Posts

എഴുതാൻ ... ( ലളിത ഗാനം)

എഴുതാൻ ... ( ലളിത ഗാനം) എഴുതാൻ തുനിഞ്ഞ  ഏതോ രാഗം മൂളി വന്നു  തെന്നൽ തൊട്ടകന്നു തണൽ വിരിച്ചു ഓർമ്മകൾ  നിലാവിൻ പുഞ്ചിരിയിൽ മയങ്ങി  നിന്ന നേരം അറിയാതെ നിൻ  നേർത്ത നിഴലിനായി കൊതിച്ചൊരു കാലം  നിദ്രയിലും വന്നു നിറഞ്ഞു നീ  രാക്കിളികൾ മെല്ലെ കഥ പറഞ്ഞു  രാഗാർദ്രമായി മനം തേങ്ങി  രാവോ പകലോ അറിഞ്ഞതില്ല  രജിത സഞ്ചിതമായി ജനങ്ങളൊക്കെ  ജീ ആർ കവിയൂർ 09 07 2025

ഒറ്റപ്പെടൽ ( ലളിത ഗാനം )

ഒറ്റപ്പെടൽ ( ലളിത ഗാനം ) ഒറ്റയ്ക്ക് നിൽക്കുന്ന പാതയിലെ നിലാവ് മിണ്ടാതെയൊരു നിഴൽ കൂടെ നടക്കുന്നു കണ്ണീരില്ലാതെ ഉളളിൽ പൊട്ടി വീഴുന്നു വാക്കുകളില്ലാതെ ഹൃദയം വരണ്ടുപോയി പകർന്നുവച്ച കനിവ് ഇനി ഓർമ്മകളിൽ തൊടുവാൻ ആര്‍ക്കും സമയമില്ലെന്നേ തോന്നുന്നു സമീപമുള്ള കൈകൾ പലവിധം അകലുന്നു ദൂരെ കേൾക്കുന്ന ചിരികൾ അന്യമായി സ്വപ്നങ്ങളുടെ താളം മാറ്റൊലി കൊള്ളുന്നു ഒരാഗ്രഹം പകർന്ന് ദൂരേക്കകലുന്നു ഒഴുകും മൗനം ഗീതമാകാതെ പോയി തൊടാനില്ലാതെ വിടർന്നൊരു പൂവാണ് ഞാൻ ജീ ആർ കവിയൂർ 07 07 20271

വിളിക്കുന്ന വയൽ

വിളിക്കുന്ന വയൽ വിശപ്പിന്റെ വേദന മറയ്ക്കാൻ, വാക്കുകൾ സഹായിക്കില്ല. നമുക്ക് ഭക്ഷണം ആവശ്യമാണ്, ഒരു പുതിയ ദിവസം കാത്തിരിക്കുന്നു. നിശബ്ദ ചോദ്യങ്ങളുമായി കാറ്റ് ഒഴുകി കടന്നുപോകുന്നു. കുഞ്ഞിൻ കണ്ണുകൾ കാത്ത് ചോദിക്കുന്നു, “വിളകൾ ഒടുവിൽ എപ്പോൾ വരും?” ഒരു ചെറിയ വിത്ത് പോലും വിതയ്ക്കേണ്ടത് അനിവാര്യമാണ്. ഒരു ചെറിയ വിത്ത് പോലും വിതയ്ക്കണം, കാരണം വീട് നമുക്കായി മാത്രമുള്ളതല്ലേ? പാടങ്ങൾ ദൂരെ മനോഹരമായിരിക്കും, പക്ഷേ പരിചരണമില്ലാതെ വീണുപോകും. എല്ലാവരും തുല്യമായി നടന്നാൽ, നാളെക്കായ് പുതിയ അദ്ധ്യായമുണ്ടാകും. ജീ ആർ കവിയൂർ 07 07 2025

ശ്രീ പനയനാർ കാവ്

ശ്രീ പനയനാർ കാവ് ശ്രീദേവി മഹാമായതൻ പ്രഭ സംഗമമല്ലോ ശ്രീ ശ്രീ വലിയ പനയനാർക്കാവിൽ ഭഗവതി തൻ ശ്രീവിലാസങ്ങൾ അറിയിക്കുവാൻരഘുനാഥൻ ശ്രീത്വമറിഞ്ഞ് കുറിക്കുമീ കീർത്തനമല്ലോ   ശ്രീഭദ്രകാളിയെയും പരമശിവനെയും  മഹാഗണപതിയെയും വീരഭദ്രനേയും  ക്ഷേത്രപാലനെയും സപ്ത മാതൃക്കളെയും നാഗരാജാക്കന്മാരെയും നാഗയക്ഷിയമ്മയെയും  പണ്ട് ദ്വാപര യുഗത്തിൽ മഹീശ്വരന്മാർ  പരുമല പനയനാർക്കാവിൽ പ്രതിഷ്ഠിച്ചുവത്രേ പരശുരാമനാൽ നിർമ്മിച്ചു കുടിയിരുത്തിയ  മഹാദേവൻ്റെയും ഉഗ്രസ്വരൂപണികളാം ശ്രീഭദ്രകാളി ,കരിങ്കാളി ,കൊടുങ്കാളി  ഭൂതകാളി ,ദുർഗ കുടികൊള്ളുന്നിവടം ഏറെ പുരാതന പുണ്യസ്ഥലമാം ശ്രീ വലിയ പനയനാർക്കാവിലെന്നും കാര്യസിദ്ധിക്കായി ഭക്തജനപ്രവാഹം തന്നെ  ജി ആർ കവിയൂർ  06 07 2025  

മാനവത്വത്തിന്റെ പ്രകാശം

മാനവത്വത്തിന്റെ പ്രകാശം അത്യാചാരങ്ങൾ ഏറെ സഹിച്ചു, ഇനി വേണ്ട തിന്മയുടെ അഴിച്ചു വിട്ട വികൃതികൾ ഇനി സ്നേഹമഴ പെയ്യട്ടെ, ദ്വേഷം മായട്ടെ വഴികളിൽ. മതം, ജാതി എന്ന പേരിൽ വേർതിരിവ് വേണ്ട, "സമത്വത്തിന്റെ പ്രകാശം എല്ലാ മനസ്സിലും തെളിയണം സേവാനിരതമായതായിരിക്കുക പുരോഗതിയുടെ പാത, ആളൊരാളിലും , സത്യം പുഷ്പിക്കട്ടെ അതിയായ മുല്യമായി. "സ്വാർത്ഥം വിട്ട് സഹകരണം ആക്കട്ടെ ജീവിതതത്ത്വം, അപ്പോഴും ഭാരതം ആയിരിക്കും സത്യമാർഗ്ഗത്തിന്റെ പ്രകാശം." മരങ്ങളിൽ നിന്നും പഠിക്കാം — കൈകോർക്കുക മറുപടി പ്രതീക്ഷയില്ലാതെ, നദിപോലെ ഒഴുകട്ടെ സ്നേഹതാരങ്ങൾ എല്ലാ ദിശകളിലേക്കും. മനസ്സുകളിലെല്ലാം പിറക്കട്ടെ വീണ്ടും മാനവത്വത്തിന്റെ നറുഗന്ധം, ഭൂമിയെ സ്വർഗ്ഗമാക്കുക — അതാണ് ജീവിതത്തിന്റെ സാരാംശം. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 244

ഏകാന്ത ചിന്തകൾ - 244 പ്രതീക്ഷയുടെ പ്രഭയിൽ നിശ്ശബ്ദതയിൽ ദൈവം പൂക്കുന്ന പ്രാർത്ഥനയായ് നിൽക്കുന്നു, അദൃശമായ കൈകളാൽ വിധിയുടെ വഴി തിരുത്തുന്നു. പ്രതീക്ഷയുടെ വിളക്കേന്തി കനലായി നാം നയപ്പെടുന്നു, കണ്ണുകൾ കാണാതിരുന്നാലും നേരം തെളിയുന്നു. പ്രണയം ഒപ്പം താമസിക്കുന്നതല്ല — ജീവിക്കാൻ വേണ്ടത് ഒരാളാണ്, സ്വരം കൂടാതെ നിലാവിൽ പാടുന്നത് അതിന്റെ സംഗീതം. ക്ഷമയുടെ കാതിൽ താളമിട്ടു ഹൃദയം തുറക്കുന്നൊരു കാവ്യമാണ്, ശബ്ദമില്ലായ്മയിൽ പോലും ദൈവം ഉറങ്ങി കിടക്കുന്നതല്ല. തണലിൽ വിരിയുന്ന പുഷ്പങ്ങൾ പോലെ ചിലർ, പകൽകണ്ണീരിന്റെ നടുവിൽ പുഞ്ചിരിയാകുന്നവർ ചിലർ. മാറ്റം മറ്റുള്ളവരിൽ കാണാൻ മുൻപ്, അതിനെ സ്വന്തം ഉള്ളിൽ വളർത്തുക, പകലിനെ തേടി രാത്രിയും വിശ്രമം ഉപേക്ഷിക്കുന്നു. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 243

ഏകാന്ത ചിന്തകൾ - 243 ഒരു മാതൃകാ വിദ്യാർത്ഥി വിശാലമായ അറിവ് മനസിലേറ്റിയവൻ, വിദ്യയുടെ വെളിച്ചത്തിൽ പടർന്ന് നിലകൊള്ളുന്നു. മനസ്സിനൊപ്പം ഹൃദയവും ഉണർത്തിയതാണ്, പുസ്തകത്തിലേക്കും ജീവിതത്തിലേക്കും നോക്കുന്നു. ആത്മാർത്ഥതകൊണ്ടും കരുത്തുകൊണ്ടും, പ്രതിസന്ധികൾ നേരിടും ധൈര്യത്തോടും. കരുതലോടെ ചേർന്ന് നിൽക്കുമവൻ, സുഹൃത്തുക്കളോട് സൗഹൃദം പുലർത്തുന്നു. രാവിലെങ്കിലും രാത്രിയിലങ്കിലും സമർപ്പിതൻ, സത്യസന്ധത പാതയായി സ്വീകരിച്ചിരിക്കുന്നു. വിനയം നിറഞ്ഞ മനസോടെ മുന്നേറുമ്പോൾ, പൊതു ജീവിതത്തിൽ മാതൃകയാകുന്നു. ജീ ആർ കവിയൂർ 06 07 2025