Posts

മറുകരയിലെ വെളിച്ചം

മറുകരയിലെ വെളിച്ചം അക്കരെ ദീപ്തി മിഴികളിൽ തെളിഞ്ഞു, തിരമാല തൻ സന്ദേശം കരയിലെത്തി, ആഗ്രഹം നാവായി മുന്നോട്ട് നീങ്ങി, ധൈര്യം വഴികാട്ടി ചുവടുകൾ വഹിച്ചു. വിശാലത നദിപോൽ മുമ്പിൽ പരന്നു, തുഴകൾ പ്രത്യാശയിൽ ചലനം നേടി, അറിയാത്ത കാഴ്ചകൾ അരികിൽ വന്നു, അത്ഭുതം മനസ്സിൽ പൂക്കളായ് വിരിഞ്ഞു. പ്രഭയിൽ പുതുയുഗം തുറന്നു നിന്നു, സങ്കൽപം ഉയരങ്ങൾ തേടിപ്പോയി, സാഫല്യം പുഞ്ചിരിയോടെ വരവേറ്റു, ജീവനം സൗന്ദര്യമായി തുടർന്നു. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

മഞ്ഞുതുള്ളിയുടെ യാത്ര

മഞ്ഞുതുള്ളിയുടെ യാത്ര  പുലരിയിൽ ഇലയിലൊരു മുത്തായി ജനിച്ചു, തണുപ്പിന്റെ താലോലിയിൽ നിശ്ശബ്ദം നിന്നു, കിരണങ്ങൾ തഴുകിയപ്പോൾ തിളക്കം നേടി, പ്രകൃതിതൻ കൈകളിൽ ആനന്ദം ചൊരിഞ്ഞു. പൂവിതളിൻ അരികിലൂടെ മെല്ലെ നീങ്ങി, സുഗന്ധത്തിൻ പാതയിൽ ചുവടുകൾ വെച്ചു, ചെറുകാറ്റിൻ കൂട്ടായി ദൂരം കണ്ടു, അനുഭവങ്ങൾ ഹൃദയത്തിൽ നിറച്ചു. സൂര്യന്റെ സ്നേഹത്തിൽ ലയിച്ചു ചേർന്നു, ആകാശത്തിൻ വിശാലത തേടി ഉയർന്നു, മാറിടുന്ന രൂപത്തിൽ സത്യം കണ്ടെത്തി, ജീവിതഗാഥ പുതുവഴിയായി തുടർന്നു. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

ജനാലയ്ക്കപ്പുറം

ജനാലയ്ക്കപ്പുറം പ്രഭാതം പുഞ്ചിരി ചാർത്തി നിൽക്കും, കിളിക്കൂട്ടം മധുരസ്വരം തൂവും, പുൽമേടിൽ മുത്തുകൾ തിളങ്ങിടും, കാഴ്ചകൾ മനസ്സിനെ തഴുകിടും. അകലെയൊരു പാത വളഞ്ഞുപോകും, യാത്രകൾ പുതുകഥ നെയ്തിടും, തെന്നലുകൾ സുഗന്ധം വിതറിയെത്തും, പ്രതീക്ഷകൾ ഉള്ളിൽ വിരിയിടും. നീലിമയിൽ മേഘരഥം ഒഴുകും, ചിന്തകൾ ചിറകുവീശി പറക്കും, അനുഭൂതി പുതുനിറം അണിയും, ലോകം അത്ഭുതമായി മാറിടും. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

വായന ദിനം

Image
 വായനദിനം പുസ്തകത്താളുകൾ തുറക്കുമ്പോൾ ചിന്തകൾ പൂക്കും, അറിവിൻ വെളിച്ചത്തിൽ ജീവിതം തെളിയും. സ്വപ്നങ്ങൾക്ക് ചിറകേകും അക്ഷരസഞ്ചാരം, നന്മയുടെ വഴികാട്ടി എന്നും പഠനം. കഥകൾ മനസ്സിൽ പുതിയ ലോകം തീർക്കും, അനുഭവസമ്പത്ത് ഹൃദയത്തിൽ നിറയും. സത്യത്തെ തേടുവാൻ പ്രചോദനം നൽകും, വായന മനുഷ്യനെ ഉയരങ്ങളിലെത്തിക്കും. ഗ്രന്ഥശാലയുടെ നിശ്ശബ്ദം ധ്യാനമാവും, വിജ്ഞാനധാരകൾ ഉള്ളിൽ ഒഴുകിയെത്തും. കാലത്തിന്റെ ചുവടുകൾ രേഖകളിൽ ജീവിക്കും, സംസ്കാരപൈതൃകം തലമുറകളിൽ നിലക്കും. ഭാവനയുടെ പൂന്തോട്ടം വാക്കുകളിൽ വിരിയും, കൗതുകത്തിന്റെ വിത്തുകൾ മനസ്സിൽ മുളക്കും. നേട്ടങ്ങൾ കൈവരിക്കാൻ കരുത്തായി മാറും, ഓരോ ദിനവും പുതുപാഠം സമ്മാനിക്കും. അക്ഷരസൗഹൃദം ഹൃദയങ്ങളെ കൂട്ടിയിണക്കും, ചിന്താശക്തിക്ക് പുതിയ ദിശകൾ തുറക്കും. വായനയുടെ മാധുര്യം ജീവിതം സമ്പന്നമാക്കും, മനുഷ്യജന്മത്തിന് അതുല്യശോഭ പകരും.  രചന ജി ആർ കവിയൂർ  19 06 2026 (തിരുവല്ല, കവിയൂർ)

അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ

Image
 അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ ആനന്ദ സിന്ധുവിൽ ആറാടും കണ്ണന്റെ അനഘമാം വൃന്ദാവന ലീന ഭാവം... അക്രൂര തേർചക്രം ഉരുളാത്ത മണ്ണിൽ, അലയുന്ന രാധ തൻ പ്രണയ ഗീതം. അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ, അകലാതെ വാഴുമെൻ രാധേ മാധവാ... ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ വില്വമംഗലമായി, കുരൂരമ്മ തൻ മടിയായി, പൂന്താന ഭക്തിതൻ ഭാഗവത ധാരയായി... മഞ്ജുള കെട്ടിയ മാല തൻ കുളിരായി, മാധവൻ വാഴുമീ മധുര ഭാവം. അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ, അകലാതെ വാഴുമെൻ രാധേ മാധവാ... ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ പാണ്ഡവർ വീണ്ടും ജനിക്കാതിരുന്നെങ്കിൽ, പാരിതിൽ വിരഹത്തിൻ നോവില്ലയെങ്കിൽ... രാധ തൻ കണ്ണന്റെ രാസലീലാ ലഹരിയിൽ, രാവുറങ്ങാത്തൊരു ദ്വാപരം വീണ്ടും! ആ ദിവ്യ പുണ്യമാം വൃന്ദാവന തണലിൽ, ഒരു പുൽക്കൊടിയായി ജനിച്ചീടാൻ കഴിഞ്ഞെങ്കിൽ... അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ, അകലാതെ വാഴുമെൻ രാധേ മാധവാ... ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ... ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

രാവണന്റെ കഥ

Image
 രാവണന്റെ കഥ ലങ്കാധിപതി രാവണന്റെ കഥ കേൾക്കുവിൻ, ശാപങ്ങളുടെ വലിയൊരു ഘോഷയാത്രയായ്. മരിക്കാതിരിക്കuവാൻ വരം പലതു നേടിയിട്ടും, പതനത്തിൻ വഴികളിൽ ശാപങ്ങൾ വന്നു ചേർന്നു. (1) നളകുബേര ശാപത്താൽ ശിരസ്സേഴായ് പൊട്ടുവാൻ, അതിനാലേ സീതയെ തൊടാനാകാതെ പോയതും, വേദവതി തൻ വചനത്താൽ ഒടുവിൽ നശിക്കുവാൻ, കാരണമായ് തീർന്ന കഥകൾ ഓർത്തുപോം. (2) ബ്രാഹ്മണനെ ബന്ധിച്ച ഏഴു നാളിൻ ഫലമായി, മനുഷ്യനാൽ ബന്ധനസ്ഥനാകുമെന്ന ശാപവും, നന്ദികേശനെ കുരങ്ങെന്നു വിളിച്ച പരിഹാസത്താൽ, വാനരരാൽ ലങ്കയും കൊട്ടാരവും ഒടുങ്ങിതാ. (3) വസിഷ്ഠന്റെ വാക്കുകളാൽ സൂര്യവംശജരാലും, അഷ്ടാവക്ര മഹർഷിയെ ചവിട്ടി വീഴ്ത്തിയതിനാലും, ദത്താത്രേയ ശാപത്താൽ ശിരസ്സശുദ്ധമായതും, നാശത്തിൻ വിത്തുകൾ പാകിടുന്നു. (4) സഹോദരിയെ തടഞ്ഞു നിർത്തി അധരങ്ങൾ മുറിച്ചതും, മാണ്ഡവ്യ മഹർഷിയെ മർദ്ദിച്ച ക്രൂരതയാലും, അത്രി പത്നിയെ മുടിപിടിച്ചു വലിച്ചഴച്ചതിനാലും, വാനരരാൽ പത്നിയും അപമാനിതയായിതാ. (5) നാരദൻ തൻ നാവരിവാൻ തുനിഞ്ഞ കോപത്താൽ, തല പത്തും മനുഷ്യൻ മുറിക്കുമെന്ന ശാപവും, മദനമഞ്ചരിയെ അപമാനിച്ച പാപത്താലുമേ, രാമബാണമേറ്റു മരിക്കുവാൻ ഇടയായി. (6) മൗൽഗല്യർ തൻ യോഗദണ്ട് വെട്ടിമുറിച്ചതിനാൽ, ചന്ദ്രഹാസ വീര്...

കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി

Image
 കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി  കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി  കൊച്ചപ്പൂപ്പൻ്റെ മുക്കിലെ കണ്ണാടി കാണും കാഴ്ചക്കോക്കേ രസം പകരും കണ്ണാടി കറുത്ത നിറം മാറുന്ന വലിയ കണ്ണാടി  കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി വട്ടത്തിലുള്ളൊരു കണ്ണാടി വെച്ച്, വട്ടം ചുറ്റി നടക്കും നമ്മടെ കിട്ടുക്കുട്ടൻ! കണ്ണാടിയും വെച്ച് കള്ളച്ചിരിയും തൂകി, കണ്ണുകളിൽ കൗതുകവുമായി നിൽക്കും കുട്ടൻ! കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി അപ്പൂപ്പനും അമ്മയ്ക്കും അച്ഛനും മുന്നിൽ, കണ്ണാടിയും വെച്ച് നുണക്കുഴി കാട്ടി! ചെറുതായൊന്ന് ചരിഞ്ഞ് കള്ളനോട്ടവും നോക്കി, കൊഞ്ഞനം കുത്തി രസിക്കും കിട്ടുക്കുട്ടൻ! കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)