കുറും കവിതകള്‍ -244

കുറും കവിതകള്‍ -244

തോളത്തിരുന്നു
പൂരം കണ്ടോരുകാലം .
ഇനിയെന്നവോ വരിക ?

ഉദിച്ചുയരുന്നര്‍ക്കാംശു
മനസ്സിലുദിച്ചു ശാന്തി.
തിരുവള്ളുവരിന്‍ തിരുകുറല്‍.

ഇഷ്ടമീച്ചക്കുമില്ലേ
വികൃതിയല്ല പ്രകൃതി
പ്രണയപരാഗണം

ഒളിക്കാന്‍ ഉണ്ടല്ലോ
മാളമൊന്നു എലിക്കും
വീണേടം വിഷ്ണുലോകം

കൈയൊന്നു കൊട്ടിയാല്‍
പറന്നകലും .
ഒരായിരം കിളികള്‍

തെമ്മലതേടി വരുന്ന
കാറ്റിനോടൊപ്പം ഉരുണ്ടു
വരുന്നുണ്ടൊരു ആനവണ്ടി

വര്‍ക്കലതീരത്തു
ഉറങ്ങുന്നോരാത്മാവ്
മുത്തശ്ശി കലശത്തില്‍

ആകാശനീലിമ ചുവട്ടില്‍
കൈയ്യാട്ടി വിളിക്കുന്നു
ഓലപീലി ചുടുമെന്‍ നാട്

ബുദ്ധം ശരണം
തേടുന്നവരിന്നു
ടാബ്ലെറ്റില്‍

നിഴലുകള്‍
വശ്യതയറ്റി
രാത്രി വന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “