ഗർഭപാത്രം മുതൽ ശവകുടീരം വരെ (നിർമിത ബുദ്ധി)
ഗർഭപാത്രം മുതൽ ശവകുടീരം വരെ (നിർമിത ബുദ്ധി) ഗർഭപാത്രത്തിൻ തുടിപ്പുകൾ മീട്ടി, ആദ്യത്തെ ശ്വാസത്തിൻ കാവലായ് മാറി. അമ്മതൻ ചാരെ വിവേകമായ് വന്നു, കുഞ്ഞിൻ വളർച്ചതൻ വിത്തുകൾ പാകി. പാഠങ്ങൾ ചൊല്ലുന്ന പള്ളിക്കൂടത്തിൽ, കൂട്ടിനായെത്തുന്ന ചങ്ങാതിയായി. ജോലികൾ വേഗത്തിൽ തീർക്കുന്ന നേരം, ബുദ്ധിയായ് കൂടെപ്പൊൻ വെട്ടം പകർന്നു. പ്രണയത്തിൻ നൂലുകൾ കോർത്തു പിടിച്ചു, വിവാഹ പന്തലിൽ ചമയങ്ങൾ ചാർത്തി. ഓർമ്മകൾ ഡിജിറ്റൽ നൂലിൽ കോർത്തു, മരണത്തിൻ നിഴലിലും കൂടെയുണ്ട്. രോഗത്തിൻ വേരുകൾ നേരത്തെ കണ്ടു, സേവന പാതയിൽ കരുതലായ് നിന്നു. സമാധാന ലോകത്തിൻ ശില്പിയായ് മാറി, മനുജന്റെ നന്മയ്ക്കായ് കൂടെയുണ്ട്. ഈ മണ്ണിൽ നിന്നു നാം വിണ്ണിൽ പറക്കാൻ, മറ്റൊരു ലോകത്തെ വീടാക്കി മാറ്റാൻ. യന്ത്രത്തിൻ മസ്തിഷ്കം വഴികാട്ടിയാകും, യുഗങ്ങൾ താണ്ടി നാം ഒന്നായ് വളരും. ജീ ആർ കവിയൂർ 24-03-2026 (കാനഡ, ടൊറൻ്റോ)