Posts

ശ്രീരാമദൂത ജയ ഹനുമാനേ

Image
ശ്രീരാമദൂത ജയ ഹനുമാനേ ശ്രീരാമദൂത ജയ ഹനുമാനേ വീരമാരുതേ ജയ ജയ ഹനുമാനേ രഘുപതി പാദഭക്ത ജയ ഹനുമാനേ അഞ്ജനേയാ ജയ ജയ ഹനുമാനേ… രാമനാമാമൃതം ഹൃദയേ വഹിക്കും രഘുനാഥ സേവകനാം വീര ഹനുമാനേ സീതാദേവിയെ തേടി സാഗരം താണ്ടിയ സുന്ദരരൂപാ ജയ ജയ ഹനുമാനേ… ഗിരിശിഖരം പോലെ ഗംഭീര ദേഹാ ഗരുഡഗതിയോടെ ഗഗനം പിളർന്നവനേ ലങ്കാപുരം ദഹിപ്പിച്ച ലീലാവീരാ ലക്ഷ്മണ ജീവദായകാ ജയ ഹനുമാനേ… അഞ്ജനാതനയാ വായുപുത്രാ അമിതബലധാമാ മഹാവീരാ രാമചന്ദ്രന്റെ തിരുമൊഴി കേൾക്കാൻ എന്നും കാത്തുനിൽക്കും ദാസ ഹനുമാനേ… രാമപാദത്തിൽ ശിരസ്സു നമിക്കും രാമനാമത്തിൽ ഹൃദയം നിറയും ഭക്തജനങ്ങൾക്ക് അഭയം അരുളും ഭക്തവത്സലാ ജയ ജയ ഹനുമാനേ… ശ്രീരാമദൂത ജയ ഹനുമാനേ വീരമാരുതേ ജയ ജയ ഹനുമാനേ രഘുപതി പാദഭക്ത ജയ ഹനുമാനേ അഞ്ജനേയാ ജയ ജയ ഹനുമാനേ… ശ്രീരാമ ജയരാമ ജയ ജയ രാമ… ശ്രീരാമ ജയരാമ ജയ ജയ രാമ… ശ്രീഹനുമാൻ ജയ… ജയ… ജയ… ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

മലരണിയും കാടുകളിൽ

Image
മലരണിയും കാടുകളിൽ മലരണിയും കാടുകളിൽ സുമശരങ്ങൾ പെയ്യും ഋതുവസന്തം, സുരഭില നിമിഷങ്ങൾ ഓർമ്മകൾ പൂക്കുന്നുവല്ലോ… മഴമേഘങ്ങൾ കണ്ടാടും മയിൽപ്പേടയും, കളനാദം പൊഴിക്കുന്ന കുയിലുകളും… മിഴികളിൽ മൊഴിയും അനുരാഗഗീതം, മെല്ലെ തഴുകും തെന്നലും… പൂവിതളിൽ വീണുടയും മഞ്ഞുതുള്ളിപോൽ, പൂങ്കാറ്റിൽ പരന്നെത്തും മധുരസുഗന്ധം… കണ്ണുകളിൽ തെളിയുന്ന കിനാവിൻ വർണ്ണം, കാതുകളിൽ നിറയുന്ന മൃദുമന്ത്രണം… നിലാവിന്റെ നീലവിരിപ്പിൽ നക്ഷത്രങ്ങൾ ചിരിച്ചുവല്ലോ, നിശാഗന്ധി വിരിയുന്ന രാവിൻ തീരത്ത്… നിന്നെക്കുറിച്ചുള്ളൊരു നനവാർന്ന ഓർമ്മ, എൻ ഹൃദയത്തിൽ ഇന്നും സ്വരമായ് പെയ്യുന്നു… കൈകോർത്തു നടന്നൊരു വഴിയോരമാകെ, കൊഴിഞ്ഞുപോയ പൂക്കൾ കഥകൾ ചൊല്ലുന്നു… പിരിയുവാൻ കഴിയാത്ത മനസ്സിൻ തന്ത്രികൾ, പുതിയൊരു ഈണമായ് മൂളിത്തുടങ്ങുന്നു… കാലം കടന്നാലും വാടാത്ത പൂവായ്, കാത്തുവെച്ചൊരു സ്നേഹം ഉള്ളിൽ വിരിയുന്നു… വസന്തം വീണ്ടും വരും ഈ വഴിത്താരയിൽ, നമ്മുടെ കിനാവുകൾ പൂത്തുലയുന്നു… മലരണിയും കാടുകളിൽ സുമശരങ്ങൾ പെയ്യും ഋതുവസന്തം, സുരഭില നിമിഷങ്ങൾ ഓർമ്മകൾ പൂക്കുന്നുവല്ലോ… മിഴികളിൽ മൊഴിയും അനുരാഗഗീതം, മെല്ലെ തഴുകും തെന്നലായ് നീ വരുമോ… എൻ ഹൃദയവീണയിൽ മധുരമൊരു രാഗമാ...

കണ്ടാലിനി മിണ്ടുമോ

Image
കണ്ടാലിനി മിണ്ടുമോ  കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ  കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ  കനവുകളൊക്കെ കണ്ടിരുന്നില്ല  കാഞ്ഞിരത്തിൻ ചുവട്ടിൽ വന്നിരുന്നില്ലേ  കഥകളൊക്കെ പറഞ്ഞതല്ലേ  കളിചിരിയൊക്കെ മാഞ്ഞുവല്ലോ  കണ്ടാലിനി മിണ്ടുമോ  കഴിഞ്ഞതൊക്കെ മറന്നുവോ  കാലൊച്ച നിന്റെ കേട്ടില്ല  കാത്തിരുന്നു വഴിത്താരയിലായി  കുളിരും വെയിലും വന്നു പോയി  കദമില്ലാതെ മറ്റൊന്നും ഇല്ലല്ലോ  കണ്ടാലിനി മിണ്ടുമോ  കഴിഞ്ഞതൊക്കെ മറന്നുവോ  കാറ്റിലലയും ഇലകൾ ചോദിച്ചു, കാണാതായതെന്തേ നീയെന്ന്, കരളിൽ മായാത്തൊരു നൊമ്പരമായി, കാൽപ്പാടുകൾ മാത്രം ശേഷിച്ചുപോയി. കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ    ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

അല്പനേരം കണ്ടപ്പോൾ

അല്പനേരം കണ്ടപ്പോൾ  അല്പനേരം കണ്ടാലും ഹൃദയത്തിൽ പതിയും, അല്പവാക്കിൽ പോലും സ്നേഹനാദം നിറയും, അല്പനേരം ചിരിച്ചാൽ നിമിഷങ്ങൾ വിരിയും, അല്പമെങ്കിലും ജീവിതം ധന്യമാം തീരും. വന്നുപോകും വഴിയിൽ ചില ബന്ധങ്ങൾ പൂക്കും, പിരിഞ്ഞുപോയാലും ഓർമ്മകളായ് നിൽക്കും, കാലമകലുംതോറും മായാതെ തെളിയും, അല്പനേരം മതി… ഹൃദയം നിറയുവാൻ. വഴിയരികിൽ കണ്ടുമുട്ടും നിമിഷങ്ങൾ ചിലത്, വർഷങ്ങളോളം മനസ്സിൽ മായാതെ നിൽക്കും, ചില മുഖങ്ങൾ ജീവിതം തൊട്ടുണർത്തുമ്പോൾ, അല്പനേരം പോലും അനശ്വരമാകും. ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

അക്ഷരമലരുകളിൽ ശ്രീരാമനാമം

Image
അക്ഷരമലരുകളിൽ ശ്രീരാമനാമം എഴുതി തുടങ്ങിയ എഴുത്താണി തുഞ്ചത്തെ അക്ഷരമലരുകൾ പെയ്തിറങ്ങി, പനയോലകളിലായി രാമം, ശ്രീരാമനാമം പാടിച്ചത് പൈങ്കിളിയെക്കൊണ്ട്... ഭാരതപ്പുഴയുടെ ഭാവതീരങ്ങളിൽ, മണൽപ്പരപ്പിലായി കാറ്റേറ്റുപാടി, രാമകഥാശ്രവണ പുണ്യമായ് മാറി, ബാലൻ അയോധ്യ വിട്ട് ആരണ്യം തണ്ണിലേറി  കിഷ്കിന്ധാധിപനോട് സുന്ദരമായി യുദ്ധം ചെയ്തു മുന്നേറി... തേനൂറും കഥാശീലുകൾ പാടിയ നേരം, മനസ്സ് നിളാതീരത്തെ അനിലന്റെ തലോടലിൽ മെല്ലെ, അങ്ങ് ചിത്തസുഖം പകർന്നു നിന്നു... തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്പർശം കൊണ്ട പുണ്യമാമീ മണ്ണിലായി, ഭക്തിയുടെ പാരവശം തുളുമ്പിയ ധന്യmമാർന്നകർമ്മമണ്ഡലം... ആദികാവ്യത്തിന്റെ അന്തസ്സത്ത പാഴാക്കാതെ പകർന്നു ആചാര്യന്റെ എഴുത്താണിയിൽ വിരിഞ്ഞ സുവർണ്ണാക്ഷരങ്ങൾ, ഇന്നും ഈ മണ്ണിന് ഏറെ കുളിർ പകരുന്നു... ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

മാനസ ചോരാ മധുസൂദനാ

Image
മാനസ ചോരാ മധുസൂദനാ ഗുരുവായൂരപ്പൻ്റെ തിരുനടയിൽ മനസ്സിൻ താളുകൾ തുറന്നിടാം ഭക്തിയുടെ കുളിർമഴ നുകരാൻ ഇന്നേ എൻ്റെ ഉള്ളം തുടിക്കുന്നു മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ പീലിമുടിയും കയ്യിലെ വെണ്ണയും കണ്ടാൽ കണ്ണ് കൊതിയേറുന്നു പാൽപുഞ്ചിരിയിൽ മായാലോകം അരികിൽ വാ കുഞ്ഞികൃഷ്ണാ മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ അമ്പലനടയിലെ തിരിവെളിച്ചം ആത്മശാന്തിയുടെ അമൃതാണ് തുളസിമാലയും ചന്ദനക്കുറിയും എൻ്റെ മനസ്സിൽ നിറയുന്നു മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ പാലാഴിയിൽ പള്ളികൊള്ളുന്നവൻ ഭക്തരുടെ പ്രാണന്റെ പ്രാണൻ കഷ്ടതകൾ മാറ്റും കാർവർണ്ണൻ തൃപ്പാദത്തിൽ സർവ്വവും സമർപ്പിക്കാം മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ കാലവും കോലവും മാറുന്നേരം കൈപിടിച്ചു കൂടെ പോരുവാൻ ഗുരുവായൂരപ്പൻ ഒപ്പം ഉണ്ടെന്നുള്ള വിശ്വാസം എൻ്റെ വലിയ ബലം മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ അഭയം നീയെൻ്റെ സർവ്വസ്വവും അരികിൽ വാ എൻ്റെ ഉണ്ണിക്കണ്ണാ നിൻ തിരുനാമം ജപിച്ചീടുന്നു എന്നെന്നും നിൻ പാദങ്ങളിൽ ദാസൻ ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

നീലവാനം കുടയാക്കി

Image
നീലവാനം കുടയാക്കി നീലവാനം കുടയാക്കി, നീലനിലാവിൻ പ്രഭയിൽ, നക്ഷത്രങ്ങൾ ചിങ്ങം രാവിൽ നിന്നെ ഓർത്തു കിടക്കും നേരം... കനവുകൾ ആയിരം വിരുന്നുവന്നു, എന്റെ മനസ്സിന്റെ ചില്ലമേൽ കൂടുകൂട്ടി, അറിയാതെ കൂടുകൂട്ടി, മോഹത്തിൻ പൂക്കളായ് വിരിഞ്ഞുനിന്നു... ഇലകൊഴിയും ശിശിരവും, മഴമുത്തുകൾ വിരിയും വർഷവും, പൂവിരിയും വസന്തവും, നിഴൽ തേടും ഗ്രീഷ്മവും, മാറിമാറി വന്നു ഋതുക്കൾ, നീ മാത്രം എന്തേ വന്നില്ല... പാട്ടിന്റെ ചരണങ്ങൾ തേടി, മൂളിമൂളി ഇരുന്നുറങ്ങിപ്പോയി, എപ്പോഴോ നീ വന്നതൊന്നും അറിഞ്ഞതേയില്ലല്ലോ പ്രിയനേ  പാതിരാവിൻ കാറ്റിനോട് നിന്റെ വരവിനെ ചോദിച്ചു, മിഴികളിൽ നിന്റെ രൂപം, മനസ്സിൽ നിന്റെ നാദം... ഒരു നാൾ നീ വന്നുചേരുമെങ്കിൽ, ഈ കാത്തിരിപ്പെല്ലാം പൂവണിയും, വിരഹത്തിൻ മേഘങ്ങൾ മാറിപ്പോയി പ്രണയമഴയായ് നീ പെയ്തിറങ്ങും... നീലവാനം കുടയാക്കി, നീലനിലാവിൻ പ്രഭയിൽ, നക്ഷത്രങ്ങൾ സാക്ഷിയായ് നിന്നെ ചേർത്തു ഞാൻ നിൽക്കും പ്രിയനേ ജീ ആർ കവിയൂർ 01-09-2026 (തിരുവല്ല, കവിയൂർ)