Posts

Showing posts from February, 2014

കുറും കവിതകള്‍ 186

കുറും കവിതകള്‍  186 ഉരുകി ഒഴുകിയ മെഴുകിതിരി വെട്ടം മനസ്സില്‍ കവിത തിരണ്ടി ഉറക്കമൊഴിഞ്ഞ നിലാവു എത്തി നോക്കിക്കുന്നു വിരഹ മൌനം പട്ടു കോണകം മുടുത്തു മാനം വിവര്‍ണ്ണം ദാരിദ്രം അകന്ന പുഞ്ചിരി നുണകവിത വിരിഞ്ഞ കവിളിൽ ലവണ രസം ഉരുകി ഒഴുകി നഷ്ട വസന്തം പ്രണയം   പൌർണമി ചില്ലകളിൽ വിടർന്നു മനസ്സിൽ ചന്ദ്രോത്സവം വിരലുണര്‍ത്തും കനവുകള്‍ക്കും വസന്ത ചന്ദ്രികക്കും നാണം മനസ്സിന്‍ തഴവരങ്ങളില്‍ വിസ്പ്പോടനം ഇടനാഴിയിലെ നിഴലുകള്‍ക്കു മൌനം നനഞ്ഞ കനവുകള്‍ വീശിയക്കന്ന കാറ്റിനു വിയര്‍പ്പിന്‍ മുല്ലമണം പ്രണയ വസന്തമകന്നു

സൌഹൃതമേ നിനക്ക് സ്വസ്തി

സൌഹൃതമേ നിനക്ക് സ്വസ്തി പുണരുവാന്‍ മറന്ന മനസ്സിന്‍ നൊവറിഞ്ഞു സൌഹൃത കനവുകള്‍ മോഹം  വിരിയിച്ചു നുണ കുഴിയില്‍ കവിത എഴുതി തീരുവനാവാതെ ആകാശം നീലിമ മായിച്ചു കറുത്തിരുണ്ട മാനം തേടുന്നു നിര്‍വൃതിയില്‍ പുലരി വെട്ടത്തിനായി ഗാഥകളുടെ മയൂര മോഹന നൃത്തം സ്വപനങ്ങളുടെ സഞ്ചാര പഥങ്ങളില്‍ എവിടെയോ കൈവിട്ടകന്ന ഉറക്കമെന്ന പട്ടം എങ്ങോ പോയി മറയുന്നു ഉണര്‍വിന്‍ ലോകത്ത് ഇഴ ചേര്‍ക്കാന്‍ കൊതിക്കുന്ന മധുരം സുന്ദര സൌഹൃതമേ നിനക്കു സ്വസ്തി

ശരണ ഹനുമതെ (കീര്‍ത്തനം -ജീ ആര്‍ കവിയൂര്‍ )

ശരണ ഹനുമതെ (കീര്‍ത്തനം -ജീ ആര്‍ കവിയൂര്‍ ) ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ രാമദാസകം സ്വാമി വിശ്വമോഹനം രാമ ദൂതകം സ്വാമി ആരാധ്യപാദുകം അരിവിമർദ്ദനം സ്വാമി നിത്യ നർത്തനം മാരുതാത്മജം സ്വാമി ദേവമാശ്രയേ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ശരണ കീർത്തനം സ്വാമി ശക്തമാനസം ഭരണലോലുപം സ്വാമി രാമസേവിതം പണ്ഡിത കേസരീം സ്വാമി ഭീമസോദരം മാരുതാത്മജം സ്വാമി ദേവമാശ്രയേ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ സാഗരതരണമതി വേഗാ സ്വാമി ഭക്തി ദായക സീതാന്വേഷകാ സ്വാമി രാമമാനസാ സൂഷ്മ രൂപധാരിം സ്വാമി രാമനാമ പ്രിയാ മാരുതാത്മജം സ്വാമി ദേവമാശ്രയേ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ഗദായുദധാരീം  സ്വാമി രാമ ഗാനപ്രിയം ലക്ഷ്മണ പ്രാണദാത്രേ സ്വാമി വജ്രകായക ചിരംജീവിനേ സ്വാമി രാമ ചിത്ത സംപ്രീതാ മാരുതാത്മജം സ്വാമി ദേവമാശ്രയേ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ശരണ ഹനുമതെ സ്വാമി ശരണ ഹനുമതെ ദീനബാന്ധവേ സ്വാമി പ്രസന്നാത്മനേ സീതാ സേവിത  സ്വാമി ശ്രീരാമപാദ സേവിതാ ലോകപൂജ്യായ സ്വാമി പണ്ഡിത ശ്രേഷ്ടാ കേസരി നന്ദന സ്വാമി ദ

ഇന്ന് ശിവരാത്രി

ഇന്ന് ശിവരാത്രി പാലാഴി മഥനങ്ങള്‍ ഇന്നും നടക്കുന്നു സുരാസുരാന്മാര്‍ വാസുകിയെ കയറും മന്ധരത്തെ മത്താക്കുമ്പോള്‍ കാളകൂടം ഏറെ തുപ്പുവാന്‍ ഒരുങ്ങുന്നു ഉര്‍വ്വരയെ രക്ഷിക്കാന്‍ ഇന്നെത്ര സതിമാരുണ്ടു അത് തടയാന്‍ നില കണ്ഠന്മാര്‍ ആകാന്‍ കഴിയുന്നില്ല പലരുമിന്നും രാത്രികള്‍ പകലാക്കി സ്വാര്‍ത്ഥത വിതച്ചു കൊയ്യുന്നതെന്തേ ബോധപൂര്‍വ്വം മറക്കുന്നു ശിവരാത്രികളുടെ മഹത്വങ്ങളൊക്കെ ,എങ്ങോട്ടാണിയാത്ര ആര്‍ക്കും സമയമില്ല ഒന്നിനും മനസ്സെന്ന പാലാഴിയില്‍ അമൃത കുംഭം മാത്രം സ്വന്പം കണ്ടു നടക്കുന്നു ഹോ കഷ്ടം

വിരലുണ്ണും കനവുകൾ

വിരലുണ്ണും കനവുകൾ   എത്ര ഓണമുണ്ടാലും ചേടിക്കുകയില്ല ഓര്‍മ്മകള്‍ക്കെന്നും പുതുവസന്തത്തിന്‍ തേന്‍ മധുരം ,ഞൊട്ടി നുണഞ്ഞ ബാല്യവും കത്തി പടര്‍ന്ന യൗവന തുടിപ്പുകളും , ചവ കൊള്ളാത്ത വാര്‍ദ്ധ്യക്ക്യ നൊമ്പരങ്ങളും വിടരട്ടെ ഇനിയുമേറെ സ്വര്‍ണ്ണ കനവുകള്‍ ചിന്തതന്‍ കുതിരക്കു ഇനിയും എല്‍ക്കട്ടെ ചമ്മട്ടി  പ്രഹരങ്ങള്‍ ,ഒഴിയാതെ ഇരിക്കട്ടെ ഉറക്കവും അതുനല്‍കും നൊമ്പര സുഖങ്ങളും ഓളം അല തല്ലും മോഹങ്ങൾ ഓമനിച്ചു തീരും മുൻപേ കടന്നകലുന്നു ജീവിതമെന്ന   പിടികിട്ടാ വഴുതിയകലും പ്രേഹേളികയയെ നീ എന്നുമെൻ മനസ്സിൽ തീർക്കുന്നു മായികമാം ഓണനിലാവും തുമ്പ പൂക്കളവും  തുമ്പി തുള്ളലും തൂശനിലയിൽ അമ്പിളി പൊൻ പർപ്പടകവും ഇനിയെന്നും മായാതെ നിൽക്കണേയൊന്നു   വിരൽ തുമ്പിൽ കവിതതൻ സദ്യവട്ടവുമായി

നിന്‍ പ്രണയം

നിന്‍ പ്രണയം വൃണതവികാരത്തിന്‍ തീചൂടില്‍ അലിഞ്ഞു പോകല്ലേ നിന്‍ പ്രണയം , വിഷലിപ്തമല്ലാത്തൊരു  വേനലായി പടര്‍ന്നു ശിശിരമായി ഉറയട്ടെ ഉരുകുമ്പോള്‍ കണ്ണുനീര്‍ ധാരയായി മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം , സിഗ്ന വിചാരത്തിന്‍ പൊലിമയില്‍ ഇഴപിരിയാതെ ഇരിക്കട്ടെ നിന്‍ പ്രണയം , ജീവിത ഗന്ധിയായി ഗാഥകള്‍ തീര്‍ക്കട്ടെ നൊവിന്‍ പെരുമഴക്കാലമായി മാറാതെ ഇരിക്കട്ടെ നിന്‍ പ്രണയം ഇതള്‍ വിരിഞ്ഞു  തൂമഴും സുഗന്ധ പൂരിതമായി വാടാതെയിരിക്കട്ടെ പൌര്‍ണ്ണമി തിങ്കളായി മനസ്സിന്‍ മാനത്തു പാല്‍കിനാക്കള്‍ പെയ്യട്ടെ നിന്‍ പ്രണയം അധരങ്ങളില്‍ അമൃതിന്‍ ധാരയായി പുഞ്ചിരി മൊട്ടിന്‍ തിളക്കമെകട്ടെ ഒരു കുളിര്‍കാറ്റായി വീശട്ടെ നിന്‍ പ്രണയം പാഴമുളം തണ്ടില്‍ ശ്വാസനിശ്വാസ തരംഗം തീര്‍ക്കും ഗാന ലഹരിയായി ഏറ്റുപാടും കോകില മധുരിമ പടരട്ടെ നിന്‍ പ്രണയം കാതുകളില്‍ ഈണം പടര്‍ത്തും സുന്ദര സുഷുപ്തിയില്‍ ലഹരിയായി ആനന്ദദായകമായി മാറട്ടെ നിന്‍ പ്രണയം ധ്യാനത്തില്‍ നീലിമ പൊഴിക്കും പ്രഭയില്‍ ആര്‍ധത നല്‍കും വന്യമാം ശാന്തി നിറച്ചു ധന്യമായി തീരട്ടെ നിന്‍ പ്രണയം

കുറും കവിതകള്‍ 185

കുറും കവിതകള്‍ 185 ചെറുപ്പത്തില്‍ കിട്ടിയ ചൂരല്‍ കഷായം ഓര്‍മവസന്തം കുഞ്ഞുടുപ്പില്‍ ചിത്രശലഭം ഓര്‍മയില്‍ മനം കുളിര്‍ത്തു കണ്ണുകളില്‍ നിറവു ഹൈമവത ഭൂമി മഞ്ഞുരുകി കണ്‍കുളിര്‍ത്തു ഭൂമിക്കു പനി ആഴി വെട്ടത്തിൽ നൃത്തമാടി നിഴലുകൾ ശിശിര രാത്രി മയില്‍ പീലി കണ്ണുകളില്‍ ലജ്ജയാല്‍ തല കൂമ്പി കടലാസു പൂവുകളുടെ കാവടിയാട്ടം മിഴിക്കോണില്‍ അശ്രുകണം ഹൃദയത്തില്‍ നിന്നും വസന്തത്തിന്‍ വരവ്

പറയുവാനേറെയില്ല

പറയുവാനേറെയില്ല പറയുവാനേറെ ഉണ്ടെങ്കിലും പറയുമ്പോള്‍ പറയുവാനാവാത്ത അവസ്ഥാന്തരങ്ങള്‍ കാലത്തിന്‍ പോക്കുകള്‍ പ്രതിപത്തിയുണര്‍ത്തുന്നു കാലോചിതമായി പോയിമുഖമണിഞ്ഞു സ്വാര്‍ത്ഥതയുടെ നഗ്നനൃത്തമാടുന്നു സ്വാദുയേറ്റുന്നു ആത്മരതിയോ അസൂയയോ നരക സ്വര്‍ഗ്ഗങ്ങളുടെ സര്‍ഗ്ഗങ്ങളേറെ നിരത്തി വക്കുന്നു സ്വപ്നനാടകങ്ങള്‍ ചിന്തകളെയൊക്കെ ചിതലരിക്കാതെ ചിതയോളം എത്തിക്കാനായി ഉള്ള പാച്ചിലുകള്‍ എഴുത്ത് മുറ്റുന്നു ദുര്‍മേദസ്സുകളുടെ കാര്യങ്ങളിനി ഏറെ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു

കല്‍പ്പനകള്‍

കല്‍പ്പനകള്‍ പറഞ്ഞത് അതുപോലെ ശിരസാവഹിച്ചു അമ്മപറഞ്ഞതെന്നറിഞ്ഞു അച്ഛന്റെ ഇച്ഛകള്‍ക്കനുസരിച്ച് ഏറെ കഥകള്‍ ജമദാഗ്നിവാക്ക്യാനുസരണം രേണുകാ രണം മാരണ പരശുവായിയേറെ രക്തപുഷ്പങ്ങള്‍ വീണില്ലേ മലയാളം പിറന്ന മണ്ണിന്‍ ശാപമിന്നും തുടരുന്നു ദുഖകരമാമിയാത്രകള്‍ കഠിനം പതിനാലുസംവത്സരങ്ങള്‍ കാടും കുന്നും കടലും മലകളും  മോക്ഷതീരങ്ങള്‍ താണ്ടി സീതത്തില്‍ നിന്നും സര്‍വ്വം സഹയില്‍ മടങ്ങി ജനാവപാദങ്ങളുടെ അശ്വവമേധങ്ങള്‍ക്കൊടുക്കം സരയുവിലോടങ്ങിയ രാമ മാനസം കഷ്ടം അച്ഛനെ പോലെ അമ്മപറഞ്ഞതും കേട്ടു പാഞ്ചാലിയെ വരിച്ചവരുടെ കഷ്ട നഷ്ടങ്ങളാല്‍ ചൂതിനോടുവിലെ ദൂതിന്‍ ഒടുക്കം നടുക്കമേറ്റി കുരുക്ഷേത്രപടനിലങ്ങളില്‍ കര്‍മ്മ - ബാന്ധാവങ്ങളുടെയോടുക്കം നേടിയത് സ്വര്‍ഗ്ഗസര്‍ഗ്ഗങ്ങളോ വ്യാസ വ്യസനങ്ങളോ ഇതുപോലെയേറെ ഇതിഹാസങ്ങളിപ്പോഴും തുടരുന്നുവല്ലോ നൊമ്പരങ്ങളിന്നുമനുഭവിക്കുന്നു ജീവിത നിമ്നോന്നതമാര്‍ന്ന വഴിത്താരകളില്‍

ക്രൂര വിനോദികളെ അടങ്ങു

ക്രൂര വിനോദികളെ അടങ്ങു അധര വ്യാപാര പരിഷകള്‍ക്കുയിന്നു സ്മാര്‍ത്ത വിചാരം വചനഘോഷം കാളപെറ്റന്നു കേട്ടയുടനെ കയറെടുക്കുന്നു അഞ്ചപ്പം കൊണ്ട് അയ്യാരയിരങ്ങളെ പോഷിപ്പിക്കയും ജലസ്തംഭം നടത്തിയും വേദനകളെ വാരിപ്പുണരുകയും   ചുബന ലഹരിയാൽ കമ്പന ചിത്തരാക്കിയതിൻ കൂലിയായി അവസാന അത്താഴത്തിനു ശേഷമിതാ സമയമായിരിക്കുന്നു വെള്ളി കാശുകളുടെ  തിളക്കത്തിൽ മയങ്ങിയിതാ ക്രൂശിലേറ്റാന്‍ സനാതന ചിന്തകളെ ഒരുപറ്റം പുലി തോലണിഞ്ഞ ചെന്നായിക്കള്‍ വട്ടമിടുന്നു പണമെന്ന പിണത്തെ വാരിയെറിഞ്ഞു കളിക്കുന്നു കഷ്ടമതിനു നഷ്ടമേറെ അറിയാതെ ചുടല നിര്‍ത്തമാടുന്നു രുധിരപാനം ചെയ്യുമി ആഘോരികളെ അടങ്ങു നിങ്ങള്‍ക്കും ഉണ്ട് പാപം കഴുകി കളയാന്‍ ഇനി വേശ്യാനദികളില്‍ ജീവത്യാഗം നടത്തേണ്ടിവരും ഓര്‍ക്കുക കണ്ണടച്ചു ഇരുട്ടാക്കാതെ ,ഉറക്കം കടുത്താതെ മാനവ സേവ മാധവ സേവകള്‍ അറിയുക മോക്ഷം അകലെയല്ല മോചനം അകലെയല്ല

കാഴ്ചകള്‍ക്ക് മങ്ങല്‍

Image
കാഴ്ചകള്‍ക്ക് മങ്ങല്‍ സാരസം പകരുന്നു ഇരുളിലെ മിന്നി തിളങ്ങും വാളും ചിലമ്പും പഴമയുടെ മണം പകര്‍ന്ന രണത്തിന്‍ കടും തുടിപ്പുകള്‍ അവിശേഷിപ്പിന്‍ ഓര്‍മ്മകളില്‍ കണ്ണകി കനവുകള്‍ ഏറെ മധുരം താണ്ടുന്നു വേദനകളുടെ വെളിപാടുകള്‍ ചുവടു വച്ച് മുറ്റത്തു വെയില്‍ മഴ പൊഴിച്ചു കാഷായം ഉടുത്തു സന്ധ്യയുടെ വിടവാങ്ങല്‍ വിങ്ങല്‍ അറിയാത്ത നെറ്റി മുറിവുകള്‍ ഭദ്രയുടെ നാമങ്ങള്‍ നാവില്‍ വിളിയകലാതെ ഇനിയെന്നോ പഴമന്‍സ്സുകള്‍ക്കൊപ്പം പെട്ടകത്തില്‍ ആ കാഴ്ച വസ്തുക്കള്‍

കുറും കവിതകള്‍ 184

കുറും കവിതകള്‍ 184 ഉദയ സൂര്യന്റെ നാട്ടിലേക്ക് ഒരു പാലം തീര്‍ക്കാം സ്വപ്നായനം ചക്രവാളത്തിനപ്പുറം മിഴിതുറന്നു അന്നം  തേടി ജീവിത യാത്ര കടലാം ജീവിത്താരക്കുകുറുകെ സ്നേഹമെന്ന പാലം വിദൂര സ്വപ്നനടനം എഴുതുവാന്‍ ശ്രമമില്ല മായിക്കാന്‍ ഏറെ കരങ്ങള്‍ പരിശ്രമിച്ചവ മായിക്കപ്പെടുന്നു സാമീപ്യമേറെയറിഞ്ഞു വിമോഹനം ജീവിത പ്രഹേളിക നേരിയാണി പെരിയാണി നടത്തത്തിന്‍ വൈകല്യം വഴിത്താരകളേറെ മാനത്തെ മുല്ലാക്ക മൊഴിചൊല്ലി ദുഃഖ കടല്‍ മഴ മേഘങ്ങള്‍ കണ്ചിമ്മി വേദനയുടെ പ്രളയം സ്നേഹ പൂമഴയില്‍ നനഞ്ഞു ഒട്ടിയയൊരു ആമ്പലിന്‍ നാണം പ്രണയം പ്രണയ കടലില്‍ നങ്കൂരമിട്ടു ജീവിതയാനം ഹിമകണങ്ങള്‍ക്കിടയിലുടെ നേര്‍ത്ത എത്തി നോട്ടം ജീവനു സ്നേഹ സന്തോഷം മേഘത്തിന്‍ ഇടയില്‍ നിന്നൊരു എത്തി നോട്ടം സൂര്യകാന്തിക്കു ഉല്‍സാഹം വരുന്നില്ല ഉറക്ക മേഘങ്ങള്‍ മയൂര നൃത്തമാടിയില്ല സ്വപ്ന ഗാഥ തീര്‍ക്കാന്‍ പ്രണയ വല്ലരിയില്‍ പൂ ചുടാന്‍ പോരുമോ അക്ഷരങ്ങള്‍ക്കൊപ്പം പീലികണ്ണ് മറന്നു കണ്ട മഴവില്‍ സ്വപ്നായനം ചായ ചായെന്നു ജപം ജീവിതമെന്ന വേദന സമാന്തര പാളങ്ങളില്‍ മനസ്സു നിറഞ്ഞു തിളക്കുന്ന പ്രസാദം പൊങ്കാലകല

ചുണ്ടുകള്‍

Image
ചുണ്ടുകള്‍ പിറന്നപടി ചുണ്ട് കോട്ടി വായിട്ടു കരഞ്ഞപ്പോള്‍ ചുരത്തിയതു ചപ്പി കുടിക്കാന്‍ അറിവുണ്ടായിരുന്നു ഏറെ നാളത് തുടരുവാനാവാതെ റബ്ബര്‍ മുടിയ കുപ്പി ശ്വാസമുട്ടി ഉറങ്ങുമ്പോള്‍ വിശപ്പെന്ന യാഥാര്‍ത്ഥ്യം കോമ്പല്ല് കാട്ടി പേടിപ്പെടുത്തി ഞെട്ടി ഉണര്‍ന്നു വാവിട്ടു കരയുമ്പോള്‍ ശീല്‍ക്കാരത്തിനോപ്പം ശകാരത്തിന്‍ ഭയപ്പെടുത്തലുകള്‍ ഏറെ അനുഭവിച്ചു പിന്നെ കാലങ്ങള്‍ ഏറെ മോത്തി കുടിച്ചു നീങ്ങിയപ്പോള്‍ ബാല്യത്തിന്‍ കൌതുകം യൗവ്വനത്തിന്‍ എത്തി നോട്ടത്തില്‍ ചുണ്ടുകള്‍ കട്ടുതിന്ന മധുരങ്ങള്‍ മനം മയക്കി പിരിഞ്ഞ- യകന്നപ്പോഴേക്കും വിണ്ടു കീറിയ മരുഭൂമിയുടെ ചുടുചുംബന കമ്പനത്തിന്‍ നോവറിഞ്ഞു കൂട്ടി കെട്ടിയ ബാന്ധവങ്ങള്‍ കോര്‍ത്തിട്ട ചുണ്ടുകള്‍ കൊരുത്തപ്പോള്‍ വാല്‍സല്യത്തിന്‍ചുണ്ടുകള്‍ ഏറെ വിരിഞ്ഞു കണ്ണുനീരിന്‍ ലവണ രസത്തെ മായിക്കുവാന്‍ ചുണ്ടുകള്‍ അമര്‍ത്തി കാലത്തിന്‍ പൊക്കിള്‍ കോടി ബന്ധങ്ങള്‍ മുറിയവേ നിസ്സാഹയ അവസ്ഥകള്‍ വൃദ്ധ സദനങ്ങളില്‍ വിതുമ്പിയ ചുണ്ടില്‍ അവസാന ഒരു തുള്ളി ഗംഗാ ജലത്തിനായി ആശയുടെ കിരണങ്ങള്‍ കാത്തു കണ്ണടച്ചു കണ്ണിനു ചുവട്ടിലെ ചുണ്ടുകള്‍ ചുണ്ടുപലകകള്‍ ചുവര്‍ ചേര്‍ക്കും വര്‍ണ്ണങ്ങളാ

കുറും കവിതകള്‍ 183

Image
കുറും കവിതകള്‍ 183 മയില്‍പ്പീലി മറവില്‍ കണ്ണുകള്‍ക്ക്‌ ആനന്ദം കാവടിയാട്ടം ആകാശമനം കണ്ട വിരലുകളുടെ തലോടല്‍ മയില്‍‌പ്പീലിക്കും  രോമാഞ്ചം സംഗീത കടല്‍ മുളം തണ്ടിലുടെ ഒഴുകി മനം ആനന്ദ ഭൈരവി നോവിന്‍ മൗനം മനം കൊടും കാറ്റില്‍ ശാന്ത സാഗരം മനസ്സിന്‍ സന്ധ്യാബരത്തില്‍ അറിയുന്നു കടലിരമ്പം ദിവാസ്വപ്നങ്ങള്‍തീര്‍ക്കാം പ്രണയമേ നീ എന്നാണാവോ ഒന്ന് പൂത്തു തളിര്‍ക്ക ഉരുളും ചക്രം പിന്നിട്ടൊരിത്തിരി ജീവിത കനവ് ബല്യമെത്ര വേഗം   ഉരുണ്ടകലുന്നു ജീവിത യാത്രകളില്‍ മൗനം പേറും യാത്രകളില്‍ കൂട്ടായിവന്ന വഴികള്‍ പിരിഞ്ഞു ഏകാന്ത പഥികന്‍ ഉരുളിയിൽ കുമിളയിട്ടു പപ്പടം മാനത്തമ്പിളിച്ചിരി

എന്തെ നിന്‍ മനമിങ്ങനെ

എന്തെ നിന്‍ മനമിങ്ങനെ എവിടെയോ  മറവിയെന്ന നിഴൽ  പൊതിഞ്ഞാലും എഴുതുവാനേറെ കൊതിക്കുന്നു മുരളുന്ന മാനസം ഏഴല്ല എഴുന്നൂറു വത്സരങ്ങള്‍ കൊഴിഞ്ഞാലും എന്നുള്ളിലോര്‍മ്മകള്‍ക്കുയിന്നും പുതുവസന്തം എങ്ങലടിക്കും കിനാക്കളുടെ പരിരഭണത്തിലും എലുകളെറെ താണ്ടുകിലും കണ്ണും മനവുമൊന്നു ചേരുന്നു ഏണ നീര്‍മിഴികളൊക്കെ നിറഞ്ഞു കവിഞ്ഞു എഴുസാഗര ജലധിക്കുയുപ്പുരസമേറുകിലും എണ്ണിയാലോടുങ്ങാത്ത കടങ്കഥ പോലെ ഏറെ പറഞ്ഞാലുമുരുകില്ല കല്ലായ നിന്‍ മനം

പ്രണയ ദീനമായോയി ദിനം

Image
പ്രണയ ദീനമായോയി ദിനം പ്രണയത്തിന്‍ പേരില്‍ വാലും തലയുമില്ലാതെ കോടികള്‍ ചിലവിടുന്നു പ്രാണനിത്ര വിലയെറെയോ ആഹാരവും ഔഷധവുമില്ലാതെ എത്രയോ തെരുവുജീവിതങ്ങള്‍ വാലന്‍ടെയിന്‍ പോലും ലജ്ജിക്കുന്നുണ്ടാവുമോ പ്രണയാകാശ സ്വര്‍ഗ്ഗത്തില്‍ കൈമാറാന്‍ പ്രണയത്തിനായി ദിനം ദീനം വീണോ ആവോ ദിവാസ്വപ്നങ്ങള്‍തീര്‍ക്കാം പ്രണയമേ നീ എന്നാണാവോ ഒന്ന് പൂത്തു തളിര്‍ക്ക

കൈവിട്ടകലും മനസ്സു

Image
കൈവിട്ടകലും മനസ്സു ഒരു കുഞ്ഞു തെന്നല്‍ വന്നു പാട്ടുപാടുമോ പാട്ടുകളിനിയും ആഴങ്ങളിലായി പടരുമോ ആനന്ദകരമാ മധുര ഗാനം വീണ്ടുമെന്നെ കൊണ്ടു പോകുമോ വീണ്ടു കടുക്കാത്തൊരു വഴി താരകളില്‍ കണ്ടുമറന്നോരാ കുഞ്ഞു ഇളം പാദങ്ങള്‍ പിച്ചവച്ചോരാ മണല്‍ വിരിച്ച മുറ്റത്തു കാക്കകളും കുരുവികളും കുയിലും മയിലും കൂകിവിളിക്കുമാ കുട്ടുകാരുടെ കണ്ണ്പ്പൊത്തി കളികളും കരിവള കൊലുസ്സുകളുടെ കൊത്താരം കല്ലുകളും മഞ്ചാടി കുരുവിന്റെ മിഴിനിറവുകളുടെ പുഞ്ചിരി വിടരും മഴവില്‍ വര്‍ണ്ണങ്ങളിലേക്കുയിന്നുമാ അനഘ നിമിഷമൊരുക്കുന്നതെന്തേ മനസ്സേ

ഗന്ധമറിയാതെ

Image
ഗന്ധമറിയാതെ ചില്ലിട്ട ചിത്രം താനേ പൊട്ടിച്ചിരിച്ചു മഹാത്മാവേ   ക്ഷമിക്ക തണലായി മാറേണ്ട നീയിന്നും എരിപൊരി കൊള്ളുന്നു വടിയുമേന്തി വട്ടക്കണ്ണടയുമായി ഇട്ടാവട്ടമിടത്തില്‍ ഇഷ്ടികയും കമ്പിയും സിമിന്റില്‍ തീര്‍ത്ത നിന്‍ രൂപങ്ങള്‍ കാക്കക്കും പ്രാവുകള്‍ക്കും പറന്നു തളര്‍ന്നിരിക്കാന്‍ ആശ്വാസമോ നിന്‍ ജന്മം ഇന്നുമോന്നുമറിയാതെ നല്ലതിനും തീയതിനും നിന്‍ രൂപങ്ങള്‍ പുഞ്ചിരി തൂവുന്നു വെടിയേറ്റു മരിക്കുന്നു നീയിന്നും ഇന്ത്യതന്‍ മാനം, ഹേ റാം --------------------------------- ജീ ആർ കവിയൂർ  

കുറും കവിതകള്‍ 182

കുറും കവിതകള്‍ 182 മുഖപുസ്തക ചുവരുകള്‍ പതിച്ചു നല്‍കാം വാലന്‍റെയിനിനായി കൈനിറയെ കാശുണ്ടെങ്കില്‍ ഓണംവരെ കാക്കണമെന്നുണ്ടോ , കാലില്‍ അങ്ങാദിത്യന്‍ ഒഴിഞ്ഞ കീശ അടുപ്പുകല്ലിനു മൌനം ചുറ്റും കലങ്ങിയ കണ്ണുകള്‍ സ്ലേറ്റിൽ വട്ടപ്പൂജ്യം, ജീവിതക്കണക്ക് ഓർമ്മയിൽ ദീപം കെടുത്താന്‍ പുരുഷ കേസരികള്‍ പോള്ളയാം  പാഴ്മുളം തണ്ട് നിഴലുകള്‍ തമ്മില്‍ കലഹിക്കുന്നു ഊരുംപേരുമറിയാതെ കഷ്ടം ഇമവെട്ടി തുറന്നു കൊഴിഞ്ഞു കണ്തുവല്‍ ഇടിയുടെ പിന്നാലെ മിന്നല്‍പിണര്‍ കൊത്തിനു കാത്തു കിടന്നു പൊങ്ങ് മനസ്സു ഷൂളം കുത്തി പിടക്കുന്നു ഒരു മീന്‍ ഓർമ്മ തെളിമ നന്മ പേരുമ എളിമ കുളിര്‍മ ആണെയെന്‍മ്മ അപരനെയൂട്ടാന്‍ ഇരുകാലി നാല്‍ക്കാലിയുഴുതൊരു വിയര്‍പ്പില്‍ വിരിഞ്ഞൊരു ധനമരി മണ്ണ് മൊബൈയില്‍ ആശകള്‍ ബാക്കി കുഞ്ഞു മനസ്സു ശരത്കാല വെട്ടമരിച്ചിറങ്ങി മുടി നരച്ചുതുടങ്ങിയതോ കണ്ണാടിയുടെ ക്രൂരതയോ അടക്ക ചുരക്ക കടുക്ക ഉരക്കാം കുടിക്കാം മരിക്കാം ലാന്മാരിന്നു വ്യാജന്മാര്‍ വെട്ടേറ്റു ചത്തവന്റെയും വെട്ടിയവന്റെയും കെട്ടിയോള്‍മാര്‍  സത്യാഗ്രഹത്തില്‍ സാക്ഷരസുരക്ഷിത സമത്വകേരളം ചക്രവാളം താണ്ടും മരുക്കപ്പലു

കുറും കവിതകള്‍ 181

കുറും കവിതകള്‍ 181 നിരാശതൻ മണല്‍ കടല്‍ പ്രത്യശയുടെ വെണ്‍ താരകം ഒട്ടകക്കപ്പലില്‍ ആശ്വാസം യാമനിയുടെ കുച്ചിപ്പുടി ഗണേശന് കൊച്ചിപ്പിടി ബാലകൃഷനു പിള്ളകളി മനസ്സിന്‍ ഭാരം ഇറക്കാനാവാതെ വാര്‍ദ്ധക്യം ജീവിത ചുവടുകള്‍ തില്ലാന ചുവടുകൾ ഉണർന്നു കണ്ണുകൾ തമ്മിൽ ഇടഞ്ഞു മനസ്സിൽ ഏഴാം ഉത്സവം സഞ്ചിതമായ കര്‍മ്മങ്ങളില്‍ പുഞ്ചിരിക്കും വഞ്ചന കുണ്ഡിലിയില്‍ തൊടുത്തു അക്ഷരം പടി ആറും കടത്തി മയുഖ വൃത്തം വൃണത പ്രണയം വിഷാദ മന വൃത്താന്തം ഉഷ്‌ണകാലം കടല്‍പ്പുറം മനസ്സു മലരണിയും കാട് കൈവിട്ടു ഉടഞ്ഞ സ്വപ്നങ്ങള്‍ പെറും മൊബൈലിനു മസ്തിഷ്ക മരണം 

നിവരാത്ത പുച്ഛം

നിവരാത്ത പുച്ഛം സീതയും ദ്രൌപതിയും അവ്വയും നീതി തേടുന്നു കൃഷ്ണന്റെ ദൂതുകളിന്നും പരാജയപ്പെടുന്നു കൃസ്തുയിന്നും കുരിശിലെറ്റപ്പെടുന്നു മുഹമ്മത് പാലായനം ചെയ്യ്തു കൊണ്ടേ ഇരിക്കുന്നു മാക്സ്സിനെ തള്ളി പറയുന്നു എവിടെയും ഗാന്ധിജിക്കുയിപ്പോഴും വെടിയെല്‍ക്കപ്പെടുന്നു പാതകളിന്നും വെട്ടി തെളിക്കുന്നു പതാകളുടെ നിറം മാറികൊണ്ടേയിരിക്കുന്നു കാലവും  കോലം മാറിയാലും നിവരാത്ത പുച്ഛം  പോലെ തുടരുന്നു ...........

കൊഴിഞ്ഞ വസന്തദിനങ്ങൾ

Image
കൊഴിഞ്ഞ വസന്തദിനങ്ങൾ ഇഴ ചേർന്നു പട്ടു പോയൊരു ദിശാബോധം ഇമകൾക്കിന്നുമാ ദിനങ്ങൾക്കു  പുതുവസന്തം ഇഷ്ടാനിഷ്ടങ്ങൾക്ക് വലവീശി പിടിക്കാൻ ഈറൻ പകർന്ന കടന്നകന്ന കിനാക്കൾക്കു പൂപ്പൽ     ഓർമ്മകൾക്ക് ഏറെ മറവിയുടെ നിഴലാട്ടം ഒഴിയാൻ വയ്യാത്തൊരു മനസ്സിൻ നോവുകൾ ഓമനിക്കാൻ ഉതകുമാ ഓളംതല്ലും കാലത്തിൻ ഒഴിവാക്കാനാവാത്ത ഓമൽ കിനാവുക്കളായിരുന്നു തിരികെ വരികയില്ലല്ലോയിനി പാരാവാര തിരകളിനി തളിരിടട്ടെ വളർന്നു പന്തലിക്കട്ടെ തണ്ണീർ തണലുകൾ താരാ പഥങ്ങളിൽ മിന്നി തിളങ്ങട്ടെ മേഘ കിറിൽ മറയാതെ തപിക്കുമി ജീവിത വഴിത്താരയിൽ ഇനിയേറെ മുന്നോട്ടു നീങ്ങട്ടെ              

എന്നിലെയവള്‍

എന്നിലെയവള്‍ നിന്നില്‍ തുടങ്ങി നിന്നിലോടുങ്ങട്ടെ എന്‍ കിനക്കളൊക്കെ നിറമാര്‍ന്ന മനസ്സിന്‍  നീലാകാശത്തില്‍ മേഘ പടങ്ങളായി ഞാനൊന്നു പറന്നു നടക്കട്ടെ ഏകാന്തമായി ഞാവല്‍ പഴങ്ങളും ചെന്തോണ്ടി പഴങ്ങളും നിന്‍ നിശ്വാസം എന്നില്‍ ആത്മ രതി പടര്‍ത്തുന്നു നിലയില്ലാ കയങ്ങളില്‍ കഴുകുത്തി കരക്കടുക്കാനാവാതെ വഞ്ചി അപ്പോഴും തിരുനക്കരെ തന്നെ നില നിന്നു വാഞ്ചിത ദുഃഖങ്ങള്‍ വേട്ടയാടുമ്പോള്‍ ആഗ്രഹങ്ങള്‍ ശരത് കാല ചന്ദ്രിക വിരിയിച്ച നിലാവു ഏറെ ശ്വാസംമുട്ടി നിര്‍ലജ്ജം പടര്‍ന്നു സിരകളില്‍ ഒഴുകിയിറങ്ങിയ പിറന്ന പടി നഗ്നമായി കിടന്നു രാവിന്‍ വഴികളില്‍ കാതോര്‍ത്തു പിഴവില്ലാ പദചലങ്ങളില്‍ തേങ്ങലായി കൊഞ്ചി കരഞ്ഞ കൊലുസ്സുകള്‍ ചതഞ്ഞരഞ്ഞ മുല്ല പൂവുകള്‍ വിയര്‍പ്പിന്‍ ഗന്ധം ആലസമായി പൊഴിഞ്ഞു ചാവാലിയായ രാവുകളുടെ ചരമ ഗീതം പാടി ചീവിടുകള്‍ ഉറക്കം മാറ്റിവച്ചു പകലിന്‍ വരവും കാത്തു കുളിര്‍ തെന്നല്‍ മൌനം പേറി ഓര്‍മ്മകള്‍ ചിമ്മി പവിഴവര്‍ണ്ണങ്ങള്‍ തീര്‍ത്തു കിഴക്കേ ചക്രവാളത്തിന്‍ കവിളുകള്‍ തുടുത്തു എന്നിട്ടും വന്നില്ല എന്റെ തുലിക തുമ്പില്‍ നീ പിടി തരാതെ തെന്നിയകന്നു എവിടെ പോയി ഒളിച്ചു ഉറക്കമേ നിന്നോടൊപ്പ

എറുമോയിറങ്ങുമോ......

എറുമോയിറങ്ങുമോ...... പങ്കുവെക്കും തോറുമേറെ ഇരട്ടിക്കുന്നു സന്തോഷമെന്ന് അവളുടെ സന്ദേശം ഒപ്പം സന്ദേഹം ദുഖമോ പങ്കുവേക്കുകില്‍ അറിയില്ല മറുപടിക്കായി മനസ്സു തേടിയലഞ്ഞു നിദ്രയിലേക്കുള്ള വഴിത്താരയിലുടെ വഴുതിനിരങ്ങുമ്പോള്‍ കിനാക്കളുടെ മേളകൊഴുപ്പിന്‍ അകമ്പടിയോടെ ഒരു രാവുകഴിഞ്ഞു വെളുത്ത ചക്രവാളം ചുവന്നു പകലായി മാറിയപ്പോഴേക്കുമേറെ  വൈകിയിരുന്നു   പ്രാതൃസ്നാന കര്‍മ്മാതികളാകെ ഓട്ടപ്രതിക്ഷണം നടത്തി വീണ്ടും ചിന്തയിലാണ്ടു പങ്കുവെക്കുമ്പോള്‍ ദുഃഖം കുറയുകയല്ലാതെയുണ്ടോ എറുകയില്ലല്ലോ അപ്പോഴേക്കും കീശയില്‍ നിന്നും മൊബയില്‍ പാടി ''സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു ....'' സ്ക്രീനില്‍ അര്‍ത്ഥപാതിയുടെ ചിരിക്കുന്ന മുഖം

ഒരു പേകിനാവ്‌

ഒരു പേകിനാവ്‌ ഓര്‍മ്മകള്‍ വേട്ടയാടുന്നു മിഴി രണ്ടിലും പുഴയൊഴുകി വറ്റി വരണ്ടു ഉപ്പു ചാറയിലെ പരലുകളായി ദുഃഖം വറ്റു തേടുന്നു പ്ലാവില തുഴകള്‍ ജീവിതമെന്ന കഞ്ഞി കിണ്ണത്തില്‍ വിശപ്പിന്‍ യാത്ര ഉറക്കം എങ്ങോ വിരുന്നു പോയി ഉഴറുന്ന കണ്പീലികളില്‍ കാഴ്ച വിരഹം പകര്‍ത്തുന്നു എഴുത്ത് വഴികളില്‍ മഷി ഉണങ്ങിയ തൂലിക വലിച്ചെറിയാന്‍ മനസ്സ് അനുവദിക്കുന്നില്ല ഇത്രയും നാള്‍ നെഞ്ചോടു ചേര്‍ത്തു കൊണ്ട് നടന്നതല്ലേ

വേഷങ്ങള്‍

Image
വേഷങ്ങള്‍ ബെകന്‍ സദ്യവട്ടങ്ങള്‍ ഭീമന്‍ തിന്നുന്നത് കണ്ടു സന്തോഷിച്ചു പിന്നെ ആവാമല്ലോ മൊത്തത്തിലെന്നു ഇന്നുള്ള രാഷ്ടിയക്കാര്‍ കണക്കെ എന്നാലിന്ന് അവര്‍ ഭയക്കുന്നു ആം ആദ്മിയുടെ ബെക കീചക വധം ഓര്‍ത്ത്‌ ഇനിയും ഏറെ കഥകളും വേഷങ്ങളുമുണ്ട് ആടിയും കണ്ടും തീര്‍ക്കാന്‍

കുറും കവിതകള്‍ 18൦ -ഇന്നിന്‍ ലോകം

കുറും കവിതകള്‍ 18൦ -ഇന്നിന്‍ ലോകം തൃക്കുന്നത്തു പള്ളിക്ക് ആശ്വാസം ആമേന്‍ വെള്ളാപ്പള്ളികളിലുടെ താക്കോല്‍ പഴുതില്‍ സുഖം കണ്ടെത്തി സമദൂരം തോഴി ഉറപ്പാക്കി വേദനയോടെ സര്‍ക്കാര്‍ ആനുകുല്യം മണ്ണ് വെട്ടി വെട്ടിപിടിച്ചു അവസാനം ആറടി മാത്രം ലാവലിൻ യാത്ര കടം കേറും അളത്തിൽ അച്ചു കുത്തി പിണങ്ങാറായി   ധ്യാന അവസാനം ഇല്ലാത്ത പ്രശ്നങ്ങൾ   ആകെ വ്യാകുലത മിഴി നീരണഞ്ഞു മനസ്സിൻ പുഴ ഒഴുകി ആശ്വാസ കാറ്റുയുണർന്നു അണിഞ്ഞൊരുങ്ങി മാനസ്സതീരം നിൻ വരവുമാത്രമുണ്ടായില്ല മൗന മേഘം മഴ കിനിയാതെയകന്നു നമുക്കിടയിൽ വേനൽ ഋണമകന്നു മാനം തെളിഞ്ഞു വരവായി ദേശാടന കിളികൾ ശലഭം പോലെ പറന്നകന്നു ജീവിതം നിറങ്ങൾക്കു മങ്ങൽ