Posts

Showing posts from 2021

അറിയുന്നില്ല

അറിയുന്നില്ല  പറയുന്നതൊക്കെ ആരറിയാൻ  ഹൃദയത്തിൽ നോവുകളൊക്കെ ശബ്ദങ്ങളുടെ ഇടയിലായി  മൗനത്തിനെന്തു വില  യുഗ യുഗങ്ങളായ് ഒരേ കാര്യം  നടക്കും തോറും നീളുന്ന വഴികളും  കണ്ടുമുട്ടുമ്പോഴേക്കുമായ് തമ്മിൽ വാക്കുകളൊന്നും പറയാനാവാതെ  എന്തേ ഇങ്ങനെ അറിയില്ല  അവളെയെൻ നിലക്കണ്ണാടിയും ഞാൻ പ്രതിച്ഛായുമായി മാറുന്നു  എന്നെ തന്നെ ഞാനറിയുന്നില്ലല്ലോ  ജി ആർ കവിയൂർ  31 12 2021

പുതുവത്സര ഓർമ്മകൾ

പുതുവത്സര ഓർമ്മകൾ  നീർ മിഴിതുമ്പിലായി നിന്നോർമകളാലൊരു നോവിന്റെ വരികളൊക്കെ നിനക്കായി കുറിക്കുമ്പോൾ പറയാൻ മറന്നതൊക്കെ  പലവുരു മനസ്സിലിട്ടു നീറ്റുമ്പോൾ പവിത്രമാം  നിലാപാൽ പുഞ്ചിരി പോഴിക്കുന്നതാര്ക്കുവേണ്ടി പ്രിയതേ ഓണവും വിഷുവും തിരുപിറവിയും ഓടിയെത്തും പുതുവത്സരവും ഓമനിക്കുന്നു നിൻ മറക്കാനാവാത്ത ഓമൽ കിനാക്കളെന്നിലാനന്ദമീ കവിതകൾ ജീ ആർ കവിയൂർ 31 12 2021

കലണ്ടർ

Image
കലണ്ടർ ഒരു നോക്കുകുത്തി പോലെ  ഭിത്തി മേൽ പന്ത്രണ്ടൂ മാസം തൂങ്ങിക്കിടക്കും നിന്നിൽ വിരിയുന്ന അൻപത്തി രണ്ടു ആഴ്ചകളും സുഖദുഃഖ സന്തോഷങ്ങളുടെ അവധിയുടെ വിധികളും കണ്ടു ജനിമൃതികളുടെ തിഥികളും  സന്തോഷവും സന്താപങ്ങളുമായി കടന്നുപോകുമ്പോൾ നിൻ നിസ് സീമമായ സേവനം കണ്ടു  നമിക്കുന്നിതാ ഞാനും  ജി ആർ കവിയൂർ  31 12 2021

സ്വർലോക ആനന്ദം

സ്വർലോക ആനന്ദം  നിൻ സാമീപ്യം നൽകുമാ  വാസര ക്ഷേത്രത്തിൽ നടുവിൽ നാദോപാസനയാൽ നിൽക്കുമ്പോൾ  വിരിഞ്ഞു ഒരായിരം പൂക്കൾ ചിത്ര ശലഭങ്ങൾ പാറി പാറി നടന്നു ചാരുതയാർന്ന നിൻ മന്ദഹാസത്താൽ ചിത്തത്തിൽ ആകെ സന്തോഷത്തിൻ  ചിങ്കാരി വീണു ചിതറിയല്ലോ നിന്നോർമ്മകൾ നൽകുമാ ശ്രുതിമധുര ഗാന വീചിയിൽ ഞാൻ എല്ലാം മറന്നു എന്നെ മറന്നങ്ങു സ്വർലോകാനന്ദത്തിൽ സഖിയേ !! ജീ ആർ കവിയൂർ  31 12 2021

മിഴിയിലും മൊഴിയിലും (ഗസൽ )

 മിഴിയിലും മൊഴിയിലും (ഗസൽ ) ആരുപറഞ്ഞു ഇതാരു  പറഞ്ഞു  പ്രണയത്തിനു നാവില്ലെന്നു  അത് മിഴികളിൽ നിന്നും  മൊഴികളായ് ഉതിരുന്നുവല്ലോ  കേൾക്കുവാനായില്ലെങ്കിൽ  ഉള്ളകമാകെ നോവുമല്ലോ  ഉൾക്കൊള്ളാനായില്ലെങ്കിലോ  കാതോർത്ത് ഇരിക്കുമ്പോൾ  അറിയില്ല ആത്മവിന്റെ  ആഴങ്ങളിൽ ഉണരും ജ്വാല  അണയാതെ നിഴലിക്കുന്നുവല്ലോ  കണ്ണുകളിലും ഹൃദയത്തിലും  ജീവിതമെന്ന വഞ്ചിയിൽ  കരകാണാതെ തുഴയുമ്പോൾ  വിരഹത്താൽ പാടുവാനല്ലാതെ  മറ്റെന്തു ചെയ്യാനാവും പ്രിയതേ   ജീ ആർ കവിയൂർ  30 12 2021 

പഴമയും പുതുമയും

പഴമയും പുതുമയും  പേരും പെരുമയും  പെരുത്തുള്ളോരു നാട്ടിൽ  പറയാതെ പറയുന്നേൻ  പെരുമയുടെ പഴംകഥകൾ പോരിനായി പുറപ്പെട്ട്  പലവുരു വന്നങ്ങു പുലർത്തിപ്പോന്നതു പുലകുടി അടിയന്തിരങ്ങൾ  പടിപ്പുര മുറ്റത്തുനിന്ന്  പകലണയും നേരത്ത്  പുറത്താരെങ്കിലുമുണ്ടോ പട്ടിണിക്കാരെന്ന് വിളിച്ച്  പോന്നിരുന്നു വഴിയാത്രക്കാർക്കായി. പിന്നിപ്പം പട്ടണവും  പരിഷ്ക്കാരങ്ങളും വളർന്നു പടികയറി വന്നിന്നു പലതും  പിടിയൽപ്പമില്ലെങ്കിൽ  പിടിപ്പതു പണ നഷ്ടം വന്നിട്ടും  പുലർത്തുക പുലരുക ക്ഷമയോടെ പാത്തും പതുങ്ങിയും വരുന്ന വയ്യാവേലികൾ പടിയടച്ചു പിണ്ഡം വെക്കുകയും വേണം പൊടുന്നനെ അങ്ങ് വിശ്വസിക്കാൻ വയ്യ  പൊടിയിട്ടു കണ്ണിൽ പറ്റിക്കും കൂട്ടരുണ്ടേ പൊളിയൽപ്പം പറഞ്ഞാലും  പുതുവര്ഷത്തിലായി എല്ലോരും  പുലർത്തുക ജാഗ്രതയൽപ്പം മാളോരേ  ജീ ആർ കവിയൂർ  30 12 2021

തിരികെ വരാതെ

തിരികെ വരാതെ പെയ്തൊഴിഞ്ഞതും ഒഴുകിയകന്നവയും ബാല്യകൗമാരവും  തിരികെ വരാത്ത തീയ്യതിയും തൊടുത്തുവിട്ട അമ്പും പറഞ്ഞു തീർത്ത വാക്കും  കത്തിത്തീർന്ന മെഴുകുതിരിയും  ഉരച്ചു തീർത്ത തീപ്പെട്ടിക്കൊള്ളിയും കഴുകിക്കളയാനാവാത്ത വിഴുപ്പാർന്ന ചിന്തകളും വക്കുടഞ്ഞ ചില്ലുപാത്രവും തിരികെ ചേരാത്ത പുഴയും  ഇല്ല , ഇതൊക്കെ യിനിയും  വരില്ല തിരികെയെന്നു വർഷാവസാന മോർക്കുന്നു , പുതുമയാർന്ന ആലോചനകൾ . ജീ ആർ കവിയൂർ  30 12 2021

പ്രണയ ഗീതകം

  പ്രണയ ഗീതകം  ഞാൻ നിൻ അധരങ്ങളായ്  മാറിയിരുന്നെങ്കിലെന്നാശിച്ചു  അപ്പോൾ  ചുംബനങ്ങളൊക്കെ  ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിരുന്നേനേം  നീ ഒരു കുളിർതെന്നലായെന്നരികിൽ വന്നു  കുടു കൂട്ടുകിൽ എൻ ഹൃദയത്തിലായ്  ഞാനങ്ങു ശ്രുതി ചേർത്തിടാമായിരുന്നു  ഓരോ ഹൃദയത്തുടിപ്പുകളറിഞ്ഞു നിൻ  രഹസങ്ങളൊക്കെ അറിയുമായിരുന്നു  ഓരോ ചുംബനത്തിന് കമ്പനങ്ങളാൽ  നിന്റെ ഹൃദയത്തിൽ സംഗീതമായി മാറി  നിത്യം നിൻ ചുണ്ടിലൂടെ പാടാമായിരുന്നു  ഒരിക്കലും നിലക്കാത്ത പ്രണയഗീതം  ജീ ആർ കവിയൂർ  29 12 2021 

പറയാതെ പോയത്

  പറയാതെ പോയത്  വെറുതെ ഇരുന്നങ്ങു ചിന്തിച്ചിരുന്നു  വെറും വാക്കുപോലും പറയാതെ അകന്നൊരാ കാലത്തിലായ്   കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു  കാതുകൾ കേൾക്കാൻ കൊതിയോടെ  കാത്തിരുന്ന ദിനങ്ങളുടെ ചാരുത  കൗമാരവും കടന്നു വെള്ളി നരവീണ  കനവുകളിന്നും കാണുന്നു പ്രിയതേ  ശിശിര  ഹേമന്ദങ്ങൾ പടിയിറങ്ങി  വർഷ ഋതുക്കൾ മാറി മാറി വന്നുപോയി  വന്നില്ല പിന്നെ തമ്മിൽ കാണാനാവും  ദിനങ്ങളുടെ അനുഭൂതികളിന്നും  നിത്യമെൻ കവിതകൾ വിരുന്നൊരുക്കുന്നു  നിൻ വർണ്ണങ്ങളാർന്ന ലാലിമകൾ  അത്രമേൽ എൻ മനതാരിൽ നീ  കൂട്ടുകൂട്ടിയിരുന്നുവല്ലോ പ്രിയതേ   ജീ  ആർ കവിയൂർ  29 12  2021 

അണയാത്ത പ്രണയം

അണയാത്ത പ്രണയം  ആറാട്ടു പൂജ കഴിഞ്ഞു  അണഞ്ഞു  വിളക്കുകളും ആരവങ്ങളോഴിഞ്ഞു  ആനയും നടന്നകന്നു  ആനക്കൊട്ടിലും ശൂന്യം അകതാരിൽ നിന്നോർമ്മകൾ  ആരുമറിയാതെ വീണ്ടും  അടി കൊണ്ടിരുന്നു കൊടിയേറ്റങ്ങൾ അണയാത്ത നിന്നോർമ്മകളിൽ  ആരോടും പറയാതെ മനസ്സിൽ  ആരതി ഒഴിഞ്ഞു നിൻ രൂപം  അകതാരിൽ നിത്യം  ആറാടി കൊണ്ടിരുന്നു  അല്ലിയാമ്പലുകൾ വിരിഞ്ഞു അകലെയെങ്ങുനിന്നോ നീ കണ്ണടച്ചു ആരാധനയൊടെ സ്വപ്നം കണ്ടുറങ്ങുന്നുവോ അമ്പലമണികൾ നാവടക്കാതെ ചിലച്ചു അരിപ്രാവുകൾ കുറുകിയറിയിച്ചു പ്രണയം  ജീ ആർ കവിയൂർ  29 12 2021

നോവുന്നുവല്ലോ

നോവുന്നുവല്ലോ  ഏറെയൊന്നു കാതോർത്തു  നിന്റെ വരവ്  അറിയാനായ് ഏകാന്തതയുടെ രാവുകളിൽ  വിഷാദ പരവശനായ് കാത്തിരിപ്പിൻ അവസാനം  വരുമെന്ന് അറിയിച്ചിട്ടും  വന്നു കാണാനാവാതെ മനംനൊന്തു കണ്ണുനിറച്ചു നോവുന്നുവല്ലോ  നിന്നോർമ്മകൾ നൽകുന്ന  പേക്കിനാവ് കണ്ടു വീണ്ടും ഞെട്ടി ഉണരുമ്പോൾ  മെയ്യാകെ  വിയർത്തു  ദാഹനീരിനു നാവു വരണ്ടപ്പോൾ  മധുര മുന്തിരിച്ചാറിൻ ചക്ഷകം കൈയെത്താദൂരത്ത്  വീണുടഞ്ഞുവല്ലോ എന്തേ  നിന്നോർമ്മകൾ ഇങ്ങനെ  നോവിക്കുന്നു വല്ലോ അറിയില്ല എന്തേ  പ്രിയതേ ജി ആർ കവിയൂർ  28 12 2021

മൃണാളിനി

മൃണാളിനി  ലോകത്തിന്റെ വേദികയിലാടി  വിശ്വപ്രസിദ്ധയാർന്നവൾ  വിക്രമന്റെ പ്രാണപ്രേയസി  തിരക്കുകളുടെ നടുവിൽ  കണക്കുകൂട്ടി ശിഷ്ടം വരാതെ ജീവിത ജ്വാലയിൽ വെന്തുപാകമായ് നൃത്ത-സംഗീത നാടകത്തിലൂടെ  സബർമതിയുടെ കല്ലോലിനിയിൽ താളമാർന്ന പദവിന്യാസങ്ങളാൽ  കുടുംബത്തെയിമ്പമാക്കിയവർ  സസന്തോഷം പ്രിയതമൻെറ സമ്മാനമായ"ദർപ്പണയിൽ "  സമർപ്പണമാർന്ന നർത്തകിയാം മൃണാളിനിക്ക് പ്രണാമം  ജി ആർ കവിയൂർ  26 12 2021     

അറുമുഖനെ

അറുമുഖനെ അരുൾ പെരും നിൻ നാമമോക്കയും  അൻപോടെ ചൊല്ലു നേൻ ഗുഹനെ  അറുപടിയെറിയ വനേ അറുമുഖനെ  അണയാതെയെങ്കളെ കാക്കണമേ  അറിയാതെ ചെയ്തോപരാധങ്ങളൊക്കെ അവിടുന്ന് പൊറുത്തു നന്മയെകണേ   അകതാരിൽ നിന്റെ ദിവ്യരൂപം മായാതെ  അഖിലർക്കും അറിവേകും സുബ്രഹ്മണ്യനേ അഷ്ടശ്വര സിദ്ധികളൊക്കെ സ്വായക്തമാക്കിയവനെ  പടിമുകളേറി മരുവുന്നവനെ പളനിയാണ്ടവനെ മയിൽവാഹനനെ ആത്മജ്യോതി സ്വരൂപനെ കർമ്മഫലങ്ങളാൽ ഉഴലുന്നവർ തൻ കൈവല്യമേ കരുണക്കടലേ കാർത്തികേയനെ ഹരോ ഹര ജീ ആർ കവിയൂർ 24 12 2021

കൃസ്തുമസ് ആശംസകൾ

കൃസ്തുമസ് ആശംസകൾ കണ്ടു താരകമൊന്ന്  കിഴക്കുദിക്കും നേരം  തിരുപിറവിയുടെ സന്തോഷം ബേതലഹേമിലായി  കാണിക്കയുമായി  പുൽക്കൂട്ടിലെത്തി  ആട്ടിടയർ മെല്ലെ വണങ്ങി നിന്നു കൈകാൽ ഇളകി കിടന്നു ദൈവപുത്രൻ പുഞ്ചിരി  പൂ സമ്മാനമായി  തിരികെ നൽകി ആനന്ദം പാപികൾക്കു പാരിതിൽ നിന്നും മോചനത്തിനായി വന്നുവല്ലോ  സ്നേഹനാഥൻ യേശുനാഥൻ സന്തോഷിപ്പിൻ ആഹ്ലാദിപ്പിൻ ജീ ആർ കവിയൂർ 24 12 2021

എൻ കവിത

എൻ കവിത ശൃംഗാര ഭരിതമോ മിഴികളിൽ നിറയുമൊരു വശ്യ ഭാവത്താൽ ചാലിച്ചെഴുതിയ  പ്രണയാക്ഷരങ്ങളോ  നിൻ പേരു കവിതയെന്നോ  അടുക്കുംതോറും അകലുന്ന  ആരണ്യ വർണ്ണ സുഗന്ധമോ  പുഷ്പവാടികയിലെ കുസുമ ദളമോ ഭ്രമരം മെതിച്ചിട്ട് അകന്ന നോവോ ഇടനെഞ്ചിൽ പഞ്ചാരിമേളം നടത്തും  മൊഴിയഴകോ  വഴിയകലും വിരഹതാപമോ മറവികളെ തൊട്ടുണർത്തും ലയതരംഗമോ  അനുഭൂതി പടർത്തുമെൻ കവിത  ജി ആർ കവിയൂർ  24 12 2021

ഉള്ളിലുണ്ടെന്ന്..

ഉള്ളിലുണ്ടെന്ന്.. പറയാതെയറിയാതെ  പോയതല്ലേ നിനക്കു എന്നോടു പറയാനുള്ള എളുതല്ലാത്തൊരു പ്രണയം   മിഴികളിൽ വന്നതെന്തേ മൊഴികളിൽ മൗനമായി  വാചാലമായി മനസ്സിൽ  ഇന്നുമുണ്ടല്ലോ പ്രണയം  മുഖം മറച്ചു ന്യൂനം  ഒന്നുരിയാടാൻ ഒന്നു നേരിൽ  കാണുവാൻ  ഉള്ളു പിടച്ചു പ്രണയം   അരുതാത്തതൊന്നുമല്ല  അറിഞ്ഞു നീ പറയുക  അണയാതെ തിളങ്ങും  അകതാരിലുള്ളൊരു പ്രണയം  ജി ആർ കവിയൂർ  23 12 2021     

വർണ്ണങ്ങൾ

വർണ്ണങ്ങൾ നിൻ മദഭരദഭാവംമെന്നിൽ  അനുരാഗത്തിൻ ലഹരിയാൽ വിടരുമൊരായിരം പൂക്കൾ  നിറയ്ക്കുന്നു എന്നിൽ പ്രണയവർണ്ണങ്ങൾ ഓർമ്മകളിൽനിന്നും മയങ്ങി ഉണരുമ്പോഴേക്കും വീണ്ടും  വഴുതിവീഴുന്നു വല്ലോ മായാജാലം പോലെ  ഒരു മുളംതണ്ടിലേ ഗാനം പോലെ  മൗനത്തെ ഉടച്ചു സർഗ്ഗ സംഗീതം തീർക്കുന്നുവല്ലോ പ്രിയതേ  ജി ആർ കവിയൂർ  22 12 2021

പ്രാർത്ഥന

പ്രാർത്ഥന  സംഘർഷഭരിതമാം വേളകളിൽ  നിൻ നാമം മാത്രയും ശൈവമെന്നോ വൈഷ്ണവമെന്നോ ശാക്തേയമെന്നോയറിയില്ല  നിൻ സമസൃഷ്ടികൾ പരസ്പരം  ഇല്ലായ്മക്ക് ഒരുങ്ങുന്ന വേളകളിൽ  വിളിക്കുന്നു വീണ്ടും നിന്നെ ഈ സ്വരം കേൾക്കും ഈശ്വരനെ  യുഗ യുഗങ്ങളാൽ  വന്നു   കരകയറ്റുകയില്ലയീ    കദനങ്ങളിൽ നിന്നും  നീ ഞങ്ങളെ ദൈവമേ  ജി ആർ കവിയൂർ  22 12 2021

മനതാരിൽ

മനതാരിൽ അടയ്ക്കാൻ മറന്ന ജാലകത്തിൽ നിഴലും നിലാവും നീയും എത്രയോ നിറസന്ധ്യകളാൽ ചാലിച്ചു എഴുതിയ നിൻ മിഴികളിൽ കാർമേഘങ്ങളും മഴവിൽ വർണ്ണങ്ങളും മലയും അരുവികളും കല്ലോലിനികളും തിരയടിക്കും സാഗര നീലിമയും എഴുതിയാലും തീരാത്ത കാവ്യങ്ങൾ പാടി നടക്കും കുയിൽ പാട്ടിൽ നിന്നും കേട്ടെഴുതി ശ്രുതി ചേർക്കാനൊരുങ്ങുന്നനേരം നീ എപ്പോഴുമെൻ മനതാരിൽ തന്നെ  ജീ ആർ കവിയൂർ 22 12 2021

സ്നേഹ ദീപം

സ്നേഹദീപം  ഉള്ളിൻെറ  ഉള്ളിലെ സ്നേഹ ദീപം  അണയാതെ കത്തും ദിവ്യശോഭ  അകതാരിൽ ധൃാനം പകരുമനന്ദം  അനുഭൂതി നൽകും ചൈതന്യം ഒന്നല്ല ഒരായിരം ആത്മ ജ്യോതി ഒരുമയുടെ പെരുമയുടെ പ്രതീകം നിത്യം പൊൻതിളക്കം നൽകും ശാന്തിതൻ ആധാരമായ നിത്യത  എന്നും ആത്മ ധൈര്യം പകരുന്നു  അവാചൃ ലഹരിതൻ സാന്നിധ്യം അറിയുന്നു ഞാനെന്നിലെരിയും അഭൗമ നിസ്തുല സ്നേഹദീപം  ജി ആർ കവിയൂർ  21 12 2021

നീ വരുമോ

നീ വരുമോ പൂമണത്തെന്നലേ  പുൽകിയകലുന്നുവോ  പുതുവത്സരത്തിൽ  പുത്തൻ പ്രതീക്ഷയുമായ് നീ വരുമോ ? പുഴയും തോടും കടന്ന്,  പാർവ്വണ തിങ്കളുദിച്ചു ,  പവിഴമുത്തുകൾ വാരിവിതറി  പുഞ്ചിരിയുമായി നീ വരുമോ  പുലരിപ്പുതപ്പിന് ചേലു കണ്ടു  പുണരുന്ന ചിന്തകൾ  പലവുരു പാടുവാൻ ഒരുങ്ങുന്ന  പാട്ടിന്റെയീണവുമായി നീ വരുമോ  പൂമണത്തെന്നലേ  പുൽകിയകലുന്നുവോ ? പുതുവത്സരത്തിൽ  പുത്തൻ പ്രതീക്ഷയുമായ് നീ വരുമോ ജീ ആർ കവിയൂർ 21 12 2021

നിലാരാവുകൾക്കായി (ഗസൽ)

നിലാരാവുകൾക്കായി (ഗസൽ) കിനാവള്ളിയായ് പടർന്നു ഓർമ്മ പുഷ്പങ്ങൾ നിറഞ്ഞു ഗന്ധം പരന്നു മെല്ലെ എന്തേ നീ  മാത്രം വന്നില്ല ഉണർന്നു പരാതി ചുറ്റും കിടക്കയിലെ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കൾ മാത്രം കണ്ടു കേട്ടുയകലെയൊരു കുയിൽപാട്ട് അപ്പോളതുമറിഞ്ഞോ നിൻ വരവിന്റെ കാര്യം കനവേ നീയിനിയും വരണേ കാത്തിരിക്കുന്നു നിലാരാവുകൾക്കായി ജീ ആർ കവിയൂർ 20 12 2021

.മൗനം വെടിയുമ്പോൾ

 .മൗനം വെടിയുമ്പോൾ  നിനക്കറിയാമല്ലോ എനിക്ക് നിന്നോടുള്ള  അടങ്ങാത്ത പ്രണയം  നിനക്കല്പവും സമയമില്ലല്ലോ  ഒന്നെത്തി നോക്കുവാൻ  ഞാൻ വിചാരിക്കുകിൽ ഒരു മഹാകാവ്യം തന്നെ എഴുതായിരുന്നു എന്റെ ഹൃദയത്തിലെ  രഹസ്യങ്ങളൊക്കെ മിടിക്കുന്നത്  നീ കണ്ടില്ല എന്ന് നടിക്കുക  അത് കൂടി വരികയെ ഉള്ളു  നിന്നെ പിൻ തുടരുവോളം  എന്റെ ചോദ്യങ്ങൾക്കൊക്കെ  മറുപടി പറയണമെന്നില്ല  അറിയാമെനിക്ക് സ്നേഹം  അതൊരിക്കലും ബലമായ് നേടാനാവില്ല  അങ്ങിനെ നീങ്ങട്ടെ കാര്യങ്ങൾ  കണ്ണുകളിലെ നനവുകൾ ഉണങ്ങട്ടെ  ഈ ഭൂമുഖത്തുള്ളവർ ആരുമാറിയേണ്ട  സത്യം എനിക്കും നിനക്കും അറിവുള്ളതല്ലേ  നിനക്കറിയില്ല എന്ന് ഭാവിക്കും  ഇതല്ലേ ശരിക്കും ഉള്ള പ്രണയം   ഇല്ല എന്നുള്ള ഭാവനകൾ അല്ലെ  നിന്നോട് ഏറെ അടുപ്പിക്കുന്ന ഘടകം  എനിക്കൊരു ഉത്തരമില്ല നിന്റെ  എന്തേ  എന്നചോദ്യത്തിനു  നമുക്ക് മേഘങ്ങളോട് പറയാം പെയ്യേണ്ടയെന്നു  തെന്നലേ നമുക്ക് പിടിച്ചു നിർത്തിയാലോ  അതെ ഈ ചോദ്യങ്ങൾക്കില്ല ഉത്തരം  എന്റെ ആഗ്രഹം  നീ മൗനമായി  എന്റെ നൊമ്പരങ്ങളെ വായിക്കുകിൽ  ജീ ആർ  കവിയൂർ  20  12  2021 

മനസ്സ് സ്പന്ദിക്കുന്നു

മനസ്സ് സ്പന്ദിക്കുന്നു  എന്റെ വാക്കുകൾ സത്യമാണ്  ഞാൻ അവയെ നഗ്നമായി വിടുന്നു  ചിന്തകളോ ശുദ്ധവും  അത് ഒഴുകട്ടെ വെറുതെ  മനസ്സൊരു മൈതാനവും വിചാരങ്ങളാണ് കളിക്കാർ  എനിക്ക് നിയമങ്ങൾ ഒന്നുമില്ല എന്റെ കളിക്കാർക്കു വിലക്കുകളുമില്ല  നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുക നിയമങ്ങൾ നിങ്ങളുടെ അനുവർത്തിക്കുക  താരതമ്യം ഇല്ലാതെ നാം  നെയ്യുന്നൊരോ തീരുമാനങ്ങളും  നീ നിന്റെ വഴിക്കും ഞാൻ എന്റെതായ പാതയിലും  ഞാൻ എന്റെ ജീവിതം നയിക്കുന്നു എന്റെ രീതിയിൽ ഒപ്പം പ്രണയവും  എന്താണ് ജീവിതം  സമയം കടന്നകലുന്നതോ  പിടിച്ചുനിർത്താൻ നിന്നാൽ ആവുമോ നടക്കേണ്ടത് അതിന്റെ മുറയ്ക്ക് നടക്കുക തന്നെ ചെയ്യും  പ്രണയത്തിന് നിമിഷങ്ങൾ  നാമതിനെ വെറുക്കുന്നു  ആർക്കും വേണ്ടി കാത്തിരിക്കുന്നില്ല എനിക്ക് വേണ്ടിയോ നിനക്ക് വേണ്ടിയോ  നമുക്ക് തുഴഞ്ഞു നീങ്ങാം  ഈ സമയ യാനത്തിലൂടെ  നമ്മുടെ ധാരണയുടെ  സഗരത്തിലൂടെ മുന്നേറാം  ജി ആർ കവിയൂർ  19 12 2021

തിരുവാതിരയിൽ

തിരുവാതിരയിൽ ആതിരേ തിരുവാതിരേ അവിടുത്തെ അറിയും തിരുനാളല്ലോ തിരുജടയിൽ ഗംഗയും  പാർവ്വത മക്കളെയും ഒരുപോലെ  തീർപ്പുകല്പിച്ചു കുടെവാഴും മഹതേ തവ ദർശന പുണ്യഭാഗ്യം തൃക്കവിയൂരിൻ നാഥനെ തൃക്കണ്ണ് പാർത്തു അനുഗ്രഹിക്കേണമേ തഞ്ചാവൂരിലും താമ്പരത്തും തിരു മുഖം പാർത്തുവന്നു  കാശിയിലും അമർനാഥിലും കാലകാലനേ കമനീയ വിഗ്രഹേ കമനീയമാം നിൻ രൂപത്തെ  കണ്ടു വണങ്ങുന്നേൻ ഭഗവാനേ ആതിരയിൽ പൂത്തിരുവാതിരയിൽ അവിടത്തെ അറിയും തിരുനാളല്ലോ  ജീ ആർ കവിയൂർ 19 12 2021

പറയാനുണ്ടിനിയും

പറയാനുണ്ടിനിയും ഒരു കഥയുണ്ട് എനിക്കു പറയാൻ ഓർമ്മകളുടെ ഇതൾ വിരിക്കാൻ ഓളമായി താളമായി രാഗമായി അനുരാഗമായി  ഓമലേ നിന്നെ കുറിച്ചു മാത്രമായി നിമിഷങ്ങളൊക്കെ പെയ്തൊഴിഞ്ഞു നിലാവ് വിരിഞ്ഞ രാവിലെ നിഴലായ് നീയും ഞാനും നനഞ്ഞുകുതിർന്നു   പുലരി വെട്ടം അണഞ്ഞു പൂവിടർന്നു  വീണ്ടും അണഞ്ഞു  ചിത്രശലഭങ്ങൾ  മുത്തമിട്ടു പറന്നകന്നു  പ്രണയവസന്തമായി  ജീ ആർ കവിയൂർ 18 12 2021

അവൾക്കു മുന്നിൽ ഞാനാര്

അവൾക്കു മുന്നിൽ ഞാനാര്  അരുണോദയത്തിളക്കത്തിൽ വിരിഞ്ഞു , ശലഭച്ചിറകുകളടിയൊച്ചയൊപ്പം കേട്ടു മഴത്തുള്ളിക്കിലുക്കം ഇറയത്തുവന്ന നേരം അവളവിടെ നിന്നും പോയി മറഞ്ഞിരുന്നു. ഒലിച്ചിറങ്ങിയ വെള്ളത്തിനൊപ്പം നടന്നുനീങ്ങി പുഴയുടെ ഒഴുക്കിനൊത്ത് അവിടെനിന്ന് കണ്ടു ഒരു തുടിപ്പ് ഹൃദയമിടിപ്പ് അകന്നുപോയി കടൽ തിരമാലയോളം   അലറിയടുത്തെത്തി കരയോളം തിരികെ പോയിരുന്നു നിരാശയായി അതാ  ചക്രവാള സൂര്യൻ മുങ്ങി മറഞ്ഞു  നിലാവിനൊപ്പം നടന്നുതുടങ്ങി  നിഴൽ സ്വപ്നത്തോളം വന്നു  പിടിതരാതെ അവൾ ഒളിച്ചു കളിച്ചു പുലർച്ചെ അവളെ  പൂവിനൊപ്പം  കണ്ടതായിരുന്നു ഇനി എപ്പോഴാണ്  എന്റെ വിരൽത്തുമ്പിൽ വന്നു നിൽക്കുക  ഈ പീയേയും ജി യേയും പിറകെ നടത്തിയ കവിതയവൾക്കു മുന്നിൽ ഞാനാര്  ജീ ആർ , ഇന്നലെ പെയ്ത മഴയിൽ ക്കുരുത്ത  തകരയോ പാഴ്മുളം തണ്ടോ ? ജീ ആർ കവിയൂർ  16 12 2021

ചരമ വാർത്ത

ചാരമ വാർത്ത  ചാഞ്ഞു നിക്കണ മരമൊന്നുലുത്തണേ ചിന്തകളെ കണ്ടു ചന്തമുള്ള കാലത്തോളം  ചങ്ങാതികളൊപ്പം പങ്കുവെച്ചു പാഞ്ഞോടി  ചന്ദ്രനുദിക്കും വോളം കളിചിരി പറഞ്ഞത്  ചമയമിട്ടു വന്നുപോയ ബാല്യകൗമാരങ്ങൾ  ചായ കുടിച്ചു വിരിഞ്ഞു പോയല്ലോ വഴിയേത്  ചായംമങ്ങി കൂനിക്കൂടി ഇളിച്ചു കാട്ടണേ  ചാർത്താനിയെത്ര ചിങ്ങവുമേടവുംകഴിക്കണം ചാഞ്ഞിരുന്നു കണ്ടു ചലചിത്രം കണക്കേ ചിരിക്കുന്നതും കരയുന്നതുംമറന്നിരിക്കണല്ലോ ചോദ്യചിഹ്നമായി ഇരുന്നു കുന്തം കാലിൽ  ചെണ്ട ചെങ്ങലയാർത്തു ചിലച്ചു ചമ്രവട്ടത്തു നിന്നുറഞ്ഞു തുള്ളി  ചാവാലികളോരിയിട്ടു മോങ്ങി കറങ്ങി ചന്ദന ചിതയിൽ കത്തിയേരിഞ്ഞു ചാര മാറുന്നു ചമയമാർന്നാവോളം  ജീ ആർ കവിയൂർ 15 12 2021

മനം മറിഞ്ഞില്ല

മനം മറിഞ്ഞില്ല ഇത്രക്കു ഉടഞ്ഞു പോയിരുന്നു തൊട്ടാൽ തെറിച്ചു പോകുമല്ലോ ഞാനൊരു വഴിയാത്രക്കാരൻ  ലക്ഷ്യമില്ലാതെ അലയുന്നുവല്ലോ ലക്ഷ്യം കാട്ടിത്തരാനൊരു  മിന്നാമിന്നിയുടെ നുറുങ്ങുവെട്ടമോ  ഒരു മണ്ചിരാതിന് നാളമോയില്ല നീ കാട്ടും ജീവിതവഴിയെ പങ്കായം തിരിച്ചു നിൻ പുഞ്ചിരിപ്പൂവിൻ നറുമണമേറ്റു കൊഴിഞ്ഞു വീണ മുറ്റത്തെ മണ്ണിൽ നിന്നു ഇനി സാമീപ്യത്തെ അറിഞ്ഞു ഓർമ്മകളുടെ വഴിയേ മെല്ലെ നടന്നു  ഇനിയെത്ര നടക്കണമെന്നോ ഈയാത്രക്കൊരു മുടിവുണ്ടോ ഇഴമുറിച്ചു കടന്നു വന്നൊരു ചിന്ത ഈറണനിയിച്ചു ഇച്ഛാഭംഗത്തോടെ മനം ജീആർ കവിയൂർ 14 .12. 2021

കെടുത്തട്ടെയോ

 കെടുത്തട്ടെയോ രാവണയുമ്പോഴെക്കും ചിരാതുകൾ  ഞാനങ്ങു കടുത്തിക്കൊട്ടെ  മനസ്സിലേറെയുണ്ട് നിന്നോർമ്മകളാൽ  കത്തിയെരിയുമീ തീനാളമിപ്പൊഴും നിന്റെ മിഴികളുടെ മായാജാലം അല്ലോ വിരഹിതനും ക്ഷീണിതനും ആണെങ്കിലും  ഇന്നും നിൻ മൊഴികളുടെ സ്വരമാധുരി മറക്കുവാനാകില്ല  നിന്നുള്ളിലും പ്രണയ പ്രകാശം  പരത്തും ചിരാതുകളുണ്ടെങ്കിലും  പുറമേ കാട്ടുന്നില്ല അതിന്റെ ശോഭ  നീയും ഞാനും അറിഞ്ഞിരുന്നുള്ളിൽ പ്രണയത്തിൻ ആർദ്രതയേറെ  രാവിൽ തെളിഞ്ഞു കത്തുന്ന ചിരാതുകൾ പകൽകെട്ടണഞാലും എന്റെ ഉള്ളിൽ രാപ്പകലില്ലാതെ കത്തി നിൽക്കുന്നുവല്ലോ പ്രണയത്തിൻ ചിരാതുകൾ സഖിയേ  ജീ ആർ കവിയൂർ  13 12 2021

ഉള്ളാഴങ്ങൾ

ഉള്ളാഴങ്ങൾ വിണ്ണിൽ നിന്നും പെയ്തൊഴിയും  മണ്ണിന്റെ മണം അറിഞ്ഞു  കണ്ണിൻ തിളക്കത്താലറിഞ്ഞു  പെണ്ണിന്റെ മനസ്സിൻ ഉള്ളാഴം  തണ്ണീർ പന്തലിൽ ഇളവെയിലേറ്റു താഴമ്പൂ മണമാർന്ന തെന്നൽ  തഴുകി നടന്നു പ്രണയ മുരളിയുടെ തണുവാർന്ന സംഗീതധാര  ഇണയരയന്നങ്ങൾ ചുണ്ടു കോർത്തു ഇലകളിൽ മഴത്തുള്ളികൾ  മുത്ത് കോർത്ത നേരമങ്ങ്  അമ്പിളി വാനത്തു ചിരിതൂകി  അവളുടെ ഓർമ്മകൾ വീണ്ടും  വിരുന്നുവന്നു വിരൽത്തുമ്പിൽ  കവിതകളായി പാടിനടന്നു  കുയിൽ പാട്ടായ് മൈലാട്ടമായി മനം  ജീ ആർ കവിയൂർ  13 12 2021

പരിഭവമരുതേ സഖി

പരിഭവമരുതേ സഖി   പരിഭവമരുതേ സഖീ നീ എന്നോട് പരിഭവമരുതേ  നിൻ ചേലകളാൽ മുഖം മറക്കരുതേ  നിലാവിലെന്നേ  ഉറക്കിടല്ലെ മിഴികൾ നിറഞ്ഞൊഴുകുന്നു  നിന്നോർമ്മകൾ സഖി വിരഹത്താൽ നോവിക്കല്ലേ  പരിഭവമരുതേ സഖി എന്നോടു പരിഭവമരൂതേ സ്വപ്ന തീരങ്ങളിലെന്നെ  ജീവിക്കാൻ പഠിപ്പിച്ചു നീ ദൈർഘ്യമില്ലാത്ത നിമിഷങ്ങളിൽ നിന്നെ കുറിച്ചോന്നു മൂളട്ടേ ഞാൻ  പരിഭവമരുതേ സഖി  എന്നോടു പരിഭവമരൂതേ വന്നുപോകുന്നു ഓണവും വിഷുവും  തന്നു പോകുന്നു നിറങ്ങളുടെ വസന്തം കനവിൽ തന്നയകലുന്നു നീ പൂച്ചെണ്ടുകൾ സഖീ എങ്കിലും നീ വന്നില്ല നിനവിലായി   പരിഭവമരുതേ സഖി  എന്നോടു പരിഭവമരൂതേ ജീ ആർ കവിയൂർ  10.12.2021

എന്റെ പുലമ്പലുകൾ 94

 എന്റെ പുലമ്പലുകൾ 94  അവസ്ഥകളുടെ അനിശ്ചിതത്വത്തിൽ നടപ്പിന് വേഗത കുറച്ച് ലക്ഷ്യമില്ലാതെ  ചിന്തകൾ മഥിച്ചു കൊണ്ടിരുന്നു ചക്രവാള ചെരുവിൽ നിന്നറിഞ്ഞു  നീ അവിടുന്ന് പോയെന്ന്  പിന്നിട്ട നാൾ വഴികളിലെവിടെയോ  വഴിത്താരകൾ തീർത്ത താരകങ്ങളും  നിലാവും നിഴലും നിദ്രയില്ലാ രാവും ശ്രുതിമീട്ടിയ ചിവീടുകളുടെ കച്ചേരി  ആർക്കോവേണ്ടി വിരിഞ്ഞു . ഗന്ധം പകർന്ന് കൊഴിഞ്ഞ പൂക്കൾ  സ്വപ്നങ്ങൾ ചേക്കേറിയ ഇടങ്ങളിൽ  വിസ്മൃതിയുടെ പുതിയ ആകാശവും പുതിയ ഭൂമിയും വലംവച്ചു വരുവാൻ  കൊതിയോടെ മണ്ണിന്റെ മണം വീണ്ടും  ജീവിക്കാൻ വർണ്ണം വാരി പുതച്ച്  മണിയൊച്ചയും നാമ മന്ത്രങ്ങളുടെയും മാറ്റൊലികളും മനസ്സിന്റെ ഉള്ളകങ്ങളിൽ  ലാഘവമായ അനുഭൂതിയിൽ തിരിച്ചിയെന്നെ  എന്നിലേക്ക് നയിക്കുന്ന ഇരുളിലാകെ നിറഞ്ഞ പ്രകാശ ധാരയേ അറിഞ്ഞു ജീ ആർ കവിയൂർ  10 12 2021

കണ്മണിയെ നീ ..

കണ്മണിയെ നീ .. കണ്ണും പൂട്ടിയുറങ്ങും കൺമണിയെ നീ  കാണും കനവുകളെല്ലാം കദനങ്ങൾ നിറഞ്ഞോരീ കലർപ്പുഉള്ള ജീവിതം  കാലും കൈയും വളർന്ന് കാര്യങ്ങളറിയുമ്പോഴേക്കും  കാണാമറയത്തു നക്ഷത്രമായി  കാണുവാൻ കഴിയാത്ത വണ്ണം  കൺചിമ്മി മറയുമീ ഞാനും  കരകാണാ കടലിൽനിൽന്നു കാറ്റിൽ ആടിയുലഞ്ഞു  കണ്ടു കൊതി തീരും മുമ്പേ  കാലചക്രം വേഗം തിരിയുന്നു  കഴലോക്കെ അഴലു തേടും നേരം  കനിവിനായി കേഴുമ്പോൾ  കർമ്മ ഫലങ്ങളുടെ  കണക്കുകളൊക്കെ  കെട്ടഴിയും കരയാതെ കണ്ണുനീർ തുടയ്ക്കുക കാമൃമായതോക്കെ കരസ്ഥമാകും കർമ്മം ചെയ്യുക ഫലേശ്ചയില്ലാതെ  ജീ ആർ കവിയൂർ 10.12.2021

കനവിലോ നിനവിലോ

Image
കനവിലോ നിനവിലോ മിഴിയടച്ചു കാണും  സ്വപ്നങ്ങൾക്ക്  മികവേറെ എന്നറിയുന്നു  പുഞ്ചിരിക്കും മുഖകാന്തിയാലേ മനസ്സിന്റെ ഭിത്തിയിൽതെളിയുന്നത് മൊഴിയിൽ വിരിയുമക്ഷരങ്ങൾക്കു മധുരമാർന്ന ഇരടികളിൽ പ്രണയം അറിയാതെ കൊഞ്ചും നിൻ  കൊലുസ്സുകൾക്കു താളമാതിയോ രൂപം കൊള്ളും രാഗം  വസന്ത ഋതുവിന്റെയല്ലോ വർണ്ണങ്ങൾക്കൊപ്പം നൃത്തം ചവുട്ടും മോഹനിയാട്ടമോ സഖീ ഉറണങ്ങി കിടക്കുകയോ അതോ ഉറക്കം നടിച്ചു കിനാകാണുകയോ ഉണർത്താൻ വരും കണ്ണനുടെ  മുരളീ രവത്തിനു കാതോർക്കുന്നുവോ മിഴിയടച്ചു കാണും  സ്വപ്നങ്ങൾക്ക്  മികവേറെ എന്നറിയുന്നു  പുഞ്ചിരിക്കും മുഖകാന്തിയാലേ മനസ്സിന്റെ ഭിത്തിയിൽതെളിയുന്നത് ജീ ആർ കവിയൂർ 09 12 2021 ചിത്രത്തിന് കടപ്പാട് അനുമോൾ

കാമനകൾ (ഗസൽ)

കാമനകൾ (ഗസൽ) കത്തിയെരിയും തിരി നാളത്തിൻ  മുന്നിലായ് എരിഞ്ഞടങ്ങും നിശാശലഭങ്ങളെ നിങ്ങൾ  തിളക്കമാർന്നവക്കു പിന്നാലെ.! ഇല്ലാതാകുകയോ എന്തേ  ജീവിത വ്യാമോഹങ്ങൾ വെറും  നൈമിഷിക മാർന്ന മായയല്ലോ  നിറങ്ങൾക്കില്ല നിമിഷങ്ങളുടെ ദൈർഘ്യം  കാണുമ്പോൾ എല്ലാം സുന്ദരം  കാഴ്ചകൾ വെറും ജടിലങ്ങളല്ലോ   കാമനകൾ പിൻ നിലാവുപോലെ  കത്തിയെരിയും തിരിനാളങ്ങളല്ലോ  ജീ ആർ കവിയൂർ  06 12 2021     

ശ്വാസംമുട്ടൽ

ശ്വാസംമുട്ടൽ  . അതെ മരണം ഒഴിച്ച് കുടാത്തവതന്നെ  ഉള്ളിലിരുന്നു ഒരു ശബ്ദം പിറുപിറുത്തു  ജീവിത യാത്രയിൽ എപ്പോഴും കേൾക്കും  അതൊരു മറയാണ് ഒഴിയാത്ത നിഴലാണ്  ഒപ്പം ചിരിയും കണ്ണുനീരും ഒഴിവുരാശിയാണ്  നിനക്കും ഒരു പക്ഷെ എനിക്കു  ചീഞ്ഞു നാറുന്നുയല്ലെ ഞാനെന്ന  ഞാനൊരു വേണ്ടാത്ത ജന്മം  പക്ഷെ നീ സന്തോഷിക്കുന്നു  പിന്നെ എന്തിനു ഈ മുഖം മറക്കുന്നു  സത്യം അസ്വസ്ത്ഥനാണ്  പിടിവാശി വേണ്ട  ഞാനങ്ങു പലായനം ചെയ്യാം  ബൊളീവിയൻ വാന്തരത്തിലേക്കു  ഒരു മൃതനായ കാറ്റായി  ഒടിഞ്ഞ ചിറകുമായ്  അറിഞ്ഞു തന്നെ എന്നെ കുഴിച്ചുമൂടി  ആഴങ്ങളിലേക്ക് ഒരു പക്ഷെ അത്  അനിവാര്യം ആവാം  മൗനം അതാണ് ഉത്തമം  നാറുകയും  ചീയുകയും ചെയ്യില്ലല്ലോ  എന്റെ പുഞ്ചിരി ഒളിഞ്ഞു നോക്കുന്നുണ്ട്  മുറിവേറ്റ ഹൃദയത്തിൽ നിന്നുമായി  ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ  തിളക്കമാർന്ന നിന്റെ കണ്ണുകളിലെ  വർണ്ണമാർന്ന വികാരങ്ങളെ കണ്ടറിയാൻ  ഉത്സാഹമായി നീ നിന്റെ  ഉള്ളകത്തിൽ അറിയുക  മൗനത്തിന്റെ മൂടുപടമണിഞ്ഞ  എന്റെ മാസവും മജ്ജയും  വനത്തിലെ കഴുകന്മാർ വിശപ്പടക്കട്ടെ  നീയല്ലേ അല്ലേയല്ല  ഞാനാണ് ഉത്തരവാദി  എന്റെ കണ്ണുനീരിനെ  നഗ്നമാക്കി നിനക്ക് കാണാൻ  സന്തോഷിക്കാൻ സംതൃപ്തിയടയാൻ  ഞാനീ

Still I ....

Still I .... I was wrong I was in wrong My fault It is my fault It's my mistake It take full responsibility How careless of me How thought less of me I know I hurt your feelings I shouldn't have been late To tell you still i owe you Miss you my love... GR kaviyoor 16 11 2021

Find me within you

 Find me within you ,  i am there from beginning  Eternal aspirations in the soul  finds way with your inner feelings  Sorrows we borrow from  thoughts and deeds  loneliness in me  With remembrance of past  Which I find in my heart for you May be love and pain grab me  We too in the reminiscence of lost days Being the internal conflicts of life drama The shadowing death follow during our journey .Still i love you my omnipotent The everlasting existence ... G R Kaviyoor

Revert and Recoup

Revert and Recoup Rescue inevitable Resolve and  revert back  Rolling through the  life  Remember the word tomorrow  Reveal that all sorrows  Repeat in the revamp Rather hear the inner soul Respect all the reciprocative deeds Repel for a while to reciprocate  Ramp in the success of life span Retreat from war of Evil  Rock like a star  Regret all  Recoupe  self and Revert back to Regain G R Kaviyoor 5 12 2021

മഹതേ മഹാത്മനേ

മഹതേ മഹാത്മനേ  അന്നു നീയെന്നുള്ളിലെ  നറുതിരി വെട്ടമായി മാറി ആത്മാവിലേക്ക് ആവാഹിച്ചു നിന്നെ ആരും കാണാത്ത അഭൗമ ജ്യോതിസ്സേ  അഴലോക്കെയകന്നു നിൻ  സാമീപ്യമൊരുക്കും വാസന്തത്താലേ അറിയുന്നു ഞാൻ നിൻ രൂപം  അണയാതെ നിത്യമെന്നിൽ നിറയ്ക്കുക ആനന്ദത്തിന് അനുഭൂതി പകരുക ആഹ്ലാദത്തിൽ നറുപുഞ്ചിരിയാൽ  വേദന തിന്നു നീ മറ്റുള്ളവരുടെ സന്തോഷത്തിനായി പിറന്നോടുങ്ങി പാരിലാകെ നിൻ പ്രഭാവലയത്തിനാലേ പാപങ്ങളൊക്കെയൊടുക്കിങ്ങ്  കാലി തൊഴുത്തിൽ നിന്നു കാൽവരിയിലേക്കുള്ള    ദുരിതമെത്ര ത്യാഗോജ്വലം മഹതേ ജി ആർ കവിയൂർ  05 12 2021 

അടക്കമില്ലായിമ

 അടക്കമില്ലായിമ  മൗനം കനക്കുന്നു കനൽ വഴികളിൽ  മൊഴികൾക്കു അഗ്നി ഭാവങ്ങൾ  മിഴികൾക്കു തീഷ്ണതയാർന്ന  തിളക്കം  മിടിക്കുന്ന ഹൃദയത്തിനു സാഗര മഥനം  നടപ്പിന്നു പേടമാനിന്റെ ഗമനം  നെരിപ്പോടിനു തണുവാർന്ന ഗന്ധം  വേവുന്നമനസ്സിനു ചിന്താഭാരം  വെള്ളിവീണ നരകൾക്ക്  ദേഹം വിട്ടു ദേഹിയോട് അഭിനിവേശം  പഞ്ചഭൂത കുപ്പായം ഊരിയെറിയാനാഗ്രഹം വിട്ടുപോകാത്ത അടുപ്പങ്ങളുടെ ബന്ധം  ആഗഹങ്ങൾ ഒടുങ്ങുന്നത് ഇനി അകലം   ജീ ആർ കവിയൂർ  04 12 2021

" മൗനം എപ്പോഴോ മൊഴിഞ്ഞു "

 "  മൗനം എപ്പോഴോ മൊഴിഞ്ഞു  " നിനക്കറിയില്ലേ എനിക്ക് നിന്നോടുള്ള  പറഞ്ഞറിയിക്കാനാവാത്ത അനുരാഗം  നിനക്ക് സമയമുള്ളപ്പോളൊന്നെത്തി നോക്കുക  ഞാൻ വിചാരിച്ചിരുന്നെങ്കിൽ  ഒരു പ്രണയ മഹാകാവ്യം   രചിക്കായിരുന്നു വൈകെന്നു കരുതേണ്ട  ഹൃദയം  തുറക്കട്ടെ ഇനിയുമെങ്കിലും  നീ എന്റെ മിടിപ്പുകൾ കാര്യമാക്കേണ്ട  അവകൾ ഒരുപക്ഷെ നിന്നെ പിൻതുടരുന്നത്  നിന്റെ മറുപടിക്കായി കാത്തിട്ടാവണമെന്നില്ല  സമയം നീങ്ങട്ടെ കണ്ണുകളിലെ നനവുണങ്ങട്ടെ  സത്യമെന്നത് നാമിരുവർക്കും അറിവുള്ളതല്ലേ  ലോകം അത് അറിയണമെന്നില്ലല്ലേ  നീ അതൊക്കെ ഉണ്ടെന്നു നടിക്കുകയുമില്ല  അതക്കെ ആണ് അതിന്റെ ഒരു സൗന്ദര്യം എതിർപ്പ് എന്നെ നിന്നില്ലേക്കെയേറെ അടുപ്പിക്കുന്നു  ഒരുനോക്കു കാണാൻ ഉള്ള തീവൃമായ ആവേശം  നിന്റെ ചോദ്യങ്ങൾക്കു എനിക്കുത്തരമില്ല  എന്തെന്ന് നമുക്കി മേഘങ്ങളോടും മഴയോടും  ചോദിക്കാം അലറിവരും തീരമാലകൾക്കും   അത് തോട്ടകളും തീരത്തിനുമത് അറിയാം  ഈ ഉത്തരങ്ങൾക്കു ഒരു ചോദ്യമില്ല  എന്റെ ആഗ്രഹം നീ എൻ നൊമ്പരങ്ങളെ  മൗനമായി വായിച്ചറിയുക എന്ന് മാത്രം  ജീ ആർ കവിയൂർ  04 12  2021 

കാത്തിരിപ്പു..

കാത്തിരിപ്പു.. പലവുരു പറയാൻ മറന്നതൊക്കെ  പറയുവാൻ ഒരുങ്ങുമ്പോഴായി  പരിഭവം നടിച്ചു നീ പോയില്ലേ  പറഞ്ഞാലും തീരാത്തതൊക്കെ  എഴുതി അറിയിക്കുവാൻ ശ്രമിക്കും നേരം എഴുതാപ്പുറങ്ങൾക്കും അപ്പുറമുള്ള  എലുകയില്ലാത്ത വാക്കുകൾ വരികളാമയ് എഴുതാൻ ഇരുന്നപ്പോൾ മറന്നു ഓർമ്മയുടെ താഴ് വാരങ്ങളിലലിഞ്ഞു വല്ലോ  താഴമ്പൂ മണക്കും വഴിത്താരകളും തണുവാർന്ന കരങ്ങളിൽ വിരഹവേദന താലോലിച്ച ഞാനത് കവിതയാക്കുവാൻ ഒരുങ്ങും നേരം എവിടെ നീ നന്നെ കാറ്റു വന്ന് കൊണ്ടുപോയോ അതോ രാവിൻ ഇരുളിമയിലാണ്ടോ വരുമാ പുലർ കാലത്തിനായി കാത്തിരിപ്പു ജി ആർ കവിയൂർ  03 12 2021

നീ എന്നിൽ

നീ എന്നിൽ ഒരു ദേവരാഗമെന്നിൽ ശ്രുതി ചേർത്തിടുമ്പോൾ  നിലവാർന്ന നിൻ  ചിരി മുത്തുകളെന്നിൽ  നിറച്ചു അനുഭൂതിയാർന്ന  നിമിഷങ്ങളെത്ര ധന്യം  പറയാനാവാത്ത വസന്തം  പെയ്തൊഴിഞ്ഞ വിരഹം  നിഴലായി മാറിയ നിമിഷം  നിത്യമെന്നി ലഹരിയായി  പടരുന്നു ഇറങ്ങുന്ന അങ്ങ്  അനന്താനന്ദം നിറയട്ടെ ഓമലേ  ജീ ആർ കവിയൂർ 3 12 2021

എന്നെ ഞാനറിഞ്ഞു

 എന്നെ ഞാനറിഞ്ഞു  ഒളിച്ചുവച്ചതൊക്കെ  ഓർമിച്ച് എടുത്തിന്നു ഒളിമങ്ങാത്ത പൂവിരിയും  ഓമൽ പുഞ്ചിരിയും  കാർന്നുതിന്നുന്ന നിൻ കണ്ണിണകളിൽ വിടർന്ന കാവ്യാക്ഷരങ്ങളൊക്കെ  കണ്ട് എഴുതി മനസ്സിൻ താളിൽ  സ്വപ്നങ്ങളുരുകി കണ്ണുനീരായി മൗനം തളം കെട്ടിയ മനസ്സിൽ  ജന്മ ജന്മാന്തരങ്ങളായറിയുന്നു  എന്നെ ഞാനറിയുന്നു നിന്നിലൂടെ  ദിനങ്ങളുടെ ദൈന്യതയാൽ എന്നിലെ ഞാനാരുമല്ലയെന്ന്  അത് നീ മാത്രമാണെന്ന് അതേ നീ മാത്രമാണെന്ന സത്യം  ജി ആർ കവിയൂർ  02 12 2021

ധന്യതയാർന്നല്ലോ

ധന്യതയാർന്നല്ലോ കണ്ണേ നീ കരയരുതേ കണ്ണുനീരിന്റെ വിലയറിയുക കണ്ണാ നിന്നെക്കാണാഞ്ഞാൽ  കദനത്താൽ ഗോപികൾ  വിരഹത്താൽ വിളിച്ചു  പ്രേമ രോഗം വർണ്ണിച്ചാലും  പ്രാണനൊളം വിലവരുമല്ലോ  എങ്ങനെ നോക്കിലും വന്യമായ മൗനം യമുനാ തടവും ശൂന്യം  യോഗിക്ക് അറിയില്ല  പ്രണയത്തിൻ മരുന്ന്  പ്രണയിക്കുന്നവർ അറിയുന്നത്  രാഗ മധുരം മാത്രം  മനമറിയാതെ കൈവിട്ടുപോകുന്നു  കണ്ണന്റെ മുരളികളുടെ ധ്വനിയിൽ പ്രണയമേ നീ എത്ര ധന്യതയാർന്നല്ലോ ജീ ആർ കവിയൂർ  1 12 2021

പ്രണയപർവ്വം

പ്രണയപർവ്വം മയിലായിമാറി ഞാൻ നിനക്കായ്‌  കുയിലായി പഞ്ചമം പഠിച്ചു  വെയിലിലും മഴയിലും തണലായി മാറി തണുവിലൊരു പുതപ്പായി നെഞ്ചോരമൊട്ടി  മനസ്സിൽ ഒരു മാറിവില്ലിൻ വർണ്ണങ്ങൾ വിരിയിച്ചു കണ്ണി മാങ്ങാ പെറുക്കിയും അല്ലി ആമ്പലുകൾ പറിച്ചു തന്നും നിൻ മനസ്സിൽ വള പൊട്ടായി മാറി നീലാകാശ ചുവട്ടിൽ നീ എന്ന ബിന്ദുവിൽ രേഖയായി മാറാൻ കൊതിച്ചു  പെരുവിറലാൽ നീ മണ്ണിൽ വരച്ച  പ്രണയത്തെ ഞാൻ കടലാസിൽ പകർത്തുന്നുയിന്നും എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത മഹാകാവ്യമായി മാറുന്നുവല്ലോയീ പ്രണയപർവ്വം ജീ ആർ കവിയൂർ 1 12 2021

വിട്ടകലല്ലേ..!!

 വിട്ടകലല്ലേ..!!  ഒരു മഴനിലാവായ്  പെയ്യ്തിറങ്ങുക എന്നിൽ  മധുവുമൊഴികളാലെന്നിൽ  സർഗ്ഗ സംഗീത ധാരയായ് കുയിൽ പാട്ടും പാട്ടായ്  മൊഴിയുക മൗനം വെടിയുക മയിലിന്റെ ചാരുതയാർന്ന മനോഹര  നൃത്തം വെക്കുക അണിവിരൽ മുതൽ പെരുവിൽവരെ അനുഭൂതി പടർത്തുക നിത്യമെന്നിൽ  കർണികാരം പൂത്തുലയട്ടെ  അല്ലിയാമ്പലുകൾ വിരിയട്ടെ നിൻ സ്‌മൃതിയാൽ  എന്നിൽ ലഹരി പടരട്ടെ എന്നെ വിട്ടകലല്ലേ  ഒരു മുരളികയായി മാറ്റൊലി കൊള്ളുക ജീ ആര്‍ കവിയൂര്‍  01 .12 .2021 

ബിച്ചു തിരുമലക്ക് പ്രണാമം

ബിച്ചു തിരുമലക്ക് പ്രണാമം  തണുത്ത രാവും നിലാവും  പുതച്ചു ചൂടും തൂമഞ്ഞും  മുല്ലയും പിച്ചിയും പൂക്കും നേരം രാവിന്റെ മറവിൽ പൂമേട തീർക്കും ഉണരുന്നുറങ്ങുന്ന പ്രണയതേൻ കുടിക്കും പൂത്തുമ്പികൾ ചിറകടിച്ചുയരും സ്വപ്ന സർഗ്ഗങ്ങളിൽ സ്വരരാഗമുതിർക്കും മൊഴിയും മൊഴിയുമടഞ്ഞു  സംഗീത സ്വർഗ്ഗങ്ങളിൽ  ആത്മാവ് പരമാത്മാവിനോടു  ശ്രുതി ചേർന്നുവല്ലോ ഇമ്പമായി  ഇനിയൊരു പൂക്കാലം വരില്ലല്ലോ  പുണരില്ലല്ലോ രാഗ പരാഗണങ്ങൾ സ്വയം മറന്നു പാടാൻ ഇല്ല ഇനി  ഓർമ്മകളിൽ ജീവിക്കുന്ന  പ്രിയ കവിക്ക് പ്രണാമം  ജീ ആർ കവിയൂർ 26.11.2021

പാടുവാൻ കൊതിച്ചു

പാടുവാൻ കൊതിച്ചു നീ പാടും പാട്ടിന്റെ  പല്ലവിക്കൊപ്പം  ചരണം പാടുവാൻ  കൊതിച്ചു മനം സപ്തസ്വരരാഗ വർണ്ണങ്ങളാൽ ആരോഹണാവരോഹണങ്ങൾ  തേടി വീണ്ടും വീണ്ടുമമൊരു സർഗ്ഗ സംഗീതസാന്ദ്രമായ മനം    കാത്തിരിപ്പിൻെറ കാത് അടച്ചു കണ്ണ്കഴച്ചു നിന്നെ കാണാഞ് കരഞ്ഞു മഴയായ് പെയയ്തു കദനങ്ങളൊക്കെ പുഴയായ്  കരകവിഞ്ഞു സഖി സഖി ـ! ജീ ആർ കവിയൂർ 26 11 2021

സർവം സമർപ്പണം

വൃന്ദാവനത്തിലെ രാധയായി മധുരാപുരിയിലെ രുക്മണിയായി ദ്വാരകയിലെ മീരയായി  മനമൊരു കാളിന്ദിയായി  കാണുന്നതൊക്കെ കണ്ണനായി  മണിവർണനായി  വൃന്ദാവന സാരംഗിയിൽ മൂളിയപ്പോൾ  മധുപൻ വന്നുകൂടെ മൂളിയല്ലോ  മയൂരങ്ങൾ നിർത്തമാടി സന്തോഷത്താൽ കാറ്റും മൂളി മധുരമായ്, ആനന്ദം  ജ്ഞാനപ്പാനയാൽ  പാനം നടത്തി  ഹരിനാമസങ്കീർത്തനത്താലവിടുത്തെ അറിഞ്ഞു പാടിയാടി ഗീതാഗോവിന്ദം കൃഷ്ണ കൃഷ്ണ തൃഷ്ണയകറ്റണേ ഭഗവാനേ   ജീ ആർ കവിയൂർ

for existence

Image

ദശാവതാരം

ദശാവതാരം  മതമത്സരാദികളൊക്കെ  മനസ്സിൽ നിന്നുമകറ്റി  മണമൂറും ചിന്തകളെന്നിൽ മത്സ്യാവതാര രൂപമെടുത്തവനേ തുണ  കുടില് ചിന്തകളൊക്കെ  കുടി കൊള്ളാതിരിക്കാൻ  കൂടെ ഉണ്ടാവണേ നിൻ നാമം  കൂർമ്മാവതാരനേ ഭഗവാനേ  വന്നു വരമായി തന്നീടുക വഴി തടസ്സങ്ങളൊക്കെയകറ്റി  വരിക വരിക ഉള്ളം കുളിർക്കട്ടെ  വരാഹമൂർത്തേ കൈതൊഴുന്നേൻ  നരനായ് പിറന്നു ഞാനീ   നാരത്തിലയനം ചെയ്യും  നാരായണ നാമത്താൽ മുഴുകുമ്പോൾ  നരസിംഹമൂർത്തിയായി വന്നു          കാത്തുകൊള്ളണേ  വെറുപ്പിൻ ലോകത്തുനിന്നും വെറുതെ ചിന്തകൾ മുഴുകാതെ വേണുവൂതും നിൻ രൂപം മാത്രം മനസ്സിൽ   വാമനാവതാരനായനിന്നെ തൊഴുന്നേൻ ഭഗവാനെ  പരശതം പാഴ് ചിന്തകളാൽ  പരിഹാസ്യനായി മാറാതെ ഞാനെന്ന പരിവേഷമില്ലാതെ പരംപൊരുളാം  പരശുരാമാ നിന്നെ പരിചോടുവണങ്ങുന്നേൻ ശ്രീയെഴും നിൻ ചിന്തകളാൽ   ശ്രീമാനായി വാഴ്ക നിത്യമെൻ  ശ്രീയായി വിളങ്ങുക ഉള്ളത്തിലായ് ശ്രീരാമ രാമ തുണയ്ക്കുക നിതൃം ബലമുള്ളനിൻ കരങ്ങളാൽ ദുർബലരാം ഞങ്ങളെ നീ  ഞാനെന്നും നീയെന്നുമുള്ള ഭാവത്തിൽ    നിന്നും ബലരാമ അവതാരമേ കരകറ്റണേ മധുര തൻ മധുരമേ  മായാ പ്രപഞ്ചമേ നീ  മനതാരിൽ വന്നു നിത്യം മരുവുക  മുരളീധരാ ഗീതാഗോവിന്ദ പാദം തൊഴുന്നേൻ  കാലത്തിൻ കോലായിൽ  കരിമലകയറ്റു

മധുപനാം കവി

മധുപനാം കവി  എത്രയോ എഴുതി ഞാൻ  നിന്നെക്കുറിച്ച് തെന്നലിനൊപ്പം  പുതുമഴയുടെ താളത്തിനൊപ്പം മണ്ണിന്റെ മണത്തിൻ ലഹരിക്കൊപ്പം  മധുരമായി പാടും കുയിൽ പാട്ടിനൊപ്പം ഒഴുകുന്ന പുഴയുടെ സംഗീതത്തിനൊപ്പം  താഴ് വാര വർണ്ണത്തിനൊപ്പം  മഴമേഘങ്ങളുടെ വരവു കണ്ടാടും  മയിലിൻെറ മനോഹാരിതക്കൊപ്പം നിലാവിൻ നീലിമയിൽ അലിയും  നിഴലോടൊപ്പം യാത്രയാകും രാവിൻെറ രാഗാർദ്ര നിമിഷങ്ങൾക്കൊപ്പം  വിരഹമെന്നെ അത്രമേൽ കാർന്നു തിന്നിരുന്നു  നിന്റെ സാമീപ്യത്തിനായി  ഓർക്കുന്തോറും വരികളൊക്കെ  നിന്നെക്കുറിച്ചു മാത്രമായിരുന്നല്ലോ  എത്രയോ എഴുതി ഞാനിന്നും  എന്നിട്ടും നീ അറിഞ്ഞില്ലോ മധുപൻെറ സാമീപ്യം പൂവേ  ജി ആർ കവിയൂർ  26 11 2021

അറിയുന്നുവോ

അറിയുന്നുവോ  മിണ്ടാതിരിക്കുവാനാകുമോ നിനക്കെൻെറ നോവിൽ കുതിർന്ന പാട്ടുകളൊക്കെ കേട്ടിട്ടും വരികളിൽ നിന്നെ കുറിച്ചുള്ള വാക്കുകളൊക്കെ എഴുതിയിട്ടും പ്രിയതേ മിണ്ടാതിരിക്കുവാനാകുമോ നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ  പറ്റുമെങ്കിൽ ഒന്നു മൂളുമോ  മറുപടിയെന്നോണം ഞാൻ  കേൾക്കുന്നുണ്ട് അകലത്തൊരു  രാക്കുയിലിൻ കളകാഞ്ചി പ്രിയതേ മിണ്ടാതിരിക്കുവാനാകുമോ നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ  ആരോ വീണ്ടുമൊരു ബാസുരിയുടെ സ്വരമാധുര്യമെന്നിൽ നിന്നോർമ്മകൾ വന്നുനിറയുന്നു വല്ലോ അറിയുന്നുവോ  നീ ഈ കഥയൊക്കെ പ്രിയതേ  മിണ്ടാതിരിക്കുവാനാകുമോ നോവിൽ കുതിർന്ന പാട്ടുകൾ കേട്ടിട്ടും പ്രിയതേ    ജി ആർ കവിയൂർ  25 11 2021  

ഊമക്കുയിൽ

ഊമക്കുയിൽ  മിണ്ടാതിരിക്കുന്ന  പെൺ കുയിലേ  നിന്റെ മനസ്സിൽ  വിരിഞ്ഞ പൂവിൽ ഗന്ധമൂറും വാക്കുകളൊക്കെ മന്വന്തരങ്ങളായി വന്നുപോകും ഋതുക്കൾ നിന്നിൽ നിറയും വാക്കുകൾ പാടുവാനാവുകയില്ലെങ്കിലും താളം പിടിക്കുന്ന നിൻ കണ്ണിണ കളിൽ കണ്ടു കദനത്തിൻ നോവോ സന്തോഷത്തിൻ തേൻ മഴയോ മിണ്ടാതിരിക്കുന്ന  പെൺ കുയിലേ  നിന്റെ മനസ്സിൽ  വിരിഞ്ഞ പൂവിൽ ഗന്ധമൂറും വാക്കുകളൊക്കെ ജി ആർ കവിയൂർ  22 11 2021

വിരഹ ഋതു

വിരഹ ഋതു ഇന്നലെയോ മിനിഞ്ഞാന്നോ തമ്മിലകന്നിട്ടിയിങ്ങിനെയെങ്ങിനെ കഴിയുമീവിധം നാളെകളിലായ് മരണം വരാതെ ഇരിക്കട്ടെ  നിന്നോർമ്മകളാലീ നീളും  വിരിഹത്തിൻ ഇരുളിമയിൽ  വേദനയോടെ  പ്രിയതേ താങ്ങുവാനാവുന്നില്ല നീയല്ലാതെ  നാലു നാൾ കഴിഞ്ഞോരോർമ്മകൾ ഹോ !! എന്തൊരു വേർപാട്  ചുണ്ടുൽ വിരിഞ്ഞോരോർമ്മ ഈണങ്ങളായി താളങ്ങളായി കണ്ണിൽ പ്രണയാശ്രുവിനു മധുരമോ ഉപ്പോയറിയില്ല നീ അരികിലില്ല എന്നൊന്നുമേ  മറവിയുടെ ചെപ്പിൽ ഒളിക്കാനാവുന്നില്ല പ്രിയതേ വസന്തവും ശിശിരവും വന്നകന്നു നിൻ ഹൃദയത്താൽ എൻ ഹൃദയത്തിന് ചില്ലുവാതിലുകൾ തകർത്തില്ലേ , ആളി കത്തുന്നു എന്നിൽ വിരഹത്തിൻ തീക്കനൽ പ്രണയത്തിൻ വൻമതിൽ ചാടി നിന്നരികിൽ എത്താനാവാതെ ഇങ്ങിനെ അലയുന്നു പ്രിയതേ  വെയിൽ പെയ്തു പ്രണയത്തിൻ നിന്നോർമ്മകളൾ വിരിയും പൂത്തോട്ടങ്ങൾ കരിഞ്ഞു  കിളി കൂടുവിട്ടു പറന്നെങ്ങോ കുയിലിൽ പാട്ടിലും വിരഹരാഗം മരണം വരാതെ ഇരിക്കട്ടെ  നിന്നോർമ്മകളാലീ നീളും  വിരിഹത്തിൻ ഇരുളിമയിൽ  വേദനയോടെ  പ്രിയതേ ജീ ആർ കവിയൂർ 23 11 2021

ഹൃദയ ക്ഷേത്രം

ഹൃദയക്ഷേത്രം ഈ കണ്ടുമുട്ടലുകൾ  വെറും പ്രഹസനമല്ലോ ഈ പരമ്പരകളെത്ര പഴയുള്ളതല്ലേ പ്രിയതേ ഹൃദയമിടിപ്പുകളൊക്കെ ഹൃദയത്തിൽ തന്നെ ഒളിക്കട്ടെ ഹൃദയങ്ങൾ തമ്മിൽ അടുക്കട്ടെ സൗഹൃദം വളർന്നു പുഷ്പിക്കാട്ടെ ഞാനെൻ പ്രണയത്തിന്റെ കാരവലയത്തിലല്ലോ സ്വർഗ്ഗമെന്ന അനുഭൂതിക്കൊപ്പം ഉലകമമെൻ കാലച്ചുവട്ടിലല്ലോ കുപ്പിച്ചില്ലുകളെക്കാൾ ഉടഞ്ഞു പോകുന്നതല്ലോ സ്വപ്നങ്ങൾ അവകളെ സംരക്ഷിക്കേണ്ടത് ഞാനും നീയും തന്നെയല്ലേ എന്റെ ഹൃദയം തന്നെയല്ലേ നാം വാഴുമീ പ്രണയക്ഷേത്രം അതിൽ നീ എൻ ദേവതയല്ലോ പ്രിയതേ പ്രണയമേ  പ്രണയിനി ജീ ആർ കവിയൂർ 23 11 2021

സ്വപ്‌നം കണ്ട്‌ പുലരിക്കായ്

Image
 സ്വപ്‌നം കണ്ട്‌ പുലരിക്കായ്  വെയിലു പെയ്യ്തു  നനഞ്ഞൊട്ടി മെല്ലെ  വഴിമുറിച്ചു കടന്നു  പുസ്തകങ്ങളുടെ സാമീപ്യം  നിറഞ്ഞ ലോകത്തേക്ക്  മൃതരായവരും ശയ്യാവലമ്പരും  വിസ്മൃതിയിലാണ്ടു കിടപ്പു  മരിച്ചിട്ടില്ലാത്തവർ തലപൊക്കി  നോക്കുന്നത് പോലെ തോന്നി  ഏറെ നോവറിയിച്ച നോവലുകൾ  നടന്നു വഴിത്താരകളൊടുങ്ങാത്ത സഞ്ചാര സാഹിത്യങ്ങളും ലോഹ്യം  വിട്ടും ലോകോത്തരമാവേണ്ടിയതാം  ലേഖനങ്ങൾ ഇവക്കൊക്കെ ആവശ്യക്കാർ  ഏറെ ഉള്ളത് പോലെ പൊട്ടി തട്ടി കിടപ്പു  കവിത 'ക' യുമില്ലാതെ വിതയുമില്ലാതെ  വായിക്കപ്പെടാതെ ഏറെ പൊടി തിന്നു പുനർവായനയില്ലാതെ പടച്ചു വിടുന്നു  എങ്കിലും ചിലതൊക്കെ പൊട്ടി ചിനക്കുന്നുണ്ട്  ആത്മനോമ്പാനങ്ങളുടെ വെളിപാടായ്  മുഴങ്ങുന്നുണ്ട് പരിവേദനകളായ് പരിഭവുമായ്  ഉണ്ട് മോചന ദ്രവ്യങ്ങൾ കൊടുത്തു  കാലം കാത്തു കിടപ്പുണ്ട് നല്ലൊരു  നാളെയുടെ  പുലരിയും കാത്തു  സ്വപ്നങ്ങളുമായി  ഉണർവിന്റെ  കാലൊച്ചക്കു കാതോർത്ത് കൊണ്ട്  ജീ ആർ കവിയൂർ  21 . 11 . 2021  ചിത്രം  എന്റെ മൊബൈലിൽ എടുത്തത് സ്ഥലം പ്രഭൂസ് തിരുവനന്തപുരം 

അഭൗമ പ്രകാശമേ

അഭൗമ പ്രകാശമേ അൻമ്പേഴും അമ്പാടി കണ്ണനെ കാണുവാൻ അമ്പലപ്പുഴക്കു ഞാൻ വന്നീടുമ്പോൾ അഴകേഴും നിൻ രൂപം കണ്ടു തൊഴും നേരം അരികത്തു വന്നു നിൽക്കും ഗോപി ജനങ്ങളെ അറിയാതെ നോക്കിയപ്പോൾ എല്ലായിടത്തും  അവിടുത്തെ മോഹന രൂപം തന്നെ കാണ്മു  ആരും കാണാതെ നിൻ രൂപം വീണ്ടും  അണയുന്നു എൻ അന്തികേ കണ്ടു   അങ്ങു ഗുരുവായൂർ നടയിലായി ആരോമലായി മഞ്ഞപട്ടാമ്പരം ചുറ്റി അരമണി കിങ്ങിണി തരിവളകിലുക്കി അൻമ്പോറ്റിയാം പൈതലായ് ഭഗവാനെ.. മധുര തൻമധുരമേ മായാപ്രപഞ്ചമേ മനസ്സിൽ തെളിഞ്ഞു നീ മധുരയിൽ മധുസൂദനാ മന്മോഹനാ മുരാരേ മായം കളഞ്ഞെൻ ഉള്ളം തെളിച്ചുവല്ലോ മതമാത്സര്യങ്ങൾ വെടിഞ്ഞു ഞാൻ മധുരയിലെ ദ്വാരകാദീശനെ കണ്ടു തൊഴുതേൻ.. അപ്പോൾ നീ കൈയാട്ടി വിളിച്ചങ് എന്നെ അകലെയുള്ള ദ്വാരകയിലേക്ക് നയിച്ചില്ലോ അവിടെ കടലിൽ നടുവിൽ നിൻ സാന്നിദ്ധ്യം അറിയിച്ചു നീ എനിക്ക് ദർശനം തന്നിട്ടുമ്പോൾ അറിഞ്ഞു ഈരേഴു പതിനാലു ലോകത്തിലും അഭൗമം ദീപ പ്രകാശം ചൊരിയുന്നത് നീതന്നെ ജീ ആർ കവിയൂർ 20 11 2021     

കരം ഗ്രേസിച്ചീടാൻ

കാണാതെ കേൾക്കാതിരിക്കുമോ  കാണി നേരമെങ്കിലും കണ്ണാനിൻ കൊതിയോടെ ചോദിച്ചു വാങ്ങുമെൻ കണ്ണനോട് ഇനിയൊരു ജനംമുണ്ടെങ്കിൽ  പീതാംബരം ചുറ്റി  കസ്‌തൂരി തിലകം ചാർത്തി  മയിൽപ്പീലി തിരുമുടിയിൽ  തിരുകി വന്നു നിൽക്കും   നിൻ കാർമുകിൽ നിറം കണ്ടും നിൻ പൊൻ മുളം തണ്ടിലെ  വേണുഗാനം കേട്ടു  നിൻ സാമീപ്യം അറിഞ്ഞു നിൻകരംഗ്രഹിച്ചിട്ടുവാൻ ഭാഗ്യംതരണേ  അൻമ്പേഴും അമ്പലപ്പുഴയിൽ വന്നു നിൽക്കുമെൻ  മനതാരിൽ വാഴണേ നീ നിത്യം  ഭക്തവത്സല ഭഗവാനെ കണ്ണാ കണ്ണാ കാർമുകിൽ വർണ്ണാ ജീ ആർ കവിയൂർ 20.11. 2021

ദലമർമ്മരങ്ങൾ

ദലമർമ്മരങ്ങൾ മഴമാറി  വെയില്‍ വന്നു . പുല്‍ തുമ്പില്‍ മനസ്സ് ..!! വര്‍ണ്ണങ്ങളുടെ ആകാശം തേടി  കാത്തിരിപ്പിന്‍ ആഴങ്ങളില്‍ നിന്നും മൌനം വെടിഞ്ഞു ചിറകടികൾ ഇലപച്ചയുടെ  ഇടയില്‍ തേടുന്നു  തേന്‍മലര്‍ .. പൂവിനെ നോവിക്കാതെ  ചുംബിക്കുന്നു കണ്ണുകൾ . കാറ്റിനു ഗന്ധം  . ചൂട് ഏറി വന്നു മുത്തമിട്ടു  ദളങ്ങളിൽ തീ പടർന്നു.. മുള്ളിന്‍ നിടയിലും  പൂവിരിഞാലും അകലില്ല  ശലഭം പ്രണയം ..!! ജീ ആർ കവിയൂർ 17 11 2021     

ചിത്രദര്‍ശിനിക്കുഴലിലൂടെ

 ചിത്രദര്‍ശിനിക്കുഴലിലൂടെ ചില്ലുകൾ പൊതിഞ്ഞ  ചിത്രദര്‍ശിനിക്കുഴലിലൂടെ കണ്ണോടിച്ചപ്പോൾ  ഗതകാല ഒർമ്മകളാൽ  ഞാനെന്റെ ആകാശത്തിനു  നിറം കൊടുത്തു ചുണ്ടുകളാൽ  നിൻ പുഞ്ചിരിയുടെ  പിറകിലായി മെല്ലെ  എൻ ചുംബനം ഒളിച്ചു  സ്വപ്നങ്ങളിൽ നീയുമായി  എത്രയോ തവണ  ഒളിച്ചോട്ടങ്ങൾ കഴിഞ്ഞു  ഈ സ്വപ്നാടനം  ഇനിയെത്രനാൾ തുടരും  കല്പാന്തത്തോളമോ അറിയില്ല  എന്തായാലും നിത്യം  വിരൽത്തുമ്പിലൂടെ  കവിതയിൽ നീ നിറയുന്നുവല്ലോ  ജീ ആർ കവിയൂർ  17 .11 .2021 

വല്ലാത്ത മോഹം

വല്ലാത്ത മോഹം നീ പൂമ്പാറ്റയായി മാറിയപ്പോൾ  ഞാനങ്ങു  പൂമ്പൊടിയായി മാറി സ്നേഹത്തിൻ തണൽ തേടി കാറ്റിൽ പാറി പറന്നു നടന്നു എനിക്ക് കുടപിടച്ചു  നീലാകാശം സാക്ഷിയാകുമ്പോൾ  ഓർക്കും തോറും കണ്ണു നിറഞ്ഞു  മനസ്സു വല്ലാതെ തേങ്ങി  ഇനിയെന്നാണോന്നു തീരങ്ങൾ തേടും  ജീവിത വഞ്ചി നിൻ തീരത്തെക്കു അണക്കുവാനെയെറെ പരി ശമിച്ചിട്ടുമാവാതില്ലല്ലോ  ഓരുവേള നിനക്കുമ്പോൾ  എൻ മനം യൗവന ബാല്യങ്ങളിലേക്കു മടങ്ങുവാൻ വല്ലാതെ  മോഹിക്കുന്നുവല്ലോ പ്രിയതേ  ജീ ആർ കവിയൂർ 15 11 2021

ശരണം ശരവണനെ

ശരണം ശരവണനെ ---------------------------------- ഹരോ ഹര പാടി  അശരണരാം  ഞങ്ങൾ ശരവണനെ നിന്നെ തേടി  പഴമലർ തേൻ ശർക്കര    നൈവേദ്യത്തോടെ   പഴനിക്ക് വരുന്നേൻ ആയിരത്തൊന്നു പടിമേൽ ഇരിക്കും  ആശ്രിതവത്സലനേ അവിടുന്ന് അകറ്റണേ അകതാരിലുള്ള ദുഃഖമെല്ലാം  മയിലേറി വന്നു നീ  മാമയിലമരും വള്ളി മണവാളാ നിൻ വല്ലഭത്താലെങ്കളേ  വല്ലവിധവും കാത്തിടണേ  ആഴിയും ഊഴിയുമൊക്കെയളന്നു ആറുപടി കടന്നവനേ  അറുമുഖനേ ഗജമുഖ സോദരനെ  അഴിക്കുക നീ സംസാര ദുഃഖങ്ങളോക്കെ  ശിവശക്തി മകനേ  ശരവണനെ നിന്നെ  ഭജിപ്പവർക്കു  ശിവമകന്നു ശവമാകുവോളം ശരണം നീ മാത്രം ഭഗവാനെ  ഹരോ ഹര പാടി  അശരണരാം  ഞങ്ങൾ ശരവണനെ നിന്നെ തേടി  പഴമലർ തേൻ ശർക്കര    നൈവേദ്യത്തോടെ   പഴനിക്ക് വരുന്നേൻ ജീ ആർ കവിയൂർ  14 11 2021

കലാലയ തണൽ ജോതി

കലാലയ തണൽ  ജോതി  സൗഹൃദം പൂത്ത വാടിയിലിന്നലെ  കണ്ടുമറന്ന പൂത്തുമ്പികളെ കണ്ടു മനസ്സൊരു വാസന്ത ചന്ദ്രികയിലലിഞ്ഞു മറവിചെപ്പിൽ നിന്നൊരോന്നും കോറിയെടുത്തു ഞാൻ അക്ഷരമാലയാൽ കോർത്തമുത്തുകളൊരു പോലെയുള്ള  ഉടയാട കളിട്ടു പാറിനടന്ന ആ നല്ല നാളുകൾ പറയാതെ പറയിപ്പിച്ച കൂട്ടുകാരികൾ  പഴയ കഥകളൊരോന്നും പറഞ്ഞു ചിരിച്ച് ഏടുകളിലറിയാതെ മറന്നു നിന്ന നേരം  എൻ സംസാരദുഃഖം ദുരിതങ്ങളൊക്കെ  എവിടെയോ പോയി മറഞ്ഞു മറഞ്ഞുവല്ലോ  എത്ര പറഞ്ഞാലും തീരാത്ത  മധുര നോവായി മാറിയല്ലോ  കോരി ചൊരിയും മഴയെത്തുമോർമ്മ  മങ്ങാ വെയിലിൽ നിന്നു ഞാൻ  ജി ആർ കവിയൂർ  14 11 2021 Assumption ജ്യോതി ഹോസ്റ്റൽ 1984 -1989 വർഷ റീയൂണിയൻ കഴിഞ്ഞു വന്ന കൂട്ടുകാരിക്ക് വേണ്ടി എഴുതിയത്

ശരണം ശരണം

ശരണം ശരണം  ശരണമന്ത്രങ്ങൾക്കു  ശക്തിപകരും ശരവണ സഹോദരനെ ശരണം ശരണം ശരണം  ചിന്മുദ്രാംഗിതനായ്  യോഗനിദ്രയിലമരും  ചിന്മയനേ നിൻ  കര ചരണങ്ങളിലഭയമാകാൻ  മാലയിട്ടു വൃതം നോറ്റ മാമലയേറാൻ  മനസ്സു തുടിക്കുന്നു ശരണം ശരണം ശരണം  ഓം സ്വാമി നിന്റെ കത്തോ ഓം ഓം അയ്യപ്പൻ എന്റെ അകത്തോ ഓം തിന്തകത്തോം പാടി നിന്നെ  കാണാൻ വരുന്നേൻ അയ്യൻഅയ്യപ്പ സ്വാമിയേ  ശരണം ശരണം ശരണം  സാമിയെ ശരണം അയ്യപ്പാ... ജി ആർ കവിയൂർ  13 11 2021     

ഇനിയാവില്ല

ഇനിയാവില്ല  നീയെന്ന  നിഴലെന്നു നേർക്കുനേർ വീണ് നെഞ്ചക കണ്ണാടിയിലിന്നും നീക്കാനാവാത്ത ചലച്ചിത്രം എത്രയോ  ഋതു വാസന്തങ്ങൾ പൂവിട്ടു കൊഴിഞ്ഞു പോയി എന്നിട്ടുമെന്തേ ഇന്നുമീ വാടാമലരായി വിരിയുന്നു  എൻ അക്ഷര കൂട്ടിന്റെ ഈണമായ് താളമായി ഇനിയെന്നാവുമോ ഇതൊക്കെ നിനവായി നിന്നെ തേടി വന്നീടുക ജനിമൃതികളിനിയെത്ര താണ്ടണമോ ജരാനാരകളൊക്കെ ചോദിപ്പു  ജാള്യമൽപ്പവുമില്ലേ ഇങ്ങിനെ ജീവിപ്പതിനായി ജടിലമായി ഇനിയാവില്ലയെനിക്കു മന്ദസ്മിതം തൂവുവാൻ വാക്കുകൾ കൊറിയിട്ടു ഒട്ടുമേ കത്തിരിക്കവയ്യ ഓമലേ ജീ ആർ കവിയൂർ 13.11.2021

എൻ കാതലേ ( ഗാനം)

എൻ കാതലേ ( ഗാനം) കാതലേ കാതലേ നീ എന്നുമെന്നുമെൻ ഓർമ്മതൻ കിരണമല്ലേ എൻ ഈണങ്ങൾക്കു  ശ്രുതി പകരുംഭാവല്ലേ വേഴാമ്പലായ്  മയിൽ പേടയായ് കുയിൽ പാട്ടായി  നീ മാറുന്നുവല്ലോ നിലാവിൻ നിഴലിലായ് എൻ കനവുകളിൽ ഗസൽ മഴയായ്  മുത്തമിട്ടകലുന്നില്ലേ ഉണരുമ്പോഴേക്കുമ- ക്ഷര പൂവായ് വിരൽത്തുമ്പിൽ കവിതയായ് വിരിയുന്നുവല്ലോ അന്തരാത്മാവിൽ തേൻ നുകർന്നു  മുത്തമിട്ടു പറക്കുംവർണ്ണ ശലഭമായ്  നീ നെഞ്ചോരം കുളിരുമായി വന്നു നൃത്തം ചവിട്ടില്ലേ സഖിയേ കാതലേ കാതലേ നീ എന്നുമെന്നുമെൻ ഓർമ്മതൻ കിരണമല്ലേ എൻ ഈണങ്ങൾക്കു  ശ്രുതി പകരുംഭാവല്ലേ ജീ ആർ കവിയൂർ 11.11.2021     

ഓർമ്മയിലെ വസന്തം

ഓർമ്മയിലെ വസന്തം  രചന ആലാപനം  ജീ ആർ കവിയൂർ ഒരു നാളും പിരിയാത്തോരു  ഓർമ്മകളുടെ നടുവിലായ് ഓമലേ നിൻ മുഖമെന്നിൽ  ഓടിയെത്തുന്നു എൻബാല്യത്തിലായി  ഒരുമാത്രയൊന്നു കാണുവാനാശിച്ചു  ഒന്നുരിയാടി അടുത്ത ഇരിക്കുവാൻ  ഇഴപിരിയുമി ജന്മ ദുഃഖങ്ങളാൽ  ഇനിയീ ജന്മത്തിലാശയടങ്ങുമോ ചിതയോളം  അറിയില്ല നീയെൻ അക്ഷര ചിമിഴിലായ് അണയാത്ത മോഹത്തിൻ അവസാനവാക്കായ് തീരുമോ  അഴിയാത്ത മറവിയുടെ പ്രണയ നോവേ..!! 08 11 2021

വരിക നീ

വരിക നീ  നീയന്നുമെൻ  വിരൽ തുമ്പിലെ  വർണ്ണ വസന്തങ്ങൾ തീർക്കുമൊരു  അക്ഷര പ്രണയമല്ലോ നീ കാട്ടും വഴികളിലൂടെ  നടക്കുമ്പോഴൊക്കെ  കല്ലുംമുള്ളും പൂവായ്  കേൾക്കും മൊഴിയൊക്കെ  കവിതയായ്  എൻ മനോമുകുരത്തിൽ നീയെന്നുമൊരു  സുര സുന്ദരിയായ് മന്ദസ്മിതം തൂകുന്നു നിതൃം വരിക വരികയൊന്നു വന്നു മിഴിനീർ തുടയ്ക്കുക  വരാതിരിക്കല്ലേ നീ വരികളിൽ നിറയുമല്ലോ കവിതേ ജി ആർ കവിയൂർ  4 11 2021

ദീപാവലി രാവിൽ (ലളിത ഗാനം )

ദീപാവലി രാവിൽ മണി ദീപം തെളിഞ്ഞു മനതാരിലായ് എൻ ഹൃദയം കവർന്ന  സുന്ദരി ശില്പമേ  നീ മീട്ടും വീണയിൽ  ഉതിരുംവീചികളിൽ  എന്നുള്ളകത്തിൽ  വിരഹ രാഗമുണർന്നു  എത്ര ദീപാവലി  സന്ധ്യകൾ കഴിഞ്ഞു  കാത്തിരിപ്പിൻ ചിരാതുകൾ കൺചിമ്മിയല്ലോ  ഇനിയെന്നുകാണും നാം  കണ്ടു മൊഴിയുമാ വാസന്ത ചന്ദ്രിക പെയ്യും  രാലാവിലായി പ്രിയതേ ജി ആർ കവിയൂർ  4 11 2021

ജമദഗ്നിയല്ല

  ജമദഗ്നിയല്ല  ജമദഗ്നിയല്ല ഞാൻ  ജാമദേയ സിദ്ധികളൊന്നും  ജന്മനാ വശമില്ലല്ലോ  ജല്പനങ്ങളായി കരുതുകയും  ജയിച്ചന്നഭാവവുമില്ല ജനിമൃതികളെ കുറിച്ചറിയാതെ  ജീവിപ്പതിനു ശാപമുക്തിക്കായി  ജടാവൽക്കലങ്ങളണിഞ്ഞു ജപിച്ചു  ജയ ജയ പരശുരാമനാലല്ലോ  ജന്മം കൊണ്ട കേരളമേ  അറിയുക അങ്ങു  വാനിൽ  ചക്രവാളങ്ങളത്തിനപ്പുറത്തു  നിന്നെ കണ്ടു മിന്നും താരകമായ്   എന്തേ രേണുക ചിരിക്കുന്നു  ജീ ആർ കവിയൂർ  01 .11 .2021 

വന്നണഞ്ഞീടുക

വന്നണഞ്ഞീടുക വരിക വരികയെൻ ഓമലാളെ വരിക  വന്നു നീ യെൻന്നരികെ  വന്നു തരിക ഒരു പുഞ്ചിരി  പൂവെനിക്കായ് തരിക  കാലൊച്ച കേട്ടു ഞാൻ  മഴ മടക്കിയിരുന്നു ഓമലേ നിൻ കൊലുസുകൾക്കുമുണ്ടോ  മാന്ത്രിക മണിമുഴക്കം  മധുര നോവയറിയുന്നു  മൗനമായ് വിരഹത്തിൻ  വേദനയാലേ അറിക  അറിഞ്ഞ് അലിഞ്ഞ ഇല്ലാതാകും മുൻപേ വന്നണഞ്ഞീടുക പ്രിയതേ   ജി ആർ കവിയൂർ  30 10 2021

മൂകമായ്‌

മൂകമായ്‌ മൂകമാം ഇരുളിലായ്  മുഴങ്ങിയൊരു മുളംതണ്ടിൻെറ മൂളലിലായ് മുഖം മറച്ചൊരു  നീലനിലാവേ ഇന്ദു മതി  ജന്മ ജന്മാന്തരങ്ങളിലായ് പിന്തുടരുന്നുവല്ലോ  ജനിമൃതികൾക്കിടയിലായ്  നിൻ  ജ്വലിക്കും സന്താപ സന്തോഷങ്ങൾക്കു മുടിവുണ്ടോ പ്രിയതേ പ്രണയിനി  കാത്തിരിക്കുന്നു ഇനിയൊരു  കാഴ്ചക്കായ് വരുമല്ലോ മഴയൊഴിഞ നേരത്തരികിലായ് പിൻ നിലാവിലായ്   നോവുകൾക്ക് മുടിവുണ്ടോകൂമെന്നറിക നീ ജീ ആർ കവിയൂർ  30 10 2021

വർണിക്കാനാവാത്തത് നോവ്

 വർണിക്കാനാവാത്തത് നോവ് അവളെ മനസ്സിന്റെ  വാതായനങ്ങൾ കടന്ന്  വാർമുകിലുമകന്നു വർണ്ണിക്കാനാവാത്ത നോവ്  ഇമയടക്കുമ്പോളെപ്പോഴും ഇറയത്തുവന്നുനിന്നു   പുഞ്ചിരി പൂനിലാവു പൊഴിച്ചു  പ്രണയത്തിൻ വർണ്ണങ്ങൾ തിളങ്ങി  കാലങ്ങളുടെ പിൻ നിലാവിലായ് നടക്കുമ്പോൾ വന്നു നിൽപ്പൂ ബാല്യകൗമാരങ്ങളൂടെ ഓർമ്മയിൽ വിരിഞ്ഞു മുല്ലപ്പൂമണം പ്രിയതേ    ജി ആർ  കവിയൂർ  30.10.2021

പലിപ്രക്കാവിൽ അമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിൽ അമ്മേ ശരണം ദേവിനിന്റെ കാൽക്കൽ  അർപ്പിക്കുന്നേൻ എൻ കദന പൂർണമാം ജീവിത നോവ് കാർത്തിയായിനി  കാത്തുകൊള്ളേണമേയമ്മേ അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിൽ അമ്മേ ശരണം കരിങ്കൂവള നയനേ കല്യാണി തവദർശനം മാത്രമേ പുണ്യം  കാലദോഷ  നിവാരിണി  കാമാക്ഷി കലിമല നാശിനി   അമ്മേ ശരണം ദേവീ ശരണം  പലിപ്രക്കാവിൽ അമ്മേ ശരണം കാരുണ്യധായികേ കരുണാകരി  സുന്ദരി  ശങ്കരി ശുഭകരി സംങ്കടകടൽ കടത്തുവോളേ ശങ്കരപ്രാണവല്ലഭേ ശിവേ   ശരണം അംബികേ നീയേതുണ  അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിൽ  അമ്മേ ശരണം ജി ആർ  കവിയൂർ  30 10 2021  

ആഴങ്ങളിലാനന്ദം

ആഴങ്ങളിലാനന്ദം  നിലാവിന്റെ നിഴലിലായി  വിരഹിണിയാമവളുടെ കരലാളനമെറ്റു വിപഞ്ചിക പാടിയേതോ ഗീതകം രാക്കുയിലുമത് ഏറ്റുപാടിയോ നഷ്ട വസന്തത്തിൻ ശീതളിമയിൽ  ഈണത്തിനൊപ്പം മാറ്റൊലി കൊണ്ടുവല്ലോ നിശയിലാകെ  കടലല വന്നകന്നു കാതരയാം കരയെ  തൊട്ട് അകന്നു കുളിരല  മനസ്സിന്റെ ആഴങ്ങളിലാനന്ദം  ജി ആർ കവിയൂർ  29 10 2021

ഓടികളിച്ചിന്നും

ഓടിക്കളിച്ചുയിന്നും  ഓർമ്മ കൽപ്പടവിറങ്ങവേ ഓർക്കുന്തോറുമിന്നു മനസ്സിന്റെ  ഓരത്ത് തെളിയുന്നിതാ ഒരു ഓമൽ ചിത്രമെന്നിൽ   പുള്ളിപ്പാവാട അണിഞ്ഞയവളുടെ കൊലുസിൻ കിലുക്കവും  മിഴിമുനകളിലെ കവിതയും  തുള്ളിയെങ്കിലും മാൻപേട കണക്കേ  ചെമ്മൺ പാതയിലൂടെ ഓടിമറയും  ചന്തമുള്ള കാഴ്ചകളിന്നും  വെള്ളി വീണ മുടിയിഴകളെ തലോടി  ചിന്തയുടെ ചാമരം വീശുന്നുവല്ലോ ആരും കാണാതെ പുസ്തകത്താളിനുള്ളിൽ  ഒളിപ്പിച്ച് ഹൃദയത്തുടിപ്പുകൾ കുറിച്ചകടലാസും  ഒരായിരം തിരൂർ തീർത്ത പുഴയുടെ കല്ലോലിനിയിൽ മനസ്സ് ഓടിക്കളിച്ചിന്നും പ്രിയതേ  ജി ആർ കവിയൂർ  29 10 2021

പ്രിയതേ

പ്രിയതേ  നന്ദനാരാമത്തിലെ  സുന്ദര ശില്പമേ  സുന്ദരി സുഷമേ സുഹാസിനിയറിയുക  സുഭാഷിണി സുഭഗേ നിൻ സീമന്തരേഖയിൽ  സിന്ദൂരം തിലകം സന്ധ്യാബരം പോലെ  നിൻ മിടിക്കും മാറിലേ ജലശംഖു വിളിപ്പതു ആരുടെ നാമം പറയുക  ആരുടെ നാമം പറയുക അണയാത്ത നിൻ  മുഖാംബുജമെത്ര ശോഭിതം  നയനാനന്ദം തീർക്കുന്നുവല്ലോ  നമ്രമുഖി നളിനേ പ്രിയതേ ജി ആർ കവിയൂർ   29 10 2021

ഉള്ളാഴങ്ങളിൽ

ഉള്ളിൻെറ ഉള്ളു നീറിപ്പുകഞ്ഞു  ഉഴറി നടന്നത് വെറുതെയോ ആഗ്രഹങ്ങളൊക്കെ പിന്നെയും  പിറകെ വന്നുകൊണ്ടേയിരുന്നുവോ അറിയില്ല തോന്നലുകളാകാം  ഓർക്കും തോറും വിങ്ങലുകൾ മാത്രം  ഒഴിയാത്ത മനസ്സിന്റെ ചിന്തകളിൽ  മന്ദാരവും പൂത്തുലഞ്ഞു ഒപ്പം  കള്ളി മുള്ളുകളുടെ നോവലുകൾ  കലർപ്പില്ലാ ദിനങ്ങളുടെ ദൈന്യത  കാലങ്ങൾ താണ്ടിയെങ്കിലും  കദനങ്ങൾക്ക് ഇല്ലയോ മുടിവ്  കർണികാരവും മുക്കുത്തിയും മുല്ലയും വിരിഞ്ഞു കരിഞ്ഞു  ഗന്ധകം പുകയുന്നത് പോലെ  നെഞ്ചകം പിടഞ്ഞു ഢമരുകം കണക്കെ എവിടെയൊക്കെയോ അസ്വസ്ഥത  മാനവും മനവും ഒരുപോലെയായോ ഏരിവും പുളിപ്പും ചവർപ്പും കമർപ്പും  മധുരം കനക്കുന്നു ഓർമ്മകളിൽ  ജീ ആർ കവിയൂർ  25 10 2021

അറിവിന്റെ ബിന്ദു

അറിവിന്റെ ബിന്ദു ബിന്ദുവിൽ സിന്ധുവായ് ബന്ധനത്തിൽ ഇന്ദുവായ് ഇന്ദ്രിയങ്ങളുടെ ബന്ധുവായ് ജ്ഞാന അജ്ഞാനത്തിനുമിടയിലായി  ഉള്ളിൻ ഉള്ളിലായ് ഉള്ളത് പറയുകിൽ ഉള്ളകം ഉഴലുന്നുയിറിവിനൊപ്പം  ഉണ്മയറിയുവാൻ ഉത്സാഹം  എന്നിലെ ഞാനെന്ന ഭാവം  ഞാനെന്ന ഞാനാണെന്നറിഞ്ഞു  ഞാണിലേറുന്നു പ്രതിച്ഛായയൊക്കെ  നീയല്ല തൊക്കെ മായയെന്നറിയുന്നു  കണ്ണു ഉണ്ടെന്നറിഞ്ഞ്  കാണുന്നതൊക്കെ കണ്ണ് കണ്ണിനെ കാണാൻ കണ്ണാടി മനക്കണ്ണാലെ കണ്ടതു പ്രപഞ്ചമോ   പ്രപഞ്ചത്തിലൊക്കെ കണ്ടത്  നീയും ഞാനും കണ്ടതൊക്കെ ഞാനും നീയുമെന്നത് വെറും മിഥ്യയല്ലോ മിഥ്യയെന്നത്  അറിഞ്ഞു തെളിയുന്നുവല്ലോ കർമ്മ ജ്ഞാന ബോധങ്ങളെ ചിത് ശ്ചായയെല്ലാം മറകൊണ്ടു  സത്ചിത്  ആനന്ദമെന്നറിയും  ബിന്ദുവിൽ സിന്ധുവായ് ബന്ധനത്തിൽ ഇന്ദുവായ് ഇന്ദ്രിയങ്ങളുടെ ബന്ധുവായ് ജ്ഞാന അജ്ഞാനത്തിനുമിടയിലായി  ജീ ആർ കവിയൂർ 27.10.2021

കാത്തിടേണേ കണ്ണാ

കാത്തിടേണേ കണ്ണാ  കണ്ണന്റെ ചുണ്ടിലെ  പൊന്നോടക്കുഴലായി  മോഹനഗാനമൊന്നാകാൻ കൊതിച്ചെന്മനം  വാർമുടി തുമ്പിൽ വർണ്ണങ്ങളായി  വിളങ്ങും മയിൽപ്പീലിയായി  നിൻ കഴുത്തിലൊരു  തുളസിമാലയാകുവാനും  വളരുന്ന ദിനങ്ങളുടെ  വന്യതയിൽ ഞാൻ ചെയ്യും പാപങ്ങളൊക്കെയകറ്റി  നിൻ കാൽതളയായി മാറുവാൻ വല്ലാതെ ആഗ്രഹിക്കുന്നു കണ്ണാ  വാതാദി രോഗങ്ങളൊക്കെ  വന്നു വലക്കുമ്പോഴായി  വാതാലയേശ്വരാ എന്നെ  എല്ലാ വിധം കാത്തിടണേ കണ്ണാ  ജി ആർ കവിയൂർ  21 10 2021

സൗഗന്ധികപുഷ്പം വേണ്ടിനി

സൗഗന്ധികപുഷ്പം വേണ്ടിനി  ഭീമ മാനസനായിതാ ഭവതാരിതിൽ നില്പൂ  ഭഗവാനെ ഹനുമതേ ഭവ്യതയോടെ തൊഴുതേൻ  മനസിജ വന്നിതു സന്തോഷം  മാലുകളകലാനായിയുള്ളം മോദേന സമർപ്പിച്ചതു  മാരുത തനയനുടെ കാൽക്കൽ  ഇനിയും വേണ്ടയൊരു  ഇഹപര ദുഃഖ ദുരിതങ്ങളും ഇത്രനാൾ ഇങ്ങനെ സുഖ സുഖേന ഈ ധരണിയിൽ കഴിഞ്ഞുവല്ലോ  ഇന്നിന്റെ ലോക ത്രയങ്ങൾ കണ്ടിട്ടു ഇംഗിതമൊന്നുമേ ഇല്ല ഹോ ഈ വക ചിന്തകൾ വന്നിടുന്നു ഇഴയകറ്റി കൊണ്ടുപോകുക ഈശ്വരൻെറ ചരണത്തിങ്കലായി . ജീ ആർ കവിയൂർ 22.10.2021/ 5.30 am

നിന്നാഴങ്ങളിലേക്കു

നിന്നാഴങ്ങളിലേക്കു  നേരിനെ നെഞ്ചുകീറി  നോവിനെ ആഴങ്ങളിൽ  നല്കുന്നവരെ നെരിയാണി  നട്ടെല്ലുനിവർത്തി നിങ്ങളൊന്നും  നിമിനേരം ഓർക്കുകിൽ  നിഴലുകൾ ഇല്ലാത്ത കണ്ണുകളിൽ  നാവുവളച്ചു നുണകൾ നിരത്തുന്ന മാധ്യമങ്ങൾ നിരയായി വരുന്നുണ്ട് അക്ഷരങ്ങൾ നിറംമങ്ങാത്ത വടിവോത്തു നടക്കുന്നുണ്ട് അറിയാത്ത  നിരത്തുകളിൽ നിറയൊഴികൂന്നു നിശബ്ദതയുടെ നേരിനെ നേരെ പിടിക്കുന്ന നെഞ്ചിനൻെറ നില കണ്ണാടികൾ പൊട്ടിച്ചിതറി  നമൃ ശിരസ്ക്കരായി  കണ്ണുകെട്ടി  നീതിദേവിയും നിൽക്കുന്നുവല്ലോ  നിലയില്ലാത്ത കയങ്ങളിലേക്ക്  നിപതികുന്നു ആഴങ്ങളിലേക്കു ജീ ആർ കവിയൂർ 22.10.2021

ഓർമ്മ ഋതു

ഓർമ്മ ഋതു (ഗസൽ ) ഒഴിയാത്ത കൊഴിയാത്ത ഓമൽ വദനത്തിലെ പുഞ്ചിരി പൂവും ഒരു നാളും പിരിയാത്ത  ഓർമ്മതൻ വാസന്തവും  നിലാവൊളി മറക്കും  കാറ്റിന്റെ കെെകളും മലയെ ചുംബിക്കും മുകിലും  വർഷമായ് ഹർഷമാകുന്നു നീയും ഈണത്താൽ പാടും കുയിലും ഇലപൊഴിയും ശിശിര കുളിരും ഇഴപിരിയാത്ത എൻ പ്രണയവും ഇന്നുമെന്നെ പിന്തുടരുന്നു വല്ലോ സഖി ജീ ആർ കവിയൂർ  18 10 2021

നിളേ നീളേ

നിളേ നീളേ നീളാ നദിയുടെ  നിർമ്മല തീരം  മാനസസരസ്സിൽ വിരിയും സുന്ദര സുരഭിലാനന്ദം  ഭാരത ഭാസുര ഭരിമിതമാം  മലയാഴ്മയുടെ  ഓലപ്പീലി ചൂടും  കേരനിരകളാൽ  ചാമരം വീശും  പിയും ജിയും പുലർന്ന  കവിതാ കല്ലോലിനിയാം  നീളാ നദിയുടെ  നിർമ്മല തീരം  ആരാമത്തിലെ ഭ്രമരം മൂളും കഥകളിയുടെ താളം ചവിട്ടും  ഉള്ളൂർ തോൾ കൊടുത്തു  വളർത്തിയ കലയുടെ ക്ഷേത്രം നിളാ നദിയുടെ  നിർമ്മല തീരം  നിത്യം കണ്ടുണരാൻ  ഭാഗ്യം ചെയ്തവർ വാഴും മലയാളത്തിൻ മരചുവട്ടിൽ  അമ്പത്തോരക്ഷരങ്ങളൊഴുകും  നീളാ നദിയുടെ  നിർമ്മല തീരം  ജി ആർ കവിയൂർ  16 10 2021

സ്വാർത്ഥത പോരാ

സ്വാർത്ഥത പോരാ മനമെയോർക്കുക  മാന്യത നൽകുക  സ്വയമർപ്പിച്ചിതു  സമർപ്പണമായി  ജീവിതത്തെ ഹോമിച്ച  ബലിദാനികളേ സ്വാർത്ഥതയില്ലാതെ  സ്വന്തം രക്തം ചീന്തി സുരക്ഷ മറന്നങ്ങു രാമരാജ്യ സങ്കല്പങ്ങൾക്കായി  പിറക്കുമൊരു പുലരിയിതു നിശ്ചയം   ജാതി വർണ്ണ മതസങ്കല്പങ്ങൾ മറന്നു  ജീവിതം പോലുമതാ സമത്വസുന്ദര  ജനപദം തീർക്കുവാനൊരുങ്ങുക  ജയിച്ചു മുന്നേറാൻ സമയമായി  "ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാൻ നിബോധത"  മനമമെയോർക്കുക  മാന്യത നൽകുക  സ്വയമർപ്പിച്ചു സമർപ്പിച്ച ബലിദാനികളേ നിങ്ങൾ തൻ അർപ്പണം പാഴാകുകയില്ലയൊരിക്കലും ഭാരത് മാതാകീ ജയ് സനാതന ധർമ്മാകീ ജയ് ജീ ആർ കവിയൂർ 16 10 2021

നവമി സന്ധ്യയിൽ

 നവമി സന്ധ്യയിൽ  നവമി സന്ധ്യയിൽ  ചുറ്റമ്പല വിളക്ക് തെളിഞ്ഞു  വലംവച്ചു വന്നു നിന്നെ കൺകുളിർക്കെ കണ്ടു  ശ്രീയെഴും വല്ലഭാ നല്ലവാ    മനോ ദുഃഖങ്ങളാം കണ്ണുനീർ പുഷ്പങ്ങളൊക്കെ  തൊഴുകയ്യോടെ സമർപ്പിച്ചു  കാൽക്കലായി ഭഗവാനെ  തിരുവല്ലാഴപ്പനേ നീയേ തുണ  കണ്ണടച്ചു തുറന്നപ്പോൾ നീ പുഞ്ചിരി തൂകി നിൽക്കുന്നു  മനസ്സുകുളിത്തു ഭഗവാനേ ശ്രീവല്ലഭ നാരായണ നീയേ ശരണം  ജി ആർ കവിയൂർ  14 10 2021

നിഴലോർമ്മകൾ

 നിഴലോർമ്മകൾ  നിന്നോർമ്മയെന്നിൽ നിത്യം നടമാടുന്നു മനസിലെ വേദികയിലായ് നീ എവിടെയാണെങ്കിലും നിനക്ക് നന്മകളായിരം നേരുന്നു ഞാൻ അഴലകറ്റി കാത്തു കൊള്ളുന്നു മറക്കാനാവാത്ത നിൻ സാമീപ്യം എൻ അക്ഷരങ്ങളിൽ വിരിയും നിൻ രൂപം മറ്റാർക്കും കാണുവാനാവില്ലല്ലോ അറിയുന്നുണ്ടോ പ്രിയതേ അതമേൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു ഓമലേ ഒരുനോക്കു കാണുവാൻ ഒന്നുരിയാടുവാൻ കൊതിച്ചത് തെറ്റോ തീരാത്ത കുറ്റമോ തിങ്കളുദിച്ചു നക്ഷതങ്ങളും തനിച്ചിരുന്നു ദിനരാത്രങ്ങൾ കഴിക്കുന്നു സത്യമിതു ഓർമ്മകൾ നൽകും തൂവൽ സ്പർശനത്താൽ ജന്മങ്ങളിനി കാത്തിരിക്കാം നിനക്കായ് ജീ ആർ കവിയൂർ  15 .10 .2021 

അനുഗ്രഹിക്കണമേ അമ്മേ

 അനുഗ്രഹിക്കണമേ അമ്മേ  ഹരി ശ്രീ കുറിക്കുവാൻ  അരിമുന്നിലിരുന്നു  ആദ്യാക്ഷരം കുറിച്ച നേരം  അന്ന് കണ്ണുനീർ പൊഴിച്ചതും  ഉള്ളം തുടിച്ചു ഞാനിന്നുമോർക്കുന്നു . മൂകമായ് വിളങ്ങുമെൻ ഹൃത്തിൽ  മൂകാംബികേ നിൻ മുന്നിൽ നിന്ന്  മൗനം വാചാലമാകുന്നുവല്ലോയമ്മേ  വരദായിനി ശുഭതേ സുഭഗേ സുന്ദരീ  വാണീ സരസ്വതി നിത്യമെൻ  നാവിൻ തുമ്പിൽ കളിയാടിടുകയെപ്പോഴും  ഇരുപത്താറോടൊപ്പം  തന്നെ എന്നിലായ്   അൻമ്പത്തൊരക്ഷങ്ങളുമമ്മേ ചെമ്മേ  ക്ഷതമില്ലാതെ എന്നിൽ നിറക്കേണമേ   സാരസത്തിൽ വാഴും അമ്മേ തായേ  സകല സുരനുതേ അമ്മേ ഭഗവതി  മനമുരുകിയിതാ പാടുന്നേൻ  മരുവുക എന്നിൽ ദിനവുമമ്മേ  അഴലൊക്കെയകറ്റി അനുഗ്രഹിക്കണേമേ  അമ്മേ ശരണം ദേവി ശരണം ശ്രീ ദുർഗ്ഗേ ശരണം  ജീ ആർ കവിയൂർ  15 .10 .2021 / 01 :34 am 

നോവ്‌

നോവ്  ഇനി എത്ര വേണമെങ്കിലും  എഴുതി പാടാം നിനക്കായി  എൻ നെഞ്ചിനുള്ളിലെ  വിരഹ നൊമ്പരങ്ങൾ  പൂമാന താഴത്ത് അരികത്ത്  കാതരമിഴികളിൽ പുത്തൻ  തിളങ്ങുമൊരു മുത്ത് എൻ  കമനീയമാം കവിതയുടെ സ്വത്ത്  രാമുല്ല വിരിയും നിലാവിൽ  രാഗ ചന്ദ്രികാ മൊഴികൾ  തീർക്കുന്നുവല്ലോ നിൻ  ഓർമ്മകൾ സഖേ..!! ജീ ആർ കവിയൂർ 14 10 2021

വിജയം നമ്മുടെ മാത്രം

വിജയം നമ്മുടെ മാത്രം മാനസ ധൈര്യം സംഭരിച്ച് നാം മുന്നേറേണ്ടിയ നേരമല്ലോയിത്  അതറിഞ്ഞു ആത്മവീര്യം കെടുത്താൻ  സ്വന്തം നാടിനെ ഒറ്റുകൊടുക്കാൻ തെണ്ടി പരിഷകളാം  മാമാ മാധ്യമ ഇരപ്പാളികെളേ പടയാളികളെന്ന്  വേഷം കെട്ടും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേ തൂലിക പടവാളായി കരുതി സ്വയം വീര്യം കെടുത്തുന്നവരെ   പഞ്ചശീലമെന്നു പറഞ്ഞ് സ്വയം  പതുങ്ങിയ നെറികേടിൻെറ തലമുറകളെ അറിയുക ഇനിയും ഉണ്ട് കരുത്ത് പുലി പതുങ്ങുന്നത് എന്തിനെന്ന്  ശക്തമായി തിരിച്ചുവരവിനാണ് , ഗജവീരൻ നടന്നു മുന്നേറവേ  പിന്നിൽ നിന്നും ഓലംകൂട്ടും  ശുനകന്മാരെ ഇതു ഭരത്മാം   ഭാസുരമായ നാട് ഭരതൻ ഭരിച്ചതും സനാതന ശക്തിയുടെ പെരുമയും  സംഘശക്തിയുടെ സ്വര കാഹളം മുഴക്കി നാമിനിയും മുന്നേറും   മുന്നിൽ ഇരിക്കും പിഞ്ഞാണത്തിൽ  സ്വയമായി ദ്വാരമിടുന്നോരെ അറിയുക അടിക്കടി വെട്ടിന് വെട്ട് കുത്ത് നൽകി വിജയശ്രീലാളിതരായി വരുമെൻ പടയാളികൾ ഉയർ കൊടുത്തും ഉണ്മയെ അറിഞ്ഞു ഒറ്റ സ്വരത്തോടെ  പാടട്ടെ പറയട്ടെ  "ഉത്തിഷ്ഠതാ പ്രാപ്യവരാൻ നിബോധത " ജി ആർ  കവിയൂർ  1410 2021

കാക്കും മല ദൈവങ്ങൾ - നാടൻ പാട്ട്

  കാക്കും മല ദൈവങ്ങൾ - നാടൻ പാട്ട്  കണ്ണത്ത് കിട്ടിയൊരു മുത്തം  കനവിൽ വീണു കിട്ടിയ സ്വത്ത്  കനകം വിളഞ്ഞത് പാടത്ത്  കദനങ്ങളെല്ലാം പോയ് മറഞ്ഞു  അന്തിക്ക് വാനം  ചുവന്നേ  അന്ത്യമില്ലാത്ത ചിന്തയുണർന്നേ  അരികത്ത് ഇരുന്നു പാടാൻ  അവളും വന്നിരുന്നേൻ  പള്ള നിറഞ്ഞൊരു നേരത്ത്  പാട്‌ പാട്ട് ഒന്ന് പാടി കിടന്നേൻ  പിൻ നിലാവ് വിരിഞ്ഞേ മനസ്സിൽ  പൊന്നോണം വന്നതു  പോലെ  കാറും കോളും നിറഞ്ഞേ  കഴുക്കുത്തില്ലാ വെള്ളം വന്നേൻ  കനവെല്ലാം കോരി കുടിച്ചെൻ  കദനത്തിൻ വേരു മുളച്ചേ  കാമിനിയവൾ പോയ് മറഞ്ഞേ  കാലമെല്ലാം കണ്ണ് നീർ കുടിച്ചേ  കഴുകയിനി ജീവിത വഴിയേ  കാക്കും മല ദൈവങ്ങളൊക്കെ  തന്തന താനന താനേ തക  സന്താന താനന  താനേ  ജീ ആർ കവിയൂർ  12 .10 .2021   

ഉറങ്ങിയില്ലേ നീ ഉറങ്ങിയില്ലേ

 ഉറങ്ങിയില്ലേ നീ ഉറങ്ങിയില്ലേ മിടിക്കുന്നുണ്ട് നെഞ്ചിൻ താളത്തോടൊപ്പമെൻ  മനസ്സിന്റെ ഉള്ളകങ്ങളിൽ നിൻ ഓർമ്മകൾ പിറകോട്ടു നടന്നു പിന്നിട്ട ദിനങ്ങളുടെ പിൻ വിളിയുമായി  ഇന്നും ഞാൻ ഒരു ബാലനായി മാറുന്നുവല്ലോ ഇന്നു നിക്കോർമ്മയുണ്ടോ അറിയില്ല  മിഴികൾ കൂട്ടു മുട്ടാറുണ്ടായിരുന്നു  മൊഴികളിൽ മൗനം ചേക്കേറുമ്പോഴും പൊഴിഞ്ഞു വീണ ഗുൽമോഹർ  പൂക്കളെ ചവിട്ടി മെതിച്ചു പോകുമ്പോഴും  കണ്ണുകൾ പരതാറുണ്ടായിരുന്നു നിന്നെ  നീ എന്നൊരു അമ്പിളി വിടരുമെന്നോർത്തു  ഇടനാഴികളിൽ കാത്തു നിന്നിരുന്നൊരു കാലം  ഉറങ്ങിയോ അതോ ഉറക്കം നടിച്ചതോ ജീ ആർ കവിയുർ 10.10.2021

നവരാത്രിയിലമ്മ വന്നേൻ

Image
നവരാത്രിയിലമ്മ വന്നേൻ           നവരാത്രി മണ്ഡപമൊരുക്കി  നിറമിഴികളോടെ അഞ്ജലി ബദ്ധനായി നിന്നു നിൻ നടയിൽ  മന: ശുദ്ധിയോടെ  പാർവ്വതി ലക്ഷ്മി സരസ്വതിമാരായി  നവ ദുർഗ്ഗകളെ വന്നു അനുഗ്രഹിയ്ക്കുക ! ശൈല പുത്രിയായി കാള മുകളിലേറി  കൈകളിലൊന്നിൽ തൃശൂലമേന്തിയും  മറുകയ്യിൽ താമരപ്പൂവുമായി വന്നമ്മ  മനസ്സിനു കുളിർമയേകുന്നു വമ്മേ ! നവരാത്രിയിലെ രണ്ടാം ദിനത്തിൽ  ബ്രഹ്മചാരിണി ഭാവത്തിലായ് വന്നു !  ഇടതുകൈയിൽ കമണ്ഡലുവും  വലതു കൈയ്യിൽ അക്ഷമാലയുമായി  അനുഗ്രഹം നൽകിയല്ലോ അമ്മേ !  നെറ്റിയിൽ ചന്ദ്രക്കലയുമായ്  സിംഹാസനാരൂഢയായ് ദശഹസ്തങ്ങളിൽ പത്മം, ധനുസ്സ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലവുമേന്തിയമ്മ  മൂന്നാംനാൾ ചന്ദ്രഘണ്ഡാ ഭാവത്തിലനുഗ്രഹിപ്പു ! സൂര്യലോകനിവാസിനി കൂഷ്മാണ്ഡാദേവി  നാലാം നാളിൽ അഷ്ടഭുജയായ്  ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു,  വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം,  ഗദ ഇവ ധരിച്ചിട്ട് അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള  ദിവ്യമാല  എട്ടാം കരത്തിൽ കരുതിയനുഗ്രഹിയ്ക്കുന്നമ്മ ! നവരാത്രി നാളിലെ അഞ്ചാം നാളായ പഞ്ചമി ദിനേ  സ്കന്ദമാതാവായികുമാരൻ കാർത്തികേയന്റെ  മാതൃ ഭാവത്തിൽ നാലുകൈകളുമായ്  വലതുകൈകളിലൊന്നിൽ ആറുമു

മിണ്ടാതെ പോയതെന്തേ

മിണ്ടാതെ പോയതെന്തേ മിണ്ടാതെ പോയതെന്തേ  മിഴിമുനകൾ കൊണ്ടേൻ  മനസ്സു മുറിഞ്ഞു വല്ലോ  മൊഴിയുകിൽ മുത്തു പൊഴിയുമോ  മന്ദാനിലൻ വീശിയകന്നു  മുല്ല പൂവിൻ ഗന്ധമറിഞ്ഞു  മെല്ലെ നിലാവോളിയിൽ  മാഞ്ഞുവല്ലോ നിൻ നിഴൽ മുത്തം ഞാൻ കൊതിച്ചില്ല മുണ്ടിൻ കൊന്തലക്കൽ ഞാൻ മധുര നാരങ്ങാ മിഠായി കരുതിയിരുന്നു മധുകിനിയും പാട്ടോന്നു കേൾക്കാൻ കൊതിയോടെ  മിണ്ടാതെ പോയതെന്തേ  മിഴിമുനകൾ കൊണ്ടേൻ  മനസ്സു മുറിഞ്ഞുവല്ലോ  മൊഴിയുകിൽ പ്രണയം മഴയായ് പൊഴിയുമല്ലോ പ്രിയതേ ജീ ആർ കവിയൂർ 07.10.2021

നീ എവിടേ

 നീ എവിടേ  മഴമേഘ കമ്പളത്തിൻ  മുഖം മറച്ചു അമ്പിളി . നിൻ കൺ പീലികൾ  നനഞ്ഞൊഴുകിയതെന്തേ  ഓർമ്മകളുടെ ചെപ്പിൽ  പൊട്ടിച്ചിരിയുണർന്നു  കൂടെ കരിവളയും  കൊലുസ്സും താളം പിടിച്ചു  മിന്നിമറയും  മാനത്തു നിന്നും  ധുംദുപി നാദം കേട്ട്  നിൻ പരിഭവ പിണക്കങ്ങൾ  എൻ നെഞ്ചോരം ചേർന്നു  എന്നെ ഞാനറിഞ്ഞു  നിന്നിലൂടെ മന്ദാര മണവും  മന്ദസ്മേരത്തിൻ പൂ തണലിൽ  പോയ് പോയ വസന്തങ്ങളും  വിരഹത്തിൻ തീ ചൂടിൽ  വിഹരിക്കുന്നു ഞാനിവിടെ  നെഞ്ചകം പൊള്ളുന്നു  പ്രണയമേ നീ എവിടേ  ജീ ആർ കവിയൂർ  06 .10 .2021 

മാ സരസ്വതി

മാ സരസ്വതി  മാ സരസ്വതി ശാരദേ അറ്റുക അജ്ഞാന മറ നീക്കി എന്നിൽ പ്രകാശമായി തെളിയുക  മാ സരസ്വതി ശാരദേ സൂര്യ ബ്രഹ്മ ശിവ വിഷ്ണു  ഗജാനന സേവിതേ സരസ്വതി  സകല ദുഃഖ നിവാരിണി  സർവ്വേശ്വരി സുന്ദരി  മാ സരസ്വതി ശാരദേ ആദിശക്തി ക്ഷമയേകുക അവിവേകിയാം ഏങ്കളേ അവിടുത്തെ കൃപാകടാക്ഷത്താൽ അടിയങ്ങളുടെ ദുഃഖ നിവാരിണി  മാ സരസ്വതി ശാരദേ  പത്മാസനസ്ഥിതേ  പദ്മപത്രായതാക്ഷീം  ശ്വേത ഹംസവാഹിനി  സദ്ഗതിയരുളണേ മാ സരസ്വതി ശാരദേ മംഗളകാരിണി മാതംഗ ശാലിനി മരുവുക നിത്യം മമ  ഹൃദയ കമലേ  മാ സരസ്വതി ശാരദേ ജി ആർ കവിയൂർ  06 10 2021

ദേവീസ്തുതി ദളങ്ങൾ -1 (ശ്രീ ലളിതാ ത്രിശതി അവലംബം )

  ദേവീസ്തുതി ദളങ്ങൾ -1  (ശ്രീ ലളിതാ ത്രിശതി അവലംബം ) വ്യഞ്ജനാദ്യക്ഷര രൂപേ  കകാര രൂപ സ്ഥിതേ ദേവി  കാരുണ്യ ദായിനി കമലേ  ആത്മ സ്വരൂപിണിയമ്മേ  കല്യാണ മാർന്നവളേ ശിവേ  കലിമല നാശിനി ദുർഗേ  ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ  നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ ശുദ്ധ ചൈതന്യ രൂപിണി  സുഖദായിനി ശ്രീ ദേവി  ഗരിമകളകറ്റുവോളേ അമ്മേ  ഗുണ ശാലിനിയേ തുണ  സുഖ ശൈല നിവാസിനി  ആനന്ദമയ കോശത്തിലമരും മഹാ മേരു നിലയേ തായേ  മമ്മ ദോഷങ്ങളകറ്റു  സർവേശ്വരി പരമാനന്ദ സ്വരൂപിണി  പരമ സ്നേഹദായിനി  ആനന്ദ ഘനസുന്ദരീ അമ്മേ  കമനീയ രൂപേ സ്മരിക്കുന്നേൻ  ജീ ആർ കവിയൂർ  05 .10 2021   

അമ്മേ അംബികേ

 അമ്മേ അംബികേ  അമ്മേ അംബികേ  സദാ എൻ ഹൃദയപദ്മത്തിൽ  സുസ്മേരവദനേ ഇരിപ്പു നീ സുന്ദരീ സുഭഗേ  സുഷമേ  സുശീലേ  സൗമ്യേ സനാതനീ  സുരനര പൂജിതേ സർവ സുഭഗേ  സ്മിതേ,സുഭാഷിണീ വീണാപാണീ സംഗീത പ്രിയേ സർവ്വേ ദേവി  സ്നേഹമേ ശ്രീ വാണീ സുമേ.    സംരൂഡേ  സംയുതേ സായൂജ്യമേ  സംയോഗ സമാരാദ്ധ്യേ സമ്പൂർണേ  സദാ സന്തോഷ വതിയാം ദേവി  സ്മരിക്കുന്നേൻ നിത്യം സുപ്രഭാതേ  ജീ ആർ കവിയൂർ  05 .10 .2021

കുറും കവിതകൾ 807

കുറും കവിതകൾ മധു ചഷകത്തിലമർന്നു ചുണ്ടെന്നുകരുതി മുത്തമിട്ടു കൊടുങ്കാറ്റടിച്ചകന്നു  സുപ്രഭാതമണഞ്ഞു വന്യ ചുംബനങ്ങളാൽ സൂര്യ കിരണമേറ്റ് താമര മഞ്ഞു മുത്തുകളിൽ പാദസ്പർശന മേറ്റു തൊട്ടാവാടി മുള്ളുകൾ നോവേറ്റി ആ ചിന്തകൾക്ക് പിറകിൽ ചുംബനം കാത്തൊരു ചുണ്ടും മിടിക്കുന്ന നെഞ്ചകപ്പൂവും ചുണ്ടുകൾ വിവർണ്ണം കവിളിണകളിൽ നാണം സന്ധ്യസിന്ദൂരം ചാർത്തി കമ്പനം കൊണ്ട ചുണ്ടിൽ ചെമ്പരത്തി ചുവപ്പ് അന്തിവാനം തുടുത്തു കൊക്കുരുമ്മി ചില്ലകളിൽ കുളിർക്കറ്റുവീശി മനം മൂളി മോഹനം താമരതണ്ട് ചാഞ്ഞു നിലാവുദിച്ചു നിഴലിൽ അല്ലിയാംമ്പലിനു നാണം അവളുടെ മൗനം എന്റെ തൂലികയും കടലാസും ശൂന്യം , അക്ഷരദാരിദ്ര്യം മുറിവുകളിൽ നിണമൊഴുകി പരിഹാസനടുവിൽ കണ്ണുനീരിൽ കുതിർന്നു പ്രണയം ജീ ആർ കവിയൂർ 4.10.2021

ഞാൻ എന്നെ തേടുന്നു

ഞാൻ എന്നെ തേടുന്നു  ഒരു നിമിഷം എന്നിൽ നിന്നും  മറയുന്ന നേരമതു അറിയുന്നു  ഞാനെൻ ആത്മനൊമ്പരങ്ങൾ നാം പങ്കിട്ട വസന്തകാലങ്ങൾ  വാസര സുന്ദരമീ ജീവിത യാത്രകളുടെ അവസാനം ഇങ്ങനെ ആകുമെന്ന്  ഒരിക്കലും കരുതിയിരുന്നില്ല  വനവാസളൊക്കെ അനുഭവിച്ചു മാരീച മാൻപേടയെ  കണ്ടു മോഹിച്ചു രേഖകളൊക്കെ താണ്ടിയിട്ടും  അന്യമായി വിരഹങ്ങളൊക്കെ  വേദനയുടെ തീച്ചുളയിൽ തപിച്ചും ദിനങ്ങളുടെ ദൈന്യതകളും  ആഴങ്ങളിൽ മുത്തും പവിഴവും വാരിയിടുമറിഞ്ഞില്ല ആഴിയുടെ വ്യഥകളീവിധം ദുഃഖ പൂരിതമോ വഴിയൊക്കെ അവസാനിച്ചുവോ ജീവിത പാതകൾ ഒക്കെ  ഒറ്റയടിപ്പാതയായി  വിജനമായി മാറിയോ?  അറിയില്ല എന്തേയീ വിധമിങ്ങനെ  ചിന്തകൾ  ഒരു നിമിഷം എന്നിൽ നിന്നും മറയുന്ന നേരമതു അറിയാതെ  ഞാൻ എന്ന ഞാനിനെ തേടി  ജി ആർ  കവിയൂർ  03.10.2021

കാവ്യ സുന്ദരി

കാവ്യ സുന്ദരി  കുങ്കുമച്ചെപ്പോ  വാൽക്കണ്ണാടിയോ  കരിവള കിലുക്കുമോ  കരിനീല നിറമാർന്ന  കൺമഷിയഴകോ കൺകുളിരേക്കാണാൻ  കൺമണിയെ ഞാനങ്ങു കണ്ടു  കുളിക്കടവിലെ പടികളിൽ കരളിലേ കവിതവായിച്ചെടുത്തു നിൻ മിഴിയഴകിൽ നിന്നും മിടിക്കുന്ന നെഞ്ചിൻ കൂട്ടിലെ മൗനാനുരാഗത്തിൻ താളമറിഞ്ഞു  എഴുതിയ വരികൾ എന്തേ വിരഹത്തിൻ നോവേറുന്നു പ്രിയതേ  ജന്മങ്ങളെത്ര കഴിഞ്ഞാലും  ജനിമൃതികൾക്കിടയിൽ  കണ്ടുമുട്ടിയ ഇഷ്ടം മറക്കാനാവില്ല  എത്ര പറഞ്ഞാലും തീരില്ല  നിണത്തിൽ ചാലിച്ചു എഴുതട്ടേ  എത്രമേൽ ഇഷ്ടമായിരുന്നു നിന്നെയെന്ന് എനിക്ക് എത്രമേൽ ഇഷ്ടമായിരുന്നു നിന്നോട്  ജീ ആർ കവിയൂർ 01.10.2021

സ്വാമിയെ ശരണം അയ്യപ്പാ

തീരാത്ത ദുരിദങ്ങളൊക്കെ തീർക്കുമെൻ അയ്യപ്പസ്വാമീ തമസ്സോക്കെ അകറ്റുമെൻ തത്വമസി പൊരുളെ അയ്യപ്പസ്വാമീ താങ്ങും തണലേക്കും കലിയുഗ താരക ബ്രഹ്മമേ അയ്യപ്പസ്വാമീ തിങ്കളും താരകങ്ങളും കാണ്കെ തപസ്സിലാണ് എൻ അയ്യപ്പസ്വാമി തലപ്പാറമലയും കടന്നു കല്ലും മുള്ളും താണ്ടി വരുന്നവരുടെ തോഴൻ അയ്യപ്പസ്വാമി തൊഴുകൈയ്യോടെ ശരണം വിളിക്കുന്നവരുടെ തനവും മനവും കാക്കുമെൻ അയ്യപ്പസ്വാമി തലമേലെ ഇരുമുടി കെട്ടും താങ്ങി  തണുപ്പും ചൂടും മറന്നു വരുന്നവരുടെ തോഴനാകും കൺകണ്ട ദൈവമെൻ അയ്യപ്പസ്വാമീ താളം പിടിച്ചു പാടുക അയ്യന്റെ നാമം സ്വാമിയെ ശരണം അയ്യപ്പാ  സ്വാമിയെ ശരണം അയ്യപ്പാ  ജീ ആർ കവിയൂർ 01.10.2021     

നിന്റെ ഒരു ഭാഗ്യമേ

നിന്റെ ഒരു ഭാഗ്യമേ നിൻ മിഴി പൂക്കളിൽ  ഉമ്മവെച്ച് കടന്നകന്ന കള്ളക്കാമുകനാം  കുളിർ നിലാക്കാറ്റേ  നിൻെറ ഒരു ഭാഗ്യമേ  കൺചിമ്മി തുറക്കുമ്പോൾ  മിന്നിമറയും താരകമേ  നീയുമങ്ങിനെയോ  എന്നാൽ എന്നാണ്  എനിക്കും കൈവരിക  നിങ്ങളെപ്പോലെ  നിറമിഴികളോടെ  ആ കാഴ്ച കാണുവാൻ  കണ്ടയറിയുവാൻ കഴിയുക വരിക നിലാവേ  താരകങ്ങളെ തെന്നലേ  ഞാനും സന്തോഷിക്കട്ടെ  ആ സാമീപൃത്തെ അറിയട്ടെ  കാത്തിരിപ്പിന് കൈകാലുകളുടെ  കടച്ചിൽ നിർവൃതി അറിയാൻ  നിത്യശാന്തിയുടെ വക്കോളം   എല്ലാം ഒരു തൂവൽസ്പർശം  നിദ്രയിലാണ്ട സ്വപ്നം പോലെ  അലിഞ്ഞലിഞ്ഞ്  ജീ ആർ കവിയൂർ 1.10.2021

സമയം കഴിഞ്ഞു പോയി

സമയം കഴിഞ്ഞു പോയി  കല്ലും കമ്പും കൊണ്ടെറിഞ്ഞ്  മാങ്ങയുടെ പുളിയറിഞ്ഞ് രസിക്കാനും പുളഞ്ഞു പോകുന്ന പുളവനെ തല്ലിയോടിക്കാനും തൊടിയിലെ തുമ്പിയെ ഞൊടിയിടയിൽ പിടിക്കുവാൻ പിന്നാലെ പാഞ്ഞതും   അയലത്തെ പെണ്ണ് അവൾ വച്ചു കളിക്കും  മണ്ണപ്പവും ഇലകളും തട്ടിത്തെറിപ്പിച്ച്  ഓടിയകലുവാനും അകലത്തുനിന്നും  കുവും കൂയിലിനോട് മത്സരിച്ചു കൂവി വിളിക്കുവാനും വളയം ഉരുട്ടി കൊണ്ടു ചെമ്മൺ പാതയിലൂടെ ചൂളംകുത്തി  ഓലമിട്ടു പോകാനും ഗോലികളിച്ചു മോട്ടയ്ക്ക് അടിയേൽക്കാനും ടാക്കീസിൻെറ  വാഹനത്തിൻ പിന്നാലെ നോട്ടീസിനായി പാറിപ്പറന്നു പിടിച്ചെടുക്കുവാനും  പാഴ് മുളം തണ്ടു കൊണ്ട് പച്ചത്തെങ്ങോല കൊണ്ടും പീപ്പിയും വാച്ചുകെട്ടി  ഓടിക്കളിച്ചു കളിയാക്കിപേരുവിളിച്ചു നടക്കുവാനും ഊർന്നു പോകാതെ വള്ളിനിക്കർ തുമ്പു പിടിച്ചു പള്ളിക്കൂടത്തിലേക്കു പോയി  നാലുമണിക്കു  ബഹളവുമുണ്ടാക്കി കൂട്ടുകാരോടൊപ്പം മഴവെള്ളം  തല്ലി തെറിപ്പിച്ച് ആനയെ വിഴുങ്ങാനും ഉള്ള വിശപ്പുമായി വീടണയുവാനും   നെല്ലി മരച്ചുവട്ടിലും അല്ലിയാമ്പൽ പറിച്ചതും കൊണ്ട്   കുഞ്ഞി പെണ്ണിനു നൽകി കണ്ണുപൊത്തി ചിരിക്കുവാനും ഇനിയും ആവുകയില്ല കഷ്ടം ഓർത്തു ഖിന്നനായി  വീണ്ടും സ്വന്തം ബാല്യത്തിലേക്ക് മടങ്ങ

യമുനേ നീ ഒഴുകുക

യമുനേ നീ ഒഴുകുക  നരേന്ദനഗരത്തിലെ  യമുനോത്രിയിൽ നിന്നും  ഒഴുകിയിറങ്ങുന്ന സുന്ദരിയാം ജലധാരയേ  പ്രിയ യമുനേ ശാലീനേ  യദുകുലനാഥന്റെ  പ്രിയ കളിത്തോഴി നിന്നെ കാളിന്ദിയായ്  മഥുരാപുരിയുടെ സ്പന്ദനമായ്‌ നീ ഒഴുകുമ്പോൾ  മനോഹരൻ സുന്ദരനാം മോഹനൻ നിന്നിൽ  മദിച്ചു പുളഞ്ഞ കാളിയനെ മർദ്ദിച്ചവശനാക്കിയ  നേരങ്ങളിലോ , നീ ഒഴുകും വഴികളിൽ  കാലാകാലങ്ങളിൽ മുഗളന്മാരുമായുള്ള  രണ സംഗ്രാമത്താലോ അറിയില്ല    നിൻ തീരത്തല്ലോ വെണ്ണക്കൽ കൊട്ടാരമാം  പ്രണയ പർണ്ണ കുടീരമാം താജിന്റെ ശില്പിക്കു  സമ്മാനമായ്  വെട്ടി കൈയ്യിൽ നിന്നുമായ്  നിണം വാർന്നൊഴുകിയ നേരത്തോ  നിൻ മേനിക്ക് നിറം കറുപ്പായതോ അറിയില്ലല്ലോ  നിനക്ക് കുറുകെയുള്ള പാലത്തിലേറിയങ്ങു ഈയുള്ളവൻ ഇന്ദ്രപ്രസ്ഥത്തിലേക്കു കടക്കുമ്പോൾ  മൂക്ക് പൊത്തി കടന്നു പോയിരുന്നതു ഓർക്കുന്നു  നിന്നെ മലിനയാക്കി മാറ്റിയ ഇരുകാലിയുടെ  സ്വാർത്ഥ മുഖങ്ങൾക്കു മുന്നിലൊരു അദൃശ്യ നാം  അണുവിനാൽ ഭീതി പൂണ്ടു മാലിന്യമെല്ലാമങ്ങു  മൊടുക്കിയതിനാലോ നിൻ നിറമാകെ മാറിയത്‌  നിൻ പരിശുദ്ധി ഇനിയും കാക്കാനാവട്ടെ ജനം  യദുകുലനാഥന്റെ പ്രിയപ്പട്ടവളേ നീയിനി  അനുസൂതമായ് ഒഴുകുക പ്രിയ യമുനേ ..!! ജീ ആർ കവിയൂർ  29 .09 .2021

എത്രനാൾ കനവ് കാണും

ഒരു നോക്കു കാണുവാനും  ഒരു വാക്കു മിണ്ടുവാനും  ആദ്യാനുരാഗത്തിൻ നോവുമായ് ഓമലേ  വിങ്ങുന്നു മനമേറെയായ്  പറയാതെ പോയവയൊക്കെ ഞാനെൻ അക്ഷര ചിമിഴിലായി ഒതുക്കി പ്രപഞ്ചമാകെ അലഞ്ഞു നിന്നെ തേടി ആത്മനിർവൃതിയോടെ ഓർത്തെടുക്കുവാനിന് ഏറെ ദൂരങ്ങൾ താണ്ടുന്നുവോ അറിയില്ല   ജന്മജന്മന്തര ദുഖങ്ങളും പേറിയിങ്ങനെ  വിരഹത്തിന്റെ നോവുകൾ  നിനക്കുണ്ടോ പറയു സഖി ,  പറയു നിനക്കു ഈ വിധ ആറാത്ത നോവുകൾ ഉണ്ടോ പ്രിയതേ  ഒരുമിച്ചു   എത്ര നാൾ കിനാവ് കണ്ട് നിൽക്കാനാവുമോ ജീ ആർ കവിയൂർ 28 .10.2021

ഉരിയാടുവാൻ കൊതിയേറെയായ്

ഉരിയാടുവാൻ കൊതിയേറെയായ് പുറത്തു മാനം കരഞ്ഞു തീർക്കുന്നു മനസും തേങ്ങുന്നുവല്ലോ നീ എന്തേ മൗനം പുതച്ചുറങ്ങുന്നു മിണ്ടുവൻ ആവാതെ മൗനവാല്മീകത്തിലോ അഴലൊക്കെ ആറ്റി തരുവാനീ രാത്രിയിൽ നിലാപാല് കറന്നെടുക്കുവാനും ആവുന്നില്ലല്ലോ  നിൻ മൗനമെന്നെ ഞാനല്ലാതെ ആക്കുന്നുവല്ലോ ഒരുവേള നിൻ സ്ഥായി ഭാവമിത് തന്നെയോ ഇനി ആവില്ല എനിക്കി മൂകതയുടെ നിഴൽ പറ്റി നീങ്ങുവാൻ ഒന്നു കാണുവാൻ ഒന്നു ഉരിയാടുവാൻ കൊതിയേറെയായ് പുറത്തു മാനം കരഞ്ഞു തീർക്കുന്നു മനസും തേങ്ങുന്നുവല്ലോ പ്രിയതേ ജീ ആർ കവിയൂർ 27.09.2021