Posts

പുലരിയുടെ ശ്വാസം

 പുലരിയുടെ ശ്വാസം പുലരിയുടെ ശ്വാസം തഴുകുമ്പോൾ,   ഭൂമി നിശ്ശബ്ദമായി ഉണരുന്നു.   മഞ്ഞുതുള്ളി നനഞ്ഞ ഇലകളിൽ,   പുതിയ ദിനം വിരിയുന്നു.   സൂര്യന്റെ മൃദുവായ തെളിച്ചം,   ഇരുളിനെ സാവധാനം നീക്കുന്നു.   കാറ്റിന്റെ സുതാര്യ സ്പർശത്തിൽ,   മനം ശാന്തിയിലേക്ക് ഒഴുകുന്നു.   ആദ്യ വെളിച്ചത്തിന്റെ നിമിഷത്തിൽ,   പ്രതീക്ഷ പിറന്നു നിൽക്കുന്നു.   പുലരിയുടെ ഈ ശ്വാസത്തിൽ,   ജീവിതം വീണ്ടും തുടങ്ങുന്നു.   ജീ ആർ കവിയൂർ   06-05-2026   (കവിയൂർ, തിരുവല്ല)

പുരുഷൻ്റെ പരിണാമ സിദ്ധാന്തം

Image
 പുരുഷൻ്റെ പരിണാമ സിദ്ധാന്തം അവളെൻ ഭാര്യയായി, കാമുകിയായി, പിന്നെ അർദ്ധാംഗിനിയായി, അമ്മയായി അടിമയാക്കി! അവിടുന്നെല്ലാം ഏറ്റെടുത്തു എൻ്റെ അമ്മുമ്മയായി മാറിയപ്പോൾ, അവസ്ഥയൊട്ടകത്തിന് ഇടം കൊടുത്തപോലെ. എന്താണിതൊക്കെ, പാവം പുരുഷൻ്റെ കാര്യം പറഞ്ഞിട്ടെന്ത്? കർമ്മം ചെയ്യുക മാത്രം, ഫലം കാംക്ഷിക്കാതെ. "കനകം മൂലം കാമിനി മൂലം കലഹം പുലരും ലോകത്തിൽ" ഏതു കവിയും കരകവിയും, പിന്നെ താനാരൂവാ , ആ....?!! ജീ ആർ കവിയൂർ  06 04 2026 ( കവിയൂർ , തിരുവല്ല)

തിരുവാമനപുരത്തിൻ തണലിൽ (ദേവി ഭക്തി ഗാനം)

Image
 തിരുവാമനപുരത്തിൻ തണലിൽ  (ദേവി ഭക്തി ഗാനം) (പല്ലവി) തൃക്കവിയൂരിലെ തിരുവാമനപുരത്തിൻ തണലിൽ ശ്രീകൃഷ്ണഭഗവാന്റെ തൃപ്പാദസേവയിൽ... ശാന്തസ്വരൂപിണിയാം ഭദ്രേ ഭഗവതി ശരണം ശരണം! നിൻ ദിവ്യപാദങ്ങൾ തൊട്ടുണരും കുളിർക്കാറ്റിൽ അർപ്പിക്കുന്നു ഞങ്ങൾ ഭക്തിതൻ പുഷ്പങ്ങൾ, ആത്മശാന്തിക്കായി. (കോറസ്) അമ്മേ ശ്രീഭദ്രേ ഭഗവതി ശരണം ശരണം അമ്മേ ശരണം ദേവി ശരണം... (2) (അനുപല്ലവി) ഭഗവാന്റെ കോവിലിൻ പിൻതിരുനടയിൽ ചൈതന്യമുൾക്കൊള്ളും ഉപദേവതകൾ... മനസ്സിൻ ഭാരങ്ങൾ ഇറക്കിവെക്കുന്നു നിൻ ചാരെ കുടുംബത്തിൻ ഭദ്രദീപമായ് ഐശ്വര്യം പകർന്നു ശാന്തസ്വരൂപിണിയായ് കാവലായിരിക്കണേ അമ്മേ! (കോറസ്) അമ്മേ ശ്രീഭദ്രേ ഭഗവതി ശരണം ശരണം അമ്മേ ശരണം ദേവി ശരണം... (2) (ചരണം) താഴമ്പൂഗന്ധത്തിൽ അലിയുന്ന പ്രാർത്ഥനകൾ തടാക ഓളങ്ങളായ് നിൻ മുന്നിൽ... ഭക്തിതൻ നിർവൃതിയിൽ, മന്ത്രഘോഷങ്ങളിൽ പ്രദേശമാകെ ധന്യമായ് മാറുന്നുവല്ലോ. ശ്രീകൃഷ്ണന്റെ തണലിൽ ഭദ്രയുമേകമായ് അനുഗ്രഹമരുളുന്നു ശ്രീ ഭദ്രഭഗവതി അമ്മേ, ശരണം ശരണം! (കോറസ്) അമ്മേ ശ്രീഭദ്രേ ഭഗവതി ശരണം ശരണം അമ്മേ ശരണം ദേവി ശരണം... (2) ജീ ആർ കവിയൂർ  06 04 2026 ( കവിയൂർ , തിരുവല്ല)

കവിയൂർ കീഴ്തൃക്കയിൽ വാഴും ഭഗവാനേ

Image
 കവിയൂർ കീഴ്തൃക്കയിൽ  വാഴും ഭഗവാനേ (പല്ലവി) കവിയൂർ കീഴ്തൃക്കയിൽ വാഴും ഭഗവാനേ കീർത്തനപ്രിയനാം അവിടുത്തെ കീർത്തിച്ചിടുവാൻ ശക്തി നൽകേണമേ കാതിനും കണ്ണിനും മനസ്സിനും കുളിരേകട്ടെ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ (അനുപല്ലവി) പോളച്ചിറയുടെ ശാന്തമായൊരു തിരകളിൽ അലയുന്നു ഭക്തർ തൻ ദാഹം അവിടുന്ന് അറിയുന്നുവല്ലോ തവ ചരണത്തിലെത്താൻ വഴികൾ കാണിക്കൂ ഹൃദയത്തിൽ സ്നേഹം നിറയ്ക്കുവാൻ തോന്നിക്കൂ (ചരണം1) ഈ കലിയുഗ കാനനമധ്യേ ശാന്തമീ ക്ഷേത്രത്തിൽ കരുണയാൽ വാഴുന്ന ഈശ്വരാ തൃപ്പാദ ദർശനം നൽകിയ അവിടുത്തെ മന്ദഹാസത്തിന് ശാന്തിയാൽ  മനസ്സിൽ നിറയട്ടെ തവ മുരളി നാദം   (ചരണം2) തിരുവല്ലതൻ തിരക്കിൽ നിന്നും ഭഗവാൻ ആരുമറിയാതെ കവിയൂരിലെ കീഴ്തൃക്കയിൽ പോളച്ചിറയുടെ  ശാന്തമായൊരു തീരത്തു വന്നു കുടികൊണ്ടിരുന്നു ഒരു നാളിൽ (ചരണം 3) ഈ പൂർണ്ണകായാനായ് വാഴും  കൃഷ്ണൻ കാത്തുനിന്നീടുന്നു. അറിഞ്ഞു ആ സന്നിധിയിൽ  ചേർന്നീടുന്നു അവിടുത്തെ  മാഹാത്മ്യം അറിഞ്ഞു കീർത്തിച്ചേടുന്നു ഭഗവാനേ ജീ ആർ കവിയൂർ  05 04 2026 ( കവിയൂർ,തിരുവല്ല)

കവിത സോറി അഥവാ ക്ഷമ

Image
കവിത  സോറി അഥവാ ക്ഷമ പറയാതെ പോയൊരു വാക്കിന്റെ നോവ്, അറിയാതെ വീണൊരു കണ്ണുനീർ തുള്ളി, മനസ്സിൽ തങ്ങിനൊരു മൗനത്തിൻ ഭാരം, ആ വാക്കിന്റെ ലളിതമാം സ്പർശമെന്നിൽ. തകർന്നുവീണൊരു ബന്ധത്തിൻ ചില്ലകൾ, കോർത്തിണക്കുന്നു ആ ചെറിയൊരു വാക്ക്, അഹങ്കാരത്തിന്റെ മതിലുകൾ തകർത്ത്, സ്നേഹത്തിൻ പുഴയായി ഒഴുകുന്നു വീണ്ടും. പഴയൊരു തെറ്റിന്റെ കരിനിഴൽ മാറ്റി, പുതുമയായ് ഉണരുന്നു സ്നേഹത്തിൻ ചിരി, ആ മാന്ത്രിക ശക്തിയാൽ പുഞ്ചിരിതൂകി, നഷ്ടമായ് പോയൊരു സൗഹൃദം വീണ്ടെടുക്കാം. ഹൃദയം തുറന്നൊരു മാപ്പപേക്ഷയെന്നത്, ഈശ്വരൻ തന്നൊരു വരദാനമല്ലോ, തെറ്റുകൾ ഏറ്റുപറഞ്ഞു തിരുത്തി, നന്മയിൽ വീണ്ടും ഒന്നായി ചേരാം. ഇംഗ്ലീഷിൽ 'സോറി'യെന്ന വാക്കു ചൊല്ലി, എല്ലാവരും രക്ഷപ്പെടാൻ നോക്കുന്നൂ, ആ വാക്കിന്റെ ആഴമറിയാതെ വെറുതെ, ഒരു നിമിഷത്തെ ഒഴിഞ്ഞുമാറൽ മാത്രം. പക്ഷേ, യഥാർത്ഥ തിരുത്തൽ ഹൃദയത്തിൽ നിന്ന്, മനസ്സറിഞ്ഞൊരു സത്യസന്ധമായ തിരിച്ചറിവാകണം. ജീ ആർ കവിയൂർ  05 04 2026 ( കവിയൂർ, തിരുവല്ല)

എനിക്കില്ല (ഗസൽ)

 എനിക്കില്ല (ഗസൽ) ലോകമെന്തു പറയുമെന്ന ചിന്ത എനിക്കില്ല ദൈവത്തെ മാത്രം  കണ്ടു, വേറെ വഴിയില്ല ആളുകൾ പറയുന്നതൊക്കെ കേൾക്കുന്നു അറിയില്ല ഈശ്വരനോടുള്ള പ്രേമമല്ലാതെ വേറെയൊന്നുമില്ല ഉള്ളിൽ ഇരുന്ന് വാഴുന്ന പോരുളല്ലോ അറിയുന്നു ഈ തിരക്കുകളിൽ ഒട്ടുമേ അറിഞ്ഞല്ല  ചെറിയ കാര്യമല്ല, അഹങ്കാരമില്ലാതെ  അറിയുന്നു  ഈ ലോകത്ത് കീർത്തിക്കു വേണ്ടി ദാഹമില്ല ആളുകൾ കല്ലെറിഞ്ഞാലും  പൂവുകളായി കണ്ടു ആ ജ്യോതി കണ്ടു മുട്ടിയശേഷം, വർണ്ണ ഭേദമില്ല മനസ്സിന്റെ ഉള്ളിലുള്ളതിനെ ആരും അറിയുന്നില്ല അറിഞ്ഞു ആനന്ദിക്കുമ്പോൾ ആരോടും വിരോധമില്ല എങ്ങോട്ടു നോക്കുമ്പോഴും  കണ്ടു ആ പൊരുളിനെ ഇനി എന്തു പരാതി, ഇനി ഒരു ഭ്രമവുമില്ല ജീ ആർ എന്ന ഞാൻ എഴുതുന്നു ആ സ്വരത്തെപ്പറ്റി  ലോകം വാഴ്ത്തിയാലും തള്ളിയാലും, വേറെ ഒന്നുമില്ല ജീ ആർ കവിയൂർ  04 04 2026 (കവിയൂർ , തിരുവല്ല)

ഉണ്ണിക്കണ്ണന്റെ ബാലലീല

Image
 ഉണ്ണിക്കണ്ണന്റെ ബാലലീല കണ്ണന്റെ ചുണ്ടിൽ മന്ദഹാസം അഖിലം നിറയും ആനന്ദം മുകിൽവർണ്ണൻ മധുരമായ് മായമയൻ പുഞ്ചിരിതൂകി. പാദങ്ങൾ കയ്യിലെടുത്ത് ചെറു ചുണ്ടിൽ വയ്ക്കാൻ നോക്കി അതിവിസ്മയമായിടുന്നോരീ ബാലലീലകൾ കാണിപ്പൂ. കണ്ണന്റെ ചുണ്ടിൽ മന്ദഹാസം അഖിലം നിറയും ആനന്ദം മുകിൽവർണ്ണൻ മധുരമായ് മായമയൻ പുഞ്ചിരിതൂകി. അതുകണ്ട് പ്രപഞ്ചമാകെ ഉൾതുടിപ്പാർന്നു താരാപദങ്ങളും ആഴിയും ഉഴിയും കിളികുലജാലങ്ങളും അടിയും പാടിയും ആമോദം കൊള്ളുന്നു. കണ്ണന്റെ ചുണ്ടിൽ മന്ദഹാസം അഖിലം നിറയും ആനന്ദം മുകിൽവർണ്ണൻ മധുരമായ് മായമയൻ പുഞ്ചിരിതൂകി. പുൽക്കൊടികൾ തലയാട്ടി പൂമ്പാറ്റകൾ നൃത്തമാടി തെന്നൽ വന്നു പുണർന്നു വെണ്മുകിൽ പാട്ടുകൾ പാടി. കണ്ണന്റെ ചുണ്ടിൽ മന്ദഹാസം അഖിലം നിറയും ആനന്ദം മുകിൽവർണ്ണൻ മധുരമായ് മായമയൻ പുഞ്ചിരിതൂകി. വിണ്ണിലെ താരകങ്ങൾ കൺചിമ്മി അത്ഭുതം പൂണ്ടു സകല ജീവജാലങ്ങളും സ്നേഹത്താൽ പുളകം കൊണ്ടു. കണ്ണന്റെ ചുണ്ടിൽ മന്ദഹാസം അഖിലം നിറയും ആനന്ദം മുകിൽവർണ്ണൻ മധുരമായ് മായമയൻ പുഞ്ചിരിതൂകി. മണ്ണിൽ നിരങ്ങും നേരം ചെറുകൈകൾ നീട്ടി തുള്ളി അമ്മതൻ മടിത്തട്ടിൽ വാത്സല്യം പകർന്നു നൽകുന്നു. ജീ ആർ കവിയൂർ  04 04 2026 (കവിയൂർ , തിരുവല്ല)