Posts

Showing posts from January, 2014

കുറും കവിതകൾ - 179

കുറും കവിതകൾ - 179 അന്തി വാനത്തിനു രക്ത കറ ചിറകൊടിഞ്ഞു തുങ്ങി ചിക്കൻ -65, വാറ്റ് -69 പതഞ്ഞു പൊങ്ങും വീഞ്ഞിന്‍ ചഷകം ഹൈക്കു ലഹരി രാമഴയില്‍ നനഞ്ഞു ഒട്ടിയ കൂമന്റെ  കൂവല്‍ നീറ്റ് എഴുത്തുകള്‍ മുന്നിനു  മുന്നൂറിന്‍ ചാരുത   ആഹാ നിമിഷം കാറ്റിലാടി വരും സുഗന്ധത്തിനെന്തേ?!!. കൂട്ടുകുടാന്‍ മോഹം മൈദാ വെളിച്ചെണ്ണ മിക്ചര്‍ കടം കയറുന്നു പ്രമാണി ബഡ് - ജെറ്റ് കട്ടപ്പുറത്തിരിക്കുന്നു വെള്ളാന കടം പേറി നാക്കിറങ്ങിയ മന്ത്രി നീന്തി നടന്നു തെരുവോരത്ത് ഉഴുന്നു വട തൈരില്‍ നാവില്‍ കപ്പലോട്ടം തെരുവോരത്തെ  തട്ടുകട ഉഴുന്നു വട തൈരില്‍ നാവില്‍ കപ്പലോട്ടം 

"ആം ആദ്മി"

Image
"ആം ആദ്മി" ആരുമറിയാതെ സ്വയമറിയാതെ കരുത്തുള്ളവന്‍ ചൂണ്ടു വിരലില്‍ അയ്യഞ്ചു വര്‍ഷങ്ങളില്‍ മഷിപുരട്ടി മൗനം പേറുന്നവന്‍ സ്വന്തമായി അവനായി ഉള്ളതൊന്നും തിരിച്ചറിയാതെ നിത്യം നിരകളില്‍ ഒടുക്കുന്ന ജന്മം അവനെ എല്ലാവരും ഓമന പേരുകളാല്‍ കഴുതയെന്നു വിളിച്ചു പോന്നിരുന്നു ഇന്ന് അവന്‍ ചൂല്‍ കൈയ്യിലെന്തി ആപ് വച്ച് ശക്തി തെളിയിച്ചപ്പോള്‍ അവനു പേരു ആമാദ്മി

കനല്‍മൊഴി

Image
കനല്‍മൊഴി നനഞ്ഞ രാത്രി ഇരുളിൻ മൌനം ഗുഹാന്തരങ്ങളിൽ അനുഭൂതി പൂക്കുന്ന താഴവാരങ്ങളിൽ തണുപ്പുറഞ്ഞു തീകായുവാൻ ഏറെ ശ്രമം പരാതിയില്ല പരിഭവമില്ല പരുതി നടന്നു പരിവർത്തന പാതയിലുടെ പൊഴിഞ്ഞ കുനൻ കിനാക്കളൊട് പൊരുതി മുന്നേറുന്നു കൂട്ടി കെട്ടിയവ അഴിയുന്നു മുറുക്കി തള്ളവിരലുകളി- തൊന്നുമറിയാതെ കാലഹോര തിരിയുന്നു ജീവിതമെന്ന പ്രഹേളിക തനിയാവർത്തനം പാടി പിടിതരാതെ കെട്ടടങ്ങുന്നു കനൽ ചാരങ്ങൾ

ബഡ്- ജെറ്റ്

ബഡ്- ജെറ്റ്  മൈദാ വെളിച്ചെണ്ണയിൽ കുളിപ്പിച്ച്  മിക് സറും ചേർത്തു വിദേശ മദ്യത്തിൽ മുങ്ങി  പള പളാ വസ്ത്രവും അണിഞ്ഞു  കടം കയറി മുടിയാമിനി  മണി കിലുക്കി ആഘോഷിക്കാം  പ്രമാണി സാറേ

കുറും കവിതകള്‍ 178

കുറും കവിതകള്‍ 178 മയിലാഞ്ചിയണിഞ്ഞ സന്ധ്യാബരം ഒരുങ്ങി തട്ടമിട്ടു ചന്ദ്രികാവിഷാദം കാര്‍മേഘം പറുദയിട്ടു ഒരു അമ്പിളി നോട്ടം ജ്ഞാനാഗ്നിയില്‍ എരിഞ്ഞുതീര്‍ന്നു ഇന്ദ്രിയസുഖാനുഭവങ്ങള്‍ മറ തീര്‍ത്തു മനസ്സും ശരീരവും വെപ്രാളം പ്രളയം അന്തികൂട്ടിനു മാനത്തു ഒരു പുഞ്ചിരി മനസ്സിൽ നിറനിലാവ് കൽപ്പാന്തകാലത്തോളം പ്രണയം ഊയലാടി ഹൃദന്തം സുന്ദരം കോണ്‍ക്രീറ്റ് കാട്ടിൽ ഗാന്ധി ഹേ റാം !! എങ്ങോട്ട് നോക്കുകിലും അസൂയും കുശുമ്പുമേറുന്നു പഞ്ചഭൂതാത്മകം വഴിയരികില്‍ ഒട്ടിയവയറുമായി തുരുമ്പിച്ച തപാല്‍പ്പെട്ടി ഒരാൾ സ്ക്കൂളിൽ, ചെറുത്  ഉറക്കം മമ്മി എഫ് ബിയില്‍ ഒരു കൈയ്യില്‍ തവി മറു കയ്യില്‍ മൌസും ലൈയിക്കുകള്‍ക്ക് ക്ഷാമമില്ല ജീവിതം മുനിഞ്ഞു കത്തുന്നു ഭാഗ്യം കാത്തു കാക്കാത്തി കുട്ടിലകപ്പെട്ട പച്ചക്കിളി ആകാശത്തൊരു തട്ടുദോശ കണ്ണു നിറഞ്ഞെങ്കിലും വയറു നിറഞ്ഞില്ല അവര്‍ കണ്ടു പിരിഞ്ഞു പാലുപോലെ ഗ്രീഷ്മ ചന്ദ്രോദയം അടുക്കുന്നു കടലും താരങ്ങളും മനസ്സും ശരീരവും അനൈക്ക്യത്തില്‍ ചീവിടിൻ പാട്ടില്‍ രാവു കറത്തു മനസ്സു ചഞ്ചലം

കുറും കവിതകള്‍ 177

കുറും കവിതകള്‍ 177 ആനക്കും പാപ്പാനുമുണ്ടോ ഉത്സവം നന്നാവണമെന്നു ജീവിതം ''ജിഗാ ലാല'' ചാന്തു സിന്ദുരം താളമേളം ഉത്സവം വീണേടം വിഷ്ണുലോകം ഊതി കാച്ചിയ മുര്‍ച്ചയേറിയ പ്രണയം ഉത്സവ കച്ച കപടം വന്യമാം ഭൂവില്‍ ജന്യമാം രാഗമതു അനുരാഗം ദുഷ്ക്കരം പുഷ്കരം മെഹര്‍ തരൂര്‍ സുനന്ദ ചന്ദ്രികമറഞ്ഞു   രാവ് നല്‍കിയ അന്യന്റെ ദുഃഖം മാധ്യമാഘോഷം രുധിരം പൊടിഞ്ഞു രുദ്രവീണയിൽ സ്വർഗ്ഗീയാനുഭൂതി   മണൽ കാടുകളിലുടെ മെഴുക്കു പുരണ്ട സ്വപ്നമാനസം   കപ്പകട്ടു മണക്കും വഴിയെ ഇഴഞ്ഞു അവനെന്ന ഭയം അടിക്കണപ്പരുവം ഉണങ്ങി വരണ്ടു ആത്മഹുതി നരച്ച ഒരു വ്യാഴം കൂടി നീലലോഹിതവര്‍ണ്ണം ജീവിത പ്രഭാതം

കുറും കവിതകള്‍ 176

കുറും കവിതകള്‍  176 മരകൊമ്പിൻ അഗ്രഭാഗത്തൊരു നനഞ്ഞ  ഗാനം തിരുമ്മിയകറ്റുക അക്കങ്ങളൊക്കെ ഗ്രിഷ്മം പടിയിറങ്ങി മുറജപം മുറുമുറുക്കുന്നു ഒപ്പം ഭൂഗര്‍ഭ അറകളും ഹൃദയം മിടിച്ചു നിന്റെ പേരുമാത്രം ലാബ്‌ ടബ് ഉറങ്ങിയുണര്‍ന്നു ഹൃദയം ഐ സി യുവില്‍ നീ മാത്രം വന്നില്ല വേദനയുടെ മടിക്കുത്ത് അഴിച്ചു നഗ്ന ജീവിതം കുളികഴിഞ്ഞു ഈറന്‍ ഉടുത്ത കാറ്റിന്റെ പ്രണയ മര്‍മ്മരം കൈയ്യക്ഷരം വറ്റി കീ ബോർഡു കയ്യടക്കി മുഖപുസ്തകം വിജയം പക്കമേളങ്ങളുടെ തനിയാവര്‍ത്തനം ജീവിതം വായിപ്പാട്ടിനു കൂടെയെത്താന്‍ വയലിന്റെ നട്ടോട്ടം ജീവിത കച്ചേരി ലവണമാധുര്യമോ ജീവിതമെപ്പോഴും   മഴതുള്ളി ത്യാഗോജ്ജ്വലമായ പലായന നോവുകൾ നബിദിനം ജീവിതത്തിൻ മധുര കയ്‌പുകൾ തിളച്ചു പൊങ്കൽ കലം പ്രാരബ്ധങ്ങളുടെ അരിപ്പൊടി കോലം മകരസംക്രാന്തി

പിറുപിറുപ്പുകള്‍

പിറുപിറുപ്പുകള്‍ തിരുമ്മിയകറ്റുക അക്കങ്ങളൊക്കെ കാണതെയിരിക്കട്ടെ വിഴുപ്പലക്കി മുഷിഞ്ഞ ഗ്രിഷ്മം പടിയിറങ്ങിയ മുഖപടത്തെ സ്വയം വീർപ്പുമുട്ടും ഹൃത്തടത്തിൻ തിങ്ങി വിങ്ങും ചിന്തയിലമരും കഴിഞ്ഞു കൊഴിഞ്ഞുപോയ കൌമാര്യ സങ്കട ഗർത്തങ്ങളിൽ തുള്ളി തുളുമ്പി വകഞ്ഞു ചതച്ചരച്ച നിമ്നോന്നത മുഴുപ്പുകളെ കാലം തീര്‍ത്ത നനഞ്ഞു കുതിര്‍ന്ന പതഞ്ഞു നുരയും തിരയടിക്കും കടലിരമ്പും തീരത്തണയാ ചക്രവാള നിറപ്പകര്‍പ്പുകള്‍ നക്ഷത്രങ്ങള്‍ തുളയിട്ട ആകാശ കണ്ണുകളില്‍ കിനാവള്ളികള്‍ പൂത്തുലഞ്ഞു നിറ വേറാത്ത മോഹങ്ങള്‍

കുറും കവിതകള്‍ 175

കുറും കവിതകള്‍ 175 ഞായര്‍ കൊഴിഞ്ഞു വിരഹരാത്രി ജീവിത്തില്‍ നഷ്ട പ്രണയം തേന്മാവു മറ നീക്കി പട്ടട ആളി കത്തി കടലലയുമാകാശവും ആറിതണുത്തു തീരത്തിനു വിരഹം കട്ടുതിന്ന ബാല്യത്തിന്‍ ഓര്‍മ്മകള്‍ക്കു മധുരം അരിപ്പെട്ടി വൈകിയെങ്കിലും ഉണര്‍ന്നല്ലോ കറുപ്പാര്‍ന്ന ഭാര ഈയം ''ഭാരതീയം '' മൌനമുറങ്ങുന്ന താഴ്വാര ചോപ്പ് തപാല്‍പ്പെട്ടി സാമ്പ്രാണി മണം ഓർമ്മപുതച്ച നേരിയതു കാല്‍പ്പെട്ടി ഉലക്കയും തിരികല്ലും തിരക്കിയാൽ കിട്ടാത്ത കാലത്തിന്‍ ഓർമ്മദൂരം വഴിത്താരകൾ വിരിയിച്ചു പല തോപ്പുകളും സാക്ഷി ആദാവും ഹവ്വയും ലായിനിയില്‍ ലായം തീര്‍ക്കും ലാഭം കൊയ്യുന്ന ജന്മങ്ങള്‍

സ്വം

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്   ഉദയാസ്തമനത്തിൻ നിറമല്ലോ മനസ്സെന്ന മഹാമേരുവിൽ മഞ്ഞുരുകുന്നു സ്നേഹ സാന്ദ്രമായി സുഖം ദുഃഖങ്ങൾ അറിയുന്നു നിൻ മിഴികളാം സൂര്യ ചന്ദ്രന്മാരിൽ നിന്നും ചന്ദന കുങ്കുമ ഗന്ധങ്ങൾ നിൻ മണമെന്നറിയിച്ചകലുന്നു അനിലൻ മഴയായി പൊഴിയുന്നു നിൻ സാമീപ്യം പ്രകൃതി നീ എത്ര സുന്ദരിയെങ്കിലും നീയും   ഞാനും രണ്ടല്ല ഒന്നുതന്നെ അല്ലെ  

കുറും കവിതകള്‍ 174

കുറും കവിതകള്‍  174 ഗ്രിഷ്മം ചായം പൂശി മഴയവര്‍ മനസ്സില്‍ പെയ്യ് തിറങ്ങി മീരയില്ലാതെ പടരാനാവുമോ ശ്യാമവര്‍ണ്ണനു പ്രണയാകാശത്തു   കല്ലായ മൌനത്തിന്‍ മകുടമുടച്ചു ശാലഭഞ്ജികയവൾ   ആശകള്‍ മേയുന്ന തൊടികളില്‍ ബാല്യം കൌമാര്യത്തിനോടു വിടപറഞ്ഞു നിറ സന്ധ്യയില്‍ ജീവിതനൌക ശാന്തിതീരം തേടുന്നു പുനര്‍ജനി വേണ്ടായിനി ശരത്ത്കാല സന്ധ്യ മിഴി ചിമ്മി അകലുന്നു രോമഹര്‍ഷം അൽപ്പ പ്രാണിയുടെ പരാക്രമണം കണ്ടാൽ   ആനയും നാണിച്ചു പോകും താരാട്ട് പാട്ടില്ലാതെ ഉയലാട്ടാതെ ഉറങ്ങണം ഉണരാനാവാത്ത ഉറക്കത്തിലേക്ക്

കുറും കവിതകള്‍ 173

കുറും കവിതകള്‍  173 മുണ്ട് മുറുക്കി കണ്ണ് നിറച്ചു കടം കയറും അളം കേരളം രണ്ടു ബാല്യങ്ങൾ ഒന്നിനൊന്നു തൊണ്ണൂറ്റി ഒൻപതു   മനസ്സിന്‍ കോവിലില്‍ മാറാലമാറി കൌസല്യ സുപ്രഭാതം പനിമാറിയെങ്കിലും മനസ്സിനെ അസ്വസ്ഥമാക്കി മുഖമെന്ന കണ്ണാടിയിലും മൂക പ്രസാദം എന്തെ അപ്രിയമായതു കളഭത്തിനും പോലും  നൊമ്പരം സോപാനത്തു ഹൃദയ ഇടക്കയില്‍ സംഗീതാര്‍ച്ചന മലയുടെ വെള്ളി- യരഞ്ഞാണം  പുഴ കടലിനു കൊലുസ്സ് പേരറിയാ സുഖമുള്ള നോവു വിരല്‍തുമ്പില്‍ ഒഴുകും അക്ഷര വിരുന്നു ,കവിത നിഴലുകളുടെ നിമിഷസുഖം തേടി അക്ഷര വിളയാട്ടമിവിടം, കഷ്ടം കയറൂരി വിട്ട കാമം അക്ഷരങ്ങളെ പീഡിപ്പിക്കുന്നു കഷ്ടം

state of dream they where

Image
state of dream they where - (GR KAVIYOOR) she asked him in the Geo paradise that he felt or not yet came to an end You are not my husband, brother, cousin, teacher, lover or any other. Who are you for me? How you came to my mind? One real truth is there, now you are my , ... I have no words to say that relationship. Some times it is my foolishness, any way now you are extending my length of life. he got in a deli ma and start telling her this is called Maya ,the imaginary sate of mind perception which precipitates the eternal bliss tranquility of aroma or transcendental state of dogma ultimate his mind is the state of trans which made in a uncertain coma which she created in the dream of sleeplessness world ........... she asked him again what is this which i cannot understand ..........?!! he again told that is what it is it become a poetry in my tree of flowers can i take your words of that poetry ever never written in this world .

വിരുന്ന്‌

Image
വിരുന്ന്‌ മണമായി മുല്ലപ്പൂവിലും മധുരമായി തേനിലും വര്‍ണ്ണമായി മാരിവില്ലിലും മലയുടെ വെള്ളി- യരഞ്ഞാണമാം പുഴയിലും തീരത്തെ ചുബിക്കും ആശയാം കടലലയിലും മനമെന്ന ചിമിഴില്‍ പേരറിയാ സുഖമുള്ള നോവു നിറച്ചു ,വിരല്‍തുമ്പില്‍ ഒഴുകും അക്ഷരവിരുന്നാം സഹചാരിയാം കവിതേ

യാത്ര

യാത്ര ഓലാഞാലിയുടെ പാട്ടില്‍ നുണഞ്ഞാലും തീരാത്ത മധുരിമയില്‍ മയങ്ങി ലാഘവമായി തൂവല്‍ ചിറകിലേറിമെല്ലെ മനമറിയാതെ പറന്നു തിരികെ വരാന്‍ തോന്നാത്ത നിറം പകരാന്‍ കഴിയാതെ അന്തതയിലേക്കങ്ങു പ്രയാണം തുടര്‍ന്നു പ്രണയം പടര്‍ന്നു ഇറങ്ങും ശുന്യമായ ധ്യാനാകതയിലേക്ക് അങ്ങിനെ തുടരട്ടെയെന്നാശിച്ചു തീരുമുന്‍പേ  ബലമായി ............. വീണ്ടും മനസ്സു പഴയ ഖരാവസ്ഥയില്‍ അവളും അവനും വെവ്വേറെയായി.....

കുറും കവിതകള്‍ 172

കുറും കവിതകള്‍  172 ബദാംമരം പുഷ്പിച്ചു വൃദ്ധന്റെ കുത്തിയിരുപ്പ്‌ കുഴിക്കരികില്‍ മ്ലാനത കാറ്റില്‍ അലയടിച്ചു മുരളികയുടെ സ്വരമാധുര്യത പൊഴിയുന്ന കരിയിലകള്‍ വഴിതെറ്റിയ യാത്രയില്‍ കുയിലിന്റെ ഏറ്റു പാട്ട് തരിച്ചു നിന്നു മനം ചീവീടിന്റെ നിശ്ശബ്ദത ചന്ദ്രഗ്രഹണം ഇളങ്കാറ്റ്‌ വാനമ്പാടിയുടെ സ്വരനിദാനം ഗ്രീഷ്‌മം സന്ധ്യ തെരുവു ഗായകന്റെ പാത്രത്തിൽ  നാണയത്തിൻ സ്വരാവരോഹം നാണത്തോടെ അന്തിവെയില്‍ പൊട്ടു തൊട്ടോരുങ്ങി രാവിനെ വരവേല്‍ക്കാന്‍

സമാന്തിരത്തിന്‍ കുറുകെ

സമാന്തിരത്തിന്‍ കുറുകെ  മുക്കുത്തി പൂവ് കമ്മലിട്ടു നാലുമണിപൂ പുഞ്ചിരിച്ചു മുല്ലയവള്‍ മുറ്റത്തു കാത്തിരുന്നു നാണത്തോടെ അന്തിവെയില്‍ പൊട്ടു തൊട്ടോരുങ്ങി രാവിനെ വരവേല്‍ക്കാന്‍ നിലാവുദിച്ചു തെങ്ങിന്‍ തലപ്പത്ത് കാര്‍മേഘങ്ങള്‍ കാത്തിരുന്നു ഇരുള്‍ പരന്നു വള്ളി കുടിലില്‍ നായക്കള്‍ ഓരിയിട്ടു കട വാവലുകള്‍ ചിറകടിച്ചു അര്‍ത്ഥം വച്ചു കൂമന്‍ മൂളി പ്രഭാത പത്രം വിളിച്ചറിയിച്ചു എല്ലാം നഷ്ടപ്പെട്ടവള്‍ ലബമായി സമാന്തരങ്ങള്‍ക്ക്

വര്‍ണ്ണ വസന്തം

വര്‍ണ്ണ വസന്തം മോഹങ്ങളെല്ലാം മോഹിനിയി മേദിനിയിലാകെ മേയുകയായ് മനസ്സെന്ന കാമിനി ഉണരുകയായി മലര്‍ മന്ദഹാസം  പടരുകയായ് നിലാവില്‍ നിന്‍ മുഖം തെളിയുകയായി നാഴിക  നിമിഷങ്ങള്‍ കുറയുകയായ് നാളെ നാളെന്നൊരു ചിന്തകളെറുകയായി നാമറിയാതെ നെഞ്ചിന്‍ മൈയിന പാടുകയായി വളരുകയായ് തളിര്‍ക്കുകയായി പുലരുകയായ്  പുഷ്പ്പിക്കുകയായി വാക്കുകളായിയെന്നില്‍ വരികളായി വര്‍ണ്ണ വസന്ത കവിതയായിമാറുകയായ്

നീലിമേ നീലിമേ നീലിമേ ..........

Image
നീലിമേ നീലിമേ നീലിമേ .......... ആകാശ നീലിമ പ്രണയത്തിന്‍ നിറമോ നിന്നില്‍ അലിഞ്ഞു ചേരുന്നു നക്ഷത്രങ്ങളും സൂര്യ ചന്ദ്രന്‍ മാരും നിന്‍ നിറം പടര്‍ന്നു കടലിനും വിശാലത പതഞ്ഞു നീ ചേരുന്നു കരയുടെ കരങ്ങളില്‍ നിന്നിലലിയാന്‍ കൊതിയോടെ തിരികെ വരാനാവാതെ ജന്മങ്ങള്‍ ഏറെ കാത്തിരിക്കണോ നീലിമേ നീലിമേ നീലിമേ ..........

കുറും കവിതകള്‍ - 171

കുറും കവിതകള്‍ - 171 പുള്ളവകുടം ഉണർന്നു നൂറും പാലും കാറ്റിനു ചന്ദന ഗന്ധം കണ്ണാഴമളക്കാതെ കരളിൻ മിടിപ്പറിയാതെ കടന്നകന്നു പ്രണയം പ്രതീക്ഷ ചിറകടിച്ചു പുലരിവെട്ടം മനസ്സുണർന്നു പുതുവത്സര കുളരിൽ വീട്ടമ്മയുടെ ഉൾചൂടിൽ കണ്ണടക്കുന്നു അധികാരം ഇല ചിന്തിലെ കളഭം ക്ഷേത്ര മതിലുകളിൽ നിറം പകർന്നു വിരലുകൾ   വളകിലുക്കം തിരയിളക്കം കൗമാര ഓര്‍മ്മതിളക്കം നില കണ്ണാടിയിലെ പൊട്ടിന്‍ ദുഃഖം ഹോട്ടല്‍ മുറി മൂകസാക്ഷി ധ്യാനം ബുധം മൗനം ചേക്കേറി കമ്പില്‍ തുണി ചുറ്റി നോക്കുത്തി കോലങ്ങള്‍ സത്യം മറപിടിക്കുന്നു വെടിയുണ്ടകളുടെ മൌനം തോറ്റുപിന്മാറാതെ അതിര്‍ത്തിക്കപ്പുറം , മലാല അണ്ണിയുമില്ല ,തണ്ണിയുമില്ല കോണ്‍ക്രിറ്റിനിടയിലൊരു പുതുവത്സരം

പറഞ്ഞിട്ടെന്തു കാര്യം

പറഞ്ഞിട്ടെന്തു കാര്യം   വേദനകളുടെ കയ്പു നീരുമായി കടന്നു പോയ വര്‍ഷങ്ങളെ ഇനിയും നിങ്ങള്‍ കൂട്ടിനുണ്ടാകുമല്ലോ ജീവിത മത്സരങ്ങള്‍ക്കായി ഒരുങ്ങി വീണ്ടും പിറന്നിതു  ഒരു പുതുവത്സരം കൂടി കഴിഞ്ഞതും കൊഴിഞ്ഞതും കമ്പിളിപ്പുതപ്പുമൂടിയ നിര്‍ലജ്ജ കാമവിദ്രോഹങ്ങള്‍ എണ്ണിയാലോടുങ്ങാത്ത പിച്ചി ചീന്തലുകള്‍ അധികാരത്തിന്റെ വികേന്ദ്രിയങ്ങൾ ആധിപകരും പ്രകൃതി ദുരന്തങ്ങൾ പരിഭവ പിണക്കങ്ങൾ മണ്ണിനും വിണ്ണിനുമായി തുറന്നും ഒളിഞ്ഞും യുദ്ധത്തിന്‍ ഭീതി പരത്തും മനുഷ്യത്തമില്ലായിമയും ഞാനുമെന്റെയുമി കൊച്ചു മിടിക്കുന്ന ഹൃദയവുമായി എഴുതി തീര്‍ത്തതും തീര്‍ക്കാനുള്ളതുമായ അക്ഷരങ്ങളും വരികളും എന്നോടു ചോദിക്കുന്നു നിങ്ങള്‍ക്കുയിത് മതിയാക്കികൂടെ ആദ്യം സ്വയം നന്നാവുക പിന്നെയി പ്രജ്ഞയില്ലാത്ത  പ്രതികരിക്കാത്ത ലോകത്തോടു പറഞ്ഞിട്ടെന്തു കാര്യം