Posts

പൗർണമി രാവിലായി ( ലളിത ഗാനം)

Image
പൗർണമി രാവിലായി  ( ലളിത ഗാനം) പൗർണമി രാവിലായി... പഴയൊരു ഓർമ്മകൾ എന്നിൽ പുതുവസന്തം തീർത്തു, പ്രിയനേ നീ അറിയുന്നുവോ? പ്രണയാധരങ്ങളിൽ പ്രണയാതുരമാമീ ഗാനം, പൂവിടും പോലെൻ മനം താനെയൊന്നിടറുന്നുവോ? നിഴലുപോൽ കൂടെയുണ്ടായിട്ടും അകലയാണോ നീ സഖേ? മൗനത്തിൻ തീരങ്ങളിൽ വീണ്ടും നാം തനിച്ചായോ? എൻ നെഞ്ചിൽ പെയ്യുന്നൊരീ അനുരാഗമഴ നീ അറിയാതെ, കാത്തിരിപ്പൂ ഞാൻ വീണ്ടും നിൻ പ്രിയ പദസ്വനത്തിനായി... ജീ ആർ കവിയൂർ  04 08 2026 ( തിരുവല്ല, കവിയൂർ)

പൊട്ടിയൊരു പാഴ്മുളം തണ്ട് ഞാൻ

Image
പൊട്ടിയൊരു പാഴ്മുളം തണ്ട് ഞാൻ പല്ലവി പൊട്ടിയൊരു പാഴ്മുളം തണ്ട് ഞാൻ, പാടിയ രാഗം പൊലിഞ്ഞു പോയല്ലോ. ഓർമ്മച്ചെപ്പിലിന്നും, പതിഞ്ഞ നിഴലുകൾ മായുന്നില്ല. അനുപല്ലവി പറയാതെ പോയൊരു വാക്കിൻ ചൂടിൽ, പകലും പാതിരാവായി മാറി. പിരിയാൻ വിധിച്ചൊരു യാത്രയുടെ, പാദമുദ്രകൾ മാഞ്ഞതില്ല. ചരണം 1 പെയ്തൊഴിഞ്ഞ മധുരനോവിൻ മഴത്തുള്ളിയിൽ, പൊലിയാതെ കാത്തൊരു സ്വപ്നം. പറന്നുപോയ പക്ഷിച്ചിറകിൽ, പതിയാതെ വീണൊരു ഗാനം. പുണർന്ന നിമിഷങ്ങൾ ദൂരെയായി, പുകയായ് കാറ്റിൽ കലർന്നപ്പോൾ, പിടയുന്ന ഹൃദയം തേടുന്നത്, പിരിയാത്ത സ്നേഹസ്പർശം. ചരണം 2 പുഴയുടെ തീരത്തെ മണൽപ്പാടിൽ, പതിഞ്ഞ പേരുകൾ മാഞ്ഞുപോയി. പൂക്കാത്ത കാലം കടന്നുവന്നും, പരിമളം മാത്രം മാഞ്ഞില്ലല്ലോ. പറയാനാവാത്ത പ്രാർത്ഥനകൾ, പകലിന്റെ വെളിച്ചം തേടുന്നു. പൊട്ടിയൊരു പാഴ്മുളം തണ്ടിലും, പുതിയൊരു സംഗീതം ഉറങ്ങുന്നു. ജീ ആർ കവിയൂർ  04 08 2026 ( തിരുവല്ല, കവിയൂർ)

വിരഹ വിപഞ്ചിക

Image
വിരഹ വിപഞ്ചിക  വെറുതെ മൂളുന്ന വിപഞ്ചികേ വിരഹത്തിൻ വിങ്ങുന്ന സംഗീതം പൊഴിക്കുന്നതെന്തിന്? വിജനമാം വഴികളിൽ നിഴലുകൾ മായുമ്പോൾ വിതുമ്പുന്ന കാറ്റിൽ നീ തനിയെ നിൽക്കുന്നതെന്തിന്? വിണ്ണിലെ താരങ്ങൾ കണ്ണടയ്ക്കും വേളയിൽ വിഷാദത്തിൻ തടവറയിൽ വേവുന്ന മൗനമായി വഴിയറിയാതെൻ വാടിയ സ്വപ്നങ്ങൾ വന്യമാം സ്മൃതികളിൽ വീണു പതറുന്നു വിജനമാം ശ്മശാന ഭൂമിയിൽ വിഷാദം വിഴുങ്ങിയ സന്ധ്യയായി വഴിതെറ്റിപ്പോയ പ്രതീക്ഷകൾ വഴിയിൽ വീണുപോയി വാർദ്ധക്യത്തിൻ ഏകാന്തതയിൽ വന്യമായ ചിന്തകൾ ഓടിയെത്തി വളഞ്ഞുപോയ കാലടികൾ വിറച്ചുവിറച്ചു നിന്നു വിധിയുമായുള്ള യുദ്ധത്തിൽ വിജയം കാണാത്ത മനസ്സോടെ വഴികാട്ടിയായ വെളിച്ചമില്ലാതെ ഇരുളിന്റെ മടിയിലായി വലയം ചെയ്ത വേർപാടിന്റെ വേദനകൾ വമിക്കുന്ന മൗനമായി വരുംദിനം നമ്മെയുണർത്തുമെന്നൊരു ശുഭപ്രതീക്ഷ താലോലിക്കാം! ജീ ആർ കവിയൂർ  03 08 2026 ( തിരുവല്ല, കവിയൂർ)

നരസിംഹ നാമം

Image
നരസിംഹ നാമം (Stanza 1) ഭക്തന്റെ വാക്കു കേട്ടു ഉണർന്നു നാഥൻ, അസുരന്റെ ഗർവ്വെല്ലാം ഒടുക്കാൻ പോന്നു. ധർമ്മത്തെ കാക്കുവാൻ ഭൂമിയിലെന്നും, നാരായണ നാമം മുഴങ്ങിടുന്നു. (Stanza 2) പ്രഹ്ലാദൻ പാടുന്നു ഭക്തിയോടെ, മാധവ രാഗം തൻ മനസ്സിലോടെ. ഹിരണ്യകശിപു തൻ കോപത്താലേ, സത്യത്തെ മൂടുവാൻ നോക്കി നിന്നേ. (Stanza 3) ശ്രവണം കീർത്തനം വിഷ്ണുസ്മരണം, പാദസേവനവും വന്ദനവും. അർച്ചനവും ദാസ്യവും ആത്മസമർപ്പണം, നവവിധ ഭക്തി തൻ മാഹാത്മ്യവും. (Stanza 4) തൂണിലും തുരുമ്പിലും ദൈവമുണ്ടേ, വിശ്വാസമെന്നെന്നും കൂടെയുണ്ടേ. അഹങ്കാരത്തിന്റെ വാതിലടച്ച്, വിഷ്ണു തൻ കാരുണ്യം കാത്തിടേണം. (Stanza 5) തൂണു പിളർന്നു വരും രൂപമോർക്കൂ, നരസിംഹ മൂർത്തിയായ് കാത്തുനിൽപ്പൂ. മനുഷ്യനുമല്ല മൃഗവുമല്ല, അത്യപൂർവ്വ അവതാര രൂപമല്ലോ. (Stanza 6) പകലുമല്ല അന്തി മയക്കുമല്ല, അകത്തുമല്ല പുറത്തുമല്ല. ഉമ്മറപ്പടിയിൽ ആ അസുരനെ താൻ, നഖങ്ങളാൽ മാറു പിളർന്നു നാഥൻ. (Stanza 7) അധർമ്മത്തിൻ ശക്തികൾ തോറ്റിടുമ്പോൾ, സത്യത്തിൻ ദീപങ്ങൾ തെളിഞ്ഞിടുമ്പോൾ. ലോകത്തിൽ ശാന്തി തൻ അലകൾ വീശും, ഭക്തൻ തൻ പ്രാർത്ഥന സഫലമാകും. (Stanza 8) ഹരിനാമ മന്ത്രങ്ങൾ നെഞ്ചിലേറ്റാം, സ്നേഹത്തിൻ പാതയിൽ...

നിലനിൽപ്പിനായി ചിറക് വിടർത്തുക

Image
നിലനിൽപ്പിനായി ചിറക് വിടർത്തുക നൊമ്പരങ്ങൾ ഒക്കെ ഒളിപ്പിക്കുന്നതെന്തേ? ഓളങ്ങളിൽപ്പെട്ട് ഒഴുകിനടക്കുന്ന ജീവിതം. ഭാഗ്യനിർഭാഗ്യങ്ങളുടെ ആകത്തുകയായി മാറിയത്, ഹസ്തരേഖകളെ നോക്കി ഉരുകിയിട്ടെന്ത് കാര്യം? ചിരിച്ച് തള്ളുക ഈ വക ചിന്തകളൊക്കെ വീണ്ടും, ചിതറിയവയൊന്നും കാര്യമാക്കാതെ. ഹൃദയത്തിൽ ഒരു ശാന്തി പകർന്ന്, പുതിയ വെളിച്ചത്തിൽ ആശയങ്ങളുടെ ഗതിമാറും വരെ നിലനിൽപ്പിനായി ചിറക് വിടർത്തി ഉയരുക വിജയലക്ഷ്യത്തോടെ. ജീ ആർ കവിയൂർ  03 08 2026 ( തിരുവല്ല, കവിയൂർ)

നിലാവിനോട്

Image
നിലാവിനോട് നിലാവിനോട് എന്തേ നിഴൽ പിണങ്ങിയത്?  നിദ്രയ്ക്ക് ഭംഗം വന്നതോ അറിയില്ലല്ലോ. നമ്രതയോടെ പ്രാർത്ഥനയിൽ മുഴുകി, നോക്കിയിരിക്കെ പൂജാബിംബമായ് മാറിയത്.  നിശീഥിനിയുടെ നിശ്ശബ്ദം നെഞ്ചിൽ നിറഞ്ഞപ്പോൾ, നിറമാർന്ന നൊമ്പരം നനവായ് പടർന്നു. നിത്യസ്മരണകൾ നാഡികളിൽ നൃത്തമാടി, നിമിഷങ്ങൾ നിശ്വാസമായി നീണ്ടുപോയി.  നക്ഷത്രങ്ങൾ നന്മയുടെ നൂലിഴ നെയ്തപ്പോൾ, നാദബ്രഹ്മം നഭസ്സിൽ നിറഞ്ഞൊഴുകി. നവമലരിൻ നറുമണം നാവിൽ തഴുകി, നന്ദനവനത്തിന്റെ നിഴലായ് മനസലഞ്ഞു. നേർത്ത കാറ്റിൻ നുണസ്പർശം നന്മ പകർന്നു, നിറവിന്റെ നാദം നയനങ്ങളിൽ തുളുമ്പി.  നിഗൂഢമായ നൊമ്പരം  നിശ്ചലമായപ്പോൾ,  നിർമലസ്നേഹം  നിത്യദീപമായി ജ്വലിച്ചു.  ജീ ആർ കവിയൂർ  03 08 2026 ( തിരുവല്ല, കവിയൂർ)

ആത്മരാഗമായ് ദേവമനോഹരി

Image
ആത്മരാഗമായ് ദേവമനോഹരി ആരറിവു നിൻ മായാലീലകൾ ആരോടു പറയുമീ കാര്യങ്ങളൊക്കെ ആശ്വാസം തോന്നും ഈ കാഴ്ച വസന്തം ആകെ മനസ്സിന്നൊരാനന്ദം ആഴിയിൽ കഴിയും ഭഗവാനേ ആനന്ദ അനന്തനിൽ പള്ളികൊള്ളും ആശ്വാസമേകും വിശ്വത്തിനാകെ അതുകണ്ടു പാടുന്നു ദേവമനോഹരിയിൽ സ രി ര മ പ ധ നി സ സ നി ധ നി പ മ രി സ ആടി പാടുന്നു മനം വീണ്ടും വീണ്ടും ആരവമില്ലാത്ത തീരങ്ങളിൽ ആരെയോ തേടുന്നു രാഗങ്ങളും ആത്മവിശുദ്ധിയാം മന്ത്രമായി ആഴത്തിൽ പെയ്യുമീ താളങ്ങളും ആർദ്രമായ് പെയ്യുമീ സംഗീത ധാര ആത്മാവിൻ ഉള്ളിൽ തെളിയും ദീപ്തി ആധിയും വ്യാധിയും അലിയും നിമിഷം ആലയം പൂകും ശ്രീചരണങ്ങളിൽ ജീ ആർ കവിയൂർ  03 08 2026 ( തിരുവല്ല, കവിയൂർ)