Posts

ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ( കുറ്റൂർ ക്ഷേത്രം )

 ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ( കുറ്റൂർ ക്ഷേത്രം ) (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 1) ഭഗവാൻ കൃഷ്ണൻ ശ്രീവല്ലഭനായി അസുരനിഗ്രഹത്തിനായി വന്ന നാളിൽ തുകലാസുരനെ കുത്തിയിരുന്നിടത്തല്ലോ 'കുറ്റൂർ' എന്ന നാമം വന്നു ചേർന്നല്ലോ (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 2) പുല്ലു തേടിയെത്തിയ പാവം പാൽക്കാരി അരിവാൾ കല്ലിലുരസവേ രക്തം കണ്ടു ശിവലിംഗമെന്ന തിരിച്ചറിവിൻ പുണ്യം ഭക്തിയോടെ പൂജകൾ തുടങ്ങി അന്ന് ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 3) ശിവസങ്കല്പങ്ങൾ വാണീടുമീ ക്ഷേത്രത്തിൽ ശങ്കരനാരായണ ചൈതന്യമന്ന് കാലത്തിൻ മാറ്റത്തിൽ വിശ്വാസധാരയിൽ ശിവനും കൃഷ്ണനും വാഴുന്നു ഇന്നും (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 3) കുറ്റൂരിലെ കുന്നിൻ മുകളിൽ ശാസ്താവിൻ അനുഗ്രഹം ചൊരിയുന്ന ദിവ്യ സന്നിധി പുണ്യമായ് പുണരുന്നു ഭക്തമാനസങ്ങൾ ആരാധനയായി തിളങ്ങുന്നു ഇന്നും (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! ജീ ആർ കവിയൂർ  02 04 2026...

വൈദ്യുതി ബോർഡിൻ്റെ ഗ്രൂപ്പിലേക്ക്

 വൈദ്യുതി ബോർഡിൻ്റെ ഗ്രൂപ്പിലേക്ക് മറു മൊഴി നൽകി സമാശ്വസിപ്പിക്കുക മറുപടിക്കായി മഴ കാത്തിരിക്കും വേഴാമ്പി ലിനെ പോലെ പൊള്ളും വേനലിന് അറുതി തിരുവോണം പൊള്ളാത്ത മനസുമായി നൽകിടുക മറുപടി  ഉറക്കത്തിൻ മടിയിലാണ്ട അധികാരി തൻ കൺകൾ തുറപ്പിക്കണം നാം, ഒത്തൊരുമതൻ ശക്തിയാൽ ഉത്‌കണ്ഠയേറുന്ന ജനതതൻ നീറുന്ന നോവുകൾ തീർക്കുവാൻ ഉയർത്താം പ്രതിഷേധത്തിൻ നാദങ്ങൾ! പൊള്ളുന്ന വെയിലിലും തളരാതെ മുന്നോട്ട് പൊരുതുക നാം, സത്യത്തിൻ പാതയിൽ കാവലായി അറിവുണ്ട് നമുക്കൊരുമതൻ വലിയ ശക്തി മാറ്റമുണ്ടാക്കാൻ ഉണരണം, നാം ഓരോരുത്തരും!" ജീ ആർ കവിയൂർ ( മക്കാട്ടി കവല പലിപ്ര റോഡിൽ നിന്നും) 02 05 2026 കവിയൂർ തിരുവല്ല 

നീ മാത്രമുണ്ടായാൽ മതി.

 നീ മാത്രമുണ്ടായാൽ മതി. നിദ്രയില്ലാ രാവുകൾ നീറുന്ന മനവുമായി  നീ മാത്രം എൻ വിരൽത്തുമ്പിൽ നിറയുന്നു  എൻ ആശ്വാസമായി, വിശ്വാസമായി ഔഷധമായി, അക്ഷരക്കൂട്ടിൽ ഈണമായി. നീ മാത്രമെൻ ഏക സാന്ത്വനമായ്‌ മൗനത്തിൻ താളത്തിൽ താങ്ങായുണരുന്നു! ചിന്തതൻ താളുകളിൽ കാണുന്നു ഞാൻ, കഴിഞ്ഞു പോയ നാൾവഴികൾ. പടലപ്പിണക്കങ്ങൾ, പരിഭവങ്ങൾ, എല്ലാം ചിരികളിയിൽ മാഞ്ഞ നാളുകൾ. മധുരനോവുകൾ തന്ന വേളകളും, ഇനി ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞും... ഓർമ്മതൻ തീരത്ത് തിരയായ് നുരയുന്ന, കാലത്തിൻ ഗീതമായി കൂടെയുണ്ടാവണേ. തളരുന്ന വേളകളിൽ താങ്ങായി, തണലായി, എന്നുമുണ്ടാവണേ നിത്യശാന്തിയിൽ ആഴ്ന്നുപോവോളം! ഇനിയുമീ ഏകാന്തയാത്രയിൽ വഴികാട്ടിയായ്, ശൂന്യതയിൽ നിറയുന്ന പ്രകാശമായ് കൂടെവരൂ, നിശ്വാസമെൻ കവിതയിൽ ലയിച്ചു ചേരും വരെ, ഒരു സ്നേഹഗീതമായ് നീ മാത്രമുണ്ടായാൽ മതി. ജീ ആർ കവിയൂർ  02 04 2026 (തിരുവല്ല , കവിയൂർ)

പൂർണ്ണത

 പൂർണ്ണത  അഹം എന്ന കനൽ തണുത്തുപോയേടത്ത്, അഗ്നിയെന്ന സത്യം തെളിയുന്നു ഉള്ളിൽ. "ഞാൻ" എന്ന വാക്കിന്റെ മറയൊന്നു നീങ്ങവേ, ശൂന്യതയിൽ വിരിയുന്നു പ്രപഞ്ചത്തിൻ ഗീതം. എഴുത്തും വായനയും, ചോദ്യവും ഉത്തരവും, ഈ വൃക്ഷച്ചില്ലയിൽ ലയിക്കുന്ന വേളയിൽ; അകവും പുറവും രണ്ടല്ലെന്നുണരുമ്പോൾ, അനന്തത തൻ മൗനത്തിൽ ഞാനിതാ പൂർണ്ണൻ! ഇനി വഴിതെറ്റില്ല, ഞാൻ എന്നെ തേടില്ല, കണ്ടെത്തി ഞാൻ എന്നെ, പരമപൊരുളിൽ; വാക്കുകൾ തീരുന്നു, കവിതകൾ മൗനമാം, ഈ പ്രപഞ്ചമൊന്നായ് ഞാനെന്ന സത്യത്തിൽ! ജീ ആർ കവിയൂർ  01 05 2026 (കവിയൂർ, തിരുവല്ല)

അനന്തവ്യാപി പ്രകാശം

 അനന്തവ്യാപി പ്രകാശം അനന്തമായി പടരുന്ന പ്രകാശം,   ലോകം മുഴുവൻ നിറയ്ക്കുന്നു.   ഇരുളിന്റെ മറകൾ നീക്കുമ്പോൾ,   പുതിയ വഴികൾ തുറക്കുന്നു.   സൂര്യകിരണം വീണിടങ്ങളിൽ,   ജീവൻ ഉണർന്ന് വിരിയുന്നു.   പ്രകാശത്തിന്റെ ഈ സാന്നിധ്യം,   ആശയുടെ ദീപം തെളിയിക്കുന്നു.   അവസാനമില്ലാത്ത ഈ വെളിച്ചത്തിൽ,   ഹൃദയം ദിശ കണ്ടെത്തുന്നു.   അനന്തവ്യാപി ഈ തേജസിൽ,   ജീവിതം അർത്ഥം കണ്ടെത്തുന്നു.   ജീ ആർ കവിയൂർ  01 05 2026 (കവിയൂർ, തിരുവല്ല)

പളനിമല കാവൽക്കാരൻ: ഹിഡുംബൻ-മുരുകൻ ഭക്തിഗാനം

Image
 പളനിമല കാവൽക്കാരൻ: ഹിഡുംബൻ-മുരുകൻ ഭക്തിഗാനം പല്ലവി: പളനിമല കാവലാളാം ഹിഡുംബൻ സ്വാമി മുരുകൻ തൻ പ്രിയ ഭക്തൻ ഹിഡുംബൻ സ്വാമി.. കാവടി തോളിലേറ്റി മലകൾ താണ്ടി മലയടിവാരത്തിൽ കാത്തുനിൽപ്പൂ.. (പളനിമല...) അനുപല്ലവി: പിച്ചകപ്പൂവിൻ ഗന്ധം ഒഴുകി വരും വീഥികൾ കല്ലുപാകിയ പടവുകളിൽ ഭക്തിതൻ സ്പന്ദനം.. വിരക്തനായ സാധുവിൻ മൗനപ്രാർത്ഥന പോലെ പളനി വേലവന്റെ തിരുമുറ്റമെത്തിടാം.. ചരണം: അഗസ്ത്യമുനി തൻ നിയോഗത്താൽ മലകൾ ചുമന്നു  മുരുകന്റെ ലീലയാൽ പളനിയിൽ താങ്ങിന്നു.. കാവടി ചിന്തിൻ ഈണമായ് ഹിഡുംബൻ സ്വാമി പാടുകയായ്  ഭക്തർക്ക് തുണയായി മുൻപേ നടക്കുന്ന. ശക്തിവേലവന്റെ കാവൽക്കാരനായ് നിത്യവും വാഴുന്ന പുണ്യരൂപം.. മംഗളം: പഴനിമല വാഴുന്ന ഹിഡുംബൻ സ്വാമിക്ക് ഹരോഹര.. ഹരോഹര.. കതിർകാമ വേലവന്റെ കാവൽക്കാരന് ഹരോഹര.. ഹരോഹര.. ജീ ആർ കവിയൂർ  27 04 2026 (കവിയൂർ , തിരുവല്ല)

കവിത നൽകിയ ആത്മ സംതൃപ്തി

 കവിത നൽകിയ  ആത്മ സംതൃപ്തി എന്തേ നീ കേൾക്കാതെ പോയി? എരിയുന്ന വേനലിൻ്റെ നോവിൽ, മിഴിനീരൊഴുകിയ കവിളിലെ ലവണത്തിൻ നഖക്ഷതങ്ങൾ. വേഴാമ്പൽ മനസ്സായി മാറുമ്പോൾ, കേട്ടുവോ നിൻ കാൽച്ചിലമ്പൊലി? കാതിലലച്ചു മിന്നൽപിണരിൻ്റെ നാദം, മയിലുകൾ പീലി വിടർത്തിയാടി. മണ്ണിൻ്റെ ഗന്ധമായ് നിന്നോർമ്മകൾ, മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച തൂവലും, വർണ്ണങ്ങൾ വിതറിയ വളപ്പൊട്ടുകളും, എന്നിലെ മധുരനോവിൻ മഷിയാൽ കുറിച്ചു നിനക്കായ് ഈ അക്ഷരമലരുകൾ. അലയൊടുങ്ങാത്തൊരീ ആത്മദാഹം, നിന്നിലലിയുന്നൊരദ്വൈത സത്യമായ്, കാലാതീതമാം നിൻ കാരുണ്യവർഷത്തിൽ, എൻ മൗനം പ്രണവമായ് മാറുന്നു. ആദിമധ്യാന്തമില്ലാത്തൊരു മഹാപ്രവാഹമായ്, എന്നിൽ നീ നിറയുമ്പോൾ, ഞാനെന്ന തുള്ളി നിൻ നിത്യതതൻ സാഗരത്തിൽ, എന്നേക്കുമായ് ലയിക്കുന്നു. ജീ ആർ കവിയൂർ  27 04 2026 (കവിയൂർ , തിരുവല്ല)