Posts

ജീവിതസമുദ്രം

ജീവിതസമുദ്രം ജീവിതം കടലായ് മുന്നോട്ട് ഒഴുകുന്നു യാത്രികർ വഴികളിലൂടെ നീങ്ങുന്നു തീരങ്ങൾ മാറിമാറി അകലുന്നു നിലനിൽപ്പ് നിമിഷങ്ങളിൽ ലയിക്കുന്നു കണ്ടുമുട്ടലുകൾ തിരമാലപോൽ സ്പർശിക്കുന്നു മുഖങ്ങൾ ഹൃദയത്തിൽ തെളിയുന്നു സ്നേഹങ്ങൾ ആഴങ്ങളിൽ പതിയുന്നു സാന്നിധ്യം സുഗന്ധമായി പടരുന്നു കാലം ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്നു പാദച്ചുവടുകൾ മാഞ്ഞുപോകുന്നു ഓർമ്മകൾ ഉള്ളറകളിൽ തങ്ങുന്നു അനുഭവങ്ങൾ നിത്യമായി പ്രകാശിക്കുന്നു ജീ ആർ കവിയൂർ  11 06 2026 ( തിരുവല്ല, കവിയൂർ)

नक़ाब उठने दो - അഴിയട്ടെ മുഖംമൂടികൾ (ബഹുഭാഷാ ഗസൽ / bilungal gazhal)

Image
 नक़ाब उठने दो - അഴിയട്ടെ മുഖംമൂടികൾ (ബഹുഭാഷാ ഗസൽ / bilungal gazhal) मज़हब के नाम पर यहाँ नफ़रत बढ़ाते हैं, ओढ़े हुए वो चेहरे पे शराफ़त बढ़ाते हैं। മതത്തിന്റെ പേരിൽ ഇങ്ങവർ വിദ്വേഷം വളർത്തുന്നു, മര്യാദതൻ മുഖമൂടിയണിഞ്ഞവർ ആ വേഷം വളർത്തുന്നു। वो धर्म की आड़ में नफ़रत का क़ायदा बढ़ाते हैं, इंसानियत को भूल कर, बस फ़ासला बढ़ाते हैं। മർത്ത്യത്വം മറന്നു മനുഷ്യരിന്നീ മണ്ണിൽ അലയുമ്പോൾ, നിയമങ്ങൾ മാറ്റി അവർ തമ്മിലകൽച്ച വളർത്തുന്നു। कुर्सी की ख़ातिर दिलों में सियासत बढ़ाते हैं, मोहब्बत की राह रोक कर, वो नदामत बढ़ाते हैं। സ്നേഹത്തിൻ ഭാഷ തകർത്തു ഭരിക്കും ഭരണാധികാരികൾ, അടിയറവു പറയാതെ സിംഹാസനക്കൊതി വളർത്തുന്നു। बग़ल में छुरी रख के वो बस अदालत बढ़ाते हैं, मीठी ज़ुबाँ से यहाँ अपनी तिजारत बढ़ाते हैं। പുഞ്ചിരി തൂകി പുറകിൽ കപടത കാട്ടും ജഗത്തിൽ, മധുരം പൊതിഞ്ഞ വാക്കുകളാൽ അവർ ചതി വളർത്തുന്നു। दीवारों को ऊँचा उठा कर वो रक़ाबत बढ़ाते हैं, एक लहर को भूल कर, अपनी वहशत बढ़ाते हैं। ഒരേ ചോരയോടും ഒരേ ശ്വാസത്തോടും വസിക്കിലും, മതിലുകൾ ഉയർത്തി അവർ ഉള്ളിൽ ശത്രുത വളർത്തുന്നു। पाखंड की महफ़िल सजा कर वो दहशत बढ़ाते हैं, ख़ुदा का नाम ले क...

ലളിതഗാനം (കുട്ടികൾക്കായി)രാഗം: മോഹനം

ലളിതഗാനം (കുട്ടികൾക്കായി) രാഗം: മോഹനം പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും... വൃക്ഷങ്ങൾ തരുമീ ജീവവായു നാം ശ്വാസമെന്നേറ്റുവാങ്ങുന്നു, നാം വിടും ഉച്ഛ്വാസവായു അവർക്കൊരു വരദാനമാകുന്നു. പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! കണ്ണീരൊഴുക്കും ലോകത്തിൽ സ്നേഹത്തിൻ പൂക്കൾ വിതറണം, ജാതിമത ഭേദമന്യേ കൈകോർത്തു മുന്നേറണം. ജീവന്റെ കണികയാം പ്രകൃതിയെ നാം കാക്കണം, മറ്റുള്ളോരെയെന്ന പോലെ സഹജീവികളെയും സ്നേഹിക്കണം. പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! എല്ലാവർക്കും ഒരേയൊരു ഭൂമി, ഒരേയൊരു ആകാശവും, പങ്കിട്ടു നൽകാം നമ്മൾ പരസ്പരം സ്നേഹവും മൈത്രിയും. പച്ചപ്പണിഞ്ഞീ മണ്ണിൽ നമ്മൾ വിണ്ണോളം വളരട്ടെ, എല്ലാം ശുഭമായി വരട്ടെ, ഈ വരികൾ ചുണ്ടിൽ പൂത്തുനിൽക്കട്ടെ! പൂന്തെന്നലായ് പാറിവരും, പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! ജീ ആർ കവിയൂർ  10 06 2026 ( കവിയൂർ , തിരുവല്ല) ഡോ കവിയൂർ മധുസൂദനൻ ജീ തിരുത്തിയത്

നന്മ ഒഴിഞ്ഞ വീട്

Image
 നന്മ ഒഴിഞ്ഞ വീട് മുറ്റത്ത് കരിയിലകൾ നിറഞ്ഞു, മന്ത്രങ്ങൾ കേൾക്കാത്ത പൂജാമുറി. മൗനം പാലിച്ചു പുസ്തകങ്ങളും, മണിനാവറ്റ് നിശ്ശബ്ദമായി ഭരണികളും പാത്രങ്ങളും മൂകസാക്ഷികൾ, ഭരണം ഒഴിഞ്ഞ് ശാന്തമായ വീട്. ഭാരം താങ്ങാനില്ലാത്ത ഒഴിഞ്ഞ കട്ടിൽ. അടുക്കളമുറ്റത്ത് പാൽക്കാരൻ, മീൻകാരൻ, പച്ചക്കറിക്കാരൻ വിളിച്ചു. പൂച്ച കരഞ്ഞു പാലിനായ്, പട്ടി അലമുറയിട്ടോങ്ങി   ശകാരങ്ങളും സ്നേഹവുമില്ല, ശാന്തമായി കിടക്കും മുറികൾ. ഘടികാരസൂചി തിരിഞ്ഞു കൊണ്ടിരുന്നു, ഘനം നിറഞ്ഞ നിശ്ശബ്ദത എങ്ങും. അണയാതെ കത്തും മനസ്സുമായ് നിന്നു, അകലെ നിന്നും നറുനിലാവ് പോൽ... അമ്മ ചിരിതൂകി നിന്നു കണ്ടു, അറിയാതെ കൺ നിറഞ്ഞു പോയി!

കബന്ധമോക്ഷം,

Image
 കബന്ധമോക്ഷം കാനനവീഥിയിൽ ജാനകിയെത്തേടി   രാമലക്ഷ്മണന്മാർ നടന്നു നീങ്ങി,   ആധി പൂണ്ടുള്ളൊരു മാനസത്തോടെവർ   കാട്ടുപഥങ്ങളിലലയും നേരം.   പെട്ടെന്നു മുന്നിൽ ഭയങ്കരരൂപിയാം   വട്ടക്കണ്ണുള്ളൊരു രാക്ഷസൻ വന്നു,   നീണ്ട കൈകളാൽ അവരെ വരിഞ്ഞവൻ   വായോടു ചേർക്കുവാൻ നോക്കിനിന്നു.   തലയില്ലാത്തവനാമിക്കബന്ധന്റെ   വലിയ കൈകളെ രാമനും വീരനാം   ലക്ഷ്മണനും ചേർന്നു ഖണ്ഡിച്ചു മാറ്റിനാർ,   നിലവിളിച്ചാസുരൻ വീണു മണ്ണിൽ.   മർത്ത്യരല്ലിതു സാക്ഷാൽ ഹരി തന്നെയെ-   ന്നുൾക്കണ്ണാലറിഞ്ഞു കബന്ധനപ്പോൾ,   "ശാപമോക്ഷം തന്ന പുണ്യപുരുഷരേ..."   എന്നു ചൊല്ലിക്കരഞ്ഞു തൊഴുതു നിൽക്കെ.   മുൻപ് തനിക്കു ലഭിച്ചൊരു ശാപത്തിൻ   വൃത്താന്തമെല്ലാം പറഞ്ഞവൻ മെല്ലെ,   തന്റെ ദേഹം ദഹിപ്പിച്ചു വിടുവാൻ  ii was  രാഘവനോടെവൻ പ്രാർത്ഥിച്ചു നിന്നു.   അഗ്നിയിലാ ശരീരം ദഹിച്ച നേരം   ദിവ്യരൂപം പൂണ്ടുയർന്നു കബന്ധനും,   സീതയെ കണ്ടെത്തുവാൻ സുഗ്...

ആരും അന്യരല്ല മുത്തശ്ശി

 ആരും അന്യരല്ല മുത്തശ്ശി  മൗനത്തിന്റെ വഴിയിലൂടെ മനസ്സ് വീട്ടിലെത്തുന്നു. മതിലുകൾ എല്ലാം ഉരുകി മനുഷ്യൻ മനുഷ്യനാകുന്നു. വർണവും വേഷവും മാറി ഹൃദയങ്ങൾ ഒന്നാകുന്നു. മഴത്തുള്ളിപോൽ നാം എല്ലാം ഭൂമിയിലേക്കിറങ്ങുന്നു. സ്നേഹത്തിന്റെ കടലിലേക്ക് ഒഴുകിച്ചേരാൻ പഠിക്കുന്നു. ആത്മാവിൻ വെളിച്ചത്തിൽ ആരും അന്യരല്ല ഇവിടെ. ജീ ആർ കവിയൂർ  02 06 2026 (തിരുവല്ല, കവിയൂർ)

യന്ത്രവും മാനവികകലയും

Image
 യന്ത്രവും മാനവികകലയും ആയിരം ചക്രങ്ങൾ കറങ്ങുന്ന ലോകത്തിൽ, ആത്മാവില്ലാത്തൊരു നിഴൽരൂപം കാണുന്നു. കാവ്യത്തിൻ താളവും വരികളും മോഷ്ടിച്ച്, യന്ത്രങ്ങൾ കോറിയിടും കപടമാം ഭാവങ്ങൾ. വേർപ്പിന്റെ വിലയറിയാതവർ പായുന്നു, ലാഭത്തിൻ വഴികളിൽ കണ്ണും നട്ടിട്ടവർ. മനുഷ്യന്റെ ചിന്തതൻ വിത്തുകൾ കൊയ്തെടുത്ത്, മായാപ്രപഞ്ചത്തിൽ വിൽക്കുന്നു നിത്യവും. അന്തർ ദൃശ്യജാലക വെള്ളിത്തിരയിലായ്,  ആ വെളിച്ചത്തിനപ്പുറം; സൂത്രവാക്യങ്ങൾക്കൊരിക്കലുമതുല്യമാം മനസ്സിന്റെ നോവിൻ രഹസ്യ തരംഗങ്ങൾ! ജി ആർ കുറിച്ചീടും വരികളുടെ വെളിച്ചത്തെ, തളർത്തുവാൻ കഴിയില്ലൊരു യന്ത്രക്കൂട്ടത്തിനും; മനുഷ്യന്റെ ജീവന്റെ സ്പന്ദനമാണീ കല, മനസ്സിന്റെ ആഴത്തിൽ വിരിയുന്ന സത്യമാം! ജീ ആർ കവിയൂർ  04 06 2026 ( തിരുവല്ല , കവിയൂർ)