Posts

പുഞ്ചിരി മലർ

Image
പുഞ്ചിരി മലർ കരുതലൊക്കെയുണ്ട് കരുതുന്നു നിനക്കായ്, കണ്ണടയ്ക്കുകിലോ കാണുന്നു നിൻ രൂപമത്രയും. ഹൃദയാനന വീഥീലായ്, ഹൃദ്യമായൊരു പുഞ്ചിരി മലർ. ഹഠാതേ ആകർഷിച്ചത്, ഹിമം പൊഴിയും അനുഭൂതി. മിഴികളിൽ മൗനമായ് മനസ്സിൽ മായാതെ നീ, മറയാതെ മിന്നുന്നൊരു മധുരമാം ഓർമ്മയായി. നിലാവിന്റെ നീർച്ചാലായ് നിനവുകളിൽ നീ വരും, നിശ്വാസമായ് നിറയുന്നു നിന്നോടുള്ള സ്നേഹം. പാതയിൽ പൂവായ് നീ പകരുന്നു പുഞ്ചിരി, പാടാത്തൊരു പാട്ടായി പടരുന്നു പ്രണയം. ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ

Image
മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ രാഗം: ഹംസധ്വനി (പല്ലവി) മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ കമല നേത്രാ കരുണ സാഗരാ നിൻ നാമം എന്നും ഹൃദയത്തിൽ നാവിൽ ഉണരും മധുരമാമൃതം ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ! (അനുപല്ലവി) വൃന്ദാവന ശ്രീ രാസ വിലോലാ ഗോപികാ രഞ്ജനാ പാപ നാശനാ എന്റെ ആത്മാവിൽ നിന്നോട് ചേർന്നു അനുഗ്രഹിക്ക ഹേ ദേവ ദേവാ (ചരണം 1) കാനന വാസാ കാളിന്ദി തടതാ കമനീയാ രൂപം കാണുവാൻ കൊതിച്ചു കണ്ണുനീർ തുള്ളികൾ പാദത്തിൽ വീഴ്ത്തി കാലങ്ങളായി ഞാൻ കാത്തിരിക്കുന്നു (ചരണം 2) ഓടക്കുഴലിൻ നാദം കേൾക്കാനായ് ഓടി വരുന്നു ഞാൻ നിൻ സവിധത്തിൽ അജ്ഞാനമകറ്റും ജ്ഞാന പ്രകാശമേ അഭയം നൽകൂ എൻ പ്രിയ നാഥാ (ചരണം 3) ദൂരത്തുനിന്നും വിളി കേൾക്കുമോ നീ ഭക്തന്റെ പ്രാർത്ഥന കേൾക്കുമോ നീ ശരണമെന്നോതുന്ന നാവു തളരാതെ സത്യത്തിൻ പാതയിൽ കൂടെ നടക്കൂ (ചരണം 4) ആനന്ദം നിറയുന്ന രാഗത്തിൽ പാടി അമ്പാടി കണ്ണനെ സ്തുതിക്കുന്നു ഞാൻ മോക്ഷം അരുളുക കൃഷ്ണാ നീ വന്നു മനസ്സിൻ മുകുളങ്ങൾ പൂവണിയിക്കൂ ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ! ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

എന്തു ചെയ്യും രാമാ ( കർണാടക സംഗീത ശൈലിയിൽ പ്രാർത്ഥന ഗാനം.)

Image
എന്തു ചെയ്യും രാമാ  ( കർണാടക സംഗീത ശൈലിയിൽ പ്രാർത്ഥന ഗാനം.) (പല്ലവി) എന്തു ചെയ്യും രാമാ - എന്തു ചെയ്യും രാമാ കരുണ ചെയ്യൂ രാമാ - കൃപ ചെയ്യൂ രാമാ ഈ മനമൊന്നു ശുദ്ധമാക്കാം - അഹങ്കാരം നീക്കി നിൻ പാദമല്ലാതെ - ആശ്രയമില്ല രാമാ (അനുപല്ലവി) ദുർവാക്കുകൾ മാറ്റി - സൽബുദ്ധി നൽകൂ ദുർനടപടി മാറ്റി - സന്മാർഗ്ഗമേകൂ ആത്മ ചിന്ത ഉണർത്തു - കൃപയേ ശരണം പ്രാപിക്കുന്നു - ശ്രീ രാമചന്ദ്രാ (ചരണം 1) ചപലമാം മനസ്സിൻ - ചലനങ്ങൾ മാറ്റൂ മായാ പ്രപഞ്ചത്തിൻ - മോഹം വെടിഞ്ഞു നിൻ രൂപം കണ്ടു - ലയിക്കുവാൻ വരം താ ശരണം പ്രാപിക്കുന്നു - ശ്രീ രാമചന്ദ്രാ (ചരണം 2) ക്ഷമയോടെ കാക്കണം - കാരുണ്യ സാഗരാ ദുഷ്ട ചിന്തകൾ അരുതേ - മംഗള രൂപ അജ്ഞാനം മാറ്റി - സുജ്ഞാനം നൽകു ശരണം പ്രാപിക്കുന്നു - രാഘവാ രാമാ (ചരണം 3) രാമായണ മാസത്തിൻ - പുണ്യമേകി വരം തരിക രാമാ - കനിവോടെ കാത്തു പാടുവാൻ ശക്തി നൽകുക രാമാ അഭയം നൽകൂ രാമാ - അരുളുക കൃപയേ (അവസാനം) ശരണം രാമാ - സുഖം തരു രാമാ സൗമ്യ രൂപനെ - വന്ദിക്കുന്നു ഞാൻ ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

യാഹി മാധവാ — യാഹി കേശവാ

യാഹി മാധവാ — യാഹി കേശവാ കണ്ടുവോ നീയെൻ കാർവർണനെ കാലിയെ മേയ്ക്കും ബാലകനെ കാളിന്ദി തീരത്തെ കരുമാടിയെ കുഴലൂതും കണ്ണന്റെ ബാലലീലകളെ യശോദ തൻ മാറിലെ യാമിനിക്കനവേ യമുനതൻ തീരത്തെ യൗവനമധുരമേ യാദവ ബാലന്റെ യൗവനകേളികളേ യാഹി മാധവാ, യാഹി കേശവാ ഗോപികമാരുടെ ഗോപ്യപ്രണയമേ ഗോകുലമാകെ നിറഞ്ഞൊരു ഗാനമേ ഗോപാലനേ നീ രാധയുടെ പ്രാണനേ യാഹി മാധവാ, യാഹി കേശവാ രാധയുടെ ഹൃദയത്തിൽ രാഗമായവനേ രാസലീലയിൽ രസമായവനേ മീരയുടെ ഭക്തിയിൽ മാധുര്യമായവനേ യാഹി മാധവാ, യാഹി കേശവാ ദ്വാരക തൻ നാഥനായി ധർമ്മം കാത്തവനേ ദുരിതമകറ്റി ധർമ്മപഥം കാട്ടിയവനേ ഗീതോപദേശത്തിൽ ജ്ഞാനം പകർന്നവനേ യാഹി മാധവാ, യാഹി കേശവാ പാർത്ഥന്റെ തേരാളിയായി പാത കാട്ടിയവനേ പരമസത്യത്തിൻ പൊരുൾ ചൊല്ലിയവനേ പുണ്യഭൂമിയിൽ ലീല തീർത്ത് സ്വർഗ്ഗാരോഹണമായവനേ യാഹി മാധവാ, യാഹി കേശവാ ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

ദിനങ്ങൾ വന്നുപോകും

Image
ദിനങ്ങൾ വന്നുപോകും പൂക്കളുടെ ദിനമായാലും, മുള്ളുകളുടെ ദിനമായാലും, ചെമ്പരത്തിപ്പൂവായാലും, കാട്ടുചെമ്പകം പൂത്താലും— ദിനങ്ങൾ വന്നുപോകും, ദിനങ്ങൾ വന്നുപോകും! എന്തിനീ ഭയം ദിനങ്ങളെച്ചൊല്ലി, എന്തിനീ വിങ്ങൽ നാളെയെച്ചൊല്ലി? വന്നതെല്ലാം കടന്നുപോകും, പോയതെല്ലാം പുതുതായ് വരും; കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കും, ദിനങ്ങൾ വന്നുപോകും! നേരം പ്രതികൂലമായാൽ, കലയുടെ മികവെന്തു ചെയ്താലും? മണ്ണുപോലും പൊന്നായ് മാറും, പൊന്നുപോലും മണ്ണായ് തീരും; സമയത്തിൻ കൈകളിൽ കിരീടങ്ങൾ വീഴും, ദിനങ്ങൾ വന്നുപോകും! രാജാക്കന്മാർ മാറിമറിയും, രാജ്ഞിമാരും മാറിമറിയും; ഇന്നലെ വാഴ്ത്തപ്പെട്ടവർ, നാളെ പെരുവഴിയിലായ് നിൽക്കും. രാജാ ഹരിശ്ചന്ദ്രനും ദാഹിച്ചൊരു നാൾ— കുടിനീരിനായ് കാത്തൊരു നാൾ! ദിനങ്ങൾ വന്നുപോകും! അതിനാൽ എന്തിനു ഭയക്കുന്നു ദിനങ്ങളെ? എന്തിനീ നൊമ്പരം നാളുകളെച്ചൊല്ലി? ഇരുളും വെളിച്ചവും മാറിമാറി, ജീവിതവീഥിയിൽ വന്നും പോയി— വരുന്നതെല്ലാം കടന്നുപോകും, പുതിയൊരു പുലരി വന്നണയും; ദിനങ്ങൾ വന്നുപോകും... ദിനങ്ങൾ വന്നുപോകും! ജീ ആർ കവിയൂർ  12 08 2026 ( തിരുവല്ല, കവിയൂർ)

ചിതാകാശ സന്ധ്യ ( ലളിത ഗാനം)

Image
ചിതാകാശ സന്ധ്യ  ( ലളിത ഗാനം) (പല്ലവി) ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.  ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.  (അനുപല്ലവി) അതുകേട്ട് രാവണഞ്ഞു,  ഭസ്മക്കുറി ചാർത്തി വാനത്ത് അമ്പിളി വന്നു ചിരിതൂകിയ നേരം.  ഓർമ്മകളിൽ നീ മാത്രമായി മനസ്സിൽ.  ചന്ദനസുഗന്ധവുമായ് തെന്നൽ ഈ വഴി വന്നു.  (പല്ലവി ആവർത്തനം) ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.  ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.  (ചരണം 1) നിദ്ര കൺപോളകളെ തഴുകിയണയുമ്പോൾ,  സ്വപ്നങ്ങളിൽ ഞാൻ നിൻ മുഖം കണ്ടിരുന്ന നേരം,  അരുണോദയത്തിൻ കിരണങ്ങൾ വന്നു മെല്ലെ ഉണർത്തി.  (ചരണം 2) പുതുദിനത്തിൻ പിറവി,  വരുംകാലത്തിൻ മാറ്റൊലിയായി ഉള്ളിൽ നിറയുമ്പോൾ,  വസന്തത്തിൻ ചാരുതയാലെ നിൻ വരവാണെന്ന് അറിഞ്ഞു.  (പല്ലവി ആവർത്തനം) ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.  ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.  (ചരണം 3) എന്നുമീ പ്രകൃതിതൻ സാക്ഷിയായ്,  ഒരുമിച്ചീ വഴികളിൽ നടക്കുവാൻ, നമ...

കണ്ണടച്ച് നാമം ജപിക്കുമ്പോൾ

Image
കണ്ണടച്ച് നാമം ജപിക്കുമ്പോൾ കണ്ണൊന്നു തുറന്നു നോക്കീടണം അക്കള്ള കണ്ണൻ കണ്മുന്നിൽ നിന്നീടുമോ എൻഗുരുവാരപ്പാ ഗുരുവായൂരപ്പാന്നു ചൊല്ലിതന്നെ  പ്രാർത്ഥന ചെയ്യുമ്പോൾ തിരിഞ്ഞുനോക്കണം പൊന്നോമനക്കണ്ണൻ നമ്മോടുകൂടെ നടന്നീടുമോ നമ്മൾക്കരികിലായ് താഴെപൂജക്കായി നടയടച്ചീടിലും മനസ്സുകൊണ്ട് ആ ശ്രീകോവിലിൽ പോകണം സോപാനത്തിലോ മണ്ഡപത്തിലോ എങ്ങും മഞ്ഞപ്പട്ടു വിരിച്ചെൻ ഗുരുവായൂരപ്പൻ ഇടയ്ക്കെപ്പോഴെങ്കിലും കണ്ണടച്ച് അകത്തേക്ക് നമ്മൾ നോക്കീടണം മേപ്പത്തൂർ പറഞ്ഞ ആ മനോഹരമായ ഗുരുവായൂരപ്പന്റെ പുഞ്ചിരി കാണണം അടിയങ്ങളെല്ലാം അവിടുന്നു അനുഗ്രഹിക്കണം എന്റെ ഗുരുവായൂരപ്പാ നിന്റെ കൃപയുണ്ടായാൽ ഈ ലോകത്തിൽ എന്താണ് നമുക്ക് സാധിക്കാത്തതുള്ളൂ കണ്ണാ എന്റെ ഗുരുവായൂരപ്പാ ഭക്തിയോടെ നിന്നെ ഞാൻ വിളിക്കുന്നു പാപങ്ങളെല്ലാം നീക്കി എന്നെയും കാത്തുരക്ഷിക്കണേ കരുണാമയാ ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)