Posts

നിലാവേ(ഗസൽ)

Image
നിലാവേ (ഗസൽ) ഉറക്കത്തിൽ അവളെ നീ കണ്ടെന്നോ നിലാവേ, എൻ മൗനാനുരാഗം നീ പറഞ്ഞെന്നോ നിലാവേ. മേഘത്തിൻ മറവുകൾ നീ നീക്കിയെന്നോ നിലാവേ, മുഖചന്ദ്രബിംബം നീ കണ്ടെന്നോ നിലാവേ. കാറ്റിനോട് എൻ വിരഹം ചൊല്ലിയെന്നോ നിലാവേ, അതിൻ ചിറകിലൊരു നെടുവീർപ്പയച്ചെന്നോ നിലാവേ. പുലരിക്കു മുൻപൊരു സ്വപ്നം കൊടുത്തെന്നോ നിലാവേ, പഞ്ചവർണക്കിളിയോട് ചേർത്തെന്നോ നിലാവേ. മൂളാതെ മൗനമായി നീ നിന്നതെന്തേ നിലാവേ, എൻ പ്രാണന്റെ വേദന മറന്നെന്നോ നിലാവേ. "ജി ആർ" എന്ന ഹൃദയം നീ വായിച്ചെന്നോ നിലാവേ, അവളുടെ മിഴികളിൽ എന്നെഴുതിയെന്നോ നിലാവേ. ജീ ആർ കവിയൂർ  15 07 2026 ( തിരുവല്ല, കവിയൂർ)

അറിയാത്ത ലോകവും അറിഞ്ഞ പ്രണയവും

Image
അറിയാത്ത ലോകവും അറിഞ്ഞ പ്രണയവും ഈ ലോകത്തിൻ വഴികൾ എനിക്കറിയില്ല,   ഇവിടുത്തെ രീതികൾ മനസ്സിലുമില്ല.   ആളുകൾ നേടുന്ന പ്രശസ്തി തൻ രഹസ്യം,   അറിയുവാൻ എനിക്കൊട്ടും താല്പര്യവുമില്ല.   കപടമാം ചിരികളുടെ ലോകമാണിന്ന്,   സ്വാർത്ഥത നിറഞ്ഞൊരു കാലമാണിന്ന്.   നേർവഴി വിട്ടൊരു യാത്ര പോകുവാൻ,   എൻ മനസ്സ് എന്നെ അനുവദിക്കില്ല.   നീ എന്നെ നോവിച്ച നാളുകൾ തന്നിൽ,   നിറയുന്ന സങ്കടം ഉള്ളിലൊതുക്കി.   നീ തന്ന വേദന ഇല്ലായിരുന്നുവെങ്കിൽ,   അനുരാഗത്തിൻ ആഴം ഞാൻ അറിയുകില്ല.   നോവിലും മധുരമാം സ്നേഹമുണ്ട്,   കണ്ണീരിലും വലിയൊരു സുഖവുമുണ്ട്.   ഈ ലോകം എന്ത് പറഞ്ഞാലും ഇനി,   നിൻ അനുരാഗ വേദന ഞാൻ നെഞ്ചിലേറ്റും. ജീ ആർ കവിയൂർ  15 07 2026 ( തിരുവല്ല, കവിയൂർ)

ശ്രീരാമാരാമം

Image
ശ്രീരാമാരാമം ദശരഥനന്ദനം രാമം, കൗശല്യാപുത്രം രാമം, സീതാപതി രാമം, സർവ്വലോകേശ രാമം. വാൽമീകി മുനീന്ദ്രം, കാവ്യകാരണപുരുഷം, രാമചരിതപ്രകാശ രാമം, വന്ദനം രാമം. രാമം അഭിരാമം സീതാരാമം ആരാമം ലക്ഷ്മണ സമേതം രാമം ലക്ഷ്യം സുനിശ്ചിതം രാമം ബാലി നിഗ്രഹം രാമം ബലാബലം രാമം ഭരതം ഭാഗ്യം അനുചിതം രാമം ഭാരതവർഷം ജയിക്കുക രാമം സദാചാരം രാമം, സംപ്രീതി രാമം, സമഭാവന രാമം, സർവ്വലോകേശ രാമം. സുകൃതം രാമം, സുന്ദരം രാമം, സുദൃഢം രാമം, സുഖദായികം രാമം. ധർമ്മം രാമം, ധൈര്യം രാമം, കർമ്മം രാമം, കല്യാണകാരി രാമം. സത്യം രാമം, ശാന്തി രാമം, വിനയം രാമം, വിജ്ഞാനദായകം രാമം. പിതൃഭാവം രാമം, maതൃഭാവം രാമം, ഭ്രാതൃഭാവം രാമം, ഹനുമത്സേവയുക്തം രാമം. ജടായുസേവ രാമം, ത്യാഗഭാവം രാമം, രക്ഷാകർമ്മ രാമം, രാമപ്രേമ രാമം. ശബരീഭക്തി രാമം, ശരണം രാമം, ശുഭജീവിതം രാമം, ശ്രീരാമലോഭം രാമം. സേതുബന്ധനം രാമം, സമുദ്രോല്ലംഘനം രാമം, വിഭീഷണദാസ്യം രാമം, വിശ്വപ്രേമം രാമം. രാവണി രാമം, കുംഭകർണ്ണ ഭംഗം രാമം, താപസപ്രേമ രാമം, രാമചന്ദ്രേ രാമം. ലങ്കാദഹനം രാമം, ധീരകർമ്മം രാമം, ഹനുമത്സേവ രാമം, ഭക്തിപൂർണ്ണം രാമം. ലവകുശർ രാമം, ലാവണ്യപൂർണ്ണം രാമം, പൈതൃകീർത്തനം രാമം, പുണ്യചരി...

അമൃതവർഷിണി രാമം[ഒരു കീർത്തനം ]

Image
അമൃതവർഷിണി രാമം [ഒരു കീർത്തനം ] [പല്ലവി] നീയല്ലാതെ ഇല്ല ഏകാശ്രയം രാമാ, നിനക്കായി എഴുതും നിൻ അയനം; രാവും പകലും ഒരുപോലെ നിറയും, ഭക്തിതൻ ഭാവമത്രയും രാമാ... രാമാ... രാമാ... ശ്രീരാമ രാമ രാമ, ജയ സീതാരാമ രാമ. [ചരണം 1 – അവതാരം] പുത്രകാമേഷ്ടിയാഗഫലമായ്, ലോകരക്ഷകനായ് രാമൻ ജനിച്ചു; കൗസല്യാദേവിതൻ മടിയിൽ വിരിഞ്ഞു, അയോധ്യയിൽ ആനന്ദം നിറഞ്ഞു. അനാദിസത്യമായ് അവതരിച്ചവൻ, മാനുഷലീലകൾ ആടി നടന്നു; ധർമ്മസംരക്ഷണ ദീക്ഷയുമായ്, അവതാരലക്ഷ്യം ഹൃദയത്തിൽ വഹിച്ചു. ശ്രീരാമ രാമ രാമ, ജയ സീതാരാമ രാമ. [ചരണം 2 – വിശ്വാമിത്രാശ്രമം] വിശ്വാമിത്രൻ വിളിച്ചപേക്ഷയിൽ, യാഗസംരക്ഷണത്തിന് രാമൻ ചെന്നു; ബലയും അതിബലയുമെന്ന മന്ത്രം, ഗുരുവിൻ കൃപയാൽ കൈവരിച്ചു. താടകയെ വധിച്ചു ധർമ്മം കാത്തു, മാരീചനെയും പിന്തിരിപ്പിച്ചു; മുനിമാരുടെ യാഗം പൂർത്തിയാക്കി, ലോകമറിഞ്ഞു വീരധർമ്മം. ശ്രീരാമ രാമ രാമ, ജയ സീതാരാമ രാമ. [ചരണം 3 – മിഥില] മിഥിലാനഗരിയിൽ രാമൻ എത്തി, ശിവധനുസ്സവൻ ഒടിച്ചു നിമിഷം; സീതാദേവിയെ പങ്കാളിയാക്കി, മംഗളവേളയിൽ കൈപിടിച്ചു. ഭാർഗവരാമൻ കോപമണഞ്ഞു, വിഷ്ണുധനുസ്സും ഏറ്റുവാങ്ങി; ലോകമറിഞ്ഞു ദിവ്യതേജസ്, ശ്രീരാമനാം മഹിമ പാടി. ശ്രീരാമ രാമ രാമ, ജ...

അനന്തത്തിന്റെ ഗാനം

അനന്തത്തിന്റെ ഗാനം ആകാശം അതിരുകൾ മറന്നിരുന്നു, കാറ്റുകൾ ദൂരങ്ങൾ കടന്നുപോയി, നക്ഷത്രങ്ങൾ വെളിച്ചം വിതറിയപ്പോൾ, മനസ്സ് അനന്തതയെ തേടിനടന്നു. സമുദ്രം തിരകളാൽ പാടിനിന്നു, പർവതം മൗനമായി നിന്നുചിരിച്ചു, കാലം നിമിഷങ്ങൾ കൈമാറിയപ്പോൾ, ജീവിതം അർത്ഥങ്ങൾ കണ്ടെത്തിനിന്നു. നിത്യത ദൂരെയല്ലെന്ന് തിരിച്ചറിഞ്ഞു, സ്നേഹം ഹൃദയത്തിൽ വിരിഞ്ഞിരുന്നു, ഓരോ ശ്വാസവും ഗാനമായി മാറി, ആത്മാവ് ശാശ്വതത്തിൽ ലയിച്ചുനിന്നു. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

ഓർമ്മയുടെ തീരം

ഓർമ്മയുടെ തീരം തിരമാല ഓർമ്മകൾ കൊണ്ടുവന്നു, മണൽക്കണങ്ങൾ നിമിഷങ്ങൾ സൂക്ഷിച്ചു, ചിപ്പികൾ നിശ്ശബ്ദം ചേർത്തുപിടിച്ചു, കടൽ കാലത്തെ കാത്തുനിന്നു. സായാഹ്നം നിറങ്ങൾ ചൊരിഞ്ഞിറങ്ങി, തെന്നൽ പഴയ പാട്ടുകൾ മൂളി, മിഴികൾ ദൂരങ്ങൾ തേടിനിന്നു, ഹൃദയം സ്നേഹത്തിൽ നനഞ്ഞിരുന്നു. ഓർമ്മകൾ പിന്നിലല്ലെന്ന് തിരിച്ചറിഞ്ഞു, അവ ഹൃദയത്തിൽ ജീവിച്ചുനിന്നു, കാലം മുന്നോട്ടു നടന്നപ്പോഴും, സ്നേഹം തിരകളായി മടങ്ങിയെത്തി. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)

രാമായണ ശീലുകൾ മുഴങ്ങുന്നു

രാമായണ ശീലുകൾ മുഴങ്ങുന്നു സന്ധ്യ ദീപങ്ങൾ തെളിഞ്ഞുനിന്നു, ഭവനങ്ങൾ ഭക്തിയിൽ നിറഞ്ഞുനിന്നു, രാമനാമം മധുരമായി ഉയർന്നു, മനസ്സ് ശാന്തിയിൽ മുങ്ങിനിന്നു. താളിയോലകൾ ജ്ഞാനം തുറന്നുവെച്ചു, ഓരോ ശ്ലോകവും വഴികാട്ടിയായി, സീതയുടെ ക്ഷമ തെളിഞ്ഞുനിന്നു, ഹനുമാൻ ഭക്തി ഹൃദയം നിറച്ചു. രാമായണം കഥയല്ലെന്ന് തിരിച്ചറിഞ്ഞു, ധർമ്മം ജീവിതം നയിച്ചുനിന്നു, സ്നേഹം ലോകത്തെ ചേർത്തുനിർത്തി, സത്യം എന്നും മുഴങ്ങിക്കൊണ്ടിരുന്നു. ജീ ആർ കവിയൂർ  14 07 2026 ( തിരുവല്ല, കവിയൂർ)