ഹേമാദ്രി രോദനം ( ലളിത ഗാനം)
ഹേമാദ്രി രോദനം ( ലളിത ഗാനം) പ്രകൃതിയുടെ നിലവിളിയും ഹിമാലയത്തിന്റെ ആധിയും പങ്കുവെക്കുന്ന ഒരു ലളിതഗാനം. ആഗോള മലിനീകരണം മൂലം മഞ്ഞുരുകി ഇല്ലാതാകുന്ന ഹിമവൽശൃംഗങ്ങളുടെ വേദനയാണ് ഈ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത്. -------------------------------------------------- ഹിമമുരുകി മനമുരുകി ഹേമാദ്രിയാകെ അലിഞ്ഞുരുകി, ഹാഹാകാരമെങ്ങുമുഴങ്ങി ഹർഷാരവമാരുമറിഞ്ഞില്ല! ഋഷിമുനിമാർ തപസ്സുചെയ്തൊരു, പുണ്യഭൂമിയാം ദേവലോകം. ഗംഗാപ്രവാഹത്തിൻ ഉറവിടമാകും, മംഗളശൈലമീ ഹിമവൽശൃംഗം. കരിപുകച്ചുരുളുകൾ പാറിവരുന്നു, അതിരുകൾതാണ്ടിപ്പടർന്നുയരുന്നു. വെള്ളിവെളിച്ചം മങ്ങുകയാണിന്ന്, കരിനിഴൽ വീഴുന്ന മലനിരകളിൽ. ഹിമമുരുകി മനമുരുകി ഹേമാദ്രിയാകെ അലിഞ്ഞുരുകി, ഹാഹാകാരമെങ്ങുമുഴങ്ങി ഹർഷാരവമാരുമറിഞ്ഞില്ല! പঞ্চാബും ദില്ലിയും ബംഗാളും തന്നിലെ, യന്ത്രവിഷപ്പുക കാറ്റിലൊഴുകി. അമലമാം മേഘങ്ങൾ കറപുരണ്ടു, അമൃതിനുപകരം വിഷമഴയായി. താപമേറുന്നു ഹിമം മായുന്നു, താഴവരയാകെ പ്രളയമാകുന്നു. നാളത്തെ ലോകത്തിൻ ജീവനീരൂട്ടിയ, താതന്റെ മാറിലിന്ന് ആധിയേറുന്നു. ഹിമമുരുകി മനമുരുകി ഹേമാദ്രിയാകെ അലിഞ്ഞുരുകി, ഹാഹാകാരമെങ്ങുമുഴങ്ങി ഹർഷാരവമാരുമറിഞ്ഞില്ല! ഉണരുവിൻ മാനവരാശിയേ വേ...