Posts

പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ

Image
 പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ റാന്നി മുണ്ടക്കയം എരുമേലി വഴി തഴുകി വരുന്ന പീരുമേടിൻ്റെ  കാറ്റിനുമുണ്ട് പറയുവാൻ കൊളുന്തിൻ്റെയും ഗ്രാമ്പൂവിൻ്റെയും ഏലത്തിൻ്റെയും ഗന്ധം നിറയുന്നു നോവിനെ മറക്കും കാഴ്ചകൾ  ചുരങ്ങൾ ചുരത്താനൊരുങ്ങും മാറിടം പോലെ മലകളും യാത്രക്കാരൻ നൽകും ആഹാര സാധനങ്ങൾക്ക് കാത്തു നിൽക്കും വാനരകൂട്ടങ്ങൾ മനസ്സിന് ആശ്വാസം നൽകും തമിഴിൻ്റെ അഴകു പകർന്നു തലയാട്ടും തെങ്ങിൻ തലപ്പുകൾ വലലൻ്റെ വിയർപ്പിൻ്റെ വർണ്ണം നിഴൽ പകരും ജാലക ദൃശ്യങ്ങൾ യന്ത്ര കൈകളാൽ കൊയ്തു മെതിക്കും  നെല്ലിൻ കുമ്പാരങ്ങൾ കുളിർ പകരും സൗഭാഗ്യത്തിന് ചാരുത നൽകുന്ന  വഴിയോര കൺ തുറക്കുന്നു ഉള്ളകം വാക്കുകൾക്ക് വേണ്ടി അക്ഷരങ്ങൾ തിരക്കി യാത്ര തുടരുന്നു കവി മനം ജീ ആർ കവിയൂർ  25 04 2026 ( പഴനി അടുക്കുന്നു)

തങ്കഭസ്മകുറിയണിഞ്ഞ്

Image
 തങ്കഭസ്മകുറിയണിഞ്ഞ് തങ്കഭസ്മകുറിയണിഞ്ഞ് തങ്കവേലും കൈയ്യിലേന്തി തിങ്കൾക്കല ശോഭയോടെ നിൽക്കും തങ്കമയിലേറിയവനേ മുരുകാ നീ ശരണം. ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  തൈപ്പൂയത്തിരുനാളിൽ പിറന്നവനേ താരഹാരമണിഞ്ഞവനേ ശിവനു- തിരുമകനേ. തൊഴുതുവലംവെച്ച് വരുന്നവർക്ക് താങ്ങും തണലായ് നിൽകുവനേ ഗുഹനേ ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  വള്ളീമണാളാ പഴനിവാസാ വാഴുക വാഴുക എന്നുള്ളത്തിൽ വന്നു നീ വന്നു വിളയാടുക വേലവനേ വരിക നീ വരം തന്നു കാത്തു കൊള്ളുക. ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  ജീ ആർ കവിയൂർ  25 04 2026 ( കവിയൂർ,തിരുവല്ല )

സ്മൃതിധാര

Image
 സ്മൃതിധാര രചന: ജി ആർ കവിയൂർ നിൻ സ്മൃതികളിൽ മയങ്ങിയുണരുന്നു നിത്യമെന്നും നിർമ്മലമാം മിഴികളുടെ നീർത്തുള്ളികളാൽ നിർജ്ജലീകരണത്താൽ നീറുന്ന മനസ്സുമായി നിരാലംബമായ് നിൽക്കുന്നീ നിമിഷങ്ങളിൽ... മരുഭൂമിയിലൊരു തണൽ തേടിടും പഥികൻ പോൽ മറവിതൻ ചിതകളിൽ നിൻ മുഖം തിരയുന്നു ഞാൻ മൗനത്തിൻ വൽക്കലം മൂടിയീ വീഥിയിൽ  മരിക്കാത്ത ഓർമ്മതൻ ഭാരവും പേറി... പാതിവഴിയിൽ മുറിഞ്ഞൊരാ ഗാനം  പ്രാണന്റെ തന്ത്രിയിൽ വിങ്ങുന്നു രാഗങ്ങൾ പെയ്തു തോരാത്തൊരീ വർഷമേഘങ്ങളിൽ പഴയൊരു സ്നേഹത്തിൻ ഗന്ധം തിരയുന്നു. ഇനിയൊരു ജന്മത്തിൻ തീരത്തണയുവാൻ ഇടറുന്ന പദവുമായ് കാത്തുനിൽപ്പൂ സഖീ നിൻ സ്വരമൊരു തുള്ളി പീയൂഷമായ് വരാൻ നിർജ്ജീവമീ മണ്ണിൽ കാത്തിരിപ്പൂ തനു. --- *ഓർമ്മകളുടെ ഈ നീർച്ചാലിൽ, മറുപടിയില്ലാത്ത സന്ദേശങ്ങളും മൗനമായി മാറുന്ന നീല അടയാളങ്ങളും (Blue Ticks) വിങ്ങുന്ന രാഗങ്ങളായി പെയ്യുന്നു.*

മുരുക ഭക്തിഗാനം: "ശരണം തവ ചരണം"

Image
 മുരുക ഭക്തിഗാനം: "ശരണം തവ ചരണം" പല്ലവി: മുടിമുറിച്ചു മുരുകന്റെ മഹാദർശനം മയിലിനും കുയിലിനും മാരിവില്ലിനും മറക്കാനാവാത്ത മഹനീയ ഭാഗ്യമേ മുരുകാ മനമുരുകി ശരണം ശരണം. അനുപല്ലവി:  куളിച്ചു ശുദ്ധിയായ് മാലയണിഞ്ഞു കാവടി ചിന്തിൻ ഭക്തിയിൽ ലയിച്ചു കാൽനടയായി ശരണം വിളിച്ചു കല്ലും മുള്ളും ചവിട്ടി വരും കാലുകൾക്ക് ശാന്തി പകരൂ നീ  കൈതൊഴുന്നേൻ ശരണം തവ ചരണം. ചരണം 1: പാലഭിഷേകം ആടാൻ മുരുകാ പാലുമായ് വരുന്നു നിൻ ചാരെ പഞ്ചാമൃതവും ചന്ദനവും നെഞ്ചിൽ നിറയെ നിൻ രൂപവും ആറുമുഖാ നിൻ പുഞ്ചിരിയാൽ ആധി വ്യാധികൾ മാറ്റിടണേ... ചരണം 2: കുന്നിൻ മകൾ തൻ ജന്മപുണ്യമേ മാമലയിൽ വാഴും ഭഗവാനേ ശരണം കുഞ്ഞുമക്കൾക്ക് തുണയേകണേ വേൽ മുരുകാ നിൻ വേൽ തുണയാൽ വിഘ്നങ്ങളൊന്നും വരാതെ കാക്കണേ... അവസാന വരികൾ പഴനിയിൽ വാഴും കതിർവേലാ... കൈതൊഴുന്നേൻ ശരണം... ശരണം ശരണം! ജീ ആർ കവിയൂർ  27 04 2026 ( കവിയൂർ, തിരുവല്ല)

കാലമെന്ന പുഴ

കാലമെന്ന പുഴ തിരികെ ഞാനൊന്നു നടന്നിരുന്നെങ്കിൽ  മാറ്റാനല്ലയൊന്നും, മറിച്ച് വീണ്ടും- അറിഞ്ഞതൊക്കെയും ആഴത്തിലൊന്നുകൂടി അനുഭവിച്ചറിയാൻ മാത്രമായ് വിണ്ടും... അമ്മതൻ പുഞ്ചിരി കണ്ടുനിൽക്കാൻ മാത്ര- മൊരു കുഞ്ഞായി വീണ്ടും പിറന്നിരുന്നെങ്കിൽ! താലോലമാടാൻ മടിയിൽ കിടന്നുകൊണ്ട്,  ആ സ്നേഹമന്ത്രം നുകർന്നിരുന്നെങ്കിൽ! പഴയൊരാ പാഠശാലാ മുറ്റത്തന്ന്  പിരിഞ്ഞുപോയൊരാ ചങ്ങാതിക്കൂട്ടത്തെ, കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുവട്ടം- ആ തമാശകളിൽ മുഴുകാമായിരുന്നു! മക്കളോടൊപ്പം കളിച്ചുല്ലസിക്കുവാനും, നൽകാൻ മറന്ന സ്നേഹം പകരുവാനും, ആയുസ്സിലല്പം കൂടി മിച്ചമുണ്ടെങ്കിൽ- ആർദ്രമായീ ലോകത്തോട് ചേരാമായിരുന്നു! ജീ ആർ കവിയൂർ  23 04 2026 (തിരുവല്ല, കവിയൂർ)

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ ഇന്നോളം നിനക്കെന്നും തണലായ്‌ കൂട്ടുണ്ടായിരുന്നു, നാടും നഗരവും, പ്രിയരും, അച്ഛനമ്മമാരും. ഇനിമുതൽ നീ ഏകയായ് ഒരു ജീവിതം– നയിക്കേണ്ടിടത്തെത്തുകയായ്, മകളേ... പരിചിതമല്ലാത്തൊരീ പുത്തൻ ലോകത്ത് നിനക്കു കൂട്ട് നിന്റെ മനക്കരുത്തു മാത്രം. പുഞ്ചിരിച്ചെതിരേൽക്കും ലോകത്തെ– തിരിച്ചറിവോടെ നീ നേരിടുക. നേരുള്ള കൊടുക്കൽ വാങ്ങലുകളാൽ, ശാന്തമായ് മുന്നേറുക ലക്ഷ്യത്തിലേക്ക്. വിമർശനശരങ്ങളെ ഭയക്കാതെ നീങ്ങുക, വിവേകം തുണയാവാൻ നിത്യവും ധ്യാനിക്കുക. പുറംലോകം പോലെയുണ്ടൊരു ഉള്ളം– ലോകമെന്ന സത്യം മറക്കാതിരിക്കുക. വിജയം വരിച്ചു നീ മടങ്ങിയെത്തുക, നിൻ ഉള്ളിലെപ്പോഴും മായാതെ നിൽക്കട്ടെ– നമ്മുടെ നാടും നമ്മൾ തൻ കുടുംബവും. ജി ആർ കവിയൂർ  23-04-2026 (തിരുവല്ല, കവിയൂർ)

ഞാനൊരു ഗാനമായി ( സിനിമ ഗാനം)

ഞാനൊരു ഗാനമായി ( സിനിമ ഗാനം) പല്ലവി: ഞാനൊരു ഗാനമായി നിൻ  കാതിൽ പാടാം ഈണമോടെ  നിളതൻ ഓളങ്ങൾ പോലെ തെന്നി  പാറി നടക്കാം ഇളം കാറ്റിൽ മെല്ലെ  ഇടനെഞ്ചിൻ താളമോടെ  ഹൃദയവാതായനം തുറന്നു  കാത്തിരിപ്പൂ നിനക്കായ്  വരില്ലേ അനുരാഗ ഭാവമോടെ  അനുപല്ലവി: നിദ്രയില്ലാ നേരത്ത്  നിറമേറിയ കനവോരത്ത്  നിലാവിൻ്റെ നീലിമയിൽ  നിഴലായി മാറിയോ നീ... മഞ്ഞുതിരും യാമങ്ങളിൽ  നമ്മൾ ഒന്നായ് ചേർന്ന നേരം  മൂകമാം ഈ മൗനമൊഴികൾ  പാടിയോ പ്രിയേ ഗീതമായി... ചരണം: പൂത്തുലഞ്ഞ വാകതൻ തണലിൽ  പൂങ്കൊടി പോൽ നീ നിന്നുവോ  പീലിനീർത്തും പ്രണയവർണ്ണങ്ങൾ  കണ്ണിൽ കൗതുകം തീർത്തുവോ... മാഞ്ഞുപോയൊരു കാലമെങ്കിലും  ഓർമ്മയിന്നും മാധുര്യം...  കാതോരമെത്തും നേർത്ത കാറ്റിൽ  നിന്റെ പുഞ്ചിരി തൂവലായ്... ജീ ആർ കവിയൂർ  23 04 2026 ( തിരുവല്ല, കവിയൂർ)