മഹാത്മാ അയ്യങ്കാളി
മഹാത്മാ അയ്യങ്കാളി മണ്ണിൽ പിറന്നൊരു പൊൻതാരകം, മനസ്സിൽ നിറഞ്ഞൊരു ദീപശിഖ, പാവങ്ങൾക്കായ് പടവെട്ടിയ, പുണ്യജന്മം അയ്യങ്കാളി. ഇരുളിൽ കഴിഞ്ഞൊരു ജനതയ്ക്ക്, ഇടിമുഴക്കമായ് ശബ്ദമായി, അവകാശത്തിന്റെ പാത തുറന്ന്, അഭിമാനമായ് മുന്നേറി. കാളവണ്ടിയിലേറി വന്നൂ, കാലം കെട്ടിയ വിലങ്ങഴിച്ചു, “മനുഷ്യനല്ലോ മനുഷ്യൻ” എന്ന്, മണ്ണിനോടവൻ വിളിച്ചുപറഞ്ഞു. പഠിക്കുവാൻ പാത തുറന്നൂ, പുതുതലമുറയ്ക്ക് ചിറകേകി, പെൺമക്കളുടെ കൈകളിൽ പോലും, പുസ്തകത്താളുകൾ പൂത്തുലഞ്ഞു. വിയർപ്പുതുള്ളികൾ മുത്തുകളെന്ന്, വേലക്കാരന്റെ വിലയുയർത്തി, സമത്വമെന്നൊരു സൂര്യനുദിച്ചു, സഹോദരത്വം പാടിയുണർത്തി. അയ്യങ്കാളി തെളിച്ച തീജ്വാല, അണയാതെ ഇന്നും കത്തിടുന്നു, നീതിയുടെയും സമത്വത്തിന്റെയും, നാളെയായ് നമ്മിൽ പിറവിയെടുക്കുന്നു. രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)