Posts

കുരുക്ഷേത്രത്തിലെ ധീരത

Image
കുരുക്ഷേത്രത്തിലെ ധീരത കുരുക്ഷേത്രഭൂമിയിൽ പടഹധ്വനി മുഴങ്ങി, പതിമൂന്നാം നാളിൽ ചക്രവ്യൂഹമുയർന്നു. പതിനാറു വയസ്സുള്ള സുഭദ്രാതനയൻ, പുഞ്ചിരിയോടെ പാഞ്ഞു തൻ തേരുമായ്. ശരങ്ങൾ പെയ്തിറങ്ങി ശത്രുനിര വിറപ്പിച്ചു, ഏഴുമഹാരഥന്മാർ ചുറ്റും വളഞ്ഞുനിന്നു. പേടിയില്ലാതെ എതിരിട്ടു അഭിമന്യു, ധീരത കാട്ടി വൈരികളെ വീഴ്ത്തി. ധർമ്മനിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, ആയുധമില്ലാത്ത നേരം ചതിയാൽ തകർത്തു. രക്തം കിനിഞ്ഞു നിലത്തു വീണെങ്കിലും, തോൽവി സമ്മതിക്കാത്ത മനസ്സ് ജ്വലിച്ചു. അന്ത്യനിമിഷത്തിൽ അവൻ മൊഴിഞ്ഞ വാക്കുകൾ, ദാനശൂരനായ കർണ്ണന്റെ നെഞ്ചുലച്ചു. വെറും മേൽവിലാസമല്ല ജീവിതമെന്ന്, ഉറച്ച ശബ്ദത്തിൽ കുമാരൻ ഓർമ്മിപ്പിച്ചു. സ്വന്തം സ്വത്വം തിരിച്ചറിയാൻ വൈകിയതോർത്ത്, രാധേയൻ നെടുവീർപ്പോടെ മിഴികൾ പൂട്ടി. അധർമ്മത്തിൻ കൂടെ നിന്ന പാപഭാരം, ഉള്ളിൽ എരിതീയായ് പടർന്നു കയറി. ദേഹമൊടുങ്ങിയാലും യശസ്സു മായുകില്ല, സത്യത്തിൻ പാതയിൽ മരിച്ചവൻ മിന്നിനിൽക്കും. ഇന്നും ചരിത്രം വാഴ്ത്തുന്നു ത്യാഗത്തെ, ലോകത്തിനു വെളിച്ചമേകും മാതൃകയായ്. രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

എന്നോ എവിടെയോ

Image
എന്നോ എവിടെയോ എന്നോ എവിടെയോ എപ്പോഴോ കേട്ടു മറന്ന ഈണത്തിൻ താളത്തിൽ തുടികൊട്ടി നെഞ്ചകം തുടിച്ചു... അറിയാതെ അറിയാതെ മൂളിപ്പാടി പാട്ടിൻ സ്വരം, കൂടെപ്പാടാൻ കുയിലുമുണ്ടല്ലോ, ശ്രുതിമീട്ടാൻ ചീവീടുമുണ്ടല്ലോ. കാറ്റിന്റെ കൈവിരൽ തൊട്ടപ്പോൾ മെല്ലെ പൂത്തുലഞ്ഞു മനസ്സിൻ ചില്ല, ഓർമ്മകൾ തൻ പട്ടുനൂലിഴ കോർത്ത് ഓമനിക്കാൻ ഒരു മോഹം വീണ്ടും. മറന്നുപോയൊരു കാലത്തിൻ തീരത്ത് മറവിയിലാഴ്ന്നൊരു പൂവായ്, മനസ്സിന്റെ മുറ്റത്ത് ഇന്നുമാ ഗന്ധം മധുരമായ് പടരുന്നുവല്ലോ... പഴയൊരു സന്ധ്യതൻ കനവുകൾ പോലെ കൺകളിൽ പെയ്യുന്നു രാഗങ്ങൾ, പാടാത്ത പാട്ടുകൾ ചുണ്ടിൽ വിടർന്നു പാറുന്നു വാനിൽ ശലഭമായ്... നിലാവിൻ നൂലിഴ തൊട്ടുണർത്തുമ്പോൾ നിദ്രയിലാഴ്ന്നൊരു വീണ, അറിയാത്ത ഏതോ ജന്മത്തിൻ ഓർമ്മ അരികിലായ് വന്നണയുന്നു... എന്നോ എവിടെയോ എപ്പോഴോ കേട്ടു മറന്ന ഈണത്തിൻ താളത്തിൽ വീണ്ടും തുടിക്കുന്നു നെഞ്ചകം മെല്ലെ... രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

മണ്ണിലെ സ്വർഗ്ഗം

മണ്ണിലെ സ്വർഗ്ഗം സ്വർഗ്ഗരാജ്യത്തിൻ മനോഹര കഥകൾ, കേൾക്കുവാനേറെ കൗതുകം തോന്നും. മരണമെത്തുമ്പോൾ വിടരുമെന്നോതും നന്മകൾ തേടും മാനവചിന്ത. ആയുസ്സൊടുങ്ങാൻ കൊതിക്കില്ലാരും, ഭൂമിതൻ ചന്തം മാടിവിളിക്കെ. പുഞ്ചിരി തൂകും പൂക്കളെ പുൽകി ശാന്തമായ് വാഴാൻ ആശിപ്പൂ മർത്യൻ. കണ്ണീരകറ്റും കാരുണ്യമെല്ലാം മണ്ണിൽ വിതച്ചാൽ മോക്ഷമുദിക്കും. വേറൊരു ലോകം തേടിടേണ്ടിനി, സ്നേഹമുള്ളിടം തന്നെയീ സ്വർഗ്ഗം. രചന: ജീ ആർ കവിയൂർ 08-09-2026 (തിരുവല്ല, കവിയൂർ)

രവിഉണരും മുൻപേ

Image
രവിഉണരും മുൻപേ രവിഉണരും മുൻപേ കവി ഉണർന്നെഴുതി, കവിത വിരിഞ്ഞു— വാനം തുടുത്തു ചുവന്നു. കിളിക്കൂട്ടങ്ങൾ പാടിയിറങ്ങി, വാനം നോക്കി പറന്നുയർന്നു, അകലങ്ങളിലന്നത്തിനായ് ചിറകുകൾ നീട്ടി പറന്നു. നദിയൊഴുകി താലോലം, പുളകം കൊണ്ടു കരയാകെ; പുൽമേടുകളിൽ മേഞ്ഞുനടന്നു കാലികളും ഇടയരും. മലകളെ തൊട്ടുരുമ്മി കാറ്റ് സുഗന്ധം പകർന്നു; മുളങ്കാട്ടിലൂടെ മൂളിയകന്നു, മോഹനരാഗം മുഴങ്ങി എങ്ങും. പ്രകൃതിയാകെ പ്രതിധ്വനിച്ചു, സന്ധ്യയുടെ വരവോടെ ആകാശമേഘങ്ങൾ കാവിയുടുത്തു. ഇതെല്ലാം കണ്ടും കേട്ടും മെല്ലെ നടന്നു— പതുക്കെ വാക്കുകളുടെ വഴിതേടി... അപ്പോഴും ജി. ആർ. നടന്നുകൊണ്ടേയിരുന്നു... രചന: ജീ ആർ കവിയൂർ 07-09-2026 (തിരുവല്ല, കവിയൂർ)

അമ്പലപ്പുഴയിലും ഗുരുവായൂരിലും

Image
അമ്പലപ്പുഴയിലും ഗുരുവായൂരിലും അമ്പലപ്പുഴയിലും ഗുരുവായൂരിലും നീ തന്നെയാണല്ലോ ഗോപാലകൃഷ്ണ വസീപ്പൂ! അമ്പാടിമാനത്തെ വെൺമുകിൽ തുണ്ടേ, ആനന്ദം പകർന്നു നീ വാ; ചെന്താമര പൂത്തുലയും രാവിൽ, എൻ മുന്നിൽ വാ തോഴാ നീ! അമ്പലപ്പുഴയിലും ഗുരുവായൂരിലും നീ തന്നെയാണല്ലോ ഗോപാലകൃഷ്ണ വസീപ്പൂ! ശങ്ഖുചക്രങ്ങൾ കൈകളിൽ ഏന്തി, മംഗളം ചൊരിയുന്ന നന്ദനമേ; ചന്ദനച്ചാർത്തണിഞ്ഞൊരു കാന്താ, മഞ്ജുളമായൊരു കാഴ്ചയായി! അമ്പലപ്പുഴയിലും ഗുരുവായൂരിലും നീ തന്നെയാണല്ലോ ഗോപാലകൃഷ്ണ വസീപ്പൂ! ഗുരുവായൂരപ്പൻ അമ്പലപ്പുഴയിലെത്തി, ചെന്താമര പൂത്തുലയും നടയിൽ; മന്ദഹാസം പൊഴിക്കും ഭഗവാനെ, എൻ മുന്നിൽ നീ വന്നിടൂ! അമ്പലപ്പുഴയിലും ഗുരുവായൂരിലും നീ തന്നെയാണല്ലോ ഗോപാലകൃഷ്ണ വസീപ്പൂ! പാൽപായസ മധുരം ചുണ്ടിൽ, ആനന്ദം നിറയും ഹൃദയത്തിൽ; ഭക്തജന പ്രിയനായ നാഥാ, ദുരിതങ്ങൾ അകറ്റുന്ന കാന്താ! അമ്പലപ്പുഴയിലും ഗുരുവായൂരിലും നീ തന്നെയാണല്ലോ ഗോപാലകൃഷ്ണ വസീപ്പൂ! പീതാംബരം തിളങ്ങുന്നേരം, പ്രകാശമായ് മാറുന്നു ചുറ്റും; ഭൂതലം മുഴുവൻ അറിയും, പുണ്യസ്വരൂപമേ വാ വാ! അമ്പലപ്പുഴയിലും ഗുരുവായൂരിലും നീ തന്നെയാണല്ലോ ഗോപാലകൃഷ്ണ വസീപ്പൂ! ചെന്തളിരണിഞ്ഞൊരു പാദങ്ങൾ, അലങ്കൃതമാമെൻ മനസ്സിലു...

കാത്തിരിപ്പൂ അച്ഛൻ...

Image
കാത്തിരിപ്പൂ അച്ഛൻ... മകനേ നീയെന്നുമെൻ ജീവനല്ലോ, അതു മറക്കാനാകാത്തൊരോർമ്മയല്ലോ! ഇല്ലാ കഥകൾ കേട്ടുകേട്ടങ്ങനെ മൂളിമൂളിയുറങ്ങിയ രാവുകൾ. ചിരിച്ചും കരഞ്ഞും പലവട്ടമുണരുമ്പോൾ താരാട്ടു പാടിയുറക്കിക്കിടത്തിയും. മകനേ നീയെന്നുമെൻ ജീവനല്ലോ, അതു മറക്കാനാകാത്തൊരോർമ്മയല്ലോ! പൊന്നുമ്മ നൽകിയടുത്തു കിടന്നൊരാ കാലം കഴിഞ്ഞതറിഞ്ഞതേയില്ല, കൈകാൽ വളർന്ന നാൾ കൈയെത്താ ദൂരത്ത് പാറിപ്പറന്നങ്ങു പോയല്ലോ നീ! മകനേ നീയെന്നുമെൻ ജീവനല്ലോ, അതു മറക്കാനാകാത്തൊരോർമ്മയല്ലോ! ഉണ്ടും ഉറങ്ങിയും ദിനങ്ങൾകഴിക്കുമ്പോൾ  അറിയാതെ നിൻ സ്വരം കേൾക്കുവാനായ്,  കാതോർത്തു കൺപാർത്തു മനംമുറിഞ്ഞു ! മകനേ നീയെന്നുമെൻ ജീവനല്ലോ അതു മറക്കാനാകാത്തൊരോർമ്മയല്ലോ! നിഴലായ് നടന്ന വഴികളിലൊക്കെയും നിന്റെ കാൽപ്പാടുകൾ തേടിടുന്നു.  തിരികെ വരുമെന്ന മോഹവുമായച്ഛൻ വാതുക്കൽ കാതോർത്തു കാത്തിരിപ്പൂ! രചന: ജീ ആർ കവിയൂർ 07-09-2026 (തിരുവല്ല, കവിയൂർ)

വാതിൽക്കൽ നിൽക്കുന്ന ഓർമ്മ

വാതിൽക്കൽ നിൽക്കുന്ന ഓർമ്മ വാതിൽ തുറന്നപ്പോൾ കാറ്റിനൊപ്പം ഒരു പഴയ ഗന്ധം അകത്തുവന്നു; മറന്നുവെന്ന് കരുതിയ നിമിഷം വീണ്ടും മുന്നിൽ തെളിഞ്ഞുനിന്നു. മുറ്റത്തെ പൂക്കൾ വിരിഞ്ഞപ്പോഴും മനസ്സിൽ ഒരു ശൂന്യത പടർന്നു; ഒരിക്കൽ ചിരിച്ചിരുന്ന ശബ്ദം ചുവരുകളിൽ പതിഞ്ഞുകിടന്നു. വാതിൽ പതിയെ അടച്ചിട്ടും ഓർമ്മ പുറത്തേക്ക് പോയില്ല; കാലം എത്ര ദൂരം കൊണ്ടുപോയാലും ചില സ്നേഹങ്ങൾ വീട്ടിലെത്തും. രചന: ജീ ആർ കവിയൂർ 07-09-2026 (തിരുവല്ല, കവിയൂർ)