Posts

സീതായനം

Image
 സീതായനം രാമന്റെ യാത്രയായ് നാമറിഞ്ഞു, രാമായണക്കഥ പാടിവന്നു; എന്നാൽ ധരണിയിൽ സീതയല്ലേ, സഹനത്തിൻ ദീപമായ് ജ്വലിച്ചുനിന്നു? മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിൽ, 'സീതാബീവി' എന്ന പേരുമായി; അന്യദേശങ്ങളിൽ പോലും നമ്മൾ, ദേവിയുടെ കഥകൾ കേട്ടുപോയി. കാട്ടിലെ നോവുകൾ സീതയറിഞ്ഞു, നാട്ടിലെ നോവുകൾ മറ്റുള്ളവരും; ഭരതന്റെ പത്നിയാം മാണ്ഡവിയും, ത്യാഗത്തിൻ കണ്ണീരണിഞ്ഞു നാളും. ഊർമ്മിള തൻ നിശബ്ദമാം വിലാപം, ശ്രുതകീർത്തി തൻ മൗനനൊമ്പരവും; കഥകളിൽ ആരും പറയാതെ പോയീ, ആ അന്തപ്പുരത്തിലെ സങ്കടവും. മായാസീതയായ് അഗ്നി കാത്തു, രാവണൻ തൊടാതെ കാത്തുനിന്നു; പാതിവൃത്യത്തിന്റെ ശക്തിയാലെ, ലങ്കാധിപൻ പോലും തോറ്റുനിന്നു. സ്വാഭിമാനത്തോടെ വാണ ദേവി, ഭൂമി തൻ പുത്രിയായ് മണ്ണിൽ പുല്കൂ; രാമന്റെ അയനമല്ലിത് തോഴാ, സീത തൻ സഹനത്തിൻ കാവ്യമല്ലേ? ജീ ആർ കവിയൂർ  16 06 2026 ( തിരുവല്ല, കവിയൂർ)

ചാത്തങ്കേരി അർദ്ധനാരീശ്വരാ

Image
  ചാത്തങ്കേരി അർദ്ധനാരീശ്വരാ പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ചരണം 1 സ്മരഹര ശങ്കര പാർവതീവല്ലഭാ ശ്രുതിഗീതകം പാടുവാനെനിക്കും സകലർക്കും സന്മതി നൽകിടുമേ സർവഭൂതദയാനിധേ പാഹി പാഹി സങ്കടങ്ങളകറ്റി സത്പഥം തെളിയിക്കണേ സത്യധർമ്മമാർഗത്തിൽ നടത്തീടണേ മനമലിനത നീക്കി കൃപ ചൊരിയണേ മഹിതഗുണഗണങ്ങൾ നിറച്ചീടണേ പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ചരണം 2 ഗുരുദേവപ്രതിഷ്ഠാ ദീപ്തിയാൽ ഇവിടെ ജ്ഞാനപ്രഭ പരത്തി നിലകൊള്ളുമേ ശിവയും ശക്തിയും ഒന്നെന്ന സത്യത്തെ ഹൃദയങ്ങളിൽ തെളിയിക്കുമേ ഭവഭീതികളകറ്റി ശാന്തി തരണമേ ദിവ്യജ്യോതി ഹൃദയത്തിൽ തെളിയിക്കണേ ഭക്തവത്സലനേ എന്നും കാത്തീടണേ അർദ്ധനാരീശ്വരാ പാഹി പാഹി അവസാന പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ജീ ആർ കവിയൂർ 16 06 2026 ( തിരുവല്ല, കവിയൂർ)

ശ്രീ അർദ്ധനാരീശ്വര സ്തുതി

Image
 ശ്രീ അർദ്ധനാരീശ്വര സ്തുതി പല്ലവി (Chorus) ---------------------------------------- ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം. ഓം ശ്രീ അർദ്ധനാരീശ്വര മൂർത്തിയേ നമോ നമഹ  അനുപല്ലവി (Verse 1) ---------------------------------------- ശ്രീ അർദ്ധനാരീശ്വര മൂർത്തിയെ ചിത്തതാൽ ഭജിച്ചിടും വേളയിൽ, ചിരകാലമെന്നും അനുഗ്രഹമരുളാൻ ശിവശക്തിയായി വാഴേണം. ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം. ചരണം 1 (Verse 2) ---------------------------------------- ഒരു ജാതി ഒരു മതം എന്നോതിയ ഗുരുദേവന്റെ പാദങ്ങളിൽ, ഇരുളകറ്റുന്ന ദീപമായ് എന്നും ചാത്തങ്കരിയിൽ ശോഭിക്കണേ. (ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം. ചരണം 2 (Verse 3) ---------------------------------------- പ്രണവാക്ഷരപ്പൊരുളായി നിൽക്കും പ്രഭപൂർണ്ണമാം നിൻ ദിവ്യരൂപം, മനതാരിൽ നിറയും ആനന്ദമായ് മായകൾ നീക്കി കാത്തരുളണേ. ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരി...

ചെണ്ടപ്പാട്ട് (കിട്ടൂവിനും ദക്ഷുവിനുമായി)

ചെണ്ടപ്പാട്ട്  (കിട്ടൂവിനും ദക്ഷുവിനുമായി) കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും മെല്ലെ പാപ്പം തിന്ന് വരും നേരം ചെണ്ട ചേട്ടൻ ചിരി തൂകി ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും നടന്നു അമ്പലത്തിൽ ചെന്നപ്പോൾ വലിയ ചെണ്ടച്ചേട്ടൻ അപ്പോൾ കുശലം ചോദിച്ചേ... ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  തല്ല് കൊണ്ട് തളർന്ന ചേട്ടനെ കിട്ടുവും ദക്ഷുവും തലോടി പാവം ചേട്ടൻ മൂളി വീണ്ടും  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  ജീ ആർ കവിയൂർ  14 06 2026 (തിരുവല്ല, കവിയൂർ)

മൗനത്തിൻ മതിൽക്കെട്ടുകൾ

 മൗനത്തിൻ മതിൽക്കെട്ടുകൾ ഒരു ചെറു പുഞ്ചിരി നൽകിയാൽ മാറും ഉള്ളിൽ തിളയ്ക്കുന്ന കോപമെല്ലാം, വിട്ടുവീഴ്ച തൻ മനസ്സുണ്ടായാൽ തീരാത്ത വാദങ്ങൾ മാറിടുമല്ലോ. തഴുകി തലോടിയാൽ മാഞ്ഞുപോകും തമ്മിൽ പിണങ്ങിയ പിണക്കങ്ങളും, ആശ്വാസമേകുന്ന മൊഴികൾ ചൊല്ലിയാൽ ആറിത്തണുക്കും വിതുമ്പലുകളും. എങ്കിലും ഉള്ളിലെ വാശികൾ കാരണം ആരുമൊന്നിനും തുനിയുന്നില്ല, അഹന്ത തൻ മൂടുപടമണിഞ്ഞു നാം അന്യോന്യം നോക്കി അകലുന്നുവോ. സ്നേഹിക്കാൻ മാത്രമായ് മാത്രമുള്ളീ ജന്മം ദ്വേഷിച്ചു നാമെന്തിനു തള്ളിടേണം? കൈകോർത്തു നീങ്ങാം നമുക്കീ വഴിയിൽ കണ്ണീരുമാറ്റി പുലർകാലമായ്. ജീ ആർ കവിയൂർ  29 05 2026 ( കവിയൂർ , തിരുവല്ല)

നീ ഇപ്പോഴും ചെറുപ്പമാണ്

നീ ഇപ്പോഴും ചെറുപ്പമാണ് പ്രായം ഒരു സംഖ്യ മാത്രമാണ്   സ്വപ്നങ്ങൾ മനസിനെ ഉണർത്തും   ഓരോ പ്രഭാതവും പുതിയ വഴികൾ തുറക്കും   നിനക്ക് നടന്നുപോകാൻ ശക്തി നൽകും   ഭാവി വാതിലുകൾ അടയുന്നില്ല   പ്രതീക്ഷക്കൊപ്പം നിശ്ശബ്ദമായി നടക്കും   ലക്ഷ്യങ്ങൾ മുന്നോട്ട് നീങ്ങാൻ ധൈര്യം നൽകും   സംശയങ്ങൾ അകലെ മാറും   നിന്റെ കാഴ്ചപ്പാട് ഉറപ്പായിരിക്കട്ടെ   ഹൃദയത്തിൽ ധൈര്യം നിറഞ്ഞിരിക്കട്ടെ   ഓരോ നിമിഷവും ജീവിതം പുതുതായി തുടങ്ങും   ആരംഭം നിനക്കുള്ളിൽ തന്നെയാകുമ്പോൾ   ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

കാലത്തിൻ്റെ കവിത

കാലത്തിൻ്റെ കവിത കൺ ചിമ്മി തുറന്നു വരുമ്പോഴേക്കും കടന്നകന്നു പോകുന്നുവല്ലോ ജീവിതം കനവുകൾ കണ്ട് തീരും പോലെ മധുരം കാലത്തിൻ്റെ കവിതയെത്ര അത്ഭുതം വിഴികളിൽ വിരിയും നിമിഷങ്ങൾ മുത്തുകൾ വീഥികളിൽ നിറയും ഓർമ്മപ്പൂവുകൾ വിദൂരത്തിൽ തിളങ്ങും പ്രതീക്ഷാദീപങ്ങൾ വിടപറയും നേരവും വിടരും പുഞ്ചിരികൾ തെന്നലായി തഴുകും ദിനങ്ങളുടെ യാത്ര തീരങ്ങളില്ലാതെ തുടരും കാലത്തിൻ ഗാഥ തൂമഴപോൽ തൂകും സ്നേഹത്തിൻ നന്മകൾ താളമിട്ട് തീരും കാലത്തിൻ ചുവടുകൾ മനസ്സിലെ മിഴിവായ് മായാതെ ചില മുഖങ്ങൾ മഴവില്ലായ് മാറും മറക്കാനാകാത്ത ഓർമ്മകൾ മൗനത്തിൽ മുഴങ്ങും മധുരമായ വാക്കുകൾ മണ്ണിൽ നിന്നു മായും മനുഷ്യന്റെ പാദങ്ങൾ ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)