Posts

പാറകളിലെ ഓർമ്മകൾ

 പാറകളിലെ ഓർമ്മകൾ പാറകളുടെ മൗനം നിസ്സഹായമായ കഥ പറയുന്നു,   കാലത്തിന്റെ സ്പർശത്തിൽ ഓർമ്മകൾ വിരിയുന്നു.   പത്രോസ് നീ പാറയാകുന്നു, ഹൃദയത്തിൽ നിലയ്ക്കുന്നു,   ജീവിതത്തിന്റെ കഠിനത്വവും ശാന്തിയും ഒരുമിക്കുന്നു.   കല്ലുകൾക്കിടയിൽ വീണ പുഷ്പങ്ങൾ,   പുറത്തേ ജീവിതത്തിന്റെ കാഴ്ചകൾ പാടുന്നു.   വിവേകാനന്ദ സ്വാമിയുടെ ദൃഷ്ടി പോലെ കന്യാകുമാരിയുടെ പാറയിൽ, ഭാരതത്തിൻ്റെ വിശാല രൂപം മനസ്സിൽ തെളിഞ്ഞു. മധുരവും ദു:ഖവും സന്തോഷവും എല്ലാം സംരക്ഷിക്കുന്നു,   പാറകളിലെ സ്മൃതികൾ നിശ്ശബ്ദമായി ജീവിക്കുന്നു.   ആത്മാവിന്റെ സ്പന്ദനങ്ങൾ ഹൃദയത്തിൽ പ്രതിഫലിക്കുന്നു,   കാലത്തിന്റെ ഒഴുക്കിൽ ഓർമ്മകൾ സഞ്ചരിക്കുന്നു. ജീ ആർ കവിയൂർ  21 02 2026 ( കാനഡ , ടൊറൻ്റോ)

കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത )

Image
 കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത ) കണ്ണെത്താ ദൂരത്തോളം അങ്ങ് കണ്ണാടി ചേലുമായി നിൽക്കും കെട്ടിട സമുച്ചയങ്ങളിൽ നിന്ന് കാറ്റിന്റെ വായ് മൂടിക്കെട്ടി കുളിർ ചില്ലകളിൽ രാപ്പാർക്കുന്നവർ കണ്ടില്ല, കേട്ടില്ല, കണ്ടതായി നടിച്ചില്ല കത്തിയേറും കനൽക്കട്ട പോലെ കദനങ്ങൾക്ക് ഉണ്ടോ മുടിവ്? കാര്യങ്ങൾ ഇതൊക്കെയെങ്കിലും കാമ്യമെന്നതറിയാതെ കാലം കഴിക്കുന്നു ഇവിടെ കടന്നുപോയ തീയതി വീണ്ടും വന്നീടുമോ? കുറ്റമില്ലാ കുറുമ്പുകൾ കുറിഞ്ഞിപ്പൂ പോലെ വിരിയുമോ? കറങ്ങിപ്പോയ കഥകൾ കുടമാറ്റം കാണുമോ? കുഴഞ്ഞുപോയ കുറിപ്പുകൾ കൂട്ടിയിണക്കി നിൽക്കുമോ? കാഠിന്യമുള്ള കുറവുകൾ കരളിലാഴം കിടന്നാലും കഴിഞ്ഞതെല്ലാം കുറിപ്പായി കാണാതെ പോകില്ലെന്നോ? കൈവിട്ട നിമിഷങ്ങൾ കല്ലിൽ കൊത്തിയ വരികൾ കാത്തുസൂക്ഷിക്കുന്ന ജീവിതം കൂടുതൽ കരുത്താകുമോ? കഴിഞ്ഞുപോയ ദിനങ്ങൾ കഥയായി മാത്രം നിൽക്കും കഴിയാത്തത് തിരിച്ചുവരില്ല കാണാൻ പഠിച്ചാൽ മാത്രം കുറവുകൾക്കും കനവുണ്ടാവൂ കടൽ കടന്നാലും കാരണമിങ്ങനെ കടവ് തേടും വഞ്ചി പോലെ കയങ്ങളുടെ ആഴം അറിയാൻ കവിയുടെ ഒരു പാഴ് ശ്രമല്ലോ ജീ ആർ കവിയൂർ  21 02 2026 കാനഡയിൽ

പ്രണയത്തിന് യാത്ര (സൂഫി ഗസൽ)

Image
 പ്രണയത്തിന് യാത്ര  (സൂഫി ഗസൽ) ഓരോ നിമിഷവും നിൻ ഓർമ്മകളിൽ അലിഞ്ഞു,   ഹൃദയമീ നിൻ കാരുണ്യത്തിൽ അലിഞ്ഞു. മധുശാലതൻ ഗന്ധത്തിൻ ലഹരിയിൽ മുഴുകുമ്പോൾ,   ആത്മാവു നിൻ തണലിലായ് അലിഞ്ഞു. അവധൂതൻ ചൊല്ലിയ വാക്കുകൾ കേൾക്കെ,   വികാരങ്ങളെല്ലാം നിൻ തിരമാലയിൽ അലിഞ്ഞു. ചന്ദ്രപ്രഭയിൽ നിൻ തിരുനാമം ചൊല്ലവേ,   ഓരോ പുലരിയും നിൻ പ്രകാശത്തിൽ അലിഞ്ഞു. മധുപാനപാത്രത്തിൽ തേടി ഞാൻ ശാന്തി,  ഓരോ പടവുകളും നിൻ ദയയിൽ അലിഞ്ഞു. മായതൻ ലോകത്തിൽ നിന്നെ കണ്ടെത്തി,   ഓരോ സ്പന്ദനവും നിൻ പ്രണയത്തിൽ അലിഞ്ഞു. ഈ മനം എപ്പോഴും സുഗന്ധത്താൽ നിറയട്ടെ എന്ന് 'ജി ആർ' പ്രാർത്ഥിക്കുന്നു,   നിൻ കാരുണ്യത്തിൻ പ്രണയക്കടലിൽ അലിഞ്ഞു. രചന: ജി ആർ കവിയൂർ  തീയതി: 21-02-2026  (കാനഡ, ടൊറൻ്റോ)

അറുപത്തൊന്നിൽ ഞാൻ പതിനാറ് മാസക്കാരനായി

Image
  അറുപത്തൊന്നാം വയസ്സിൽ,   ഞാൻ പതിനാറ് മാസക്കാരനായി…   കൈക്കുള്ളിൽ കൊച്ചുമകൻ,   മനസ്സിൽ ഒരു പുതിയ പ്രപഞ്ചം.   കുരുന്നു പൂവിൻ്റെ ഗന്ധം   സഞ്ജീവനി പോലെ മനം ശാന്തമാക്കി,   വിരസമാർന്നൊരു ജീവിതത്തിന് പുതിയ ഉഷസ്സും ഊർജ്ജവും നൽകുന്നു.   അവനുടെ കരം ഗ്രസിച്ചപ്പോൾ,   ആ ചെറു വിരലുകൾ സ്പർശിച്ചപ്പോൾ   ഗതകാലത്തിലേക്ക് നടന്നു;   ഞാൻ അച്ഛനല്ല, മുത്തച്ഛനല്ല,   ഒരു കുഞ്ഞായി മാറി.   ഇവിടെ ചിന്തകളില്ല,   നാളെയുടെ ഭാരം ഇല്ല,   ഇന്നിന്റെ ചിരി മാത്രം…   ഇവിടെയാണ് സ്വർഗം.   സർവശക്തനും ഈ സ്വരങ്ങൾക്കുന്ന   ഈശ്വര കൃപയിൽ ഈ നിമിഷം നിറഞ്ഞിരിക്കുന്നു,   ആ പരം ജ്യോതിസ്സിൻ്റെ അനുഗ്രഹം   എപ്പോഴും ഉള്ളിൻ്റെ ഉള്ളിൽ നിലനിൽക്കട്ടെ. ജീ ആർ കവിയൂർ  21 02 2026 (കാനഡ, ടൊറൻ്റോ)

ലോക മാതൃഭാഷ ദിനം

Image
 ലോക മാതൃഭാഷ ദിനം മലയാളത്തിന്റെ മധുരം കേൾക്കൂ,   പൂവുകൾ തേടി ഹൃദയം നിറക്കൂ,   വാക്കുകൾ ഹൃദയത്തിൽ പടരും,   താളമിട്ട് സ്നേഹമേ നിറക്കൂ.   പാട്ടുകൾ പാടി സന്ധ്യയെ തേടൂ,   സ്നേഹത്തിന്റെ മനം നിറയിടൂ,   വെളിച്ചം പോലെ മനസ് തിളങ്ങട്ടെ,   ഭാഷയുടെ തണൽ സ്വപ്നം പിറക്കട്ടെ.   ചിറകുകൾ തുറന്ന് അറിവ് പടരട്ടെ,   പുത്തൻ ലോകം പുസ്തകം പോലെ തുറക്കട്ടെ,   മാതൃഭാഷയുടെ ചിരി നമ്മളിൽ ഉണരട്ടെ,   വരിക വരിക, ഏവരും ചേർന്നു പുതിയൊരു ലോകം പണിയാം. ജീ ആർ കവിയൂർ  21 02 2026 ( കാനഡ , ടൊറൻ്റോ)

ഫോട്ടോഗ്രാഫർ

Image
 ഫോട്ടോഗ്രാഫർ എത്ര നൊമ്പരം കൊണ്ടാണ് മറയില്ലാ ക്യാമറക്കണ്ണുമായി വേദികളിലും ഉത്സവങ്ങളിലും, ജനനങ്ങളിലും മരണങ്ങളിലും, വിവാഹ ചടങ്ങുകളുടെ നടുവിലൂടെ ചെന്ന്… പ്രകൃതിയുടെ വികൃതികൾ പോലും അതിജീവിച്ച്, നാളെയുടെ നേർക്കാഴ്ചകൾ മാലോകർക്കു നൽകി നിൽക്കുന്നവർ. ഇവരുടെ വേദന അറിയാതെ ശകാരം കേട്ടും ചിരിച്ചു നിൽക്കുമിവർ —   ഒരു ചാൺ വയറും   നാലു വിരലിടയുടെ   തിരുശേഷിപ്പിനായി മുന്നേറുന്നവർ,   ജീവിതത്തിന്റെ മുഴുവൻ ഭാരം നെഞ്ചിലേറ്റുന്നവർക്കായി  അല്പം മൗനത്താൽ സഹകരിക്കാമെന്ന് എൻ്റെ മതം… ജി ആർ കവിയൂർ  20 02 2026 (കാനഡ , ടൊറൻ്റോ)

ശ്രീവല്ലഭോത്സവം

 ശ്രീവല്ലഭോത്സവം കൊടിയേറിയല്ലോ തിരുവല്ലാഴപ്പന് ഉത്സവമായ് കുംഭത്തിലെ ഉത്രട്ടാതിക്ക് തിരുനാളായ് കൊടിയേറി പത്താം നാൾ പൂയത്തിനു കൊടിയിറക്കം ശ്രീവല്ലഭാ… ശ്രീയേഴും വല്ലഭാ… ഗരുഡവാഹനനായി നീ വരുമോ നാഥാ ഗോപുരവാതിലിൽ ഗാനം മുഴങ്ങുമേ ദീപങ്ങളുടെ തെളിച്ചത്തിൽ ദർശനം തരുവോ ദേവാദി ദേവാ എൻ ഹൃദയം നിറയുമേ പുരുഷനാരായണപൂജയിൽ ദീപങ്ങൾ തെളിയുമ്പോൾ പാള നമസ്കാരവും ഭക്തർ നൽകുന്ന പന്തിരായിരം വഴിപാടും  ഭഗവാന് ഏറ്റവും പ്രിയമാർന്ന കഥകളിയുടെ താളമേളം മുഴങ്ങുന്നു രാവേറെ... ചെണ്ടമേളം മുഴങ്ങും വഴികളിലൂടെ ചന്ദ്രപ്രഭ പോലെ നീ വിരിയുമേ ഭക്തരുടെ കണ്ണീരിൽ സ്നേഹം കാണുന്നവൻ കരുണക്കടലല്ലേ നീ, ദയാനിധിയേ കൊടിയേറിയല്ലോ തിരുവല്ലാഴപ്പന് ഉത്സവമായ് കുംഭത്തിലെ ഉത്രട്ടാതിക്ക് തിരുനാളായ് ശ്രീവല്ലഭാ… ശ്രീയേഴും വല്ലഭാ… എൻ ജീവന്റെ നാഥാ… വല്ലഭാ… ജീ ആർ കവിയൂർ  19 02 2026 (കാനഡ, ടൊറൻ്റോ)