Posts

സുഖദർശനം (ഗസൽ)

Image
 സുഖദർശനം (ഗസൽ) അമ്മയുടെ പ്രാർത്ഥനയിൽ വീട് പ്രകാശമായി നിന്നു   എല്ലാ ദുഃഖക്കാറ്റിലും അമ്മ തുണയായി നിന്നു   ശൂന്യമായ വഴികളിൽ ഇരുളിറങ്ങി വന്നപ്പോൾ   സ്നേഹത്തിന്റെ ദീപം തന്നെ വഴിക്കു താരമായി നിന്നു   നനവാർന്ന കണ്ണുകളിൽ എത്ര സ്വപ്നം പൂത്തിരുന്നു   സ്വന്തം സുഖങ്ങളൊക്കെയും അമ്മ മറയായി നിന്നു   അന്നത്തിൻ ഗന്ധത്തിൽ സ്നേഹം അലിഞ്ഞു ചേർന്നിരുന്നു   അമ്മയുടെ കൈകളിൽ ജീവൻ ഞങ്ങളായി നിന്നു   ലോകത്തിന്റെ തിരക്കിൽ തളർന്നു മടങ്ങിയപ്പോൾ   അമ്മയുടെ മടിയിൽ മനസിന് ശാന്തിയായി നിന്നു   ബാല്യത്തിന്റെ തെരുവിൽ ഇന്നും അതേ സ്വരം കേൾക്കും   അമ്മയുടെ മധുരവാക്ക് മനസിന് ഗാനമായി നിന്നു   ലോകം മാറിയാലും ബന്ധങ്ങൾ അകലുകയാലും   അമ്മയുടെ സ്നേഹം മാത്രം എന്നും സ്വന്തമായി നിന്നു   ‘ജി ആറിൻ്റെ’ ഈ ജീവിതം അമ്മയ്ക്കുള്ള പൂജയായി   ആ തിരുവടികളിൽ സന്തോഷ ദർശനമായി നിന്നു ജീ ആർ കവിയൂർ  10 05 2026 ( കവിയൂർ, തിരുവല്ല)

നീതിയുടെ കനൽ

Image
 നീതിയുടെ കനൽ  ( നീതിക്കായി മകൾ നഷ്ടപ്പെട്ട അമ്മക്കായ്, ഒരു നോവിൻ്റെ കനൽ) (പല്ലവി) നീതിതൻ വാതിൽക്കൽ വിങ്ങുന്നൊരമ്മതൻ കണ്ണുനീർ കണ്ടുവോ നീ? സ്വപ്നങ്ങൾ നെയ്തൊരു  പൊൻമകൾ പോയൊരു ശൂന്യമാം വീഥിയിൽ നിൽപ്പൂ മനം. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (അനുപല്ലവി) അറിവിന്റെ ദീപം അണച്ചു കളഞ്ഞവർ അധികാര ഗർവ്വിൽ ചിരിക്കുന്നുവോ? പെൺമനം തേങ്ങുന്നൊരീ കറുത്ത രാത്രികളിൽ നീതിതൻ വെട്ടം ഉദിക്കില്ലയോ? (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (ചരണം)  പതറില്ല നമ്മൾ ഈ പോരാട്ട വീഥിയിൽ പകൽവെളിച്ചം വരും നാളെയൊന്നിൽ, അമ്മതൻ കണ്ണുനീർ കനലായി മാറുമ്പോൾ അനീതിതൻ കോട്ടകൾ തകർന്നിടുമേ. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)

ജീവിതചക്രത്തിന് നോവ്

Image
 ജീവിതചക്രത്തിന് നോവ് വെയിലിന്റെ വായ്ത്തല മൂർച്ചയേറുന്നു ചുമലിലൊരു ഭാരം വഴിയേ അലയുന്നു വിയർപ്പു വിഴുങ്ങുന്നു, നോവുകൾ പേറുന്നു അന്യന്റെ കത്തിക്കു തിളക്കമേകുന്നു. വിളിച്ചു കടന്നുപോം ആ ഹിന്ദി മൊഴിയിൽ വയറിന്റെ പച്ചയാം മലയാളം കേൾപ്പൂ എല്ലില്ലാ അവയവങ്ങൾ തൻ വിങ്ങലിൽ പിറക്കുന്നു കവിതയും ഗൽഗതമായി. കേട്ടില്ലെന്നു ചൊല്ലുവാൻ ആവില്ലിനി ഒട്ടും അക്ഷര ദുഃഖം പേറി നിൽപ്പൂ കവിയും അറിയാതെ കുറിക്കുന്നു ജീവിതത്തിൻ താളം ആ ചക്രത്തിനൊപ്പം കറങ്ങുന്നു വിതയും. - ജി ആർ കവിയൂർ 09/05/2026

കൊന്നകുളങ്ങര വാഴും അമ്മേ ശരണം

Image
 കൊന്നകുളങ്ങര  വാഴും അമ്മേ ശരണം (പല്ലവി) ഗോവിന്ദൻകുളങ്ങര വാഴും ദേവി ഗോപാലസഹോദരി ഭദ്രകാളി മല്ലികാവനത്തിലെ പുണ്യരൂപേ മംഗളദായിനി കാത്തുക്കൊൾക  അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം  (അനുപല്ലവി) ശങ്കരമംഗലത്തമ്മ തൻ ഭക്തിയിൽ വാമനമൂർത്തി തൻ ചൈതന്യമായ് സുദർശനചക്രത്തിൻ തേജസ്സു തൂകും സങ്കടനാശിനി ഭദ്രകാളി  അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം (ചരണം 1) ഓലക്കുടയിലേറി വന്നവളേ കൊന്നകുളങ്ങരയിൽ കുടിയിരുന്നോളേ  കളമെഴുത്തും പാട്ടും പടയണിയും കനിവോടെ സ്വീകരിക്കും തായേ ശക്തിസ്വരൂപിണി ചണ്ഡികേ അമ്മേ ഭക്തർക്ക് അഭയമായ് വിളങ്ങീടേണേ  അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം (ചരണം 2) നിൻ സ്തുതി പാടുവാൻ അറിവില്ലാത്തോെരെൻ ഹൃദയത്തിൻ താളുകളിൽ കുറിച്ചിടുന്നു.. ഒന്നുമറിയാത്തൊരീ ഭക്തന്റെ വരികൾ  അമ്മ തവ പാദങ്ങളിൽ അർപ്പിക്കുന്നു.. അമ്മേ.. നിൻ താമരപ്പൂവടികളിൽ അടിയനു മോക്ഷം നൽകേണമേ അഭയം തന്നു കാത്തീടേണമേ.. അമ്മേ ശരണം ദേവി ശരണം കൊന്നകുളങ്ങര വാഴും അമ്മേ ശരണം ജീ ആർ കവിയൂർ  09 05 2026 ( കവിയൂർ, തിരുവല്ല)

മരണമില്ല മനസ്സിൽ ജീവിക്കുന്നു

Image
 മരണമില്ല മനസ്സിൽ ജീവിക്കുന്നു മഷിയുണങ്ങും നേരമില്ലാ മനസ്സായിരുന്നു സാറിന്റേത്, വിഷയം തേടി വന്നിടുമ്പോൾ വാക്കുകൾ പൂത്തു വിരിഞ്ഞിരുന്നു. ക്ഷീണം വന്ന ശരീരത്തിലും കാവ്യം മാത്രം ജീവിച്ചിരുന്നു, കൂട്ടായ്മയ്ക്ക് താങ്ങായി അങ്ങ് കൈപിടിച്ചൊപ്പമുണ്ടായിരുന്നു. അവസാന ശ്വാസം വരെ പോലും അക്ഷരദീപം കാത്തുവച്ചു, “വിജയൻ നായർ ഉല്ലാസ്നഗർ മുംബൈ” എന്ന നാമം ഇന്നും ഹൃദിയിൽ തെളിഞ്ഞുനിൽക്കും. "ഇന്നു ഞാൻ, നാളെ നീ — ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോർമ്മയിൽ..."  കവിക്ക് മരണമില്ല; ജനഹൃദയങ്ങളിൽ ജീവിക്കും എന്നും ഇന്നും. ആ പരേതാത്മാവിന് നിത്യശാന്തി നേരുന്നു. ജീ ആർ കവിയൂർ 09-05-2026 (കവിയൂർ, തിരുവല്ല)

ഞാനെന്ന ഭാവം

Image
 ഞാനെന്ന ഭാവം  ഞാനും എൻ്റെ അഹംഭാവവും  ഞാനിനെ തിരക്കുന്നതിൽ വല്ലാതെ ഞാണിൽ ഞാന്നു കിടക്കും പോലെ ഞെട്ടറ്റ് പിടിച്ചു നിൽക്കാനാവാതെ ഞെരക്കങ്ങൾ ഹൃത്തിൽ പടരുമ്പോൾ ഞൊടിയിടയിൽ സത്യം മറയുന്നു ഞെളിഞ്ഞു നിൽക്കും മിഥ്യ തൻ രൂപം ഞെരിപ്പിലെരിയും കനലായ് മാറുന്നു. ഞെട്ടലോടെ മണ്ണിൽ പതിയവേ ഞരമ്പുകൾ തോറും മൗനം നിറയേ ഞാ എന്ന ഭാവം അവശേഷിക്കെ ഞണിതമാം സത്യം പുലരുന്നു. ജീ ആർ കവിയൂർ  09 05 2026 ( കവിയൂർ , തിരുവല്ല)

തിരുവാറ്റാ മഹാദേവ സ്തുതി

Image
 തിരുവാറ്റാ മഹാദേവ സ്തുതി തിരുവാറ്റയിൽ മഹാദേവൻ്റെ തിരുമുന്നിൽ നിന്നു തൊഴുമ്പോൾ  തിങ്കൾക്കലാധരൻ്റെ സ്വയംഭൂലിംഗത്തിൽ തീർത്ഥാടുമ്പോൾ കൈലാസത്തിലെന്നപ്പോൽ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ തിരുമകാനാം ഗണപതിയും ഉണ്ടല്ലോ ചാരെ  തീർക്കുമല്ലോ ദുഃഖ സങ്കടം അവിടുന്നു  താരഹാര മണിഞ്ഞവനെ ശിവശങ്കരനെ  തണലായി താങ്ങായി എന്നുമുണ്ടല്ലോ ചാരേ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ തണ്ണീർ പുതപ്പാലെ ചുറ്റപ്പെട്ട ശൈലമേ തന്നല്ലോ മേലേടം പ്രളയത്തിൻ കാവലായ് താഴെയും മേലെയും വാഴുന്ന തമ്പുരാൻ തിരുവാറ്റ വാഴുന്ന ദേവാധിദേവൻ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ തൂവെള്ള തീർത്ഥത്താൽ അഭിഷേകം ആടുമ്പോൾ താപങ്ങൾ നീക്കുന്ന തൃക്കണ്ണു തുറന്നീടാം തിരുമനസ്സാലെ വിളങ്ങുന്ന ശംഭോ നീ തന്നീടണേ നിത്യ സൗഭാഗ്യ ശാന്തിയും ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ ജീ ആർ കവിയൂർ  08 04 2026 (കവിയൂർ, തിരുവല്ല)