Posts

ഇടനെഞ്ചിലെ സ്വപ്നം

ഇടനെഞ്ചിലെ സ്വപ്നം ഇറയത്ത് നിന്ന് ഇടവപ്പാതി നനഞ്ഞവളെ   ഇടനെഞ്ചിൽ ആകെ ഇക്കിളി കൂട്ടിയവളെ   ഇദയത്തിൽ നിൻ ഉള്ളിൻ്റെ ഉള്ളിലാരാണ്   ഇങ്ങൊന്ന് എന്നെയും കടാക്ഷിക്കണമേ   ഇലമഞ്ഞിൻ തൂവൽ ഇമകളിൽ വീഴ്ത്തിയവളേ   ഇന്ദ്രധനു ചായം ഇഴകളിൽ ചേർത്തവളേ   ഇമ്പമുള്ള നാദം ഇരവുകളിൽ പാടിയവളേ   ഇഷ്ടങ്ങളുടെ പൂക്കം ഇനിമുതൽ നീയാവളേ   ഇരുളാഴം മാറാൻ ഇളവെയിൽ തന്നവളേ   ഇണചേരും സ്വപ്നം ഇനിയുമെൻ കാത്തവളേ   ഇലവേനൽ കാറ്റിൻ ഇണലുകളിൽ തഴുകിയവളേ   ഇടറുന്ന പാദം ഇനി നീ താങ്ങണമേ   ഇനിയുമെൻ ഉള്ളിൽ ഇനിയും നിറക്കുന്നവളെ   ഇമചിമ്മും നേരം ഇമ്പമായി തഴുകുന്നവളെ   ഇടവേളയില്ലാതെ ഇച്ഛകൾ പൂക്കുന്നവളെ   ഇഹലോകമാകെ ഇനിയെന്നിൽ തീർത്തവളെ   ഈ മേയിൽ പാതി മനസ്സിൽ പാതി തരുമോ   ഇനിയൊരു ജന്മം ഉണ്ടായാലും എൻ പ്രാർത്ഥന   ഇവളെന്നൊരു മോഹം ഇമയോളം നില്ക്കണമേ ജീ ആർ കവിയൂർ  21 05 2026 (കവിയൂർ ,തിരുവല്ല)

പെയ്തിറങ്ങാത്ത മഴ

പെയ്തിറങ്ങാത്ത മഴ കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,   മഴ ഭൂമിയിലിറങ്ങിയില്ല.   കാത്തുനിന്ന വരണ്ട മണ്ണിൽ,   നിശ്ശബ്ദം മാത്രം വീണിരുന്നു.   കാറ്റിന്റെ മങ്ങിയ ചലനത്തിൽ,   അറിയാത്ത വേദന നിറഞ്ഞു.   പറയാതെ നിന്ന വാക്കുകൾ,   മനസ്സിൽ തിരമാലയായി.   പെയ്യാതെ കടന്നുപോയ മഴപോലെ,   ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.   എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,   ഹൃദയത്തിൽ ജീവനോടെ നിന്നു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ഇരുളിന്റെ ചുരുളുകൾ

ഇരുളിന്റെ ചുരുളുകൾ രാത്രിയുടെ ആഴമുള്ള മൗനത്തിൽ,   ഇരുളിന്റെ ചുരുളുകൾ വിരിഞ്ഞു.   നക്ഷത്രങ്ങളുടെ ദൂരവെളിച്ചം,   വഴികളെ സ്പർശിച്ചുനിന്നു.   കാറ്റിന്റെ മൃദു ശബ്ദത്തിൽ,   മറഞ്ഞ കഥകൾ ഉണർന്നു.   നിഴലുകളുടെ നീണ്ട യാത്രയിൽ,   ഓർമ്മകൾ ചലിച്ചുപോയി.   പുലരിയുടെ നേരിയ തെളിച്ചം,   ഇരുളിനെ മെല്ലെ നീക്കി.   ചുരുളുകൾ അഴിഞ്ഞ നിമിഷത്തിൽ,   പ്രതീക്ഷ വീണ്ടും ജനിച്ചു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ആകാശത്തിന്റെ അരികിൽ

ആകാശത്തിന്റെ അരികിൽ  ആകാശത്തിന്റെ അരികിലൂടെ,   മേഘങ്ങൾ ഒഴുകിനീങ്ങി.   നിലാവിന്റെ തണുത്ത തെളിച്ചം,   രാത്രിയെ സ്വപ്നമാക്കി.   ദൂരെയൊരു പക്ഷിയുടെ ചിറകിൽ,   യാത്രയുടെ നാദം നിറഞ്ഞു.   കാറ്റിന്റെ അദൃശ്യ വഴിയിൽ,   പ്രതീക്ഷ പറന്നുനിന്നു.   പുലരിയുടെ ആദ്യ നിറത്തിൽ,   പുതിയ ദിനം വിരിഞ്ഞുവന്നു.   ആകാശത്തിന്റെ അരികിൽ,   ഹൃദയം വെളിച്ചം കണ്ടെത്തി. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മണലിൽ എഴുതിയ വാക്കുകൾ

മണലിൽ എഴുതിയ വാക്കുകൾ തിരമാല തഴുകിയ തീരത്ത്,   മണലിൽ ചില വാക്കുകൾ തെളിഞ്ഞു.   കാറ്റിന്റെ നിശ്ശബ്ദ യാത്രയിൽ,   അവ മെല്ലെ മാഞ്ഞുപോയി.   സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ,   ഓർമ്മകൾ തിരികെ വന്നിരുന്നു.   പറയാതെ മറഞ്ഞ വികാരങ്ങൾ,   ഹൃദയത്തിൽ ഒഴുകിനിന്നു.   കാലം കഴുകിയ പാതകളിൽ,   ചുവടുകൾ മാത്രം ബാക്കിയായി.   മണലിൽ എഴുതിയ വാക്കുകൾ,   മൗനമായി ഉണർന്ന് എഴുന്നേറ്റു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മുടിയേറ്റ് ദാരികവധത്തിന്റെ തീനൃത്തം

Image
 മുടിയേറ്റ്  മുടിയേറ്റ്  ദാരികവധത്തിന്റെ തീനൃത്തം (ആരംഭശ്ലോകം) ഹോ... ഹോ... ഹോയ്... കാളികാവിലെ തീച്ചൂടിൽ കാവിലമ്മ തൻ കോപത്തിൽ ചെണ്ടമേളം പൊട്ടിയുണരും മുടിയേറ്റിൻ രാവിതാ... പഞ്ചവർണ കളമെഴുത്തിൽ ഭദ്രകാളി ഉണരുന്നൂ ദാരികന്റെ ദുർഭരണത്തിന് അവസാനമിതാ... (നാരദൻ ശിവനോട്) കൈലാസത്തിൽ നാരദൻ വന്നു കരഞ്ഞുപറയും ഭൂമിവേദന ദാരികന്റെ ക്രൂരചിരിയിൽ ദേവലോകം വിറയുന്നൂ... "ഭൂമിയാകെ കത്തിടുന്നു ധർമ്മദീപം അണയുന്നൂ ഭദ്രകാളി ഉണരേണം അസുരാന്ത്യം വരേണം..." [കൂടെപ്പാടി സംഘം ( chorous)] ആടി വാ കാളിയമ്മേ അഗ്നിനേത്ര ജ്വാലയമ്മേ മുടിയഴിച്ച് പോരിറങ്ങും മുടിയേറ്റിൻ ദേവിയമ്മേ! ഹര ഹരേ... ഹോ ഹോ ഹോ... ദാരികൻ വീഴും രാവിതാ! (ദാരികന്റെ പുറപ്പാട്) നാലു ദിക്കിൽ വാൾ ഉയർത്തി ദാരികൻ ചിരിച്ചുയരും "എന്നെ നേരിടാൻ ആരുണ്ടിവിടെ?" ഭൂമി തന്നെ നടുങ്ങിടുന്നു... രക്തചന്ദ്രൻ മൂടിയാകാശം അസുരഗർജ്ജനം കേൾക്കുന്നു മരണനൃത്തം തുടങ്ങിടുമ്പോൾ മനുഷ്യർ പ്രാർത്ഥനയാകുന്നു... (യുദ്ധം താളം മുറുകുന്നു ) തക തക തക ചെണ്ടമേളം തീപ്പൊരി പോലെ കാളിയമ്മ! മുടിയഴിച്ചു സൂര്യൻ മറച്ചു ഇരുളിറക്കി പോർവിളിച്ചു! മായായുദ്ധം വന്ന അസുരൻ മായയിൽ തന്നെ വീണുപോയി ദാരികന്റ...

ലാലേട്ടൻ

ലാലേട്ടൻ വെള്ളിത്തിരയുടെ വിസ്മയമായി   വേഷങ്ങൾക്കുള്ളിൽ ജീവൻ ചേർത്ത്,   ചിരിയിലും കണ്ണീരിലും   ജനഹൃദയം കീഴടക്കിയ താരം. മോഹനമായി മിഴികളിൽ തെളിഞ്ഞ്   ലാളിത്യമായി മനസുകളിൽ നിറഞ്ഞ്,   അഭിനയത്തിന്റെ ആകാശത്തിൽ   ധ്രുവനക്ഷത്രമായി ജ്വലിക്കുന്നവൻ. കിരീടവും ഭരതവും തേടിയെത്തിയ   കലയുടെ അമൂല്യ സാന്നിധ്യം,   കാലം മായ്ക്കാത്ത പ്രതിഭയുടെ പേര് —   നമ്മുടെ സ്വന്തം ലാലേട്ടൻ. ജന്മദിനത്തിന്റെ പുണ്യവേളയിൽ   ഹൃദയം നിറഞ്ഞ ആശംസകൾ,   ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന്   സ്നേഹത്തോടെ പ്രണാമം. ജീ ആർ കവിയൂർ  21 05 2026 ( കവിയൂർ , തിരുവല്ല)