Posts

A Poetic Bridge: Assamese Verses in Malayalam Original Poems by Ranjit Gogoi | Translated by GR Kaviyoor

Image
  A Poetic Bridge: Assamese Verses in Malayalam Original Poems by Ranjit Gogoi | Translated by GR Kaviyoor About the Poet: Ranjit Gogoi Ranjit Gogoi, born in Nakachari, Assam, is a multifaceted creative force—a poet, creative writer, photographer, lyricist, and artist. He is a prominent figure in Assamese literature with eight volumes of poetry and several prose books to his credit.  Beyond the pen, he is a Martial Arts practitioner (Black Belt in Samurai Karate) and a passionate Philatelist. He serves as the editor of 'SABDA' and 'ADDA' magazines. His works have been translated into various global languages, and he is a recipient of the Sahitya Akademi Travel Grant and the Trihidoi Award. About the Translator: GR Kaviyoor GR Kaviyoor (G. Raghunath) is a prolific Indian poet and blogger based in Toronto, Canada. Originally from Kaviyoor, Kerala, he has authored over 9,700 poems across Malayalam, Hindi, and English.  A retired Civil Engineer with 22 years of service at L...

ഒരു ആശ്വാസം

Image
 ഒരു ആശ്വാസം ഏഴു കടൽ കടന്നെത്തിയ ഇടത്തൊരു- അട തിന്നാമെന്നു കരുതി ഞാൻ 'ക്യാനിൽ' അടയോ? അയ്യോ അല്ല കാനഡ! ഇലവാട്ടി ചുട്ടൊരടയുടെ മണം- ഈ കാനഡക്കാറ്റിൽ തിരഞ്ഞു ഞാൻ. വന്നു കുറച്ചു നാൾ തേടിയലഞ്ഞു, അവസാനം പല വാരാന്ത്യങ്ങൾ മകളോടൊപ്പം മാളുകളിൽ- മാലില്ലാതെ ഡോളർ കിലുക്കങ്ങൾ... മഞ്ഞ ഇലകൾ പൊഴിയുന്ന കാലവും മഞ്ഞിൻ്റെ വരവും ഒക്കെക്കൂടെ, മങ്ങിയ വെളിച്ചവുമിരുളേറെ- മണിക്കൂറുകൾ നീളുന്ന വ്യത്യാസം. ഒടുവിൽ മടങ്ങാനൊരുങ്ങുമ്പോൾ, ആ കട കണ്ടു മെല്ലെ അടുത്തു പോയി ഒപ്പം അടയുടെ കാര്യം ചോദിച്ചു... ഒട്ടും മടിക്കാതെ വാങ്ങി കഴിക്കവേ- കടക്കാരൻ ചൊല്ലി തമിഴും മലയാളവും! ഹോ! എന്തൊരു സന്തോഷം, പറയാതെ വയ്യ... മഷി പടരും ഉള്ളിൽ നിന്നു കവിത കിനിഞ്ഞു. അന്യദേശത്തെ തണുപ്പിലും ഉള്ളിൽ- അമ്മമലയാളം തന്നൊരു ചൂടുണ്ട്! ഇനി അഞ്ചു പകൽ കൂടി... അക്കരെയെത്തുമ്പോൾ- മണ്ണിൽ തൊട്ടു ഞാനൊന്നു വണങ്ങീടും, മലയാളം പെയ്യുന്ന നാട്ടിലേക്ക് മടങ്ങാം- എന്നൊരാശ്വാസം... മനസ്സിൻ വിശ്വാസം! ജി ആർ കവിയൂർ  05-04-2026 (കാനഡ, ടൊറൻ്റോ) ********************************* കവിതയുടെ പശ്ചാത്തലം ഈ കവിത വെറുമൊരു യാത്രാവിവരണമല്ല, മറിച്ച് ദൂരദേശത്തിരുന്നുള്ള ഒരു പ്രവാസിയുടെ ...

സന്ധ്യാതാരകം

സന്ധ്യാതാരകം സന്ധ്യാകാശം നീല നിറങ്ങളിൽ മിഴിയൊഴു ക്കുന്നു, നക്ഷത്രങ്ങൾ ഓർമ്മകളിൽ തിരിഞ്ഞു നോക്കുന്നു. പറവികൾ സ്വന്തം ചില്ലകളിൽ ചേക്കേറുന്നു  കാറ്റ് തണുപ്പിന്റെ ഗന്ധം പകരുന്നു. പാതകൾ മൃദുവായി വെളിച്ചത്തിൽ വിരിയുന്നു, അറിയാത്ത ഹൃദയങ്ങൾ കാഴ്ചകൾ തേടുന്നു. വഴിയോരങ്ങളിൽ വീണു കഴിയുന്ന മിഴികളിൽ, പ്രഭാതത്തിന്റെ പ്രതിഫലനം തെളിയുന്നു. ചൂടു പിടിച്ചിരിയ്ക്കുന്ന ദിനങ്ങളുടെ ഓർമ്മ, സന്ധ്യയുടെ മൃദുവായ ചുംബനത്തിൽ വീണു പടരുന്നു. നിശ്ശബ്ദതയുടെ സംഗീതത്തിൽ ഒരു സ്വരം, ഹൃദയത്തിലേക്ക് തെളിയുന്ന പ്രതീക്ഷയായ് മാറുന്നു. ജീ ആർ കവിയൂർ  30 03 2026 ( കാനഡ , ടൊറൻ്റോ)

ഉയിർത്തെഴുന്നേറ്റ ദൈവ പുത്രൻ (ഭക്തി ഗാനം)

Image
 ഉയിർത്തെഴുന്നേറ്റ  ദൈവ പുത്രൻ (ഭക്തി ഗാനം)  ശാന്തമായ കുളിർ പ്രഭാതത്തിൽ, പ്രകാശം തൊട്ട് ഉണർത്തി, ആത്മാവിൻ സുഖം പകർന്നു, ജീവൻ വീണ്ടും പാടി... ഉയിർത്തെഴുന്നേറ്റു കർത്താവ്, ഹല്ലെലൂയാ… ഹല്ലെലൂയാ… മരണത്തെ ജയിച്ചു, സ്നേഹ സന്ദേശം ലോകം ഏറ്റുപാടി… ഉയിർത്തെഴുന്നേറ്റു മിശിഹാ, സാക്ഷിയായ് പൗരജനം, ജീവന്റെ പാതയിൽ, ഒന്നിച്ച് നടക്കാം... കാൽവരിയിലൂടെ, സ്നേഹ ജ്യോതി തെളിഞ്ഞു, ക്രൂശിലെ വേദനയിൽ, ജീവൻ പ്രാർത്ഥനയിൽ നിറഞ്ഞു… മൂന്നാം നാളിൽ, പ്രതീക്ഷ വിരിഞ്ഞു, അന്ധകാരത്തിൽ നിന്നു, പ്രകാശധാര തെളിഞ്ഞു… ഉയിർത്തെഴുന്നേറ്റു ദൈവപുത്രൻ, ഹല്ലെലൂയാ… ഹല്ലെലൂയാ… മരണത്തെ ജയിച്ചു, സ്നേഹലോകം പുലർന്നു… ഭയം അകന്നു, ഹൃദയം നിറഞ്ഞു, കർത്താവിൻ സ്നേഹം ലോകം മുഴുവൻ ഏറ്റുപാടി… കണ്ണീർ അകന്നു ഭൂമിയിൽ നിന്ന്, സന്തോഷം നിറഞ്ഞു, ഉയിർത്തെഴുന്നേറ്റു, രക്ഷകൻ നമ്മോടൊപ്പം... ഹല്ലെലൂയാ… ഹല്ലെലൂയാ… ജീവൻ നല്കുന്ന കർത്താവിന് മഹത്വം… ഹല്ലെലൂയാ… ഹല്ലെലൂയാ… നിത്യജീവന്റെ വഴിയിൽ നാം നടക്കാം… പ്രഭാതം പോലെ, പ്രതീക്ഷ പിറന്നു, ഉയിർത്തെഴുന്നേറ്റു, സ്നേഹം നിറഞ്ഞു... ജീ ആർ കവിയൂർ  04 03 2026 (കാനഡ , ടൊറൻ്റോ)

പ്രത്യാശയുടെ കിരണം

പ്രത്യാശയുടെ കിരണം കാറ്റിൽ വിഴുങ്ങിയ ഇരുട്ടിന്റെ മായയിൽ, ഒരു പ്രകാശത്തിന്റെ താളം മിഴിയൊഴിക്കുന്നു. പ്രതീക്ഷയുടെ മൃദുവായ സ്പർശത്തിൽ, ഹൃദയത്തിലെ ഭയം അഴുകി മാറുന്നു. പുറ്റുന്ന സൂര്യകിരണങ്ങൾ വീണു പടരുന്നു, മണ്ണും മഴയും ഒത്തുചേരുന്നു പ്രതിബിംബത്തിൽ. ഓർമ്മകൾ പുനർജ്ജീവിതമാകുന്നു, കാലത്തിന്റെ മറവിയിൽ മറഞ്ഞുവീണ സ്നേഹം. വീണുപോയവയിൽ നിന്നും പാഠങ്ങൾ പകർന്നു, വലിയ സ്വപ്നങ്ങൾ കണ്ണുകളിൽ തെളിയുന്നു. നൂറ്റാണ്ടുകളായും മറയാത്ത ഒരു ഉറപ്പ്, ജീവിതത്തിന്റെ തുടർച്ചയിലേക്ക് വിളിക്കുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

രാത്രിയുടെ സംഗീതം

രാത്രിയുടെ സംഗീതം  കാവിലെ മൂടിയ മൗനത്തിൽ ഒരു സ്വരം, ചന്ദ്രനെ മനസ്സിൽ തെളിയിക്കുന്ന സംഗീതം. താഴ്ന്ന മഞ്ഞിൽ കാറ്റിന്റെ ലയത്തിലൊരു ഹൃദയം, നക്ഷത്രങ്ങളുടെ നിഴലിൽ താളം ഉറയ്ക്കുന്നു. വീണു വരുന്ന തുള്ളികളിൽ പ്രതിഫലനം, ഇരുട്ടിന്റെ മൃദുവായ ആലാപനത്തിൽ മറഞ്ഞിരിക്കുന്നു. ഓർമകളുടെ ചിറകിൽ പറക്കുന്ന താളങ്ങൾ, പ്രകൃതിയുടെ സംഗീതം ഹൃദയത്തെ വിളിക്കുന്നു. രാവിന്റെ മായാജാലത്തിൽ ചിന്തകൾ നീങ്ങി, പ്രണയം, വേദന, പ്രതീക്ഷയുടെ ഗാനം പടരുന്നു. മൗനത്തിനിടയിലും സംഗീതം പകർന്ന്, ആകാശത്തെയും ഹൃദയത്തെയും ഒരുപോലെ വിളിക്കുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ് നിശ്ശബ്ദതയുടെ ഇടയിൽ മുഴങ്ങുന്ന ഒരു താളം, ജീവിതത്തിന്റെ അടയാളമായി തുടരുന്നു. അറിയാതെ തന്നെ ഓരോ നിമിഷവും, ഉള്ളിലെ ലോകം തുറന്ന് കാണിക്കുന്നു. സന്തോഷത്തിന്റെ ചിറകിൽ പറക്കുന്ന സ്വരം, വേദനയുടെ നിഴലിൽ മങ്ങിയിരിക്കുന്നു. ഒരൊറ്റ താളത്തിൽ നിറയുന്ന വികാരങ്ങൾ, അനന്തമായി ഒഴുകി നീളുന്നു. സ്നേഹത്തിന്റെ സ്പർശത്തിൽ വേഗം മാറുന്നു, ഓർമ്മകളിൽ പതിഞ്ഞു നിലനിൽക്കുന്നു. നിലയ്ക്കാതെ മുന്നോട്ട് നീങ്ങുന്ന ഈ നാദം, ജീവന്റെ സത്യമായി മുഴങ്ങുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)