Posts

മനസ്സറിയുന്ന സ്പർശം

മനസ്സറിയുന്ന സ്പർശം പുഞ്ചിരി നൽകാൻ പലരും വരാം, വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാം, പക്ഷേ ഹൃദയത്തിന്റെ നിശ്ശബ്ദ വേദന, അറിയാൻ ചിലർക്കേ കഴിയൂ. കൂടെ നടക്കാൻ അനവധി പേരുണ്ടാകും, കഷ്ടവഴിയിൽ കൈകോർക്കാനും, എന്നാൽ മനസ്സിന്റെ ഭാരം പങ്കിടാൻ, സ്നേഹം നിറഞ്ഞ ഹൃദയം വേണം. ജീവിതത്തിൽ കിട്ടുന്ന വലിയ സമ്പത്ത്, മനസ്സിലാക്കുന്ന ഒരാളുടെ സാന്നിധ്യം, അത്തരം ബന്ധങ്ങൾ കാലം മായ്ക്കില്ല, ഹൃദയത്തിൽ എന്നും പൂത്തുനിൽക്കും. ജീ ആർ കവിയൂർ 05 08 2026 (തിരുവല്ല, കവിയൂർ)

ശിവസ്വരോദയം: ശ്വാസത്തിന്റെ രഹസ്യം

Image
ശിവസ്വരോദയം:  ശ്വാസത്തിന്റെ രഹസ്യം ശ്വസിക്കും കാറ്റിൽ മറഞ്ഞിരിപ്പൂ,   ശിവൻ പകർന്നുനൽകിയ സത്യം.   അറിയുക സ്വരത്തിന്റെ നാദം,   പിഴയ്ക്കില്ല ജീവിതമാർഗ്ഗം.   വലതു നാസിയിൽ തിളങ്ങും സൂര്യൻ,   കഠിനപ്രവർത്തിക്കു കരുത്തു നൽകും.   ഇടതു നാസിയിൽ തെളിയും ചന്ദ്രൻ,   ശാന്തതയും സ്നേഹവും ചൊരിഞ്ഞിടും.   രണ്ടു നാസികളും സമമായിടുമ്പോൾ,   സുഷുമ്ന തൻ തരംഗം ഉണർന്നിടും.   ആ നിമിഷത്തിൽ വ്യഗ്രത വേണ്ട,   മനസ്സിനെ ശാന്തമായി നിർത്തീടാം.   പഞ്ചഭൂതങ്ങൾ ശ്വാസത്തിൽ നിൽപ്പൂ,   മണ്ണും ജലവും തീയും കാറ്റും.   വിണ്ണും ചേരുമ്പോൾ അറിയുക നമ്മൾ,   പ്രകൃതി തൻ താളം തന്നെയല്ലോ.   വശം തിരിഞ്ഞു കിടന്നീടുമ്പോൾ,   പ്രവാഹത്തിന്റെ ദിശയും മാറും.   വികാരങ്ങളെ വരുതിയിലാക്കി,   സന്മാർഗ്ഗത്തിലേക്ക് മനസ്സു തിരിക്കും.   ഉള്ളിലെ ഭാഷ തിരിച്ചറിഞ്ഞാൽ,   മാറിടും ജീവിത പാതയെല്ലാം.   ഉള്ളിലെ കാറ്റിനെ ശ്രദ്ധിച്ചീടുക,...

ഗുരുവായൂരപ്പാ ശരണം

Image
ഗുരുവായൂരപ്പാ ശരണം  പല്ലവി: ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ തവ ശരണം ശരണം ഗുരുവായൂരപ്പാ അനുപല്ലവി: ഈ മണ്ണിലെ മായയൊഴിഞ്ഞുവരാൻ തവ പാദകമലങ്ങൾ തണലാവണം (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ) ചരണം 1 നേടണം സമ്പത്തു നേടണം എന്ന്, ലോകമൊട്ടാകെയും മൊഴിയുന്നു. എന്നാലുമീ മണ്ണിൽ നേടുന്നതെല്ലാം, ഒരു നിമിഷത്തിന്റെ മായ മാത്രം. (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 2. മണ്ണിലെ ധനമതു കൈകളിൽ നിൽക്കില്ല, നിഴലുപോൽ മാഞ്ഞുപോം കാലപോക്കിൽ. ഈയുലകത്തിന്റെ ആയുസ്സുമേറെ, ആർക്കുമറിയാത്തൊരജ്ഞാതമല്ലോ! (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 3. നേടേണം നമ്മൾ പരംപൊരുളായുള്ള, ഗുരുവായൂരപ്പൻ തൻ നിധിയൊന്നു മാത്രം! ആ വികൃതിക്കണ്ണനെ കയ്യിലുകിട്ടിയാൽ, വേറൊരു സമ്പത്തും വേണ്ടിവരില്ല. (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 4. കുറൂരമ്മ പൂന്താനം വില്വമംഗലവുമായ്, ജ്ഞാനികളേവരും ചൊന്നതല്ലേ? "വികൃതികൾ കാട്ടി വിഷമത്തിലാക്കും, പൂജകൾ തടസ്സപ്പെടുത്തി നിക്കും". (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 5. ഏറെയവനമ്മയെ പ്രയാസപ്പെടുത്തിയാലും, കണ്ണനെ കിട്ടിയാൽ ലോകം മറക്കും. സ്നേഹത്തിൻ നൂലിൽ കെട്ടിയിട്ടെന്നാൽ, ആ തൃക്കൈകൾ നമ്മാൽ തൊടാനാവില്ലേ? (ഹരേ കൃഷ്ണാ ഗുരുവായൂരപ്പ...

ഗുരുവായൂരപ്പാ ശരണം

Image
ഗുരുവായൂരപ്പാ ശരണം  പല്ലവി: ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ തവ ശരണം ശരണം ഗുരുവായൂരപ്പാ അനുപല്ലവി: ഈ മണ്ണിലെ മായയൊഴിഞ്ഞുവരാൻ തവ പാദകമലങ്ങൾ തണലാവണം (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ) ചരണം 1 നേടണം സമ്പത്തു നേടണം എന്ന്, ലോകമൊട്ടാകെയും മൊഴിയുന്നു. എന്നാലുമീ മണ്ണിൽ നേടുന്നതെല്ലാം, ഒരു നിമിഷത്തിന്റെ മായ മാത്രം. (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 2. മണ്ണിലെ ധനമതു കൈകളിൽ നിൽക്കില്ല, നിഴലുപോൽ മാഞ്ഞുപോം കാലപോക്കിൽ. ഈയുലകത്തിന്റെ ആയുസ്സുമേറെ, ആർക്കുമറിയാത്തൊരജ്ഞാതമല്ലോ! (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 3. നേടേണം നമ്മൾ പരംപൊരുളായുള്ള, ഗുരുവായൂരപ്പൻ തൻ നിധിയൊന്നു മാത്രം! ആ വികൃതിക്കണ്ണനെ കയ്യിലുകിട്ടിയാൽ, വേറൊരു സമ്പത്തും വേണ്ടിവരില്ല. (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 4. കുറൂരമ്മ പൂന്താനം വില്വമംഗലവുമായ്, ജ്ഞാനികളേവരും ചൊന്നതല്ലേ? "വികൃതികൾ കാട്ടി വിഷമത്തിലാക്കും, പൂജകൾ തടസ്സപ്പെടുത്തി നിക്കും". (ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...) ചരണം 5. ഏറെയവനമ്മയെ പ്രയാസപ്പെടുത്തിയാലും, കണ്ണനെ കിട്ടിയാൽ ലോകം മറക്കും. സ്നേഹത്തിൻ നൂലിൽ കെട്ടിയിട്ടെന്നാൽ, ആ തൃക്കൈകൾ നമ്മാൽ തൊടാനാവില്ലേ? (ഹരേ കൃഷ്ണാ ഗുരുവായൂരപ്പ...

നിലാവിൻ്റെ നീല സംഗീതം

Image
നിലാവിൻ്റെ നീല സംഗീതം നീ അറിയാതെ എൻ്റെ നിഴലായി നിലാവിൻ്റെ നീല സംഗീതമായി നിശയുടെ കലകളിൽ കുളിരായി നാളെയുടെ മീട്ടും ശ്രുതിയായി നീ പറയാതെ എൻ മൗനമായി നെഞ്ചിൻ താളത്തിൽ സ്പന്ദനമായി നിഴലൊഴിയും അവസാന സന്ധ്യയിൽ നിത്യപ്രകാശം ചൊരിയുന്ന ദീപമായി കാലം കൊഴിഞ്ഞാലും മാഞ്ഞിടാത്ത കണ്ണീരിലൂറും ഓർമ്മയായി കണ്ണടയുന്ന അവസാന ശ്വാസത്തിൽ കൈവിടാതൊരു പ്രാർത്ഥനയായി മണ്ണിലുറങ്ങും ഈ ദേഹത്തിനപ്പുറം മാറാത്ത ആത്മസ്മൃതിയായി മരണത്തിൻ വാതിൽ കടന്നീടുമ്പോഴും മറുകരയിൽ കാത്തുനിൽക്കുന്നവളായി ജന്മങ്ങൾ ഏറെയായ് മാറിയാലും ജപമാലയിലെ മന്ത്രമായി അനന്തകാലത്തിൻ നിശ്ശബ്ദത്തിൽ അമരപ്രണയത്തിൻ നാദമായി. ജീ ആർ കവിയൂർ  05 08 2026 ( തിരുവല്ല, കവിയൂർ)

വാസന്തവിഷാദം

വാസന്തവിഷാദം വിടരാൻ കൊതിക്കും മൊട്ടിൽ വീണു കുളിരേകിയ മഞ്ഞിൻ കണം വീശിയ കാറ്റും കാത്തിരുന്നു വിസ്മയത്താൽ മലരായി മാറി വണ്ടണഞ്ഞു ദളങ്ങളെ വകഞ്ഞു മാറ്റി മധുരം നുണഞ്ഞു വിരഹത്തോടെയും ചിരിച്ചു വിഷാദം കാട്ടാതെ പൂത്തു നിന്നു. വളരുന്ന നോവുകൾ ഉള്ളിലൊതുക്കി, വഴികണ്ണുകളോടെ കാത്തിരുന്നു, വാനിൽ ഉയർന്ന മുകിലുകളെപ്പോൽ വാടിത്തളരാതെ തപസ്സു ചെയ്തു. വാകമരച്ചോട്ടിൽ മെല്ലെ നിന്നു  വിഷാദനായി കവിമനം തേങ്ങി, വരാനുണ്ട് ഇനിയും ഏറെ കാലമെന്നോ— വിഷാദചിന്തയാൽ, വിരിയും പ്രണയാക്ഷരങ്ങളെ ഓർത്തുനിന്നു. ജീ ആർ കവിയൂർ  04 08 2026 ( തിരുവല്ല, കവിയൂർ)

കൃഷ്ണാനുരാഗം

Image
കൃഷ്ണാനുരാഗം കാർമേഘ വർണ്ണാ കേൾക്കുക പീലി ചൂടും കുഞ്ഞാറ്റെ കണ്ണന്റെ മുരളിരവം ദൂരെ പുല്ലാങ്കുഴൽ നാദം കേട്ടു മനം കൃഷ്ണാ കാർ മേഘ വർണ്ണ കൃഷ്ണ കൃഷ്ണാ ഹരേ ജയ കൃഷ്ണാ  ഓടക്കുഴൽ തഴുകും തെന്നൽ വനികയിൽ വിരിഞ്ഞ മന്ദാരം സുന്ദരമായ നിന്റെ പുഞ്ചിരിമധുരം  ഹൃദയത്തിൽ നിറയുന്നു ഭഗവാനേ കൃഷ്ണാ കാർ മേഘ വർണ്ണ കൃഷ്ണ കൃഷ്ണാ ഹരേ ജയ കൃഷ്ണാ  അമ്പാടിയിലെ കോമള ബാലാ കാളിന്ദി തീരത്തു നിൽക്കും നീലക്കടൽ പോലെ ചാരുത മയിൽപ്പീലി മുടിയിൽ അണിഞ്ഞു കൃഷ്ണാ കാർ മേഘ വർണ്ണ കൃഷ്ണ കൃഷ്ണാ ഹരേ ജയ കൃഷ്ണാ  വെണ്ണ മോഷ്ടിച്ച കൃഷ്ണാ രാധേ തൻ ജീവനാഥാ നിൻ മനോഹര രൂപം ദർശിച്ചു നിർവൃതി പൂണ്ടു നിൽപ്പു ഭഗവാനേ കൃഷ്ണാ കാർ മേഘ വർണ്ണ കൃഷ്ണ കൃഷ്ണാ ഹരേ ജയ കൃഷ്ണാ  തൊഴു കൈകളാൽ നിൽക്കുന്നു നിൻ പാദാരവിന്ദം ശരണം എന്നും താമരക്കണ്ണാ രക്ഷിക്കണേ നീയെന്നെ മാധവ മുകുന്ദ സദയം നിത്യം കൃഷ്ണാ കാർ മേഘ വർണ്ണ കൃഷ്ണ കൃഷ്ണാ ഹരേ ജയ കൃഷ്ണാ  ഭക്തിയുടെ നിറവിനാൽ എൻ ഉള്ളിൽ കാരുണ്യക്കടലേ ശാന്തി ഏകുക പ്രഭോ നിത്യവും വാഴുക ചിത്തത്തിൽ സാദരം അടിയന്റെ പ്രാർത്ഥന ഇത് ഒന്നു മാത്രം കൃഷ്ണാ കാർ മേഘ വർണ്ണ കൃഷ്ണ കൃഷ്ണാ ഹരേ ജയ കൃഷ്ണാ  ജീ ആർ കവിയൂർ ...