Posts

Showing posts from July, 2022

സുന്ദരി ചെല്ലമ്മ

Image
സുന്ദരി ചെല്ലമ്മ സുന്ദരി ചെല്ലമ്മ  പ്രണയങ്ങൾ ഒരുപാടു കണ്ടു  മറന്നോരു അനന്തപുരിയിലായി  മറക്കാനാവാത്തോരു ഉണ്മയായ  കഥയുണ്ടെന്നറിക മാളോരെ സുന്ദരിയായൊരു നർത്തകിയാം സുന്ദരി ചെല്ലമ്മയവളെല്ലാം മറന്നങ്ങ്  ആടിയും പാടിയും പഠിപ്പിച്ചു കഴിഞ്ഞൊരു  മനോഹരിയാം ഒരു അദ്ധൃാപിക . ചിത്തം നിറയെ നിറച്ചു താലോലിച്ചിരുന്നു ചിത്തിര തിരുനാളിനെ മനസ്സാലെ  ചരിത്രം ഉറങ്ങും വഴികളിലിന്നും  ചിരിക്കാനാവാത്ത ചിന്തയായ് ചെല്ലമ്മ  ഇന്നും തുടരുന്നാ ഭ്രാന്തമാം  പ്രണയത്തിനായ്  തേങ്ങുന്ന നോവ് അറിയാതെ പോയ സമനില തെറ്റിയ അന്നിൻെറ രോദനം  തിരിച്ചറിയാതെ പോയ നഷ്ട പ്രണയം  ജീ ആർ കവിയൂർ  27 07 2022

എന്റെ പുലമ്പലുകൾ 95

എന്റെ പുലമ്പലുകൾ 95 ഇടിഞ്ഞു  അമരും ഭൂമിയിൽ  മഴത്തുള്ളികൾ പതിക്കുമ്പോൾ  ഒരു ഗന്ധം പടരുന്നു , മണം തരുന്നത് ആരുടെയോ  സംതൃപ്തിയുടെ സങ്കേതം പോലെ  ഗന്ധം ഉണരുന്നത് . ധരയുടെ ഹൃദയത്തിൽ നിന്നല്ലോ  മേഘങ്ങളോട് പറയുന്നു  കാത്തിരിപ്പായിരുന്നു പെയ്യുവാനായി  എത്ര സംവേദശീലരാണ് ഈ മേഘങ്ങൾ എത്രയോ തവണ ഭൂമിയുടെ ആവശ്യപ്രകാരം  ഓടി ഓടിയെത്തുന്നു വല്ലോം വാനിൽ  ഇതു കണ്ടാൽ തോന്നും ഇവർറിവുണ്ട് ധരണിയുടെ ദാഹത്തെ കുറിച്ച്  പ്രിയൻ പ്രിയയുടെ പ്രണയം അറിയുമ്പോൾ നമ്മുടെ ദാഹം തീർക്കാൻ നാം ഒരു സുഖമാണ്  എന്നാൽ മറ്റുള്ളവർക്കും തിരികെ കൊടുക്കുക ആവശ്യമെന്ന് മറക്കുന്നു  എപ്പോൾ എപ്പോഴാണ് നമ്മുടെ കണ്ണുകൾ നിറഞ്ഞിട്ടുള്ളത്  വെട്ടി നശിപ്പിച്ച് മരങ്ങളെ ഓർത്ത്  ഇപ്പോഴാണ് കരിഞ്ഞുണങ്ങിയ പ്രകൃതിയെ കണ്ട് കണ്ണു നിറഞ്ഞ കരഞ്ഞിട്ടുള്ളത്  നമ്മളൊക്കെ തിരക്കിലാണ് നമ്മുടെ ചെറിയ കുടുംബത്തെ പരിപാലിക്കുന്നതിനായ് തിരക്കിലാണ്  സൃഷ്ടിയിൽ എന്ത് നടന്നാൽ എന്തോ ഇതിനെയൊക്കെ പ്രതിഫലം നൽകാനാവുമോ നമ്മളാൽ  എന്നുവരെ ധരണിയിങ്ങനെ പെയ്യതും പെയ്യിച്ചും ദാഹം തീർക്കും മനുഷ്യൻ എന്നാണ് ഇതൊക്കെ മനസ്സിലാക്കി ഉറക്കത്തിൽ നിന്നും ഉണർന്നു ഭൂമിയെ പരിപാലിക്കുക  സ്വയം ശത്രുവായി ത

ജഗൻ മോഹൻ സിംഗ് ധൈമന്റെ രചനയിൽ ഉള്ള ഗസൽ പരിഭാഷജനങ്ങളിതാ വന്നിരിക്കുന്നുഎന്നെ മനസ്സിലാക്കാനായിഎത്ര അധികം ഉന്മത്തരാണിവർ മനഃസ്സമാധാനം ജനംഇവരൊക്കെ ഒരിക്കലും സഹായഹസ്തം നീട്ടാറുമില്ലല്ലോ ആവിശമായി വരുമ്പോൾപൂര്‍ണ്ണമായ അറിവുള്ളയിവരാൽ അംഗീകരിക്കപ്പെടുന്നു ജനം ഇപ്പോഴുമെനിക്കു ഒട്ടുമേ നേരിട്ടറിയാവുന്നതല്ലഈ വക കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ ഈ വക ആളുകൾ വന്നുവല്ലോ ജഗൻ മോഹൻ സിംഗ് ധൈമന്റെ രചനയിൽ ഉള്ള ഗസൽ പരിഭാഷ ജീ ആർ

ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ പരിഭാഷ ജനങ്ങളിതാ വന്നിരിക്കുന്നു എന്നെ മനസ്സിലാക്കാനായി എത്ര അധികം ഉന്മത്തരാണിവർ  മനഃസ്സമാധാനം കണ്ടെത്തുന്നത് വെറും വിലക്കപ്പെട്ടതല്ലോ എന്തിനാണാവോ ജനം ആഗ്രഹിക്കുന്നത് ആശയവിഷ്‌ക്കരണശക്തിയല്ലാത്ത തിരയുന്നു കാര്യബോധം ഉള്ളവരും ഇപ്പോഴും അഞ്ജരാണല്ലോ എങ്ങിനെ ? അജ്ഞതാപൂര്‍വ്വമാണ് ജനം ഇവരൊക്കെ ഒരിക്കലും സഹായഹസ്തം നീട്ടാറുമില്ലല്ലോ ആവിശമായി വരുമ്പോൾ പൂര്‍ണ്ണമായ അറിവുള്ളയിവരാൽ അംഗീകരിക്കപ്പെടുന്നു ജനം  ഇപ്പോഴുമെനിക്കു ഒട്ടുമേ നേരിട്ടറിയാവുന്നതല്ല ഈ വക കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ ഈ വക ആളുകൾ വന്നുവല്ലോ   ജഗൻ മോഹൻ സിംഗ് ധൈമന്റെ  രചനയിൽ ഉള്ള ഗസൽ  പരിഭാഷ ജീ ആർ കവിയൂർ 02 04 2022

ചിരിതൂകി വന്നുവല്ലോ

ചിരിതൂകി വന്നുവല്ലോ  ആഷാഢമേഘങ്ങൾ  ചുംബിച്ചാകലും  കാഴ്ചകളയെൻ മനസ്സിൻ മിഴി തുറക്കവേ മൗനം ഉടഞ്ഞു ചിതറി എൻ അക്ഷര നോവിനവസാനമായ് അരികത്തു വന്നിതാ മെല്ലേ കനകചിലങ്കയണിഞ്ഞവൾ നവോഢയെ പോൽ  നമ്രമുഖിയായ്  നഖചിത്രമെഴുതി എൻ ചാരത്തണഞ്ഞുവല്ലോ  വിരൽത്തുമ്പിലക്ഷര  പൂവിൻ ചിരിയുമായ്  കവിതയായി സഖീ ജീ ആർ കവിയൂർ  28 07 2022

WORDS HAVE

Words Have. moon and sun are there a  son or daughter pay rent to PARENTS . thee HE is there and OM in sweet HOME. move away sickness and have music MU - SIC. word. DEVIL its own meaning if D is also removed Evil is there.. HELMET if not hell - met choice is your's FRY the End  and have a good FRIEND. Everyone will go one day then why EGO. Everyone know.that remembering the GOD is good  if not it may bite as a DOG GR KAVIYOOR 25 07 2022

കുറെ നുണയും സത്യവും

കുറെ നുണയും സത്യവും  ചുണ്ടാണി വിരലൊന്നു പൊള്ളി  ചുരുക്കത്തിൽ പറഞ്ഞാൽ മനസ്സൊന്നു പൊള്ളുമെന്ന് പഴമൊഴി ചൊല്ലി  പൊള്ളയായ  വാക്കല്ല പൊള്ളുന്ന സത്യം  മച്ചിലെ പല്ലിയുമൊന്നു ചൊല്ലി ചിൽ ചില്ല്  പറയാതെ വയ്യല്ലോ നുണയല്ല സത്യമായും  കഴിക്കുവാൻ ഇരുന്നപ്പോൾ ഇലയുടെ  തെന്നിയൊട്ടം കണ്ടറിഞ്ഞു നാളത്തെ  ഊണ് ഇവിടെ അല്ലെന്ന് മനവും പറഞ്ഞു  കുറേ നുണ പറയുന്നതാണ് എന്ന് കരുതാതെ  കുഴഞ്ഞു പോയി പോയല്ലോ ഇഛിക്കുന്നതൊക്കെ തന്നീടുമച്ഛനൊന്നു  പനിച്ചു നടപ്പുദീനം കൂടെ കൂടിയെന്ന്  നുണയല്ല സത്യമാണ് എങ്ങനെയാണെന്നു മനസ്സു നൊന്തു ഉറക്കിളപ്പിൻെറ  നാളുകൾ കാവലായി നിന്നു എങ്കിലും കൊതുകിനെ മൂളലുകളും മധുരം നുണയുന്നതറിഞ്ഞു തേനീച്ചയെ പോലെ കൂട്ടിയതപ്പോഴേക്കും  തീകൂട്ടിയകറ്റുവാനും വന്നവർ വേറെയും  കാലും കൈയും മുറുക്കി കെട്ടിയ നിലയിൽ  വീട്ടിൽ പോകുവാൻ ഉഴറി മാറുന്ന ജന്മം   ജീവിതത്തിലേക്ക് തിരികെ കയറാൻ  വ്യഗ്രതയ്ക്കുമുന്നിൽ ഇതികർത്തവ്യതാമൂഢനായ് അണയാതെ കണ്ണുംനട്ടു കാത്തിരിപ്പു നാളെ നാളെയെന്ന കരുതലുകൾ   മോഹങ്ങളുടെ നിഴലാട്ടം കണ്ടു  കാത്തിരിപ്പിന് ഇരിപ്പു വഴിയിൽ  ജീ ആർ കവിയൂർ  23 07 2022

നീയെൻ സരോദ്

നീയെൻ സരോദ്  നീയെന്നുള്ളിൽ  മഴയായി പെയ്തു  മാരിവിൽ വർണ്ണ  ചാരുതയായ്  മനോഹര മയൂര നൃത്തമായ് മനസ്സൊരു സംഗീതസാഗരമായ് നിറഞ്ഞ നീയൊരു  സരോദിൻ മേനിയായ് കരാംഗുലികൾ തഴുകി  തലോടിമെല്ലെ ഉണർത്തി  ഗസലിൻ ഈണമായ് മേഘരാഗ വർഷമായി  പ്രണയത്തിൻ സാമീപ്യത്തിനായി  ജന്മജന്മാന്തരമായി നിനക്കായി  ഏറെ കൊതിച്ചു കണ്ണ് നിറച്ചു  ആരുമറിയാതെ എൻമാനസം പ്രിയതേ  ജീ ആർ കവിയൂർ  23 07 2022

ഗാനം

ഗാനം  ശ്വാസ നിശ്വാസത്തിനായി  ഉഴറുമ്പോൾ പ്രിയതേ  ഗൽഗത ചിത്തനായി  മിഴിനീർ തുടയ്ക്കാനാവാതെ  കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ  ഓർമ്മകളിലൂടെ മെല്ലെ  ആത്മനിവേദനങ്ങളുമായി മൊഴിയുവാനാവാതെ അങ്ങ് നിറ നിലാവും നീർമിഴി ചോലകളും  മേഘങ്ങളുമ്മ വയ്ക്കും നീർമിഴി ചാലുകളും  തീരത്തെ ചുംബിച്ചകലും കടലലയുടെ പ്രണയാർദ ഭാവങ്ങളുമൊർത്തു  കഴിയുന്നു പ്രിയമുള്ളവളെ ഞാനും  ജീ ആർ കവിയൂർ  19 07 2022

ഗാനം

ഗാനം എന്റെ ഉള്ളിൻെറ ഉള്ളിൽ  നോവു തന്നു നീ പോയില്ലേ  വസന്തവും ശിശിരവും വർഷവും വന്നു പോയല്ലോ  വാർത്തിങ്കൾ കല ചിരിതൂകി  വാർത്തകളൊന്നുമേ വന്നതില്ല   ഓർമ്മകളെന്നെ വേട്ടയാടുന്നു  ഓളങ്ങൾ താളങ്ങളിട്ടു കടന്നു  ഓടിയകന്നു വല്ലോ ദിനങ്ങൾ  ഓമലേ നീയെൻ ജീവൻ തൻ ആധാരം  ഒന്നും മറക്കാനാവില്ല പൊന്നേ  നീ തന്നകന്ന നിമിഷങ്ങൾ  എവിടെയാണെങ്കിലും  എന്നും നീ സന്തോഷമായിരിക്ക എന്റെ ഉള്ളിൻെറ ഉള്ളിൽ  നോവു തന്നു നീ പോയില്ലേ  ജീ ആർ കവിയൂർ  17 07 2022

മലയൻകീഴിലെ കണ്ണാ

മലയൻകീഴിലെ കണ്ണാ  മാലോകരുടെ മാനസത്തിലമരുവോനെ  മലയിൻകീഴ് മരുവുന്ന കണ്ണാ  മലപോലെയെൻ ദുഃഖങ്ങളെ  മഞ്ഞുപോലെ അലിയിച്ചുവല്ലോ സാത്യകി പണ്ട് ദ്വാരകയിൽ പൂജിച്ചിരുന്ന  സാക്ഷി ഗോപാലാ നിൻ വിഗ്രഹം  സാക്ഷാൽ ഭക്തനാം വില്വമംഗലത്തിൻ  സ്നാനഘട്ടത്തിൽ നിന്നും ലഭിച്ചത്  സ്വപ്ന ദർശനത്താൽ തിരുവല്ലാക്കു പകരം  വിധി വിധാനത്തോടെ നിന്നെ മലയൻകീഴ്  വല്ലഭനായ് പ്രതിഷ്ഠിച്ചുവല്ലോ കണ്ണാ  തിരുവല്ലാഴപ്പനെ തൊഴുതാലും  തിരുമേനി അവിടുത്തെ തൊഴുതു പോലെ  മലയൻ കീഴിലെ തിരുനടയിലല്ലോ കണ്ണാ  മാധവനുടെ തൂലികയിലാദൃം മലയാള ഗീത പിറന്നത് ഭാഗ്യമായി കരുതുന്നു  മമ മാളുകളകറ്റുവോനേ കണ്ണാ നീയേ തുണ  ജീ ആർ കവിയൂർ  15 07 2022

തണലായിയിരിക്കണേ

ഏതോ വിഷാദമുറങ്ങും  അണിവാക ചുവട്ടിൽനിന്നും  കേവലാനന്ദമൂറുമോർമ്മകൾ കരളിൽ വിരിയിച്ചുവല്ലോ പ്രണയാർദ്ര ഭാവങ്ങൾ  ഒഴുകിപ്പരന്ന നിലാവ് പോലെ  തഴുകിയകന്ന പൂമണം  നീയെൻ ചാരത്ത് അണഞ്ഞുവെന്ന്  നിന്നെ നിനച്ചു കഴിയാനെന്ത് സുഖം  ഞാൻ എഴുതി പാടുന്ന പാട്ടുകളിലെ  സ്മൃതിയും ശ്രുതിയുമല്ലോ നീ  എന്നും മറക്കാതെ മായാതെ  കൂടെ തണലായിയിരിക്കണേ കവിതേ !! ജീ ആർ കവിയൂർ  12 07 2022

എനിക്കും ഉണ്ടായിരുന്നു

എനിക്കും ഉണ്ടായിരുന്നു  എനിക്കുമുണ്ടായിരുന്നൊരു മുത്തശ്ശി മുത്തുചിതറും പോലെ ചിരിക്കും മുത്തശ്ശി  മുറ്റത്തും തൊടിയിലും നടന്നു  തേടി മുറം നിറയെ വാരിക്കൂട്ടുന്ന മുത്തശ്ശി   രാമ രാജ്യത്തിന്റെ കഥ പറയും  രാമനെ സ്വപ്നം കാണും മുത്തശ്ശി  രായണയു വോളം രാമനാമം  രാമ രാമായെന്നു ജപിക്കും മൂത്തശ്ശി കർക്കിടക മാസം വന്നുകിൽ  മരുന്നു കഞ്ഞി തരും മുത്തശ്ശി പഴമൊഴി വാടി പതിരുകളൊക്കെ പറഞ്ഞു തന്നു പല്ലില്ലാ മോണ കാട്ടി  പാലൊളി വിതറുന്നൊരൂ മുത്തശ്ശി ഇശ്ശിയായി ഇല്ലൊരു അനക്കവുംമെനക്കവും  മുത്തശ്ശിയുടെ മുറിയിലിരുളിൽ മുക്കൂട്ടിൻ   മണം മാത്രമെ ഉള്ളല്ലോ അയ്യോ പാവം മൂത്തശ്ശി ജീ ആർ കവിയൂർ  11 07 2022

ഇനി ഉണ്ടാവുമോ

ഇനി ഉണ്ടാവുമോ  നീയെന്നുള്ളിന്റെ ഉള്ളിലെ  നീറുന്ന നോവിൻെറ പൂവാണ്  നിലാവിന്റെ നീലിമയായ് നിഴലായ് തണലായി മാറുന്നവല്ലോ  നിൻ രാമുല്ലകളുടെ സുഗന്ധമിന്നും  നീയറിയാതെ നിന്നെ വലംവയ്ക്കുന്നു  നീരദമണിഞ്ഞ മിഴികളിൽ കണ്ടുനിൻ നീങ്ങാത്തോർമ്മകളായ് പിന്തുടരുന്നുവല്ലോ യെന്നിൽ  ബാല്യ-കൗമാര ദിനങ്ങളുടെ മധുരമിനി  തിരികെ വരാത്ത നാളുകളൊരിക്കലും മറക്കാനാവാത്ത ദിനങ്ങളെ നാമിനിയെന്ന്  കാണുമെന്നറിയില്ലൊരു ജന്മമുണ്ടാവുമോ പ്രിയതേ!! ജീ ആർ കവിയൂർ  10 07 2022

याद पिया की आयेComposer : Bade Ghulam Ali Khanസ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

याद पिया की आये Composer : Bade Ghulam Ali Khan സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ പ്രിയതയുടെ  ഓർമ്മകൾ  വന്നു ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ ബാല്യകാലമുണർന്നു മറവികളിൽ നിന്ന് ഓമലെ യൗവനവും കടന്നകലുന്നെന്ന് വിരഹാർദമായി കുയിലും പാടി ഏകാന്തതയിൽ മനസ് പിടഞ്ഞു നീയില്ലാതെ നിദ്രകൾ പൊലിഞ്ഞുവല്ലോ ഹേ രാമാ പ്രിയതയുടെ  ഓർമ്മകൾ  വന്നു ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ ബാല്യകാലമുണർന്നു മറവികളിൽ നിന്ന് ഓമലെ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ 09 07 2022

സ്വയമീ ഞാനും

സ്വയമീ ഞാനും   ഇനയെറെ ചിന്തകളെനിക്കിനി  ഇഷ്ടമാടെ പറയട്ടെ സാക്ഷാൽ  ഇംഗിതമെല്ലാമറിഞ്ഞു അനുഗ്രഹിക്കാൻ  ഇക്ഷാകു  വംശജനാകും ദശരഥനന്ദനൻ  ദാസരഥിയുടെ ദയവുണ്ടായാൽ   ദാരിദ്ര്യദുഃഖങ്ങളൊക്കെ അകലുമല്ലോ ദമനപരവശനാക്കും ദശാസനനെ   ധ്വംസിച്ചിതു രാമ  ബാണത്താലഹോ നിസ്സഹായനാം ജഡായുവിൽ നിന്നും  ഗ്രേസിച്ചിതു സീതാ വിവരങ്ങളൊക്കെ  അഹന്തകളൊക്കെ കടൽ കടത്തി  ചിറകെട്ടി വാനരസേനയാലേ രാമൻ  വിഭീഷണനുമായി സഖ്യവുമായി  വിട്ടു കാലപുരിക്ക് ദുശാസൃനനെ  വീണ്ടെടുത്തിത്തു ജനകാത്മജയെ. വന്ന് അയോധ്യയിലെത്തി പട്ടാഭിഷേകനായ് ആ മരമീ മരം ജപിച്ചൊരു രത്നാകരൻ  ആത്മചൈതന്യമറിഞ്ഞു വാല്മീകിയായ്  അറിഞ്ഞു രാമനാമം പൊരുളൊക്കെ  അറിവോടെ ശ്രീരാമ പാദങ്ങളിലേക്ക് അർപ്പിക്കുന്നിതാ സ്വയമീ ഞാനും   ജീ ആർ കവിയൂർ  08 07 2022  

इस रंग बदलती दुनिया मेंये दिल है बड़ा ही दीवाना ഹസ്രത് ജയ്പൂരിയുടെ രചനയുടെ പരിഭാഷചിത്രം രാജ്കുമാർ (1964)

इस रंग बदलती दुनिया में ये दिल है बड़ा ही दीवाना  ഹസ്രത് ജയ്പൂരിയുടെ രചനയുടെ  പരിഭാഷ ചിത്രം രാജ്കുമാർ (1964) ഈ നിറം മാറുന്ന ലോകത്തിൽ ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2) ഈ മനസ്സു വളരെ ചഞ്ചലമാണ് പരിഭ്രമം അരുതതെ ഒട്ടുമേ അവ നിന്നോട് അപമരിയാത കാട്ടുമെ  നിഷ്കളങ്കന്റെ ഉദ്ദേശം ശരിയാവണമെന്നില്ല ഈ നിറം മാറുന്ന ലോകത്തിൽ ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2) തോളിൽ നിന്നും തല മാറ്റിടുക നിൻ ഈ സ്നേഹവും പ്രണയവും വേണ്ടയോട്ടുമെ  തോളിൽ നിന്നും തല മാറ്റിടുക നിൻ ഈ സ്നേഹവും പ്രണയവും വേണ്ടയോട്ടുമെ നടു കടലിലെ വഞ്ചിയെ കരുതുക നല്ലവണ്ണം കൊടുങ്കാറ്റിന്റെ ശക്തിയെ നമ്പാവുന്നതല്ല ഈ നിറം മാറുന്ന ലോകത്തിൽ ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2) എങ്ങിനെ ഞാൻ ദൈവത്തോട്  അറിവിന്റെ നില അറിയിച്ചു പിരിയും ആരെയുമില്ല എനിക്ക് വിശ്വാസം (2)  നമ്മൾ തൻ കണ്ണുകളിൽ ഒളിപ്പിക്കാം ഒരു വേള ഈശ്വരന്റെ ഉദ്ദേശം എന്താവുമോ  നമ്മൾ തൻ കണ്ണുകളിൽ ഒളിപ്പിക്കാം ഒരു വേള ഈശ്വരന്റെ ഉദ്ദേശം എന്ത

പ്രണയമേ (ഗസൽ)

പ്രണയമേ (ഗസൽ ) അവളെൻ കിനാവിലെ  മഞ്ചലിലേറി കടന്നകന്നു  സ്വരരാഗ സുന്ദര നിമിഷങ്ങളിൽ  ചാരുതയിലലിഞ്ഞു പോകുന്നുവല്ലോ മഴയുടെ കിണുക്കങ്ങളറിയാതെ  കാറ്റുകളുടെ മൊഴികളറിയാതെ  മിടിക്കുന്ന ഹൃദയമേ നീയെന്നെ എവിടെയെത്തിക്കുന്നുവോ   പൂവിതൾ കൊഴിഞ്ഞു  ഉണരുന്ന ഗന്ധത്തിൽ  പുഴയൊഴുകിയതറിഞ്ഞു  പുണരാനൊരുങ്ങുന്നുവോ പ്രണയമേ  ജീ ആർ കവിയൂർ  02 07 2022

നിനക്കു സ്വസ്തി

നിനക്ക് സ്വസ്തി  സ്മൃതി പദങ്ങളിൽ  സ്വപ്നങ്ങളൊരുക്കി  സ്വർഗ്ഗം തീർക്കും  സുസ്മേരവദനെ സുന്ദരി  സർഗ്ഗങ്ങളിനിയുമൊരുക്കാം  സംഗീത ശിൽപമേ സരണിക തീർക്കുമെൻ  സാരംഗിയിലിനിയും  സാരസ സായൂജൃത്തിൽ  സാമീപ്യമെന്നിലുണർത്തുന്നു സ്നേഹതീരമേ നിന്നിലലിയാൻ സുന്ദര കാവ്യങ്ങളൊരുക്കുന്നിതാ സിന്ദൂരവർണ്ണം തീർക്കുന്നു  സന്ധ്യകളും പുലരികളും  സ്വാഗതമോതുന്നു നിത്യം  സീമന്തിനി നിനക്ക് സ്വസ്തി  ജീ ആർ കവിയൂർ  01 07 2022