Posts

Showing posts from July, 2020

പിണക്കങ്ങളിനിയൊഴിയാം

Image
പിണക്കങ്ങളിനിയൊഴിയാം... നാലണയിലുമെട്ടിണയിലും നട്ടകണ്ണുകൾ കാണാറുണ്ടമ്മമുഖം  പലപ്പോഴുമൊർത്തു പോകാറുണ്ടൊരു രൂപ നാണയങ്ങളിലച്ഛന്റെയോർമ്മകൾ  ഈ ചെറു ജീവിതവഴികളിൽ  ചെറുകാര്യങ്ങളോട് പിണങ്ങാറുണ്ട്  എന്തിരിക്കുന്നീ ചെറുവിഷയങ്ങളിൽ  ജീവിതമേ !  നിന്നോട്ടു മുഖംതിരിക്കാൻ  എന്തേ ? വിധാതാവാമീശ്വരൻതന്നിലേക്ക്  ഏറെ സമയം നമുക്കായിയെത്രയോ  ചിലവിടുമ്പോൾ പിന്നെയെന്തിനിങ്ങനെ  ആരൊക്കെയോ മുതിർന്നവർവന്നു  ശകാരിച്ചു പോകുമ്പോളതാ  മനസ്സിലാവാതെ നടന്നു പലപ്പോഴുമെന്നാലിപ്പൊളറിയുന്നു അവർ നമ്മെയെന്നും സ്നേഹിച്ചിരുന്നു  അനുഭവങ്ങൾ പഠിക്കുന്നു വീഴ്ചയാൽ അച്ഛനമ്മമാരോടുമർദ്ധപാതിയോടും  മക്കളോടും സുഹൃത്തുക്കളോടുമെന്തിന്  അയൽക്കാരോടന്യനാട്ടുകാരോട് വെറുതെ  പിണങ്ങിയിരുന്നീസ്വരംകേൾക്കൂമീശ്വരനോടും പിന്നെയീ ദേഹത്ത് വമിക്കും ദൈവത്തോടും  മുഖംതിരിച്ചു പിണങ്ങി  നിഷേധിയായി  ഒക്കെ തെറ്റ്, ഇനി പുതിയ വെളിച്ചം  പുതിയാകാശവുമെല്ലായിടത്തും  സർവ്വം സഹയാം ഭൂമിയിലേക്കിതാ സച്ചിദാനന്ദത്തിലായിമരുവുന്നു  എല്ലാം സമർപ്പിക്കുന്നൊന്നിലേക്ക്  അതെ സത്യമാം പരമാത്മാവിലേക്ക് .. ജി ആർ കവിയൂർ  31.07.2020 Photo credit to pinterest

വിളിച്ചാലമ്മ വിളികേൾക്കും

Image
വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ  പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ  കനവിലും നിനവിലും കദനങ്ങളിലും കാരുണ്യത്തിൻ കനക പ്രഭ ചൊരിയുന്നു  കമലലോചന കാർത്ത്യായനിയായി കാലാകാലങ്ങളായി കന്മഷമകറ്റും  കാമ്യമായതൊക്കെ കനിഞ്ഞു നൽകുമെൻമ്മ  വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ   പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ... പള്ളിക്കുളങ്ങരയും പടപ്പാട്ടും മുത്തൂറ്റും ഞാലികണ്ടത്തിലും  ശ്രീഭദ്രയായ് ലക്ഷ്മിയായ് കാളിയായി അമ്മയ്ക്കു സോദരിമാരായിവർ  അറിഞ്ഞു നിത്യവുമെങ്കളെയനുഗ്രഹിക്കുന്നു  വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ   പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ... മംഗല്യ ഭാഗ്യവും ഐശ്വരവും സമ്പത്തും ദാമ്പത്യ ഐക്യവും ആയുസ്സും നൽകി ഭദ്രദീപമായി കേടാവിളക്കായി നിത്യം  കുടുബത്തെ ഇമ്പമായി കാത്തുകൊള്ളുന്ന സ്നേഹത്തിൻ കലവറയാണ് കാർത്ത്യായിനി വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ   പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ ജീ ആർ കവിയൂർ 30.07.2020.    

നീയാം വർണ്ണം (ഗസൽ)

Image
നീയാം വർണ്ണം   ( ഗസൽ ) നീയന്നുമെന്റെ എന്ന് കരുതി  നീക്കിയ ദിനങ്ങളൊക്കെയെന്നെ  നിദ്രയിലും നിനവിലുമായിങ്ങനെ നിത്യം ജീവിക്കാനായി പ്രേരിപ്പിച്ചുവല്ലോ പോയ് പോയ നാളിന്റെ ഓർമ്മകളൊക്കെ  പെയ് കിനാക്കളായി മാറിയപ്പോഴും  പൊയ്മുഖമില്ലാത്തോരു ചിത്രമുണ്ടായിരുന്നു  പെയ്തൊഴിഞ്ഞ മനസ്സിന്റെ മാനത്ത്  ഇനിയെന്നു കാണുമെന്നു കരുതി  ഇടതടവില്ലാതെ ചിന്തകളിൽ  ഇഴപിരിയാത്ത നോവിനെ ആഴങ്ങളിൽ  ഇണതേടുന്നു മോഹങ്ങൾ ഞാനറിയാതെ  വരുമാ സന്തോഷത്തിൽ ദിനങ്ങളെ  വരവേൽക്കാനായിയൊരുങ്ങുന്നു  വഴിക്കണ്ണുമായി നോക്കത്താ ദൂരത്ത്  വർണ്ണ ജാലങ്ങൾക്കായി കാത്തിരിപ്പു... ജി ആർ കവിയൂർ  30.07.2020 Photo credit to vinu chandy

സ്വപ്ന രാഗം ... (ഗസൽ)

Image
സ്വപ്നരാഗം....(ഗസൽ) നിൻ വിപ്രലംഭശൃംഗാരഭാവങ്ങൾ  നിരവദ്യസൗന്ദര്യലഹരിയെന്നിൽ  ഓർമ്മനിലാവു പൊഴിക്കുമ്പോൾ  നിൻ മതഭരഭാവമെന്നിൽ കവിതയുണർത്തുന്നു .... ഞാനറിയാതെയെന്നെ മറന്നങ്ങ്  നിൻ ഭാവങ്ങളൊക്കെ വാക്കുകളായ് പ്രണയവല്ലരികളായി വിടരുന്നുവല്ലോ  നിൻ സുഗന്ധമെൻ സിരകളിൽ  ഗസൽ നിലാവായി ലഹരാനുഭൂതി പടർത്തുന്നു ഞാൻ പാടും ഗമകങ്ങളൊക്കെ നിന്നെ കുറിച്ചായിരുന്നു   നിന്നോർമ്മയെന്നിൽ തനിയാവർത്തനമായി  രാഗതരംഗലയശ്രുതി പകരുന്നു സഖിയേ... ജീ ആർ കവിയൂർ 29.07.2020. Photo credit to AP S Kumar

രാമഴ കുളിർ ...(ഗസൽ)

Image
രാമഴ കുളിർ.... (ഗസൽ) കർക്കിട രാവിൻ കാളിമയിൽ  രാമഴ കുളിർ വന്നു തൊട്ടുണർത്തി  രാക്കിളി ചിറകൊരുമ്മി നനഞ്ഞു  കാതോർത്ത് കാതര മനവും കേണു  ചൂളമടിച്ചു വന്ന നനഞ്ഞ കാറ്റിൻ  ചുണ്ടിലുമുണ്ടായിരുന്നോരീണം വളയിട്ട കൈകളുടെ കിലുക്കവും  പുഞ്ചിരി പൂവിന്റെ ഗന്ധവും  വിരലുകൾ മെല്ലെ ചലിച്ചു  സിത്താറിന്റെ നോവിനാൽ  വിരഹ ഗസലിൻ തേങ്ങലുകൾ  വന്നോർമ്മകളുടെ ലഹരി സിരകളിൽ ... കർക്കിട രാവിൻ കാളിമയിൽ  രാമഴ കുളിർ വന്നു തൊട്ടുണർത്തി  രാക്കിളി ചിറകൊരുമ്മി നനഞ്ഞു  കാതോർത്ത് കാതര മനവും കേണു  ജീ ആർ കവിയൂർ 29.07.2020 Photo credit to Dr.krishnakumar mechoor

വിരഹരാഗം (ഗസൽ)

Image
വിരഹരാഗം (ഗസൽ) നവരത്ന ഖജിതമാം നിൻ നയനങ്ങൾ  നവരസമുണർത്തിയെന്നിൽ മോഹം ശൃംഗാരഹാസ്യകരുണങ്ങളാൽ  രതി ഹാസ്യ ശോകങ്ങളായി മനസ്സിൽ തീർത്ത മുദ്രകൾ  മായുന്നില്ലോർമ്മകൾക്കെന്നും  ഋതുവസന്ത കോകില നാദം  മധുരം പകരുന്നു കർണ്ണാമൃതം  നിൻ വരവും കാത്തുനിൽപ്പു എന്നിലെന്തേ ഞാനറിയാതെ  ഉണരുന്നു വിരഹ രാഗത്തിന്   ഗസലീണങ്ങളിൽ പ്രണയമേ ...!!   ജീ ആർ കവിയൂർ  28 .07 .2020 Photo credit to AP S kumar

നിന്നോർമ്മകളാൽ....(ഗസൽ)

Image
നിന്നോർമ്മകളാൽ.... (ഗസൽ ) നിന്നോർമ്മകൾക്കിന്നു ഞാനൊന്ന്  അവധി കൊടുക്കാമെന്നു കരുതി  ആവുന്നില്ല മറക്കാനായിട്ടൊട്ടും ആഴമുള്ള നോവല്ലെ നീ നൽകിയന്നത്  ചിന്നി ചിതറി വീണോരു മൊഴിമുത്തുക്കളൊക്കെ പെറുക്കി  ഞാനൊന്നു കോർക്കാനൊരുങ്ങിയപ്പോൾ  വെട്ടി തിരുത്തിയക്ഷരങ്ങൾക്കു ക്ഷതം വന്നു മാഞ്ഞു തുടങ്ങിയിരിക്കുന്നു  കണ്ണുനീരാൽ വർണ്ണങ്ങൾ പടർന്നു  കടലാസു നനഞ്ഞു കുതിർന്നുവല്ലോ  നിറംമങ്ങിയവ ശലഭ ചിറകിലേറി  പാറിപ്പറന്നവയെങ്ങോ പോയി മറഞ്ഞു  പിറക്കുന്നില്ല സ്വപ്നങ്ങളൊന്നുമിപ്പോൾ പലവുരു ശ്രമിച്ചിട്ടും പിടി തരുന്നില്ലല്ലോ  നിർ നിദ്ര രാവുകളും നിന്നോർമ്മകളും... ജി ആർ കവിയൂർ  28.07.2020.

ഉന്മാദം ....(ഗസൽ)

Image
ഉന്മാദം .... (ഗസൽ ) നിന്നോർമ്മകൾക്കെത്ര ഉന്മാദമായിരുന്നു  എവിടെ തിരിഞ്ഞൊന്നു നോക്കുകിൽ  പിൻനിലാവായ് പിന്തുടരുന്നുവല്ലോ നിഴലായ് തണലായ് തേങ്ങലായി  എന്നെ മറന്നു എല്ലാം മറന്നു  നീയെന്ന ചിന്തകൾക്കെന്തു സുഖമുള്ള മധുര നോവായിരുന്നു  സുഗന്ധം പൊഴിക്കും ലഹരിയായിരുന്നു  നിമിഷങ്ങൾ നീണ്ടു യാമങ്ങളായി ദിനങ്ങളൊക്കെ താണ്ടുമ്പോഴും  ഋതു വർണ്ണരാജികൾ വന്നുപോയി  നീ മാത്രമെന്തേ വന്നില്ല  നീ മാത്രമെന്തേ വന്നില്ല ... ജി ആർ കവിയൂർ  27.07.2020 Photo credit to girijan raaman

ഗസലീണമായി... (ഗസൽ)

ഗസലീണമായി.... (ഗസൽ) ഏകാന്തതയേ നിൻ തടവിലായിനി-  യെനിക്കാകില്ല  കഴിയുവാനിയീ ..... എഴുതിമായിച്ച ഓർമ്മചിത്രങ്ങളി- ലെവിടെയോ നിൻ നോപുര ധ്വനിയുണർന്നു ... സ്വരജതികൾ  തേടുന്നു മനം  സപ്ത വർണ്ണങ്ങളിൽ ലയിക്കുമ്പോൾ  ആരോഹണയവരോഹണം തീർക്കുന്നു സിരകളിൽ പടരുന്നു നീയാം ലഹരി..... നോവിൻറെ ആഴങ്ങളിൽ നിന്നും വാക്കുകൾ വരികളായിതാ.... തൂമലർ  സുഗന്ധം പരത്തുന്നു  തൂലിക തുമ്പിൽ ഗസലീണമായ് ...... ജി ആർ കവിയൂർ 26.07.2020

ഊയലാടുന്നിതാ (ഗസൽ)

Image
ഊയലാടുന്നിതാ ( ഗസൽ) പ്രണയ ദളങ്ങൾ വിടരുമൊരു   അധരപുടങ്ങളിലായിതാ  ഞാനറിയാതെ നിനക്കായി  വിരിയുന്നല്ലോയൊരു ഗസൽ നിലാവ്  ഋതുക്കളെത്ര കഴിയുകിലും  ഋണമായിയിന്നും തുടരുന്നുവല്ലോ  പ്രിയമുള്ള നിൻ സുഗന്ധമറിയുന്നു  നിഴൽ  നിലാവിലെ മുല്ലമലരുകളാൽ ഉഴലുന്ന ചിന്തകളിലൊക്കെയിന്നും  ഊയലാടുന്നു മനസ്സിന്റെ കോണിലായി  വിഷുവും ഓണവും നൽകുമോ  വർണ്ണപ്പകിട്ടാർന്ന നമ്മുടെ പ്രണയം സഖീ .... ജി ആർ കവിയൂർ  26.07.2020 photo credit Binu Mathew

പതിതേ പ്രണയിനി ( ഗസൽ)

Image
പതിതേ  പ്രണയിനി ( ഗസൽ) പാതകളൊടുങ്ങുന്നിടത്തല്ലോ ... പതിതേ നിൻ  വാസമെന്നും പ്രിയതേ നിൻ അവസ്ഥയെന്തേയിങ്ങനെ  വ്യവസ്ഥയില്ലാതെയാല്ലോ പ്രണയിനി വസന്തശിശിരയാശാട ഹേമന്തവും  വന്നകന്നു പോയല്ലോ വീണ്ടും  വന്നില്ലേ നിൻ വ്യഥകൾക്കൊരു  വഴിയൊടുക്കം സഖിയേ.... വാർക്കുന്നതെന്തിനു കണ്ണുനീർ  വാർത്തിങ്കൾ ചിരി തൂകി നിൽക്കുന്നു  വഴങ്ങുന്നില്ലയോ കാലവും കോലവും . വരും വരാതിരിക്കില്ലയവനൊടുക്കം പ്രണയമൊരുങ്ങുന്ന തീരങ്ങൾക്കായി  പ്രാണനൊടുങ്ങും വരെ തുടരുക  പാതകളൊടുങ്ങുന്നിടത്തല്ലോ പതിതേ നിൻ  വാസമെന്നും..... ജീ ആർ കവിയൂർ 26.07.2020 photo credit to Ashok Dilwali

ജീവിതസായാഹ്നം

Image
ജീവിതസായാഹ്നം പഴയതിന്റെ നിറഭേദങ്ങൾക്ക് മൗനം നരകയറിയ നഷ്ട വസന്തത്തിന് നിർനിദ്ര   ഓർമ്മപുസ്തക താൾ മറിക്കുമ്പോൾ  നനവുള്ള നോവുകളുടെ നിഴൽചിത്രങ്ങൾ  ആനന്ദാനുഭൂതികളുടെ ഘോഷയാത്രകൾ  നിരാശകൾ കമ്പളം പുതച്ച ചുമടുതാങ്ങികൾ  ഉള്ളിന്റെ ഉള്ളിലെ തീർത്ഥയാത്രക്കൊരുങ്ങുന്ന  വരാനിരിക്കുന്ന നാളുകളുടെ ആകാംക്ഷകൾ   നട്ടല്ലുകൾക്കു വളവും നൊമ്പരങ്ങളും  പിറുപിറുപ്പുകളുടെ വെള്ളെഴുത്ത്  പടിയിറങ്ങാനുള്ള നിഴലുകലുടെ തിടുക്കം  നക്ഷത്രം നിറഞ്ഞ ചിദാകാശ സ്വപ്നങ്ങൾ  സഹാനുഭൂതിയോടെ പരിവേദനങ്ങൾ  സന്ധകൾക്കു രാമായണഛായാരൂപം രാമസീതായനങ്ങൾക്കു  ലക്ഷ്മണ രേഖ    മാരീച മാനസങ്ങൾക്ക് തോൽവിയൊരുങ്ങുന്നു ..!! ജീ ആർ കവിയൂർ  25 .07 .2020  ചിത്രം കടപ്പാട്  Dinesh Kumar Naduvil

ആടിതീർക്കാൻ .....( ഗസൽ)

ആടിതീർക്കാൻ....  (ഗസൽ) ആട്ടവിളക്ക് അണയുന്ന നേരത്ത്  ആടി തീർന്ന വേഷങ്ങൾക്കൊപ്പം അടക്കാനാവാത്ത നിന്നോർമ്മകളോടി  അണയുന്നു മനസ്സിൻ മുറ്റത്തേക്കു സഖീ  അഴിഞ്ഞുലഞ്ഞ നിൻ കാർകൂന്തലിൽ  നിന്ന് ചതഞ്ഞരഞ്ഞ മുല്ലപ്പൂവിൻെറയും  വീർപ്പു മുട്ടിക്കും നിൻ മണവുമെന്നെ  വീണ്ടും ആടി തീർക്കാനുള്ള കഥകളിലെ  ശൃംഗാര രാഗങ്ങളൊക്കെ ഓർമ്മ വന്നിടുന്നു  ഇനിയെത്ര ജന്മ ജന്മാന്തരങ്ങൾ കാത്തിരിക്കണമോ എത്ര കൽപ്പാന്തങ്ങൾ വേണമോയെറിയില്ല  ആടി തീർന്ന വേഷങ്ങളൊക്കെ ഇനിയും ആടാൻ .. ആട്ടവിളക്ക് അണയുന്ന നേരത്ത്  ആടി തീർന്ന വേഷങ്ങൾക്കൊപ്പം അടക്കാനാവാത്ത നിന്നോർമ്മകളോടി  അണയുന്നു മനസ്സിൻ മുറ്റത്തേക്കു സഖീ ... ജീ ആർ കവിയൂർ 24.07.2020  

പ്രിയതേ...(കവാലി )

പ്രിയതേ .... (കവാലി) എന്നുള്ളം തുടിപ്പതൊക്കെ  എന്നുള്ളം തുടിപ്പതൊക്കെ  നിനക്കായ് മാത്രമല്ലോ നിനക്കായ് മാത്രമല്ലോ പ്രിയതേ .... അണുവിന്നണുവിലുള്ള  പ്രണയം നിനക്കല്ലോ എന്നുള്ളം തുടിപ്പതൊക്കെ  നിനക്കായ് മാത്രമല്ലോ പ്രിയതേ.... ഈ നിലാക്കുളിരിൻ പൂമണവും  പിണക്കങ്ങളും , ഇണക്കങ്ങളും  ഈണംതരും ഗാനങ്ങളൊക്കയും നിനക്കായ് മാത്രമല്ലോ പ്രിയതേ എന്നുള്ളം തുടിപ്പതൊക്കെ  എന്നുള്ളം തുടിപ്പതൊക്കെ  നിനക്കായ് മാത്രമല്ലോ നിനക്കായ് മാത്രമല്ലോ പ്രിയതേ .... മധുരമാം മൊഴികളിലെ  അധരചുംബനങ്ങളൊക്കെ  എനിക്കായ് മാത്രമല്ലോ എനിക്കായ് മാത്രമല്ലോ പ്രിയതേ.... നിൻ മിഴികളിൽ തിളങ്ങുന്നതൊക്കെയും   എനിക്കുള്ള സന്തോഷത്തിന്നലകളല്ലോ എനിക്കായ് മാത്രമല്ലോ ....മാത്രമല്ലോ.. എനിക്കായ് മാത്രമല്ലോ പ്രിയതേ..... കനവിലും നിനവിലും കാണാത്തതൊക്കയും  കടലലപോലെ വന്നു കവരുന്നു നീയുള്ളം.... എന്നുള്ളം തുടിപ്പതൊക്കെ  എന്നുള്ളം തുടിപ്പതൊക്കെ  നിനക്കായ് മാത്രമല്ലോ നിനക്കായ് മാത്രമല്ലോ പ്രിയതേ .... ജി ആർ കവിയൂർ  24.07.2020

പിടഞ്ഞു ഉള്ളം (ഗസൽ)

പിടഞ്ഞു ഉള്ളം ( ഗസൽ ) എത്ര പറഞ്ഞാലും തീരില്ലയൊരിക്കലും  എന്നോർമ്മ പെയ്യുന്നോരു വർഷകാലം  ആത്മാവിലെവിടെയോ മുഴങ്ങി കേട്ടു  മധുരിമയാൽ ഉള്ളം പിടഞ്ഞുവല്ലോ  രാവിലെവിടെയോ മൂളുന്നു  രാഗാർദ്രമാം വരികളിലോക്കെ  കിനാക്കണ്ടു അന്തരംഗത്തിലായി  ഹൃദയ തന്ത്രികളിൽ മീട്ടുന്നുവല്ലോ  പ്രാണനിൽ പ്രാണനാകും മണിവീണയിൽ നിന്നും സ്വരമധുരമാം പ്രണയത്തിൽ ചാലിച്ച് എൻ മനസ്സിൻ താഴ് വരയിലായി  ഗസൽ നിലാവു വിരുന്നു വന്നു ... എത്ര പറഞ്ഞാലും തീരില്ലയൊരിക്കലും  എന്നോർമ്മ പെയ്യുന്നോരു വർഷകാലം  ആത്മാവിലെവിടെയോ മുഴങ്ങി കേട്ടു  മധുരിമയാൽ ഉള്ളം പിടഞ്ഞുവല്ലോ .... ജീ ആർ കവിയൂർ 21.06.2020  

വന്നു ഞങ്ങൾ നിൻ നഗരത്തിൽ ...... (കൈസർ ഉൽ ജാഫറിയുടെ രചന ഗുലാമലിയുടെ ആലാപനം ഗസൽ - മലയാള പരിഭാഷ ജീ ആർ കവിയൂർ)

വന്നു ഞങ്ങൾ നിൻ നഗരത്തിൽ ......  (ഗുലാമലിയുടെ ഗസൽ - മലയാള പരിഭാഷ ) വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2 തരുയൊരു അവസരം നിന്നെ കാണാനൊയിയോരവസരം  തരൂ..... വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2 എവിടെ ഞാൻ വരെണ്ടിയയിടം പറയു  ഞാൻ തേടേണ്ടിയയിടം പറയു ..... പുലരും മുന്നെ നിന്നെ പിരിഞ്ഞു എവിടെ ഞാൻ പോകേണ്ടു.. ആലോചിക്കട്ടെയോ ഒരു അവസരം തരുയീ രാവൊന്നു മാത്രം  വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2 ഒളിപ്പിച്ചു വച്ചു ഞാൻ നിൻ കണ്ണുകളിലായി മിന്നാമിനുങ്ങിനെ -2 കണ്ണുനീർ കണങ്ങളൊരുക്കിയെൻ മിഴിരണ്ടിലുമായ് തരണേ  ഒരവസരമെൻ കണ്ണുകൾക്കു പെയ്യ്‌തൊഴിയാൻ... വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2 ഇന്നുരാവിലായി മാത്രം കെട്ടുകോൾക നൊമ്പരം കൊള്ളുമെൻ പ്രണയം വിറകൊളളും ആധരങ്ങളുടെ പരാതി കേൾക്കുമല്ലോ ഒരവസരം തരൂയിതൊന്നെറ്റു പറയുവാൻ വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2 മറക്കുവാനായിരുന്നെങ്കിലെന്തിനു വെറുതെ നീ നിരസിച്ചുയെന്നെ വെറുതെ എന്തിനു നീ വിശ്വാസ വഞ്ചന കാട്ടിയെന്നോട്.. ഒന്നു രണ്ടു തവണയെങ്കിലും അവസരം തരൂ നിന്നോട് ഞാൻ ചോദിച്ചറിയട്ടെ വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2 തരുയൊരു പ്രാവശ്യമെങ്കിലും നി

ജന്മജന്മാന്തര ദുഃഖം (ഗസൽ )

ജന്മജന്മാന്തര ദുഃഖം (ഗസൽ ) കിനാവിലേതോ നാണം പൂത്തുലഞ്ഞു  നിലാവ് പുഞ്ചിരി തൂകിനിന്നു കാമുക ഹൃദയവുമായി കാറ്റു കാതിൽ മൂളിയകന്നു കിന്നാരം  കാതരയാമെതോ രാക്കിളി പാടി ശോകം ... ഓർത്തെടുത്തു നിന്നെക്കുറിച്ചുള്ള  എഴുതാൻ മറന്നൊരു വരികളൊക്കെ   വന്നു വിരൽ തുമ്പിൽ നൃത്തം ചവിട്ടി  ഞാനറിയാതെ പ്രണയം തുളുമ്പി  പോയ് പോയ ദിനങ്ങളുടെ ലഹരാനുഭൂതി  എന്നിലുണർത്തി മാസ്മരികമാം മധുര നോവ്  ഇനിയെന്നു കാണുമെന്നുള്ളം തേങ്ങി  ജന്മജന്മാന്തര ദുഃഖം പേറി കാലം കടന്നുപോയി  കാലം കടന്നുപോയി ..... ജി ആർ കവിയൂർ  20.07.2020

ഉള്ളപ്പോളറിയില്ല..?

Image
ഉള്ളപ്പോളറിയില്ല ... കൈ നനച്ചു ദര്‍ഭ മോതിര മണിഞ്ഞ്‌ ചോറുമെള്ളും പൂവും നീരും പുരണ്ട  വിരലുകള്‍  ചേര്‍ത്തു കൊട്ടി വിളിച്ചു ബലിക്കാക്കയെ കോടിപതിക്കും  ചടങ്ങ്  ഒന്ന് തന്നെയല്ലോ നെഞ്ചുരുകി വിളിച്ചിട്ടും വന്നില്ല കാക്കയൊന്നും  മനസ്സിലെ കറുപ്പകന്നാലല്ലേ  വരേണ്ടത് വരൂ ഉള്ളിലെ പകയും വചസ്സില്‍ മന്ത്രമധുരവും  ഉരുട്ടിയ ചോറുമായിവിളിച്ചാലെങ്ങിനെ വരും അതിനുണ്ടല്ലോയേറെ കൊത്തി വലിക്കാൻ മനുഷ്യ നിർമ്മിതമാമഴുക്കുകളുടെ കൂമ്പാരം തമസ്സില്‍ മുങ്ങി നടക്കും താമസമാനസ്സര്‍ ഏറെയേറുന്നു വാക്കുകളില്‍  മധുരവും   വീര്‍ക്കുന്ന കീശയുടെ ചിന്ത മാത്രമല്ലോയേവർക്കുമവസാനം ലഭിക്കുന്ന  കോടിയുടെ നിറമേതായാലും ചുവപ്പും പിന്നെ ഒരു തീക്കൊള്ളിയും ജീവിച്ചിരിക്കെ ഒരു വറ്റ് കൊടുക്കാതെയും ഇന്നും ജീവിച്ചിരിക്കുന്നു പിണ്ഡം വെക്കാന്‍ കുട്ടാക്കാതെ പലരുമിന്നു ആത്മശാന്തിക്കായി പശ്ചാതാപത്താലയുന്നു കർമ്മഫലം... തർപ്പണമത് അർപ്പണം സമർപ്പണം... ജീ ആർ കവിയൂർ 19.07.2020

പറയു നീ പറയു (ഗസൽ)

പറയു നീ പറയു (ഗസൽ) ഉണ്ടാഗ്രഹമെനിക്കു സമാധാനത്തോടൊന്നു മരണത്തോട് ചേരണമെന്നൊരാശ.... മടങ്ങാനാവാത്തതുപോലെയാവണം എനിക്കൊരിടം പറഞ്ഞു തരുമോ  നിന്നോർമകൾ മരിക്കുന്നിടം സഖിയേ... നിനക്കറിയുമെങ്കിൽ പറയുയീ പ്രണയാനോവിന്റെ ചികിത്സയും മരുന്നുമുള്ളൊരിടം എവിടെയെന്നു നീതന്നൊരു നൊമ്പരങ്ങളത്രയും മറക്കാനും ഒളിപ്പിക്കുവാനുമാവുന്നില്ല നീ എനിക്കു നൽകിയ വേദനകൾ  പറയാനാവുന്നില്ല എവിടെയിനി ഞാൻ  മരണത്തെ പുൽകിടുമെന്നു പറയു  പറയാനാവില്ലെങ്കിൽ കാലത്തിനു വിട്ടുകൊടുക്കുക , മൗനമേന്തിനു സഖിയെ ... ഇനി തേടി കണ്ടെത്തണമോ നിൻ അധര ചഷകം പോലെ മിന്നും മധു ചഷകം നുകരണമോയീ ദുഃഖ കടലിൽ മുങ്ങി മരിക്കണോ മായാതെ നിൻ രൂപം മാത്രം മനസ്സിൽ സഖിയെ.! ജീ ആർ കവിയൂർ 19.07.2020

അമ്മേ ശരണം ദേവീ ശരണം പലിപ്രക്കാവിലമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിലമ്മേ ശരണം  നെഞ്ചുരുകി വിളിക്കുകിൽ നീ  എൻ വിളിപ്പുറത്തല്ലോ അമ്മേ  പഞ്ചഭൂതാത്മികേ നിന്നെക്കുറിച്ച്  സഞ്ചിക തീർക്കാൻ കഴിയണേയമ്മേ  അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിലമ്മേ ശരണം സഞ്ചിത കർമ്മങ്ങളാൽ ജീവിത വഞ്ചിതുഴയാൻ ശക്തി നീ തിരികെയമ്മേ  അഞ്ചിതേ നിൻ മുന്നിൽ വരുവാൻ  സഞ്ചരിക്കും പാതകളൊരുക്കുക നീയമ്മേ അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിലമ്മേ ശരണം...  കഞ്ചരനുണർന്നു കിരണങ്ങൾ പൊഴിക്കും നേരം  അഞ്ജലി ബദ്ധനായി നിന്നരികെയണയുമ്പോൾ  കിഞ്ചിത മാനസനായി നിൽക്കുമെനിക്കു നീ  കാഞ്ചന ശോഭയെഴും രൂപം കാട്ടിതരേണമേ യമ്മേ അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിലമ്മേ ശരണം... ജീ ആർ കവിയൂർ 16.07.2020 =================================== സഞ്ചിക = പ്രബന്ധങ്ങൾ സമാഹിക്കും ഗ്രന്ഥം അഞ്ചിത = പൂജിക്കപ്പെട്ട കഞ്ചരൻ = സൂര്യൻ കിഞ്ചിത = ബന്ധിക്കപ്പെട്ട

ഉണരുക ചുണകുട്ടികളെ....

ഉണരുക ചുണകുട്ടികളെ.... ഞാനറിയാതെ എന്റെ ഉള്ളം തേങ്ങി നോവിന്റെ തിരശീല മെല്ലെ നീങ്ങി  കണ്ടാലറിയാത്ത  രൂപികളിറങ്ങി കാരിരുമ്പിന്റെ ഹൃദയമുള്ളൊരിവർ എന്തിനുമെതിനും മാരക വിഷം പേറുന്നിവർ മനുഷ്യമനസാക്ഷികളെ മാനിക്കാത്തവർ മടിയില്ലാതെ നമ്മുടെ ഇടയിൽ മേയുന്നിവർ മതമഭിപ്രായമല്ല മയക്കുന്ന മകുടിയൂതുന്നിവർ അസമത്വത്തിന് ബീജം നിറച്ചിവർ മതിലുകൾ പണിയുന്നു മനസ്സുകളിൽ മതി ഭ്രമമാർന്ന രാജ്യ ദ്രോഹികളിവർ മതിയിനി വേണ്ടിനി വെറുക്കുകയകറ്റുക മാറണം മാറ്റണം മരണത്തെ മറികടന്നിവർ  ആസുരലോകത്തെ സ്വപ്നംകണ്ടിവരുടെ കോപ്രായങ്ങൾക്കു കുഴലൂതി മാനമില്ലാതെ കോമരങ്ങൾ കൂട്ടുനിന്നു പുറം ചൊറിയുന്നു .. ഉണ്ടുറങ്ങി കഴിയാതെ ഉണരുക  സൂര്യനു പോലും വിളക്ക് തെളിയിച്ചു  ലോകത്തിനു സുഖം പകരാൻ മന്ത്രം ചൊല്ലി മാനവ വിശ്വ പൗരരെ എഴുന്നേൽക്കുക. കനവൊക്കെ നിനവായി മാറുമിനി വെടിയുക അസൂയ കുശുമ്പുകൾ ആസേതു ഹിമാലയമേ എഴുന്നേൽക്കുക ... "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത" ജീ ആർ കവിയൂർ 17.07.2020.

രാ മായിക്കുന്നിന്നു രാമായണം...

രാ മായിക്കുന്നിന്നു രാമായണം... ഇന്നലെ കാണുന്നതോന്നുമേ  ഇല്ലിയീകണ്ണ് മുന്നിലായിയെല്ലാം മായയെന്നെണ്ണുകയെന്നു മനസ്സെന്ന ചിമിഴിലെന്തേ.... ഒന്നുമേ നിൽക്കുന്നില്ലയേവം ശൂന്യം... ഒരുവേള ദൈവഹിതമോയറിയില്ല രാമനാമംമാത്രം മുഴങ്ങുന്നുയെങ്ങും അരുത് കാട്ടാളാ അരുതെന്ന് ആശരീരിപോലെ വന്നലക്കുന്നു കാതിൽ. ഒന്നുമറിയതെ നിന്ന രത്നാകരനു ആമരമീരമെന്നോതി രാമ രാമയെന്നു  ജപിച്ചപോലെയെന്നിലുമുദിക്കട്ടെ ആ മഹാകാവ്യസ്മരണയീ വേളകളിൽ ഇനി ഞാനെന്തെഴുതേണ്ടിതെന്നറിയാതെ നിൽക്കില്ലയതാ മനോമുകുരത്തിൽ കാണ്മു ഹനുമാന്റെ നെഞ്ചുപിളർന്നുകാട്ടിയ  ഹൃദ്രൂപം ഞാനും കാണുന്നിപ്പോൾ  കപിവരന്റെ നാമുള്ളൊരുയിയൂരിൽ  പിറന്നെന്നോർത്തു സന്തോഷവും  ഒപ്പം ചൊല്ലുന്നുയിന്നു രാമ രാമ രാമ... ജീ ആർ കവിയൂർ  18.07.2020

നിലാ ഭംഗി....(ഗസൽ)

നിലാ ഭംഗി....(ഗസൽ) എൻ മൗന രാഗം തൊട്ടുണർത്തും  നിൻ ഗസൽ വീചികളാൽ ഞാനറിയാതെ എന്നെ നിൻ  പ്രണയ വീഥിയിലലിഞ്ഞുചേർന്നു സഖേ... നീറുമെകാന്തതയുടെ ആഴങ്ങളിൽ നിന്നും  നീ നടക്കുവാൻ പഠിപ്പിച്ച വരികളിലെ  പ്രണയാക്ഷരങ്ങളൊക്കെ കനവിലും നിനവിലുമെന്നെ പിന്തുടരുന്നു വല്ലോ സഖേ...!! നീയെന്നെമെല്ല കൈപിടിച്ചുയർത്തിയില്ലേ  ഞാനൊരു ശലഭമായി പറന്നുയർന്നു എൻ  ചിദാകാശത്തു വച്ചു കണ്ടറിയുന്നേൻ നിൻ  ചിത്രത്തിലെ നിലാ ഭംഗിയൊക്കെ സഖേ ... എൻ മൗന രാഗം തൊട്ടുണർത്തും  നിൻ ഗസൽ വീചികളാൽ ഞാനറിയാതെ എന്നെ നിൻ  പ്രണയ വീഥിയിലലിഞ്ഞുചേർന്നു സഖേ... ജീ ആർ കവിയൂർ 15.07.2020

പ്രണയാക്ഷര നോവ് (ഗസൽ )

പ്രണയാക്ഷര നോവ് (ഗസൽ ) നിലാ കുളിരുമായി വന്ന കാറ്റിൽ  രാമുല്ല മണം പടരുമ്പോളറിയാതെ  മിഴിനീരിൽ ചാലിച്ച വിരഹ നോവിനെ  മൊഴി ഉണർത്തി പാടുന്ന ഗസൽ രാവ്  മണൽ കവർന്നു പതഞ്ഞു പൊന്തിയകന്ന ആഴിയുടെ അലമുറകൾ കാതോർത്തു  തൂലികയുടെ നിണം വാർന്നൊഴുകിയ  നീല മഷിയുടെ നനവേറ്റു വിരിഞ്ഞയക്ഷര പ്പൂക്കൾ  വലിച്ചെറിഞ്ഞ ദുഃഖങ്ങളുടെ ചതഞ്ഞു വീണയക്ഷരങ്ങളൊക്കെ  ചുരുട്ടിയെറിഞ്ഞ വരികളുടെ  ചിതറി കിടക്കും കടലാസിലെഴുതിയ പ്രണയമേ .... ജി ആർ കവിയൂർ  15.07.2020

തഴുതിടാത്ത നിന്നോർമ്മകൾ....

താരകങ്ങൾ പുഞ്ചിരിച്ച നീല രാവിലായ് താഴമ്പൂവിൻ മണം പരത്തി കാറ്റു വന്നു  തഴുകിയകന്നുനിന്നു നിന്നോർമ്മകളുമായ് തഴുതിട്ടുയുറങ്ങിയ ജാലകവാതിലിൽ  തട്ടിയുണർത്താൻ മറന്നുപോയതൊക്കെ വീണ്ടും താരഹാരമായി തിളങ്ങിനിന്നു മനസ്സിന്റെ   തഴുതിടാത്ത സുന്ദര കനവുകളുമായി  തുള്ളി കളിച്ചോരു ബാല്യകൗമാരങ്ങൾ  തിരുവാതിര രാവുകളിൽ വട്ടമിട്ടു ചുറ്റി  താളമിട്ടു കണ്ണും മനസ്സുമൊന്നായി നോട്ടമെറിഞ്ഞു  തുമ്പി തുള്ളി പൂവിളിയുയർത്തിയല്ലോ  തിരുവോണത്തിൻ ആർപ്പുവിളികളുമായി  തരളിതമായിന്നുമെന്നോർമ്മകൾക്കെയെന്തു തണുപ്പും കുളിർമയും നൽകുന്നുവല്ലോ  താരകങ്ങൾ പുഞ്ചിരിച്ച നീല രാവിലായ് താഴമ്പൂവിൻ മണം പരത്തി കാറ്റു വന്നു .. ജീ ആർ കവിയൂർ 14.07.2020

അമ്മേ ശരണം പാലിപ്ര കാവിലമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം  പലിപ്ര കാവിലമ്മേ ശരണം ...(2) എന്നിലുണരും രാഗാലാപനം  നിൻ കൃപയാലല്ലോ അമ്മേ ഭഗവതി  പലിപ്ര കാവിൽ വാഴും പരമേശ്വരിയെ  നിന്നരികിൽ വന്നു തൊഴുകൈയ്യോടെ  നിൽക്കുമ്പോളെൻ മനസ്സിൻ എന്തൊരാനന്ദം  അമ്മേ ശരണം ദേവീ ശരണം  പലിപ്ര കാവിലമ്മേ ശരണം...(2) ഗിരി മകളൊക്കെയരുളുന്നു നിന്നരികിലായ് നാഗരാജാവും നാഗയക്ഷിയും അമ്മയും കുടികൊള്ളുന്നു  മഞ്ഞളാടിയും കമുകിൻ പൂക്കുലചുടിച്ചും നൂറുംപാലും നേദിച്ചു പ്രാർത്ഥിക്കുന്നവരുടെ  ദോഷമകറ്റി മനസ്സുഖം നൽകുന്നുവല്ലോ  അമ്മേ ശരണം ദേവീ ശരണം  പലിപ്ര കാവിലമ്മേ ശരണം...(2) കിഴക്കു പടിഞ്ഞാറ് മൂലയില്ലല്ലോ  സാക്ഷാൽ രക്ഷസ്സ് , ബ്രഹ്മരക്ഷസ് അല്ലോ കുടിയിരിപ്പു  അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ  സൽ ബുദ്ധിവൈഭവം അരുളുന്നുവല്ലോ  അമ്മേ ശരണം ദേവീ ശരണം  പലിപ്ര കാവിലമ്മേ ശരണം....(2) കർമ്മ ബന്ധങ്ങളുടെ കെട്ടഴിച്ചീടാൻ  കാവിൻ കിഴക്കു വടക്കേ മൂലയിലായി  യോഗീശ്വര സാന്നിധ്യമരുളുന്നു വല്യച്ഛൻ  കൈകൂപ്പുന്ന വർക്ക് അവിടുന്നു നിത്യം  മനസ്സു സുഖവും ഐശ്വര്യവും നൽകിയനുഗ്രഹിക്കുന്നു  അമ്മേ ശരണം ദേവീ ശരണം  പലിപ്ര കാവിലമ്മേ ശരണം ....(2) മേൽ കാവിൽ കിഴക്കേ വടക്കേ മൂലയിലല്ലോ  സാക്ഷാൽ രാഹുകേതുക്കൾ കുടി

ഹൃത്തിലായി

ഹൃത്തിലായി...... ഉണ്ടു ഞാൻ ഹൃത്തിലായി  ഭൂമിയുടെ ഹൃദയത്തിനുള്ളിലും മലയുടെയും മണ്ണാഴങ്ങളിലും  കുണ്ടു ഞാനാ ഹൃത്തടത്തിലായി  മഴമേഘങ്ങളുടെ നനവിലും അരുവിയുടെ കളകളാരവത്തിലും പുഴയുടെ പുളിനത്തിലും  ഉണ്ടു ഞാനതിൻ  ഹൃത്തിലായി  പച്ചവിരിച്ച പാടത്തിലും പാടി പറക്കും പനംതത്തയിലും  പവിഴം വിളയും കടലാഴങ്ങളിലും ഉണ്ടു ഞാനതിൻ ഹൃത്തിലായി  ഓരോ മനനം ചെയ്യും മനുഷ്യനിലും  മേഞ്ഞു നടക്കും മൃഗങ്ങളിലും  പുൽക്കൊടിത്തുമ്പിലും  ഉണ്ടു ഞാനതിൻ ഹൃത്തിലായി  പഞ്ചഭൂതത്തിലെ ഓരോയണുവിലും  പ്രപഞ്ചത്തിലാകമാനവും പിന്നെ മിടിക്കുമീ നെഞ്ചികത്തിനുള്ളിലുമുണ്ട് ഞാനയെന്ന ഞാനാഹൃത്തിൽ.... ജീ ആർ കവിയൂർ 13.07.2020

പരംപൊരുളിൽ സാന്നിധ്യം

പരംപൊരുളിൽ സാന്നിധ്യം .... സന്ധ്യാവന്ദനമതു ചെയ്തു മടങ്ങുമ്പോൾ  സ്വാന്ത്വനമരുളിയിതു സംഗീതത്തൻ സ്വരമാധുരിയിൽ സ്വർഗ്ഗ വസന്തത്താൽ സാനന്ദമുതിർത്തു പരമാനന്ദമയം.... രാഗമാലികയുയർന്നു സന്തോഷമേ സുസന്തോഷമേ .... രംഗതരംഗ ധൃതിലയ താളമേ  രമിക്കുന്നിതാ മനതാരിതിൽ സ്വർഗ്ഗാരാമം  രതിസുഖ സാഗര സീമകൾ തീർക്കുന്നു .. തുള്ളിയിട്ടു തരളിതമാം സന്തോഷാശ്രുക്കൾ  താണ്ടിയകന്നു ആത്മപരമാത്മലയാനുഭൂതിയെ തൊഴുകയ്യോടെ വരവേൽക്കുമ്പോൾ  തഴുകിയകന്നു പരംപൊരുളിൻ സാന്നിധ്യം  ജി ആർ കവിയൂർ  13.07.2020..

മദന രാവുകൾ ....(ഗസൽ )

മദന രാവുകൾ ....(ഗസൽ ) മദന ചന്ദ്രികേ നിൻ മൗനമെന്നിൽ  അധര നൊമ്പരത്തിൻ ഓർമ്മകളുണർത്തി  നിഴലുകളില്ലാതെയായൊരു നിമിഷങ്ങൾ നിലാവ് കംബളം പുതച്ചു നാണം മറച്ചു അഴലിന്റെ അലകങ്ങൾ മറന്നൊരു അഴകാർന്നകന്ന ദിനങ്ങളൊക്കെ   ആഷാഢ വസന്തങ്ങൾ മെല്ലെ പിന്നിട്ട് ശിശിരക്കുളിരെകുമ്പോളറിഞ്ഞു പകരം നൽകാനില്ലയൊന്നുമേ  പഴകിയോർമ്മകൾ നിറച്ചൊരു കനവിൻ തന്ത്രികൾ മീട്ടുമെൻ ഹൃദയമല്ലാതെ വേറെയില്ല പ്രിയതേ നിഴലുകൾ തീർത്ത താളലയമുണർന്നു സിരകളിൽ പടർന്നു ഗസലീണങ്ങൾ മദന ചന്ദ്രികേ നിൻ മൗനമെന്നിൽ  അധര നൊമ്പരത്തിൻ ഓർമ്മകളുണർത്തി... ജീ ആർ കവിയൂർ 12.07.2020

പിരിയാൻ മറന്നയോർമ്മകളെ (ഗസൽ))

പിരിയാൻ മറന്നയോർമ്മകളെ.... പിരിയാൻ മറന്നയോർമ്മകളെ  പിന്തുടരുന്നു വല്ലോ നീയെന്നെ  പൊഴിഞ്ഞു പോയ സുഗന്ധത്തിന്  പൊരുളറിഞ്ഞു തേങ്ങുന്നുള്ളം  പവൻമാറ്റുവിലയല്ലേ  പിടക്കുന്ന ജീവനുകൾക്ക്  പൊഴുതുകളൊക്കെ അടച്ച്  പടിയിറങ്ങിയോർമ്മകളെ  പലവുരു എഴുതിമായിച്ചിട്ടും  പിൻ നിലാവായി മാറുന്നു വല്ലോ  പോരുക നീയെൻ ചിദാകാശതത്തിലെ പകൽ പ്രഭാപൂരമായി ഓമലാളെ .. പവിഴവും മുത്തും പെറുക്കി  പാഴായല്ലോയിനി വയ്യയീ പകൽ സ്വപ്നത്തിൻ ചിറകിലേറി പടരാൻ ആവതില്ല നിന്നോർമ്മകളിലൂടെ  പറയാൻ മറന്ന വാക്കുകൾ  പലവുരു നെഞ്ചിൽ കുരുങ്ങി  പരിഭവങ്ങലൊടുങ്ങുന്നു  വിരിയാൻ മറന്നയോർമ്മകളെ ... ജി ആർ കവിയൂർ  11.07.2020

അറിയാതെ മൂളിപോയി...

അറിയാതെ മൂളിപോയി... അഴലൊന്നാകലട്ടെ അരികത്തു നീ വന്നെങ്കിൽ  അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2) അണയാറായ വിളക്കൊന്നു ആളി കത്തുന്നുണ്ടോയെന്നു ആത്മനൊമ്പരപ്പെട്ടു ഭഗവാനെ....(2) അഴലൊന്നാകലട്ടെ അരികത്തു നീ വന്നെങ്കിൽ  അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2) അവിടുന്നുയല്ലാതെ ഇല്ലൊരാശ്രയം ആഴുന്ന ദുഃഖക്കടലിൽ നിന്നുമങ്ങു അടിയനേ കരകയാറ്റിടണേ തമ്പുരാനേ.. (2) അഴലൊന്നാകലട്ടെ അരികത്തു നീ വന്നെങ്കിൽ  അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2) അല്ലയില്ലയിനി വേണ്ടയീ അഴലൊക്കെ ജീവിതത്തിൽ അവിടുന്നല്ലാതെയില്ലയെനിക്കു തുണയായിട്ടു.. അല്ലാതെ വേറൊരുമില്ല നീയല്ലാതെ അഴലൊന്നാകലട്ടെ അരികത്തു നീ വന്നെങ്കിൽ  അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2) ജീ ആർ കവിയൂർ 9.7.2020

വന്നു നീയങ്ങു.....(ഗസൽ)

വന്നു നീയങ്ങു.....(ഗസൽ) നീയെൻ മനസ്സിൻ രാഗമായി  ഭാവമായി താളമായി  വന്നു നീ ഈണം പകർന്നു  അനുരാഗലോലയായി ഓമലാളേ  അണയാത്ത നോവിൻ  അഗ്നി പടർത്തും ജ്വാലയായി  എരിഞ്ഞമർന്നുയുള്ളം കവർന്നു  ലഹരാനുഭൂതി പടർത്തി  വർണ്ണ ചിറകുവിടർത്തി  ഋതുശലഭത്തിൻ അഴകുമായി  മഴനീർക്കണത്തിൻ  തുള്ളിയായി  മയിൽപ്പീലി നിറവുമായി  നീയെൻ മനസ്സിൻ രാഗമായി  ഭാവമായി താളമായി  വന്നു നീ ഈണം പകർന്നു  അനുരാഗലോലയായി ഓമലാളേ  വന്നു നീ വന്നങ്ങു മദന മനോഹര നൃത്തം ചവിട്ടി  ഉള്ളുരുകി മഞ്ഞുതുള്ളിയായി  മാറിയല്ലോയെന്തു ചന്തം  ജീ ആർ കവിയൂർ  11.07.2020

നീ മറന്നത്

നീ മറന്നത്.... പോട്ടെ നന്നായിപോയി നീ മറന്നത് പോട്ടെ നന്നായിപോയി നീ മറന്നത് ഒരു മറവിയായിരുന്നെൻ പ്രണയം സഖേ പോട്ടെ നന്നായിപോയി നീ മറന്നത് പോട്ടെ നന്നായിപോയി നീ മറന്നത ⭐⭐⭐⭐⭐ ഞാൻ കരുതുന്നു വിരഹാർദ്ര  നയനങ്ങൾ കണ്ടിരുന്നോ സ്വപ്നങ്ങൾ ഹോ നീ കണ്ടിരുന്നോ സ്വപ്നങ്ങൾ ഞാൻ കരുതുന്നു വിരഹാർദ്ര  നയനങ്ങൾ കണ്ടിരുന്നോ സ്വപ്നങ്ങൾ ഹോ നീ കണ്ടിരുന്നോ സ്വപ്നങ്ങൾ നഷ്ടപ്പെട്ടിട്ടു നിന്നെ എല്ലാം നഷ്ടപ്പെട്ടു കനവുകളിലായിരുന്നുവല്ലോ നീയെന്റ പോട്ടെ നന്നായിപോയി നീ മറന്നത് പോട്ടെ നന്നായിപോയി നീ മറന്നത് ഒരു മറവിയായിരുന്നെൻ പ്രണയം സഖേ പോട്ടെ നന്നായിപോയി നീ മറന്നത് ⭐⭐⭐⭐⭐ മനമാം വാടികയിൽ അഗ്നി നിറഞ്ഞിരുന്നു പൂവുകളെവിടെ നിന്നാണ് വിരിയുന്നെ ഹോ പൂവുകളെവിടെ നിന്നാണ് വിരിയുന്നേ ഒരു പുഴക്കുയുണ്ടായിരുന്നുരണ്ടു തീരം  പിന്നെങ്ങിനെയാണ്  കണ്ടത് വീണ്ടും പോട്ടെ നന്നായിപോയി നീ മറന്നത് പോട്ടെ നന്നായിപോയി നീ മറന്നത് ഒരു മറവിയായിരുന്നെൻ പ്രണയം സഖേ പോട്ടെ നന്നായിപോയി നീ മറന്നത് പോട്ടെ നന്നായിപോയി നീ മറന്നത്..... പോട്ടെ നന്നായിപോയി നീ ...മറന്നത്

നീയെൻ സന്തോഷം

നീയെൻ സന്തോഷം.. കണ്ടുമുട്ടി ഞാൻ നിന്നെ  കനവിലെന്നോണം  ഭാഗ്യമെന്നു കരുതുന്നു നല്ലോണം  എൻ കൈ രേഖകളിൽ നിഴലിക്കുന്നു സന്തോഷം .... നിൻ പ്രണയത്താലറിഞ്ഞു  എൻ ശ്വാസത്തിന് വേഗതകളെ  കണ്ടുമുട്ടി ഞാൻ നിന്നെ  കനവിലെന്നോണം  ഭാഗ്യമെന്നു കരുതുന്നു നല്ലോണം    നിൻ വരവിനെ ആഘോഷിക്കുന്നു  വസന്തത്തിൻ രോമാഞ്ചം . മഴയകന്ന രാവിന്റെ മായിക ഭാവം . നിലാ കുളിരിൽ മുല്ലയുടെ മധുരഗന്ധം. കണ്ടുമുട്ടി ഞാൻ നിന്നെ  കനവിലെന്നോണം  ഭാഗ്യമെന്നു കരുതുന്നു നല്ലോണം . എൻ കൈ രേഖകളിൽ നിഴലിക്കുന്നു സന്തോഷം ..... ജീവിതമേ നീയറിഞ്ഞു കുറവുകളൊക്കെ വന്നുപോകുന്നു വല്ലോ എന്നരികിലെങ്കിലും   നീയറിക എൻ സാമിപ്യങ്ങളാൽ  സദാ നീ അരികിൽ നിൽക്കണേ  നിൻ കരവലയത്തിലല്ലോ സ്വർഗ്ഗം  ആഗ്രഹത്താൽ നീ വാങ്ങിയില്ലേ വരം  നിന്നോർമ്മകളുടെ ഉണർവ്വില്ലോ  ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത് പ്രിയേ  കണ്ടുമുട്ടി ഞാൻ നിന്നെ  കനവിലെന്നോണം  ഭാഗ്യമായി കരുതുന്നു നല്ലോണം  എൻ കൈ രേഖകളിൽ നിഴലിക്കുന്നു സന്തോഷം .... ജി ആർ കവിയൂർ 8.7.2020

നീ

നീ നീയെന്റെ നോവി‍ൻെറ പേരാണ്  നീക്കി നിർത്താനാവോത്തൊരു നിഴലാണ് കണ്ണുനീർ കണങ്ങളിലെ ലവണ രസമാണ് കരുതലുകളുടെ സ്നേഹ കലവറയാണ് ഓർമ്മകളിലെ ഉടയാത്ത കരിവളയാണ് പെറുക്കിയെടുത്ത മയിൽപ്പീലി തുണ്ടാണ്‌ പറയാൻ മറന്ന വാക്കിന്റെ കൽക്കണ്ടമാണ് പിടിവിട്ട മനസ്സിനുള്ളിലെ നനവുള്ള  കനവാണ് വേദനകളെ നെഞ്ചോട് ചേർത്തങ്ങു വഴിക്കണ്ണുകൾക്കപ്പുറത്തുള്ളൊരു നിറ നിലാവിന്റെ ചുംബനം കൊതിക്കുന്ന വിടരാനൊരുങ്ങുന്ന വെണ്മുല്ല മലരാണ് നീയന്റെ നാവിൻ തുമ്പിലെയക്ഷര കൂട്ടിന്റെ അനുഭൂതി പൂക്കുന്ന മായാ ലഹരിയാണ് നിന്നെ പിരിഞ്ഞങ്ങു പോകാനാവാത്ത  നീയെന്റെ നോവി‍ൻെറ പേരാണ് ...... ജീ ആർ കവിയൂർ 07.07.2020

എൻ വിശ്വാസമേ....!!

എൻ വിശ്വാസമേ...!! വിടരുവാൻ കൊതിക്കുന്ന  പൂമൊട്ടിന്റെ മനസ്സാണ്  ചിറകുവിരിച്ചു വർണ്ണ ശലഭമായ് ചിക്കെന്നു പറക്കാനാണ് ഏറെ ഇഷ്ടം മൃദുലമാം അധര ദളങ്ങളിലാകെ ചുംബന പുഷ്പ പരാഗരേണുക്കളാൽ ചിത്രം വരച്ചു പ്രകൃതിയുടെ  മോഹവലയത്തിലമരാൻ കൊതിച്ച്  വിരഹ ദുഃഖങ്ങളെ മനസ്സിൻ  താഴ്‌വാരങ്ങളിലിട്ടു അമ്മാനമാടി  ഗസൽ വഴികളിലൂടെ സിത്താറിനെ പുൽകിയുണർത്തിയ ലഹരാനുഭൂതിയിൽ  എന്നെ മറന്നു നിന്നിലേക്ക് അണയാൻ  എന്തൊരു അഭിനിവേശമാണെന്നോ  എന്നെ വിട്ട് അകലെ നീയെൻ  ആശ്വാസ വിശ്വാസമാമെൻ കവിതേ...!! ജി ആർ കവിയൂർ  07.07.2020

പൊലിയാത്ത പ്രണയമേ

പൊലിയാത്ത പ്രണയമേ... പങ്കുവെക്കുവാനെറെ കൊതിച്ചു ഞാനെൻ  പങ്കിലമാകാത്തൊരൻ ആത്മനൊമ്പരങ്ങളെ  പൊഴിഞ്ഞു  പോയോരെൻ നഷ്ട ദിനങ്ങളുടെ  പൊഴിയാത്ത ഓർമകളെ കൊരുത്തു വീണ്ടും  പല്ലില്ലാമോണ കാട്ടി ചിരിച്ചോരു ബാല്യവും  പല്ലവങ്ങൾ പെറുക്കി മാലകോർത്തു ചാർത്തിയ  പടക്കുതിരപോലെ പാഞ്ഞൊര വ്രണിതകൗമാരവും പടവുകൾതാണ്ടി പറയാൻ മറന്ന വാക്കുകോർത്ത്  പിടയുന്നുവല്ലോ പോയദിനങ്ങളുടെ മധുരനോവ് പല ജന്മങ്ങളിനി കാത്തിരിക്കണമോയിനിയെൻ പൊലിഞ്ഞ സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ നിന്നും  പാടുന്നു നിനക്കായ് നിനക്കായി മാത്രം പ്രണയമേ ..... ജീ ആർ കവിയൂർ  5.7.2020

മൗനമൊഴിഞ്ഞപ്പോൾ

" മൗനമൊഴിഞ്ഞപ്പോൾ " നിനക്കാറിയില്ലേ എനിക്കുള്ള പ്രണയം നിനക്കായ് നിനക്കൽപ്പം സമയമുണ്ടെങ്കിലൊന്നു ഉറ്റു നോക്കുക. ഞാനെഴുതുമായിരുന്നു പ്രണയത്തിന് മഹാകാവ്യം. എന്നാലതെറെ താമസിച്ചു പോയലോ എൻ ഹൃദയം തുറക്കുവാനായിട്ടു നീയൊട്ടുമേ ശ്രദ്ധിക്കാതെ പോയോരെൻ ഹൃദയ മിടിപ്പുകൾ ഒരുപക്ഷേ നിനക്കു തോന്നുമേറെ ഞാൻ നിന്നെ പിന്തുടരുന്നുവെന്നു അറിയാമെനിക്കു സ്നേഹമെന്ന പിടിച്ചു വാങ്ങാനാവില്ലയെന്നു ഞാനെന്തു ചോദിക്കിലുമൊന്നും തിരികെ തരേണ്ടതില്ല. ഈ സമയ ചക്രങ്ങൾ തിരിയട്ടെ, എന്റെ കണ്ണുനീർ വറ്റി വരളട്ടെ  ആർക്കുമറിയേണ്ടയി ലോകത്തിലായി സത്യമെന്നത് എനിക്കും നിനക്കുമറിയാം നീ നടിക്കേണ്ട ഇതാണ് പ്രണയത്തിന് മനോഹാരിത... നിഷേധിക്കലാണ് എന്നെയെറെ നിന്നിലേക്കടുപ്പിച്ചത്. ഒരു എത്തിനോട്ടവും കവന്നെടുക്കുമെന് മിഴിമുന്കളാൽ നിന്നെ നീ ചോദിക്കുകിൽ എന്തിനെന്ന് ഉത്തരമില്ലെനിക്കു ഒന്നുമേ പിടിച്ചു നിർത്താനാവുമോ തിരമാലകളുടെ നൃത്തത്തെ....?!! പറയാനാവുമോ മഴയെ നീ പെയ്യേണ്ടെന്നു ഈ ചോദ്യങ്ങൾക്കൊന്നുമേ ഇല്ല ഉത്തരം എന്റെ ആഗ്രഹങ്ങളെ നിനക്കു വായിച്ചെടുക്കാനാവുമോ വേദനിക്കുമെന് മൗനത്തെ... ജീ ആർ കവിയൂർ 03.07.2020

എൻ പ്രിയനേ

കാർമേഘമാനം കാണും മനമിന്ന് കാതരമായി കിടന്നു...  നിദ്രയില്ലാതീ രാവിൽ... നിൻ വരമൊഴിയും വായ്മൊഴിയും കേൾക്കാതിങ്ങനെ നോവുമായ് ഞാൻ കിടന്നു കാത്തിരിപ്പിന്റെ കണ്ണുകൾ കഴച്ചു കാതുകൾ കേൾക്കാൻ കൊതിച്ചു... U,  കാത്തു വച്ചൊരു സുഖദു:ഖമെന്നേ നീ കവർന്നൂ... അകലെയെങ്കിലും നിന്നടുത്തെത്തി കാമിനിയാൻ മോഹം ഇനിയും മോഹിനിയാകാൻ മോഹം ഒരിക്കൽ കൂടി നീ വരില്ലെ... ജീ ആർ കവിയൂർ

അല്ലയോ പ്രണയമേ..

അല്ലയോ പ്രണയമേ... കണ്ണുനീർവാർക്കുന്നു നിന്നെയോർത്തുപ്രണയമേ എന്തേ നീ എന്തിനിന്നുയിങ്ങനെ കരയിപ്പിക്കുന്നു വെറുതേ... സായന്തങ്ങളൊക്കെ നിന്നോർമ്മകളിൽ മുഴുകുമ്പോൾ ... സന്ധ്യയുടെ നിറവിലായ് കൺ നിറക്കുന്നുവോ എപ്പോഴൊക്കെ നിന്നെ കുറിച്ചോർമ്മിക്കുമ്പോൾ കർമ്മഫലങ്ങളേ ചിന്തിച്ചു ഭാഗ്യാനുഭവങ്ങളെ തേടുമ്പോളല്ലാ സങ്കടങ്ങളവസാനമെന്നിളോടുങ്ങുന്നുവല്ലോ ഭാഗ്യങ്ങളെന്നെ ഒരുങ്ങുന്നേരം എന്തേ കരയിപ്പിക്കുന്നു... എന്തേ നീ എന്തിനിന്നുയിങ്ങനെ കരയിപ്പിക്കുന്നു വെറുതേ... എപ്പോഴൊക്കെയോ നിന്നെ പ്രതി ചിന്തിക്കുമ്പോഴോ നിലാകുളിർ പരക്കുന്നു ചിതാകാശത്തിലായ് എന്തേ നീയെന്നേ തനിച്ചാക്കി വിരഹത്തിൻ നിഴലിൽ ഇല്ലിനി ഒഴുക്കുവാനില്ല ഒരു തുള്ളി കണ്ണുനീരും മഴയൊക്കെ മാറി വെയിൽ പുഞ്ചിരിച്ചുവല്ലോ വസന്തത്തിൻ സുഗന്ധമൊക്കെ പരക്കുന്നുവല്ലോ.. ശലഭ ചിറകടി കേട്ടു പൂവിൻ നെഞ്ചകം മിടിക്കുന്നു. നിന്നെയോർത്തു കണ്ണുനീർ വാർക്കുമ്പോൾ എന്നിട്ടുമെന്തേ നീയൊന്നു വന്നണയാത്തതു പ്രണയമേ...!! ജീ ആർ കവിയൂർ 03.07.2020

ഒറ്റക്ക്.....

Image
ഒറ്റക്ക്...... ഉഴറാതെ ഉലയാതെയങ്ങു ഒഴുക്കിൽ പെടാതെയീ വഞ്ചി ഒറ്റക്കു തുഴഞ്ഞിട്ടുമെടുക്കുന്നില്ല ഉറ്റവരുടെ തുരുത്തിലേക്കു.. കാറ്റും കോളും വരാതെ കഴുക്കുത്ത് ഇല്ലാകയങ്ങളിലൂടെ കടന്നകലുന്നു നിത്യമീ ലോകത്തിൻ കപടതകളുടെ നടുവിലൂടെ നീങ്ങുമ്പോൾ കണ്ഠക്ഷോഭം നടത്തിയിട്ടും കരക്കടുക്കാത്ത മോഹങ്ങളുമായ് കലർപ്പില്ലാ ജീവിതരാഗങ്ങൾ കേട്ടും കണ്ടും തീരുന്നുവല്ലോയീ കായം.. ജീ ആർ കവിയൂർ 02.07.2020 ചിത്രത്തിന് കടപ്പാട് അനിൽ മാരാർ

നീ തന്നോരാ...

നീ തന്നോരാ...... നീ തന്നൊരാ വരമൊഴിയാലെ  ഞാനെത്ര എഴുതിയിട്ടും തീരുന്നില്ലല്ലോ  കായാമ്പൂവർണ്ണാ കമലലോചന  നിൻ രൂപ വർണ്ണനകളോക്കെയും കണ്ണാ ... ആയിരം നാവുള്ള ആനന്ദനും വിശാലമാം മനസ്സുള്ള വ്യാസനും  പാടി എഴുതിയ നിൻ രൂപത്തെ  ഞാനെത്ര എഴുതിയിട്ടും തീരുന്നില്ലല്ലോ ..!! പൂന്താനമല്ല മള്ളിയൂരുമല്ല  ഞാനെന്ന ഭാവമതു നീയെന്നിൽ  നിന്നുമകറ്റി എന്നെ നിന്നിലേക്ക്  ചേർത്തിടേണമേ നിത്യവും കണ്ണാ ... ജി ആർ കവിയൂർ  02.07.2020

വരിക നമുക്കിനി

വരിക നമുക്കിനി.... ദുഃഖ പൂർണ്ണമാമീ ജീവിതത്തിൻ  ദയയില്ലാതെ പോകുന്ന കാര്യങ്ങൾ  എത്ര പറഞ്ഞാലും തീരുകയില്ലിന്ന്  ഒട്ടുമേ നിനക്കറിയില്ലേ പ്രണയമേ ..!! അടുക്കും തോറുമകലും വീണ്ടുമടുക്കും  ആഴിയുടെ അലമുറകൾ കേട്ടില്ലയോ  അഴലുകൾക്കിനി അറുതിവരുത്താം വരുതിയിലാക്കാം മനസ്സിനെ പ്രിയതേ  വാഴാമിനിയീ ലോകത്ത് കാപട്യങ്ങളെയറിഞ്ഞു വ്യാഴവട്ടക്കാലങ്ങളിയില്ലയെന്നറിക വ്യാളി മുഖവുമായി പല്ലിളിക്കും  വ്യർത്ഥമാമീ ജീവിതവഴികളിൽ  വ്യാപ്തിയറിഞ്ഞ് അകറ്റാം നമുക്കിനി  വ്യാപനം നടത്തുന്ന ദുഃഖങ്ങെളെയോക്കെ  വഞ്ചിയേറിയണയാം ആനന്ദത്തിൻ തീരത്ത്  വരിക ശിഷ്ട ജീവിതത്തെ പ്രണയിക്കാമിനി  ജീ ആർ കവിയൂർ  01.07.2020