‍ എനിക്ക് സ്വന്തം എന്റെ വേദനകളും ഒക്കെ ഞാന്‍ എന്നില്‍ കുഴിച്ചു മുടട്ടെ അത് എന്റെ മനസ്സാണ് അത് ആരും ഇതുവരെയും കണ്ടിട്ടില്ല അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല നല്ല സ്വപ്‌നങ്ങള്‍  നേരുന്നു നിനക്ക് ഞാന്‍ കാര്‍മേഘം മുടാത്ത മാനത്തു  നില്‍ക്ക് അമ്പിളിയെ എല്ലാരും പറയുന്നു നിനക്ക് കളങ്കം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല ഇനി ഞാന്‍ ഉറങ്ങട്ടെ ആ   സുഖനിദ്രവിട്ടു നാളെ  ഞാനുണരുമ്പോൾ വീണ്ടും പറയാം നിന്‍ പ്രണയ കഥഞാന്‍ എല്ലാരോടും സുദീര്‍ഘമായി

ആത്മ സാന്ത്വനം

ആത്മ സാന്ത്വനം ആഗ്രഹങ്ങളുടെ തിരയിളക്കങ്ങള്‍ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു ഓർമ്മകളെ തൊട്ടുണർത്താൻ പ്രകൃതിയുടെ മടിതട്ടിൽ നിന്നു തേടിപ്പിടിക്കുവാൻ വെമ്പുന്ന  വരികളാൽ കോർത്തിണക്കിനല്ലൊരു കാവ്യം ചമക്കാന്‍ ഏറെ ചിന്തകള്‍ക്കു നിലാവിന്‍ നിറം ചാലിച്ചു മതിവരാഞ്ഞു മഴവില്ലിന്‍ ചാരുതയില്‍ അലിയിച്ചു മലയും മരതകപ്പച്ചയും ചേര്‍ത്തു നോക്കി ആകാശത്തിന്റെയും കടലിന്റെയും  നീലിമയും ഒത്തു വച്ചു എന്നിട്ടും സംതൃപ്തനാകാതെ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു ചക്രവാളത്തിലേക്ക് മറയുന്ന പകലോന്റെ ക്ഷീണമില്ലായിമ്മയെ കണ്ടു പകര്‍ന്നു സ്വാന്തനമേകി മനസ്സിനു

കുറും കവിതകൾ 110

കുറും കവിതകൾ 110 കാര്‍മേഘം  മാനത്തില്ല നിൻ  മുഖത്തോ കാത്തിരുന്നു  മടുത്തിട്ടോ  . നിലാവിൻ നിഴലിൽ വായിക്കാനായില്ല നിന്‍ കളങ്കമില്ലാ മനസ്സ് പൂവാലി കരഞ്ഞു കൊണ്ടെയിരുന്നു അമ്മുമ്മ പറഞ്ഞു വാവടുക്കാറായെന്നു പുറമുറിവിനു കമ്മ്യൂണിസ്റ്റ് പച്ച അകമുറിവിനവൾ തൻ കടക്കണ്‍ മുന മഴമേഘങ്ങളകന്നു വിളറി വെളുത്തു മാനം കര്‍ക്കിടകം കാത്തു മനം മൗനമുടഞ്ഞു വരിയകന്നു ജീവിത വണ്ടി പാഞ്ഞകന്നു

കുറും കവിതകള്‍ 109

കുറും കവിതകള്‍ 109 ശില്‍പ്പിയുടെ മനോധര്‍മ്മം കല്ലുകളില്‍ രൂപമാറ്റം മഴയുടെ പാഠം കുരുന്നുകളുടെ മുഖത്തു സന്തോഷത്തിന്‍  വര്‍ണ്ണങ്ങള്‍ (ഒരു അദ്ധ്യാപികയുടെ കണ്ണിലുടെ ) ഇറയത്തെ എറിച്ചില്‍ കുളിരുകോരി തനുവിലും മനസ്സിലും മഴച്ചെളിയിൽ തിമിർത്താടും ബാല്യമിന്നോർമ്മ വേദനയോടെ തിരണ്ടി വന്നതാണ് വാക്കുകളെന്നു ആരുമറിഞ്ഞില്ലല്ലോ മധുര നൊമ്പരങ്ങളെറുമ്പോള്‍ ചെറു പുഞ്ചിരി വിരിയുന്നു  അറിയാതെ എല്ലാം മായയാണല്ലോ ലോകമേ!!!

ഓര്‍മ്മ തണല്‍

ഓര്‍മ്മ തണല്‍  പഞ്ചെന്ത്രിയങ്ങളില്‍ പകരും സുഖാനുഭൂതി നിഴലിക്കും  നിലാവകന്നു രാത്രി പകലിനോട് ചേരുമ്പോള്‍ അറിയാതെ ഉണരുമി വേദനയുടെ നിഴൽക്കണ്ണാടിയിൽ നോക്കുമ്പോൾ അറിയാതെ ഓർമ്മകളിൽ അൽപ്പം തണൽ പരത്തുന്നു ഈ മരുഭൂവിലെ മരുപ്പച്ച , അനുഭവ കാമ്പുള്ള വഴികളില്‍ ചിരിയാല്‍ പൊതിയും  ദുഖങ്ങളെ നിങ്ങള്‍ക്ക്  എന്‍ സഹാനുഭൂതി