Posts

Showing posts from August, 2011

പ്രണയമേ നിനക്കായി

Image
പ്രണയമേ നിനക്കായി അന്ധമാം പ്രണയമേ അന്തി എന്നോ പുലരിയെന്നോ മധുരമെന്നോ കയ്യിപ്പെന്നോ ചൂടെന്നോ തണുപ്പെന്നോ കാലത്തിന്‍ ചക്രവാളത്തിനും ജന്മമരണങ്ങള്‍ക്കുമപ്പുറമല്ലോ നിന്റെ ഈ പാച്ചിലായി പിന്നെ ഞാന്‍ എന്തിനു ദുഖിക്കുന്നു നിനക്കായല്ലോ എന്റെ ഓരോ നിമിഷങ്ങളും എന്നും എണ്ണി കഴിയുന്നു ഈ കവിതയുമായി

ഇന്ന് അത്തം

Image
ഇന്ന് അത്തം അത്തമാണിന്നെന്നു അറിഞ്ഞപ്പോള്‍ മൊത്തത്തിലായി മത്താപ്പു പൂത്തിരി കത്തി മനസ്സിലായ് പൂത്തുലഞ്ഞു കാത്തിരിപ്പാര്‍ന്ന കിനാക്കളോത്തിരി പുത്തനുടുപ്പിട്ട് തൂശനിലയിലുണ്ട് ഊഞാലിലേറി തത്തി കളിക്കാന്‍ നീയുംപോരുമോയിനി പത്താം ദിനം ഓണമല്ലോ

വിദ്യാഭ്യാസ പുരോഗതി

Image
വിദ്യാഭ്യാസ പുരോഗതി ഒന്നാം പാഠ പുസ്തകം (പണ്ട് ) തറ പറ പന തല വാല്‍കഷ്ണം : പറ പറ എന്ന് പറഞ്ഞു പറഞ്ഞു പഠിച്ചു തലവനായി തറയുടെയും പറയുടെയും പനയുടെയും ഉടമയായി ഒന്നാം പാഠ പുസ്തകം (ഉടന്‍ നിലവില്‍ വരുന്നു) മ - മൊബൈല്‍ ഫോണ്‍ ക - കമ്പ്യൂട്ടര്‍ ഇ- ഈ മെയില്‍ ച -ചാറ്റ് ഫ - ഫേസ് ബുക്ക്‌ വാല്‍കഷ്ണം : ഇവ എല്ലാം പഠിച്ചു വൈറസ്സു കേറി മനക്കരുത്തില്ലാതെ നടുവേദനയുമായി എങ്ങും എത്താതെ കടം കേറി മുടിയുന്നു രണ്ടാം പാഠ പുസ്തകം (പണ്ട് ) അമ്മ എനിക്ക് കാച്ചിയ പാല്‍ തരും അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും എന്തിനാണ് അമ്മ കരയുന്നത് ഞാന്‍ അച്ഛനോളം വലുതാകുന്നതാണ് അമ്മക്ക് ഇഷ്ടം രണ്ടാം പാഠ പുസ്തകം (ഇന്ന് ) മമ്മി എനിക്ക് കോമ്പ്ലാന്‍ തരും ഇല്ല എങ്കില്‍ ഞാന്‍ തുങ്ങി കിടക്കും ഞാന്‍ കോമ്പ്ലാന്‍ കുടിക്കാഞ്ഞാല്‍ മമ്മി പറയും നീ വലുതായി നിന്റെ പപ്പയെ പോലെ ദരിദ്രവാസിയാകാതെ ഷെയര്‍ മാര്‍ക്കറ്റില്‍ വമ്പനും റിയല്‍ എസ്റ്റേറ്റ്‌ മാഫിയ തലവനായി സുഖിച്ചു കഴിയുന്നതാണ് മമ്മിക്കു ഇഷ്ടം

ചതുരംഗ കളികള്‍

Image
ചതുരംഗ കളികള്‍ അന്ധകാരത്തിനന്ത്യം കുറിക്കുവാന്‍  അറിയാത്ത തെരുവിലുടെ അലയുമ്പോള്‍  ആദ്യമായി ഊരും പേരുമറിയാതെ ആദിയോടെ നീങ്ങും കിനാക്കള്‍ പോലെ  ഈക്കാണുന്നതൊക്കെ വെറും മായയായി ഇണക്കും കാഴചകള്‍ മാത്രമായി മാറുമ്പോള്‍  എവിടെ നിന്നോ വേദനയുടെ തിരക്കാറ്റുകള്‍ ഏല്‍പ്പിക്കുന്നു കരളിന്‍ നോവിന്‍ ചിലമ്പലുകള്‍ ഐഹിക  സുഖാനുഭൂതി പരകരാനെന്തിനും ഏതിനും മടിക്കാത്ത ക്രൂര നോട്ടങ്ങളൊക്കെ  പെറ്റുപെരുകുന്നു കാമാന്ധ ജന്മങ്ങള്‍ പലതും  പെരും ചാലിലുടെ ഒഴുകിയകലുന്നു പേരില്ലാതെ  പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍  പൊരുത്തക്കേട്  കാട്ടി കൂട്ടുന്നവര്‍  കൈയൂക്കുള്ളവര്‍ കാര്യക്കാരായി നിന്നു  കൈകാര്യം ചെയ്തു  തെരുവു നയിക്കുമ്പോള്‍  ഓര്‍മ്മകെടുത്തും വിഭ്രാന്തി പകര്‍ന്നാടുന്നു  ഒഴിയാ ബാദ്ധ്യതയായി അലയുന്നു എങ്ങും  ഏകാദശ ധര്‍മ്മങ്ങളൊക്കെ കാറ്റില്‍ പറത്തി എങ്ങും അധര്‍മ്മം ചുടല നൃത്തമാടുന്നു നിത്യം  ഗന്ധാരിമാര്‍ ശതപുത്രന്മാരുടെ സഹസ്രാധര്‍മങ്ങള്‍ കേട്ട് കണ്കെട്ടി കണ്ണ് അടച്ചന്ധരാകുന്നു. ദ്രൗപതിമാരുടെ വസ്ത്രാക്ഷേപങ്ങള്‍ നിത്യവും ദുശ്ശാസനന്മാര്‍ നടത്തി ആഘോഷമാക്കുന്നു കുട്ടുനിന്നു

ദാഹിക്കുന്നുവല്ലോ

Image
ദാഹിക്കുന്നുവല്ലോ സര്‍വതിനും ഉടയനാം സൃഷ്ടിയെ നയിക്കും സര്‍വ ജ്ഞനാം തമ്പുരാനെ നീ സാദരം നല്‍ക്കിയൊരു ജീവന്തം അങ്ങയുടെ നേരാം സൃഷ്ടിയാം സ്വയം മനു എന്നും ഈശ്വരനെന്നും എണ്ണം സ്വാര്‍ത്ഥനാം ഇവന്‍ ചെയ്യും കൃരതകള്‍ കണ്ടിലല്ലയോ ദാഹിക്കും ഈ ചെറു പക്ഷിയോട്

ഒരു അപേക്ഷ

Image
ഒരു അപേക്ഷ ദൈവമേ നിങ്ങളിത് കാണുന്നില്ലേ അതോ കണ്ടിട്ടും കാണാതെ മുഖംതിരിക്കുകയാണോ നീയാണെന്ന് അവന്‍ ആ ഇരുകാലി ചമയുന്നു എന്റെ വര്‍ഗ്ഗത്തെ കൊന്നെടുത്തു വാലിന്‍ തുമ്പിനാല്‍ വര്‍ണ്ണം നിറക്കുവാന്‍ ആഘര്‍ഷണി നിര്‍മ്മിക്കുന്നു സഹായിച്ചില്ലേ നിന്നെ ഞാന്‍ ത്രേതായുകത്തില്‍  സേതു ബന്ധിക്കുവാന്‍, ഇന്ന് ഞാന്‍ തേടുന്നു സഹായം ഹേ ഈ സ്വരം കേള്‍ക്കുമോ ഈശ്വരാ , അണ്ണാര കണ്ണനാം എന്‍ അപേക്ഷ

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )

Image
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 ) ലക്‌ഷ്യം നേടാതെ രാം ലീല വിടില്ല -ഹസാരെ രാമ ലീലയായാലും കൃഷ്ണ ലീല യായാലും സൂചി കുത്തുവാന്‍ അഴുമതിക്കാര്‍ അവര്‍ സമ്മതിക്കുമോ ആവോ !!! ജന്‍ ലോക് പാലില്‍ നിന്ന് പിന്നോട്ടില്ല .  പിന്തുണയുമായി ജനസാഗരം   വങ്ക തീരങ്ങളും ചില മലബാര്‍ കടലോരങ്ങളും ഹിന്ദുസാഗര ഓരവും എന്തെ ഇളകിയില്ലല്ലോ നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു ഇടി വെട്ടിയാല്‍ ആനയും വീഴും പവന്‍ വില രു: 20 ,520 സ്വര്‍ണ്ണ വില ഏറുമ്പോള്‍ കുറയുന്നു മനുഷ്യന്റെ വില കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശന നടപടി ഹൈക്കോടതി തടഞ്ഞു ഇവിടെ തടയുമ്പോള്‍ അതിര്‍ത്തി കടക്കുമൊരു ഒത്തു കളിയെ കറാച്ചിയില്‍ സംഘര്‍ഷം തുടരുന്നു മരണം 60 പാക് പള്ളിയില്‍ ചാവേറാക്രമണം : 53 മരണം കാബൂള്‍ ബ്രിട്ടീഷ് കൗൺസിലിന് നേരെ താലിബാന്‍ ആക്രമണം : 14 മരണം ദേവാലയാങ്ങളുടെ സുരക്ഷ പോലും ദൈവം കൈ വെടിഞ്ഞപ്പോള്‍ പിന്നെ കൗൺസിലിന് കാര്യവും പറയണോ

തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി

തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി തുമ്പാ കൊണ്ട് വെട്ടി ചുട്ടാന്‍ പരുവത്തിനുള്ള ചോറും ആറു പോലെ സാമ്പാറും അയലു പോലെ അവിയലും തോരാത്ത മഴ പോലെ തോരനും കുട്ടുവാന്‍ കൊള്ളാത്ത കുട്ടു പോലെ കുട്ടുകറിയും വട്ടയിലയെക്കാള്‍ വലിപ്പമുള്ള പര്‍പ്പടകം ഉപ്പേറിയ ഉപ്പേരിയും ഇഞ്ചി കറിയുടെ കാര്യം ഒട്ടു പറയാനുമില്ല പക്ഷെ ഉണ്ട് കഴിഞ്ഞു വീശിയ ചിലര്‍ക്കു വാളു വെച്ച് ഒരു പൂക്കളം തീര്‍ക്കാതെ പറ്റുകയില്ലല്ലോ തിരുവോണത്തിനു ഉണ്ണിയെ കുടിച്ചു തീര്‍ക്കുന്നത് കോടികള്‍ ഒടുവില്‍ കോടി ഇട്ടു പതിനാറു വെച്ച് പുല കുളി അടിയന്തിരം വെക്കുവോളം ഇതാണല്ലോ നമ്മുടെ ഡോഗ്സ് ഓണ്‍ കണ്ട്റി ഹോ സോറി ദൈവത്തിന്‍ സ്വന്തം നാട്ടിലെ പരിപാടി

ബ്ലോഗറാം മലയാളികള്‍

Image
ബ്ലോഗറാം മലയാളികള്‍ ആരെയെന്നുമേ എന്നറിയാതെ ലിംഗ വര്‍ണ്ണ ജാതി മത ഭേദമില്ലാതെ അക്ഷര കുട്ടിന്റെ പിന്നാലെ കുട്ടുകാരാകുന്നു കവിതയോ കഥയോ ലേഖനമൊക്കെ ലാഖവത്തോടു പിന്നെ അലോഹ്യമായി തീരുമ്പോള്‍ നോവേറുന്നു എന്ന് അറികെ ഭൂലോകത്തിലെ അന്തര്‍ ദൃശ്യജാലക കുട്ടായിമ്മകളെ സാഹോദര്യത്തിന് അപ്പുറം മറയില്ലാതെ സഹജമാം മനന ശ്രവണാതി ഗോചരങ്ങളൊക്കെ ചിലര്‍ ഏറ്റുന്നു ഏറുന്നു അസൂയ കുശുമ്പും കുന്നായിമ്മകളും എന്നാലേറെ സഹവര്‍ത്തികളായി ഒരുകുടകീഴിലായി പോകുമി മലയാള ബ്ലോഗുകളും മലയാള ഭാഷയിനിയും വളരട്ടെ ഞാനെന്നും എന്റെതെന്നും ഉള്ള അഹമ്മതി കുറയട്ടെ മലയോളമുയരട്ടെ മാനം മുട്ടട്ടെ മാനാഭിമാനമെറട്ടെ മലയാളവും മലയാളിയുമുള്ള കാലമത്രയും

പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍

Image
പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍ * നാട്ടില്‍ നിന്നും അകന്നുള്ള ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും ആഘോഷങ്ങളുമാണ്. ഓണ സങ്കല്‍പ്പങ്ങളുടെ ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയുമെല്ലാം ഇന്നും മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്‌. കർക്കിടക മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു . അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു. എന്നാല്‍ പരസ്പരം വീറുംവാശിയുമായി ഒന്നാം ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു . ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്. മാവേലി വേഷങ്ങള്‍ക്കായി. ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്‌. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴ

ആരോരുമറിയാതെ

Image
ആരോരുമറിയാതെ നീ വന്നു പോകും വഴി ആര്‍ക്കുമേ അറിയില്ല പറയാമോ നിന്റെ നാടേത്‌ നടവഴിയെത് ഇല്ല നിനക്ക് വര്‍ണ്ണ വര്‍ഗ്ഗ ജാതികളോന്നുമേ പ്രായത്തിനു ഓര്‍മ്മകള്‍ ഒട്ടുമേ ഇല്ല നിനക്കായി യുദ്ധങ്ങള്‍ ,ചരിത്രങ്ങളൊക്കെ വഴിമാറിയില്ലേ കുടീരങ്ങള്‍ പടുത്തുയര്‍ത്തി പലരും നിനക്കായി നിന്നെ കുറിച്ച് കവിത ചമച്ചു കവിളായി പലരും നിന്റെ ഒരു ശക്തിയെ ഹാ പ്രണയമേ ++++++++++++++++++++++++++++++++   INSPIRATION FROM : http://yaagaaswam.blogspot.com/2011/08/blog-post_15.html

മഹത്തരം

Image
മഹത്തരം സ്വയം ഉള്‍ ഖനനം നടത്തുന്നതിന്നു അനിവാര്യം സ്വാര്‍ത്ഥ മാനസങ്ങളെ അറിക കടന്നു പോയൊരു ഇന്നലകളുടെ വേദന അറിയൂ നാളെ വന്നീടും ഇമയടച്ചു തുറക്കുമുന്‍മ്പായി ഓര്‍ത്തു കോള്‍കയിനിയും ഉണ്ട് സന്മാര്‍ഗെ ഗമിക്കേണം ഗുണമായ് ഭാവിക്കുവാന്‍ ഉള്‍ കൊള്ളുക നന്മയാര്‍ന്ന പഴമയുടെ വാക്കുകള്‍ മഹത്തരം

അമ്പട ഞാനേ

Image
അമ്പട ഞാനേ അല്‍പ്പ പ്രാണിയും പ്രപഞ്ച നടനത്തിന്‍ കമ്പനത്താല്‍ തുള്ളുന്നു ഒപ്പം തുള്ളിക്കാന്‍ പ്രേരക മരുളുന്നു തന്നെക്കാള്‍ വളര്‍ന്നൊരു ജീവിക്കുമെന്തേ കൗതുകമുണര്‍ത്തുന്നു ജഗദീശന്റെ ഈ മായാ വിലാസങ്ങള്‍ കണ്ടിട്ടും നാമെന്തേ കാണാത്തതു പോല്‍ തിരിഞ്ഞകന്നു നടക്കുന്നു ,പഞ്ചയെന്ത്രിയ സഞ്ചിത ശക്തികളും മനനാതീതരായി ഈ അംബരസ്ഥലിയില്‍ വന്‍മ്പന്മാരില്‍ മുന്‍പനായി മിന്നരമേറി ഈശനു തുല്യനായി ചമയുന്നു  

സ്വാദ്

Image
സ്വാദ് അന്ധകാരത്തിന്റെ മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ചു അകന്ന് അകന്നു പോകുന്ന വെളിച്ചത്തിനു പുറകെ ഒപ്പമെത്താന്‍ കുതിപ്പോടെ ഓടുമ്പോള്‍ ,പിടക്കുന്ന നെഞ്ചില്‍ കൈയ്യമര്‍ത്തി നീട്ടി ശ്വസിക്കാനാവാതെ നില്‍ക്കവേ ഉള്ളില്‍ നാമ്പിടുന്ന പ്രേരണ ചേതനയെ ഉണര്‍ത്തുമ്പോള്‍ എല്ലാം മറന്ന് ഓടുന്നു നേടുവാന്‍ , വെളിച്ചത്തെ അറിയുന്നു പുകയുന്ന ചുടില്‍ എരിയുന്ന സ്വാതന്ത്ര്യത്തിന്‍ സ്വാദ്

അറിയുക ഞാന്‍ എന്ന ഞാനിനെ

Image
അറിയുക ഞാന്‍ എന്ന ഞാനിനെ അനുഭൂതി പൂക്കുമി മണ്ണിന്റെ വിരിമാറില്‍ അഭൗമ സുഗന്ധ പരാഗണ സുഖം പകരും ഭ്രമരമായ് മാറി മദോന്‍ മത്തനായ് ഭ്രമണ ചക്രം തിരിക്കുമി പ്രകൃതിയുടെ വികൃതികളിലുടെ മുന്നേറവേ വിരഹമെന്നതുയറിയാതെ ലൗകിക ആന്ദത്തിനപ്പുറത്ത് അനവദ്ധ്യമാമോരു പ്രപഞ്ചത്തിനെ തേടി ഉള്ള യാത്രകളിലായി തിരിഞ്ഞൊന്നു നോക്കിടുകയിനി വേണ്ട്യതും വേദ്യമാം വേദനകള്‍ക്കു- മപ്പുറമുള്ളോരു പ്രകാശം തെളിയുമാ സത്യമാത്രയും പ്രശോഭിപ്പു നിന്‍ ഉള്ളത്തിലെന്നുമായി ,അണിമ മഹിമ ലഘുമ ഗരിമകളൊക്കെ അകറ്റിയറിയുക ഞാന്‍ എന്ന ഞാനിനെ

ഈ വിധമിങ്ങനെ എന്നറിയാതെ

Image
ഈ വിധമിങ്ങനെ എന്നറിയാതെ കനവുകള്‍ താണ്ടി നിനവുകള്‍ക്കുമപ്പുറത്തിലേക്ക് സൂക്ഷമാര്‍ന്നൊരു പഞ്ചഭൂതങ്ങളുടെ അകകാമ്പു തേടി തിരഞ്ഞങ്ങു സ്ഥുലതയിലുടെ അറിഞ്ഞു സൂക്ഷ്മ ഭൂതങ്ങളിലുടെ സ്ഥുലതയെ പ്രാപിച്ചു ഇന്ദ്രിയ ഗോചരമാര്‍ന്നങ്ങു പഞ്ചീകരണമാര്‍ന്ന ആത്മ പരമാത്മ ചൈതന്യത്തെ അറിഞ്ഞു എന്നിലെ എന്നിലേക്കു അലിഞ്ഞു അലിഞ്ഞു പുനര്‍ജ്ജന്മ ദുഃഖങ്ങളില്ലാതെ സായുജ്യമാര്‍ന്നങ്ങു ജീവിത ധന്യതയിലെത്തുവാന്‍ നീന്തി തുടിക്കുമി സംസാരസാഗര സീമയിങ്കലായി തിരയുന്നു വീണ്ടും വീണ്ടുമായ്‌ കാഞ്ചന കാന്തി പകര്‍ന്നു ലാഞ്ചനയേറി കുറയാതെ നിര്‍ലജ്ജമായി പരിഭവങ്ങള്‍ പരിണയങ്ങള്‍ വൃണതമാര്‍ന്നൊരു ആസക്തിയോടെ തേടിയലയുന്നു നാളെയെങ്ങിനെ എന്നുയെന്ന് അറിയാതെ ....................

ജൈത്ര യാത്ര

Image
ജൈത്ര യാത്ര ഇന്നിന്റെ നീരാളിപ്പടര്‍പ്പില്‍ ഈറനണിയിക്കുമി വേദന ചുരത്തും നിമിഷങ്ങളൊക്കെ തപിക്കുമി- നാവിന്റെ പിഴവുകളുടെ ഒടുക്കം ശാപ വാക്കിന്റെ തുടക്കം ശരശയ്യാവലമ്പം മനനത്തിന്‍ ഉറക്കം മൃത്തുവിന്‍ കരങ്ങളിലെ ഒതുക്കം പാരവശ്യത്തിന്‍ അടക്കം പിറക്കുവാനുള്ള തിടുക്കം ഉഴറുന്നു മര്‍ത്ത്യനായി ഉഴലുന്നു,ഈ  വിധ ദുഃഖം ജീവിതമേ നിന്‍ യാത്രയിനി എങ്ങോട്ടോ ..???

നോവ്‌

Image
നോവ്‌ ഷീരമുള്ളോരു നെഞ്ചില്‍ കൂട്ടിലെ അമൃത കുമ്പങ്ങളോക്കെ തിങ്ങിവിങ്ങി നിറഞ്ഞോഴുകി കണ്ണു നീര്‍ധാരകളായ് പെറ്റു വീണൊരു പൈതലിന്‍ രോദന വലയങ്ങള്‍ക്കുമപ്പുറം നോവുകളുമായ് മാതൃത്തമേ കടല്‍ കടന്നു എന്തിനു ഈ പ്രവാസ ദുഃഖം പേറുന്നതു വെറും കാഞ്ചന കാമനകള്‍ക്കോ നിനക്കുഎങ്ങിനെ മനസ്സ് വന്നുയിങ്ങിനെ തീരാത്ത ശാപമിതു ഇന്നിന്റെ വേദനകള്‍ കുറ്റം ചുമത്തുന്നു പഠന സംഹിതകളേ സാഹചര്യങ്ങളെയോക്കെ നാളെ പരിതപിക്കുന്നു സ്നേഹമില്ലായിമയുടെ തേങ്ങലുകള്‍ ,മുള്‍ മുനയെറി കുതിക്കുന്നു എങ്കിലും എന്തേ ഇരുകാലിയിത്ര സ്വാര്‍ത്ഥനായ്‌ മാറുന്നിയി വിധ ദുര്‍വിധികളേന്തേ ഏറുന്നു നോവുകള്‍ സമ്മാനിക്കുമിയാത്രയെങ്ങോട്ട്‌ എന്ന് അറിയാതെ നിന്നു ഞാന്‍ ഏകനായി എന്തിനു ചിന്തിച്ചു കഥിക്കുന്നു ഈ വിധം ആര്‍ക്കു വേണ്ടി

ഋതുസഞ്ജനയോട്

Image
ഋതുസഞ്ജനയോട് ഇത്രയേറെ വെറുക്കുന്നുവോ ജീവിതത്തിന്‍ കയ്യ്പാറന്ന മധുരം ഇനിയെത്ര വര്‍ഷങ്ങള്‍ ഇനിയെത്ര പുലരികള്‍ സന്ധ്യകളും നിന്നെ തേടി എത്താനുണ്ട് ഒരുപാടു ഋൗതു വസന്തങ്ങള്‍ ഒക്കെ നിലാവ് വിരിക്കും രാത്രികളും രാമഴയും ഏറെ വര്‍ണ്ണിക്കാനാകും കവിതകളൊക്കെ വിരല്‍ തുമ്പിനെ തേടി ആശ്വാസ വചനങ്ങളുമായി കനവ് നിനവാക്കി മാറ്റാന്‍ വന്നിടുമവന്‍ കാത്തിരിക്ക നീയിനിയും വിഷാദ പൂവിനെ വര്‍ണ്ണിക്കാന്‍ തുനിയാതെ വര്‍ഷ ഋൗതുവസന്തളുടെ വികാരങ്ങലറിഞ്ഞു വാടാതെ പാടിയാടി തിമിര്‍ക്കു ഹൃജുവും ഹ്രസ്വമാം ജീവിത പൂന്തോപ്പിലായി ജന്മ ജന്മങ്ങള്‍ കാത്തിരിക്കുകിലെ ലഭിപ്പുയി ജരാനരയാര്‍ന്നൊരു ദേവകള്‍ കൊതിക്കുമി ഉര്‍വര തന്നില്‍ വഴ്വാന്‍ ഉണരൂ ഉന്മാദ വിഷാദത്തിനു വഴിയോരുക്കാതെ മരണ മെന്നത് ഒരുനാള്‍ ഉറക്കത്തിന്‍ തോഴനായി വരുമെന്ന് കരുതി ഇന്നിനെ ആഘോഷിക്കു മടിയാതെ +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ ഋതുസഞ്ജനയുടെ അയനം എന്ന കവിതയ്ക്ക് ഇട്ട മറുപടി ഒരു കവിത യായി മാറിയപ്പോള്‍ ലിങ്ക് ചേര്‍ക്കുന്നു http://www.everbestblog.com/2011/08/blog-post_08.html?showComment=13128

ഇത് നിശ്ചയം

Image
ഇത് നിശ്ചയം  എന്നെ സൃഷ്ടിച്ചുടനെ ബ്രമ്മനും ഭ്രമിച്ചില്ലേ ? വിലക്കപ്പട്ട കനി തിറ്റിച്ചില്ലേ ? എനിക്കായി ആബേലും കാബെലും തമ്മില്‍ കുത്തി മരിച്ചില്ലേ ദേവാസുര മഥനത്തില്‍ തിര്‍പ്പ് കല്‍പ്പിക്കാന്‍ അനുരുക്തയാക്കിയില്ലേ ഞാന്‍ അസുരരേ രാമായണകാലങ്ങളിലും ഭാരതകാലങ്ങളിലും നീ എനിക്കായി യുദ്ധം നടത്തിയില്ലേ അത് ഇപ്പോഴും നിര്‍ബാധം തുടരുന്നില്ലേ ലഭിച്ചില്ലെ സ്വാതന്ത്ര്യം പല രാജ്യങ്ങ്ക്കും എനിക്കു ചുറ്റും തിരിയും ഭരണ ചക്രങ്ങള്‍ നിലക്കും എല്ലാ സ്പന്ദനങ്ങളും എനിക്കായി കൊല കൊമ്പന്മാര്‍ വീഴുന്നു എന്‍ ചുവട്ടില്‍ ഓര്‍ത്തു  കൊള്‍ക   നീ   ഞാന്‍ നിന്നെ കാല്‍ച്ചുവട്ടില്‍ തളച്ചിടും ഒരു ഇല പോലും ,ഒരു ഈച്ചപോലും ഞാന്‍ പറയാതെ അനങ്ങുകയില്ല , ഇത് നിശ്ചയം   ..............

ശാന്തി ഉണ്ടാവട്ടെ

Image
ശാന്തി ഉണ്ടാവട്ടെ ലോകം ഇന്ന് ചുരുങ്ങി ഗൂഗിള്‍ മാപ്പിലുടെ മാപ്പാകാന്‍ ആവാത്ത ക്രുരമായ കാഴ്ചകള്‍ സോമാലിയ ഗാസ കശ്മീര്‍ അങ്ങിനെ നീളുന്നു ദുഃഖങ്ങലുടെ വേദനയുടെ നിഴലുകള്‍ എന്നിലെ വേദന ഏറ്റുമ്പോള്‍ അറിയാതെ കണ്ണ് നീര്‍ നിറയാറുണ്ട് എന്റെ കാന്‍വാസിലെ ചിത്രങ്ങളിലും ,എഴുതുന്ന വരികളും പടരാരുണ്ട് എന്ത് പറയാന്‍ ,ദുഖിക്കയല്ലാതെ എന്ത് ചെയ്യാം കവിത സംവേദിക്കുന്നു ഈ വിധം നമ്മള്‍ക്കു ലോക സമാധാനത്തിനായി ആശയോടെ പ്രാര്‍ത്ഥിക്കാം ,നന്മ ഉണ്ടാവട്ടെ "ലോക സമസ്ത സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഃ"

ഭയം

Image
ഭയം വട്ട തൊപ്പിയും നെറ്റിയിലെ തഴമ്പും മീശയില്ലാത്ത താടിയും കാഷായ വസ്ത്രവും കഴുത്തില്‍ വലിയ രുദ്രാക്ഷമാലയും നെറ്റിയി നിറയെ വിഭൂതി കുറിയും അയഞ്ഞ ശ്വേത വസ്ത്രവും  കഴുത്തിലെ നീണ്ട കറുപ്പുചരടില്‍  തോങ്ങുമാ കുരിശും കൈയില്‍ കറുത്ത തടിച്ച പുസ്തകവുമായി വഴിയില്‍ ഇവരെ കാണുമ്പോള്‍ എനിക്ക് ഇപ്പോള്‍ ഭയമാണ്

അകലുന്നുവോ

Image
അകലുന്നുവോ ആരുമറിഞ്ഞില്ലാ ആ മൈത്രിയെ കൃഷീവലനും പൂഴിനാഗങ്ങളും കുഴച്ചിട്ടൊരു വൈയകം മാത്രമതറിഞ്ഞു ഘനനൂല്‍ വറ്റിയൊരു കാലത്ത് അവര്‍ ഒരല്‍പ്പം അകന്നു അപ്പോഴും അവ മണ്ണ് ഉഴുതു മാറിച്ചുകൊണ്ടേ ഇരിന്നു ,അവനു തണലായി വന്നിതു കാറ്റിലായി ഉണങ്ങിയൊരു പത്രകം ഏറനാള്‍ കഴിയും മുന്‍പേ വന്നു പ്രജിനമെറിയൊരു വര്‍ഷവും അതോടൊപ്പം അവര്‍ തമ്മിലകന്നു പിന്നെയും കൃഷീവലനും പൂഴിനാഗങ്ങളും ചങ്ങാത്ത മത്രയും കാല ചക്രത്തോടോപ്പം തുടര്‍ന്നു , എങ്കിലുമിന്നു അവര്‍ അകന്നു കൊണ്ടേ ഇരിക്കുന്നു ..........................

യൌവനം

Image
യൌവനം വാങ്ങുവാന്‍ കിട്ടാത്തൊരു യൗവനത്തിനെ തേടിയലയാമിനി ഇല്ലൊരു ഇടമിനിയും എല്ലാവരും തിരക്കുന്നു, ഉണ്ടെങ്കില്‍ അല്‍പ്പം തരുമോയെന്ന് .ഇല്ലെനിക്ക് യയാതിയാം ആത്മജന്‍ എങ്കിലും ഉള്ള ഈ പഞ്ചഭൂത കുപ്പായത്തിനെ പൊതിഞ്ഞു നിര്‍ത്തുമാ സത്യസ്വരൂപത്തെ എവിടെനിന്നു നിയാമം നടത്തുന്നുമോ എല്ലാം നിനച്ചു കൊണ്ട് ഇറങ്ങി നടന്നു എവിടെക്കെന്ന് അറിയാതെ ഈ ജീര്‍ണ്ണത എറുമി കായവും പേറി .......................

ചക്കര ഉമ്മ

Image
ചക്കര ഉമ്മ നിനക്ക് ഞാന്‍ നല്‍ക്കിയത്‌ പണ്ട് മുതല്‍ അല്ലോ ഓര്‍മ്മയുണ്ടോ ആവോ ഒളിവില്‍ ഇന്ന് തെളിവിലേക്ക് തരുവാന്‍ എനിക്ക് ഭയമില്ല നീ ആരെയോ ഭയക്കുന്നു തമ്പുരാന്‍ നല്‍കിയൊരു സ്നേഹ വായിപ്പാര്‍ന്ന ഇതു പ്രകടനമല്ല ജീവിത സത്യമാണെ എന്നു അറിക ജന്മ ജന്മങ്ങളായി കിട്ടിയ വരദാനം ഒരു അമ്മ നല്‍കുന്നത് ഒരു സോദരിയുടെ അതിലുപരി സഹധര്‍മ്മിണിയും പ്രിയപ്പെട്ടവളും നല്‍കി മുകരുമിത് പ്രായഭേതമിതിനു ഉണ്ടോ ,പിന്നെ എന്തിനി ജാള്യത