കുറും കവിതകള്‍ 256



കുറും കവിതകള്‍  256

വിത്തേല്‍ക്കാന്‍
ഒരുങ്ങിനിന്നു പാടം .
സംഘര്‍ഷം നിറഞ്ഞ മനസ്സും

ലഹരിയുടെ നിറമറി-
യില്ലെങ്കിലും, ചെത്തിന്റെ  മുര്‍ച്ച.
കത്തിക്കറിയാം

ലൈകും കമന്റും
മറികടക്കുന്നു .
അതിജീവനം കാട്ടില്‍ .

കാത്തുനിന്നവസാനം ,
കല്യാണസൗഗന്ധിക-
ഗന്ധത്തിനായി  മനം

സന്ധ്യ നിറച്ച സിന്ദുരം
മായിക്കപ്പെന്നു .
രാത്രിയിലെ വിശപ്പുകള്‍.

കാലത്തിന്‍ മേച്ചില്‍
പുറങ്ങളില്‍ പൂത്തു നിറഞ്ഞു
കാല്‍വെപ്പുകളുടെ നൊമ്പരം

വിലക്കപ്പെട്ട കനി
തിന്നു സങ്കടമിന്നും .
ബുദ്ധികള്‍ പിന്‍ ബുദ്ധി

ചില്ലമേൽ വന്നു
സൂര്യൻ വിളക്കുവച്ചു
കാഴ്ചകൾ മങ്ങുന്നു ..

മാനത്തു മാലകൊർത്തു
പറവകൾ ചേക്കേറാൻ ഒരുങ്ങുന്നു
ചില്ല തേടുന്നു മനം ശാന്തിക്കായി    

എറിഞ്ഞോളങ്ങള്‍
സൃഷ്ടിക്കും മനസ്സെന്ന..
തടാകക്കരയില്‍ ഞാനൊറ്റ.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “