Posts

മഴയുടെ താളത്തിൽ

Image
 മഴയുടെ താളത്തിൽ മഴത്തുള്ളി തുള്ളി പെയ്യും നേരം മുറ്റമാകെ പാട്ടിൻ മേളം പുത്തൻ സഞ്ചിയും കുടയും ചൂടി പള്ളിക്കൂടം തേടി പോരാം കുഞ്ഞിക്കാലിൽ ചെളി പുരളാറുണ്ട് കുഞ്ഞുമനസ്സിൽ പൂക്കാറുണ്ട് കൂട്ടുകാരെ കണ്ട സന്തോഷത്താൽ കവിളിലാകെ പൂത്തുചിരിച്ചു അക്ഷരങ്ങൾ പൂക്കൾ പോലെ അറിവുണരും മുത്തുകൾ പോലെ സ്നേഹമേകും ഗുരുനാഥൻ കൈപിടിച്ചു മുന്നിൽ നിൽക്കും മഴയുടെ താളം കാത്തുനിന്നു ഇന്ന് സൂര്യൻ പുഞ്ചിരി തൂകി വൈകുന്നേരം കൂട്ടുകാരനായി മഴയുമെത്തും കളിച്ചുല്ലസിക്കാൻ  ജീ ആർ കവിയൂർ  01 06 2026 ( തിരുവല്ല, കവിയൂർ)

ഹനുമൽ ഭക്തിഗീതം: സത്യവും സങ്കല്പവും

Image
 ഹനുമൽ ഭക്തിഗീതം: സത്യവും സങ്കല്പവും   അഞ്ജന തനയനാം ഹനുമാനെ, അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും! ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... അഞ്ജനാപുത്രനായ് മണ്ണിൽ ജനിച്ചവൻ, ആഞ്ജനേയൻ നിത്യബ്രഹ്മചാരിയായി. രാമനാമം നെഞ്ചിൽ കാത്തുസൂക്ഷിച്ചവൻ, വായുപുത്രൻ നമ്മെ കാത്തിടുന്നു നീയെന്നും. നവവ്യാകരണങ്ങൾ അഭ്യസിച്ചീടുവാൻ, സൂര്യദേവനെ തൻ ഗുരുവായി വരിച്ചവൻ. ഗുരുദക്ഷിണയ്ക്കായി മാത്രം ഒരു കഥ, സുവർചലാ വിവാഹമായ് കേൾക്കുന്നു നമ്മൾ. അഞ്ജന തനയനാം ഹനുമാനെ, അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും! ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... സൂര്യപുത്രിയെന്ന് ചൊല്ലിടും കഥകളിൽ, കടമയ്ക്കായ് മാത്രം ചേർന്നൊരു ബന്ധം. വിവാഹശേഷമുടൻ ധ്യാനത്തിലാണ്ടുപോയ്, മാരുതി തൻ വ്രതം ഭംഗമില്ലാതെ കാത്തു. പരാശരസംഹിത തൻ വരികളിൽ മാത്രമായ്, മറ്റൊരു പ്രമാണവുമില്ലീ കഥയ്ക്ക്. പലവിധ പതിപ്പുകൾ മാറിമറിയുമ്പോൾ, സത്യമേതെന്നോർത്തു ചിന്തിപ്പൂ ലോകം. അഞ്ജന തനയനാം ഹനുമാനെ, അറിഞ്ഞു നിന്നെ ഭജിപ്പവരെ കാത്തിടുന്നു നീയെന്നും! ശ്രീരാമ ദൂതാ... ജയ് ജയ് ഹനുമാൻ... "ഛായ സുവർച്ചലാ സമേത സൂര്യായ" എന്ന്, പൂജകളിൽ നമ്മൾ ചൊല...

ചിതൽ തിന്ന പുസ്തകം

Image
 ചിതൽ തിന്ന പുസ്തകം പച്ചയായ് കാട്ടിൽ തലയുയർത്തി നിന്നനാൾ പറ്റില്ലിതെന്നെ തൊടുവാൻ ചെതലിനും മഴുവിൻ മുഖത്താൽ മുറിവേറ്റു വീണനാൾ മരമൊന്നു തന്നൂ കടലാസിൻ രൂപവും. അറിവിന്റെ ലോകം കുറിച്ചിട്ട താളുകൾ അഴകോടെ പുസ്തകക്കൂട്ടായ് മാറിയോ വായിച്ചുതീർത്ത മനുഷ്യന്റെ കൺകളിൽ വെളിച്ചം പകർന്നു മയങ്ങി വിശ്രമിച്ചു. കാലം കടന്നുപോയീ അലമാരയുടെ കോണിലായ് കാത്തുനിന്നീ താളുകൾ തൻ വിധി കാണуവാൻ അറിവിന്റെ വിരുന്ന് നുകരാൻ കൊതിച്ചവർ അരികിലെത്തില്ലെന്നറിഞ്ഞൊരു നേരത്ത്. മണ്ണിൽ നിന്നുയർന്ന മരത്തിന്റെ ഓർമ്മയിൽ മണ്ണിലെ ജീവികൾ തിരികെയും വന്നുപോൽ അക്ഷരക്കൂട്ടെല്ലാമാഹാരമാക്കി മാറ്റി അറിവിൻ കഥകൾ അവരും പങ്കുവെപ്പൂ. - ജി ആർ കവിയൂർ  26-05-2026 (കവിയൂർ, തിരുവല്ല) (NB: കവിയൂർ ശിവപ്രസാദ് സാറിൻ്റെ വീട്ടിലെ ചിതൽ തിന്ന പുസ്തകം കണ്ടപ്പോൾ എഴുതാൻ ഉണ്ടായ സാഹചര്യം)

കാലടി തൻ പുണ്യഭൂമിയിൽ

കാലടി തൻ പുണ്യഭൂമിയിൽ കാലടി തൻ പുണ്യഭൂമിയിൽ ജനിച്ചൊരു ഉദയസൂര്യനായ്, അമ്മതൻ പ്രീതിക്കായ് പൂർണ്ണാനദി തൻ ഗതി മാറ്റിയങ്ങ്. മുതല പിടിക്കാൻ വരുന്നു എന്നൊരു മായ സൃഷ്ടിച്ചു കൊണ്ടേ, സന്യാസ മാർഗ്ഗം വരിക്കാൻ തായതൻ അനുവാദവും നേടി. ദേശാടനത്തിൻ വഴികളിൽ ജ്ഞാനത്തിൻ ദീപം തെളിച്ചു മുന്നേറി. ഗുруവിൻ പദങ്ങളിൽ പ്രണമിച്ച് വേദാന്ത സാരങ്ങൾ ഉൾക്കൊണ്ടു, കാശീ നഗരത്തിൽ വാണു ഭാഷ്യങ്ങൾ ലോകത്തിനായ് നൽകി. ഭജഗോവിന്ദ മന്ത്രവും സൗന്ദര്യലഹരി തൻ വരികളും, മാനവ ഹൃദയങ്ങളിൽ ഭക്തി തൻ അമൃതം ഒഴുക്കിത്തന്നു. മണ്ഡന മിശ്രന്റെ വാദങ്ങൾ ജയിക്കുവാൻ, ഗൃഹസ്ഥധർമ്മത്തിൻ മർമ്മം ഗ്രഹിക്കാൻ, പരകായപ്രവേശം നടത്തി സർവ്വജ്ഞപീഠവും ധന്യമാക്കി. അമ്മയ്ക്ക് നൽകിയ വാക്കിനായ് കർമ്മങ്ങൾ ചെയ്യുവാൻ ഓടിയെത്തി, മാതൃസ്നേഹത്തിൻ മാഹാത്മ്യം ലോകത്തിന് കാട്ടിത്തന്നു. നാലു ദിക്കിലും നാലു മഠങ്ങൾ സ്ഥാപിച്ചു ഭാരത ഭൂമിയിൽ, അദ്വൈത ദർശന സന്ദേശം മാനവ രാശിക്ക് പകർന്നു നൽകി. ഇന്നും ആ കാലടിപ്പാടുകൾ പിന്തുടർന്നു വരുന്നു ജനതതി, ദ്വൈതവുമദ്വൈതവും ഒന്നാകും ജ്ഞാന പ്രകാശമേ വന്ദനം! ജീ ആർ കവിയൂർ  27 05 2026 ( കവിയൂർ , തിരുവല്ല)

കാറ്റിൽ മറഞ്ഞ ഗന്ധം

കാറ്റിൽ മറഞ്ഞ ഗന്ധം പുലരിയുടെ തണുത്ത നേരിൽ,   കാറ്റ് നിശ്ശബ്ദമായി വീശി.   ആരുമറിയാത്തൊരു ഗന്ധം,   വഴികളിലൂടെ ഒഴുകിയെത്തി.   പൂക്കളുടെ മൃദു സ്പർശത്തിൽ,   ഓർമ്മകൾ ഉണർന്നുനിന്നു.   മറന്നുപോയ നിമിഷങ്ങൾ,   മനസ്സിൽ വീണ്ടും വിരിഞ്ഞു.   കാണാനാകാത്ത സാന്നിധ്യം,   ഹൃദയത്തെ തഴുകിപ്പോയി.   കാറ്റിൽ മറഞ്ഞ ഗന്ധമായി,   പ്രണയം ചുറ്റിനിന്നിരുന്നു. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

തീരമില്ലാത്ത കായൽ

തീരമില്ലാത്ത കായൽ മങ്ങുന്ന സന്ധ്യയുടെ നിറത്തിൽ,   കായൽ ദൂരെയായി നീണ്ടു.   തീരമില്ലാത്ത നിശ്ശബ്ദത്തിൽ,   ആകാശം വെള്ളത്തിൽ അലിഞ്ഞു.   കാറ്റിന്റെ തണുത്ത സ്പർശത്തിൽ,   ഓളങ്ങൾ മെല്ലെ ചലിച്ചു.   ദൂരെയൊരു വള്ളത്തിന്റെ നാദം,   മൗനത്തെ തഴുകിപ്പോയി.   അവസാനമില്ലാത്ത ജലപാതയിൽ,   ഓർമ്മകൾ ഒഴുകിനിന്നു.   തീരമില്ലാത്ത ഓളങ്ങൾക്കൊപ്പം,   മനസ്സും ദൂരെയായി യാത്രയായി. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)

ചലിക്കുന്ന നിശ്ചലം

ചലിക്കുന്ന നിശ്ചലം നിശ്ശബ്ദമായ കായലരികിൽ,   സമയം നിൽക്കുന്നുവെന്നു തോന്നി.   എന്നാൽ കാറ്റിന്റെ സ്പർശത്തിൽ,   തിരകൾ മെല്ലെ ചലിച്ചു.   മരങ്ങളുടെ നീണ്ട നിഴലിൽ,   ഓർമ്മകൾ ഒഴുകിനിന്നു.   പറയാതെ നിന്ന നിമിഷങ്ങൾ,   ഹൃദയത്തിൽ ജീവിച്ചിരുന്നു.   പുറമേ നിശ്ചലമെന്നാലും,   അകത്ത് യാത്ര തുടരുകയായിരുന്നു.   ചലിക്കുന്ന നിശ്ചലത്തിന്റെ ഉള്ളിൽ,   ജീവിതം സ്വരം കണ്ടെത്തി. ജീ ആർ കവിയൂർ  28 05 2026 (കവിയൂർ, തിരുവല്ല)