Posts

സാമർത്ഥ്യമുള്ള എൻ ഭാഷ.

Image
സാമർത്ഥ്യമുള്ള എൻ ഭാഷ. കേട്ടു കേട്ടു വന്നു പിറന്നൊരു ഭാഷ, മലയാളത്തിൻ പേരുപറഞ്ഞാൽ അഭിമാനിക്കാം ആകാശത്തോളം. തലമുറകൾ കൈമാറി വന്നൊരു വജ്രംപോൽ, അക്ഷരപ്പെരുമയുള്ള എൻ മാതൃഭാഷ. അന്നുമുതൽ ഇന്നുവരെ ഒഴുകിയെത്തിയൊരു പുഴ, മഹിമ ലോകമറിയട്ടെ എല്ലാക്കാലവും. കാട്ടുതീപോലെ പടർന്നൊരു സാഹിത്യം, കവികളുടെ തൂലികയിൽ വിരിഞ്ഞ മാന്ത്രികത. എഴുത്തച്ഛൻറെ കിളിപ്പാട്ട് പാടിയ രാമായണം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ മാധുര്യം, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നർമ്മവും ചിന്തയും പകർന്ന നാടൻ തനിമ. വള്ളത്തോളിൻ ദേശീയത തുളുമ്പുന്ന വരികൾ, ഉള്ളൂർക്കും കുമാരനാശാനും പ്രണാമം, ആധുനികതയുടെ വഴികളിൽ സഞ്ചരിച്ചൊരു യാത്ര, നമ്മുടെ പ്രിയപ്പെട്ട ഭാഷയുടെ പെരുമ. അലകടലോളം പരന്നൊഴുകും വാങ്മയം, കാവ്യഭംഗി തുളുമ്പും സുന്ദര പദാവലി. ഇമ്പമേറും ചൊല്ലുകൾ കോർത്തിണക്കിയ സ്രോതസ്സ്, മനസ്സിൻ്റെ താളങ്ങളിൽ പെയ്യും മഴ. നാടിൻ്റെ തുടിപ്പുകൾ ഹൃദയത്തിലേറ്റിയ ഗാനം, കാലം മാറിയാലും മായാത്ത സരസ്വതി. തലമുറകൾക്കായി പകർന്നുനൽകിയ നിധി, അക്ഷയപാത്രമായ് തിളങ്ങും സുകൃതം. സ്നേഹത്തിൻ്റെ മധുനുകരും സ്നേഹാമൃത്, സൗഹൃദത്തിൻ്റെ കൈപിടിക്കും കരുണ. ഓരോ വരിയും തുളുമ്പും സാംസ്ക...

രാമരാമാ എന്ന് ജപിച്ചിടാം

Image
രാമരാമാ എന്ന് ജപിച്ചിടാം വീണ പക്ഷിയുടെ ഇണക്കരച്ചിലിൽ  കേട്ടതല്ലൊന്നുമേ  രാഗമെന്നു മാത്രം  മോഹമെന്ന അഹന്ത  എല്ലാം മറക്കുന്നു  ലോകധർമ്മഭാവന  മായയുടെ മേൽ പഴി  മാറാനാവുകയില്ല  മറ്റാരുമേ ഈ വിശ്വസത്യമറിയാതെ അല്ലോ  ഇഹത്തിലും പരത്തിലും എങ്ങും  ഏഷണിയും ഭീഷണിയും നിറയുന്നു  ഭീതിയില്ലാതെ അലയുന്നു  മരാമരാ ജപിച്ചു ഇനി  രാമരാമാ എന്ന് ജപിച്ചിടാം ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

വിരഹസ്മരണകൾ

Image
വിരഹസ്മരണകൾ  എഴുതുവാൻ തുനിഞ്ഞൊരെൻ നഷ്ടപ്രണയമേ നിന്നെയോർത്ത് വിലപിക്കുകിൽ എന്തേ രസവർണ്ണമാർന്ന വിരഹകാവ്യമാകുമോ അറിയില്ല തളിരിടും പൂക്കാലത്തണിഞ്ഞൊരാ നിമിഷങ്ങൾ, തെളിയുന്നു മനസ്സിലിന്നും മായാതെ. കരിമിഴിയിണകളിലൂറിയൊരാ  മധുര നോവവിൻ സ്പന്ദനം കവിതകൾ പെയ്തിറങ്ങുന്നു വീണ്ടും. ഇളംതെന്നലായ് നമ്മളരികിലണഞ്ഞപ്പോൾ ഉദിച്ചൊരാ മോഹങ്ങൾ ഓർമ്മയായ്, അമൃതുപോലുരുകിയ ആ സന്ധ്യകളിൽ അനുരാഗമന്ത്രങ്ങൾ പൊഴിയവേ. ആഴക്കമൂഴക്കമൂഴിക്കു വലംവച്ച് ആത്മാന്വേഷണം നടത്തിയേറെ  ആവതില്ല കഴിഞ്ഞു കൊഴിഞ്ഞുപോയ ആവനാഴിയിലെ അസ്ത്രമില്ലാതായി  പതിതയൗവന പടികടന്നങ്ങ് പരിതപിക്കുന്നു വൃഥാ ഇങ്ങനെ നരവന്നു ജരവന്നു ജഡിലമായി  ഹരിനാമം ജപിക്കാതെ ജല്പനങ്ങളായി ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

കണ്ണാ നിൻ തിരുനടയിൽ

Image
കണ്ണാ നിൻ തിരുനടയിൽ  മഞ്ചാടിക്കുരു തേടി ഞാനലഞ്ഞു കണ്ണാ, നിൻ മുന്നിൽ സമർപ്പിക്കാൻ കാത്തുനിന്നു. നിനക്കായ് കരുതിവെച്ച വെണ്ണയെല്ലാം, കള്ളപ്പൂച്ച വന്നു കട്ടുകൊണ്ടുപോയി. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ പാടുവാൻ കരുതിയ പാട്ടുപോലും, നിൻ മുൻപിൽ നിന്നപ്പോൾ മറന്നുപോയി. എന്നാലും ചിരിക്കുന്നു കള്ളക്കണ്ണാ, കുറുമ്പെല്ലാം കണ്ടു ഞാൻ കൊതിച്ചുനിൽപ്പൂ. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ മയിൽപ്പീലി ചൂടിയ മായക്കാരാ, മന്ദഹാസം കൊണ്ടെന്നെ മാടിവിളിക്കൂ. കുഞ്ഞുപാദങ്ങളാൽ ഓടിവന്ന്, നെഞ്ചിലെ താപമെല്ലാം മാറ്റിടേണം. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ ഉണ്ണിക്കണ്ണാ നിന്റെ കാൽത്തളിരിൽ, ഭക്തിയാൽ കണ്ണീരോടെ തൊഴുതിടുന്നു. ആപത്തിൽ എന്നെ കാത്തിടേണം, ആശ്രയമേകാൻ അരികിൽ വേണം. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ മുരളീഗാനത്തിൻ മാധുര്യത്താൽ, ഉള്ളിലെ ദുഃഖങ്ങൾ മായ്‌ച്ചിടേണം. ജന്മങ്ങൾ തോറും നിൻ നാമമെന്നും, നാവിന്മേൽ നിറയുവാൻ കനിയേണമേ. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ തുളസി...

നനഞ്ഞ നേരിയ ഓർമകൾ

Image
നനഞ്ഞ നേരിയ ഓർമകൾ നനഞ്ഞ നേരിയ ഓർമകൾ നിനച്ചിരിക്കാതെ കണ്ടു നരച്ച പുസ്തകത്തിലായി നെഞ്ചിൽ ഉണർത്തി ചിന്തകൾ നോവിന്റെ നിറം പകരും ഗാനമായി നേരിയ ചുണ്ടുകളിൽ ഉതിർന്നപ്പോൾ നിശ്ശബ്ദ രാവിന്റെ നീലിമയിൽ നിലാവായ് നീ വീണ്ടും തെളിഞ്ഞു നാളുകൾ മായ്ച്ചുവെച്ച സ്വപ്നങ്ങൾ നിറമാർന്ന മിഴികളിൽ പൂത്തു നനുത്തൊരു പുഞ്ചിരി ചുണ്ടിലുണർന്നു നിറവോടെ ഹൃദയം പാടിത്തുടിച്ചു നീലാംബരച്ചോലയിൽ വീണൊരു നക്ഷത്രത്തുള്ളിയായ് ചിരിച്ചു നടന്നുപോയ പാതകളിലെങ്ങും നറുമണം കാറ്റിലലിഞ്ഞു നിറവാർന്ന പുലരിയുടെ വാതിൽ നാദമായി മെല്ലെ തുറന്നു നിറഞ്ഞൊരു കാത്തിരിപ്പിൻ തീരം നാവിൽ മധുരമായ് പെയ്തു ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

ജീവിക്കാം നമുക്ക്.

ജീവിക്കാം നമുക്ക്. ഉപേക്ഷിക്കാനാകാത്തതും പിടിച്ചുനിർത്താനാകാത്തതുമാണ് ജീവൻ, വേണമെന്നു കരുതിയാലും കിട്ടാത്തതുമുണ്ട്, കാലം കവർന്നെടുക്കും ചില നിമിഷങ്ങൾ. കൈവിട്ടുപോകും ചില ബന്ധങ്ങൾ, തിരികെ വരാത്തതാകും ചില ഓർമ്മകൾ, കിട്ടിയതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. നാളെയെന്തെന്നറിയില്ല നമുക്ക്, ഇന്നിനെ സ്നേഹത്തോടെ ചേർത്തുപിടിക്കാം, ലഭിച്ചതെല്ലാം അനുഗ്രഹമെന്നറിഞ്ഞ് നന്മയോടെ ജീവിക്കാം നമുക്ക്. ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

ജീവിക്കാം നമുക്ക്.

ജീവിക്കാം നമുക്ക്. ഉപേക്ഷിക്കാനാകാത്തതും പിടിച്ചുനിർത്താനാകാത്തതുമാണ് ജീവൻ, വേണമെന്നു കരുതിയാലും കിട്ടാത്തതുമുണ്ട്, കാലം കവർന്നെടുക്കും ചില നിമിഷങ്ങൾ. കൈവിട്ടുപോകും ചില ബന്ധങ്ങൾ, തിരികെ വരാത്തതാകും ചില ഓർമ്മകൾ, കിട്ടിയതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. നാളെയെന്തെന്നറിയില്ല നമുക്ക്, ഇന്നിനെ സ്നേഹത്തോടെ ചേർത്തുപിടിക്കാം, ലഭിച്ചതെല്ലാം അനുഗ്രഹമെന്നറിഞ്ഞ് നന്മയോടെ ജീവിക്കാം നമുക്ക്. ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)