പ്രവാസിയെന്ന കറവപ്പശു
പ്രവാസിയെന്ന കറവപ്പശു സംഘർഷമാർന്ന സാഹചര്യങ്ങൾ, സ്വാന്ത കിരണങ്ങളാടി ഉലഞ്ഞും, സ്വന്തം നാടും വീടും വിട്ട് അലയുന്നു— സ്വാതന്ത്ര്യത്തിന് കേഴുന്ന നാളുകളത്രയും... ജോലിയുടമകൾ നൽകിയ ഇടത്താവളങ്ങൾക്കുള്ളിൽ, ഒന്നിനു മുകളിൽ ഒന്നായ് അടുക്കിയ കിടക്കകളിൽ, മനുഷ്യർ നിരത്തിയ സ്വപ്നങ്ങളായി— ഭാഷകൾ വേറെ, രാജ്യങ്ങൾ വേറെ എങ്കിലും— കനവുകൾക്കും ഭയങ്ങൾക്കും ഏകസ്വരം... ഇന്നലെ വരെ സ്വന്തംബന്ധങ്ങളുടെ വിളികൾ ആവശ്യങ്ങൾക്കായിരുന്നു, “അന്നത് ഇന്നത് വേണം?” എന്ന ചോദ്യങ്ങളിൽ മാത്രം, സ്നേഹം എവിടെയോ വഴിതെറ്റിയപോലെ... ഇന്ന്— മണി മുഴക്കങ്ങൾ മാത്രം പോലും ഒരു ആശ്വാസം, “നിനക്ക് സുഖമാണോ?” എന്നൊരു വാക്ക് ജീവിതം പിടിച്ചു നിർത്തുന്ന നൂൽപോലെ— എങ്കിലും ചോദിക്കുകയില്ല... ആകാശത്ത് മുഴങ്ങുന്ന വെടിക്കൊപ്പുകൾ, പറവകളുടേതല്ല ഇനി... ഭീതിയുടെ ലോഹ ചിറകുകൾ, നിദ്രാവിഹീന രാത്രികൾ... പ്രവാസി എന്നും അവൻ, കുടുംബത്തിന്റെ കറവപ്പശു, ഇന്ന് സ്വന്തം ജീവൻ തന്നെ, നാളെ എന്നത് അറിയാത്ത… അവന്റെ ഹൃദയം— രണ്ടായി പിളർന്ന ഒരു ഭൂമി, ഒരു ഭാഗം വീട്ടിൽ, മറ്റൊന്ന് യുദ്ധത്തിന്റെ നിഴലിൽ... ഇനിയോ പ്രവാസി ദരിദ്ര വാസിയായി, ഉടുതുണിക്ക് മറ...