Tuesday 21 May 2013

നാം ആർ


നാം ആർ

ഹൃദയ രക്തത്തിന്‍ നിറം ചുവപ്പ്
കണ്ണുനീരിനും വിയർപ്പിനും മാത്രമെന്തേ
നിറമില്ലാതെ പോയത്
ഇത്ര ചിന്തകൾ ഒരുക്കുകയും
ഇരുന്നിടത്തു നിന്നും എവിടെയൊക്കെ  
ചുറ്റി തിരിച്ചു കൊണ്ടുവരുമി
മനസ്സിൻ സ്ഥാനം എവിടെ
ഏറെ പറയുകിൽ നമ്മുടെ
അറിവിൻ കാഴ്ച എത്ര പരിമിതം
തലയ്ക്കു പിറകില എന്ത് നടക്കുന്നു
ആരെങ്കിലും കണ്ടിട്ടുണ്ടോ ആവോ
ചിന്തിച്ചാൽ ഒരു അന്തവുമില്ല ആദിയുമില്ല
എവിടെനിന്നും വന്നു എവിടെക്ക് മറയുന്നു
നാം ആരോ നിയന്ത്രിക്കും
കാന്തിക പ്രകരണത്താൽ
ചലിക്കും   കളിപ്പാവപോൽ

Sunday 19 May 2013

ഖിന്നയാം ഗംഗ


ഖിന്നയാം ഗംഗ

ശിവജടയില്‍ ഒളിച്ചിരുന്ന
ഗംഗയെ ഭഗീരഥൻ
സ്വപീഡനത്താലോ
അതോ പ്രീണിപ്പിച്ചോ
ഭൂമിയില്‍ കൊണ്ട് വന്നത്
പാപം ഏറ്റുവാങ്ങുവാനോ
മനുഷ്യന്റെ കൈയ്യാല്‍
വിഷലിപ്പത്തമാക്കിയൊടുക്കുവാനോ
വരുമോയിനി ആരെങ്കിലുവിവളെ
സ്വര്‍ഗ്ഗ തുല്യയാക്കുവാനിനിയും
കാത്തിരുന്നു കരഞ്ഞു കലങ്ങിയ
കണ്ണുമായിയവള്‍ ഒഴുകുന്നു ഖിന്നയായി

നിനക്ക് വന്ദനം


നിനക്ക് വന്ദനം

മഞ്ഞണിഞ്ഞ   താഴ്വാരങ്ങളും
പൂത്തുലഞ്ഞ പൂക്കളും നിത്യം സ്വയം
പുലര്‍ത്തുവാൻ വെമ്പും ഉറുമ്പിൻ കൂട്ടങ്ങളും
ഏറെ ആശ്വാസം നൽകും
മുളന്തണ്ട്  പാടും പാട്ടിനോടൊപ്പം
അരുവികളുടെ കളകളാരവവും
മൃദുല നൃത്ത മാടുന്നു കാറ്റിന്‍  കയ്യാൽ
മരചില്ലകൾക്കൊപ്പം  മയിലുകളും
മനോഹരമി കാഴ്ച എത്ര ദൃശ്യവിരുന്നൂട്ടും
കാടിൻ സുന്ദരതേ നിന്നെ സൃഷ്ടിച്ച
ഉടയോൻ വിരൂപിയാകുകില്ല സത്യം
പ്രകൃതി ദേവി നിനക്കെന്റെ  വന്ദനം

Saturday 18 May 2013

കുറും കവിതകള്‍ 95




കുറും കവിതകള്‍ 95

ഖല്‍ബിന്‍ ബേജാര്‍
ദപ്പുമുട്ടി പാടുമ്പോള്‍
അല്‍പ്പം സുഖൂന്‍

ഉള്ള്ളുരുകി വിളിച്ചു
സഹായ ഹസ്തം പോല്‍
ഒരു കുളിര്‍ കാറ്റ് എവിടെനിന്നോ

ഗാലിബിന്‍ ഗസല്‍
സ്നേഹ മഴയുടെ
കുളിര്‍ അല ഒഴുകി

ഉദാസമാര്‍ന്ന സന്ധ്യയില്‍
ലഹരി പകര്‍ന്നു
പങ്കജ് ഉദാസിന്‍ ഗസല്‍ ചഷകം

അജ്മീര്‍ ഷരീഫിന്‍
ദര്‍ഗ്ഗക്കു മുന്നില്‍
മത്ഗരീബുകള്‍ ഒന്ന്‍


സുഗന്ധം പടര്‍ത്താന്‍
വീശും മയില്‍ പീലിയുടെ
ദുഃഖം ആരറിവു


Friday 17 May 2013

കടലിനോടു പങ്കു വെപ്പ്


കടലിനോടു പങ്കു വെപ്പ്



മനസ്സും കടലും ഒരുപോലെ
മദിച്ചു തിരയെറ്റയിറക്കങ്ങളാല്‍
കടലില്‍ നിക്ഷേപിച്ച വേദനകള്‍
കരക്കു വന്നു അടിയുന്ന സ്വാന്തനമായി
കണ്ടു മനം കുളിര്‍പ്പിക്കാന്‍ ഏകയായി
കാറ്റിലെ ഉപ്പിന്റെ ക്ഷാരവുമെറ്റ്
കടലിന്റെ സന്തോഷ സന്താപങ്ങളെ
തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തി
ഒരു നീണ്ട നിശ്വാസം മനസ്സില്‍ നിന്നും
ഉണര്‍ത്തി, എല്ലാം മറന്നു പുതിയൊരു
ആശ്വാസ തിരയും കാത്തു മൂകമായിയെന്തു
ചെയ്യണം എന്നറിയാതെ വിഷണ്ണയായി


Thursday 16 May 2013

വാതുവെപ്പും കോഴയും



വാതുവെപ്പും കോഴയും

വാതം വന്നാലും
വാതു വെപ്പിനു
കുറവൊന്നുമില്ലല്ലോ

കിട്ടാനുള്ളത്
കിട്ടാതെ മാറുകയില്ലല്ലോ
മുഖശ്രീ

കേശവൻ പ്രാജീ
കൊടുത്തത് കൊടുത്താൽ
മാറുമി വാതം

ഐ പി എല്ലിന്റെ
എല്ലുനുറുങ്ങി  
പല്ലോപോയത് മിച്ചം വേറെ


ശ്രീ അശാന്തനു
കിള്ളി കിട്ടിയതോ
കിറിക്കിട്ട് കുത്ത്

ഏറു രാജാ ഏറു
ഒന്നെറിഞ്ഞാല്‍
ആറു ഇല്ലെങ്കില്‍ നൂറ്

കൂറിങ്ങുംഏറങ്ങും
നമുക്കും കിട്ടണം
പണം

കൊടുത്താലും കൊന്നാലും
കിട്ടും എന്നെങ്കിലും
കൊച്ചിയിലോ കൊല്ലത്തോ

മലയാളത്തിനു മാനക്കേട്
ആക്കാതെ അടങ്ങുകയില്ലയി
ആശ്രീകരങ്ങൾ



അകലട്ടെ ഏകാന്തത


അകലട്ടെ ഏകാന്തത

മനസ്സില്‍ പ്രതിഷ്ടിച്ച നിന്‍ മുഖമിന്നു എന്തേ
മങ്ങി മറയുന്നു എന്നിലായി വെറുതെ
കേവലമാമൊരു തോന്നലാണോയി
നെഞ്ചിനുള്ളിലെ നൊമ്പരമോ

വന്നു നീ വന്നു ശാന്തമാക്കുകയെന്‍
ദുഃഖകടലാം മനസ്സിന്‍ തിരമാലകളെ
തന്നു അകലുക സ്വപ്ന സായൂജ്യമെന്നും
നിന്‍ പാല്‍ പുഞ്ചിരി പൂക്കും വാടികയാല്‍

നിറ നിലാവായി അരികിലെത്തി
അകറ്റുക എന്നിലെ വിഷാദമാം
ഇരുളും പിന്നെ നല്‍കുക ഏറെ
കുളിരിനാല്‍ അകലട്ടെ താപമെല്ലാം

Wednesday 15 May 2013

അല്ലയോ സ്നേഹിതരേ


അല്ലയോ സ്നേഹിതരേ

വ്യാമോഹങ്ങളെ കൂട്ടു പിടിച്ചു
യാത്രക്കൊരുങ്ങുന്നവരെ
നിങ്ങള്‍ വന്നപ്പോള്‍ ഒന്നുമേ
കൊണ്ടുവന്നില്ല പോകുമ്പോഴും
മദ്ധ്യേ ഇങ്ങിനെ വാപരിക്കുമ്പോള്‍
ഇണങ്ങിയും  പിണങ്ങിയും
ഏറെ ഇഴകള്‍ വലിച്ചു
ബാന്ധവങ്ങളുടെ  ഞെരുക്കത്തില്‍
മുറിഞ്ഞു പോകുന്ന പല ബന്ധങ്ങള്‍
അതില്‍ ചില ബന്ധങ്ങൾ അവ
ഹൃദയം കൊണ്ടുണ്ടാകുന്നതാണ്
അവ ഏറെ നാൾ തിളങ്ങി
നിലനിൽക്കുന്നതുമാണ്
എന്നാൽ ചിലത് പൊട്ടി
തകര്‍ന്നു പോകുന്നു
എങ്കില്‍ ഒരു ശബ്ദം
പോലും കേള്‍ക്കില്ല
കെട്ടുറപ്പാര്‍ന്നവ
നില നിര്‍ത്താന്‍ നമുക്കിനി
ശ്രമം തുടരാം സ്നേഹമെതിരെ
കാംഷിച്ചു കൊണ്ട് സ്നേഹിതരെ

പിണക്കം


പിണക്കം

ഒരുപാടു ബുദ്ധി മുട്ടിക്കുന്നു ഈ രാത്രി
ഹൃദയം ഏറെ മിടിക്കുന്നു ആർക്കോ വേണ്ടി
എപ്പോഴാണോ ആകാശത്തു നിന്നും താരകങ്ങളും  
കണ്ണുകളിൽ നിന്നും നീർക്കണങ്ങളും
വീഴുക അറിയില്ല അതിനാൽ  പറഞ്ഞു തീർക്കുക
പ്രണയത്തിൽ  കുതിർന്ന  വാക്കുകൾ
ഇപ്പോൾ പതുക്കെ വരുന്നുവല്ലോ പകലും
ജീവിതത്തിൻ സന്ധ്യകളും ആകാറായല്ലോ
ഏതു നിമിഷവുമി ശരീരത്തെ വിട്ടു ജീവൻ
പിണങ്ങി പോകുന്നതെന്നറിയില്ല

Saturday 11 May 2013

എന്തേ അറിഞ്ഞില്ല



എന്തേ അറിഞ്ഞില്ല

ഒരു പൂവ് ചോദിച്ചപ്പോള്‍
നീ എന്നെ സംശയത്തോടെ നോക്കി
നിനക്ക് ഞാന്‍ എന്റെ പൂന്തോട്ടം തന്നെ
തരാന്‍ ഒരുക്കമായിരുന്നു

ഒരു തണല്‍ തേടി നീ നിന്നപ്പോള്‍
ഞാന്‍ എന്‍ ശിഖരം നിന്നിലേക്ക്‌ ചായിച്ചു
എന്നിട്ടും നിന്റെ മുഖത്തുന്നിന്നും
മനസ്സിന്‍ തീ ജ്വാലയുടെ ചൂടറിഞ്ഞു

പൊള്ളുന്ന നിന്‍ പാദങ്ങള്‍ക്ക് ഞാന്‍
പച്ച പരവതാനിയായി മാറി
എന്നിട്ടും നിന്റെ നയനങ്ങളില്‍
നിന്നും ഒരു അലിവു കണ്ടില്ല

ഞാന്‍ ഒരു കുളിര്‍ കാറ്റായി
തഴുകാന്‍ ആഗ്രഹിച്ചപ്പോള്‍
നീ ഒരു വന്‍ കൊടും കാറ്റായി
മാറി മറഞ്ഞില്ലേ

ഒരു മുത്തം ഞാന്‍ ചോദിച്ചപ്പോള്‍
മൂവന്തി ചോപ്പ് കാട്ടി നീ
ചക്രവാളത്തെ നോക്കി എന്‍
ഹൃദയത്തെ ചവിട്ടിമെതിച്ചു നടന്നില്ലേ

ഞാന്‍ ഒരു മരുഭൂമിയായി മാറുന്നു
എന്തെ നിന്നില്‍ എനിക്കായി പൊഴിക്കാന്‍
ഒരു തുള്ളി സ്നേഹത്തിന്‍
തേന്‍ മഴ ഇല്ലാതെ പോയത്