Posts

നന്മ ഒഴിഞ്ഞ വീട്

Image
 നന്മ ഒഴിഞ്ഞ വീട് മുറ്റത്ത് കരിയിലകൾ നിറഞ്ഞു, മന്ത്രങ്ങൾ കേൾക്കാത്ത പൂജാമുറി. മൗനം പാലിച്ചു പുസ്തകങ്ങളും, മണിനാവറ്റ് നിശ്ശബ്ദമായി ഭരണികളും പാത്രങ്ങളും മൂകസാക്ഷികൾ, ഭരണം ഒഴിഞ്ഞ് ശാന്തമായ വീട്. ഭാരം താങ്ങാനില്ലാത്ത ഒഴിഞ്ഞ കട്ടിൽ. അടുക്കളമുറ്റത്ത് പാൽക്കാരൻ, മീൻകാരൻ, പച്ചക്കറിക്കാരൻ വിളിച്ചു. പൂച്ച കരഞ്ഞു പാലിനായ്, പട്ടി അലമുറയിട്ടോങ്ങി   ശകാരങ്ങളും സ്നേഹവുമില്ല, ശാന്തമായി കിടക്കും മുറികൾ. ഘടികാരസൂചി തിരിഞ്ഞു കൊണ്ടിരുന്നു, ഘനം നിറഞ്ഞ നിശ്ശബ്ദത എങ്ങും. അണയാതെ കത്തും മനസ്സുമായ് നിന്നു, അകലെ നിന്നും നറുനിലാവ് പോൽ... അമ്മ ചിരിതൂകി നിന്നു കണ്ടു, അറിയാതെ കൺ നിറഞ്ഞു പോയി!

കബന്ധമോക്ഷം,

Image
 കബന്ധമോക്ഷം കാനനവീഥിയിൽ ജാനകിയെത്തേടി   രാമലക്ഷ്മണന്മാർ നടന്നു നീങ്ങി,   ആധി പൂണ്ടുള്ളൊരു മാനസത്തോടെവർ   കാട്ടുപഥങ്ങളിലലയും നേരം.   പെട്ടെന്നു മുന്നിൽ ഭയങ്കരരൂപിയാം   വട്ടക്കണ്ണുള്ളൊരു രാക്ഷസൻ വന്നു,   നീണ്ട കൈകളാൽ അവരെ വരിഞ്ഞവൻ   വായോടു ചേർക്കുവാൻ നോക്കിനിന്നു.   തലയില്ലാത്തവനാമിക്കബന്ധന്റെ   വലിയ കൈകളെ രാമനും വീരനാം   ലക്ഷ്മണനും ചേർന്നു ഖണ്ഡിച്ചു മാറ്റിനാർ,   നിലവിളിച്ചാസുരൻ വീണു മണ്ണിൽ.   മർത്ത്യരല്ലിതു സാക്ഷാൽ ഹരി തന്നെയെ-   ന്നുൾക്കണ്ണാലറിഞ്ഞു കബന്ധനപ്പോൾ,   "ശാപമോക്ഷം തന്ന പുണ്യപുരുഷരേ..."   എന്നു ചൊല്ലിക്കരഞ്ഞു തൊഴുതു നിൽക്കെ.   മുൻപ് തനിക്കു ലഭിച്ചൊരു ശാപത്തിൻ   വൃത്താന്തമെല്ലാം പറഞ്ഞവൻ മെല്ലെ,   തന്റെ ദേഹം ദഹിപ്പിച്ചു വിടുവാൻ  ii was  രാഘവനോടെവൻ പ്രാർത്ഥിച്ചു നിന്നു.   അഗ്നിയിലാ ശരീരം ദഹിച്ച നേരം   ദിവ്യരൂപം പൂണ്ടുയർന്നു കബന്ധനും,   സീതയെ കണ്ടെത്തുവാൻ സുഗ്...

ആരും അന്യരല്ല മുത്തശ്ശി

 ആരും അന്യരല്ല മുത്തശ്ശി  മൗനത്തിന്റെ വഴിയിലൂടെ മനസ്സ് വീട്ടിലെത്തുന്നു. മതിലുകൾ എല്ലാം ഉരുകി മനുഷ്യൻ മനുഷ്യനാകുന്നു. വർണവും വേഷവും മാറി ഹൃദയങ്ങൾ ഒന്നാകുന്നു. മഴത്തുള്ളിപോൽ നാം എല്ലാം ഭൂമിയിലേക്കിറങ്ങുന്നു. സ്നേഹത്തിന്റെ കടലിലേക്ക് ഒഴുകിച്ചേരാൻ പഠിക്കുന്നു. ആത്മാവിൻ വെളിച്ചത്തിൽ ആരും അന്യരല്ല ഇവിടെ. ജീ ആർ കവിയൂർ  02 06 2026 (തിരുവല്ല, കവിയൂർ)

യന്ത്രവും മാനവികകലയും

Image
 യന്ത്രവും മാനവികകലയും ആയിരം ചക്രങ്ങൾ കറങ്ങുന്ന ലോകത്തിൽ, ആത്മാവില്ലാത്തൊരു നിഴൽരൂപം കാണുന്നു. കാവ്യത്തിൻ താളവും വരികളും മോഷ്ടിച്ച്, യന്ത്രങ്ങൾ കോറിയിടും കപടമാം ഭാവങ്ങൾ. വേർപ്പിന്റെ വിലയറിയാതവർ പായുന്നു, ലാഭത്തിൻ വഴികളിൽ കണ്ണും നട്ടിട്ടവർ. മനുഷ്യന്റെ ചിന്തതൻ വിത്തുകൾ കൊയ്തെടുത്ത്, മായാപ്രപഞ്ചത്തിൽ വിൽക്കുന്നു നിത്യവും. അന്തർ ദൃശ്യജാലക വെള്ളിത്തിരയിലായ്,  ആ വെളിച്ചത്തിനപ്പുറം; സൂത്രവാക്യങ്ങൾക്കൊരിക്കലുമതുല്യമാം മനസ്സിന്റെ നോവിൻ രഹസ്യ തരംഗങ്ങൾ! ജി ആർ കുറിച്ചീടും വരികളുടെ വെളിച്ചത്തെ, തളർത്തുവാൻ കഴിയില്ലൊരു യന്ത്രക്കൂട്ടത്തിനും; മനുഷ്യന്റെ ജീവന്റെ സ്പന്ദനമാണീ കല, മനസ്സിന്റെ ആഴത്തിൽ വിരിയുന്ന സത്യമാം! ജീ ആർ കവിയൂർ  04 06 2026 ( തിരുവല്ല , കവിയൂർ)

വലക്കണ്ണികളിലെ ആയുസ്സ്

Image
 വലക്കണ്ണികളിലെ ആയുസ്സ്  ആഴക്കടലിൻ നീലിമയിൽ, നീന്തിത്തുടിച്ചൊരു ചെറുജീവൻ. ചെറിയൊരു ജന്മം, കൊച്ചുസുഖം, അറിയാതൊഴുകും ജലകണിക. മാടിവിളിച്ചൊരു വലക്കണ്ണിൽ, വീണുപോയവന്റെ ആയുസ്സ്. മനുഷ്യന്റെ കൈകൾ കവർന്നെടുത്തു, ആ കൊച്ചു ജീവന്റെ സ്പന്ദനം. പ്രകൃതി തൻ നിയമം വിചിത്രമല്ലോ, ഒന്നു മറ്റൊന്നിൻ ആഹാരം. ഇന്നവൻ പോയി, നാളെ നമ്മൾ, എല്ലാം പ്രകൃതി തൻ ലീലകൾ. വലകൾ ഉയരുമ്പോൾ തീരുന്നൂ, ഒരു ചെറിയ മീനിൻ കഥയവിടെ. വന്നുപോവുന്നീ ജന്മങ്ങൾ, ഈ കടൽ പോലെ അനന്തമീ ലോകം. ജീ ആർ കവിയൂർ  03 06 2026 (തിരുവല്ല, കവിയൂർ)

ആരോഗ്യമേ സർവ്വസൗഭാഗ്യം

Image
 ആരോഗ്യമേ സർവ്വസൗഭാഗ്യം ഹരിനാരായണ, കരുണാനിധേ, ആരോഗ്യമരുളുക ജഗൽപതേ! ശരീരമാകുന്ന ധർമ്മസാധനം, ശാന്തി തൻ ഗേഹമായ് മാറിടേണം. മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. എല്ലാ ജീവനും ഒന്നാണെന്ന് അറിഞ്ഞ്, പ്രകൃതിയെ സ്നേഹിക്കണം നമ്മൾ എന്നും. കരുണയുടെ വറ്റാത്ത ഉറവയായ് മാറുമ്പോൾ, ആരോഗ്യവും ശാന്തിയും നമുക്ക് സ്വന്തമാകും. മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. പ്രകൃതി തന്നീടുന്ന സസ്യാഹാരം, ഉദരത്തിനു കുളിരേകും അമൃതം തന്നേ. ആവശ്യത്തിനു ജലം നമ്മൾ കുടിച്ചിടണം, പച്ചക്കറികൾ എന്നും ശീലിക്കണം. എങ്കിലേ ആരോഗ്യവാന്മാരായ് ജീവിക്കാൻ നമുക്ക് സാധിക്കൂ! മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. രോഗം അകറ്റുവാൻ യോഗയും ധ്യാനവും, വ്യായാമം നിത്യവും അനുഷ്ഠിക്കണം. പഴമയിൽ നിന്നും ഉൾക്കൊണ്ടു പുതുമയിലേക്ക് പോകുമ്പോൾ, പഴമയെ തീർത്തും തള്ളിക്കളയരുത്. മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. ഋഷിമുനിമാർ നമുക്ക് പറഞ്ഞുതന്ന ആ ശക്തി, തപശക്തി, ഇന്നും ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്നു! മാനസേ തെളിയണം ഭക്തി വെളിച്ചം, നിൻനാമം പാടുന്നു അടിയൻ നിത്യം. ജീ ആർ കവി...

കണ്ട് മുട്ടിയപ്പോൾ

Image
 കണ്ട് മുട്ടിയപ്പോൾ മോഹന സുന്ദര രൂപം കണ്ട് തൊഴുതിറങ്ങി വന്നൊരു മോഹന സി നായർ അതാ ശ്രീ വല്ലഭ നടയിൽ നിൽക്കുന്നു പതിനാലു സംവത്സരങ്ങൾക്ക് ശേഷം കണ്ട് മുട്ടിയത് ഇന്ന് പണ്ട് മുംബൈയിൽ വച്ച് സാഹിത്യ രംഗത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് മാട്ടുങ്കയിലും  വാശിയും അണുശക്തി നഗറിലും ഉല്ലാസ് നഗറിലും ഡോംവലിയിലും കവി അരങ്ങുകളിൽ കണ്ടു മുട്ടിയിരുന്ന ആലപ്പുഴക്കാരനെ കണ്ടപ്പോൾ  ആനന്ദം തോന്നിയ നേരം സാക്ഷാൽ ശ്രീ വല്ലഭൻ്റെ നടയിൽ നിന്നും മൊബൈൽ ചിത്രവുമായി ജീ ആർ കവിയൂർ  02 06 2026 (തിരുവല്ല, കവിയൂർ)