Posts

കാറ്റിൽ ഒഴുകുന്ന കഥ

 കാറ്റിൽ ഒഴുകുന്ന കഥ കാറ്റിന്റെ മൃദു ചിറകിൽ,   ഒരു കഥ ഒഴുകിയെത്തി.   ആരും പറയാതെ പോയ,   വാക്കുകൾ അതിൽ നിറഞ്ഞിരുന്നു.   മഴനനഞ്ഞ വഴിയരികിൽ,   ഓർമ്മകൾ നിന്നു കേട്ടു.   ഇലകളുടെ ചലനങ്ങളിൽ,   കാലത്തിന്റെ സ്വരം മുഴങ്ങി.   പറന്നുപോകുന്ന കാറ്റിനൊപ്പം,   കഥയും ദൂരെയായി നീങ്ങി.   പക്ഷേ അതിന്റെ നിശ്ശബ്ദം,   ഹൃദയത്തിൽ തങ്ങിനിന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നദിയുടെ വളവ്

 നദിയുടെ വളവ് നദിയുടെ ശാന്ത വളവിൽ,   വെളിച്ചം തളിർന്നു നിന്നു.   തീരങ്ങളെ തഴുകിയൊഴുകി,   ഓളങ്ങൾ കഥകൾ പറഞ്ഞു.   പച്ചപ്പിന്റെ മൃദു നിഴലിൽ,   കാറ്റ് സംഗീതം പകർന്നു.   ദൂരെയൊരു പക്ഷിഗാനം,   സന്ധ്യയിൽ അലിഞ്ഞുചേർന്നു.   തിരിവുകൾ പിന്നിട്ടൊഴുകും,   നദിപോലെ ജീവിതവും.   തടസ്സങ്ങൾ കടന്നുപോകാൻ,   പ്രതീക്ഷ വഴികാട്ടിയായി. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും

  ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും സ്നേഹത്തിൻ സന്ദേശം പകരും സ്നേഹമയിയാം ലത ടീച്ചർ, തൻ സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും  സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും... മനസ്സെന്നും ചുറ്റിനടക്കുന്നു ഈ  ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ ലാളനമേകി ഇന്നും സ്നേഹപൂർവ്വം. അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ അറിവിൻ തേൻകണം പകർന്നു നൽകി മാതൃഭാഷതൻ മാധുര്യം നുകരാൻ മാറ്റുരയ്ക്കാനാവാത്ത മാതൃകയായി. കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ! അവരൊക്കെയും ഉന്നതശ്രേണിയിൽ വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം. കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കാത്തിരിപ്പൂ ഇനി വിശ്രമകാലം ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ. അതുതന്നെയല്ലേ ഒരധ്യാപികയുടെ ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും. ഇനിയും ഇതുപോലെ പ്രസന്നവദനയായി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ജീ ആർ കവിയൂർ  19 04 2026 (തിരുവല്ല കവിയൂർ)

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി

 ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി  അക്ഷരമുറ്റത്തു നിന്നും പടിയിറങ്ങും ആശതൻ പൊൻകിരണങ്ങളാൽ അറിവുകൾ പകർന്നു നൽകിയൊരാ വിദ്യാലയത്തിൻ തിരുനടയിൽ നിന്നും അധ്യാപികയാം നമ്മൾ തൻ  ശോഭലത ടീച്ചർ വിരമിക്കുന്നു ആകണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞുപോയോ? ആർക്കുമേ അതറിയില്ലിപ്പോൾ ആത്മബന്ധത്തിൻ നൂലിഴകളാലെ  അവരുടെ മനസ്സിൽ എന്നെന്നും ആ വിദ്യാലയം ഉണർന്നിരുന്നു കുട്ടികൾ തൻ മികവുകൾ കണ്ടറിഞ്ഞ് കൂടെയുണ്ടായിരുന്നൂ ടീച്ചറെന്നും അവിടെയുള്ള വിദ്യാർത്ഥികളും ഒപ്പം പൂർവ്വവിദ്യാർത്ഥികളും  അന്വേഷിച്ചു വരാറുണ്ടല്ലോ ഇതല്ലോ ശോഭ ടീച്ചറുടെ ശോഭ കുടുംബത്തിലും നമ്മൾ തൻ സമൂഹത്തിലും ശോഭയായ് എന്നും വിളങ്ങീടട്ടേ  ആയുരാരോഗ്യ സൗഖ്യങ്ങളെന്നും ഔദ്യോഗ ജീവിതത്തിൽ നിന്നും വിരമിച്ച ടീച്ചർക്ക്  സന്തോഷവും ശാന്തിയും നേർന്നിടുന്നു .. ജീ ആർ കവിയൂർ  19 05 2026

മറഞ്ഞ വഴികൾ

 മറഞ്ഞ വഴികൾ മങ്ങിച്ചെന്ന പാതകളിലൂടെ,   ഓർമ്മകൾ നടന്നു നീങ്ങി.   ആരും തിരയാത്ത വഴികളിൽ,   മൗനം മാത്രം ബാക്കിയായി.   മരങ്ങളുടെ നീണ്ട നിഴലിൽ,   കാലം നിശ്ചലമായി നിന്നു.   കാറ്റിന്റെ മൃദു ചലനത്തിൽ,   മറന്ന സ്വപ്നങ്ങൾ ഉണർന്നു.   അറിയാതെ കടന്നുപോയ,   ജീവിതത്തിന്റെ ചുവടുകൾ പോലെ.   മറഞ്ഞ വഴികളുടെ അറ്റത്ത്,   ഒരു പുതിയ പുലരി കാത്തിരുന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

പ്രഭാത സവാരി

കവിത  പ്രഭാത സവാരി പുലരി തൻ പൊൻകിരണം കൺതുറക്കും വേളയിൽ, മടിയെല്ലാം ദൂരെ മാറ്റി ഇറങ്ങീടാം നിരത്തിലായ്. പച്ചപ്പുൽത്തകിടിയും പ്രകൃതിതൻ ഭംഗിയും, ഉള്ളിലെരിയുന്ന താപമെല്ലാം മാറ്റീടും. ഇളംകാറ്റേറ്റു നാം മുന്നോട്ട് നടക്കുമ്പോൾ, സ്വതന്ത്രമായി ചിന്തിക്കാൻ മനസ്സിന്നു കഴിയും. പുതിയൊരു സൗഹൃദം പൂത്തുലയും ദൂരങ്ങളിൽ, പഴയൊരു ബന്ധങ്ങൾ പുതുക്കാനും വഴിയൊരുക്കും. രക്തസമ്മർദ്ദവും പ്രമേഹവും ഓടിയകലും, രോഗങ്ങൾ തീണ്ടാത്ത കായബലം കൈവരും. ആരോഗ്യം കാക്കുന്ന സൗമ്യമാം ശീലമിത്, ആയുസ്സും ഉണർവും നൽകിടും പുണ്യമിത്. വാടിയ മനസ്സുകൾ ഉണരുന്ന നേരം, വാക്കിനാൽ ചൊല്ലാം പ്രഭാതസവാരി തൻ ഗീതം. നടക്കാം നമുക്കൊരുമിച്ചീ പുലർകാലെ, നേടാം ആരോഗ്യമുള്ളൊരു നാളെ! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നീട്ടിയ ഭാഗ്യം

Image
 നീട്ടിയ ഭാഗ്യം നര വീണ മുടിയും തെളിഞ്ഞൊരു ചിരിയും മിഴിയിൽ ഒളിച്ചൊരു നോവിൻ കടലും, ചായക്കടയുടെ കോണിലിരിക്കെ ചാരത്തു വന്നു നീ നീട്ടിയ ചീട്ട്. അമ്പതു രൂപതൻ ചില്ലറത്തുട്ടുകൾ അരികിലെ കൈകളിലേക്ക് മാറുമ്പോഴേ, മുച്ചക്രവണ്ടിതൻ യാത്രാക്കൂലി നടന്നുതീർക്കാമെന്നു കരുതി അപ്പോൾ. സംഖ്യാശാസ്ത്രവും ഭാഗ്യക്കുറിയും നേരമ്പോക്കായ് തള്ളി മനസ്സൊരു- നിമിഷത്തിൽ വിശ്വസിച്ചീടുന്നു മർത്യാ, നാളെയാ ഭാഗ്യം തുണയ്ക്കുമെന്നോർത്തു. സമ്മാനമില്ലെന്നറിഞ്ഞൊരീ രാത്രിയിൽ നഷ്ടബോധങ്ങളേതുമില്ലിന്നു സഖേ, ഒരു നൂറു രൂപപോലും കിട്ടിയില്ലെങ്കിലും നമ്മെ തമ്മിൽ കോർത്തൊരീ അക്ഷരക്കൂട്ട്! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)