Posts

पिता को नमन | അച്ഛന് ഒരു നമനം ( ഗസൽ/गज़ल)

Image
 पिता को नमन | അച്ഛന് ഒരു നമനം ( ഗസൽ/गज़ल)   मेरी हर राह में शामिल है उनका नूर आज भी, मेरे जीवन का वही सबसे बड़ा सुरूर आज भी। എൻ ജീവിതവഴികളിൽ അച്ഛന്റെ വെളിച്ചം ഇന്നും, എൻ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം ഇന്നും। मुसीबत के सफ़रों में साथ देते हैं दुआ बनकर, मेरे सिर पर है उनका साया भरपूर आज भी। കാറ്റും മഴയും വന്നപ്പോൾ തണലായി ചേർന്നവൻ, എൻ നെറുകമേൽ നിറയുന്നു ആ കരുണ ഇന്നും। सवेरे तीन बजे उठकर जो योग साधना करते, हमें देता है वही जीवन का दस्तूर आज भी। മൂന്നാം യാമത്തിൽ ഉണർന്ന് യോഗമാർഗം ചൊല്ലി, ജീവിതപാഠം പകർന്നിടും ആ ശീലം ഇന്നും। उम्र इक्यानवे की होकर भी हिम्मत कम नहीं होती, इरादों में दिखाई देता है वही गुरूर आज भी। തൊണ്ണൂറ്റൊന്നാം വയസ്സിലും തളരാതെ നിൽക്കുന്ന, ആ മനക്കരുത്തിൻ മഹിമയ്ക്ക് ആദരം ഇന്നും। कभी धुँधली हुई यादें, कभी बातें हुई कम-सी, मगर दिल में चमकता है उनका नूर आज भी। ഓർമ്മകൾ മങ്ങിപ്പോയാലും സ്നേഹം മങ്ങുകയില്ല, എൻ മനമുറ്റത്ത് തെളിയുന്നു ആ ദീപം ഇന്നും। मोहब्बत की ज़ुबाँ सीखी, अदब का पाठ भी सीखा, मेरे किरदार में शामिल है उनका नूर आज भी। സ്നേഹവും വിനയവും ജീവിതനീതിയും നൽകി, എൻ സ്വഭ...

ഹൃദയത്തിൽ വിരിഞ്ഞ രാമനാമം: ഒരു ലളിത ഭക്തിഗാനം

Image
ഹൃദയത്തിൽ വിരിഞ്ഞ രാമനാമം: ഒരു ലളിത ഭക്തിഗാനം എല്ലാവർക്കും ശുഭദിനം! 🌸 ചിലപ്പോഴൊക്കെ നമ്മുടെ മനസ്സിലേക്ക് യാതൊരു മുന്നൊരുക്കവുമില്ലാതെ മനോഹരമായ ഈണങ്ങളും വരികളും കടന്നുവരാറുണ്ട്. ഈയടുത്ത് എന്റെ ചുണ്ടുകളിൽ തനിയെ ഉറന്നു വന്ന കുറച്ചു ഭക്തിനിർഭരമായ വരികളാണ് ഈ ഭജനയുടെ ജീവൻ.  ശ്രീരാമ ഭഗവാന്റെ മഹിമയും രാമനാമത്തിന്റെ ശക്തിയും വാഴ്ത്തുന്ന ഈ ലളിതമായ ഭജന (Bhajan) നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നു. പൂജാമുറിയിലോ ശാന്തമായ രാവുകളിലോ നമുക്കിത് ഈണത്തിൽ ആലപിക്കാം. ശ്രീ രാമ ഭജൻ  പല്ലവി  രാമനാമം ഭജേ  രാമദൂതം ഭജേ രാമനാമം ഭജേ രമാകാന്തം ഭജേ  രാവണനിഗ്രഹ ഭജേ  രാവകലാൻ ഭജേ രാമ രാമം ഭജേ അനുപല്ലവി  ദശരഥ നന്ദനം ഭജേ  ദയാനിധേ രാമം ഭജേ കൗസല്യാത്മജം ഭജേ കല്യാണരൂപം ഭജേ  (രാമനാമം ഭജേ...) ചരണം 1  സീതാപതിം ഭജേ  ശ്രിതജനപാലകം ഭജേ കോദണ്ഡപാണിം ഭജേ  കോമളരൂപം ഭജേ ലക്ഷ്മണസേവിതം ഭജേ  ഭക്തവത്സലം ഭജേ താരകമന്ത്രം ഭജേ  സദ്ഗുരുനാഥം ഭജേ  (രാമനാമം ഭജേ...) Kചരണം 2 ആപദ്ബാന്ധവം ഭജേ  ആനന്ദരൂപം ഭജേ മുക്തിപ്രദായകം ഭജേ  രാഘവേന്ദ്രം ഭജേ ഹര ഹര രാമം ഭജേ  ശിവ ശ...

അശ്വത്ഥാമാവ്: വിട്ടുമാറാത്ത യുദ്ധനോവ്

Image
 അശ്വത്ഥാമാവ്: വിട്ടുമാറാത്ത യുദ്ധനോവ് പാലുകുടിക്കാൻ നിവൃത്തിയില്ലാതെ അന്നു നീ അരിമാവു കലക്കിയ വെള്ളം കുടിച്ചു, മകന്റെ വിശപ്പുകണ്ടെറിഞ്ഞൊരച്ഛന്റെ നെഞ്ചിലെ നോവായി വളർന്നവനേ. ദ്രോണതനയനായ്, വീരനായ്, ധീരനായ്, അസ്ത്രശസ്ത്രങ്ങൾ തൻ നിപുണനായ് നീ, ദുര്യോധനൻ തന്ന സൗഹൃദപ്പൊൻവെളിച്ചത്തിൽ കുരുക്ഷേത്രഭൂമിയിൽ തേർ തെളിച്ചു. പക്ഷേ, വിധി കാത്തുവെച്ചതു ചതിയായിരുന്നു, ധർമ്മപുത്രർ തൻ നാവു പിഴച്ച നാൾ. "അശ്വത്ഥാമാ ഹതഃ..." എന്ന് കേട്ട നിമിഷത്തിൽ ശംഖുനാദത്താൽ മറഞ്ഞുപോയി കുഞ്ജരഃ! അച്ഛൻ തൻ ആയുധം താഴെവെച്ചാ നിമിഷം, ചതിയുടെ വാളാലവൻ വീണുപോയി. പ്രതികാരദാഹത്താൽ കത്തിയെരിഞ്ഞു നീ, പാതിരാവിൽ പാണ്ഡവ ശിബിരം തകർത്തു. ഒടുവിലൊരമ്മ തൻ ഗർഭപാത്രത്തിനു നേരെ ബ്രഹ്മാസ്ത്രമെന്നൊരു ശാപം തൊടുത്തു നീ, അതു കണ്ടു കൃഷ്ണൻ തൻ കോപാഗ്നി ജ്വലിച്ചു, നെറ്റിയിലെ ചോരമണി കവർന്നെടുത്തു! മരണമില്ലാതെ, മരുന്നില്ലാതെ, നീറി നീറി, ഇന്നും അലയുന്ന ശാപപ്പൊരുളേ... ചോരയും പഴുപ്പും ഒലിക്കുന്ന കായവുമായ് കാലാന്തരങ്ങളിൽ നീ ഓടി നടപ്പൂ. അശ്വത്ഥാമാവേ, നിൻ ബ്രഹ്മാസ്ത്രങ്ങൾ ഇന്നും ഈ ലോകവീഥികളിൽ തൊടുക്കപ്പെടുന്നു! റഷ്യയിലും യുക്രൈനിലും ഇസ്രായേലിലും, അഫ്ഗാന്റെ...

കിട്ടുവിൻ്റെ ആനക്കളി ( കുട്ടി പാട്ട്)

Image
 കിട്ടുവിൻ്റെ ആനക്കളി (കുട്ടി പാട്ട്) കിട്ടുവിനു ആന കളിക്കാൻ, കോളേജ് വിട്ടു വന്നതതാ! കുഞ്ഞമ്മ മുട്ടേൽ കുത്തി നിൽക്കും, കിട്ടു പുറത്തു സവാരിയായ്! "ഹയ്യട വഴുക്കല്ലേ... വീഴല്ലേ..." കിട്ടുച്ചെക്കൻ്റെ സവാരിയായ്! കയ്യിലെ പുസ്തകം മാറ്റി വെച്ച്, കുഞ്ഞമ്മയാനയായല്ലോ! ആന വിശന്നു വലഞ്ഞപ്പോൾ, കിട്ടു പാപ്പാൻ കൊടുത്തു പഴക്കുലകൾ! "ദാ പിടിച്ചോ തിന്നോളൂ", എന്നു പറഞ്ഞു കരിമ്പുകളും! ആനക്കുട്ടൻ്റെ വായിലേക്ക്, കുട്ടൻ കൊടുത്തു വെള്ളമതും! തുമ്പിക്കൈയാൽ വെള്ളമെടുത്ത്, കുഞ്ഞമ്മയാന തളിച്ചപ്പോൾ, കിട്ടുക്കുട്ടൻ ചിരിച്ചോടി, "അയ്യോ നനഞ്ഞേ" എന്നോതി! കോളേജ് കാര്യമതൊക്കെയും, കുഞ്ഞമ്മയൊന്നു മറന്നല്ലോ, കിട്ടുവിൻ്റെ കൂടെക്കൂടി, വീടൊന്നാകെ പൂരമായി! ജീ ആർ കവിയൂർ  21 06 2026  ( തിരുവല്ല, കവിയൂർ)

അച്ഛന് ഒരു നമനം

Image
 അച്ഛന് ഒരു നമനം തണലായ് നിന്നു ജീവിതമാകെ, തളരാതെ വഴികാട്ടിയവൻ. സ്നേഹത്തിൻ കൈപിടിച്ചുയർത്തി, സ്വപ്നങ്ങൾ പൂവണിയിച്ചവൻ. ഇന്നും ആ കരുത്തിൻ്റെ ബലത്തിൽ, ജീവിതവീഥിയിൽ മുന്നേറിടുന്നു. ഇറയത്ത് ഇന്ന് കാവലായി നിൽക്കും, ഇരുളിലും വെളിച്ചം പകരുന്നവൻ. ഇഴയാതെ ഈണവും ശ്രുതിയുമായി, ജീവിതഗാനം ചിട്ടപ്പെടുത്തിയവൻ. ഇംഗിതങ്ങൾ അറിഞ്ഞു നിഴലായെത്തി, ഇടറുന്ന വേളയിൽ താങ്ങായവൻ. തൊണ്ണൂറ്റൊന്നാം വയസ്സിലും ഉണർവോടെ, മൂന്നാം യാമത്തിൽ ദിനം തുടങ്ങുന്നവൻ. യോഗത്തിൻ ശ്വാസത്തിൽ കരുത്ത് കണ്ടെത്തി, ജീവിതപാഠങ്ങൾ നിശ്ശബ്ദം പകരുന്നവൻ. ഓർമ്മകൾ ചിലപ്പോൾ മങ്ങിപ്പോകുമെങ്കിലും, സ്നേഹത്തിൻ പ്രകാശം മങ്ങുന്നില്ല. കാലത്തിൻ പരീക്ഷകൾ താണ്ടിയ ആ മനസ്സ്, ഞങ്ങൾക്കിന്നും വഴികാട്ടി നിൽക്കുന്നു. മൗനത്തിൽ പോലും സ്നേഹം ചൊരിഞ്ഞ്, മനസ്സിൽ ധൈര്യം നിറച്ചവൻ. അച്ഛാ, നിനക്കൊരു നമനം എന്നും, ആദരവിൻ പൂക്കൾ അർപ്പിക്കുന്നു. സമർപ്പണം: 91-ാം വയസ്സിലും അച്ചടക്കവും യോഗാഭ്യാസവും ജീവിതത്തിന്റെ ഭാഗമായി തുടരുന്ന എന്റെ പ്രിയ അച്ഛന് സ്നേഹാദരങ്ങളോടെ... ജീ ആർ കവിയൂർ  22 06 2026 (തിരുവല്ല , കവിയൂർ)

യോഗത്തിലൂടെ രോഗരഹിത ജീവിതം

Image
 യോഗത്തിലൂടെ രോഗരഹിത ജീവിതം ജീവിതത്തിൻ താങ്ങും തണലുമാകെ, ആരോഗ്യദീപം തെളിയിക്കും യോഗം. നിത്യാഭ്യാസത്തിൻ ശക്തിയാലെ, ഉന്മേഷം നിറയും ഓരോ ദിനവും. ഋഷിമാർ കാട്ടിയ പുണ്യപാതയിൽ, നന്മയുടെ സന്ദേശം പകരും യോഗം. സംയമവും ശാന്തിയും സൽചിന്തകളും, ഹൃദയത്തിൽ നിത്യവും വിരിയിക്കും. പ്രതി പ്രഭാതം ശീലമാക്കിടൂ, രോഗങ്ങളും ദുഃഖങ്ങളും അകന്നിടട്ടെ. ആനന്ദവും ആരോഗ്യവും കൈവരുവാൻ, അനുഗ്രഹമായി മാറട്ടെ യോഗം. പുത്തൻ വെളിച്ചം ജീവിതത്തിലേകി, പ്രത്യാശയുടെ പൂക്കൾ വിരിയിക്കുമിത്. ശരീരത്തിനും മനസ്സിനും ഒരുപോലെ, സൗഖ്യഗാനം പാടും ഈ യോഗം. ജി. ആർ. കവിയൂർ 21-06-2026 (തിരുവല്ല, കവിയൂർ)

സംഗീതത്തിന്റെ സപ്തവർണം (ഗാനം)

Image
 സംഗീതത്തിന്റെ സപ്തവർണം (ഗാനം) ജൂൺ 21 ലോക സംഗീത ദിനമാണ്. ഭാഷയും ദേശവും സംസ്കാരവും അതിരുകളാക്കാതെ മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സർവലൗകിക ഭാഷയാണ് സംഗീതം. ശ്രുതിയും സപ്തസ്വരങ്ങളും രാഗവും താളവും ചേർന്ന് സൃഷ്ടിക്കുന്ന ഈ അത്ഭുതലോകത്തിന് ആദരമർപ്പിച്ചുകൊണ്ട് ഈ ഗാനശ്രമം. സംഗീതത്തിന്റെ സപ്തവർണം (ഗാനം) സംഗീതം മധുരമായ് മനസിൽ ഒഴുകും, ശ്രുതിയോടു ചേർന്നപ്പോൾ സ്വപ്നം വിരിയും, സപ്തസ്വര മുത്തുകൾ ഗീതം തീർക്കും, സൗരഭ്യം പോലെ അത് ജീവിതം നിറക്കും. രാഗങ്ങൾ വിരിയുമ്പോൾ ഭാവം ഉണരും, താളങ്ങൾ ചേരുമ്പോൾ ചുവടുകൾ വിടരും, ഹൃദയത്തിൽ സന്തോഷം തിരമാല തീരും, നന്മയുടെ സന്ദേശം ലോകം നിറയും. കാറ്റിനു സ്വന്തമായൊരു മൂളൽ ഉണ്ടേ, കടലിനു സ്വന്തമായൊരു ഗാനം ഉണ്ടേ, മഴത്തുള്ളി വീഴുമ്പോൾ ലയം പിറന്നേ, പ്രകൃതിയുടെ സംഗീതം ഭൂമിയിൽ മുഴങ്ങേ. ഭൂമി, ജലം, അഗ്നി, കാറ്റ്, ആകാശം, അഞ്ചിലും മുഴങ്ങുന്നു നിത്യസംഗീതം, ജീവിതം സുന്ദരമാം ദിവ്യസമർപ്പണം, സംഗീതം തന്നെയല്ലോ സ്നേഹസന്ദേശം. ജീ ആർ കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)