Posts

മറഞ്ഞ വഴികൾ

 മറഞ്ഞ വഴികൾ മങ്ങിച്ചെന്ന പാതകളിലൂടെ,   ഓർമ്മകൾ നടന്നു നീങ്ങി.   ആരും തിരയാത്ത വഴികളിൽ,   മൗനം മാത്രം ബാക്കിയായി.   മരങ്ങളുടെ നീണ്ട നിഴലിൽ,   കാലം നിശ്ചലമായി നിന്നു.   കാറ്റിന്റെ മൃദു ചലനത്തിൽ,   മറന്ന സ്വപ്നങ്ങൾ ഉണർന്നു.   അറിയാതെ കടന്നുപോയ,   ജീവിതത്തിന്റെ ചുവടുകൾ പോലെ.   മറഞ്ഞ വഴികളുടെ അറ്റത്ത്,   ഒരു പുതിയ പുലരി കാത്തിരുന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

പ്രഭാത സവാരി

കവിത  പ്രഭാത സവാരി പുലരി തൻ പൊൻകിരണം കൺതുറക്കും വേളയിൽ, മടിയെല്ലാം ദൂരെ മാറ്റി ഇറങ്ങീടാം നിരത്തിലായ്. പച്ചപ്പുൽത്തകിടിയും പ്രകൃതിതൻ ഭംഗിയും, ഉള്ളിലെരിയുന്ന താപമെല്ലാം മാറ്റീടും. ഇളംകാറ്റേറ്റു നാം മുന്നോട്ട് നടക്കുമ്പോൾ, സ്വതന്ത്രമായി ചിന്തിക്കാൻ മനസ്സിന്നു കഴിയും. പുതിയൊരു സൗഹൃദം പൂത്തുലയും ദൂരങ്ങളിൽ, പഴയൊരു ബന്ധങ്ങൾ പുതുക്കാനും വഴിയൊരുക്കും. രക്തസമ്മർദ്ദവും പ്രമേഹവും ഓടിയകലും, രോഗങ്ങൾ തീണ്ടാത്ത കായബലം കൈവരും. ആരോഗ്യം കാക്കുന്ന സൗമ്യമാം ശീലമിത്, ആയുസ്സും ഉണർവും നൽകിടും പുണ്യമിത്. വാടിയ മനസ്സുകൾ ഉണരുന്ന നേരം, വാക്കിനാൽ ചൊല്ലാം പ്രഭാതസവാരി തൻ ഗീതം. നടക്കാം നമുക്കൊരുമിച്ചീ പുലർകാലെ, നേടാം ആരോഗ്യമുള്ളൊരു നാളെ! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നീട്ടിയ ഭാഗ്യം

Image
 നീട്ടിയ ഭാഗ്യം നര വീണ മുടിയും തെളിഞ്ഞൊരു ചിരിയും മിഴിയിൽ ഒളിച്ചൊരു നോവിൻ കടലും, ചായക്കടയുടെ കോണിലിരിക്കെ ചാരത്തു വന്നു നീ നീട്ടിയ ചീട്ട്. അമ്പതു രൂപതൻ ചില്ലറത്തുട്ടുകൾ അരികിലെ കൈകളിലേക്ക് മാറുമ്പോഴേ, മുച്ചക്രവണ്ടിതൻ യാത്രാക്കൂലി നടന്നുതീർക്കാമെന്നു കരുതി അപ്പോൾ. സംഖ്യാശാസ്ത്രവും ഭാഗ്യക്കുറിയും നേരമ്പോക്കായ് തള്ളി മനസ്സൊരു- നിമിഷത്തിൽ വിശ്വസിച്ചീടുന്നു മർത്യാ, നാളെയാ ഭാഗ്യം തുണയ്ക്കുമെന്നോർത്തു. സമ്മാനമില്ലെന്നറിഞ്ഞൊരീ രാത്രിയിൽ നഷ്ടബോധങ്ങളേതുമില്ലിന്നു സഖേ, ഒരു നൂറു രൂപപോലും കിട്ടിയില്ലെങ്കിലും നമ്മെ തമ്മിൽ കോർത്തൊരീ അക്ഷരക്കൂട്ട്! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

കരുണതൻ ദീപം

Image
 കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

പ്രകൃതി സംരക്ഷണം

Image
 പ്രകൃതി സംരക്ഷണം പ്രകൃതി നീ തകൃതിയായി മാറുന്നുവോ എന്തേ? മരങ്ങളും മലകളും കാടുകളും ഇല്ലാതാക്കി മനുഷ്യാ നിൻ കാട്ടും കുസൃതിയാലോ? അസംസ്കൃത വസ്തുക്കളാൽ നിർമ്മിച്ചീടും നിന്റെ- വ്യാജവസ്തുക്കൾ കടലിൽ തള്ളുന്നുവല്ലോ, അത് തിരികെ കരയിലേക്ക് വീണ്ടും വന്ന്  വലിയ വിനയായ് മാറുന്നുവല്ലോ, പ്രകൃതിതൻ പ്രതികാരം കാണുന്നില്ലയോ ? അതോ കണ്ടില്ല എന്ന് നടിക്കുന്നുവോ ?! ചൂടാൽ വെന്തുരുകുന്നു ഭൂമിയിന്ന്, പുകയുന്നു മനവും പുകയുന്നു കണ്ണുകളും, കൊടും തണുപ്പും ഉരുകുന്ന മഞ്ഞിൻ മലകളും, താളം തെറ്റിയീടും പ്രകൃതി തൻ വികൃതികൾ. ഓണനാളിൽ ഓണമൂട്ടുന്നു പ്രകൃതിക്ക് വിവിധ രീതിയിൽ, ഗൗളിക്കും നാല്കാലിയ്ക്കും ഓണം കൊടുത്തൊരു പഴയ കാലം! അതിരുകൾ വെട്ടിപ്പിടിച്ച നിൻ ആർത്തിയാൽ, കാവുകളൂം കുളങ്ങളും കാത്തുപരിപാലിച്ചും, സൂര്യനും പാമ്പിനും മരങ്ങൾക്കും വിളക്കുവെച്ചും, സമസൃഷ്ടിയായി പ്രകൃതിയെ വണങ്ങിയ പഴയ കാലത്തെ- അറിവില്ലാതെ നാം തല്ലിക്കെടുത്തുന്നു! സൗരോർജ്ജം സ്വീകരിച്ച് മലിനീകരണം തടയാം, വാഹനപ്പെരുപ്പം കുറച്ച് ഇന്ധനവാതകങ്ങൾ ഒഴിവാക്കാം, ഇനിയെങ്കിലും ഉണരൂ മനുഷ്യാ നീ, മരങ്ങൾ നട്ടുപിടിപ്പിച്ചു കാക്കുകീ ഭൂമിയെ, സഹജീവികളെയും ആദരിച്ചു പോറ്റുക, ഒന്ന...

പാർവണ പൊയ്കതൻ കൽപ്പടവിൽ

Image
 പാർവണ പൊയ്കതൻ കൽപ്പടവിൽ പാർവണ പൊയ്കതൻ കൽപ്പടവിൽ പുഞ്ചിരി പൂവുമായി കനവിൽ നിന്നവളെ പെയ്തൊഴിഞ്ഞോർമ്മതൻ തണൽ തേടവേ  പകരും നക്ഷത്രങ്ങളുടെ പതനങ്ങൾ കണ്ട് പാലൊളി ചിതറുമീ പാതിരാവിൽ പതിവായി നാം ചേർന്നിരുന്നോരു നാളുകളിൽ പവിത്രമാം മധുര നോവിൻ്റെ ദലസ്പർശം പനിനീർ മലരുകളെയോർത്തുപോന്നു പൂങ്കാറ്റിലലിയുന്ന നിൻ മൊഴികളെല്ലാം പലവട്ടം മറക്കാതെ താളുകൾ മറിക്കവേ പരശ്ശതം ജന്മങ്ങൾ കഴിഞ്ഞാലും പെണ്ണേ പതറാതെ നിൻ പ്രണയത്തിൻ തണലിൽ വാഴാം പകൽവെളിച്ചം പോലുമിന്നെന്നിൽ ഇരുളായി പതിയെൻ ഹൃദയതാളം നിലയ്ക്കും വരെയും പങ്കുവെച്ചോരാ അനുരാഗ തീരങ്ങളിൽ പരാതികളേതുമില്ലാതെ കാത്തിരിക്കാം ജീ ആർ കവിയൂർ  18 05 2026 (കവിയൂർ , തിരുവല്ല)

ചെല്ലകിളിയുടെ യാത്ര

 ചെല്ലകിളിയുടെ യാത്ര പുലരിയുടെ വെളിച്ചത്തിനൊപ്പം,   ചെല്ലകിളി പറന്നുയർന്നു.   മരച്ചില്ലകളുടെ ഇടവഴിയിൽ,   പുതിയ ആകാശം തേടിനടന്നു.   കാറ്റിന്റെ മൃദു ചിറകുകളിൽ,   അവൾ ദൂരങ്ങൾ മറന്നുപോയി.   നദിക്കരയിലെ നിശ്ശബ്ദത്തിൽ,   സ്വന്തം പാട്ട് ചേർത്തുവച്ചു.   സന്ധ്യ മങ്ങിവരുന്ന നേരം,   കൂടിലേക്ക് മടങ്ങിയെത്തി.   ചെല്ലകിളിയുടെ ഈ യാത്രയിൽ,   സ്വപ്നങ്ങൾ ചിറകുവിരിച്ചു. ജീ ആർ കവിയൂർ  18 05 2026 ( കവിയൂർ,തിരുവല്ല)