പിൻവഴികളിലൂടെ

പിൻവഴികളിലൂടെ

പിൻവഴികളിലൂടെ...
പിൻവഴികളിലൂടെ...
നിൻ ഓർമ്മകൾ പെയ്യുന്നതെത്ര വേഗത്തിൽ,
നനയാത്തൊരു രാത്രിയുമില്ലല്ലോ...
നടന്നു തീരാത്തൊരു തീർത്ഥാടനമായ്
നമ്മൾ നടന്നൊരീ വഴിത്താര...

ഓരോ വളവിലും
നിൻ വരികളുടെ ചിത്രം,
ഓരോ കാൽപ്പാടിലും
പ്രണയത്തിൻ നിഴൽ മാത്രം...
തിരിഞ്ഞു നോക്കുമ്പോഴൊക്കെയും
തെളിയുന്നു മിഴികളിൽ
മായാത്തൊരു കാലത്തിൻ
മധുരമാം ഓർമ്മകൾ...

മറന്നുവെന്നു കരുതിയ
എത്രയോ വെൺപൂക്കൾ
വീണ്ടും മുന്നിൽ വന്നു പൂക്കുന്നു...
കാലം കവർന്നാലും,
കാലടികൾ മാഞ്ഞാലും,
ഹൃദയത്തിൻ ഇടനാഴിയിൽ
നിൻ ഗന്ധം മാത്രം
ഇന്നും മായാതെ കിടക്കുന്നു...

പിൻവഴികളിലൂടെ...
പിൻവഴികളിലൂടെ...
പിന്നെയും ഞാൻ തിരികെ വരുന്നു...
അറിയാതെ... അറിയാതെ...
നിന്നിലേക്കായ് മാത്രം
ഈ മനസ്സിൻ യാത്ര തുടരുന്നു...

എത്ര ദൂരം അകന്നാലും
എത്തിച്ചേരുന്നതെപ്പോഴും
വീണ്ടും അവിടെയാണല്ലോ—
നമ്മൾ ഒരിക്കൽ
സ്വപ്നങ്ങൾ നെയ്ത
ആ പഴയ വഴിത്താരയിൽ...

അവിടെ ഇന്നും
കാത്തുനിൽപ്പുണ്ടൊരു
നനുത്ത പുഞ്ചിരി...
മറഞ്ഞു നിൽപ്പുണ്ടൊരു
മൗനനോട്ടം...
പറഞ്ഞുതീരാത്ത വാക്കുകളായ്
മിഴികളിൽ ഉറങ്ങുന്നു
ഒരു ജന്മത്തിൻ പ്രണയം...

കാലം കടന്നുപോയാലും
വസന്തങ്ങൾ കൊഴിഞ്ഞുപോയാലും
മായുകയില്ലൊരു നാൾപോലും
നീ തന്ന ആ സ്നേഹസ്പർശം...

പിൻവഴികളിലൂടെ...
പിൻവഴികളിലൂടെ...
നിൻ ഓർമ്മകൾ പെയ്യുന്നുവീണ്ടും...
നടന്നു തീരാത്തൊരു തീർത്ഥാടനമായ്
എൻ ഹൃദയം ഇന്നും
നിന്നിലേക്കുതന്നെ...
നിന്നിലേക്കുതന്നെ...

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം