നടന്നിട്ട് എന്തു കാര്യം
നടന്നിട്ട് എന്തു കാര്യം ജീവിത വഴികളിൽ തിരിഞ്ഞു നോക്കാതെ ജനിമൃതികളുടെ നൊമ്പരമറിയാതെ നടന്നിട്ട് എന്തു കാര്യം വെയിലേറ്റ് തളർന്നൊരു പഥികന് തണലാകുവാനൊരു വൃക്ഷമായില്ലെങ്കിൽ സ്വന്തമെന്നു കരുതിയ സമ്പാദ്യമെല്ലാം കാലത്തിൻ കയ്യിൽ വെറുതെയല്ലേ വിശപ്പിന്റെ വിളി കേൾക്കാതെ വിരുന്നൊരുക്കിയാലും കരയുന്നൊരു മിഴി കാണാതെ ചിരി പകർന്നാലും കരുണയില്ലാത്തൊരു ഹൃദയത്തിനുള്ളിൽ നിറയുന്നതെന്താണ് നിറമില്ലാ ശൂന്യം പടവുകൾ കയറിയുയർന്നാലും പിന്നിലൊരു കൈ പിടിക്കാതെ വിജയത്തിൻ കൊടുമുടിയിലെത്തിയാലും ഒറ്റയ്ക്കായാൽ എന്തു നേട്ടം പങ്കുവെച്ച നിമിഷങ്ങളാണ് കാലം കാത്തുവയ്ക്കുന്ന അമൂല്യ നിക്ഷേപം അവസാന യാത്ര വരുമ്പോൾ അണയുമീ ദീപശിഖയിൽ നമ്മൾ കൊളുത്തിയ സ്നേഹമാണ് മറ്റുള്ളിൽ പ്രകാശിക്കുക ഒരു ജന്മം ലഭിച്ചതിന്റെ പൂർണ്ണതയറിയുവാൻ മറ്റൊരു ഹൃദയത്തിൽ നന്മയായി പിറക്കണം... രചന: ജി ആർ കവിയൂർ 05 09 2026 ( തിരുവല്ല , കവിയൂർ)