Posts

Showing posts from September, 2026

ചോദിക്കില്ല ഞാനൊരു

Image
ചോദിക്കില്ല ഞാനൊരു ചോദിക്കില്ല ഞാനൊരു ചോദ്യവും ചോദിച്ചു ചേതനകൾ ഉണർത്തിയിട്ട് ചപലതയായി മാറുകിലോ. ഉണ്ടു പണ്ട് ചോദിച്ചു മൂന്നടി ഭൂമിയും പിന്നെ മൊത്തത്തിൽ ഇല്ലാതെയായി സാമ്രാജ്യവും ചെങ്കോലും. മാനിഷാദ പാടിയും ഭാരത രാജ്യത്തെ ഭാസുരമാക്കി അയനങ്ങൾ ഏറെ കഴിഞ്ഞതു സരയുവിൽ. കാലങ്ങൾ മാറി മറിഞ്ഞു യുഗങ്ങളുടെ പാതയിൽ പുതിയ ദൂതന്മാർ വന്നു പോയി— മുരളികയും ചമ്മട്ടിയും ഗീതയും ഏന്തി. ശാന്തിയുടെ സന്ദേശവുമായി സ്നേഹത്തിന്റെ വെളിച്ചമായി കാരുണ്യത്തിന്റെ പാത കാട്ടിയ മഹാത്മാക്കൾ വന്ന കാലത്തും മനുഷ്യ മനസ്സുകളിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു. അതിരുകൾ കാവലായി ഭൂമുഖത്ത് ആധിപത്യങ്ങൾക്കായി പോരടിക്കുന്നവർ, സാങ്കേതികവിദ്യയുടെ ചൂണ്ടയിൽ ഭയത്തിന്റെ നിഴലുകൾ വീഴ്ത്തുന്നവർ. ഉയർത്തിയ ചോദ്യങ്ങൾ അനവധി വിപ്ലവങ്ങളുടെയും വിശ്വാസങ്ങളുടെയും വഴിയിലൂടെ ലോകം സഞ്ചരിക്കുമ്പോൾ, ഈ മഹാത്മാക്കളുടെ പാദമുദ്രകൾ കാലത്തിന്റെ വഴികളിൽ നമ്മോടൊപ്പം നടക്കുന്നു. മനസ്സുകൾ മതിലുകൾ പണിയുമ്പോൾ, മനുഷ്യൻ മനുഷ്യനെ അകറ്റിനിർത്തുമ്പോൾ, മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ മണ്ണടിയുന്നു. തോക്കിൻ കുഴലിലൂടെയും വാക്കിൻ ധോരണികളിലൂടെയും ഇന്നും ഉത്തരമില്ലാ ചോദ്യമായ് നമ്മു...

ഹരിനാമം പുണ്യമല്ലോ

Image
ഹരിനാമം പുണ്യമല്ലോ ഓരോ ഓടക്കുഴലും പിറക്കുന്ന നേരം ഓമൽ കീർത്തനം പാടും ചുണ്ടിൽ നിന്നും ഒഴുകിയെത്താൻ കണ്ണന്റെ ദിവ്യനാമം ഒഴിയാത്ത മോഹത്താൽ കനവു കാണുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ഓരോ താമരപൂ മുകുളങ്ങളും തൻ തണ്ടിൽ വിരിയുമ്പോൾ ഗുരുവായൂരപ്പന്റെ തിരുമാറിലെ മാലയായി മാറാൻ ആ തിരുമേനിയിൽ ചേർന്നങ്ങനെ ഉറങ്ങാൻ കൊതിച്ചൂ ഉഴിയാം മണ്ണിൽ മോഹങ്ങൾ പൂക്കുന്നു! ഓരോ നിമിഷവും നിൻ കഥകൾ പറയാൻ ഈ ജന്മം നൽകിയ ഭഗവാനേ തൊഴുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ആദ്യം ഞാൻ നമസ്കരിക്കുമാ തൃപ്പാദ- ത്തീർത്ഥത്തിൽ സർവ്വവും സമർപ്പിക്കുന്നു! കൃഷ്ണാ ഗുരുവായൂരപ്പാ കാത്തരുളണേ ഭക്തിതൻ നിർവൃതി നൽകീടുമേ കൺമണീ! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! പാടിയും പറഞ്ഞും നിൻ ഭക്തിഭാവം   ഹൃദയത്തിൽ നിത്യവും നിഴലിക്കട്ടെ   ഈ വരികളിലെ ഭക്തിയും ഭാവവുമെല്ലാം   എന്റെ കണ്ണന്റെ മുന്നിൽ സമർപ്പിക്കുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ജീ ആർ കവിയൂർ  ...

നീയറിഞ്ഞോ

Image
നീയറിഞ്ഞോ നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നിശീഥിനിയുടെ യാമങ്ങളിൽ നിലാവിൻ നിഴലിലായി, നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും നിന്നോർമ്മകൾ എന്നെ പുണരുമ്പോൾ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നീയറിയാതെൻ മിഴികളിൽ നീറും വേദന കാത്തിരിപ്പുണ്ട്, നീയെത്തുമെന്ന പ്രതീക്ഷയിൽ തുടിക്കുന്നു മനം നിനക്കായ്... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... കാറ്റിലൊഴുകുന്നൊരു ഗന്ധമായി നീയെന്നിൽ നിറയുമ്പോൾ, ദൂരെയാണെങ്കിലും അരികിലായ് തോന്നുന്നു നീയെൻ ജീവനിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... ഒരു മാത്ര നേരമെങ്കിലും നിന്നരികിൽ ചേർന്നിരിക്കുവാൻ, ഈ ജന്മമൊക്കെയും കാത്തിരിക്കും എൻ ഹൃദയം നിനക്കായ് മാത്രം...   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

അകലെത്തെ അമ്പിളി

Image
അകലെത്തെ അമ്പിളി അകലെത്തെ അമ്പിളി അരികത്തു ചെന്നു നീ, അവിടുന്നു സുഖമാണോ എന്ന് അറിയിക്കുമോ എൻ സന്ദേശം. എൻ മിഴികൾ നനയുന്ന നിലാവിൻ രാത്രിയിൽ, എൻ മനസ്സിൽ വിരിയുന്ന മൗനത്തിൻ പൂക്കളും കൊണ്ടുപോകുമോ? എൻ കാത്തിരിപ്പിന്റെ നീളുന്ന വഴികളിൽ, എന്നെങ്കിലും വരുമെന്ന പ്രതീക്ഷ തളിർക്കുന്നു— അവനോടു പറയുമോ? ഒറ്റയ്ക്കു ഞാനിന്നും ജനാലയ്ക്കരികിൽ, നിലാവിനെ നോക്കി നിശ്വാസമിടുമ്പോൾ, അവൻ എന്നെ ഓർക്കുന്നോ? താരങ്ങൾ ചുറ്റുമുണ്ടെങ്കിലും തനിച്ചാണെൻ രാവുകൾ, അവന്റെൊരു വാക്കിനായ് കാതോർത്തിരിക്കുമെന്ന കാര്യം പറയുമോ? അകലെത്തെ അമ്പിളി, അരികത്തു ചെന്നു നീ, എൻ ഹൃദയം കാത്തുവെച്ച ഈ സ്നേഹസന്ദേശം അവനു നൽകുമോ? ജീ ആർ കവിയൂർ 31 08 2026 ( തിരുവല്ല, കവിയൂർ)

തിരകൾ തേങ്ങുമ്പോൾ

Image
തിരകൾ തേങ്ങുമ്പോൾ തിര വന്നു കാലിൽ തൊട്ടകന്നു  തിരികെ വരാത്ത ഓർമ്മകളുണർത്തി  കടലിരമ്പം ഉള്ളിൽ തേങ്ങലായി  കിനാവുകളുടെ നോവേറ്റി മടങ്ങി   മൗനം വജ്രമാകും, മനയുക്തി പറയാതെ... കണ്ണിൻ കോണിലെ നനവിൽ കാണാതെ പോയ വാക്കുകളായി... സാഗരത്തിനക്കരെയായി തിരകൾ തേങ്ങുമ്പോൾ, കനലായ് കത്തുന്നൊരു കാത്തിരിപ്പായി ഞാൻ... പറയാതെ പോയൊരു സ്നേഹം നെഞ്ചിൽ മിച്ചമാകുമ്പോൾ, മറക്കാനാവാത്ത നോവുകൾ മിഴികളിൽ മഴയായ് പെയ്യും... ജീ ആർ കവിയൂർ 31 08 2026 ( തിരുവല്ല, കവിയൂർ)

തുടിക്കുന്നു നെഞ്ചകം

Image
തുടിക്കുന്നു നെഞ്ചകം അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, മറക്കുവാൻ ശ്രമിച്ച നാളുകളൊക്കെയും മിഴികളിൽ വീണ്ടും തെളിയുമ്പോൾ, പറയുവാൻ അവശേഷിച്ച സത്യങ്ങൾ ചുണ്ടിൽ വന്നു നിറയുന്നു, മൗനമായ് പോയൊരു സന്ധ്യയിൽ മനസ്സിൻ വാതിൽ തുറന്നിരുന്നു. അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, പറയാതെ പോയൊരു സ്നേഹവാക്കിനായ് കാത്തിരിക്കുന്നു ഇന്നും മനസ്സ്, നിഴലായി കൂടെയുണ്ടായിരുന്ന നാളുകൾ ഓർമ്മയായി മാറുമ്പോൾ, അകലങ്ങളിലെവിടെയോ നിന്നൊരു മധുരസ്വരം കാതിൽ കേൾക്കുന്നു. അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, തിരികെ വരുമോ എന്നാശിച്ചു വഴിയരികിൽ കണ്ണുകൾ കാത്തിരുന്നു, കാലം മായ്ക്കാത്ത മുറിവുകളൊക്കെയും കണ്ണീരായ് പെയ്തിറങ്ങുമ്പോൾ, കൈകൾ കോർത്തൊരു നിമിഷം മാത്രം തിരികെ കിട്ടിയിരുന്നെങ്കിൽ, തീരാത്ത നൊമ്പരം തീർന്നേനെ... ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

പറയുന്നവർ

Image
പറയുന്നവർ പറയുന്നവർ പലതും പറയും, വാക്കുകൾ കൊണ്ട് മനം നിറയ്ക്കും, പക്ഷേ വാക്കു പാലിക്കേണ്ട നേരം, പലരും പിന്നിലേക്ക് മാറും. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പം, വാക്കുകൾ പറയാനും എളുപ്പം, പറഞ്ഞതൊന്ന് ചെയ്യാൻ വന്നാൽ, പലർക്കും പല കാരണങ്ങൾ. വാക്കിനേക്കാൾ വിലയുള്ളത്, വാക്കു പാലിക്കുന്ന മനസ്സാണ്, പറഞ്ഞതുപോലെ ചെയ്തു കാണുന്നവർ, ജീവിതത്തിൽ എന്നും മഹത്താണ്. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

ഒരുപിടി ഓർമ്മപ്പൂക്കൾ”

Image
ഒരുപിടി ഓർമ്മപ്പൂക്കൾ” ഒരു പിടി പൂക്കൾ വാരിയിട്ട് ഓർമ്മകളുടെ കണ്ണുനീർ മുത്തുകൾ ഒഴുക്കി മടങ്ങി വന്നു ഓർത്തെടുത്തു ഓണവും വിഷുവും ഒരുമിച്ചനാളുകൾ പൂമരച്ചുവട്ടിലെ ആ സന്ധ്യയിൽ പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോൾ മിഴികളിൽ പൂത്തൊരു കിനാവുപോലെ മനസ്സിൽ വിരിഞ്ഞൊരു പ്രണയകാലം കൈകോർത്തു നടന്ന വഴിയോരങ്ങളിൽ കാറ്റിനൊപ്പം ഒഴുകിയ മൊഴികളും നിലാവു പെയ്തൊരു രാത്രിയിലെന്നും നെഞ്ചിൽ സൂക്ഷിച്ചൊരു മധുരനിമിഷം കാലം കടന്നുപോയ വഴികളിലും മായാതെ നിൽക്കുന്നൊരു സ്നേഹചിത്രം പിരിഞ്ഞുപോയെങ്കിലും ഇന്നും ഉള്ളിൽ പൂവായ് വിരിയുന്നു ആ പ്രണയകാലം. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

കണ്ണാടിയിലെ ഉണ്മ

Image
കണ്ണാടിയിലെ ഉണ്മ കണ്ണാടി നോക്കും മനസ്സേ കാണുന്നത് മായയാണെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ നീറിപുകയുന്നത് ഉടയവരുണ്ടോ അറിയുന്നു വേദന മുഖം മനസ്സിൻ്റെ പ്രതിരൂപമെന്ന് മൊഴികൾ പറഞ്ഞത് എത്ര സത്യം മിഴികളിൽ തെളിയും വിഷാദം മഷിയാൽ പടരുന്നു സ്വാന്തനമായി മറച്ചുവെയ്ക്കുവാൻ നോക്കുമ്പോഴും കണ്ണുനീർ തുളുമ്പിടുന്നു കവിളിൽ അധ്വാനഭാരം തൻ വിയർപ്പുതിരുമ്പോൾ ഉള്ളം തകർന്നുപോയ് നീറുന്നുവോ ഓർമ്മകൾ തൻ തിരമാലകൾ നെഞ്ചിലടിക്കുമ്പോഴും കൈവിട്ടുപോയ കാലത്തിൻ വീഥികളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന നോവിൻ്റെ അഴകിൽ എഴുതുന്നു എൻ്റെ പ്രാണൻ്റെ വരികൾ തീരാത്ത മോഹങ്ങൾ അരികിൽ ചേരുമ്പോൾ കാലത്തിൻ യാത്രാമൊഴി കേൾക്കവേ നോവിൻ കുളിരിൽ അലിഞ്ഞുപോയ നിമിഷങ്ങളിൽ നിത്യമാം ഉണ്മ മാത്രമായി അവശേഷിക്കുന്നു ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)

കണ്ണൻ്റെ മുന്നിലെ മഞ്ചാടി(ഭക്തിഗാനം)

Image
കണ്ണൻ്റെ മുന്നിലെ മഞ്ചാടി (ഭക്തിഗാനം) കണ്ണന്റെ മുന്നിലെ മഞ്ചാടി പൊന്നു ഗുരുവായൂർ തിരുനടയിൽ മഞ്ചാടിക്കുരുവൊന്നു മുന്നിൽ കിടക്കുന്നു അതിനോടായി കണ്ണൻ ചോദിച്ചു സങ്കടമായോ എൻ ശ്രീകോവിലിൽ വരാൻ പറ്റിയില്ലായെന്നുള്ളതൊരു സങ്കടമില്ലേ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കണ്ണാ കണ്ണാ കണ്ണാ എന്ന് വിളിച്ചേ പൊന്നു ഗുരുവായൂർ തിരുനടയിലേക്ക് നടക്കുന്ന ആളുകളുടെ കാലുകളാൽ ചവിട്ടുമ്പോൾ എന്തൊരു സുഖമെന്നറിയുമോ പിന്നെ ഇന്ന് ശീവേലിക്ക് എഴുന്നള്ളിക്കുമ്പോൾ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം നിന്റെ കുഞ്ഞു കാലും എന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ എന്തൊരു സുഖം! എന്തൊരു ഭാഗ്യമാണത് ആ മഞ്ചാടിക്കുരുവിനെ പോലെ ആവാറാവണം നമ്മൾ അതിന്റെ പേരാണ് സൗഭാഗ്യം കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കൃഷ്ണാ പൊന്നു ഗുരുവായൂർ പൂന്തോട്ട വീഥിയിൽ പീലിയും ചൂടി പൂവമ്പൻ പോലൊരു പൂഞ്ചിലുക്കവുമായി പുന്നാരകൃഷ്ണന്റെ പാദങ്ങൾ തേടി പോകുന്നു ഞാനിന്ന് പാടവരമ്പിൽ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കുഞ്ഞുതൻ കാലടി കുളിരു നൽകുന്നു നെഞ്ചിൽ നിറയുന്നു നിത്യസൗഭാഗ്യം കണ്ണന്റെ കൈകള...