Posts

ചുമത്ര ശിവഭക്തിഗാനം (മഹാശിവരാത്രിക്ക് വേണ്ടി എഴുതുന്നു)

Image
  ചുമത്ര ശിവഭക്തിഗാനം (മഹാശിവരാത്രിക്ക് വേണ്ടി എഴുതുന്നു) ചരിത്രപരമായി  പരശുരാമനും പരമ്പരാഗത വാസ്തുശില്പി പെരുന്തച്ചനും ചേർന്ന് സ്ഥാപിച്ച ഈ ക്ഷേത്രം, 1,500-ലധികം വർഷത്തെ പാരമ്പര്യമുള്ളതാണ്.   പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ **പെരുവനം** പോലെ, ഈ ക്ഷേത്രവും പുരാതന കേരളത്തിലെ ശൈവ സംസ്കാരത്തിന്റെ അഭിമാനമായ ഭാഗമാണ്.   **ഭക്തിമനസ്സോടെ വന്ദിക്കുന്നവർക്കു ശിവന്റെ അനുഗ്രഹം എല്ലായിടത്തും ലഭിക്കട്ടെ.**   --- ശിവരാത്രി ഭക്തിഗാനം പല്ലവി  ചുമത്രയിൽ വാഴും ഭഗവാനേ   ചാരുമൂർത്തേ ശിവശങ്കരാ   ചാരത്തു പാർവതി ദേവിയോടെ   ചിരം വന്നു തൊഴുന്നു ഭക്തജനങ്ങൾ   അനുഗ്രഹം നൽകുന്നവനല്ലോ   ചരണം 1 സദാ സദാ ശിവനെ പാഹിമാം   സകല മംഗളദായകനെ ചുമത്രയിൽ   സകലർക്കും അനുഗ്രഹം നൽകുവോനെ   സന്തതം ശരണം ശരണം ശരണം   ചരണം 2 പെരുന്തച്ചൻ നിർമിച്ചു   പരശുരാമൻ പണ്ട് പ്രതിഷ്ഠിച്ചു   പരമേശ്വരാ, നിന്നെ ചുമത്രയിലായി   പരം പൊരുളാം, നിന്നെ ഭജിച്ചവർക്ക്   കുടു...

ഞാനാരുമല്ല

Image
 ഞാനാരുമല്ല ഞാനാരുമല്ല എഴുത്തിനെ പനയോലത്തുഞ്ചത്ത്   എത്തിക്കാൻ നാരായം കൊണ്ടു   കിളിപ്പാട്ട് രചിച്ച   തുഞ്ചത്തെഴുത്തച്ചനല്ല ഞാൻ.   കൃഷ്ണഗാഥ പാടി,   വഞ്ചിപ്പാട്ട് തുഴഞ്ഞു നീന്തിയ   ചെറുചിരിയോടെ ലോകം കീഴടക്കിയ   ചെറുശ്ശേരിയുമല്ല ഞാൻ.   പൂ പോലെ ശ്ലോകങ്ങൾ പൊഴിച്ച്,   പുണ്യജ്ഞാനം പാനം ചെയ്ത   പൂന്താനമല്ല ഞാൻ.   കലക്കത്ത് നിന്നുയർന്ന്  കൂത്തമ്പലത്തിലെത്തി കപടതയെ കൊഞ്ചനം കാട്ടി തുള്ളിയ കുഞ്ചൻ നമ്പ്യാരുമല്ല ഞാൻ വെള്ളം ചേർക്കാതെ   വള്ളത്തിലേറ്റി അക്ഷരങ്ങളെ  ക്ഷതമില്ലാതെ   വലം തോൾ കൊടുത്ത വള്ളത്തോളുമല്ല ഞാൻ.   ഇടനെഞ്ചു പൊട്ടി ഇടയ്ക്ക കൊട്ടി  ഈണത്തിൽ ജീവിത താളത്തിൽ ഇടതടവില്ലാതെ കൈരളിക്കു   കാവ്യങ്ങൾ അർപ്പിച്ച   ഇടശ്ശേരിയുമല്ല ഞാൻ വെയിലിനു തണലായിനിന്ന മാവിലെ മാമ്പഴം തന്നു കണ്ണുനീർ നിറച്ച വൈലോപ്പിള്ളിയുമല്ല ഞാൻ ചങ്കുതുറന്ന് ചന്തത്തിൽ   ചന്ദനമഴയായി പ്രണയവേദന പകർന്ന   ചങ്ങമ്പുഴയുമല്ല ഞാൻ.   മണിപ്...

എന്നിലെ നീ ( സൂഫി ഗാനം)

Image
 എന്നിലെ നീ ( സൂഫി ഗാനം) നീ എൻ്റെ ഗന്ധമാർന്ന ഭൂമി   ജീവന്റെ ആധാരമാം ജലം   ഉള്ളിൽ ജ്വലിക്കുന്ന താപമായി   എന്നിൽ സഞ്ചരിക്കുന്ന ശ്വാസമായി   ചിത്താന്തരാളം നിറയ്ക്കുന്ന വിശാലതയായി   നിൻ നയനങ്ങളാം സൂര്യ ചന്ദ്രന്മാർ   ബാഹ്യ ലോകങ്ങളിൽ തിരഞ്ഞു നടന്നു   എൻ പ്രാണനിൽ മറഞ്ഞു മുഴങ്ങുന്ന അകാര–ഉകാര–മകാര മന്ത്രധ്വനിയാം പ്രണവം നീ. എൻ നാഡികളിൽ ഒഴുകുന്ന ഓംകരമാം ഗാനധ്വനി നീ, അറിയാതെ എന്നെ നയിക്കുന്ന അദൃശ്യ പ്രകാശം നീ. ശക്തിയും മുക്തിയും   പ്രകൃതിയുടെ സമസംഗമ തത്ത്വം നീ. പഞ്ചതത്ത്വ താളം ലയിക്കുന്നിടത്ത്   ഒരൊറ്റ സ്പന്ദനമായി ശേഷിക്കുന്നത് —   അത് നീയെന്ന സാക്ഷ്യം,   അതിൽ ഞാൻ ലയിക്കുന്ന സാന്ത്വനം. ജീ ആർ കവിയൂർ  22 02 2026 (കാനഡ , ടൊറൻ്റോ)

അണയാത്ത അകതാരം ( ഗാനം)

Image
 അണയാത്ത അകതാരം( ഗാനം ) [പല്ലവി] ഇണങ്ങുമ്പോൾ പറയുന്നതെല്ലാം   പിണങ്ങുമ്പോഴും പറയാവൂ,   മധുരം പകർന്നുവേണം   പറയാനുള്ളത് പറയണം…   അകലെ അങ്ങ് അകലെയാണെങ്കിലും   അരികിലെന്ന പോലെ അണയാത്ത   അകതാരിൽ മോഹമാണെന്നു   അറിയുക നീ, എൻ പ്രിയേ…   [ചരണം 1] നീ മൗനമായി നിൽക്കുന്ന നേരം   മനസിൽ വേദന താളം കൊട്ടുന്നു,   ഒരു വാക്ക് നീ മിണ്ടുമല്ലോ   ഓർമ്മകൾ പൂവായി ചിരിക്കുന്നു.   ദൂരങ്ങൾ കാറ്റായി വന്നാലും   ഹൃദയം നിൻ വഴിയിലാണേ,   കാണാതെ നിന്നാലും കണ്ണുകൾ   നിന്നെയേ തേടി തിരിയുമേ…   [ചരണം 2] നിഴലായി നിന്നെ പിന്തുടർന്ന്   നിലാവായി ഞാൻ വിരിയും,   പിണക്കം ഒരു മേഘമെന്നോണം   പ്രണയം മഴയായി പൊഴിയും.   അകതാരത്തിൽ നീ നിറഞ്ഞാൽ   വിരഹവും വസന്തമാകും,   ഒരു ചിരിയിൽ നീ ചേർന്നാൽ   ഈ ജീവിതം ഗാനം ആവും…   [അവസാനം] അകലെ അങ്ങ് അകലെയാണെങ്കിലും   അരികിലെന്ന പോലെ അണയാത്ത…   അക...

ലവണരസത്തിന്റെ നിശബ്ദത

Image
 ലവണരസത്തിന്റെ നിശബ്ദത മിഴികൾക്ക് പകരം മൊഴിയുന്ന ഹൃദയവുമായി പിടയുന്ന വേദനയോടെ നിനക്കായ് കാത്തിരുന്നു വാക്കുകൾ അറിയാതെ പാതി വഴിയിൽ മെല്ലെ നിന്നു.   മൗനം മാത്രം എന്നിലേക്കു ആരോരും കാണാതെ നടന്നടുത്തു. പിടയുന്ന വേദനയോടെ   ആരുടെയും കുറ്റമല്ലായിരുന്നു;   അത് പറയാതെ പോയ   ഒരു ചെറു തെറ്റ് മാത്രം. നിന്റെ ചിരിയിൽ മയങ്ങി ഒരുനിമിഷം നിന്നുവെങ്കിലും നിൻ നിഴൽ അരികത്തു വരികളായി എഴുതാത്ത  മഹാ കാവ്യംപോലെ    നിറഞ്ഞൊഴുകിയ കണ്ണീർ   ഒരിക്കൽ കടലായി തോന്നി—   ഇപ്പോൾ അത് കാത്തു  ദാഹത്തോടെ കാത്തുകിടക്കും  കരയായി തോന്നുന്നു പക്ഷേ തൊട്ടു രുചിച്ചു  നോക്കുമ്പോളിന്നും  അവയ്ക്ക് നോവിൻ്റെ മധുര ലവണരസം. കാലം ചില ഓർമ്മകളുടെ മുറിവ് തൂവൽസ്പർശത്താൽ ഉണങ്ങിയത് ഉപ്പുകല്ലായി   അകത്തെ അളങ്ങളിൽ  അടിഞ്ഞിരിക്കും. നിൻ വഞ്ചനയുടെ ലാഞ്ചനയല്ല  എന്നാലും അത് കാറ്റായി  കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു വാതിലുകൾ ഇല്ലാത്ത ഹൃദയത്തിൽ ആഞ്ഞടിക്കുന്നു അക്ഷരക്കുട്ടായ്  മിഴികൾക്ക് പകരം   മൊഴിയുന്ന മനസ്സ്...

പാറകളിലെ ഓർമ്മകൾ

 പാറകളിലെ ഓർമ്മകൾ പാറകളുടെ മൗനം നിസ്സഹായമായ കഥ പറയുന്നു,   കാലത്തിന്റെ സ്പർശത്തിൽ ഓർമ്മകൾ വിരിയുന്നു.   പത്രോസ് നീ പാറയാകുന്നു, ഹൃദയത്തിൽ നിലയ്ക്കുന്നു,   ജീവിതത്തിന്റെ കഠിനത്വവും ശാന്തിയും ഒരുമിക്കുന്നു.   കല്ലുകൾക്കിടയിൽ വീണ പുഷ്പങ്ങൾ,   പുറത്തേ ജീവിതത്തിന്റെ കാഴ്ചകൾ പാടുന്നു.   വിവേകാനന്ദ സ്വാമിയുടെ ദൃഷ്ടി പോലെ കന്യാകുമാരിയുടെ പാറയിൽ, ഭാരതത്തിൻ്റെ വിശാല രൂപം മനസ്സിൽ തെളിഞ്ഞു. മധുരവും ദു:ഖവും സന്തോഷവും എല്ലാം സംരക്ഷിക്കുന്നു,   പാറകളിലെ സ്മൃതികൾ നിശ്ശബ്ദമായി ജീവിക്കുന്നു.   ആത്മാവിന്റെ സ്പന്ദനങ്ങൾ ഹൃദയത്തിൽ പ്രതിഫലിക്കുന്നു,   കാലത്തിന്റെ ഒഴുക്കിൽ ഓർമ്മകൾ സഞ്ചരിക്കുന്നു. ജീ ആർ കവിയൂർ  21 02 2026 ( കാനഡ , ടൊറൻ്റോ)

കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത )

Image
 കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത ) കണ്ണെത്താ ദൂരത്തോളം അങ്ങ് കണ്ണാടി ചേലുമായി നിൽക്കും കെട്ടിട സമുച്ചയങ്ങളിൽ നിന്ന് കാറ്റിന്റെ വായ് മൂടിക്കെട്ടി കുളിർ ചില്ലകളിൽ രാപ്പാർക്കുന്നവർ കണ്ടില്ല, കേട്ടില്ല, കണ്ടതായി നടിച്ചില്ല കത്തിയേറും കനൽക്കട്ട പോലെ കദനങ്ങൾക്ക് ഉണ്ടോ മുടിവ്? കാര്യങ്ങൾ ഇതൊക്കെയെങ്കിലും കാമ്യമെന്നതറിയാതെ കാലം കഴിക്കുന്നു ഇവിടെ കടന്നുപോയ തീയതി വീണ്ടും വന്നീടുമോ? കുറ്റമില്ലാ കുറുമ്പുകൾ കുറിഞ്ഞിപ്പൂ പോലെ വിരിയുമോ? കറങ്ങിപ്പോയ കഥകൾ കുടമാറ്റം കാണുമോ? കുഴഞ്ഞുപോയ കുറിപ്പുകൾ കൂട്ടിയിണക്കി നിൽക്കുമോ? കാഠിന്യമുള്ള കുറവുകൾ കരളിലാഴം കിടന്നാലും കഴിഞ്ഞതെല്ലാം കുറിപ്പായി കാണാതെ പോകില്ലെന്നോ? കൈവിട്ട നിമിഷങ്ങൾ കല്ലിൽ കൊത്തിയ വരികൾ കാത്തുസൂക്ഷിക്കുന്ന ജീവിതം കൂടുതൽ കരുത്താകുമോ? കഴിഞ്ഞുപോയ ദിനങ്ങൾ കഥയായി മാത്രം നിൽക്കും കഴിയാത്തത് തിരിച്ചുവരില്ല കാണാൻ പഠിച്ചാൽ മാത്രം കുറവുകൾക്കും കനവുണ്ടാവൂ കടൽ കടന്നാലും കാരണമിങ്ങനെ കടവ് തേടും വഞ്ചി പോലെ കയങ്ങളുടെ ആഴം അറിയാൻ കവിയുടെ ഒരു പാഴ് ശ്രമല്ലോ ജീ ആർ കവിയൂർ  21 02 2026 കാനഡയിൽ