Posts

Showing posts from March, 2017

കൂട്ടുകാരാ

Image
ഒരു നോക്കുകാണാൻ ഒരുവാക്ക് മിണ്ടാൻ ഒന്നെന്ന സത്യമറിയാൻ ഒരുമയുടെ പെരുമ ഒരുകൊമ്പിലിരുന്നു കൊക്കൊരുമ്മൻ ഇരുകാതിൽ ഇമ്പമാർന്ന മധുരം പകരാൻ ഇരുമെയ്യാണെങ്കിലും ഒരുമനസ്സായി മാറാൻ ഒന്നിങ്ങു വരുമോ വസന്തത്തിന് കൂട്ടുകാരാ 

ഓര്‍മ്മയുടെ അക്കരക്കോ

Image
ഓർമ്മകളിൽ ഇറങ്ങി നടന്നപ്പോൾ നല്ല കുളിരു ,കാലുകളിൽ ഓളങ്ങളുടെ തിരസ്‌പർശം ബാല്യത്തിന്റെ കുസൃതികൾ തിരികെ വരാത്തൊരു അനുഭൂതി വീണ്ടും അയവിറക്കി മധുരം നുണയുമ്പോൾ ചിരിക്കാനോ കരയാനോ ആവാതെ ........

മേടകൊന്ന

Image
കത്തി നിൽക്കും സൂര്യന്റെ തീക്ഷണതയിൽ നിഴൽപ്പാട് നോക്കി യാത്രകളുടെ അരികിലായ്   വേലിപ്പരപ്പിന് മുകളിലൂടെ ചരൽ നിറഞ്ഞ ഇടവഴിയരുകിൽ എത്തി നോക്കുന്ന  മേടകൊന്ന കൈനീട്ടത്തിനായ് കണ്ണും നട്ട് അച്ഛന്റെ വരവ് കാത്തു നിന്ന മടങ്ങി വരാത്തൊരു  ബാല്യം ...!!

മഹാമയാ സന്നിധിയില്‍ ....

Image
കണ്ണുകളില്‍ ജ്വലിക്കുന്നൊരു സ്വാത്തിക ഭാവും ജന്മജന്മാന്തരങ്ങളില്‍ ലയിച്ച അഗ്നി സ്പുലിംഗങ്ങള്‍ മഞ്ഞള്‍ കുങ്കുമത്തിന്‍ ദൂളിയില്‍ ചിതറിവീണ മോഹത്തിന്‍ തീക്ഷണതയില്‍ എല്ലാം മറന്ന് ഒരു നിസ്സംഗത ദൃഷ്ടി എവിടെയോ തേടുന്നു .... അനര്‍വചനീയമാം അനുഭൂതിയുടെ ലഹരിയില്‍ ചുറ്റും മുഴങ്ങും ശരണ മന്ത്രവും ശംഖോലിയും അസുരവാദ്യത്തിന്‍ പെരുക്കവും ഇലത്താള മേളവും ശാന്തി  മുഹുര്‍ത്തത്തിന്‍ സമാഗമത്തില്‍ നില്‍ക്കുന്നു ......

കൈവിട്ടു നില്‍പ്പു

Image
അവളുടെ കണ്ണുനീരിന്‍ വേദനയുടെ  സ്വാദ് ചുംബനങ്ങലുടെ മായിച്ചു അവളുടെ സന്തോഷമറിഞ്ഞു കവിളിലെ നുണക്കുഴിയില്‍ വീണു കരേറാനാവാതെ കിളികൊഞ്ചല് കേട്ട് മതിമറന്നു സ്ഥലകാല വിശപ്പും ദാഹവും മറന്നു അവളുടെ നടവേഗത്തില്‍ എല്ലാം മറന്നു നിന്നപ്പോള്‍ പോകേണ്ട വഴി മറന്നു അതാ ഇപ്പോള്‍ ഇങ്ങനെ എല്ലാം അവതാളത്തിലായി കൈവിട്ടു  നില്‍പ്പു ജീവിക്കാനായ് ...!!

പ്രണയ പുസ്തകം

Image
വരുകിനി നമുക്ക് വാക്കുളാകളായി മാറി പ്രണയപുസ്തകത്തിനുള്ളിൽ ജീവിക്കാം നിൻ ചുണ്ടുകൾ വാക്കുകളെ തൊട്ടറിയട്ടെ കണ്ണുകൾ തീർക്കും വരികളിൽ കവിത നിറയട്ടെ താളുകളിൽ നിറയും ശോഭകൾ പരത്തും വസന്തങ്ങൾ പൊഴിക്കും സുഗന്ധങ്ങളും തേനൂറും മധുരമൊഴികളും വർണ്ണങ്ങൾ ചാലിക്കും ചിത്രപ്രപഞ്ചവും ആനന്ദം നൽകട്ടെ നമ്മുടെ സൗഹൃതത്തിൻ ശോഭ മാറി മാറി വരും ഋതുക്കൾ പകരട്ടെ ലോകമറിയട്ടെ എണ്ണിയാൽ ഒടുങ്ങാത്ത സന്തോഷം നിറക്കും  അനുഭൂതികൾ ....!!

അരുതേ ....

Image
രാവുപകലിനെ വിട്ടൊഴിഞ്ഞപ്പോള്‍ പെട്ടന്ന് കഴിഞ്ഞതൊര്‍ത്ത്‌ വെളുക്കെ ചിരിച്ചാകാശവും ജാള്യതയോടെ നാണിച്ചു ഭൂമിയുമപ്പോള്‍ അതറിയാതെ പുഞ്ചിരിച്ചു പൂക്കളൊക്കെ അതുകണ്ട് ശലഭങ്ങള്‍ പറന്നടുത്തു എത്ര മനോഹരമിത് കണ്ടു തുലികയുമായിരുന്ന കവിമനം ഒന്ന് നൊന്തു , വണ്ടിനെയും ശലഭങ്ങളെയും കൊത്തി പറക്കാന്‍ വന്നെത്തിയ ഇണക്കിളികളെ എയ്യ് തിടാന്‍ വന്ന വനേ നോക്കി കവി ഉറക്കെ പാടി ''മാനിഷാദ ..... ഇതൊക്കെ കേട്ടിട്ടും വായിച്ചിട്ടും ഇന്നും തുടരുന്നു ഈവക ഹിംസകള്‍ അതാണ്‌ പ്രകൃതിയുടെ വികൃതിയെന്നറിഞ്ഞു മൗനിയായ് ഇത് തന്നെ വിധിയുടെ നിയോഗമെന്നറിഞ്ഞു രഘുനാഥനാം കവിയൂര്‍ കാരനാം ഞാനും കഴിയുന്നു വെല്ലവിധമീ വല്ലഭന്റെ ഇംഗിതമറിഞ്ഞു...!! .

എന്‍ ചിന്തകളിലെ നീ

ഞാൻ നിന്റെ ചിന്തകളാൽ ഗർഭം ധരിച്ചിരിക്കുന്നു ജീവിച്ചു പോകട്ടെയോ നിന്റെ ചുണ്ടിൽ വിരിയും പുഞ്ചിരി പൂവായ് നിൻ  കണ്ണിൽ വിരിയും ശലഭമായ് മൂക്കിൽ തിളങ്ങുമൊരു മുക്കുത്തിയായ് മിടിക്കും നിന്റെ നെഞ്ചിലെ താളമായ് കാർകൂന്തലിൽ ഒരു തുളസി ദളമായ്   വിരലിലൊരു മുദ്ര മോതിരമായ്   പദ ചലങ്ങൾക്കു ധ്വനി പകരും മഞ്ചീരമായ്...!!

അച്ഛനെന്ന ഓർമ്മ

Image
ആ നെഞ്ചിന് ചൂടേറ്റു കണ്ടൊരു കാഴ്ചകളും ഇച്ഛക്കനുസരിച്ചു വാങ്ങിതന്നതും ഒക്കെ അച്ഛനെന്ന  ഓർമ്മ ചിത്രമായ് മനസ്സിന്നു നോവുന്നു നാളെ ഇതൊക്കെ ചിന്തിക്കുമോ ഇനിയുള്ള തലമുറകൾ 

തിരയിളക്കം

Image
രാവിന്‍റെ വിസ്മ്രിതിയില്‍ മഞ്ഞിന്‍ കണങ്ങള്‍ ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു മൗനംഭജ്ഞിച്ചു ചിവിടുകളുടെ അലോസരപ്പെടുത്താത്ത സംഘഗാനം നാളിതുവരേക്കും ചിന്തകൾ അലട്ടാത്ത ഏകാന്തത ഉറ്റപ്പെടലുകൾ മറക്കുന്ന കഴുത്തു ഞെരിഞ്ഞ ലഹരി നിറഞ്ഞ സ്പടിക കുപ്പികളും കൂട്ടായി നേർത്ത ഗസലിന്റെ സംഗീതം ലാഘവസ്ഥ കൈവിട്ടകന്ന കൗമാര്യങ്ങളുടെ ദുസ്വപ്നങ്ങൾ കടന്നുപോയ ജീവിതത്തിന്   നീലിമയിൽ   ഓർക്കും തോറും കൺ പീലികളിൽ അറിയാതെ ഉറക്കത്തിൻ തിരയിളക്കം അലയടിച്ചു ..........

ഒരു തുടര്‍കാവ്യം പോലെ

Image
സുഖദുഃഖ സമ്മോഹനങ്ങൾക്കിടയിൽ സമാന്തരമായ് കടന്നകന്ന ആത്മനൊമ്പരങ്ങൾ നൈരാശ്യങ്ങളുടെ  പാപനിവർത്തിയാൽ നിണമഞ്ഞ  തുരുമ്പ് എന്തെന്നറിയാത്ത പാളങ്ങളിൽ രാവും പകലും ഇണചേർന്ന് കടന്നകലുമ്പോൾ എവിടേയോ ദാഹത്തിന്റെ കാറ്റലകൾ നിഴൽ ചേരുന്നു മടക്കമെന്തെന്നറിയ പേക്കിനാവിന്റെ നടുവിൽ താളം തല്ലി കടന്നകലുന്നു അനന്തമാമി യാത്രകൾ യാതനകൾ തുടർനാടകങ്ങൾ   വരൂ നമുക്കും ഒന്ന് കണ്ടു മടങ്ങാം എന്ന് മർമ്മരം കവിയോടൊപ്പം അക്ഷരങ്ങളുടെ ഘോഷയാത്ര .. എഴുതി തീരാത്ത ഒരു കാവ്യം പോലെ തുടരുന്നു .!!

ഓർമ്മകളുടെ ശവപറമ്പിൽ

Image
ഓർമ്മകളുടെ ശവപറമ്പിൽ ശ്‌മശാനമൂകതയിൽ നമ്മളുടെ ഓർമ്മകളെ ചികഞ്ഞു  പെറുക്കി മിഴികൾ കൂമ്പി നാലുമണി പൂക്കൾ ഒഴിഞ്ഞ നെല്ലിച്ചുവടും നിഴലുകൾ വളർത്തും കിളികൾ പറന്നു ഇറങ്ങും വാകമര തണലും വാർത്തമാനങ്ങളുടെ മാനങ്ങൾ തേടുന്ന മഴയകന്ന മാനവും പുസ്തകങ്ങൾ കാറ്റിൽപറത്തി മുഷ്ടി ചുരുട്ടി വായുവിനെ മർദ്ദിച്ചും സിനിമകൾ കണ്ടാസ്വദിച്ചും ആവിപറക്കും കാപ്പിയുടെ മുന്നിൽ വാതോരാതെ ചിലമ്പും ക്ഷുഭിത യൗവനങ്ങളും കൈപ്പിടിയിലമരും റോസാദളങ്ങളുടെ ഇടയിൽ പ്രണയം വീർപ്പുമുട്ടിയും പിരിഞ്ഞ നേരത്തെ വയറുവീർത്ത ബാഗും നിറനീർമിഴികളും ഇനിയെന്നുകാണുമെന്നു കാറ്റിലാടും വൈലറ്റ്‌ ബോഗെയിൻ വില്ലപ്പൂക്കളും 

അപേക്ഷ

കടലുകണ്ടേന്‍ നിന്‍ നിഴലുകണ്ടേന്‍ നടന്നകലും നിന്‍ ഉടലുകണ്ടേന്‍ കാരിരുമ്പിന്‍ നങ്കുരമിട്ടു കാരായിമ്മയും ഉരായിമ്മയും കണ്ടേന്‍ കാണിക്കയില്ല എന്റെ ഉടഞ്ഞ ഹൃദയത്തിന്റെ നോവും മാത്രം പിരിയാത്തോരെന്റെ ഓര്‍മ്മകള്‍മേയുന്ന വിരഹത്തിന്‍ മൗനമുറഞ്ഞ വാക്കുകളാല്‍ എഴുതി തീരാത്തൊരെൻ കാവ്യങ്ങള്‍ക്കൊരു മുടിവുമാത്രമെന്തേ ഉഴറി നടക്കുമെന്‍ ഉണരാത്ത വാക്കിനെ പ്രണയമായ് കാണാരുതെന്നൊരു അപേക്ഷമാത്രം ...!!

വരിക വരിക

Image
കടലാഞ്ഞു കരയെ പുണര്‍ന്നപ്പോള്‍ പെരുവിരല്‍ കരിമണലില്‍ തൊട്ടുയര്‍ന്നു ചുണ്ടുകള്‍ ഞെരിഞ്ഞമർന്നപ്പോൾ നാവു കേണു നീ എന്നെ വിട്ടകലല്ലേ രോമരോമാളികള്‍ ചാഞ്ചാട്ടമായി ആറാട്ടായി അവസാനം പള്ളിവേട്ട കഴിഞ്ഞു കൊടിയിറങ്ങും വരേക്കും ഒരു ഉന്മാദമായിരുന്നു മേഘശകലങ്ങളിൽ നിന്നും ഇറ്റുവീഴും ദാഹനീരണിഞ്ഞു മണ്ണിന്റെ ഗന്ധാനുഭൂതിയിൽ നിന്നും  സ്വപ്നദംശനമേറ്റ് ഉണർന്നു ഒരു ലാഘവസ്ഥ ,വല്ലാത്ത ക്ഷീണം .....!!

പറഞ്ഞില്ലെങ്കിലില്ല അല്‍ഭുതം

Image
ഇനി നിന്നോടൊപ്പമൊരു നിമിഷമിരുന്നോന്നു പാടാന്‍ കൊതിച്ചോരുമനമേ അനുനയിപ്പിക്കാം കനവിലല്ല നിനവിലായ് കദനമില്ലാത്ത നാളുകള്‍ക്കായ് ഉള്‍കണ്ണിണകളാലെ പറഞ്ഞതോക്കയും മൈക്കണ്ണിയാളെ നിനക്ക് കളവായ്‌ തോന്നിയെങ്കില്‍ വിളയിടങ്ങളില്‍ കൊത്തിപ്പെറുക്കും കിളിയെ നോക്കി നാളെക്ക് ഉള്ള അന്നത്തിനായി ചിന്തയില്ലാതെ പറക്കുന്നു അന്ത വിഹായിസ്സിലേക്ക് നോക്കി അക്ഷരങ്ങല്‍ക്കായ് തപം ചെയ്യ്തു കൊരുത്തൊരു വാക്കുകളായ് മാറ്റുമ്പോള്‍ ഒരമ്മയിലെവിടെയോ നീ തന്നകന്ന മധുരനോമ്പരങ്ങളിന്നും മുഴങ്ങുന്നു സംഗീത ധാരയായ് കവിതയായ് മോറ്റൊലികൊള്ളുന്നു ഇനിയെന്ത് പറയാന്‍ പറഞ്ഞതൊക്കെ വീണ്ടും പറഞ്ഞാല്‍ എനിക്ക് നോസ്സെന്നു അല്ലാതെ മറ്റാരും പറഞ്ഞില്ലെങ്കിലില്ല അല്‍ഭുതം ..!! ചിത്രത്തിന് കടപ്പാട് Remya Anand ‎

കണ്ടു പഠിക്കു

Image
കൊക്കൊരുമ്മി കൂടൊരുങ്ങി കണ്ടുനിൽക്കേ വിരിഞ്ഞു പറന്നു കാണാൻ കൂട്ടാക്കാത്ത പ്രണയമേ കൊത്തിയകന്നു കോടതി കേറാ കിളികുലങ്ങളെ കണ്ട് പഠിപ്പിക്ക ഇരുകാലി വഴക്കാളി നീ ..........    

അവളൊരുങ്ങി

Image
പടിഞ്ഞാറേ ചക്രവാളത്തിൽ തുടുത്തു നിന്ന പൂവിനെ കണ്ടു പക്ഷികൾ കൂട്ടത്തോടെ പ്രാത്ഥനയോടെ കൂടണയുന്നു , വാനം കുങ്കുമം അണിഞ്ഞു അതുകണ്ടു അവളൊരുങ്ങി രാവിന്റെ ചുംബന മധുരം അവളുടെ കവുളുകൾ അറിയാതെ തുടുത്തു ചുവന്നു അകലെ നിന്നും ഒരു പുല്ലാം കുഴൽ പാട്ടും ഒരു കുളിർ കാറ്റും വീശിയകന്നു ....... ചിത്രത്തിന് കടപ്പാട് Ambika Devi

കുഴിയാന

Image
കുഴിയാന മഴവന്നാലും കാറ്റുവന്നാലും ഭൂമി കുലുങ്ങിയാലും പാലം കുലിങ്ങിയാലും എല്ലാം സ്വന്തമെന്നു കരുതി വലിപ്പം വലിയ കാര്യമല്ലോ. ഭൂമിക്കു മുകളിലെങ്കിൽ ചങ്ങലക്കിട്ടു  പീഠനം കൂനയായി മണ്ണ് കൂട്ടിയാലും അവസാനം കുഴിക്കിറങ്ങിയാലോ എന്തായാലും പേര് ആനയെന്നു തന്നെ..!!

അവള്‍ക്കായ് യുദ്ധം

Image
ആകാശം ഗർഭം പേറി നിന്നു കടൽ ഇളകി മറിഞ്ഞു ആർത്തട്ടഹസിച്ചു ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും നിൻ പദചലനങ്ങൾക്കു കാതോർത്തു അവൾ പലയിടത്തു നിന്നും കുണുങ്ങി ആടിയുലഞ്ഞു  യൗനയുക്തയായി നടക്കവേ വിലയറിയാതെ ചില അഹങ്കാരികളാവും ഇരുകാലികൾ നിന്നെ മാനഭംഗപ്പെടുത്തി പാവം അവൾ കരഞ്ഞു കലങ്ങി മറിഞ്ഞു കരഞ്ഞു കരഞ്ഞു വറ്റി വരണ്ടു ഇല്ലാതായി എന്നിട്ടും അവൾക്കായി പലരും വീണ്ടും അവൾ പോയ വഴിയിലെ അതിരും എലുകക്കുമായി മല്പിടുത്തമായി വഴക്കായി യുദ്ധങ്ങളായി  .... കാത്തിരിപ്പിന്റെ നാൾവഴി ഇനിയും തുടരും ....

ജല ദിനമിന്നു

Image
ജലദിനമെന്നു കൊട്ടിഘോഷി ക്കും ഇരുകാലി നീ നിന്റെ വികൃതിയാല്‍ പുഴകളൊക്കെ കുഴലിലാക്കിയും പിന്നെ കുപ്പികളിലടച്ചു കടത്തുന്നു എവിടേക്കോ എന്നിട്ട്  ജീവജാലങ്ങളെ അലയാന്‍ വിടുന്നു അല്‍പ്പം ദാഹജലത്തിനായ്‌ ഇതെന്തു ദ്രാഷ്ട്യം അറിയുക എങ്കള്‍ക്കുമുണ്ട് അവകാശമീ മണ്ണിലെന്നു..!!

എന്റെ പുലമ്പലുകൾ -70

Image
എന്റെ പുലമ്പലുകൾ -70 വേദനകളുടെ സമുദ്രത്തിൽ മുത്തുകൾ പെറുക്കാൻ പോയ് അവയുടെ മുറിവുകളുടെ കഥകൾ വിരഹത്തിൽ ചാലിച്ച് എഴുതിയ വരികളൊക്കെ ഇന്ന്  പാട്ടായ് മാറി ജനഹൃദയങ്ങളുടെ ചുണ്ടുകളിൽ തത്തികളിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു എന്നിട്ടും മണലുകളിൽ തേടുന്നു നഷ്ടമായ ഭാഗ്യത്തിൻ വസന്ത ഋതുക്കൾ   ആവശ്യപ്പെട്ടു ഓരോ നിശ്വാസത്തിലുമായ് സമർപ്പിച്ചു എല്ലാം അവളിൽ ഞാൻ എന്നാൽ അതൊക്കെ കണ്ടതേയില്ല വേണ്ടത് കിട്ടിയപ്പോഴത്തേക്കും ഞാൻ തെരുവിലെ പിച്ചചട്ടിയോളം ഇനിയൊന്നുമേ വേണ്ട വേണ്ട തൽപ്പം മനസാന്നിധ്യവും ശാന്തിയും മൗനധ്യാനവും  മാത്രം   ..!!

നിറയുന്നുവല്ലോ ..!!

Image
ഓര്‍മ്മകള്‍ മെതിച്ചു നടന്നൊരു നാട്ടുവഴികള്‍ തമ്മില്‍ തല്ലിയും കളിപറഞ്ഞും കളിയാക്കിയും ഉടുപ്പുകള്‍ കീറിയും ഉന്തിയും തള്ളിയും തല്ലിയും പിണങ്ങിയും ഇണങ്ങിയും ,ഇക്കിളികള്‍ കൈമാറിയും ആരുമറിയാതെ പ്രണയ ചുംബനങ്ങള്‍ ആ നാട്ടു പാതകളിന്നു അന്യമായി എവിടെ എന്റെ ബാല്യങ്ങള്‍ ഓടി മറഞ്ഞൊരു ഇട തോടുകള്‍ ഇന്ന് വെട്ടിയകറ്റി ബഹു നില കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നുവല്ലോ ..!!

എന്താവുമോ ആവോ ..!!

Image
കൗമാര്യം കഴിഞ്ഞ വാര്‍ദ്ധ്യക്ക്യത്തിലേ കപാലം  കണക്കെ കൈയ്യാലെമെല്ലെ തടവി നോക്കി മുകളിലെ മലയുടെ അവസ്ഥയും ഒരുപോലെ ആയല്ലോ അടവിയും തടവിയും ഇല്ലാതെ പോകുന്നല്ലോ ദിനങ്ങള്‍ ദീനാമായ് ആഘോഷങ്ങള്‍ ഒരു കുറവുമില്ല ചിലവാക്കുന്നു പ്രകൃതിയുടെ പേരുപറഞ്ഞു ചിലവായിലേക്ക് ,എന്താവുമിങ്ങനെ പോകുകില്‍ ഇന്ന് കുപ്പി വെള്ളം വിലക്കുവാങ്ങുമ്പോള്‍ നാളെ വായുവും വാങ്ങവേണം എന്നൊരു അവസ്ഥ കവിതയുടെ നിലയുമിതുപോലെ ആവുമല്ലോ കാ യും  വായും  വിതയുമില്ലാതെ ആവുമോ ആവോ .. ..!!

എങ്ങോട്ടാണോയീ പോക്ക്

Image
ഓരോ നാളും പുലരിവന്നു അങ്കുരിച്ചു പോകുന്നു അക്ഷര പൂക്കള്‍ പോലെ കാവ്യാത്മകത കണ്ടും കാണാതെ പോകുന്നു നേരമില്ല ഒന്നിനും ആര്‍ക്കുമേ നട്ടോട്ടമാണ് പണമെന്ന പിണത്തിനായി പറയുകില്‍ ഇവയില്ലാതെ നിലനില്‍പ്പുണ്ടോ എന്ന് പലരും ,രണ്ടു നേരമന്നവും നാണം മറച്ചു കുളിച്ചാര്‍ത്തു വരുവാന്‍ ഉള്ള വസ്ത്രവും പോരെ അതല്ല എങ്ങോട്ടാണോയീ പോക്ക് എന്നറിയില്ല ...!!

അവകാശ ദുഃഖം

Image
അവകാശ ദുഃഖം എനിക്കായും കൂടിയല്ലോയീ ഭൂവിന്റെ നിലനില്‍പ്പിനായി പടച്ചിത് ഉടയ തമ്പുരാനും ഇതൊന്നുമേ ഓര്‍ക്കാതെ ഇരുകാലി നീ ചെയ്യും കൊടും പാതകങ്ങള്‍ നടത്തി എന്തെ നീയാണ് ഭൂവിയുടെ അവകാശി എന്ന് അഹങ്കരിക്കുന്നു ഇന്ന് നാളെ  അറിയുക നീ  കുഴിക്കും കുഴികള്‍ എല്ലാം നിനക്കും നിന്റെയും നിന്റെ അന്തിരാവകാശികള്‍ക്കും ഉള്ള ശവകുഴില്ലോ ,ഓര്‍ക്കുക നിന്നില്‍ ചില ബുജ്ജികള്‍ പ്രമാണികളിന്നു ആഘോഷിക്കുന്നു കവിതയും പ്രകൃതിയും പിന്നെ കവിതാ ദിനവും ദീനമേറുന്നു എന്നെ പോലെ ഉള്ള അല്‍പ്പ പ്രാണികള്‍ക്കു ........!!

കവിതയും പ്രകൃതിയും

Image
കവിതയും  പ്രകൃതിയും കവിതാ ദിനമെന്നു കൊട്ടി ഘോഷിച്ചു തകൃതിയായി വർണ്ണിച്ചു പ്രകൃതിയെ കവികളെല്ലാം ഒത്തുകൂടി ഒരിടത്തു പുകഴ്ത്തി പാടിയെല്ലാവരും താഴ്വാരത്തു വിട്ടു പോയപ്പോഴല്ലേ കാണ്മു പ്രകൃതിയെ തരിശാക്കിആകെ തിന്നും കുടിച്ചും അർജീണമാവാതെ കിടപ്പു ദയനീയമായ്   വിട്ടു പോയ കുപ്പിയും കവറുകളാൽ പ്ലാസ്റ്റിക് കുമ്പാരങ്ങൾ പല്ലിളിച്ചു കാണിച്ചു അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു ''കാടെവിടെ മക്കളെ നാടെവിടെ മക്കളെ ''

പ്രത്യാശ

Image
ദുഖങ്ങളൊക്കെ തീരങ്ങളിലൂടെ കടലിലൊഴുക്കുന്നു സായാഹ്നത്തിനൊപ്പം രാവിന്റെ തണുത്ത മൂടുപടം പുതച്ചു പുതു വഴിതേടാനുള്ള ഉറക്കം കഴിഞ്ഞു പകലിന്റെ ഉയർത്തെഴുനേൽപ്പിനൊപ്പം നടന്നു ജീവിതത്തെ നയിക്കുന്നു എന്നും ...!!

ഹൂഗ്ലിയുടെ തീരങ്ങളിൽ

Image
ഗംഗയുടെ വിരിമാറിൽ ഗഗനം നോക്കി ഗമിക്കാനൊരുങ്ങും നൗഗകൾ നാളേക്ക് എന്തെന്നറിയാതെയിന്നിനെ മാത്രമറിഞ്ഞു വിശപ്പറിയും തുഴപിടിക്കും മനസ്സുകൾക്ക് വിശ്രമായ് കാറ്റിന്റെയും ഓളങ്ങളുടെ താളത്തിനൊത്ത് പൊങ്ങിയും താണും കിടന്നു ....!!

ജീവിതാഗ്രഹം .

Image
രാവിനെ ചെക്കേറ്റിയ ചില്ലകൾക്കു തീരാദാഹം മറന്ന വിശപ്പുകൾക്കുഅടങ്ങാത്ത  പുനർജീവനം സിരകൾക്കു രാക്കാറ്റിന്റെ മാറാടിയ ഗന്ധം കൈകാലുകൾക്ക് മധുരനൊവിന്റെ തളർച്ച മുടിയഴിച്ച ഭീതി എല്ലിനെ നുറുക്കുന്ന തണുപ്പ് ഉറക്കമെങ്ങോ കൈവിട്ടു പിണങ്ങിപ്പിരിഞ്ഞു പകലിങ്ങു വന്നെങ്കിലെന്നൊരു ജീവിതാഗ്രഹം .

നീയറിയുന്നുവോ ..!!

Image
മഞ്ഞും പൂവും പെയ്തുയൊഴിയുമീ വിജനതയില്‍ നിന്നെയോര്‍ത്തു രാപകലില്ലാതെ ഏറുമാടത്തിലിരുന്നു രാഗം പൊഴിക്കും പുല്ലാം കുഴലില്‍ ചുണ്ടമര്‍ത്തും നേരം നിന്‍ കവിളില്‍ വിരിഞ്ഞാ പൂവിനെ കണ്ടോര്‍മ്മയെന്‍ മനമാകെ കുളിരുകോരുന്നു ..!! 

വരും വരാതിരിക്കില്ല .....

Image
വെയിലേറ്റു മഴയേറ്റ്‌ കാത്തു നില്‍ക്കുമാ വെണ്ണക്കല്ലില്‍ തീര്‍ത്തൊരു ശില്പ്പമേ വേള്‍ക്കാന്‍ വരും നിന്നെയി നില്‍പ്പില്‍ വഴികണ്ണുകള്‍ക്കൊരാശ്വസമായിതാ വരാതിരിക്കില്ലൊരു മീരയും രാധയുമൊക്കെ ..!!

കണ്ടുതീരാ കാഴ്ചകള്‍

Image
പാലങ്ങള്‍ തീര്‍ക്കുന്നു കോലങ്ങള്‍ മാറുന്നു കാലങ്ങളുടെ മുന്നേറ്റങ്ങള്‍ക്കായ് ജീവിത വഴിപ്പാതകള്‍ താണ്ടി അന്നവും മുന്നവുമായ് കണ്ടു മനസ്സിലാക്കുക പ്രകൃതിയുടെ കണ്ടുതീരാ കാഴ്ച പുസ്തകത്തില്‍ നിന്നും ...!!

ഒരു അനുഭൂതി

Image
നെഞ്ചുരച്ചു കയറി നിന്റെയും എന്റെയും നാമങ്ങള്‍ കൊത്തിവരഞ്ഞു വന്നു നില്‍ക്കുമ്പോള്‍ നേരിയ കരിരോമങ്ങള്‍ മേല്‍ച്ചുണ്ടില്‍ പിരിച്ചു നാണത്താലിന്നുമോര്‍ക്കുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍ നീലകുറിഞ്ഞി പൂത്തപോലെ  ഒരു അനുഭൂതി 

മേടകണിയായ്

Image
നീ പറഞ്ഞ വാക്കുകളൊക്കെയും  ജന്മകൊണ്ടൊരു കനലെഴും  കദനം നിറഞ്ഞ കവിതയായ്   മനസ്സിനൊരു കുളിർമയായ് മേടകണിയായ് വിരിഞ്ഞു നിൽപ്പു...!!

ഇതിന്റെ പേരോ

Image
സന്ധ്യയുടെ തീരത്ത് എവിടേയോ  നിന്നെ പിരിഞ്ഞതുമുതെലെനിക്കു  ദാഹമില്ല വിശപ്പില്ല ഉറക്കമില്ല  മുഴങ്ങുന്നു കാതിലാകെ  ഒരു കടലിരമ്പും കാറ്റിന്റെ  വിരഹ നോവെഴും മൂളലും  ഇതിന്റെ പേരോ അനുരാഗം ..!!

വീഥിയിൽ....

Image
ഇവിടെയീ വിജനതയിൽ  വിരഹത്തിൻ നോവൽ  നിലാവിന്റെ കാരാലാളനമേറ്റു ശലഭ മാനസനായ് നിഴൽ ചിത്രങ്ങളിൽ  നീ തന്ന നനവാർന്ന ചുണ്ടുകളുടെ  മധുരസ്പര്ശനങ്ങളുടെ നിറവിൽ അലയുന്നു നിൻ ഓർമ്മയുടെ വീഥിയിൽ....

ഓമന

Image
ഓർമ്മയുടെ മതില്കെട്ടിനപ്പുറത്തുനിന്ന്  ഒളിയുമായ് നിത്യ പ്രണയവുമായി പകലോൻ  ഒളിഞ്ഞും തെളിഞ്ഞും ആരാധികമാരാം ഓമനകളാവും താമരയും തോഴിമാരും  ഒഴിയാ പുഞ്ചിരിയുമായി വന്നു നിന്നു ...

അല്പമാശ്വാസം

Image
കേട്ട പാപങ്ങളെ ഉൾകൊള്ളാൻ ആവാതെ നിൽക്കുമാ ളോഹയയും സാരിയും ചൂടിദാറും ഉടുപ്പും കാൾസറായും നിന്ന് നട്ടം തിരിഞ്ഞൊരു കുമ്പസാര കൂടിന്റെ വീർപ്പു മുട്ട് വെയിലെത്തി നോക്കുമ്പോഴേക്കും അല്പമാശ്വാസം പകരുന്നു .

അമ്മയും തീയും

Image
ഉണ്ട് തിളക്കുന്നുണ്ട് അമ്മ മനസ്സും  കലത്തിലെ അരിയും ഒപ്പം  കത്തുന്നുണ്ട് മരകൊമ്പുകളും  അതിലിരുന്നു പാടിയ കിളിമനസ്സുകളും  വരുമിനി വസന്തമെന്നു കാറ്റും ......

തട്ട് കട

Image
മുനിഞ്ഞു കത്തുമാ വിളക്കിന്‍ മുന്നില്‍ വീശിയെടുക്കുന്നുണ്ട് രാവിന്റെ ഉറക്കകേടുത്തലുകള്‍ക്കായി തട്ട് സമോവര്‍ ചായയും കടിയുമായി ജീവിതമെന്ന മുന്നക്ഷരത്തിനൊപ്പം വിശപ്പെന്ന ശപ്പന്റെ പോര്‍വിളിയുമായ് ഒരു ചാണിനും പിന്നെ താഴെ ഉള്ള നാല് വിരക്കിടയുടെ തിരുശേഷിപ്പുകലുടെ രോദനങ്ങള്‍ക്കായ് രാവിലും നാട്ടോട്ടം ......

വരില്ലയിനിയും

Image
  മൗനാനുഭൂതി പകരുമിരുളിന്റെ കുളിരിലുറങ്ങി സ്വപ്നത്തിന്‍ കൈകളുടെ തലോടലേറ്റ് കനവിൽ വിരിയും നിലാ പുഞ്ചിരി മിന്നി മറയുന്ന ധന്യമാം പാല്‍ മണമെറ്റു ഊയലാടും നേരങ്ങളിനി എന്ന് വരുമോആവോ ഇല്ല വരില്ലാ ബാല്യകാലമിനിയും 

കവിതയെന്ന മാനസ പീഡനം

കവിതയെന്ന മാനസ പീഡനം വാക്കുകളാല്‍  പ്രക്ഷാളനം നടത്തി അക്ഷരങ്ങളെ ചതച്ചരച്ചു വളച്ചോടിച്ചിട്ടു കായും തായും വേര്‍ത്തിരിച്ചു വരുമ്പോള്‍ കവിതയുടെ  വിത ഇല്ലായിമ്മ ,അല്ലേലും എനിക്കെന്തു അരമനയില്‍ കാര്യം എന്ന് അരയും  മെനയും  ഏറെ ഉണ്ടാക്കി ഇതൊന്നു വായിച്ചെടുക്കാന്‍ ഞാന്‍ എന്ന സംജ്ഞയില്‍ ഒതുക്കി കൂട്ടാന്‍ ഞാന്‍ എന്ന ഞാന്‍ ഒരിക്കലും അനുവദിക്കുന്നില്ല ,ഗഹനത കാണുവാനുള്ള എന്റെ അറിവിന്റെ വലുപ്പം കുറവുതന്നെ കഴുത്തിന്റെ പിറകിലുള്ളതും പിന്നെ ചെവി എന്നതും ഞാന്‍ കണ്ടിട്ടില്ല ഞാന്‍ ആരെന്ന തേടലുമായി കപിയുടെ പിന്‍ മുറക്കാരനായി കവിത തേടി അലയുമ്പോള്‍ കവിതയെ കവിതയായി കാണുവാന്‍ കഴിയാതെ പോകുന്നല്ലോ എന്തൊരു മാനസ പീഡനം ......!! ജീ ആര്‍ കവിയൂര്‍ 17 -03 -2017

നീ എവിടെ.....!!

Image
നീ എവിടെ.....!! പൂത്തൂകായിച്ചു പൊഴിതു വീഴും നഗ്നമാം  ചില്ലകളും മഴകാത്തു നിൽക്കും വേഴാമ്പലിൻ മുന്നിൽ മഴമേഘ കുളിരോ കുയിൽ പാട്ടിലേയും മയിലാട്ടത്തിലേയും മനോഹാരിതയോ..!! ഞാനും നീയുമറിയാതെ ഉള്ളിൽ ചേക്കേറും ചെറുപക്ഷിയുടെ ഗാനമോ ..!! നിന്റെ  ഉള്ളിൽ എന്നോട്  തോന്നും  അടങ്ങാത്ത  ദാഹമോ ..!! ഹൃദയമിടിപ്പുകളുടെ അനുനിമിഷമാം അനുഭൂതിയല്ലോ പ്രണയം അതില്‍ വിരിയും കമ്പനമല്ലോ ചുണ്ടുകളിലുടെ വന്നെത്തും ചുംബനം വീണ്ടും മൊട്ടിട്ട് തളിര്‍ത്തു വിരിയും പുഷ്പമല്ലോ പ്രണയം നിലാ വെളിച്ചത്തിന് നിഴലിൽ സ്വപ്നംകണ്ടുണരും ശലഭ മാനസമല്ലോ പ്രണയം . മൗനം ചേക്കേറും മനസ്സിന് ചില്ലകളിൽ മധുരം കിനിയുന്നതോ പ്രണയം ..!! പുതുമഴയുടെ കുളിരിൽ മണ്ണിൻ മണമേറ്റു ഉണരും വിരഹ നോവല്ലോ പ്രണയം ..!! എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിയുന്ന നോസ്സോ ഉറക്കം കെടുത്തുമീ  പ്രണയം ..!! പറഞ്ഞിട്ടും എഴുതിയിട്ടും തീരാത്ത   പ്രഹേളികയോ അണയാത്ത തീയോയീ പ്രണയം ..!! ജീ ആർ കവിയൂർ 17 -3 - 2017

കുറും കവിതകൾ 679

കുറും കവിതകൾ 679 മൗനം ഉടച്ചു മുളന്തണ്ടു പാടി രാഗം ശോകം ..!! മേടപ്പക്ഷി  കൊക്കുരുമ്മി കൊന്നപ്പൂക്കൾ  കൊഴിഞ്ഞു കണിയൊരുക്കി  വിഷുവായ്...!! കാൽത്തള കിലുങ്ങി കുഞ്ഞിക്കാലിളകി . അമ്മമനം തുടിച്ചു  ...!! ജയാ പരാജയങ്ങളുടെ മികവേകാൻ തള്ളവിരലിൻ  തുമ്പത്ത് കാത്തു കിടന്നു ഒറ്റരൂപാ നാണയം ...!! അകലത്തുനിന്നുമൊരുയോച്ചയനക്കം കൊന്നത്തെങ്ങിൻ നെറുകയിൽ മദ്ധ്യനസൂര്യന്റെ നിഴലിറക്കം..!! പറന്നകലുന്നുണ്ട് വറ്റുകൾക്കായ് ചിറകടി . ദേശാന്തര ഗമനം   ....!! ഉല്ലാസങ്ങളുടെ ഘോഷങ്ങൾക്കായി . കാത്തുകിടന്നു തോണി ..!! നക്ഷത്ര കനവുകൾ നിറഞ്ഞു രാത്രിയുടെ നിഴലിൽ മിന്നാമിന്നികൂട്ടം ...!! ദുഃഖമടക്കാതെ രാവിന്റെ മൗനത്തിനൊപ്പം കനലെരിഞ്ഞു കത്തി ..!! ദീപാരാധനയുടെ നിറപൊലിമയിൽ ധ്യാനമുടച്ചൊരു ശംഖൊലി   ...!!

ഒന്നിങ്ങു വന്നെങ്കില്‍

മൈനാകമേ നീ മാറിപോവരുതേ മഴവന്നു കൊഞ്ചി ചിണുങ്ങിയല്ലോ കാറ്റ് വന്നു കിന്നാരം പറഞ്ഞുവല്ലോ കാർമേഘ കീറിൽ മറഞ്ഞു നിന്ന വെയിൽ വന്നു എത്തി നോക്കിയനേരത്ത് കൊന്നമരത്തിലെ വിഷുപ്പക്ഷി പാട്ടുമൂളിയല്ലോ കരകവിയും കടലിനെ നോക്കി നിന്ന് നീയത് കരലളിയിക്കും വിരഹ കാവ്യമായി ഏറ്റു പാടിയില്ലേ ..!! എത്രയോ  മേടവും  ചിങ്ങവും  കടന്നകന്നുവല്ലോ എന്നിട്ടുമെന്തേ നീ വന്നില്ല എന്നരികിലായ് ഓർമ്മകളുടെ വഞ്ചി തുഴഞ്ഞു തളർന്നുവല്ലോ ഒന്നിങ്ങുവന്നെൻ മനസ്സിന്നു കുളിരേകില്ലേ ....!! ജീ ആർ കവിയൂർ 16 .03 . 2017

ഓർമ്മകൾ പൂക്കുന്നു

ഓർമ്മകൾ പൂക്കുന്നു പൊന്നുഷ സന്ധ്യകൾ പൂക്കുന്നിടത്തല്ലോ മേടവിഷുവിനു  കണികൊന്നയായി മുറ്റത്തു നീ വന്നു പുഞ്ചിരിച്ചു കൈനീട്ടി വന്നുനിന്നപ്പോൾ കിലുകിലോന്നു കിലുങ്ങി മുത്തശ്ശന്റെ മടിശീലയും മുത്തശ്ശിയുടെ പല്ലില്ലാ മോണയിൽ  വാത്സല്യമാവും ഏട്ടന്റെ കയ്യിലെ മത്താപ്പ് പൂത്തിരി തിളങ്ങി നിൽപ്പൂ അയലത്തെ ജനാലയിൽ കണ്ടൊരു ഉണ്ടക്കണ്ണുകളും ഇന്നുമെൻ മനസ്സിന്റെ കോണിൽ  മായാതെകാണ്മു ഇനിയെന്ന് കാണാൻ എല്ലാ മേടപ്പുലരികളിലും ഓർമ്മകൾ എന്നെ  കണ്ണുപൊത്തി കളിക്കുമാ കഴിഞ്ഞ കാലത്തേക്ക് കൊണ്ടുപോയിടുന്നു . എനിക്ക് നീ പറിച്ചു തന്ന അല്ലിയാമ്പലും കൊമ്പൻ തുമ്പിയെ പിടിച്ചു തന്നതും മായാതെ മാനത്തു കണ്ണികൾ പറന്നകലുന്നതും കുളിർക്കാറ്റിന്റെ മർമ്മരം ഗാനങ്ങളും എന്നെ ഞാനല്ലാതെ ആക്കുന്നു പലപ്പോഴും .........

വിഷുപ്പുലരിയും നീയും

വിഷുപ്പുലരിയും നീയും മൗനം ഘനീഭവിച്ചു ഉറഞ്ഞു വിരഹത്തിൻ താഴ്വാരങ്ങളിൽ. മഞ്ഞുരുകി ഒഴുകി പടർന്നിറ്റുവീണു   മിഴിമുനകളുടെ  അനുഭൂതിയാൽ. നിലാവ് പരന്നു  മുല്ലപ്പൂ പുഞ്ചിരിയാൽ മധുരം കിനിഞ്ഞു ചെഞ്ചുണ്ടുകളിലൂടെ പ്രണയം ചിറകടിച്ചു പാട്ടായി കാതുകളിൽ മുത്തമിട്ടു ഉറക്കി സ്വപ്‍ന തേരേറ്റി . ചില്ലകളിൽ രാപാടികൾ ചുണ്ടു കോർത്തു തെക്കൻ കാറ്റ് നാണത്താൽ മുഖം കുനിച്ചകന്നു . കണ്ണിമാങ്ങകൾ പൊഴിഞ്ഞു വീണു കിടക്കും മുറ്റത്തു ഉണ്ണികൾ കളിയാടുന്ന കണ്ടു വെയിൽ നിറത്തിൽ പൂവിട്ടു മേട കൊന്നകൾ പുഞ്ചിരിച്ചപ്പോളി-   തൊന്നുമറിയാതെ അങ്ങ് മലയാളത്തിന് മണ്ണിൽ  ഉറങ്ങി ഉണര്ന്നുവോ  വിഷുപ്പുലരിയും നീയും ...!!

മറിമായങ്ങള്‍

മറിമായങ്ങള്‍ ...... വിതുമ്പി നില്‍പ്പിത് വാനവും ദാഹാര്‍ദയാം പുഴയും . കലങ്ങിയ കണ്ണുമായ് വേഴാമ്പലും...!! തെല്ലോട്ടു അകലെ അലറി അട്ടഹസിച്ചു കരയെ വരിഞ്ഞു മുറുക്കി ദേഷ്യം തീര്‍ത്തകലുന്നു നുരപത ചിതറി വിതറി പാഞ്ഞു പോകുന്ന കടലും ആഴങ്ങളില്‍ പേറുന്നു വിരഹം ഉള്ളിലൊതുക്കി കുറുക്കി മുത്തമായൊരു ചിപ്പിയും . വലകണ്ണുകളില്‍ ഉടക്കി കരയിലെ കമ്പോളമെത്തി വിലമതിക്കാത്ത കച്ചകപടമേ കദനമറിയാതെ ഒളിമങ്ങാതെ മിന്നി മിനുങ്ങുന്നു പല കഴുത്തുകളില്‍ തിളങ്ങുന്നു ..!! ഒന്ന് മറ്റൊന്നിനു വഴി മാറുന്നു ശോഭയെറ്റുന്നുയീ പ്രപഞ്ച മറിമായങ്ങള്‍ തുടരുന്നു ...!!

യവനിക വീഴും മുൻപേ ....!!

യവനിക വീഴും മുൻപേ ....!! ഉരുകുമിന്നുമെന്‍ ഉള്ളം പടവുകളെത്ര കയറിയാച്ഛന്റെ കൈപിടിച്ചു കണ്ടൊരു ലോകമേ ..!! പാറി പറന്നൊരു ശലഭം പൊന്‍ കിനാവായി വളര്‍ന്നു കതിര്‍ മണ്ഡപത്തോളമിന്നു ..!! കൈവരികള്‍ക്ക്  കുറുകെ ഒഴുകുന്നുണ്ട് സുഖദുഖങ്ങള്‍ സന്ധ്യാംബര ചക്രവാള കടലിലേക്ക് ..!! വിശപ്പിനു ഇരയാകുന്നു ഒന്നിനുവേണ്ടി മറ്റൊന്ന് എല്ലാമൊരു ജീവിത നാടകം ..!! തുള്ളികളില്‍ നിഴലിക്കുമൊരു ശലഭ കണ്ണുകള്‍ തേടുന്നു മഴവസന്തം  മോഹനം ..!! മലരുന്നാകാശം മേഘ പൂക്കളില്‍ . ചിത്തം നിറച്ചു  പ്രകൃതി ..!! നീലപ്പീലിവിടര്‍ത്തിയാകാശം ഇലയില്ലാ കൊമ്പില്‍ വേഴാമ്പല്‍ സന്തോഷം ..!! കരീലയിലൊരു ഞരക്കം കാതോര്‍ത്തു കിടന്നു ഇനി വണ്‍ശംഖിന്‍ ഊഴം ..!! ഓര്‍മ്മകളില്‍ രസമെത്ര പുളിക്കുന്നെന്‍ ബാല്യമിന്നും കാറ്റിനുമുണ്ടോരു തേങ്ങല്‍ ..!! ചോദ്യമിന്നില്ല കാക്കയോടു കൂടെവിടെ എന്ന് നേരമില്ലയൊന്നിനുമേ  ..!! വന്നു നിഴലായി നിൽപ്പിതു രംഗ ബോധമില്ലാത്തൊരു കോമാളി അരങ്ങു തകർത്ത് ..... 

നീ ഇല്ലാതെ

നിന്നെ സ്നേഹിക്കാന്‍ എനിക്ക് നീ വേണമെന്നില്ലല്ലോ നീ വായിക്കും വാക്കുകളിലെല്ലാം ഞാന്‍ ജനിക്കുന്നു  എന്നറിയുന്നോ ഓരോ വാക്കുകളില്‍ എന്റെ നാമം നിന്റെ ചുണ്ടുകളില്‍ തത്തികളിക്കുന്നത് ഞാനെന്‍ ജന്മ സായകമായി കരുതുന്നു നിന്‍ ഓര്‍മ്മകള്‍ മെയ്യുന്നിടങ്ങളിലെ നിന്മ്നോന്നതങ്ങളില്‍ കുളിര്‍ നിലാവു അനുഭൂതിയുടെ മൊട്ടുകള്‍ വിരിയിക്കുന്നുവല്ലോ ..!! പെട്ടെന്ന്  നിന്റെ മിഴികളില്‍ നനവ്‌ പടര്‍ന്നതെന്തേ ..?!! മൊഴികളില്‍ നോവിന്‍ മൗന രാഗങ്ങള്‍ മനസ്സില്‍ വിരഹമേറ്റുന്നുവല്ലോ എങ്കിലും നീ ഇല്ലാതെ എനിക്ക് നിന്നെ സ്നേഹിക്കുവാന്‍ കഴിയുന്നുവല്ലോ .....!!.

എന്റെ പുലമ്പലുകള്‍ - 69

എന്റെ പുലമ്പലുകള്‍ - 69 വാക്കുകളാല്‍ നമുക്ക് ഒരു ചുംബനത്തിന്‍ കമ്പനം പങ്കുവെക്കാം അക്ഷരങ്ങള്‍ക്ക് വളവും മധുരവും ഏറട്ടെ വാക്കുകളാല്‍ നീ തീര്‍ത്ത ശീതള സുന്ദര സ്വര്‍ഗ്ഗസമാന സ്വപ്നങ്ങളിലേക്ക് കൊണ്ടുപോയി അവസാനം നീ വാക്കാല്‍ തന്ന നോവ്‌ എന്നെ അനന്തമായ മൗനത്തിന്റെ നീലിമിയിലേക്ക് താഴ്ത്തപ്പെട്ടു എന്റെ ഞരങ്ങലുകളാരും കേള്‍ക്കാതെ അവസാനം എവിടെ നിന്നോ ശാന്തിയുടെ സ്വരം എനിക്ക് കൂട്ടായി വന്നു വീണ്ടും നീ തീര്‍ത്ത വാക്കുകളുടെ ചങ്ങലകള്‍ ഉടച്ചു ജീവിതമെന്ന പ്രഹേളികയുടെ മറുപുറത്തിനായ് വാക്കുകളുടെ മായാജാലം തീര്‍ത്ത്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയലയുന്നു ....

തേടി കവിത അവള്‍ക്കായ്

Image
തേടി കവിത അവള്‍ക്കായ് അണ്ണാ മാടന്‍ നട ദേവിയാണേ തങ്കശ്ശേരി ലൈറ്റ് ഹൌസിന്റെ ഒറ്റക്കണ്ണന്‍ നോട്ടത്തെക്കാള്‍ മുടിയഴിച്ചിയൊഴുകും കായലിന്റെ തീരംകടന്നു അറബിക്കടലിന്റെ മുഖം നോക്കാതെയിരിക്കും കാനായിയുടെ യക്ഷിയുടെ മുലക്കണ്ണിലുടക്കിയ നോട്ടത്തിലറിയാതെ അവളുടെ നുണക്കുഴി വിരിയുന്നത് കണ്ടു ആവി പറക്കുന്ന മസാല കോണറിലെ മസാല ദോശയുടെ രുചിയില്‍ എല്ലാം മറന്നു ഒഴുകിയെത്തിയ കാറ്റും കൊണ്ട് നടന്നപ്പോള്‍ എല്ലാം മറന്നു നിന്നു ഇല്ലവും അച്ചിയും കൊച്ചിയും മൂളി പറന്നു കൊതിയെടുത്ത് പറക്കും കൊതുകവളുടെ മൂളിയ ഗസലിന്റെ നോവുകള്‍ തിണിര്‍ത്ത കൈയുടെ ചുവപ്പ്  വകവെക്കാതെ മനസ്സേങ്ങോ പിടി തരാതെ പാഞ്ഞു പോയി കൊണ്ടിരുന്നു ഇനിയും ഉറങ്ങാതെ കണ്ണുകള്‍ പരുതുന്നു ഒരു ഉറങ്ങാത്ത കവിതയുടെ വരികള്‍ക്കായ്

കാത്തിരിപ്പുണ്ടോ അകലെ ...!!

ഞാന്‍ ജീവിച്ചു  നിന്നിലുടെ  നീ ഇല്ലാതെയീ വിപനത്തില്‍  രാവുകളുടെ സ്വപ്ന ചിറകിലേറി  വന്നു നിന്നരികെ കണ്ണടക്കുക ഒന്ന് കുടികൊള്ളട്ടെ നിന്‍ ഹൃദയത്തില്‍ ചിത്ര പതംഗങ്ങളാല്‍ ചിറകടിച്ചുയര്‍ന്നു മഴവല്ലുകള്‍ക്കപ്പുറം മൗനാക്ഷരങ്ങളാല്‍ കുറിച്ചുവെന്റെ നോവുകളൊക്കെ കേട്ടു അകലെ നിലാവു പൂത്ത താഴ് വാരങ്ങളില്‍ രാപക്ഷി പാട്ടില്‍ ഏറ്റുപാടുന്നുവല്ലോ  ഒരു പുല്ലാങ്കുഴലിന്‍ നിശ്വാസങ്ങളില്‍ എന്തെ നീ അറിയാ എന്‍ വിരഹ കടലിരമ്പും  തീരങ്ങളില്‍ കൊന്നപൂത്തുലഞ്ഞു കണികണ്ടുണരാന്‍ വെമ്പുന്നു മനമാകെ വന്നകലുവാന്‍ ഒരുങ്ങുന്നല്ലോ വിഷുപക്ഷിയും വിത്തും കൈക്കോട്ടും പിന്നെ വന്നീടുമല്ലോ ഓണനിലാവും നിന്‍ പുഞ്ചിരിയാലങ്ങു തീര്‍ക്കും അങ്കണത്തില്‍ തുമ്പിതുള്ളി പൂവട പായസവും  ഉപ്പിലെറും ഓര്‍മ്മകളും ഊയലാടുമിന്നും എന്റെ  വരവിനെ കാത്തിരിപ്പുണ്ടോ  അകലെ നീയും ...!!

മോചനം കാത്തു

Image
പച്ചപായലിന് തണുപ്പേറ്റ്‌ കാലങ്ങളുടെ കൊടിയ യാതനകളുടെ താളപ്പിഴവുകൾ തേങ്ങലുകൾ കെൽപ്പില്ലാതെ  മാനം നോക്കി കിടപ്പു ഓർമ്മകളുടെ ഇതളറ്റ് വെറുമൊരു വന്യമാം കൊടുങ്കാറ്റിന്റെ വരവ് അറിയിക്കുന്ന മൗനം വറ്റി വരണ്ട പുഴയുടെ കണ്ണുകളിൽ ദയനീയതയുടെ കരി നിഴലുകൾ കൈകൂപ്പി നിവരുന്ന ജലമില്ലാ മേഘ പാളികൾക്കിടയിൽ നിന്നും തീഷ്ണമാം പകാലോന്റെ ക്രുദ്ധ മുഖം ഇനി എന്നാണാവുമോ മോചനം .......!! ജീ ആർ കവിയൂർ 7 .3 .2017  

ആശകള്‍ക്ക് ഒരു മുടിവുണ്ടോ

Image
ആശകള്‍ക്ക് ഒരു മുടിവുണ്ടോ എന്താ പറയുക തൊട്ടുനോക്കിയെങ്കിലും നിര്‍വൃതി കൊള്ളാം കണ്ടോന്റെ ബൈക്ക് വിലയല്‍പ്പം കുറവാണെന്ന് എന്നാലും ഇത്രയൊക്കെ ആവാം അല്ലെ എത്രയാണെന്നാ ഒന്നും രണ്ടുമല്ല ഇരുപത്തി എട്ടു ലക്ഷമേ ഇതും കുറവാണ് ചിലര്‍ക്കെന്നു വില്‍പ്പനക്കാരന്റെ മൊഴി ,പൊഴിയല്ല കേട്ടോ എന്നാലും നടരാജന്‍ വണ്ടിയുടെ സുഖം ഒന്നും കിട്ടില്ല അല്ലെ മുന്തിരി പുളിക്കും എന്നാലും ആശകള്‍ക്കൊരു കുറവും വേണ്ട .......!!!

ഹോ ജീവിതമേ ..!!

Image
ജീവിതമേ നിനക്കായ് എന്ത് വേഷം കെട്ടാനും ജല്‍പ്പനങ്ങള്‍ക്ക് കാതോര്‍ക്കാനുമൊരുങ്ങുന്നു തെരുവിലിറങ്ങി തുള്ളാട്ടം തുള്ളുന്നു ഒരു ചാണിനും അതിനു താഴയൂള്ള തിരുശേഷിപ്പുകള്‍ക്കായ് നിരവധി കാഴ്ചകള്‍ നിത്യവും കണ്ടിട്ട് വീണ്ടും മുഖം തിരിച്ചു നടക്കാം അല്ലാതെ എന്ത് ചെയ്യാം കനല്‍ തുപ്പും വേനലിന്റെ തീഷ്ണതയിലിതാ ഒരു വഴിയോര കാഴ്ച കണ്ടിട്ട് നോവുന്നല്ലോ കാണുമ്പോള്‍ അറിയാതെ ഒന്ന് മനമുറക്കെ കുത്തി കുറിച്ചു പോയി ഇങ്ങനെ ... ഹോ ജീവിതമേ ..!! ഇന്ന് നാലുമണിക്ക്  ചായ  കുടിക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ച മൊബൈലില്‍ പകര്‍ത്തിയത് സ്ഥലം മാടന്‍ നട കൊല്ലം