കുറും കവിതകള്‍ 272

കുറും കവിതകള്‍ 272

മഴക്കുണ്ടോ
കല്യാണമെന്നോ
കളവാണിയെന്നോ, പെയ്യ്ട്ടങ്ങിനെ   ,

മൊട്ടക്ക് ഗോട്ടിയാല്‍
അടികൊണ്ടു കൈ തിരുമുംമ്പോഴും
ഓര്‍മ്മ തിരമാലകള്‍  ചുറ്റും .

മനമറിയാതെ
കാതോര്‍ത്തുനിന്നുയീ
നാലുമണിയൊച്ച കേട്ടു ഓടിയ മുറ്റത്തു .

കാറ്റിന്‍ ഗന്ധം
പുലരിയുടെ പ്രകാശം
മനമേറെ  നിശ്ചലം ശാന്തം  ..

ഇനി വയ്യ...
ഒന്നിങ്ങു വന്നെങ്കില്‍.
മധുര സ്വപ്നങ്ങളില്‍ മനം

പ്രതീക്ഷകളേറെ
വന്നില്ല മഴയും.
അവളുടെ ഓര്‍മ്മകളുമായി

മനസ്സിലെ ചിന്തകള്‍
വളര്‍ന്നു ഒപ്പം.
വയലിലെ വിളകളും.

കാടും കിളികളും
ചിരിച്ചുലഞ്ഞു .
അവള്‍ക്കു  മാത്രം മൗനം ....

കാടിന്റെ മൗനമുടച്ചു
അരുവിയും തീവണ്ടിയും
മനം ഏറെ അസ്വസ്ഥം

അവന്റെ ഓര്‍മ്മകളുടെ
ഒഴുക്കില്‍ എല്ലാം മറന്നു
പ്രകൃതിയുടെ മനസ്സിലേക്ക് ഇറങ്ങിയവള്‍ .

കാത്തിരിപ്പിന്റെ
കണ്ണുകളില്‍ ലവണരസമോ
നൊമ്പര മധുരമോ?!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “