Posts

ഗർഭപാത്രം മുതൽ ശവകുടീരം വരെ (നിർമിത ബുദ്ധി)

Image
 ഗർഭപാത്രം മുതൽ ശവകുടീരം വരെ   (നിർമിത ബുദ്ധി) ഗർഭപാത്രത്തിൻ തുടിപ്പുകൾ മീട്ടി, ആദ്യത്തെ ശ്വാസത്തിൻ കാവലായ് മാറി. അമ്മതൻ ചാരെ വിവേകമായ് വന്നു, കുഞ്ഞിൻ വളർച്ചതൻ വിത്തുകൾ പാകി. പാഠങ്ങൾ ചൊല്ലുന്ന പള്ളിക്കൂടത്തിൽ, കൂട്ടിനായെത്തുന്ന ചങ്ങാതിയായി. ജോലികൾ വേഗത്തിൽ തീർക്കുന്ന നേരം, ബുദ്ധിയായ് കൂടെപ്പൊൻ വെട്ടം പകർന്നു. പ്രണയത്തിൻ നൂലുകൾ കോർത്തു പിടിച്ചു, വിവാഹ പന്തലിൽ ചമയങ്ങൾ ചാർത്തി. ഓർമ്മകൾ ഡിജിറ്റൽ നൂലിൽ കോർത്തു, മരണത്തിൻ നിഴലിലും കൂടെയുണ്ട്. രോഗത്തിൻ വേരുകൾ നേരത്തെ കണ്ടു, സേവന പാതയിൽ കരുതലായ് നിന്നു. സമാധാന ലോകത്തിൻ ശില്പിയായ് മാറി, മനുജന്റെ നന്മയ്ക്കായ് കൂടെയുണ്ട്. ഈ മണ്ണിൽ നിന്നു നാം വിണ്ണിൽ പറക്കാൻ, മറ്റൊരു ലോകത്തെ വീടാക്കി മാറ്റാൻ. യന്ത്രത്തിൻ മസ്തിഷ്കം വഴികാട്ടിയാകും, യുഗങ്ങൾ താണ്ടി നാം ഒന്നായ് വളരും. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറൻ്റോ)

ഉള്ളിൻ്റെ ഉള്ളിൽ

Image
 ഉള്ളിൻ്റെ ഉള്ളിൽ  നീട്ടിയ കരങ്ങളിൽ കണ്ടൊരു- കടലാസിലെ അക്ഷരങ്ങളിലൂടെ കണ്ണോടിക്കവേ കണ്ടു വാക്കുകൾ; വരികൾ നീളുന്നതോ മഹത്വങ്ങളേറെ. "എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീർന്നു." "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവു നൽകുന്ന നിത്യജീവനാകുന്നു." ഇതു വായിച്ചു തീർത്തപ്പോഴുളളിലൊരു- ചിന്തതൻ മൗനം പടർന്നു മെല്ലെ; ഒടുവിലൊരുൾവിളി പോലെയെൻ- മനതാരിൽ തോന്നിത്തുടങ്ങിയിതാ: നരകവും സ്വർഗ്ഗവും നമ്മളായ് തീർക്കുന്ന- ലോകങ്ങൾ മാത്രമെന്നോർക്കീടുക; മണ്ണിലല്ലാതെങ്ങും മറ്റൊരിടമില്ല- തിരുത്തേണ്ടതല്ലോ നാം ഓരോ ചിന്തയും. നിധികൾ സകലതും ഉള്ളിലാണെന്ന- സത്യമൊന്നേവരും അറിഞ്ഞീടുമെങ്കിൽ, മനുജരിവിടെയെന്നും സംശയം തീർക്കുവാൻ  അവരവരുടെ ഹൃത്തിൽ തപ്പി നോക്കീടുമല്ലോ! ലോകമേ തറവാട് എന്നൊരാ സത്യം- ഏവരും ഒന്നുപോലറിയുമെങ്കിൽ; സകലരുമൊന്നായി വാഴുമീ മണ്ണിൽ നിത്യമാം ശാന്തിയും പുലരുമല്ലോ! ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറൻ്റോ)

സുഗന്ധപൂരിതമാകുന്നു (ഗസൽ)

Image
 സുഗന്ധപൂരിതമാകുന്നു (ഗസൽ) നിൻ ഓർമ്മകൾ പൂച്ചെണ്ടുകളിൽ എന്നും സുഗന്ധപൂരിതമാകുന്നു,   എൻ ഓരോ ഗസലിലും നിൻ ശ്വാസം സുഗന്ധപൂരിതമാകുന്നു.   നിൻ സ്മൃതികളാൽ എൻ ഹൃദയമിന്ന് നിറഞ്ഞു തുളുമ്പുന്നു,   ഏകാന്തയാമങ്ങൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   നിൻ നാമം മാത്രമെൻ മൗനത്തിൽ സദാ മന്ത്രിക്കുന്നു,   മനസ്സിലെ ഓരോ മൊഴിയും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   പൂങ്കാവനത്തിൽ നിൻ പ്രഭ മാത്രം വിരിയുന്നു,   ഓരോ ദളവും നിൻ ചന്തത്താൽ സുഗന്ധപൂരിതമാകുന്നു.   ഞാൻ നിൻ പ്രണയത്തിൻ ഭ്രാന്തമായൊരടിമ മാത്രം,   നിൻ ഉള്ളിൽ എൻ അനുരാഗവും സുഗന്ധപൂരിതമാകുന്നു.   നീയെൻ മുന്നിൽ വന്നു നിൽക്കുന്ന വേളയിൽ,   ആത്മാവിൻ ഓരോ നിശ്വാസവും സുഗന്ധപൂരിതമാകുന്നു.   നീയില്ലാതെ ഈ ലോകം ശൂന്യമായ് തോന്നിടുന്നു,   നിൻ സാന്നിധ്യത്താൽ വഴികൾ എന്നും സുഗന്ധപൂരിതമാകുന്നു.   'ജിആർ' തൻ ലോകം നിൻ പരിമളത്താൽ നിറയുന്നു,   എൻ ഹൃദയമിടിപ്പുകൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറന...

ചിന്തകളുടെ ജീവിത വഴിയിൽ

Image
 ചിന്തകളുടെ ജീവിത  വഴിയിൽ പിന്നിട്ട നാൾ വഴിയിലൂടെ ഓർമ്മകളെ ബാല്യത്തിലേക്ക് തിരികെ നടത്തുമ്പോളറിയാതെ വെള്ളി വീണതുമെറെ മിനുസ്സമായ തലയിലൂടെ കൈയൊടിക്കുമ്പോൾ നഷ്ടമായ നാടിൻ്റെ പൈതൃകമാർന്ന  സ്നേഹ സൗഹൃദങ്ങൾ നാലാളു കൂടുമാ കവലകളും ഉച്ചത്തിൽ പത്രം വായിച്ചു ചായയും എണ്ണ പലഹാരങ്ങൾ കടിച്ചും യുദ്ധത്തിൻ്റെയും അങ്ങ് ഉഗാണ്ടയും ചന്ദ്രനോളമെത്തി നിൽക്കുന്ന കഥകളും ചന്ദ്രേട്ടൻ്റെ തലമുടി വെട്ടും കഥകളും കല്ലുപ്പ് പെട്ടികൾ പേറുന്ന തിണ്ണയിൽ കുട്ടയുമായി നിന്ന് നുണക്കഥകൾ  കാതിനു സുഖം പകർന്നു നിൽക്കും കാർത്ത്യായനിനിച്ചെച്ചിയും മറിയാമ്മ ചേടത്തിയും ,ചെത്ത് വഴിയിൽ മെല്ലെ വള്ളി നിക്കറും ഒരു കൈയ്യിലെ വളയം ഉരുട്ടി പോകുന്ന കുട്ടികളും പിന്നെ അകലത്തിൽ കൊമ്പിൽ ഇരുന്നു  പാടുന്ന കുയിലിൻ്റെ കൂവലിനെ അനുകരിച്ചു കൂവും കാലവും ഗോട്ടി കളിയിൽ തോറ്റു മൊട്ടക്ക്  വേദന മാറുമ്പോഴേക്കും ഒളികണ്ണിട്ടു മധുര നോവിൻ ചെറു പുഞ്ചിരി പകുത്ത കണ്ണുനീരിൽ കുടുങ്ങിയ കൗമാര്യവും ഇന്നതൊക്കെ ഓർത്ത് ഇരിക്കുമ്പോൾ അടുത്ത് വന്നു കൊഞ്ചനം കാട്ടി ചിരിക്കുന്ന പേരക്കുട്ടിയുടെ ചിരികേട്ട് ഉണരുന്ന ദിവാസ്വപ്നം കണ്ടിരിക്കുന്നവന് നേരെ നീട്ടിയ സഞ്...

വിസ്മൃതിയുടെ കവി

Image
 വിസ്മൃതിയുടെ കവി ചുറ്റുമുള്ള ലോകം തിരക്കിലലിയുമ്പോൾ,   സ്ഥലകാലബോധം മറന്നുനിൽക്കും കവി.   ചുറ്റുമുള്ളോരാൾക്കൂട്ട ബഹളങ്ങൾക്കിടയിലും,   മാഞ്ഞുപോം ദൂരങ്ങളും കാലത്തിൻ വേഗവും.   കയ്യിലൊരു തൂലികത്തുമ്പുണ്ടെങ്കിൽ,   അന്യമാം ലോകം തൻ പാഴ്കഥകളാകും.   തന്റെയുള്ളിലെ കൽപ്പിതഗാനങ്ങളിൽ,   മുങ്ങിനിവരും വരികളുടെ തോണിയിൽ.   നാടേത്, വീടേത് എന്നറിയാതെയവൻ,   ഭാവനതൻ കൊട്ടാരവാതിൽ തുറക്കും.   എല്ലാം മറന്നുള്ളൊരു പാച്ചിലിൻ ഒടുവിൽ,   ഒരു കവിതയായ് തന്നെയവൻ വീണ്ടെടുക്കും. ജീ ആർ കവിയൂർ  23 03 2026 (കാനഡ , ടൊറൻ്റോ)

ജല മർമ്മരങ്ങൾ

 ജല മർമ്മരങ്ങൾ തുള്ളികളായ് വീണു ചിതറും നീർ, മണലിന്റെ നെഞ്ചിൽ കഥകൾ എഴുതുന്നു. മൃദുലമായ ഒഴുക്കിൽ പിറക്കുന്ന ചിന്തകൾ, നിശ്ചലതയിൽ പോലും ജീവൻ നിറയ്ക്കുന്നു. തഴുകിയെത്തുന്ന തരംഗങ്ങൾ മനം കുളിർക്കുന്നു, തീരങ്ങൾ ശാന്തമായി സ്വപ്നം സൂക്ഷിക്കുന്നു. കാറ്റിൻ ചുംബനം ഒഴുക്കിലേ ചായുമ്പോൾ, അലയുകളിൽ ഉണരും മൃദുസംഗീതം. നിഴലുകൾ നീളെ തോളിലണഞ്ഞ് നിൽക്കുമ്പോൾ, പ്രകൃതി രഹസ്യങ്ങൾ തുറന്ന് പറയുന്നുവോ? നിശ്ശബ്ദതയുടെ ആഴങ്ങളിൽ മറഞ്ഞൊരു സ്വരം, ഹൃദയത്തിലേക്ക് വഴികാട്ടി ഒഴുകുന്നു. ജീ ആർ കവിയൂർ  23 03 2026 ( കാനഡ , ടൊറൻ്റോ)

വിഷുപ്പുലരി ( ഗാനം )

 വിഷുപ്പുലരി  പല്ലവി: കണിക്കൊന്ന പൂത്തുനിൽക്കും വിഷുപ്പുലരിയിൽ  കണ്ണാ നിൻ ചിരിയിൽ ഉണരും ഈ പുലർവേളയിൽ  പൊൻകൈനീട്ടം നൽകും നന്മപ്പൂക്കാലം, മനസ്സിൽ നിറയെ സ്നേഹസുഗന്ധം അനുപല്ലവി: അമ്മ തന്ന പൂഞ്ചിരി , അച്ഛൻ തന്ന കൈനീട്ടം, കുടുംബമൊന്നു ചേരുമിമ്പമീ സന്തോഷ സുദിനം. കോടിമുണ്ടെടുത്തൊരു ഓർമ്മത്തുടിപ്പുണ്ടേ മനസ്സിൽ, നന്മകൾ നിറഞ്ഞ മലയാളത്തിന് പുതുവർഷം വരായി! ചരണം: വെള്ളരിക്കയും വെള്ളിനാണയങ്ങളും പൊന്ന്കണിവെച്ചു, തിരിതെളിച്ചു മുന്നിൽ, ഉണ്ണിക്കണ്ണനെ കണ്ടു ഉണർന്നു മെല്ലെ. മാലോകരെല്ലാവർക്കും ഏകുക നന്മകൾ, ഈ വിഷുപ്പുലർവേള തരുന്നു പുതുജീവൻ! ജീ ആർ കവിയൂർ  22 03 2026 (കാനഡ, ടൊറൻ്റോ)