Posts

ഉണരുന്ന ഉണ്മ

ഉണരുന്ന ഉണ്മ ഉറങ്ങി ഉണർന്നപ്പോൾ  ഉറക്കത്തിലെ ഇറക്കത്തിൽ  ഉലച്ചു പോയ സ്വപ്നത്തിന്റെ  ഊരി പോയ ചിറകിൽ നിന്നും  ഉഴറി വീഴും നേരം അറിഞ്ഞു  ഉലകത്തിന്റെ സത്യമെത്ര  ഉപ്പു മുറിവിൽ പുരട്ടും പോലെ  ഉണരുന്നു ഉള്ളിൽ നിന്നും ഉണ്മ  ഉടുപ്പു മാറുന്ന കാറ്റു പോലെ ഉലയും വികാരങ്ങൾ ഓരോന്നും, ഉടയും മനസ്സിൻ കണ്ണാടിയിൽ ഉയരും വീണ്ടും പ്രകാശ നാളം. ഉതിരും നിമിഷങ്ങൾ ഓർമ്മയാക്കി ഉഷസ്സിന്റെ വെളിച്ചം കൂട്ടിനുണ്ട്, ഉൾക്കണ്ണു തുറന്നു നടന്നു പോയാൽ ഉറപ്പായ വഴികൾ തെളിഞ്ഞു നിൽക്കും. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

രവിചന്ദ്രിക

രവിചന്ദ്രിക രവിചന്ദ്രിക യുക്തമാം വേളയിലായി മനസ്സിൻ തന്ത്രിയിലുണരും പ്രഭാവമേ സംഗീത സാന്ദ്രമാം പുണ്യതീർത്ഥമേ സ്വരരാഗ പീയൂഷമേ രഞ്ജിനിയേ തമസെല്ലാം മായ്ക്കും നിൻ മൃദുഹാസം മനസ്സിൽ പെയ്യും നാദവർണ്ണവർഷം ശ്രുതി ചേരും ഗാനത്തിൻ ജീവധാര നിൻ ശ്രുതിയിൽ അലിയുന്നോരീ സന്ധ്യയും രാഗാർദ്രമായൊരീ രാവിൻ തീരത്ത് തളരാതെ പാടും എൻ വിരൽത്തുമ്പുകൾ ഹൃദയസംഗീതമായ് നീ പടരുമ്പോൾ മേഘങ്ങളെല്ലാം മഴയായ് പൊഴിയുന്നു നിശ നിശ്ശബ്ദമായി കേൾക്കുമീ പാട്ട് ഉള്ളിന്റെയുള്ളിൽ ഒരു പൊൻപ്രകാശം ഈ പ്രണയതാനങ്ങൾ എന്നിൽ നിറയേ അമൃതായൊഴുകുന്നു നിൻ നാദധാര കാലങ്ങൾ മാഞ്ഞാലും മായാത്ത ഗാനം മനസ്സിന്റെ കോണിൽ എന്നും തങ്ങുമല്ലോ വർണ്ണങ്ങളീണം മീട്ടുമീ വേളയിൽ നിന്നോർമ്മ മാത്രമായ് ശേഷിക്കുമെല്ലാം ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

പ്രപഞ്ചവും ആത്മപ്രകാശവും

Image
പ്രപഞ്ചവും ആത്മപ്രകാശവും Verse 1 എന്നെ ഞാനാക്കി മാറ്റിയ പ്രപഞ്ചമേ, ബാഹ്യമായതല്ലോ നീ എന്നുള്ളിൽ നിറയുന്നത്. ചൈതന്യ പ്രവാഹമായ് എങ്ങും വിലസുമേ, അറിവിന്റെ അറിവായ ആത്മജ്ഞാനമേ! Verse 2 കാണുന്നതും കേൾക്കുന്നതും മായയാം ലോകത്തിൽ, കാണാതെ കാണുവാൻ കരുത്തു നീ ഏകണേ. നിന്റെയീ പുഞ്ചിരി തൻ പൂന്തേൻ കണികയിൽ, ഈ വിശ്വ മാധുര്യം ഞാൻ തിരിച്ചറിയുന്നു! Verse 3 എന്റെയാ യാത്രയെ അനന്തതയിൽ ചേർക്കുന്ന, പ്രവാഹമായ് എന്നിൽ നീ അനുഗ്രഹിക്കണേ. ആത്മീയമായൊരീ ദിവ്യമാം സത്യത്തെ, എന്നുള്ളിൽ എപ്പോഴും അനുഭവവേദ്യമാക്കണേ! Verse 4 പാതയിൽ ഇരുളുകൾ മൂടുന്ന വേളയിൽ, വെളിച്ചമായ് എന്നുള്ളിൽ പ്രകാശിച്ചു നിൽക്കണേ. കാലത്തിൻ തളർച്ചയിൽ വീഴാതെ എന്നെ നീ, കൈപിടിച്ചെന്നെന്നും മുന്നോട്ടു നയിക്കണേ! Verse 5 പ്രകൃതിതൻ ഭംഗിയിൽ നിൻ രൂപം കാണുവാൻ, സ്പന്ദനം തോറും നിൻ സാന്നിധ്യമറിയുവാൻ. അഹന്തതൻ ഭാരങ്ങൾ എന്നിൽ നിന്നകലവേ, ശാന്തിതൻ നീർക്കണമായ് എന്നെ  മാറ്റീടണേ! Verse 6 നിന്നിൽ ലയിക്കുന്ന ദിവ്യമാം നിമിഷത്തിൽ, സർവ്വവും ഒന്നെന്ന ബോധം ഉണർത്തണേ. സ്നേഹത്തിൻ സാഗരമായ് എന്നുള്ളം മാറവേ, എന്നെന്നും പ്രപഞ്ചമേ നിന്നിൽ ഞാൻ വാഴണേ! ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല...

മാതാ സുമിത്രയുടെ ത്യാഗം

മാതാ സുമിത്രയുടെ ത്യാഗം  ത്യാഗത്തിൻ നിറകുടമേ സുമിത്ര അമ്മേ, ശാന്തത തൻ പ്രതീകമേ രാമപ്രിയേ, ലക്ഷ്മണ ശത്രുഘ്ന മാതാവേ സാദരം, പാദങ്ങളിൽ കൂപ്പുന്നു കൈകൾ ഞങ്ങൾ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ കാനനം പൂകും രാമന്റെ കൂടെയായ്, മകനെ അയച്ചൊരു മാതൃത്വമേ, ലക്ഷ്മണനോട് നീ ചൊല്ലിയ വാക്കുകൾ, ധർമ്മത്തിൻ പാതയിൽ കാവലായീ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ "രാമനെ രാമനായ് കാണുക കാട്ടിലും, സീതയെ എന്നെപ്പോൽ കരുതുക നീ, അയോധ്യയത്രേ ഈ കാടുകൾ നിനക്ക്", എന്നോതിയ അമ്മ തൻ വാത്സല്യമേ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ അഹങ്കാരമില്ലാതെ സ്നേഹം വലിച്ച്, അധികാരമോഹങ്ങൾ ദൂരെ തള്ളി, സഹോദര സ്നേഹത്തിൻ ദീപം കൊളുത്തി, നിശബ്ദ ത്യാഗത്തിൻ രൂപമായി. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ നിൻ വഴി പിന്തുടർന്നീടട്ടെ മക്കൾ, നന്മതൻ വെളിച്ചം നിറയട്ടെ മണ്ണിൽ, സുമിത്ര തൻ അമ്മതൻ അനുഗ്രഹത്താൽ, ധർമ്മവും ശാന്തിയും വാഴട്ടെ വീടുകളിൽ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ ശ്രീരാമ നാമത്തിൻ പുണ്യവുമായ്, എന്നെന്നും വാഴുന്നു അമ്മ തൻ ഓർമ്മകൾ, ത്യാഗത്തിൻ നിത്യമാം ദീപമായ് നീ, ഞങ്ങളുടെ ഹൃദയത്തിൽ വാണീടു...

മാതാ സുമിത്രയുടെ ത്യാഗം

മാതാ സുമിത്രയുടെ ത്യാഗം  ത്യാഗത്തിൻ നിറകുടമേ സുമിത്ര അമ്മേ, ശാന്തത തൻ പ്രതീകമേ രാമപ്രിയേ, ലക്ഷ്മണ ശത്രുഘ്ന മാതാവേ സാദരം, പാദങ്ങളിൽ കൂപ്പുന്നു കൈകൾ ഞങ്ങൾ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ കാനനം പൂകും രാമന്റെ കൂടെയായ്, മകനെ അയച്ചൊരു മാതൃത്വമേ, ലക്ഷ്മണനോട് നീ ചൊല്ലിയ വാക്കുകൾ, ധർമ്മത്തിൻ പാതയിൽ കാവലായീ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ "രാമനെ രാമനായ് കാണുക കാട്ടിലും, സീതയെ എന്നെപ്പോൽ കരുതുക നീ, അയോധ്യയത്രേ ഈ കാടുകൾ നിനക്ക്", എന്നോതിയ അമ്മ തൻ വാത്സല്യമേ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ അഹങ്കാരമില്ലാതെ സ്നേഹം വലിച്ച്, അധികാരമോഹങ്ങൾ ദൂരെ തള്ളി, സഹോദര സ്നേഹത്തിൻ ദീപം കൊളുത്തി, നിശബ്ദ ത്യാഗത്തിൻ രൂപമായി. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ നിൻ വഴി പിന്തുടർന്നീടട്ടെ മക്കൾ, നന്മതൻ വെളിച്ചം നിറയട്ടെ മണ്ണിൽ, സുമിത്ര തൻ അമ്മതൻ അനുഗ്രഹത്താൽ, ധർമ്മവും ശാന്തിയും വാഴട്ടെ വീടുകളിൽ. സുമിത്രയെ ത്യാഗരൂപമേ മാത്രയിൽ അറിയുക മിത്രമേ ശ്രീരാമ നാമത്തിൻ പുണ്യവുമായ്, എന്നെന്നും വാഴുന്നു അമ്മ തൻ ഓർമ്മകൾ, ത്യാഗത്തിൻ നിത്യമാം ദീപമായ് നീ, ഞങ്ങളുടെ ഹൃദയത്തിൽ വാണീടു...

കാളിയമർദ്ദനൻ കണ്ണൻ

കാളിയമർദ്ദനൻ കണ്ണൻ  ആനന്ദക്കടലിൽ കാൽപ്പാടുകളാലേ, നടുവിൽ തിളങ്ങും കൃഷ്ണപ്രഭ നീ. കാളിയമർദ്ദനനായൊരു കണ്ണാ, രുദ്രതീർത്ഥമായി തഴുകേണം നീ. പ്രേമത്തിൻ നിറവാകും കാമദേവനെപ്പോൽ, ഗോപികമാർ തേടും മനോഹര രൂപം. വൃന്ദാവനവീഥിയിൽ ഓടിനടക്കും, ഗുരുവായൂരപ്പാ കാത്തിടേണം നീ. കുട്ടികൾക്കെന്നും ഉറ്റതോഴനായി, രോഗികൾക്കാശ്വാസ ധന്വന്തരിയായി. അജ്ഞാനമാകും ഇരുളകറ്റാൻ, വിശ്വഗുരുവായി ശോഭിക്കേണം നീ. ഗുരുവായൂർ അമ്പലനടയിൽ തിളങ്ങും, വൈകുണ്ഠ നാഥന്റെ നീലരത്നമേ. മനസ്സിൽ നിറയും ഭക്തി തൻ അമൃതായ്, പാദാരവിന്ദത്തിൽ വന്ദിക്കുന്നേൻ. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

ഗുരുവായൂരപ്പ ഭക്തിഗീതം

ഗുരുവായൂരപ്പ ഭക്തിഗീതം ഓരോ ആളിലും നിൻ രൂപം കാണാൻ, ഓർമ്മയിൽ തവ മന്ത്രം സൂക്ഷിക്കാൻ, സ്നേഹത്തിൻ വഴി നമ്മെ പഠിപ്പിച്ച, ഗുരുവായൂരപ്പനെ വന്ദിപ്പൂ. ആരു വിളിച്ചാലും ഓടിയെത്തും, ആപത്തിൽ എന്നും തുണയായി നിൽക്കും, കിഴക്കേ നടയിൽ വെളിച്ചമായ് തെളിയും, കണ്ണന്റെ കരുണ നമ്മെ കാത്തിടും. കുറുമ്പുകൾ കാട്ടും ഉണ്ണിക്കണ്ണാ, മനസ്സിൽ ശാന്തി തരും എൻ ഭഗവാനേ, പീലിമുടി ചൂടിയ നിൻ രൂപം, എന്നെന്നും കൺകുളിർക്കെ കണ്ടീടാം. പട്ടുടയാട ചാർത്തിയ കണ്ണാ, രുദ്രതീർത്ഥക്കരയിലെ പുണ്യമേ, കൈതൊഴുതു നിൽക്കുന്നു നിൻ മുന്നിൽ, കാത്തരുളേണമേ ഗുരുവായൂരപ്പാ. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)