Posts

കച-ദേവയാനി പരിണയഗാഥ ( ഗാനം)

Image
കച-ദേവയാനി പരിണയഗാഥ ( ഗാനം)  (പല്ലവി) മൃതസഞ്ജീവനി തേടി വന്നൊരു ദേവകുമാരൻ കചൻ, ഗുരു ശുക്രന്റെ ശിഷ്യനായ് മാറിയ വിനയാന്നോന്നിതനാം കചൻ.  അനുരാഗത്താൽ നെഞ്ചകമുരുകി ദേവയാനിതൻ മുന്നിൽ,  വിദ്യയും ജീവനും നേടിയ കചനോ യാത്ര ചോദിച്ചു നിൽക്കെ...  (അനുപല്ലവി) അസുരന്മാരായവർ തൻ തനു ചുടുകാട്ടിൽ ചാരമാക്കിയ വേളയിലും,  മദ്യത്തിൽ കലക്കി ഗുരുവിനു നൽകി ഒടുക്കാൻ നോക്കിയ നേരത്തും,  ദേവയാനിതൻ അനുരാഗവും അപേക്ഷയും ജീവനേകിയല്ലോ വീണ്ടും...  വിദ്യകൾ ഒക്കെയും പൂർണ്ണമായപ്പോൾ ദേവലോകത്തേക്ക് മടങ്ങാൻ ഒരുങ്ങി.  (ചരണം 1) "എന്നെ വരിക്കൂ കചാ..." എന്ന് ചൊല്ലിയ ദേവയാനിയുടെ മുന്നിൽ,  "ഒന്നിച്ചു പഠിച്ച സഹോദരി നീ" എന്ന് ധർമ്മം പറഞ്ഞു കചൻ.  മധുരനോവ് മാറി ക്രോധമായ് മന്ത്രം ഫലിക്കില്ലെന്നവൾ ശപിച്ചു,  പകരമായ് കചനും ദേവയാനിയെ ശാപത്താൽ മൂടി മടങ്ങി.  (ചരണം 2) വിധിതൻ കളിയിൽ യയാതി രാജാവിൻ ദേവിയായ് മാറിയ ദേവയാനി,  ദുർവ്വാസാവിന്റെ ശാപത്താൽ മന്നനു വാർദ്ധക്യം വന്നു ചേർന്നു.  യൗവനം തേടിയ യയാതി തൻ വിധി മഹാഭാരത കഥയത്രേ,  വിധിതൻ ചക്രത്തിൽ അനുരാഗവും ശാപവും ഓർമ്മയായ...

ഓമൽ രൂപം ഒന്ന് കാണാൻ

Image
ഓമൽ രൂപം ഒന്ന് കാണാൻ ഒരു മയിൽപ്പീലിത്തുണ്ടായി  ഒന്നു നിൻ തിരുമുടിയിൽ  ഓടക്കുഴലായി ചുണ്ടിൽ  ഓമനിച്ച് അണിയും മാലയായി  ഒഴിയാതെ എന്റെ സന്താപങ്ങളൊക്കെ  ഓടിയകറ്റണേ ബാലരൂപമേ  ഓമൽ തിരുമേനി കണ്ടു കണ്ടു  ഒട്ടല്ല കൗതുകവുമായി മനതാരിൽ നിറയണേ  ഓർമയുള്ളൊരു കാലത്തും  ഒളിമങ്ങാത്ത കാഴ്ചകളായി  ഓളങ്ങളായി താളങ്ങളായി  ഓലം തട്ടും പാട്ടുകളായി  ഒളിയായി മിന്നുമീ രൂപം കാണാൻ  ഒതുങ്ങാത്ത മോഹങ്ങളൊടുക്കാൻ  ഒഴുകും യമുനയായ് തീരാൻ  ഒന്നിച്ചു നമ്മളൊന്നാകാൻ  ഒഴിയാതെ നന്മകൾ ചൊരിയാൻ  ഒടുവിലെൻ ആത്മശാന്തി തരാൻ  ഓതിടുവിൻ മന്ത്രങ്ങൾ വീണ്ടും  ഒരുമയോടേണം ജീവിതയാത്രയിൽ ജീ ആർ കവിയൂർ  24 07 2026 ( തിരുവല്ല, കവിയൂർ)

ജീവിതഗാനം

Image
ജീവിതഗാനം കണ്ടാൽ കൊതിക്കുന്നതൊക്കെയും കണ്ണീരിൻ നവിൽ കുതിർന്നതല്ലേ കാലത്തിൻ കോലായിൽ നിന്നു കാണാൻ ശ്രമിച്ച് കഴിയാതെ പോയതല്ലേ കനവുകൾ നെയ്യുന്ന കൺമുനയിൽ കഥയറിയാതെ കരിനിഴൽ വീണു കഴിയുന്നത്രയും കാത്തുനിന്നിട്ടും കനിവൊന്നു കാണാൻ കഴിഞ്ഞതുമില്ല കടലല മെല്ലെ അലറിയകന്നു കരയുടെ നൊമ്പരം അറിയാതെ പോയി കലർപ്പില്ലാതെ കാര്യങ്ങളറിയുകയും കർമ്മകഥകളുടെ നോമ്പരങ്ങളും കാലും കൈയ്യും തളരും വരെയ്ക്കും കാര്യങ്ങളറിയാൻ കാത്തിരുന്നു കണക്കുകൾ കൂട്ടിക്കിഴിച്ചിട്ടും കാമ്യമായതു കാണാതെ പോയതല്ലേ ജീ ആർ കവിയൂർ  24 07 2026 ( തിരുവല്ല, കവിയൂർ)

ആത്മഗീതം

Image
ആത്മഗീതം അരങ്ങൊഴിഞ്ഞ വേളകളിൽ അരികത്തു വന്നു നിന്നു അണയാത്ത സ്നേഹപ്രവാഹമായി അവർണ്ണനീയമാം പ്രകാശധാരയായി. അലയുന്ന ചിന്തകൾ ശാന്തമായി അറിയുന്നു നിൻ സാന്നിധ്യം... അലങ്കാരമില്ലാത്ത കവിതയിലെ അവിരാമമാം അക്ഷരങ്ങളുടെ വരവ്. അനുഗ്രഹത്തിൻ അമൃതധാര അകമാകെ നിറയുമ്പോൾ, അനന്തമാം ആനന്ദമായി അനുദിനം നീ വിരിയുന്നു. അകലങ്ങൾ അലിഞ്ഞുമാറി അഭയമായി നീ ചേരുന്നു, അഹങ്കാരം അടർന്നുവീണ് അനുരാഗം മാത്രം ശേഷിക്കുന്നു. അവിച്ഛിന്നമാം ആത്മഗീതം അന്തരംഗം ആലപിക്കുമ്പോൾ, അക്ഷയമാം നിൻ കാരുണ്യം അമൃതമായി ഒഴുകിടുന്നു. ജീ ആർ കവിയൂർ  24 07 2026 ( തിരുവല്ല, കവിയൂർ)

അണിയറയും അരങ്ങും

Image
അണിയറയും അരങ്ങും കേളികൊട്ടുയരുന്നു തിരുമധുരമാം, താളം പിടിക്കുന്നു ചെണ്ടയും മദ്ദളവും, അരങ്ങുണരുന്നു നാദപ്രപഞ്ചത്തിൽ, കഥകളിമേളത്തിനാംഗീകാരമരുളുന്നു. ആട്ടവിളക്കിൻ തിരിനാളം തെളിയുമ്പോൾ, ജ്വാലകൾ കണ്ണുകൾക്ക് തിളക്കമേകുന്നു, നിഴലുകൾ അരങ്ങിൽ കഥകൾ മെനയുമ്പോൾ, കലയുടെ പ്രകാശം പരന്നൊഴുകുന്നു. അനവദ്യമായ് ഉയരുന്ന തിരശീലകൾ, അഭിനയവേദിയെ അതിരുകൾ തീർക്കുന്നു, ഇടംവലമായി വരുംപോകും പാത്രങ്ങൾക്കായ്, മറയും തെളിയും മാന്ത്രികച്ചുവരുകൾ. പച്ചച്ചായം തേച്ചു മുഖം മിനുക്കുമ്പോൾ, പനിമതിപോലെ തിളങ്ങുന്ന ചമയങ്ങൾക്കായ്, പതിഞ്ഞുറങ്ങുന്നു മണിക്കൂറുകളോളം, ഓരോ വേഷത്തിനും ഓരോ ഭാവം. കേളിക്കൈയാൽ തുടികൊട്ടുന്ന രാഗങ്ങളിൽ, സ്വരങ്ങൾ ശ്രുതിമീട്ടി പാടുന്ന പാട്ടുകാർ, അഭിനേതാക്കൾ രംഗപ്രവേശം ചെയ്യുന്ന, തനതുകലതൻ മാന്ത്രികരംഗാരംഭങ്ങൾ. നളചരിതവും കല്യാണസൗഗന്ധികവും, ഭഗവദ്ദൂതും ദുര്യോധനവധവും ഒന്നിച്ചുചേരുന്ന, കഥകളിസാഗരത്തിലെ അനർഘമായ കഥാസഞ്ചയം, കാലാതിവർത്തിയായി നിലനിൽക്കുന്ന കലാശക്തി. കൈമുദ്രകളാൽ കഥ പറയുന്ന വിസ്മയം, വർണ്ണനകളില്ലാതെ ഭാവങ്ങൾ പകരുന്ന, അംഗുലീചേഷ്ടകളാൽ ആശയങ്ങൾ തീർക്കുന്ന, കലയുടെ സ്വന്തമാം അർത്ഥപൂർണ്ണഭാഷ. കൺകോണുകളിൽ കൗതു...

മനോഹരി മായാമാളവഗൗള

Image
മനോഹരി മായാമാളവഗൗള മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ. മലരുന്നു മരന്ദം നുകരാനായ് മണം പകരുന്നു ദളങ്ങളിൽ മന്ദപവനനൊപ്പം അണയും മന്ദഹാസ രുചിപകരും നാദം. മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ. മായാമാളവഗൗളരാഗമായ് മുരളികയും ചേർന്ന് അലിയുന്നു മൃദംഗധ്വനിയാൽ മുഖരിതം മനോമുകുരത്തിൽ ആനന്ദം. മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ. മനസ്സിലുണരും ഗാനമായ് മധുരമൊഴികൾ തഴുകുന്നു മൗനം വിടരും നിമിഷങ്ങളിൽ മഴവില്ലഴകിൻ വർണ്ണമായ് മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ. മഴമുകിലുകൾ തിങ്ങും വേളയിൽ മയിലുകൾ വിടർത്തിയാടും മന്ദാരപ്പൂക്കൾ വിരിയുന്ന നേരം മൃദുലഭാവം തഴുകുന്നു സന്ധ്യാശോഭ മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ. മന്ദമാരുതൻ മീട്ടുന്ന മനോഹരമായ വീണയിൽ മണിവർണ്ണന്റെ സംഗീതം മനസ്സിൽ നിറയ്ക്കും ശാന്തത. ജീ ആർ കവിയൂർ  23 07 2026 ( തിരുവല്ല, കവിയൂർ)

ശ്രീരാമവിജയം: യുദ്ധകാണ്ഡം

Image
ശ്രീരാമവിജയം: യുദ്ധകാണ്ഡം പോർക്കളം ചൂഴുന്നു വാനിലമ്പുകൾ, നീതിയും ക്രൗര്യവും തമ്മിലേറ്റുവാൻ; വീരനാം രാമൻ വില്ലു കുലയ്ക്കുന്നു, ലങ്കതൻ നിഴലുകളെ മായിക്കുവാൻ. അനുകമ്പ തീരത്തു വിറയ്ക്കുന്നു മേദിനി, നെഞ്ചിൻ തുടികൊട്ടി പേടിക്കുന്നു സർവ്വവും; ഓരോ ശരത്തിലും രാക്ഷസന്മാർ വീഴുന്നു, ദൈവിക വിജയം തിളങ്ങുന്നു. വാനരപ്പട പോരിനുറച്ചുനിൽക്കുന്നു, വീരഗാഥകൾ ഉരുവിടുന്നു; വാനിൽ നിന്നമരന്മാർ ആശീർവദിക്കുന്നു, രാമനാം പൊരുളുമകുടത്തിൽ. സാഗരം മുഴങ്ങുന്നു ദുഃഖതാപത്താൽ, രാവണൻ പോരാടുന്നു വൃഥാ തന്നെ; ശരങ്ങൾ പ്രകാശകിരണങ്ങളായ് വരുന്നു, അന്ധകാരം മായ്ക്കുവാൻ. ധർമ്മത്തിന്റെ ചക്രം തിരികെവന്നു, ശാന്തിയുമേകുന്ന സമാദരണീയമായ്; വിജയഗാനം മുഴങ്ങുന്നു ദിക്കുകളാകെയും, രാമന്റെ കൃപയും ശക്തിയും തുണയായി. ജീ ആർ കവിയൂർ  23 07 2026 ( തിരുവല്ല, കവിയൂർ)