ആത്മാവിഷ്കാരങ്ങള്‍
ജീ ആര്‍ കവിയൂര്‍ പ്രവാസത്തുനിന്നും വേദനകൊള്ളും മനസ്സുമായ്
Wednesday 1 February 2012
ലയനം
ലയനം
പുണരാന്‍ പുണ്യമണയാന്‍
പുമാനെ മനസ്സില്‍ ധ്യാനിച്ച്
പും നദി കടക്കുവാന്‍ ,പുത്രനോ പൗത്രനെയോ
ഓര്‍ക്കാതെയും ചേര്‍ക്കാതെ ഒളിമാങ്ങാതെയും
ഒഴുകി അകന്ന തെളിനീരുന്നു സമാന്തരമായി
ഓംകാരമന്ത്ര ധനികള്‍ മനസ്സില്‍ നിറച്ചു
ഒരേ ഒരു ലക്‌ഷ്യം മാത്രം ഏകാദ്രതക്ക് ഭംഗം
വരുത്താതെ പഞ്ചഭൂത നിര്‍മിതമാം
വര്‍ണ്ണങ്ങളാല്‍ നിറഞ്ഞൊരു കുപ്പായത്തെ
വഴികളിലെ ദുഖങ്ങളൊക്കെ വേട്ടയാടുമ്പോഴും
വിനയാന്നുതനായി ഹിമവല്‍ സാനുക്കളെ
ലക്ഷ്യമിട്ട് യാത്ര തുടര്‍ന്നു
ലബ്ദമാം ഗുരുവിന്‍ കൃപയാല്‍
ലാഖവമായ ആത്മാപരമാത്മ
ലയനാവസ്ഥ മുഴങ്ങി അനാഹതത്തില്‍ ..........
-----------------------------------------------------------------------------
എഴുതുവാന്‍ പ്രജോതനമായ ലിങ്ക് ചുവടെ ചേര്‍ക്കുന്നു
Tuesday 31 January 2012
ഇരകളെ തേടുന്നവര്‍
ഇരകളെ തേടുന്നവര്‍
അറിവിന്റെ അഗാഥ ഗര്‍ത്തത്തില്‍
ആഴമറിയാതെ വഴി മുട്ടിനില്‍ക്കവേ
ഇമവെട്ടിതിരിയുമ്പോഴേക്കുമാ
ഈണത്തില്‍ ചോല്ലിയ വാക്കുകള്‍
ഉണര്‍ത്തി തിരി തെളിക്കും
ഊറി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍
ഋതു വസന്തങ്ങലറിഞ്ഞു വരുകിലും
ഋൗഷി വാക്ക്യങ്ങളറിയാതെ
'ൠ' നഷ്ടപ്പെട്ടവനായി നിന്ന്
ഌവില് കാലുകൊണ്ട് വരച്ചു
ൡതം കണക്കെ വലത്തീര്‍ത്തു കാവലായി
എറെയറിയാമെന്നു നടിച്ചു
ഏണി കേറി പിഠത്തിലിരുന്നു വൃഥാ
ഐവര്‍ മുന്നിലായി
ഒട്ടുമെയറിയില്ലയെന്നു
ഓതിയതോക്കവേ
ഔവണ്ണം ചിന്തിച്ചുയെറയങ്ങ്
ആഴമറിയാതെ വഴി മുട്ടിനില്‍ക്കവേ
ഇമവെട്ടിതിരിയുമ്പോഴേക്കുമാ
ഈണത്തില്‍ ചോല്ലിയ വാക്കുകള്‍
ഉണര്‍ത്തി തിരി തെളിക്കും
ഊറി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍
ഋതു വസന്തങ്ങലറിഞ്ഞു വരുകിലും
ഋൗഷി വാക്ക്യങ്ങളറിയാതെ
'ൠ' നഷ്ടപ്പെട്ടവനായി നിന്ന്
ഌവില് കാലുകൊണ്ട് വരച്ചു
ൡതം കണക്കെ വലത്തീര്‍ത്തു കാവലായി
എറെയറിയാമെന്നു നടിച്ചു
ഏണി കേറി പിഠത്തിലിരുന്നു വൃഥാ
ഐവര്‍ മുന്നിലായി
ഒട്ടുമെയറിയില്ലയെന്നു
ഓതിയതോക്കവേ
ഔവണ്ണം ചിന്തിച്ചുയെറയങ്ങ്
അംശമില്ലാത്ത കണക്കുപോല്‍
അറിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍
==========================================
ഇരതെടുന്നവര്‍ മുന്നിലകപ്പെട്ടു
ഞാന്‍ എന്ന ഞാന്‍
എന്നെ തേടുന്നു ജീവിത തിരക്കിലായി
ചിത്രം എന്റെ കര്‍മ്മ മണ്ഡലമായ
മുംബൈ അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ നിന്നും
Monday 30 January 2012
"ഹേ റാം "
"ഹേ റാം "

ആഴത്തില്‍ തറച്ചോരു വേദനയുടെ
തിരുശേഷിപ്പുകളിന്നു വിസ്മൃതിയില്‍
ആഴ്ത്തുന്നുവല്ലോ ,എന്താന്നാല്‍ ഇന്ന്
ഹര്‍ത്താലോ അവധിയോ ഇല്ലല്ലോ
ഇതെല്ലാം കണ്ടു കൊണ്ട് പല്ലില്ലാ
മോണകാട്ടി ചിരിക്കുന്നു വല്ലോ അങ്ങ്
"ഹേ റാം "
Thursday 26 January 2012
ബ്രീത്ത് ഈസി
ബ്രീത്ത് ഈസി

ചുമച്ചും തുമ്മിയും ,പരസ്യത്തിന്‍ താരത്തിളക്കത്താല്‍
കണ്ടു വാങ്ങിയ പങ്കചകസ്തുരി
കൈയ്യില്‍ കിട്ടിയപ്പോള്‍ കാര്യങ്ങള്‍
ബ്രീത്ത് ഈസി
കച്ചവടക്കാരനു സന്തോഷം
പാവം മാന്‍പേട കാടായ കാടെല്ലാം താണ്ടി
മണം തേടി പരതുന്നു പേറ്റന്റിനായി .
(വില്‍പ്പന നടന്നില്ല എങ്കില്‍ ഡോക്ടര്‍ക്കുപോലും
ശ്വാസം മുട്ടുണ്ടാകും എന്ന് വിവക്ഷ )
എങ്ങോട്ടാണോ ഈ ഓട്ടം
എങ്ങോട്ടാണോ ഈ ഓട്ടം
കൊടിഞ്ഞ ചായിക്കാന്‍ ചെന്നികുത്തു മാറ്റാന്‍ പാണലുമില്ല
കൊടിയേറിയ ഉത്സവത്തിനായി ഒന്ന് ചുറ്റി തിരഞ്ഞു
ചിന്തികടകള്‍ കേറി രസിക്കാനും നിലകടല കൊറിക്കാനും
ചില്ലറ പരുതാന്‍ അമ്മുമ്മയുടെ കാല്‍പ്പെട്ടിയിലെ പിള്ള മുറികളിന്നു
ശൂന്യമായി കിടക്കുന്നു ,ശബ്ദമില്ലാതെ തേങ്ങുന്ന മാറാല നിറഞ്ഞ
തെക്കിനിയും വടക്കിനിയും കരിയിലകള്‍ നിറഞ്ഞ നാല് മുറ്റങ്ങളും
കഥകളുറങ്ങുന്ന സപ്രമഞ്ച കട്ടിലുകളും ആട്ടം നിലച്ച ആട്ടുകട്ടിലുകളിന്നു
കിടക്കും മുതിര്‍ന്നവരാറുമില്ല ,പിന്നെ ആയിരത്തോന്നു രാവുകളിലെ
ആ രാജകുമാരനും കുമാരിയേയും കേള്‍ക്കാന്‍ ആര്‍ക്കും നേരവുമില്ല
ഒട്ടു പറയാനറിയുകയുമില്ല ,അറിയാന്‍ മുതിരുകയുമില്ല ,എല്ലാവര്‍ക്കും
ഒടുങ്ങാനാവാത്ത തിരക്കാണിന്നു,എവിടെക്കാണാവോ ഇവരുടെ
പാച്ചിലുകളെന്നറിയാതെ ,പകച്ചു നില്‍ക്കുന്നു ഞാനും
*************************************************************************************
*************************************************************************************
മുകളില്‍ ഉള്ള ചിത്രം ബോസ് മാഷിന്റെ ആണ് ചിത്രം
അദ്ദേഹത്തിനോട് കടപ്പാട് രേഖപ്പെടുത്തുന്നു ലിങ്ക് ചുവടെ ചേര്‍ക്കുന്നു
http://dpscboseart.blogspot.com/2011/10/nalukettu.html രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *
രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *
രാമാധാരി സിങ്ക് ദിനകറിന്റെ*** ഹിന്ദി കവിതയുടെ സ്വതന്ത്ര പരിഭാഷ - ജീ ആര്‍ കവിയൂര്‍
രാവേറെ ചെല്ലവേ ആകാശത്തിലെ ചന്ദ്രന്‍
പുഞ്ചിരി തൂകി എന്നോടായി പറഞ്ഞു
മനുഷ്യന്‍ ഒരു വികാര ജീവിതന്നെ
പ്രശ്നങ്ങള്‍ സ്വയം മെനഞ്ഞുണ്ടാക്കി
ഉറക്കമില്ലാതെ വിഷാദത്തിലകപ്പെട്ടു
ചുറ്റി തിരിയുന്നത് കണ്ടില്ലേ ?
നിനക്കറിയില്ലെ ഞാനെത്ര യുഗങ്ങളായി
കാണുന്നു ഈ കാഴ്ചകളൊക്കെ
എന്റെ കണ്മുന്നിലല്ലോ
മനുവിന്റെ ജനനവും മരണവും
പിന്നെ നിന്നെ പോലെ മദഭ്രമം
ബാധിച്ചവനെന്നോണം നിലാവിലങ്ങിനെ
സ്വപ്നങ്ങളൊക്കെ നെയ്ത് കൂട്ടുന്നത് ?
മനുഷ്യന്റെ സ്വപ്നങ്ങള്‍ ,അതേ
അത് കുമിളകളായി പതഞ്ഞു ഉയര്‍ന്നു
പൊങ്ങുന്നുയിന്നു ,നാളെ
അതു ഉടഞ്ഞു തകരുന്നു .
എന്നാലും ,ഈ കുമിളകളുടെ
ഉയര്‍ന്നു ഉടയുന്നതൊക്കെ
മനുഷ്യന്‍ കവിതയാക്കി മാറ്റുന്നുവല്ലോ
ഇത് കണ്ടു എന്റെ അനുരാഗം എന്നോടു
പറയുകയുണ്ടായി ,ദാ നോക്ക് വീണ്ടും
ചന്ദ്രന്‍ ഉദിച്ചുവല്ലോ.
നീ എന്നെ അറിയുന്നുവോ എന്റെ
സ്വപ്നങ്ങളൊക്കെ കുമിളകളാണ്
തെളിനീര്‍ ,അഗ്നി ഇവയെ
ഞാനറിയില്ലന്നു എന്ന് നീ കരുതുന്നുണ്ടോ
സ്വപ്നങ്ങളൊക്കെ ഞാന്‍ അഗ്നിയില്‍
ഉരുക്കി ഇരുമ്പു തുല്യമാക്കി ദൃഢതയുള്ള
നാല് ചുവരുകളുള്ള വീട് ഉയര്‍ത്തും
മനുവല്ല ,ഇന്ന് മനു പുത്രനാണ്
കാല്‍പ്പനികതയുടെ നാവുകള്‍ക്ക് മൂര്‍ച്ചയുണ്ട്
കേവലം വിചാരങ്ങളാളല്ല
സ്വപ്നങ്ങളുടെ കൈകളിലും
മൂര്‍ച്ചയേറിയ വാളുകളുണ്ട്
സ്വര്‍ഗ്ഗാതിപനാം ഉടയ തമ്പുരാനോട്
ഒരു അപേക്ഷ ഉണര്‍ത്തുന്നു ഞാന്‍ ,ഇവര്‍
സ്വപ്നങ്ങളുടെ ഏണിയാലങ്ങു
ആകാശങ്ങളേറി വരുന്നുണ്ട്
തടയുകയിവരെ ,ഈ സ്വപനാടനക്കാര്‍
സ്വര്‍ഗ്ഗലോകം കൈയ്യടക്കാന്‍ വരുന്നുണ്ട് ........
===========================================================
***
===========================================================
***
രാംധാരി സിംഹ് ദിൻകർ ഒരു ഇന്ത്യൻ ഹിന്ദി കവിയും ഉപന്യാസകാരനുമായിരുന്നു. ആധുനിക ഹിന്ദി കവികളിൽ പ്രധാനികളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ദേശീയതയെ പ്രകീർത്തിക്കുന്ന കവിതകളിലൂടെ ഒരു വിപ്ലവ കവിയായാണ് ഇദ്ദേഹത്തിന്റെ ആരംഭം. വീര രസം തുളുമ്പുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹം രാഷ്ട്രകവിയായി ഉയർത്തപ്പെട്ടിട്ടുണ്ട്.
ആദ്യകാലങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ പ്രസ്ഥാനത്തെ ഇദ്ദേഹം വളരെയധികം പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം ഒരു ഗാന്ധിയനായി മാറി. പക്ഷെ ഇദ്ദേഹം "മോശം ഗാന്ധിയൻ" എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവജനങ്ങൾക്കിടയിലെ ക്രോധ വികാരത്തെയും പ്രതികാര മനോഭാവത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നതിനാലാണിത്.കുരുക്ഷേത്ര എന്ന കൃതിയിൽ യുദ്ധം വിനാശകാരിയാണെന്ന് ദിൻകർ സമ്മതിക്കുന്നു. എന്നാൽ സ്വാതത്ര്യത്തിന്റെ സംരക്ഷണത്തിന് അത് അത്യാവശ്യമാണെന്നും ഇദ്ദേഹം ആ കൃതിയിൽ പറയുന്നു.
മൂന്ന് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952 ഏപ്രിൽ 3-മുതൽ 1964 ജനുവരി 26 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1959-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു.
Wednesday 25 January 2012
നിന്നാലല്ലോ പ്രണയമേ .................
നിന്നാലല്ലോ പ്രണയമേ .................
പൂവിരിയും മനസ്സല്ലോ അവളുടെ പുലരിയുടെ കുളിരല്ലോ അവള്‍ക്ക്
വര്‍ണ്ണ പൊലിമയാര്‍ന്ന നഭസ്സല്ലോയിവള്‍ക്ക്
വാരിവിതറും നെല്‍മണിയാല്‍ വിരിയും
പച്ചിമയല്ലോയിവള്‍തന്‍ മനസ്സ്
പവിഴാധരംപോല്‍ വിരിയും മുല്ലമൊട്ടോ
അവളെന്‍ സ്വപ്നസരോവര തീരത്തെ
അരയന്നമോ ,പറയു പ്രണയമേ
നിന്നാലല്ലോ, കുറിക്കാനായല്ലോ
നിന്‍ നിരുപമസുന്ദരമാംവരികള്‍
****************************************************
രാജാരവിവര്‍മ്മച്ചിത്രം : കടപ്പാട് ഗൂഗിള്‍
Tuesday 24 January 2012
മരിക്കാത്ത അഴിക്കോട് മാഷ്
വാക്കുകളെ അഴികളില്‍ നിര്‍ത്തി
വാചാലതയുടെ അതിര്‍ത്തിയോളം
തത്വമസിയറിഞ്ഞു അര്‍ബുദത്തോട് മല്ലടിച്ച്
നിത്യശാന്തിയിലേക്കു സൗകുമാര്യത്തോടു
വേദനയുടെ വാര്‍ഡുകളും താണ്ടി
ഇനി അവാര്‍ഡുകളിലും
സാഹിത്യ വിദ്യാര്‍ത്ഥികളുടെയും
കര്‍ണ്ണനും ഭീഷ്മരുമായി
നമ്മള്‍ കേരളീയരുടെ മനസ്സുകളില്‍
എന്നും ജീവിക്കുന്നുവല്ലോ
സുകുമാര്‍ അഴിക്കോടു മാഷ്
Monday 23 January 2012
അമൃതം ചൊരിയട്ടെ
അമൃതം ചൊരിയട്ടെ
നാവിനെ വാസുകിയാക്കി പിന്നെ
നാരായതൂമ്പിന്‍ ബലത്താലെഴു-
ത്തീര്‍ത്തൊരു വിഷലിപ്പ്ത്തമാം
വരികളൊക്കെ വെട്ടി തിരുത്താന്‍
നിന്റെ വാക്കിന്റെ പാലാഴി തീര്‍ക്കാന്‍
നീലകണ്‌ഠത്തിലെ മഷി തൊടാതെ
ഇനിയുമോരായിരം കാവ്യങ്ങളെഴുതുവാന്‍ അമൃതം ചൊരിയട്ടെ ജരാനരകളകലട്ടെ
മാനവ സ്നേഹമഥനം നടക്കട്ടെ
നരര്‍ സുരര്‍ അസുരര്‍ മൂവരും നാരായതൂമ്പിന്‍ ബലത്താലെഴു-
ത്തീര്‍ത്തൊരു വിഷലിപ്പ്ത്തമാം
വരികളൊക്കെ വെട്ടി തിരുത്താന്‍
നിന്റെ വാക്കിന്റെ പാലാഴി തീര്‍ക്കാന്‍
നീലകണ്‌ഠത്തിലെ മഷി തൊടാതെ
ഇനിയുമോരായിരം കാവ്യങ്ങളെഴുതുവാന്‍ അമൃതം ചൊരിയട്ടെ ജരാനരകളകലട്ടെ
മാനവ സ്നേഹമഥനം നടക്കട്ടെ
ഒത്തു ചേര്‍ന്നങ്ങു കടഞ്ഞില്ലേ ?
കാളകൂടം നീലകണ്ഠന് കാക്കും!
മനസ്സിന്‍ ഉള്ളിലെ സ്പര്‍ദ്ധകളൊഴിഞ്ഞിട്ടു
വീണ്ടും ഉച്ചത്തില്‍ പാടട്ടെ ശാന്തി മന്ത്രങ്ങളും
"ലോക സമസ്താ സുഖിനോ ഭവന്തുഃ
ഓം ശാന്തി ശാന്തി ശാന്തിഃ "
Subscribe to:
Posts (Atom)
.jpg)

