Posts

മധുരം മധുരം പാടിയിതു മീര

മംഗളധ്വനികളാൽ മുഖരിതം  മധുസൂദന മുരളീരവ തരംഗം  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര ജപലയ ഘോഷങ്ങളാൽ മുഴങ്ങി  ജയദേവ കവിയുടെ ഗീതികളിൽ  രാധാമാധവ ലീലാ വേളകൾ  രതിസുഖ സാഗര രാഗരസം  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര അനുരാഗ വിവശയാം മീര  അനുദിനം പാടി കേശവ ഗീതം  ആമോദ മാർന്നൂനൃത്തം വച്ചു  ആകാശവും ഭൂമിയും മാറ്റുലിക്കൊണ്ടു  മധുരാപുരിയിൽ സന്തോഷ സുദിനം  മധുരം മധുരം പാടിയിതു മീര ജീ ആർ കവിയൂർ 19 03 2024

നിൻ ഗന്ധമറിഞ്ഞു

നീർമിഴിപ്പീലികൾ  നനഞ്ഞൊഴുകിയ  നേരത്ത് നിൻ മൊഴി കേൾക്കാൻ കൊതിച്ചു പോയ് പോയ നാളുകളിനി വരികയില്ലെന്നോർത്ത് വല്ലാതെ ഉള്ളൊന്നു പിടച്ചു വഴികണ്ണുമായ് കാത്തിരുന്നു വരുന്നതൊക്കെ നീയെന്ന് കരുതി മോഹിച്ചപ്പോളറിയാതെ മനസ്സിലൊരു വിങ്ങൽ ഞാനറിയാതെ വിതുമ്പി പോയ് വിരൽ തുമ്പിൽ വന്നൊരു വാക്കുകൾക്ക് നിൻ്റെ  മധുര നോവിൻ  ഗന്ധമുണ്ടായിരുന്നു ജീ ആർ കവിയൂർ 19 03 2024

നിൻ വരവും കാത്ത് (ഗദ്യ കവിത)

നിൻ വരവും കാത്ത് (ഗദ്യ കവിത) വരൾച്ച വാഴുന്ന വരണ്ട ദേശങ്ങളിൽ,  പ്രതീക്ഷയെന്നത് കാറ്റിൽ മന്ത്രിക്കുന്നു,  മേഘങ്ങൾ കൂടുന്നു, വാഗ്ദാനങ്ങളാൽ കനത്തു,  ചാരനിറത്തിൽ വരച്ച ആകാശത്തിൻ്റെ  നിഴൽ ചിത്രം  ഭൂമി, ദാഹിക്കുന്നത് വരക്കാൻ, കാത്തിരിക്കുന്നു,  തുള്ളികൾ അതിൻ്റെ വിണ്ടുകീറിയ ചർമ്മത്തെ ചുംബിക്കാൻ,  ഓരോ മഴത്തുള്ളിയും ഒരു ജീവനാഡി, ഒരു അനുഗ്രഹം,  നവീകരണം കൊണ്ടുവരുന്നു,  ആത്മാവിൻ്റെ ആഘാതം ശമിപ്പിക്കുന്നു.  മഴയുടെ താളത്തിനൊത്ത് പ്രകൃതി നൃത്തം ചെയ്യുന്നു,  ഓരോ പല്ലവിയിലും ജീവിതത്തിൻ്റെ ഗാനം,  മഴയെക്കുറിച്ചുള്ള പ്രതീക്ഷ, ഒരു ആകാശ അപേക്ഷ,  അതിൻ്റെ ആശ്ലേഷത്തിൽ, നമ്മൾ ആശ്വാസം കണ്ടെത്തുന്നു. ജീ ആർ കവിയൂർ 18 03 2024

വ്യാമോഹം

ആത്മരാഗം ഉണർന്നു  മൗനസരോവരത്തിൽ  അലയടിച്ചു ഉയർന്നു  അനവദ്യ ആനന്ദാനുഭൂതി നിത്യനൈമിത്യ കർമ്മ കാണ്ഡങ്ങളുടെ നടുവിലായ് സുഖദുഃഖങ്ങളുടെ ആരോഹണ അവരോഹണങ്ങളുടെ തനിയാവർത്തം ജന്മ ജന്മാന്തര മോഹങ്ങൾ തൻ അവസ്മരണീയമാം സമ്മേളനം വിധിയുടെ വിളയാട്ടമറിയാതെ ആഗ്രഹങ്ങളുടെ വ്യാമോഹം ജീ ആർ കവിയൂർ 17 03 2024 

കിന്നാരം മൂളും കാറ്റേ

കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കാർകൂന്തലിൽ പീലിച്ചൂടിയ കാർമേഘ നിറമർന്നവനെ കായാമ്പൂവിൻ അഴകുള്ളവനെ കണ്ടുവോ നീ എൻ മായ കണ്ണനെ കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കള കളാരവത്തോടെ ഒഴുകും കാളിന്ദി തീരത്ത് നിന്നും കാലിയെ മെയിച്ച് കൊണ്ട്  പഞ്ചമം പാടും കുയിൽനൊപ്പം കുഴൽ വിളിക്കുന്നത് നീ കേട്ടുവോ  കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം കാമിനിയാം രാധയും ഗോപികളുമുണ്ടായിരുന്നുവോ കള്ളനവനെ കണ്ടുവോ കവർന്നുവോ നിൻ മനവും കിന്നാരം മൂളും കാറ്റേ കുന്നും താഴ്‌വാരവും കടന്നു നീ വരും നേരം ജീ ആർ കവിയൂർ 17 03 2024 

കർഷ ഉത്സവം

കർഷ ഉത്സവം ഹലാധര മാനസം വിതുമ്പി  ഹൃദയ ധമിനികളിൽ  അഗ്നി  ഹൈമവതിയെറെ കനിഞ്ഞു  ഹിമമുരുകി ധാരയായ് പതിച്ചു ഹർഷാരവം മുഴങ്ങി എങ്ങും ഹർഷ ബാഷ്പം നിറഞ്ഞൊഴുകി വർഷ കന്യക നൃത്തമാടി  കർഷക മനസ്സുകളിൽ ആനന്ദം      താ ത്യ്യാത്തോം തകത്തിമി  താ ത്യ്യാത്തോം  തക തക താ ത്യ്യാത്തോം നിലമൊരുങ്ങി കളമൊരുങ്ങി നീലി പെണ്ണ് ഒരുങ്ങി  കൊയ്തു മെതിച്ചു  നിലയറകൾ നിറഞ്ഞു  താ ത്യ്യാത്തോം തകത്തിമി  താ ത്യ്യാത്തോം  തക തക താ ത്യ്യാത്തോം ജീ ആർ കവിയൂർ 16 03 2024

നീ വന്നില്ല

നീ  വന്നില്ല  വസന്തം വന്നണഞ്ഞു ആഘോഷം പൂവിരിഞ്ഞ് പരന്നു മണം  കിളികൾ പാടി താലോളം അരുവികൾ ഒഴുകുകി ആലോലം  കരളു വെന്ത് നോവുന്നുവല്ലോ എങ്ങു നീ പോയിമറഞ്ഞു ഇനി എന്തിനു ഞാൻ പാടണം കാത്തിരിപ്പല്ലാതെയില്ലനി ശരണം രാപകലുകൾ വന്നകന്നു  കാലം കഥപറഞ്ഞു  ഓർത്തു കൊണ്ടിരുന്നു ജീവിത സായാന്നമായല്ലോ നീ മാത്രം എന്തെ വന്നില്ല  ജീ ആർ കവിയൂർ 15 03 2024