Posts

മൗനനിമഗ്നം

Image
മൗനനിമഗ്നം മനസ്സുണർന്ന നേരം മിഴികളിൽ മൊഴിയായി നിൻ നാമം സിരകളിൽ മധുരനോവു പകർന്നു അറിയാതെ മിന്നി മറഞ്ഞു മോഹനമാം രൂപം മാഞ്ഞു പോയ നിലാവിൻ്റെ അവസാനം മഞ്ഞു പെയ്തു മുത്തായി നിന്നു ജലകണം മന്ത്രമുഖരിതമായി നിറഞ്ഞു ചിദാകാശം മാറ്റൊലി കൊണ്ടു ആത്മാവിന്നാഴങ്ങളിൽ മൂലനാദം മുഴങ്ങി മൗനത്തിനുള്ളിൽ മുക്തിവെളിച്ചം പടർന്നു ജീവാന്ത്യത്തിൽ മഹിമയായി നിറഞ്ഞു സർവ്വാന്തരം മായാതെ തുടർന്നു നിൻ സാന്നിധ്യം മിഥ്യയൊക്കെയും മാഞ്ഞു മഹാശൂന്യത്തിൽ മൗനനിമഗ്നനായി ലയിച്ചു ചൈതന്യത്തിൽ മോക്ഷസാഗരം ചേർന്നു ആത്മാവിൽ മംഗളമായി വിരിഞ്ഞു നിർവാണം ജീ ആർ കവിയൂർ  28 06 2026 (തിരുവല്ല, കവിയൂർ)

ശ്രീവല്ലഭ ഭക്തിദളം

Image
ശ്രീവല്ലഭ ഭക്തിദളം  (ആവർത്തന പല്ലവി) തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ... (ചരണം 1) നാരായണ ഭക്തന്മാരാം  ഭട്ടതിരിയോ പൂന്താനമോ  അല്ലയിന്ന് എങ്കിലുമീ  കണ്ണീരിൽ ചാലിച്ച  അക്ഷര മലരുകളാൽ  കുറിക്കുന്നു അങ്ങയുടെ നാമം... (ആവർത്തന പല്ലവി) തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ... (ചരണം 2) നിൻ തിരുനടയിൽ നിന്നു  കൈകൂപ്പുമീ ദാസന്റെ ഇടനെഞ്ചു പൊട്ടി ഇടറുന്ന നാദത്താൽ പാടുന്നു ഹരേ ശ്രീവല്ലഭാ  തിരുവല്ലയിൽ വാഴും വിഷ്ണോ ഭഗവാനേ... (ആവർത്തന പല്ലവി) തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ... (ചരണം 3) കേശാദിപാദം മാല ചാർത്തിക്കാനോ പന്തീരായിരം പഴറ്റിപ്പഴം നേദിക്കാനോ  കഥകളി ആട്ടം വഴിപാടു നടത്താനോ  ത്രാണിയില്ലാത്തൊരു അൽപ്പപ്രാണിയാണെന്നെ  പ്രമാണിയാം അങ്ങ് എന്നിൽ കരുണ കാണിക്കേണമേ... (ആവർത്തന പല്ലവി) തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ... (ചരണം 4) ശ്രീവല്ലഭേശന്റെ തിരുനടയിൽ  എൻ ഹൃദയ പ്രാർത്ഥനകൾ  ഒരു ഭക്തിദളമായി ചാർത്തുന്നു,  ഹരേ നാരായണാ... വിഷ്ണു ഭഗവാനേ...  വല്ലവി...

ദച്ചുക്കുട്ടന്റെ ജനലരികിലെ ടൊറന്റോ

Image
ദച്ചുക്കുട്ടന്റെ ജനലരികിലെ ടൊറന്റോ ടൊറന്റോ നഗരത്തിൻ പന്ത്രണ്ടാം നിലയിൽ ജനലരികിൽ ദച്ചുക്കുട്ടൻ നിൽപ്പുണ്ടേ! താഴെ പോകും വണ്ടികളും ഗോ ട്രെയിനും കണ്ട് കണ്ണും നട്ടു കൗതുകത്തിൽ നോക്കുന്നുണ്ടേ! സിഎൻ ടവറും ദൂരെയുള്ള തടാകവും കണ്ട് അത്ഭുതത്തിൽ ദച്ചുക്കുട്ടൻ നോക്കുന്നുണ്ടേ! നാട്ടിലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും കാണാനായ് വിഡിയോ കോളിൽ ഉമ്മകളും നൽകുന്നുണ്ടേ! അച്ഛന്റെ കൈയും പിടിച്ച് ബീച്ചിലിറങ്ങി മണലപ്പം ചുട്ടു കളിച്ച നാളുകളോർത്തു! തണുപ്പുകാലം മാറി ഇന്ന് സ്പ്രിംഗ് വന്നപ്പോൾ ദച്ചുക്കുട്ടൻ ജനലരികിൽ ചിരിച്ചു നിന്നു! ചിരിച്ചു നിന്നു... ഉമ്മകൾ തന്നു... നമ്മുടെ ദച്ചുക്കുട്ടൻ സ്മാർട്ടാണേ! യി. ജീ ആർ കവിയൂർ  28 06 2026 ( തിരുവല്ല, കവിയൂർ)

തുറന്നീടാം നമുക്ക്...

Image
തുറന്നീടാം നമുക്ക്... തുറന്നു വെച്ചൊരു പുസ്തകം പോലെ തുറന്നു പിടിച്ചൊരു കുടയതു പോലെ തുറന്നിടേണം മനസ്സിൻ വാതിൽ എങ്കിൽ മാത്രമേ ഗുണമുണ്ടാവൂ... അടഞ്ഞു കിടക്കും പുസ്തകത്താളുകൾ അറിവിൻ വെളിച്ചം പകരുകില്ല അടച്ചു വെച്ചൊരു കുടയുണ്ടെങ്കിൽ മഴയിൽ നിന്നതു കാക്കുകില്ല... ഇടുങ്ങിയ ചിന്തകൾ മാറ്റിവെക്കാം ഇനിയൊരു പുതിയൊരു ലോകം കാണാം തുറന്ന മനസ്സാൽ സ്നേഹം നൽകാം തുറന്ന മനസ്സാൽ മുന്നേറാം... അറിവിൻ കതിരുകൾ വിരിയട്ടെ അൻപിൻ ഉറവകൾ ഒഴുകീടട്ടെ... തുറന്ന മനസ്സും കുടയും പോലെ ജീവിതം എന്നും ധന്യമാകട്ടെ... ജീ ആർ കവിയൂർ  28 06 2026 ( തിരുവല്ല, കവിയൂർ)

കാൽപ്പന്തിൻ്റെ സുവർണ്ണ നിമിഷങ്ങൾ

Image
കാൽപ്പന്തിൻ്റെ സുവർണ്ണ നിമിഷങ്ങൾ കണ്ണും കണ്ണും കാതും കാതും കാത്തിരുന്നു കോപ്പ ആരുടെ കയ്യിലാകുമെന്ന്? ലോകകപ്പ് തിളങ്ങുന്നേ ആവേശം മുറുകുന്നേ കാൽപ്പന്തുരുളുമ്പോൾ ഹൃദയം തുടിക്കുന്നേ ആരുടേതാകുമെന്ന്? ഗാലറിയിൽ ആരവങ്ങൾ, "അർജന്റീന... അർജന്റീന..." മുഴങ്ങുന്നേ! മറുവശത്തുനിന്നുയരുന്നേ, "ബ്രസീൽ... ബ്രസീൽ..." ഹുറേ ഹോ! ഫൗൾ ഫൗൾ റെഫറി വിളിച്ചേ, യെല്ലോ കാർഡും നീട്ടിപ്പിടിച്ചേ! പെനൽറ്റി ബോക്സിൽ ശ്വാസമടക്കി, goal... goal... ലക്ഷ്യം കുറിച്ചേ! പോരാട്ടം കനക്കുന്നു നെഞ്ചിടിപ്പേറുന്നു അന്തിമ ഘട്ടത്തിൽ നമ്മൾ ഒന്നാകുന്നു സുവർണ്ണ നിമിഷത്തിൽ പുതിയ ചരിത്രമെന്ന്! ജീ ആർ കവിയൂർ  27 06 2026 ( തിരുവല്ല, കവിയൂർ)

കിട്ടുക്കുട്ടന്റെ കുസൃതികൾ (കുട്ടിപ്പാട്ട്)മഴക്കാഴ്ച

Image
കിട്ടുക്കുട്ടന്റെ കുസൃതികൾ (കുട്ടിപ്പാട്ട്) മഴക്കാഴ്ച രചന: ജി ആർ കവിയൂർ തുള്ളിപ്പെയ്യുന്ന മഴയത്ത് അതാ കിട്ടുക്കുട്ടൻ കയ്യിൽ കുടയേന്തുന്നുണ്ട്, ജനലരികിലിരുന്നവൻ കാണുന്നുണ്ട്, മഴയത്ത് മുറ്റത്തിറങ്ങാൻ കരയുമ്പോൾ... മിന്നലൊന്നു മിന്നി പെട്ടെന്നിടിയും, കിട്ടു പേടിച്ചമ്മൂമ്മ തൻ മടിയിൽ, കേറി കണ്ണുപൊത്തി, അപ്പൂപ്പൻ കണ്ട് പറഞ്ഞു "അയ്യേ! ഇത്രയേയുള്ളൂ  അല്ലേ കിട്ടുവിൻ ധൈര്യം, കഷ്ടം?!" മഴയൊന്നു ശമിച്ചപ്പോൾ കിട്ടുവിനായ്, അപ്പൂപ്പൻ കടലാസ് വഞ്ചി ഉണ്ടാക്കി, ഇറയത്തെ വെള്ളത്തിലൊഴുക്കിവിട്ടു, അത് കണ്ട് അവൻ കൈകൊട്ടി ചിരിച്ചു... ഹ ഹ ഹാ! ഹ ഹ ഹാ! ഹ ഹ ഹാ! ജീ ആർ കവിയൂർ  27 06 2026 ( തിരുവല്ല , കവിയൂർ)

ഭക്തനും ഭഗവാനും ( കീർത്തനം രാഗം ഹിന്ദോളം)

Image
ഭക്തനും ഭഗവാനും ( കീർത്ത നം രാഗം ഹിന്ദോളം) [ആവർത്തന പല്ലവി:] ഹരേ കൃഷ്ണ ഗുരുവായൂരപ്പാ... ഭഗവാനേ കാരുണ്യാമൂർത്തേ... [Verse 1] ഉണ്ണിക്കണ്ണാ നിൻ മുന്നിൽ ഞാൻ, ഉരുകും മനസ്സാലെ വരുന്നു. എൻ്റെ ദുഃഖങ്ങൾ കാണുമ്പോൾ, നിൻ്റെ കണ്ണുകൾ നിറയരുതേ. (ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...) [Verse 2] നിൻ്റെ പുഞ്ചിരി കാണാനായ്, ഞാൻ ഈ ஜന്മം കാത്തിടാം. എൻ്റെ വേദന മാറ്റുവാൻ, ഓടിയെത്തും എൻ കാരുണ്യമേ. (ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...) [Verse 3] ഭക്തന്റെ നെഞ്ചിലെ നോവറിയാൻ, ഭഗവാൻ കൂടെയുണ്ടാകും. കണ്ണീർ തുടയ്ക്കാൻ കൈകളുമായ്, ഗുരുവായൂരപ്പൻ അരികിലുണ്ട്. (ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...) [Verse 4] സ്നേഹത്തിൻ മാലയാൽ കോർത്തൊരീ ബന്ധം, യുഗങ്ങൾ കഴിഞ്ഞാലും കൊഴിയുകയില്ല. നിന്നിൽ ലയിക്കും എൻ ജീവനും, കൃഷ്ണാ തവ പാദാംബുജത്തിൽ ശരണം. (ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...) ജീ ആർ കവിയൂർ  27 06 2026 (തിരുവല്ല, കവിയൂർ)