Posts

മേഘച്ചായൽ (Shadow of Clouds)

 മേഘച്ചായൽ (Shadow of Clouds) മഞ്ഞുമേഘങ്ങൾ ആകാശത്ത് ആവിഷ്കരിക്കുന്നു,   കാറ്റിന്റെ സാന്നിധ്യം വിരലുകൾ പോലെ പരക്കുന്നു.   നിഴലുകളുടെ മൃദുലതയിൽ കണ്ണുകൾ വിരിയുന്നു,   ഹൃദയം ആകാശം തേടി ഉയരുന്നു.   പുഴയുടെ മഞ്ഞിൽ പ്രതിബിംബങ്ങൾ തിളങ്ങുന്നു,   മഴയുടെ തുള്ളികൾ മനസ്സിൽ കഥപറയും.   വേനൽകാലം മറഞ്ഞു പുണരുന്ന മൗനം,   പക്ഷികളുടെ പാട്ട് വീഥികളിൽ ഒഴുകുന്നു.   പ്രകൃതിയുടെ സ്വരങ്ങൾ ഹൃദയത്തെ തൊടുന്നു,   നിറങ്ങൾ മേഘങ്ങൾക്കിടയിലൂടെ കടന്നുപോകുന്നു.   ഓർമ്മകളുടെ നിഴൽ വീണ്ടും ഉണരുന്നു,   മേഘച്ചായൽ ഹൃദയത്തിൽ ചിരിക്കുന്നു. ജീ ആർ കവിയൂർ  19 02 2026 (കാനഡ, ടൊറൻ്റോ).

ഇനിയും ഉയരേണ്ടിയതുണ്ട് (കവി & സിവിൽ എൻജിനീയർ എന്ന നിലയിൽ)

Image
 ഇനിയും ഉയരേണ്ടിയതുണ്ട്  (കവി & സിവിൽ എൻജിനീയർ എന്ന നിലയിൽ) ഇന്നും ഞാൻ വിദ്യാർത്ഥി ശ്രദ്ധയോടെ വരകൾ വരയ്ക്കുന്നു, വിദഗ്ധതയോടെ തിരുത്തുന്നു, അവിസ്മരണീയ സ്വപ്നങ്ങൾ സൃഷ്ടിക്കുന്നു. എൻജിനീയറിങ് എന്റെ കൈകളെ രൂപപ്പെടുത്തി. കവിത എന്റെ ഹൃദയം രൂപപ്പെടുത്തി. കൽപനയാണ് എന്റെ സത്യ എൻജിനീയറിങ്. കവിത — ഉയരാനുള്ള എന്റെ മരമാകുന്നു, സുഖകരമായ എന്റെ കുപ്പായവും. ഞാനും ബഹുദൂരം സഞ്ചരിച്ചു, എന്നാൽ വഴി മുന്നിലേ നീണ്ടു കിടപ്പു. ഇനിയും പാലങ്ങൾ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്, കാവ്യങ്ങൾ ജീവിപ്പിക്കേണ്ടതുണ്ട്. അനുഭവം എനിക്ക് കൂട്ടായ് ഉണ്ടെങ്കിലും ആകാംക്ഷ മുന്നിൽ നടക്കുന്നു. യാത്ര തുടരുന്നു നിഴലുകൾ നീളുന്നു ഞാനും അതോടൊപ്പം അനന്തതയിലേക്ക് ജീ ആർ കവിയൂർ  19 02 2026 (കാനഡ, ടൊറൻ്റോ)

പരമമായ സമർപ്പണം (ഗാനം)

Image
 പരമമായ സമർപ്പണം            (ഗാനം) തിരുമുൽ കാഴ്ചയായി നൽകാൻ  സർവ്വവും അവിടുത്തെതല്ലേ  കാണുന്നതും കേൾക്കുന്നതും  നിന്നെ കുറിച്ചല്ലേ ആത്മസ്വരൂപനേ... പൂമാലകളോ കുയിൽ പാട്ടോ  വാക്കുകളോ പ്രപഞ്ചത്തിൻ  രാഗതാളമോ  അവയൊന്നും അന്യമല്ലല്ലോ  ഈ നന്ദിതൻ ഹൃദയാക്ഷരപ്പൂക്കളല്ലേ... തിരുവാഭരണവും പ്രാർത്ഥനയുമെല്ലാം  നിൻ സാന്നിധ്യമറിയാൻ ഒരു വഴി മാത്രം  സഹജമായ ശാന്തിയും സ്നേഹവും  അതല്ലോ പരമമായ സമർപ്പണം... തിരുമുൽ കാഴ്ചയായി നൽകാൻ  സർവ്വവും അവിടുത്തെതല്ലേ  കാണുന്നതും കേൾക്കുന്നതും  നിന്നെ കുറിച്ചല്ലേ ആത്മസ്വരൂപനേ... ജി ആർ കവിയൂർ 18-02-2026 (കാനഡ, ടൊറൻ്റോ) Supreme Surrender To offer before Your sacred presence— Is not everything already Yours? All that is seen, all that is heard, Is it not about You, O Form of the Self? Garlands of flowers, the cuckoo’s song, Words, or the rhythm of the cosmos— None of these are separate from You; They are but flowers of gratitude from this heart. Sacred ornaments and all prayers Ar...

ശ്രീ കൃഷ്ണ കീർത്തനം

 ശ്രീ കൃഷ്ണ കീർത്തനം രാഗം: ചാരുകേശി  താളം: ആദിതാളം  കൃഷ്ണ കൃഷ്ണാ കംസ സംഹാര ധീരാ കൃപാനിധേ ഞങ്ങളെ പാലിക്കണേ ദീനരക്ഷകാ ദേവകീ നന്ദനാ തവ ചരണത്തിൽ ചേർത്തു കൈകൊള്ളണേ മാധവാ നീ എവിടെയോ മറഞ്ഞിരിക്കുന്നു മനസ്സിൻ താളത്തിൽ നീ തെളിഞ്ഞിരിക്കുന്നു നീലമേഘ ശ്യാമള സുന്ദര രൂപം നിന്നെ ഓർത്തീടുമ്പോൾ സ്നേഹാമൃതം ഗോകുലത്തിൽ ഗോപവൃന്ദം ചുറ്റിലും ഗോവർദ്ധനം കുടയായ് ഉയർത്തിയവനേ ഭക്തജനങ്ങൾ വിളിക്കുമ്പോൾ ഓടിയെത്തും ഭവഭയനാശകാ ഗോപാലാ... വേണുവിൻ നാദം വിശ്വം നിറയുന്നു ചിത്തം മുഴുവൻ ആനന്ദമേകുന്നു സന്ധ്യാമയക്കം പടരുന്ന വേളയിലും വാത്സല്യമായ് ഉള്ളിൽ നിറഞ്ഞൊഴുകുന്നു ഗോപികമാരുടെ ഹൃദയം കവർന്നൊരു കരുണാകടലായ് നീ വിളങ്ങുന്നു ലോകത്തെ മുഴുവൻ പരിപാലിക്കുമൊരു അനന്ത ആനന്ദ സാഗരം നീ... (മുദ്ര / നിഗമനം) ഗോകുലത്തിൽ ഗോപവൃന്ദം ചുറ്റിലും ഗോവർദ്ധനം കുടയായ് ഉയർത്തിയവനേ ഭക്തജനങ്ങൾ വിളിക്കുമ്പോൾ നീ ഗോപാല കൃഷ്ണാ നമോ നമഃ ജീ ആർ ക വിയൂർ  16 02 2026 ( കാനഡ , ടൊറൻ്റോ)

മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ,

 മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ, നീയെൻ മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ, മൊഴികളിൽ അക്ഷര മലരായ്, കവിതയായ്- സിരകളിൽ പടരുന്നു... ഓ… ഓ… ഓ… ഓ… വെയിലിൽ മറഞ്ഞൊരു വാക്കുകൾ പുഷ്പമായ് വിരിയുന്നു, കാറ്റിൻ വിരലിൽ വിരിയുന്ന സ്വപ്നമേഘങ്ങൾ- മനസ്സിൻ തീരത്തെ നീലിമയിൽ അലിയുന്നു. അറിയാതെയെൻ ഉള്ളിൽ പെയ്യുന്നൊരനുരാഗം, അലയുന്ന കാറ്റിലെ ആർദ്രമാം ഗീതം... നിൻ ഗന്ധം ചൂടും എൻ പ്രാണൻ്റെ താളത്തിൽ, നമ്മളൊന്നായിടും പ്രണയത്തിൻ രാഗം... മഴയിലും നീളുമീ രാവിലും പകലിലും, ഓരോ സ്പർശവും സംഗീതമായ്, മൃദുവായി മുഴങ്ങുന്നു. തേടിപ്പോകും പാതകളിൽ ചലനത്തിൻ മധുരം, ഓർമ്മതൻ മേഘങ്ങൾ മുട്ടിയുരുമി ഒഴുകുന്നു. സാന്നിധ്യം തെളിയുന്ന വഴികളിലൂടെ, നിഴലുകൾക്കിടയിൽ സന്ധ്യാകാന്തികൾ ലയിക്കുന്നു. കാലവും സന്ധ്യയും ഒരേ സംഗീതമായി, ജീവിത താളങ്ങൾ ചേർന്നു നൃത്തമാടുന്നു. എല്ലാം അവസാനിച്ചാലും ഉള്ളിലെ പുഷ്പങ്ങളായി, പ്രണയം നിലാവിൻ ഹൃദയത്തിലേക്ക് പകരും, ശാന്തമായി... നീയെൻ മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ...

മണൽത്തിട്ടകൾ

 മണൽത്തിട്ടകൾ നിഴലോടെ വീണ നാനാ മണൽ തരികൾ,   ഓർമ്മകളുടെ ഭാരം ഹൃദയത്തിൽ സൂക്ഷിക്കുന്നു.   പ്രണയവും വിഷാദവും ചേർന്ന കഥകൾ,   നദീതീരത്തിലെ വിഷം തുപ്പുന്ന സമ്മേളനങ്ങൾ മനുഷ്യനെ വൈരികളാക്കുന്നു.   മഴയും പ്രളയവും വീശി കടന്നുപോയി,   പ്രളയാന്തത്തിനു ശേഷം കാലത്തിന്റെ കാവ്യനീതി എത്തി.   സന്ധ്യയിൽ പൊഴിയുന്നു എല്ലാം,   നിക്ഷിപ്ത ചിന്തകൾ മൗനമായി ലയിക്കുന്നു.   മണൽത്തിട്ടകളിലെ ശാന്തി അകന്നു പോയി,   വെറുതെ പോയ ശബ്ദങ്ങൾ മറവിയിൽ ഒളിച്ചു.   പുതിയ പ്രതിബിംബങ്ങൾ തെളിയാനൊരുങ്ങി,   അവസാനം മണൽ തരികൾ മോക്ഷം കാത്തു കിടന്നു. ജീ ആർ കവിയൂർ  17 02 2026 (കാനഡ , ടൊറൻ്റോ)

സ്വപ്നത്തിൽ നൽകിയ വരം

 സ്വപ്നത്തിൽ നൽകിയ വരം” – പിന്നിലെ കഥ ഈ ഭജൻ ഒരു പാട്ട് മാത്രമല്ല, എന്റെ ജീവിതത്തിലൂടെ ഒഴുകിയ വിശ്വാസത്തിന്റെ യാത്രയാണ്. ബാല്യത്തിൽ അനുഭവിച്ച ദൈവരക്ഷയും പിന്നീട് പ്രാർത്ഥനയും കാത്തിരിപ്പും നിറഞ്ഞ ദിവസങ്ങളും എന്റെ മനസ്സിൽ ആഴമായി പതിഞ്ഞവയാണ്. സ്വപ്നത്തിൽ ലഭിച്ചൊരു സൂചന, തുടർന്ന് ലഭിച്ച സന്താനാനുഗ്രഹം, ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്താനുള്ള ഭാഗ്യം — ഈ അനുഭവങ്ങൾ എല്ലാം ഭക്തിയെ കൂടുതൽ ദൃഢമാക്കി. ഈ ഭജൻ എന്റെ നന്ദിയും സമർപ്പണവും ആണ് — ഗുരുവായൂരപ്പന്റെ കൃപയ്ക്ക് ഒരു ചെറിയ സമർപ്പണം. 🙏✨ സ്വപ്നത്തിൽ നൽകിയ varam മന്ത്രമുഖരിതമായി നിറഞ്ഞു നിന്നു, മനസ്സാകുന്ന കോവിലിൽ കൂടിക്കൊള്ളുന്നു, കണ്ണാ ഗുരുവായൂരപ്പാ കൃഷ്ണഭഗവാനേ, നാരായണാ ഹരേ കൃഷ്ണ നാരായണാ. ഒരു രാവിലായി നിദ്രയിൽ കണ്ട സ്വപ്നം, കുഞ്ഞിന്റെ ചിരിയാൽ നിറഞ്ഞ ദീപം, അരികിൽ നിന്നൊരു ദിവ്യസാന്നിധ്യം, ഹൃദയം തൊട്ടു പറഞ്ഞൊരു വാക്ക്. കാത്തിരിപ്പിൻ നീണ്ട വഴിയിൽ, കണ്ണീരിൻ മൗന പ്രാർത്ഥനയിൽ, കരുണയായി നീ വന്നെത്തി, കൈകളിൽ പൂവായി വരമൊരുക്കി. താലോലിക്കുന്നൊരു മൃദുസ്വരം, വാത്സല്യത്തിന്റെ അമൃതധാരം, ജീവിതവീഥിയിൽ തെളിഞ്ഞൊരു ദീപം, ഭഗവാന്റെ അനുഗ്രഹത്തിന്റെ മന്ദസ്മിതാലാപം....