Posts

ശ്രീ കൃഷ്ണ കാരുണ്യാമൃതം

Image
ശ്രീ കൃഷ്ണ കാരുണ്യാമൃതം അമ്പാടി മേയുന്ന ഗോപാലബാലാ, മൺതരിയായി ഞാൻ മാറിയ നാളിൽ, നിൻ കാൽക്കൽ വീഴാൻ കൊതിക്കുന്ന നെഞ്ചിൽ, നിൻ പാദമുദ്രകൾ ചാർത്തണേ കണ്ണാ! സ രി ഗ മ പ ധ നി സ കൃഷ്ണാ... ഗുരുവായൂരപ്പാ... മനസ്സിൽ നിറഞ്ഞു നിന്നേകിയ സ്നേഹം, മറക്കാതെ സൂക്ഷിക്കും എൻ ജീവനിൽ! കുളിർക്കാറ്റുപോലെ നീയെന്റെ മുന്നിൽ, മൃദുവായ സ്പർശമായ് വന്ന നാളിൽ, ഒരുനാൾ ഭിക്ഷാദേഹിപോൽ നിന്റെ മുന്നിൽ, നിന്നെത്തന്നെ സമ്മാനമായി നൽകിയെങ്കിൽ! സ രി ഗ മ പ ധ നി സ കൃഷ്ണാ... ഗുരുവായൂരപ്പാ... ഒരു മടിയും കൂടാതെ നൽകുമെന്നറിയാം, കഥകളിലൊക്കെ ഞാൻ കേട്ടതല്ലോ! സ്വപ്നത്തിലെങ്കിലും നിന്നെ ഞാൻ കണ്ടു, ആ സ്വപ്നം ഒടുങ്ങാത്തതാകാൻ കൊതിച്ചു, നിന്നെയറിയാൻ വേണ്ടി ഈയുള്ളവൻ, കണ്ണാ, നിൻ പാദത്തിൽ നമസ്കരിക്കുന്നു! സ രി ഗ മ പ ധ നി സ എന്റെ ചുണ്ടിൽ നിൻ നാമം മാത്രം തുളുമ്പും, എൻ ജന്മം സഫലമായ് മാറുന്ന വേള, കൃഷ്ണാ... ഗുരുവായൂരപ്പാ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

സ്വയം മാറ്റാം, ജീവിതം, ശ്രമിക്കുക

Image
സ്വയം മാറ്റാം, ജീവിതം, ശ്രമിക്കുക മനസ്സിൻ്റെ മേളം മുറുകുമ്പോഴും പ്രഹരതിന് തീവ്രതയാൽ  ഇടം തലയുടെ നോവ് വലം തലയറിഞ്ഞില്ല ഒട്ടുമേ  ശബ്ദങ്ങൾ ഉള്ളിലുയരുമ്പോൾ  ചിന്തകൾ നമ്മെത്തളർത്തുമ്പോൾ  ജീവിതം ഇരുണ്ടതാകുമ്പോൾ  കണ്ണാടി നോക്കി ചോദിക്കൂ  ഭയത്തിന്റെ കല്ലുകൾ മാറ്റുവാൻ  നല്ലൊരു നാളെയെ തീർക്കുവാൻ  നിന്നിലെ ശക്തിയെ കണ്ടെത്താൻ  നിന്നോട് നീ തന്നെ സംസാരിക്കൂ  തോൽവികൾ ജീവിതമല്ലല്ലോ  മോശമായ് ചിത്രങ്ങൾ വരച്ചാലും  നാളത്തെ നാളുകൾ നമ്മുടേത്  വിജയം തീർച്ചയായും നമ്മുടേത്  മൂന്നു ദിനങ്ങൾ നീ കാത്തിരിക്കൂ  ചിന്തകൾ ശുദ്ധമായി സൂക്ഷിക്കൂ  നല്ലൊരു നാളെയെ പുൽകീടാൻ  പുഞ്ചിരി തൂകി നീ മുന്നേറൂ  സ്വന്തം കഴിവുകളിൽ വിശ്വാസം  മറ്റുള്ളവരുടെ വാക്കിന് വിരാമം  സ്വപ്നങ്ങൾ പൂവിടും ലോകത്തിൽ  നീ തന്നെ രാജാവ് ഈ ജീവിതത്തിൽ  കണ്ണീരിൻ അന്ത്യം കുറിക്കുവാൻ  പുതിയൊരു സൂര്യനായ് ഉദിക്കുവാൻ  നിന്നിലെ അഗ്നിയെ കാത്തിടാൻ  നിന്നോട് നീ തന്നെ പറഞ്ഞിടൂ  ഭയത്തിന്റെ മതിലുകൾ തകർക്കുമ്പോൾ  പുതിയൊരു വെളിച്ചം ...

തീരത്തെ മൗനം ( പ്രണയ ഗാനം)

Image
തീരത്തെ മൗനം ( പ്രണയ ഗാനം) ശാന്തമായീ തീരത്ത് നമ്മളൊന്നായി കടലിന്റെ അലകളിൽ പ്രണയം നിറയുമ്പോൾ കാലം മറന്നൊരു നിമിഷത്തിൽ നമ്മൾ മാത്രം ഹൃദയത്തിൻ തുടിപ്പായ് എന്നെന്നും അരികിൽ നീ... നിലാവ് പൂക്കും രാത്രിയിൽ നിൻ കൺകളിൽ ഞാൻ കാണുന്നു വാർമുകിലുകൾ മായും വാനം പോൽ നിർമ്മലമായൊരു സ്വപ്നം കാറ്റിൻ കൈകളിൽ മെല്ലെ വന്നു പ്രണയത്തിൻ ഗാനം മൂളുന്നു അകലെയാണെങ്കിലും അരികിലാണ് നീ എന്റെ ഹൃദയത്തിൻ തുടിപ്പായ്... കടലിന്റെ തീരത്ത് നമ്മൾ കാലടിപ്പാടുകൾ ബാക്കിയാക്കി അലിവോടെ ഈ രാവുറങ്ങുമ്പോൾ ഓർമ്മകൾ പൂത്തുലയുന്നു കാലം മറന്നൊരു നിമിഷത്തിൽ നമ്മൾ രണ്ടുപേർ മാത്രം പ്രാണനിൽ പടരുന്ന മാന്ത്രികമായ പ്രണയത്തിൻ അമൃത് പോലെ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

കുയിലേ (പ്രണയ ഗാനം)

Image
കുയിലേ (പ്രണയ ഗാനം) കുയിലേ കുയിലേ  കൂവും കുയിലേ  നാട്ടുമാവിൻ കൊമ്പിലിരുന്ന് കൂവും കുയിലേ  കൂവും കുയിലേ നിന്റെ പാട്ടിൽ എന്തിനു നോവിൻ സ്വരം? എന്നെപ്പോലെ വിരഹത്തിലോ നീയും? എന്തേ നിൻ ചുണ്ടിൽ നിറയുന്നത് വിഷാദരാഗം? പൂത്തുലഞ്ഞൊരു പൂവിൻ ചില്ലയിൽ പൂവിതളൊന്നു തേങ്ങുന്നുവോ? പാതിവഴിയിൽ പിരിഞ്ഞുപോയൊരു പ്രണയകഥ നീ പാടുന്നുവോ? ഓരോ കാറ്റിലും നിൻ നൊമ്പരമോ? എൻ ഹൃദയത്തിൽ ഒളിപ്പിച്ചുവച്ച എൻ അനുരാഗത്തിൻ പ്രതിധ്വനിയോ? നീ പാടുന്നതു പഞ്ചമത്തിലോ? അതോ യമുനാകല്യാണിയിലോ? പറയൂ പറയൂ കള്ളി കുയിലേ കുയിലേ കുയിലേ... കുയിലേ കുയിലേ വീണ്ടും പാടൂ നീ മറന്നുപോയൊരു മധുരരാഗം, നീ പാടും പോലെ എൻ മൗനമൊക്കെയും ആനന്ദഭൈരവിയായ് മാറട്ടെ കുയിലേ... രചന: ജീ ആർ കവിയൂർ 26-08-2026 (തിരുവല്ല, കവിയൂർ)

ഗുരുസംഹിതയുടെ നിഴലുകൾ

Image
ഗുരുസംഹിതയുടെ നിഴലുകൾ ഗുരുപീഠങ്ങളിൽ തീർത്ത തടവറകൾ, സ്വാർത്ഥതയ്ക്കായ് തീർത്ത വിധിവിലക്കുകൾ; ഓർമ്മകളിൽ പോലും മായാതെ നിൽക്കും അർഹത കവർന്നൊരു ശാപവാക്കുകൾ. അറിയാതെ മൂടിയ ലക്ഷ്യങ്ങൾക്കായി, അറിവിൻ വഴികളിൽ കെട്ടിയ വേലികൾ; ഗുരുദക്ഷിണയെന്ന പേരിൽ വീണ്ടും വിരൽ മുറിച്ചെടുക്കും വിധിന്യായങ്ങൾ. ചോദ്യങ്ങൾ മുന്നിൽ പതറി നിന്നവർ, ഉത്തരം തേടി മൗനമായവർ; അധികാരഗർവ്വത്തെ ചോദ്യം ചെയ്തപ്പോൾ വേദവചനങ്ങൾ നിശ്ശബ്ദമായോ? അറിവിൻ പ്രകാശമാകേണ്ട പീഠങ്ങൾ, അഹങ്കാരഭാരത്തിൽ തകർന്നുവീഴും; ശിഷ്യൻ വളരേണ്ട ഗുരുസന്നിധിയിൽ നിഴലായ് ചില ദാസ്യചരിത്രങ്ങൾ പിറക്കും. ഗുരുവിൻ ഹിതം മാത്രം നിയമമാകുമ്പോൾ, ശിഷ്യൻ്റെ സ്വപ്നം എവിടെ വിരിയും? അറിവിനു മുന്നിൽ വാതിലടച്ചാൽ അനീതിയുടെ ഇരുട്ട് എങ്ങനെ മാറും? ചരിത്രത്തിൻ ഏടുകൾ തുറന്നുനോക്കുമ്പോൾ മുറിവുകൾ ഇന്നും ചോരപൊടിക്കും; ഏകലവ്യന്റെ മുറിഞ്ഞ വിരൽ ചോദിക്കും— “അറിവിനും അർഹതയ്ക്കും വിലയുണ്ടോ?” ഗുരുവെന്ന നാമം പ്രകാശമാകട്ടെ, ശിഷ്യഹൃദയത്തിൽ ദീപമായ് ജ്വലിക്കട്ടെ; അധികാരമല്ല, അറിവിൻ കരുണ ഗുരുസംഹിതയുടെ സത്യമായ് മാറട്ടെ. രചന: ജീ ആർ കവിയൂർ 26-08-2026 (തിരുവല്ല, കവിയൂർ)

ചിന്തിച്ചിരിക്കെ നിന്നെക്കുറിച്ച്

Image
ചിന്തിച്ചിരിക്കെ നിന്നെക്കുറിച്ച് ചിന്തിച്ചിരിക്കെ അന്തിക്ക് നീ വന്നു ചന്തം നിറഞ്ഞ പുഞ്ചിരി കണ്ട് കാന്തിയാലേ തുരുമ്പില്ലാ ഇരുമ്പ് കാന്തം പോലെ തോന്നി മനസ്സിന് മന്താരപ്പൂവിൻ മണംപോലെ നീ മന്ത്രിച്ചോതൊക്കെ മധുരം പകർന്നു, മാന്ത്രിക സംഗീത ലഹരിയിൽ മറന്നു ശാന്തമായ് സന്ധ്യയും നിലാവും. കാന്താരമാകെ മാറ്റൊലി കൊണ്ടു അന്തിത്താരകൾ കണ്ണിമ ചിമ്മി, അന്ത്യമാം അനുഭൂതിയിൽ ലയിച്ചു സന്തത സഹചാരിയായ് വിരഹം നിറഞ്ഞു. മുന്തിരിച്ചാറിൻ മധുരം പോലെ പന്തിയൊരുക്കിയൊരു സന്ധ്യയിൽ, സന്തോഷമേകിയ വേളയിൽ സാന്ത്വനമായ് മാറിയെന്നാളും. പന്തം തെളിഞ്ഞൊരു പാതയിൽ നിൻ തന്തിയിൽ ഉണർന്നൊരു മധുരരാഗം, പന്തീരടി ദൂരം അകന്നുപോയാലും എന്തോ നിന്നെ മറക്കാനാവില്ല. ജീ ആർ കവിയൂർ  26 08 2026 ( തിരുവല്ല, കവിയൂർ)

സ്വർണ്ണവെളിച്ചത്തിൻ തിരുവോണം

Image
സ്വർണ്ണവെളിച്ചത്തിൻ തിരുവോണം  പൊന്നോണപ്പുലരിയിൽ പൊൻകതിരായിട്ട് തുമ്പികൾ പാട്ടുമായ് തുയിലുണർന്നീടുന്നു, പൂക്കാലപ്പൊലിമയിൽ പൂവിൻ സുഗന്ധത്തിൽ പൂത്തുലയും മാനങ്ങൾ സ്നേഹസൗരഭ്യത്തിൽ! പുതുമണമുള്ളതാം ഓണക്കോടിയുടുത്ത് ചെറുപുഞ്ചിരികളിൽ ഹൃദയങ്ങൾ പൂക്കട്ടെ, കൈകോർത്തു നിൽക്കുമ്പോൾ സ്നേഹമൊരു പൂമഴയായ് കുടുംബബന്ധങ്ങളിൽ നന്മ നിറയട്ടെ! മാവേലിനാടിന്റെ മധുരമാം ഓർമ്മയിൽ മാനവസ്നേഹത്തിൻ വിളക്കുകൾ തെളിയട്ടെ, സമത്വത്തിൻ സന്ദേശം മനസ്സിൽ വിരിഞ്ഞിട്ട് സാന്ത്വനപ്പൂക്കളം ലോകമെങ്ങും നിറയട്ടെ! തിരുവോണനിലാവിൽ സ്വപ്നങ്ങൾ പൂവണിഞ്ഞ് തിരിനീളുമീ വഴിയിൽ ഐശ്വര്യം വരേണം, ഹൃദയത്തിൻ തുടിപ്പോടെ സ്നേഹമൊന്നായ് പകരാം സന്തോഷസമൃദ്ധമായൊരു തിരുവോണാശംസകൾ  ജീ ആർ കവിയൂർ  26 08 2026 ( തിരുവല്ല, കവിയൂർ)