Posts

Showing posts from 2026

നടന്നിട്ട് എന്തു കാര്യം

Image
നടന്നിട്ട് എന്തു കാര്യം ജീവിത വഴികളിൽ തിരിഞ്ഞു നോക്കാതെ ജനിമൃതികളുടെ നൊമ്പരമറിയാതെ നടന്നിട്ട് എന്തു കാര്യം വെയിലേറ്റ് തളർന്നൊരു പഥികന് തണലാകുവാനൊരു വൃക്ഷമായില്ലെങ്കിൽ സ്വന്തമെന്നു കരുതിയ സമ്പാദ്യമെല്ലാം കാലത്തിൻ കയ്യിൽ വെറുതെയല്ലേ വിശപ്പിന്റെ വിളി കേൾക്കാതെ വിരുന്നൊരുക്കിയാലും കരയുന്നൊരു മിഴി കാണാതെ ചിരി പകർന്നാലും കരുണയില്ലാത്തൊരു ഹൃദയത്തിനുള്ളിൽ നിറയുന്നതെന്താണ് നിറമില്ലാ ശൂന്യം പടവുകൾ കയറിയുയർന്നാലും പിന്നിലൊരു കൈ പിടിക്കാതെ വിജയത്തിൻ കൊടുമുടിയിലെത്തിയാലും ഒറ്റയ്ക്കായാൽ എന്തു നേട്ടം പങ്കുവെച്ച നിമിഷങ്ങളാണ് കാലം കാത്തുവയ്ക്കുന്ന അമൂല്യ നിക്ഷേപം അവസാന യാത്ര വരുമ്പോൾ അണയുമീ ദീപശിഖയിൽ നമ്മൾ കൊളുത്തിയ സ്നേഹമാണ് മറ്റുള്ളിൽ പ്രകാശിക്കുക ഒരു ജന്മം ലഭിച്ചതിന്റെ പൂർണ്ണതയറിയുവാൻ മറ്റൊരു ഹൃദയത്തിൽ നന്മയായി പിറക്കണം... രചന: ജി ആർ കവിയൂർ 05 09 2026 ( തിരുവല്ല , കവിയൂർ)

ഗുരുനാഥർക്ക് പ്രണാമം

Image
ഗുരുനാഥർക്ക് പ്രണാമം വിദ്യയുടെ ദീപം തെളിച്ച ഗുരുനാഥരേ വഴിതെറ്റും വേളയിൽ വഴികാട്ടിയായവരേ അറിവിൻ അമൃതം പകർന്ന സ്നേഹമേ അങ്ങയുടെ പാദങ്ങളിൽ പ്രണമം ഗുരുവേ വീഴ്ചയിൽ താങ്ങായി നിന്ന കൈകളേ വേദനയിൽ സാന്ത്വനമായ വാക്കുകളേ വിദ്യാലയമുറ്റത്ത് ചിരി വിരിയിച്ച കുഞ്ഞുമനസ്സിലെ കനിവിൻ നാളങ്ങളേ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയവരേ ആകാശത്തോളം ഉയരുവാൻ പഠിപ്പിച്ചവരേ ജീവിതവഴികളിൽ വെളിച്ചം പകർന്ന നന്മയുടെ ശില്പികളായ ഗുരുക്കളേ ഈ പുണ്യദിനത്തിൽ ഹൃദയം നിറഞ്ഞ് സ്നേഹത്തിൻ പൂക്കൾ സമർപ്പിക്കുന്നു നെഞ്ചുവിരിച്ച് ഞങ്ങൾ മുന്നേറുവാൻ കരുത്തേകിയ ഗുരുക്കൾക്ക് പ്രണാമം രചന: ജി ആർ കവിയൂർ 05 09 2026 ( തിരുവല്ല , കവിയൂർ)

വിരഹമഴ

Image
വിരഹമഴ [പല്ലവി] ഉള്ളിൽ നീ ഉണ്ടെന്ന് അറിഞ്ഞിട്ടും പെയ്യുന്നതെന്തേ നോവിൻ പെരുമഴ അകലെയാണെങ്കിലും എൻ ഹൃദയത്തിൽ മൗനാക്ഷരങ്ങളായ് നീ പെയ്തിറങ്ങി… [അനുപല്ലവി] ചക്രവാളങ്ങൾക്കപ്പുറം നീയുണ്ടെന്നോ നിലാവിൻ കിരണങ്ങൾ പറഞ്ഞതെന്നോ തേടിയലയുന്ന എൻ മിഴികളിൽ തീരാത്തൊരു കാത്തിരിപ്പായ് നീ… [ചരണം 1] ഒരിക്കൽ നീ തന്ന പുഞ്ചിരിപോലും ഇന്നെൻ ഓർമ്മയിൽ നനവായ് മാറി തൊടാതെ പോയ നിൻ വിരൽത്തുമ്പിൽ തളിർന്നൊരു സ്വപ്നം വാടാതെ നിന്നു കാറ്റിൽ അലിഞ്ഞൊരു ഗന്ധമായ് നീ കാതിൽ പതിഞ്ഞൊരു ഗാനമായ് നീ പറയാതെ പോയ നിൻ വാക്കുകളെല്ലാം എൻ നെഞ്ചിൽ ഇന്നും മിടിപ്പായ് മാറി [പല്ലവി] ഉള്ളിൽ നീ ഉണ്ടെന്ന് അറിഞ്ഞിട്ടും പെയ്യുന്നതെന്തേ നോവിൻ പെരുമഴ അകലെയാണെങ്കിലും എൻ ഹൃദയത്തിൽ മൗനാക്ഷരങ്ങളായ് നീ പെയ്തിറങ്ങി… [ചരണം 2] രാവിൻ ജനലഴി നിലാവൊഴുകുമ്പോൾ നിന്നെ വിളിക്കുമെൻ ഏകാന്തതയിൽ മഴത്തുള്ളിപോലെ മിഴിനീർ വീഴും മറക്കുവാനാകാത്ത പ്രണയമേ നീ അകലങ്ങൾ തീർത്ത വഴികളിലൂടേ തിരികെ വരുമെന്ന പ്രതീക്ഷയോടെ മൗനത്തിൻ തീരത്ത് കാത്തിരിപ്പൂ ഞാൻ നീയൊരു മഴയായ് പെയ്യുമെന്നായ് രചന: ജി ആർ കവിയൂർ 04 09 2026 ( തിരുവല്ല , കവിയൂർ) …

കണ്ണനാം ഉണ്ണി പിറന്നല്ലോ

Image
കണ്ണനാം ഉണ്ണി പിറന്നല്ലോ കാർമുകിൽ വർണ്ണന്റെ വരവിനായ് കാത്തുനിൽപ്പൂ കാൽത്തള കിലുങ്ങുമൊരു കണ്മണി പിറന്നിടുമേ നന്ദഗോപാലന്റെ മന്ദഹാസച്ചന്തത്തിൽ വൃന്ദാവനഭൂമിയിൽ പൂക്കൾ വിരിഞ്ഞിടുമേ യശോദതൻ മടിത്തട്ടിൽ മാണിക്യമായവൻ പീതാംബരം ചാർത്തി ചന്ദനം പൂശിയവൻ കാളിന്ദിതൻ തീരത്ത് കാരുണ്യപ്പെയ്ത്തായി മുരളീമൊഴിയുമായ് മാധവൻ വന്നിടുമേ രാധാതൻ മാനസം രാഗാർദ്രമാകുമ്പോൾ ഗോപികമാർ പാടുന്നു ഗോപാലകീർത്തനം കാൽച്ചിലമ്പൊലിയിൽ ഗോകുലം ഉണരുമ്പോൾ പീലിത്തിരുമുടിയിൽ പൊൻവെളിച്ചം വീശിടുമേ അമ്പാടിമുറ്റത്ത് ആയിരം പൂക്കൾ വിരിഞ്ഞു ആനന്ദലഹരിയിൽ ഗോകുലം ആടിടുന്നു ഉണ്ണിക്കണ്ണൻ പിറന്നൊരു പുണ്യദിനമിന്നിതാ കൃഷ്ണജയന്തി മധുരസ്മരണയായിടുമേ രചന: ജി ആർ കവിയൂർ 04 09 2026 ( തിരുവല്ല , കവിയൂർ)

തീരാത്തൊരു കാത്തിരിപ്പ്”

Image
തീരാത്തൊരു കാത്തിരിപ്പ്” നീയൊരു പുഴയായി ഒഴുകി നീലക്കടലാമെന്നിൽ ചേരുമ്പോൾ നിൻ്റെ നൊമ്പരത്തിൻ കണ്ണുനീരാൽ നിറയെ ഉപ്പുരസമായി മാറിയല്ലോ മഴയായി വന്നു മിഴികളിൽ മൗനമായി നീ പെയ്തിറങ്ങി വെയിലായി നീ അകന്നപ്പോൾ വാടിയ പൂക്കളിലും നിൻ ഗന്ധമറിഞ്ഞു കാറ്റായി വന്നു കാതുകളിൽ കാതോരം നിൻ സ്വരം കേട്ടു രാവായി നീ അകന്നപ്പോഴും നിലാവിൽ നിൻ മുഖം തെളിഞ്ഞു തീരാത്തൊരു കാത്തിരിപ്പായ് തീരത്തിരുന്നു ഓർത്തുപോയി തിരയായി നീ അകന്നുപോയാലും കടലായ് നിന്നിൽ അലിഞ്ഞുചേർന്നു രചന: ജി ആർ കവിയൂർ 04 09 2026 ( തിരുവല്ല , കവിയൂർ)

ഗോപികാ മനം

Image
ഗോപികാ മനം പൊന്നോടക്കുഴലിൻറെ നാദമൊന്നു കേൾക്കാൻ കാതോർത്തിരിക്കുമാ ഗോപികയായി മാറിയെൻ മനം. കാർവർണ്ണ രൂപമേ, എങ്ങുനീ മറഞ്ഞു? കാൽച്ചിലമ്പൊലി കേട്ടില്ലല്ലോ പ്രിയനേ! നിൻ ഓർമ്മകളാൽ വിങ്ങുമെൻ നെഞ്ചകം, നിൻ വരവിനായ് കൊതിക്കുമീ ജന്മം. നിൻ പാദപത്മങ്ങളിലർപ്പണമായ് തീരുവാൻ കൊതിക്കും എൻ ഉള്ളം, ഈ ഭവപാശങ്ങൾ അറുത്തെറിഞ്ഞു ചേരുവാൻ മോഹിക്കും നിൻ സവിധം,പ്രിയനേ യമുനതൻ പുളിനങ്ങളിൽ രാസലീലോത്സവം, കണ്ണന്റെ പാദസ്പർശമേൽക്കും ഈ മണ്ണിൽ. ആനന്ദലഹരിയിലാടും ഗോപികാഗണം, കണ്ണോടടുത്തൊരു വേളപോലുമില്ലാത്തൊരു വിരഹം. രചന: ജി ആർ കവിയൂർ 04 09 2026 ( തിരുവല്ല , കവിയൂർ)

കാളിയമ്മേ ഭദ്രകാളിയമ്മേ

Image
കാളിയമ്മേ ഭദ്രകാളിയമ്മേ [ആവർത്തന പല്ലവി] കാളിയമ്മേ ഭദ്രകാളിയമ്മേ കാത്തരുളു ഭദ്രകാളിയമ്മേ കാളിയമ്മേ ഭദ്രകാളിയമ്മേ കൈതൊഴുതീടുന്നു അമ്മേ [അനുപല്ലവി] ചെങ്കതിരിൻ തേജസ്സുമായ് ചെമ്പട്ടുടുത്തു വന്നമ്മേ ചെണ്ടമേളത്തിൻ നാദത്തിലമ്മേ ചേതസ്സിൽ വാഴണേ അമ്മേ കാളിയമ്മേ ഭദ്രകാളിയമ്മേ കാത്തരുളു ഭദ്രകാളിയമ്മേ [ചരണം 1] കരിമേഘവർണ്ണമണിഞ്ഞു നീ കറുകമാലയുമായ് വന്നമ്മേ അധർമ്മമാം ഇരുളിനെ നീക്കി അഭയമേകണേ അമ്മേ ദുഃഖിതരാകും മക്കളെ കാത്ത് ദുർഗ്ഗതിയകറ്റണേ അമ്മേ നിന്റെ തിരുനാമം ചൊല്ലുന്ന നേരം നൊമ്പരമകറ്റണേ അമ്മേ കാളിയമ്മേ ഭദ്രകാളിയമ്മേ കാത്തരുളു ഭദ്രകാളിയമ്മേ [ചരണം 2] പൊൻതിരുമുടിയിൽ പൂക്കൾ ചാർത്തി പൊൻവെളിച്ചമായി വരണേ നിന്റെ പാദത്തിൽ വീണു തൊഴുതാൽ നിത്യശാന്തി തരണമേ വീടിനും നാടിനും കാവലായി വീരശക്തിയായി നിൽക്കണേ അമ്മേ നിൻ കൃപാകടാക്ഷത്താൽ അനുഗ്രഹിക്കണേ അമ്മേ കാളിയമ്മേ ഭദ്രകാളിയമ്മേ കാത്തരുളു ഭദ്രകാളിയമ്മേ [ചരണം 3] കണ്ണീരിൻ കണങ്ങൾ കാണുന്നമ്മേ കരുണയോടെ നീ വരണേ കൈകളുയർത്തി വിളിക്കുന്ന മക്കൾ കൈവിടരുതേ അമ്മേ കാവിലുണരുന്ന കുരവയിലമ്മേ കാറ്റിലും കേൾക്കണേ നാമം കാളിയുടെ ശക്തി ഹൃദയത്തിലേറി കാത്തിടണേ ഞങ്ങളെ അമ്മേ [അവസാന പല്ല...

പ്രിയനേ

പ്രിയനേ പെയ്തൊഴിഞ്ഞ നിമിഷങ്ങളിനിയും തിരികെ വരുമോ  മറക്കാനാവുമോ മനസിന്റെ മധുരനോവ് എത്ര എഴുതി പാടിയിട്ടും തീരുന്നില്ലല്ലോ വിരഹ ഭാവം പ്രിയനേ നടന്നിട്ടും നടന്നിട്ടും പിന്നോട്ടു പോവുവാനാകുന്നില്ലല്ലോ മഷി പടർന്ന് വികലമാകുന്നുവോ കാലം വരച്ചിട്ട പ്രണയ കാവ്യം പ്രിയനേ ദൂരെ നീ പോകിലും കേൾക്കുന്നു നിൻ നാദം എവിടെ എവിടെ നീ എവിടെ സ്വപ്നങ്ങളിൽ മാത്രം മായാതെ ഇരിക്കുന്നുവല്ലോ പ്രിയനേ മാഞ്ഞുപോകുമോ നീ തന്ന സ്നേഹമഴ വാടിയ പൂവിലും നിൻ ഗന്ധമുണ്ടല്ലോ തനിച്ചിരിക്കുമ്പോഴും നീ അരികിലുണ്ടെന്നോണം നിശ്വാസങ്ങളിൽ പോലും നിൻ നാമമുണ്ടല്ലോ പ്രിയനേ രാവുറങ്ങുമ്പോൾ നീ വരുമെന്നാശിച്ചു കണ്ണുകൾ കാത്തിരിപ്പിൻ വാതിൽ തുറന്നുവെച്ചു പുലരിയെത്തുമ്പോൾ ശൂന്യമാകുന്നുവല്ലോ എങ്കിലും നിന്നെ മറക്കാനാവുന്നില്ലല്ലോ പ്രിയനേ. രചന: ജി ആർ കവിയൂർ 04 09 2026 ( തിരുവല്ല , കവിയൂർ)

മേഘമേ മേഘമേ

Image
മേഘമേ മേഘമേ മേഘമേ മേഘമേ നീ മാറിനിൽക്കൂ, നിലാവൊന്നു കാണാൻ എന്നെ അനുവദിക്കൂ, പേരും കണ്ണുനീർ മഴയായ് പൊഴിയേ, എന്തിനും ഏതിനും പേരില്ല നിനക്ക്, ഇത്ര സങ്കടമോ... മേഘമേ മേഘമേ നീ മാറിനിൽക്കൂ, നിലാവൊന്നു കാണാൻ എന്നെ അനുവദിക്കൂ, പേറും കണ്ണുനീർ മഴയായ് പൊഴിയേ, എന്തിനും ഏതിനും നിനക്കെന്തിത്ര സങ്കടമോ... പച്ചിലകൾ കൊഴിഞ്ഞു വീഴും വേളയിൽ, പുതുതളിരുകൾ വരുമൊരു കാലം, വീണുപോയ ഇലകൾ മണ്ണോടുചേർന്നാൽ, വീണ്ടും പൂക്കുംൊരു വസന്തം... പൊയ്കയിലെ താമര കാത്തിരിപ്പൂ, പൊൻസൂര്യനൊന്നു ചിരിച്ചുണരാൻ, സൂര്യനെ കണ്ടാൽ വിടരും താമര, പ്രണയം പോലെ വിരിയും മെല്ലെ... മേഘമേ... നീ മാറൂ... പ്രപഞ്ചത്തിലെ പ്രണയം പൂക്കട്ടെ... രചന: ജി ആർ കവിയൂർ 03 09 2026 ( തിരുവല്ല , കവിയൂർ)

കണ്ണന്റെ പാദം തേടി

Image
കണ്ണന്റെ പാദം തേടി കാർമേഘ വർണ്ണനായി കണ്ണൻ വന്നൂ, കാളിന്ദി തീരമാകെ പുഞ്ചിരിച്ചൂ, മധുരമായ വേണുവൂതി ഗോകുലത്തിൽ, മാധവൻ സ്നേഹമഴയായ് പെയ്തിറങ്ങി. അഷ്ടമിരാവിൽ നക്ഷത്രം ചിരിച്ചൂ, അമ്മ യശോദയുടെ മനം നിറഞ്ഞൂ, നന്ദന്റെ വീട്ടിൽ ദീപങ്ങൾ തെളിഞ്ഞൂ, നാരായണ നാമം കാറ്റിലലിഞ്ഞൂ. കുഞ്ഞിക്കണ്ണന്റെ കാൽച്ചുവടു കേൾക്കാം, കുഴലൂതും മാധവനെ കാണാം, വെണ്ണക്കുടം തകർത്തൊരു കള്ളച്ചിരിയിൽ, വൃന്ദാവനം മുഴുവൻ ആനന്ദമാകാം. രാധയുടെ ഹൃദയത്തിൽ രാഗമായ് നീ, ഗോപികമാരുടെ സ്വപ്നമായ് നീ, ദുഃഖമകറ്റുന്ന ദിവ്യനാമമായ് നീ, ധർമ്മം കാക്കുന്ന ദൈവമായ് നീ. ജന്മാഷ്ടമി നാളിൽ വിളക്കുകൾ തെളിയാം, കൃഷ്ണനാമം ചൊല്ലി ഹൃദയം നിറയാം, സ്നേഹവും കരുണയും ലോകത്ത് പകരാം, കണ്ണന്റെ പാതയിൽ നമ്മളും നടക്കാം. ഹരേ കൃഷ്ണാ എന്ന് പാടാം ഒരുമിച്ച്, ഗോവിന്ദാ എന്ന് വിളിക്കാം സ്നേഹത്തോടെ, മുരളീധരൻ കാത്തിടട്ടെ നിത്യവും, കൃഷ്ണകൃപയാൽ ജീവിതം ധന്യമാകട്ടെ. രചന: ജി ആർ കവിയൂർ 03 09 2026 ( തിരുവല്ല , കവിയൂർ)

സാങ്കേതികം മാറുന്ന കവിത

Image
സാങ്കേതികം മാറുന്ന കവിത മേശപ്പുറത്തിതാ ചെറിയൊരു ലോകം, നിറഞ്ഞു നിൽപ്പുണ്ട് സ്വപ്നത്തിൻ രൂപം! കൈയിലെ ക്യാമറ പകർത്തുന്നു ദൃശ്യം, കണ്ണിനു മുന്നിലുണ്ട് വിസ്മയ നാട്യം. കീബോർഡിൻ താളത്തിൽ തീർക്കുന്നു ജീവൻ, കമ്പ്യൂട്ടർ സ്ക്രീനിൽ മിന്നുന്നു ഭാവൻ. വലിയൊരു ലെൻസും കറുത്ത ജാക്കറ്റും, കുഞ്ഞൊരു ചലച്ചിത്രകാരന്റെ കൂട്ടും. ഇരുളിൽ പരക്കുന്നു വിളക്കിന്റെ വെളിച്ചം, ഇതുതന്നെയല്ലേ കലാകാരൻ മിച്ചം? ഓർമ്മകൾ ചേർത്തുവച്ചുടുക്കുന്ന വേഷം, ഓടുന്നു കാലം കാർമേഘ വേഷം. ചെറിയൊരു രൂപത്തിൽ വലിയൊരു ദൗത്യം, കരളിൽ നിറയുന്നു സിനിമയിൻ സത്യം. കൈയടി നേടുന്നു ഈ കുഞ്ഞരങ്ങ്, കവിതപോൽ മാറുമ്പോൾ ജീവിത രാഗം രചന: ജി ആർ കവിയൂർ 03 09 2026 ( തിരുവല്ല , കവിയൂർ)

ജീവിതസന്ധ്യയിലെ കറിവേപ്പില

Image
ജീവിതസന്ധ്യയിലെ കറിവേപ്പില തെക്കേനടയുടെ ഗോപുരവാതിൽ കടന്നുപോകും വേളയിൽ, വടക്കൻകാറ്റിൻ തണുത്ത തലോടൽ ഹൃദയത്തിലേറ്റി നടന്നുപോയി. ഇടതുഭാഗത്തെ അരമതിലിൽ രണ്ടു വൃദ്ധർ ചേർന്നിരുന്നിതാ, കാലം തുന്നിയ നൊമ്പരങ്ങളെല്ലാം കാറ്റിനോടവർ പങ്കുവെച്ചു. വഴിപാടുകൾ കഴിഞ്ഞു മടങ്ങും നേരത്തും കണ്ടു അതേ കാഴ്ച— വന്നുപോയൊരു ജന്മമെന്നോണം അവരവിടെത്തന്നെ ഇരിപ്പൂ. വർഷങ്ങൾക്കപ്പുറം കണ്ടുമുട്ടിയ വൃദ്ധഹൃദയങ്ങൾ തുറന്നപ്പോൾ, ഇരുളടഞ്ഞൊരു കഥയുടെ താളുകൾ നെടുവീർപ്പോടെ തുറന്നുതുടങ്ങി. കുഞ്ഞായിരുന്ന കാലം തൊട്ടേ കൈപിടിച്ചുയർത്തിയ മക്കൾ; താലോലിച്ചു താരാട്ടുപാടി താങ്ങായി നിന്നു വളർത്തിയവർ. മറ്റൊരുവന്റെ കൈകളിലേൽപ്പിച്ച് മകളെയും യാത്രയയച്ചവർ; മക്കളുടെ മക്കൾ മടിയിലിരുന്നു മുത്തം നൽകി വളർത്തിയവർ. തങ്ങളുടെ സ്വപ്നം മറന്നുകൊണ്ട് അവർക്കായ് ജീവിച്ച ജീവിതം; ഇന്നോ വാർദ്ധക്യത്തിന്റെ പടിവാതിലിൽ താങ്ങാകാൻ ആരുമില്ലെന്നോ? വളയും മോതിരവും ഭവനവുമുണ്ട്, വാതിൽപ്പടിയിൽ ഓർമ്മകളുമുണ്ട്; കൈമൂലധനമായ് കാത്തുവച്ച മിച്ചമുള്ള പണവുമുണ്ട്. എന്നിട്ടും മക്കൾക്കവയൊന്നും വേണ്ടെന്നോണം മാറിനിൽക്കുന്നു; സ്വത്തും പണവും ഉണ്ടായിട്ടും നോക്കാൻ മക്കളില്ലെന്ന നൊമ്പരം...

വിളക്കുകളുടെ ശോഭയിൽ

Image
വിളക്കുകളുടെ ശോഭയിൽ സന്ധ്യക്ക് തെളിയും ചുമർ വിളക്കുകളുടെ ശോഭയിൽ നിൻ മുഖം തിളങ്ങി, വിളക്കുകളുടെ ശോഭയിൽ, മറക്കുവാനാകുന്നില്ല, ആ നിഴൽചിത്രങ്ങൾ, ഇന്നു ഞാനൊന്നു നിന്നു മങ്ങി വിളക്കുകളുടെ ശോഭയിൽ, വിരഹ മാനസ്സനായി, നോവും ഹൃദയമായി, ഓർത്തോർത്തു നിന്നു വിതുമ്പി വിളക്കുകളുടെ ശോഭയിൽ. നിൻ മിഴികളിലെ മൊഴികൾവായിച്ചു  ഏറെ നാളായി വിങ്ങി വിളക്കുകളുടെ ശോഭയിൽ. കാത്തിരിപ്പിന്റെ നോവ് നെഞ്ചിലാകെ പടരുന്നു, നീ വന്നുചേരുമെന്ന സന്തോഷത്താൽ നിന്നു കറങ്ങി, വിളക്കുകളുടെ ശോഭയിൽ. ജി. ആർ. ന്റെ ഉള്ളിലാകെ നിന്നെ കാണുവാനുള്ള, അകമഴിഞ്ഞ ആകാംക്ഷയോടെ പതുങ്ങി, വിളക്കുകളുടെ ശോഭയിൽ. ജീ ആർ കവിയൂർ  03 09 2026 ( തിരുവല്ല, കവിയൂർ)

വിളക്കുകളുടെ ശോഭയിൽ

Image
വിളക്കുകളുടെ ശോഭയിൽ സന്ധ്യക്ക് തെളിയും ചുമർ വിളക്കുകളുടെ ശോഭയിൽ നിൻ മുഖം തിളങ്ങി, വിളക്കുകളുടെ ശോഭയിൽ, മറക്കുവാനാകുന്നില്ല, ആ നിഴൽചിത്രങ്ങൾ, ഇന്നു ഞാനൊന്നു നിന്നു മങ്ങി വിളക്കുകളുടെ ശോഭയിൽ, വിരഹ മാനസ്സനായി, നോവും ഹൃദയമായി, ഓർത്തോർത്തു നിന്നു വിതുമ്പി വിളക്കുകളുടെ ശോഭയിൽ. നിൻ മിഴികളിലെ മൊഴികൾവായിച്ചു  ഏറെ നാളായി വിങ്ങി വിളക്കുകളുടെ ശോഭയിൽ. കാത്തിരിപ്പിന്റെ നോവ് നെഞ്ചിലാകെ പടരുന്നു, നീ വന്നുചേരുമെന്ന സന്തോഷത്താൽ നിന്നു കറങ്ങി, വിളക്കുകളുടെ ശോഭയിൽ. ജി. ആർ. ന്റെ ഉള്ളിലാകെ നിന്നെ കാണുവാനുള്ള, അകമഴിഞ്ഞ ആകാംക്ഷയോടെ പതുങ്ങി, വിളക്കുകളുടെ ശോഭയിൽ. ജീ ആർ കവിയൂർ  03 09 2026 ( തിരുവല്ല, കവിയൂർ)

മഹാഗണപതിയേ

Image
മഹാഗണപതിയേ ഗജമുഖനേ ജയ ജയ ഗണപതേ വിഘ്നമെല്ലാം നീക്കണേ ഗണപതേ പാർവതി തനയനേ മംഗളദായകാ ഗണനായകാ ജയ ജയ ഗണപതേ… മുരുകൻ സോദരാ മംഗളമൂർത്തേ മുനികൾ വാഴ്ത്തുന്ന ഗണനായകാ വ്യാസന് തുണയായി മഹാഭാരതം രചിച്ചവനെ മഹാഗണപതിയേ… എല്ലാവരും ഭജിക്കും ഭഗവാനേ എന്നും പാടുന്നു നിൻ നാമം എല്ലാ വിഘ്നങ്ങളും അകറ്റുന്നവനെ എപ്പോഴും തുണയായ് വരേണമേ ഗണപതിയേ… എൻ മനസ്സിൽ വാഴണേ ഗണപതിയേ എൻ നാവിൽ നിറയണേ നിൻ നാമം നിന്നടിയിൽ എന്നും ശരണം തേടാം ഗണപതേ… ഗണപതേ… ഗണപതേ… ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ) Second version  ഗണപതേ ജയ ജയ ഗണപതേ വിഘ്നവിനാശക ജയ ഗണപതേ ഗജമുഖ ദേവാ കരുണാകരാ ഗണനായകാ ജയ ജയ ഗണപതേ… പാശാങ്കുശധരാ പരമേശ്വരസുതാ പാർവതിതനയാ പരമപാവനാ മോദകഹസ്താ മംഗളദായകാ മൂഷികവാഹനാ ജയ ഗണപതേ… വക്രതുണ്ഡാ മഹാകായാ സൂര്യകോടി സമപ്രഭാ വിദ്യാരംഭേ നമിക്കുന്നു നാഥാ ബുദ്ധിപ്രദായകാ ജയ ഗണപതേ… അംബികാതനയാ അനുഗ്രഹമേകൂ അഭയഹസ്തമേകി കാത്തരുളൂ എൻ ഹൃദയത്തിൽ വാഴും ഗണനായകാ എന്നും ശരണം തവ പാദമേ… ഗണപതേ… ഗണപതേ… ഗജമുഖ ദേവാ ഗണപതേ… വിഘ്നവിനാശക ഗണപതേ… ശരണം ശരണം ഗണപതേ… 

ശ്രീരാമദൂത ജയ ഹനുമാനേ

Image
ശ്രീരാമദൂത ജയ ഹനുമാനേ ശ്രീരാമദൂത ജയ ഹനുമാനേ വീരമാരുതേ ജയ ജയ ഹനുമാനേ രഘുപതി പാദഭക്ത ജയ ഹനുമാനേ അഞ്ജനേയാ ജയ ജയ ഹനുമാനേ… രാമനാമാമൃതം ഹൃദയേ വഹിക്കും രഘുനാഥ സേവകനാം വീര ഹനുമാനേ സീതാദേവിയെ തേടി സാഗരം താണ്ടിയ സുന്ദരരൂപാ ജയ ജയ ഹനുമാനേ… ഗിരിശിഖരം പോലെ ഗംഭീര ദേഹാ ഗരുഡഗതിയോടെ ഗഗനം പിളർന്നവനേ ലങ്കാപുരം ദഹിപ്പിച്ച ലീലാവീരാ ലക്ഷ്മണ ജീവദായകാ ജയ ഹനുമാനേ… അഞ്ജനാതനയാ വായുപുത്രാ അമിതബലധാമാ മഹാവീരാ രാമചന്ദ്രന്റെ തിരുമൊഴി കേൾക്കാൻ എന്നും കാത്തുനിൽക്കും ദാസ ഹനുമാനേ… രാമപാദത്തിൽ ശിരസ്സു നമിക്കും രാമനാമത്തിൽ ഹൃദയം നിറയും ഭക്തജനങ്ങൾക്ക് അഭയം അരുളും ഭക്തവത്സലാ ജയ ജയ ഹനുമാനേ… ശ്രീരാമദൂത ജയ ഹനുമാനേ വീരമാരുതേ ജയ ജയ ഹനുമാനേ രഘുപതി പാദഭക്ത ജയ ഹനുമാനേ അഞ്ജനേയാ ജയ ജയ ഹനുമാനേ… ശ്രീരാമ ജയരാമ ജയ ജയ രാമ… ശ്രീരാമ ജയരാമ ജയ ജയ രാമ… ശ്രീഹനുമാൻ ജയ… ജയ… ജയ… ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

മലരണിയും കാടുകളിൽ

Image
മലരണിയും കാടുകളിൽ മലരണിയും കാടുകളിൽ സുമശരങ്ങൾ പെയ്യും ഋതുവസന്തം, സുരഭില നിമിഷങ്ങൾ ഓർമ്മകൾ പൂക്കുന്നുവല്ലോ… മഴമേഘങ്ങൾ കണ്ടാടും മയിൽപ്പേടയും, കളനാദം പൊഴിക്കുന്ന കുയിലുകളും… മിഴികളിൽ മൊഴിയും അനുരാഗഗീതം, മെല്ലെ തഴുകും തെന്നലും… പൂവിതളിൽ വീണുടയും മഞ്ഞുതുള്ളിപോൽ, പൂങ്കാറ്റിൽ പരന്നെത്തും മധുരസുഗന്ധം… കണ്ണുകളിൽ തെളിയുന്ന കിനാവിൻ വർണ്ണം, കാതുകളിൽ നിറയുന്ന മൃദുമന്ത്രണം… നിലാവിന്റെ നീലവിരിപ്പിൽ നക്ഷത്രങ്ങൾ ചിരിച്ചുവല്ലോ, നിശാഗന്ധി വിരിയുന്ന രാവിൻ തീരത്ത്… നിന്നെക്കുറിച്ചുള്ളൊരു നനവാർന്ന ഓർമ്മ, എൻ ഹൃദയത്തിൽ ഇന്നും സ്വരമായ് പെയ്യുന്നു… കൈകോർത്തു നടന്നൊരു വഴിയോരമാകെ, കൊഴിഞ്ഞുപോയ പൂക്കൾ കഥകൾ ചൊല്ലുന്നു… പിരിയുവാൻ കഴിയാത്ത മനസ്സിൻ തന്ത്രികൾ, പുതിയൊരു ഈണമായ് മൂളിത്തുടങ്ങുന്നു… കാലം കടന്നാലും വാടാത്ത പൂവായ്, കാത്തുവെച്ചൊരു സ്നേഹം ഉള്ളിൽ വിരിയുന്നു… വസന്തം വീണ്ടും വരും ഈ വഴിത്താരയിൽ, നമ്മുടെ കിനാവുകൾ പൂത്തുലയുന്നു… മലരണിയും കാടുകളിൽ സുമശരങ്ങൾ പെയ്യും ഋതുവസന്തം, സുരഭില നിമിഷങ്ങൾ ഓർമ്മകൾ പൂക്കുന്നുവല്ലോ… മിഴികളിൽ മൊഴിയും അനുരാഗഗീതം, മെല്ലെ തഴുകും തെന്നലായ് നീ വരുമോ… എൻ ഹൃദയവീണയിൽ മധുരമൊരു രാഗമാ...

കണ്ടാലിനി മിണ്ടുമോ

Image
കണ്ടാലിനി മിണ്ടുമോ  കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ  കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ  കനവുകളൊക്കെ കണ്ടിരുന്നില്ല  കാഞ്ഞിരത്തിൻ ചുവട്ടിൽ വന്നിരുന്നില്ലേ  കഥകളൊക്കെ പറഞ്ഞതല്ലേ  കളിചിരിയൊക്കെ മാഞ്ഞുവല്ലോ  കണ്ടാലിനി മിണ്ടുമോ  കഴിഞ്ഞതൊക്കെ മറന്നുവോ  കാലൊച്ച നിന്റെ കേട്ടില്ല  കാത്തിരുന്നു വഴിത്താരയിലായി  കുളിരും വെയിലും വന്നു പോയി  കദമില്ലാതെ മറ്റൊന്നും ഇല്ലല്ലോ  കണ്ടാലിനി മിണ്ടുമോ  കഴിഞ്ഞതൊക്കെ മറന്നുവോ  കാറ്റിലലയും ഇലകൾ ചോദിച്ചു, കാണാതായതെന്തേ നീയെന്ന്, കരളിൽ മായാത്തൊരു നൊമ്പരമായി, കാൽപ്പാടുകൾ മാത്രം ശേഷിച്ചുപോയി. കണ്ടാലിനി മിണ്ടുമോ  കണ്ടില്ലെന്നു നടിക്കുമോ  കാലം എത്ര കഴിഞ്ഞതല്ലേ  കഴിഞ്ഞതൊക്കെ മറന്നുവോ    ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

അല്പനേരം കണ്ടപ്പോൾ

അല്പനേരം കണ്ടപ്പോൾ  അല്പനേരം കണ്ടാലും ഹൃദയത്തിൽ പതിയും, അല്പവാക്കിൽ പോലും സ്നേഹനാദം നിറയും, അല്പനേരം ചിരിച്ചാൽ നിമിഷങ്ങൾ വിരിയും, അല്പമെങ്കിലും ജീവിതം ധന്യമാം തീരും. വന്നുപോകും വഴിയിൽ ചില ബന്ധങ്ങൾ പൂക്കും, പിരിഞ്ഞുപോയാലും ഓർമ്മകളായ് നിൽക്കും, കാലമകലുംതോറും മായാതെ തെളിയും, അല്പനേരം മതി… ഹൃദയം നിറയുവാൻ. വഴിയരികിൽ കണ്ടുമുട്ടും നിമിഷങ്ങൾ ചിലത്, വർഷങ്ങളോളം മനസ്സിൽ മായാതെ നിൽക്കും, ചില മുഖങ്ങൾ ജീവിതം തൊട്ടുണർത്തുമ്പോൾ, അല്പനേരം പോലും അനശ്വരമാകും. ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

അക്ഷരമലരുകളിൽ ശ്രീരാമനാമം

Image
അക്ഷരമലരുകളിൽ ശ്രീരാമനാമം എഴുതി തുടങ്ങിയ എഴുത്താണി തുഞ്ചത്തെ അക്ഷരമലരുകൾ പെയ്തിറങ്ങി, പനയോലകളിലായി രാമം, ശ്രീരാമനാമം പാടിച്ചത് പൈങ്കിളിയെക്കൊണ്ട്... ഭാരതപ്പുഴയുടെ ഭാവതീരങ്ങളിൽ, മണൽപ്പരപ്പിലായി കാറ്റേറ്റുപാടി, രാമകഥാശ്രവണ പുണ്യമായ് മാറി, ബാലൻ അയോധ്യ വിട്ട് ആരണ്യം തണ്ണിലേറി  കിഷ്കിന്ധാധിപനോട് സുന്ദരമായി യുദ്ധം ചെയ്തു മുന്നേറി... തേനൂറും കഥാശീലുകൾ പാടിയ നേരം, മനസ്സ് നിളാതീരത്തെ അനിലന്റെ തലോടലിൽ മെല്ലെ, അങ്ങ് ചിത്തസുഖം പകർന്നു നിന്നു... തുഞ്ചത്തെഴുത്തച്ഛന്റെ പാദസ്പർശം കൊണ്ട പുണ്യമാമീ മണ്ണിലായി, ഭക്തിയുടെ പാരവശം തുളുമ്പിയ ധന്യmമാർന്നകർമ്മമണ്ഡലം... ആദികാവ്യത്തിന്റെ അന്തസ്സത്ത പാഴാക്കാതെ പകർന്നു ആചാര്യന്റെ എഴുത്താണിയിൽ വിരിഞ്ഞ സുവർണ്ണാക്ഷരങ്ങൾ, ഇന്നും ഈ മണ്ണിന് ഏറെ കുളിർ പകരുന്നു... ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

മാനസ ചോരാ മധുസൂദനാ

Image
മാനസ ചോരാ മധുസൂദനാ ഗുരുവായൂരപ്പൻ്റെ തിരുനടയിൽ മനസ്സിൻ താളുകൾ തുറന്നിടാം ഭക്തിയുടെ കുളിർമഴ നുകരാൻ ഇന്നേ എൻ്റെ ഉള്ളം തുടിക്കുന്നു മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ പീലിമുടിയും കയ്യിലെ വെണ്ണയും കണ്ടാൽ കണ്ണ് കൊതിയേറുന്നു പാൽപുഞ്ചിരിയിൽ മായാലോകം അരികിൽ വാ കുഞ്ഞികൃഷ്ണാ മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ അമ്പലനടയിലെ തിരിവെളിച്ചം ആത്മശാന്തിയുടെ അമൃതാണ് തുളസിമാലയും ചന്ദനക്കുറിയും എൻ്റെ മനസ്സിൽ നിറയുന്നു മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ പാലാഴിയിൽ പള്ളികൊള്ളുന്നവൻ ഭക്തരുടെ പ്രാണന്റെ പ്രാണൻ കഷ്ടതകൾ മാറ്റും കാർവർണ്ണൻ തൃപ്പാദത്തിൽ സർവ്വവും സമർപ്പിക്കാം മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ കാലവും കോലവും മാറുന്നേരം കൈപിടിച്ചു കൂടെ പോരുവാൻ ഗുരുവായൂരപ്പൻ ഒപ്പം ഉണ്ടെന്നുള്ള വിശ്വാസം എൻ്റെ വലിയ ബലം മാനസ ചോരാ മധുസൂദനാ മരുവുക മാനമിതിൽ കണ്ണാ അഭയം നീയെൻ്റെ സർവ്വസ്വവും അരികിൽ വാ എൻ്റെ ഉണ്ണിക്കണ്ണാ നിൻ തിരുനാമം ജപിച്ചീടുന്നു എന്നെന്നും നിൻ പാദങ്ങളിൽ ദാസൻ ജീ ആർ കവിയൂർ  02 09 2026 (തിരുവല്ല, കവിയൂർ)

നീലവാനം കുടയാക്കി

Image
നീലവാനം കുടയാക്കി നീലവാനം കുടയാക്കി, നീലനിലാവിൻ പ്രഭയിൽ, നക്ഷത്രങ്ങൾ ചിങ്ങം രാവിൽ നിന്നെ ഓർത്തു കിടക്കും നേരം... കനവുകൾ ആയിരം വിരുന്നുവന്നു, എന്റെ മനസ്സിന്റെ ചില്ലമേൽ കൂടുകൂട്ടി, അറിയാതെ കൂടുകൂട്ടി, മോഹത്തിൻ പൂക്കളായ് വിരിഞ്ഞുനിന്നു... ഇലകൊഴിയും ശിശിരവും, മഴമുത്തുകൾ വിരിയും വർഷവും, പൂവിരിയും വസന്തവും, നിഴൽ തേടും ഗ്രീഷ്മവും, മാറിമാറി വന്നു ഋതുക്കൾ, നീ മാത്രം എന്തേ വന്നില്ല... പാട്ടിന്റെ ചരണങ്ങൾ തേടി, മൂളിമൂളി ഇരുന്നുറങ്ങിപ്പോയി, എപ്പോഴോ നീ വന്നതൊന്നും അറിഞ്ഞതേയില്ലല്ലോ പ്രിയനേ  പാതിരാവിൻ കാറ്റിനോട് നിന്റെ വരവിനെ ചോദിച്ചു, മിഴികളിൽ നിന്റെ രൂപം, മനസ്സിൽ നിന്റെ നാദം... ഒരു നാൾ നീ വന്നുചേരുമെങ്കിൽ, ഈ കാത്തിരിപ്പെല്ലാം പൂവണിയും, വിരഹത്തിൻ മേഘങ്ങൾ മാറിപ്പോയി പ്രണയമഴയായ് നീ പെയ്തിറങ്ങും... നീലവാനം കുടയാക്കി, നീലനിലാവിൻ പ്രഭയിൽ, നക്ഷത്രങ്ങൾ സാക്ഷിയായ് നിന്നെ ചേർത്തു ഞാൻ നിൽക്കും പ്രിയനേ ജീ ആർ കവിയൂർ 01-09-2026 (തിരുവല്ല, കവിയൂർ)

ചോദിക്കില്ല ഞാനൊരു

Image
ചോദിക്കില്ല ഞാനൊരു ചോദിക്കില്ല ഞാനൊരു ചോദ്യവും ചോദിച്ചു ചേതനകൾ ഉണർത്തിയിട്ട് ചപലതയായി മാറുകിലോ. ഉണ്ടു പണ്ട് ചോദിച്ചു മൂന്നടി ഭൂമിയും പിന്നെ മൊത്തത്തിൽ ഇല്ലാതെയായി സാമ്രാജ്യവും ചെങ്കോലും. മാനിഷാദ പാടിയും ഭാരത രാജ്യത്തെ ഭാസുരമാക്കി അയനങ്ങൾ ഏറെ കഴിഞ്ഞതു സരയുവിൽ. കാലങ്ങൾ മാറി മറിഞ്ഞു യുഗങ്ങളുടെ പാതയിൽ പുതിയ ദൂതന്മാർ വന്നു പോയി— മുരളികയും ചമ്മട്ടിയും ഗീതയും ഏന്തി. ശാന്തിയുടെ സന്ദേശവുമായി സ്നേഹത്തിന്റെ വെളിച്ചമായി കാരുണ്യത്തിന്റെ പാത കാട്ടിയ മഹാത്മാക്കൾ വന്ന കാലത്തും മനുഷ്യ മനസ്സുകളിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു. അതിരുകൾ കാവലായി ഭൂമുഖത്ത് ആധിപത്യങ്ങൾക്കായി പോരടിക്കുന്നവർ, സാങ്കേതികവിദ്യയുടെ ചൂണ്ടയിൽ ഭയത്തിന്റെ നിഴലുകൾ വീഴ്ത്തുന്നവർ. ഉയർത്തിയ ചോദ്യങ്ങൾ അനവധി വിപ്ലവങ്ങളുടെയും വിശ്വാസങ്ങളുടെയും വഴിയിലൂടെ ലോകം സഞ്ചരിക്കുമ്പോൾ, ഈ മഹാത്മാക്കളുടെ പാദമുദ്രകൾ കാലത്തിന്റെ വഴികളിൽ നമ്മോടൊപ്പം നടക്കുന്നു. മനസ്സുകൾ മതിലുകൾ പണിയുമ്പോൾ, മനുഷ്യൻ മനുഷ്യനെ അകറ്റിനിർത്തുമ്പോൾ, മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ മണ്ണടിയുന്നു. തോക്കിൻ കുഴലിലൂടെയും വാക്കിൻ ധോരണികളിലൂടെയും ഇന്നും ഉത്തരമില്ലാ ചോദ്യമായ് നമ്മു...

ഹരിനാമം പുണ്യമല്ലോ

Image
ഹരിനാമം പുണ്യമല്ലോ ഓരോ ഓടക്കുഴലും പിറക്കുന്ന നേരം ഓമൽ കീർത്തനം പാടും ചുണ്ടിൽ നിന്നും ഒഴുകിയെത്താൻ കണ്ണന്റെ ദിവ്യനാമം ഒഴിയാത്ത മോഹത്താൽ കനവു കാണുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ഓരോ താമരപൂ മുകുളങ്ങളും തൻ തണ്ടിൽ വിരിയുമ്പോൾ ഗുരുവായൂരപ്പന്റെ തിരുമാറിലെ മാലയായി മാറാൻ ആ തിരുമേനിയിൽ ചേർന്നങ്ങനെ ഉറങ്ങാൻ കൊതിച്ചൂ ഉഴിയാം മണ്ണിൽ മോഹങ്ങൾ പൂക്കുന്നു! ഓരോ നിമിഷവും നിൻ കഥകൾ പറയാൻ ഈ ജന്മം നൽകിയ ഭഗവാനേ തൊഴുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ആദ്യം ഞാൻ നമസ്കരിക്കുമാ തൃപ്പാദ- ത്തീർത്ഥത്തിൽ സർവ്വവും സമർപ്പിക്കുന്നു! കൃഷ്ണാ ഗുരുവായൂരപ്പാ കാത്തരുളണേ ഭക്തിതൻ നിർവൃതി നൽകീടുമേ കൺമണീ! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! പാടിയും പറഞ്ഞും നിൻ ഭക്തിഭാവം   ഹൃദയത്തിൽ നിത്യവും നിഴലിക്കട്ടെ   ഈ വരികളിലെ ഭക്തിയും ഭാവവുമെല്ലാം   എന്റെ കണ്ണന്റെ മുന്നിൽ സമർപ്പിക്കുന്നു! ഹരിനാമം പുണ്യമല്ലോ നിത്യം നാവിൽ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാമം ഉദിക്കണേ! ജീ ആർ കവിയൂർ  ...

നീയറിഞ്ഞോ

Image
നീയറിഞ്ഞോ നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നിശീഥിനിയുടെ യാമങ്ങളിൽ നിലാവിൻ നിഴലിലായി, നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും നിന്നോർമ്മകൾ എന്നെ പുണരുമ്പോൾ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നീയറിയാതെൻ മിഴികളിൽ നീറും വേദന കാത്തിരിപ്പുണ്ട്, നീയെത്തുമെന്ന പ്രതീക്ഷയിൽ തുടിക്കുന്നു മനം നിനക്കായ്... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... കാറ്റിലൊഴുകുന്നൊരു ഗന്ധമായി നീയെന്നിൽ നിറയുമ്പോൾ, ദൂരെയാണെങ്കിലും അരികിലായ് തോന്നുന്നു നീയെൻ ജീവനിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... ഒരു മാത്ര നേരമെങ്കിലും നിന്നരികിൽ ചേർന്നിരിക്കുവാൻ, ഈ ജന്മമൊക്കെയും കാത്തിരിക്കും എൻ ഹൃദയം നിനക്കായ് മാത്രം...   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

അകലെത്തെ അമ്പിളി

Image
അകലെത്തെ അമ്പിളി അകലെത്തെ അമ്പിളി അരികത്തു ചെന്നു നീ, അവിടുന്നു സുഖമാണോ എന്ന് അറിയിക്കുമോ എൻ സന്ദേശം. എൻ മിഴികൾ നനയുന്ന നിലാവിൻ രാത്രിയിൽ, എൻ മനസ്സിൽ വിരിയുന്ന മൗനത്തിൻ പൂക്കളും കൊണ്ടുപോകുമോ? എൻ കാത്തിരിപ്പിന്റെ നീളുന്ന വഴികളിൽ, എന്നെങ്കിലും വരുമെന്ന പ്രതീക്ഷ തളിർക്കുന്നു— അവനോടു പറയുമോ? ഒറ്റയ്ക്കു ഞാനിന്നും ജനാലയ്ക്കരികിൽ, നിലാവിനെ നോക്കി നിശ്വാസമിടുമ്പോൾ, അവൻ എന്നെ ഓർക്കുന്നോ? താരങ്ങൾ ചുറ്റുമുണ്ടെങ്കിലും തനിച്ചാണെൻ രാവുകൾ, അവന്റെൊരു വാക്കിനായ് കാതോർത്തിരിക്കുമെന്ന കാര്യം പറയുമോ? അകലെത്തെ അമ്പിളി, അരികത്തു ചെന്നു നീ, എൻ ഹൃദയം കാത്തുവെച്ച ഈ സ്നേഹസന്ദേശം അവനു നൽകുമോ? ജീ ആർ കവിയൂർ 31 08 2026 ( തിരുവല്ല, കവിയൂർ)

തിരകൾ തേങ്ങുമ്പോൾ

Image
തിരകൾ തേങ്ങുമ്പോൾ തിര വന്നു കാലിൽ തൊട്ടകന്നു  തിരികെ വരാത്ത ഓർമ്മകളുണർത്തി  കടലിരമ്പം ഉള്ളിൽ തേങ്ങലായി  കിനാവുകളുടെ നോവേറ്റി മടങ്ങി   മൗനം വജ്രമാകും, മനയുക്തി പറയാതെ... കണ്ണിൻ കോണിലെ നനവിൽ കാണാതെ പോയ വാക്കുകളായി... സാഗരത്തിനക്കരെയായി തിരകൾ തേങ്ങുമ്പോൾ, കനലായ് കത്തുന്നൊരു കാത്തിരിപ്പായി ഞാൻ... പറയാതെ പോയൊരു സ്നേഹം നെഞ്ചിൽ മിച്ചമാകുമ്പോൾ, മറക്കാനാവാത്ത നോവുകൾ മിഴികളിൽ മഴയായ് പെയ്യും... ജീ ആർ കവിയൂർ 31 08 2026 ( തിരുവല്ല, കവിയൂർ)

തുടിക്കുന്നു നെഞ്ചകം

Image
തുടിക്കുന്നു നെഞ്ചകം അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, മറക്കുവാൻ ശ്രമിച്ച നാളുകളൊക്കെയും മിഴികളിൽ വീണ്ടും തെളിയുമ്പോൾ, പറയുവാൻ അവശേഷിച്ച സത്യങ്ങൾ ചുണ്ടിൽ വന്നു നിറയുന്നു, മൗനമായ് പോയൊരു സന്ധ്യയിൽ മനസ്സിൻ വാതിൽ തുറന്നിരുന്നു. അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, പറയാതെ പോയൊരു സ്നേഹവാക്കിനായ് കാത്തിരിക്കുന്നു ഇന്നും മനസ്സ്, നിഴലായി കൂടെയുണ്ടായിരുന്ന നാളുകൾ ഓർമ്മയായി മാറുമ്പോൾ, അകലങ്ങളിലെവിടെയോ നിന്നൊരു മധുരസ്വരം കാതിൽ കേൾക്കുന്നു. അറിയാതെ പറഞ്ഞ വാക്കുകളൊക്കെ അറിയുന്നു ഇന്ന് ഹൃദയത്തിലാകെ, തിരികെ വരുമോ എന്നാശിച്ചു വഴിയരികിൽ കണ്ണുകൾ കാത്തിരുന്നു, കാലം മായ്ക്കാത്ത മുറിവുകളൊക്കെയും കണ്ണീരായ് പെയ്തിറങ്ങുമ്പോൾ, കൈകൾ കോർത്തൊരു നിമിഷം മാത്രം തിരികെ കിട്ടിയിരുന്നെങ്കിൽ, തീരാത്ത നൊമ്പരം തീർന്നേനെ... ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

പറയുന്നവർ

Image
പറയുന്നവർ പറയുന്നവർ പലതും പറയും, വാക്കുകൾ കൊണ്ട് മനം നിറയ്ക്കും, പക്ഷേ വാക്കു പാലിക്കേണ്ട നേരം, പലരും പിന്നിലേക്ക് മാറും. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പം, വാക്കുകൾ പറയാനും എളുപ്പം, പറഞ്ഞതൊന്ന് ചെയ്യാൻ വന്നാൽ, പലർക്കും പല കാരണങ്ങൾ. വാക്കിനേക്കാൾ വിലയുള്ളത്, വാക്കു പാലിക്കുന്ന മനസ്സാണ്, പറഞ്ഞതുപോലെ ചെയ്തു കാണുന്നവർ, ജീവിതത്തിൽ എന്നും മഹത്താണ്. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

ഒരുപിടി ഓർമ്മപ്പൂക്കൾ”

Image
ഒരുപിടി ഓർമ്മപ്പൂക്കൾ” ഒരു പിടി പൂക്കൾ വാരിയിട്ട് ഓർമ്മകളുടെ കണ്ണുനീർ മുത്തുകൾ ഒഴുക്കി മടങ്ങി വന്നു ഓർത്തെടുത്തു ഓണവും വിഷുവും ഒരുമിച്ചനാളുകൾ പൂമരച്ചുവട്ടിലെ ആ സന്ധ്യയിൽ പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോൾ മിഴികളിൽ പൂത്തൊരു കിനാവുപോലെ മനസ്സിൽ വിരിഞ്ഞൊരു പ്രണയകാലം കൈകോർത്തു നടന്ന വഴിയോരങ്ങളിൽ കാറ്റിനൊപ്പം ഒഴുകിയ മൊഴികളും നിലാവു പെയ്തൊരു രാത്രിയിലെന്നും നെഞ്ചിൽ സൂക്ഷിച്ചൊരു മധുരനിമിഷം കാലം കടന്നുപോയ വഴികളിലും മായാതെ നിൽക്കുന്നൊരു സ്നേഹചിത്രം പിരിഞ്ഞുപോയെങ്കിലും ഇന്നും ഉള്ളിൽ പൂവായ് വിരിയുന്നു ആ പ്രണയകാലം. ജീ ആർ കവിയൂർ  31 08 2026 (തിരുവല്ല, കവിയൂർ)

കണ്ണാടിയിലെ ഉണ്മ

Image
കണ്ണാടിയിലെ ഉണ്മ കണ്ണാടി നോക്കും മനസ്സേ കാണുന്നത് മായയാണെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ നീറിപുകയുന്നത് ഉടയവരുണ്ടോ അറിയുന്നു വേദന മുഖം മനസ്സിൻ്റെ പ്രതിരൂപമെന്ന് മൊഴികൾ പറഞ്ഞത് എത്ര സത്യം മിഴികളിൽ തെളിയും വിഷാദം മഷിയാൽ പടരുന്നു സ്വാന്തനമായി മറച്ചുവെയ്ക്കുവാൻ നോക്കുമ്പോഴും കണ്ണുനീർ തുളുമ്പിടുന്നു കവിളിൽ അധ്വാനഭാരം തൻ വിയർപ്പുതിരുമ്പോൾ ഉള്ളം തകർന്നുപോയ് നീറുന്നുവോ ഓർമ്മകൾ തൻ തിരമാലകൾ നെഞ്ചിലടിക്കുമ്പോഴും കൈവിട്ടുപോയ കാലത്തിൻ വീഥികളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന നോവിൻ്റെ അഴകിൽ എഴുതുന്നു എൻ്റെ പ്രാണൻ്റെ വരികൾ തീരാത്ത മോഹങ്ങൾ അരികിൽ ചേരുമ്പോൾ കാലത്തിൻ യാത്രാമൊഴി കേൾക്കവേ നോവിൻ കുളിരിൽ അലിഞ്ഞുപോയ നിമിഷങ്ങളിൽ നിത്യമാം ഉണ്മ മാത്രമായി അവശേഷിക്കുന്നു ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)

കണ്ണൻ്റെ മുന്നിലെ മഞ്ചാടി(ഭക്തിഗാനം)

Image
കണ്ണൻ്റെ മുന്നിലെ മഞ്ചാടി (ഭക്തിഗാനം) കണ്ണന്റെ മുന്നിലെ മഞ്ചാടി പൊന്നു ഗുരുവായൂർ തിരുനടയിൽ മഞ്ചാടിക്കുരുവൊന്നു മുന്നിൽ കിടക്കുന്നു അതിനോടായി കണ്ണൻ ചോദിച്ചു സങ്കടമായോ എൻ ശ്രീകോവിലിൽ വരാൻ പറ്റിയില്ലായെന്നുള്ളതൊരു സങ്കടമില്ലേ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കണ്ണാ കണ്ണാ കണ്ണാ എന്ന് വിളിച്ചേ പൊന്നു ഗുരുവായൂർ തിരുനടയിലേക്ക് നടക്കുന്ന ആളുകളുടെ കാലുകളാൽ ചവിട്ടുമ്പോൾ എന്തൊരു സുഖമെന്നറിയുമോ പിന്നെ ഇന്ന് ശീവേലിക്ക് എഴുന്നള്ളിക്കുമ്പോൾ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം നിന്റെ കുഞ്ഞു കാലും എന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ എന്തൊരു സുഖം! എന്തൊരു ഭാഗ്യമാണത് ആ മഞ്ചാടിക്കുരുവിനെ പോലെ ആവാറാവണം നമ്മൾ അതിന്റെ പേരാണ് സൗഭാഗ്യം കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കൃഷ്ണാ പൊന്നു ഗുരുവായൂർ പൂന്തോട്ട വീഥിയിൽ പീലിയും ചൂടി പൂവമ്പൻ പോലൊരു പൂഞ്ചിലുക്കവുമായി പുന്നാരകൃഷ്ണന്റെ പാദങ്ങൾ തേടി പോകുന്നു ഞാനിന്ന് പാടവരമ്പിൽ കണ്ണാ കണ്ണാ ഗുരുവായൂരപ്പാ കണ്ണിനു കുളിർമ നൽകുന്നു ദർശനം കുഞ്ഞുതൻ കാലടി കുളിരു നൽകുന്നു നെഞ്ചിൽ നിറയുന്നു നിത്യസൗഭാഗ്യം കണ്ണന്റെ കൈകള...

മൗനം പൂക്കും താഴ് വരയിൽ

Image
മൗനം പൂക്കും താഴ് വരയിൽ  [പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 1] നിശാഗന്ധി പൂക്കും വഴിയോരത്തിൽ നിലാവിൻ പെയ്യും പുൽമേടുകളിൽ നനു നനുത്തു വീശും കാറ്റിൻ തലോടലിൽ നിന്നോർമ്മ വിരിയും എൻ മനസ്സുകളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 2] കാലം തിരിയും വഴിയോരത്തിൽ പ്രതീക്ഷ നിൽക്കും കാത്തിരിപ്പിൽ നിൻമുഖം പൂത്തുലയും സ്വപ്നങ്ങളിൽ സ്നേഹഗന്ധം നിറയും ഹൃദയത്തിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… [ചരണം 3] പാതി വിടരും പൂക്കാലത്തിൽ പാട്ടായ് ഒഴുകും കാറ്റിൻ താളത്തിൽ നീലാകാശം പൂത്തുലയും രാവുകളിൽ നിന്നരികിൽ ഞാൻ അലിയും നിമിഷങ്ങളിൽ [അവർത്തന പല്ലവി] മൗനം പൂക്കും താഴ്വരയിൽ മോഹം പെയ്യും ചിരിമഴയിൽ മിഴികൾ നിറയും വേളകളിൽ നൊമ്പരം വിരിയും ഓർമ്മകളിൽ… ജീ ആർ കവിയൂർ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

ഗുരുവായൂരപ്പാ (ലളിത ഭക്തിഗാനം)

Image
ഗുരുവായൂരപ്പാ  (ലളിത ഭക്തിഗാനം) തൂണു പിളർന്നു നരസിംഹമൂർത്തിയായിട്ട്   അവിടുന്നു അവതരിച്ചതും   വാമനനായിട്ട് പ്രപഞ്ചം മുഴുവൻ   കുഞ്ഞു കാലുകൊണ്ട് അളന്നു തീർത്തതും   ഭക്തരെ എന്നും സംരക്ഷിച്ചീടുവാൻ   നമ്മുടെ പൊന്നു ഗുരുവായൂരപ്പനാണ്   ഗോവർദ്ധനം കുടയാക്കി   കാളിയമർദ്ദനം ചെയ്തു   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   നെയ്പായസം കൊണ്ടുവരാൻ വൈകിയാൽ   അപ്പോൾ കണ്ണന് വിശക്കും   ആ മുഖം വാടും   കണ്ണുനിറഞ്ഞു ഒഴുകും   അരിഞ്ഞാണും ക്ഷീണം കൊണ്ട് ഊർന്നു പോകും   എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   [Chorus] എന്റെ ഗുരുവായൂരപ്പാ   കൃഷ്ണാ ഗുരുവായൂരപ്പാ   കനിവോടെ ഏവരെയും കാത്തുരക്ഷിക്കണേ   തിരുമുമ്പിൽ സദാ ഞങ്ങളെ വാഴ്ത്തിടണേ   നിൻ തിരുനാമം മാത്രം എന്നും ആശയായ്   ജന്മങ്ങൾ തോറും കൂടെ പോരില്ലേ പൊന്നു ഗുരുവായൂരപ്പാ ഭഗവാനേ   [Outro] എന്റെ ഗുരുവായൂരപ്പാ...

അനുരാഗഗാനം

Image
അനുരാഗഗാനം ഉദയകിരണരാജികൾ വന്നണഞ്ഞല്ലോ ഹൃദയരാഗമുണർന്നു മൗനമകന്നല്ലോ,  സ്നേഹവസന്തം പൂത്തുലഞ്ഞല്ലോ പൂവിതാനിച്ചു വാടി ആകെ തെളിഞ്ഞുവല്ലോ. ചിത്തത്തിലായിരം കുളിർകോരിവന്നു ലഹരാനുഭൂതിയാൽ പുളകംകൊണ്ട്,  സ്വപ്നായനത്തിൻ അലകൾ വന്നുനിറഞ്ഞു സ്വർഗ്ഗാനുരാഗ വർണ്ണങ്ങൾ മാറ്റൊലിക്കൊണ്ടു. പനിനീർച്ചെടിതൻ കവിളിലൊരു മൃദുചുംബനം നൽകി രവികിരണങ്ങൾ,  മലരിൻ മിഴികൾ ശലഭസഞ്ചാരങ്ങൾക്കായ് കാതോർത്തുനിൽക്കുന്നൂ. വർണ്ണച്ചിറകുകളുമായി പൂന്തേൻ നുകരാനായ് മെല്ലെ വരുന്നൊരു ദൂതൻ,  ഓരോ മലരിൻ്റെയും കാതിൽ മൃദുമന്ത്രണം ചൊരിയുന്ന കാമുകൻ. മകരമഞ്ഞിന്റെ ചില്ലുടലിൽ പുതഞ്ഞുനിൽക്കും രാവുകൾ,  നിലാവിന്റെ വെള്ളിവെളിച്ചത്തിൽ മുങ്ങിനിൽക്കും നിലവുകൾ.  മയിലുകൾ പീലി വിടർത്തിയാടും വനഭംഗിയുടെ കുളിരിൽ,  കുയിലുകൾ പാട്ടു മൂളും ആ രാഗാർദ്രമായ വെൺപുലരിയിൽ. പ്രിയനെ നിൻ്റെ സാമീപ്യത്തിനായി കൊതിച്ചു കാത്തിരിപ്പു ഈ കന്യകയിവൾ പ്രണയാതുരയായ്. ജീ ആർ കവിയൂർ  30 08 2026 (തിരുവല്ല, കവിയൂർ)

നീയറിഞ്ഞോ

നീയറിഞ്ഞോ നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നിശീഥിനിയുടെ യാമങ്ങളിൽ നിലാവിൻ നിഴലിലായി, നിദ്രയില്ലാതെ തിരിഞ്ഞും മറിഞ്ഞും നിന്നോർമ്മകൾ എന്നെ പുണരുമ്പോൾ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... നീയറിയാതെൻ മിഴികളിൽ നനവാർന്നൊരു കാത്തിരിപ്പുണ്ട്, നീയെത്തുമെന്ന പ്രതീക്ഷയിൽ തുടിക്കുന്നു മനം നിൻ പേരിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... കാറ്റിലൊഴുകുന്നൊരു ഗന്ധമായി നീയെന്നിൽ നിറയുമ്പോൾ, ദൂരെയാണെങ്കിലും അരികിലായ് തോന്നുന്നു നീയെൻ ജീവനിൽ... നീയറിഞ്ഞോ എൻ ഹൃദയം മിടിക്കുന്നത് നിനക്കായ് മാത്രം... ഒരു മാത്ര നേരമെങ്കിലും നിന്നരികിൽ ചേർന്നിരിക്കുവാൻ, ഈ ജന്മമൊക്കെയും കാത്തിരിക്കും എൻ ഹൃദയം നിനക്കായ് മാത്രം...   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

സന്ധ്യാനുരാഗം'

Image
സന്ധ്യാനുരാഗം' സന്ധ്യാ രാഗങ്ങൾ മൗനമാർന്നൂ ചക്രവാളച്ചെരുവിൽ മറഞ്ഞു നിലാവ് പുഞ്ചിരിച്ചു നിന്നോർമ്മ നിഴലായി വന്നു നില്പൂ മെല്ലെ ആകാശഗോപുരങ്ങളിലെ നക്ഷത്രങ്ങൾ കൺചിമ്മി നിന്നു അനുരാഗവിവശയായി മനം അറിയാതെ നിൻ സാമീപ്യം കൊതിച്ചു ചന്ദനഗന്ധമാർന്ന കാറ്റ് വീശി അകലങ്ങളിൽ എവിടെയോ നിൻ മുരളിക ഉണർന്നു പാടി മാറ്റൊലിക്കൊണ്ടു നെഞ്ചകമാകെ പ്രിയനേ തുടിക്കുന്ന ഹൃദയത്തിൻ നാദമായി നീയെന്നും അരികിൽ ഉണ്ടെന്നാകിലോ  അമൃതധാരയായ് പെയ്തിറങ്ങുമീ  സ്നേഹസാന്ദ്രമാം സംഗീതരാവിൽ ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ) .

മഴ വഴികളിൽ

Image
മഴ വഴികളിൽ കാർമേഘം മൂടിയ മാനത്തു നിന്നും കാറ്റാടി പാടും മലനിരകളിലേക്ക്, ചാറ്റൽമഴ പെയ്യുന്ന പാതയോരത്തിലൂടെ ചുവടുകൾ വെച്ച് മുന്നോട്ടു പോകാം. പച്ചപ്പു പടർന്ന മലഞ്ചെരിവുകളിൽ അങ്ങേത്തലക്കൽ നീയുണ്ടെന്നോർത്താൽ, പ്രതീക്ഷയേകുന്നു ഓരോ വഴികളും, മഴത്തുള്ളി പാടുന്ന സംഗീതവും. വളഞ്ഞുപുളഞ്ഞു പോകുന്ന ഈ വഴികൾ മനസ്സിനു നൽകുന്നു കുളിരും ശാന്തിയും, മഴനനഞ്ഞ നീലമലക്കാഴ്ചകളിൽ മനസ്സു ചേക്കേറുന്നു നിൻ അരികിലേക്ക്. മഞ്ഞിൽ കുളിച്ചൊരു സന്ധ്യയണയുമ്പോൾ മൗനം പോലും നിൻ പേരായ് മാറുന്നു, മഴവഴി തീരുന്നൊരിടം വരെയും നിന്നരികിലേക്കെൻ യാത്ര തുടരുന്നു. ജീ ആർ കവിയൂർ 29 08 2026 (തിരുവല്ല, കവിയൂർ) .

ജീവിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു

Image
ജീവിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു ഒറ്റക്കിരുന്നു പോയ് പോയ കാലത്തിന് ഒതുക്കുകല്ലുകൾ ഇറങ്ങവേ പെട്ടന്ന്, ഒഴുകി എത്തുന്നു ചിന്തകളിൽ ഒരുപാട് കഷ്ടപ്പെട്ട് കരകയറ്റിയ ദിനങ്ങളുടെ ദീനതയിൽ. വെയിലിൽ വിയർപ്പൊഴുക്കിയ നാളുകൾ, വിശപ്പിനെ മറന്നോടിയ പകലുകൾ, മക്കളുടെ ചിരി കാണാനായി മാത്രം മറന്നുപോയി തനിക്കുള്ള മോഹങ്ങൾ. ചോരയും നീരും കൊടുത്തു വളർത്തിയവർ, ചിറകുവിരിച്ചു പറന്നകന്നപ്പോൾ, വാതിൽപ്പടിയിൽ കാത്തിരുന്ന കണ്ണുകൾക്ക് വഴിയേറെയായി, കാൽപ്പാടുകളില്ലാതെ. ഒരിക്കൽ ഈ വീടിന്റെ തണലായിരുന്നവൻ, ഇന്നിവിടെ തനിച്ചൊരു നിഴലായി; ചുവരിലെ പഴയ ചിത്രങ്ങളോട് മാത്രം ചോദിക്കുന്നു — “എന്നെ ഓർക്കുന്നുണ്ടോ?” തലമുടിയിൽ കാലം മഞ്ഞുപെയ്യുമ്പോൾ, കൈകളിൽ വിറയലായ് ശേഷിച്ച ശക്തി; എങ്കിലും മക്കൾ വരുമെന്ന പ്രതീക്ഷയിൽ വാതിൽ തുറന്നുതന്നെ വെച്ചിരിക്കുന്നു. കൊടുത്ത സ്നേഹത്തിന് കണക്കൊന്നുമില്ല, നൽകിയതൊന്നും തിരികെ ചോദിച്ചില്ല; ഒരു നേരം അരികിലിരുന്ന് സംസാരിക്കാൻ മാത്രമായിരുന്നു വൃദ്ധമനസ്സിന്റെ മോഹം. പോയ കാലം തിരികെ വരില്ലെന്നറിഞ്ഞിട്ടും, ഓർമ്മകളെ നെഞ്ചോട് ചേർത്തിരിക്കുന്നു; “ജീവിതമെന്ന പുസ്തകത്തിൻ അവസാന താളിൽ ഒരു വരി മാത്രം കുറിച്ചി...

അക്ഷരങ്ങൾ ചിത്രശലഭമാകുമ്പോൾ 🦋(കവിത)

Image
അക്ഷരങ്ങൾ ചിത്രശലഭമാകുമ്പോൾ 🦋 (കവിത) വാക്കുകൾ ചേർത്തൊരു വാചകം ഉണ്ടാക്കാൻ മനസ്സിൻ്റെ മൂശയിൽ കിടന്നു തപിച്ചു ഏറെ നാളായി കാത്തിരിപ്പിനു ശേഷം പട്ടുനൂൽപ്പുഴുക്കളെ പോലെ ചിത്രശലഭമായി മാറുന്നുവല്ലോ വിരഹമാകാം പ്രണയമാകാം വിഷയങ്ങൾ ഒരുപാട് ആവാം മൗനത്തിൻ ചുണ്ടിലെ മധുരമാം അക്ഷരങ്ങൾ മിഴികളിൽ തെളിഞ്ഞൊരു പുലരിയായ് പറയാത്ത ഭാവമായ് വിരിയുന്നു ഓർമ്മകളാകാം ചിലപ്പോൾ നിറം മങ്ങിയ ചിത്രങ്ങൾ കാലത്തിൻ താളിൽ മായാതെ ഹൃദയത്തിൻ ചുവരുകളിൽ കണ്ണുനീർത്തുള്ളിയും ചിരിയുടെ പൂക്കളും ഒന്നായി ചേർന്നൊരു വരിയായ് മാറുമ്പോൾ ജീവിത കാവ്യമാകുന്നു അക്ഷരങ്ങൾ ചേർന്നു വരികളായ് ഒഴുകുമ്പോൾ ഹൃദയത്തിൽ തൊടുന്നൊരു നാദമായ് നിശ്ശബ്ദം പിറക്കുന്നു പറയാതെ പോയതെല്ലാം പറഞ്ഞറിയിച്ചിടുമ്പോൾ വാക്കുകൾക്കപ്പുറത്തെ ഏതോ വികാരം കവിതയായ് മാറുന്നു എന്താണതെന്ന് ചോദിച്ചാൽ ഉത്തരം പറയാനാവില്ല വായിക്കുന്ന ഹൃദയം തിരിച്ചറിയുമ്പോൾ അതാണ് കവിതയുടെ ജനനം   ജീ ആർ കവിയൂർ  29 08 2026 (തിരുവല്ല, കവിയൂർ)

യേശുവേ നാഥാ...

Image
യേശുവേ നാഥാ... യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം കൈവിടാതെന്നെയും കാക്കുന്ന സ്നേഹം കണ്ണുനീർ തുടയ്ക്കും നല്ലൊരു ദാതാവ്  യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം പാപത്തിൻ ഇരുളിൽ ഞാൻ വീണനേരം പാദങ്ങൾ തേടിയെത്തി നിൻ സ്നേഹരൂപം ക്രൂശിലെ ത്യാഗത്താൽ വീണ്ടെടുത്ത നാഥാ കാണുന്നതെല്ലാം നിൻ അത്ഭുതമാതം യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം കാറ്റും കോളും നിറഞ്ഞീടും പാതയിൽ കൈപിടിച്ചു നടത്തുന്നു വിശ്വാസനാളത്തിൽ പേടിക്കാതെ ഞാൻ പ്രാണപ്രിയനോടെപ്പം പാടുന്നൻ നിൻ സ്തുതി അനുദിനജീവിതത്തിൽ യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം ഹൃദയത്തിൻ ഭാരങ്ങൾ നീക്കുമെൻ ദൈവമേ ശാന്തിയും സമാധാനവും നൽകുമാത്മനെ നിൻ ചിറകിൻ കീഴിൽ ഞാൻ ഒളിച്ചിടും വേളയിൽ ശാന്തമാം നിൻ സാന്നിദ്ധ്യം തരുമെന്റെ ജീവനെ യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം വാനങ്ങൾ മാറിയും ഭൂമിയും നീങ്ങിയുമേ മാറാത്തതല്ലോ നിൻ സ്നേഹം എന്നും നിലനിൽപ്പതേ ആയുസ്സിൻ നാളുകൾ തീരുവോളവും ആരാധന നിനക്കേകുമെൻ ഹൃദയവും യേശുവേ നാഥാ നിൻ തിരുനാമം എപ്പോഴും എൻ നാവിൽ മധുരഗീതം ഒരുനാൾ നീവരും ആകാശമേഘത്തിൽ ചേർത്തുടുപ്പ...

മഴനൂലിൽ തീർത്തൊരു മായാത്ത ചിത്രം

Image
മഴനൂലിൽ തീർത്തൊരു മായാത്ത ചിത്രം [പല്ലവി] മഴനൂലിൽ തീർത്തൊരു മായാത്ത ചിത്രം, നിറമുള്ള കുടകൾ നിരന്നൊരു പാത; മനംതൊട്ടുണർത്തുന്ന വർണ്ണവിസ്മയം, മഴമേഘം പെയ്യുന്ന സുന്ദരവേള. [ചരണം 1] മഞ്ഞയും ചുവപ്പും നീലയും കൂടി, മഴവില്ലു താഴെ വിരിച്ചതുപോലെ; ഇടവിടാതെ പെയ്യുന്ന മഴയിലും, ഇതളായി വിടരുന്നു കുടകളുടെ കൂട്ടം. [ചരണം 2] തണുത്ത കാറ്റിൽ കുടചൂടി നിൽക്കെ, മനസ്സിൽ നിറയുന്നു മനോഹര സ്വപ്നം; അഴകോടെ വിന്യസിച്ച ചിത്രരൂപം, അഴിയാത്ത ഓർമ്മകൾ സമ്മാനിക്കുന്നു. [ചരണം 3] കരിനീല വാനിലെ മഴനൂൽ തുമ്പുകൾ, കുടകളുടെ മേൽവീണു താളമിടുന്നു; കണ്ണെത്താ ദൂരത്ത് നിറയുന്ന മേളം, കണ്ണാടി പോലെയീറൻ നിലം. [ചരണം 4] ചുവപ്പിന്റെ ചോപ്പും പച്ചപ്പിൻ കൂട്ടും, ചുറ്റിലും തീർക്കുന്നു വർണ്ണങ്ങളുടെ മേളം; മഴയുടെ സംഗീതം കേട്ടുണരുമ്പോൾ, മനസ്സിൽ വിരിയുന്നു പൂക്കൾപോലെ. [ചരണം 5] കുടക്കീഴിൽ ഒതുങ്ങുന്ന കൊച്ചുലോകങ്ങൾ, കഥകൾ പറയുന്ന പെയ്യുന്ന രാവുകൾ; ചിരികളും സ്വപ്നങ്ങളും ചേർന്നുനിൽക്കുമ്പോൾ, ചെറിയൊരു ലോകമായ് മാറുന്നു വഴികൾ. [ചരണം 6] മറക്കാനാവാത്തൊരു ഓർമ്മയായ് മാറും, മഴയത്തെ ഈ കാഴ്ച നെഞ്ചിൽ പതിയും; നിറമുള്ള കുടകളാൽ തീർത്തൊരു ലോകം, നനവാർന്ന മനസ്സിൽ മ...

ഹൃദയവാതിൽ തുറന്നിട്ടിരുന്നു

Image
ഹൃദയവാതിൽ തുറന്നിട്ടിരുന്നു നീയാം വേനലും വർഷവും ശിശിരവും ഗ്രീഷ്മവും മാറി മാറി വരും ഋതുക്കളും ഒരുപോലെ അല്ലെ പ്രിയനേ എത്രയോ പൂവും ഇലകളും പൊഴിഞ്ഞു പോയി ഓലപ്പീലികൾ കൈയാട്ടി വിളിക്കുന്നത് നിന്നെ തന്നെ അല്ലെ മഴത്തുള്ളി മണ്ണിൽ വീഴും നിമിഷം പോലെ എൻ ഹൃദയത്തിൽ നീ വന്നതും ഒരു മഴയായിരുന്നില്ലേ പ്രിയനേ വേനലിൽ വാടിയ പൂവുകൾ വീണ്ടും പൂത്തിടും നീ വരുമെന്ന പ്രതീക്ഷയിൽ എൻ മനസ്സും വീണ്ടും പൂക്കും പൊഴിയുന്ന ഇലകൾക്കിടയിൽ പുതുനാമ്പുകൾ മുളയ്ക്കുമ്പോൾ നമ്മുടെ പ്രണയവും പുതുതായി പിറക്കുകയല്ലേ പ്രിയനേ കാലം കടന്നുപോകുമ്പോഴും വസന്തം വന്നു പോകിലും എൻ കാത്തിരിപ്പിന് മാത്രം മാറ്റമില്ലല്ലോ പ്രിയനേ നിലാവിൻ വെളിച്ചം മാഞ്ഞാലും പുലരിയെത്തുമല്ലോ നീ അകലെയായാലും എൻ സ്വപ്നത്തിൽ നീയുണ്ടല്ലോ നീ വരുമെന്നൊരു തോന്നലിൽ ഹൃദയവാതിൽ തുറന്നിട്ടിരുന്നു നീ വരാതിരുന്ന നേരത്തും നിഴൽ നിന്നെ തേടിയിരുന്നു ദൂരങ്ങൾ എത്രയേറിലും മൗനം നമ്മെ വേർപെടുത്തിലും മനസ്സിന്റെ ആഴങ്ങളിൽ നീയല്ലോ എൻ പ്രണയമേ. ജീ ആർ കവിയൂർ  28 08 2026 (തിരുവല്ല, കവിയൂർ)

സ്വന്തം സമാധാനം

സ്വന്തം സമാധാനം സമാധാനം സ്വന്തം ഉള്ളിൽ സൃഷ്ടിച്ചെടുക്കണം, പുറത്തുനിന്നൊട്ടുമേ അതിനെത്തേടേണ്ട; മനസ്സെന്ന കപ്പലിൽ വെള്ളം കയറാതെ, സൂക്ഷിച്ചു ജീവിച്ചാൽ വിജയം നിശ്ചയം. മാറ്റങ്ങൾ ജീവിതത്തിൻ നിയമമാണല്ലോ, മാറിടും സാഹചര്യങ്ങൾ മാറിയിടും; പഴയതിൻ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിട്ടു, പുതിയതാം വായുവിൽ ശ്വാസമെടുക്കൂ. പ്രതിസന്ധികൾ വരുമ്പോൾ തളരാതെ നീ, പരീക്ഷണങ്ങളെ നേരിട്ടു മുന്നേറൂ; കരിഞ്ഞൊരീ കിലുകിലം കൊഴിഞ്ഞ വീണില, പുതുമൊട്ടായ് മാറിയിടും വഴികളിൽ. ഏകാന്തത ഭയപ്പെടേണ്ട ഒന്നല്ല ഒരിക്കലും, ആത്മാവിനോട് സംവദിക്കുന്ന നേരമാണത്; നിമിഷത്തിന്റെ താളം തിരിച്ചറിഞ്ഞു കൊണ്ടു, ശാന്തമായി തനിച്ചിരിക്കാൻ പഠിക്കണം നീ. അനാവശ്യവാർത്തകൾ നൽകും വിഷമങ്ങളെ, മനപ്പൂർവ്വം നീ മാറ്റി നിർത്തിടണം കേവലം; നല്ല പുസ്തകങ്ങളും ചിന്തകളും മാത്രം, ഉള്ളിലേക്ക് എന്നും സ്വീകരിച്ചീടണം. തുടർച്ചയായ താരതമ്യം സന്തോഷം കൊല്ലുന്നു, മറ്റുള്ളവരുടെ ജീവിതം കണ്ട് മനം തളരരുത്; ഇന്നലത്തെ നിങ്ങളോട് മാത്രം താരതമ്യം ചെയ്ത്, ഇന്ന് അല്പം മെച്ചപ്പെടാൻ ശ്രമിക്കണം. ക്ഷമിക്കുക എന്നത് വലിയൊരു കാര്യമത്രേ, മാറാത്ത കാര്യങ്ങളെ അംഗീകരിക്കണം നമ്മൾ; നിയന്ത്രണത്തിലില്ലാത്ത ലോകത്തെ ഓർക്കാ...

മഹാത്മാ അയ്യങ്കാളി

Image
മഹാത്മാ അയ്യങ്കാളി മണ്ണിൽ പിറന്നൊരു പൊൻതാരകം, മനസ്സിൽ നിറഞ്ഞൊരു ദീപശിഖ, പാവങ്ങൾക്കായ് പടവെട്ടിയ, പുണ്യജന്മം അയ്യങ്കാളി. ഇരുളിൽ കഴിഞ്ഞൊരു ജനതയ്ക്ക്, ഇടിമുഴക്കമായ് ശബ്ദമായി, അവകാശത്തിന്റെ പാത തുറന്ന്, അഭിമാനമായ് മുന്നേറി. കാളവണ്ടിയിലേറി വന്നൂ, കാലം കെട്ടിയ വിലങ്ങഴിച്ചു, “മനുഷ്യനല്ലോ മനുഷ്യൻ” എന്ന്, മണ്ണിനോടവൻ വിളിച്ചുപറഞ്ഞു. പഠിക്കുവാൻ പാത തുറന്നൂ, പുതുതലമുറയ്ക്ക് ചിറകേകി, പെൺമക്കളുടെ കൈകളിൽ പോലും, പുസ്തകത്താളുകൾ പൂത്തുലഞ്ഞു. വിയർപ്പുതുള്ളികൾ മുത്തുകളെന്ന്, വേലക്കാരന്റെ വിലയുയർത്തി, സമത്വമെന്നൊരു സൂര്യനുദിച്ചു, സഹോദരത്വം പാടിയുണർത്തി. അയ്യങ്കാളി തെളിച്ച തീജ്വാല, അണയാതെ ഇന്നും കത്തിടുന്നു, നീതിയുടെയും സമത്വത്തിന്റെയും, നാളെയായ് നമ്മിൽ പിറവിയെടുക്കുന്നു. രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

ചതയപ്പുലരിയിൽ ഗുരുദേവഗീതം

Image
ചതയപ്പുലരിയിൽ ഗുരുദേവഗീതം (പല്ലവി) ചതയപ്പുലരിയിൽ ഗുരുനാമം പാടാം, ഗുരുദേവ ദർശനം ഹൃദയത്തിൽ ചൂടാം, ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന അമരസന്ദേശം ലോകമാകെ പാടാം! (അനുപല്ലവി) അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയാൽ അറിവിൻ വെളിച്ചം പകർന്ന ഗുരുവേ, മനുഷ്യനിൽ മനുഷ്യനെ കാണുവാനായ് മഹാമന്ത്രമായി മാറിയ ഗുരുവേ! (ചരണം 1) ആത്മോപദേശശതകം ആത്മദീപം തെളിച്ചപ്പോൾ, ദൈവദശകം ഭക്തിഗംഗയായി ഒഴുകിയപ്പോൾ, അദ്വൈതദീപിക ഏകത്വസത്യം വിളിച്ചപ്പോൾ, ദർശനമാല ജ്ഞാനപഥമായി മുന്നിൽ വന്നപ്പോൾ. (ചരണം 2) കുണ്ഡലിനിപ്പാട്ട് ഉള്ളിലെ ശക്തിയെ ഉണർത്തുമ്പോൾ, ചിജ്ജഡചിന്തനം ചിത്തതത്ത്വങ്ങൾ തെളിയുമ്പോൾ, ആത്മവിലാസം ആത്മാനന്ദം പകർന്നപ്പോൾ, സ്വാനുഭവഗീതി സ്വാനുഭവസത്യം പാടുമ്പോൾ. (ചരണം 3) നിർവൃതിപഞ്ചകം ശാന്തിയുടെ ഗാനം പാടുമ്പോൾ, ജീവകാരുണ്യപഞ്ചകം ജീവസ്നേഹം പഠിപ്പിക്കുമ്പോൾ, അനുകമ്പാദശകം കരുണയുടെ കൈ നീട്ടുമ്പോൾ, അറിവ് അജ്ഞാനത്തിൻ ഇരുളെല്ലാം നീക്കുമ്പോൾ. (ചരണം 4) ജാതിനിർണ്ണയം ജാതിഭേദങ്ങൾ ചോദ്യം ചെയ്തപ്പോൾ, ജാതിലക്ഷണം മനുഷ്യസമത്വം പ്രഖ്യാപിച്ചപ്പോൾ, പ്രാർത്ഥന ഹൃദയങ്ങളെ ദൈവത്തിലേക്ക് ചേർത്തപ്പോൾ, സദാചാരം ജീവിതവഴിയായി മാറിയപ്പോൾ. (ചരണം 5) ശിവശതകം ശിവതത്...

നീയെൻ ചാരെ(പ്രണയഗാനം)

Image
നീയെൻ ചാരെ (പ്രണയഗാനം) നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, കുങ്കുമസൂര്യന്റെ കിരണങ്ങൾ തിങ്ങും നിൻ മുഖത്തെ യൗവനകാന്തിയാൽ എത്ര നേരം നോക്കിയിരുന്നാലും, ഇന്നും ഓർമ്മകളിൽ എന്നിൽ അനുരാഗഗാനം ഉണർത്തുന്നു. ആരും കേൾക്കാതെ  മൂളി നടക്കുന്നു, ആനന്ദഭൈരവി പോലെ... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, അറിയില്ല സ്വരങ്ങളും വർണ്ണങ്ങളും, അറിയുന്നതും നിൻ നക്ഷത്രത്തിളക്കമാർന്ന നയനങ്ങളിൽ എന്നിൽ വിരിയും സ്നേഹപരാഗങ്ങൾ ... ചന്ദനക്കാറ്റിന്റെ തലോടലിൽ ചാരെയൊരു മന്ദഹാസം പോലെ, ചെമ്പകപ്പൂവിൻ സുഗന്ധമായി നീയെന്നിൽ പടർന്ന നാളിൽ, വാക്കുകളില്ലാതെ പറഞ്ഞതെല്ലാം കണ്ണുകൾ മാത്രം അറിഞ്ഞു, ആ നിമിഷത്തിൻ മാധുര്യം എന്നുമെൻ ഉള്ളിൽ കാത്തുവെച്ചു. വെൺമുകിലുകൾ നീന്തും വാനിൽ വെൺതാരങ്ങൾ പൂത്ത രാത്രിയിൽ, വിരൽത്തുമ്പിൽ തൊട്ടുണർത്തിയ വീണാനാദം പോലെ നീ വന്നു. കാലമിനിയും കടന്നുപോയാലും മായാതെ നിൽക്കും ആ ചിത്രം, ജീവിതവഴിയിൽ ഒറ്റയ്ക്കായാലും നിൻ സാന്നിധ്യം മാത്രം മതിയായിരുന്നു പ്രിയതേ.... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

നീയെൻ ചാരെ(പ്രണയഗാനം)

Image
നീയെൻ ചാരെ (പ്രണയഗാനം) നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, കുങ്കുമസൂര്യന്റെ കിരണങ്ങൾ തിങ്ങും നിൻ മുഖത്തെ യൗവനകാന്തിയാൽ എത്ര നേരം നോക്കിയിരുന്നാലും, ഇന്നും ഓർമ്മകളിൽ എന്നിൽ അനുരാഗഗാനം ഉണർത്തുന്നു. ആരും കേൾക്കാതെ  മൂളി നടക്കുന്നു, ആനന്ദഭൈരവി പോലെ... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, അറിയില്ല സ്വരങ്ങളും വർണ്ണങ്ങളും, അറിയുന്നതും നിൻ നക്ഷത്രത്തിളക്കമാർന്ന നയനങ്ങളിൽ എന്നിൽ വിരിയും സ്നേഹപരാഗങ്ങൾ ... ചന്ദനക്കാറ്റിന്റെ തലോടലിൽ ചാരെയൊരു മന്ദഹാസം പോലെ, ചെമ്പകപ്പൂവിൻ സുഗന്ധമായി നീയെന്നിൽ പടർന്ന നാളിൽ, വാക്കുകളില്ലാതെ പറഞ്ഞതെല്ലാം കണ്ണുകൾ മാത്രം അറിഞ്ഞു, ആ നിമിഷത്തിൻ മാധുര്യം എന്നുമെൻ ഉള്ളിൽ കാത്തുവെച്ചു. വെൺമുകിലുകൾ നീന്തും വാനിൽ വെൺതാരങ്ങൾ പൂത്ത രാത്രിയിൽ, വിരൽത്തുമ്പിൽ തൊട്ടുണർത്തിയ വീണാനാദം പോലെ നീ വന്നു. കാലമിനിയും കടന്നുപോയാലും മായാതെ നിൽക്കും ആ ചിത്രം, ജീവിതവഴിയിൽ ഒറ്റയ്ക്കായാലും നിൻ സാന്നിധ്യം മാത്രം മതിയായിരുന്നു പ്രിയതേ.... നീയെൻ ചാരെ വന്നെങ്കിൽ എന്നുവെറുതേ ഓർത്തുപോയി മനം, രചന: ജീ ആർ കവിയൂർ 28-08-2026 (തിരുവല്ല, കവിയൂർ)

എങ്ങു നോക്കിയാലും നീ

Image
എങ്ങു നോക്കിയാലും നീ നീയാമൊഴുകും പുഴയോരത്ത് കൊമ്പിലിരുന്ന് പഞ്ചമം പാടും നാദത്തിലോ? മഴമേഘം കണ്ടാടും പീലികളിലോ? എങ്ങു നോക്കുകിലും നിന്നോർമ്മയെന്നിൽ മിടിക്കുന്നുവല്ലോ... അകലെ ഓളങ്ങളിൽ നിൻ ചിരി കേൾക്കുന്നപോലെ, കാറ്റിന്റെ താളങ്ങളിൽ നിൻ മൊഴി നിറയുന്നപോലെ... ആകാശക്കോണിൽ വിരിയും ഏഴു വർണ്ണങ്ങളുടെ ചാരുതയോ നീ? എങ്ങു നോക്കിയാലും നിറയുന്ന എൻ മനസ്സിലെ മോഹമോ നീ... നിഴലായെന്നരികിൽ, കനലായ് നീയെൻ ഉള്ളിൽ, നിലാവായ് നീയെൻ വഴിയിൽ കുളിരായ് നീ തോന്നുവല്ലോ... ഇളംചൂടുള്ള രശ്മികളാൽ എന്നെ തൊട്ടുണർത്തും നേരം, നിൻ സാമീപ്യം ഞാനറിയുന്നു... രാവ് പകലായി മാറുമ്പോൾ പൊൻകിരണങ്ങൾ പുഞ്ചിരിയാകും, എങ്ങു നോക്കിയാലും നീയെന്നിൽ നിറയുന്നുവല്ലോ... രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

തിരുവോണ സദ്യ

Image
തിരുവോണ സദ്യ പച്ചടി, കിച്ചടി, കൂട്ടുകറി, കറിനാരങ്ങക്കറി, ഓലനും തോരനും അവിയലും ഉള്ളികറിയും  എരുശേരി, ഉപ്പേരി, ശർക്കരവരട്ടി എന്നിവയും കളിയടക്കയും പഴവും  പിന്നെ നൂറുകറിക്ക് തുല്യമാം ഇഞ്ചിക്കറിയും ഇലയിൽ അതത് സ്ഥാനം പിടിക്കുമ്പോൾ ചെമ്പാവ് പുത്തരി ചോറും പിന്നെ പരിപ്പും പപ്പടവും നെയ്യും ചേർത്ത്  ഒന്ന് കഴിച്ചു തീരാറാകുമ്പോൾ അതാ എത്തി ആറുപോലെ സാമ്പാറും   അത് കഴിഞ്ഞാലോ വരവായി മധുരബോളിയും  പായസത്തിൽ പലവിധം പാലടയും ശർക്കരപായസവും കടലപ്പായസവും ഒരുപിടി പിടിച്ചു കഴിഞ്ഞാലോ എത്തി പിന്നെയും ചോറും കാളനും രസവും മോരും പിന്നെ പഴവും കഴിച്ചെഴുന്നേൽക്കുമ്പോൾ  തിരുവോണ ഊണ് കഴിയുന്നു  ഒരു വർഷത്തിൻ ആഘോഷം! രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

മിന്നാമിന്നിവെട്ടത്തിലെ പുലരി

Image
മിന്നാമിന്നിവെട്ടത്തിലെ പുലരി രാവു പകലിനോട് കടം ചോദിച്ചു അൽപ്പം വെളിച്ചത്തിനായ്, മിന്നാമിന്നി വെട്ടത്തിലും മനസ്സിൽ പുലരി വിരിയുമെങ്കിൽ, പകലിനോട് കടം ചോദിക്കേണ്ടതുണ്ടോ? ഇരുളിന്റെ മാറിൽ കിനാവുകൾ പൂത്താൽ നിലാവിനെ തേടേണ്ടതുണ്ടോ, തളർന്നുപോയൊരു വഴിയാത്രയിൽ തണലിനായ് കേഴേണ്ടതുണ്ടോ? കണ്ണിലെ നനവിൽ പുഞ്ചിരി വിരിഞ്ഞാൽ ദുഃഖത്തെ പേടിക്കേണ്ടതുണ്ടോ, സ്വന്തം ഹൃദയം ദീപമായെങ്കിൽ മറ്റൊരു വെളിച്ചം വേണ്ടതുണ്ടോ? ചെറുതായൊരു തിരിനാളം മതി വഴിയൊന്നു തെളിയുവാൻ, ചെറുതായൊരു സ്നേഹം മതി ജീവിതം നിറയുവാൻ… രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)

മഴമേഘങ്ങളായ്‌

Image
മഴമേഘങ്ങളായ്‌  പല്ലവി മഴമേഘങ്ങളായ് വാനിൽ മിഴിനീർ പോലെ... മനസ്സിൻ മൊഴിമലരുകളിൽ മറക്കാനാവാത്ത നീയും, മലർമണമായ് പൊഴിഞ്ഞു മലരണികാറ്റിൽ മൃദുസ്പന്ദനം മടങ്ങിവരാനാവാത്ത ദൂരം, മായാതെ നിൽപ്പു മനത്താരിൽ... ചരണം 1 മണൽപ്പരപ്പിൽ പതിഞ്ഞ കാൽപ്പാടായ്‌, മരുഭൂവിൽ പെയ്തൊരു കുളിർതുള്ളിയായ്‌, മുളങ്കുഴൽ തേടിയൊരു നാദമായ്‌, മണിമുറ്റം കാത്തൊരു ദീപമായ്‌... ചരണം 2 മരതകക്കാട്ടിലെ പക്ഷിച്ചിറകായ്‌, മലർവാടിയിലൊഴുകും സുഗന്ധമായ്‌, മനോഹരമായൊരു പുലരിയുടെ പൊൻകിരണമായ്‌, മരണമില്ലാത്തൊരു സ്നേഹമായ്‌. രചന: ജീ ആർ കവിയൂർ 27-08-2026 (തിരുവല്ല, കവിയൂർ)