കുറും കവിതകള്‍ 422

കുറും കവിതകള്‍ 422

ജമന്തിപ്പാടം
വിത്തിട്ടു .
സായന്തന സൂര്യന്‍

ഒറ്റയിലപോലും
വിറച്ചില്ല
മാനത്തുമിന്നല്‍

ഒരു സ്കൂപ്പ് വാനില.
ചക്രവാളത്തിനു മുകളിലതാ
ചന്ദ്രനുദിച്ചു


ശ്മശാനമൂകത
ഉടച്ചു കൊണ്ടൊരു
മരംകൊത്തി

പ്രക്ഷുബ്ധമായ തിരക്കു മുകളില്‍
മേഘങ്ങളില്‍ വിള്ളല്‍
കനലായി സൂര്യ കിരണം

 തിരിചിഹ്ന്ന രശ്മികള്‍
പുല്‍ത്തകടിയില്‍ .
സ്വച്ചന്നവായു ശ്വസിച്ചു ഞാന്‍ ..!!

മല്‍ബറി മരം
ഇലപൊഴിച്ചു
കൃഷ്‌ണപക്ഷം

മരുഭൂമിയിലെ അസ്തമയം.
ഒരു കാക്ക
പിന്തുടര്‍ന്നു ചന്ദ്രനെ .

ശിശിരത്തിന്‍ ഏകാന്തത
ഓരോ ഇലത്തുമ്പിലും
തുള്ളിയിട്ടു നിന്നു ഹിമകണം

കാറ്റിനു ലവണരസം
ഓരോചുവടും
മണലില്‍ ആഴ്ന്നിറങ്ങി

ഗ്രീഷ്‌മം ശാന്തം .
നക്ഷത്രങ്ങള്‍ ഭയപ്പെടുത്തി
എണ്ണിയാല്‍ ഒടുങ്ങുന്നില്ല..

മുള്‍ചെടി പടര്‍പ്പില്‍
മൂളുന്നു പക്ഷി
ശിശിര സന്ധ്യ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “