Posts

മഹാത്മാ അയ്യങ്കാളി

Image
മഹാത്മാ അയ്യങ്കാളി മണ്ണിൽ പിറന്നൊരു പൊൻതാരകം, മനസ്സിൽ നിറഞ്ഞൊരു ദീപശിഖ, പാവങ്ങൾക്കായ് പടവെട്ടിയ, പുണ്യജന്മം അയ്യങ്കാളി. ഇരുളിൽ കഴിഞ്ഞൊരു ജനതയ്ക്ക്, ഇടിമുഴക്കമായ് ശബ്ദമായി, അവകാശത്തിന്റെ പാത തുറന്ന്, അഭിമാനമായ് മുന്നേറി. കാളവണ്ടിയിലേറി വന്നൂ, കാലം കെട്ടിയ വിലങ്ങഴിച്ചു, “മനുഷ്യനല്ലോ മനുഷ്യൻ” എന്ന്, മണ്ണിനോടവൻ വിളിച്ചുപറഞ്ഞു. പഠിക്കുവാൻ പാത തുറന്നൂ, പുതുതലമുറയ്ക്ക് ചിറകേകി, പെൺമക്കളുടെ കൈകളിൽ പോലും, പുസ്തകത്താളുകൾ പൂത്തുലഞ്ഞു. വിയർപ്പുതുള്ളികൾ മുത്തുകളെന്ന്, വേലക്കാരന്റെ വിലയുയർത്തി, സമത്വമെന്നൊരു സൂര്യനുദിച്ചു, സഹോദരത്വം പാടിയുണർത്തി. അയ്യങ്കാളി തെളിച്ച തീജ്വാല, അണയാതെ ഇന്നും കത്തിടുന്നു, നീതിയുടെയും സമത്വത്തിന്റെയും, നാളെയായ് നമ്മിൽ പിറവിയെടുക്കുന്നു. രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

ചതയപ്പുലരിയിൽ ഗുരുദേവഗീതം

Image
ചതയപ്പുലരിയിൽ ഗുരുദേവഗീതം (പല്ലവി) ചതയപ്പുലരിയിൽ ഗുരുനാമം പാടാം, ഗുരുദേവ ദർശനം ഹൃദയത്തിൽ ചൂടാം, ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന അമരസന്ദേശം ലോകമാകെ പാടാം! (അനുപല്ലവി) അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയാൽ അറിവിൻ വെളിച്ചം പകർന്ന ഗുരുവേ, മനുഷ്യനിൽ മനുഷ്യനെ കാണുവാനായ് മഹാമന്ത്രമായി മാറിയ ഗുരുവേ! (ചരണം 1) ആത്മോപദേശശതകം ആത്മദീപം തെളിച്ചപ്പോൾ, ദൈവദശകം ഭക്തിഗംഗയായി ഒഴുകിയപ്പോൾ, അദ്വൈതദീപിക ഏകത്വസത്യം വിളിച്ചപ്പോൾ, ദർശനമാല ജ്ഞാനപഥമായി മുന്നിൽ വന്നപ്പോൾ. (ചരണം 2) കുണ്ഡലിനിപ്പാട്ട് ഉള്ളിലെ ശക്തിയെ ഉണർത്തുമ്പോൾ, ചിജ്ജഡചിന്തനം ചിത്തതത്ത്വങ്ങൾ തെളിയുമ്പോൾ, ആത്മവിലാസം ആത്മാനന്ദം പകർന്നപ്പോൾ, സ്വാനുഭവഗീതി സ്വാനുഭവസത്യം പാടുമ്പോൾ. (ചരണം 3) നിർവൃതിപഞ്ചകം ശാന്തിയുടെ ഗാനം പാടുമ്പോൾ, ജീവകാരുണ്യപഞ്ചകം ജീവസ്നേഹം പഠിപ്പിക്കുമ്പോൾ, അനുകമ്പാദശകം കരുണയുടെ കൈ നീട്ടുമ്പോൾ, അറിവ് അജ്ഞാനത്തിൻ ഇരുളെല്ലാം നീക്കുമ്പോൾ. (ചരണം 4) ജാതിനിർണ്ണയം ജാതിഭേദങ്ങൾ ചോദ്യം ചെയ്തപ്പോൾ, ജാതിലക്ഷണം മനുഷ്യസമത്വം പ്രഖ്യാപിച്ചപ്പോൾ, പ്രാർത്ഥന ഹൃദയങ്ങളെ ദൈവത്തിലേക്ക് ചേർത്തപ്പോൾ, സദാചാരം ജീവിതവഴിയായി മാറിയപ്പോൾ. (ചരണം 5) ശിവശതകം ശിവതത്...

നീയെൻ ചാരെ(പ്രണയഗാനം)

Image
നീയെൻ ചാരെ (പ്രണയഗാനം) നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, കുങ്കുമസൂര്യന്റെ കിരണങ്ങൾ തിങ്ങും നിൻ മുഖത്തെ യൗവനകാന്തിയാൽ എത്ര നേരം നോക്കിയിരുന്നാലും, ഇന്നും ഓർമ്മകളിൽ എന്നിൽ അനുരാഗഗാനം ഉണർത്തുന്നു. ആരും കേൾക്കാതെ  മൂളി നടക്കുന്നു, ആനന്ദഭൈരവി പോലെ... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, അറിയില്ല സ്വരങ്ങളും വർണ്ണങ്ങളും, അറിയുന്നതും നിൻ നക്ഷത്രത്തിളക്കമാർന്ന നയനങ്ങളിൽ എന്നിൽ വിരിയും സ്നേഹപരാഗങ്ങൾ ... ചന്ദനക്കാറ്റിന്റെ തലോടലിൽ ചാരെയൊരു മന്ദഹാസം പോലെ, ചെമ്പകപ്പൂവിൻ സുഗന്ധമായി നീയെന്നിൽ പടർന്ന നാളിൽ, വാക്കുകളില്ലാതെ പറഞ്ഞതെല്ലാം കണ്ണുകൾ മാത്രം അറിഞ്ഞു, ആ നിമിഷത്തിൻ മാധുര്യം എന്നുമെൻ ഉള്ളിൽ കാത്തുവെച്ചു. വെൺമുകിലുകൾ നീന്തും വാനിൽ വെൺതാരങ്ങൾ പൂത്ത രാത്രിയിൽ, വിരൽത്തുമ്പിൽ തൊട്ടുണർത്തിയ വീണാനാദം പോലെ നീ വന്നു. കാലമിനിയും കടന്നുപോയാലും മായാതെ നിൽക്കും ആ ചിത്രം, ജീവിതവഴിയിൽ ഒറ്റയ്ക്കായാലും നിൻ സാന്നിധ്യം മാത്രം മതിയായിരുന്നു പ്രിയതേ.... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

നീയെൻ ചാരെ(പ്രണയഗാനം)

Image
നീയെൻ ചാരെ (പ്രണയഗാനം) നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, കുങ്കുമസൂര്യന്റെ കിരണങ്ങൾ തിങ്ങും നിൻ മുഖത്തെ യൗവനകാന്തിയാൽ എത്ര നേരം നോക്കിയിരുന്നാലും, ഇന്നും ഓർമ്മകളിൽ എന്നിൽ അനുരാഗഗാനം ഉണർത്തുന്നു. ആരും കേൾക്കാതെ  മൂളി നടക്കുന്നു, ആനന്ദഭൈരവി പോലെ... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, അറിയില്ല സ്വരങ്ങളും വർണ്ണങ്ങളും, അറിയുന്നതും നിൻ നക്ഷത്രത്തിളക്കമാർന്ന നയനങ്ങളിൽ എന്നിൽ വിരിയും സ്നേഹപരാഗങ്ങൾ ... ചന്ദനക്കാറ്റിന്റെ തലോടലിൽ ചാരെയൊരു മന്ദഹാസം പോലെ, ചെമ്പകപ്പൂവിൻ സുഗന്ധമായി നീയെന്നിൽ പടർന്ന നാളിൽ, വാക്കുകളില്ലാതെ പറഞ്ഞതെല്ലാം കണ്ണുകൾ മാത്രം അറിഞ്ഞു, ആ നിമിഷത്തിൻ മാധുര്യം എന്നുമെൻ ഉള്ളിൽ കാത്തുവെച്ചു. വെൺമുകിലുകൾ നീന്തും വാനിൽ വെൺതാരങ്ങൾ പൂത്ത രാത്രിയിൽ, വിരൽത്തുമ്പിൽ തൊട്ടുണർത്തിയ വീണാനാദം പോലെ നീ വന്നു. കാലമിനിയും കടന്നുപോയാലും മായാതെ നിൽക്കും ആ ചിത്രം, ജീവിതവഴിയിൽ ഒറ്റയ്ക്കായാലും നിൻ സാന്നിധ്യം മാത്രം മതിയായിരുന്നു പ്രിയതേ.... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

എങ്ങു നോക്കിയാലും നീ

Image
എങ്ങു നോക്കിയാലും നീ നീയാമൊഴുകും പുഴയോരത്ത് കൊമ്പിലിരുന്ന് പഞ്ചമം പാടും നാദത്തിലോ? മഴമേഘം കണ്ടാടും പീലികളിലോ? എങ്ങു നോക്കുകിലും നിന്നോർമ്മയെന്നിൽ മിടിക്കുന്നുവല്ലോ... അകലെ ഓളങ്ങളിൽ നിൻ ചിരി കേൾക്കുന്നപോലെ, കാറ്റിന്റെ താളങ്ങളിൽ നിൻ മൊഴി നിറയുന്നപോലെ... ആകാശക്കോണിൽ വിരിയും ഏഴു വർണ്ണങ്ങളുടെ ചാരുതയോ നീ? എങ്ങു നോക്കിയാലും നിറയുന്ന എൻ മനസ്സിലെ മോഹമോ നീ... നിഴലായെന്നരികിൽ, കനലായ് നീയെൻ ഉള്ളിൽ, നിലാവായ് നീയെൻ വഴിയിൽ കുളിരായ് നീ തോന്നുവല്ലോ... ഇളംചൂടുള്ള രശ്മികളാൽ എന്നെ തൊട്ടുണർത്തും നേരം, നിൻ സാമീപ്യം ഞാനറിയുന്നു... രാവ് പകലായി മാറുമ്പോൾ പൊൻകിരണങ്ങൾ പുഞ്ചിരിയാകും, എങ്ങു നോക്കിയാലും നീയെന്നിൽ നിറയുന്നുവല്ലോ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

തിരുവോണ സദ്യ

Image
തിരുവോണ സദ്യ പച്ചടി, കിച്ചടി, കൂട്ടുകറി, കറിനാരങ്ങക്കറി, ഓലനും തോരനും അവിയലും ഉള്ളികറിയും  എരുശേരി, ഉപ്പേരി, ശർക്കരവരട്ടി എന്നിവയും കളിയടക്കയും പഴവും  പിന്നെ നൂറുകറിക്ക് തുല്യമാം ഇഞ്ചിക്കറിയും ഇലയിൽ അതത് സ്ഥാനം പിടിക്കുമ്പോൾ ചെമ്പാവ് പുത്തരി ചോറും പിന്നെ പരിപ്പും പപ്പടവും നെയ്യും ചേർത്ത്  ഒന്ന് കഴിച്ചു തീരാറാകുമ്പോൾ അതാ എത്തി ആറുപോലെ സാമ്പാറും   അത് കഴിഞ്ഞാലോ വരവായി മധുരബോളിയും  പായസത്തിൽ പലവിധം പാലടയും ശർക്കരപായസവും കടലപ്പായസവും ഒരുപിടി പിടിച്ചു കഴിഞ്ഞാലോ എത്തി പിന്നെയും ചോറും കാളനും രസവും മോരും പിന്നെ പഴവും കഴിച്ചെഴുന്നേൽക്കുമ്പോൾ  തിരുവോണ ഊണ് കഴിയുന്നു  ഒരു വർഷത്തിൻ ആഘോഷം! രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

മിന്നാമിന്നിവെട്ടത്തിലെ പുലരി

Image
മിന്നാമിന്നിവെട്ടത്തിലെ പുലരി രാവു പകലിനോട് കടം ചോദിച്ചു അൽപ്പം വെളിച്ചത്തിനായ്, മിന്നാമിന്നി വെട്ടത്തിലും മനസ്സിൽ പുലരി വിരിയുമെങ്കിൽ, പകലിനോട് കടം ചോദിക്കേണ്ടതുണ്ടോ? ഇരുളിന്റെ മാറിൽ കിനാവുകൾ പൂത്താൽ നിലാവിനെ തേടേണ്ടതുണ്ടോ, തളർന്നുപോയൊരു വഴിയാത്രയിൽ തണലിനായ് കേഴേണ്ടതുണ്ടോ? കണ്ണിലെ നനവിൽ പുഞ്ചിരി വിരിഞ്ഞാൽ ദുഃഖത്തെ പേടിക്കേണ്ടതുണ്ടോ, സ്വന്തം ഹൃദയം ദീപമായെങ്കിൽ മറ്റൊരു വെളിച്ചം വേണ്ടതുണ്ടോ? ചെറുതായൊരു തിരിനാളം മതി വഴിയൊന്നു തെളിയുവാൻ, ചെറുതായൊരു സ്നേഹം മതി ജീവിതം നിറയുവാൻ… രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)