കുറും കവിതകള്‍ 312

കുറും കവിതകള്‍ 312


എത്രയോ രാവുകള്‍
കണ്ചിമ്മാതെ കല്ലിനെ
ശില്‍പ്പി  അനന്തശായിയാക്കി

കളിമണ്ണില്‍ തീര്‍ത്തൊരു
ശില്പ ചാതുരി കണ്ടിട്ട്
മൗനത്തിന്‍ ഭാഷയാല്‍ നന്ദി പറഞ്ഞു .

രാവേറെ ചെന്നിട്ടും
രാക്കുയിൽ പാടിയിട്ടും
അവന്റെ വരവൊന്നും കണ്ടില്ല .

നാലും കൂട്ടി മുറുക്കി
അല്‍പ്പം പരദുഷണം.
ജീവിത തണലില്‍ ..!!

റോഡ്‌ എല്ലാം തോടായി
തോടല്ലാം റോഡും
വികസ്വനം മാത്രം

ഭീമനാല്‍ ശാപം പേറുന്നവര്‍
കാഴ്ചകളെറുന്നു പ്രണയത്തിന്‍
കര്‍ക്കട വാവടുക്കുന്നല്ലോ..!!

രാമമനം കേണു
നീര്‍ പൊഴിച്ചു മാനവും .
അമ്മുമ്മ കണ്ണുകള്‍ നിറഞ്ഞു ..


നാട്ടിലേക്കു പോകുമ്പോള്‍ 
നിറഞ്ഞിരുന്നു ബാഗും പേഴ്സും .
തിരികെ വരുമ്പോള്‍ നിറഞ്ഞു കണ്ണും മനസ്സും

മുല്ലവള്ളിയും മാനും
സഖികളും നോക്കി നിന്നു.
മുള്ളു കൊള്ളൂന്ന വിരഹവേദന..

നീര്‍തടങ്ങളില്‍ 
മുഖം നോക്കി നടന്നു.
വേഗതകുറഞ്ഞു കാലവര്‍ഷത്തിന്റെയും..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “