Posts

വഴിയറ്റ കാൽപ്പാടുകൾ

വഴിയറ്റ കാൽപ്പാടുകൾ വഴിയില്ലാത്ത മണൽപ്പരപ്പിൽ,   ആരോ നടന്ന പാടുകൾ കണ്ടു.   എവിടെ തുടങ്ങി അവസാനിച്ചതെന്ന്,   കാറ്റിനും പോലും അറിയില്ല.   മഴ നനഞ്ഞ മണ്ണിൻമേൽ,   നിശ്ശബ്ദം മാത്രം ബാക്കിയായി.   തിരിഞ്ഞുനോക്കുന്ന ഓരോ നിമിഷവും,   ഓർമ്മകൾ മുളച്ചുയരുന്നു.   ജീവിതത്തിന്റെ അന്യ വഴികളിൽ,   നാം പലരും നടന്നുപോകുന്നു.   വഴിയറ്റ ഈ കാൽപ്പാടുകൾ പോലും,   ഒരുനാൾ കഥയായി മാറുന്നു. ജീ ആർ കവിയൂർ  11 05 2026 ( കവിയൂർ , തിരുവല്ല)

മഴവെള്ളത്തിന്റെ കണ്ണാടി

മഴവെള്ളത്തിന്റെ കണ്ണാടി മഴവെള്ളം കെട്ടിനിന്ന വഴികളിൽ,   ആകാശം താഴെ ഇറങ്ങിവന്നു.   ചെറുകുളങ്ങളിൽ തെളിഞ്ഞുനിന്നത്,   മേഘങ്ങളുടെ നിശ്ശബ്ദ യാത്ര.   തുള്ളിവീണ മണ്ണിൻ അരികിൽ,   ഓർമ്മകൾ വട്ടമിട്ട് നിന്നു.   കാറ്റിന്റെ സ്പർശം തഴുകിയപ്പോൾ,   തിരമാലകൾ ചിരിച്ചുണർന്നു.   നടന്നുപോയ പാദച്ഛായകൾ,   ജലക്കണ്ണാടിയിൽ തെളിഞ്ഞിരുന്നു.   ഒരു നിമിഷം നോക്കിനിന്നാൽ,   സ്വയം തന്നെ കാണാമായിരുന്നു.   മഴ തീർന്ന വഴിയരികിൽ,   നിശ്ശബ്ദം മാത്രം ബാക്കിയായി.   മഴവെള്ളത്തിന്റെ കണ്ണാടിയിൽ,   ജീവിതം മറഞ്ഞു തെളിഞ്ഞു. ജീ ആർ കവിയൂർ  11 05 2026 ( കവിയൂർ , തിരുവല്ല)

തിരുവല്ല മുത്തുമാരിയമ്മേ ശരണം

Image
മുത്തുമാരിയമ്മേ ശരണം  അമ്മേ ശരണം ദേവി ശരണം  മുത്തുമാരിയമ്മേ ശരണം 'മുത്തുമാരിയമ്മേ ശരണം... അമ്മേ ശരണം ദേവി ശരണം മുത്തുമാരിയമ്മേ ശരണം... തെങ്കാശി തൻ ശങ്കരൻ കോവിലിൻ- തെരുവിലെ അമ്മൻ കോവിലിൽ നിന്നും തിരുവല്ലാഴപ്പൻ്റെ ക്ഷേത്രം പണിയുവാൻ തിരുവുള്ളത്താൽ ക്ഷണിതരായ് വന്നവർ തൻ തേവാരമൂർത്തിയെ കുടിയിരുത്തി. ഗണപതി ഭഗവാനു നിത്യവും ഹോമവും  ഗരിമയോടെന്നും നടത്തുന്നു പുണ്യം ഗണേശ ശരണം ശരണം ഗണേശാ... നാഗരാജാവും നാഗയക്ഷിയമ്മയും ബ്രഹ്മരക്ഷസ്സും ചേച്ചിയമ്മയും ഗുരുവും യോഗീശ്വരനും സുബ്രഹ്മണ്യനും കിഴക്കോട്ട് ദർശനമായ് അനുഗ്രഹമേകുന്നു. മുത്തുമാരിയമ്മൻ തൻ കോവിലിൽ- ചൈതന്യപൂർണ്ണയായ് വാഴുന്നു അമ്മ വർഷത്തിലൊരിക്കൽ കുംഭത്തിലെ- ഭരണി നാളിൽ അമ്മക്ക് മഞ്ഞൾനീരാട്ട്! ​കണ്ടുതൊഴും ഭക്തർക്ക് ശാന്തിയും- ഐശ്വര്യവും നൽകുമല്ലോ മഹാമാരി അമ്മേ ശരണം ദേവി ശരണം... പടിഞ്ഞാട്ട് ദർശനമായ് സാക്ഷാൽ- ശിവപെരുമാൾ തൻ അരികിലായി മാടസ്വാമിയും മറ്റ് ഉപദേവതകളും കുടികൊണ്ട് മനശാന്തി നൽകുന്നു സദാ. ശ്രീവല്ലഭ പ്രഭു തൻ പ്രശ്നവിധിയിൽ തെളിയുന്നു ദേവി തൻ സാന്നിധ്യം! രാജശാസനയാൽ വന്നവർ ഇന്നും വിധിപ്രകാരം നിന്നെ പരിപാലിക്കുന്നു... ​ഭക്തിയാൽ  നിൻ പദ...

മിഴിയടയാളം

മിഴിയടയാളം മൗനം ചാലിച്ച ചിന്തകളിൽ നിറയും മൊഴി നൽകാതെ നിൽക്കും എൻ  മധുര നോവിൻ്റെ മിഴിയടയാളം മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച ചിത്രം. തോന്ന്യാക്ഷരങ്ങൾ ഇന്നും തെന്നലായി കുളിർകോരും  താളാത്മകമാം അക്ഷര കൂട്ടിനു  തണലേകുന്നു നെഞ്ചിലെ അഗ്നി. പതിറ്റാണ്ടുകൾ മാഞ്ഞൊരു പാതയോരം പലകുറി നമ്മൾ നടന്ന നേരം പതിയെ തലോടിയ കാറ്റിൽ ഇന്നും പതറാതെ കേൾക്കുന്നു നിൻ്റെ മൗനം. വഴിവിളക്കുകൾ പോലെയെൻ ഓർമ്മകളിൽ വറ്റാത്ത കനലായി നീയെരിയുന്നു വാക്കുകൾ തോൽക്കുന്നൊരീ നിമിഷത്തിൽ വിരഹത്തിൻ ഗസലായി നീ പെയ്യുന്നു. ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)

സുഖദർശനം (ഗസൽ)

Image
 സുഖദർശനം (ഗസൽ) അമ്മയുടെ പ്രാർത്ഥനയിൽ വീട് പ്രകാശമായി നിന്നു   എല്ലാ ദുഃഖക്കാറ്റിലും അമ്മ തുണയായി നിന്നു   ശൂന്യമായ വഴികളിൽ ഇരുളിറങ്ങി വന്നപ്പോൾ   സ്നേഹത്തിന്റെ ദീപം തന്നെ വഴിക്കു താരമായി നിന്നു   നനവാർന്ന കണ്ണുകളിൽ എത്ര സ്വപ്നം പൂത്തിരുന്നു   സ്വന്തം സുഖങ്ങളൊക്കെയും അമ്മ മറയായി നിന്നു   അന്നത്തിൻ ഗന്ധത്തിൽ സ്നേഹം അലിഞ്ഞു ചേർന്നിരുന്നു   അമ്മയുടെ കൈകളിൽ ജീവൻ ഞങ്ങളായി നിന്നു   ലോകത്തിന്റെ തിരക്കിൽ തളർന്നു മടങ്ങിയപ്പോൾ   അമ്മയുടെ മടിയിൽ മനസിന് ശാന്തിയായി നിന്നു   ബാല്യത്തിന്റെ തെരുവിൽ ഇന്നും അതേ സ്വരം കേൾക്കും   അമ്മയുടെ മധുരവാക്ക് മനസിന് ഗാനമായി നിന്നു   ലോകം മാറിയാലും ബന്ധങ്ങൾ അകലുകയാലും   അമ്മയുടെ സ്നേഹം മാത്രം എന്നും സ്വന്തമായി നിന്നു   ‘ജി ആറിൻ്റെ’ ഈ ജീവിതം അമ്മയ്ക്കുള്ള പൂജയായി   ആ തിരുവടികളിൽ സന്തോഷ ദർശനമായി നിന്നു ജീ ആർ കവിയൂർ  10 05 2026 ( കവിയൂർ, തിരുവല്ല)

നീതിയുടെ കനൽ

Image
 നീതിയുടെ കനൽ  ( നീതിക്കായി മകൾ നഷ്ടപ്പെട്ട അമ്മക്കായ്, ഒരു നോവിൻ്റെ കനൽ) (പല്ലവി) നീതിതൻ വാതിൽക്കൽ വിങ്ങുന്നൊരമ്മതൻ കണ്ണുനീർ കണ്ടുവോ നീ? സ്വപ്നങ്ങൾ നെയ്തൊരു  പൊൻമകൾ പോയൊരു ശൂന്യമാം വീഥിയിൽ നിൽപ്പൂ മനം. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (അനുപല്ലവി) അറിവിന്റെ ദീപം അണച്ചു കളഞ്ഞവർ അധികാര ഗർവ്വിൽ ചിരിക്കുന്നുവോ? പെൺമനം തേങ്ങുന്നൊരീ കറുത്ത രാത്രികളിൽ നീതിതൻ വെട്ടം ഉദിക്കില്ലയോ? (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (ചരണം)  പതറില്ല നമ്മൾ ഈ പോരാട്ട വീഥിയിൽ പകൽവെളിച്ചം വരും നാളെയൊന്നിൽ, അമ്മതൻ കണ്ണുനീർ കനലായി മാറുമ്പോൾ അനീതിതൻ കോട്ടകൾ തകർന്നിടുമേ. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)

ജീവിതചക്രത്തിന് നോവ്

Image
 ജീവിതചക്രത്തിന് നോവ് വെയിലിന്റെ വായ്ത്തല മൂർച്ചയേറുന്നു ചുമലിലൊരു ഭാരം വഴിയേ അലയുന്നു വിയർപ്പു വിഴുങ്ങുന്നു, നോവുകൾ പേറുന്നു അന്യന്റെ കത്തിക്കു തിളക്കമേകുന്നു. വിളിച്ചു കടന്നുപോം ആ ഹിന്ദി മൊഴിയിൽ വയറിന്റെ പച്ചയാം മലയാളം കേൾപ്പൂ എല്ലില്ലാ അവയവങ്ങൾ തൻ വിങ്ങലിൽ പിറക്കുന്നു കവിതയും ഗൽഗതമായി. കേട്ടില്ലെന്നു ചൊല്ലുവാൻ ആവില്ലിനി ഒട്ടും അക്ഷര ദുഃഖം പേറി നിൽപ്പൂ കവിയും അറിയാതെ കുറിക്കുന്നു ജീവിതത്തിൻ താളം ആ ചക്രത്തിനൊപ്പം കറങ്ങുന്നു വിതയും. - ജി ആർ കവിയൂർ 09/05/2026