Posts

ചെണ്ടപ്പാട്ട് (കിട്ടൂവിനും ദക്ഷുവിനുമായി)

ചെണ്ടപ്പാട്ട്  (കിട്ടൂവിനും ദക്ഷുവിനുമായി) കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും മെല്ലെ പാപ്പം തിന്ന് വരും നേരം ചെണ്ട ചേട്ടൻ ചിരി തൂകി ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും നടന്നു അമ്പലത്തിൽ ചെന്നപ്പോൾ വലിയ ചെണ്ടച്ചേട്ടൻ അപ്പോൾ കുശലം ചോദിച്ചേ... ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  തല്ല് കൊണ്ട് തളർന്ന ചേട്ടനെ കിട്ടുവും ദക്ഷുവും തലോടി പാവം ചേട്ടൻ മൂളി വീണ്ടും  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  ജീ ആർ കവിയൂർ  14 06 2026 (തിരുവല്ല, കവിയൂർ)

മൗനത്തിൻ മതിൽക്കെട്ടുകൾ

 മൗനത്തിൻ മതിൽക്കെട്ടുകൾ ഒരു ചെറു പുഞ്ചിരി നൽകിയാൽ മാറും ഉള്ളിൽ തിളയ്ക്കുന്ന കോപമെല്ലാം, വിട്ടുവീഴ്ച തൻ മനസ്സുണ്ടായാൽ തീരാത്ത വാദങ്ങൾ മാറിടുമല്ലോ. തഴുകി തലോടിയാൽ മാഞ്ഞുപോകും തമ്മിൽ പിണങ്ങിയ പിണക്കങ്ങളും, ആശ്വാസമേകുന്ന മൊഴികൾ ചൊല്ലിയാൽ ആറിത്തണുക്കും വിതുമ്പലുകളും. എങ്കിലും ഉള്ളിലെ വാശികൾ കാരണം ആരുമൊന്നിനും തുനിയുന്നില്ല, അഹന്ത തൻ മൂടുപടമണിഞ്ഞു നാം അന്യോന്യം നോക്കി അകലുന്നുവോ. സ്നേഹിക്കാൻ മാത്രമായ് മാത്രമുള്ളീ ജന്മം ദ്വേഷിച്ചു നാമെന്തിനു തള്ളിടേണം? കൈകോർത്തു നീങ്ങാം നമുക്കീ വഴിയിൽ കണ്ണീരുമാറ്റി പുലർകാലമായ്. ജീ ആർ കവിയൂർ  29 05 2026 ( കവിയൂർ , തിരുവല്ല)

നീ ഇപ്പോഴും ചെറുപ്പമാണ്

നീ ഇപ്പോഴും ചെറുപ്പമാണ് പ്രായം ഒരു സംഖ്യ മാത്രമാണ്   സ്വപ്നങ്ങൾ മനസിനെ ഉണർത്തും   ഓരോ പ്രഭാതവും പുതിയ വഴികൾ തുറക്കും   നിനക്ക് നടന്നുപോകാൻ ശക്തി നൽകും   ഭാവി വാതിലുകൾ അടയുന്നില്ല   പ്രതീക്ഷക്കൊപ്പം നിശ്ശബ്ദമായി നടക്കും   ലക്ഷ്യങ്ങൾ മുന്നോട്ട് നീങ്ങാൻ ധൈര്യം നൽകും   സംശയങ്ങൾ അകലെ മാറും   നിന്റെ കാഴ്ചപ്പാട് ഉറപ്പായിരിക്കട്ടെ   ഹൃദയത്തിൽ ധൈര്യം നിറഞ്ഞിരിക്കട്ടെ   ഓരോ നിമിഷവും ജീവിതം പുതുതായി തുടങ്ങും   ആരംഭം നിനക്കുള്ളിൽ തന്നെയാകുമ്പോൾ   ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

കാലത്തിൻ്റെ കവിത

കാലത്തിൻ്റെ കവിത കൺ ചിമ്മി തുറന്നു വരുമ്പോഴേക്കും കടന്നകന്നു പോകുന്നുവല്ലോ ജീവിതം കനവുകൾ കണ്ട് തീരും പോലെ മധുരം കാലത്തിൻ്റെ കവിതയെത്ര അത്ഭുതം വിഴികളിൽ വിരിയും നിമിഷങ്ങൾ മുത്തുകൾ വീഥികളിൽ നിറയും ഓർമ്മപ്പൂവുകൾ വിദൂരത്തിൽ തിളങ്ങും പ്രതീക്ഷാദീപങ്ങൾ വിടപറയും നേരവും വിടരും പുഞ്ചിരികൾ തെന്നലായി തഴുകും ദിനങ്ങളുടെ യാത്ര തീരങ്ങളില്ലാതെ തുടരും കാലത്തിൻ ഗാഥ തൂമഴപോൽ തൂകും സ്നേഹത്തിൻ നന്മകൾ താളമിട്ട് തീരും കാലത്തിൻ ചുവടുകൾ മനസ്സിലെ മിഴിവായ് മായാതെ ചില മുഖങ്ങൾ മഴവില്ലായ് മാറും മറക്കാനാകാത്ത ഓർമ്മകൾ മൗനത്തിൽ മുഴങ്ങും മധുരമായ വാക്കുകൾ മണ്ണിൽ നിന്നു മായും മനുഷ്യന്റെ പാദങ്ങൾ ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

ശ്രുതി മീട്ടുന്ന സഹാന

ശ്രുതി മീട്ടുന്ന സഹാന പലവുരു വന്നു വിളിച്ചിട്ടും നിൻ പരിഭവ പിണക്കങ്ങൾ തീരുന്നില്ല  പാടാം നിനക്കായ് ഒരു ഗീതകം പവിഴം പൂത്തുലഞ്ഞു പരിമളം പടരുന്നു  സന്താപമൊക്കെ അകലട്ടെ സന്തതം സഹതാപത്തോടെ മൂളാം നിനക്കായ് സഹാനയിലോരു പ്രണയാതുരമാമം  സപ്ത സ്വരഗതിയിലായ് ശ്രുതി മീട്ടാം  ഹരി കാമ്പോജി രാഗത്തിൻ്റെ ജന്യമേ... സ രി ഗ മ പ മ ധ നി സ... സ നി ധ പ മ ഗ മ രി ഗ രി സ... ആരോഹണം അവരോഹണം പാടുക മനമേ, മനസ്സിലെ സങ്കടം മാറിടാനായ് മലർമഴ പോലെ നീ പെയ്തിടൂ... ഇനിയുള്ള കാലം നമുക്കായെന്നും ഈ രാഗമഴയിൽ നനഞ്ഞിടാം... തീരട്ടെ പരിഭവം... മായട്ടെ പിണക്കം... പാടാം നിനക്കായ് ഈ ഗീതകം... ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല, കവിയൂർ)

ഓർമ്മകളുടെ സുഗന്ധം

ഓർമ്മകളുടെ സുഗന്ധം എനിക്കറിയാമായിരുന്നു ഒരുനാൾ എന്നെ മറക്കുമെന്ന്, സൗഹൃദത്തിൻ്റെ വീട് അഗ്നിക്ക് ഇരയാക്കുമെന്ന്. ഞാൻ എൻ്റെ കണ്ണുകളിൽ മഴത്തുള്ളികൾ സൂക്ഷിച്ചിരുന്നു, എനിക്കറിയാമായിരുന്നു ഒരുനാൾ തീയുമായ് നീ വരുമെന്ന്. സമുദ്രം കരഞ്ഞ് തീർന്നാലും കര വേഗം ചൂടുപിടിക്കും, തിരമാലകൾക്ക് ആ ചൂടെത്താൻ ഇനിയും നേരമെടുക്കും. നിഴലുകൾ നീണ്ട വഴിയിൽ ഏകനായ് ഞാൻ നടന്നിരുന്നു, ചിരികളുടെ പിന്നാമ്പുറത്ത് നിശ്ശബ്ദം കൂടെയുണ്ടായിരുന്നു. മുറിവുകൾ മറച്ചുവെച്ചാൽ വേദന മാഞ്ഞുപോകില്ല, പറയാതെ പോയ വാക്കുകൾ ഹൃദയത്തിൽ മായുകയില്ല. കാലത്തിൻ്റെ കൈകളിൽ പലതും ഒഴുകിപ്പോയി, പിടിച്ചുനിർത്താൻ ശ്രമിച്ച സ്വപ്നങ്ങൾ അകലെയായി. പൂക്കൾ വീണ തോട്ടത്തിൽ സുഗന്ധം കുറെ മിച്ചമുണ്ടെന്ന്, പോയവരുടെ ഓർമ്മയിൽ ജീവിതം ഇപ്പോഴും നിൽക്കുന്നു. മേഘങ്ങൾ മാറിയാലും ആകാശം ശൂന്യമാകില്ല, സ്നേഹം മുറിഞ്ഞാലും മനസ്സ് പൂർണമായി മരിക്കില്ല. ഇരുളുകൾ കനന്ന രാത്രിക്ക് പ്രഭാതം വന്നെത്തും, കണ്ണീരിൻ്റെ ഉപ്പുരുചിയിൽ പുതിയ പ്രതീക്ഷ മുളക്കും. എനിക്കറിയാമായിരുന്നു ഒരുനാൾ എല്ലാം മാറുമെന്ന്, എങ്കിലും ഉള്ളിലെ വെളിച്ചം അണയാതെ നിൽക്കുമെന്ന്. ജീ ആർ കവിയൂർ  13 06 2026 ( തിരുവല്ല, കവിയ...

ഹായ് ഹായ് എത്തപ്പാപം

ഹായ് ഹായ് എത്തപ്പാപം   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   പത്മവിലാസത്തിലെ   ചില്ലലമാരയിൽ നിന്നും   മഞ്ഞ നിറത്തിൽ ചിരിച്ചിരുന്നവ,   അപ്പൂപ്പൻ വന്ന വഴിക്ക് വാങ്ങി-   യൊരു പൊതിയഴിച്ചു നോക്കിയപ്പോൾ...   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   കടലമാവിൻ കൂട്ടിലൊളിച്ചു,   നല്ല വെളിച്ചെണ്ണയിൽ നീന്തി,   മഞ്ഞക്കുപ്പായമിട്ടു വന്ന   നമ്മുടെ സ്വന്തം എത്തപ്പാപം!   ഉശിരൻ രുചിയുള്ള പഴുത്ത   ഉഗ്രൻ എത്തക്കാപ്പഴം,   വെളിച്ചെണ്ണയിൽ മുങ്ങിപ്പൊങ്ങിയ   എത്തപ്പാപം കുട്ടികൾക്കും   വലിയവർക്കും ഏറെ ഇഷ്ടം!   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   ജി ആർ കവിയൂർ   13/06/2026