ഗൃഹാതുരത (ഗാനം)
ഗൃഹാതുരത (ഗാനം)
പലവട്ടം നിന്നെ പിരിഞ്ഞു നഗരങ്ങൾ,
രാജ്യങ്ങൾ താണ്ടി വന്നെങ്കിലുമിപ്പോൾ-
നരകേറിയ ശിരസ്സും നരകയറി തുടങ്ങിയോ, മനസ്സിൽ
അറിയില്ല നിൻ സ്മരണകൾ മാത്രം.
നിന്നിലേക്ക് അടുക്കുന്തോറും നിമിഷങ്ങൾ,
എന്നിലെ 'ഞാനെന്ന' ഭാവം ഉണർന്നുവല്ലോ.
നാളുകളെണ്ണി മടുത്തുവല്ലോ പ്രിയനാടേ,
"ഓലപ്പീലി ചൂടി കൈയ്യാട്ടി വിളിക്കും-
കേരവൃക്ഷ തലപ്പുകൾ" മനം കവരുന്നു.
മഞ്ഞ് മാറിയ തണുപ്പിന്റെ തഴുകലിൽ,
തടാകത്തിൻ ചാരെ നടന്നുവെങ്കിലും-
ഈ മേപ്പിൾ മരങ്ങൾ തളിർക്കാൻ കാത്തുനിൽക്കെ,
മനം കണിമഞ്ഞളും കൊന്നപ്പൂക്കളും തേടുന്നു.
കഥകളിയും തെയ്യവും തിറയും പടയണിയും,
മനസ്സിലുണർത്തുന്നു ആ പഴയ താളങ്ങൾ.
ഗജവീരന്മാരുടെ തിടമ്പേറ്റിയ എഴുന്നള്ളത്തും,
പഞ്ചവാദ്യ മേളവും കുയിലിൻ നാദവും...
ഗൃഹാതുരതയാം ഓർമ്മതൻ തിരകളിൽ-
തുടിക്കുന്നു എൻ ഉള്ളം ഇന്നു നിനക്കായ്.
മാമല നാടേ... മലനാടേ...
എന്റെ പ്രിയ പെറ്റമ്മയാം കേരളമേ!
ജീ ആർ കവിയൂർ
30 03 2026
(കാനഡ, ടൊറൻ്റോ)

Comments