ഭദ്രകാളി തോറ്റം അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ, തോറ്റം നിനക്കായി! പച്ചപ്പന്തലൊരുക്കി പാടും മുമ്പേ കാപ്പു കെട്ടി, തോറ്റമായി പാടുന്നു, തപ്പിൻ താളത്തിൽ. പവിത്രകാരിണിയേ, പരമപ്രഭാവമമ്മേ, പാരാവാരമാം ദുഃഖം മാറ്റുവാൻ, പാരായമില്ലാതെ ഭദ്രേ, ഭജിക്കുന്നു. അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ, തോറ്റം നിനക്കായി! മധുര നഗരിയിൽ കോവിലൻ, ചിലമ്പിനായി കടവു കടന്നു, കാണാതെ കള്ളവാഴ്ച, മരണശിക്ഷ വിധിച്ചിതാരോ? അജ്ഞാനരാജാവിൻ ചതി, നീതി തേടി കണ്ണകി നില്ക്കും, ചുടലായി നഗരമാകെ, അഗ്നിജ്വാലയിൽ മൂടിപ്പോകും. അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ, തോറ്റം നിനക്കായി! മനസ്സിലുണർന്ന മഹാതാപം, അഗ്നിയാകി ഉയർത്തി ഭദ്രേ, മധുരരാജ്യം കത്തുമ്പോഴും, പ്രത്യക്ഷമായവളേ! അമ്മേ ഭദ്രകാളീ, കണ്ണിലെ തീപ്പൊള്ളിനാലേ, അനീതിയെ അഴിച്ചുമാറ്റി, സത്യത്തിനായ് പ്രത്യക്ഷമായീ! അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ, തോറ്റം നിനക്കായി! ഭക്തർ നൊന്തു വിളിക്കുമ്പോൾ, രക്ഷകിയാം അമ്മ വരവായീ , അമ്മേ നീയൊരാശ്രയമാം കരുണ, ഭക്തജനങ്ങൾക്ക് കൃപാനിധിയേ! അമ്മേ മഹാമായേ ശരണം! ഭദ്രകാളീ പാടുന്നേൻ, തോറ്റം നിനക്കായി! ജീ ആർ കവിയൂർ 08 0...