Posts

Showing posts from March, 2018

നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!!

Image
നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!! ആകാശം ഉടുത്തിരുന്നു മേഘങ്ങളേ ഒളിപ്പിച്ചിരുന്നു അവളുടെ നഗ്നതയെ മാറീടാമിനി നമ്മക്ക് അക്ഷരങ്ങളായി  ജീവിക്കാം പ്രണയ പുസ്തക താളുകളില്‍ കെട്ടിപ്പിടിക്കുക സ്വയം എവിടെ നീയാണെങ്കിലും ഏകിടാം മനോകാമനകള്‍ മനോഹരതീരത്തു നിന്നും ശക്തമാം വാക്കുകള്‍ പറഞ്ഞുതീര്‍ക്കാം മൗനഭാഷയാല്‍ നിനക്ക് പറക്കണമെങ്കില്‍ ബാധ്യതപ്പെട്ടവനായിരിക്കുക ഈ ഭൂവിനെ വിട്ടകലണമെങ്കില്‍ അറിയുക സ്നേഹം കൈവശാപഹരണം ആവാതെ ഇരിക്കട്ടെ വീണ്ടും നമുക്ക് പ്രണയാതുരതയില്‍ മുങ്ങാം വിട്ടകലാം വിദ്വേഷത്തിന്‍ തരിശുഭൂമികള്‍ നോവിന്റെ ആഴങ്ങള്‍ കടന്നു വീണ്ടും നമുക്ക് കണ്ടു മുട്ടാമാ പ്രണയ കവാടത്തിലായ് നടന്നു കയറാം ജീവിത പാതയിലുടെ കോപത്തിന്റെ അഗ്നിയില്‍ നിന്നും അകലാം പ്രണയത്തില്‍ അലിയാം വീണ്ടും പൊടിപടലങ്ങളകറ്റി ദുരാഗ്രഹത്തിന്റെ മതിലുകള്‍ താണ്ടി നമുക്കിരിക്കാം സ്നേഹത്തിന്‍ തല്‍പ്പത്തിലമരാം കഴിഞ്ഞ കൊഴിഞ്ഞ കാലത്തിനെ അകറ്റി നടക്കാം പ്രണയത്തിന്‍ പൂവിതറിയ പാതകളിലുടെ മുന്നേറാം വരിക വരിക നമുക്ക് വായിച്ചിടാം നമ്മുടെ ഹൃദയ താളുകള്‍ നമുക്ക് പ്രണയത്തില്‍ ആറാടീടാം വീണ്ടും സാഗര തിരമാലകളായി പുണരാം.കരയ

വിരഹമുരളിക കേണു ..!!

Image
വിരഹമുരളിക കേണു ..!! ഗ്രീഷ്‌മ വസന്തം മിഴി ചിമ്മിയുണർന്നു ഗ്രാമവഴികളിൽ മൗനമുടഞ്ഞു കാറ്റുവീശി ഗഗനം  ചുവന്നു യാമിനിയകന്നു മെല്ലെ ഗോരോചനം ചിതറിയ  ചെമ്മൺ പാത ഗമകങ്ങളാൽ ശോകം തീർത്തു മുരളികയകലെ ഗമനമറിയിക്കും  മോഹമുണർത്തും  പദചലനം ഗന്ധം പരന്നു പ്രിയനവനുടെ  സാമീപ്യം  സന്തോഷം ഗ്രീഷ്മേ നീ ഉറക്കം നടിക്കുകയോ കൺ പോളക്കളിൽ യാമങ്ങളൊക്കെയകന്നു  കനവുകൾ മിന്നി മറഞ്ഞു യമം പറന്നു ഉയർന്നു വരവറിയിച്ചവനുടെ യദുകുല നാഥനവനുടെ തോഴനാണോ അവനങ്ങു യമുനയും കടന്നു നടന്നു വരുന്നുണ്ടേ നിന്നരികെ ..!! കണ്ടു കവർന്നെടുത്തു കവിയാ വിരഹം കാമിനിയവളുടെ കണ്ണുകളിൽ നിന്നും കാലം ചുണ്ടുകളിലുടെ ഏറ്റു  പാടി കദനം മദനം ചപലം ലളിതം സുന്ദരം ..!! ജീ ആര്‍ കവിയുര്‍ 27.3,2018 പ്രാതാല്‍ നാലുമണി സമയം picture : RADHA WITH KRISHNA FLUTE II BY RAKHI BAID

മുണ്ട് മുറുക്കുക

Image
നമ്മള് കൊയ്ത വയലെല്ലാമങ്ങു നാട്ടാരുടെ താകുമല്ലോ വയല്‍ കിളികളെ,,!! സിങ്കൂരു പോലെ നാമങ്ങു കീഴാറ്റുരിലും സിംഹങ്ങളായി മാറാമെന്നറിയുക സ്വനങ്ങളൊക്കെ വികസനമാക്കി മാറ്റാം കഴുക കണ്ണുമായ് പറക്കുന്നു കണ്ടില്ലേ അപ്പളമോക്കെ പൊടിച്ചു വിപ്ലവമാക്കി അന്യന്റെ കീശ വീര്‍പ്പിച്ചീടാമറിയാതെ എല്ലും തോലും ചുട്ടുകരിച്ചങ്ങു എല്ലാം എല്ലാം ശരിയാക്കീടാം മുണ്ട് മുറുക്കി ഒരുങ്ങുക വീണ്ടും വീണ്ടും ,,,!!

ഇനിയങ്ങു ശരി ആവട്ടെ ..!!

Image
മഴമുകിലിന്റെ വരവോക്കെയാരു തടുത്തു..!! ഇല്ല മണികുയിലിനി  പാടുകയില്ലെന്നോ വിഷുവിനു മുന്‍പേ കൊന്ന പൂത്തതെന്തേ ?!! വിഷമങ്ങളൊക്കെ പോയ്‌ മറഞ്ഞുവെന്നോ.. എത്ര പറഞ്ഞിട്ടുമെന്തേയിങ്ങനെയൊക്കെ എല്ലാം നേരാംവണ്ണമാക്കാമെന്നു കൊട്ടിഘോഷിച്ചിട്ടു ഇന്നുയെന്തേ വലിയ വായും കൊണ്ട് നടക്കുന്നു എല്ലാമങ്ങു  സ്വയമറിഞ്ഞു  കുക്ഷിയിലാക്കുന്നു കക്ഷി നോക്കാതെ കക്ഷത്തിലെ പോകാതെ ഉത്തരത്തിലെ എടുക്കാന്‍ തുനിയുന്നവരെ ജനത്തിനോപ്പമെന്നും ജനഹിതത്തിനായെന്നു ജാല്യമില്ലാതെ ജല്‍പ്പനങ്ങള്‍ നടത്തുന്നുവല്ലോ പ്രകൃതിയും  വികൃതി കാട്ടി തകൃതിയാടുന്നു ഇനിയെന്നാണാവോ എല്ലാമങ്ങ് ഒന്ന് നിജമാകുക കണ്ണടച്ചു ഇരുട്ടാക്കി കണ്ണാടിയും പഴം പൊരിയും ആരുമറിയാതെ പൂച്ച പാലുകുടിക്കുംപോലെ മരുന്നാക്കി മാറ്റി മന്ത്രിയായി ഞെളിഞ്ഞു നടക്കുന്നു മാനം കറുത്ത് ഇരുണ്ടു പെയ്യട്ടെ ഇനിയങ്ങ് മാനവും മനവും തനവും തണുക്കട്ടെ ... മണ്‌ഡൂ പങ്ങള്‍ കച്ചേരി തുടങ്ങട്ടെ മിന്നലൊക്കെ തകൃതിയായ് മിന്നട്ടെ മുഴങ്ങട്ടെ ഇടിയായ് ദിഗന്തങ്ങൾ ഞടുങ്ങട്ടെ മീനം പിറന്നല്ലോ മേടം കടന്നങ്ങു ഇടവം തകർക്കട്ടെ മിഥുനങ്ങൾ വന്നു പോയ് കർക്കിടക കഞ്ഞി കുടിക്കട്ടെ ആവോളം വയർ നിറച്ചങ്ങ

''പൊക്കമില്ലായ്മയാണെന്റെ പൊക്കം. ... ''

Image
''പൊക്കമില്ലായ്മയാണെന്റെ പൊക്കം. ... '' വണ്ണത്തിലും നീളത്തിലുമല്ല പിന്നെ എന്തേ വലുപ്പത്തില്‍ ചിന്തിച്ചിട്ടുയെന്തിരിക്കുന്നു വലുപ്പമാവേണ്ട പ്രവര്‍ത്തിയല്ലല്ലോ വാതു വച്ചു മുന്നേറുന്നു വാതുറക്കുമുന്‍പേ വഴുതിയകലുന്നുവല്ലോ വായുവും വെറുതെ എന്തിനു വീണ്ടും പറയുന്നു വല്ലപ്പോഴും ചീന്തിയൊന്നു നോക്കുക വലിപ്പമില്ലായിമ്മയും വഴിതടയുകയില്ല വൈതരണികള്‍ വിതുമ്പലായ് മാറുന്നു വേഗത പോരാ പോരായെന്നു പറഞ്ഞു വലിയവായില്‍ പ്രസംഗിച്ചു തുപ്പല്‍മഴ വേണ്ടയിനി പറയാനില്ലൊരു വാക്കും വഴക്കാകേണ്ട വയ്യാവേലി പലിശക്ക് വാങ്ങി കൂട്ടേണ്ട അവനവന്‍ വലുപ്പമറിഞ്ഞു ..!!

പുത്തനങ്ങാടിയമ്മേ......

Image
പുത്തനങ്ങാടിയമ്മേ ...... പുത്തനങ്ങാടിയില്‍ മരുവു അംബികെ പുണ്യ പാപങ്ങളറിയുവോളെ കാര്‍ത്തായിനി പുലരുക പുലര്‍ത്തുക വടക്കേക്കു ദർശനം നൽകി പരിപാലിക്കുന്നു നീ പാര്‍വ്വതിയമ്മേ ...!! എന്നാര്‍ദദ്ര നയനങ്ങള്‍ നിന്നെ തേടുന്നു എന്നുമെന്നും നീയെ തുണയെന്നുമ്മേ എഴയാമെന്നെ പാലാഴിയാകും നിന്‍ ഏണനീര്‍ മിഴികളാലനുഗ്രഹിച്ചിടണേ ..!! ജന്മ ജന്മ കര്‍മ്മ ബന്ധങ്ങളാല്‍ മുക്തിക്കായ് ജീവിത വഴിയിൽ നിന്നു ഞാന്‍ ഉഴലുമ്പോള്‍  ജനനി നീ തിരിച്ചറിവുകൾ നല്‍കുന്നു . ജയ പരാജയങ്ങളൊക്കെ എത്ര നിസ്സാരം..!! നിന്‍ കാല്‍ക്കലെനിക്കോരു സ്വര്‍ഗ്ഗം പണിയുവാന്‍ നിന്നപദാനങ്ങളൊക്കെ  പാടുവാനെനിക്കെന്നും നിന്‍ അനുഗ്രഹമെന്നോടോപ്പമുണ്ടാവണേ നിഴലായ് തണലായ്‌ താങ്ങായ് എന്നുമെന്നോടപ്പമുണ്ടാവണേ ..!! ജീ ആർ കവിയൂർ 16 .3 .2018

കുറും കവിതകള്‍ 745

കമ്മ്യൂണിസം മുങ്ങിയത് അറിയാതെ നില്‍ക്കുന്ന ചീനവലയുടെ ഒരു നില്‍പ്പേ ..!! പൂവിതളൊഴുകി പുഴയുടെ പുണ്യം പുളകം കൊണ്ടുമനം  ..!! മലമുകളിലെ ദൈവത്താര് ഇറങ്ങി വരുന്നുണ്ട് . മനം പടയണി താളം ചവുട്ടി ..!! കണ്ണുകള്‍ ഇറുകി അടഞ്ഞു അടവി താണ്ടി വരുന്നുണ്ട് ഇരുളകറ്റി കൊണ്ടൊരു കോലം ..!! കുളിര്‍ കാറ്റുവീശി ഇലകള്‍ വിറകൊണ്ടു മനസ്സില്‍ എവിടെയോ വിങ്ങല്‍ ..!! കണ്ണടച്ചു തുറക്കുമ്പോഴേക്കും പടിയിറങ്ങുന്നു ബാല്യം . ഓര്‍മ്മകളിലൊരു നോവ്,,!! ഇരുളിന്റെ ആഴങ്ങളില്‍ നക്ഷത്ര തിളക്കം തേടുന്നു കണ്ണാടി സ്വപ്‌നങ്ങള്‍ ,,!! ഓര്‍മ്മകള്‍ തഴുതിട്ടു പൂട്ടിയ സ്വപ്ന നോവുകള്‍ ..!! കണ്ടു മറക്കാതിരിക്കട്ടെ കരയെ തൊട്ടകന്നു തിര . ബാല്യമൊരു ഓര്‍മ്മപ്പൊട്ട് ..!! സമാന്തരങ്ങളില്‍ ലംബം തേടുന്ന ജീവിത നോവുകള്‍ ..!!

നിൻ പദചലനം

Image
നിൻ പദചലനം ഓരോ നോവിനേയുമേറേ മൊത്തിക്കുടിക്കുമ്പോളറിയുന്നു നിന്‍ സ്നേഹത്തിനാഴം .!! നിന്നിലേക്കടുക്കുവാന്‍ നിത്യം ഞാനെന്നെ തന്നെ ഉപേഷിച്ചു തേടിയില്ല നിന്നെ എങ്കിലും ഒരിടത്തിരുന്നു നിന്‍ ചിന്തകളാലെന്‍ ഉള്ളം നിറഞ്ഞു പ്രണയ സാഗര ഗമനം .. സുഖദുഖത്തിന്‍ തിരമാലകളെന്നില്‍ ചെവിയടച്ചു കാതോർക്കുകിൽ കേൾക്കാം നെഞ്ചിടിപ്പിന്റെ വസന്തഗീതങ്ങള്‍ തന്‍  ലയമൗനം    ...!!

ജീവിത അദ്ധ്യായം ..!!

Image
പുത്തനങ്ങാടി കുരിശുപള്ളിക്കടുത്തു  നന്മമര തണലിലായ് പരത്തിയൊട്ടുമേ പറയുവാനാവില്ലോ കാര്യങ്ങളൊക്കെ  മുരുത്തു കാലിന്റെ ഒന്ന് ഇടിച്ചുവല്ലോ പതുക്കെ കരുത്തു കുറയുന്നത് പോലെ പാളം കടക്കുവോളം പരുവത്തിനു അറിഞ്ഞിനി നടത്തമൊക്കെ ആവാം നേട്ടത്തിനായി ഇനി ഒടുക വയ്യാ എന്നു മനസ്സു . കോട്ടങ്ങളേറെ തിരിഞ്ഞൊന്നു നോക്കുകിലായ് നാട്ടോട്ടങ്ങള്‍ ജീവിതമെന്നൊരു വ്യാപനങ്ങള്‍ക്കായ് നടുവൊന്നു നിവൃത്താമെന്നു കരുതുമ്പോളങ്ങ് ഉറക്കമെന്നത് കൈവിട്ടു പോകുന്നു പട്ടം കണക്കെ സ്വപ്നങ്ങള്‍ മരീചികയായ് മാരീച മാന്‍ പേടയായ് ലക്ഷ്മണ രേഖകടന്നു സീതാഹരണം നടത്തുന്നുവല്ലോ മായാമയമാര്‍ന്ന ചിന്തകള്‍ ബലാബലം തീര്‍ക്കുന്നു തൂലിക തുമ്പിനു തേയിമാനം വന്നു പോകുന്നുവോ തികട്ടിവരും വാക്കുകള്‍ കുരിശു യുദ്ധം നടത്തുന്നു സമാന്തരങ്ങളിലേറി ലംബമായ് നിത്യം മുന്നേറുന്നു അക്ഷര നഗരി നിത്യം പോയ്‌ വന്നു അക്ഷമാനായ് കവിതകള്‍ക്കു വിതതേടുന്നു നിത്യം കവിയൂരിലായ് ..!! ജീ ആര്‍ കവിയൂര്‍ 09 .03 .2018

മലയാളമേ പുണ്യമേ ..!!

Image
മലയാളമേ നിന്നെ മലയോളം വാഴ്ത്താനിന്നു മാമക മനസ്സിന്നു വേറിട്ട ശക്തിയൊന്നു ലഭിച്ചു കദളി വനവിശുദിയാം താഴ് വാരങ്ങളില്‍ മലയാഴം  കണ്ടു മടങ്ങുന്ന നേരമതില്‍ പൈതൃകമൊന്നു മാത്രമേ പൊരുളായി പമ്പാതടമതില്‍ പൊള്ളുന്ന സത്യമറിഞ്ഞു പടയണിയൊരുങ്ങുന്നു വീണ്ടെടുത്തു നിലനിര്‍ത്താം വരിക വരിക മലയാളമേ പുണ്യമേ ..!! ------------------------------------------------------------------------------------- തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പമ്പാ പൈതൃകോത്സവത്തിന് മുന്നോടിയായി നടന്നു വരുന്ന വൈചാരിക സദസ്സുകളുടെ കുറ്റൂർ പഞ്ചായത്ത്തല പരിപാടിയില്‍ പങ്കു കൊണ്ടപ്പോള്‍

ദക്ഷിണ ഗംഗേ പ്രണാമം .....!!

Image
പാപനാശിനിയായ്‌ പുണ്യമായ് ഒഴുകുന്നു പീരുമേട്ടിലേ പുളച്ചിമലയില്‍ നിന്നു നീ പകരും കുളിരിനാല്‍ തഴുകിയങ്ങു പരമ്പരകള്‍ അതിവസിച്ചു നിന്‍ അന്തികെ കണമല, ഉന്നത്താനി, തോണിക്കടവ്, അത്തിക്കയം, റാന്നി-പെരുനാട്, വടശ്ശേരിക്കര നാറാണമ്മൂഴി റാന്നി പുല്ലൂപ്രം, വരവൂർ, പേരൂർച്ചാൽ,കീക്കൊഴൂർ, ചെറുകോൽ,കടന്നു ചെറുകോൽപ്പുഴ, മേലുകര, കോഴഞ്ചേരി, മാരാമൺ, ആറന്മുള, ചെങ്ങന്നൂർ, വീയപുരം, കരുവാറ്റ, തോട്ടപ്പള്ളിവഴിയുള്ള സഞ്ചാരങ്ങളില്‍ പണ്ട് പന്തളത്തരജനാമയ്യന്റെ പാംസുക്കള്‍ക്ക് പനിനീരായ് നീ തൊട്ടു തലോടിനീങ്ങുമ്പോള്‍ നിന്‍ താളത്തിനൊത്ത് തീരങ്ങള്‍ ചുവടുവച്ചു ഏറ്റുപാടി പഞ്ചാരി പാണ്ടി മേളക്കൊഴുപ്പിനൊപ്പം നതോന്നതയില്‍ പാടിത്തുഴഞ്ഞു അകമ്പടിയോടെ പള്ളിയോടങ്ങള്‍ നീങ്ങുമ്പോള്‍ നിന്‍ തീരത്ത്‌ പടയണി കോലങ്ങളൊക്കെയൊരുങ്ങി നൃത്തം ചവിട്ടുമ്പോളറിയാതെ പലതിട്ടകളില്‍ നിന്നു കവികളാം കടമനിട്ടയും  അതിലും പ്രാചീനരാം കടപ്ര നിരണം കണ്‍ശ കവികളുമേറെ പ്രകീര്‍ത്തിച്ചു  നിന്നെക്കുറിച്ചേറെയായ് പദം പാടി ആട്ടകഥകള്‍ ആടി തിമിര്‍ക്കുമ്പോള്‍ അറിയാതെ ഞാനുമിന്നുമീ   കദളിമംഗലത്ത് അമ്മതന്‍ അന്തികെ  തപസ്യതന്‍ നാട്ടുകുട്ടത്തിന്‍ മു