നീളുന്ന നിഴൽപ്പാത
നീളുന്ന നിഴൽപ്പാത സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ, നിഴലുകൾ നീളുകയായിരുന്നു. ശൂന്യമായ വഴിയരികിൽ, മൗനം പതിഞ്ഞുനിന്നു. കാറ്റിന്റെ മൃദു ചലനത്തിൽ, ഓർമ്മകൾ ഒഴുകിയെത്തി. പറയാതെ മറഞ്ഞ വാക്കുകൾ, ഹൃദയത്തിൽ തങ്ങി നിന്നു. ദൂരെയൊരു മങ്ങിയ വെളിച്ചം, പുലരിയുടെ സൂചനയായി. നീളുന്ന നിഴൽപ്പാതയിൽ, പ്രതീക്ഷ കൂടെയുണ്ടായിരുന്നു. ജീ ആർ കവിയൂർ 26 05 2026 (കവിയൂർ, തിരുവല്ല)