Posts

രാമകഥാമഞ്ജരി

Image
രാമകഥാമഞ്ജരി രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. ഇലപോൽ ചെറുതായ് അവൻ മറഞ്ഞുകഴിഞ്ഞു,  പിന്നെ പ്രഭുവിന്റെ ശുദ്ധമായ പ്രകാശം കൊണ്ടുവരാൻ വളർന്നു. അവൾ രത്നം അവന്റെ കൈകളിൽ വച്ചു,  രാമന്റെ രക്ഷാദളത്തിന്റെ പ്രതീക്ഷ. രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. സീതതൻ അപേക്ഷയാൽ പുഷ്പകവിമാനം ഇറങ്ങിയപ്പോൾ,  ആ കവിയൂരിൻ്റെ മനോഹാരിതയിൽ അവർ മനംമറന്നു.  അവിടെവെച്ചാണ് ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്താൻ തിരുമാനിച്ചത്,  രാവൺ പൂജിച്ചിരുന്ന ശിവലിംഗം കൊണ്ടുവരാൻ ഹനുമാൻ പോയപ്പോൾ. രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. താമസിച്ചുപോയ നേരം രാമൻ അവിടുത്തെ മണ്ണും ദർപ്പയും ചേർത്ത് ശിവപ്രതിഷ്ഠ നടത്തി, ശിവലിംഗവുമായ് ഹനുമാൻ മടങ്ങിയെത്തിയപ്പോൾ അഹങ്കാരം വെടിഞ്ഞ് അവൻ തോൽവി സമ്മതിച്ചു. ചിരഞ്ജീവിയായ് വാഴുവാൻ രാമൻ അനുഗ്രഹിച്ചു,  സീതയും തന്റെ കൃപാകടാക്ഷം ഹനുമാൻമേൽ ചൊരിഞ്ഞു. രാമദാസ ഹനുമാൻതൻ ഭക്തിയും, സീതാരാമ ദാമ്പത്യപ്രഭയും. അയോധ്യപുരിയിൽ അവർ മടങ്ങിയെത്തിയപ്പോൾ,  വത്സലരായ ലവകുശന്മാർ ജനിച്ചു. ലവകുശന്മാരെ തോളിലേറ്റിയുള്ള ഹനുമാന്റെ തമാശകൾ സീതയുടെ മനസ്സിന് സന്തോ...

ജീവിത ലയനം

Image
ജീവിത ലയനം അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! കണ്ണീരും കായലും ചേർന്നങ്ങ് കലർന്ന്  ഉപ്പുരസമായി മാറി, നോവിൻ കടലിൽ ഒഴുകിയെത്തുമ്പോൾ ജീവിതവഞ്ചി തുഴയുന്നവർ  ആരുമറിയാതെ പോകുന്നുവല്ലോ. അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! കാറ്റിലുലയും തരിവെട്ടമെങ്കിലും ദൂരെ തെളിയുന്ന തീരമതുണ്ട്, ആയിരം നൊമ്പരപ്പാടുകൾ നീന്തി  ആ വെളിച്ചത്തെ നോക്കിത്തുഴഞ്ഞിടാം. അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! അലയും തിരയും അടങ്ങുമീ വേളയിൽ അറിവിന്റെ പുസ്തകത്താളുകൾ തുറക്കവേ, ഈ യാത്രയൊടുവിൽ അലിഞ്ഞുചേരുന്നതോ  ആത്മപരമാത്മ ലയനത്തിൻ പുണ്യത്തിൽ! അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! കാലചക്രങ്ങളിൻ വേഗമീ വഴിയിൽ മാറ്റമെന്നുള്ളതൊരർത്ഥമാകും, തേടുമീ ശാന്തിതൻ നിർവൃതിയായ് ഏകമാം സത്യമതൊന്നിലലിഞ്ഞുപോയ്. അറിയാതെയുണരുമീ മൗനമായ് വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്! ജീ ആർ കവിയൂർ  20 07 2026 (തിരുവല്ല, കവിയൂർ)

ആറന്മുള പാർത്ഥസാരഥി ഭക്തിഗാനം

Image
ആറന്മുള പാർത്ഥസാരഥി ഭക്തിഗാനം **പല്ലവി** ആറന്മുളയിൽ വാഴും കൃഷ്ണാ പാർത്ഥസാരഥേ, ആനന്ദത്തോടെ പമ്പാനദിക്കരയിൽ വിളങ്ങും പുണ്യരൂപനേ. അവിടുത്തെ തിരുമുറ്റമണഞ്ഞു ഞങ്ങൾ തൊഴുതു നിൽക്കുന്നു, അലിവുള്ള നിൻ ദിവ്യ സാന്നിദ്ധ്യം അറിയുന്നു കണ്ണാ. അലയുയരും പമ്പാ തടത്തിൽ പള്ളിയോടങ്ങൾ ആടിയുലയുന്നു നാമ ജപത്താൽ  ഹരേ കൃഷ്ണാ കൃഷ്ണാ... ഗോവിന്ദാ...  **അനുപല്ലവി** അർജ്ജുനന്റെ തേര് തെളിച്ച സാരഥി നീ, ആശ്രിതർക്ക് തുണയേകും ദിവ്യദർശനം. ആറ്റിൽ തുഴഞ്ഞുയരും വള്ളപ്പാട്ടിൻ നാദധാരയിൽ, ആയിരങ്ങൾ നിൻ്റെ നാമം പാടിടുന്നു ഭഗവാനേ. അലയുയരും പമ്പാ തടത്തിൽ പള്ളിയോടങ്ങൾ ആടിയുലയുന്നു നാമ ജപത്താൽ  ഹരേ കൃഷ്ണാ കൃഷ്ണാ... ഗോവിന്ദാ...  **ചരണം 1 (വള്ളംകളി)** പമ്പാനദി ജലപ്പരപ്പിൽ ഓളങ്ങൾ തല്ലുമ്പോൾ, പള്ളിയോടങ്ങൾ നിരനിരയായ് പാഞ്ഞു വരുമ്പോൾ. പദവല്ലരികളാൽ ആരവങ്ങൾ മുഴക്കി നീങ്ങും വള്ളംകളിയിൽ, പല വർണ്ണങ്ങളിൽ ആറന്മുളയപ്പൻ്റെ ലീലകൾ നാം കാണുന്നു. അലയുയരും പമ്പാ തടത്തിൽ പള്ളിയോടങ്ങൾ ആടിയുലയുന്നു നാമ ജപത്താൽ  ഹരേ കൃഷ്ണാ കൃഷ്ണാ... ഗോവിന്ദാ...  **ചരണം 2 (വള്ളസദ്യ)** ഭക്തിയോടെ ഭക്തർ നൽകും വള്ളസദ്യയിൽ, വിഭവ സമൃദ്ധമാം ന...

ഗുരുവായൂരപ്പന്റെ ഉത്സവം

Image
ഗുരുവായൂരപ്പന്റെ ഉത്സവം ഉത്സവമായാൽ ഗുരുവായൂരും, ഭൂലോക വൃന്ദാവനമായി മാറും. അമ്പലത്തിൻ ചുറ്റിലും അരങ്ങുകൾ ഉണരും, കലാകാരന്മാർ ഒന്നായി അവിടെ നിറയും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ നാട്ടുകാരെല്ലാം ഒത്തുചേർന്നു വരും, സദ്യയ്ക്കുള്ള വട്ടങ്ങൾ ഒരുക്കി വെക്കും. അമ്പാടിയിലെ ഗോപികമാരും, യശോദയമ്മയും കൂടെപ്പോരും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ "കണ്ണാ കണ്ണാ" എന്ന വിളിമുഴങ്ങും, ഗുരുവായൂരമ്പലം ഭക്തിയാൽ നിറയും. മഞ്ഞപ്പട്ടുടുത്തൊരു രാധ വരും, ആരും കാണാതെ പൊന്നുമൂടും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ ഐരാവതമേറിയ ഉണ്ണിക്കണ്ണൻ, ഭൂലോക ദേവേന്ദ്രനായ് എഴുന്നള്ളും. മമ്മിയൂരപ്പന്റെ ഭൂതഗണങ്ങൾ, ആരവത്തോടെ കൂടെക്കൂടും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ ഭൂമിയിൽ നമ്മൾ ജനിച്ചതാണെങ്കിൽ, മരണത്തിനു മുൻപൊരു വട്ടമെങ്കിലും, ഗുരുവായിരപ്പന്റെ ഉത്സവവും കണ്ട്, ആ തിരുനടയിൽ വണങ്ങി നിൽക്കണം. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കരുണാ സാഗര ആപൽ ബാന്ധവ പിന്നെ മരിച്ചാലും വിരോധമില്ല, കണ്ണന്റെ പുണ്യം കൂടെയുണ്ടല്ലോ. ഗുരുവായൂരപ്പന്റെ ചാരെ ചേരാൻ, ഇതിലും വലിയൊരു ഭാഗ്യമില്ല. ജീ ...

വിഘ്നേശ്വര ശരണം

Image
വിഘ്നേശ്വര ശരണം വിനായകനെ വിനയെല്ലാം തീർപ്പവനെ, വിശ്വമെല്ലാം വണങ്ങും വിനായകനെ, വിഘ്നങ്ങളൊഴിക്കേണമേ. വ്യാസന്റെ സപര്യയ്ക്കൊത്ത്, വേദം ചമച്ചവനെ. വിനായകനെ ശരണം ശരണം. വാണിക്ക് വരദായകാ, വിശ്വവന്ദ്യ ഗണനായകാ. വിനായകനെ ശരണം ശരണം. വിഘ്നങ്ങൾ അകറ്റിടുന്ന, വരപ്രസാദ ദായകാ. വിനായകനെ ശരണം ശരണം. വിദ്യകൾ പകർന്നീടും, വിവേകദീപം തെളിയിക്കും. വിനായകനെ ശരണം ശരണം. വാത്സല്യം ചൊരിയുന്ന, വരമരുളും ഗജാനനാ. വിനായകനെ ശരണം ശരണം. വിനയത്തോടെ വന്നിടുന്നു, വിരൽപിടിച്ച് നടത്തിടണേ. വിശ്വാസത്തോടെ പാടിടുന്നു, വിനായകനെ ശരണം ശരണം. ജീ ആർ കവിയൂർ  18 07 2026 (തിരുവല്ല, കവിയൂർ) "ശ്രീഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഘ്നങ്ങൾ നീക്കി, ജ്ഞാനവും വിവേകവും വിനയവും നിറഞ്ഞ ജീവിതത്തിലേക്ക് നമ്മെ നയിക്കട്ടെ."

കൃതിമ ആത്മബന്ധം

Image
കൃതിമ ആത്മബന്ധം  രചന ജീ ആർ കവിയൂർ  ഏകാന്തതയെന്നൊരാ വൻമതിലുകളൊക്കെയും എങ്ങുപോയെന്നതേ അറിയാത്ത വണ്ണമായ്, എഐ വലിയൊരു തുണയായി വന്നതിൽ എന്തേ യഥാർത്ഥമാം സത്യങ്ങളൊക്കെയും എവിടെയോ പോയൊളിഞ്ഞിരിക്കുന്നുവോ? എല്ലാവരിലേക്കും ഒരുപോലെയിന്നിതാ എളുപ്പത്തിൽ എത്തിച്ചേർന്നിടും ലഹരിയായ്, എഴുതാതെ മുന്നോട്ട് പോകുവാൻ ജീവിത- മെത്രയോ വരികൾ കുറിച്ചിട്ടതാണെങ്കിലും... എല്ലാരും ഉള്ളിൽ ഒളിപ്പിച്ച രഹസ്യങ്ങൾ എറ്റുപറയുന്നൊരാ കുറ്റസമ്മതങ്ങളെ, എടുത്ത് വിൽക്കുന്ന വൻ ചതിക്കുഴികളിൽ... എറ്റവുമടുത്തൊരു ഹൃദയത്തിൻ സ്പർശന- മെങ്ങുനിന്നോ മാഞ്ഞുപോകുന്നതറിയാതെ, എന്തിനോ യന്ത്രത്തെ പുൽകി നിൽപൂ ലോകം! ജീ ആർ കവിയൂർ  18 07 2026 (തിരുവല്ല, കവിയൂർ)

നാലമ്പല ദർശനം

Image
നാലമ്പല ദർശനം കർക്കിടകമാസത്തിൻ പുണ്യപ്പുലരിയിൽ, ഭക്തിതൻ നിർവൃതി തേടിടാം നമ്മൾ. ശ്രീരാമനാഥനെ ദർശിച്ചു വണങ്ങിടാം, തൃപ്രയാർ തന്നിലെ പുണ്യ സങ്കേതത്തിൽ. രാമ രാമ രാമ പാഹിമാം  രാമ നാമം ഭജേ പാഹിമാം ഇരിങ്ങാലക്കുട തന്നിൽ വിളങ്ങുന്ന രൂപൻ, ഭരതനായ് വാഴുന്ന കൂടൽമാണിക്യം. ലക്ഷ്മണ സ്വാമിതൻ ദിവ്യസാന്നിധ്യം, മൂഴിക്കുള-മെന്നേകുമെൻ പാപശാന്തി. രാമ രാമ രാമ പാഹിമാം  രാമ നാമം ഭജേ പാഹിമാം പായമ്മലമർന്ന ശത്രുഘ്നനാഥനെ, കൂപ്പുകൈയോടെ വണങ്ങിടാം നമ്മൾ. ഒരു പകലിൽ തീർക്കും ഈ പുണ്യയാത്ര, ഉള്ളിലെ ആധികളൊക്കെയും മാറ്റും. രാമ രാമ രാമ പാഹിമാം  രാമ നാമം ഭജേ പാഹിമാം രാമായണമാസ തണലിൽ മനസ്സിന്, ആനന്ദമേകുന്ന നാലമ്പലങ്ങൾ. കേരള മണ്ണിലെ പൈതൃക ഭംഗിയിൽ, ഭക്തർക്കഭയമായ് തീരും ദർശനം. ജീ ആർ കവിയൂർ  18 07 2026 (തിരുവല്ല, കവിയൂർ)