കുറും കവിതകൾ 233

കുറും കവിതകൾ 233

മുക്കുറ്റി പൂവിന്‍
മുന്നിലിരുന്നവള്‍
പാടി പ്രണയഗാനം

തട്ടേക്കാട്ടെ
തട്ടിന്‍ പുറത്തു കള്ളന്‍
കൂമന്‍ കൂകി വിളിച്ചു

മനസ്സെന്ന ചിമിഴില്‍
ഒരു മുത്തു തിളങ്ങി
സുപ്രഭാതമെന്നു

നിന്‍ ഓര്‍മ്മ പുഞ്ചിരിച്ചു
കുന്നി കുരുമണിയിലുടെ
നഷ്ട  ബാല്യമേ  

വഴിയോര നൊമ്പരം
ക്യാമറ കണ്ണിന്റെ പിറകില്‍
കച്ചവട കണ്ണു തിളങ്ങി

ഉള്ളില്‍ വിരിയും
കവിത അവള്‍
പിണങ്ങി പോയി

ഹൈക്കുവിനുണ്ടോ
ഞായറെന്നും വെള്ളിയെന്നു
അത് ജീവിതം

ചിരിച്ചും കരഞ്ഞും
ജീവിത നൗക
ആടി ഉലയുന്നു കടല്‍

കരയാന്‍ മറന്നു
ചിരിക്കാന്‍ പഠിച്ചു
ജീവിതമെന്ന സിനിമ

ചിരിക്കാനും കരയാനും
ഒരുപോലെ മനസ്സെന്ന
കടല്‍ തിരമാല ആടി ഉലഞ്ഞു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “