Posts

പേച്ചി അമ്മൻ തൻ മുന്നിൽ

 പേച്ചി അമ്മൻ തൻ മുന്നിൽ പല്ലവി  പേച്ചി അമ്മൻ തൻ തിരു നടയിൽ മൊഴിയടഞ്ഞു മിഴിയടഞ്ഞു നിന്ന നേരം അമ്മേ സരസ്വതി വീണാപുസ്തക ധാരണി ശരണം ശരണം തവ ശരണം  ചരണം 1 മുത്തുമാരിയമ്മൻ കോവിൽ തിരുമുറ്റത്തിൽ, പേച്ചി അമ്മൻ തൻ സന്നിധി കണ്ടു വണങ്ങിടുന്നു. തമിഴ്മൊഴിയിൽ പേച്ചിയെന്നാൽ സാക്ഷാൽ ശാരദാ ദേവിയല്ലോ, അറിവിൻ്റെ പ്രകാശമായി ഉള്ളിൽ നിറഞ്ഞിടേണമേ അമ്മേ ചരണം 2 വാങ്മയീ വാഗ്ദേവിയാം മാതാവേ സരസ്വതീ, ഈ ദാസന്റെ മാനസതാരിൽ വിളങ്ങിടേണമേ  ശ്വേതപത്മത്തിൽ വാഴും ജഗദംബികേ തായേ, സത്ബുദ്ധിയും സദ്ഗുണവും പ്രസാദിച്ചീടേണമേ. ചരണം 3  ആ കൊച്ചു സന്നിധിയിൽ കണ്ടൊരാ ദിവ്യരൂപം, ആത്മാവിൽ കുളിരേകി ദുരിതങ്ങൾ മാറ്റിടുന്നു. വിദ്യയും ജ്ഞാനവും ചൊരിയുന്ന നാഥേ അവിടുന്ന്, അടിയന്റെ നാവിൻതുമ്പിൽ സദാ നൃത്തമാടേണമേ  ചരണം 4 അമ്മേ ശരണമെന്നു പാടി സ്തുതിച്ചിടുന്നു, ആശ്രിതവത്സലയാം അവിടുന്ന് തുണയ്ക്കേണമേ  പേച്ചി അമ്മൻ രൂപത്തിൽ വാഴുന്ന കലൈവാണിയേ, അവിടുത്തെ തൃപ്പാദങ്ങളിൽ ഇതാ പ്രണമിക്കുന്നെൻ  ജീ ആർ കവിയൂർ  16 05 2026 (കവിയൂർ , തിരുവല്ല)

തുള്ളികളുടെ നൃത്തം

 തുള്ളികളുടെ നൃത്തം മഴമുത്തുകൾ വീണ നേരം,   മണ്ണിൽ സംഗീതം ഉണർന്നു.   ഇലകളുടെ പച്ച നിഴലിൽ,   പ്രകൃതി നൃത്തം തുടങ്ങി.   കാറ്റിനൊപ്പം ചിരിക്കുന്ന ജലം,   ചില്ലകളിലൂടെ ഒഴുകിനീങ്ങി.   ചെറുകുളങ്ങളുടെ കണ്ണാടിയിൽ,   വൃത്തങ്ങൾ വിരിഞ്ഞുയർന്നു.   പുലരിയുടെ മൃദു വെളിച്ചത്തിൽ,   മിന്നിമറയുന്ന ജലമുത്തുകൾ.   തുള്ളികളുടെ ഈ നൃത്തത്തിൽ,   ഭൂമി സന്തോഷം പാടിയിരുന്നു. ജീ ആർ കവിയൂർ  16 05 2026 ( കവിയൂർ,തിരുവല്ല)

ലഹരിമുക്ത ലോകം

 ലഹരിമുക്ത ലോകം (പല്ലവി) സ്നേഹം, പ്രേമം, പ്രണയം, സഹജീവികളോടോ? ഇന്നില്ല. സർവ്വ സഹവാസങ്ങളും വെടിഞ്ഞ്, സകലതും പായുന്നത് മയക്കത്തിലേയ്ക്ക്. (അനുപല്ലവി) സാഹചര്യങ്ങൾക്ക് അടിമയായി ഇന്ന്, സർവ്വംസഹയാം ദേവിക്ക് പോലും ലജ്ജ തോന്നും വണ്ണം, മനുകുലം മുഴുവൻ പായുന്നു— ലഹരിക്ക് പിന്നാലെ മാത്രം! (ചരണം 1) കണ്ണിലൊരു തിളക്കമില്ലാതെ, കരങ്ങളിൽ കരുത്തില്ലാതെ, തണൽ തേടേണ്ട യൗവ്വനം ഇന്ന്, തപ്പിത്തടയുന്നു കരിനിഴലിൽ. പുകയുന്ന മനസ്സും എരിയുന്ന ജീവിതവും, ലഹരി തൻ ലഹരിയിൽ അലിഞ്ഞു തീരുന്നു. (ചരണം 2) രാജ്യ ദ്രോഹികൾക്കായി കുടപിടിക്കുന്നു— അറിയാതെ നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്നു. സമൂഹ ബോധം ഉണരട്ടെ, മനസ്സ് തെളിയട്ടെ, മനുഷ്യത്വം മരിക്കാത്ത വിശ്വം പുലരട്ടെ. (മുദ്ര) കൈകോർക്കാം നമുക്ക് ഈ പോരാട്ടത്തിൽ, ലഹരിമുക്തമായൊരു പുലരിക്കായ്. ജീ ആർ കവിയൂർ  15 05 2026 (കവിയൂർ, തിരുവല്ല)

വില്വമംഗലത്ത്സ്വാമിയാർ ചരിതം (കഥകളി പദം)

Image
 വില്വമംഗലത്ത്സ്വാമിയാർ ചരിതം വില്വമംഗലത്ത് സ്വാമിയാർ ചരിതം (കഥകളി ആട്ടപ്പദ രൂപം ) കണ്ടേൻ ഹരിയെ കണ്ണിനാൽ ഇന്ന് വിസ്മയ ലോകം തെളിഞ്ഞ നേരം! ശ്രീവല്ലഭന്റെ തിരുനടതന്നിൽ ശ്രീഹരി നേരിൽ വിളങ്ങുന്നേരം. നാടകശാലയിൽ നൃത്തമാടി- യാനന്ദരൂപം നിറഞ്ഞ നേരം, കാണാ സാന്നിധ്യം തേടിടും സ്വാമിക്ക് കണ്ണൻ സ്വരൂപം തെളിഞ്ഞുവല്ലോ. വൈക്കത്തപ്പൻ വൃദ്ധ വേഷത്തിൽ- വടക്കേ ചുറ്റമ്പലത്തിൽ നിന്നൂ, അമ്പലപ്പുഴയിൽ മാരാർക്കൊപ്പ- മുണ്ണുന്ന കണ്ണനെ കണ്ടു സ്വാമി. തെക്കേ മതിലിൽ വടക്കുംനാഥൻ- കാർത്തിക ദർശന മോഹിയായി, കുമാരനല്ലൂർ ദേവിയെ കാത്തു- നിൽക്കുന്ന കൗതുകം കണ്ടു സ്വാമി. നാലമ്പലത്തിനപ്പുറം പുലരും- പ്രദക്ഷിണ വഴി തെളിയുമ്പോൾ, ഇലഞ്ഞി തണലിലും ആലിൻ കൊമ്പിലും- ഇളകിയാടും ആഞ്ജനേയൻ. ചേർത്തലക്കായൽ തീരമണഞ്ഞപ്പോൾ ചെളിമുടി ചൂടിയ ദേവി രൂപം, തിരുവാർപ്പിൽ വിശന്നു വലയുന്ന- തിരുവിളയാടും ഉണ്ണിക്കണ്ണൻ. അനന്തശയ്യയിൽ പത്മനാഭൻ- ആനന്ദരൂപം കാട്ടിനിന്നു, അനന്തകാടിതിൽ ഭക്തിയോടെ- ആ യോഗിവര്യൻ ലയിച്ചു നിന്നു. ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല) ഇത് പുന്നാഗവർാളി, ഭൈരവി, അല്ലെങ്കിൽ സോപാനശൈലിയിൽ ആലപിച്ചാൽ യഥാർത്ഥ കഥകളി പദഭാവം കിട്ടും. ചെണ്ട–മദ്ദള...

മുത്തുമാരി അമ്മൻ ഗാനം

Image
 മുത്തുമാരി അമ്മൻ ഗാനം അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം അമ്മേ കരുണയുടെ നീരൊഴുക്കേ, നൊമ്പരത്തിൻ്റെ കണ്ണീരിൽ തെളിയുന്ന ദീപമേ, തിരുവല്ല മതിൽഭാഗത്തെ കാത്തിടും ദേവിയേ, തായെന്നു വിളിച്ചാലെ ഓടിയെത്തും അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം പച്ചമണൽ വഴികളിൽ പൂവിരിയും പാദമേ, പാവങ്ങൾ പ്രാർത്ഥിച്ചാൽ പാലൊഴുക്കും ഹൃദയമേ, മഞ്ഞൾച്ചാർത്തുകളിൽ കനിവൊഴുകും ദർശനം, കുമ്പിടുന്ന ജനങ്ങൾക്ക് കാവലാകും അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം ചെണ്ടമേള നാദത്തിൽ ചിന്തകൾക്കും ശാന്തിയേ, ചെമ്പകപ്പൂ മണമോളം സ്നേഹമുള്ള രൂപമേ, സന്ധ്യാദീപ വെളിച്ചത്തിൽ നിറഞ്ഞിടും സാന്നിധ്യം, വേദനകൾ അകറ്റുന്ന വെൺമഴയായ് അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം മുത്തുമാരി അമ്മേ നീ ഞങ്ങളുടെ ആശ്രയം, മുറിവേറ്റ മനസ്സുകൾ ചേർത്ത് നിർത്തും സാന്ത്വനം, തിരുവല്ല മതിൽഭാഗത്ത് വാഴുന്ന ദേവിയേ, തിരുവടി ശരണം എന്ന് പാടിടുന്നു ഭക്തർ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം രചന ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

മുത്തുമാരി അമ്മൻ പ്രഭാതരാഗം

മുത്തുമാരി അമ്മൻ പ്രഭാതരാഗം തിരുവല്ലാഴപ്പൻ്റെ ക്ഷേത്ര മതിൽക്ക് വെളിയിൽ വടക്കുമാറിയൊരു മൂക്കുത്തി തിളക്കം, തിരു മുത്തുമാരി അമ്മൻ തൻ ദിവ്യജ്യോതി പ്രഭാമയൂഖങ്ങൾക്കിടയിൽ നിന്നും പ്രഭാകര മുഖകാന്തി തെളിഞ്ഞ നേരം। കുളിർക്കാറ്റിൻ തലോടലുകൾക്കൊപ്പം കാതിനും കരളിനും ഉന്മേഷമേകി, കരുണാമൃതം അമൃത തുല്യമായി കേൾക്കായി അമ്മതൻ തിരുനാമങ്ങൾ കാതോരം മന്ത്രധ്വനിയായി നിറഞ്ഞു। കുംഭനാസം ഭരണി നാളിലെ പുണ്യം കുങ്കുമച്ചാർത്തിലും പൂക്കളിലാഴ്ന്നു, അമ്മൻ കുടവും കാരകാട്ടവും നിറഞ്ഞപ്പോൾ മഞ്ഞൾ നീരാട്ടിൽ ഭക്തിരസം തൂകി, മനമൊട്ടാകെ ദേവീസ്മരണം വിരിഞ്ഞു। ചെണ്ടമേളത്തിൻ നാദമുണർന്നപ്പോൾ ചിന്തകളെല്ലാം ദേവിയിലലിയുന്നു, മുത്തുമാരി അമ്മൻ കൃപ ചൊരിയുമ്പോൾ മുറിവേറ്റ ഹൃദയങ്ങൾ പൂവണിയുന്നു। ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

ഹരിതവനത്തിലെ തപസ്വി

Image
 ഹരിതവനത്തിലെ തപസ്വി പച്ചിലത്തുമ്പിൽ തപസ്സിരിക്കും, സൂക്ഷ്മരൂപിയാം പ്രാണനേ... നിശബ്ദമായൊരു നിഴലുപോലെ, നീ ഇലച്ചാർത്തിൻ മടിത്തട്ടിൽ. നേർത്തൊരു ചിറകിലെ വജ്രശോഭ, വെളിച്ചം തട്ടവേ മിന്നിടുന്നു. രക്തദാഹമില്ലാത്ത ശാന്തഭാവം, പൂന്തേൻ നുകരും സുന്ദരജന്മം. ഉറങ്ങുന്ന ലോകത്തെ കാവൽനിൽപ്പൂ, ഈശ്വരൻ തൻ വിചിത്ര സൃഷ്ടി നീ. നീചമെങ്കിലും നിസ്തുല്യ ഭാവം, ജീവിതത്തിൻ ലളിത ബിംബം. ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)