Posts

പലിപ്രകാവിൽ വാഴും അമ്മേ

Image
 പലിപ്രകാവിൽ വാഴും അമ്മേ പുണ്യദായിനി പവിത്രമയി പലിപ്രകാവിൽ വാഴും അമ്മേ ആനന്ദമയി ആത്മ സംരക്ഷകയെ അമ്മേ ശരണം ദേവി ശരണം  ജന്മപുണ്യത്താൽ അവിടുത്തെ അന്തികെ നിവസിക്കാൻ ഭാഗ്യം ജനനി ജഗത് മാതേ കവിയൂരിൻ്റെ ഐശ്വരദായിനിയെ ഭഗവതിയമ്മേ നിൻ പുന പ്രതിഷ്ഠിക്കാൻ ഒരുങ്ങും വേളകളിൽ അരികിലില്ലെങ്കിലും ഏഴു കടലിനും അകലത്തിരുന്നു എൻ്റെ പ്രാർത്ഥന കൈക്കൊള്ളണമേ  കുടുംബത്തെ ഇമ്പത്തോടെ കാക്കണമേ സർവ മംഗളങ്ങളും അരുളി എല്ലാ ദുഃഖ ദുരിതങ്ങളും അകറ്റി അവിടുന്നു സൽഗതി ഉണ്ടാവാൻ അനുഗ്രഹിക്കണേ പുണ്യദായിനി പവിത്രമയി പലിപ്രകാവിൽ വാഴും അമ്മേ ആനന്ദമയി ആത്മ സംരക്ഷകയെ അമ്മേ ശരണം ദേവി ശരണം  ജീ ആർ കവിയൂർ  11 02 2026 ( കാനഡ, ടൊറൻ്റോ)

വിരഹത്തിന്റെ വസന്തങ്ങൾ (ഗസൽ)

Image
 വിരഹത്തിന്റെ വസന്തങ്ങൾ (ഗസൽ) എത്രയോ വസന്തങ്ങൾ കടന്നു പോയി മനസ്സിലൂടെ നിൻ ചിത്രം കടന്നു പോയി  ദിനരാത്രങ്ങൾ അറിയാതെ കടന്നു അകന്നു, നിദ്രയൊക്കെ എങ്ങോ വിട്ടകന്നു പോയി . വിരഹം വലിച്ചെറിയുകയും വേദന മനസ്സിൽ നിറയും മധുരനോവുകളുടെ ഓർമ്മകൾ പൊലിഞ്ഞു പോയി . നോവ് നിറഞ്ഞ കണ്ണീരുകൾ ഒഴിഞ്ഞു  ഒളിച്ചുറഞ്ഞ ഹൃദയത്തിലെ താളങ്ങൾ കേട്ടുപോയി. സൂക്ഷ്മമായ ഓർമ്മകളിൽ ഞാൻ ഇന്നും ജീവിക്കുന്നു, ജീ ആർ അറിയുന്നു, ഗസൽ ഹൃദയത്താൽ നിന്നെ മറക്കാൻ ശ്രമിച്ചു പോയി ജീ ആർ കവിയൂർ  11 02 2026 (കാനഡ , ടൊറൻ്റോ)

ഓർമ്മകളിൽ (ഗസൽ)

Image
 ഓർമ്മകളിൽ (ഗസൽ)   വീണ്ടും വരിക നീ, ആയുസ്സു തീർന്നു പോയി, എത്രയോ വസന്തങ്ങൾ, തനിമയിൽ കടന്നു പോയി. മനസ്സിലെ മൊഴികൾ ഒളിപ്പിച്ചു ഞാനിരുന്നു, നിൻ്റെ ഓർമ്മകളിൽ എൻ്റെ കാലം കടന്നു പോയി. ആ നിമിഷങ്ങൾ വരും, സ്വപ്നങ്ങളിലെങ്കിലും, നിൻ ചിരിതൻ സുഗന്ധം വഴികളിൽ പടർന്നു പോയി. അകലത്തിൻ മതിലുകൾക്ക് തടയാനാവില്ല നമ്മെ, നിന്നില്ലാതെൻ മോഹങ്ങൾ അപൂർണ്ണമായ് കഴിഞ്ഞു പോയി. ബന്ധങ്ങൾ തൻ കുരുക്കുകൾ, പറയാത്ത പ്രണയങ്ങൾ, എല്ലാ പ്രതീക്ഷകളും നിൻ കാത്തിരിപ്പിൽ കഴിഞ്ഞു പോയി. 'ജി ആർ' പറയുന്നു, തനിമ നിൻ ഓർമ്മയിലായിരുന്നു, ജീവിതം മുഴുവൻ നിൻ്റെ ചിന്തകളിൽ കടന്നു പോയി. ജി ആർ കവിയൂർ 10 02 2026 ( കാനഡ, ടൊറൻ്റോ)

ആകാശാതിരുകൾക്കപ്പുറം (ഗാനം)

Image
 ആകാശാതിരുകൾക്കപ്പുറം (ഗാനം) ആകാശാതിരുകൾക്കപ്പുറം   അണയാതെ കത്തുന്ന താരങ്ങളെ,   അറിയുന്നുവോ നീ എന്റെ ആത്മനൊമ്പരം…   അകമഴിഞ്ഞ് എഴുതി പാടുന്നു നിനക്കായി. പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…) നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…) ഇഴകന്ന്, മൊഴി അകന്ന് മങ്ങുന്ന വേളയിൽ,   ഈറൻ വറ്റാത്ത അന്തർജലധാരകൾ കവിയുന്നു;   ഈണം മറന്നുപോകുന്ന നിമിഷങ്ങളിൽ   ഇനിയും വരുമോ നീ മറുജന്മങ്ങളിലും? പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…) നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…) ഉഴറുമീ വേളകളിൽ ജടരാഗ്നി പുകയുന്നു,   ഉമിനീരു വറ്റി വരണ്ടു നാദം അടയുന്നു;   ഉലയൂതിയുറക്കമില്ലാ രാവുകളായ് നീളും,   ഉന്മാദാനുരാഗം അറിയാതെ പോയല്ലോ… പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…) നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…) അകലമെന്നൊന്നുമില്ലാ ഈ ഹൃദയശൂന്യതയിൽ,   ഓർമ്മകൾ തീരാതെ നീളുന്ന സാന്ദ്രവാഹിനി;   മലർ വിരിയുന്ന കാറ്റിൽ പഴയ സുഗന്ധങ്ങൾ പോല...

ആലിലക്കൃഷ്ണൻ (ഭക്തി ഗാനം)

Image
 ആലിലക്കൃഷ്ണൻ  (ഭക്തി ഗാനം) ആലിലയിലെ പ്രകാശത്തിൻ തിളക്കം   നദിയുടെ പുളിനങ്ങളിൽ താളം അലതല്ലി   കേശങ്ങളെ കാറ്റ് ചാരുതയോടെ തഴുകി   ഹൃദയം കൃഷ്ണഭക്തിയിൽ മുഴുകി   ആലിലയിൽ കാൽവിരലുണ്ണും   ആരോമൽ പൈതലേ ബാലഗോപാലാ   ഹരേ കൃഷ്ണാ കരുണാമയാ   ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ പുഷ്പപൂക്കളെ കണ്ണീരോടെ നൽകി   മിഴികളിൽ പ്രേമഭാവം നിറഞ്ഞു   വാനിലാവിൻ പ്രകാശം പരന്നു   ആനന്ദാനുഭൂതിയിൽ ഹൃദയം നിറഞ്ഞു   ആലിലയിൽ കാൽവിരലുണ്ണും   ആരോമൽ പൈതലേ ബാലഗോപാലാ   ഹരേ കൃഷ്ണാ കരുണാമയാ   ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ അഴകിൻ മാധവ മാധുര്യം പകർന്നു   മനസ്സിൻ ആഴങ്ങളിൽ കൃഷ്ണധ്വനി   നീലത്താമര മിഴിയിൽ സ്നേഹം   പവിത്രമഴയിൽ ജീവൻ പാടുന്നു   ആലിലയിൽ കാൽവിരലുണ്ണും   ആരോമൽ പൈതലേ ബാലഗോപാലാ   ഹരേ കൃഷ്ണാ കരുണാമയാ   ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ ജീ ആർ കവിയൂർ  10 02 2026 (കാനഡ, ടൊറൻ്റോ)

അതിജീവനം

Image
 അതിജീവനം ഉരുകുന്ന വേനലിൽ തണലായി നിന്നു ഞാൻ,   കനലുകൾ പേറി, എൻ മിഴി നനയാതെ;   ഹൃദയത്തിൻ ചോരയാൽ ഗോപുരം തീർത്തപ്പോൾ,   കല്ലുകൾ എറിഞ്ഞു നിങ്ങൾ പരിഹാസമായ്.   മുറിവേറ്റ പക്ഷിതൻ ഏകാന്ത ഗീതങ്ങൾ,   അന്യന്റെ കാതുകളിൽ അമൃതമായി മാറി;   ശാപത്തിൻ വരികളെ സ്നേഹത്താൽ മായ്ക്കുന്നു,   തളരാത്ത എൻ തൂലികയുടെ ജൈത്രയാത്ര.   അകലെയാം മണ്ണിൽ വിരിഞ്ഞൊരു ആദരവ്,   അറിവിൻ തിളക്കമായ് നെഞ്ചിൽ പടർന്നു;   ചിറകുകൾ വെട്ടുന്ന കൂരമ്പുകൾക്കിടയിൽ,   വാനോളം ഉയരുന്നു എൻ ഭാവനയാർന്ന കവിത.   ജീ ആർ കവിയൂർ   09 02 2026   (കാനഡ, ടൊറന്റോ)

വാലന്റൈൻസ് ഡേ സ്പെഷ്യൽ

Image
 വാലന്റൈൻസ് ഡേ സ്പെഷ്യൽ ചില സ്നേഹങ്ങൾ പറയപ്പെടാറില്ല. അവ ആഘോഷിക്കപ്പെടാറുമില്ല. എങ്കിലും അവ മൗനത്തിൽ പോലും ഒരു ഈണമായി തുടിക്കുന്നു. പറയാതെ പോയ, അറിയിക്കാതെ സൂക്ഷിച്ച, പേരില്ലാത്തൊരു സ്നേഹത്തിനായി ഈ പാട്ട്… — “മൗനത്തിന്റെ ഈണം” ( ഗാനം) പല്ലവി (ഹമ്മിങ്ങോടെ) ഹും… ഹും… ഹും… തീർത്താലും തീരാത്ത മോഹമേ… ഹും… ഹും… അല്ല അഭിനിവേശം നിന്നോടായ് ഹും… ഹും… ഓമനിച്ചു തീരും മുൻപേ അകന്നു അടുക്കാനേറെ ശ്രമിച്ചു മൗനം മാത്രം ചരണം 1 എന്തേ നിന്നെക്കുറിച്ച് എത്ര എഴുതി ഏറെ മനസ്സിലിട്ടു കൊണ്ടു നടന്നു എന്നിട്ടുമെന്തേ അതൊക്കെ നീ എന്നും അറിയാതെ പോയല്ലോ വാക്കുകൾ കാറ്റിൽ അലിഞ്ഞു പോയി നോക്കുകൾ മാത്രം ബാക്കി നിന്നു പറയാതെ പോയ സ്നേഹങ്ങൾ മൗനമായി എന്നെ മൂടി പല്ലവി (ഹമ്മിങ്ങ് – ആവർത്തനം) ഹും… ഹും… ഹും… തീർത്താലും തീരാത്ത മോഹമേ… ഹും… ചരണം 2 ഇനിയെന്നു കാണുമെന്നറിയാതെ ഇംഗിതമെല്ലാം മനസിലൊതുക്കി ഇഴഞ്ഞകന്നു കഴിയുന്നു ഇന്നുമീ ഒരു ഈണമാകാൻ ആശകളോടെ പേരില്ലാത്തൊരു ബന്ധമായി നിഴലായ് ഞാൻ നിന്റെ അരികിൽ അറിയാതെ നീ കടന്നു പോകുമ്പോൾ എൻ ഹൃദയം പാടുന്നു നിശ്ശബ്ദം ജീ ആർ കവിയൂർ  10 02 2026 (കാനഡ, ടൊറൻ്റോ)