Posts

മണിയുടെ പ്രതിധ്വനി

മണിയുടെ പ്രതിധ്വനി ക്ഷേത്രമണി മുഴങ്ങിയപ്പോൾ, പ്രഭാതം മിഴി തുറന്നുനിന്നു, കാറ്റിൻ ചിറകിലേറി നാദം ദൂരങ്ങളിലേക്ക് ഒഴുകിപ്പോയി. ശബ്ദം മാഞ്ഞ നിമിഷത്തിലും സ്പന്ദനം ഉള്ളിൽ തുടർന്നിരുന്നു, മൗനത്തിന്റെ ആഴങ്ങളിൽ പ്രാർത്ഥന പൂത്തുലഞ്ഞിരുന്നു. മുഴങ്ങിയത് മണിയല്ല, ഉണർന്നത് മനസ്സായിരുന്നു, ഒരു ചെറു നാദത്തിനുള്ളിൽ അനന്തം തെളിഞ്ഞുനിന്നു. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

കാറ്റിന്റെ വിരലുകൾ

കാറ്റിന്റെ വിരലുകൾ കാറ്റിന്റെ വിരലുകൾ മെല്ലെ ഇലകളെ തഴുകിപ്പോയി, മരങ്ങൾ മൗനഗാനങ്ങൾ ആകാശത്തേക്ക് ഉയർത്തിനിന്നു. തൊടാനാകാത്ത സ്നേഹമെന്നോണം സുഗന്ധം വഴിയറിയിച്ചെത്തി, കാണാത്ത സ്പർശത്തിന്റെ ഭാഷ ഹൃദയത്തിൽ പൂത്തുലഞ്ഞു. പിടിച്ചുവെക്കാൻ നോക്കിയതെല്ലാം കാലം നിശ്ശബ്ദം കൊണ്ടുപോയി, പങ്കുവെച്ച നിമിഷങ്ങൾ മാത്രം നിത്യതയിൽ പൂവായി നിന്നു. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

മഞ്ഞിന്റെ ശ്വാസം

മഞ്ഞിന്റെ ശ്വാസം പ്രഭാതം മിഴി തുറന്നപ്പോൾ, മഞ്ഞ് മെല്ലെ പുഞ്ചിരിച്ചു, മരങ്ങൾ പറയാത്ത രഹസ്യങ്ങൾ കുളിരിൽ ചേർത്ത് സൂക്ഷിച്ചിരുന്നു. കാണാത്ത വഴികളിലൂടെയും യാത്ര നിശ്ശബ്ദം തുടർന്നിരുന്നു, അവിശ്വാസം മറച്ച കാഴ്ചകൾ വിശ്വാസം മെല്ലെ തുറന്നെടുത്തു. മൂടൽ എന്നത് മറവിയല്ല, മനസ്സിന്റെ ക്ഷമയാണെന്ന്, കാത്തിരിക്കാൻ പഠിച്ച നിമിഷം ദൂരങ്ങൾ തെളിഞ്ഞുവന്നു. ജീ ആർ കവിയൂർ  02  08 2026 ( തിരുവല്ല, കവിയൂർ)

വിളക്കിന്റെ നിഴൽ

വിളക്കിന്റെ നിഴൽ വിളക്കൊന്നു നിശ്ശബ്ദം ജ്വലിച്ചു, ഇരുളിനോട് ഒന്നും പറഞ്ഞില്ല, തിരിയിലുറഞ്ഞ ചെറുവെളിച്ചം ചുറ്റും പ്രത്യാശ വിതറിയിരുന്നു. നിഴൽ പിന്നിൽ നടന്നെങ്കിലും വെളിച്ചം മുന്നിൽ വഴിയൊരുക്കി, കത്തുക എന്നൊരു ത്യാഗത്തിലൂടെ ജീവൻ അർഥം കണ്ടെത്തി. സ്വയം ഉരുകിയ നിമിഷത്തിൽ അന്യർക്കായ് പ്രഭാതം ജനിച്ചു, വെളിച്ചത്തിന്റെ മൗനഭാഷ ഹൃദയങ്ങൾ വായിച്ചറിഞ്ഞു. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

മഴവില്ലിന്റെ മറുവശം

Image
മഴവില്ലിന്റെ മറുവശം മഴത്തുള്ളി വെളിച്ചം തൊട്ടപ്പോൾ, ഏഴു നിറങ്ങൾ പൂത്തുലഞ്ഞു, ആകാശത്തിൻ മൗനച്ചിരിയിൽ പുതിയൊരു സ്വപ്നം വിടർന്നുനിന്നു. തൊടാനാകാത്ത സൗന്ദര്യം പോലും ഹൃദയത്തെ ചേർത്തുനിർത്തി, ദൂരമെന്നത് കണ്ണിൻ മായ, സ്നേഹം അതിരുകൾ കടന്നൊഴുകി. മഴവില്ലിൻ മറുവശത്തല്ല, അദ്ഭുതം എന്നും കാത്തിരുന്നത്, വിശ്വാസത്തിന്റെ ചെറുചുവടിൽ ജീവിതം വർണമായി വിരിഞ്ഞു. ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

രുക്മിണി സമേതാ കൃഷ്ണാ

Image
രുക്മിണി സമേതാ കൃഷ്ണാ  അലയുന്ന മനസ്സിന് ശാന്തി നൽകൂ കാരുണ്യക്കടലേ കൃഷ്ണാ നീ അലയുന്ന മനസ്സിന് ശാന്തി നൽകൂ കാരുണ്യക്കടലേ കൃഷ്ണാ നീ കണ്ണാ എൻ മനോമോഹന രൂപ നീയാണെൻ ജീവന്റെ ഏകാശ്രയം നിന്നെപ്പിരിഞ്ഞു ഞാൻ എങ്ങനെ വാഴും തവ പദമലരുകൾ തന്നീടുക നീ അലയുന്ന മനസ്സിന് ശാന്തി നൽകൂ കാരുണ്യക്കടലേ കൃഷ്ണാ നീ അടിയന്റെ പ്രണാമം സ്വീകരിക്കേണമേ അഭയം തരേണമേ ഗുരുവായൂരപ്പാ എന്നുമെൻ ചിന്തയിൽ നീ മാത്രമേ നിന്നോടുള്ള ഭക്തിയാണെൻ പുണ്യം അലയുന്ന മനസ്സിന് ശാന്തി നൽകൂ കാരുണ്യക്കടലേ കൃഷ്ണാ നീ രുക്മിണി തൻ ഭക്തി പോൽ എന്നുള്ളിലും നിൻ ഭക്തി മാത്രം നിറച്ചീടുക നീ എത്ര ജന്മങ്ങൾ ഞാൻ കാത്തിരുന്നാലും തവ സ്നേഹധാരയിൽ മുങ്ങിടാം ഞാൻ അലയുന്ന മനസ്സിന് ശാന്തി നൽകൂ കാരുണ്യക്കടലേ കൃഷ്ണാ നീ എന്നെന്നും എൻ വഴിയിൽ വെളിച്ചമായി കൂടെയുണ്ടാകേണം എൻ കണ്ണാ ഭഗവാനേ നിൻ കൃപ തന്നീടുക ഓം നമോ ഭഗവതേ വാസുദേവായ അലയുന്ന മനസ്സിന് ശാന്തി നൽകൂ കാരുണ്യക്കടലേ കൃഷ്ണാ നീ ജീ ആർ കവിയൂർ  02 08 2026 ( തിരുവല്ല, കവിയൂർ)

കടലോരത്തെ കാഴ്ച

Image
കടലോരത്തെ കാഴ്ച കടൽത്തീരത്ത് സൂര്യൻ അസ്തമിച്ചു, പ്രകൃതി വർണ്ണങ്ങൾ വിരിയിച്ചു. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു, മകൾ സന്തോഷത്തോടെ കളിച്ചു ചിരിച്ചു. ഒരു വീടിന്റെ ആകൃതിയിൽ കൈകൾ ഉയർത്തി, സ്നേഹത്തിന്റെ കൂട് അവർ കെട്ടിപ്പടുത്തു. ഒരുമയുടെ ആ നിമിഷങ്ങൾ മധുരമായിരുന്നു, ഹൃദയങ്ങളിൽ സ്നേഹം നിറഞ്ഞു. എന്നെന്നും ആ ബന്ധം തുടരുമെന്നുറപ്പിച്ചു, സന്തോഷത്തോടെ കുടുംബം മുന്നോട്ടു നടന്നു. ജീ ആർ കവിയൂർ  01 08 2026 ( തിരുവല്ല, കവിയൂർ)