Posts

Showing posts from 2010

ഇരകളെ തേടുന്നവര്‍

അ റിവിന്റെ അഗാഥ ഗര്‍ത്തത്തില്‍ ആ ഴമറിയാതെ വഴി മുട്ടിനില്‍ക്കവേ ഇ മവെട്ടിതിരിയുമ്പോഴേക്കുമാ ഈ ണത്തില്‍ ചോല്ലിയ വാക്കുകള്‍ ഉ ണര്‍ത്തി തിരി തെളിക്കും ഊ റി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍ ഋ തു വസന്തങ്ങലറിഞ്ഞു വരുകിലും ഋൗ ഷി വാക്ക്യങ്ങളറിയാതെ 'ൠ' നഷ്ടപ്പെട്ടവനായി നിന്ന് ഌ വില്‍ കാലുകൊണ്ട്‌ വരച്ചു ൡ തം കണക്കെ വലത്തീര്‍ത്തു കാവലായി എ റെയറിയാമെന്നു നടിച്ചു ഏ ണി കേറി പിഠത്തിലിരുന്നു വൃഥാ ഐ വര്‍ മുന്നിലായി ഒ ട്ടുമെയറിയില്ലയെന്നു ഓ തിയതോക്കവേ ഔ വണ്ണം ചിന്തിച്ചുയേറയങ്ങ് അം ശമില്ലാത്ത കണക്കുപോല്‍ അ റിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍

പുതു വര്‍ഷ ഓര്‍മ്മകള്‍ (ഗാനം)

അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള്‍ അകതാരില്‍ വന്നു നിറഞ്ഞു പുതു വര്‍ഷ പുലരിയിലായി പ്രണയാങ്കുര വല്ലരിയില്‍ വിരിയും പുഞ്ചിരി പൂമോട്ടുമായി വന്നു നീയെന്‍ അരികില്‍ വന്നു ആനന്ദം പൂത്തു നിറഞ്ഞു അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള്‍ അകതാരില്‍ വന്നു നിറഞ്ഞു ഹൃതു വര്‍ണ്ണ വസന്തങ്ങള്‍ കൊഴിഞ്ഞു ഹരിതാപമാര്‍ന്നു നില്‍ക്കുമെന്നും മരണത്തോളമല്ലാതെ അകറ്റുവാനാകുകയില്ല നമ്മള്‍ തന്‍ ആത്മബന്ധം എന്നും അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള്‍ അകതാരില്‍ വന്നു നിറഞ്ഞു

തെരുവോരത്ത് നിന്നും

മോഹങ്ങള്‍ പേറുമി ജീവിത സത്യങ്ങളെ തെരുവിന്റെ ഓരങ്ങളില്‍ ഹോമിക്കുമി നഗര സാമീപ്പ്യമേ നിന്നില്‍ നിന്നും നിറയുമി ബാല്യ കൗമാര്യങ്ങള്‍ക്കു അര്‍ത്ഥത്തിന്‍ ബാഹുല്യവും ബഹുമാന്യതയുമില്ലാതെയാകുമ്പോള്‍ ബഹുദൂരം ഏറുമി കുറ്റ കൃത്യങ്ങളുടെ ജിഹ്വയില്‍ പടര്‍ത്തുന്നത് കവിതക്കു വഴങ്ങുകയില്ലല്ലോ

പ്രതിഛായ

Image
ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു നിന്റെ മോണകാട്ടിയുള്ള ചിരിയും മുന്‍ വരിപല്ലുകള്‍ പോയ ദുഖവും കൊഞ്ചനം കാട്ടിയതും കൊച്ചുയുടുപ്പിട്ടു ചാന്തും കണ്മഷിയും ഒഴുകിയിറങ്ങിയ കവിളുകളുമായും പിന്നെ പാവാടയില്‍ നിന്നും ധാവണിയിലേക്കും പട്ടുചേലയുടുത്ത്‌ മുല്ല പൂവുച്ചുടി കണ്ണിലെ കരിമഷി ഭാവങ്ങളും സന്തോഷ സന്താപങ്ങള്‍ മാറി മാറി മൗനമാര്‍ന്ന പ്രണയവും ആദ്യത്തെ പെണ്ണുകാണല്‍ പങ്കുവച്ച കുശലങ്ങളും നിന്റെ കല്യാണമുറപ്പിച്ചതിനപ്പുറം വാങ്ങിവന്നാഭരണങ്ങളണിഞ്ഞു ചന്തം നോക്കിയേറെ നിന്നതും കൈയ്യപിടിച്ചവനുമായിയോത്തു ജീവിതം തുടങ്ങിയതും ഒന്നായി രണ്ടായി മൂന്നായി മാറുമ്പോഴും നിന്റെ വരവ് കുറഞ്ഞു വന്നപ്പോള്‍ എല്ലാം ഞാന്‍ മുകമായി അറിഞ്ഞിരുന്നു എങ്കിലുമിന്നലെ നിന്റെ പുരുഷനുമായിയുള്ള ദേഷ്യമത്രയും എന്നോടായിരുന്നുവല്ലോ അതിന്‍ ഗതിയല്ലേ ഞാന്‍ ഈ കുപ്പയില്‍ കിടന്നു ഓര്‍ത്തു പോയി എനിക്കു പകരകാരനായി നിന്റെ വീട്ടില്‍ കുടി കൊണ്ടിരിക്കുന്ന പാവം പുതിയ നിലകണ്ണാടിയുടെ അവസ്ഥ എന്താകുമോ ഈശ്വരന്മാരെ

കാത്തു രക്ഷിക്ക

കാത്തു രക്ഷിക്ക നിറയുന്നു താപം വിയര്‍ക്കുന്ന ഭൂമി മതിക്കുന്ന കടലിന്‍റെ അലകളിന്‍ താണ്ഡവം പടരുന്ന കാറ്റിന്റെ പടഹധ്വനികളില്‍ ഇരുളുന്നാകാശച്ചോട്ടില്‍ വിറയാര്‍ന്ന മനസ്സുമായ് വിതുമ്പുന്ന മനുഷ്യാ അറിയിക്കാനായി നിന്നെയുണര്‍ത്താന്‍ നെഞ്ചു പൊട്ടി തോണ്ടകീറി വരണ്ട നാവുകളില്‍നിന്നും അക്ഷര പൂജയാല്‍ വിതറുന്ന വരികളറിയുക വിനാശത്തിനു കുട്ടു നില്‍ക്കാതെ മനശക്തിയാല്‍ മുന്നേറുക വരും നല്ല നാളെക്കായി കാത്തു രക്ഷിക്കുക സര്‍വ്വംസഹയാം മാതാവിനെ ഇനിയും നോവിക്കാതെ

ട്രഷറി ശരണം

കോടി നൂറ്റി ഇരുപതു നിറഞ്ഞു ഭണ്ഡാരമതില്‍ കല്ലും മുള്ളും നിറഞ്ഞ കാനന പാതയേക്കാള്‍ കഠിനമാം റോഡുകളും താണ്ടി എത്തി മടങ്ങുമ്പോള്‍ കണ്ടു ശരണം അടയുന്നു മാറി മാറി എത്തുന്നവര്‍ അടുത്തുണ്‍ ഉണ്ണുന്ന സര്‍ക്കാറുകളും ഇവര്‍ക്ക് കണ്ണിലുണ്ണികളാം ഏറാന്‍ മുളികളാം ഉദ്യോഗവൃന്ദങ്ങളും കരിയും നരിയെക്കാളും ഭയങ്കരരാം വന്യ മായി കറുത്ത ബോര്‍ഡിന്നു കീഴിലായി ഭീതിയില്ലാതെ കോടിക്കുറകള്‍ പിടിക്കുന്ന ദേവസം ആളുന്നവരും കാശ് നിറയുന്നത് ട്രഷറികള്‍ വിളമ്പുന്നത് അറിഞ്ഞു കലിയുഗ വരദാ എല്ലാം കണ്ടു നീ പുഞ്ചിരി തൂകുമ്പോള്‍ കവിയാം ഞാനിതാ മനം നൊന്തു കണ്ണടച്ചു വിളിക്കുന്നു അറിവില്ലാ പൈയ്യിതങ്ങലോടു പൊറുക്കണമേ പൊന്നു സ്വാമിയേ ശരണം അയ്യപ്പാ

കറുപ്പും തവിട്ടും

Image
കറപ്പും തവിട്ടും മങ്ങിയ നടപ്പുകളിലേക്ക് മാത്രം മാണ്‌ കണ്ണുകള്‍ തേടിയലഞ്ഞിരുന്നത് ജീവിത താള ക്രമം കണക്കെ നിരങ്ങി ഓടി കൊണ്ടിരിന്ന വണ്ടിയുടെ കിത പ്പുകള്‍ക്കിടയില്‍ ഒരു പിടി വറ്റുകള്‍ക്ക് ഉള്ള കാത്തിരിപ്പിന്റെ അവസാനം നിമിഷങ്ങള്‍ക്കു ഉള്ളില്‍ തിളങ്ങുന്ന കാളിമ പടര്‍ത്തി ഒറ്റക്കാലില്‍ നില്‍ക്കുന്നവനുടെ തിളക്കത്തിന്‍ ഒടുക്കം വീണു കിട്ടുന്ന തുട്ടുകള്‍ക്കായ് ഒഴിയാത്ത വിശപ്പ്‌യെന്ന നാടകം അരങ്ങേറും വയറാമി വേദികയിലെ മിടുപ്പുകളിലുടെ തലമുറകളായി പാദുകങ്ങളില്‍ കുടുക്കുകള്‍ മുറുക്കിയും തിളക്കങ്ങള്‍ ഒരുക്കിയും മുന്നോട്ടു മുന്നോട്ടു മുന്നേറുന്നു

ബി പി

Image
ബി പി രസം എറിയിറങ്ങുമ്പോള്‍ ജീവിത രസങ്ങളുടെ സാന്ദ്രത ഏറിയ രഹസ്യങ്ങള്‍ നാടി പിടിക്കാതെയും പറയാന്‍ കഴിയുന്നു ഒന്നുകില്‍ പേടി ഭാര്യയോട് അല്ലെങ്കില്‍ ഭര്‍ത്താവിനോട് എന്തിന് ഇങ്ങനെ ഭയവും പേടിയും ഒന്നുകില്‍ ഒന്നിച്ചു വാഴണം അല്ലായെങ്കില്‍ വാഴുവാന്‍ അനുവദിക്കണം ഒന്നുമേ ഇല്ലാതെ തന്നെ കഴിയണം അങ്ങിനെ അങ്ങിനെ........................

മറക്കുവാന്‍ കഴിയുകയില്ല

ഞാന്‍ എന്ത് കണ്ടു പ്രതിബിംബത്തിലല്ലാതെ എന്റെ കണ്ണിന്റെ പീലി പിന്നെ കണ്ണേ നിനക്ക് കാണാന്‍ കഴിയാത്ത പലതും കൊണ്ട് ചുറ്റി തിരിയുന്നു എന്റെ എന്ന് പറയാന്‍ എനിക്ക് ഈ പഞ്ച ഭൂത കുപ്പായ മല്ലാതെ എന്ത് ഉള്ളതായും അറിയില്ല പിന്നെ ഉള്ളത് ഇതിനുള്ളി അറിയാന്‍ കഴിയുന്ന എന്തോ ഉണ്ട് ചിലപ്പോള്‍ ഞാന്‍ അറിയാതെ എന്റെ മിഥ്യാ അഭിമാനം മാത്രമാണെന്റെ ശത്രു മനസ്സില്‍ നിന്നും പൊട്ടി ഒഴുകി കടലാസ്സിലേക്ക് പകരും കവിതേ നിന്നെ മാത്രം കൊള്ളില്ല എന്ന് പറയാന്‍ ഒരുക്കമല്ല

തന്ത്രികള്‍ പൊട്ടിയ തമ്പുരു

നെഞ്ചിലെ കുട്ടില്‍ പലമോഹങ്ങളും ഞെരിഞ്ഞു അമരുമ്പോള്‍ തഞ്ചത്തില്‍ മനസ്സാം പുസ്തക താളില്‍ എഴുതിയവ ചുരിട്ടി എറിഞ്ഞ കടലാസ്സുകളില്‍ വള്ളി പടര്‍ത്തിയ നിന്‍ മുഖങ്ങള്‍ക്കു സുര്യ കാന്തി ഉണ്ടായിരുന്നുവോ ഓര്‍മ്മയില്‍ എന്തെ തെളിയുന്നില്ല വികൃത മാര്‍ന്ന ദിനങ്ങളുടെ വേറിട്ട കാഴ്ച്ചകള്‍ തേടി രാവിന്‍റെ മാനങ്ങളെ മണത്തു അറിയുന്നുണ്ടായിരുന്നു അറ്റു പോയ ആ ഹൃദയത്തിന്‍ കണിക നീ മാത്രമായിരുന്നു ജന്മ ദുഖത്തിന്‍ തന്തു അതെ നീ യാണ് എന്റെ തന്ത്രികള്‍ പൊട്ടിയ തംബുരു

സംരക്ഷിക്കുക

എന്റെ സല്‍ഫാനും നിന്റെ സല്‍ഫാനും എന്റോ സല്‍ഫാനും അകത്താക്കി ഫാനിന്റെ ചോട്ടില്‍ കിടക്കുന്നവരെ അറിക വികസിത രാജ്യങ്ങള്‍ തള്ളിക്കളയും മാലിന്യ കുമ്പാരങ്ങളേറ്റു വാങ്ങി വിനാശത്തിലേക്ക് കുപ്പുകുത്തികുന്നവര്‍ അറിക ഇവിടെ പണ്ട് ചാരവും ചാണകപ്പൊടിയും ചേര്‍ത്തു നല്ല വിളവുകള്‍ എടുത്തു കിളികളെയും എലികളെയും ഊട്ടിയിട്ടു നിറ പറ പത്തായ അറകള്‍ നിറച്ചിരുന്നു ലോകത്തെ തറവാടായി കരുതിയിരുന്നു അതെല്ലാം വിട്ടു വിഷലിപ്തമാക്കി പ്രകൃതി ചക്രത്തെയാകെ മാറ്റി കിടങ്ങളെ തിന്നും മണ്ടുപങ്ങളെ കടല്‍ കടത്തി തീന്‍ മേശയില്‍ വിളമ്പി പകരത്തിനു വിഷം ഇറക്കുമതി നടത്തി വിനാശം വിതക്കുന്നവര്‍ ഇതിനു അറുതിവരുത്തുക അല്ല എങ്കില്‍ വൈകൃതമാര്‍ന്നവരും തലമുറയുടെ അലമുറകള്‍ക്ക് കാതോര്‍ത്തു ഭൂമിയെ ശവ പറമ്പാക്കാതിരിക്ക

ക്രിക്കറ്റും കൊതുകുകളും

അച്ചിക്ക്‌ കൊച്ചി കണ്ടപ്പോള്‍ കച്ചിക്ക് വില പറയുമ്പോലെ തല പന്ത് പോലെ തട്ടി കളിച്ചു തല തെറിയിക്കുകയും ജനം കിറിക്കിട്ടു കുത്തി നോവിച്ച് കടത്തി വെട്ടിയങ്ങ് ആയിരത്തി അഞ്ഞുറു കോടി കരള്‍ പറിച്ചു കേരള കരയിലേക്ക് വീണ്ടുമിതാ എൈ പി എല്‍ തുണച്ചിരിക്കുന്നു തകരാതെ തളിത മാര്‍ന്ന തരുരിന്റെയും മലയാളിയുടെയും ക്രികറ്റ് മാമാങ്കം അംഗം കുറിക്കാന്‍ അവസരം ഒരുക്കിയ ബി സി സി എൈ നിനക്ക് എന്റെ സ്വസ്തി എങ്കിലും കൊച്ചിയിലെ കൊതുകള്‍ക്കു ഒരു ആശ്വാസവുമാകട്ടെ മൂടിയകറ്റി മോതിയകറ്റി മോഡിയകന്ന ക്രിക്കറ്റെ നിനക്ക് എന്റെ ആശംസകള്‍

വണങ്ങാം സവിതാവിനെ

കാറ്റിലാടും മരങ്ങളില്ല ഇല്ല പാടില്ല കുയിലുകള്‍ ആടില്ല മയിലുകളും കുവില്ല കോഴിയും പിന്നെ ഞാനും നിങ്ങളുടെയും കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ സൂര്യനൊന്നു ഉദിക്കാതിരുന്നെങ്കില്‍ ഇല്ല വേണ്ട ഈവിധ ചിന്തകള്‍ ഒന്നുമേ നുറ്റി അന്പത്തിഞ്ചു പര്യയാങ്ങളാല്‍ വണങ്ങാം ആ സവിതാവിനെ കളിന്ദന്‍ സീരകന്‍ സ്യൂനന്‍ വിഹംഗന്‍ സൂര്യന്‍ കൃതാന്തജനകന്‍ സൂരി സൂരന്‍ കീശന്‍ കുതപന്‍ എല്ലവന്‍ കാലാദ്ധ്യക്ഷന്‍ കര്‍മ്മസാക്ഷി സഹാരി സഹസ്രരശ്മി കാലകൃത്ത് കാലകൃതന്‍ അഹര്‍പ്പതി അഹര്‍ന്നാഥന്‍ ശുഷ്മന്‍ അഹസ്കരന്‍ സുവനന്‍ അംശുമാലി കാന്തിമാന്‍ വേന്തന്‍ സുരന്‍ ഉദരഥി കരമാലി ഹിമാരാതി വെയിലോന്‍ സപ്താശ്വന്‍ സപ്തസപ്തി ഹരിദശ്വന്‍ ഹരിഹയന്‍ പൊഴുത് ജയന്‍ ജയഭദ്രന്‍ അഞ്ജിഷ്ഠന്‍ തുംഗീശന്‍ ഛായാനാഥന്‍ തമിസ്രഹാവ് പ്രദ്യോതനന്‍ ഖചരന്‍ അജംഭന്‍ തപു ജ്യോതിസ്ത്രയം തപനകരന്‍ ഭേശന്‍ പ്രജാദ്വാരം പ്രജാദ്ധ്യക്ഷന്‍ ഭേനന്‍ തരണി പീയു ചക്ഷുഷ്പതി പീതു പ്രുഷ്വന്‍ പീഥന്‍ താപേന്ദ്രന്‍ താപനന്‍ ഖം പേയു ഞായര്‍ പ്രഭാകരന്‍ ചണ്ഡകിരണന്‍

അംഗങ്ങള്‍ ഉള്ളവര്‍ അറിക

Image
കൈയൊന്നു വെട്ടിയാല്‍ തലയൊന്നു വെട്ടും അംഗങ്ങളെല്ലാം ഉണ്ടായിട്ടും വികലമായ സമൂഹമേ വര്‍ണ്ണ വര്‍ഗ്ഗ മത രാഷ്‌ട്രീയ ചേരി തിരിഞ്ഞു അംഗ പ്രത്യംഗമില്ലാത്ത വരേക്കാള്‍ വികലമായി ജീവിതം നയിക്കും ആശരണ രാലമ്പഹീനരാം ഈ ജനതതിക്കു മുന്ന് ശതമാനം മോഹന സംവരണ സംരക്ഷണം നല്‍കാന്‍ പത്രികയിറക്കിയ വരേ അറിക അവരും നമ്മുടെ തന്നെ സഹോദരങ്ങളായി പിറന്നവര്‍ തന്നെ ഈ ഭൂവിതില്‍ അതെ ദീന ദീനം പറയട്ടെ ഇന്ന് ലോക വികലാംഗ ദിനമല്ലോ  

അകറ്റുക വിപത്തുക്കളെ

Image
എനിക്ക് ഞാന്‍ സ്വന്തമെന്ന പോല്‍ നിനക്ക് നീ സ്വന്തമെങ്കിലും വസുദേവ കുടുബകം എന്ന മന്ത്രത്തിനോത്തു "വസുന്ധരകളെ" കുടുംബമാക്കുകില്‍ പൂവിനെ തേടിയലയും വണ്ടുപോലല്ല നാം ജീവിതത്തെ നയിക്കേണ്ടത് സംസ്കര ശൂന്യമാം ഒരു രോഗവും രോഗാണുവും എല്‍ക്കാതിരിക്കട്ടെ നയിക്കുക പ്രകൃതിയുടെ വൈഭവങ്ങളെയറിഞ്ഞു പ്രപഞ്ച സത്തയയെ അറിഞ്ഞു മുന്നേറാം പ്രാപ്പ്ത്തരാക്കാം നല്ലൊരു തലമുറയെ

നേട്ടം

Image
മാറ്റം ഒരു മാറ്റം മഴയുടെ ഊറ്റം കുളിര്‍ തെന്നലിന്‍ തോറ്റം അറ്റ ഇലതന്‍ കോട്ടം മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം നീറ്റുന്ന നിഴലാട്ടം പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം തേടുന്നു കുറ്റങ്ങള്‍ തന്‍ വായി നാറ്റം വറ്റുകയില്ല ഒരിക്കലുമി കുട്ടം വറ്റിനു വേണ്ടി ഒരു ചുറ്റം അഞ്ചലോട്ട ക്കാരന്റെ നോട്ടം അസ്സലായി ഈ ചാഞ്ചാട്ടം കഴിവുറ്റവര്‍ തന്‍ തോറ്റം ഉള്ളിന്റെ ഉള്ളിലെ വെട്ടം ഉണ്ടെന്നു അറിഞ്ഞു അതിന്‍ നേട്ടം

കനവോ നിനവോ എന്ന് അറിയാതെ

കുതറി ഓടുന്ന മനസ്സിന്‍റെ കുസൃതി കണ്ടു ഞാന്‍ മണലാരണ്യങ്ങളും മരുപ്പച്ചകളും തേടി പറയാന്‍ മടിക്കാത്ത പങ്കു വെക്കുവാനാകാത്ത വഴിയികളിലുടെ ഒക്കെ ഓടിയണച്ചു കിതപ്പു തിരിഞ്ഞു നോക്കിയപ്പോഴേക്കും കണ്ടില്ല ഒരു കാല്‍പ്പാദങ്ങളും ചുമലിലെ ഭാരത്താല്‍ തല കുനിക്കാതെയുള്ള നിലനില്‍പ്പിന്റെ മുറവിളികള്‍ക്കു കണ്ണും കാതും പായിക്കാതെ മന്വന്തര മാനങ്ങള്‍ കടന്ന മരവിപ്പുകള്‍ ലാഖവ അവസ്ഥയുടെ സുഖം കനവോ നിനവോ എന്ന് വര്‍ണ്ണിക്കാന്‍ ആകാതെ നില്‍പ്പു

26 /11 ഒരു പുനര്‍ ചിന്തനം

Image
26 /11 ഒരു പുനര്‍ ചിന്തനം (രണ്ടു വര്‍ഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന കവിത ചേര്‍ത്തു വായിച്ചു കൊണ്ട് ചുവടെ ചേര്‍ക്കുന്നു ചിത്രം രാവിലെ എടുത്തത്‌ യാദൃശികം എന്ന് പറയട്ടെ സുര്യന്റെ ചിത്രത്തോടൊപ്പം രണ്ടു കാക്കകളെയും കാണാം ) 26/11 നു ശേഷം മുംബായ്(27/11/2008 എഴുതിയത്) ആകാശത്തെ ഭേദിക്കു മാറ് മുഴങ്ങും ആരവങ്ങളുടെ നടുവിലായ്‌ കരുത്തപുക പടലങ്ങളും കുറുകുറെ കരുന്ന പറവകളും പാറിപറന്നു ചേക്കേറാന്‍ ഇടമില്ലാതെ വട്ടമടിച്ചു നടക്കുമ്പോഴായ് മറനീക്കി ക്യാമറ കണ്ണുമായ്‌ ആഘോഷങ്ങള്‍ തീര്‍ക്കുന്നവരുടെ ആലാപവിലപങ്ങള് തീരവേ ലാത്തിരി കെട്ടയടങ്ങിയതിനു മുന്നില്‍‌ ലാത്തി വീശി അകമ്പടിയോടെ ഊരുറപ്പില്ലാത്ത മതങ്ങളുമായ് മദമിളക്കി മാന്യതവിട്ട് ദുഖങ്ങളുടെ കണ്ണുനീരോപ്പുവാന്‍ ഉപ്പിന്റെ വിലയില്ലത്ത് കൂട്ടര്‍ പെയ്തു ഒഴിഞ്ഞ മാനം നോക്കി കഴുക കണ്ണുമായ്‌ പൌരസവാരിക്കിറങ്ങുമ്പോള് മുന്‍പേ വന്നവര്‍ക്ക്‌ വിപരിതമായ് മുംബയ്‌ നിവാസികള്‍ മനം നോന്തു മനനം ചെയ്യുവോര്‍ എരിഞ്ഞു തീര്‍ന്ന മെഴുകുതിരി പോലെ പൊലിഞ്ഞു പോയ സൈന്യത്തിനായ് തിരി കൊളുത്തി ആരവം മുഴക്കു

പരിധിക്കു പുറത്തു

Image
സിംഹങ്ങള്‍ സിമ്മുകളായി മാറുന്നു കോണുകളില്‍ "ലൂപ്പുകളും" ഒളിഞ്ഞും തെളിഞ്ഞും നിന്ന് "യൂണീ ഓളുകളും" ഓളപ്പാച്ചിലുകളില്‍ പരുധിക്ക് പുറത്തായപ്പോള്‍ പലരും അഴി-മതി അഴുമതിയില്‍ മുങ്ങി കുളിച്ചു, ആയിരം രൂപകളുടെ പുറത്തിരുന്നു പല്ലില്ലാ മോണകാട്ടി ചിരിക്കുന്ന ചിത്രത്തിന്‍ ചാരുതയും ചാരിത്രവും ചരിത്രവുമറിയാതെ രണ്ടു -ജീ യായ് തരംഗ ദൈര്‍ഘ്യമേറിയ വിനിമയ സുഖ ഭോഗങ്ങളിന്നു ഭവിക്കുമ്പോള്‍ പാവം കുട്ടികള്‍ കാലത്ത് പള്ളികുടത്തിന്‍ മുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു പറയുന്നു "ഇന്ത്യ എന്റെ രാജ്യ മാണ്‌ എല്ലാ ഇന്ത്യകാരും ............. " എന്തിനു ഇത് പ്രാപ്യമാര്‍ന്നു അന്ഭവിച്ചു സുഖിക്കുന്നു ഒരുകുട്ടര്‍ മറ്റുള്ളവര്‍ പറയുന്നു "സത്യമേവ ജയതേ".......????!!!!!! =========================================================================================== ചിത്രം ഇന്ന് രാവിലെ വണ്ടിയില്‍ വന്നപ്പോള്‍ എടുത്തത്‌ ചിത്രത്തില്‍ ഒന്ന് നോക്കു എല്ലാം വെക്തമായി കാണാം സ്ഥലം ,എയര്‍ പോര്‍ട്ട്‌ റോഡ്‌ ,സാക്കി നാക്ക,മുംബൈ

കടവുളേ കാപ്പാത്തുങ്കോ

കരുണയുള്ളൊരു നിധിയിതു കണ്ടു നിന്നിതു കടം കൊള്ളും കരുത്തില്ലതൊരു ജനതയുടെ കണ്ണുനീരിന്‍ വിലയറിയാതെ കറുപ്പോക്കെ വെളുപ്പാക്കംയിരുന്നു കോടികള്‍ മുപ്പത്തിയഞ്ചിനു മേല്‍ മുടക്കി കണ്ണിലുണ്ണിയാം അളഗിരിയുടെ കരുത്തേറിയ മകനാം ദുരയുടെ കല്യാണ മാമാങ്കം നടത്തിയങ്ങു കേമാമാക്കി മീനാക്ഷിക്കുമുന്നിലായി കണ്ടു ദുരിത മേറിയ തമിഴ് മക്കള്‍ കരള്‍ നൊന്തു മനസ്സിലേറ്റിയ ഗിരിയുമായി കരഞ്ഞു പ്രാര്‍ത്ഥിച്ചു കടവുളേ കാപ്പാത്തുങ്കോയെന്നു

( a + b)²

( a + b)² അവന്‍ തിരിച്ചും മറിച്ചും ഉത്തരം തേടുകയായി ജനന മരണ കണക്കുകളുടെ പെരുക്കങ്ങളില്‍ നാളെയുടെ അക്കങ്ങളിലേക്ക് പൂഴ്ന്നു ഇഴയുന്ന ചിന്തകളില്‍ ഇന്നലേകളുടെ ശിഷ്ടങ്ങള്‍ വേറും ഉച്ചിഷ്ടം പോലെ തോന്നി തുടങ്ങി കടന്നു വന്ന പാതകള്‍ പദ സ്പര്‍ശനങ്ങളുടെ ഏടുകളില്‍ എലുകകളില്‍ അവസാനം കണ്ടെത്തിയ ഉത്തരങ്ങള്‍ക്കു മാറ്റമില്ല സമവാക്യങ്ങള്‍ വര്‍ണ്ണങ്ങള്‍ ജാമേതിയ ചിഹ്നങ്ങള്‍ എല്ലാം ഒത്തു നോക്കി ചിന്തകളുടെ ചീര്‍ത്ത് വരുന്ന ഖണ്ഡങ്ങള്‍ ചെത്തി നീക്കി നോക്കുമ്പോള്‍ അതെ അതുതന്നെ ( a + b)² = a² + 2ab + b² ഞാനും എന്റെ അച്ഛനും അപ്പൂപ്പനും അവരുടെ അപ്പൂപ്പന്‍ മാരുടെയും കണക്കുകള്‍ക്കു ഒട്ടുമേ മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടേ ഇരുന്നു

ചെറു സത്യങ്ങള്‍

Image
ചെറു സത്യങ്ങള്‍ കുട്ടിക്കാലത്ത് അച്ഛനേക്കാള്‍ വളരുവാന്‍ കൊതിച്ചിരുന്നു എന്നാല്‍ ഇന്ന് തകരുന്ന ഹൃദയവും സ്വപ്നങ്ങളെക്കാള്‍ എത്ര നന്നായിരുന്നു അന്നത്തെ ഒടിഞ്ഞ പെന്‍സിലും മുഴുവനാകാത്ത ഗൃഹപാഠങ്ങളും ******************************************************** ബന്ധങ്ങളെ നില നിര്‍ത്തുവാന്‍ ഉള്ള പരിശ്രമം ഒരിക്കലും സത്യമല്ല ബന്ധങ്ങള്‍ സത്യസന്ധമാണെങ്കില്‍ നില നിര്‍ത്താന്‍ പരിശ്രമത്തിന്‍ ആവശ്യകതയില്ല ************************************************************* സമുദ്രം എല്ലാവര്‍ക്കും സ്വന്തം ചിലര്‍ക്കു പവിഴങ്ങള്‍ കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നു കക്കയും മത്സ്യവും എന്നാല്‍ വരുന്നു ചിലര്‍ നനഞ്ഞ കാലുമായി ലോകം എല്ലാവരുടെയും ആണെങ്കിലും പരിശ്രമത്തിന്റെ ഫലമേ ലഭിക്കുക എപ്പോഴും ******************************************************************* മഹാ വിസ്‌ഫോടനത്തിലുടെയല്ല ഒരിക്കലും ജീവിതാന്ത്യം പിറു പിറുപ്പുകളും കുന്നയിമ്മയാണ് പെട്ടന്നു പട്ടടയോളമെത്തിക്കുന്നത്‌   **********************************************************************************

വിലയില്ലാത്തത്

Image
മുഖ പുസ്തക പ്രേമികളും ഓര്‍മ്മ കുട്ടികളുമറിയാന്‍ പത്തു പൈസ കൊടുത്തിടത്തു ഇന്ന് നാലുരൂപ കൊടുക്കണം ആന വണ്ടിയിലേറാന്‍ അമ്പതു പൈസ കൊടുത്തു വാങ്ങിയ അരിക്കിന്നു ഇരുപതു രൂപ കിലോ കണ്ണി മാങ്ങയും കുമ്പളങ്ങയും ചക്കയും വാഴകുമ്പും വാഴപ്പിണ്ടിയും മുരിങ്ങയില കറി വേപ്പിലക്കും ഇന്നു ഏറെ കൊടുക്കണം വിലയതിനു നടക്കുവാന്‍ ആരും മുതിരാറില്ല കൈയ്യിലിരിക്കും മൊബയിലുടെ വരുത്തുന്നു ആഹാര നീഹാരാതികള്‍ ഏറുന്നു നിരകള്‍ മരുന്നു കടകളിലും ആശുപത്രിയിലും പിന്നെ ഏറാത്ത നീളാത്ത വില മനുഷ്യന്റെ മാത്രമെന്ന്‍യറിക

നിത്യ കാഴ്ചകള്‍

Image
നിത്യ കാഴ്ചകള്‍ പാലും പത്രവും പിന്നെയെത്തും പൂവും പച്ച വെള്ള പാത്രവും പറ്റി വാതിക്കലെത്തി നില്‍ക്കുന്ന പുലര്‍ കാല ദൃശ്യങ്ങളെ മറികടന്നു പുലര്‍ത്തു വാനുള്ള വയറുകളും പലവക പലവെഞ്ചന വഞ്ചന പകര്‍ത്തുവനകാത്ത കണക്കുകളുമായി പാഞ്ഞുയെത്തുന്നു പിടിമുറുക്കങ്ങള്‍ പായുന്ന ജന സമുദ്രങ്ങളില്‍ പിടയുന്ന മനസ്സുകള്‍ക്ക് ആശ്വസമായ്യെത്തി പലവുരു ഉത്സവങ്ങളായി പാതി രാവില്‍ പാലോളി വിടരത്തും പാതയൊര വിളക്കുകളുടെ ചുവട്ടില്‍ പോലിയുന്ന സ്വപ്നങ്ങളും സ്വന്തനങ്ങളും പേറുന്ന ജീവിതങ്ങളെ കണ്ടു വീണ്ടും പിറക്കുന്ന പുലരിക്കായ്‌ കാത്ത് പരിണാമ ചക്രം പോലെ തിരിയുന്നു ദിനചര്യകള്‍

ഓക്കെ

Image
ഓക്കെ പണ്ടത്തെ തമ്പുരാന്‍ കാര്യസ്ഥനോട് ചൊല്ലി ആയിക്കോട്ടേ ആയിക്കോട്ടേ ഇന്ന് കണ്ട കൗപീനധാരിയാം "മലയാലി "ചൊല്ലി മങ്ക്ളിഷില്‍ ഓക്കെ ഓക്കെ ഓക്കെ എസ് എമ്മസ്സില്‍ എഴുതി കെ കമന്‍റ് ഇടുന്നു നെറ്റിലും ചാറ്റിലും കമട്ടുന്നു ഓക്കെ ഓക്കെ ഓക്കെ പിന്നെ ചിലര്‍ ഓക്കെയിലുടെ പറഞ്ഞു പോകുന്നു ഓര്‍മ്മ ഉണ്ടോ കുട്ടാ ഈ മുഖം എന്നും ഈ വാക്കിന്റെ ജന്മത്തിനു പിറകില്‍ ഉണ്ട് ഏറെ കഥകള്‍ അറിയുക സ്കോട്ട്ലാണ്ടിലെ "ഓച്ച് ഏയ്" അത് പിന്നെ ഗ്രീക്കുകാര്‍ പറയുന്നു "ഓലാ കലാ" എന്തെന്നാല്‍ അത് നല്ലതാണെന്ന് ഫ്രെഞ്ച് തുറമുഖ എജെന്‍റെ ഒബെതിയകെല്ലി ചരക്കുകളുടെ മുകളില്‍ ഒപ്പ് വച്ചു ഓക്കെ എന്നാല്‍ ഈ വക അധര ചര്‍വ്വണ വിപ്ലവം നടത്താതെ ഇനി എങ്കിലും ഈ ഓക്കെയെല്ലാം കന്നുകാലിക്കു കൊടുക്കുകില്‍ ഷീര വിപ്ലവം തന്നെ സൃഷ്ട്ടിക്കാം ഇത് വായിച്ചിട്ട് മലയാളിയുടെ ഓക്കെ എന്നു പറയരുതേ മറ്റൊന്നുമല്ല ഓടെടാ കെ മോനെ എന്ന് ഇതിനും മറുപടിയായി നല്‍കുമല്ലോ ഓക്കെ

എവിടെ നിന്ന് കിട്ടി ?!!!

എവിടെ നിന്ന് കിട്ടി ?!!! എന്റെ ബുദ്ധി യുടെ അളവ് മെഗാ ബയിറ്റിലോ ജിഗാ ബയിറ്റിലോ ടെഗാ ബയിറ്റിലോ ടെട്രാ ബയിറ്റിലോ ഒരുക്കുവാനാകുകയില്ല പിന്നെ കണ്ണിന്‍റെ ശക്തി മെഗാപിക്സെല്‍ല്ലിലോ ജിഗാപിക്സെല്‍ല്ലിലോ അളക്കുവാനാകുകയില്ല കേള്‍വിയുടെ കാര്യത്തില്‍ ബെല്ലുകളില്‍ ഒതുക്കി നിര്‍ത്താം എത്ര റാം കുട്ടിയാലും ഒന്നുമേ ശരിയകുകയില്ല ദഹന ശമന പരവശനാകുമെനിക്ക് ലഭിച്ച ഈ കരുത്തുക്കള്‍ എവിടെ നിന്നും കിട്ടി ?!!!!

നില നില്‍പ്പിനായ്

തേടുന്നു ഞാനെന്‍റെ മൗനനൊമ്പരങ്ങല്‍ പമ്പരം പോലെ ചുറ്റിക്കറങ്ങുമെന്‍ ചിന്തകളെ ചിരവി തീര്‍ക്കുമ്പോള്‍ കത്തിയമരുന്ന ശോഭക്കു മുന്നില്‍ കാഞ്ഞ ചുടുകള്‍ക്കു ഹിമത്തിന്‍ മരുവിപ്പ് നിഴലുകളും പഴി ചാരിയകലുമ്പോള്‍ നില നില്‍പ്പിന്റെ വാഞ്ചനകള്‍ ലാഞ്ചനകളില്ലാതെ തല കുമ്പിട്ടു ലാഖവത്തോടെ തിരികെ വരാനുള്ള അഭിനിവേശങ്ങിളില്ലാതെ അലയുന്ന നേരത്ത് കണ്ടു മറന്നൊരു മുഖങ്ങളെയറിയാതെ നുഖ ചാലുകള്‍ കീറിയ മണ്ണിന്റെ മാറിലായ് വീണ്ടും കിളിര്‍ക്കുവാനുള്ള മോഹത്തിന്‍ വിത്തിന്റെ മുളനുള്ളി കളയുവാന്‍ വെമ്പുന്ന പകലിന്റെ തേങ്ങലുകളറിയാതെ ചേക്കേറുന്ന കുട്ടുകാരെത്തി നില്‍പ്പു കൂമന്റെ കണ്ണുമായ് രാത്രിയിലായ് തപ്പി തടയുന്നു ഏകാകിയായി വെള്ളി നൂലുകളുടെ പ്രഭകള്‍ക്കായി ചക്രവാളത്തെ നോക്കി

നീയില്ലയെങ്കില്‍

വഴി തേടിയലയുന്ന പഥികരേ സൂര്യനും ചന്ദ്രനും താരകങ്ങളും പകലും രാത്രിയും ഇല്ലാത്ത കുയിലുകള്‍ പാടാത്ത മയിലുകള്‍ ആടാത്ത കാന ഛായും ചോലകളുമില്ലാത്ത പുല്ലു മുളക്കാത്ത തരിശായ പാടം പോല്‍ ലോകത്തിന്‍ സ്പന്ദനമറിയുന്ന ബ്ലോഗന്മാരെ ബ്ലോഗികളെ ഗൂഗിളില്ലാത്ത പുലരികളും സന്ധ്യകളും നിങ്ങളാല്‍ സങ്കല്‍പ്പിക്കാനാകുമോ!!!!!!!!??????

ബാണ്ടുപ്പിലെ ഒരു ദീപാവലി കാഴ്ച

Image
bx-bx067w

കടകെണി

സുഖമായി ഉറങ്ങുന്നവര്‍ അറിക അടി തെറ്റിയാല്‍ മല്ലനും വിഴുമല്ലോ കോടിപ്പോകും മനസ്സും ശരിരവും കോര്‍ത്തിണക്കുന്നു ഭാരതത്തിന്‍ നഷ്ടപ്പെട്ട സോത്തുക്കളാം മൈസൂര്‍ സുല്‍ത്താന്റെ വാളും മാഹത്ത്മജി തന്‍ വട്ടക്കണ്ണാടിയും - -ഘടികാരവും പാത്രങ്ങളും സ്വര്‍ണ്ണത്താല്‍ പൂശും അമ്പലങ്ങളും എന്നിരുന്നാലും വിമാനഇന്ധനം വാങ്ങിയ ഇനത്തില്‍ കോടികളുടെ കടക്കെണിയിലമരുമ്പോള്‍ ഇതാ തന്‍കുടുംബ വിടിനെ ഫ്ലാറ്റാക്കി മാറ്റാന്‍ മുതുരുന്നു കോടികള്‍ മുടക്കി മദ്യ രാജാവിന്റെ അവസ്ഥ ഇങ്ങനെങ്കില്‍ മാസ ശമ്പളം പറ്റുന്ന നമ്മുടെ ഗതിയും നിത്യം ശാപമില്ലാതെ കൂലി കിട്ടുന്നവന്റെ സന്തോഷമായ ജീവിത സുഖം ഇവര്‍ക്കുണ്ടോ ലഭിപ്പു

സംരക്ഷണം

Image
നിന്നെ ഞാന്‍ അറിയുന്നു നീ എന്നെയും പ്രണയ ത്തിന്‍ നോവ്‌ പകര്‍ന്നു തന്ന വേദനകള്‍ യാതനകള്‍ ഇന്നും പിന്തുടരുന്നു ഞാന്‍ നിന്റെ നട്ടെല്ലില്‍ നിന്നും പിറവി എടുത്തുയെങ്കിലും ചുവടു വെക്കാറില്ല നിന്‍ കാലിന്‍ ബലത്താല്‍ ഇല്ല ഇനി കുനിയുകില്ലയെന്‍ തലയല്‍പ്പവുമെന്ന്റിയുക എങ്കില്‍ നിന്‍ കരവലയത്തിന്‍ സംരക്ഷത്താലും നിന്‍ ഹൃദയ സാമ്രാജ്യത്തിന്‍ പ്രൗഢിയില്‍ നിനക്കു ഞാന്‍ അടിയറവു വെക്കുന്നു

1987 ല്‍ ഞാന്‍ കണ്ട കല്‍ക്കത്ത

കാശിനായ് കാലം കഴിക്കാന്‍ കൈവണ്ടി വലിക്കും കറുത്ത് കഷ്ടപ്പെടുന്നവരുടെ കാളിമയാര്‍ന്ന മുഖവുമായ് ചുറ്റുന്ന കാളി വേഷക്കാരും കാല്‍ അണ കൊടുത്താല്‍ കശാപ്പു ചെയ്യാനും മടിക്കാത്ത കര്‍മ്മങ്ങള്‍ കൈ വിട്ടു ഹര്‍മ്മ്യങ്ങളില്‍ കഴിയും ധ്വരകള്‍ നിവസിച്ചിരുന്ന ഇവിടം കാരിരുമ്പില്‍ തീര്‍ത്തൊരു തുക്കു പാലവും കാല്‍ അകലത്തില്‍ കറുത്ത ചാലുകള്‍ ഒഴുകും തെരുവു വക്കിലെ കമ്മ്യൂണിസം പരത്തും ഈച്ചകളും കൊതുകും നിറഞ്ഞ പഴയ കെട്ടിട സമുച്ചയങ്ങളും കൈയ്യാട്ടി വിളിക്കും കരിവളക്കുട്ടം നിറയും കാമത്തിന്‍ കാതുകളാം സോനാഗാച്ചിയും അടങ്ങുമി കല്‍ക്കണ്ട നഗരിയോ കാളി കാത്ത നഗരമോ കൊല്‍ക്കത്താ നഗരം

ഓര്‍മ്മയുണ്ടോ എന്നെ

Image
ഓര്‍മ്മയുണ്ടോ എന്നെ ഇന്നിതാ വിര്‍പ്പുമുട്ടി നില്‍ക്കുന്നിതാ അന്നിന്റെ ഓര്‍മ്മകളും പേറിയങ്ങ് എത്ര പ്രാര്‍ത്ഥനകളേറ്റു വാങ്ങിയിരുന്നു കണ്ണു നീരില്‍ കുതിര്‍ന്നവയും സന്താഷ സന്ദേശങ്ങളുടെ ഭാരം താങ്ങി നാഴയെയും വെയിലിനെയും ഒക്കെ സഹിച്ച് പീടിക തിണ്ണതുണുകളില്‍ ധരിച്ചു ചുവപ്പു കുപ്പയങ്ങള്‍ക്ക് നിറം മങ്ങി ആരും നോക്കാതെ അനാഥനായപോല്‍ നില്‍ക്കുമ്പോള്‍ പദയാത്രികള്‍ ചെവിയോടു ചേര്‍ത്തു തന്റെ മിത്രമാം മോബെയിലുമായി നടന്നു നീങ്ങുമ്പോള്‍ അറിയാതെ ഓര്‍ത്തു പോകുന്നു എന്റെ പേരില്‍ അറിയുന്നു വര്‍ണ്ണങ്ങളും ആരെങ്കിലും ഓര്‍ക്കുന്നുവോ ഈ പാവമാം തപാല്‍പ്പെട്ടിയെ

നീല വിഹായസ്സിനപ്പുറത്ത്

Image
നീല  വിഹായസ്സിനപ്പുറത്ത്     നീല നിറമാര്‍ന്ന എന്റെ വിജയഗാഥ നിങ്ങളറിയുമോ പണ്ട് എഴാം കടലിനപ്പുറത്ത് പതിനാറാം ശതകത്തില്‍ ജനോവയിലെ നാവികര്‍ക്കു വേണ്ടി ജന്മമെടുത്തുങ്കിലും അവകാശം പറയുവാന്‍ ഉണ്ട് എന്നെകുറിച്ച് ഇറ്റലിക്കാര്‍ക്കും ഇംഗ്ലണ്ട്കാര്‍ക്കും ഡനീമെന്ന്‍ ഓമന പേരില്‍ വിളിച്ചിരുന്നത് എന്റെ പിത്രുതത്തിനു തര്‍ക്കമായ്‌ ഫ്രെഞ്ചിലാണേല്‍ ദി-നീമ് എന്ന നാമത്തില്‍ പൊരുളില്‍ പരുത്തിയും കമ്പിളി നൂലുമായ് ഇണചേര്‍ന്ന് ഇഴ ചേര്‍ന്ന് ഉണ്ടായപ്പോള്‍ അനുജന്മാര്‍ന്നു പിറന്നൊരു ലെവിയങ്ങ് അമേരിക്കയില്‍ പതിനെട്ടാം ശതകത്തിനവസാനം ജനിച്ചപ്പോള്‍ എന്നെ ധരിച്ചു നടന്നു ആ നാട്ടിലെ ഗോപാലപാലകരും ഖനി തൊഴിലാളികളും എന്നാലിന്നോ എല്ലാവരുടെയും കണ്ണിലുണ്ണിയായ് ആഗോളവല്‍ക്കരണത്തിന്‍ സന്തതിയായ് നിങ്ങളോടൊപ്പം ചുറ്റുമ്പോള്‍ എന്നെ കുടുക്കുന്ന ബട്ടണും സിപ്പും ചൈനയില്‍ ജന്മം കൊണ്ട് തുണികള്‍ തച്ചുകുട്ടപ്പെടുന്നു ഇന്ത്യയില്‍ പിന്നെ തോല്‍ പട്ടയില്‍ പേരും എഴുതി പിടിപ്പിച്ചു മോടി വരുത്തി സിങ്കപ്പൂരില്‍ വിറ്റഴിക്കപെടുന്നവ ലോകത്തിലെ എല്ലാ ആണ്‍ പെണ്

ചുമടു താങ്ങി

Image
ചുമടു താങ്ങി ദുഷിച്ച് അന്ധനാകുവാന്‍ ശപിക്ക പെട്ട ദുഷന്തനല്ല ഞാന്‍ കൈകേകിക്കു വരം രണ്ടു നല്‍കാന്‍ ഒരു ദശരഥനല്ല എന്നാല്‍                                      ഒരുകാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ മിസ്‌ കോളുകള്‍ തന്ന്‍ എന്നെ തിരിച്ചുവിളിക്കാന്‍ മാത്രമായ് ഹസ്സ് -- ബാന്‍ഡായി കൊട്ടല്ലേ ഭാരമേറെയാക്കി മാറ്റല്ലേ ഭാര്യയേ പാരവശ്യമേറി ഭാരം താങ്ങാനക്കാത്ത ഭര്‍ത്താവാക്കി മാറ്റല്ലേ ലോണുകളാല്‍

ഞാനോരു മലയാളി

  ഞാനോരു മലയാളി ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി മലയാളി  നാണവും മനവും നാട്ടില്‍ വിട്ടുവന്നവന്‍  നേടിയെടുക്കുവാന്‍  നട്ടല്ലു വളക്കുന്നവന്‍  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി  മറു ഭാഷ പറയുന്നവന്‍  മറ്റാരും കേള്‍ക്കാതെ  മനസ്സിനുള്ളിലോതുക്കി  മലയാളത്തെ ലാളിക്കും  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി  വിയര്‍പ്പു ഇറ്റിച്ചു കഴിയും തൊഴിലാളി  വിശ്വാസത്തിന്‍ തേരാളി വിശ്വ വിജയത്തിന്‍ പങ്കാളി  മാനവ സ്നേഹത്തിന്‍ മുതലാളി  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി  വേദനകള്‍ തന്‍ ഭാണ്ഡവും പേറി കടമകള്‍ കണക്കും പേറി  കദനത്തിന്‍ നോവും പേറി  കത്തിയമരും മുന്‍മ്പായി  തിരികെ വരുമ്പോള്‍  തിരിച്ചെന്നു മറു നാട്ടിലേക്കെന്നു  കേള്‍വി കേട്ട് ഞെട്ടുന്ന മലയാളി  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി

പൂര്‍ണ്ണ മദഃ പൂര്‍ണ്ണ മിദം

പൂര്‍ണ്ണ മദഃ പൂര്‍ണ്ണ മിദം അറിയാത്തതൊക്കെ പറഞ്ഞു തന്നീടുകില്‍ അളവറ്റ സ്നേഹം പകര്‍ന്നു നല്‍കാം തിരികെ ഞാന്‍ ഒന്നുമേ ചോദിക്കയില്ല നുകര്‍ന്നവയോക്കയും ലോകോപകാരത്തിനു ഉപയുകതമാക്കാം ഉപനിഷദമാം വാക്ക്യങ്ങളിന്നും പൂര്‍ണ്ണമല്ല ഒന്നുമേ ബ്രഹ്മല്ലാതെ ഒന്നുമേ പൂര്‍ണ്ണമല്ല പൂര്‍ണ്ണം ബ്രഹ്മം പൂര്‍ണ്ണ മാത് മാ ജഗത്തും പൂര്‍ണ്ണത്തില്‍ നിന്നു മനസ്സിലാക്കുകില്‍ പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു

ഏകത്വം

ഏകത്വം മാറി നില്‍ക്കടാ യെന്നു മാര്‍വാടി കണ്ണുരുട്ടിയപ്പോള്‍ മാറത്ത് അടിക്കുമെന്ന് മാറാട്ടിയും തിരിഞ്ഞു ഒന്ന് നോക്കിയപ്പോള്‍ തരിച്ചു നിന്ന്‍ തഞ്ചത്തില്‍ മിഴിച്ചു നിന്നവന്‍ തമിഴന്‍ തെളിച്ച വഴിയെ പോകവേ തള്ളി പറഞ്ഞവന്‍ തെലുങ്കന്‍ കണ്ണടച്ചു കാട്ടി കളിപ്പിച്ചവന്‍ കന്നടികന്‍ പഞ്ച പുച്ഛം അടച്ച് നിന്നവരെ പഞ്ചകാട്ടി ഭയപ്പെടുത്തിയവാന്‍ പഞ്ചാബി രണ നീതി ഉറപ്പാക്കി രഹസ്യമാക്കിയവന്‍ രാജസ്ഥാനി ഗോപ്യമായി പറഞ്ഞു പരസ്യമാക്കിയവന്‍ ഗുജറാത്തി കല്‍ക്കണ്ട നഗരി കാട്ടി കൈയ്യിട്ടു ആളി എടുത്തവന്‍ ബംഗാളി മനം നോന്തു മാനം കളഞ്ഞും മലപോലെ നിന്നവന്‍ മലയാളി ഇത് ഒക്കെ എങ്കിലും ഉള്ളത് പറയാമല്ലോ ഉലക് ഇവര്‍ക്ക് എതിരെ തിരിയുമ്പോള്‍ ഉള്ളം തുറന്നു ഒന്നിച്ചു തളരാതെ നില്‍ക്കുന്ന ഇവരല്ലോ ഭാരതീയര്‍

സ്വപ്ന സഞ്ചാരി

സ്വപ്ന സഞ്ചാരി നീ തന്ന രാവും നീ തന്ന പകലും നിരുപിക്കാ നാകാത്ത ഋൃതു വസന്തങ്ങളും ഹൃത്തില്‍ തോന്നുതോക്കയും മറക്കുവാന്‍ കഴിയാത്ത മന്ത്രങ്ങളോരോന്നും പതനങ്ങള്‍ കഥനങ്ങള്‍ പതിരായി പടരാതെ കൊഴിയുമ്പോളറിയാതെ കണ്ടു മടങ്ങുന്ന സ്വപ്ന സഞ്ചരിയായ് പടപോരുതി പടയണി കോലങ്ങളാടി പടിയാറുതേടി പടവുകളേറി പ്രതിബിംബങ്ങള്‍ തേടി മഞ്ഞു മലകള്‍ താണ്ടി മഞ്ഞു ഉരുകി നദിയായ് കാറ്റായി കാര്‍മേഘ പടലമായ് കിഴ് പ്പോട്ടും മേല്‍പ്പോട്ടും പലവുരു മഴയായ് പെയ്യ്തു കൃമിയായ് കീടമായ് ക്രീടങ്ങള്‍ ഒരുപടായ് ജന്മ ജന്മങ്ങളായ് തേടുന്നു ജനമരണ ദുഃഖ സന്തോഷങ്ങളും

ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ )

ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ ) ചിലരിതറിഞ്ഞില്ല ചിലിയില്‍ നടന്നതോന്നുമേ അങ്ങ് അറ്റക്കാമാ മരുഭൂമിതന്‍ അഗാധതയിലാണ്ട് കിടന്നു പത്താഴ്ചയോളം പതിതരാം ജീവനുകള്‍ ആത്മ ബലവും സംഘ ശക്തിയും ആര്‍ജിച്ചവര്‍ ഇരുളിലും പ്രതീക്ഷ തന്‍ കിരണങ്ങളാല്‍ പ്രപഞ്ച നാഥന്‍ ഇവരെ കാത്തു കൊള്ളാന്‍ അഞ്ചലി ബദ്ധരായി അവര്‍ക്കായി പ്രാര്‍ത്ഥിച്ചു നിന്നൊരു ജനങ്ങളും ജനനായകരും മറക്കില്ല ഒരിക്കലും ലോക ജനതതിയി ജീവ കാരുണ്യ പ്രവര്‍ത്തിക്കായ് കരുത്തേകിയ മാനസ്സങ്ങള്‍ക്കു ഈതരുണത്തില്‍ ഓര്‍ത്ത്‌ പോകുന്നു നമുക്കും വേണമിനിയും ഇതു പോലെ പിനോറകളെയും "ഫിനിക്സ്" യെകിയ ശാത്ര ലോകത്തിനും എന്റെ നമോവാകം

ചിലന്തി വല

Image
ചിലന്തി വല എന്ത് ഇതു കാണ്മു ഞാന്‍ തല മുണ്ഡനം ചെയ്തു ഭാണ്ടാരങ്ങള്‍ ഒഴിഞ്ഞൊരു ചുവപ്പിന്‍ കോട്ടകള്‍ താണ്ടി മരപത്രങ്ങള്‍ ഭാണ്ഡങ്ങള്‍ പേറി അതിര്‍ത്തികള്‍ കടന്നു നില്‍പ്പതു ദയനിയമാം ഈ കാഴ്ച കാണുവാന്‍ ഒരുങ്ങി കോള്‍ക ഇനി യൊരു പതിറ്റാണ്ടുകള്‍ക്കപ്പുറം ഇല്ല ഇവരെ ഉള്‍ക്കൊള്ളുവാന്‍ ആകില്ല നമുക്കപ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ "ജീ "തന്‍ കവിതയിലെ വലകള്‍ തീര്‍ക്കും ചിലന്തിയെ

എന്‍ആത്മാവിഷ്കാരങ്ങള്‍ ..................... ജീ ആര്‍ കവിയൂര്‍: അക്ഷര പൂജ

എന്‍ആത്മാവിഷ്കാരങ്ങള്‍ ..................... ജീ ആര്‍ കവിയൂര്‍: അക്ഷര പൂജ bx-bx067w

അക്ഷര പൂജ

അക്ഷര പൂജ ഓരോന്നായി അമ്പത്തോരക്ഷര പൂക്കള്‍ വിരിയിച്ചു ചുണ്ടാണി വിരലിനാല്‍ പഞ്ചാര മണലില്‍ തരികളില്‍ പിഞ്ചു കൈവിലരല്‍ നൊന്തുവെങ്കിലും ഇന്നും ഞാനിന്നലെ പോലെ ഓര്‍ത്തുയെന്‍ ഗുരുനാഥയെ വര്‍ണ്ണിപ്പാന്‍ ഏറെ ശക്തനല്ലങ്കിലും വാഞ്ചിത കര്‍മ്മ കാന്തരങ്ങളില്‍ പ്പെട്ടു ഇന്ന്‍ഞാനയലയുംമ്പോഴും പദങ്ങളാല്‍ കൊരുത്തൊരു മലര്‍ മാലയായ്‌ ചാര്‍ത്താന്‍ എന്‍ വാകേശ്വരിയെ കലര്പ്പാര്‍ന്ന്‍ കലുഷിതമായി മാറുന്നിതാ കാലത്തിന്റെ കുത്ത് ഒഴുക്കില്‍ പ്പെട്ടു അന്യമായ് കൊണ്ടിരിക്കുമെന്‍ ഭാഷക്കായി ഒട്ടു കേഴുവാനില്ല കണ്ണുനീരിന്നു വറ്റി വരണ്ടു പുഴകളും തോടുകളും ഇന്ന് വഴി മാറി കൊടുക്കുന്നു ഇരുപത്തിയാറിന്‍റെ പദസഞ്ചയങ്ങള്‍ക്കായ് മാറണം ഇനിയും നാമിന്നു ഓര്‍ക്കണം മാറിലേറ്റി നടക്കണം മലയാളമെന്ന കിളിപ്പെണ്ണിനെ മറക്കാതെ അമൃതേറ്റി നിത്യം താരുണ്യ വാതിയായ് തളരാതെ തത്തി കളിക്കേണം എല്ലാ നാവുകളിലും വിരല്‍തുമ്പിലും എന്‍ മനസ്സിനിയാം മലയാളം

മാഷേ

മാഷേ മാഷേ ക്ഷയം വന്ന്‍യല്ലയോ അങ്ങ് പോയി മറഞ്ഞത് എന്നാല്‍ എനിക്ക് ക്ഷേമം തന്നെ ക്ഷമിക്കുമല്ലോ അങ്ങയെ ഞാന്‍ എന്‍റെ കവിതയുടെ വിതയാക്കിയതില്‍ പണ്ട് അങ്ങ് പഠിപ്പിച്ച പാഠങ്ങള്‍ പീടനങ്ങളിലുടെയാണെങ്കിലും പീഠത്തിലിരുന്നും നിന്നും പഠിച്ചതിനാല്‍ സ്മരിക്കുന്നു അന്നും ഇന്നും ദൂരേ കാണുമ്പോള്‍ അറിയാതെ മുണ്ടിന്‍റെ മടക്കികുത്തു അഴിയുമായിരുന്നു പിന്നെ പല വട്ടം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അങ്ങയെ കാണുമ്പോള്‍ എന്‍റെ കരം പിടിച്ചു തിരിച്ചും മറിച്ചും ചുരല്‍ കഷായത്തിന്‍ പാടുകള്‍ പരുതി നോക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിയുമായിരുന്നു എന്നാല്‍ ഇന്ന് ഞാന്‍ കാണുന്നിതാ ഇല്ല അല്‍പ്പവും പരസ്പര സ്നേഹ ബഹുമാനങ്ങള്‍ എന്തെ എങ്ങിനെ മാഷേ ...!!!!!!???????

പരിണാമ ചക്രം

വേണ്ട രാമ ക്ഷേത്രവും വേണ്ട പള്ളിയും വേണ്ടത് നമുക്ക് ഭരതമാതാവിന്‍ കീര്‍ത്തിയും എശസ്സുമല്ലോ ദുരങ്ങള്‍ ഇനിയും കുറയട്ടെ ദൗത്യങ്ങളിനിയും രമ്യമായി മാറട്ടെ വിധി വരും തടകള്‍ കേട്ടിടുകിലും വിധാതാവിന്‍ നിശ്ചയത്താല്‍ എല്ലാം ഒഴുകും രക്തം എല്ലാവരിലും നിറം ചുവപ്പ് തന്നെയെന്ന് അറിഞ്ഞിട്ടും മനുഷ്യന്‍ മനുഷ്യനെ അറിയാതെ മൃഗമായി മാറി വീണ്ടും പരിണാമ ചക്രത്തെ തിരിച്ചു കറക്കുകയണോ

നമ്മുക്ക് പ്രിയങ്കരം

നമ്മുക്ക് പ്രിയങ്കരം കപ്പലണ്ടി കശുവണ്ടി മരച്ചിനി ശീമ ചക്ക ചായ പഞ്ചസാര റബര്‍ കൊക്കോ വാനില ചീനവല ചീന ചട്ടി പിന്നെ ചൈന മൊത്തമായി കപ്പലേറിവന്നിവകള്‍ ഇന്ന് നമുക്ക് ഏറ്റം പ്രിയങ്കരമെന്നു പറയാതിരിക്ക വയ്യ

ഗുരുദാസന്‍മാരേ ഉണരൂ

Image
ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ദുരന്തങ്ങള്‍ക്കുമൊരുയന്ത്യമുണ്ടോ ദുരിദങ്ങളേയെറുന്നുയേറെ ദാഹശമന പരവശരാകുമെന്‍ മലനാട്ടിലിതാ ലക്ഷ്യമില്ലാതെ ലക്ഷോപലക്ഷം ദ്രവ്യന്‍മാര്‍ വ്യയ൦ ചെയ്യുന്നു ദ്രവ്യങ്ങള്‍ ഇനിയിതാ എഴുനേല്‍ക്കാതെ ഇരുന്നു അന്വേഷിപ്പാന്‍ - -നിയുക്തരാക്കപ്പെട്ടിരിക്കുന്നു ഈ കള്ളിന്‍ ലഹരി ഒഴിവാക്കികുടെ ചെത്ത് അരുതു കുടികരുതെന്നു ഗുരുവരുളിയത് മറന്നു പ്രവര്‍ത്തിക്കുന്നവരെ ഉണരൂ ഇതിനൊരു അറുതി വരുത്തു   ======================================================================= വാര്‍ത്താ അവലംബം മാതൃഭൂമി പത്രം

പ്രത്യക്ഷ നികുതി ചട്ടം: വിദേശ ഇന്ത്യാക്കാര്‍ക്കും നികുതി വരുന്നു കവിത

ഞങ്ങള്‍ നികുതി കൊടുത്തു നടുവോടിക്കുന്നു കോടതി പറയുന്നു കുതിരസവാരിയെന്നു കേന്ദ്രം പറയുന്നു വീതി പോരെന്നു കഷ്ടപെടുന്ന ശമ്പളകാരന്റെ - -അവസ്ഥ എന്ത് പറയുന്നു പ്രവാസി മലയാളികളെ നിങ്ങള്‍ അവിടെ നികുതികൊടുക്കാതെ ഇവിടെ വന്നു അതിനും കുടി സാവര ജങ്കമ സോത്തിനു വിലകുട്ടുന്നില്ലേ ഇനിയും രാഷ്ടിയക്കാര്‍ക്ക് സകാത്ത് കൊടുക്കുന്നത് നിര്‍ത്തികുടെ ഇത്രയായിട്ടും പഠിക്കില്ലേ ഇല്ലങ്കില്‍ ഒരുങ്ങി കോള്‍ക സര്‍ക്കാരിനു നികുതി കൊടുക്കാന്‍ പിന്നെ പകരമായി നിങ്ങള്‍ക്കു സമ്മതിദായക അവകാശം പതിച്ചു തരിക്കില്ലേ അപ്പോള്‍ വിട്ടുക പകരം കുട്ടരെ

ഞാനാരാണെന്നുറിയുമല്ലോ .....?!!!

Image
ഞാനാരാണെന്നുറിയുമല്ലോ .....?!!! വന്നു കണ്ടു കൊണ്ട് പോകാന്‍ അലങ്കരിച്ചു വര്‍ണ്ണ കണ്ണാടി കുട്ടിലാക്കി സുമുഖനായി വഴാവേ മുന്തിയ വിലകൊടുത്തു പല നാടും നഗരങ്ങളും താണ്ടിയങ്ങ്- -മണ്ടിനീങ്ങുമ്പോള്‍ കേറുവാനകാതെ കാവല്‍കിടന്നിരുന്നു അമ്പലങ്ങലുടെ പള്ളികളുടെ വാതില്‍ പടിക്കു പുറത്തും ചിലപ്പോള്‍ മോക്ഷനത്തിന്‍ ഇരയാകുമ്പോള്‍ ചിലപ്പോള്‍ നായ്ക്കലുടെ കടിയേറ്റു പിച്ചിചിന്തപ്പെടുമായിരുന്നു എന്നാല്‍ എപ്പോള്‍ ഇതാ പ്രതികാരം തീര്‍ക്കാനായി ഞാനെന്ന പാവത്തിനെ വലിച്ച് എറിഞ്ഞു രസിക്കുന്നു ചിലര്‍ എന്നാലും എല്ലാം സഹിക്കും എന്നെ ചില പിശുക്കര്‍ എന്നെ നോവിക്കുമാറ് ആണിയും ലാടവുമടിച്ചു കൊണ്ട് നടക്കുമ്പോള്‍ ചിലര്‍ അടുത്തുള്ള തോടുകളിലോ ആറ്റിലോ വലിച്ച് ഏറിഞ്ഞിടുന്ന എന്നെ നിങ്ങളറിയും റിബോക്ക് , വുഡ് ലാന്ഡ്സ്,ബാറ്റാ,പരാഗണ്‍ എന്ന ഓമനപ്പെരിലായി ============================================================================ വാര്‍ത്ത അവലംബം മാതൃഭൂമി ദിനപത്രം 08 .09 .2010

എന്നെ മറക്കല്ലേ

Image
നെറ്റി പട്ടം കെട്ടിയോരുക്കിയ ഗജവീരനെ പോലെ വെയിലും മഴയും കുന്നും കുഴിയും നാടും നഗരവും കറക്കി നടത്തി ഒന്ന് കൊടുത്താല്‍ കോടികളും നാളെ നാളെയെന്നു പറഞ്ഞു ഏറെ വാഞ്ചിത വര്‍ണ്ണങ്ങള്‍ പരത്തി കാഞ്ചന സോപ്നങ്ങളോരുക്കി ഒരുഗതിയും പരഗതിയുമില്ലാതെ കിട്ടാ കടങ്ങളില്‍ കുരുക്കി ജീവനോടുക്കുന്നു കൈയ്യും കാലും കണ്ണുമില്ലാത്തവര്‍ക്കൊരു അത്താണിയും  നെഞ്ചിന്‍ ചുടു ഏറ്റുമയങ്ങുമെന്നിലെ വിശ്വസ്ഥത നഷ്ടമായി കൊണ്ട് പഴി പറഞ്ഞും പതംപറഞ്ഞു ശപിച്ചു ഒരുനാള്‍ വലിച്ചെറിയുമ്പോള്‍ നീ മാത്രം എന്‍റെ കിടപ്പുകണ്ട് കവിതകളാക്കുമ്പോള്‍ നിനക്കും ഒരുനാള്‍ എന്നെ അവിശ്യമായി തോന്നുകില്‍ ഓര്‍ക്കുക ഈ പാവം ലോട്ടറി ടിക്കറ്റിനെ

കണ്ടു ഞാന്‍ നിന്നെ ...............

കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു കുരമ്പേറ്റു പിടയുന്ന ക്രൗഞ്ച പക്ഷിയുടെ വേദനയില്‍ ഞാന്‍ കണ്ടു എഴുത്താണി തുമ്പിലുടെ പകര്‍ന്നു തന്ന എഴുത്തച്ചന്‍ തന്‍ കിളിപാട്ടു കേട്ടു വളര്‍ന്നു കിഞ്ചന വര്‍ത്തമാനങ്ങളുടെ മാനങ്ങള്‍ തേടി തുള്ളലിലുടെ കണ്ടു കണ്ണന്‍റെ ബാലലീലകള്‍ പകരുന്ന കര്‍ണ്ണാപമാര്‍ന്ന ഗാഥകള്‍ ഞാന്‍ കേട്ടു നയന സുന്ദര കാഴ്ച്ചക്കൊപ്പം താളം പിടിക്കുന്ന നതോന്നത വൃത്തത്തിലാര്‍ന്ന വഞ്ചിപ്പാട്ടും ഞാന്‍ കേട്ടു പൂത്തു നില്‍ക്കും ഭക്തിയുടെ നിറവില്‍ ജ്ഞാനത്തിന്‍ പാനം നടത്തുന്നതും കണ്ടു ഇമ്പമായി പാടിയുറക്കിയ ഇരയമ്മന്‍ തമ്പിയുടെ താരാട്ടു കേട്ടു വീണ പൂവിന്‍റെ രോദനത്തിലും വാസവദത്തയുടെ ദാഹിക്കുന്ന മിഴികളിലും കണ്ടു പ്രപഞ്ച സത്യങ്ങള്‍ തേടി ഉള്ളു തുറന്ന്‍ അങ്ങു പ്രേമ സംഗീതവും കേട്ടു ബധിര വിലാപങ്ങളിലുടെ വേദനയുടെ മറുപുറങ്ങളും കണ്ടു കാവിലെ പാട്ടു കേട്ട് അങ്ങു അമ്പാടിയിലേക്കു ഇടനെഞ്ചു പൊട്ടി പാടും പാട്ടുകളും കേട്ടു മാമ്പഴത്തിലുടെ നെഞ്ചു കീറി നേരിന്‍റെ പാട്ടും ഞാന്‍ കേട്ടു ചങ്കു തുളക്കും വാഴക്കുലയുടെ ഗീതികളും കേട്ടു ഇന്ന് ഞാന്‍ നാളെ നീയെന്നു പ്രതിധ്വനിക്കുന്നതും ഓ

മഠയന്‍

കാലത്ത് കുത്തി കുറിച്ചുവച്ച കടലാസിലുടെ കണ്ണോടിച്ചു കൊണ്ട് മകള്‍ പറഞ്ഞു ഈ അച്ഛനോന്നുമേയറിയുകയില്ല കണ്ടില്ലേ കവിതയാണ് പോലും മയില്‍ പ്പീലി തുണ്ട് ,വളപ്പൊട്ടുകള്‍ , കണ്മഷി ചാന്ത് സിന്ദുരങ്ങള്‍ ഇതാര്‍ക്കു വേണം പിന്നെ ഓണ തുമ്പിയും തുമ്പയും വെയിലും നിലാവും കാട്ടുതെറ്റി മുക്കുത്തി കോളാമ്പി അരുളി ചെമ്പകം ശംഖുപുഷ്പം ഉപ്പേരി പര്‍പ്പടക പായസവും ഉഞ്ഞാലും ഇതൊക്കെ ടൂ ഓള്‍ഡ്‌ കണ്ടില്ലേ എന്‍റെ മൊബൈല്‍ ഫോണിലെ അടിപോളി വേര്‍ഡ്സിന്റെ എസ്‌ എം എസ്‌ കവിതകള്‍ "ENJOY LIFE WITH SWEET DREAMS OF KENRY CHICKEN,PIZZA,BERGER,COLA DRESS LIKE A HOLY WOOD PRETTY STARWARDS DANCE WITH FRIENDS IN THE HEAVEN OF LOVELY ORCHID FLOWERS BY SHARING SCRAP IN FACE BOOK , ORKUT TWITTERING & CHATTING WITH UN CONDITIONAL LOVE OF WORLD SEE YOU WANNA NICE OF YOU DA BYE BYE DA " സമ്മതിക്കയല്ലാതെ തലകുനിച്ചു വിഡ്ഢി ചിരി ചിരിച്ചു മടങ്ങുമ്പോള്‍ ഭാര്യയുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി മോള് പറഞ്ഞത് ശരിയാണ് അച്ഛന്‍

നാമിന്നു കാണും മലയാളം

ആറോക്കെ നൂറിനു വഴിമാറി കൊടുക്കുന്നു അതിര്‍ത്തിക്കപ്പുറം ഉള്ളവര്‍ ആവണിമാസമായാല്‍ ഉത്സാഹമായി അവര്‍ക്ക് എന്നാല്‍ ആവണി പലക പോട്ടെ ആവോളം ആര്‍ത്തി കുട്ടി ഉണ്ടിരിക്കും വിഢിപ്പെട്ടിക്കു മുന്നില്‍ അല്‍പ്പവും മെയ്യി അനങ്ങാതെ അടുക്കള അന്യമായി മമ്മിയായി ഡാഡിയായി അച്ഛനമ്മമാര്‍ക്കു ഒരുക്കുന്നു സ്നേഹ സദനങ്ങള്‍ കദനങ്ങളാക്കി അമ്മ തൊട്ടിലുകള്‍ക്കു എണ്ണം ഏറെയാക്കി ആരവം പോഴിക്കും മലനാടിന്നു ആവോളം ലഹരി പാനം നടത്തിയവര്‍ ആഘോഷമാക്കുന്നു ഓണമേകുന്ന ഓര്‍മ്മയിലവരിന്നു ആനല്ല നാളിന്റെ ഓര്‍മ്മ പുതുക്കുന്നു അതിര്‍ ഭാഷകള്‍ വളരുമ്പോള്‍ തളരുന്നു അമ്മ മൊഴിയിന്നു അടര്‍ത്തി മാറ്റി ആംഗലേയത്തിനു വഴി മാറ്റി കൊടുത്തിട്ടു അല്‍പ്പവും വസ്ത്രം മാത്രം ഉടുത്തവര്‍ ആശരീരിയായിട്ടു മുഴക്കുന്നു മലയാളത്തിന്‍ അസ്ഥിവരം മാന്തുന്ന കാഴ്ച ആരാലും താങ്ങുവാനകില്ല അന്യ നാട്ടില്‍ കഴിയും മലയാളത്തിന്‍ തുടുപ്പുകള്‍ക്ക് ഒട്ടുമേ

ഗാനം: പോകാതെ ...... ജീ ആര്‍ കവിയൂര്‍

നീ പോകാതെ പോകാതെ മുകിലേ നീ പെയ്യാതെ പോകാതെ മുകിലെ ഞാന്‍ കാണും സ്വപ്നങ്ങളെല്ലാം നിന്നെ കുറിച്ചുള്ളതായിരുന്നു നിന്‍വര്‍ണ്ണമെല്ലാം ചാലിച്ചു ചാലിച്ചു ഞാനങ്ങു ചിത്രം ചമച്ചു നീ പോകാതെ പോകാതെ മുകിലേ നീ യിതു കാണാതെ പോകാതെ മുകിലെ മനതാരില്‍ നിറയെ നീ പാടാനൊരുങ്ങും മുരളീ നിനാദം നിറഞ്ഞു കാണുന്നു ഞാനങ്ങു കാതോര്‍ത്ത് നില്‍ക്കും ഗോപീജനങ്ങളും പൈകിടാവും നീ പോകാതെ പോകാതെ മുകിലേ നീ യിതു കേള്‍ക്കാതെ പോകാതെ മുകിലേ ഓരോരോ പുല്‍കൊടിയും ഗോവര്‍ധനവും പിന്നെ എന്‍ മോഹങ്ങളും നീ അറിയാതെ പോകല്ലേ മുകിലേ നീ പോകാതെ പോകാതെ മുകിലേ നീ പെയ്യാതെ പോകാതെ മുകിലെ മുകിലേ മുകിലേ മുകിലേ.........................

വാഴിക്ക വീണ്ടും ...........

പാലാഴിയില്‍ വാഴും പത്മനാഭാ പരിചോടു ഞാനിന്നുണര്‍ത്തിടുന്നേന്‍ പാരിതില്‍ വന്നു ഭവിച്ച വിപത്തെല്ലാം പരിപാലിക്കുന്നതവിടുന്നുറിയാത്തതാണോ ഇന്ദ്രാദി ദേവകളൊക്കെ വന്നുണര്‍ത്താഞ്ഞോ ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ അവിടുന്നേക്കായറിയിച്ചീടാം വീണ്ടും പ്രജാതല്‍പ്പരരാം പ്രജാപതികളുടെ ദുര്‍ഭരണത്താല്‍ പോറുതി മുട്ടിടുന്നേന്‍ പിന്നെയവരുടെ ഏറാന്‍ മുളികളാം കോഴ വാങ്ങുന്നോരുദ്യോഗ വര്‍ഗ്ഗങ്ങളും കുഴഞ്ഞു നാല്‍ക്കാലി കണക്കേ നടകൊള്ളും കുതൂഹലമാം കാഴ്ച്ച കണ്ടു മനം മടുക്കുന്നേന്‍ പടി പറ്റി ജീവിത മപഹരിക്കും പടക്കിറങ്ങും കുട്ടരുടെ കുടെ മദമിളകി നടക്കുന്ന ഗജം കണക്കേ മത മത്സരാദികളാല്‍ മോഹിതരായി മനുഷ്യത്ത്വമെല്ലാം മറന്നു കഴിയുന്നേന്‍ അവിടുന്നു വീണ്ടുമാ പഞ്ചമമാം അവതരത്താല്‍ വന്നു മൂന്ന് അടികള്‍ വച്ച് ഇവരെയെല്ലാമകറ്റിയങ്ങ് ആ- മഹാബലി തമ്പുരാനെ നാടു വാഴിക്ക അവിടുന്നു വീണ്ടും ഒരു അറുതി വരും വരെ

ഓര്‍മ്മകള്‍

നടുക്കങ്ങള്‍ മാത്രമായി ഒടുക്കം അതിരണി പാടങ്ങളും തറവാടും നെല്ലി പലകയോളം മിറങ്ങി ചെല്ലും പാതാള കരണ്ടിക്ക് ഒപ്പം തേടുന്ന കിനാക്കളും അടിവില്ലില്‍ തളക്കും കൊറ്റുകള്‍ക്കും തമ്മില്‍ മത്സരമായ് ഒടുങ്ങിയ തായ് വഴികളിലുടെ കിട്ടിയ നാരായവും പനയോലയും തുരുമ്പിച്ച ഉറയില്ലത്ത ഉടവാളും വെട്ടു തടയാന്‍ ആകാത്ത പരിചയും വിട്ടു പരിചയമില്ലാത്ത വഴികള്‍ താണ്ടി പല നാടുകള്‍ തേടിയലഞ്ഞു വന്നു നില്‍ക്കുമ്പോള്‍ ചിതലും ചീവിടും ചേക്കേറിയ കഴുക്കോലും ഉത്തരവും അറപ്പടിയും ഉത്തരമില്ലാത്ത ചോദ്യചിനമായ് നിര്‍ത്താതെ അട്ടഹസിക്കുന്നു കഴിഞ്ഞില്ലേ നിന്റെ ഓണവും ഓണനിലാവും എന്തെ ഉണ്ണി എന്നാണ് മടങ്ങുക നിന്റെ തിരക്കുള്ള തിരകള്‍ നിറച്ച് നിറയോഴിക്കാന്‍ ഒരുങ്ങുന്ന നഗരത്തിലേക്ക് നരകത്തിലേക്ക്

നിനക്കു എന്റെ സലാം

Image
നിനക്കായി വന്നിറങ്ങാനും ഉയര്‍ന്നു പോങ്ങുവനും ഞാന്‍ തീര്‍ക്കുന്ന താവളത്തില്‍ നിന്ന് കിതപ്പോടെ പറന്നു ഉയര്‍ന്ന്‍ കാണാ കാഴചകള്‍ തേടി വരുന്നുവോ എഴുസാഗരവും പര്‍വ്വത നിരകളും പുഴകളും പച്ചില പടര്‍പ്പുകളും മരുപച്ചകളും മണലാരണ്യങ്ങളും സമൃദ്ധികളുടെ തീരങ്ങളും നീ പേറും സ്വപ്ന സഞ്ചാരികള്‍ പല ഭാഷ മത സംഹിതകള്‍ തേടുന്നവര്‍ നീ എത്ര ധന്യന്‍ ഉയര്‍ന്നു മറയുന്ന മേഘ കീറുകള്‍ക്കപ്പുറം കിനാവിന്റെ നോവ്‌ പേറുന്നവന്റെ അത്താണിയായി നിനക്ക് ഉയിര്‍ ഏകിയവന്‍ ഇരുകാലിയാം മനുഷ്യനെ എങ്കിലും ദിമാനമാര്‍ന്ന ചിന്തകള്‍ക്ക് ഉത്തരമാം വിമാനമേ !! നിനക്കു എന്റെ സലാം

മന്ദഹാസം

നശ്വരമായ ദുഖങ്ങളെ ഓര്‍മയില്‍ ഒളിപ്പിച്ചു നിഷ്കളങ്കമായ ഒരു പുഞ്ചിരി പങ്കുവെക്കാം സുഹൃത്തേ ... ************************************** എന്നെയും നിന്നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി മറ്റൊന്നുമല്ല നിന്റെ സ്നേഹം വിതറുന്ന പുഞ്ചിരി ഒന്ന് മാത്രമാണ് സുഹൃത്തേ .... *************************************** ചിരി പുന്തോട്ടത്തിലെ ജലധാരയാണ്. ശാന്തമായ് മനസ്സില്‍ പതിച്ച് , ഓളങ്ങളാല്‍ ഇക്കിളിപ്പെടുത്തുന്നു ഓരോ ചിരിയും, അല്ലേ സുഹൃത്തേ ? ******************************************* നില്‍ക്കു പറഞ്ഞോട്ടെ ഒരു സ്പര്‍ശനവുമില്ലാതെ പടരുന്നു ഇത്. എല്ലാ അസുഖങ്ങള്‍ക്കും മറുമരുന്നാണ്. ഇത്തിരി നുകര്‍ന്ന് പോയ്കൂടെ സുഹൃത്തേ ... ****************************************** കാലത്തിനോട് ഒപ്പം ഞാനും പഠിച്ചിരിക്കുന്നു ചിരി പടര്‍ത്തുന്ന പ്രകാശത്തെ കുറിച്ച് ചിലപ്പോള്‍ ചിലരെ സന്തോഷിപ്പിക്കാനും എന്നാല്‍ ചിലപ്പോള്‍ എന്നെ തന്നെ ഒന്ന് ഉണര്‍ത്താനും ചിരിക്കാതിരിക്ക, വയ്യല്ലോ സുഹൃത്തേ....

ഓണ സ്മ്രിതികള്‍

ഓണ സ്മ്രിതികള്‍ കുഞ്ഞു തുമ്പിക്ക് ഒരു ഊഞ്ഞാലാടാന്‍ ചിങ്ങ തിരുവോണം വരവായി തുള്ളും തുമ്പിക്ക് പൂക്കളം ഒരുക്കാന്‍ പൂവിളി ഉയരുകയായി പൂവേ പോലി പൂവേ പൂവേ പോലി പൂവേ ഓണ വെയിലും പൂനിലവും ഒത്തൊരുമിച്ചു അല്ലലില്ലാതെ മാവേലി തമ്പുരാനേ വരവേല്‍പ്പിനായി മലയാളം ഒരുങ്ങുകയായി കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും മൂത്തശ്ശിയെ കാണുവാന്‍ വരവായി ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ് ഉണ്ടോയെന്നു മാവിന്‍ കൊമ്പിലിരുന്നു ചോര - -കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ് തുശനിലയില്‍ തുവെള്ള ചോറും ഉപ്പേരി പര്‍പ്പടക പായസം വിളമ്പുകയായ് ഉണു കഴിഞ്ഞു ഉഞ്ഞാലാടി തമ്മില്‍ കളി ചിരിയായ് ഓണത്തിനോര്‍മ്മകളൊക്കെ ഓടിയകലുകയായ്

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി മെഴുകിനെയും ഉരുക്കുന്ന അഗ്നിയുമായ്‌ നില്‍ക്കുന്ന വരുടെ നടുവില്‍ ചുട്ടു പൊള്ളും മനസ്സുമായ് നിലക്കുമ്പോഴായി കണ്ടു ആ മിഴികളിലെ തിളക്കവും തണുപ്പാര്‍ന്ന ഹസ്തദാനത്തിലുടെ അറിഞ്ഞു കരങ്ങളിലെ ശക്തിയും പിന്നെ അനുഭവിച്ചറിഞ്ഞു മന്വന്തരങ്ങളായി ഞാന്‍ തേടിയലഞ്ഞ ആ സൗഹാര്‍ദ്ദത്തെ പ്രണയം തലക്കു പിടിക്കുമ്പോള്‍ കൈ പിടിച്ചു നടന്ന കുട്ടുകാരനെ മറക്കും കരയിക്കുന്നവര്‍ അടുത്തു കുടുമ്പോള്‍ ചിരിപ്പിച്ചിരുന്നവരെ ഓര്‍ക്കാതെയായ് ആകാശത്തു ഉള്ള അമ്പിളിമാമനെ കണ്ടപ്പോള്‍ തിളങ്ങുന്ന തേജസ്സാര്‍ന്ന സൂര്യനാം സുഹൃത്തിനെ മറക്കുന്നു ദുഖവും വേദനയും നിറഞ്ഞതാണ് എങ്കിലും ജീവിതത്തിന്‍റെ വീര്‍പ്പു മുട്ടലുകളില്‍ അനുഭവിക്കാത്തവര്‍ക്കു ഒട്ടുമേ അറിയാത്തതും അറിയുന്നവര്‍ക്കു മുന്നില്‍ എല്ലാം പങ്കു വെക്കുന്നവനാണ് ദൈവതുല്യനായ ഉത്തമ സുഹുര്‍ത്ത് വിട്ടുയകലുമ്പോള്‍ ദുഖവും കണ്ടുമുട്ടുമ്പോള്‍ സന്തോഷവും കണ്ണു നിറഞ്ഞു തുളുമ്പുമ്പോഴും ഉദാസീനനായ് നടന്നയകലുന്ന നേരത്തു ഒന്ന് ഞാന്‍ മനസ്സിലാക്കുന്നു മനസ്സിന്‍റെ ഭാരമിറക്കാന്‍ നീ തന്നെ അത്താണി എന്‍ സുഹൃത്തേ

സുഹുര്‍ത്തെ നിനക്കായി

ഓരോ പൂമൊട്ടും നിന്നോടു മണം കടം വാങ്ങുമ്പോള്‍ അപ്സരകന്യകള്‍ നിന്‍റെ സൗഭഗം ഇരവലായി ചോദിക്കുമ്പോള്‍ ലോകം നിന്‍റെ കര സ്പര്‍ശം ഏല്‍ക്കാന്‍ വേമ്പുമ്പോള്‍ സ്നേഹിതേ നിന്‍റെ സൗഹൃദം ഞാന്‍ എങ്ങിനെ നിലനിര്‍ത്തും മനസ്സ് ആഗ്രഹിക്കാറില്ല അല്‍പ്പവും ഹൃദയത്തില്‍ വിരുന്ന് ഒരുക്കാറില്ല മറ്റാര്‍ക്കും എന്നാല്‍ ഒരു വട്ടം ഇടം തേടുകില്‍ മറക്കുവാനാകുകയില്ല ഒരിക്കലും ഓമലേ അത് വെറും ജലകണങ്ങളാണ്‌ കണ്ണില്‍ നിന്നും ഒഴുകുന്നത് വേദനയെ ഉള്ളിലോതുക്കി കണ്ണില്‍ നിന്നുമടരാതെ നില്‍ക്കുന്നതാണ് കണ്ണുനീര്‍ സ്നേഹമതാണ് അവ വാചകങ്ങളിലോതുങ്ങാത്തതും കണ്ണുകളില്‍ നിഴലിക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹം ഇരുളില്‍ വഴി തേടി കണ്ടെത്താനും കാറ്റില്‍ ദീപം തെളിക്കാനും പ്രയാസം സൗഹൃദം ആരോടും ഉണ്ടാക്കാം എളുപ്പം എന്നാല്‍ അത് നിലനിര്‍ത്തുവാന്‍ ഏറെകഷ്ടം പുഷ്പ്പങ്ങള്‍ വാടിയേയും നക്ഷത്രങ്ങള്‍ ആകാശത്തെയും അലങ്കരിക്കുമ്പോള്‍ ബന്ധങ്ങളുടെയും ബാന്ധവങ്ങളുടെ തിളക്കങ്ങള്‍ക്കു മുന്നില്‍ നല്ല സൗഹൃദത്തിന്‍റെ മാറ്റുരച്ചു നോക്കുകയെ വേണ്ട ദുഃഖക്കടലില്‍ മുങ്ങിയലയാതെ നിഴലിന്‍റെ തണല്‍ തേടി ലക്ഷ്യത്തെയെത്താതെ ജീ

"ക" വിതക്കുക കൊയ്യുക വിതയുള്ളവ

"ക" വിതക്കാതെ കൊയ്യുന്നു കങ്കാണി കുട്ടങ്ങളുടെ നടുവില്‍ അത്താണി തേടുന്ന ഇവര്‍ ത്രാണി ഇല്ലാതെയാകുമ്പോള്‍ അല്‍പ്പ പ്രാണി കളായിവര്‍ നിരുവിച്ചാല്‍ ആണിയടിച്ചു തുണില്‍ തുക്കാനാവില്ലേ ചരിക്കുന്ന ഇവരുടെ ചിരിക്കുന്ന ചിത്രം കാണി കളായി നോക്കു കുത്തികളായി എത്ര നാളിങ്ങനെ തുടരുമി കവനങ്ങളൊക്കെ നടത്തും കവിസമുഖമേ മാംസള മാര്‍ന്ന മൃതുലവികരങ്ങളെയല്ല ഉണര്‍ത്തുക മാനവികത വീണ്ടും ഉയരട്ടെ എന്‍ മാതൃ ഭാഷക്കു ഭൂഷണങ്ങളാം കവിതകളിനിയും "ക" വിതക്കുക കൊയ്യുക നല്ല വിത യുള്ള കവിതകള്‍ 

മതം

Image
മതം മതം അഭിപ്രായം മതം ഈശ്വര സാക്ഷാല്‍കാരം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മതി മതി മറന്നിങ്ങനെ ഓരോന്നു ചിന്തിച്ച്‌ മതിഭ്രമ മായി നടന്നിട്ട് നഷ്ടമാക്കുന്നതോ മതി വരാത്ത ദുഃഖങ്ങള്‍ വിതറുന്ന ഓര്‍മ്മകളും മാനവികതയില്ലാത്ത ഒന്നും വേണ്ടിയിനി മതം ദൈവത്തിനു വിട്ടുകൊടുക്ക മനുഷ്യന്‍ മനുഷ്യര്‍ക്കായി ജീവിക്കുക ഇന്ന് രാവിലെ ഓഫീസിലേക്ക് വരുമ്പോള്‍ മൊബൈലില്‍ എടുത്ത ചിത്രം മഴയില്‍ മുംബയിലെ തെരുവിലെ ആരോ ഉപേക്ഷിച്ചു പോയ നനയുന്ന ഗണപതി വിഗ്രഹം അപ്പോള്‍ മനസ്സില്‍ വന്ന വരികളാണ് മുകളിലെത്

''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ്‌ പ്പാ ''

വ്യാളി മുഖ പറ്റാര്‍ന്ന അറവാതില്‍ പഴുതിലുടെ താക്കോല്‍ കടത്തി തിരിച്ച് സ്വപ്നങ്ങളെ ഉണര്‍ത്തിമെല്ലെ തിരിയുമ്പോള്‍ ചായിപ്പിലെ പത്തായ കീഴിലായ് കണ്ട കാല്‍ പ്പെട്ടിയുടെ കാതില്‍ പിടിച്ചു വലിച്ച് ഇഴച്ച് തുറന്നു ചെറു കള്ളികള്‍ തന്‍ മുടികളകറ്റി പരതവേ കിട്ടിയ ഓട്ട കാലിണയിലുടെ ഉറ്റു നോക്കവേ ഓര്‍മ്മകള്‍ എന്നെ പിറകോട്ടു കൊണ്ടുവന്നു പാളയിലിരുത്തി വലിച്ച് രസിച്ച് വരുമ്പോള്‍ കണ്ടു അനുജനെ എണ്ണ പുരട്ടി കുളിപ്പിക്കുന്ന അമ്മുമ്മയുടെ അരുകില്‍ നിന്ന് പല്ലില്ലാ മോണകള്‍ തന്‍ ചിരികളുടെ സാമ്യമറിഞ്ഞു കൃസൃതി കാട്ടി ഓടിയകലുമ്പോള്‍ അകലെ മരകോമ്പിലെ കുയിലിന്‍റെ കുവലുകള്‍ ഏറ്റുകുകവേ എത്താക്കൊമ്പിലെ മാങ്ങ കാര്‍ന്നു രസിക്കും അണ്ണാര കണ്ണന്‍റെ നേര്‍ക്കുനോക്കി കൊഞ്ചനം കുത്തുമ്പോഴേക്കും അകലത്തു നിന്നും അക്ഷരകുട്ട് അടങ്ങുന്ന ഓലകെട്ടും നാരായവുമായ് നടന്ന്‍ അടുക്കുന്ന ഗൗരി ആശാട്ടിയെ കണ്ട് ഓടിയോളിക്കുമ്പോള്‍ അമ്മ നിലവറയില്‍ നിന്ന് കാതില്‍ പിടിച്ച് കൊണ്ടുവന്നിരുത്തി അക്ഷരങ്ങളൊക്കെ ഉരുവിടിയിച്ചു അകലത്തുള്ള പള്ളി കുടത്തില്‍ പുസ്തക കെട്ടുമായ് കളികുട്ടുകരോടോത്തു പല തരം വേ

എന്ന്‍ എന്നത്തെക്കുമായി ...................

നേര്‍മ്മയാര്‍ന്ന നിലാവു വന്നു കോരിചോരിയുന്നു മനസ്സിലാകെ കോര്‍ത്ത് ഇണക്കുന്നു ഓര്‍മ്മകള്‍ നീ തന്നയകന്ന നീളമേറിയ രാവുകള്‍ തന്‍ മധുരവും ഋതു വസന്തമാര്‍ന്ന പകലുകളും ചവര്‍പ്പായ് പുളിയായി പിന്നെയും മധുരമായി ചുടായി തണുപ്പായി ഉറക്കമായി ഉണര്‍വായി നെഞ്ചോടു ചേര്‍ത്ത് ഓമനിക്കുമ്പോഴേക്കും നടന്ന്‌യടുത്തു വന്നു എത്തി നോക്കി പല്ലിളിക്കുന്നു കാലന്‍ കുടയും കന്നടയും മുക്കുട്ടു ചോദിക്കുന്ന കാല്‍ മുട്ടും നടുവിന്‍ വേദനകളും പാരവശ്യക്കാരം കടക്കെണികളും പ്രാരബ്ദങ്ങളും എങ്കിലും ഞാന്‍യറിയുന്നു നിന്‍ അദൃശ്യ കരങ്ങള്‍ തന്‍ ലാളനമെറ്റു നിന്‍ സാമീപ്യം നുകര്‍ന്ന് ആശ്വാസം കൊള്ളുന്നു ആ അനന്ത ബിന്ദുവിലേക്ക് അലിഞ്ഞു ചേരാന്‍ എന്ന്‍ എന്നത്തെക്കുമായി ...................

ഒന്നു വെച്ചാല്‍ രണ്ടേ ....

മതമെന്ന ഭൂതത്തിനെ കുറച്ചുനാള്‍ കുപ്പിയിലടച്ചാല്‍ സുരക്ഷിതമായി കാലും കൈയു൦ രാഷ്ടിയത്തിനെ കിടത്തി ചികിത്സിച്ച് വേണ്ടുവോളം അരിഷ്ടം കുടുപ്പിച്ചാല്‍ രാഷ്ട്രം നന്നായെനെമേം മഷി യിട്ട് നോക്കിയാല്‍ ഇനി കൃഷി യല്ലാതെ മറ്റൊന്നുമില്ല പഷ്ണി മാറ്റാനുള്ള വഴി പട്ടണം വളരുന്നു തട്ടകം വിരണ്ടു ആന മയില്‍ ഒട്ടകം കാലി വെയി രാജാ വെയ്യ് ഒന്നു വച്ചാല്‍ രണ്ടേ ഇനി ഗ്രാമത്തിലേക്ക് മടങ്ങുക തന്നെ ഉത്തമം

പ്രരോദനം

പീഠത്തില്‍ ചുവട് അമരുന്ന ഇടത്ത് നിന്ന് മുളച്ച മരത്തിന്‍റെ തണലില്‍ അനുഭവിക്കും സുഖമുള്ളപ്പോള്‍ ഞാനാ-പീഠം പിന്നെ എന്തിനു എനിക്കു ജ്ഞാനപീഠം പീഠനം കുലതോഴിലാണല്ലോ എന്‍റെ ഭാഷ ക്ലാസിക്ക് ആക്കിയില്ലെലെന്ത് അത് ഇപ്പോഴും കളാസ്സിന്‍റെ പുറത്തല്ലേ ക്ലാസ്സില്‍ കേറാതെ ഞെളിഞ്ഞു നടക്കുന്നവരോട് എന്‍റെ ഒരു അപേക്ഷ ഞാന്‍ ആസന്ന മൃതനാകുമ്പോള്‍ എന്‍റെ പ്രാണ പ്രേയസ്സി കാക്കയുടെ ഉടല്‍ രൂപത്തില്‍ എന്നെ കുട്ടികൊണ്ട് പോകുവാന്‍ മാവിന്‍റെ കൊമ്പിലിരുന്നു വിളിക്കുമ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു ഭയപ്പെടുത്തിയകറ്റല്ലേ അതിനു മാറ്റി വെക്കുന്ന അടങ്കല്‍ തുക എന്‍റെ പേരില്‍ മലയാള ഭാഷയെ വളര്‍ത്തുവാന്‍ വിനയോഗിക്കുമാറാകണമേ .........

ആശ്വാസം തേടുന്നവര്‍ കവിത ജീ ആര്‍ കവിയൂര്‍

മലകളെ ഗാഢ൦ പുണര്‍ന്നു നിമ്നോന്നതങ്ങളിലെ വയല്‍പൂവില്‍ തഴുകി തലോടുന്ന കാറ്റിന്‍റെ കുളിര്‍മ്മയില്‍ ഉതിര്‍ന്നു വീഴാന്‍ വെമ്പുന്ന കാര്‍മേഘ ശകലങ്ങളേ കാത്തു നീ കഴിയുമ്പോള്‍ അറിയാതെ കിതപ്പ് ഒതുങ്ങി കാറ്റും കോളും നിലച്ച് ഇരുളിന്‍റെ ഒരങ്ങളില്‍ ഒതുങ്ങുമ്പോഴും നിന്‍റെ കണ്ണുകളിലെ ജ്വാല കെട്ടയടങ്ങാതെ പിന്‍തുടരുമ്പോള്‍ എന്‍ നിര്‍ലജ്ജ പൗരുഷത്തെ തൊട്ടു ഉണര്‍ത്താന്‍ പിന്‍തുടര്‍ന്നു കൊണ്ട് ഇരിക്കുമ്പോള്‍ വഴുതി ഉറക്കത്തിന്റെ ആഴാങ്ങളിലേക്കു കുപ്പുകുത്തുമ്പോള്‍ നിന്നിലെ കടല്‍ ആര്‍ത്തു ഇരമ്പി കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു എങ്കിലും നീ തേടിയലഞ്ഞു കണ്ടയെത്തിയ കൃഷ്ണ മന്ത്ര ധ്വനികള്‍ എന്നുള്ളിലെ തൃഷ്ണയകറ്റുന്നതു നീയറിവതുണ്ടോ