Posts

ലാളിത്യത്തിൻ തെന്നൽ(ലളിത ഗാനം)

Image
ലാളിത്യത്തിൻ തെന്നൽ (ലളിത ഗാനം) ലളിത ഗാനത്തിൻ്റ ലാളിത്യത്തിലായ ലോലഭാവം മെല്ലെ കരളിൽ കുളിർ കോരി മധുരമാം നിൻ ചിരിയിൽ മനസ്സൊന്നു പൂവായി മിഴികളിൽ നിലാവായ് മോഹങ്ങൾ വിരിഞ്ഞു കാറ്റിലൊരു തേന്മൊഴിയായ് കാതിൽ നീ വന്നപ്പോൾ കാത്തിരുന്നൊരു ഹൃദയത്തിൽ കവിതയായി മാറി പൂവിതൾ തഴുകുന്ന പുലരിയുടെ കുളിരായ് നീയെന്നിൽ പകരുന്ന സ്നേഹമാം സാന്ത്വനം മഴത്തുള്ളി വീഴുമ്പോൾ മനസ്സിലൊരു താളം നിന്നോടു ചേർന്നൊരു സ്വപ്നമാം ജീവിതം ലളിതമാം ഈ ഗാനം നിനക്കായി പാടുന്നു ഹൃദയത്തിൻ വീണയിൽ സ്നേഹമായ് നിറയുന്നു ജീ ആർ കവിയൂർ  09 08 2026 ( തിരുവല്ല, കവിയൂർ)

ഗുഹൻ രാമ സുഹൃത്ത്

Image
ഗുഹൻ രാമ സുഹൃത്ത് ശൃംഗവേര തീരമതിൽ സ്നേഹദീപം തെളിഞ്ഞവൻ രാമനെന്നൊരു നാമം കേട്ടാൽ ഹൃദയം പൂത്തുലഞ്ഞവൻ വനവാസ വേഷമണിഞ്ഞ് രാമൻ മുന്നിൽ വന്നപ്പോൾ കണ്ണുനീരാൽ കാൽ കഴുകി നെഞ്ചോടവനെ ചേർത്തപ്പോൾ സീതയും ലക്ഷ്മണനും കൂടെ കണ്ടുനിന്നു മിഴിനിറച്ച് കാട്ടുവഴിയിൽ കൂട്ടിനാകാൻ ആഗ്രഹിച്ചു സ്നേഹത്തോടെ ഗംഗയോരം വള്ളമൊരുക്കി കാത്തുനിന്നു ഭക്തിയോടെ തിരുനാമം ചൊല്ലിയൊഴുകി തോണി നീങ്ങി സ്നേഹത്തോടെ രാജ്യമെന്ത്, ധനമെന്ത് രാമസ്നേഹം മതി ഹൃദയത്തിൽ ജാതിയില്ലാ സൗഹൃദത്തിന്റെ മാതൃകയായി നിന്നവൻ വേർപാടിന്റെ വേദനയിലും പ്രത്യാശയുടെ ദീപം കാത്തു രാമനോടുള്ള ആ സ്നേഹബന്ധം യുഗങ്ങളോളം നിലനിൽക്കും ജീ ആർ കവിയൂർ  09 08 2026 ( തിരുവല്ല, കവിയൂർ)

വാനര വീരന്മാർ

Image
വാനര വീരന്മാർ രാമദൂതരായ് വന്ന വാനരവീരന്മാർ, ധർമ്മരക്ഷയ്ക്കായ് അണിചേർന്ന ധീരന്മാർ; സുഗ്രീവനാഥന്റെ സേനയായ് ചേർന്നവർ, ശ്രീരാമപാദത്തിൽ ഭക്തി ചൊരിഞ്ഞവർ. കിഷ്കിന്ധനാഥനായ് സുഗ്രീവൻ വാണപ്പോൾ, രാമന്റെ അനുചരനായ് കൂടെ നിന്നവൻ; തൻ രാജ്യലബ്ധിക്കായ് പൊരുതിയ ധീരൻ, രാമകാര്യത്തിനായ് സേനയെ നൽകിയവൻ. ബാലിതൻ പുത്രനാം അംഗദൻ ധീരനാം, ലങ്കയിൽ ദൂതനായ് ചെന്നവൻ വീരനാം; രാവണസഭയിൽ ഭയമൊന്നുമില്ലാതെ, ധൈര്യത്തിൻ ദീപമായ് നിന്നവൻ ബാലൻ. ജാംബവാൻ എന്ന ആ വൃദ്ധകരടിശ്രേഷ്ഠൻ, ജ്ഞാനത്തിൻ ഭണ്ഡാരമായ് നിന്ന മഹാമാന്യൻ; മറന്നുപോയ ശക്തിയെ ഓർമ്മിപ്പിച്ചവൻ, മാരുതിക്കു കടൽചാടാൻ ധൈര്യം പകർന്നവൻ. നളനും നീലനും ദിവ്യശില്പികളായ്, സമുദ്രത്തിൽ സേതുവൊരുക്കിയ മാന്ത്രികർ; കല്ലുകൾ വെള്ളത്തിൽ പൊന്തിച്ചു നിർത്തി, രാമസേനയ്ക്കൊരു പാതയൊരുക്കിയവർ. വാനരസേനയും വീരവാനരരും, രാമവിജയത്തിൻ മകുടപ്രകാശങ്ങൾ; ധർമ്മത്തിനായ് തങ്ങളുടെ ജീവൻ വെടിഞ്ഞവർ, രാമായണത്തിൽ എന്നും വാഴ്ത്തപ്പെട്ടവർ. കടൽ കടന്നുചെന്നവർ ലങ്കയെ കീഴടക്കി, രാവണസേനയെ തകർത്തെറിഞ്ഞവർ; സീതാദേവിയെ വീണ്ടെടുക്കാൻ സഹായിച്ചവർ, ലോകം നമിക്കുന്ന വാനരവീരന്മാർ. സേവനസാഹസങ്ങൾ ഒത്തുചേർന്നവർ, സ്നേഹത്താൽ രാമന...

പക്ഷിശ്രേഷ്ഠർ

Image
പക്ഷിശ്രേഷ്ഠർ ഗരുഡന്റെ വംശത്തിൽ പിറന്ന മഹാത്മാക്കൾ, ധർമ്മത്തിനായ് ജീവൻ നൽകിയ ധീരന്മാർ; രാമായണത്തിൻ താളുകളിൽ എന്നെന്നും, വാഴ്ത്തപ്പെടും ഈ പക്ഷിശ്രേഷ്ഠർ സദാകാലം. കശ്യപമുനിതൻ പുത്രനായ് പിറന്ന വീരൻ, വിനതാതനയനായ് വാഴുന്ന ധീരൻ; അമ്മതൻ മോചനത്തിനായ് അമൃതം തേടിയവൻ, മാതൃഭക്തിയുടെ മഹത്വം കാട്ടിയവൻ. അമൃതകലശം തേടി ദേവലോകം ചെന്നവൻ, ദേവന്മാരെ പോലും വിസ്മയിപ്പിച്ചവൻ; അമ്മയുടെ ദാസ്യം തീർത്തു മോചനം നൽകിയവൻ, ആകാശവീഥിയിൽ പറന്നുയർന്നവൻ. സമ്പാതിയും ജടായുവും സഹോദരന്മാർ, വീരതയിൽ വളർന്ന ധീരസഹോദരർ; സൂര്യനെ തൊടുവാൻ പറന്നുയർന്നപ്പോൾ, സ്നേഹത്തിനായ് ചിറകു നൽകിയവർ. സൂര്യന്റെ തീച്ചൂടേറ്റ് ചിറകുകൾ പോയവൻ, സമ്പാതിയെന്ന ധീരനായ് ജീവിച്ചവൻ; കാലങ്ങൾ കഴിഞ്ഞിട്ടും ധൈര്യം കൈവിടാതെ, രാമനാമം കേട്ട് ഉണർന്നവൻ. ലങ്കയിലിരിക്കുന്ന സീതയെ കണ്ടവൻ, വാനരവീരർക്കു വഴികാട്ടിയവൻ; രാമന്റെ ദൗത്യത്തിന് ശക്തി പകർന്നവൻ, സത്യവാർത്ത നൽകി ധൈര്യം നൽകിയവൻ. ദശരഥന്റെ പ്രിയമിത്രമായ ജടായു, രാമനെ സ്വന്തം പുത്രനായ് കണ്ട ജടായു; സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ, ധർമ്മത്തിനായ് ചിറകുവിരിച്ചു നിന്നവൻ. രാവണനോടു ഭയമില്ലാതെ പോരാടിയവൻ, സീതയെ രക്ഷിക്കുവാ...

രാമഭക്തനാം ധർമ്മിഷ്ഠനായ വിഭീഷണൻ ( 56 വരികൾ )

Image
രാമഭക്തനാം ധർമ്മിഷ്ഠനായ വിഭീഷണൻ ( 56 വരികൾ ) ധർമ്മമാർഗ്ഗം മുറുകെപ്പിടിച്ച വിഭീഷണൻ, അറിവിൻ ആഴവും വിവേകത്തിൻ തേജസ്സുമായി, രാമപാദങ്ങൾ ഹൃദയത്തിൽ ധ്യാനിച്ചൊരു ശാന്തസ്വരൂപനായ സാത്വികനായിരുന്നു. അധർമ്മത്തിൻ വഴിയിലേറി രാവണൻ അഹങ്കാരത്താൽ അന്ധനായ് നീങ്ങിയപ്പോൾ, സത്യവാക്കുകൾ പലവട്ടം ചൊല്ലി ജ്യേഷ്ഠനെ നേർവഴിയിലേക്കു വിളിച്ചു. “സീതയെ മടക്കി നൽകുക രാമന്, വൈരം വെടിഞ്ഞു സമാധാനം തേടുക; അല്ലെങ്കിൽ നാശത്തിൻ തീയിൽ ലങ്ക ചാരമാകുമെന്നു” മുന്നറിയിപ്പേകി. എന്നാൽ കോപാന്ധനായ രാവണൻ സഹോദരസ്നേഹവും വാക്കുകളും തള്ളിക്കളഞ്ഞു; അവഹേളനത്തിൻ കൂരമ്പുകൾ എയ്തപ്പോൾ വിഭീഷണൻ ധർമ്മത്തിനൊപ്പം നിന്നു. സഹോദരനെ വിട്ടുപോകേണ്ടിവന്നെങ്കിലും സത്യത്തെ കൈവിടാൻ അവൻ തയ്യാറായില്ല; ലങ്കയുടെ സമ്പത്തും രാജപദവിയും ഉപേക്ഷിച്ച് ശ്രീരാമചരണങ്ങളിൽ അഭയം തേടി. വാനരവീരർ സംശയത്തോടെ നിന്നപ്പോൾ കരുണയോടെ രഘുനാഥൻ അരികിലാക്കി; “ശരണം തേടിയവനെ കൈവിടുകയില്ല” എന്ന രാമവചനം ലോകത്തിന് മാതൃകയായി. സമുദ്രം തരണം ചെയ്യാനുള്ള വഴിയിൽ വിഭീഷണൻ നൽകി വിവേകത്തിൻ ഉപദേശം: സമുദ്രദേവനോട് അപേക്ഷിച്ചു വഴി നേടുക, അല്ലെങ്കിൽ ശരവർഷത്താൽ സാഗരം വറ്റിക്കുക. യുദ്ധഭൂമിയിൽ ധർമ്മപക്...

ഏകാന്ത തീരത്ത്

Image
ഏകാന്ത തീരത്ത് വർണ്ണശബളമായ സ്വപ്നങ്ങളുമായി പരസ്പരം കാലത്തിൻ വിലക്കുകളെ അതിജീവിച്ച്  ഒന്നായി പെട്ടെന്നു തനിച്ചായപോലെ ഇരുളിൽ  പാതിവഴിയിൽ നിൽക്കുമ്പോൾ? പടുത്തുയർത്തിയ ലോകം പെട്ടെന്നൊരുനാൾ മറഞ്ഞുപോയെന്നത് സത്യമോ? ഹൃദയത്തിൽ തീരാനോവായി മാറിയതാരോടു പറയാൻ? കഷ്ടപ്പാടുകളുടെ തീച്ചൂളയിൽ വളർത്തിയ കുഞ്ഞുങ്ങൾ ചിറകു വച്ച് പറന്നകന്നു ജീവിത പാന്ഥാവിൽ കണ്ണീരിൽ കുതിർന്ന രാപകലുകൾ! ബന്ധങ്ങൾ തീർത്ത വേലിക്കെട്ടുകൾ താണ്ടാൻ കഴിഞ്ഞില്ലെന്നോ? സ്നേഹിച്ച പാപത്തിന് ഇത്രയും വലിയൊരു ശിക്ഷയോ വിധി നൽകിയത്? ഏകാന്തതയുടെ ഈ സായന്തനത്തിൽ കൂടെയുള്ളവർ യാത്ര പറഞ്ഞോ? തീരാത്ത നോവിന്റെ നിമിഷങ്ങളിൽ ആരുണ്ട് ഇനി അരികിൽ ആശ്വസിപ്പിക്കാൻ? ഇന്ന് ഒറ്റയ്ക്കായോ? ജീ ആർ കവിയൂർ  08 08 2026 ( തിരുവല്ല, കവിയൂർ)

ശ്രുതിലയം

Image
ശ്രുതിലയം നീയെൻ ഉള്ളിലൊരു തീക്കനലായ് എന്നിൽ വിരിയും ഒരു ആത്മരാഗമായി താളം ചവിട്ടും ഒരു മയിലായ് കൂകി പാടും മധുര മൊഴിയാം കുയിൽ പാട്ടായ് വിടരും വനികയിലെ പുഷ്പമായ് വാനത്തു വിരിയും മഴവില്ലായ് വിരൽതുമ്പിൽ മലരും അക്ഷരമായ് അവിരാമമായ് അലയടിക്കും തിരയായ് കനവിലും നിനവിലും കാഴ്ച്ച വസന്തമായ് നിറയും മനസ്സിൽ അമൃതായ് പെയ്യും കുളിർമഴയായ് ഹൃദയത്തിൻ താളമായ് അരികിൽ ചേരുമൊരു ഗാനമായ് കളകളാരവം പൊഴിക്കും കാലത്തിൻ കല്ലോലിനിയായ് ഒഴുകുന്നു ജീവന്റെ ജീവനായ് അരികിൽ പടരും സ്നേഹമായ് തീരത്തു വന്നുതൊടും പ്രണയത്തിൻ തിരമാലയായ് മോഹങ്ങൾ പൂത്തുനിൽക്കും മായാവൽസലമായ് കാലത്തോടൊപ്പമാടും മനോഹര സ്വപ്നമായ് ജീ ആർ കവിയൂർ  08 08 2026 ( തിരുവല്ല, കവിയൂർ)