Posts

Showing posts from November, 2022

ചിത്രപതംഗം

ചിത്രപതംഗം  ചുറ്റുവിളക്കിന്റെ  ദീപ പ്രഭയിലായ് കണ്ടു ഞാനൊരു  ചിത്ര പതംഗത്തെ കാർത്തിക ദീപം പോലെ  മിഴികളിൽ വല്ലാത്ത തിളക്കം  നീയൊരു ദേവതയോ  അപ്സരകന്യകയോ  കണ്ടിട്ടും വീണ്ടും  കാണുവാനായ് കരൾ തുടിച്ചു  വല്ലാതെ  മനം തുടിച്ചു  ഒരു വാക്കു മിണ്ടാനായ് മൊഴിമുത്തു കേൾക്കാനായ് കാതോർത്തു വലം വച്ചു  വരും നേരം കണ്ടില്ല നിന്നെ  പിന്നെയൊരിക്കലും  ചുറ്റുവിളക്കിന്റെ  ദീപ പ്രഭയിലായ് കണ്ടു ഞാനൊരു  ചിത്ര പതംഗത്തെ ജീ ആർ കവിയൂർ  30 11 2022

നിൻ സാമീപ്യം

നിൻ സാമീപ്യം  എന്നിലെ എന്നിലായ്  നീ വിരിഞ്ഞോരു  മൗനസരോവരത്തിലെ  ഹൃദയകമലം പോലെ  എത്ര പറഞ്ഞാലും തീരില്ല  ഉള്ളിലെ അനുരാഗ  നദിയുടെ ഒഴുക്ക് , അത്  സാഗരത്തിനാഴത്തിലേക്കു  പടർന്നിറങ്ങിയ നേരം  അനർവജനീയമാം അസുലഭ അനുഭൂതി നിറച്ചു നിൻ സാമീപ്യം  ജീ ആർ കവിയൃർ 28 11 2022

രാഗം അനുരാഗമായി

രാഗം അനുരാഗമായി രാഗം അനുരാഗമായി മാറുമ്പോൾ ഋതുക്കളുടെ വർണ്ണങ്ങളായി തീരുമ്പോൾ പ്രാണൻ പ്രാണനിൽ ചേരുമ്പോൾ പ്രണവകാരമായി സംഗീതം സപ്ത സ്വരരാഗ വീചികൾ മുഴങ്ങുമ്പോൾ താളെ രാഗ ശ്രുതി ഉണരുമ്പോൾ  മൗനം വാചാലമാകുമ്പോൾ  സ്മൃതിയിൽ വിടർന്നൊരു കമലം സൂര്യരശ്മിയാൽ തിളങ്ങിയ നേരം  സ്വർണ്ണ വർണ്ണങ്ങളാൽ നിൻ  ശോഭയാൽ മനമാകെ തരളിതമായ് ശാന്തിയാൽ പടർന്നു അനുരാഗം രാഗ താളമായി  ജീ ആർ കവിയൂർ 28 11 2022

നോവിൻ ഗീതം (ഗസൽ)

നോവിൻ ഗീതം (ഗസൽ) ഏകാന്ത രാവുകളിലുടെ കഴിഞ്ഞുപോകവേ  ഒരിക്കലും തിരികെ വരാത്ത  നിൻ സാമീപ്യമൊർത്തിരുന്നു  എഴുതുകയായ് ഗസലിൻ  ഈണങ്ങളാൽ  കുരുത്തോരു  വാക്കുകളാൽ നോക്കിയിരുന്നു  മുകളിൽ മറയും നിലാവിനെ  നിൻ പദചലനങ്ങൾക്കായി   കാതോർത്തേറെ  നിദ്രാവിഹീനമാം രാവുകളിൽ  വിരഹനാം കവിയുടെ  മനസ്സറിഞ്ഞ് രാക്കുയിൽ  പാടി നോവിൻ ഗീതകം ജീ ആർ കവിയൂർ 27 11 2022

പങ്ക് വെയ്ക്കാം

പങ്ക് വെയ്ക്കാം  എന്നോട് പ്രണയം തോന്നുന്നുവെങ്കിൽ എല്ലാവരും അവരവരുടെ ദുഃഖം തന്നീടുക പങ്ക് വേക്കും തോറും ലാഘവമാകുമല്ലോ ഈ കരാർ തുടരാം ഇനിയും നിങ്ങൾക്കൊക്കെയായിട്ട് നിങ്ങൾ തൻ വേദന ഞാൻ  ഏറ്റുകൊള്ളുമ്പോൾ എനിക്ക്  നിങ്ങളെനിക്ക് എൻ്റെ പ്രണയത്തെ വിട്ടു തന്നീടുക എന്നോട് പ്രണയം  തോന്നുന്നുവെങ്കിൽ എല്ലാവരും അവരവരുടെ  ദുഃഖം തന്നീടുക എൻ്റെ പ്രണയത്തെ തന്നാൽ എൻ്റെ കണ്ണുകൾ നനയില്ല കണ്ണുകളിൽ ചിരി പടരും  ചുണ്ടുകളിൽ പുഞ്ചിരി മായുകയില്ല എന്നോട് പ്രണയം  തോന്നുന്നുവെങ്കിൽ എല്ലാവരും അവരവരുടെ  ദുഃഖം തന്നീടുക ജീ ആർ കവിയൂർ 27 11 2022

എന്റെ പുലമ്പലുകൾ -94

എന്റെ പുലമ്പലുകൾ -94 പ്രകാശം മറയുന്നേരം  കൂടെ സഞ്ചരിച്ച ഇരുൾ  ഗ്രസിക്കുന്നതും ചുറ്റിനും  സൂര്യൻ കയ്യൊഴിയുമ്പോൾ  ചിരാതുകൾ കത്തി നിൽക്കും  പൂർണ്ണമാകാത്ത കഥകളാണ് എന്റെ  ചിലപ്പോൾ പുഞ്ചിരിക്കും മറ്റു ചിലപ്പോൾ കണ്ണുനീർ പൊഴിക്കും അറിയില്ല എന്നിൽ ഇങ്ങനെ ഒക്കെ മറഞ്ഞു കിടക്കുന്നുവല്ലോ  കാഴ്ചകൾ പലതും വാങ്ങുന്നു  അവർക്ക് എന്നോട് പിണക്കമാണ്  എന്തെന്നോ കൂടെക്കൂടെ ഞാൻ  ദർപ്പണം മാറ്റുന്നു .. പ്രകാശം മറയുന്നേരം  കൂടെ സഞ്ചരിച്ച ഇരുൾ  ഗ്രസിക്കുന്നതും ചുറ്റിനും  ജീ ആർ കവിയൂർ 27 .11.2011

ആരും പറയാത്താ കഥ(ഗസൽ )

ആരും പറയാത്താ കഥ (ഗസൽ ) ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  നീ നദിയും ഞാനതിൻ തീരവും  ആശയുടെ തിരമാലകളാൽ  തീരത്തിൽ വന്നലയ്ക്കും  നുര പതയും തിരയുടെ  പ്രണയം തീരത്തെ തൊട്ടകലുന്നു   ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  ജീവിതമെന്നത് ഒന്നുമല്ല  എന്റെയും നിന്റെയും  ആരുമറിയാത്ത  ആരും കേൾക്കാത്ത   കഥയല്ലോ ഒരു പ്രണയത്തിൻ ഗസൽ പാടാം  മനസ്സിലുള്ളത് പറയും പോലെ  ജീ ആർ കവിയൂർ 26 11 2022

പ്രണയിക്കൂ (ഗസൽ)

പ്രണയിക്കൂ ( ഗസൽ ) പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് കണ്ണുകൾ തമ്മിൽ ഇടയുമ്പോഴെ അറിയുള്ളൂ കടലാഴങ്ങൾ  തിരയും തീരവും തമ്മിലുള്ള  തീരാത്ത ബന്ധത്തെ പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് അഴിഞ്ഞൂലയും കേശങ്ങൾ പഠിപ്പിച്ചു ഋതുക്കളെ കാവ്യ രചന  മിഴികളുടെ ചലനങ്ങൾ  അറിയിച്ചു അധരങ്ങളുടെ ആഗ്രഹം  പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് പറയേണ്ട നേരത്ത് പറയാത്തത്  ഇന്ന് ഗസലിലൂടെ പാടുന്നു  നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നുയെന്ന്  പ്രണയിക്കൂ പ്രണയിച്ചെങ്കിലെ  അറിയുള്ളൂ ജീവിതമെന്നത് മൗനത്തിൻ വിലയറിയുക  അനുരാഗം പൂക്കുന്നിടമല്ലോ  നെഞ്ചിൽ മിടിക്കും ഹൃദയത്തിൽ പ്രണയിക്കൂ പ്രണയിച്ചെങ്കിലെ അറിയുള്ളൂ ജീവിതമെന്നത് ജീ ആർ കവിയൂർ  26 11 2022

ഋഷഭ വാഹനാ ശംഭുവേ ശരണം

ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ  ഇരുപത്തിയെട്ടാമോണത്തിനു താളമേള കൊഴുപ്പൊടെ എടുപ്പുകാളകളേ വലിച്ചുകൊണ്ട്  എത്തിടുന്നു നിൻയരികിൽ ഭക്തജനങ്ങൾ നിൻ നടയിൽ  ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ വൃശ്ചികോത്സവത്തിനു  പന്തണ്ടുവിളിക്കുന്നു  ഉദ്ദിഷ്ട കാര്യങ്ങൾ ലഭിക്കുവാൻ  ഭജനമിരിക്കുന്നു നിന്നരികിൽ ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ മിഥുന മാസത്തിലായി  അൻപത്തിരണ്ടു കരയിൽ നിന്നും  പടയാളികളൊത്തുകൂടി  പടനിലത്ത് എത്തി  കല്ലുകെട്ടിച്ചിറയിലായി  ഓച്ചിറ കളി നടത്തുന്നു  ഋഷഭ വാഹനാ ശംഭുവേ ശരണം  ഓണാട്ടുകരയിൽ ഓച്ചിറയിൽ വാഴും  പരബ്രഹ്മ മൂർത്തേപരിപാലിക്കു ഞങ്ങളെ ജീ ആർ കവിയൂർ 25 11 2022  

ഗസൽ - ജീവിത യാത്രയിൽ

ഗസൽ - ജീവിത യാത്രയിൽ ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുമത് ആസ്വദിച്ചു നോക്കുക  ഞാനൊരു ഗസലായി മാറിയല്ലോ  നിങ്ങൾക്കു മുന്നിലായി സഖേ ഇനി അത് ആസ്വദിച്ചു ശ്രുതി ചേർത്ത്  നിങ്ങളാൽ ആവും വണ്ണം ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ   നീയതു കേൾക്കുന്നില്ലേയോ  ഹൃദയത്തിൻ മിടിപ്പായി  അതിൽ വിഷാദമുണരുന്നത് അറിയുന്നില്ലേ  ആ അവസ്ഥയിൽ ഒന്നു പാടുക ആസ്വദിക്കു  അനുഭവിക്കു ഹൃദയ സംഗീതമൊന്ന് ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുടെ പ്രണയമല്ലോ കാതോർക്കു എന്നോടൊപ്പമുള്ളതു കേൾക്കു അല്ലയോ പ്രിയനേ എനിക്കൊട്ടും വിരോധമില്ലതിന്  അതെനിക്ക് അറിയുവാൻ കഴിയുന്നുണ്ട്  നിനക്കെന്തു വേണമെന്നത് എല്ലാ വർണ്ണങ്ങളോടും കൂടി  നിങ്ങളാസ്വദിച്ചീടുക ജീവിതത്തിന്റെ യാത്രയിൽ  കൂടെ ഉണ്ടായിരിക്കുന്നത് കവിതയല്ലോ നിങ്ങളുമത് ആസ്വദിച്ചു നോക്കുക  ഞാനൊരു ഗസലായി മാറിയല്ലോ  നിങ്ങൾക്കു മുന്നിലായി സഖേ ജീ ആർ കവിയൂർ 23 11 2022

സ്വാമി ശരണം ശരണമേ

സ്വാമി ശരണം ശരണമേ ശരണം പൊന്നായ്യപ്പാ അയ്യപ്പാ ശരണം  ശരണം പൊന്നായ്യപ്പാ സ്വാമിയേ ശരണം  ദേവ ശരണം തരണം ദേവ ശബരിഗിരിശ ദേവ പരമ്പൊരുളേ  സ്വാമിയേ എന്നു വിളിച്ചു  വൃശ്ചികമൊന്നിനു  ഗുരുസ്വാമിയെ വന്ദിച്ചു  മാലയിട്ടെ സ്വാമി ശരണം ......  . വൃതം നോറ്റ്കെട്ടുനിറച്ചു  നടന്നു പതുക്കെ  ശരണഘോഷത്തോടെ  സ്വാമി ശരണം .... മനസ്സിൽ നീ മാത്രമെന്നു നിനച്ചു  മുങ്ങി നിവർന്നിതു പമ്പയിൽ  ബലിതർപ്പണത്തോടെ  പിതൃ സ്മരണ നടത്തി  സ്വാമി ശരണം .. ഗണപതിയെ വന്ദിച്ചു ഗണനായകന്റെ തുണയോടെ  ശരണകീർത്തനങ്ങൾ പാടി  മല ചവിട്ടി  സ്വാമി ശരണം .. നീലിമല കയറി അപ്പാച്ചിമേടും  ഇപ്പാച്ചിമേടും കടന്ന് ശബരി പീഠത്തിലെത്തി  പിന്നെ ശരംകുത്തിയിലെത്തി  ശരണം വിളിച്ചു മെല്ലെ  സ്വാമി ശരണം .. നാളികേരമുടച്ചു തൊട്ടു വന്ദിച്ച്  പതിനെട്ടു പടി കേറി കെട്ടുമായി  അയ്യനെ കണ്ടു മനം നിറഞ്ഞു  നെയ്യഭിഷേകം കഴിച്ച്  സ്വാമി ശരണം .. പരീക്ഷണം വച്ചു കന്നി  മൂലഗണപതിയേയും  നാഗ ദൈവങ്ങളെയും തൊഴുതു  മാളിക പുറത്തേക്ക് പോയി തേങ്ങയുരട്ടി   സ്വാമി ശരണം .. മണിമണ്ഡപവും തൊഴുതു  പറകൊട്ടി പാട്ട് നടത്തി  ഉണ്ണിയപ്പവും അരവണയും വാങ്ങി  സ്വാമി ശരണം ... സ്വാമി ശരണം  അയ്യനെ സ്മരിച്ച്  ശരണം വിളിച

മായാവ മാധവം

മായാവ മാധവം കുളിരണിഞ്ഞ പ്രഭാതവും  നീയില്ലാത്തൊരു ദിനങ്ങളും  എന്നെ വേട്ടയാടുന്നുവല്ലോ  അന്തരാത്മാവിൽ നോവു പടർന്നു  ഋതുക്കൾ വന്നു പോയല്ലോ  നെഞ്ചിലാകെ വിരഹം കൂടുകൂട്ടി  നീ നൽകിയകന്ന മധുര നോവുകൾ  എത്ര മറക്കാൻ ശ്രമിച്ചിട്ടും അകുന്നില്ല  എന്നിലെ നിന്നിലേക്ക് നയിക്കും  എന്തെന്നില്ലാത്ത അഭിനിവേശം  ഏഴു തിരിയിട്ട വിളക്കിൻ തിരിനാളം  എഴുതല്ലയീ മായാവ മാധവം ജീ ആർ കവിയൂർ  23 11 2022

നീ വന്നു സ്വാന്തനമായി

 നീ വന്നു സ്വാന്തനമായി  അഴലിന്റെ തീരത്ത് നിൽക്കുമ്പോൾ  അറിയാതെ നീ വന്നു സ്വാന്തനമായി  ഒരു കുളിർ കാറ്റായി തണലായി  ഒരു മൃദുതു തലോടലായി  നിന്നെ കുറിച്ച് പറയുവാൻ  എനിക്ക് നാവേറെയുണ്ടല്ലോ  എത്ര എഴുതിയാലും തീരാത്ത  കാവ്യമാണ് നീ കാവ്യമാണ് നീ അരികിലെത്തുമ്പോൾ  അകന്നു പോകുന്നുവല്ലോ  അഴിയാത്ത സന്തോഷം തന്ന്  എവിടെ നീ പോകുന്നു എൻ കവിത  നിത്യമെൻ വിരൽത്തുമ്പിൽ  വന്നു നൃർത്തമാടുക നീ  നേദിക്കാം നിനക്ക് ഞാൻ  കണ്ണീർ പൂക്കളാലർച്ചന  അഴലിന്റെ തീരത്ത് നിൽക്കുമ്പോൾ  അറിയാതെ നീ വന്നു സ്വാന്തനമായി ജീ ആർ കവിയൂർ 20 11,2022

വാഴാലിക്കാവു ഭഗവതിയെ

വാഴാലിക്കാവു ഭഗവതിയെ വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം പാഞ്ഞാളിലെ പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം  ഭാരതപ്പുഴയുടെ ഒരത്ത് വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന ഭഗവതിയെ വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും തുണക്കുന്നൂ ഭക്തരെയെന്നും   . അമ്മേ ഭഗവതി നീയെ തുണ വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം കുംഭമാസത്തിലെ അശ്വതി നാളിൽ അമ്മയുടെ പ്രീതിക്കായി  വേല കളിയുണ്ടെയിവിടെ അമ്മേ ഭഗവതി നീതന്നെ ആശ്രയം വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം മീനമാസത്തിലെ രേവതി നാളിലല്ലോ  അമ്മയുടെ പ്രതിഷ്ഠാദിനം ,  ദേവീക്കായ്  ദിവനവും ദാരികവധം പാട്ടു പാടി വണങ്ങുന്നുഭക്ത ജനങ്ങൾ  വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം മണ്ഡലക്കാലത്തു  കളമെഴുത്തു പാട്ടുമുണ്ടല്ലോ ദേവിക്കായ് അമ്മേ ഭഗവതി തന്നെ രക്ഷ  അമ്മേ ശരണം ദേവി ശരണം വാഴാലിക്കാവു വാഴുമ്മേ  ശരണം ശരണം ജീ ആർ കവിയൂർ 19 11 2022

മൗനരാഗം

മൗനരാഗം  മൗന രാഗമുണർന്നു  മധുരിമ പടർന്നു  മധുപനു അനുരാഗം  പൂവിനു പുഞ്ചിരി  നാണത്തിൻ അതിരുകൾ  കടന്നു , സ്വർഗ്ഗത്തേരേറി ഋതു രാജികൾ മാറിമറിഞ്ഞു  വസന്തം വന്നണഞ്ഞു  കതിരവൻ്റെ ചുംബനത്താൽ  താമരപ്പെണ്ണിനു ചാഞ്ചാട്ടം  മാനത്തു മഴമേഘങ്ങൾ വന്നണഞ്ഞു  മാരിവിൽ കാവടിക്കൊപ്പം മൈലാടി  മനരമൊരു മായികമാം  അനുഭൂതിയിലായി  വിപഞ്ചിക കേണു  മുരളിക പാടിയാനന്ദം  ജീ ആർ കവിയൂർ  19 11 2022

പറയാതിരിക്കുക വയ്യ

പറയാതിരിക്കുക വയ്യ  പറയാതിരിക്കുക വയ്യയെനിക്ക് പറയാതെ പോയ പ്രണയമേ  പലവുരുനാവിൽ തുമ്പിൽ വന്നു  എങ്കിലും പറയാൻ മറന്നു പോയ് പതിനാലാം രാവിന്റെ പടിമുറ്റത്ത്  പാലൊളി വിതറും നിൻ അമ്പിളി മുഖം  കണ്ടു മോഹിച്ചു പോയി  അലയടിക്കും കടലിനെ കണ്ടത് മുതൽ  മനസ്സിൽ തിരയടിക്കുന്നുവല്ലോ മറക്കാനാവാത്ത നിന്നോടുള്ള  മൊഴിമുട്ടി നിൽക്കും വാക്ക്  പ്രണയം പ്രണയം പ്രണയം  ജീ ആർ കവിയൂർ  18 11 2022

ഋതു വർണ്ണം

ഋതു വർണ്ണം  ഋതു വർണ്ണ ശോഭകൾ  മാറിമറിഞ്ഞു  ഫാൽഗുണമാസം വരവായി  വസന്ത ദേവൻ വന്നണഞ്ഞു  കിളികൾ പാട്ടുപാടി വരവേറ്റു  മാൻപേടയും മയിലുമാനന്ദ നൃത്തമാടി  ഭൂമിദേവിയവൾ പുഷ്പണിയായി  വൈശാഖ മാസം വന്നുചേർന്നു  പൂക്കൾ കരിഞ്ഞു  പുഴയും കുളവും വറ്റിവരണ്ടു  വേഴാമ്പൽ കേണു തുടങ്ങി  ഭൂമിദേവിയവൾ വിരഹണിയായി  ആഷാഢമാസം വന്നണഞ്ഞു  മാനമിരുണ്ടു മനം തുടിച്ചു  വർഷകാലം വരവായി  വാനവിൽക്കാവടിയാടി നേരം  മയൂരങ്ങൾ പീലി വിടർത്തിയാടി  കണ്ണുനീർ കണം പോലെ  വാനം പെയ്തു നിറച്ചു  ഭൂമിദേവിയവൾ കുളിരണിഞ്ഞു  ശ്രാവണമാസം വന്നണഞ്ഞു  ഹേമന്തം വരവറിയിച്ചു  ശ്രുതി ചേർത്തു പാടും  കിളികൾ പോയി മറഞ്ഞു  ചില്ലകൾ ഇലകൊഴിച്ചു  മഞ്ഞു പെയ്തു കുളിരേറി  കൈകൾ നീണ്ടു തീയിനായി  ഭൂമിദേവി അവൾ കുളിർകാഞ്ഞു  ഋതുക്കൾ വന്നു പോയി  രാവും പകലും മാറിമാറി  ജീവിത ബാല്യ കൗമാരങ്ങൾ  പിന്നിട്ടു വാർദ്ധക്യവും വന്നുചേർന്നു  കവിയതു കണ്ടു പാടി ഋതുവർണ്ണം  ജീ ആർ കവിയൂർ  17 11 2022

ചില സത്യങ്ങളോ ?!

ചില സത്യങ്ങളോ ?! വേദന എപ്പോഴാണ് ശമിക്കുക  മുറിവുകളിൽ കൈ വെയ്ക്കാതിരിക്കുമ്പോൾ  ഒരുപാട് കലഹിക്കാറുണ്ട് പരസ്പരം  എന്തെന്നോ സ്നേഹമുള്ളിടതല്ലേ പിണക്കവും പരിഭവവുമുണ്ടാവു അവനോട് സംസാരിച്ചിരുന്നിട്ട് സമയം പോയത് അറിഞ്ഞതേയില്ല, സന്തോഷം  കേട്ടിരിക്കാൻ ഇനി അവനില്ല  എന്നാണ് ദുഃഖം  ജീ ആർ കവിയൂർ  16 11 2022

മറന്നങ്ങു പോയല്ലോ

കനവിന്റെ താക്കോൽ  പഴുതിലൂടെ വന്നു നീ  തന്നകന്ന പ്രണയാക്ഷരങ്ങൾ  കുറിക്കുവാനൊർത്തതൊക്കെ  മറന്നങ്ങു പോയല്ലോ  പാടാനൊരുങ്ങിയ  പാട്ടിന്റെ പല്ലവിയുടെ ശ്രുതിയായ് ലയമായ് നീ മാറിയപ്പോൾ  മാലയിട്ടു മലർ മാലയിട്ടു  ഹൃദയ ക്ഷേത്രത്തിലെ  ദേവതേ നിനക്കായ് ആആആആആആ കനവിന്റെ താക്കോൽ  പഴുതിലൂടെ വന്നു നീ  തന്നകന്ന പ്രണയാക്ഷരങ്ങൾ  കുറിക്കുവാനൊർത്തതൊക്കെ  മറന്നങ്ങു പോയല്ലോ  ജീ ആർ കവിയൂർ

കാണുന്നുണ്ടോ

പ്രണയമഴ നൂലുകളാൽ ബന്ധിച്ചു  വാനത്തെയും ഭൂമിയെയും  പ്രകൃതി പുഞ്ചിരി തൂകി  ഇലയും പുൽക്കൊടിയും  അതറിഞ്ഞു കോരിത്തരിച്ചു  കിളി കുലജാലങ്ങൾ പാട്ടുപാടിയാടി  അരുവികൾ കളാരവമുയർത്തി  കാറ്റുമൂളിയകുന്നു  മലമടക്കുകൾ പുഷ്പിച്ചു  കരിവണ്ടുകൾ തേൻ നുകർന്നു  പൂക്കൾക്കു ചുറ്റും പാറി  മണ്ണു മണമറിയിച്ചു  മനസ്സതു കണ്ടനുഭൂതിയാൽ  ആനന്ദതുന്തിലമായി  എങ്ങും സന്തോഷം കളിയാടി ഋതു വർണ്ണ രാജികൾ മാറിമറിയുന്ന കാഴ്ചകൾ  നീയും  കാണുന്നുണ്ടോ ജീ ആർ കവിയൂർ  16 11 2022

കനവ്

കനവ് കനവിന്റെ വാതായനങ്ങളിലൂടെ  മലകളും സമാന്തരങ്ങളിലൂടെ യാത്ര തുടർന്നും മെല്ലെ മെല്ലെ  സന്ധ്യകളുടെ പിറകിൽ നിന്നും  താഴ് വാരക്കാഴ്ചകൾ കണ്ടു  ഒഴുകി അകലും പുഴയും പുഴുവും പഴുതില്ലാത്ത ജനിമൃതികളും  ഇല പൊഴിഞ്ഞ ശിഖരങ്ങൾ  ശിശിരത്തിൽ പിടിയിലേക്ക് അമരുമ്പോഴായി മജ്ജയോളം  തണുപ്പ് അരിച്ചിറങ്ങി  അകലെ ചക്രവാളത്തിൽ  മേഘങ്ങളും കടലുമിണ ചേർന്നു വിരഹവുമായി അലയടിച്ച് കരയോട് കഥ പറഞ്ഞയകലുന്നു  ആകർഷണം ഘർഷണങ്ങളായി  മിന്നൽ പിണരുകൾ പാഞ്ഞു  വീണ്ടും ഗ്രീഷ്മ കിരണങ്ങൾ  ചുംബിച്ചകന്നു ഇലകൾ  മഞ്ഞിച്ചു തവിട്ടു നിറമാർന്നു  പൊഴിഞ്ഞു വരുന്നു  ആകാശ നീലിമയ്ക്കു  മേഘ ശീലകൾ  ഞൊറിഞ്ഞടുത്തു  കാറ്റ് ചുരങ്ങൾ താണ്ടുമ്പോൾ  മലമുകളിലൂടെ  സഞ്ചാരം തുടർന്നൊരു  അവധൂതനെ പോലെ  തിരമാലകളിൽ നിന്നും  ഉയർന്ന സൂര്യ ബിംബം  വീണ്ടും പ്രഭാതഭേരിയുമായി  കിളിജാലങ്ങൾ ചിറകടിച്ചു  മനസ്സ് ഇന്ദ്രിയങ്ങളുടെ  കടിഞ്ഞാൺ തേടി  കൈകൂപ്പി നിവൃതിയിലാണ്ടു  മൗനത്തിലാഴ്ന്നിറങ്ങി  വികൃതമാർന്ന രൂപങ്ങൾ  പ്രകൃതിയുടെ പ്രഹേളികകൾ  തുടർന്ന് പെട്ടെന്ന് ഉണർന്നു  ശാന്തമായ ലോകത്തിലേക്ക്  ജീ ആർ കവിയൂർ  15 11 2022

നീയാണ് നീയാണ്

നീയാണ് നീയാണ്  ഇനി എന്തുണ്ട് ഈ ഹൃദയ ക്ഷേത്രത്തിൽ  നീയല്ലാതെ മറ്റെന്ത്  നീയല്ലാതെ എന്ത് ദേവത  തുറന്നു നോക്കുക  അല്പമെങ്കിലും  സന്ദേഹം ഉണ്ടെങ്കിൽ  നീയാണ് നീയാണ് നീ മാത്രം  നൊമ്പരം കൊണ്ട്  പമ്പരം പോലെ ചുറ്റും  നോവിന്റെ മരുന്ന്  നീയാണ് നീയാണ് നീയാണ്  വിരഹത്തിൻ വേദനകളിൽ  പാടാനൊരുങ്ങും  പാട്ടിന്റെ പല്ലവി  നീയാണ് നീയാണ്  നീയാണ് നീ മാത്രം  ജീ ആർ കവിയൂർ 14 11 2022

പാർവണത്തിങ്കളെ

പാർവണത്തിങ്കളെ  പാർവണത്തിങ്കളെ  പോരാമോ എൻകൂടെ  പാലോളി വിതറും  പുഞ്ചിരിയാലെ നീയെന്നെ പാട്ടിലാക്കല്ലേ പുന്നാരെ പാട്ടിന്റെ പല്ലവിയൊന്നു  ഓർത്തോർത്തു പാടാനായി  പലവട്ടം ഒരുങ്ങിയപ്പോൾ  പദമാകെ മറന്നല്ലോ നിൻ  പഞ്ചാര വാക്കിൽ മയങ്ങിയല്ലോ  പിണങ്ങിയോ നീ പോയി മറഞ്ഞു  പയ്യാരം പറയാതെ  പാലഞ്ചും പ്രണയമേ  പവിഴ കൊടിയേ  പോരിക പോരുക  പാർവണത്തിങ്കളെ  ജീ ആർ കവിയൂർ 14 11 2022

നിന്നോർമ്മകൾ

നിന്നോർമ്മകൾ  നിന്നോർമ്മകൾ  തേനലയായി  മൂളി അകലും നേരം മനസ്സിലാകെ തേരോടും ഉത്സവമേളം  തിടമ്പേറ്റി  പഞ്ചാംമരം വീശി അടിക്കും  പഞ്ചാരിമേള കൊഴുപ്പ്  ചെവിയാട്ടി നിൽക്കും  കൊമ്പന്റെ നെറ്റിപ്പട്ടത്തിൻ തിളക്കവും തീവട്ടിയുടെ ഒലിയിൽ  മൂക്കുത്തിയുടെ  അഴകാർന്ന് തെളിമയും എന്നിലാകെ പഞ്ചശരന്റെ അമ്പുകുണ്ടപോലെ  അഴകിന്റെ ആഴങ്ങളിൽ പുഞ്ചിരി മത്താപ്പിൻ  പൂത്തിരിയുമെന്നിൽ  കുളിർ കൊരുന്നുവല്ലോ മായാതെ നിൽക്കണേ  എന്നുമെൻ കനവുകളിൽ   ജീ ആർ കവിയൂർ 14 11 2022

യാത്ര തുടർന്നു

യാത്ര തുടർന്നു  നെഞ്ചിലേറ്റിയ ഓർമ്മകളാൽ സമാന്തരങ്ങളിലൂടെ നീങ്ങിനിരങ്ങിയ  വേളയിലറിയാതെ  പോയി പോയ കാലത്തിൻ  സ്മൃതികൾ ഉണർന്നു ചിതറിമെല്ലെ  തുറന്നിട്ട വാതായനങ്ങളിലൂടെ  പ്രണയം തേടിയ വേളകളുടെ  കുളിർമയാർന്ന നിമിഷങ്ങൾ  തറവാട് മുറ്റവും കടന്ന്  ഇലപൊഴിയും അരയാലിൻ ചുവട്ടിൽ നിൽക്കുമ്പോയി കണ്ടവളും അവനും അവരുടെ രണ്ടു കുട്ടികളും  അമ്പലപ്പടി കയറുന്നു  അവൾ കാണാതെമെല്ലെ  കണ്ണുകൾ തുടച്ചു  തിരികെ നടന്നതുമൊർത്തു  കൊണ്ടിടനാഴിയിലൂടെ  വിഷാദം നിറഞ്ഞു എങ്ങോട്ടോ ലക്ഷ്യമില്ലാതെ  പ്രകൃതിയുടെ കരലാളനങ്ങളറിഞ്ഞ പ്രവാസത്തിൻ വാസത്തിലേക്ക്  യാത്ര തുടർന്നു  ജീ ആർ കവിയൂർ 14 11 2022

ഗതകാലത്തിലുടെ

ഗതകാലത്തിലുടെ ദുരിതങ്ങൾ താണ്ടി  ജീവിത യാത്രകളിൽ  നിഴൽ പടരും തെക്കിൻ കാടുകളും കടന്ന്  പച്ച നെൽ വിളയും  പാടവരമ്പത്തിലൂടെ  നീ വരും കാത്ത്  ഏറുമാടത്തിൽ  കാത്തിരുന്നു , ഇന്നുമെൻ  ഓർമ്മകളുടെ പിന്നോക്ക  നടത്തത്തിൽ കൗമാരക്കാരനായി  കൊയ്ത്ത് ഒഴിഞ്ഞ പാടത്തിൽ  കാൽപന്ത് തട്ടി കളിച്ച നേരം  നിന്നൊളി കണ്ണേറുകളുടെ  പുഷ്പ ശരമേറ്റ്  ഉള്ളൊന്നു കാളിയതും  സന്ധ്യകൾ നിനക്കായി  കാത്തു നിന്നു ചെമ്മാനച്ചോടും  വിജനമാം ഇടത്ത് ചീവീടുകളുടെ സംഗീതവും , എന്നിലുണർന്ന  കവിതകളും എല്ലാം  നിന്നെക്കുറിച്ചായിരുന്നു  പിറകോട്ട് മറക്കാത്ത എടുകൾ പിന്നിട്ട്  നാലുമണി വിട്ടു നാം പാടവരമ്പത്തിലൂടെ  കഥ പറഞ്ഞു നടന്ന ബാല്യകാലത്തിലേക്ക്  വീണ്ടും പോകാനാവാതെ ,  ഈ പൂമരച്ചോട്ടിലിരുന്നു  ഗതകാല യാത്ര നടത്തി മടങ്ങി  ജീ ആർ കവിയൂർ  12 11 2022

കവിത വിരിഞ്ഞതോ

കണ്ണൻ  വന്നെൻകാതിൽ കഥ പറഞ്ഞതോ  കനവിലെന്നപോലെന്നിൽ കവിത വിരിഞ്ഞതോ കാർമേഘവർണ്ണവും  കായാമ്പൂവിൻനിറവും കണ്ണൻ്റെ മേനിയിൽനിന്നും കവർന്നെടുത്തതോ കുയിൽ പാടും പാട്ടും കാറ്റ് വന്നു മുളം തണ്ടിൽ കാംബോജിയുണർത്തിയതും കണ്ണൻ്റെ മുരളികയിൽ നിന്നും കട്ടെടുത്തതോ കണ്ണൻ്റെ കണ്ണ് ചുവന്നത് കളിമണ്ണ് തിന്നിട്ടോ കമലദലം ചുവന്നത്  കണ്ണൻ്റെ ചുണ്ട് കണ്ടിട്ടോ ജീ ആർ കവിയൂർ 12 11 2022

മടക്കത്തിന് ഓർമ്മ

മടക്കത്തിന് ഓർമ്മ  ഒഴിഞ്ഞ കീശയും  നിറഞ്ഞ കണ്ണും  കനമേറിയ മനസ്സുമായി  ബന്ധങ്ങളുടെ ആഴമളന്ന്  മടക്കത്തിന് വേദനയുമായി  മലയും പുഴയും പല  കൺ കാഴ്ചകളും  കടന്ന് ജീവിതത്തിൻ രണ്ടറ്റം  കൂട്ടിമുട്ടിക്കുന്നതിനായി  സമാന്തരങ്ങളിലേറി യാത്ര തുടർന്നു ഇനി  എന്നാണാവോ മടക്കമെന്നറിയില്ല  ഒരു ചാണും അതിനു താഴെ  നാലു വിരക്കിടയുടെ  തിരുശേഷിപ്പിനായി  നാടും വീടും നഗരങ്ങൾ വിട്ട് പച്ച മണ്ണിന്റെ മണവും വിട്ടകന്ന് പ്രവാസത്തേക്കു മടങ്ങുമ്പോൾ ഇനിയെന്ന് മടങ്ങുവാനാവുമെന്ന ചിന്തയോടെ താളം തള്ളി നീങ്ങിയ വണ്ടിയിലിരുന്ന് ചിന്തകൾ നീണ്ടു  കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ മടക്കത്തിനായി എന്തെന്നില്ലാതെ  തുടിച്ചു ഉള്ളകം ജീ ആർ കവിയൂർ 12 11 2022

എവിടെ നീ

എവിടെ നീ നിൻ്റെ ഓർമ്മകൾ പേറി തിക്കി തിരക്കി നഗരവും കടന്നു കെട്ടിപെറുക്കി താള മേളത്തോടെ  സമാന്തരത്തിലുടെ നീങ്ങും യാത്രകൾക്ക് അവസാനം തെങ്ങിൻ തലപ്പുകൾ നെൽവയലുകൾ പുഴയും മലയും താണ്ടി നിൻ വേരുകൾ അന്വേഷിച്ചു തറവാട് മുറ്റത്ത് കേറുമ്പോൾ  കാതോർത്ത് പടികൾ കയറവേ മൗനം  തളം കെട്ടി നിൽക്കും കൊലായും മുങ്ങി കുളിച്ചു ഉല്ലസിച്ച നീ ഇല്ലാത്ത കുളവും നിനക്കായി ഒരുക്കിയ ചായ ആറി തണുത്തപ്പോൾ നിന്നെ  തിരക്കി എല്ലായിടത്തും  പാടവരമ്പിലൂടെ മൗനം പൂക്കും തേവി കൂടിയിരിക്കും കാവും വള്ളികളിൽ ഉയലാടും അണ്ണാര  കണ്ണന്മാർ തത്തി കളിക്കും ഇടവും കടന്നു അവസാനം നീ നിത്യം പോയിവരുംമധുരം നിറഞ്ഞു  പതയും  ഇടത്തെത്തിയിട്ടും ഇല്ല എവിടെയുമില്ല ഇന്നും അത് എനിക്ക് ഉൾ കൊള്ളാനാവുന്നില്ല എന്നെ വിട്ടു നീ വിളിക്കപ്പുറത്തേക്കുള്ള ലോകത്ത് പോയി മറഞ്ഞുവെന്ന് .... ജീ ആർ കവിയൂർ 11 11 2022

എൻ്റെ പുളമ്പലുകൾ 93

എൻ്റെ പുളമ്പലുകൾ 93 വിത്തുകൾ വിതച്ചാലല്ലോ  അങ്കുരിക്കുള്ളല്ലോ മുളകൾ  തിരക്കിയാൽ അല്ലേ വഴിയറിയൂ  ഭീതിയുള്ളവരല്ലോ കരയ്ക്ക് നിൽക്കൂ  വെള്ളത്തിലിറങ്ങിയാലല്ലെ  നീന്തുവാനാകൂ നീന്തി തുടിക്കുവാൻ  ശേഷിയുള്ളവർക്കല്ലേ  നീന്തുവാനാവു ജയിക്കുന്നവർക്കല്ലേ  തോൽക്കുവാനുള്ള  ധൈര്യം ഉണ്ടാവും  ജീ ആർ കവിയൂർ 11 11 2022

ഓർമ്മകളുടെ പിൻ നടപ്പ്

ഓർമ്മകളുടെ പിൻ നടപ്പ് ഇലപൊഴിച്ചു പടിയിറങ്ങുന്ന  ഹേമന്തത്തിനൊപ്പം  വിരഹ വേദനയോടെ  ശിശിരത്തിലേക്ക്  നടന്നിറങ്ങിയ ചില്ലകൾ  കണ്ട മനസ്സ് ഓർമ്മകളിലേക്ക്  ആഴ്ന്ന് ആഴ്ന്നിറങ്ങി  പുഴയിലൂടെ കൊതുമ്പു വെള്ളം  തുഴഞ്ഞ് മീൻ വലകളിട്ടു നടന്ന  ബാല്യകൗമാരങ്ങളിനി വരില്ലല്ലോ  ജീവിതയാനത്തിൻ വേഗത  കുറയുന്നത് പോലെ  വേഗത കൂടിയ വണ്ടി  പലയിടത്തും നിർത്താതെ  പാഞ്ഞു , നാടും നഗരവും  ഊഷര ഭൂമികളും കടന്ന്  കണ്ണുകളിൽ ഉറക്കം  സ്വപ്നം തേടുമ്പോൾ പുലരുമ്പോൾ കൺകാഴ്ചകളിൽ മലയും പുഴയും തെങ്ങുകളുടെ തലയെടുത്തു നിൽക്കുന്നു  കൊഴിഞ്ഞ ദിനങ്ങളുടെ  ഓർമ്മകൾ വീണ്ടും  അയവിറക്കിമെല്ലേ  ഒരു ദീർഘനിശ്വാസം വിട്ട് കാത്തിരിപ്പ് അവർക്കുള്ള  വാങ്ങിനിറച്ച പെട്ടിയെ നോക്കി  പുഞ്ചിരിച്ചു  ജീ ആർ കവിയൂർ  10 11 2022

ഓർമ്മ വർഷം (ഗസൽ)

ഓർമ്മ വർഷം (ഗസൽ) സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  നിന്നോർമ്മ നൽകുന്ന  സ്വരരാഗ വർണ്ണത്തിൻ രാഗഭാവം  മനസ്സിന്റെ ഉള്ളിലൊരു തനിയാവർത്തനത്തിനൻ  താളലയം  സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  നിൻ സാമീപ്യത്തിൻ ലഹരിയെ കുറിച്ച്  എത്ര എഴുതി പാടിയാലും തീരാത്ത മധുര നോവ്  തീരാത്ത മധുര നോവ്  സായന്തനത്തിൻ  പെയ്തൊഴിഞ്ഞ മഴയ്ക്ക്  മേഘമല്ലാറിൻ  ശ്രുതിമധുരം  ജീ ആർ കവിയൂർ 08 11 2022

ശിശിരത്തിലായ് ഗസൽ

ഗസൽ - ശിശിരത്തിലായ് ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  ആരാരുമറിയാതെ  മധുര നോവ്  ഉള്ളിലൊതുക്കിയ നേരം  എവിടെയോ നിന്നോരു  ഗസൽ വീചികൾ  മനസ്സിന്നു കുളിരേകി  ആആആആആ ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  വേദിയിലായി ഗസലിൻ വേദിയിലായി  പാടാൻ കൊതിക്കുമാ പാട്ടിൻ ശ്രുതിയിൽ  വേദനയോ വിരഹ വേദനയോ  ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  നിലാവിന്റെ കരങ്ങൾ തൊട്ടകലും  ആഴിയുടെ മൊഴികളിലും അറിഞ്ഞു  വല്ലാത്ത മധുര നോവ്  തീരത്തിനറിയാം മധുര നോവ്  ശിശിരത്തിലായ് നിന്നോർമ്മകൾ പൊഴിയുന്നു  മഞ്ഞുപോലെ സഖി  ജീ ആർ കവിയൂർ 08 11 2022

രാവുകളിൽ (ഗസൽ )

രാവുകളിൽ (ഗസൽ ) ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  തിരിഞ്ഞും മറിഞ്ഞും  കിടന്നിട്ടും  നിൻ സാമീപ്യമറിഞ്ഞു  മുറിയാകെ മുല്ലപ്പൂവിൻ  ചാരു ഗന്ധം  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  പതചലനത്തിനു കാതോർത്ത് കിടന്നു  സ്വപ്നാടനം നടത്തുവാൻ   എവിടെനിന്നോ കൊലുസ്സിൻ  കിലുക്കങ്ങൾ കേൾക്കായി  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു   തുറന്നിട്ട ജാലക  വാതിലിൽ നിന്നും  കാറ്റു മെല്ലെ മൂളിയടുത്തു  നിൻ പരിരമ്പണത്തിൻ  മൃദുലതയുടെ ഓർമ്മയാൽ  കുളിർ കോരി മെയ്യാകെ  ഇമയടയാത്ത  രാവുകളിൽ  അവളുടെ ഓർമ്മകൾ  എന്നെ വേട്ടയാടുന്നു  ജീ ആർ കവിയൂർ 07 11 2022

അല്ലയോ താജ്

അല്ലയോ താജ്  വെണ്ണക്കല്ലിൽ തീർത്ത  പ്രണയകുടീരമേ നിന്നിൽ  ഉറങ്ങുന്നവല്ലോ മുംതാസിന്റെയും ഷാജഹാൻ ചക്രവർത്തിയുടെയും  പാർത്ഥിക ശരീരങ്ങൾ  യമുന തൻ തീരത്ത് തിളങ്ങുന്ന പ്രണയത്തിൻ വെണ്മയാം താജേ നിനക്കു വേറൊരു വിളിപ്പേരുണ്ടന്നു തേജോ മഹലെന്ന് പറയപ്പെടുന്നു പരമശിന്റെയും പാർവതിയുടെയും പ്രണയത്തിൻ കൊട്ടാരമെന്ന്   ഇനി ഇതുപോലൊരു മഹൽ പണിയുവാതിരിക്കാൻ ഷാജഹാൻ ചക്രവർത്തി ശില്പിയുടെ കൈവെട്ടാൻ ഒരുങ്ങിയപ്പോൾ  അവസാന ആഗ്രഹം സാഫല്യമന്നൊണം താഴിക കുടത്തിൻ മുകളിലേറി ആരും കാണാതെ  ഉളിപ്പാട്  വീഴ്ത്തിയതിനു പിന്നാലെ  എല്ലാ മഴയെത്തും കണ്ണുനീർ വാർക്കുമ്പോലെ മുംതാസിന്റെ കുടീരത്തിലേക്കുതുള്ളികൾ വീഴുമത്രേ  ഇങ്ങനെ പല കഥകളും  പ്രചരിച്ചു പോരുന്നത്  സത്യമോ മിഥ്യയൊന്നറിയില്ല  എങ്കിലും നിന്റെ തലയുയർത്തി നിൽപ്പ് കാണുമ്പോൾ പ്രണയമെത്ര ഉന്നതമാണെന്ന് അറിയുന്നു  ജീ ആർ കവിയൂർ  07 11 2022

കണ്ണുകൾ തേടി

കണ്ണുകൾ തേടി  വാനത്തു വിരിഞ്ഞ  പൂവിൻ ചാരുത  പകർന്നു മണ്ണിലും  പൂത്തു നിൽപ്പു  കടലിനുമാകാശത്തിനു ഇടയിൽ നിന്നും വിടർന്നു  രവിപുഷ്പം കണ്ടു മനം തുടിച്ചു  ആഴിയുടെ തിരമാല കണക്ക്  മേഘരാജികൾ ചിത്രം വരച്ചു  തീരത്ത് നിന്നു കണ്ടവർ  ആനന്ദത്തിലാഴുന്നു  ഇലകൊഴിച്ച ശിശിരക്കുപ്പായ അണിയാനൊരുങ്ങി ചില്ലകൾ . വീണ്ടും വരവായി  വസന്തത്തിനൊരുക്കങ്ങൾ  ആലസ്യം വിട്ടൊഴിഞ്ഞു  നീലിമയാർന്ന വാനത്തിൻ  നിറങ്ങളൊപ്പിയെടുത്തു   നറു പുഷ്പങ്ങൾ  കാറ്റിന് സുഗന്ധത്തിനു തേയിലയുടെ പച്ചമണം  സൂര്യകിരണങ്ങളരിച്ചിറങ്ങി  കാടിൻ ഇടവഴികളിൽ സ്വർണ്ണ ശോഭ തെളിഞ്ഞു  ഇലകൾക്ക് ചുവന്നു പിന്നെ മഞ്ഞയായി  കൊഴിയുമ്പോഴും  മനസ്സിലെ പ്രണയം  തീരത്ത് വരച്ചതിൻ തീവ്രതമായിച്ചിട്ടു കടൽ വ്യഗ്രതയോടെ  വീണ്ടും വന്നു പോയി  തൻെറ പ്രണയം കരയോട്   അറിയിച്ചയകുന്നു  മഴമേഘങ്ങൾ മലമുകളിലെറിയകന്നു  ഇല അടർന്നതറിയാതെ വിരഹത്തിൻ വർണ്ണന വായിച്ചു മയങ്ങി ചാരുബെഞ്ചിൽ  കവിത ചേക്കേറിയ നേരം  യാത്രകളുടെ ജാലകക്കാഴ്ച കണ്ടു  തീരും  മുമ്പേ എത്തിച്ചേർന്നു വണ്ടി  ഉദര നിമിത്തം നഗരത്തിലേക്കായി  കണ്ണുകൾ പരതിയവനെ ജീ ആർ കവിയൂർ  07 11 2022

കോട്ടയിത് കോട്ട ചെങ്കോട്ട

കോട്ടയിത് കോട്ട ചെങ്കോട്ട പതിനേഴാം നൂറ്റാണ്ടിൽ  ഷാജഹാൻ ചക്രവർത്തിയാൽ  നിർമ്മിച്ചിരുന്നു ഇരുനൂറ്റിയമ്പത്താറ് ഏക്കറിൽ സ്ഥിതി ചെയ്യുമീ നിർമ്മിതി  ചുണ്ണാമ്പ് കല്ലിൽ തീർത്തിരുന്നു  പിൽക്കാലത്ത് പുതുക്കിപ്പണിതിൽ  ബ്രിട്ടീഷുകാർ അതിനെ ചുമന്ന ചായം  പൂശിയെന്നു പറയപ്പെട്ടു അന്നുമുതൽ   ചെങ്കോട്ട എന്ന് അറിയപ്പെടുന്നു  ഇതിനെ കിലായേ മുബാറക്  എന്നായിരുന്നു നാമം  കോഹിനൂർ രത്നഘജിതമാം  സിംഹാസനം അലങ്കരിച്ചു വച്ചിരുന്നത്  ഇവിടെയായിരുന്നു അത്രേ  അവസാനമായി അതിലിരുന്ന് ഭരിച്ചത് നാദിർഷ  , പിൽക്കാലത്ത് ബ്രിട്ടീഷുകാർ  കൈക്കലാക്കിയീ അമൂല്യ രത്നത്തെ    ലാഹോറിലേക്ക് തിരിയുന്ന പാത ചെങ്കോട്ടയുടെ കവാടത്തിനു  ലാഹോരി ഗേറ്റ് എന്നറിയപ്പെട്ടു  ഇതിനുമുകളിൽ അല്ലല്ലോ നെഹ്റു ജി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി ദേശീയ പതാക ഉയർത്തിയത്  കോട്ടയുടെ പിന്നാമ്പുറത്തുകൂടി  യമുന ഒഴുകിയിരുന്നു ആ ഭാഗത്തുള്ള  കവാടത്തിന് വാട്ടർ ഗേറ്റ് എന്നുപേരും   കാലാന്തരേ  വറ്റിവരുണ്ട് കിടക്കുന്നു  മുകളരും മറാട്ടയും വാണിരുന്നുയീ കോട്ട തലയിൽ ഉയർത്തി നിൽക്കുന്നു ചരിത്ര പൈതൃകമായി പഴയ ദില്ലിയിലായി  കോട്ടയിതു ചെങ്കോട്ട ജീ ആർ കവിയൂർ 05 11 2022

वो दिल ही क्या तिरे मिलने की जो दुआ न करेകാത്തിൽ ശിപായിയുടെ ഗസൽ പരിഭാഷक़तील शिफ़ाई

वो दिल ही क्या तिरे मिलने की जो दुआ न करे കാത്തിൽ ശിപായിയുടെ ഗസൽ പരിഭാഷ क़तील शिफ़ाई ആ മനസ്സ് നിന്നെ കാണുവാൻ പ്രാർത്ഥനയിലമരാതെയിരിക്കുമോ ഈശ്വരന്മാരെ നിങ്ങളറിയാതെ ഞാനെങ്ങനെ മറക്കും അവളെ നിൻ്റെ സ്നേഹ സാനിദ്ധ്യം ജീവിതകാല ത്തോളം കുടെ ഉണ്ടാവട്ടെ ഈ കാര്യങ്ങളിൽ വിശ്വാസമെന്നും ഉണ്ടായിടട്ടെ അത് ശരിയല്ലേ മരണത്തോടെ അല്ലോ  വർപിരിയുക ജഗദീശ്വരൻ ആരെയും പരസ്പരം അകറ്റാ തെ ഇരിക്കട്ടെ കേട്ടിരിക്കുന്നു പ്രണയം അവർക്ക് അനുഗ്രഹം കൊടുക്കുന്നുണ്ടെന്ന് ഹൃദയത്തിൽ മുറിവുകളെറ്റാലും വേദന കൊള്ളാതെ ഇരിക്കുമല്ലോ വിശ്വാസമില്ലാഴിക വരുകിൽ ദുനിയാവിൽ ആരും ആരേയും കണ്ടതായി നടിക്കുകയില്ലേ അങ്ങിനെയെങ്കിലാരും പ്രണയത്തേ പ്രോത്സാഹിപ്പിക്കുകയില്ലല്ലോ എന്റെ ഭാഗ്യത്തിന്റെ പ്രണയനിലാവിനെ കുത്തി കെടുത്തിയല്ലോ ഒരു ദീപനാളവും എന്റെ മിഴി മുന്നിലെരിയാതെയിരിക്കുന്നുവല്ലോ കാലഘട്ടം ഇതറിഞ്ഞു മനസിലാക്കിയിട്ടുണ്ടല്ലോ പ്രണയത്തേ ഉടുക്കന്നവർ ഇങ്ങനെ ശത്രുത കാട്ടല്ലേ. രചന കാത്തിൽ ശിപായി പരിഭാക്ഷ ജീ ആർ കവിയൂർ 05 11 2022

മുളപൊട്ടി വിരിഞ്ഞു

മുളപൊട്ടി വിരിഞ്ഞു  പുലർകാല സൂര്യൻ  മിഴിചിമ്മിയുണർന്നു  കിഴക്കൻ ചക്രവാളത്തിൽ  കിളി കുല ജാലങ്ങളൊക്കെ  കളകളനാദമുണർത്തി പാടി  കടലല്ല താളം പിടിച്ചു  പതഞ്ഞു നുരഞ്ഞു പൊന്തി  ലഹരിയായി കരയെ പുണർന്നു  കണ്ടുനിന്നവരുടെ മനസ്സും  കൊണ്ടറിഞ്ഞുവല്ലോ  മടങ്ങിയെത്തി  ഗ്രാമപാതയിലൂടെ  കാറ്റ് ഏറ്റു നടന്നുവരികേ  മണ്ണിന്റെയും ചോളത്തിൻ്റെയും മണമറിഞ്ഞു  നെല്ലിൻ പാട വരമ്പിലൂടെ  പുൽക്കൊടിത്തുമ്പിൽ   മഞ്ഞിൻ കണങ്ങൾ  മെല്ലെ നൃത്തമാടി തെങ്ങോലകൾ കാറ്റിലാടി  നെൽ വയലുകൾ  പച്ച വിരിച്ചു  മണ്ടുപങ്ങളും ചീവിടുകളും കച്ചേരി നടത്തി മനമൊരു സ്വർഗ്ഗീയ  ആരാമത്തിലെത്തിയ  പോലെ തരിച്ചു നിന്നു  നിന്നോർമ്മകൾ വീണ്ടും മുളപൊട്ടി വിരിഞ്ഞു  ജീ ആർ കവിയൂർ  04 11 2022

ഋതുമാറ്റം

ഋതുമാറ്റം  നനു നനുത്ത പ്രഭാതത്തിലായി   ശരത്കാല സൂര്യന്റെ കിരണങ്ങളാൽ   ഋതുമാറ്റത്തിന് വരവിൽ  ഇല നിറം മാറുന്ന കാഴ്ചകൾ  മനസ്സിന്റെ ചില്ലകളിൽ  വിഷാദം പൂത്തിറങ്ങുന്നു  വീഴാൻ ഒരുങ്ങി ഇലകളും  കാറ്റിന്റെ കൈകളാൽ  കരീലകളുടെ മർമ്മരങ്ങൾ  സന്ധ്യകൾ കാത്തിരിപ്പിന്റെ ഇടവേളകളിലായ് പടിയിറങ്ങും  പകലിനൊപ്പം അവളുടെ പതിഞ്ഞ പദചലനങ്ങളിൽ മധുര നോവിന്റെ  കാത്തിരിപ്പിൻ തേങ്ങലുകൾ  ശിശിരമഴയുടെ പതനം  ചില്ലകളിൽ മഞ്ഞിൻ  ഇതൾകൊഴിയും പൂക്കളുടെ  വിളറി വെളുത്ത ചിരിയും  ഉള്ളിലാകെ തണുപ്പ്  കത്തി നിൽക്കും  ചൂടിനായി നീളുന്ന കൈകളും  കാത്തിരിപ്പിന്റെ അടച്ചിട്ട  ദിനങ്ങൾക്ക് അവസാനം  ഇളംവേലിന്റെ എത്തിനോട്ടം  മേനിയാകെ തളിരിട്ടു  വിരഹത്തിൻ അവസാനമായ് കിളികൾ പാടി അറിയിച്ചു  ജീ ആർ കവിയൂർ   04 11 2022

സംഗീത ധ്വനി

സംഗീത ധ്വനി നിലാവിൻ  കുളിർകാറ്റിൽ  നിഴലുകളുടെ  വിന്യസത്തിൽ  കണ്ടു നിൻ മിഴികളിൽ കവിത തുളുമ്പും നേരഴക്  നീലവിഹാസ്സിൻ  ചാരുതയിൽ   മനമറിയാതെ ഓർത്തു  നിൻ മധുരിമ പകരും  ശ്രവണസുന്ദര  സംഗീത ധ്വനി  ജീ ആർ കവിയൂർ   04 11 2022

നൈമിഷികം

നൈമിഷികം ഋതുവർണ്ണ രാജികൾ  മീട്ടും കരങ്ങൾ തൻ  വിരുതെത്ര മനോഹരം  ശ്രവണ സുന്ദരം ആനന്ദമയം  കളകോകിലങ്ങളുടെ കൂജനം  മൃദു തരളിതം ഉന്മാദം  മനോമുകരത്തിൽ അനുഭൂതി  പകരുന്നു ശ്രുതി മധുര സംഗീതം  മഴമേഘം പൊഴിഞ്ഞു മിഴികൾക്കും മൊഴികൾക്കും  മാസ്മരിക ഭാവം  മണ്ണിൻ മണം സുഗന്ധപൂരിതം  രാവിൻ ലഹരിക്ക് ചിറകു വച്ചു  മഴപ്പാറ്റകൾ പറന്നു നടന്നു  നൈമിഷിക ജീവിതം  ദൈവീകമാം സന്തോഷം  ജീ ആർ കവിയൂർ  04 11 2022

കനവുകളിലുടെ

കനവുകളിലുടെ ഓർമ്മകളുടെ പാണ്ഡവും പേറി സമാന്തരങ്ങളിലുടെ  ഗതകാലങ്ങളുടെ സ്മരണ  അയവിറക്കി സഞ്ചാരം  തുടരുമ്പോളൊരൊന്നും കൺമുന്നിലൂടെ കടന്നുപോയി  നിൻ ലോലാക്കിൻ കിലുക്കങ്ങളും അന്നനടച്ചേലും കണ്ട് മതിമറന്ന്  നിൽക്കവേ പെട്ടെന്ന് മഴ വന്ന്  കണ്ണീർ ചിരി തൂകിയ നേരം  ഇറയത്തെ വെള്ളത്തുള്ളികളുടെ  എറിച്ചിലുകളും കുളിർ കാറ്റുമെറ്റ് മെതുവേ നടന്നു വഴിയിലുടെ ഏകനായി  തോന്നിയത് തുഴഞ്ഞ് നിൻ അടുത്തെത്തുവാൻ  സ്വപ്നം കണ്ട് ഉറങ്ങിയ നേരം  ചക്രവാള സന്ധ്യയുടെ  കിരണങ്ങൾ ഏറ്റു  കനവുകൾക്ക്  കടിഞ്ഞാൺ വീണു ഇറങ്ങുവാനുള്ള  ഇടത്തേക്ക് വണ്ടിയുടെ  വേഗത കുറഞ്ഞു വന്നു . ജീ ആർ കവിയൂർ 03 11 2022  

ഓർമ്മയുണ്ടോ

ഓർമ്മയുണ്ടോ  നീയും ഞാനും  മാത്രമുള്ളൊരു വേദികയിൽ ചന്ദ്രനും താരകങ്ങളും ചന്ദനം മണക്കും കാറ്റും  സാക്ഷിയാണ്  നിലാവിന്റെ നിഴലിൽ  നാം പങ്കുവെച്ച ദിനങ്ങളുടെ  ഓർമ്മകളിന്നും മറക്കാതെ  ഉള്ളിന്റെ ഉള്ളിൽ മധുര നോവേറ്റുന്നു സന്ധ്യതൻ ചാരുതയിൽ  നാം നടത്തിയ ജല യാത്രകളിൽ  ഇന്നും മായാതെ കിടക്കുന്ന പ്രണയ മധുരിമ  നിനക്ക് ഓർമ്മയുണ്ടോ  ജീ ആർ കവിയൂർ  03 11 2022

കാറ്റിൻ വരവ്

കാറ്റിൻ വരവ്  കാറ്റ് അടിച്ചു മെല്ലെ  സൂര്യനെ മറച്ചു  മഴമേഘങ്ങൾ  നിറഞ്ഞു മാനവും മനവുമിരുണ്ടു ഉള്ളിന്റെ ഉള്ളിലെ  മധുരിക്കുമോർമ്മകളുണർന്നു  നിലാവ് നിഴലായി  മാറുന്നയിരുളിൽ  മിഴികളിൽ നീയെന്ന  ചിന്തകൾ മാത്രം  മയൂഖങ്ങളുടെ വരവിനെ  കണ്ട് നൃർത്തമാടി മയിലും  മഴ മഴനനൂലുകൾ  അശ്രു കണം പോലെ  പൊഴിഞ്ഞു  മണ്ണിന്റെ മണം ഉണർന്നു  തുള്ളിയിട്ടു മഴയും  കുളിർ കാറ്റ് വീശി  തുമ്പയും ആമ്പലും ചിരിച്ചു  നിൻ വരവയറിച്ച  കാറ്റിന് സുഗന്ധം  മനവും തനവും ഉണർന്നു  ജീ ആർ കവിയൂർ 03 11 2022

എൻ ചിന്തകളിൽ

എൻ ചിന്തകളിൽ  എത്രയോ യാത്രകൾ നടത്തി  നിനക്കായി  ഗ്രീഷ്മ മകന്നോരു വേളയിൽ  ആകാശ നീലിമ പകരും നേരം  പ്രകൃതി ഒരുങ്ങി നിൽപ്പു  നിന്നെ കണ്ടിട്ടോ  ചക്രവാള സൂര്യൻ മറയൂവോളം  തിരകളുടെ വരവും  നിന്നെയും കാത്ത്  നിൽക്കാം ഇനിയൊരു  ജന്മം വരേയ്ക്കും  ഒറ്റയ്ക്കുള്ള നടപ്പിലും  എൻ കൂടെ നിൻ ചിന്ത മാത്രം  നിറഞ്ഞുനിൽക്കുന്നു പ്രിയതേ ജീ ആർ കവിയൂർ  03 11 2022

പ്രതീക്ഷയുമായി

പ്രതീക്ഷയുമായി  ഉദയകിരണങ്ങൾ  ചക്രവാളം കടന്ന്  വരും നേരം  ഇണയരയന്നങ്ങൾ  ഒഴുകി നടന്നു പുഴയിലൂടെ  ഓർമ്മകളുടെ തലോടലേറ്റ്  തിരകൾക്കൊപ്പം നടന്നുമെല്ലേ  നനഞ്ഞ പാദവും  വിരഹിണിയാം കടലും  താനും ഒരുപോലെയോ  ഇടവഴികളിലൂടെ നടന്നു  പോയ് പോയ ദിനങ്ങളുടെ തിരുശേഷിപ്പുകൾ തേടി  സൂര്യനെ കണ്ടു കൊതി  തീരാത്ത താമരയെ  കൈയ്യിലെടുത്ത്  അസ്തമയ സൂര്യനെ  കണ്ടു മടങ്ങുന്നു  തോളുരുമ്മിയ നടന്നൊരു  മറക്കാനാവാത്ത  യാത്രകളുടെ മധുര നോവ്  നെഞ്ചിലേറ്റി യാത്ര തുടർന്നു  ഗതിവേഗമറിയാതെ  നാളെയെന്ന പ്രതീക്ഷയുമായി  ജീ ആർ കവിയൂർ  02 11 2022

മൗനമെറി നിൽപ്പു

മൗനമെറി നിൽപ്പു  പറവകൾ പറക്കുമാ പാടവരമ്പിലൂടെ  പതുക്കെ നടന്നു നീങ്ങിയ  പുലർകാലത്ത് കണ്ട  പുതു വർണ്ണങ്ങളും  ഇലയടർന്നു ചിതറിയ  വസന്തവും പിന്നിട്ട്  ആളൊഴിഞ്ഞൊരു  ചാരു ബഞ്ചും കടന്ന്  നെഞ്ചിലേറ്റിയ മോഹവുമായി  ആദ്യ സമാഗമ വേളയിൽ  സൂക്ഷിച്ചൊരുയില  ആരും കാണാതെ വെച്ച  പുസ്തകത്താളുകളിൽ മോഹങ്ങളെക്കെടുത്തി  അക്ഷരങ്ങൾ മിന്നും  ഓർമ്മകളുമായ് മഴമേഘങ്ങൾ തുള്ളിയിട്ടു  യാത്രകൾ അതുമാത്രമായി  ഒറ്റയ്ക്കു നിരങ്ങി നീണ്ടു പാടങ്ങളും പുൽമേടും  പുഴകളും കടന്ന്  ജീവിതചക്രങ്ങളുടെ  സമാന്തരങ്ങളിലൂടെയുള്ള സഞ്ചാരമവസാനം  വന്നുചേർന്നു വലം വച്ചു  തൊഴുതു വരുന്നു മറക്കാത്ത  പ്രദക്ഷിണ വഴികളിൽ  ഓർമ്മകൾ വീണ്ടും പച്ചപിടിച്ചു നിൽക്കുന്നു മോക്ഷത്തിനായ് ചിന്തകൾക്കിന്ന്  മൗനമെറി നിൽപ്പു  ജീ ആർ കവിയൂർ  02 11 2022

എൻ നാടേ

എൻ നാടേ  അമലേ വിമലേ  മമ നാടെ കേരള നാടെ തുഞ്ചന്റെ കിളിപ്പെണ്ണ്  കുഞ്ചിക്കുഴഞ്ഞ് പാടിയ നാടെ കുഞ്ചന്റെ തുള്ളലിൽ  തുഞ്ചത്തിൽ ആടിയ നാടെ  ആശാന്റെ ആരാമത്തിൽ  വിടർന്ന പൂവേ മലനാടെ ഉള്ളത്തിൽ നിന്നും  ഉൾപ്പടകം കൊണ്ട നാടെ വള്ളത്തോൾ  തൊൾ കൊടുത്ത  വഞ്ചിനാടെ എൻനാടെ  ചങ്ക് തുളക്കും ഗീതികളാൽ  ചാഞ്ചക്കമാടിയ നാടെ വയലേലകളിൽ വിശ്രമം കൊള്ളും  നക്ഷത്രദീപം തെളിയിച്ച നാടെ ഭാരതപ്പുഴയുടെ ഭാവ സംഗീതം  കേട്ടുണർന്ന നിളയൊഴുകും നാടെ  ആനന്ദത്താൽ ആറാടിച്ച  കവിത വിളമ്പിയ മൺമറഞ്ഞ  കവികളുടെ നാടെ നമ്മുടെ നാടെ ഇന്നും പാടാൻ ഉണ്ടിവിടെ  മമനാടെ മധുരം മൊഴിയും  സാക്ഷരതയുടെ  സരസ്വതി ദേവിയുടെ സ്വന്തം നാടെ കേരള നാടെ  ഒരുമയുടെ പെരുമയുള്ള നാടെ ജീ ആർ കവിയൂർ   01 11 2022