സീതായനം
സീതായനം രാമന്റെ യാത്രയായ് നാമറിഞ്ഞു, രാമായണക്കഥ പാടിവന്നു; എന്നാൽ ധരണിയിൽ സീതയല്ലേ, സഹനത്തിൻ ദീപമായ് ജ്വലിച്ചുനിന്നു? മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിൽ, 'സീതാബീവി' എന്ന പേരുമായി; അന്യദേശങ്ങളിൽ പോലും നമ്മൾ, ദേവിയുടെ കഥകൾ കേട്ടുപോയി. കാട്ടിലെ നോവുകൾ സീതയറിഞ്ഞു, നാട്ടിലെ നോവുകൾ മറ്റുള്ളവരും; ഭരതന്റെ പത്നിയാം മാണ്ഡവിയും, ത്യാഗത്തിൻ കണ്ണീരണിഞ്ഞു നാളും. ഊർമ്മിള തൻ നിശബ്ദമാം വിലാപം, ശ്രുതകീർത്തി തൻ മൗനനൊമ്പരവും; കഥകളിൽ ആരും പറയാതെ പോയീ, ആ അന്തപ്പുരത്തിലെ സങ്കടവും. മായാസീതയായ് അഗ്നി കാത്തു, രാവണൻ തൊടാതെ കാത്തുനിന്നു; പാതിവൃത്യത്തിന്റെ ശക്തിയാലെ, ലങ്കാധിപൻ പോലും തോറ്റുനിന്നു. സ്വാഭിമാനത്തോടെ വാണ ദേവി, ഭൂമി തൻ പുത്രിയായ് മണ്ണിൽ പുല്കൂ; രാമന്റെ അയനമല്ലിത് തോഴാ, സീത തൻ സഹനത്തിൻ കാവ്യമല്ലേ? ജീ ആർ കവിയൂർ 16 06 2026 ( തിരുവല്ല, കവിയൂർ)