Posts

Showing posts from 2015

കുറും കവിതകള്‍ 500

കുറും കവിതകള്‍ 500 ഓരോ യാത്രകളും അറിവിന്‍റെ നിഴല്‍ മരണങ്ങള്‍ മഴയും കടലും ഗസലുകളുടെ ഈണങ്ങള്‍ നിന്‍ ഓര്‍മ്മയുണര്‍ത്തി ..!! സന്തൂരില്‍  മേഘ രാഗ് മഴ ചിന്തകളില്‍ നിന്‍ കൊലുസ്സിന്‍ കിലുക്കം..!! ഇടിയും മിന്നലും മഴയും കാറ്റും . ജുഗല്‍ ബന്ധിയില്‍..!! മുകിലിന്‍ ചുംബനത്താല്‍ മലമടക്കുകളില്‍ കുളിര്‍ മഴ താഴ്വാരങ്ങളില്‍ വസന്തം ..!! ഗ്രീഷം ഇലപോഴിയിച്ചു കാറ്റ് മുളം തണ്ടിലുടെ നൊമ്പരം മറിയിച്ചു ..!! നോമ്പങ്ങള്‍ക്കറുതിക്കായ് പെരുവഴി തേടുന്നു. വിശപ്പിന്‍ നോക്കുത്തിക്കൊലങ്ങള്‍ ..!! പകല്‍ കിനാവിന്‍ കൊതുമ്പു വള്ളമേറി തുഴഞ്ഞു വന്നു ജീവിതം ..!! എരിയുന്ന പകലിന്റെ കനല്‍ തിളക്കം . കടലിനു സ്വര്‍ണ്ണവര്‍ണ്ണം ..!! കൈത്തോട്ടിന്റെ വരമ്പത്ത് കണ്ണുകളിടഞ്ഞു  . പച്ചവയല്‍ കാറ്റിനു കുളിര്‍മ്മ ..!! ഉപ്പു തേടി പറക്കും ഉപ്പന്‍. വസന്തത്തിന്‍ കൂട്ടുകാരന്‍ ..!! വിരഹം ... കൂടു തേടി പറക്കുന്നു. നീലാകാശത്തിന്‍ ചുവട്ടില്‍ ..!! കേരളം വിട്ടു ബീഹാരത്തില്‍ ഉദര നിമിത്തം . ബഹുകൃത വേഷം ..!!

പിറക്കുന്നു ഒരു പുതുവത്സരം കൂടി

പിറക്കുന്നു ഒരു പുതുവത്സരം കൂടി വീണ്ടും പിറക്കുന്നു പുതു വര്‍ഷം ഹര്‍ഷത്തോടെ ദുരിതം വിതക്കുന്നു പ്രകൃതി മണ്ണിനെയും മനസ്സിനെയും വിഷലിപ്പ്തമാക്കി സ്വയം കൃതാര്‍ത്ഥമി ദുഃഖം അതിനു മേലെ ജാതിയും മതവും പേറി ഏറെ വിനാശം വരുത്തുന്നു ഒരുതുണ്ട് ഭൂമിക്കായ് പരസ്പ്പരം സ്പര്‍ദ്ധയേറ്റി ഇല്ലാതെ ആവാന്‍ ശ്രമിക്കുന്നു മോഹന സുന്ദര വാഗ്ദാനം നല്‍കി കൈയ്യുക്കും കടപടതയും കാട്ടി വെട്ടിലാക്കി ദുഃഖ കടലിലാക്കുന്നു മാംസ ദാഹങ്ങള്‍ സിരകളില്‍ ലഹരി നിറക്കാന്‍ കരുക്കളാക്കുന്നു അബലകളെയും പെണ് കുരുന്നുകളെയും സദാചാരവും അസഹിഷ്ണതയും പറഞ്ഞു ഇളക്കി നൃത്തമാടുന്നു ചുടല ഭൂതങ്ങള്‍  കണക്കെ എങ്ങോട്ടാണി ലോകത്തിന്‍ പോക്ക് വിചിന്തനം ചെയ്യാമിനിയുമി ഈ പുതുവല്‍സരത്തിനാരംഭത്തില്‍..

വാടിയ നോവ്

വാടിയ നോവ് ചുണ്ടോടടുക്കുന്ന ചഷകങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നു ഉറക്കാത്ത കാലുകളുടെ ഉണരാത്ത രാത്രി ബോധാങ്ങളുടെ ഉറയില്ലാ സമരങ്ങളുടെ പുണരലുകളില്‍ പുതുനാമ്പിട്ട പുതുവത്സരം കാത്തു നില്‍പ്പുകളുടെ കുഞ്ഞു മഞ്ചിര സ്വനങ്ങള്‍ കൊഞ്ചലുകള്‍ക്ക് കാക്കുന്നു വീണുടഞ്ഞ തകര്‍ന്നൊരു വിഷാദ സ്വപനങ്ങളുടെ വിരഹ നൊമ്പരത്തിന്‍  ഇടയില്‍ വാക്കുകള്‍ക്ക് ചോരയുടെയും വൃണത്തിന്റെയും ഗന്ധം വഴുതി അകന്ന കവിത പോല്‍ 

അറിയുന്നു ഞാന്‍ നിന്നെ

അറിയുന്നു ഞാന്‍ നിന്നെ ഹൃദയത്തില്‍ മൊട്ടിട്ടു  മുഖത്തു  പൂത്തിറങ്ങും നിലാവല്ലോ  പുഞ്ചിരി ഘനീഭവിച്ച ദുഃഖം ഉരുകും ആശ്വാസമോ ഒഴുകി ഇറങ്ങും കണ്ണുനീര്‍ ഇക്കിളിപ്പെടുത്തും സുഖമുള്ള നോവിന്‍ ചിത്രം വരക്കുന്നുവോ  കാല്‍വിരല്‍ ഇടിമിന്നല്‍ പിണരായി തീ കോരി എറിയുന്ന നോട്ടമോ  പരിഭവം നിന്നിലെ എന്നെ അറിയുന്ന മോഹമോ ഒഴുകി ഉരുകും വിശപ്പ് വിയര്‍ത്തു തളര്‍ന്നു ആഴങ്ങളിലേക്ക് വഴുതുന്നതോ ഉറക്കം ഓര്‍മ്മകളെ കൈവിട്ടു കണ്ട കനവിന്‍ നിനവോ ഉണര്‍വ് .

കുറും കവിതകള്‍ 499

കുറും കവിതകള്‍ 499 കല്‍മണ്ഡപത്തിലൊരു തിരി ഏകമായി . നിലാവത്തെരിയുന്നു ! അന്തിതിരിയുമായി ഒരമ്പിളിമുഖം. ഇളം കാറ്റില്‍ അണയാതെ ..!! മുറിവേറ്റ മേഘങ്ങള്‍ പരിഭവ ചാറ്റല്‍ ജാലകത്തിലുടെ എറിച്ചില്‍ ..!! വരണ്ടു കീറിയ ഭൂമിയില്‍.സ്വാന്തനമായ്‌. മിഥുന പ്രണയ മഴ..!! സഞ്ചിത ദുഃഖ പോഴിയിച്ചു എന്‍ ജാലക ചില്ലില്‍. വഴുതിയകന്നു തുലാമഴ..!! ജാലക വാതിലരികെ നേർത്ത മഴ .... കൊലുസ്സിന്‍ കിലുക്കം ..!! അക്ഷര യാത്രകളിലെ കനല്‍ചിന്തകളില്‍ എന്റെ മഴജാലകം തുറന്നിട്ടു..!! കാത്തുനില്‍പ്പിന്റെ ചാറ്റലില്‍ നനവില്‍. പ്രണയ പനി..!! മുളം കമ്പില്‍ കെട്ടിയിട്ട് ഓളങ്ങളില്‍പ്പെട്ട വഞ്ചികള്‍ പരിഭവം പറച്ചില്‍ ..!! ഓരോ വരികളും ഒറ്റപ്പെടലിന്‍റെ നോവ്‌ .. ശൈത്യകാല മഴ..!!

കുറും കവിതകള്‍ 498

കുറും കവിതകള്‍ 498 ആഴങ്ങളില്‍ മറയും സൂര്യ നീ അവാഹിച്ചെടുത്തിട്ടുണ്ടോ എന്റെ നൊമ്പരങ്ങളുടെ നിഴലിനെ  ..!! എന്നത്തേയും പോലെ ഇന്നും നീ യാത്രയായ്... നാളെ ഒരു പുലരിയുണ്ടാകും എന്ന പ്രതീക്ഷയില്‍ ഞാനും..!! ഏകാന്ത  രാവുകളില്‍ തളര്‍ന്നുറക്കുന്നു നിന്‍ മറക്കാനാവത്തെ ചിന്തകള്‍ ..!! ശരത്കാല സന്ധ്യാദീപം ആഴകടലില്‍ പതിക്കുമ്പോള്‍ നിന്‍ നഷ്ടങ്ങളുടെ നോവറിഞ്ഞു ..!! നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു. പാടാനാവാതെ ഒറ്റക്ക് ..!! കാക്ക വിളിച്ചിട്ടും വരാതെയായിരിക്കുന്നു . കാലത്തിന്‍ പരിഷ്ക്കാരം ..!! പസ്പര പൂരകങ്ങൾ പ്രകൃതിയുടെ സ്നേഹം . കണ്ടു പഠിക്കട്ടെയീ  പാഠം മനുഷ്യര്‍ ..!! എന്‍ കേരളവുമിതുപോല്‍ ആയിരുന്നു ഒരുനാള്‍ . കൃഷിയിലേക്ക് മടങ്ങാം ..!! സന്ധ്യമയങ്ങി, ചേതനയും മങ്ങി, അക്ഷരങ്ങള്‍ക്കായി പേനവിങ്ങി കുങ്കുമ ശോണിമ ചാലിച്ച സന്ധ്യേ നിന്‍ചിരിയിലിതെന്തേ ശോകം ..!!

പ്രണയ വര്‍ഷം..!!

പ്രണയ വര്‍ഷം..!! നഷ്ട ദിനങ്ങളുടെ ഓര്‍മ്മകള്‍ മറവിയുടെ അതിരുകള്‍ കടന്നു നടന്നകലുന്ന വസന്ത ശിശിരങ്ങളെ നിന്നിലേക്ക്‌ ആവാഹിച്ചു അരികില്‍ ഇരുത്തി നെറുകമുതല്‍ പെരുവിരല്‍ വരേക്കും ചുംബന മഴ പെയ്യിക്കാം നഗ്നമാം നിന്റെ മനസ്സില്‍ ബീജാവാപം നടത്തിയ പ്രണയത്തെ നുള്ളിക്കളയാം നഷ്ട ദിനങ്ങളുടെ ചിറകില്‍ ഒരു പൂമ്പാറ്റയായി പറക്കാം കനല്‍ പൂക്കളില്‍ ഒടുങ്ങാം അകലെ ഇരുളില്‍  നക്ഷത്ര തിളക്കങ്ങളായി കൂട്ടിമുട്ടി ഉല്‍ക്കയായി പതിക്കാം ആ ചാരങ്ങളില്‍ നിന്നും പച്ചിലപടര്‍പ്പായി കരിഞ്ഞ ഇലയായി അടര്‍ന്നു പുതുവര്‍ഷത്തോളം നടന്നു നീങ്ങുന്ന  നിമിഷങ്ങളെ തടയാനാവാതെ തളര്‍ന്നിരിക്കാം

നിര്‍ഭയക്ക് സമര്‍പ്പണം

Image
നിര്‍ഭയക്ക് സമര്‍പ്പണം വാക്കിന്‍ വിശപ്പറിഞ്ഞു വിളമ്പു നോക്കിന്‍ നോവറിഞ്ഞു നോക്കുക തുരുമ്പിച്ചു തുളഞ്ഞു തള്ളി കയറും മുനയോടിയും മൗനങ്ങളാവട്ടെ മൊഴികള്‍ പുളിനപ്പരപ്പില്‍ പുള്ളികുത്തി പുളയുന്നു ആര്‍ത്തി ആറാതെ ആഴങ്ങളില്‍ കൊതിയുടെ കിതപ്പില്‍ കുഴയുന്നു മറക്കാനാവാത്ത മറനീക്കി മങ്ങി മറയുന്നു മരണം ..!! അതെ നീ ഉറങ്ങു അതിരുകള്‍ക്കപ്പുറം ആഴങ്ങളില്‍ നിര്‍ഭയായി....!!

കുറും കവിതകള്‍ -497

കുറും കവിതകള്‍ -497 ഇതളറ്റു കായായി പൂവായി വീണ്ടും നിനക്കായി ജന്മജന്മങ്ങള്‍ ..!! ആരുമോന്നുമറിയാതെ നിന്‍ നിഴലായി വിഹരിക്കുന്നു പീഡനം ..!! 'വിരലൊന്നു  ഞൊടിച്ചാല്‍ ചിന്നഭിന്നമായി പായും ജീവിത ഭയങ്ങള്‍ ..!!' വിശപ്പകറ്റാന്‍ വിയര്‍പ്പിറ്റിച്ചു പച്ച പരവതാനി ഒരുക്കുന്നിവര്‍ നിന്‍ നഖവര്‍ണ്ണങ്ങള്‍ എന്നില്‍ മഴവില്ലിന്‍ ചാരുത ഉണര്‍ത്തി ..!! രുചിമുകുളങ്ങളില്‍ നീ തന്ന അന്നത്തിന്‍ സ്നേഹവായിപ്പുകള്‍ ..!! തൊടിയില്‍ വിടര്‍ന്നു അരുളിപ്പൂവുകള്‍ . നിന്നോര്‍മ്മയെന്നിലുണര്‍ത്തി ..!! ചെമ്പകം പൂവിടും നിൻ പുഞ്ചിരി . എന്നില്‍ വസന്ത മുണര്‍ത്തി ..!! കടൽ തീരത്തെവിടേയോ നിന്‍ ഓർമ്മകളുംപേറി മുറിവിൽ ഉപ്പു പുരട്ടുന്നൊരു കാറ്റ് ...!! പൊന്നിന്‍ കിരണങ്ങളാല്‍ നിഴലിട്ടുനില്‍ക്കുന്നു . ഹേമന്ത സുപ്രഭാതം ..!!

കുറും കവിതകള്‍ -496

കുറും കവിതകള്‍ -496 മൗനത്താല്‍ സ്വയമറിഞ്ഞു ജ്ഞാനത്തിന്‍ ആഴം നിലാവൊളിയില്‍ ..!! കടലയും കപ്പലണ്ടിയും തിന്നു ആറാട്ടുഉത്സവം . ഓര്‍മ്മയില്‍ ചെണ്ടപ്പെരുക്കം ..!! അവള്‍ വാക്കാലും അവന്‍ മൗനമായും ചോര പൊടിഞ്ഞു ..!! അവന്‍ അവനായും നീ നീയായുമെങ്ങിനെ,, അവന്‍ നീ ആകുമെന്നോര്‍മ്മയില്ല..!! അവളെറിഞ്ഞു വാക്കാല്‍ അവന്റെ മുറിവുകള്‍ പരിഹസിച്ചു ചിരിച്ചു ..!! അവനുമവളുമവസാനം കണ്ടുമുട്ടിയാ തുരുത്തില്‍ ഓര്‍മയും മറവിയും ചേരുന്ന ഒരിടം..!! ഏകാന്തതയുടെ മൗനം വിരസതയോ വിരഹമോ നടന്നകലുന്ന ചിന്തകൾ നഷ്ടവസന്തങ്ങളുടെ സ്മൃതിതീരങ്ങളിൽ നാളെയുടെ അന്തഃകരണം  ..!!

കുറും കവിതകള്‍ 495

കുറും കവിതകള്‍ 495 എന്തെ ഉറക്കമില്ലേ കണ്ണേ ഞാനോ കിനാകണ്ട്‌ ഉണര്‍ന്നു നിന്‍ മൊട്ടിട്ട പുഞ്ചിരി പകല്‍ നീന്തിയകലുന്നു ജീവിത കാഴ്ച കണ്ടു കുളിര്‍ കോരുന്നു  മനം സുഖ ദുഖത്തിന്‍ വീശിപ്പിടിക്കലുകളാണ് നിത്യ ജീവിതം..!! നൊമ്പരത്തിന്‍ മൗനം പേറുന്നു . ജീവിതമെന്ന തുരുത്തില്‍ ..!! നിലാവില്‍ മണം പൊഴിക്കുന്ന മുല്ലമൊട്ടുകള്‍ വിരഹ നൊമ്പരം ..!! വിരഹനിലാവില്‍ കാത്തിരിപ്പിന്റെ നോവുകള്‍ ഉറക്കംകെടുത്തി ..!! കുറുകി കുറുകി കൊത്തി പെറുക്കുന്നു. പ്രണയ ദൂതുമായി ..!! വസന്തമകന്നു ശിശിരമില പൊഴിച്ചു.  അവള്‍ മാത്രം വന്നില്ല ..!! ഇണക്കപ്പിണക്കങ്ങള്‍ ഇഴയടുപ്പങ്ങളൊക്കെ പ്രകൃതിയുടെ പ്രതിഭാസം ..!! ഏറെ മധുരം ജീവിത ഭാരങ്ങലുടെ കൈപ്പു വലിച്ചു തളര്‍ന്ന വണ്ടിക്കാളകള്‍ ..!! ഉദയാസ്തമയ സൂര്യന്റെ നിര്‍വാണ യാത്രകള്‍ ബുദ്ധമൗനം ..!!

കുറും കവിതകള്‍ 494

കുറും കവിതകള്‍ 494 കാഴ്ചകള്‍ അന്യമാവുന്നു പാടവും പറമ്പുകളും ഫ്ലാറ്റുകള്‍ക്ക് വഴിമാറുന്നു ..!! തപസ്സുകള്‍ തുടര്‍ന്നു അന്നത്തിനുന്നവുമായി . ഒറ്റ കണ്ണിന്‍ നോട്ടത്തിന്‍ മുന്നില്‍ ..!! വൈക്കം കായലില്‍ ഓളങ്ങളിളക്കി വരുന്നുണ്ട് . കനവിലെ സന്തോഷം ..!! ദേശാടനകിളികള്‍ക്കു വിതക്കാറില്ലകൊയ്യാറില്ല ബന്ധങ്ങളുടെ കെട്ടുപാടുമില്ല ..!! ഓര്‍മ്മകളുടെ കടപ്പാടുകളില്ല നാളെയെന്നതിന്‍  വിശ്വാസമില്ല ഏതോ ലോകത്ത് ജീവിക്കുന്നവര്‍ ..!! കരകള്‍ തമ്മില്‍ ബന്ധിപ്പിക്കും ഏക ആശ്വാസം കടത്ത് വള്ളം ..!! എഴിനോന്നു പദവും ദേവിക്കും കൊടുത്തു അറകള്‍ നിറക്കും  മനസ്സ്..!! തരിശ്യായ ഭൂമികളിനി വിളനിലമാക്കാം മുന്നേറാം തൊഴില്‍ ഉറപ്പിക്കാം ..!! ഉയിര്‍ ഉയരങ്ങളിലെറ്റി ഉണ്ണാന്‍ വകയൊരുക്കും ജീവിതങ്ങള്‍ ശ്ലാഹനീയം ..!! പ്രകൃതിയുടെ പരിവേഷം നിലനിര്‍ത്താന്‍ വിരിയുന്നു മോഹപ്പൂക്കള്‍ അന്നത്തെ അന്നത്തിന്‍ വകക്കായി മഞ്ഞും മറന്നു ജീവിത യാത്ര ..!! ഓര്‍മ്മയുടെ പുസ്തകത്തില്‍ കളഞ്ഞു പോയൊരെന്‍ നാടന്‍ കാഴ്ചകളിന്നു അന്യം ..!! ഓര്‍മ്മയുണര്‍ത്തുന്നു. പ്രണയത്തിന്‍ മധുരം നടന്നകന്നൊരു ഒറ്റയടി പാത ..!!

ഓര്‍മ്മകളില്‍ ......

ഓര്‍മ്മകളില്‍ ...... ഓര്‍മ്മ  പുസ്തകത്തില്‍ കളഞ്ഞു പോയൊരെന്‍ ഏടും ഏലുകയും താണ്ടി അന്നത്തെ അന്നത്തിന്‍ വകക്കായി   മഴയും  വെയിലും മറന്നു ജീവിത യാത്രയില്‍ കിളിപാടും രാവിന്റെ നിഴലോലും മഞ്ഞിന്റെ കുളിരകലും കരവലത്തിലോതുങ്ങി മിടിക്കും  ഹൃദയതാളത്തിന്‍ ലഹരിയിലായി മനം കണ്ടൊരു കനവിന്റെ മിഴിയില്‍ ചെറു പുഞ്ചിരിയായ്‌ മൃദു ദലസ്പര്‍ശ സുഖം ലാഖമായി പാറി പറന്നകലും തൂവല്‍ പക്ഷിയായി സ്നേഹം സുഖം അനുഭൂതിയായി പടര്‍ന്നു എവിടെ ഇന്ന്‍ അകലെ നിന്‍ വരവിന്‍ നോവിന്‍ മധുരം നുകരാന്‍ മൗനം പൂക്കും താഴ്വാരങ്ങളില്‍ നിന്‍ മണമറിയുന്നു എന്തെ ഉറക്കമില്ലേ കണ്ണേ ഞാനോ  ഉണര്‍ന്നു നിന്‍ മൊട്ടിട്ട പുഞ്ചിരി പകല്‍..

കുറും കവിതകള്‍ 493

കുറും കവിതകള്‍ 493 സിന്ദൂര സന്ധ്യക്ക്‌ മൗനം രാക്കിളിപാടാനൊരുങ്ങി. അകലെ വിരഹ മുരളി ..!! നിറനിലാവോരുങ്ങി ആകാശ താരകങ്ങള്‍ക്കൊപ്പം. താഴെ പ്രണയത്തിന്‍ അരങ്ങേറ്റം ..!! ഓലപ്പീലിക്കിടയിലുടെ അരിച്ചിറങ്ങുന്നു. . വെള്ളി നിലാ പ്രണയ കുളിര്‍ ..!! വിതച്ച പാടം പ്രതീക്ഷയുടെ പച്ചിപ്പ്. കാത്തിരിപ്പിന്‍ നൂറു മേനി ..!! കായല്‍ തിരകളില്‍ മനം മുങ്ങി പൊങ്ങി . തെങ്ങോലകള്‍ കാറ്റിലാടി ..!! മഞ്ഞിണിഞ്ഞ പുലരി പാടം കാറ്റിനു പച്ചനെല്ലിന്‍ മണം..!! ആഴിതിരമാലകളിൽ ചാകരയുമായി ഉലയും വഞ്ചി . കരയിൽ  നിറ കണ്ണുകൾ ..!! മയില്‍പ്പീലി കണ്ണുകള്‍ മയിലോടോപ്പം നൃത്തമാടി. മനക്കണ്ണില്‍ കൃഷ്ണ മയം..!! അക്കരെ ഇക്കരെ പോകുന്നവരുടെ ചവിട്ടെറ്റു പാവം തെങ്ങും തടി .!! അന്തി പൊന്‍ വെട്ടത്തില്‍ കുളിച്ചൊരുങ്ങുന്നു . കൊച്ചിക്കായല്‍ ..!!

കുറും കവിതകള്‍ 492

കുറും കവിതകള്‍ 492 മഞ്ഞിന്‍ ഉടയാട പുതച്ചു തലയുര്‍ത്തി കാണ്മു ചക്രവാള സൗന്ദര്യം..!! വന്നുപോയി ഇരുന്നുയി ബഞ്ചിലിരിക്കാനിന്നു ഗ്രീഷ്മക്കാറ്റില്‍ പൊഴിയുമിലകള്‍ മാത്രം..!! പിരിയാതിരിക്കട്ടെ പ്രണയമേ നീ കൈവിട്ടകലാതെ ... നീലവാന ചുവട്ടില്‍ മൂകമായി ഒറ്റക്ക് കാത്തിരിപ്പിന്‍ വേദന ..!! ഒളികണ്ണാല്‍ മന പ്രസാദം നുകരുന്നു ജനലഴി സാക്ഷി ..!! നീയും പോരുന്നോ ഭരണിക്കാവിലെ വേലകാണാന്‍ . ഒറ്റകൊമ്പില്‍ ഒറ്റക്ക്..!! ജന്മജന്മാന്തര പുണ്യം . കൊക്കുരുമ്മിയൊരു ജീവനം .. അകലെ ഒറ്റക്കണ്ണിന്‍ ഉന്നം ..!! തെരുവിന്‍ ചങ്ങാത്തം പങ്കു വെക്കുന്നു പാദേയം ജീവന സന്തോഷം ..!! ഓര്‍മ്മകള്‍ അയവിറക്കി ഓടിതളര്‍ന്നൊരു ജീവിത സായാഹ്നം,,!! ഓര്‍മ്മകളുടെ സിന്ദൂരം പുരട്ടി . വേദനയുടെ രാവോരുങ്ങുന്നു ..!!

കണ്ടു ഞാന്‍ അവളെ ..!!

കണ്ടു ഞാന്‍ അവളെ ..!! തെളിവാനിൽ അമ്പിളിയോടു.ചോദിച്ചു നിന്‍ മുഖം കണ്ടുവോഎന്ന് രാവിന്‍ പറവയോട് കുളിര്‍ക്കാറ്റൊടു മഞ്ഞിന്‍ കണത്തോടു കണ്ണടച്ചാലും തുറന്നാലും നിന്‍ മുഖം മാത്രം എന്റെ അവസ്ഥകണ്ട് മഴമേഘങ്ങള്‍ കണ്‍ പൊഴിച്ചു താഴ്വാരം മൗനം പൂണ്ടു ഞാന്‍ തേടിയ വഴികളില്‍ അമ്പിളി കമ്പിളി മേഘങ്ങളില്‍ മറഞ്ഞു ഏറെ തളര്‍ന്നു മയങ്ങി സൂര്യാംശൂവിന്‍ ചെറുചൂടു എന്നെ വിളിച്ചുണര്‍ത്തി ചോദിച്ചു കണ്ടുവോ അവളെ നീ ഇല്ല ഞാന്‍ കണ്ടു ഇന്നലെ കനവില്‍ വന്നു പോയല്ലോ എവിടെ നീ പോയി മറഞ്ഞു എന്നില്‍ അലിഞ്ഞു ചേര്‍ന്നോ ഇന്ന് ഞാന്‍ അറിയുന്നു നീ നീയാണ് നീയാണ് സുഗന്ധം പരത്തും സുമമായി രാപകലില്ലാതെ എന്‍ വിരല്‍തുമ്പില്‍ പൊട്ടി വിടരും ഉന്മേഷ വതിയാം കരിമഷി കണ്ണുള്ള കാവ്യ മനോഹരി എന്‍ ജീവിത ആശ്വസമാം  കവിത ..!!

നിറയട്ടെ സന്തോഷം

നിറയട്ടെ സന്തോഷം ഉദിച്ച സൂര്യന്റെ കിരണങ്ങള്‍ തലോടി ഉണര്‍ത്തുന്ന പകലിന്റെ മൃദുലതയില്‍ നിന്നും ഫണം വിടര്‍ത്തിയാടുന്ന കാമനകളുടെ നടുവില്‍ ഓര്‍മ്മകള്‍ മേയ്യുന്ന മേച്ചില്‍ പുറങ്ങളില്‍ ആരും  കാണാതെ കണ്‍തുടച്ചു പീലി വിടര്‍ത്തി മുഖത്തെ കരിമേഘങ്ങളാം ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ആഗ്രഹങ്ങളെ മനസ്സിലിട്ടു പ്രതിക്ഷണം വച്ചു വന്നു കൈകൂപ്പി കണ്ണടച്ചു നിന്നു പൂവും പ്രസാദവും കൈകളിലേന്തി മനസ്സിന്റെ  പ്രാര്‍ത്ഥനകളില്‍ വേദനകള്‍ വേദാന്തത്തിന്‍ അകപ്പോരുളില്‍ നിദ്രയടയട്ടെ സന്തോഷത്തിന്‍ ലഹരി പടരട്ടെ അകലെ കഴിയും നിനക്കെന്നുമലതല്ലട്ടെ അകതാരില്‍ സന്തോഷത്തിന്‍ അലകള്‍

കുറും കവിതകള്‍ 491

കുറും കവിതകള്‍ 491 അഴലാറ്റി മൗനമായിഒഴുകി എന്നിലെ ഏകാന്തപ്പുഴ  ..!! മഞ്ഞിന്‍ മറനീക്കി ഉള്ളിലെ മൗനമുണര്‍ന്നു . പള്ളി മണികള്‍ മുഴങ്ങി ..!! ശിശിര മഞ്ഞു വന്‍മതില്‍ താണ്ടി വസന്തത്തെ കവരുന്നു  ..!! സവിതാവിന്‍ വരവോടെ നീങ്ങി അന്തകാരം. പ്രത്യാശയുടെ പൊന്‍ പ്രഭ ..!! ഇല പൊഴിഞ്ഞു വസന്ത രാഗം വിരുന്നുവന്നു ഹൃദന്തം കാടിന്‍ ഉള്ളില്‍ ഗ്രീഷ്മത്തിന്‍ പുകമറ. തേടുന്നു നിന്‍ ഓര്‍മ്മ വസന്തം ..!! അരുവിയുടെ സംഗീതം കുളിര്‍മ്മക്കൊപ്പം കവിത ഉണര്‍ന്നു ..!! നഷ്ടപ്രതാപത്തിന്റെ അവശിഷ്ടങ്ങളിലും. സൂര്യകിരണങ്ങളില്‍ തിളങ്ങി ..!! ഹരിതമേ ..!! മനസ്സിന്‍ ശാന്തതയെ .. നീ എത്ര സുന്ദരി ..!! നിന്റെ പൊട്ടിച്ചിരിയോ കാട്ടാറിന്റെ ഒച്ചയോ മെല്ലെ കാതോര്‍ത്തു ഞാനും ..!! മൗനമുറങ്ങും താഴ്വാരങ്ങളില്‍ പ്രണയമേ ..!! നിന്‍ സാമീപ്യം അറിയുന്നു . നിര്‍വാണ വഴികളില്‍ വീണുടയുന്നു അഹന്ത . ധ്യാനനിമഗ്നം ..!! നിന്‍ നിറത്തില്‍ മുങ്ങി മയങ്ങുന്നു. വസന്തമേ നീ പോവല്ലേ ..!!

വെറുതെ വിടുക

വെറുതെ വിടുക ഇത് നിന്റെ മാത്രമല്ല എല്ലാവരുടെയും അനുഭവമാണ് അയാളെ വെറുതെ വിടുക കുന്നും മലകളും പുഴകളും താണ്ടി വിശപ്പും ഉറക്കവും ദാഹവും എല്ലാം കവിതക്കായി മാറ്റിവച്ച് അലയുന്നു എങ്ങോട്ടെക്കെന്നറിയാതെ ഭാഷയും വേഷവും ഒന്നുമേ പ്രശനമല്ല മുഷിഞ്ഞ കടലാസുകളെ ഏറെ സ്നേഹിച്ചു അതില്‍ കുത്തി കുറിച്ച് കരഞ്ഞും ചിരിച്ചും ചിലപ്പോള്‍ അട്ടഹസിക്കും ആരും അറിഞ്ഞില്ല തേടിപ്പോകാതെയിരിക്കു വരികളിലെ ആര്‍ദത പ്രണയ പരിഭവങ്ങള്‍ എല്ലാം അയാളിലില്ല വിടുക വഴിയെ ജീവിച്ചു പോകട്ടെ കപിയും കവിയുമായ ലോകത്തേക്ക്

കുറും കവിതകള്‍ 490

കുറും കവിതകള്‍ 490 സന്ധ്യാരാഗം പാടുന്നു ഗംഗാതീരം. വിയര്‍പ്പിന്‍ സംഗീതം ..!! വണ്ടണഞ്ഞു സുമത്തിന്നരികെ സാവേരി മുഴങ്ങി  ..!! കൊത്തി മിനുക്കി ഇണയെ അടുപ്പിക്കും . പ്രകൃതിയുടെ പ്രണയ പാഠം!! സിന്ദൂര സന്ധ്യയില്‍ പുരപ്പുറത്തു ചറകടിച്ചു ചേക്കേറുന്നു പ്രണയം ...!! പൂവിട്ട മാങ്കോമ്പിന്‍ മേലെയൊരു അമ്പിളി മുഖം ..!! പുതുവത്സര പുലരികളിലേക്കു പറന്നടുക്കുന്ന വാനമ്പാടികള്‍   ..!! വിറയാര്‍ന്നയമ്മ  കൈകളില്‍ പൂവും ചന്ദനവും ആലിലയില്‍ ..!! അപരന്റെ സന്തോഷത്തിനായി ആചരിക്കുന്നു കര്‍മ്മങ്ങള്‍ അല്ലലകലാന്‍ മാഗ്ഗവും ചുട്ടമ്മ കള്ളപ്പം വിശപ്പിന്‍ കണ്ണുകള്‍. നിറഞ്ഞു ഓര്‍മ്മയിലെ പെരുനാള്‍ ..!! കര്‍ഷക സ്വപ്നങ്ങള്‍ക്ക് പൂവിരിയിച്ചു കായിക്കുന്നു ജാതിപത്രിയുടെ ആധിപത്യം ..!! വിശപ്പിന്‍ കണ്ണു കീറി വയറിന്റെ വഴിയൊരുങ്ങി. തീന്മേശമേല്‍ കൊതിയുണര്‍ന്നു ..!! വസന്തം ദുഃഖത്തിന്‍ ഇലപൊഴിച്ചു ശിശിരത്തിനു വഴിമാറുന്നു ..!!

കുറും കവിതകള്‍ 489

കുറും കവിതകള്‍ 489 ഇല്ല ഒരിക്കലും ഭാരമാകില്ല മക്കളെങ്കിലുമാവസാനം . അമ്മയുടെ അവസ്ഥയോ ?!! മഞ്ഞിന്‍ മറയില്‍ നിഴലുപോല്‍ ജീവന്റെ സഞ്ചാരം ..!! വാസന്തസന്ധ്യാബര- സായാഹ്നമൊരുങ്ങി.. മേഘരാഗ ബാസുരി ലയം ..!! അസ്തമയ സിന്ദൂര പ്രഭയില്‍ . രാവോരുങ്ങി ..!! സന്ധ്യ നിഴല്‍ നോക്കി പടിവാതുക്കല്‍ കാതോര്‍ത്തു പുള്ളിമാന്‍. അകലങ്ങളില്‍ ഗര്‍ജ്ജനം  ..!! വിശപ്പിന്‍ കുസൃതി താങ്ങായി അമ്മ. ജീവനത്തിന്‍  നിഴല്‍ ചിത്രം ..!! സന്ധ്യമയങ്ങിയിട്ടും ഉല്ലാസ നൌകയില്‍ പ്രണയം രാവിലേക്ക് തുഴയുന്നു ..!! ചരടുകളില്‍ തുള്ളിക്കളിക്കും ജീവിതം . പാവക്കുത്തൊരു നിഴല്‍ നാടകം..!! മഞ്ഞിനു വേലി- കെട്ടാനാവാതെ . മനുഷ്യന്‍ എത്ര നിസ്സാരന്‍ ..!!

നിഴല്‍ നാടകം

നിഴല്‍ നാടകങ്ങള്‍ നനഞ്ഞുഒട്ടിയ സ്വപനങ്ങള്‍ മെനഞ്ഞു കൂട്ടുന്നു നിത്യവും ഉയിരിന്‍ ഉഷസ്സില്‍ ചാറും ചോര പൊടിയുന്നു പ്രണയത്തിന്‍ നേര്‍ക്കാഴ്ച മൗനം പൂത്തു കായിക്കും വാചാലതയുടെ അസ്വസ്ഥതകള്‍ ഞാന്‍  അറിയാതെ എന്നിലെ നിന്നെ തേടുന്നു ഉള്ളില്‍ ഉറങ്ങും   സത്യമറിയാതെ നിഴലായി നീയും പിന്നെ ഉണരാത്ത ഉണര്‍വും പിന്തുടരുന്നു അഴലിന്റെ ആഴങ്ങളില്‍ അണയാത്ത പുഞ്ചിരി ജന്മജന്മാന്തരങ്ങളുടെ ജീവന്റെ തുടിപ്പുകള്‍ മറചേര്‍ന്നു രാപ്പകലില്ലാതെ നീങ്ങുന്നു സുഖ ദുഖത്താല്‍ ഒന്നുമറിയാതെ ആടി തീര്‍ക്കുന്നു ജീവിത നിഴല്‍ നാടകം ..!!.

മധുര നോവു

മധുര നോവു രാവുറങ്ങി ആല്‍മര തണലില്‍ . ഉറങ്ങാതെ ഒരു കവിഹൃദയം ..!! ചിറ്റോളകടവിലെ ചിന്തകളില്‍ വിരിഞ്ഞൊരു അല്ലിയാമ്പലിന്‍ ചെറു പുഞ്ചിരിയും ..!! കൂട്ടുവന്നോരു ഇളം കാറ്റില്‍ ലോലാക്കിന്‍ ഇളക്കവും കൊലിസ്സിന്‍ കിലുക്കവും നോമ്പരമറിയാതെ പൊട്ടി ചിരിക്കും കുപ്പിവള കിലുക്കത്തിന്‍ ഇക്കിളിയും നെഞ്ചോടു ചേര്‍ത്തൊരു പുസ്തകത്തിലെ മാനം കാണാ മയില്‍ പീലി തുണ്ടും ആനാളിന്‍ ചാമ്പക്കാ മധുരവും നിന്‍ ഇളം ചുണ്ടിന്‍ മൃദുലതയും എന്നും മെന്നും ഓര്‍ക്കുന്നു ഇന്നലെ പോലെ ...

കുറും കവിതകള്‍ 487

കുറും കവിതകള്‍ 487 അസ്തമനത്തില്‍ മൗനം കൂടുകുട്ടുന്നു . എവിടെയൊരു പല്ലിചൊല്ലി ..!! വ്യാമോഹങ്ങളുടെ തീരങ്ങളില്‍ തലയെടുത്തു നില്‍ക്കുന്നു . സ്വപ്ന സന്ധ്യ ..!! നിഴലുകളുടെ മരീചികയില്‍. വെയിലേറ്റ ഒട്ടകപ്പട ..!! നിലാകീറിനു താഴെ വരണമാല്യം തീര്‍ക്കുന്നു . ദേശാന്തരഗമനം ..!! ജീവിത വഴിയില്‍ നിലനില്‍പ്പിന്‍ കയങ്ങള്‍. വലകണ്ണുകളില്‍ ഉടക്കി ..!! ഇടിമുഴക്കങ്ങളുടെ ഗര്‍ജ്ജനങ്ങളില്‍ നിന്നും അതിജീവനത്തിന്‍ പലായനം ..!! പൈദാഹങ്ങളുടെ നടുവില്‍ . ഇണയുടെ തുണകാത്തൊരു വിരഹ ഗാനം ..!! ദുഃഖത്തിന്‍ മുള്‍മുനയില്‍ ഇണയയുടെ തുണ കരയറ്റുന്നു ജീവിതം ..!! ഏകാദശി വിളക്കുകള്‍ കണ്മിഴിച്ചു. മനം ആനന്ദത്തില്‍ ..!! ധവള പുഷ്പങ്ങള്‍ വിരിഞ്ഞു. മാസ്മരിക ഗന്ധം ..!!

കുറും കവിതകള്‍ 488

കുറും കവിതകള്‍ 488 മുളം കാടിളക്കി ഒരു കാറ്റ് . ഹംസധ്വനി ..!! ഫുജി മലനിരകളില്‍ ശിശിരം വരവായി . താഴ്വാരങ്ങളില്‍ വസന്തം ..!! ഒരിക്കലാണിന്നു. കൈകുപ്പി കണ്ണടച്ചു. സ്വർഗ്ഗവാതിൽ ഏകാദശി ..!! താരതിളക്കം ഓര്‍മ്മ പകരുന്നു. ദിവ്യപിറവി..!! ആകാശം പെയ്യ്തു എന്നിട്ടും നിലക്കാത്ത ദുഖമോ ഈ കണ്ണുനീര്‍ ..!! നീപോയ വഴിയെ ഞാന്‍ പിന്‍ തുടര്‍ന്നു . മഞ്ഞായി വസന്തമായി..!! ഈന്തപനയുടെ ഇടയിലുടെ മെല്ലെ വിടവാങ്ങുന്നു. ഗ്രീഷ്മ  സൂര്യന്‍ ..!! മേഘപുതപ്പു മാറ്റി വേനല്‍ സൂര്യന്‍ ചക്രവാള കുണ്ടിലേക്ക് ..!! ഗ്രീഷ്മ സന്ധ്യയില്‍ ഇലയില്ലാ കൊമ്പില്‍ ചേക്കേറാനൊരുങ്ങുന്ന നൊമ്പരങ്ങള്‍  ..!! തൂമഞ്ഞിലെ വെയിൽ നാളത്തിളകം ഉള്ളിലൊരു തേന്‍ കണം ..!! ശ്യാമലേന്ദു മേഘപാളികളില്‍ . തട്ടത്തിന്‍ നിന്നു കണ്ണിണകള്‍ ..!! രാവുറങ്ങി ആല്‍മരചുവടും . ഉറങ്ങാതെ ഒരു കവിഹൃദയം ..!! കടല്‍ തിരകള്‍ നല്‍കും അന്നത്തിനായി തീരത്തൊരു വഴിക്കണ്ണ്‍..!! ശരണാഗദര്‍ക്ക് ആശ്രയം അയ്യന്‍ സര്‍ക്കാരിനു  പമ്പാവണ്ടിയും..!! ചെമ്മാന ചോപ്പിൽ നിൻ ഓർമ്മകൾ നെഞ്ചിൽ പുഞ്ചിരി പൂവിരിയിച്ചു ..!! അച്ഛന്റെ ബാല്യം മകളെ കാട്ടികൊടു

കുറും കവിതകള്‍ 486

കുറും കവിതകള്‍ 486 ദേവദാരുവിന്‍ ഇടയിലുടെ വ്യാമോഹം ഉണര്‍ത്തി ശ്യാമലേന്ദു ..!! 'പൂർണേന്ദു മാനത്തു ചകോരങ്ങള്‍ പറന്നടുക്കുന്നു . താഴെ പുഴ ഒഴുകി ..!!' വെയിലേറ്റു വാടിയ വെറ്റിലക്കൊടി . ഊഴവും കാത്തു നിന്നു ..!! നിത്യം നെഞ്ചിലേറ്റി ലാളിക്കുമെൻ മലയാളമേ നിൻ കാഴ്ച ഏറെ അഞ്ചിതം ..!! മലർ കാവിൽ മധുവുണ്ണും ഭ്രമരമായി മാറാൻ മോഹം ..!! വസന്തത്തിന്‍ മോഹങ്ങള്‍ വര്‍ണ്ണം വിരിയിച്ചു . ഗുല്‍മോഹറുകള്‍..!! മറക്കാനാവാതെ നിത്യം വിരിയുന്നു നിനക്കായി . പ്രണയമേ നിന്റെ ഒരു ശക്തി കാമദാഹം തീര്‍ക്കുന്നു നയന ഭോഗങ്ങള്‍. പറന്നകലുന്ന ജീവിത കിനാക്കള്‍ ..!! എവിടെയോ കണ്ടു മറന്ന നയനങ്ങള്‍ . പ്രണയത്തിനുമപ്പുറത്തേക്ക് ..!! മഴമോഹങ്ങളെ കിനാക്കാണ്ട് മാനം നോക്കി സസ്യലതാതികള്‍ ..!! ചുണ്ടോടടുപ്പിച്ചു മോഹങ്ങളെരിഞ്ഞു തീര്‍ന്ന വലിച്ചെറിയപ്പെട്ട നൊമ്പരങ്ങള്‍..!! കണ്ണും കാതും ജീവന്റെ കാവല്‍ നീളുന്ന ദാഹം ..!! 'ഏകാന്തതയുടെ തടവില്‍ ലോകം ചുറ്റുന്ന നിഴല്‍ ചിത്രം ..!!'

കുറും കവിതകള്‍ 485

കുറും കവിതകള്‍ 485 ജീവിത മധുരം തന്നകലുന്നു പകലോന്‍ രാവിന്‍ മടിയിലേക്ക്‌ ചാച്ചുറ ക്കിയിട്ടു..!! ഇത് പൂവല്ല എന്റെ മനസ്സാണ് നിലത്തിട്ടു ചവിട്ടല്ലേ ..!! പാറമേല്‍ ഭവനം പണിയാനാകുന്നവന്‍ കര്‍ത്താവിന്‍ പ്രിയന്‍ നിനക്കായി എത്ര കാത്തിരുന്നു അവസാനം നീ വന്നുവോ വസന്തമേ ..!! ചേക്കേറാന്‍ ചില്ലകള്‍ തേടി പറക്കും പറവയുടെ ഭാഷ വിശപ്പ്‌ മാത്രം ......!! തലക്കല്‍ നാമജപവും മങ്ങി  കത്തുന്ന തിരിനാളവും കലങ്ങിയ കണ്ണുകള്‍..!! ചൂരവടിയുടെ കരുത്തല്ല അധ്യാപക സമ്പത്ത് ശിക്ഷ്യ ഗണങ്ങള്‍...!! പത്താം തരം കഴിഞ്ഞു ഫോട്ടോ പിടുത്തം , ഓര്‍മ്മകള്‍ക്കിന്നും പൗഡറിന്‍ ഗന്ധം ..!! അമ്മ ചുട്ടുതന്ന  ദോശ ഇന്നും ഓര്‍മ്മയില്‍ കണ്ണുകള്‍ നിറഞ്ഞു ..!! മുറ്റത്തു മൊട്ടിട്ട മോഹങ്ങള്‍. മണം പരത്തി. നിന്‍ ഓര്‍മ്മകള്‍ ..!! പച്ചപ്പുല്‍ മേടകളില്‍ എന്‍ ഏകാന്തതയില്‍ മൗനത്തില്‍ പൂക്കും സുമം നീ..!! ഇലപൊഴിയും വസന്തം നിന്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു ..!! അസ്തമയ ഉദയങ്ങളില്‍ സമുദ്രം നിത്യം പ്രസവവും ഗര്‍ഭവും നടത്തുന്നു ..!! മാറുന്ന കാലത്തിന്‍ താളങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ ഇന്നും നീങ്ങുന്നു കാളവണ്ടി .

കുറും കവിതകള്‍ 484

കുറും കവിതകള്‍ 484 ഉടല്‍ നനഞ്ഞു കരള്‍ നൊന്തു പരിഭവമെറുന്നു . വിരഹ സന്ധ്യ ..!! നരച്ച സന്ധ്യ കിളികളുടെ ചിലമ്പിച്ച സ്വരം. മൗനമായി ഇരുളിന്‍ കരലാളനം ..!! കളകളാരവത്തോടെ ഒഴുകി വരും കല്ലോലിനി. പച്ചപ്പുല്ലിന്‍ മണവുമായി കാറ്റ് ..!! എന്നും രാവുകള്‍ നമുക്ക് സാന്ദ്രമാക്കാം സുമഗന്ധത്താല്‍ പൂക്കട്ടെ അസ്ഥികള്‍ ..!! നീ സുമമായി സിരകളില്‍ സുഗന്ധ ലഹരിയായ് പടര്‍ന്നു ആത്മാവുണരട്ടെ ..!! നീ എന്നില്‍ കാവ്യമായി പടരുന്നു എന്‍ തൂലികയില്‍ വിടരുന്നു പ്രണയമായി ..!! മഞ്ഞിന്‍ വഴികളില്‍ തേടി നടന്നു നിന്‍ സാമീപ്യ മധുരത്തിനായി ..!! സുഖ ദുഃഖങ്ങള്‍ ചേക്കേറുന്നു . ജീവിത സന്ധ്യകളില്‍ നിത്യം ..!! നീ കാട്ടിയ വഴിത്താര പ്രണയത്തിലേക്കോ ? നടന്നു തളര്‍ന്നു കാറ്റിനൊപ്പം ..!! നിലാവെളിച്ചം നദിയാകെ വെള്ളി പൂശിയ താലം..!!

കുറും കവിതകള്‍ 483

കുറും കവിതകള്‍ 483 നീ കാട്ടിയ വഴിത്താര പ്രണയത്തിലേക്കോ ? നടന്നു തളര്‍ന്നു കാറ്റിനൊപ്പം ..!! നിലാവെളിച്ചം നദിയാകെ വെള്ളി പൂശിയ താലം..!! ജീവിത മധുരം തന്നകലുന്നു പകലോന്‍ രാവിന്‍ മടിയിലേക്ക്‌ ചാച്ചുറ ക്കിയിട്ടു..!! ഇത് പൂവല്ല എന്റെ മനസ്സാണ് നിലത്തിട്ടു ചവിട്ടല്ലേ ..!! പാറമേല്‍ ഭവനം പണിയാനാകുന്നവന്‍ കര്‍ത്താവിന്‍ പ്രിയന്‍ നിനക്കായി എത്ര കാത്തിരുന്നു അവസാനം നീ വന്നുവോ വസന്തമേ ..!! ചേക്കേറാന്‍ ചില്ലകള്‍ തേടി പറക്കും പറവയുടെ ഭാഷ വിശപ്പ്‌ മാത്രം ......!! തലക്കല്‍ നാമജപവും മങ്ങി  കത്തുന്ന തിരിനാളവും കലങ്ങിയ കണ്ണുകള്‍..!! ചൂരവടിയുടെ കരുത്തല്ല അധ്യാപക സമ്പത്ത് ശിക്ഷ്യ ഗണങ്ങള്‍...!! പത്താം തരം കഴിഞ്ഞു ഫോട്ടോ പിടുത്തം , ഓര്‍മ്മകള്‍ക്കിന്നും പൗഡറിന്‍ ഗന്ധം ..!! അമ്മ ചുട്ടുതന്ന  ദോശ ഇന്നും ഓര്‍മ്മയില്‍ കണ്ണുകള്‍ നിറഞ്ഞു ..!! മുറ്റത്തു മൊട്ടിട്ട മോഹങ്ങള്‍. മണം പരത്തി. നിന്‍ ഓര്‍മ്മകള്‍ ..!! ഇരുളില്‍ തിരഞ്ഞു മോഹത്തിന്‍ അലിവു. മിന്നി തിളങ്ങി നക്ഷത്ര വിളക്കുകള്‍ ..!! പോകും വഴികളിലെല്ലാം നിന്‍ വരവറിയിച്ചുവല്ലോ വസന്തമേ വീണ്ടും ..!!

കുറും കവിതകള്‍ 482

കുറും കവിതകള്‍ 482 നിലാവില്‍ നിന്‍ കാല്‍ മുദ്രകള്‍ക്കൊപ്പം പ്ലവകങ്ങള്‍ മണല്‍ ചിത്രവരച്ചകന്നു മലമുകളില്‍ അനിലന്‍ മുകിലുകളെ  തലോടി. വസന്തമേ നീയെത്ര മനോഹരി ..!! മദ്ധ്യവേനല്‍- തലോടിയകന്നു ചാറ്റല്‍ മഴ. ഉള്ളിലേക്കു രാത്രി  സംഗീതം ..!! തിരികെ വിളിച്ചു ഓർമ്മകളിൽ നിന്നും . പള്ളി മണി നാദം ..!! ആഴങ്ങളില്‍ തേടുന്നു കിട്ടാക്കനിയാം പ്രണയം . ചിപ്പിക്കുള്ളിലെ മുത്തുപോല്‍..!! കുളിര്‍ കാറ്റില്‍ പ്രണയം കനക്കുന്ന. മുല്ലപൂവിന്‍ ഗന്ധം ..!! പടര്‍ന്നു കയറുന്നു ലഹരി സിരകളില്‍ പുതുവത്സരാഘോഷം ..!! അരുണോദയ ഉന്മേഷത്തില്‍ തേടുന്നു ജീവന മാര്‍ഗ്ഗം..!! എത്രയോ പ്രണയ പരിഭവങ്ങള്‍ പൊലിഞ്ഞ മടിത്തട്ടിത് . ആളൊഴിഞ്ഞ ചാരുബെഞ്ച്‌..!! അന്തിതിരി കത്താന്‍ കാത്തിരുന്നു കൊത്തി പറക്കാന്‍ ബലിക്കാക്ക മുറ്റത്തെ മാവില്‍ ..!! കണ്ടു ഞാനിയി വസന്തനം  പൂക്കുന്നത് . നിന്‍  നയനങ്ങളിൽ .!!

കരീല ഞരുങ്ങി

കരീല ഞരുങ്ങി  പകലോന്‍ കടലാഴങ്ങളില്‍  മറയാനൊരുങ്ങുന്നു. ചാകരയുമായി തുഴഞ്ഞടുക്കുന്നു ..!! ഒരു പേമാരിക്കറുതി വരുത്തുവാന്‍ കുരണ്ടി പലക നല്‍കി ഉള്ളിളോതുങ്ങാത്ത കൊടുങ്കാറ്റിനെ പിടിച്ചു കെട്ടാന്‍ വളര്‍ന്നു പെരുകുന്ന ശീല്‍ക്കാരങ്ങളെ അണക്കാന്‍ ദിശമാറ്റി വിടാന്‍ ആഴങ്ങളിലേക്ക് താഴ്ത്താന്‍ ഇല്ലൊരു മനക്കരുത് ഏറെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു ഞാന്‍ ആരെന്നു നീയാരെന്നും നാം കണ്ടതോകെ വെറും തിരികെ വരാത്തൊരു മായാ മോഹന സ്വപ്നം മാത്രം നേടിയെന്നു കരുതിയതെന്തു ഇനിയും നേടാനോരുങ്ങുന്നതു എന്തെന്ന് ഒന്ന് ആലോചിക്കു നിഴല്‍പോലെ പിന്‍ തുടരും എവിടെനിന്നോ അടുത്തു വന്നു കരീല ഞരുക്കി ചുവടുവച്ചു കൊണ്ടകന്നു ..!!

കുറും കവിതകള്‍ 481

കുറും കവിതകള്‍ 481 വസന്തം ചുവന്നു ചില്ലകളിൽ പുഞ്ചിരി പൂ..!! പടികയറുന്നുണ്ട് മഞ്ഞും വെയിലും പ്രണയവിരഹങ്ങള്‍ ..!! വെയില്‍ പെയ്യുന്നു മരച്ചില്ലകളില്‍ എങ്ങുനിന്നോരു  മുരളീരവം ..!! ഇലയകന്ന മരച്ചില്ലകളില്‍ മന്ദം മന്ദം നടന്നടുക്കുന്നു. ഹേമന്ത സായാഹ്നം .!! താഴ്വാരമാകെ   പച്ചപരവതാനി വിരിച്ചു. വസന്തം വിരുന്നുവന്നു ..!! ഇരുളിലാകാശത്തൊരു ചങ്ങാതി അമ്മ കാട്ടിതന്ന പാല്‍ക്കിണ്ണം.  പുഞ്ചിരിതൂകും പൂര്‍ണേന്ദു..!! കടലുമായി മല്ലടിച്ച് ചാകരയുടെ സ്വപ്നങ്ങള്‍ വില്‍ക്കുവാനൊരുങ്ങുന്നവര്‍..!! തേഞ്ഞ ചെരുപ്പുകളുടെ മെതിയെറ്റ കരീലകള്‍ കാലങ്ങളുടെ കഥപറയുന്നു ..!! ഉപേക്ഷിച്ചുപോയതിലല്ല ഓര്‍മ്മകള്‍ നല്‍കുന്ന വസന്തകാലത്തിന്‍  സന്തോഷം..!! ഓര്‍മ്മകള്‍ നല്‍കും മഴദിനങ്ങളിനി തിരികെ വരില്ലല്ലോ ...!!! എത്രയോ കണ്ണുകള്‍ക്കു യാത്ര മംഗളം നേര്‍ന്ന .. നിലക്കാത്ത ഘടികാരം  ..!! നീലാകാശത്തുനിന്നും നിലാപൂവ് വിരിഞ്ഞു. നിഴലനക്കങ്ങള്‍ ..!! അവസാന ബസ്സില്‍ ചിന്തകള്‍ക്കു  ഉറക്കചടവ്. കുളിര്‍ക്കാറ്റിന്‍ സ്വാന്തനം ..!! മരമഴ കണ്ണുനീര്‍ വാര്‍ത്തു കുടക്കീഴില്‍ ഓര്‍മ്മകളുടെ നടപ്പിന്‍ വേഗത കുറഞ്

കുറും കവിതകള്‍ 480

കുറും കവിതകള്‍ 480 മൗനമുറങ്ങും താഴവരങ്ങളില്‍ മഞ്ഞിന്‍ മറനീക്കി പുലരിപ്രഭ ..!! പരിവൃത്തങ്ങള്‍ തീര്‍ക്കുന്ന ഓളങ്ങള്‍ . സുഖ ദുഃഖം നിറഞ്ഞ ജീവിതത്തില്‍ ..!! കാട്ടുചോലക്കരയില്‍ കിളികൊഞ്ചല്‍ കേട്ടു കുളിര്‍ കാറ്റിനു ചന്ദന ഗന്ധം മേഘ മേലാപ്പിന്‍ ചുവട്ടില്‍ ഉപ്പളത്തിന്‍ മേലേയൊരു ഏകാന്ത യാത്ര ...!! വസന്തം ചുവന്നു ചില്ലകളിൽ പുഞ്ചിരി പൂ..!! പടികയറുന്നുണ്ട് മഞ്ഞും വെയിലും പ്രണയവിരഹങ്ങള്‍ ..!! വെയില്‍ പെയ്യുന്നു മരച്ചില്ലകളില്‍ എങ്ങുനിന്നോരു  മുരളീരവം ..!! ഇലയകന്ന മരച്ചില്ലകളില്‍ മന്ദം മന്ദം നടന്നടുക്കുന്നു. ഹേമന്ത സായാഹ്നം .!! താഴ്വാരമാകെ   പച്ചപരവതാനി വിരിച്ചു. വസന്തം വിരുന്നുവന്നു ..!!

കുറും കവിതകള്‍ 479

കുറും കവിതകള്‍ 479 വിറയാര്‍ന്ന കരങ്ങള്‍ പ്രാര്‍ത്ഥനയോടെ തിരി തെളിച്ചു ..!! ഊഴവും കാത്തു ഏറെ കണ്ണുകള്‍ . കല്ലില്‍ തട്ടുദോശ ..!! അളന്നു നീങ്ങുന്ന വേച്ചുയകലുന്ന കാലുകള്‍ ലക്ഷ്യമില്ലാത്ത കടല്‍ കാറ്റ്..!! ചക്രവാളത്തോളം കണ്ണും നട്ട് തീരത്ത്‌ . വിശപ്പുമായിയൊരു   ബാല്യം ..!! നിറം ചുവപ്പെങ്കിലും ഉള്ളാകെ വിപ്ലവം . എരിക്കുന്നു  മനവും തനവും..!! തീർഥവും ചന്ദനവും കിട്ടാൻ എല്ലാം  മറന്നു ഉന്തും  തള്ളും ,....ഈശ്വരാ ..!!     ഏലം മണക്കും ഇടവഴിയിൽ ഇളം കാറ്റ്   ആരയോ  കാത്തിരുന്നൊരു..!!   കണ്ണൊന്നു തെറ്റിയാല്‍ കൊണ്ട് അകലാന്‍  കാത്തിരിക്കുന്നു. അടുക്കളവശത്തെ അമ്മയുടെ മീന്‍ വെട്ടല്‍ !! കാത്തിരിപ്പിന്‍ ജാലക വെളിയില്‍ വിരഹം കണ്ണു നീര്‍  ഒഴുക്കുന്നു ജാലകവേളിയില്‍ ജാരനെ പോലെ അമ്പിളി മുഖം ..!! മഞ്ഞണിഞ്ഞ പുലരിവെട്ടം . ജീവിതത്തിന്‍ നിഴലുകള്‍ ..!! ജീവിത പുഴയില്‍ ബകധ്യാനം. അകലങ്ങളില്‍ വെടിയൊച്ച ..!! ദൈവങ്ങള്‍ക്ക് നേരെ കൈനീട്ടിപ്പിക്കുന്ന വിശപ്പ്‌ . ജീവിത സായാഹ്നത്തില്‍ ..!! പൂഴിക്കാറ്റിന്റെ ചെവിയില്‍ ഒരു രഹസ്യം . ദാഹജലം അകലെ എവിടെയോ ..!! വിശപ്പിന്‍ മുന്നില

കുറും കവിതകള്‍ 478

കുറും കവിതകള്‍ 478 സന്ധ്യയുടെ ദുഃഖം ചുമലിലേറ്റി. പുഞ്ചിരിമായാതെ ജീവിതങ്ങള്‍ ..!! മിഴിചിമ്മുന്നു വിശപ്പിന്‍ കാത്തിരുപ്പ് ഒടുങ്ങാത്ത ദുഃഖം ..!! നടത്തുന്നു നല്ലിടയന്‍ പുല്ലുനിറഞ്ഞ പാതയില്‍ മൂളികൊണ്ട് സ്തുതി ഗീതങ്ങള്‍ ..!! കടലിന്റെ സംഗീത ലഹരിയില്‍ മുങ്ങി . ഒരു കുടക്കീഴില്‍ ..!! വിശപ്പിന്റെ നീളുന്ന കരങ്ങള്‍ ..!! മഴ ആര്‍ത്തിയോടെ വീണ്ടും ..!! അബരത്തിന്‍ ഭംഗി ചെമ്പരത്തിയില്‍ . നൊമ്പരമേറ്റ്  മനം..!! ഇലയില്ലാമരത്തില്‍ മൗനം കൂടുകൂട്ടി. വിരഹാര്‍ദ്ര  മനം ..!!

സാമീപ്യത്തിനായി

Image
സാമീപ്യത്തിനായി മാഞ്ഞു പോയൊരെന്‍ പുഞ്ചിരി നിന്‍ ചുണ്ടത്തു കണ്ടപ്പോള്‍ സന്തോഷമേറെ..!! കിളിപാടും പാട്ടിന്റെ ഈണത്തില്‍ നീ ശ്രുതിമീട്ടി എന്നില്‍ ഉണര്‍ത്തിയില്ലേ അനുരാഗത്തിന്‍ സംഗീതം എന്‍ വിരല്‍തുമ്പില്‍ വന്നു അക്ഷര പൂവായി ഏകാന്തതയുടെ ചുംബര ചൂരിലും ചൂടിലും എന്നെ മറന്നങ്ങു നിന്നിലലിഞ്ഞു സിരകളില്‍ സ്വപ്നത്തിന്‍ ലഹരിയായി മയങ്ങി മിഴികളില്‍ സൂരാംശു മുത്തമിട്ടുണര്‍ത്തി തിരഞ്ഞു ഞാന്‍ നിന്നെ മറഞ്ഞയകന്നോ നഷ്ട വസന്തത്തിന്‍ ശീതള ഛായില്‍ നൊമ്പര മേറ്റ് മൗനിയായി വല്‍മീകത്തില്‍ നിന്‍ വരവും കാത്തു തപസ്സിനി എത്രനാള്‍ തുടരണമെന്നറിയാതെ ..!!

കുറും കവിതകള്‍ 477

കുറും കവിതകള്‍ 477 സ്വപ്നത്തണലിൽ നങ്കൂരമിട്ടു സന്ധ്യ. ഇരുളിന്‍ ചേക്കേറ്റം ..!! കടൽക്കാറ്റെറ്റു സുഖ ദുഖങ്ങള്‍ക്കു ആശ്വാസം ..!! മഞ്ഞു പെയ്തു മനസ്സിലെ മോഹം. കടവത്തെ തോണിയേറി ..!! മധുരിക്കും ഓർമ്മകൾ ഈ കൃസ്തുമസ് ദിവ്യം പ്രതീക്ഷയാൽ തിളങ്ങുന്നുണ്ട് ഭാവികാലം  ..!! നിന്നെ  കാത്തിരിക്കുന്നു. കൈത്തണ്ടയില്‍ കിടന്നൊന്നു കിലുങ്ങിചിരിക്കാന്‍ ..!! കണ്ണാരം പൊത്തി കളിച്ചോരെന്‍ ഓര്‍മ്മകള്‍ വീണ്ടുമാ മുറ്റത്ത്‌ എത്തിച്ചിരുങ്കില്‍ ..!! കാറ്റാടിക്കും പീപ്പിക്കുമായി എത്രവട്ടം കരഞ്ഞതാ ..... ഇന്നു ഓര്‍ക്കുമ്പോള്‍ ....!! പിഞ്ചു വയറുകള്‍ വിശപ്പിന്‍ രാഗം മൂളുന്നു. എന്തൊരു ക്രൂരത ..!! സന്ധ്യമയങ്ങുന്നു പ്രാരബ്ദത്തിന്‍ ചുമടും താങ്ങി ജീവിതം ..!! ഉടഞ്ഞു പോകാതെ ഓലംകൂട്ടി താങ്ങി നടക്കുന്നു. ഭാരമീ  ജീവിതം ..!! ഒറ്റക്ക് തുഴഞ്ഞിട്ടും മറുകര എത്താത്തോരി ജീവിതമെന്ന കടത്തുതോണി വേദനകളെ അറുതി വരുത്തുന്നു കഴുത്തരിഞ്ഞു കൊടുത്തിട്ട് ..!! നമ്മളൊന്ന് നമുക്കൊന്ന് ജീവിതമേ നീ വേറൊന്നു ..!! കെട്ടിപ്പുണരുന്ന ജീവിത സുഖ ദുഃഖങ്ങള്‍ . നീലിമയിലലിഞ്ഞുയെല്ലാം..!! ഒരു ശംഖിനുള്ളില്‍ രണ്ട

കുറും കവിതകള്‍ 476

കുറും കവിതകള്‍ 476 സ്വപ്നത്തണലിൽ നങ്കൂരമിട്ടു സന്ധ്യ. ഇരുളിന്‍ ചേക്കേറ്റം ..!! കടൽക്കാറ്റെറ്റു സുഖ ദുഖങ്ങള്‍ക്കു ആശ്വാസം ..!! മഞ്ഞു പെയ്തു മനസ്സിലെ മോഹം. കടവത്തെ തോണിയേറി ..!! കമ്പക്കെട്ടിനു തീകൊളുത്തി . ഉത്രാളി കാവില്‍ പൂരം..!! ചുരം താണ്ടിയ കാറ്റു മേഘങ്ങളേ കൊണ്ടുവന്നു നടീല്‍ പാട്ടുകള്‍ കേള്‍ക്കുന്നു ..!! മുണ്ടുടുത്തു തുടങ്ങിയ നാളില്‍ വരമ്പത്ത് വച്ച് കണ്ണിടഞ്ഞത് ഇന്നുമോര്‍മ്മകളില്‍ നിറയുന്നു ..!! കമ്പക്കെട്ടിനു തീകൊളുത്തി . ഉത്രാളി കാവില്‍ പൂരം..!! ചുരം താണ്ടിയ കാറ്റു മേഘങ്ങളേ കൊണ്ടുവന്നു നടീല്‍ പാട്ടുകള്‍ കേള്‍ക്കുന്നു ..!! മുണ്ടുടുത്തു തുടങ്ങിയ നാളില്‍ വരമ്പത്ത് വച്ച് കണ്ണിടഞ്ഞത് ഇന്നുമോര്‍മ്മകളില്‍ നിറയുന്നു ..!! ചുണ്ടിൽ വിശുദ്ധ ഗീതം അലങ്കരിച്ച പുല്‍ത്തൊട്ടി. നക്ഷത്രത്തിളക്കം കേക്കുകളിൽ..!!        

കുറും കവിതകള്‍ 475

കുറും കവിതകള്‍ 475 മേഘമേലാപ്പിന്‍ ചോട്ടില്‍ ഭയന്നു കാതോര്‍ത്തു കലമാന്‍ കൂട്ടം നീര്‍ ചോലയില്‍..!! നീലാവുദിച്ചു. കടലാഴങ്ങളില്‍ ചാകര തേടി തോണികള്‍ ..!! ശിശിര മഞ്ഞിന്‍ കുളിരലകളേറ്റ് തളിരിലകള്‍ പൂത്തു ..!! മഴക്കാടുകളില്‍ വേനലിന്‍ എത്തി നോട്ടം ഇലകൊഴിഞ്ഞു ..!! വസന്തത്തിന്‍ വര്‍ണ്ണ സമ്മാനം .!! കാറ്റിന്‍ ഇലവര്‍ഷം വടുവൃക്ഷമേലെ സന്ധ്യ കഴുകന്മാര്‍ ചേക്കേറി . എങ്ങും  ധ്യാന മൂകത  ..!! ഗ്രീഷ്‌മഋതു വഴിയാകെ പൂവിരിച്ചു കാത്തിരിപ്പു നിന്നെ ..!! സ്തനജന്യമാം മഴമേഘങ്ങള്‍ കാറ്റില്‍ വരണ്ട ഭൂമി ..!! വിടവാങ്ങിയ സൂര്യന്‍ തലതാഴ്ത്തിയ കാന്തി പ്രണയ നൈരാശ്യം മേഘമേലാപ്പിന്‍ ചോട്ടില്‍ ഭയന്നു കാതോര്‍ത്തു കലമാന്‍ കൂട്ടം നീര്‍ ചോലയില്‍..!! നീലാവുദിച്ചു. കടലാഴങ്ങളില്‍ ചാകര തേടി തോണികള്‍ ..!! ശിശിര മഞ്ഞിന്‍ കുളിരലകളേറ്റ് തളിരിലകള്‍ പൂത്തു ..!! മഴക്കാടുകളില്‍ വേനലിന്‍ എത്തി നോട്ടം ഇലകൊഴിഞ്ഞു ..!! വസന്തത്തിന്‍ വര്‍ണ്ണ സമ്മാനം .!! കാറ്റിന്‍ ഇലവര്‍ഷം വടവൃക്ഷമേലെ സന്ധ്യ കഴുകന്മാര്‍ ചേക്കേറി . എങ്ങും  ധ്യാന മൂകത  ..!! ഗ്രീഷ്‌മഋതു വഴിയാകെ പൂവിരിച്ചു കാത്തിരിപ്പു നി

കുറും കവിതകള്‍ 474

കുറും കവിതകള്‍ 474 വസന്ത താമ്പൂലമൊരുക്കി ഇലപൊഴിച്ചു മരങ്ങള്‍ . വിവര്‍ണ്ണയായി വാനം..!! കരീലക്കിടയിൽ നിന്നും തളിരിലകൾ മാനം കണ്ടു. ''ഇന്ന് ഞാൻ നാളെ നീ '' വെയിൽ വളർന്നു കാറ്റകന്നു. കാത്തിരുന്നു പാടി തളർന്നു ..!! പതഞ്ഞു നുരഞ്ഞു പറകളെ ഉമ്മവെച്ചു കടലെന്ന കാമുകന്‍..!! പുല്ലരിയണം കറക്കണം അങ്ങാടിയില്‍ കൊടുക്കണം മഴയിങ്ങുവന്നല്ലോ ..!! നീലാകാശവും കടൽനീലയും. കര തേടി കണ്ണുകൾ ..!! രാവ് പകലിനെയെന്നപോല്‍ അവള്‍ അവനെ കാത്തിരുന്നു . രാക്കാറ്റു വീശുന്നുണ്ടായിരുന്നു ..!! വേറിട്ട ഭാഷകള്‍. അടിപാതയിലുടെ വാരാന്ത്യ ഗമനം..!! മേഘങ്ങള്‍ വലം വച്ചു മന്ത്രധ്വനിയുണര്‍ന്നു . ഓളങ്ങളില്ലാതെ  മനം ..!! സന്ധ്യമയങ്ങും നേരം പ്രതീക്ഷകളുടെ കണ്ണു നിറഞ്ഞു . മഴ മേഘങ്ങള്‍ പെയ്യ്തു..!! ഒരു ചമന്തിക്കായി ഒരുക്കം കൂട്ടി . മുന്‍വാതിലില്‍ ആരോ മുട്ടുന്നു ..!!

കുറും കവിതകള്‍ 473

കുറും കവിതകള്‍ 473 ചങ്ങല കിലുക്കവും തേങ്ങലും അസ്വസ്ഥമാക്കി പാതിരാവിന്‍  നിശബ്ദതയില്‍ റാന്തല്‍ വിളക്കിന്‍ തിരിതാണു മനസ്സിലെവിടെയോ ആന്തലേറ്റുന്ന ചിന്തകള്‍ ചിലമ്പും വിളക്കും മുഖമിനുക്കുന്നു പാതിരാവിന്‍ കണ്മഷി കറുപ്പാല്‍ മലകയറുന്നുണ്ട് തനവും മനവും ആകാശനീലിമക്കു താഴെ ..!! ഓര്‍മ്മയിലെവിടോ കൈനീണ്ടു അറിയാതെ . തുമ്പി പറന്നു പോയി ...!! നടുമുറ്റത്തു വീര്‍പ്പുമുട്ടി തളക്കപ്പെട്ടൊരു ജന്മം .. പൊൻ കിരണങ്ങൾ കണ്ണഞ്ചിപ്പിച്ചു പാലക്കാടന്‍ സന്ധ്യ ..!! പരീക്ഷ എന്ന കടമ്പക്കുമുന്നില്‍ . ഒറ്റക്ക് പൊരുതുന്നു  ..!! മേഘ പൂവോരുങ്ങുന്നു . ആറാട്ട് ഉത്സവത്തിന്‍ തിടമ്പേറ്റിയ ഉത്സാഹം ..!! ഞാനും നീയും നമ്മളെ ബന്ധിക്കും കണ്ണിയായ ജീവനും ..!! ഇച്ഛകളുടെ കൈപിടിക്കും അച്ഛനെയാണ് ഇഷ്ടം ..!! വസന്തത്തിന്‍ വഴിത്താരയില്‍ കൊഴിഞ്ഞ സ്വപ്നങ്ങള്‍ ..!! നിഴലുകളെ എത്തിപ്പിടിക്കാന്‍ ആയുന്ന തളിര്‍ വള്ളികള്‍ ..!

കുറും കവിതകള്‍ 472

കുറും കവിതകള്‍ 472 സമുദ്രത്തിലായാലും കണ്ണിലായാലും ജലത്തിനു ഉപ്പുരസം തന്നെ ..!! അന്ന്  മുറുബീഡി വലിച്ചപ്പോഴും ഇന്നു സിഗരട്ടിലേക്ക് മാറിയപ്പോഴും ചാരം തന്നെ അവസാനം ..! ചന്ദ്രനിലാവ് മറഞ്ഞു താരകതിളക്കം മങ്ങി . മേഘപാളികളില്‍ സംഘര്‍ഷം ..!! കടലില്‍ മറഞ്ഞു സൂര്യ ബിംബം. കുടിലില്‍ തിരി തെളിഞ്ഞു ..!! ഗ്രാമീണ സുപ്രഭാതം . എരിഞ്ഞടങ്ങിയ മെഴുകുതിരി. ഈയാംമ്പാറ്റകളുടെ ചിറകുകള്‍ ..!! തെളിഞ്ഞാകാശം . ഉള്ളിലെ പ്രപഞ്ചത്തില്‍ മൗന സംഗീതം..!! ചോക്കെറുകിട്ടി ഞെട്ടിയുണര്‍ന്നു . ഒപ്പം മണിനാലടിച്ചു ..!! മുനിഞ്ഞ് കത്തുന്ന വിളക്ക്. മിഴി തോരാതെ കാത്തിരിപ്പ്..!! കിലുങ്ങി ചിരിയുടെ അവസാനം ഉടഞ്ഞ വളപോട്ടും മിഴിനീരും ..!! കണ്ണുകള്‍ ഇടഞ്ഞു തമ്മില്‍ കഥപറഞ്ഞു . കണക്കു മാഷിന്റെ കിഴുക്ക് ..!! പൊഴിഞ്ഞ മുത്തുക്കള്‍ ഒപ്പിയെടുക്കുന്നു അവള്‍ തുന്നിയ തൂവാല അരുതായിമയുടെ നിഴലില്‍ ചിത്രങ്ങള്‍. നിലാവില്‍ നിറഞ്ഞു !! ചഷക ചുംബനങ്ങളുടെ കമ്പനം കൊണ്ട് ലഹരി നിറഞ്ഞു തുളുമ്പി ..!! വിശപ്പിന്റെ വിളികള്‍ താഴ് വാരങ്ങള്‍ തേടി അഗ്നി പടര്‍ത്തി  ..!! ശപഥങ്ങള്‍ മറന്നു വഴുവഴുപ്പുകള്‍. തളര്‍ന്ന നിദ്

പോവല്ലേ നീ ..!!

പോവല്ലേ നീ ..!! വിട്ടകന്നു പോകരുതേ നീ ഇപ്പോളി മനസ്സ് നിറഞ്ഞു ഒന്ന് മിണ്ടിയതുമില്ല വസന്തം പകര്‍ന്നു തന്നു നീ മകരന്ദംപടര്‍ന്നു കയറട്ടെ  സിരകളിലായി സന്ധ്യാ ദീപം തെളിയട്ടെ എന്‍ ഹൃദയ താള ത്തില്‍ ലയിക്കട്ടെ ഞാന്‍ അല്‍പ്പംകൂടി നിന്‍ സാമീപ്യമറിയട്ടെ സ്വച്ചന്ന വായുവോന്നു ശ്വസിക്കട്ടെ വിട്ടകന്നു പോകരുതേ നീ ഇപ്പോളി മനസ്സ് നിറഞ്ഞു ഒന്ന് മിണ്ടിയതുമില്ല നിന്നെ  കെട്ടും കൊതി തിര്‍ന്നില്ല എന്‍ ഹൃദയ രാഗം നീ കേട്ടതില്ലേ നക്ഷത്രങ്ങളൊക്കെ  തിളങ്ങുന്നുവല്ലോ വിളക്കുകള്‍ തെളിഞ്ഞതില്ലയിപ്പോള്‍ എന്റെ വഴികള്‍  മുടക്കല്ലേ വിട്ടകന്നു പോകരുതേ നീ ഇപ്പോള്‍ മോഹങ്ങളൊക്കെ നല്‍കി നീ ദാഹങ്ങളൊക്കെ നല്‍കി നീ വിട്ടകന്നു പോകരുതേ നീ ഇപ്പോളി മനസ്സ് നിറഞ്ഞു ഒന്ന് മിണ്ടിയതുമില്ല സ്നേഹത്താല്‍ പറഞ്ഞ വാക്കുകളൊക്കെ മനസ്സിലാക്കാതെ നീ പോവുകയോ മറഞ്ഞിരുന്നു എന്നെ വിഷമിപ്പിക്കല്ലേയീ വിധം നിനക്കായി മാത്രം ജീവിപ്പുയി ഇരുളടഞ്ഞ വേദിയില്‍ വെളിച്ചമായി സദാ നീ വന്നു നിന്നിടെ ണമേ.....!!

ജീവിതമേ ...!!

ജീവിതമേ ...!! നിന്നെ കുറിച്ചുള്ള കനവിന്റെ കാര്യം പറഞ്ഞു എന്റെ ഉറക്കത്തെ  ഞാന്‍ പാട്ടിലാക്കി ..!! സൗഭാഗ്യമെന്നു കരുതി മാറോടണച്ചു നിന്നെ എപ്പോഴാണാവോയി  ഭാഗ്യം കൈവിടുക !! കീശ ഒഴിഞ്ഞു പോകുന്നതും നഷ്ടത്തിലാകുന്ന ഹൃദയവുമതിനാല്‍ പ്രണയമെന്ന വ്യാപാരം നിര്‍ത്തി സുഹൃത്തെ ..!! ജീവിതമൊത്തം പ്രണയിച്ചിട്ടും കിട്ടിയതവസാനം കരച്ചിലും പിഴിച്ചിലുമോ ഒരു രാവിന്റെ ഉറക്കമിളപ്പോ ..!!

കുറും കവിതകള്‍ 471

കുറും കവിതകള്‍  471 വിരലുകളില്‍ തുള്ളിക്കളിക്കും ജീവിതമെന്ന പാവക്കളി ..!! തിരവന്നു തീരത്തടിച്ചു അകലുന്നത് പോല്‍ സുഖദുഃഖങ്ങള്‍ ജീവിതത്തില്‍ ..!! അവന്‍ വന്നെന്നറിഞ്ഞു മഴയേയും  മറന്നു ഓടുന്നു . പ്രണയമേ നിന്റെ ഒരു ശക്തിയേ..!! ഉടയാതെ വിരലുകള്‍ മെനയും മണ്ണിന്‍ പശപ്പില്‍ തീര്‍ക്കും ജീവന സ്വപ്നം നീ ഉരുളുന്ന ചക്രങ്ങള്‍ പൊങ്ങി വരും മോഹങ്ങള്‍. കൊത്തിപ്പെറുക്കുന്നു കൊറ്റികള്‍ ..!! ചുമലില്‍ ബാഗും കയ്യില്‍ കടലാസുകെട്ടും കനേഷുമാരിക്കായി  വീടുതെണ്ടല്‍..!! തട്ടിയുടഞ്ഞ മണ്ണിന്‍ കുനകള്‍ ഓര്‍മ്മയില്‍ ബാല്യം ശിശിര ശിബിരം... ഭക്ഷണം പാകംചെയ്യുന്നു . നിലാവെട്ടത്താല്‍ ചന്ദ്രനുദിച്ചു... ബസ്കെറ്റ് ബാള്‍ വളയം വിട്ടു വഴുതി ..!!

നീ വരുമോ ..!!

നീ വരുമോ !!! നിറയുന്നു കണ്ണുകൾ നിഴലായി മാറിയെൻ നിറമില്ലാ പകലിന്റെ നോവോച്ച കേട്ടു പിടയുന്നു നെഞ്ചകമാകെ നിലയില്ലാ നിലനിൽപ്പിനായി നിണമൊഴുക്കി നിരങ്ങുന്നു നിരത്തുകളിലുടെ  നിങ്ങുന്നു നിരാലംബനായി മാറി നിലാവു വന്നു നിറച്ചു ഓർമ്മകളാൽ നീയെൻ ചാരത്തണഞ്ഞതു പോലെ നീലാബരത്തിന്‍ ചുവട്ടില്‍ നിമിഷങ്ങള്‍ രാവായി പകലായി നാളുകള്‍  നീണ്ടു വര്‍ഷമായി നിനക്കറിവതുണ്ടോ എന്‍ നോവിന്റെ ആഴങ്ങള്‍ നീ വന്നെന്‍ അഴലോന്നാറ്റി തരുമോ ..!!

കുറും കവിതകള്‍ 471

കുറും കവിതകള്‍ 471 ആകാശത്തമ്പിളിയും താഴെ തട്ടുമുട്ടു ദോശയും വിശപ്പിന്‍ ആശ്വാസം ..!! ഇരുളിന്‍ മഹാ ഗഹ്വരം കടന്നു പോകുന്നൊരു പ്രത്യാശയുടെ വെള്ളി വെളിച്ചം ..!! പാതിരാക്കും വിശപ്പിന്‍ ആശ്വാസവുമായി വെളിച്ചം പകരും തട്ടുകട ..!! പുലര്‍ന്നിട്ടും പരിഭവം ഒഴിയാതെ. ചിന്നം മിന്നം മഴ ..!! മഞ്ഞുതുള്ളിയില്‍ തിളങ്ങുന്നു . പ്രഭാത കിരണങ്ങള്‍ .. മഞ്ഞിന്‍ മറനീക്കി കുതിക്കുന്നു വണ്ടി . മനം വീടണയാന്‍ വെമ്പന്നു ..!! കണ്ണില്ല മൂക്കില്ല സ്ഥലകാലമില്ല പ്രകൃതിയും പ്രണയത്തിൽ  ..!! ചൂടിയാലും വാടുംവരെ മാത്രമി  ജന്മമെമെന്നും . ഇലക്കുമീതെ ആകിലുമൊരുപോൽ..!!   അമ്മാനത്തു ചെമ്മാനം മഴയില്ലെന്നു ഉറപ്പ് ഗ്രീഷ്മം ഇലകൊഴിച്ചു . പടിയിറങ്ങി സന്ധ്യയില്‍..!! മുകളിലാകാശം താഴെ മരുഭൂമി. ഒഴിഞ്ഞ ലഹരി മഴയുടെ നോവു തുള്ളിയിട്ടു. ഇല ചാര്‍ത്തില്‍ ..!! പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാശ മുണ്ട് മനുഷ്യ പുത്രന്പാതയോരം ... ചക്രവാളത്തിനപ്പുറം നീളുന്ന സമാന്തരങ്ങള്‍  സുഖദുഖങ്ങള്‍ കൊണ്ടുയകലുന്നു

കുറും കവിതകള്‍ 470

കുറും കവിതകള്‍ 470 പരിഭവിച്ചും പങ്കുവച്ചും  പിരിഞ്ഞ സ്കൂള്‍ വഴികളിന്നു.  ഓര്‍മ്മയിലെ വളപ്പൊട്ടുകള്‍ ..!! ഏകാന്തതയുടെ കനല്‍ വഴിയില്‍ കാത്തിരിപ്പിന്‍ നൊമ്പരം ..!! ഇണപിരിഞ്ഞ ദുഃഖം ഒഴുകി നടന്നു . വള്ളിയറ്റ   ചെരുപ്പ്  ..!! മറവിയുടെ ചെപ്പില്‍ നിന്നും. കേട്ടെഴുത്ത് കുട്ടത്തില്‍ കണ്ടെഴുത്ത് ..!! പാതാളകരണ്ടി തേടുന്നു . കൈവിട്ടു പോയ തോട്ടിയും കയറും ..!! പ്രണയം കലഹം ഏകാന്തതയെന്നിവകള്‍ ഏവര്‍ക്കും അനുഭവയോഗ്യം ..!! ദൂതിന്‍ ദൗത്യം കണ്ണന്റെ കണ്ണുകളില്‍ . ആട്ടക്കളത്തില്‍ തിരനോട്ടം ..!! കൈയ്യില്‍ കിട്ടിയാല്‍ വിടാതെ ഏറെ പേരുണ്ട് അവരാണ് മൈക്കാസുരന്മാര്‍ .. ഇരുളിന്‍  വഴിയില്‍ തിളങ്ങി പ്രകാശം . കണ്ണുകളില്‍ ഭീതി ..!! പാലുകാരിയും മീന്‍കാരനെയും കാത്തു പടിക്കല്‍ ചക്കി പൂച്ച ...!! കണ്ണോടിക്കുന്നു പത്രത്തില്‍ പിഞ്ചു കണ്ണുകള്‍ . അവധിക്കായി ...!! തണുപ്പിന്‍ കരാളനമേറ്റ് ദിനരാവുകള്‍ തള്ളുന്നവര്‍ ഒടിഞ്ഞ കുട പിഞ്ചു മനം തേങ്ങി . മഴ പെയ്യ്തു കൊണ്ടേ ഇരുന്നു ..!! നദി കാണാന്‍ ആശയോടെ എത്തി. കുരുന്നുകള്‍ മൂക്ക് പിടിക്കുന്നു നദി കാണാന്‍ ആശയോടെ എത്തി. കുരുന്നുകള്‍

കുറും കവിതകള്‍ 469

കുറും കവിതകള്‍ 469 ചിരിച്ചു കുലുക്കി പൂക്കള്‍ വിതറി. വസന്തം പടിയിറങ്ങി..!! നെറ്റിച്ചുട്ടി അണിഞ്ഞു മാനം മലനിരകളില്‍ പൂക്കുന്നു സുന്ദരി പുഷ്പങ്ങള്‍..!! മഞ്ഞില്‍ കുളിച്ച താഴ്വാര പൂക്കള്‍ മേലെ നരച്ച സൂര്യന്‍  ..!! ചെമ്മാനത്തെ ചുവന്ന പൂ താഴ്വാരമാകെ രോമാഞ്ചം മലരാഴി ഒരുക്കുന്നു സന്ധ്യാ മേഘം മൗനം പൂണ്ടെന്‍ അധരങ്ങള്‍ ചക്രവാള പൂ കൊഴിയാറായി കടലും മലയുമിരുളില്‍ തിരികെ വരാമെന്നു പ്രതീക്ഷ നല്‍കി നീളുന്നൊരു ഒറ്റയടി പാത..!! വിശപ്പിന്‍ പാത കാട്ടുന്ന അതിജീവനത്തിന്‍ വേഷങ്ങള്‍ പൊരുതുന്നു വഴിയോരങ്ങളില്‍ ..!! ഓര്‍മ്മകള്‍ പെയ്യുന്ന പള്ളിക്കുടത്തിന്‍ ദിനങ്ങള്‍ . നനഞു മഷി പടര്‍ന്ന പുസ്തകങ്ങള്‍ ..!! പടയൊഴിഞ്ഞ തിരുമുറ്റം എല്ലാം നിശ്ചലമാക്കി ഹര്‍ത്താലില്‍ ..!! ആര്‍ക്കും വേണ്ടാതെ മുനയുടഞ്ഞു കുറുകി തറയില്‍ ഒരു കുറ്റിപെന്‍സില്‍ കളിചിരി നിറഞ്ഞ പൊഴിഞ്ഞപോയ പൂക്കാലമിനി വരുമോ ?!! 

കുറും കവിതകള്‍ 468 - പ്രളയ ദുരിതം

കുറും കവിതകള്‍ 468 - പ്രളയ ദുരിതം ലോഹപ്പക്ഷിയുടെ ചിറകടിക്കു കാതോർത്ത് . വിശന്ന മിഴികൾ ..!! കുടി നീരിനായി കേഴാനെ യോഗമുള്ളൂ മഴയത്തും ചെന്നൈ  മക്കൾ വിശപ്പിന്നു നേരെ നീട്ടിയ പൊതിയില്‍ പുളിച്ചു തികട്ടിയ പുഞ്ചിരി ചിത്രം ..!! ചെന്നൈയില്‍ ചെന്നിയോളം തണ്ണി മുല്ലപ്പെരിയാര്‍ വീര്‍പ്പു മുട്ടുന്നു. അണ്ണിയുണ്ടോ കുലുങ്ങുന്നു വെള്ളം ഏറെ പൊങ്ങി ഉണ്ടോ അണയെ പറ്റി അണ്ണനും അണ്ണിക്കുമനക്കം..!! സരിതോര്‍ജ്ജവും ബാറുകൊഴയും  വിഴിഞ്ഞവും ചാനലുകളില്‍  തുപ്പല്‍ മഴ ..!! ചേരനും ചോളനും ആനവണ്ടിയും  നഷ്ടം നികത്തുന്നു പ്രളയത്തില്‍ വളയം പിടിച്ചു ..!!

കുറും കവിതകള്‍ 467

കുറും കവിതകള്‍ 467 ചുരവും മലയും താണ്ടി മേഘകീറുകള്‍ വരുന്നുണ്ട് . ജീവിത ഭാരവുമായി വാര്‍ദ്ധക്യം..!! വലവീശി കാത്തിരിപ്പ് . കാറ്റിനു ഉപ്പുരസം ..!! കണ്ണന്‍ ചിരട്ടയില്‍ കഞ്ഞിയും കറിയും വളപ്പൊട്ടും നിറഞ്ഞകണ്ണും മഞ്ഞിന്‍ പ്രഭാതം പുഴയോരത്തു പുകയുന്നു വലവീശും ചിന്ത..!! ചെമ്മാന ചോട്ടില്‍ ചേലുള്ള കാറ്റ് . സായാഹ്ന നടത്തം ..!! വലകണ്ണുകളില്‍ മോഹങ്ങളുടെ കണക്കു കൂട്ടലുകള്‍ ..!!

കുറും കവിതകള്‍ 466

കുറും കവിതകള്‍ 466 പകലിന്‍ കുളിരില്‍ മുങ്ങി നിവരുന്നു . ഓര്‍മ്മകളിലൊരു ബാല്യം ..!! കുലുക്കുഴിഞ്ഞു നിവരുന്നു .. നദിയോര പ്രഭാതം .!! നീലകായലിൽ മേഘനിഴലുകൾ . കാറ്റ് എങ്ങോ പോയി ഒളിച്ചു ..!! സന്ധ്യയൊരുക്കുന്നു മിഴിമയക്കുമൊ- ര്‍മ്മയായ കൗമാരം ..!! നീലവാനത്തിന്‍ ചുവട്ടിലായി മനം. വിത കാത്തു പാടം ..!! നിന്‍ വിടര്‍ന്ന മുഖം ആകെ മ്ലാനമായിരിപ്പു ? മുത്തം നല്‍കാന്‍ വന്നില്ലയൊ ഭ്രമരം !! വീടണയുന്ന കരങ്ങളില്‍ വിയര്‍പ്പിന്‍ കായ്ഫലം വിശപ്പിന്‍ മറുകരയെത്തുവാന്‍ ജീവിത യാനം തുഴയുന്നവര്‍ ..!! സന്ധ്യ നല്‍കും ഭാഗ്യം കാത്തു . പുഴയരുകില്‍ ചൂണ്ടയുമായി ..!! സന്ധ്യാനേരം അത്താഴത്തിനന്നം തേടി ഇരയും കോർത്ത്..!! സന്ധ്യകടന്നു അണയുന്നു രാവിന്‍ ജീവിത നൊമ്പരം ..!! മടക്കത്തില്‍ എണ്ണത്തില്‍ കുറവ്. ഇടയന്‍റെ ദുഃഖം !! വീശിപ്പിടിക്കുവാന്‍ ആയുന്ന ജീവന്റെ വിശപ്പിന്‍ നൊമ്പരം ..!! അടുപ്പില്‍ വേവുന്നു തിണ്ണയില്‍ പരദൂഷണം അയല്‍കൂട്ടം താരാട്ടു പാടുന്ന അമ്മക്കൊപ്പം വിശപ്പിന്‍ നൊമ്പരം ..!!

ഭ്രാന്ത ജല്‍പ്പനങ്ങള്‍

ഭ്രാന്ത ജല്‍പ്പനങ്ങള്‍ മൂകമുരുകുന്നു ചിറകൊട്ടിപറക്കുന്നു ഏകാന്തതയുടെ രാവുകള്‍ കാലം എറിഞ്ഞിട്ട കൊലങ്ങലുടെ കിതപ്പ് യാമാങ്ങളൊക്കെ കണ്ണിമക്കാതെ കാത്തു സൂക്ഷിച്ച ചാരിത്രം യമനിയമങ്ങളൊക്കെ കാറ്റില്‍ പറത്തി ദുസ്സാസന ജന്മങ്ങള്‍ ദ്രൌപദി ശൂര്‍പ്പണകളുടെയും മഗ്ദലന മറിയത്തിന്‍ രോദനങ്ങളും കേള്‍ക്കാതെ പോകുന്നു ഇവിടെ സദാചാരത്തിന്‍ ചാരം വാരി ദേഹമാസകലം പൂശുന്ന ഭ്രാന്തമാം ജല്‍പനങ്ങള്‍ 

കുറും കവിതകള്‍ 465

കുറും കവിതകള്‍ 465 അസ്തമയ സൂര്യനു കീഴില്‍ പറന്നുയരുന്നു. സ്വപ്‌നങ്ങള്‍ ചേക്കെറുന്നിടത്തേക്ക് !! സ്വപ്നകൂടു ഓരുക്കാന്‍ ഇടംതേടി വന്നെന്‍ ജാലകത്തിലൊരു  ഇണകുരുവി..!! മഞ്ഞിന്‍ മറനീക്കി പൊന്നിന്‍ വെയില്‍ തുമ്പികള്‍ പാറിപറന്നു ആളൊഴിഞ്ഞ ബഞ്ചില്‍ കാറ്റു കൊണ്ടിരുത്തിയ  കരീലകള്‍ കാത്തിരുന്നുവീണ്ടും ...... ചുട്ടു പഴുത്ത കമ്പിയാല്‍ വീഴ്ത്തിയ സുഷിരങ്ങളിലുടെ മുരളികയുടെ  നോവു പാട്ട്  ...!! കാഷായമുടുത്തു  സന്ധ്യാംബരം  നിര്‍വികാരമാം മനം ...!! വസന്തം പൂത്തു  നിന്‍ വരവ് അറിയിച്ചു  കിളികള്‍ പാടി ..!! നാലുമണി വിട്ടുവരുമ്പോള്‍ അടുക്കളയില്‍ കാത്തിരുന്നു . മരച്ചീനിയും കാന്താരിയും ..!! മണിനാലടിക്കാന്‍  കാതോര്‍ത്ത് നിന്നു  കുസൃതി മേഘങ്ങള്‍ ..!! കാറ്റിലാടി ഉലഞ്ഞു  കരിമ്പനകള്‍ ... മുത്തശ്ശി കഥകളോത്തു ..!!

കുറും കവിതകള്‍ 464

കുറും കവിതകള്‍ 464 താളിയോലകളിൽ  അക്ഷരങ്ങളെ കാർന്നു കണ്ണുവെട്ടിച്ചു വാൽ പുഴു       വിയര്‍പ്പിന്‍  അളങ്ങളില്‍ ജീവനം ഉപ്പോളം ..!! അളന്നോഴിക്കുന്നു  ചായുറങ്ങാതെ ജീവനത്തിനായി  വഴിയോര വാണിഭം ..!! കൊയ്തു മെതിച്ചു  വരുന്നുണ്ട് . ജീവിത ഭാരങ്ങള്‍  ജീവിതത്തിന്‍  അടിയേറ്റു വേവുന്ന  വിശപ്പിന്‍ അറുതി ..!! കണക്കു പറഞ്ഞു  വാങ്ങുന്നു  അധ്വാനത്തിന്‍ സന്തോഷം  അന്തി മേലാപ്പിന്‍ താഴെ  മങ്ങിയ തിരിനാളങ്ങള്‍ . വിശപ്പിന്‍ താളങ്ങള്‍..!! കാടുകള്‍ താണ്ടി  വേരുകള്‍ തേടി ... ''കാട്ടാളന്‍ ഞാന്‍ ......''!! ഒരു കിലോ അരി നൂറു തുവര  മുളക് മല്ലി .........പിന്നെ  അമ്പതിന് ടോപ്‌ അപ്പ്..!! ഉഴിഞ്ഞ മുളകും കടുകും  അടുപ്പില്‍ ഇട്ടിട്ടു  മണക്കുന്നില്ല...!! ഗംഗയില്‍ മുങ്ങി  കുളിരും പനിയും. കര്‍പ്പൂര പുകയേറ്റു ആത്മാവ് ..!!   താളിയോലകളിൽ  അക്ഷരങ്ങളെ കാർന്നു കണ്ണുവെട്ടിച്ചു വാൽ പുഴു       വിയര്‍പ്പിന്‍  അളങ്ങളില്‍ ജീവനം ഉപ്പോളം ..!! അളന്നോഴിക്കുന്നു  ചായുറങ്ങാതെ ജീവനത്തിനായി  വഴിയോര വാണിഭം ..!! ക

''ഒരു താൾ ''

''ഒരു താൾ '' നമ്മുടെ ജീവിത നടപ്പില്‍ പാത നാം തിരഞ്ഞെടുത്തത് സഞ്ചരിച്ച വഴികള്‍ മരുഭൂമിക്കു കുറുകെ താണ്ടിയതും എല്ലാം അവസാനിക്കുന്നത് നമ്മുടെ ഉള്ളിലേക്ക് നീ എന്നെ ഏറെ പഠിപ്പിച്ചു നീ എന്നെ സഹായിച്ചു കാണുവാന്‍ നീ കാണിച്ചു തന്നു കരുതാന്‍ നീ സഹായിച്ചു എഴുനേറ്റു നില്‍ക്കുവാന്‍ നീ എന്നെ ചിരിപ്പിച്ചു . ഞാന്‍ കണ്ണീര്‍ ഒഴുക്കി ഞാന്‍  കരഞ്ഞു ആനന്ദത്താല്‍ ഞാന്‍ നിന്റെ സാമീപ്യമറിഞ്ഞു ഞാന്‍ ആശിച്ചു നിന്റെ പ്രണയത്തിനായി നമ്മള്‍ അകലെ ആണെങ്കിലും . ആരുണ്ട്‌ തടയാന്‍ ആരു  വകവേക്കുന്നു ഈ തടയലുകളെ അറിയുന്നു നമ്മള്‍ ഉള്ളിലുള്ള സത്യത്തെ മനസ്സിലാക്കുന്നു നാം ഇരുവര്‍ക്കും വേണ്ടിയുള്ളവര്‍ എന്ന് സമയവും കാലവും തരിശാക്കി നമ്മളെ ആകാശവും കാറ്റും വഴിതെറ്റിക്കുന്നു നമ്മളെ എന്നാല്‍ സുഗന്ധത്തിന്‍ നിധികളാം നമ്മള്‍ സ്നേഹത്തിന്‍ സമ്മേളനം നമ്മില്‍ ഏറെ ഉന്നതിയിലെത്തിക്കുന്നു ,എന്നാല്‍ നാളെ അവ നമ്മളില്‍ നിന്നും അകലത്തെ അഗ്നി പര്‍വ്വതത്തിലെ ലാവയെ പോലെ ഒഴുകി തണുത്തു ഉറക്കുമല്ലോ ആ ഉറപ്പാണ് നാളെ നമ്മുടെപ്രണയത്തിന്‍ താളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടുക 

നമ്മൾ

Image
നമ്മൾ പിടിക്കു എന്റെ കൈകളെ കരുതുക എന്റെ ഹൃദയത്തെ രുചിക്കുക എന്റെ കണ്ണുനീർ വെളിച്ചം പകരു എന്റെ ചിരികളെ വൃഷ്ടിക്കുക നിൻ ചുംബനങ്ങളെ ചൊരിയുക നിൻ പ്രണയത്തെ പങ്കുവെക്കുക നിൻ ക്ലേശങ്ങളെ കുഴിച്ചു മൂടുക നിൻ മുറിവുകളെ ബലമായി പിടിക്കുക എന്നെ സഹായിക്കു എന്നെ പൊങ്ങി കിടക്കാൻ തരികയെനിക്ക് ഉത്സാഹം നിറക്കുക എന്നിൽ ആനന്ദം . നടക്കുകയി വീഥിയിലുടെ അളക്കുക ആ ഉയരങ്ങളെ വായിച്ചറിക ഈ കണ്ണുകളിൽ അനുഭയിക്ക  ആ ആഴങ്ങളെ . പറയുക നിൻ രഹസ്യങ്ങളെ അകറ്റുക നിൻ പ്രയാസങ്ങളെ ലയിപ്പിക്കു നിൻ ജീവനെ ഒന്നിച്ചു ചേർക്കുക നിൻ രുചികളെ അത് ഇവിടെ തന്നെ ആവട്ടെ അത് ഇപ്പോൾ ഇവിടെ തന്നെ ആവട്ടെ നമ്മൾ ഒന്ന് തന്നെ ഇപ്പോഴും എപ്പോഴും...!! .

കുറും കവിതകള്‍ 463

കുറും  കവിതകള്‍  463 നോവിന്‍ പെരുവഴിയില്‍ മുള്ളിന്റെ ദോഷം. ഇലകള്‍ എണ്ണുന്നു..!! വന്നല്ലോ  വസന്തം. ചുള്ളി കൊമ്പിലിരുന്നു ഒരുങ്ങുന്നു ചകോരം..!! ഗ്രീഷ്മമെറ്റ് കരിഞ്ഞ ചില്ലകള്‍ . കിളി മൊഴികളില്ലാത്ത പ്രഭാതം ..!! പ്രണയം കനക്കുന്ന ഉള്‍വനങ്ങളില്‍ മലമുഴക്കികളിന്നു കാണാകാഴ്ച ..!! മഞ്ഞിന്‍ പുതപ്പകറ്റി വെള്ളി നൂലുമായി സുപ്രഭാത രശ്മികള്‍ തേങ്ങി നിരങ്ങുന്ന താങ്ങാനാവാത്ത ജീവിത ഭാരം തെരുവില്‍ കാറ്റിലാടും കൂട്ടില്‍ ചുണ്ടുകളിലേക്ക്‌ പകര്‍ന്നു വിശപ്പകറ്റുന്ന  നന്മയമ്മ ഗോമാതാവിന്‍ പേരില്‍ അഗ്നി പുതപ്പാക്കി സ്വയം ഒടുങ്ങുന്നു ശ്രീ ലങ്കന്‍ കാഴ്ച കണ്ണുകള്‍ മനസ്സോളമെത്തി ആരായുന്നു ആത്മാവിന്‍ ഉണര്‍വുകളെവിടെയെന്നു ''എന്ത് നേടി ഞാന്‍ എന്നുള്ളിലുള്ള ഞാന്‍ അറിയുന്ന നീയോ '' നീയും ഞാനും രണ്ടല്ലോന്നാണെന്ന് . മിന്നലും ഇടിയും മഴക്കൊപ്പം !! ലാളിത്യമാം ഒരുഗാനം കാതിൽ മുഴങ്ങി . മുളംങ്കാടു കാറ്റിലാടി രാവണയുദ്ധത്തില്‍ ചടഞ്ഞു വീണ ജടായു ചടയമംഗലത്ത് ..!!

റുമി കവിതകളുടെ പരിഭാഷ -5 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 5 == ജീ ആർ കവിയൂർ I have lived on the lip of insanity, wanting to know reasons, knocking on a door. It opens. I've been knocking from the inside. ~ Rumi ജീവിക്കുന്നു ഉന്മാദത്തില്‍ അലയുന്നു അറിവ്റെ ജിജ്ഞാസയോടെ മുട്ടുന്നു കതക്  തുറക്കപ്പെടുന്നു ഞാന്‍ ഉള്ളില്‍ നിന്നും മുട്ടിയിരുന്നെങ്കില്‍ “The wound is the place where the Light enters you.” ― രുമി ''മുറിവെന്ന സ്ഥലത്ത് കൂടിയാണ്  പ്രകാശം നിന്നിലേറുന്നത്''.!! “If you are irritated by every rub, how will your mirror be polished?” ― Rumi ഓരോ തിരുമ്മുകളാല്‍ നീ ശുണ്‌ഠിപിടിക്കുന്നുയെങ്കില്‍ എങ്ങിനെ നിന്‍ ദര്‍പ്പണം തിളങ്ങുന്നത് ?'' “When you do things from your soul, you feel a river moving in you, a joy.” ― Rumi എപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ നിങ്ങളുടെ ആത്മാവില്‍ നിന്നും ചെയ്യുന്നുവോ ,നിങ്ങള്ക്ക് തോന്നും ഒരു നദി നിങ്ങളില്‍ ഒഴുകുന്നുവെന്നു , ഒരു ആനന്ദം .

കുറും കവിതകള്‍ 462

കുറും കവിതകള്‍ 462 മഴപറഞ്ഞ കിന്നാരം  നിറമായി കുളിരായി.  പടർന്നു പ്രണയമായി ..!! ശിശിവും വസന്തവും  ഭൂമിയിൽ നിലനിൽക്കുന്നു . സുഖവും ദുഖവും പോലെ ജീവിത്തില്‍ ..!! നരച്ച സൂര്യനിലും  തിളങ്ങുന്നു പ്രണയത്തിൻ  വെള്ളാരം കല്ലാല്‍ കല്ലറ..!! മൃദുവായി തുളച്ചു  കയറുന്നു ആകാശത്തെ . നഷ്ട പ്രണയത്തിന്‍ താജ്മഹല്‍ .!! വിശപ്പിന്‍ എല്ലുന്തി വയറൊട്ടിയ ജീവിതങ്ങള്‍ . കണ്ടിട്ട് കാണാതെ കടന്നകലുന്നു ലോകം ..!! നിലാവിന്‍ നിറവിലും  കരയെ പുണര്‍ന്നു അകന്നു  കടലിന്‍ പരിഭവം   ..!! മുങ്ങി ചാവാൻ പോകുന്ന  ഒരുവന്റെ ഉള്ളിലെ അങ്കലാപ്പ് . കടലിനുയറിയുമോ  അതിന്  ആഴം ..!!   ആഴങ്ങളിലേക്ക് മുങ്ങുന്ന  ജീവന്റെ തുടിപ്പുകള്‍ . ഒന്നുമറിയാതെ കടല്‍ ..!! എത്ര മുങ്ങി പൊങ്ങല്‍ ഉണ്ടായാലും ഒന്നു മറിയാതെ  അലകളുമായി കടല്‍ ..!! കര ചുട്ടു പൊള്ളിയാലും ഒന്നുമറിയാതെ കാറ്റൊടോപ്പം തിരയുമായി കടല്‍ 

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ go  and  find  yourself  first so  you  can  also  find  me ~Rumi പോയി ആദ്യം മനസ്സിലാക്കു നീ ആരാണെന്ന് അപ്പോഴേ നിനക്ക് ഞാൻ ആരെന്നു അറിയാൻ കഴിയു . Stop acting so small. You are the universe in ecstatic motion. ~ Rumi ചെറുതാണെന്ന് നടിക്കാതെ അത്യാനന്ദപൂര്‍ണ്ണമായ പ്രപഞ്ചത്തിന്‍ ചലനമാണ് നീ എന്നറിക Travel brings power and love back into your life. ~ Rumi നിന്റെ ജീവിതത്തിന്‍റെ  യാത്രയില്‍ ശക്തി കൊണ്ട് വരുകയും സ്നേഹം തിരികെ കിട്ടുകയും ചെയ്യും We cannot steal the fire. We must enter it. ~ Rumi അഗ്നിയെ കവരാതെ അതിനുള്ളിൽ കടക്കുക

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ Raise your words, not your voice. It is rain which grows flowers, not thunder. ~ Rumi — ഉയര്‍ത്തുക നിങ്ങള്‍ വാക്കുകളെ ശബ്ദത്തെയല്ല മഴയിത് വളര്‍ത്തുന്നു പൂക്കളെ . ഇടിയും മിന്നലിനെയുമല്ല ..!! The truth was a mirror in the hands of God. It fell, and broke into pieces. Everybody took a piece of it, and they looked at it and thought they had the truth. ~ Rumi സത്യമെന്നത്  ദൈവം തന്ന ഒരു കണ്ണാടിയാണു അത് വീണു ചിതറിയാലുമൊരോ- കഷ്ണത്തിലും പ്രതിഛായായി നിലനില്‍ക്കും I do not want to waste my words on tired minds. I can only talk to those who are thirsty for the sea. ~ Rumi തളര്‍ന്ന മനസ്സുകളോട് വീഴ്വാക്കു പറയുന്നില്ല കടലോളം ദാഹമുള്ളവരോടു ആകുന്നതാണ് ഉത്തമം ..!! I closed my mouth and spoke to you in a hundred silent ways. ~ Rumi ഞാന്‍ വാതുറക്കാതെ  ഉരിയാടി നിന്നോടു നൂറുവട്ടം മൗനമായ വഴികളിലുടെ

പകര്‍ന്നാട്ടം ...!!

Image
പകര്‍ന്നാട്ടം ...!! അരുതായിമയുടെ നിഴലില്‍ ചിത്രങ്ങള്‍ നിലാവില്‍ നിറഞ്ഞ ചഷക ചുംബനങ്ങളുടെ കമ്പനം കൊണ്ട് ലഹരി നിറഞ്ഞ വിശപ്പിന്റെ വിളികള്‍ താഴ് വാരങ്ങള്‍ തേടി അഗ്നിയുടെ പടര്‍പ്പുകള്‍ വഴിതാരയുടെ നേര്‍നടത്തം സൗഗന്ധിക ഗന്ധം നയിച്ചു വേദനകളുടെ രണ്ടാമൂഴം ശപഥങ്ങള്‍ മറന്നു വഴുവഴുപ്പുകള്‍ തളര്‍ന്ന നിദ്ര സ്വപ്നങ്ങളുടെ ഘോഷയാത്രകളില്‍ നിന്നും വീണ്ടും ഉണര്‍വുകള്‍ പ്രദിക്ഷണ കല്ലില്‍ കാലുതട്ടി വേദനിച്ചുവോ കണ്ണുകളുടെ ഇടച്ചിലില്‍ ആറാട്ട്‌ കഴിഞ്ഞു വിശപ്പിന്‍ വേട്ടകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു

കുറും കവിതകള്‍ 461

കുറും കവിതകള്‍ 461 മൗനം ചുരത്തി ഉത്തരം താനേ കണ്‍ മിഴിച്ചു ..!! കല്ലുകളും മുള്ളുകളും നിറഞ്ഞ കാടകം മനസ്സ് .. വഴിയെ അറിഞ്ഞു നടക്കുയിനിയും ..!! ഇരുളിന്റെ താഴ് തുറക്കുന്ന താക്കോല്‍ വെളിച്ചത്തിന്‍ കരുത്ത് ചങ്ങലക്കിട്ട ദേഹത്തിലെ മനസ്സിനെ തളക്കാനാവാതെ എല്ലാമറിഞ്ഞു ചുവരുകൾ യജമാനെ തിരിച്ചറിയുന്ന ഘ്രാണ ശക്തി . മറക്കാത്ത സ്നേഹ ബന്ധം.!! അന്യന്റെ ഉള്ളിലേക്ക് എത്തിനോക്കി സ്വയം മനസ്സിലാക്കാത്ത ലോകം  കുങ്കുമപൂവും ദത്തു പുത്രിയും സന്ധ്യാ വേളകളിലെ പ്രാര്‍ത്ഥനകളുടെ കഴുത്തറക്കുന്നു വയറിന്റെ നോവകറ്റാനായി ജീവിത വഴിയില്‍. ഭാരം ചുമക്കുന്നവര്‍ ..!!

റുമി കവിതകളുടെ പരിഭാഷ - 2 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ -2 = ജീ ആർ കവിയൂർ With every breath I plant the seeds of devotion - I am a farmer of the heart. ---rumi ഓരോ ശ്വാസത്തിലും വിത്ത്‌ പാകി ഉപാസനയാൽ ഞാനൊരു മനസ്സിൻ കർഷകൻ  ..!! Whenever sorrow comes, be kind to it. For God has placed a pearl in sorrow’s hand. ~ Rumi ദുഃഖം വരുമ്പോള്‍ സ്വീകരിക്കുക നാളെ കൈയ്യില്‍ വരുന്നത് പവിഴമാവാം സുഖത്തിന്‍ I smile like a flower not only with my lips but with my whole being. ~ Rumi പുഞ്ചിരിച്ചു ഒരു പുഷ്പം പോലെ എന്റെ ചുണ്ടുകളാല്‍ മാത്രമല്ല മൊത്തം അസ്‌തിത്വം കൊണ്ട് ..!! The inspiration you seek is already within you. Be silent and listen. ~ Rumi പ്രേരണ  ആഗ്രഹിക്കുന്നത് നിന്നുള്ളില്‍ തന്നെ ഉണ്ടല്ലോ അല്‍പ്പം മൗനമായി  ശ്രവിക്കു ..!!

കുറും കവിതകള്‍ 460

കുറും കവിതകള്‍ 460 സാഗര സേതുവില്‍ പ്രാര്‍ത്ഥനയോടെ. രാമേശ്വര യാത്ര ..!! വലം കാല്‍ വച്ചു വരുന്നുണ്ട് പടികയറി. ഒരു ആയുസ്സ് മുഴുവനാക്കാന്‍..!! തെയ്യമകന്നു ഇലയും പൂവും അന്യമായി ..!! തെയ്യമിറങ്ങിയ രാവില്‍ പകലുറക്കം. ജീവിത കോലങ്ങള്‍ !! മുറ്റത്തെ പച്ചിലത്തുമ്പില്‍ മുട്ടിയുരുമ്മിയിരുന്നൊരു മഞ്ഞു തുള്ളി വീണുടഞ്ഞു ..!! പൂരപറമ്പില്‍ അധ്വാനത്തിന്‍ ക്ഷീണം കണ്ണുചിമ്മി ..!! ഇളം കാറ്റു വീശി ആലിന്‍ ചുവട്ടിലെ കല്‍വിളക്കുകളുറങ്ങി...!! മണമേറ്റും മണിയടി കേട്ടും നെഞ്ചു വിരിച്ചു നിന്നപ്പോളറിഞ്ഞില്ല. വാക്കത്തിയൊരുങ്ങുന്നുയെന്നു ..!! ജീവിത വഴിയില്‍ ആരെയും കാത്തിരിക്കുന്നു . നാളെ വാര്‍ദ്ധക്യ ദുഃഖം !! ജനനമരണങ്ങളില്‍ പങ്കു കൊള്ളാനാവാതെ പഴി വാങ്ങുന്നു പ്രവാസി ..!!

കുറും കവിതകള്‍ 459

കുറും കവിതകള്‍ 459 സഹനമൊരു സമ്മാനം . മറഞ്ഞിരിക്കുന്നൊരു കാരുണ്യമല്ലേയീ ജീവിതം .!! വേദനയുടെ മറുമരുന്നു വേദന. ചില്ലയെതായാലും ചെക്കേറണമല്ലോ..!! എന്തിനാണ് ശ്രമപ്പെട്ടു ആ വാതല്‍ തുറക്കുന്നത് , അത് മായ അല്ലെ ?!! തിരവന്നു തീരത്തണഞ്ഞു കിതപ്പിനാല്‍ പതഞ്ഞു തുപ്പി തിരികെയകന്നു ഹൃദയം രഹസ്യമാണ് അതിന്റെ രഹസ്യമോ അതിലും നിഗൂഢത നിറഞ്ഞത്‌ ..!! പുറമേ കണ്ടതൊക്കെ കണ്ണടച്ചു കണ്ടു. ചിദാകാശത്തുയെന്തോരാനന്ദം. കൈയ്യോന്നു പൊള്ളിയാല്‍ മനസ്സും പൊള്ളും തീയില്‍ ഉരുകാത്ത തോന്നുമില്ല കനവുകള്‍ പറന്നകന്നു. നിനവുകളില്‍ നിന്നും തിരികെ വരാതെയെന്നോണം ..!! പ്രകാശം ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അത് പ്രപഞ്ചത്തിന്‍ തേജസ്സ്‌ തന്നെ ..!! വിളക്കുകള്‍ വേവ്വേറെ പ്രകാശമോ ഒന്നെന്നു പറഞ്ഞകന്നു , റുമി ...!!

റുമി--- സ്വതന്ത്ര പരിഭാഷ ജീ ആര്‍ കവിയൂര്‍

ജീവിതത്തെക്കാള്‍ വലുതായിട്ടുള്ളയൊരു ഏകാന്തതയുണ്ട്, ലോകത്തേക്കാള്‍ അമൂല്യമായതാണ് സ്വാതന്ത്യ്രം അഥവാ മോചനം . ലോകത്തേക്കാളും ജീവിതത്തെക്കാലും ഉല്‍ക്കൃഷ്ടമായ നിമിഷമേതാണെന്നോ ഒരാള്‍ തനിയെ ദൈവത്തോടൊപ്പം മുള്ളത് റുമി-------------- (സ്വതന്ത്ര പരിഭാഷ ജീ ആര്‍ കവിയൂര്‍)

കുറും കവിതകള്‍ 458

കുറും കവിതകള്‍ 458 ആല്‍ത്തറയില്‍ പ്രസാദമൂട്ടുന്നു സൂര്യഭഗവാന്‍ ..!! ഒരിലയിലിറ്റു വീണൊരു ജലകണമെത്ര സുന്ദരം. മഴതോര്‍ന്ന വേളയില്‍ ..!! ഇറയത്തു നിന്നും മനമുരുകി  പ്രാര്‍ത്ഥന മഴ ദൈവങ്ങളെ ...!! എത്രയോ സുഖ ദുഃഖങ്ങള്‍ പങ്കുവച്ച കുളിക്കടവ് . മൗനിയായി കിടപ്പൂ ...!! കടവത്തെ തോണി കാതോര്‍ത്തിരുന്നു. അവളെ തേടി പോയവന്‍ വന്നില്ല ..!! ജലതീര്‍ത്ഥം കൈകുമ്പിളില്‍ . മനസ്സ്  ഭക്തി ലഹരിയിലായ് ..!! പടയണി കോലങ്ങള്‍ക്കായി വെളിച്ചമൊരുക്കി . തെങ്ങോല ചൂട്ടുകള്‍ ...!! അസ്തമയ സൂര്യന്‍ സാക്ഷിയായി . പ്രണയം പുഷ്പം വിരിഞ്ഞു ..!! ''ശ്രാവ്രണബലഗോള'' മൗനം പേറുന്നു ദിഗംബരനു മുന്നില്‍ സന്ധ്യാബരത്തിനോപ്പം കൈ കൂപ്പി ഉണര്‍ന്നു . ലക്ഷം ദീപങ്ങള്‍ ..!! ജീവനെടുക്കുവാന്‍ അധികാരമില്ലാത്ത ഇരുകാലിയുടെ ദൈവഗതി ..!!

കുറും കവിതകള്‍ 457

കുറും കവിതകള്‍ 457 തേച്ചുതേച്ചു മണസോപ്പു തീര്‍ന്നു . മനസ്സിലെ അഴുക്കു മായുന്നില്ല ..!! ഏറെ തേടുന്നു ചരമകുറിപ്പുകളില്‍ സായന്തന പത്രവായന ..! തിരുമിറ്റാം കോട് കല്‍പ്പടവിറങ്ങി. കാല്‍ നനച്ചു മനസുഖം ..!! പടിഞ്ഞാറെ ചക്രവാളത്തില്‍ ചേക്കേറിയ സൂര്യനൊപ്പം ദേശാടനകിളികളും ..!! അസ്തമിച്ച ബാല്യം കിഴക്കുദിക്കില്ലല്ലോ നഷ്ടദിനങ്ങളുടെ  ഓര്‍മ്മയില്‍ .!! ഇനിയെന്തൊക്കെ കാണണമീ ജീവിതത്തില്‍ പൂര്‍ണ്ണത്രയേശാ ..!! അസ്തമന മാനം നോക്കി ചേക്കേറും മുന്‍പേ ഒരു പ്രാര്‍ത്ഥിക്കല്‍..!! പടികളേറി തോള്‍സഞ്ചിയുമായി കവി . ജീവിത കവിത..!! ഊരകത്തമ്മയുടെ തിടമ്പുമായി കൊമ്പന്‍. കൈ കൂപ്പി മനമാനന്ദത്തില്‍ . 

കുറും കവിതകള്‍ 456

കുറും കവിതകള്‍ 456 കൂവാനാവാതെ ഉഴവും കാത്തു. ഭയ ഭക്തിയോടെ ...!! തല്ലി അലക്കി വെളുത്തു പുഴ. മണൽ തെളിഞ്ഞു ..!! മഴയോത്സവത്തില്‍ കുളിച്ചുഒരുങ്ങി . ഉത്രാളികാവ് ..!! പൂവും പ്രസാദവുമായി പ്രദക്ഷിണ വഴിയില്‍ നീ . ഓര്‍മ്മകളുടെ വലം വെക്കല്‍ ..!! ചുണ്ടില്‍ നാമജപം മനസ്സില്‍ വിശപ്പ്‌ വേവുന്നുണ്ട് ഭക്തി . ..!! ക്ഷീണമറിയാതെ. അങ്ങാടി കഥകളുമായി വഴിനടപ്പു ..!! തര്‍പ്പണം അര്‍പ്പണം സമര്‍പ്പണം ..!! ജീവിത ഭാരം ജലയാത്രകള്‍. നാളെ യുദ്ധകാരണം ..!! അലക്കിയാലും തീരാത്ത ജീവിത വിഴുപ്പുകള്‍ .. തല്ലേറെ കൊള്ളുന്ന കല്‍പ്പടവുകള്‍ ..!! തലക്കു  തല വിശ്വാസങ്ങളുടെ ശ്വാസങ്ങള്‍ക്കായി...!!

കുറും കവിതകള്‍ 455

കുറും കവിതകള്‍ 455 ഇരച്ചു വരുന്നുണ്ട് മഴയോടൊപ്പം മോഹങ്ങള്‍ പേറിയ യാത്ര ..!! കാറ്റിലാടി ഉലഞ്ഞൊരു മോഹത്തിന്‍ നൊമ്പരം ''അധികതുംഗപദത്തിലേ '' വീണപൂവ്‌. .!! മീന്‍കാരന്റെ വിളി ... അമ്മയേക്കാള്‍ മുന്നില്‍ വാലും പൊക്കി മ്യാവു ... മൊട്ടിനോടോപ്പം മൊട്ടിട്ടു നില്‍ക്കുന്നു . മഴതുള്ളി തിളക്കം ..!! നീറി ചുമന്നകണ്ണുമായി ഭക്തിയുടെ നിറവില്‍ പൊങ്കാലകലത്തിന്‍ മുന്നില്‍ .... അധര്‍മ്മത്തിന്‍ മേല്‍ വിജയത്തിന്‍ ആഘോഷം തൃക്കാര്‍ത്തിക ദീപം ...!! അയലത്തെ കോഴി ചികഞ്ഞിട്ട ചീരകൃഷി . കണ്ണു നിറഞ്ഞോരമമ ..!! ഇലപൊഴിച്ച ചില്ലകള്‍ മാനം നോക്കി. ഗ്രീഷ്മം തീഷണം ..!! ഉലയുതും  കാറ്റില്‍ കനല്‍ നിറവുമായി സായാഹ്ന സൂര്യന്‍ ..!! ശിശിര മഞ്ഞില്‍ ഇലയില്ലാ ചില്ലകളില്‍ പുഞ്ചിരി പൂ വിരിഞ്ഞു മുകിലുകള്‍ പൂവിടുന്നു . വാനം നോക്കി ഓലപ്പീലി വിരിഞ്ഞാടി...!! ജലപാതത്തിന്‍  സാമീപ്യം കുളിര്‍ കോരി. പ്രണയം ചിറകടിച്ചു...!! രാമഴയില്‍ മുങ്ങിയ കടലാസ് വഞ്ചി . നീ തുടച്ച നിറകണ്ണുകള്‍...!! കാര്‍ത്തിക വിളക്കിന്റെ തിളക്കം നിന്‍ കണ്ണില്‍ ഞാന്‍ വായിച്ചറിഞ്ഞു .. ശിശിര കനവുകള്‍ പൊഴിഞ്ഞു

കുറും കവിതകള്‍ 454

കുറും കവിതകള്‍ 454 മുഖ പുസ്തക ലൈക്ക് കമന്റും കാത്തു. മോചനത്തിനായി ''പേശാമടന്ത''. സ്മൃതി മണ്ഡലത്തിൽ തിളങ്ങും താരകമേ തഴകിടുക മുകിലിൻ ചുംബനത്താല്‍ മലരണിഞ്ഞു  മലകള്‍ ഹര്‍ഷ പുളകിതയായി താഴ്വാരം . കൈകൊട്ടിയകറ്റി . വിതയും കൊത്തി പറന്നു കൊറ്റികള്‍ ..!! മിഴി മുനയേറ്റു. നടന മുദ്രയാല്‍ ദീപ്തം മനം ...!! മലമുകളില്‍ മുകിലിന്‍ കൂടാരം താഴ്വാരം കുളിരില്‍ ത്രിപതാകയാല്‍ തെളിഞ്ഞു മനം . മിഴിമുനയേറ്റ പ്രണയം ..!! കൊതിയുടെ കപ്പലോട്ടം നാവില്‍ . കോഴിക്കോടന്‍ ഹലുവാ ..!! കാറ്റിന്‍ തഴുകല്‍ തളിരിലകള്‍. ഇളകി ആടി ..!! മൗനത്തിനൊപ്പം ചിന്തകൾ മലയേറുന്നു .. ജീവിത വഴിയിൽ ......!! മഴപ്പെയ്യ്ത്തിനൊപ്പം നിറഞ്ഞൊഴുകിയ തോട്. നദി തേടി യാത്രയായ് ..!! തിളങ്ങുന്ന പച്ചിലകള്‍ ഭൂമിയിലെ ഉണര്‍വ്വ് സൂര്യോദയം ..!! ഇലത്തുമ്പില്‍ ജലകണം കാത്തു നില്‍പ്പു .. കരിഞ്ഞു ഉണങ്ങാനൊരു ജന്മം ..!! വരണ്ട ഭൂമിയില്‍ പുതുമഴയുടെ തളിരില ചിനപ്പുകള്‍ ..!! ദേശാടനക്കിളികള്‍ക്ക്‌ കൂടുകൂട്ടാന്‍ ഭൂവില്‍ . ആകാശക്കീഴില്‍ ഇടമേറെ..!! അടയാളം വച്ച് മടങ്ങാന്‍ ആറടി .. സമ്പാദ്യഎന്തുവേറെ ..!!

കുറും കവിതകള്‍ 453

കുറും കവിതകള്‍ 453 കളരി വിളക്കു തെളിഞ്ഞു തൊഴു കൈയ്യോടെ ശിക്ഷ്യഗണം...!! മിടിക്കുന്നുണ്ട്‌ ഇടതു ചേര്‍ന്നു . ലബ്‌ ടബ് ..!! മഴമാറി വെയില്‍ വന്നു . ശലഭം പുല്‍ തുമ്പില്‍ ..!! പുതുമഴയുടെ ലഹരി മണക്കുന്നു നനഞ്ഞ മണ്ണ്... ചില്ലമേലിരുന്നൊരു കുയില്‍ പാടി . രാഗം ശോകം ..!! മഞ്ഞു പെയ്യും നീലാരാവു. ഓര്‍മ്മകളാല്‍ നിദ്രാഭംഗം..!! പേറ്റു വീണ ഓരോ നിമിഷവും മൃതിയിലേക്കു നടന്നടുക്കുന്നു ..!! മാലയിട്ടു സ്വീകരിക്കുന്നു ദേശാടനക്കിളികൾ . സൂര്യോദയം..!! ഉടുങ്ങാത്ത സങ്കടം പെയ്യ്തു തീരാത്ത രാമഴ വീണ്ടും വീണ്ടും ... വരുന്നുണ്ട് കൊമ്പുകുലുക്കി ''കറുത്ത ചെട്ടിച്ചികള്‍'' മലയിറങ്ങി ചുരത്താന്‍ ..!! ''തകർന്ന മുരളി '' കിട്ടാഞ്ഞ് ''രമണന്‍ '' ചങ്കുനോവുമായി ..!! ''മണിവീണ'' മീട്ടി ''ചിലമ്പൊലി ''യുമായി. ''കവിയുടെ കാല്‍പ്പാടുകള്‍''.

കുറും കവിതകള്‍ 452

കുറും കവിതകള്‍ 452 ജീവിത കിലുക്കങ്ങള്‍ നടപ്പിന്‍ വേഗത മോഹത്തിന്‍ കിതപ്പോടെ...!! ഒഴുക്ക് നീറ്റില്‍ പരല്‍മീനുകള്‍ . കുഞ്ഞിക്കണ്ണുകള്‍ തിളങ്ങി..!! കളയൊരുക്കി പാട്ടുപാടി കുപ്പിവളകള്‍ താളത്തിലാടി തെങ്ങോലകള്‍ കാറ്റിലാടി ..!! താളപിടിച്ചു പാടി ഉറക്കിക്കിടത്തി . നാടിന്‍ ഓര്‍മ്മയുണര്‍ത്തുന്നു ..!! കൂകി വിളിച്ചു കിതപ്പോടെ നിന്നു .. നാട് അടുക്കുന്ന നെഞ്ചിടിപ്പ് ..!! അറയും പുരയും മനസ്സും നിറഞ്ഞു . നാടാകെ ഉത്സവം . ഏറുമാടത്തില്‍ കാത്തിരുന്ന നാളുകള്‍ ഓര്‍ക്കുന്നു ഇന്നും ...!! കൊത്തിപ്പറന്നു പാട്ടുപാടി. പച്ചപ്പനങ്കിളികള്‍ ..!! ചെമ്മാനം പൂത്ത വയല്‍ വഴിയില്‍. കുഞ്ഞാറ്റക്കിളികള്‍ . നൂറും പാലും നേദിച്ചു പന്തം കൊളുത്തി കാവുയുണര്‍ന്നു .. കാവുട്ടിന്‍ നിറ ദീപം ചെണ്ട മേളം മുറുകി. വിരുന്നു വന്ന കണ്ണുകള്‍ തിളങ്ങി ..!!

പുണരലുകള്‍ കാത്തു

പുണരലുകള്‍ കാത്തു ഇനിയും കാക്കാം ഉദയാസ്തമനങ്ങള്‍ ഉറക്കമുണര്‍വുകള്‍ പേറ്റു വീണ ഓരോ നിമിഷവും മൃതിയിലേക്കു നടന്നടുക്കുന്നു അരികില്‍ വന്ന നിന്‍ ഓരോ മൃദു സ്പര്‍ശങ്ങളും നൈമിഷികങ്ങളായിരുന്നു അടുക്കും തോറും അകലാനാന്‍ ഉള്ള ഭാവങ്ങളെ  നൊമ്പരമെന്നറിഞ്ഞു പെയ്യ്തോഴിയാത്ത നോട്ടങ്ങളില്‍ മഴക്കാറുകള്‍ കൊള്ളി മീനുകള്‍ വാര്‍ന്നു പോയ പുലര്‍കാലങ്ങളിന്നു സായന്നങ്ങളില്‍ ഇതാവുമോ ജീവിത നിമ്നോന്നതങ്ങള്‍ സുഖ ദുഃഖങ്ങള്‍ കൊട്ടിയാടപ്പെട്ട എല്ലാ ഉത്സവങ്ങളില്‍ സാമീപ്യ സായുജ്യം ഇനി കാത്തിരിപ്പ് ജന്മ ജന്മാന്തരങ്ങളോളം നീളുന്നതാവുമോ നിന്‍ ചൂടാറി അരിച്ചു വരും തണുപ്പ് ഞാന്‍ അറിയുന്നു

കുറും കവിതകള്‍ 451

കുറും കവിതകള്‍ 451 കണ്മിഴിച്ചു കാതോര്‍ത്ത്കാത്തിരുന്നു. വണ്ടിനായി സൂര്യകാന്തി..!! താമ്പൂല താലം കൈയ്യിലേന്തി അന്തി വാനം ..!! അസ്തമയ സൂര്യൻ. പുഴയിൽ പൊന്നുരുക്കിയ പ്രഭയില്‍ തീരം തിളങ്ങി ..!! അല്‍താരക്കു മുന്നില്‍ മെഴുകുതിരികള്‍ ഉരുകി .. വചനഘോഷം ..!! പച്ചിലചാര്‍ത്തില്‍ പരചിന്തനം മറന്നു . ബുദ്ധ മൗനം ..!! മണി നാവു മൗനം പൂണ്ടു മുഴക്കങ്ങള്‍ കേള്‍ക്കുന്നു മനസ്സിന്‍ അടി തട്ടിലെവിടെയോ ..!! ജാലകപ്പടിയില്‍ കണ്മഷി ചാന്തു സിന്ദൂരം. കാറ്റിനു നിന്‍ ഗന്ധം ..!! അക്കരെ നിന്നും വരുന്നുണ്ട്...... മോഹങ്ങള്‍ കടവത്തു . ഈ വഴിയല്ലേ അവളെ കാണുവാന്‍ പോയത് ഏലം മണക്കുന്നു ....!! നനഞ്ഞ ചുടുചുംബന കമ്പനത്തിനായി വര്‍ഷവും കാത്തു ശിഖരം ..!!

കുറും കവിതകള്‍ 450

കുറും കവിതകള്‍ 450 കണ്ടു മറന്ന മുഖം നരകേറിയ ഓർമ്മ നിലക്കണ്ണാടി ... വെയിലും മഴയുമേറ്റ് നരച്ച തലയുമായി കുതിര ഒടിഞ്ഞ കുട ..!! ഇല പൊഴിഞ്ഞ ശിഖരങ്ങളിൽ വേനലിൽ കാറ്റിൻ പ്രഹരം ..!! വിശ്വാസങ്ങളുടെ കെട്ടുകളാൽ ഭാരം താങ്ങാനാവാതെ മരകൊമ്പ് ചാഞ്ഞു..!! കത്തി തീർന്ന മോഹം ഓർമ്മകളിൽ നൊമ്പരം . ഇന്ന് സി എഫ് എൽ വിപ്ലവം ..!! വീക്ക് കൊണ്ട് തളർന്ന് വീണ്ടും കാത്തിരിപ്പ് . മൗന നൊമ്പരങ്ങൾ .. കാടു കയറുന്ന പൈതൃകം .. കല്ലിനും ഉണ്ട് കഥപറയാൻ !! മാവിലക്കിടയിൽ ഒരു നിലാ പുഞ്ചിരി മോഹങ്ങൾ ഉണർന്നു കണ്ണുകളിൽ മേഘം  പടലത്താല്‍ മിന്നല്‍ തെളിഞ്ഞു. ഭയം നിറഞ്ഞു എങ്കിലും നീ അരികില്‍ ഉണ്ടെന്നൊരു ആശ്വാസം . നീലാമ്പരിയില്‍ വിരിഞ്ഞു നില്‍പ്പു . നീര്‍മേഘ പൂ ..!! പന്തീരാണ്ട് കാത്തിരുന്ന പ്രണയം പൂത്തുലഞ്ഞു . നീല കുറുഞ്ഞി..!!

കുറും കവിതകള്‍ 449

കുറും കവിതകള്‍  449 അരിച്ചിറങ്ങിയ സൂര്യവെട്ടം. തിളങ്ങി പുല്‍മേട ..!! ഈ ഒറ്റയടിപ്പാത അവസാനിക്കുന്നിടത്തു നീ ഉണ്ടായിരുന്നെങ്കില്‍ വസന്തം വന്നു പൂവിരിയിച്ചു. കാറ്റിനു നറുമണം..!! മരങ്ങളുടെ ഇടയിലുടെ കണ്ടു ഒരുതടാകം. അതിന്‍ പിന്നില്‍ മാന്‍പേട ..!! കാല്‍പാട് പതിയാതെ നടുമുറ്റത്തോളം മഴ വന്നു നിന്നു.. ഉപ്പു വെള്ളത്തിൻ മണം പാദത്തിൻ ചുവട്ടിൽ ഒരു ചിപ്പി തിളങ്ങി . തഴുതിട്ട ഓർമ്മകൾ തുറക്കാനാവാതെ. തണുത്ത പ്രഭാതം ..!! ജീവിത നിഴലുകളുടെ മുന്നിൽ കാത്തിരിപ്പ്. വരണ്ട കാറ്റ് ... നുകത്തിൻ ചുവട്ടിൽ കിതപ്പോടെ നുരയും പതയും . നട്ടുച്ച വെയിൽ ..!! പരിചിത മുഖങ്ങൾ. ഓർമ്മകളുടെ വേലിയേറ്റം പ്രഭാത സവാരി ..!!

കുറും കവിതകള്‍ 448

കുറും കവിതകള്‍ 448 സ്വപ്നങ്ങളില്ല ചൂടി വലിച്ചെറിയുന്നു ... വിധിക്കപ്പെട്ട ജന്മങ്ങള്‍ !! ഉഴവും കാത്ത് രാഗധ്വനിക്കായി. മംഗളം തന്തുനാനേന ..!! അന്തിമയങ്ങുന്ന നേരത്തു എന്‍ ചിന്തകളേറെ നിന്നെ കുറിച്ചായിരുന്നു ..!! വിളിക്കുന്നു തിരികെ എന്റെ ചിന്തകലിൽ നിന്നും-- കോളാമ്പി പൂക്കൾ..!! ചിത്രശലഭത്തിനും ആകാശത്തിനുമിടയിൽ ഒരു പനിനീർ പൂവ്   ..!! മലയിറങ്ങി വരുന്നു മേഘങ്ങൾക്കൊപ്പം വഴിത്താരകൾ ..!! നിഴലുകൾ നൈമിഷിക തിളക്കങ്ങൾ ജീവധാരാ  ചക്രം..!! ജീവന്റെ തുടിപ്പുകൾ കുളത്തിൽ നീന്തി വാല്‍മാക്രി..!! പൂവിരിച്ചു കാത്തിരുന്നു വഴിത്താരകൾ . ആർക്കോവേണ്ടി ...?!! നിലാക്കീറും സൂര്യനും നിത്യവും കണ്ടുമുട്ടുന്നു നീയും ഞാനുമോ ..?!! തുഷാരം വിരിഞ്ഞു ഇല കൊഴിഞ്ഞ ചില്ലകളിൽ . ശിശിര സുപ്രഭാതം ..!! മഞ്ഞു പെയ്യുന്ന ശിശിര നീലാകാശം നീയെവിടെ ചോലമരങ്ങളും അതിന്‍ നിഴലില്‍ നീയും ഞാനും ..!!

കുറും കവിതകള്‍ 447

കുറും കവിതകള്‍ 447 കാറ്റു മറിച്ചിട്ട . നെല്‍വയല്‍ വരമ്പിലുടെ വീടണയുന്ന നൊമ്പരം ..!! കാറ്റിനൊപ്പം നീര്‍ പോളകള്‍ . കൊതുകള്‍ മൂളി പറന്നു !! നാരങ്ങയും ഗോലിസോഡയും .. ഗതകാലത്തിന്‍ ദാഹം തീര്‍ത്തു..!! പ്രകൃതിയുടെ സമരം പണ്ടേ ഉണ്ടേ .... പരിഷ്ക്കാരമെന്നാരു പറഞ്ഞു ..!! സിന്ദൂരസന്ധ്യക്കു കാറ്റിന്റെ ചന്ദന ഗന്ധം . ധ്യാനത്തില്‍ മനം .. പച്ചപുല്ലു മണക്കും പ്രകൃതി സ്നേഹം . വാടാത്ത സൗഹൃദം !! വിരലിന്‍ സ്പര്‍ശം തൊട്ടുണര്‍ത്തുന്നു രാഗരസം ..!! സന്ധ്യയുടെ രംഗവേദിയില്‍ കടലിന്‍ ആരവം . മനം ശാന്തം ...!! ചങ്കുപറിച്ചു കാട്ടിട്ടും അഭിപ്രായത്തിനു വഴങ്ങാത്ത ജനം .... പ്രണയം ചങ്ങലക്കെട്ടില്‍ തൂങ്ങുന്ന വിരഹം ഇന്നിന്റെ അവസ്ഥ..!!

കുറും കവിതകള്‍ 446

കുറും കവിതകള്‍ 446 കാക്കകള്‍ പടകൂടി തണുത്ത കാറ്റു വീശി . ആകാശം മേഘാവൃതം ..!! മഴയുടെ ഒടുക്കം സൂര്യന്റെ മങ്ങിയ തിളക്കങ്ങള്‍ വെള്ളകെട്ടുകളില്‍ . മുറ്റത്തു കരീലകള്‍ ദിനപത്രങ്ങള്‍ . വാതില്‍ താഴ് സൂര്യ താപമെറ്റോരു പുല്‍കൊടിതുമ്പിലെ മഞ്ഞുകണം മേഘപടലത്തില്‍ തിളങ്ങി ..!! സൂരാസ്തമനം. അവളുടെ കാലുകളുടെ നിഴലുകള്‍ വളര്‍ന്നു . സായാന്ന സവാരി. ഒരു കരീല എന്നെ പിന്തുടര്‍ന്നു വീടുവരെ ..!! നീളുന്ന നിഴലുകള്‍ കുറുകി വരുന്നു ഒച്ച . അകലെ ഒരു അടക്കാകുരുവി ..!! ദിനാന്ത്യത്തോളമടുത്തു . കാക്ക കരച്ചില്‍ കേള്‍ക്കാനില്ല . പൊടുന്നനെ നിശബ്ദത ..!! വിളറിയ ചന്ദ്രന്‍ . ഒരു ഭ്രാന്തന്റെ പ്രായശ്ചിത്ത ജല്‍പ്പനങ്ങള്‍ ..!! സ്വരാരോഹണം കാറ്റിന്റെ ... ചായപത്രം  തിളച്ചു ..!! ചെന്നി തടങ്ങളില്‍ ലവണ രസം . മദ്ധ്യാന വെയില്‍ ..!! അഴലിന്റെ ബാലികേറാമല. കസേരികള്‍ക്ക് നൊമ്പരം... !!

കുറും കവിതകള്‍ 445

കുറും കവിതകള്‍ 445 വിശപ്പിന്‍ വീഥിയില്‍ ജീവിതം വരക്കാന്‍ പഠിപ്പിക്കുന്നു ...!! ബോമ്മകള്‍ക്കുമുണ്ട് ഇന്നു ഏറെ പറയാന്‍. നാവില്ലാതെ പോയല്ലോ !! ഇലയില്ലാമരം മഴമേഘങ്ങള്‍ക്കായി ധ്യാനിക്കുന്നുവോ ഇഷ്ടികക്കളം പുകയുന്നുണ്ട് സ്വപ്ന സാക്ഷാല്‍ക്കാരങ്ങള്‍ക്കായി . വരാനുണ്ടാരോ ഉറക്കിളച്ചു കാത്തിരിപ്പു റാന്തല്‍..!! മഷിവറ്റിയ കവിളില്‍ വിരലിന്‍ തനിയാവര്‍ത്തനം ..!! കൂടെ മൊട്ടിട്ടവകള്‍ എങ്ങോ മറഞ്ഞു ഊഴം കാത്തു മാഞ്ചുവട്ടില്‍ ..!! ഉള്ളിന്റെ ഉള്ളിലെ കാത്തിരിപ്പിന്‍ തീരത്ത്‌ . തിരയുടെ അമ്മാനത്തില്‍ ..!! ആളൊഴിഞ്ഞ ആലിന്‍ ചുവട്ടില്‍ മൗനം കൂടു കുട്ടുന്നു ..!! കണ്ടിരുന്നു ഉണ്ടിരിക്കുമ്പോള്‍ നിറയുന്നു വയര്‍ ..!!

കുറും കവിതകള്‍ 444

കുറും കവിതകള്‍ 444 ജീവിത ഭാരം താങ്ങാന്‍  ഇഴകള്‍ നെയ്യുന്നു . വഴിയോര കാഴ്ച ചിന്തനം ..!! കാലചക്രമുരുളുന്നു പോയിപോയ ബാല്യത്തിന്‍  തിരിക വരാത്ത ദിനങ്ങള്‍...!!  ഒഴിയാത്ത മഴയും  കാറ്റും വകവെക്കാതെ യാത്ര .. ജീവിത തീരങ്ങള്‍ തേടി !! പരതുന്നു മഴയത്തും പ്രണയത്തിന്‍ തീവ്രത .  വിരഹത്തിന്‍ ദിനങ്ങള്‍ ..!! വലയെറിഞ്ഞു   കാത്തിരിക്കുന്നു. കരയിലേ  മോഹങ്ങള്‍ക്കായി ..!!  പ്രഭാത കിരണങ്ങളുടെ പുല്‍കലേറ്റോരു  ഇരുചക്ര ജീവിത സവാരി ..!! നാളെകള്‍ക്കു വര്‍ണ്ണം നല്‍കി   സ്വപ്നം കാണുന്നു   ഇന്നിന്റെ ബാല്യം ..!! കാട് നാടേറുന്നു  മഴമേഘങ്ങള്‍ മറയുന്നു  കീശ നിറയുന്നു നീലാകാശം മേഞ്ഞ പുരയും  ഒഴിഞ്ഞ വയറും . അലറുന്ന കടലും !! പൂണി നിറച്ചു   സ്വപ്‌നങ്ങള്‍ പേറി . അന്തിച്ചന്തയിലേക്കൊരു യാത്ര...!!  ജീവിത വഴികളില്‍  നീളുന്ന കുറിപ്പടി . ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു  തീ വില ..!! ആരുമറിഞ്ഞില്ല  ഉത്സവം നടത്തിയത്  ചങ്ങലയും തോട്ടിയും വടിയും 

കുറും കവിതകള്‍ 443

കുറും കവിതകള്‍ 443 പരിഭവങ്ങളില്‍ ഏറെ മധുരം . പച്ചയാം പ്രണയം വാതിലടക്കപ്പെടുന്ന അഴലിന്റെ പിന്‍നോവ്. ജീവിത സായന്തനം ...!! പുഴ മെലിഞ്ഞു കരള്‍ വരണ്ടു . വരാനിടമില്ലാതെയൊരു യാത്ര . പാവു കാച്ചി പരുവം നോക്കി ഉരുട്ടുന്നു മറവുര്‍ മധുര കനവുകള്‍ . തൊഴുതുമടങ്ങുന്നു കാലിത ദുഖത്തിന്‍ ജീവിത കൊടിമര ചുവട്ടില്‍ ..!! പൊലിക പൊലിക കരങ്ങള്‍ക്ക് ശക്തി - പകരുകയമ്മേ !! നീര്‍മുത്തുക്കള്‍ പച്ചിലച്ചാര്‍ത്തില്‍ ഒരുങ്ങുന്നു കതിര്‍മണികളായി ..!! മടവരമ്പത്തു കാരിയും കൂരിയും തേടി . ജീവിത പച്ചപ്പുകള്‍ ..!! ആഘോഷരാവുകള്‍ക്ക് തിളക്കം പകരാനായി നക്ഷത്രങ്ങള്‍ ഒരുങ്ങി .!! പൊന്‍പുലരി പൂവിരിയിച്ചു . സുപ്രഭാതം ... കുയിലൊന്നു ചില്ലയില്‍ ഇലയില്ലാ ദുഃഖം പങ്കു വച്ചു വിരഹഗാനം ...!! വിയര്‍പ്പും നുരയും പതയുമായി സീതം ചലിച്ചു വസന്തോത്സവം ..!! ഉദയ രശ്മിക്കൊപ്പം ആശയുടെ ആകാശയാനം .. ദൂരെയാണ് കേരളം ..!! വസന്തത്തിനൊടോപ്പം വിരുന്നുവരുന്നു. അന്നം തേടി ദേശാടനം..!!

കുറും കവിതകള്‍ 442

കുറും കവിതകള്‍ 442 മലയാണ്മയുടെ മടിത്തട്ടില്‍ ജല യാത്ര കേരവൃക്ഷങ്ങളുടെ വെഞ്ചാമരം ഇലപച്ചയുടെ ഇടയില്‍ തേടുന്നു ശലഭം തേന്‍മലര്‍ ശിശിരാകാശം . ശിഖരങ്ങള്‍ വസന്തം കാത്ത് ..!! വണ്ടുമകന്നു , വാടി ഞെട്ടറ്റു വീഴാറായി പുനര്‍ജന്മം  കാത്ത് ..!! വാക്കുകളില്ലാതെ ഒഴിഞ്ഞ താള്‍. മരണം ..!! വേരുകളുടെ സുരതം കാണാന്‍ ആവാതെ ശിഖിര ചുംബനം മരച്ചില്ലകള്‍ക്കിടയില്‍ വിടരും മനം മയക്കും നിലാപൂഷ്പമോ ചന്ദ്രന്‍ മരണം വഴിത്താരയും ജീവിതം യാത്രയും ആത്മാവു മാര്‍ഗദര്‍ശനവും വെയിലേറ് കൊണ്ട് തീയില്‍ കുരുത്തു ഉരുക്കാകുന്ന തെരുവിന്‍ ജന്മങ്ങള്‍..!! ജയപരാജയങ്ങളുടെ ചരിത്രം പറയുന്നു. കല്‍പടവുകള്‍  ..!! ചന്ദന ഗന്ധം ദീപപ്രഭ ആത്മ സായുജ്യം നാനാത്വത്തില്‍ ഏകത്വം. മനസിജ സ്വപ്നം ഒരൊറ്റ ഇന്ത്യ ,,,!! തുമ്പി പാറി തുമ്പം അകറ്റുന്നു . തുമ്പക്കാഴ്ച..!! കൽ വിളക്കിലെ തിരിനാളം. അണക്കാന്‍  കാറ്റ് !! അത്താഴ കഞ്ഞിക്കു ചുള്ളി വിറകുമായി കാടകം താണ്ടുന്നു ജീവനം മണല്‍ കാടിലുടെ അകലങ്ങള്‍ താണ്ടുന്നു അഴലിന്‍ ആഴങ്ങള്‍ക്കായി ..!! മൗനം പേറും സ്വപ്നങ്ങളുടെ സുഖദുഖ യാത്ര ..!! നീളുന്നുണ്ട് ദാഹവും

ഛട്ട് പൂജ

Image
ഛട്ട് പൂജ കാർത്തിക കഴിഞ്ഞു ആറാം നാള്‍ മൂന്നു ദിനങ്ങളിലായി അന്നമേതും ഗ്രഹിക്കാതെ അഹം വിട്ടു  വണങ്ങി സവിതാവിനൊടായി .... പുത്രനും ഭര്‍ത്താവിനും ദീര്‍ഘായുസ്സ് നേര്‍ന്നു ജലത്തിലിറങ്ങി നിന്നു നരച്ച സൂര്യനെ തൊഴു കയ്യോടെ മടക്കുന്നു നാളെയെത്തുമെന്ന  പ്രതീക്ഷയോടെ സുഖ ദുഖങ്ങളിൽ എല്ലാം സാക്ഷിയായി ഈ പ്രത്യക്ഷ ദൈവാരാധന മഹനീയം ..