സ്വാതന്ത്ര്യത്തിന്റെ വിത്ത്
സ്വാതന്ത്ര്യത്തിന്റെ വിത്ത്
മണ്ണിനടിയിൽ മറഞ്ഞിരുന്നൊരു
ചെറിയ വിത്ത് സ്വപ്നം കണ്ടു,
ചുറ്റുമുള്ള ഇരുട്ടിനേക്കാൾ
അകത്തുള്ള വെളിച്ചം വിശ്വസിച്ചു.
ബന്ധനങ്ങളുടെ കല്ലുകൾക്കിടയിലും
വേരുകൾ വഴിതേടിയിറങ്ങി,
മുകളിലേക്ക് തുറന്ന ആകാശം
അതിന്റെ സ്വപ്നത്തിന് വിളിയായി.
ഒരു തുള്ളി മഴ തൊട്ടപ്പോൾ
ഉറങ്ങിക്കിടന്ന ജീവൻ ഉണർന്നു,
തളിരിന്റെ ആദ്യ പച്ചയിൽ
പ്രഭാതം സ്വാതന്ത്ര്യം എഴുതി.
അപ്പോൾ മണ്ണ് പറഞ്ഞതുപോലെ—
സ്വാതന്ത്ര്യം സമ്മാനമായി കിട്ടുന്നതല്ല,
സ്വയം പൊട്ടിച്ചെഴുന്നേൽക്കുന്ന
ഒരു വിത്തിന്റെ ധൈര്യമാണ്.
ജീ ആർ കവിയൂർ
11 08 2026
( തിരുവല്ല, കവിയൂർ)
Comments