Posts

ഇടം കണ്ണു തുടിക്കുന്നുവല്ലോ

Image
ഇടം കണ്ണു തുടിക്കുന്നുവല്ലോ പല്ലവി ഇടം കണ്ണു തുടിക്കുന്നുവല്ലോ  ഇങ്കിതമറിയിക്കുവാൻ ആകുമോ  ചരണം 1 ഇനി വരാനുള്ള ദിനങ്ങളിൽ ഇഷ്ടമുള്ളവനെ കാണുവാനാകുമോ  ഇടതടവില്ലാതെ ഉറക്കമില്ലാതെ  ഇമയെന്തേ ഇടറുന്നുവല്ലോ  പല്ലവി ഇടം കണ്ണു തുടിക്കുന്നുവല്ലോ  ഇങ്കിതമറിയിക്കുവാൻ ആകുമോ  ചരണം 2 ഇതളറ്റ മോഹത്തിൻ നോവോ  ഇങ്ങുവരുമോ നീ ഇനിയും പ്രിയനേ  ഇരുളടഞ്ഞ വഴികളിൽ പോലും  ഇണചേർന്ന ദീപമായ് മാറുമോ  പല്ലവി ഇടം കണ്ണു തുടിക്കുന്നുവല്ലോ  ഇങ്കിതമറിയിക്കുവാൻ ആകുമോ  ചരണം 3 ഇമ്പമേറും സന്ദേശവുമായി  ഇനിമേൽ നാം ഒന്നിച്ചു ചേരുമോ  ഇളംകാറ്റിൽ ഈറനാം രാവിൽ  ഇടറാത്ത സ്‌നേഹമായ് പെയ്യുമോ  പല്ലവി ഇടം കണ്ണു തുടിക്കുന്നുവല്ലോ  ഇങ്കിതമറിയിക്കുവാൻ ആകുമോ  ചരണം 4 ഇനിയൊരു വേള നാം കണ്ടുമുട്ടിയാൽ  ഇടനെഞ്ചിൽ നിത്യമായ് വാഴുമോ  ഇനിയെന്നും നമ്മൾ കൈകോർത്തു നിന്നാൽ  ഇഹലോകമൊരു സ്വർഗ്ഗമാകുമോ ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

ബാലകൃഷ്ണ സ്തുതി

Image
ബാലകൃഷ്ണ സ്തുതി താമരയിലമേൽ തെന്നി കളിക്കും പീലിക്കണ്ണന്റെ പാവന രൂപം, പൂഴിമണ്ണേതോ പൂവിൽ വിരിഞ്ഞോ പുന്നാരമുത്തു കാർവർണ്ണൻ  ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ  ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ  നെറ്റിയിൽ ചാർത്തും തിലകച്ചന്തം മുത്തുമാലകൾ മിന്നുന്ന മാറിൽ, ചെറുപുഞ്ചിരിയോടമൃത് തുളുമ്പും മോഹന രൂപമേ കണ്ണാ കൺമണിയേ  ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ  ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ  കാൽവിരൽ തുമ്പ് കയ്യിൽ പിടിച്ചു താലോലമാടും കണ്ണന്റെ ഭാവം, മയില്പീലി ചൂടി മനോഹരമായ് വന്ന മായാമുകുന്ദന്റെ ദിവ്യസൗന്ദര്യം. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ  ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ  കണ്ണീരകറ്റി കനിവോടെ എന്നും കൈനീട്ടി നമ്മെ കാത്തുരക്ഷിക്കാൻ, ആയിരം പൂക്കൾ ചിരിക്കും രാവിൽ പാടാം നമ്മളും കണ്ണന്റെ പാട്ട്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ  ഹരേ മുകുന്ദാ മധുസൂദനാ കണ്ണാ  ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

കവിതയെഴുമോണക്കാലം

കവിതയെഴുമോണക്കാലം ഓലപ്പീലി ചൂടിയങ്ങും ഓർമ്മകൾ നെയ്യും മേട്ടിൽ ഓടിയെത്തുവാൻ കൊതിക്കും ഓടിവള്ളങ്ങൾ തുഴയും നാട്ടിൽ ഓണം തിരുവോണം വരും അത്തം മുതൽ തിരുവോണം വരെ അണിഞ്ഞൊരുങ്ങും തിരുമുറ്റം ആടിയും പാടിയും കളിയാടും ഉത്സവം തുമ്പിതുള്ളും ഓണനിലാവേ പൊന്നോണസദ്യ തൻ മണമേ പൂക്കളം തീർക്കും വസന്തം ആനന്ദം നിറയും നേരം ഏഴു കടലും താണ്ടിയണയാൻ എപ്പോഴും കൊതിക്കുന്ന മനം എഴുതിപ്പാടാൻ മാത്രം ഈണം പകരുമെൻ കവിതേ ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

സ്വരാക്ഷരങ്ങളിലെ കവിതാ വസന്തം 🌸

സ്വരാക്ഷരങ്ങളിലെ കവിതാ വസന്തം 🌸 അക്ഷരങ്ങൾ പൂത്തുലയും ആരാമമായി മനസ്സൊരു ഇഴചേരും നിത്യ ഉന്മാദമായ് ഈണം ചേക്കേറും ചില്ലയായ് ഉഴറും പ്രഹേളികയാണ് ഊതി കാച്ചും പൊന്നാണ് എഴുതാം ഹൃദയത്തിൻ ഭാഷയിൽ ഏകാന്തമാം നിമിഷങ്ങളിൽ ഐക്യമായ് ചേരും ചിന്തകൾ ഒഴുകും ഓർമ്മകൾ ഓളമായ് ഔഷധമാകും വാക്കുകൾ അക്ഷരമാകും ആത്മാവിൽ അവസാനമില്ലാത്ത ഭാവങ്ങളായ് ആത്മാവിൽ നിറയും വരികളായ് ഇനിയുമീണം പകരട്ടെ നാം ഈ ജീവിതം കവിതയാക്കാം ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

പാടി തീർക്കാൻ പോരുക

പാടി തീർക്കാൻ പോരുക ഇനിയും വരില്ലേ ഒരു ജന്മം കൂടി ഉള്ളതൊക്കെപ്പാടി തീർക്കാം ഉഴിയട്ടെ നോവുകളൊക്കെ... കണ്ണീരിൽ ചാലിച്ച പാട്ടുകൾ മൂളാൻ മൺതരി പൂവായി മാറുന്ന കാലം ശ്വാസത്തിൻ താളത്തിൽ ചേക്കേറാൻ വീണ്ടുമൊരു വഴികൾ തെളിയുന്ന നേരം. ഇനിയും വരില്ലേ ഒരു ജന്മം കൂടി ഉള്ളതൊക്കെപ്പാടി തീർക്കാം ഉഴിയട്ടെ നോവുകളൊക്കെ... ആഴം നിറഞ്ഞുള്ള നൊമ്പരതീരത്ത് തേടുന്നു കാറ്റിന്റെ ഈണം, പാഴ്മുളംതണ്ടിൽ നിൻ സ്നേഹഗീതികൾ പെയ്തിറങ്ങുന്ന സൗഭാഗ്യകാലം. സന്ധ്യ മയങ്ങുന്ന വഴിയോരത്തായി പൂത്തുലഞ്ഞൊതുങ്ങും നിഴലുകൾ, കൂടെത്തുണയ്ക്കുവാൻ കൂട്ടമായ് നിൽക്കുമീ മൺചിരാതിൻ തിരിനാളമോർമ്മ. ഇനിയും വരില്ലേ ഒരു ജന്മം കൂടി ഉള്ളതൊക്കെപ്പാടി തീർക്കാം ഉഴിയട്ടെ നോവുകളൊക്കെ... ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

ഓണപ്പുലരിയിലെ സ്നേഹം

Image
ഓണപ്പുലരിയിലെ സ്നേഹം പൂനിലാവിൻ പുഞ്ചിരിയിൽ പൂക്കൾ ചിരിച്ചുലഞ്ഞു, പൂവിതളിൽ മഞ്ഞുതുള്ളി മുത്തുപോലെ തിളങ്ങി, കാറ്റിലൊഴുകി മധുരഗാനം കാതിൽ വന്നു ചേർന്നു, കാത്തിരുന്നൊരു പുലരിയായി നാടുണർന്നൂ മെല്ലെ. മുറ്റമാകെ പൂക്കളം തീർത്തു നിറങ്ങൾ ചാർത്തി, വാതിൽക്കൽ ദീപനാളം പൊൻവെളിച്ചം പകർന്നു, ഓണക്കോടിയണിഞ്ഞെത്തി കുഞ്ഞുമനസ്സുകൾ പാടി, ഓരോ വീട്ടിലും സന്തോഷം പൂത്തുലഞ്ഞു നിന്നു. തുമ്പപ്പൂവും കാക്കപ്പൂവും ചേർന്നൊരു മാലയായി, തെങ്ങോലകൾ കാറ്റിലാടി താളമിട്ടു നിന്നു, ഓണസദ്യയുടെ സുഗന്ധം നാടാകെ പരന്നു, സ്നേഹത്തിൻ തിരുനാളായി വീഥികൾ മാറി. കൈകോർത്തു നാം പാടിടാം നന്മയുടെ പാട്ടുകൾ, പകയും വിദ്വേഷവും വിട്ടൊഴിയാം, സമത്വത്തിൻ സന്ദേശവുമായി ഓണം വന്നണയുമ്പോൾ, സ്നേഹമെന്ന പൂക്കളം ഹൃദയത്തിൽ വിരിയട്ടെ. ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

ആകാശ താരകങ്ങൾ ചിമ്മിയുണരുമ്പോൾ

Image
ആകാശ താരകങ്ങൾ ചിമ്മിയുണരുമ്പോൾ ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ നീല നിലാവിന്റെ നീളുന്ന വഴിയിൽ നിഴലിലായി വീണ്ടും തനിയെ നടന്നു ചരണം 1 കടലിന്റെ തീരത്ത് കാറ്റിന്റെ കൈകളിൽ കഴിഞ്ഞൊരു കാലത്തിൻ ഗന്ധമുണർന്നു തിരകളായ് വന്നു തഴുകിയ ഓർമ്മകൾ തിരികെയകന്നു പോയ് മൗനമായ് ആവർത്തന പല്ലവി ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ നീല നിലാവിന്റെ നീളുന്ന വഴിയിൽ നിഴലിലായി വീണ്ടും തനിയെ നടന്നു ചരണം 2 പറയാതെ പോയൊരു വാക്കിന്റെ നൊമ്പരം പാതിരാവിന്റെ നെഞ്ചിൽ മെല്ലെ അലിഞ്ഞു ദൂരെയെങ്ങോ ഒരു പാട്ടിന്റെ ഈണം തേടിയെത്തുന്നൊരു ഓർമ്മയായ് മാറി ആവർത്തന പല്ലവി ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ നീല നിലാവിന്റെ നീളുന്ന വഴിയിൽ നിഴലിലായി വീണ്ടും തനിയെ നടന്നു ചരണം 3 മറവിയുടെ താളിൽ മാഞ്ഞുപോയെങ്കിലും മനസ്സിന്റെ കോണിൽ നീയിന്നുമുണ്ട് നിലാവിന്റെ വഴിയിൽ നിഴലുകൾ മാത്രം നീ വരുമെന്നൊരു കാത്തിരിപ്പുമായി ആവർത്തന പല്ലവി ആകാശ താരകങ്ങൾ, കൺചിമ്മിയുണരുമ്പോൾ അറിയാതെയുള്ളിൽ തെളിയും ഓർമ്മതൻ ചിത്രങ്ങൾ നീല നിലാവിന്റെ നീളുന്ന വ...