Posts

രീതിഗൗള കാവ്യാഞ്ജലി

Image
രീതിഗൗള കാവ്യാഞ്ജലി പുലരി തൻ പൊൻകിരണങ്ങൾ തഴുകിടും നേരം, അമ്പലപ്പുഴ കൃഷ്ണന്റെ നട തുറക്കും നേരം, രീതിഗൗള തൻ ആർദ്രമാം നാദധാരയിൽ, ഒഴുകിയെത്തുന്നു ഭക്തന്റെ ഹൃദയരാഗങ്ങൾ... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ, അടിയന്റെ മുന്നിൽ തെളിയേണമേ, അങ്ങേ ദിവ്യരൂപം... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... ശ്രുതിയോ ഭാവമോ ലയമോ അറിയാത്തോരടിയന്റെ  മനസ്സിൽ വിടരും അക്ഷരപ്പൂക്കളാൽ സമർപ്പിക്കുന്നു... ആ കാരുണ്യത്തിൻ തണലിൽ നിൽക്കുമെൻ, ഈ കൊച്ചു കാവ്യാഞ്ജലി ഹൃദയപൂർവ്വം സമർപ്പിച്ചിടുന്നു ഭക്ത്യാൽ... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... കൃഷ്ണലീലകൾ പാടീടുവാൻ അടിയന്റെ നാവിൽ, അറിവിൻ വെളിച്ചമായ് ഭഗവൽഗീതാസാരം... മനസ്സിൽ വിടരും സ്നേഹപുഷ്പങ്ങളായ്,  അങ്ങേയ്ക്കു മാത്രം പ്രണാമം... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... സുധാമതൻ ദാരിദ്ര്യം തീർത്തോൻ നീയെൻ നാഥാ, ദ്രൗപദിക്കായ് തുണയേകിയ കാരുണ്യമൂർത്തീ, ഭഗവൽദൂതായി അറിവിൻ സന്ദേശമരുളിയോൻ, അർജ്ജുനന്റെ തേർത്തട്ടിൽ വഴികാട്ടിയായോൻ... ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ.. അമ്പലപ്പുഴയിൽ വാഴും ഭഗവാനേ... ആയുധമേന്താത...

മനസ്സൊരു രാഗഗംഗയിൽ

Image
മനസ്സൊരു രാഗഗംഗയിൽ തേനോലും ഈ രാഗഗംഗയിൽ എൻ ഹൃദയതാളമായി മാറുമോ നീ... നിൻ മിഴികൾ മൊഴിഞ്ഞത് എൻ ഗാനത്തിന് ഭാവമോ  അനുരാഗത്തിൻ ഭാവമോ ഇത് ശ്രുതി മീട്ടി പാടുന്നു പ്രകൃതിയും കുയിലും  പിന്നെ എൻ ആത്മാവും... തേനോലും ഈ രാഗഗംഗയിൽ എൻ ഹൃദയതാളമായി മാറുമോ നീ... നിൻ ചുണ്ടിൽ വിരിഞ്ഞ പ്രണായാക്ഷരങ്ങൾ  എന്റെ കനവിൽ  വർണ്ണങ്ങൾ തീർക്കുന്നു ഉറക്കം വരാതെ തിരിഞ്ഞു  മറിഞ്ഞും രാവ് പകലായി മാറുന്നുവല്ലോ... ഇനി വരും ജന്മങ്ങളിലും നിൻ നിഴലായി മാറുവാൻ എൻ മനം തുടിക്കുന്നു... കാറ്റായ് വന്ന് നിന്നെ തഴുകി തലോടുവാൻ എൻ പ്രാണൻ കൊതിക്കുന്നു... ഈ സ്നേഹതീരത്ത് നമുക്കൊരുമിച്ചു പാടാം പുതിയൊരു യുഗ്മഗാനം... തേനോലും ഈ രാഗഗംഗയിൽ എൻ ഹൃദയതാളമായി മാറുമോ നീ... രചന ജി ആർ കവിയൂർ 12 07 2026 (തിരുവല്ല , കവിയൂർ)

വാനം പാടി പറന്നകന്നു

Image
വാനം പാടി പറന്നകന്നു "പൂമാനമേ ഒരു രാഗമേ..." എന്ന് പാടി  നമ്മുടെ ആകാശങ്ങളിൽ പ്രണയത്തിന്റെ പട്ടുനൂൽ നെയ്തവൾ...  ആ വരികൾക്കിടയിലൂടെ ഒഴുകിപ്പോയത്  കേവലം രാഗമായിരുന്നില്ല, ഒരു യുഗമായിരുന്നു! "സിന്ദൂരച്ചെപ്പിൽ മണിനാദമൊഴുകിവരും..." എന്ന് പാടി  ഓരോ സന്ധ്യകളെയും താരാട്ടുപാട്ടിൻ ഈണങ്ങളാൽ തലോടിയവൾ...  ഇന്നും ആ നാദം നമ്മുടെ കാതുകളിൽ  ഒരു മന്ത്രം പോലെ അലയടിക്കുന്നു. "തുമ്പി വാ തുമ്പക്കുടത്തിന് തുമ്പിലൊരിളം മഞ്ഞുതുള്ളി..." എന്ന് പാടി  ഓരോ മലയാളിയുടെയും ബാല്യകാല സ്മരണകളിലേക്ക്  ആനന്ദത്തിന്റെ തുമ്പപ്പൂക്കൾ വാരി വിതറിയവൾ... "മിഴിയോരം നനഞ്ഞൊഴുകും മാനസ വീണയിൽ..." എന്ന് പാടി  നമ്മുടെ വിരഹങ്ങൾക്കും പ്രണയ നോവുകൾക്കും  തൻ്റെ ആത്മാവുകൊണ്ട് ഒരേയൊരു സാന്ത്വനമേകിയവൾ... "കൈക്കുടന്ന നിറയെ സ്നേഹവുമായി..."  സംഗീതത്തിന്റെ അനന്തസാഗരത്തിൽ നിന്നും  നമുക്കായി കോരിക്കൊണ്ടു തന്ന ആ അമൃത്...  ആ ശബ്ദം, ആ വരികൾ, ആ മാന്ത്രികത  ഒരിക്കലും മാഞ്ഞുപോകില്ല. അതെ, ആ പാട്ടുകളെല്ലാം നമ്മുടെ നെഞ്ചിലുണ്ട്... ആ പാട്ടുകളിലൂടെ നിങ്ങൾ എന്നും ഞങ്ങളോടൊപ്പം ജീവിക്കും...

കുടുംബമെന്ന ഇമ്പം

Image
കുടുംബമെന്ന ഇമ്പം അമ്മ ചോദിക്കുന്നു: എന്താ മോളെ വിഷമിച്ചിരിക്കുന്നത്? അച്ഛനെ നോക്കി ഇരിപ്പാണോ? ദാ, വരുന്നുണ്ട് അച്ഛനല്ലേ? കണ്ടോ, ഒരു പൊതി കയ്യിലുണ്ടല്ലോ. അമ്മ ചോദിക്കുന്നു: എനിക്കുമോ അതോ നിനക്കാ? എനിക്കാകുമോ അതോ നിനക്കാകുമോ? അമ്മ വീണ്ടും ചോദിക്കുന്നു: എന്തായിരിക്കും ഇതിനുള്ളിൽ? പൊതിയുടെ വലിപ്പം കണ്ടിട്ട്... എന്താണെന്നൊന്നും ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ! അമ്മ ആകാംക്ഷയോടെ പറയുന്നു: മോളേ... ഇതിപ്പോ നിനക്കായിരിക്കുമോ? അതോ... നിനക്കാകുമോ എനിക്കായിരിക്കുമോ? എന്തായാലും അച്ഛൻ വന്നിട്ട് തന്നെ അറിയാം! അച്ഛൻ പറയുന്നു: എന്താണിത്ര അമ്മയും മകളും കൂടി സംസാരം? അച്ഛനൊന്നു കുളിച്ചിട്ട് വരട്ടെ. കൊണ്ടുവന്നിട്ടുണ്ട് സമ്മാനം. സമ്മാനപ്പൊതി പുറത്തെടുക്കുന്നു: സമ്മാനപ്പൊതി പുറത്തെടുത്തു. മകൾ സന്തോഷത്തോടെ പറയുന്നു: ഹേയ്, ഹായ്, ഒരു കുട്ടിപ്പാവ! അമ്മ അത്ഭുതത്തോടെ പറയുന്നു: അമ്മയ്ക്കും ഉണ്ടല്ലോ, ചുരിദാർ! കുടുംബത്തിന്റെ ചിരി: ഹാഹാഹാഹാഹാഹാഹാ! ജീ ആർ കവിയൂർ  11 07 2026 (തിരുവല്ല, കവിയൂർ)

കിട്ടുവിൻ്റെ കുച്ച് കുച്ച് യാത്ര

Image
കിട്ടു ഇന്ന് ഏറെ സന്തോഷം  കുച്ച് കുച്ച് കയറി കൊല്ലത്തേക്ക് കൂടെ യാത്ര അയക്കാൻ ഉണ്ടല്ലോ കിട്ടുവിൻ്റെ അപ്പൂപ്പനും അമ്മൂമ്മവും കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്  കൈകൊട്ടി ആർത്തു ചിരിച്ചവൻ കോടി കാട്ടി യാത്ര അയക്കുന്നത് കണ്ട് കിട്ടുവിൻ്റെ കണ്ണുകൾ തിളങ്ങി കയറാനുള്ള വണ്ടിയിൽ അച്ഛൻ വരും കുറെ സന്തോഷത്തോടെ അവൻ പറഞ്ഞു  കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് ദൂരെ നിന്നതാ വിസിലടി കേട്ടു പാളത്തിലൂടെ വണ്ടിയുമെത്തി അച്ഛൻ കൈവീട്ടി വിളിക്കുന്നതു കണ്ട് അമ്മയോടൊപ്പം അവൻ ഓടിയടുത്തു കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് കൈകോർത്തു പിടിച്ചവൻ വണ്ടിയിൽ കേറി ജനാലരികിലിരുന്നവൻ പുറത്തേക്ക് നോക്കി ടാറ്റാ തന്നു നിൽക്കും അപ്പൂപ്പനും അമ്മൂമ്മയും കൂകി വിളിച്ചു വണ്ടി മുന്നോട്ട് നീങ്ങി കിട്ടുവിൻ്റെ യാത്ര അങ്ങനെ തുടങ്ങി കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്

ജയ ജയ ഹനുമതേ

Image
ജയ ജയ ഹനുമതേ  ജയ ജയ അതുലത ബലശാലി ജയ ജയ സമുദ്രം ലംഘിച്ചവനേ ജയ ജയ രാമദാസനേ ജയ ജയ ലങ്കയെ ചുട്ടെരിച്ചവനേ ജയ ജയ കേസരീനന്ദനാ ജയ ജയ ഹനുമതേ പാഹി പാഹി അഞ്ജനയ്ക്കും വായുവിനും ജാതനായവനേ സുഗ്രീവ സജീവനേ ഭഗവാനേ മരുത്വാമലയെ കൊണ്ടുവന്നവനേ മാരുത തനയനേ മാരുതിയേ മംഗളദായകനേ ജയ ജയ മനോജവത്താൽ ശക്തനേ ജയ ജയ ഭക്തജന ഹൃദയ നിവാസനേ മുക്തിയേകും ദയാപരനേ രാമ നാമം നെഞ്ചിലേറ്റിയവനേ സങ്കടമോചകനേ പ്രഭോ ജയ ജയ! ജീ ആർ കവിയൂർ  10 07 2026 (തിരുവല്ല, കവിയൂർ)

മിഴിയോർമ്മകൾ

Image
മിഴിയോർമ്മകൾ  നിൻ മിഴികൾ മിഴികളല്ലോ  മിഴികൾ ഹൃദയമല്ലല്ലോ  മൊഴികൾക്കായി കാതോർപ്പൂ  പഴുതുകളില്ലാതെ അടയ്ക്കാനാവില്ലല്ലോ കണ്ണീരിൽ നനയും വഴികളല്ലോ കനവുകൾ എന്നും മരീചികയല്ലോ നെഞ്ചിലൊതുക്കിയ നോവുകളാൽ നെടുവീർപ്പുകൾ അടയ്ക്കാനാവില്ലല്ലോ മൗനം പോലും കാവ്യങ്ങളല്ലോ മനസ്സിൽ പെയ്യും മഴയല്ലോ ഓർമ്മകൾ തൻ ഈ തീരത്തിൽ ഓളങ്ങൾ അടയ്ക്കാനാവില്ലല്ലോ കാലം മായ്ക്കും മുറിവുകളല്ലോ കഥകൾ ബാക്കി പറയുമല്ലോ യാത്ര തുടരും ഈ പാതകളിൽ പാദങ്ങൾ അടയ്ക്കാനാവില്ലല്ലോ ചിന്തകൾ തൻ ചിറകുകളല്ലോ चिരിയിൽ മറയും കരച്ചിലല്ലോ ആത്മാവിൻ ഈ സംഗീതം അറിയാതെ അടയ്ക്കാനാവില്ലല്ലോ നിഴലുകൾ മായും നേരമല്ലോ നിശബ്ദത തൻ ഗീതമല്ലോ പ്രാണൻ്റെയീ ഒരു തുടിപ്പിനെ പതിയെപ്പോലും അടയ്ക്കാനാവില്ലല്ലോ ജീ ആർ കവിയൂർ  10 07 2026 (തിരുവല്ല, കവിയൂർ)