Posts

യോഗത്തിലൂടെ രോഗരഹിത ജീവിതം

Image
 യോഗത്തിലൂടെ രോഗരഹിത ജീവിതം ജീവിതത്തിൻ താങ്ങും തണലുമാകെ, ആരോഗ്യദീപം തെളിയിക്കും യോഗം. നിത്യാഭ്യാസത്തിൻ ശക്തിയാലെ, ഉന്മേഷം നിറയും ഓരോ ദിനവും. ഋഷിമാർ കാട്ടിയ പുണ്യപാതയിൽ, നന്മയുടെ സന്ദേശം പകരും യോഗം. സംയമവും ശാന്തിയും സൽചിന്തകളും, ഹൃദയത്തിൽ നിത്യവും വിരിയിക്കും. പ്രതി പ്രഭാതം ശീലമാക്കിടൂ, രോഗങ്ങളും ദുഃഖങ്ങളും അകന്നിടട്ടെ. ആനന്ദവും ആരോഗ്യവും കൈവരുവാൻ, അനുഗ്രഹമായി മാറട്ടെ യോഗം. പുത്തൻ വെളിച്ചം ജീവിതത്തിലേകി, പ്രത്യാശയുടെ പൂക്കൾ വിരിയിക്കുമിത്. ശരീരത്തിനും മനസ്സിനും ഒരുപോലെ, സൗഖ്യഗാനം പാടും ഈ യോഗം. ജി. ആർ. കവിയൂർ 21-06-2026 (തിരുവല്ല, കവിയൂർ)

സംഗീതത്തിന്റെ സപ്തവർണം (ഗാനം)

Image
 സംഗീതത്തിന്റെ സപ്തവർണം (ഗാനം) ജൂൺ 21 ലോക സംഗീത ദിനമാണ്. ഭാഷയും ദേശവും സംസ്കാരവും അതിരുകളാക്കാതെ മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സർവലൗകിക ഭാഷയാണ് സംഗീതം. ശ്രുതിയും സപ്തസ്വരങ്ങളും രാഗവും താളവും ചേർന്ന് സൃഷ്ടിക്കുന്ന ഈ അത്ഭുതലോകത്തിന് ആദരമർപ്പിച്ചുകൊണ്ട് ഈ ഗാനശ്രമം. സംഗീതത്തിന്റെ സപ്തവർണം (ഗാനം) സംഗീതം മധുരമായ് മനസിൽ ഒഴുകും, ശ്രുതിയോടു ചേർന്നപ്പോൾ സ്വപ്നം വിരിയും, സപ്തസ്വര മുത്തുകൾ ഗീതം തീർക്കും, സൗരഭ്യം പോലെ അത് ജീവിതം നിറക്കും. രാഗങ്ങൾ വിരിയുമ്പോൾ ഭാവം ഉണരും, താളങ്ങൾ ചേരുമ്പോൾ ചുവടുകൾ വിടരും, ഹൃദയത്തിൽ സന്തോഷം തിരമാല തീരും, നന്മയുടെ സന്ദേശം ലോകം നിറയും. കാറ്റിനു സ്വന്തമായൊരു മൂളൽ ഉണ്ടേ, കടലിനു സ്വന്തമായൊരു ഗാനം ഉണ്ടേ, മഴത്തുള്ളി വീഴുമ്പോൾ ലയം പിറന്നേ, പ്രകൃതിയുടെ സംഗീതം ഭൂമിയിൽ മുഴങ്ങേ. ഭൂമി, ജലം, അഗ്നി, കാറ്റ്, ആകാശം, അഞ്ചിലും മുഴങ്ങുന്നു നിത്യസംഗീതം, ജീവിതം സുന്ദരമാം ദിവ്യസമർപ്പണം, സംഗീതം തന്നെയല്ലോ സ്നേഹസന്ദേശം. ജീ ആർ കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)

പ്രണയതീരത്തെ തെന്നൽ ( ലളിത ഗാനം)

Image
 പ്രണയതീരത്തെ തെന്നൽ ( ലളിത ഗാനം) രാഗം: മോഹനം പാതിരാവിൽ വിരിഞ്ഞു, പരിമളം വാരി വിതറി നീ നിന്നു. രാപ്പൂവേ... നീയറിഞ്ഞോ, നിൻ അനുരാഗമെന്നിൽ നിറഞ്ഞു? കാറ്റിൽ മെല്ലെ തലയാട്ടി, രാത്രിതൻ മടിത്തട്ടിൽ ചാഞ്ഞിടാം. നിലാവലകൾ നിന്നെ പുൽകവേ, മൗനമായി നാം ഒന്നിച്ച് പാടിടാം... താരം നോക്കി പുഞ്ചിരിക്കും, നിൻ കൺകളിൽ പ്രണയക്കനവോ? പൂത്തുലയും ഈ യാമിനിയിൽ, നാം ഒന്നായ് ഈ രാവിൽ അലിഞ്ഞിടാം... പറയാതെ പറയുന്ന മൊഴികൾ, നമ്മെ പുണരുന്ന രാവിൻ തെന്നലുകൾ. ഇനിയുമീ സുഗന്ധം മായാതെ, നമുക്കീ പ്രണയതീരത്ത് അലയാം... മ്മ്... മ്മ്... മ്മ്...  ജി. ആർ. കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)

ഉറങ്ങാത്ത സ്വപ്നം

ഉറങ്ങാത്ത സ്വപ്നം നിശയിൽ കണ്ണുകൾ അടയാതെ നിന്നു, മനസ്സിൽ ചിത്രങ്ങൾ ഒഴുകിയെത്തി, മോഹങ്ങൾ വർണങ്ങൾ ചാർത്തി തീർത്തു, നാളെയുടെ വഴികൾ തുറന്നുകാട്ടി. നിലാവ് വഴികളിൽ തൂവെളിച്ചം ചാർത്തി, ചിന്തനം ദൂരങ്ങൾ തേടി സഞ്ചരിച്ചു, ആശയം ചിറകുകൾ വിരിച്ചു ഉയർന്നു, ലക്ഷ്യം ദീപമായി മുന്നിൽ തെളിഞ്ഞു. വിടരുന്ന പുലരിയെ കാത്തിരിപ്പായി, ഉണർവ് പുതുവഴികൾ കണ്ടെടുത്തു, സങ്കൽപ്പം കരുത്തായി രൂപം നേടി, ജീവിതം നേട്ടങ്ങൾ കുറിച്ചുവെച്ചു. ജീ ആർ കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)

മറുകരയിലെ വെളിച്ചം

മറുകരയിലെ വെളിച്ചം അക്കരെ ദീപ്തി മിഴികളിൽ തെളിഞ്ഞു, തിരമാല തൻ സന്ദേശം കരയിലെത്തി, ആഗ്രഹം നാവായി മുന്നോട്ട് നീങ്ങി, ധൈര്യം വഴികാട്ടി ചുവടുകൾ വഹിച്ചു. വിശാലത നദിപോൽ മുമ്പിൽ പരന്നു, തുഴകൾ പ്രത്യാശയിൽ ചലനം നേടി, അറിയാത്ത കാഴ്ചകൾ അരികിൽ വന്നു, അത്ഭുതം മനസ്സിൽ പൂക്കളായ് വിരിഞ്ഞു. പ്രഭയിൽ പുതുയുഗം തുറന്നു നിന്നു, സങ്കൽപം ഉയരങ്ങൾ തേടിപ്പോയി, സാഫല്യം പുഞ്ചിരിയോടെ വരവേറ്റു, ജീവനം സൗന്ദര്യമായി തുടർന്നു. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

മഞ്ഞുതുള്ളിയുടെ യാത്ര

മഞ്ഞുതുള്ളിയുടെ യാത്ര  പുലരിയിൽ ഇലയിലൊരു മുത്തായി ജനിച്ചു, തണുപ്പിന്റെ താലോലിയിൽ നിശ്ശബ്ദം നിന്നു, കിരണങ്ങൾ തഴുകിയപ്പോൾ തിളക്കം നേടി, പ്രകൃതിതൻ കൈകളിൽ ആനന്ദം ചൊരിഞ്ഞു. പൂവിതളിൻ അരികിലൂടെ മെല്ലെ നീങ്ങി, സുഗന്ധത്തിൻ പാതയിൽ ചുവടുകൾ വെച്ചു, ചെറുകാറ്റിൻ കൂട്ടായി ദൂരം കണ്ടു, അനുഭവങ്ങൾ ഹൃദയത്തിൽ നിറച്ചു. സൂര്യന്റെ സ്നേഹത്തിൽ ലയിച്ചു ചേർന്നു, ആകാശത്തിൻ വിശാലത തേടി ഉയർന്നു, മാറിടുന്ന രൂപത്തിൽ സത്യം കണ്ടെത്തി, ജീവിതഗാഥ പുതുവഴിയായി തുടർന്നു. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

ജനാലയ്ക്കപ്പുറം

ജനാലയ്ക്കപ്പുറം പ്രഭാതം പുഞ്ചിരി ചാർത്തി നിൽക്കും, കിളിക്കൂട്ടം മധുരസ്വരം തൂവും, പുൽമേടിൽ മുത്തുകൾ തിളങ്ങിടും, കാഴ്ചകൾ മനസ്സിനെ തഴുകിടും. അകലെയൊരു പാത വളഞ്ഞുപോകും, യാത്രകൾ പുതുകഥ നെയ്തിടും, തെന്നലുകൾ സുഗന്ധം വിതറിയെത്തും, പ്രതീക്ഷകൾ ഉള്ളിൽ വിരിയിടും. നീലിമയിൽ മേഘരഥം ഒഴുകും, ചിന്തകൾ ചിറകുവീശി പറക്കും, അനുഭൂതി പുതുനിറം അണിയും, ലോകം അത്ഭുതമായി മാറിടും. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)