Posts

Showing posts from September, 2016

ദുര്‍ഗ്ഗ

Image
ദുര്‍ഗ്ഗ ദുര്‍ചിന്തകളെ വേരോടു അറുത്തു ദുരിതങ്ങളകറ്റുവോളെ എന്നുള്ളിലെ ദുരാഗ്രഹ ശക്തിനീക്കി നീയെന്നുമെന്‍ ദിനങ്ങളിലെനിക്കുയറിവു നല്‍കുന്നു കൊടുംങ്കാറ്റായി അലയടിക്കും തിരമാലയായ് ഋതുവസന്തത്തിനാന്ദം തീര്‍ക്കും അന്ഗ്നി നാളമായ് ധൈര്യം പകരുന്ന  സത്യാനുഷ്ടാനമായ് മനഃശക്തിയുടെ നിറ സാന്നിധ്യ കേന്ദ്രമായ് പാരാജയങ്ങളില്‍ നിന്നും മോചിതയായ് പര്‍വ്വത ശിഖരങ്ങളോളം ബലം നല്‍കുവോളെ ഹൃദയവനികയില്‍ സന്തോഷം നിറക്കുവോളെ ഞാനെന്നോരഹങ്കാരം മെന്നില്‍ നിന്നുമകറ്റുവോളെ നിന്നെ എന്ത് വിളിച്ചാലും ഏറെ പറയാനില്ല നിന്നെക്കുറിച്ച് എത്ര പാടിയാലും മതിവരില്ല നിന്റെ പാദങ്ങളില്‍ വീണുനമിക്കുന്നേന്‍ ദുര്‍ഗ്ഗേ ദൂരെ കളയുക എന്‍ ദുഖങ്ങളൊക്കെയമ്മേ ..!! ചിത്രത്തിനു കടപ്പാട് google

എന്റെ നാട് എന്റെ നാട് ........

Image
എന്റെ നാട് എന്റെ നാട് ........ ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗം കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന ഉള്ളൂര്‍ കാവ്യം കേട്ട് വളര്‍ന്നൊരു തലമുറകള്‍ക്കും അച്ചമില്ലേ , അച്ചമില്ലേ , അച്ചം  എൺപതു  ഇല്ലയെ , ഇച്ഛകത്തുള്ളോരെല്ലാം  എതിർത്തു  നിട്രാല്‍പോകിലും   അച്ചമില്ലേ , അച്ചമില്ലേ , അച്ചം  എന്‍പതു  ഇല്ലയേയെന്നു ഭാരതിയാര്‍ പാടി കേട്ട എന്‍ ദ്രാവിഡക നെഞ്ചകവും ജയ ഭാരത ജനനിയ തനുജാതേ ജയ്  ഹേ കർണാടക മാതേ ജനനിയ  ജോഗുല  വേദധ ഘോഷാ  ജനനിഗേ ജീവവു  നിന്ന  വേഷ ഹസൂരിന  ഗിരിജാല  സാലെ  നിന്നായി  കോറലിനെ  മാലേ എന്ന് പാടി പുകഴത്തിയൊരു കുവെമ്പും ദേശമുനു   പ്രേമിഞ്ചുമന്ന മഞ്ചി ആനന്ദി  പിഞ്ചുമന്ന വറ്റി  മതലു    കാട്ടിപെട്ടൊയ് ഗട്ടി മേലേ  തലപെട്ടവോയ് എന്ന് ദേശഭക്തി പാടിപതിപ്പിച്ചു തെലുങ്കിൽ അപ്പറാവു ദക്ഷണ കവികൾ പാടിയേറെ എന്റെ രാജ്യം എന്റെ രാജ്യമെന്നു ഇന്നും അവകൾ നെഞ്ചിലേറ്റുന്നുയിന്നും ഭാരത മണ്ണില്‍ വന്നിന്നു  ആരാലും എന്തും നടത്തി മടങ്ങാന്‍ അനുവദിക്കില്ല ധീരരാം ജവാന്മാരുടെ മനസ്സിനെ തകർക്കുവാനാവില്ല ഇനിയുമെന്നു അറിയുക വന്ദേമാതരം വന്ദേമാതരം വന്

ഇനി എന്ത് പറയേണ്ടു

ഇനി എന്ത് പറയേണ്ടു നഷ്ടമീ ജീവിതം സ്പഷ്ടമെങ്കിലും ശിഷ്ടമില്ലാത്തൊരു മനകണക്ക് എത്ര കൂട്ടിയാലും കിഴിച്ചാലും തെറ്റുകള്‍ തിരുത്തുവാനാവാതെ ഉയഴറുന്നുവല്ലോ താങ്ങാനാവാതെ കൊണ്ടുനടക്കുമ്പോള്‍ താങ്ങുന്നല്ലൊരു അത്താണിയാം വിരല്‍ത്തുമ്പിലെ അക്ഷര കൂട്ടായെന്‍ ആശ്വാസ വിശ്വാസ ഔഷധിയായ് എന്നെ നയിക്കുമെന്‍ അക്ഷര നോവിന്റെ എണ്ണിയാല്‍ തീരാത്തോരു ആനന്ദകണികകള്‍ ഏറ്റു ചൊല്ലുന്നു സന്മനസ്സുകള്‍ക്ക് എങ്ങിനെ ഞാന്‍ നന്ദി പറയേണ്ടു ...

ഞാനോ നീയോ

ഞാനോ നീയോ ഇത് ഞാനോ അതോ നീ മാത്രമോ ആരാണ് പ്രണയത്തില്‍ എന്നിരുന്നാലും നമുക്കിരുവര്‍ക്കും വേണ്ടത് നടിക്കുന്നുണ്ട് നമ്മള്‍ അനുയോജ്യമായി പരസ്പരം അപൂര്‍വമായേ കാണുന്നുള്ള് താനും കഥകള്‍ പങ്കുവെക്കാനും കദനങ്ങള്‍ പറയുവാനും ഇരു ഹൃദയങ്ങള്‍ തമ്മില്‍ അറിയുവാനും കഴിഞ്ഞ കാലങ്ങളുടെ കണ്ണുനീരും കാലം തന്ന ഉണങ്ങാത്ത മുറിവുകളും തിരിച്ചറിയുന്നു സത്യങ്ങള്‍ നാം നാം പുലര്‍ത്തിയ പ്രതീക്ഷകള്‍ കൊണ്ട് നടന്ന സ്വപ്‌നങ്ങള്‍ ഇരുവരുടെയും ഓരോരോ സാമീപ്യങ്ങളും സ്പര്‍ശങ്ങളും ഗന്ധങ്ങളും തമ്മിലറിയാനും അടുക്കാനും കാത്തിരുന്നു നാം ഏറെ നാള്‍ നമ്മുടെ മനസ്സോന്നൊഴിയാന്‍ നൊമ്പരങ്ങളെ മറക്കാന്‍ വേണ്ടിവന്നു അന്യഥാ  നിന്നോടൊപ്പം കഴിയാന്‍ ഏറെ നാള്‍ അവിടെയാണ് എന്‍ നിലനില്‍പ്പെന്നു ഞാനോ നീയോ അത് നാമെന്നറിയുവാന്‍ ..!!

എന്നുള്ളില്‍ നിറയണേ.......

Image
എന്നുള്ളില്‍ നിറയണേ....... മയില്‍‌പ്പീലി കണ്ണുകള്‍ തേടുവതാരെയോ മഴമേഘതാരുണ്യ തേരിലേറി മഴവില്ലു വന്നു നിന്നു വര്‍ണ്ണം വിതറുവതാര്‍ക്കുവേണ്ടി ഇളക്കാറ്റ് വീശിപ്പാടുവതാര്‍ക്കുവേണ്ടി ഇണക്കുയില്‍ അതുകേട്ടു ഉച്ചത്തില്‍ ഏറ്റു പാടുവതാര്‍ക്കുവേണ്ടി കായാമ്പൂക്കള്‍ വിരിഞ്ഞു മണം പകരുവതാര്‍ക്കുവേണ്ടി പൈമ്പാലുകറക്കുന്ന ഗോപികയുടെ മനം തേടുവതാര്‍ക്കുവേണ്ടി ഗോവര്‍ദ്ധനവും ഗോക്കളും ഗോപാല ബാലകരും സമസ്ത ഗോകുലവും കാത്തിരിപ്പതാര്‍ക്കുവേണ്ടി ഒറ്റകമ്പി മീട്ടും മീരയുടെ ഗാനങ്ങളില്‍ മായാജാലം കാട്ടി നൃത്തമാടി നിറഞ്ഞു നില്‍ക്കുന്നവനെ നീ നിത്യവുമെന്നിലും നിറഞ്ഞു നില്‍ക്കണേ ..!! ജീ ആര്‍ കവിയൂര്‍ 26-09-2016 ചിത്രം കടപ്പാട് google

തെയ്യത്തിനം താരോ ....

Image
തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ മാനം കറക്കുമ്പോള്‍ ഏന്‍റെ നെഞ്ചു കലങ്ങണല്ലോ ഏനെ നോക്കി ചെമ്പും താളുപോലെ വാടി കരിക്കല്ലേ അമ്പ്രാനോ മലമേലെ തമ്പാട്ടിക്ക് കണ്ടു വച്ച കനിയാണെ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ രാവേറെ മെതിച്ചു തല്ലിയിട്ടും പതം വന്നിട്ടും രാവിലെ  എനുക്കു കിട്ടിയതോ കണ്ണു നിറയണല്ലോ വയറു കായണല്ലോ കായകഞ്ഞിക്ക് കാത്തിരിപ്പുണ്ടേ ഏന്റെ കുടിയില്‍ അഞ്ചാറു വയറുകളമ്പ്രാനെ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ എന്‍ ചത്താലേ കോയി കൂവുള്ളല്ലോ എനുണ്ടോ അറിയാനുകൊണ്ട് സത്യോം നീങ്ങ പറയണത് തന്തോയം തന്തോയം  ആണേ അമ്പ്രാനോ ഏനിപ്പം മാനത്തോട്ടു ചാടി കായറുമല്ലോ ഏത്തമിടുന്നെ ഏനോന്നുമേ അറിയില്ല അമ്പ്രാനോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ നീങ്ക തന്നൊരു കനിയാണോ വയറു നിറഞ്ഞല്ലോ അമ്പ്രാനോ ഏനിപ്പം ആരോടു പറയും മാനം പോയല്ലോ കിടാത്തിക്ക്  കുടിയിലിനി ആരോരും എറ്റില്ല അമ്പ്രാനോ ..!! തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ തെയ്യത്തിനം താരോ തക തെയ്യത്തിനം താരോ

നിന്നെയും കാത്തു ...ഗസൽ

Image
നിന്നെയും കാത്തു ... ഗസൽ  കനവിലായ്  നിൻ ചിരിമൊട്ടുകളെൻ  കരളിൽ വസന്തം വിരിയിക്കുന്നൊരു കനലെഴും അഴകാർന്ന കവിതയായ്  കുളിർ നിലാ മഴയായ് പൊഴിയുന്നുവോ...!! കദനങ്ങളാകെ ചിറകു വിടർത്തി ശലഭമായ് കാണാ കാഴചകള്‍ തേടി പറന്നകലുമ്പോഴായ് കമനീയമാം നിന്‍ വരവറിയിക്കും പദ ചലനങ്ങള്‍ക്കു കാതോര്‍ത്തു നിന്നു ഞാനാ താഴ് വാരക്കാറ്റെറ്റു  കോരിത്തരിച്ചു നിന്നു പോയി പോയ നാളുകളുടെ കൊഴിയാ ഓര്‍മ്മകളെ താലോലിച്ചു വീണ്ടും വീണ്ടും കതിരിടുന്നു പോയ്ക്കാളി പാടമാമെന്‍ മനം കൊതിക്കുന്നതെന്തേ ഈ വിധമെല്ലാമേ നിനക്കായ് കൊരുക്കുന്നു ഞാന്‍ അക്ഷര കൂട്ടിനാല്‍ നറുഗന്ധമെഴും കാവ്യങ്ങളായിരം അറിയുന്നുവോ എന്‍ നിഴലടുപ്പം കരുതട്ടെ നീ എന്‍ അരികത്തു തന്നെ നില്‍പ്പതോ കടന്നകലോല്ലേ എന്റെ മിഴിച്ചെപ്പില്‍ നിന്നുമായ്‌ ..!!

വീരരാം ജനതതി ഉണരുക

Image
വീരരാം ജനതതി ഉണരുക സ്വാര്‍ത്ഥ ചിന്തതന്‍ സ്വസ്ഥത പോരാ സാമര്‍ത്ഥ്യത്തിന്‍ സമ്മാനം പോരാ സമര്‍പ്പണത്തിന്‍ സംതൃപ്തി പോരാ സങ്കല്‍പ്പത്തിന്‍ സാന്ദ്രത പോരാ ചോരക്കു ചോര തന്നെ വേണം ചോരന്മാരെ ചാരന്മാര തകര്‍ക്കുക തന്നെ വേണം ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം ചൈതന്യമാര്‍ന്ന ജീവിതം വേണം ഹൃദയത്തിന്‍ ഇടങ്ങളില്‍ പര്‍വ്വതങ്ങളയുര്‍ത്തണം ഹനുമാനാവണം ചുട്ടു കരിക്കതന്നെ വേണം ഹടയോഗികളായ്  ചാടിക്കടക്കണം ഹീനരായവരെ ദ്വംസനം നടത്തണം ഭക്തി ഭാവം ഓരോ നെഞ്ചുകള്‍ക്കുള്ളില്‍ ഉണ്ടാവണം ഭാഗമാക്കണം ഭാഗ്യമായി നിലനിര്‍ത്തണം ഭംഗിയുള്ള നാട്ടില്‍ പാലും തേനും ഒഴുകണം ഭാരതാംബയുടെ തലുയര്‍ന്നു തന്നെ നില്‍ക്കണം ജീ ആര്‍ കവിയൂര്‍ 24-09 -2016 ചിത്രത്തിന് കടപ്പാട് google

ദയ

ദയ ഉറങ്ങിയിയ ഉറിയില്‍ ഉറങ്ങാനാവില്ല്ല ആര്‍ക്കുമേ ഞെട്ടിയുണര്‍ന്നു ഓര്‍ക്കുന്നു വേട്ടയാടപ്പെട്ടെ ജീവനുകള്‍ അതിര്‍ത്തി കാക്കുന്ന സഹോദരാ, പകരം തരുവാനില്ല എനിക്കെന്റെ വേദന കലര്‍ന്നോരുരീ  സ്നേഹ പുഷ്പങ്ങളല്ലാതെ .. ഞങ്ങളുടെ സ്നേഹത്തിന്‍ കണ്ണീരില്‍ നനഞ്ഞ പനിനീര്‍പ്പൂക്കള്‍. ഞങ്ങള്‍ ചവിട്ടി നില്‍ക്കുന്ന പവിത്രമായ ഈ രാജ്യം നിങ്ങള്‍ കാത്തു സുക്ഷിച്ച ദയയാണ്

പഞ്‌ജരം

പഞ്‌ജരം .എന്‍ ആശ്ലേഷത്തിന്‍ പഞ്‌ജരത്തിലായി ഒരു നിമിഷമിളവേല്‍ക്കുക ഇത്തിരിനേരം എന്‍ ഹൃദയത്തിന്‍ സംഗീതം കേള്‍ക്കുക നമുക്ക് നൃത്തം ചവിട്ടാമീ മേഘവൃതമാം ആകാശ കുടക്കു കീഴിലായി . ഈ ഒഴുകും കല്ലോലിനി തീരങ്ങളില്‍ നമുക്ക് നടക്കാം . ഈ ഇക്കിളിപ്പെടുത്തും കാറ്റിന്‍ കുളിരില്‍ നമുക്ക് ആനന്ദോത്സവം നടത്താം . വെറിപിടിപ്പിക്കുന്ന ആള്‍കൂട്ടത്തില്‍ നിന്നും നമുക്ക് ദൂരേക്ക്‌ പോകാം .ഈ വേട്ടയാടും കണ്ണുകളില്‍ നിന്നും എങ്ങോട്ടെങ്കിലും ഒളിക്കാം നീ എന്നുള്ളിലും ഞാന്‍ നിന്നുള്ളിലുമായി നമുക്കു കഴിയാമീ നമ്മുടെ പ്രണയം നിറഞ്ഞയീ പഞ്‌ജരത്തിലായി  

ഓണംകഴിഞ്ഞിട്ടുമോണം

Image
  ഓണംകഴിഞ്ഞിട്ടുമോണം ഓണം കഴിഞ്ഞു ഓണമിന്നു ഒഴിഞ്ഞു പോകാതെ നില്‍ക്കുന്നു കല്‍ക്കണ്ട നഗരിയിലെ ഒത്തോരുമയുടെ കമനീയത മറുനാട്ടിലിന്നും ഓര്‍മ്മകളുടെ മനോരാജ്യങ്ങള്‍ക്ക് വിലയുണ്ട്‌ അകറ്റി നിര്‍ത്തുന്നു അങ്ങ് മലനാട്ടില്‍ ആഴങ്ങളില്‍ വീറോടെ ചിന്തകളില്‍ പൂക്കളം നോക്കിനിന്നു പോയ്‌ പോയ നാളുകളുടെ മധുരം മാത്രം നിറഞ്ഞു മനസ്സു അപ്പോഴും മുറ്റത്തും തോടികളിലും ഒരു കുട്ടിയെ പോലെ ഓടി നടന്നു കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു പൂവേ പൊലി പൂവേ പൊലി പൂവേ .... 19-09-2016 ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്തയിലെ ഇന്നലെത്തെ ബീഹാലായിലെ മലയാളി സമാജത്തിന്റെ ഓണാഘോഷ നടന്ന സരദ് സദന്‍ ഹാളിന്റെ മുന്നില്‍

അലോസരം ..!!

Image
അലോസരം ..!! നീ വന്നപ്പോള്‍ ഞാന്‍ ആഗ്രഹിച്ചൊരു ചിരിയോടെ ആലിംഗനം ചെയ്യാന്‍ നിറമില്ലാ വേദികള്‍ താണ്ടി നിന്നോടൊപ്പം യാത്രയാവാന്‍ എല്ലാവരും എന്റെ ദേഹത്തെ കുളിപ്പിച്ചൊരുക്കി പൊതു ദര്‍ശനത്തിനു വച്ചു കൊണ്ടിരിക്കുന്നു അവരറിയുന്നില്ലല്ലോ ഞാന്‍ നിന്നോടൊപ്പം എത്രയോ ദൂരം താണ്ടിയെന്നു ... എന്തൊരു സുഖകരമായ ലാഖവാസ്ഥ ഒരു കാറ്റുപോലെ എങ്ങോട്ടാണ് നമ്മുടെ ഈ യാത്ര എന്തെ നീ ഒന്നുമേ പറയാത്തത് നിന്റെ മൗന ഭാഷ അറിയില്ലല്ലോ എന്തായാലും നമ്മളി പോകുന്നത് നരകത്തിലേക്കാണോ എന്റെ വാചാലത നിനക്ക് ആലോസരമാകുന്നുവോ മരണമേ ..!! ജീ ആര്‍ കവിയൂര്‍ 18--09-2016 ചിത്രം കടപ്പാട് google

നിസ്സംഗത....!!

Image
നിസ്സംഗത....!! ഇന്നലെകളില്‍ കൂടു കൂട്ടി . ഭാവിയെ കുറിച്ച് സ്വപനം കാണുന്നു ഇതൊക്കെയാണ് മനസ്സ് ചെയ്യുന്നത് ആനന്ദങ്ങളില്‍ തുള്ളിച്ചാടുക ദുഖങ്ങളില്‍ മുഖംകോട്ടുക ഇതാണ് നമ്മുടെ ചിന്തകളുടെ ഗുണ നിലവാരം . ജാഗരൂകരാകുകയീ ജീവിത നാടക വേളകളില്‍ ഊര്‍ജ്ജസ്വലതയോടെ നോക്കികണ്ടു നിസ്സംഗരാകുവിന്‍ ..!!

കുറും കവിതകള്‍ 675

കുറും കവിതകള്‍ 675 വെള്ളി  പൂശിയ താലം കണ്ടു വിശപ്പകറ്റുന്നൊരു നോവിന്‍ നന്മ മുഖം അമ്മ...!! നരച്ച ആകാശ ചുവട്ടില്‍ കണ്ണും നട്ടൊരു അയവിറക്കല്‍ മേഞ്ഞു തളര്‍ന്നൊരു പശു....!! പ്രജാഹിതമറിഞ്ഞു ഊരുചുറ്റുന്നുണ്ട് . ആനപ്പുറമേറി ഗ്രാമ ദേവത...!!  മലയിറങ്ങി മേയുന്നുണ്ട് താഴവാരങ്ങളിലാകെ  ചിങ്ങ വെയില്‍ ...!! തിരയുന്നുണ്ട് പുഴയില്‍ പിടയുന്ന ജീവനെ. നഷ്ടങ്ങളറിയത്ത ബാല്യം ..!! മഴമേഘങ്ങളെ ചുമക്കുന്നുണ്ട് നോവിന്‍ കുരിശുകള്‍ പള്ളി മേടയില്‍ ...!! സിന്ദൂരം പൂശിയ ചക്രവാള പൂ നോക്കി അസ്തമിക്കാത്ത പ്രണയം ..!! പാലം കടന്നു ഒഴുകുന്നുണ്ട് . ആളിയാറിന്‍ കുളിര്‍ ..!! വരാനുണ്ടാരോ അക്കരക്കായി . കാത്തിരിപ്പിന്‍ വായന ...!! മരക്കൊമ്പില്‍ ചേക്കേറുന്നുണ്ട് പ്രണയ സന്ധ്യ ..!! വഴിയോര വിശപ്പിന്‍ അത്താണിയായ് അന്തികൂരാപ്പിലൊരു തട്ടുകട ..!!  

നഷ്ട ദിനങ്ങള്‍

Image
നഷ്ട ദിനങ്ങള്‍ കടന്നു പോയോരാ പൊന്നോമല്‍ കനവുകള്‍ നിറഞ്ഞ ബാല്യമേ നിന്നില്‍ നിറഞ്ഞു കവിഞ്ഞു മറഞ്ഞു എങ്ങോ കൊഴിഞ്ഞാരാ ദിനങ്ങളുടെ തിരുശേഷിപ്പുകള്‍ കണ്ടു അറിയാതെ മിഴിച്ചിരിക്കുമ്പോള്‍ അകലെ നിന്നും എവിടെയോയിരുന്നു  ഉറ്റുനോക്കുന്നുവോ  കൂടപ്പിറപ്പുകളും ബന്ധുജനങ്ങളും ഘോഷങ്ങള്‍ ആഘോഷങ്ങള്‍ വന്നകന്നു പോകുന്നെങ്കിലും കാണാനാവാതെ നിഴലായി മാറുന്നുവോ കാലത്തിന്‍ യവനികക്കുള്ളില്‍ മടങ്ങാനാവാതെ ....!!

പാലടപ്രഥമന്‍ .......

Image
  പാലടപ്രഥമന്‍ ....... പുഞ്ചിരി പൂനിലാവ് പെയ്തിറങ്ങി പാലട പ്രഥമനായി മാറിയെൻ മനം പലവുരു കാണാൻ കൊതിച്ചുവെങ്കിലും പോയ് മറഞ്ഞുവോ നീ കരിമേഘ ചാർത്തിലായ്. പാഴ് മുളം തണ്ടുമത് കണ്ടു മൂളി പടിഞ്ഞാറൻ കാറ്റുമതു ഏറ്റു പാടി പാതിരാവും കഴിഞ്ഞിട്ടും പാടവരമ്പില്‍ പതിയിരുന്നു ശ്രുതി മീട്ടി ചീവിടുകളും പതിയെ പതിയെ കണ്‍ പോളകളില്‍ പിച്ചവച്ചു കനവുകളും പുലരിവെട്ടം വന്നു മുട്ടി വിളിച്ചപ്പോള്‍ പോയ്‌ പോയ രാവിന്‍ കാര്യമൊര്‍ത്തു പടപടാന്നു മിടിച്ചു നിനക്കായി എന്‍ നെഞ്ചകം ..!! ജീ ആര്‍ കവിയൂര്‍ 14-09-2016

സന്തോഷം വന്നല്ലോ

സന്തോഷം വന്നല്ലോ മാനത്തിൻ കറുപ്പെല്ലാം പോയല്ലോ മനസ്സില്‍ ഓണനിലാവു തെളിഞ്ഞല്ലോ  മുക്കുറ്റി മുറ്റത്താകെ പുത്തല്ലോ മുറമായ മുറമെല്ലാം നിറഞ്ഞല്ലോ അങ്ങേതിലെ മതില്‍ കടന്നു വന്നല്ലോ കണ്ണുകള്‍ നാലും തമ്മിലിടഞ്ഞല്ലോ ചെമ്പരത്തി ചോപ്പുള്ള സന്ധ്യയുമണഞ്ഞല്ലോ മുളം തണ്ടിലാകെ പ്രണയം ഒഴുകിയല്ലോ പുത്തനുടുപ്പിട്ട് തുമ്പി തുള്ളി കളിച്ചല്ലോ കരിവള ചാന്തും തൊടുകുറിയും തിളങ്ങിയല്ലോ  ഉപ്പേരി പര്‍പ്പ്ട പായസമുണ്ടുമെല്ലേ ഊഞാലാട്ടവും തുടങ്ങിയല്ലോ ..!! തൃക്കാക്കരയപ്പനെ പൂക്കളത്തിലിരുത്തിയല്ലോ തോടികടന്നിതാ  മാവേലിതമ്പുരാനും വന്നല്ലോ സന്തോഷം സന്തോഷമിതു വന്നല്ലോ മലയാളക്കരയാകെ തുടികൊട്ടി പാടണല്ലോ ..!!

വാക്കുകളുടെ ആത്മത്യാഗം ......

Image
വാക്കുകളുടെ ആത്മത്യാഗം ...... അന്നൊരിക്കല്‍ ആദ്യമായി നീ പറഞ്ഞു  ''ഞാന്‍ നിന്നെ സ്നേഹിക്കുന്നുയെന്നു'' അത് എന്റെ കുറ്റമാണ് ഞാന്‍ പണിതു തുടങ്ങിയിരുന്നു ഒരു ചില്ലു കൊട്ടാരം എന്നിട്ടോ ഇപ്പോഴതാ കാല്‍ച്ചുവട്ടില്‍ വീണുടഞ്ഞു കിടക്കുന്നുവല്ലോ കണ്ണുനീര്‍ തോണിയില്‍ മറുകര കാണാതെ പങ്കായമില്ലാതെ ഒറ്റക്ക് തുഴയുന്നു ഇനിയെന്ത് പറയണമെന്നറിയാതെ എന്തെ ഞാന്‍ എഴുതാന്‍ ഒരുങ്ങിയ കവിതകള്‍ക്കുള്ള വാക്കുകള്‍ എവിടെയോ കുരുക്കിട്ടു ഞാന്‍പോലും കാണാതെ ആത്മത്യാഗം ചെയ്തു...!! ജീ ആര്‍ കവിയൂര്‍ 10-09-2016 ചിത്രം കടപ്പാട് google

ഓര്‍മ്മയായോരോണം

Image
ഓണനിലാവിന്റെ നാട്ടിലുണ്ടേ എനിക്കിന്നും ഒരുപാടു ഓര്‍മ്മനല്‍കും കിനാക്കളായിരം ഉയരുന്നുണ്ട് പൂവിളികളുമാരവങ്ങളും ഊയലാടി പുത്തന്‍ ഉടുപ്പിട്ട് ഓടി നടന്നു തുമ്പിതുള്ളി പാട്ട് പാടി തൂശനിലയിലുണ്ട് തുമ്പമെല്ലാം മറന്നാടും തിരോവാണനാളുകളെ ഇനിയില്ലോരിക്കലും മടങ്ങി വരില്ലല്ലോ ഇമപൂട്ടി തുറക്കുമ്പോഴേക്കും കടന്നകന്നല്ലോ ആ നല്ലനാളിന്റെ മധുരം പകരും ബാല്യമേ ആടി തിമിര്‍ക്കുക മനമേ മറുനാട്ടിലായാലും മലനാട്ടിന്‍ മാലേയ സ്മൃതിയില്‍ കഴിയുക...!! ജീ ആര്‍ കവിയൂര്‍ 10-09-2016 ചിത്രം കടപ്പാട് google

നിനക്കായി

നിനക്കായി ഒരുവാക്കിനാലെന്റെ മറുവാക്കിനായി കാത്തു നിലക്കാതെ നീ എവിടെക്ക് പോയി മറഞ്ഞു കനവിന്റെ വീഥികളില്‍ തിരഞ്ഞോട്ടുകണ്ടില്ല നിന്നെ. കാഷായമുടുത്തു നീട്ടിയ കമണ്ഡലവുമായി പ്രണയ ഭിക്ഷക്കു കാത്തുനിലക്കാതെ നീയെങ്ങു ചക്രവാളത്തിന്‍ അപ്പുറത്തേക്ക് പോയിമറഞ്ഞോ സന്ധ്യയും പോയി രജനിയവള്‍ വന്നുമെല്ലെ കണ്‍ തടങ്ങളില്‍ ഇരുളിമ പടര്‍ന്നു  പഞ്ചഭൂത കോട്ട കൊത്തളങ്ങളിലാകെ ഭയമെന്ന  വിശപ്പുകള്‍ ഫണം വിടര്‍ത്തിയാടി എന്നിട്ടുമെന്തേ നിനക്കില്ലോട്ടുമേയില്ല  മോഹങ്ങളും മോഹ ഭംഗങ്ങളും ചിറകറ്റു വീണൊരു മഴപ്പാറ്റപോലെ പിടയുന്നു മനമാകെ തുടിക്കുന്നു നിനക്കായി .... ജീ ആര്‍ കവിയൂര്‍ 08-09-2016

ശലഭ മഴ

Image
ശലഭ മഴ മഴ മേഘ താരുണ്യ തേരിലേറി ഒരു കുളിർ തെന്നൽ വന്നെൻ  കാതിലായി  കിന്നാരമോതി ഇടനെഞ്ചിൽ  ഇക്കിളി കൂട്ടി ചെറു ചിരിയോടെ കടന്നകന്നു ...!! കനവുകണ്ടു ഉറങ്ങുമ്പോള്‍ നിന്‍ കിലുങ്ങും ചിരിയാലെ എന്‍ നിദ്രവിട്ടു കണ്‍ മിഴിക്കുമ്പോള്‍ കൈയത്താ ദൂരേക്ക്‌ നീ പോയി മറയുന്നുവോ ..!! നിന്‍പദ ചലനങ്ങളാല്‍ തളിര്‍ത്തു പച്ച പുല്‍ മേടകള്‍ പൂവിട്ടു തൊടിയാകെ വന്നു നിറഞ്ഞിതു ശലഭങ്ങളാനന്ദ നൃത്തം വച്ചു ഇളവെയിലില്‍ വന്നല്ലോ തിരുവോണവുമായ്...!! ജീ ആര്‍ കവിയൂര്‍ 08-09-2016 ചിത്രം കടപ്പാട് google  

കദന കനവ്‌

Image
കദന കനവ്‌ കനവായ കനവെല്ലാം ഒരുവേള നിനവായി മാറിയിരുന്നെങ്കില്‍ കടലായ കടലെല്ലാം സ്നേഹ തിരതള്ളി കരയെ കവരുമായിരുന്നോ കാര്‍മുകില്‍ മലയെ തൊട്ടുരുമുന്നു കണ്ടത് മയിലാടുമ്പോളതാ കാവടിയാടുന്നു മഴവില്‍  കരിവണ്ട് പൂവിനെ മുത്തമിട്ടു പറക്കുന്നു കുപ്പിവളകള്‍ കൂട്ടിമുട്ടി ചിരിക്കുന്നു  കാക്കകുയില്‍ പാടി തിമിര്‍ക്കുന്നു കോര്‍ത്തു തീരും മുന്‍പേ വാടി പോകുന്നു കൊഴിയും ഓര്‍മ്മ ചെപ്പിലൊതുങ്ങുന്നു. കദനങ്ങള്‍ക്കു നിറമേറെ ഉണ്ടല്ലോ കമനീയമാം പ്രണയത്തിന്‍ മുന്നില്‍  കഴിയുന്നു പൊഴിയുന്നു മോഹങ്ങളാല്‍  കമിതാക്കളെല്ലാം മറക്കുന്നു ഒരുവേള കനിവിന്റെ കനിതേടി അലയുന്നു കല്‍പ്പാന്തരങ്ങളോളം ജന്മങ്ങള്‍ കാലം കാല്‍പ്പാടുകള്‍ പതിപ്പിച്ചു  കടന്നകലുന്നു കദനങ്ങള്‍ നല്‍കി ...!! ജീ ആര്‍ കവിയൂര്‍ 08-09-2016 ചിത്രം കടപ്പാട് google

അകലല്ലേ നീ ....

അകലല്ലേ നീ .... ഒരുമാത്രയില്‍ പെറുക്കി കോര്‍ത്തു നിന്‍ ചിരിമുത്തുകളാല്‍ ഞാനെന്റെ മനസില്‍ നിനക്കായി തീര്‍ത്തൊരു മാല നിശകളില്‍ നിറയും മൗനം നിറ വര്‍ണ്ണത്തിന്‍ ലഹരിയില്‍  നിദ്രവിട്ടു ഉണരുമ്പോളറിയുന്നു നീയും ഞാനും മരണം കാത്തു കഴിയുന്ന  നിശബ്ദമായ  ജീവിത വഴിയിലെന്നു . ഞാനറിയാതെ എന്‍ വിരല്‍ തുമ്പിലുടെ വിരുന്നുവന്നു വാലിട്ടെഴുതിയ കരിമീന്‍ മിഴിയുള്ള നാണകുണുങ്ങി കനവു നിറഞ്ഞ പ്രണയാക്ഷരിയുമായി ഹൃദയം നിറക്കുന്ന മനോഹരിയാളെ എന്നു നീ പിണങ്ങുമെന്നറിയില്ല കരിവള കിലുക്കി കൈവിട്ടകലും കുറുമ്പുകാരി എന്‍ ആശ്വാസ വിശ്വാസങ്ങളുടെ അത്താണിയാം കാമിനിയാളെ പെണ്ണാളെ എന്നെ നീ വിട്ടകലരുതെ ............  

എന്റെ പുലമ്പലുകള്‍ 62

എന്റെ പുലമ്പലുകള്‍ 62 എന്തിനു ഒളിക്കുന്നു വാക്കുകളുടെ പിന്നില്‍ വരിക തുടച്ചു നീക്കാം നാം തീര്‍ത്ത വരികളൊക്കെ എന്നിട്ട് നഗ്നരാകാമീ ലോകത്തിന്‍ കപടതക്ക് മുന്നിലായി  എന്തൊക്കെ എന്റെ കൈവശത്തു ഉള്ളവയൊക്കെ സ്വന്തമല്ല എന്നറിഞ്ഞിട്ടും വിട്ടുയൊഴിയാന്‍ എന്തെ മനസ്സുവരുന്നില്ല നമ്മുടെ ചുണ്ടുകള്‍ തമ്മില്‍ കുട്ടിമുട്ടി നിശബ്ദതയുടെ മര്‍മ്മരങ്ങളിലായി എല്ലാ പ്രതിബന്ധങ്ങളുടെ തടസ്സങ്ങളെ വകവെക്കാതെ എങ്ങിനെ നാം ബധിതരായി പരസ്പരം ഇത്ര ആഗ്രഹിച്ചിട്ടും എന്തെ അറിയാതെ പോയി അതാവുമോ പ്രണയത്തിന്‍ തീവ്രത എന്റെ ശുന്യതകളെ നിന്‍ സാമീപ്യത്തില്‍ കരകവിഞ്ഞു ഒഴുകട്ടെ വന്നു നീ വന്നു വാര്‍ത്തു കളയു എന്‍ ഏകാന്തതയെ

കണ്ണനെ കണ്ടവരുണ്ടോ

കണ്ണനെ കണ്ടവരുണ്ടോ ആരുപറഞ്ഞു കണ്ണന്റെ നിറം കറപ്പെന്നു കണ്ടവരുണ്ടോ കാര്‍വര്‍ണ്ണമങ്ങു ചിദാകാശത്തു തെളിഞ്ഞതാണോ അതോ കനവെല്ലാം നിനവാക്കുന്നവന്‍ കാട്ടിയതോ കായാമ്പൂവിലും മയില്‍പ്പിലി തുണ്ടിലും മഞ്ചാടികുരുവിലും കണ്ടോ നിങ്ങള്‍ വണ്ടണഞ്ഞോ അതോ ചുണ്ടണഞ്ഞോ പുല്ലാം കുഴലിന്‍ സുഷിരങ്ങളിലായ് കേട്ടവരുണ്ടോ അമൃതധാര അതു ഗോക്കളും ഗോപാലകരും ഗോപസ്ത്രികളും ഗോവര്‍ദ്ധനവും ഗോകുലവും മയങ്ങിനില്‍ക്കുന്നുവോ സഞ്ജീവനി പോലെയല്ലോ, സഞ്ജീവനി പോലെയല്ലോ.... ജീ ആര്‍ കവിയൂര്‍ 04-09-2016

എന്റെ പുലമ്പലുകള്‍ 61

എന്റെ പുലമ്പലുകള്‍ 61   ചിരിയുടെ ഉറവിടം എവിടെയാണോ ആവോ ഉള്ളറകളില്‍ മിടിക്കും ഹൃദയത്തിന്‍ സമ്മാനമോ ആവോ ആര്‍ക്കറിയാം എങ്കിലും ഒന്നുമറിയാതെ നാം ചിരിച്ചുകൊണ്ടേ ഇരിക്കുന്നു വേണ്ടും വീണ്ടും എപ്പോഴാണെന്നറിയില്ല ഈ ചിരി പെട്ടെന്ന് കരച്ചിലാവുക പിന്നെ കരയിപ്പിക്കലാവുക ജനിച്ചപ്പോള്‍ മുതല്‍ ചിരിക്കുകയാണ് ചിരിപ്പിക്കാന്‍ ശ്രമിക്കലാണ് എല്ലാം തോന്നലുകള്‍ മാത്രം മനസ്സറിഞ്ഞു ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയി അല്ലെ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും അഭിനയിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു അതോ വെറും തോന്നലോ ഈ അടക്കാന്‍ കഴിയാത്ത ചിലരാല്‍ തൂവലാല്‍ തുടച്ചു കളയപ്പെടുന്നു ഞാന്‍ പുറമേ ചിരിക്കയും അകമേ കരയുകയുമാണ് ആയസ്സിനു ദയിര്‍ഘം ഉണ്ടാവുമെന്ന് ചിരിച്ചുകൊണ്ട് പറയും എങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ചിരി മായുന്നല്ലോ ഇനി ശ്രമിക്കാം ചിരിനില നിര്‍ത്താന്‍ അതിനുള്ള കാലാവസ്ഥ തുടര്‍ന്നു കൊണ്ടുപോകാന്‍ ഇനി ഏറെ ചിരിച്ചാല്‍ കാത്തിരിപ്പുണ്ട്‌ കൂച്ചുവിലങ്ങിടാന്‍ ചിരികളെ സൂക്ഷിക്കുക ഇല്ലെങ്കില്‍ ഭവിഷത്തുക്കളെ നേരിടുക ചിരിയോടെ

എന്റെ പുലമ്പലുകള്‍ 60..!!

എന്റെ പുലമ്പലുകള്‍ 60..!! അറിയാതെ മൗനമായി വന്നു നീ ചിരിതൂകിനിന്നതും നിന്‍ അധര കാന്തിയില്‍ നിലാവൊളി മിന്നിമായുന്നത് കണ്ടു കനവോ നിനവോ എന്നറിയാതെ നിന്നനേരം നിന്റെ പുഞ്ചിരിയില്‍ മുത്തും പവിഴവും  ഉണ്ടെന്നു ഞാന്‍ പറയില്ല പക്ഷെ ഉഷ്മളമായ സ്നേഹത്തിന്‍ പൂച്ചെണ്ടുകള്‍ ഉണ്ടെന്നറിയുന്നു രമ്യമായ ഹൃദയത്തിന്റെ തടങ്ങളില്‍ നിന്നും വരുന്ന സ്വാര്‍ത്ഥമല്ലാത്ത ഒരു നിഷ്കളമാം  ഒരു കല്ലോലിനി ഒഴുകുന്നുണ്ട് പറയാതെ തരമില്ല ..!! കാറ്റുവന്നു നിന്‍ കാതില്‍ മെല്ലെ പറഞ്ഞ് അകന്നതു ഞാനറിയുന്നു കാതരേ കരളിന്‍ പൊന്‍ മണിയെ നിന്‍ പദനിസ്വനത്തിന്‍ കാതോര്‍ത്ത് കാത്തു കാത്തു നില്‍പ്പുയീ ഏകാന്തതയില്‍ അകലെ ഏതോ കിളിപാടി വിരഹത്തിന്‍ നൊമ്പര ഗാനം..!!

ഓണം വരവായി

ഓണം വരവായി പൂകൈത മറവില്‍നിന്നെത്തി പൂമണവുമായി എന്നരികില്‍ പൊന്നിന്‍ ചിങ്ങ കാറ്റുവന്നല്ലോ പാടമാകെ പച്ചയുടുത്തുല്ലോ മുറ്റത്തു തുമ്പി തുള്ളി കളിയാടി മുക്കുറ്റി തെച്ചി ചെമ്പരത്തി മുഖമാകെ തുമ്പപ്പൂചിരിതൂകി മഴമേഘങ്ങള്‍ വഴിമാറി തിരുവോണ വെയില്‍ വന്നല്ലോ തീരാത്ത  ദുഃഖമകന്നല്ലോ തപ്പുകൊട്ടി തുകിലുകൊട്ടി പാട്ടുപാടിയല്ലോ  തെളിഞ്ഞല്ലോ മനമാകെ തിരയിളകി..... പൊന്നരി ചെമ്പാവിന്‍ ചോറിനൊപ്പം പര്‍പ്പടക പുളിശ്ശേരി എരിശ്ശേരിയും പായസവും കൊതിയുണര്‍ത്തിയല്ലോ പലനാടും കടന്നതാ പ്രവാസിയുവന്നല്ലോ പാട്ടിനൊപ്പം ആട്ടമാടാൻ നാടും  നഗരവുമുണർന്നല്ലോ നാട്ടിലോണത്തപ്പന്റെ തേരുവന്നല്ലോ പൊന്നിൻ തേരുവന്നല്ലൊ ജീ ആര്‍ കവിയൂര്‍ 03-09-2016

നിഴലുകള്‍ ..!!

നിഴലുകള്‍ ..!! നിഴലുകള്‍ മതിലുകള്‍ കടക്കില്ല മെതിയടി യോളം  നില്‍ക്കും പതിയെ പതിവായി നടക്കുമ്പോള്‍ അവക്കും മടുക്കും മയക്കത്തിലേക്ക് വീഴുമ്പോള്‍ അവ ഇടക്ക് ശല്യം ചെയ്യും തൊട്ടുതലോടും പോലെ നനവാര്‍ന്ന സമ്മാനങ്ങള്‍ തന്നകലും വീണ്ടും തിരികെ കിടക്കുമ്പോള്‍ അവവീണ്ടും വളര്‍ന്നു വലുതാകുന്നു പകലിനൊപ്പം നട്ടുച്ചക്കു ഒന്ന് വിട്ടകലും പിന്നെ ചായയും പലഹാരവും കഴിഞ്ഞു പിന്തുടരും സന്ധ്യ മയങ്ങുവോളം നിലാവിന്റെ നീളത്തോളം വളര്‍ന്നവ വീണ്ടും മയങ്ങി അകലും നിഴലുകള്‍ പലപ്പോഴും ഉപദ്രവകാരികളല്ല അങ്ങ് അന്ത്യ യാത്രവരെ കുട്ടത്തില്‍ ഉണ്ടാവും ഒരു ആശ്വാസം തന്നെ

ഉറക്കമില്ലാ രാവ്

Image
ഉറക്കമില്ലാ രാവ് വീണ്ടും വീണ്ടും നിലാകുളിരെന്‍ മനസ്സില്‍ ഇക്കിളി കൂട്ടിയകന്നോരാ സമ്മാനമായി കവിളില്‍ നല്‍കിയ മുത്തം നറുമുത്തം മറക്കാനാവാത്ത ബാല്യമേ നീഎനിക്കെക്കിയ കൊലുസ്സിട്ട കനവുമായി വന്നൊരാ നാളുകള്‍ എവിടെ പോയൊരാ കൗമാര്യവുമെന്നില്‍ നിന്നും വിട്ടകന്നുവല്ലോ , കാലത്തിന്‍ കോലായില്‍ ഞാനിന്നു ഒരു ചാരുകസേരയില്‍ കൂനി കൂടിയിരിപ്പു മനസ്സില്‍ വന്ന വാക്കുകള്‍ ഓരോന്നും തപ്പി തടയുന്നു പാതിരാവായിട്ടുമില്ല ഉറക്കവും എല്ലാം നിന്‍ ഓര്‍മ്മകളില്‍ മുങ്ങി പോകുന്നുവല്ലോ എന്ന് നീ അറിയുന്നുവോ ആവോ ..!!

നിന്‍ ഓര്‍മ്മകവിത

Image
നിന്‍ ഓര്‍മ്മകവിത ഒരുവേള ഞാന്‍ നിന്റെ തണലായി മാറുവാന്‍ കൊതികൊണ്ട നാളുകളിലറിയാതെ കിനാക്കാണ്ട് ഏറെ നടന്നോരുകാലം നീട്ടിയെഴുയിയ നിന്‍ കണ്ണിണ കറുപ്പിന്റെ കവിതവായിച്ചു എഴുതി പാട്ടായി മാറ്റുമ്പോള്‍ നിന്‍ ഇടഞ്ചു മിടിക്കുന്നതറിഞ്ഞു ഞാനുമെത്രയോ തവണ കൈമാറാന്‍ കൊതിച്ചൊരു മഷിയുണങ്ങാത്ത കടലാസുകള്‍ കീറി കളഞ്ഞത് ഇന്നുമെന്‍ ഓര്‍മ്മയില്‍ തെളിയുന്നല്ലോ ഇന്നെത്രയകലെ നീ പോയി മറഞ്ഞല്ലോ തിരികെ വരാത്തൊരു നക്ഷത്ര കൂടാരത്തില്‍ പോയി തിളങ്ങുന്നുവോ എന്‍ കണ്ണിന്‍ ഇരുളിന്‍ മുന്നിലായി എത്ര എഴുതിയാലുമിന്നും നിന്‍ കഥകള്‍ തീരുകില്ല തീര്‍ന്നാലും വീണ്ടും പൊട്ടി വിരിയുന്നു ഒരു വസന്ത കാലത്തിന്‍ പൂക്കാലം പോലെ എന്‍ മനമാം പൂവാടികയില്‍ സുഗന്ധം പരത്തുന്നു നോവിന്‍ തോണ്ടപൊട്ടി പാടും എന്നിലെ  കവിതയുടെ വിതയായി മാറുന്നു വീണ്ടും വീണ്ടും  ...!!

നീയെന്ന ഓണം ..!!

Image
നീയെന്ന ഓണം ..!! നിന്‍ വാര്‍മുടിതുമ്പില്‍ നിന്നുമിറ്റു വീണജലകണത്തിന്‍ കുളര്‍മയില്‍ മുറിഞ്ഞു വീണോരെന്‍ കനവുകള്‍ക്കു നേരെ മുല്ലപ്പൂമൊട്ടിന്‍ പുഞ്ചിരിയാലെ കണികണ്ടുണരുന്ന തിരുവോണ പുലരികള്‍ ഇന്നെനിക്കുയെന്റെ  ഓര്‍മ്മ താളുകളില്‍ നൊമ്പരം തന്നകലുന്നുവല്ലോ മറക്കുവാന്‍ കഴിയുന്നില്ല നിന്‍ മിഴിയില്‍ തിളങ്ങുന്നൊരു നിലാപെരുമയില്‍ ഉയാലാടുന്നു എന്‍ മനമിപ്പോഴും മുറ്റത്തു മുക്കുത്തി തുമ്പയും തെച്ചിയും വിരുന്നു വന്നു നീ തീര്‍ത്തൊരു പൂക്കളത്തിന്‍ മുന്നില്‍ തുമ്പി തുള്ളുന്നു ഇന്നു തിരികെ വരാത്തൊരു ക്ഷുഭിതകൗമരമേ നീ തന്നകന്ന ദിനങ്ങള്‍ എനിക്കിന്നുമീ ജീവിത സാന്തനങ്ങളില്‍  നല്‍കുന്നു ഉണര്‍വ്......!!     

കണ്ണാ .......

Image
കണ്ണാ ....... നിൻ ചിരിയാലെ ഒരു പുഞ്ചിരിയാലെ എന്നിൽ നിറഞ്ഞു  പൊൻ കിരണം .... നീ ചുണ്ടിലെ  മുരളികയിൽ നിന്നും ഉതിരും സ്വരമധുരിമയിൽ യദുകുലം കണ്ടു യമുനയും കണ്ടു ഗോക്കളും ഗോവര്‍ദ്ധ ഗിരിയും കണ്ടു  രാധേയേയും ഭാമയും കണ്ടു അനുരാഗിണിയാം മീരയും കണ്ടു  എല്ലാം മറന്നു എന്നെ മറന്നു എന്നുള്ളിലാകെ നീ മാത്രമായി  എനിക്കെന്നും വേണം എന്നെന്നും വേണം നിന്‍ സാമീപ്യ വസന്തം കണ്ണാ ....!! ജീ ആര്‍ കവിയൂര്‍ 2.09.2016 ചിത്രം കടപ്പാട് google

കുറും കവിതകള്‍ 674

കുറും കവിതകള്‍ 674 മഥിക്കുന്ന മനസ്സും സാഗര തിരകളും കാറ്റിനും വിരഹം ..!! ആലിൻ തണലിൽ പതിയിരുന്നു മൗനം ദൈവങ്ങൾ ഉറക്കത്തിൽ ..!! കടല്‍പ്പാലത്തിനപ്പുറം കത്തിയെരിയുന്നുണ്ട് പകലിന്റെ അന്ത്യം ..!! അമ്മയുടെ സന്തോഷം ജന്മാഷ്ടമിയെന്ന്‍. എല്ലാ കണ്ണുകളുമെന്റെ നേരെ ..!! തണല്‍ തീര്‍ക്കുന്നു ഗ്രീഷ്മത്തിലൊരു പൂക്കുട ചൂടി ജന്മസുഖം  ..!! വസന്ത മലരിയുടെ  തേന്‍ നുകരാന്‍ കാത്തിരിപ്പിന്‍ ദുഃഖം ..!! അക കണ്ണുകള്‍ വസന്തചിറകില്‍ നുകരുന്നു സ്വാന്തനം ..!! വെയിലിന്‍ നിഴല്‍പറ്റി മല്ലിപൂമാലകളുടെ  സുഗന്ധം വിശപ്പിന്‍ വിയര്‍പ്പോഴുക്കം ..!! പ്രാതാലുമായി നീങ്ങുന്ന വള്ളത്തിന്‍ മുന്നില്‍  താറാവിന്‍ നീണ്ട നിര..!! മിണ്ടാതെ നിന്റെ ഹൃദയത്തിലേറിയൊരു  കൊലിസ്സിന്‍ ചിരിയുമായി ..!! മഞ്ഞില്‍ പൊതിഞ്ഞ മരക്കുട്ടത്തിലെവിടയോ തേടുന്നു ഹൃദയ നോവ്‌ ..!!

തണല്‍ തീര്‍ക്കുന്നവര്‍

Image
തണല്‍ തീര്‍ക്കുന്നവര്‍ ജീവിത സന്തോഷങ്ങള്‍ക്കായ് ഒരുക്കുന്നു നാം തണലുകള്‍ എങ്കിലോ അനുഭവിക്കാന്‍ യോഗം മറ്റാര്‍ക്കോ ഇതാണ്  പ്രകൃതിയുടെ നിയമമെന്നു തോന്നുന്നു അഴലിന്റെ നിഴലില്‍ കഴിയുമ്പോള്‍ അല്‍പ്പം പ്രത്യാശയുടെ കിരണം എന്തെ കേട്ടടങ്ങുന്നതുപോലെ നിരാശയയുടെ നിശകള്‍ക്ക് മൗനത്തിന്‍ മര്‍മ്മരങ്ങള്‍ ഇല്ല ഉണ്ടൊരു മോചനമവസാനം ശാന്തി തീരങ്ങളിലേക്ക് ..!!