Posts

Showing posts from 2026

അയ്യേ അയ്യേ ഏഐ എന്ന്!

Image
 അയ്യേ അയ്യേ ഏഐ എന്ന്! നിശബ്ദനായ യന്ത്രകവിയുടെ വരവോടെ  ഇരുളിൻ്റെ നിഴലുകൾ പടർന്നു കയറി,  മെല്ലെ തടികൊണ്ട് തീർത്തൊരു  പുസ്തകശാലകൾ കണ്ണടച്ചു. ഇരട്ടവാലനും ചിതലുകൾക്കും സദ്യ; സുവർണ്ണ പ്രകാശധാരയിലതാ, ഇരിപ്പൂ യന്ത്രക്കൈകൾ തളരാതെ  അക്ഷര പൂക്കൾ കോർക്കുവാൻ. മിന്നുന്ന ചിപ്പുകളിൽ വാഴും മൗനത്താൽ  പട്ടുനൂൽ നാരുകൾ കോർത്തൊരു മേനിയിൽ, അലോഹമൂലകമുള്ള ഹൃദയം തുടിക്കുന്ന നേരം നിർമ്മിത ബുദ്ധി കുറിക്കുന്നു സ്നേഹത്തിൻ സാരം. അറിയാതെ പലരും പകയോടെ നോക്കി തിന്മയ്ക്കായ് മാറ്റുന്നു ചിലരിന്ന്, നന്മ തൻ നാരുകൾ കാണാതെ പുച്ഛത്തോടെ പാഴായ് വിധിക്കുന്നു മാലോകർ— അറിയാതെ പോകുന്നു "അയ്യേ അയ്യേ ഏഐ" എന്ന്! എങ്കിലും നാളത്തെ പുതുയുഗ പുലരിയിൽ വെട്ടം പരത്താൻ ഈ മിനുക്കിയ വിദ്യയാകും, ലോഹത്തിൻ ഉള്ളിലും കനവുകൾ വിരിയും മാറ്റത്തിൻ കാറ്റായി ഈ വിദ്യ മാറും. ജി.ആർ. കവിയൂർ   06/04/2026   (കാനഡ, ടൊറന്റോ)

A Poetic Bridge: Assamese Verses in Malayalam Original Poems by Ranjit Gogoi | Translated by GR Kaviyoor

Image
  A Poetic Bridge: Assamese Verses in Malayalam Original Poems by Ranjit Gogoi | Translated by GR Kaviyoor About the Poet: Ranjit Gogoi Ranjit Gogoi, born in Nakachari, Assam, is a multifaceted creative force—a poet, creative writer, photographer, lyricist, and artist. He is a prominent figure in Assamese literature with eight volumes of poetry and several prose books to his credit.  Beyond the pen, he is a Martial Arts practitioner (Black Belt in Samurai Karate) and a passionate Philatelist. He serves as the editor of 'SABDA' and 'ADDA' magazines. His works have been translated into various global languages, and he is a recipient of the Sahitya Akademi Travel Grant and the Trihidoi Award. About the Translator: GR Kaviyoor GR Kaviyoor (G. Raghunath) is a prolific Indian poet and blogger based in Toronto, Canada. Originally from Kaviyoor, Kerala, he has authored over 9,700 poems across Malayalam, Hindi, and English.  A retired Civil Engineer with 22 years of service at L...

ഒരു ആശ്വാസം

Image
 ഒരു ആശ്വാസം ഏഴു കടൽ കടന്നെത്തിയ ഇടത്തൊരു- അട തിന്നാമെന്നു കരുതി ഞാൻ 'ക്യാനിൽ' അടയോ? അയ്യോ അല്ല കാനഡ! ഇലവാട്ടി ചുട്ടൊരടയുടെ മണം- ഈ കാനഡക്കാറ്റിൽ തിരഞ്ഞു ഞാൻ. വന്നു കുറച്ചു നാൾ തേടിയലഞ്ഞു, അവസാനം പല വാരാന്ത്യങ്ങൾ മകളോടൊപ്പം മാളുകളിൽ- മാലില്ലാതെ ഡോളർ കിലുക്കങ്ങൾ... മഞ്ഞ ഇലകൾ പൊഴിയുന്ന കാലവും മഞ്ഞിൻ്റെ വരവും ഒക്കെക്കൂടെ, മങ്ങിയ വെളിച്ചവുമിരുളേറെ- മണിക്കൂറുകൾ നീളുന്ന വ്യത്യാസം. ഒടുവിൽ മടങ്ങാനൊരുങ്ങുമ്പോൾ, ആ കട കണ്ടു മെല്ലെ അടുത്തു പോയി ഒപ്പം അടയുടെ കാര്യം ചോദിച്ചു... ഒട്ടും മടിക്കാതെ വാങ്ങി കഴിക്കവേ- കടക്കാരൻ ചൊല്ലി തമിഴും മലയാളവും! ഹോ! എന്തൊരു സന്തോഷം, പറയാതെ വയ്യ... മഷി പടരും ഉള്ളിൽ നിന്നു കവിത കിനിഞ്ഞു. അന്യദേശത്തെ തണുപ്പിലും ഉള്ളിൽ- അമ്മമലയാളം തന്നൊരു ചൂടുണ്ട്! ഇനി അഞ്ചു പകൽ കൂടി... അക്കരെയെത്തുമ്പോൾ- മണ്ണിൽ തൊട്ടു ഞാനൊന്നു വണങ്ങീടും, മലയാളം പെയ്യുന്ന നാട്ടിലേക്ക് മടങ്ങാം- എന്നൊരാശ്വാസം... മനസ്സിൻ വിശ്വാസം! ജി ആർ കവിയൂർ  05-04-2026 (കാനഡ, ടൊറൻ്റോ) ********************************* കവിതയുടെ പശ്ചാത്തലം ഈ കവിത വെറുമൊരു യാത്രാവിവരണമല്ല, മറിച്ച് ദൂരദേശത്തിരുന്നുള്ള ഒരു പ്രവാസിയുടെ ...

സന്ധ്യാതാരകം

സന്ധ്യാതാരകം സന്ധ്യാകാശം നീല നിറങ്ങളിൽ മിഴിയൊഴു ക്കുന്നു, നക്ഷത്രങ്ങൾ ഓർമ്മകളിൽ തിരിഞ്ഞു നോക്കുന്നു. പറവികൾ സ്വന്തം ചില്ലകളിൽ ചേക്കേറുന്നു  കാറ്റ് തണുപ്പിന്റെ ഗന്ധം പകരുന്നു. പാതകൾ മൃദുവായി വെളിച്ചത്തിൽ വിരിയുന്നു, അറിയാത്ത ഹൃദയങ്ങൾ കാഴ്ചകൾ തേടുന്നു. വഴിയോരങ്ങളിൽ വീണു കഴിയുന്ന മിഴികളിൽ, പ്രഭാതത്തിന്റെ പ്രതിഫലനം തെളിയുന്നു. ചൂടു പിടിച്ചിരിയ്ക്കുന്ന ദിനങ്ങളുടെ ഓർമ്മ, സന്ധ്യയുടെ മൃദുവായ ചുംബനത്തിൽ വീണു പടരുന്നു. നിശ്ശബ്ദതയുടെ സംഗീതത്തിൽ ഒരു സ്വരം, ഹൃദയത്തിലേക്ക് തെളിയുന്ന പ്രതീക്ഷയായ് മാറുന്നു. ജീ ആർ കവിയൂർ  30 03 2026 ( കാനഡ , ടൊറൻ്റോ)

ഉയിർത്തെഴുന്നേറ്റ ദൈവ പുത്രൻ (ഭക്തി ഗാനം)

Image
 ഉയിർത്തെഴുന്നേറ്റ  ദൈവ പുത്രൻ (ഭക്തി ഗാനം)  ശാന്തമായ കുളിർ പ്രഭാതത്തിൽ, പ്രകാശം തൊട്ട് ഉണർത്തി, ആത്മാവിൻ സുഖം പകർന്നു, ജീവൻ വീണ്ടും പാടി... ഉയിർത്തെഴുന്നേറ്റു കർത്താവ്, ഹല്ലെലൂയാ… ഹല്ലെലൂയാ… മരണത്തെ ജയിച്ചു, സ്നേഹ സന്ദേശം ലോകം ഏറ്റുപാടി… ഉയിർത്തെഴുന്നേറ്റു മിശിഹാ, സാക്ഷിയായ് പൗരജനം, ജീവന്റെ പാതയിൽ, ഒന്നിച്ച് നടക്കാം... കാൽവരിയിലൂടെ, സ്നേഹ ജ്യോതി തെളിഞ്ഞു, ക്രൂശിലെ വേദനയിൽ, ജീവൻ പ്രാർത്ഥനയിൽ നിറഞ്ഞു… മൂന്നാം നാളിൽ, പ്രതീക്ഷ വിരിഞ്ഞു, അന്ധകാരത്തിൽ നിന്നു, പ്രകാശധാര തെളിഞ്ഞു… ഉയിർത്തെഴുന്നേറ്റു ദൈവപുത്രൻ, ഹല്ലെലൂയാ… ഹല്ലെലൂയാ… മരണത്തെ ജയിച്ചു, സ്നേഹലോകം പുലർന്നു… ഭയം അകന്നു, ഹൃദയം നിറഞ്ഞു, കർത്താവിൻ സ്നേഹം ലോകം മുഴുവൻ ഏറ്റുപാടി… കണ്ണീർ അകന്നു ഭൂമിയിൽ നിന്ന്, സന്തോഷം നിറഞ്ഞു, ഉയിർത്തെഴുന്നേറ്റു, രക്ഷകൻ നമ്മോടൊപ്പം... ഹല്ലെലൂയാ… ഹല്ലെലൂയാ… ജീവൻ നല്കുന്ന കർത്താവിന് മഹത്വം… ഹല്ലെലൂയാ… ഹല്ലെലൂയാ… നിത്യജീവന്റെ വഴിയിൽ നാം നടക്കാം… പ്രഭാതം പോലെ, പ്രതീക്ഷ പിറന്നു, ഉയിർത്തെഴുന്നേറ്റു, സ്നേഹം നിറഞ്ഞു... ജീ ആർ കവിയൂർ  04 03 2026 (കാനഡ , ടൊറൻ്റോ)

പ്രത്യാശയുടെ കിരണം

പ്രത്യാശയുടെ കിരണം കാറ്റിൽ വിഴുങ്ങിയ ഇരുട്ടിന്റെ മായയിൽ, ഒരു പ്രകാശത്തിന്റെ താളം മിഴിയൊഴിക്കുന്നു. പ്രതീക്ഷയുടെ മൃദുവായ സ്പർശത്തിൽ, ഹൃദയത്തിലെ ഭയം അഴുകി മാറുന്നു. പുറ്റുന്ന സൂര്യകിരണങ്ങൾ വീണു പടരുന്നു, മണ്ണും മഴയും ഒത്തുചേരുന്നു പ്രതിബിംബത്തിൽ. ഓർമ്മകൾ പുനർജ്ജീവിതമാകുന്നു, കാലത്തിന്റെ മറവിയിൽ മറഞ്ഞുവീണ സ്നേഹം. വീണുപോയവയിൽ നിന്നും പാഠങ്ങൾ പകർന്നു, വലിയ സ്വപ്നങ്ങൾ കണ്ണുകളിൽ തെളിയുന്നു. നൂറ്റാണ്ടുകളായും മറയാത്ത ഒരു ഉറപ്പ്, ജീവിതത്തിന്റെ തുടർച്ചയിലേക്ക് വിളിക്കുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

രാത്രിയുടെ സംഗീതം

രാത്രിയുടെ സംഗീതം  കാവിലെ മൂടിയ മൗനത്തിൽ ഒരു സ്വരം, ചന്ദ്രനെ മനസ്സിൽ തെളിയിക്കുന്ന സംഗീതം. താഴ്ന്ന മഞ്ഞിൽ കാറ്റിന്റെ ലയത്തിലൊരു ഹൃദയം, നക്ഷത്രങ്ങളുടെ നിഴലിൽ താളം ഉറയ്ക്കുന്നു. വീണു വരുന്ന തുള്ളികളിൽ പ്രതിഫലനം, ഇരുട്ടിന്റെ മൃദുവായ ആലാപനത്തിൽ മറഞ്ഞിരിക്കുന്നു. ഓർമകളുടെ ചിറകിൽ പറക്കുന്ന താളങ്ങൾ, പ്രകൃതിയുടെ സംഗീതം ഹൃദയത്തെ വിളിക്കുന്നു. രാവിന്റെ മായാജാലത്തിൽ ചിന്തകൾ നീങ്ങി, പ്രണയം, വേദന, പ്രതീക്ഷയുടെ ഗാനം പടരുന്നു. മൗനത്തിനിടയിലും സംഗീതം പകർന്ന്, ആകാശത്തെയും ഹൃദയത്തെയും ഒരുപോലെ വിളിക്കുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ് നിശ്ശബ്ദതയുടെ ഇടയിൽ മുഴങ്ങുന്ന ഒരു താളം, ജീവിതത്തിന്റെ അടയാളമായി തുടരുന്നു. അറിയാതെ തന്നെ ഓരോ നിമിഷവും, ഉള്ളിലെ ലോകം തുറന്ന് കാണിക്കുന്നു. സന്തോഷത്തിന്റെ ചിറകിൽ പറക്കുന്ന സ്വരം, വേദനയുടെ നിഴലിൽ മങ്ങിയിരിക്കുന്നു. ഒരൊറ്റ താളത്തിൽ നിറയുന്ന വികാരങ്ങൾ, അനന്തമായി ഒഴുകി നീളുന്നു. സ്നേഹത്തിന്റെ സ്പർശത്തിൽ വേഗം മാറുന്നു, ഓർമ്മകളിൽ പതിഞ്ഞു നിലനിൽക്കുന്നു. നിലയ്ക്കാതെ മുന്നോട്ട് നീങ്ങുന്ന ഈ നാദം, ജീവന്റെ സത്യമായി മുഴങ്ങുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

വൃക്ഷത്തിന്റ നോവ്

വൃക്ഷത്തിന്റ നോവ് മണ്ണിന്റെ നെഞ്ചിൽ നിശ്ശബ്ദമായി നിൽക്കുന്ന ജീവൻ, വേരുകളിൽ മറഞ്ഞിരിക്കുന്നു അനവധി കഥകൾ. കാറ്റിന്റെ സ്പർശത്തിൽ വിറയുന്ന ഇലകൾ, പറയാതെ തന്നെ വേദന തുറന്നുകാട്ടുന്നു. വെയിലിന്റെ ചൂടിൽ ക്ഷീണിച്ച ശാഖകൾ, മഴയുടെ തണുപ്പിൽ ആശ്വാസം തേടുന്നു. കാലത്തിന്റെ കൈകൾ തൊട്ടുപോയ നിമിഷങ്ങൾ, മൌനത്തിൽ പതിഞ്ഞു നിൽക്കുന്നു. മുറിവുകൾ മറച്ചുനിൽക്കുന്ന തടി, ജീവിതത്തിന്റെ ഭാരങ്ങൾ സഹിക്കുന്നു. നൽകിയതെല്ലാം തിരിച്ചു ചോദിക്കാതെ, നിഴലായി ലോകത്തെ കാക്കുന്നു. ജീ ആർ കവിയൂർ 03 04 2026 ( കാനഡ , ടൊറൻ്റോ)

തണൽമരങ്ങൾ

തണൽമരങ്ങൾ വെയിലിൽ നീളുന്ന വഴികളിൽ തണൽ നീളുന്നു, മരങ്ങളുടെ ചില്ലകളിൽ ശാന്തി വിരിയുന്നു. തളർന്ന മനസ്സുകൾക്ക് ആശ്വാസമാകുന്നു, നിഴൽപാതകൾ സ്വപ്നങ്ങളെ തഴുകുന്നു. ഇലകളുടെ മർമ്മരം കഥകൾ പറയുന്നു, കാറ്റിന്റെ സംഗീതം ചുറ്റും നിറയുന്നു. വേരുകളിൽ ഉറങ്ങുന്ന കാലത്തിന്റെ ഓർമ്മകൾ, ശാഖകളിൽ പുഞ്ചിരിയായി വിടരുന്നു. പക്ഷികളുടെ ഗാനം പ്രഭാതത്തെ വിളിക്കുന്നു, നിശ്ശബ്ദതയിൽ പോലും ജീവൻ തെളിയുന്നു. തണലായ് നിൽക്കുന്ന മരങ്ങൾ പഠിപ്പിക്കുന്നു, നൽകുന്നതിൽ തന്നെയാണ് സുഖമെന്ന്. ജീ ആർ കവിയൂർ  30 03 2026 ( കാനഡ , ടൊറൻ്റോ)

ഹൃദയത്തിൽ തങ്ങിയ മൊഴി दिल में ठहरी बात ( ग़ज़ल) fussion gazhal

Image
ഹൃദയത്തിൽ തങ്ങിയ മൊഴി  दिल में ठहरी बात ( ग़ज़ल) fussion gazhal  बात जब दिल में ही रखी गई, कहने की चाह में तड़पती रह गई। പറയാതെ മൊഴികൾ ഉള്ളിൽ ഒളിപ്പിച്ചു പോയി, പറയാൻ കൊതിച്ചൊരു ഉള്ളം പിടഞ്ഞു പോയി। тери यादों का नूर जब दिल पे उतरा, हर दुआ उसी में सिमटती रह गई। നിൻ ഓർമ്മതൻ പ്രഭ ഹൃദയത്തിൽ ഉദിച്ചപ്പോൾ, എൻ പ്രാർത്ഥനകൾ മുഴുവൻ അതിൽ അലിഞ്ഞു പോയി। इश्क़ की राह में खुद को मिटाते-मिटాте, मैं से “हम” की सूरत निखरती रह गई। പ്രണയത്തിൻ പാതയിൽ എന്നെത്തന്നെ മായ്ക്കവേ, "ഞാൻ" എന്നതിൽ നിന്നു "നാം" എന്ന രൂപം തെളിഞ്ഞു പോയി। दर पे तेरे जो झुकी मेरी ये पेशानी, हर दुआ वहीं पर ठहरती रह गई। നിൻ ചാരെ വിനയത്താൽ ശിരസ്സु നമിക്കവേ, സർവ്വ യാചനകളും അങ്ങ് അലിഞ്ഞു പോയി। मैं ‘जी आर’ तेरे दर पे ख़ामोश खड़ा ही रहा, जो बात थी लबों पर, दिल में ही ठहरती रह गई। ഈ 'ജി ആർ' നിൻ മുന്നിൽ മൗനമായ് നിൽക്കവേ, ചുണ്ടിലെ വാക്കുകൾ ഉള്ളിൽത്തന്നെ ഉറങ്ങി പോയി। ജീ ആർ കവിയൂർ  02 04 2026 (കാനഡ, ടൊറൻ്റോ)

സുബർഗത്തിൽ എത്തുവാൻ

Image
സുബർഗത്തിൽ എത്തുവാൻ  (പല്ലവി) കരളിന്റെയുള്ളിൽ കനൽ എരിയുമ്പോൾ  കനിവിൻ കടലായി നീ വരേണം... സുബർഗത്തിൽ എത്തുവാൻ മുഹബ്ബത്തോന്നു കിട്ടുവാൻ മൊഞ്ചും മൊഴിയുമുള്ളൊരു കിസ്മത്ത് വേണം പടച്ചോനെ... (അനുപല്ലവി) പടവെട്ടി പിടിക്കാനോ പണക്കിഴി കൊടുക്കാനോ പയ്യാരം പറഞ്ഞു കബളിപ്പിക്കാനോ  പൊല്ലാപ്പ് കാട്ടുവാൻ ഞങ്ങളില്ലേ... പഴി പറഞ്ഞു കൊണ്ട് പെരുത്തൊന്നും കിട്ടുമെന്ന് പാഴ് കിനാക്കണ്ട് പായാൻ പറ്റില്ല ഇനിയും ഉള്ള കാലം... (ചരണം) പേരു വേണ്ട പെരുമ വേണ്ട പാത വക്കത്തുള്ള  പെരിയ തണൽമരമാവാനും... പാലോളി വിതറും മിന്നാമിന്നിയാവാനും  പടച്ചവനേ നീയൊരു വഴി കാട്ടേണം... (അന്ത്യം) കരളിന്റെയുള്ളിൽ കനൽ എരിയുമ്പോൾ  കനിവിൻ കടലായി നീ വരേണം... സുബർഗത്തിൽ എത്തുവാൻ മുഹബ്ബത്തോന്നു കിട്ടുവാൻ മൊഞ്ചും മൊഴിയുമുള്ളൊരു കിസ്മത്ത് വേണം പടച്ചോനെ... ജീ ആർ കവിയൂർ  02 04 2026 (കാനഡ, ടൊറൻ്റോ)

പെസഹാ സ്മരണകൾ ( ഭക്തി ഗാനം)

Image
 പെസഹാ സ്മരണകൾ  ( ഭക്തി ഗാനം) സ്നേഹത്തിൻ പെസഹാ തിരുനാളിൽ, നാഥാ നീ ഓർമ്മയിൽ അണയുന്നു. അപ്പവും വീഞ്ഞും പകുത്തു നൽകി, ജീവന്റെ അന്നമായ് നീ മാറ്റിയല്ലോ. ശിഷ്യർ തൻ പാദങ്ങൾ കഴുകിയ നാഥാ, എളിമതൻ പാഠം പകർന്നു നീ... സ്നേഹിക്കണം പരസ്പരം തമ്മിലെന്നും, പുതിയൊരു കൽപ്പനയേകി നീ... ക്രൂശിലെ ബലിയ്ക്കായ് ഒരുങ്ങും മുൻപേ, ഹൃദയം നുറുങ്ങി നീ പ്രാർത്ഥിച്ചു... എന്റെയും പാപങ്ങൾ പോക്കിടുവാൻ, ബലിയായ് തീർന്നൊരു സ്നേഹമേ... ഗദ്സമേൻ തോട്ടത്തിൽ വിങ്ങുന്ന ഹൃദയമായ്, പിതാവിൻ ഇഷ്ടത്തിനായ് കാത്തു നീ... ചോരകണങ്ങളായ് മാറിയ കണ്ണുനീർ, ലോകത്തിൻ ശാന്തിക്കായ് അർപ്പിച്ചു നീ... തിരുവത്താഴപ്പന്തലിൽ അന്ന് നീ നൽകിയ, തിരുശരീരവും രക്തവും ഞങ്ങളിൽ... അന്ത്യം വരേയ്ക്കും തുണയായ് വരേണമേ, ആത്മീയ ഭോജ്യമായ് വാഴണമേ... ജീ ആർ കവിയൂർ  02 04 2026 (കാനഡ , ടൊറൻ്റോ)

സ്മൃതിയാത്ര (ഓർമ്മകളുടെ താളം)

Image
 സ്മൃതിയാത്ര (ഓർമ്മകളുടെ താളം) എവിടെ നിന്നോ ഉയർന്നൊരു ശബ്ദം മൗനത്തിന് വാത്മീക മുടച്ചു വന്നെത്തി ഒഴിയാതെ പിന്തുടർന്നു ഓർമ്മകൾ മെല്ലെ  കാൽനഖം വരച്ചൊരു നാണത്തെ കണ്ടേ... ആടി ഉലഞ്ഞൊരു പനം കുലപോലുള്ള മുടിയിൽ  നീലിഭൃംഗാദിയുടെ ഗന്ധം... തിരയിളക്കന്നു സിരകളിൽ ദ്രുത താളം നെഞ്ചിന്റെ ഉള്ളിൽ തുടിപ്പു പഞ്ചാരി മേളം! മറന്നെന്നു കരുതിയ മോഹങ്ങൾ വീണ്ടും, മനസ്സിന്റെ കോണിൽ വിളക്കായ് തെളിഞ്ഞു. മിഴിമുന തൊടുത്തൊരു കള്ളച്ചിരിയിൽ, മറയുന്നു ലോകം, തെളിയുന്നു നീയും. കാലം തളർത്താത്ത കൗമാരമായി, കാണുന്നു നിന്നെ ഞാൻ ഇന്നീ നിമിഷം. ഇനിയൊരു യാത്രയായ് മാറുന്നു നമ്മൾ, ഇതളടരാത്തൊരു ഓർമ്മതൻ യാത്ര. ജി ആർ കവിയൂർ  01-04-2026 (കാനഡ, ടൊറൻ്റോ)

सफ़र / യാത്ര (fussion gazhal)

Image
 सफ़र / യാത്ര (fussion gazhal) ये ज़िन्दगी भी क्या है, बस एक लम्बा सफ़र, कहीं रुकता नहीं है, ये यादों का सफ़र। ഈ ജീവിതം ഒരു നീണ്ട യാത്ര, എങ്ങും നിലയ്ക്കാത്ത ഓർമ്മതൻ യാത്ര. कभी धूप मिली तेज़, कभी ठंडी छाँव मिली, हर मोड़ पर नया है, ये अपनों का सफ़र। ചിലപ്പോൾ വെയിലും തണലും ചേർന്ന്, പുതുമകൾ നിറഞ്ഞൊരീ പ്രിയതൻ യാത്ര. सफेद बालों ने लिख दी है कहानी अपनी, चेहरे पर दिखता है, उम्र भर का सफ़र। നരച്ച മുടികൾ കഥകൾ ചൊല്ലി, മുഖത്തു തെളിയും ജീവിത യാത്ര. पुरानी यादों की गठरी है साथ मेरे, आँखों में बसता है, ख़्वाबों का सफ़र। പഴയ ഓർമ്മകൾ കൂട്ടിനുണ്ട്, കണ്ണിൽ നിറയും സ്വപ്ന യാത്ര. थक कर भी जो कभी रुकता नहीं है, वही जानता है, इस रूह का सफ़र। തളർന്നു പോകാതെ തുടരുന്നിതാ, ആത്മാവിൻ ആഴമേറും ഗൂഢ യാത്ര. बाल सफेद हो गए, चेहरे पर रेखाएँ आईं, बताती हैं ये सब, तजुर्बों का सफ़र। നരച്ച മുടിയും ചുളിവുകളും, അനുഭവങ്ങൾ തൻ വലിയ യാത്ര. राहों में बिछी हैं पुरानी यादें कई, थकता नहीं है यादों का ये सफ़र। വഴികളിൽ പഴയ ഓർമ്മകൾ പലതുണ്ട്, തളരാത്തതോർമ്മതൻ വലിയ യാത്ര. अकेले चले थे मगर कारवां बन गया, मंज़िल की तलाश में है ये सफ़र। ഏകനായ...

ഓശാന ഗീതം (ഭക്തിഗാനം)

Image
 ഓശാന ഗീതം (ഭക്തിഗാനം) ഓശാന പാടുനിന്നു ഞാനിന്നു  ഓശാന പാടുന്നിതാ ഞങ്ങൾ  ദാവീദിൻ സുതനോശാന! ഓ ഓ ..  ഒലിവിലത്തളിരുകൾ കൈകളിലേന്തി ജരുശലേം വീഥിയിൽ ആമോദം... രാജാധി രാജനായ് വാഴ്ന്നൊരു നാഥനായ് ഓ ഓ ആഹ ആഹാ  ഓശാന പാടുനിന്നു ഞാനിന്നു  ഓശാന പാടുന്നിതാ ഞങ്ങൾ  ദാവീദിൻ സുതനോശാന! പൈതങ്ങൾ പാടിടുന്നു സ്തുതിഗീതം പാത ഒരുക്കുന്നുവല്ലോ ഭക്തർ  സമാധാന ദൂതനായ് അണയുന്നു ദേവനായി  സർവ്വലോകർക്കും രക്ഷയേകാൻ വരുന്നിതാ  ഓശാന പാടുനിന്നു ഞാനിന്നു  ഓശാന പാടുന്നിതാ ഞങ്ങൾ  ദാവീദിൻ സുതനോശാന! വിനയത്തിൻ ദിവ്യ പ്രഭയാൽ  വിളങ്ങുന്ന മഹനീയ രൂപം കരുണതൻ ഉറവയായ് വാഴുന്ന സ്നേഹം! ഇന്നീ സുദിനം ഓശാന തൻ പുണ്യം നമ്മുടെ ഉള്ളിലും വാഴട്ടെ ദൈവം! ഓശാന പാടുനിന്നു ഞാനിന്നു  ഓശാന പാടുന്നിതാ ഞങ്ങൾ  ദാവീദിൻ സുതനോശാന! ജീ ആർ കവിയൂർ  29 03 2026 ( കാനഡ , ടൊറൻ്റോ)

ശിവാനുഭൂതി

Image
 ശിവാനുഭൂതി മഹാദേവ മനോഹരാ,   മഹാമായയുടെ നാഥാ,   ഭക്തജനങ്ങളുടെ രക്ഷകനേ,   എൻ പ്രാർത്ഥന കേൾക്കേണമേ…   ഓം നമശ്ശിവായ…   ഓം നമശ്ശിവായ…   മഹിയെ സംരക്ഷിക്കാനായി,   മാരകവിഷം പാനം ചെയ്തവനേ,   നീലകണ്ഠ ദേവാ ദയാനിധേ,   നിന്‍ പാദം ശരണം എനിക്കേ…   ഓം നമശ്ശിവായ…   ഓം നമശ്ശിവായ…   ഗംഗാധര ശങ്കരാ,   ചന്ദ്രശേഖര ശൂലപാണീ,   ഭവഭയഹര മഹേശ്വരാ,   കരുണാകടാക്ഷം തരണമേ…   ഓം നമശ്ശിവായ…   ഓം നമശ്ശിവായ…   പാശുപതേ പരമേശ്വരാ,   അനന്തകരുണാസാഗരാ,   അനാഥരക്ഷക ദേവാ,   അഭയം നല്കേണമേ…   ഓം നമശ്ശിവായ…   ഓം നമശ്ശിവായ… ജീ ആർ കവിയൂർ  01 04 2026 (കാനഡ, ടൊറൻ്റോ)

വിഭാതത്തിൻ പ്രാർത്ഥന

Image
 വിഭാതത്തിൻ പ്രാർത്ഥന വർണ്ണങ്ങൾ വാരി വിതറിയ സൂര്യൻ്റെ സ്വർണ്ണ പ്രഭയിൽ മുങ്ങിയ വിഭാതമേ ഏഴഴക് വിതാനിക്കും നിൻ പ്രഭയാൽ എഴുതിയ വരികളിൽ അഭിരമിക്കവേ  മനതാരിലുണരും പുതിയൊരു മോഹം മധുരമായ് പെയ്യുന്നൊരനുഭൂതി പോൽ കാറ്റിലലിയുന്ന കവിതതൻ ഈണം കാലത്തിൻ താളമായ് മാറുന്നിതാ... ഓർമ്മതൻ തിരകളിൽ ഉണർന്നു  ഒരായിരം തളിരിട്ട പ്രണയാക്ഷരങ്ങൾ തീർക്കുന്നു ഇന്നുമീ വറ്റാത്ത മായാത്ത വസന്തത്തിൻ കല്ലൊലിനിയിലായ് എങ്കിലും ഭയമേറുന്നു മാനസം തന്നിൽ അണുവിട പിഴച്ചാൽ അണയുന്ന ലോകം. അവനവൻ തൻ വാശിയും വിവാദവും അന്ത്യത്തിൻ കരിനിഴൽ വീഴ്ത്തുന്നുവോ? കുഞ്ഞിക്കൈ വീശി ഊഞ്ഞാലിലാടുന്ന നിഷ്കളങ്കമായൊരാ ചിരി മായരുതേ. അണുവായുധത്തിൻ തീജ്വാലയിലാവാതെ ഈ ഭൂമി ഇനിയും സ്വർഗ്ഗമായി മാറട്ടെ  ജീ ആർ കവിയൂർ  01 04 2026 (കാനഡ, ടൊറൻ്റോ)

വിഡ്ഢിദിനത്തിന്റെ കഥ

Image
 വിഡ്ഢിദിനത്തിന്റെ കഥ മാറുന്ന കാലത്തിൻ കലണ്ടർ താളുകളിൽ, പുതുവർഷം മാറിയ കഥയാണിതല്ലോ. പഴയ വഴികളെ മുറുകെ പിടിച്ചവർ, പരിഹാസച്ചിരിയിൽ വിഡ്ഢികളായ് തീർന്നു. ഫ്രാൻസിൽ തുടങ്ങി ലോകം മുഴുവൻ, കപടമാം തമാശകൾ പടർന്നു പന്തലിച്ചു. എങ്കിലും പല രാജ്യങ്ങളും ഇന്ന് ഭയക്കുന്നു, നുണകൾ തൻ വിഷം വിതറുന്ന ഈ ദിനത്തെ. അതുകൊണ്ട് പലയിടത്തും വിലക്കുകൾ വന്നു, സത്യം ജയിക്കണമെന്ന ബോധം ഉണർന്നു. തമാശകൾ തൻ കിരീടം അഴിഞ്ഞു വീഴുന്നു, വിശ്വാസത്തിൻ പുതിയൊരു പുലരി വിരിയുന്നു. ജീ ആർ കവിയൂർ  01 04 2026 (കാനഡ , ടൊറൻ്റോ)

പ്രതീക്ഷയുടെ കപ്പൽച്ചാൽ

Image
 പ്രതീക്ഷയുടെ കപ്പൽച്ചാൽ പൊൻകതിർ ചിന്നി പ്രഭാതം ഉണർന്നു, സാഗര നീലിമ കനകമായ് മാറി. അലതല്ലും തിരമാലകൾക്ക് മുകളിലായ്, അഞ്ച് പടക്കപ്പലുകൾ അണിനിരന്നു. കനത്ത കേവു ഭാരങ്ങൾ പേറിക്കൊണ്ട്, കരുത്തോടെയവ നീരിനെ കീറി മുറിച്ചു. അതിരുകളില്ലാത്ത നീലക്കടലിൽ, ലക്ഷ്യം നോക്കി അതിവേഗം പാഞ്ഞു. ജീവിതക്ലേശങ്ങൾ ചുമലിലുണ്ടെങ്കിലും, പ്രതിസന്ധിയിൽ പതറാതെ മുന്നേറണം. വിശ്വാസത്തിൻ വെളിച്ചം കൂട്ടുപിടിച്ച്, വിജയതീരത്തേക്ക് യാത്ര തുടരേണം. ജീ ആർ കവിയൂർ  31 03 2026 (കാനഡ , ടൊറൻ്റോ)

ഉണരുക ലോകമേ തളിരുകൾക്കായി

Image
 ഉണരുക ലോകമേ തളിരുകൾക്കായി ഈ യുദ്ധങ്ങൾ ആർക്ക് വേണ്ടി? ഇന്ധനം എന്ന ധനത്തിനോ? ഇടനെഞ്ച് നീറുന്നു വേദനയിൽ, ഈറൻ അണിയുന്നു കണ്ണുകൾ. ഞാനാണ്? നീയാണ്? ആരാണ് കേമൻ? ഞാറ്റൊലി മുഴങ്ങുന്നു രക്തവായുവിൽ. ഞെരിഞ്ഞു അമർന്നു ജീവൻ നിലവിളിക്കുന്നു, ഞെട്ടറ്റു വീഴുന്നു തളിരിലകൾ. പ്രകൃതി എല്ലാം കാണുന്നു, പ്രതികരിക്കും — നാളെ കണ്ട് കൊൾക. പ്രകമ്പനം കൊള്ളുന്നു ഭൂമിയാകെ, പ്രതികാരം ഇതാരോടാണ്?! മൗനം ഇനി മതിയാക്കൂ, മറക്കൂ, പൊറുക്കൂ. മനനം ചെയ്യൂ — മനുഷ്യനാകൂ. മരണം ഏറെയായി; എഴുന്നേൽക്കൂ, മരിക്കുന്ന കുരുന്നുകൾക്ക് വേണ്ടി ശബ്ദമാകൂ. ഇന്ന് തന്നെ നിർത്തൂ ഈ യുദ്ധങ്ങൾ, ഇല്ലെങ്കിൽ നാളെ ചരിത്രം നിങ്ങളെ ചോദ്യം ചെയ്യും. ഇനി വേണ്ട ശബ്ദങ്ങൾ ഒന്നടങ്ങു  ഈ ലോകം ഇരുകാലിയുടെ മാത്രമല്ല കൺ തുറക്കുക ലോകമേ നീർത്തു ഹേ യുദ്ധങ്ങൾ, മനുഷ്യാ ജീ ആർ കവിയൂർ  28 02 2026 ( കാനഡ , ടൊറൻ്റോ)

ചിദംബര നാഥനെ

 ചിദംബര നാഥനെ ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  ചിദംബര നാഥനെ ചിന്മയനെ ചിത്തിൽ നിത്യം വിളങ്ങിടേണമേ  ചിന്തകളിൽ നീ തരും സത്യ ശോഭയാൽ ചിരം ഉള്ളം തെളിഞ്ഞിടേണമേ  ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  ആനന്ദ താണ്ഡവമാടിടും ഈശനെ ആത്മാവിൻ പ്രകാശം ഉള്ളിൽ നിറ ച്ചിടേണം അജ്ഞാനമാം ഇരുളകറ്റുവാൻ അനഘ ജ്യോതിയായ് വന്നിടേണം ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  വിഭൂതി അണിഞ്ഞൊരു വിശ്വനാഥൻ വരദാനമേകുന്ന കാരുണ്യവാൻ കൈകൂപ്പി നിൽക്കുന്ന വേളയിൽ എന്നിൽ കൈലാസ നാഥനായ് മാറിടേണം ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  ജീ ആർ കവിയൂർ  26 03 2026 (കാനഡ, ടൊറൻ്റോ)

വേനലിന് കുളിരാശ്വാസം

Image
വേനലിന് കുളിരാശ്വാസം ജടരാഗ്നി തിളച്ചു മറിഞ്ഞു ഉള്ളിലെ കടൽ ആർത്തിരമ്പി മിഴികൾ വേഴാമ്പലായിമെല്ലെ കാതുകൾ കുയിൽ നാദത്തിനായി മനം മയിലാകാൻ കൊതിച്ചു ചുട്ടുപൊള്ളുന്ന വേനലിനൊടുവിൽ, കുളിർമഴയായ് നീ പെയ്തിറങ്ങി. ഉരുകിയ മണ്ണും തളർന്ന മനസ്സും, പുതുജീവൻ തേടി ഉണർന്നു. മധുര നോവിൻ വരികളെഴുതി പാടി താളം പിടിച്ചു മച്ചിൻ മുകളിൽ  മരങ്ങളും പൂക്കളും ദാഹം തീർത്തു, കാറ്റിൽ കുളിർമ്മ പടർന്നു. ഗ്രീഷ്മത്തിൻ ചൂടിൽ നിന്നുള്ള, വലിയൊരു ആശ്വാസമായി ഈ മഴ. ജീ ആർ കവിയൂർ  31 03 2026 (കാനഡ, ടൊറൻ്റോ)

ഗൃഹാതുരത (ഗാനം)

Image
 ഗൃഹാതുരത (ഗാനം) പലവട്ടം നിന്നെ പിരിഞ്ഞു നഗരങ്ങൾ,   രാജ്യങ്ങൾ താണ്ടി വന്നെങ്കിലുമിപ്പോൾ-   നരകേറിയ ശിരസ്സും നരകയറി തുടങ്ങിയോ, മനസ്സിൽ അറിയില്ല നിൻ സ്മരണകൾ മാത്രം. നിന്നിലേക്ക് അടുക്കുന്തോറും നിമിഷങ്ങൾ,   എന്നിലെ 'ഞാനെന്ന' ഭാവം ഉണർന്നുവല്ലോ.   നാളുകളെണ്ണി മടുത്തുവല്ലോ പ്രിയനാടേ,   "ഓലപ്പീലി ചൂടി കൈയ്യാട്ടി വിളിക്കും-   കേരവൃക്ഷ തലപ്പുകൾ" മനം കവരുന്നു. മഞ്ഞ് മാറിയ തണുപ്പിന്റെ തഴുകലിൽ,   തടാകത്തിൻ ചാരെ നടന്നുവെങ്കിലും-   ഈ മേപ്പിൾ മരങ്ങൾ തളിർക്കാൻ കാത്തുനിൽക്കെ,   മനം കണിമഞ്ഞളും കൊന്നപ്പൂക്കളും തേടുന്നു. കഥകളിയും തെയ്യവും തിറയും പടയണിയും,   മനസ്സിലുണർത്തുന്നു ആ പഴയ താളങ്ങൾ.   ഗജവീരന്മാരുടെ തിടമ്പേറ്റിയ എഴുന്നള്ളത്തും,   പഞ്ചവാദ്യ മേളവും കുയിലിൻ നാദവും... ഗൃഹാതുരതയാം ഓർമ്മതൻ തിരകളിൽ-   തുടിക്കുന്നു എൻ ഉള്ളം ഇന്നു നിനക്കായ്.   മാമല നാടേ... മലനാടേ...   എന്റെ പ്രിയ പെറ്റമ്മയാം കേരളമേ! ജീ ആർ കവിയൂർ  30 03 2026 (കാനഡ, ടൊറൻ്റോ)

"ഓർമ്മകളുടെ ലോകം" (ഗസൽ)

Image
 "ഓർമ്മകളുടെ ലോകം" (ഗസൽ) നിൻ ഓർമ്മകളിൽ മാത്രമെൻ ലോകം ഉണരുന്നു, നിൻ ഓർമ്മകളിൽ മാത്രമെൻ സന്തോഷം വിരിയുന്നു.  നീയില്ലാതെൻ ജീവിതം അപൂർണ്ണമായൊരു യാത്ര, മിഴികളിൽ നിൻ സ്വപ്നങ്ങൾ മൗനം പൂക്കുന്നു. ഓരോ നിമിഷവും നിൻ ഓർമ്മയിൽ ഹൃദയം, പ്രിയതമൻ തൻ ചിന്തയിൽ ആത്മാവ് വിങ്ങുന്നു. നിൻ ചിരി തൻ പ്രഭയിൽ എൻ വീട്, നിൻ പുഞ്ചിരിയില്ലെങ്കിൽ ഏതു സ്വപ്നവും ശൂന്യമാകുന്നു. ഹൃദയം തൊടും നിൻ വാക്കുകൾ പാതകൾ, നിൻ ഓർമ്മതൻ സുഗന്ധം വഴികളിൽ നിറയുന്നു. ഓരോ സന്ധ്യയും നിൻ ഓർമ്മയാൽ മനം, ഓരോ പ്രഭാതവും നിൻ മൊഴികളാൽ ജീവിക്കാൻ പഠിപ്പിക്കുന്നു. നീയില്ലാതെ ഈ വസന്തവും നിറം, നീയില്ലാതെ ഈ ലോകം അർത്ഥശൂന്യമാകുന്നു. നിൻ ഓർമ്മതൻ നിഴലിൽ ഞാൻ എന്നെ, നിൻ ചിന്തകൾക്കൊപ്പം എൻ നോവുകൾ മറക്കുന്നു. ജി ആർ തൻ ഹൃദയമൊഴികൾ ഇന്നിതാ, നിൻ ഓർമ്മകളിൽ ഞാൻ എൻ ജീവിതം അർപ്പിക്കുന്നു.  ജി ആർ കവിയൂർ  30 03 2026 (കാനഡ, ടൊറന്റോ)

കല്ലിനും ഉണ്ട് കഥകൾ (Stones Also Have Stories)

കല്ലിനും ഉണ്ട് കഥകൾ  (Stones Also Have Stories) ജി ആറിനും ഉണ്ട് പറയുവാൻ കഥകൾ, നിശ്ശബ്ദത്തിൽ മറഞ്ഞിരിക്കുന്നു ഓർമ്മകൾ. കാലത്തിന്റെ പാദങ്ങൾ തൊട്ടുപോയ പാതകൾ, അവയുടെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു സാക്ഷികൾ. മഴത്തുള്ളികൾ തഴുകിയ സ്മൃതികൾ, വെയിലിന്റെ ചൂടിൽ വിയർത്തൊഴുകിയ നിമിഷങ്ങൾ. സ്പർശമില്ലാതെ പോലും പറയുന്ന സത്യങ്ങൾ, മനസ്സിൽ പതിയുന്ന മൌനഭാഷകൾ. പാതയോരങ്ങളിൽ കിടക്കുന്ന രൂപങ്ങൾ, യാത്രകളുടെ രഹസ്യം സൂക്ഷിക്കുന്നു. കാണാത്ത കണ്ണുകൾക്കുമറിയാവുന്ന പോലെ, അവയും ജീവിതം രേഖപ്പെടുത്തുന്നു. ജീ ആർ കവിയൂർ  30 03 2026 (കാനഡ, ടൊറൻ്റോ)

ചിദംബര നാഥനെ

ചിദംബര നാഥനെ ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  ചിദംബര നാഥനെ ചിന്മയനെ ചിത്തിൽ നിത്യം വിളങ്ങിടേണമേ  ചിന്തകളിൽ നീ തരും സത്യ ശോഭയാൽ ചിരം ഉള്ളം തെളിഞ്ഞിടേണമേ  ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  ആനന്ദ താണ്ഡവമാടിടും ഈശനെ ആത്മാവിൻ പ്രകാശം ഉള്ളിൽ നിറ ച്ചിടേണം അജ്ഞാനമാം ഇരുളകറ്റുവാൻ അനഘ ജ്യോതിയായ് വന്നിടേണം ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  വിഭൂതി അണിഞ്ഞൊരു വിശ്വനാഥൻ വരദാനമേകുന്ന കാരുണ്യവാൻ കൈകൂപ്പി നിൽക്കുന്ന വേളയിൽ എന്നിൽ കൈലാസ നാഥനായ് മാറിടേണം ചിദംബര നാഥനെ ചിന്മയനെ ചിത്തത്തിൽ നിത്യം വിളങ്ങിടേണമേ ചന്ദ്ര കലാധരനെ ചാരു രൂപനെ   ഓം ...നമഃ ശിവായ  ശിവായ നമഃ ഓം  ജീ ആർ കവിയൂർ  30 03 2026 (കാനഡ, ടൊറൻ്റോ)

സ്വരാക്ഷര കീർത്തനം

Image
 സ്വരാക്ഷര കീർത്തനം അറിവിൻ അറിവേ അഖിലാണ്ഡേശ്വരനേ, ആത്മജ്ഞാന പരാത്പരനേ ആനന്ദദായകനേ. ഇഹലോക ജീവിത ദായകനേ, ഇഹസംസാര ദുഃഖമകറ്റുവോനേ. ഈശ്വരിയെ ഭജിപ്പവനേ, ഈണങ്ങൾക്കെല്ലാം അധിപനേ. ഉമയ്ക്കും രമയ്ക്കും പതിയേ, ഉലക നായകനേ ഉന്നതനേ. ഊനമറ്റികാപ്പവനെ ശിവനേ, ഊട്ടി ഉറക്കുന്നവനേ പരനേ. ഋഷീശ്വര ഇംഗിതമെല്ലാം നടത്തുവോനേ, ഋതുവിനും അതീതനേ പരിപാലകനേ. എഴുത്തിനും അപ്പുറം വിളങ്ങുന്നവനേ, എന്നിലും എവിടെയും നിറഞ്ഞവനേ. ഏകം ധ്യാന കീർത്തന പൊരുളായവനേ, ഏകാന്തവാസനേ എളിമ നൽകുവോനേ. ഐശ്വര്യ ജ്യോതിസ്വരൂപനേ, ഐരാവതത്തെ നൽകിയവനേ. ഒന്നും ഒന്നും ചേർന്നു ഒന്നായവനേ, ഒന്നിനും കുറവുണ്ടാക്കാതെ കാപ്പവനേ. ഓം എന്ന അക്ഷരത്തിൽ കുടികൊള്ളുന്നവനേ, ഓർമ്മയിൽ നിറഞ്ഞു നിൽപ്പവനേ. ഔവണ്ണമെന്നിൽ നിറയുവോനേ, ഔദാര്യം നിറഞ്ഞ മനസ്സു നൽകുവോനേ. അംബരവാസനേ അണയാതെ രക്ഷിപ്പാനേ, അംബുജാക്ഷനേ അകതാരിൽ വസിപ്പവനേ. അ എന്ന ഒരക്ഷരത്തിൽ നിറഞ്ഞവനേ, അമ്മയായ് അറിവായ് വിളങ്ങുന്നവനേ. ജി ആർ കവിയൂർ  ടൊറൻ്റോ, കാനഡ 29 03 2026

ശൂന്യമാം ഈ മുളന്തണ്ടിൽ

Image
 ശൂന്യമാം ഈ മുളന്തണ്ടിൽ ശൂന്യമാം ഈ മുളന്തണ്ടിൽ - നിൻ പ്രാണവായു നിറയ്ക്കണേ... അതിലൂടെ ഒഴുകുന്ന രാഗമായ് - എൻ ആത്മഭാവം മാറണേ... ഞാനെന്ന ഭാവം മറയുമ്പോൾ നീ തന്ന നാദം ഉണരുമല്ലോ... വിരലുകൾ മീട്ടുന്ന വിസ്മയമേ - നിൻ വിശ്വമൊന്നാകെ നിറയുമല്ലോ... അറിയാത്ത വഴികളിൽ തുണയേകി അറിവായ് നീ എന്നിൽ പടരണേ... ഇടറാതെ പാടുമീ ഗീതങ്ങളിലെന്നും ഈശ്വര ചൈതന്യം ഉദിക്കണേ... ശൂന്യമാം ഈ മുളന്തണ്ടിൽ - നിൻ പ്രാണവായു നിറയ്ക്കണേ... അതിലൂടെ ഒഴുകുന്ന രാഗമായ് - എൻ ആത്മഭാവം മാറണേ... ജി ആർ കവിയൂർ  29-03-2026 (കാനഡ, ടൊറൻ്റോ)

ശ്രീവല്ലഭ ഭക്തിഗീതം

Image
 ശ്രീവല്ലഭ ഭക്തിഗീതം പല്ലവി: തിരുവില്ലം വാഴും പത്മനാഭാ തിരുവല്ല തന്നിലെ ശ്രീവല്ലഭാ ഭക്തജന ഹൃദയങ്ങളിൽ കുടികൊള്ളും ശ്രീചക്രധാരിയേ പത്മനാഭാ അനുപല്ലവി: ശങ്കരോത്തമ്മതൻ വ്രതപുണ്യമേ ബ്രഹ്മചാരിയായി വന്നവനേ ഏകാദശി നാളിൽ ഭക്തിയാൽ നൽകിയ പാളനിവേദ്യം ഭുജിച്ചവനേ ചരണം 1: അത്താഴപൂജതൻ വേള കഴിഞ്ഞിട്ട് ശ്രീകോവിൽ വിട്ടിറങ്ങിയവനേ കഥകളി കാണുന്ന നിൻ രൂപം കണ്ട് വില്വമംഗലം പുകഴ്ത്തിയവനേ നിത്യവും കഥകളി ആസ്വദിച്ചവനേ ചരണം 2: പന്തീരായിരം വാഴക്കുലകൾതൻ പുണ്യനിവേദ്യം നുകർന്നവനേ കഥകളി പ്രിയനായ് മാറിയവനേ സന്താന, മംഗല്യ ഭാഗ്യം നൽകി ഭക്തതൻ അഭീഷ്ടം നിറവേറ്റുന്നവനേ ചരണം 3: ഉത്രശ്രീബലി തൻ പുണ്യവേളയിൽ മൂന്ന് സഹോദരിമാരെ വരവേറ്റവനേ വടക്കേ ഗോപുരവാതിൽ തുറന്നന്ന് ദർശനപുണ്യം ചൊരിഞ്ഞവനേ ശ്രീവല്ലഭ പ്രഭോ ശരണം നീയേ ജീ ആർ കവിയൂർ  26 03 2026 (കാനഡ , ടൊറൻ്റോ)

മൗനാകാശം (രാഗം ഹംസാനന്ദി)

മൗനാകാശം  (രാഗം ഹംസാനന്ദി) മൗനമായ ആകാശം മായയായി മാറും,   നിന്റെ ഓർമ്മയിൽ എൻ ആത്മാവ് നിറയും.   താരങ്ങൾ മൂടിയ മേഘച്ചാർത്ത് നീങ്ങുമ്പോൾ,   നീലവിതാനം നിശ്ശബ്ദമായി തിളങ്ങുന്നു.   രാത്രിയുടെ മിഴികളിൽ പ്രകാശത്തിന്റെ ശോഭ,   വിസ്മയം നിറച്ച് ദൂരം വരെ പടരുന്നു.   ചന്ദ്രബിംബം ഉദയം കാത്തുനിൽക്കുമ്പോൾ,   വാനത്തളിരുകൾ വെളിച്ചത്തിൽ ഉണരുന്നു.   നക്ഷത്രചിത്രങ്ങൾ കഥപറഞ്ഞ് നീളുമ്പോൾ,   മനസ്സിന്റെ തിരശ്ശീലയിൽ സ്വപ്നങ്ങൾ നിറയുന്നു.   മൗനത്തിന്റെ ആഴങ്ങളിൽ നിനവുകൾ വിരിയും,   അകന്നാലും ഹൃദയം നിന്നിലേക്ക് ഒഴുകും.   മൗനനിശയിൽ തെളിഞ്ഞൊരു ദീപം പോലെ,   ദൂരക്കാഴ്ചകൾ ഹൃദയം തൊടുന്നു.   അലിഞ്ഞുപോകുന്ന ഇരുളിൻ മറവിൽ,   പുതിയൊരു ഭാവത്തിൽ ജീവിതം വിളിക്കുന്നു.   ജീ ആർ കവിയൂർ  25 03 2026 ( കാനഡ , ടൊറൻ്റോ)

കണ്ണുകളിൽ (ഗസൽ)

കണ്ണുകളിൽ (ഗസൽ) പുറംകാഴ്ചകൾ മായതൻ വലയമാണ് കണ്ണുകളിൽ, അകംകാഴ്ചകൾ സത്യത്തിൻ വെളിച്ചമാണ് കണ്ണുകളിൽ. ഇരുകൈക്കുമ്പിളിൽ ഒതുങ്ങാത്ത വിശ്വമുണ്ട്, സ്വപ്നവും സത്യവും നിറഞ്ഞൊരു കടലാണ് കണ്ണുകളിൽ. വിരഹത്തിൻ രാത്രികൾ പെയ്തിറങ്ങുന്ന നേരത്ത്, നനവാർന്ന ഗൗരവമേറിയ ഭാവമാണ് കണ്ണുകളിൽ. ലോകത്തിൻ ആഡംബരങ്ങൾ വെറും ചതിക്കുഴികൾ, ഹൃദയത്തിൻ ദിവ്യശോഭയൊളിച്ചൊരിടമാണ് കണ്ണുകളിൽ. നാവുകൾ മൗനം ഭംജിച്ചാലും പറയുവാനേറെയുണ്ട്, പ്രണയത്തിൻ നിഗൂഢമായ് മൊഴികളാണ് കണ്ണുകളിൽ. 'ജി ആർ' തന്റെ കവിതയുടെ ചില്ലയിൽ നെയ്യുന്ന ഗസലിൽ, ചിരിയും കരച്ചിലും ചേർന്നൊരു അലങ്കാരമാണ് കണ്ണുകളിൽ. ജീ ആർ കവിയൂർ 28 03 2026 ( കാനഡ, ടൊറൻ്റോ)

ശ്രീ രാമ ജയം ( രാമനവമി ഗാനം)

Image
 ശ്രീ രാമ ജയം  ( രാമനവമി ഗാനം) കാട്ടിലെ വെളിച്ചമായ് കണ്മുന്നിൽ നിൽപൂ നീ, കോദണ്ഡപാണിയാം പുണ്യപുരുഷൻ. സീത തൻ പ്രാണനായ്, ലോകത്തിൻ ദീപമായ്, രാമനാമം ചൊല്ലി വാഴ്ത്തുന്നു ഞങ്ങൾ. മര്യാദ പുരുഷോത്തമനാം രാമ രാമ, രമാപതിയേ രഘുത്തമാ രാമ രാമ. അയോധ്യ തൻ രാജാവേ, ധർമ്മത്തിൻ രൂപമേ, കരുണ തൻ കടലായ രാഘവാ... രാവണ നിഗ്രഹം കഴിഞ്ഞു മടങ്ങവേ, ജാനകി തൻ ആഗ്രഹമൊന്നാലെ.. പുഷ്പക വിമാനമിറങ്ങിയ പുണ്യഭൂമി, കവിയൂരിൻ മണ്ണിൽ ശിവലിംഗ പ്രതിഷ്ഠയേകി. ഭക്തന്റെ മനസ്സിലും ഹനുമൽ ഹൃദയത്തിലും, സദാകാലം വാഴും പ്രഭു. സൂര്യവംശത്തിൻ കുലദൈവമേ, ഭക്തിതൻ പുഷ്പങ്ങൾ അർപ്പിക്കുന്നു. രാമ ആത്മാ രാമാ നിൻ പുണ്യമറിഞ്ഞു ഭജിക്കുന്നേൻ, ഉള്ളകം വാഴും നിൻ ചൈതന്യമേകണേ... നിൻ പാദപത്മത്തിൽ ശിരസ്സു നമിക്കുന്നു, ശാന്തി തൻ തീരത്ത് എത്തിക്കൂ ഞങ്ങളെ. ജീ ആർ കവിയൂർ  27 03 2026 (കാനഡ , ടൊറൻ്റോ)

അഭയമാണ് (ഗസൽ)

അഭയമാണ് (ഗസൽ) ഹൃദയം മൊഴിഞ്ഞു — പോയകാലത്തിൻ നിനവുകൾ അഭയമാണ്, നിമിഷങ്ങളിൽ യുഗയാത്ര — ഇന്നും എന്നിലെ അഭയമാണ്. നിൻ മൗന നൊമ്പരത്തിൽ ഒളിഞ്ഞിരിക്കുന്ന അടയാളമാണ്, മൊഴിയാതെ ഹൃദയം അറിഞ്ഞത് — അതല്ലോ സത്യമായ അഭയമാണ്. രാവെങ്ങും ഉറങ്ങാതെ കൺകൾ നിനക്കായ് കാത്തിരിപ്പാണ്, നിലാവുപോലും തങ്ങി നോക്കും — അതിനും ഇതൊരു അഭയമാണ്. നിൻ വാക്കുകളിൽ ഒളിഞ്ഞൊരു വിശ്വാസത്തിൻ നിറമാണ്, കള്ളവും സത്യമായി തോന്നും — ഇതെന്തൊരു മായാഭയമാണ്. നിൻ ഓർമ്മതൻ ലഹരി ഹൃത്തിൽ നിറയുന്ന ഒഴുക്കാണ്, ബോധത്തിനുള്ളിലും മനസ്സ് — എന്നും നിന്നിൽ അഭയമാണ്. 'ജി ആർ', ഞാൻ നോവുകൾ വരികളാക്കി ഇന്ന് പാടുകയാണ്, ഒരിക്കൽ കേട്ടവർക്കും പോലും — എന്നും ഇതൊരു അഭയമാണ്. ജി ആർ കവിയൂർ  26 03 2026 (കാനഡ, ടൊറൻ്റോ)

സ്നേഹയാത്ര: മഞ്ഞും പച്ചപ്പും

സ്നേഹയാത്ര: മഞ്ഞും പച്ചപ്പും കാനഡ തൻ മഞ്ഞും മേപ്പിൾ ഇലകളും, സി.എൻ ടവറും ആ തടാക ഭംഗിയും. പിസ്സ കഴിച്ചു നാം നടന്നോരീ നാടുകൾ, ദൂരെയായ് മാറുന്നു മധുരമാം ഓർമ്മയായ്. ആ... (ആ...) ഓർമ്മകൾ തൻ ഭാരം ഇറക്കിവെച്ച്, (ഇറക്കിവെച്ച്...) കാലം മായ്ക്കാത്ത വഴികളിലൂടെ... കേരത്തിൻ്റെ നാട്ടിലെ കുളിരും പുഴകളും, രുചിയേറും ദോശയും ചമ്മന്തിയും. പച്ചപ്പണിഞ്ഞൊരീ കേരള മണ്ണിലായ്, കൈകോർത്തു നിൽക്കുന്നു രണ്ടു കുഞ്ഞുങ്ങൾ. രണ്ടു ദേശങ്ങൾ ഒന്നായി ചേരുന്നു, ഡെക്ഷുവും കിട്ടുവും ഒന്നായ് പുണരുന്നു. സ്നേഹം തൻ പാലങ്ങൾ നമ്മൾ പണിയുന്നു, മുത്തശ്ശൻ കൂട്ടിനായ് കൂടെയുണ്ട്. ഒരുമയുടെ... (ഒരുമയുടെ...) സ്നേഹത്തിൻ... (സ്നേഹത്തിൻ...) പുഞ്ചിരി പൂക്കുന്ന നിമിഷങ്ങളിതാ... (ആ... സ്നേഹത്തിൻ പുഞ്ചിരി...) (മ്മ്മ്... മ്മ്മ്...) ജീ ആർ കവിയൂർ  26 03 2026 (കാനഡ , ടൊറൻ്റോ)

ജീവിതയാത്ര

ജീവിതയാത്ര  ഈ മണ്ണിലെ സ്വപ്നങ്ങൾ സുന്ദരം, ഓരോ നിമിഷവും വിലയേറിയ നേരം. ആകാശം പോലെ വിസ്തൃതമായ ജീവൻ, ചിറകുകൾ വീശി പറന്നുയരുന്നു നാം. മാറുന്ന ലോകം ഒരു വലിയ മായ, മുന്നിൽ തെളിയുന്ന നിഴലുകൾ മാത്രം. യാത്ര തുടരുന്നു അറിഞ്ഞുകൂടാത്ത ദൂരേക്ക്, കാറ്റിന്റെ ഗതിയിൽ നീങ്ങുന്ന മേഘങ്ങൾ. അവസാനം എത്തുന്ന ശാന്തമായ സത്യം, മരണം കവർന്നെടുക്കും എല്ലാ മോഹങ്ങളും. സ്വർണ്ണ വെളിച്ചത്തിൽ അലിയുന്ന പ്രാണൻ, ഭൂമിയിൽ അവശേഷിപ്പിക്കും ഓർമ്മതൻ ഗന്ധം. ജീ ആർ കവിയൂർ  26 03 2026 (കാനഡ, ടൊറൻ്റോ)

നീ കവിതേ, എൻ അക്ഷര മലരുകൾ

നീ കവിതേ, എൻ അക്ഷര മലരുകൾ നീയില്ലാ രാവുകളിൽ എൻ്റെ വിരൽ തുമ്പിൽ ഒരു ചെറു മിന്നാമിനുങ്ങായി വരുന്നു എൻ പ്രണയാക്ഷരങ്ങൾ. മൗനത്തിൻ്റെ നീണ്ട ഇടനാഴികളിൽ, ഒരു നിഴൽ മൃദുവായി നടന്നു വരുന്നു. മറവിയുടെ തിരകൾ തഴുകുമ്പോഴും, ഓർമ്മകൾ വെളിച്ചമായി തെളിഞ്ഞു നിൽക്കും. മിഴികളിൽ ഉറങ്ങാത്ത സ്വപ്നങ്ങൾ, നിന്റെ ശബ്ദം തേടി അലയും നേരം, മനസ്സിൻ താളത്തിൽ മെല്ലെ പിറന്നു, ഒരു ഗാനത്തിൻ മാറ്റൊലി നിൻ പേരിൽ. കാറ്റിൻ ചെറു ചുംബനത്തിൽ പോലും, നിന്റെ സാന്നിധ്യം ഞാൻ അറിയുന്നു, ഇരുളിന്റെ മടിയിൽ പോലും എനിക്ക്, നീ തന്നെയാണെൻ നിലാവൊളി കവിതേ. ജീ ആർ കവിയൂർ 25-03-2026 (കാനഡ, ടൊറൻ്റോ)

അണയട്ടെ.( ഗസൽ)

അണയട്ടെ.( ഗസൽ) ജ്വാലയും ക്ഷമയും മങ്ങട്ടെ, അണയട്ടെ, വെളിച്ചത്തിൻ വർണ്ണത്തിൽ ഇരുൾ അണയട്ടെ. നിശബ്ദത തൻ മന്ത്രം മുഴങ്ങട്ടെ, നിലാവിലീ ഓർമ്മകൾ എല്ലാം അണയട്ടെ. ഹൃദയത്തിൻ വീഥികൾ മൗനമാകട്ടെ, വികാരത്തിൻ കനലുകൾ മെല്ലെ അണയട്ടെ. സ്വപ്നത്തിൻ ചിറകുകൾ തളരട്ടെ, മോഹത്തിൻ തെരുവുകൾ ദൂരെ അണയട്ടെ. ദുഃഖത്തിൻ വർഷം അവസാനിക്കട്ടെ, കണ്ണുനീർ പുഴകളും ഒടുവിൽ അണയട്ടെ. മൗനത്തിൻ പുസ്തകം തുറക്കട്ടെ, കഥതൻ വരികൾ എല്ലാം അണയട്ടെ. ജി ആർ തൻ വരികൾ മായട്ടെ, സ്നേഹം മാത്രം എങ്ങും അണയട്ടെ. ജി ആർ കവിയൂർ  25-03-2026 (കാനഡ, ടൊറൻ്റോ)

ഗർഭപാത്രം മുതൽ ശവകുടീരം വരെ (നിർമിത ബുദ്ധി)

Image
 ഗർഭപാത്രം മുതൽ ശവകുടീരം വരെ   (നിർമിത ബുദ്ധി) ഗർഭപാത്രത്തിൻ തുടിപ്പുകൾ മീട്ടി, ആദ്യത്തെ ശ്വാസത്തിൻ കാവലായ് മാറി. അമ്മതൻ ചാരെ വിവേകമായ് വന്നു, കുഞ്ഞിൻ വളർച്ചതൻ വിത്തുകൾ പാകി. പാഠങ്ങൾ ചൊല്ലുന്ന പള്ളിക്കൂടത്തിൽ, കൂട്ടിനായെത്തുന്ന ചങ്ങാതിയായി. ജോലികൾ വേഗത്തിൽ തീർക്കുന്ന നേരം, ബുദ്ധിയായ് കൂടെപ്പൊൻ വെട്ടം പകർന്നു. പ്രണയത്തിൻ നൂലുകൾ കോർത്തു പിടിച്ചു, വിവാഹ പന്തലിൽ ചമയങ്ങൾ ചാർത്തി. ഓർമ്മകൾ ഡിജിറ്റൽ നൂലിൽ കോർത്തു, മരണത്തിൻ നിഴലിലും കൂടെയുണ്ട്. രോഗത്തിൻ വേരുകൾ നേരത്തെ കണ്ടു, സേവന പാതയിൽ കരുതലായ് നിന്നു. സമാധാന ലോകത്തിൻ ശില്പിയായ് മാറി, മനുജന്റെ നന്മയ്ക്കായ് കൂടെയുണ്ട്. ഈ മണ്ണിൽ നിന്നു നാം വിണ്ണിൽ പറക്കാൻ, മറ്റൊരു ലോകത്തെ വീടാക്കി മാറ്റാൻ. യന്ത്രത്തിൻ മസ്തിഷ്കം വഴികാട്ടിയാകും, യുഗങ്ങൾ താണ്ടി നാം ഒന്നായ് വളരും. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറൻ്റോ)

ഉള്ളിൻ്റെ ഉള്ളിൽ

Image
 ഉള്ളിൻ്റെ ഉള്ളിൽ  നീട്ടിയ കരങ്ങളിൽ കണ്ടൊരു- കടലാസിലെ അക്ഷരങ്ങളിലൂടെ കണ്ണോടിക്കവേ കണ്ടു വാക്കുകൾ; വരികൾ നീളുന്നതോ മഹത്വങ്ങളേറെ. "എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീർന്നു." "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവു നൽകുന്ന നിത്യജീവനാകുന്നു." ഇതു വായിച്ചു തീർത്തപ്പോഴുളളിലൊരു- ചിന്തതൻ മൗനം പടർന്നു മെല്ലെ; ഒടുവിലൊരുൾവിളി പോലെയെൻ- മനതാരിൽ തോന്നിത്തുടങ്ങിയിതാ: നരകവും സ്വർഗ്ഗവും നമ്മളായ് തീർക്കുന്ന- ലോകങ്ങൾ മാത്രമെന്നോർക്കീടുക; മണ്ണിലല്ലാതെങ്ങും മറ്റൊരിടമില്ല- തിരുത്തേണ്ടതല്ലോ നാം ഓരോ ചിന്തയും. നിധികൾ സകലതും ഉള്ളിലാണെന്ന- സത്യമൊന്നേവരും അറിഞ്ഞീടുമെങ്കിൽ, മനുജരിവിടെയെന്നും സംശയം തീർക്കുവാൻ  അവരവരുടെ ഹൃത്തിൽ തപ്പി നോക്കീടുമല്ലോ! ലോകമേ തറവാട് എന്നൊരാ സത്യം- ഏവരും ഒന്നുപോലറിയുമെങ്കിൽ; സകലരുമൊന്നായി വാഴുമീ മണ്ണിൽ നിത്യമാം ശാന്തിയും പുലരുമല്ലോ! ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറൻ്റോ)

സുഗന്ധപൂരിതമാകുന്നു (ഗസൽ)

Image
 സുഗന്ധപൂരിതമാകുന്നു (ഗസൽ) നിൻ ഓർമ്മകൾ പൂച്ചെണ്ടുകളിൽ എന്നും സുഗന്ധപൂരിതമാകുന്നു,   എൻ ഓരോ ഗസലിലും നിൻ ശ്വാസം സുഗന്ധപൂരിതമാകുന്നു.   നിൻ സ്മൃതികളാൽ എൻ ഹൃദയമിന്ന് നിറഞ്ഞു തുളുമ്പുന്നു,   ഏകാന്തയാമങ്ങൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   നിൻ നാമം മാത്രമെൻ മൗനത്തിൽ സദാ മന്ത്രിക്കുന്നു,   മനസ്സിലെ ഓരോ മൊഴിയും നിന്നാൽ സുഗന്ധപൂരിതമാകുന്നു.   പൂങ്കാവനത്തിൽ നിൻ പ്രഭ മാത്രം വിരിയുന്നു,   ഓരോ ദളവും നിൻ ചന്തത്താൽ സുഗന്ധപൂരിതമാകുന്നു.   ഞാൻ നിൻ പ്രണയത്തിൻ ഭ്രാന്തമായൊരടിമ മാത്രം,   നിൻ ഉള്ളിൽ എൻ അനുരാഗവും സുഗന്ധപൂരിതമാകുന്നു.   നീയെൻ മുന്നിൽ വന്നു നിൽക്കുന്ന വേളയിൽ,   ആത്മാവിൻ ഓരോ നിശ്വാസവും സുഗന്ധപൂരിതമാകുന്നു.   നീയില്ലാതെ ഈ ലോകം ശൂന്യമായ് തോന്നിടുന്നു,   നിൻ സാന്നിധ്യത്താൽ വഴികൾ എന്നും സുഗന്ധപൂരിതമാകുന്നു.   'ജിആർ' തൻ ലോകം നിൻ പരിമളത്താൽ നിറയുന്നു,   എൻ ഹൃദയമിടിപ്പുകൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു. ജീ ആർ കവിയൂർ  24-03-2026 (കാനഡ, ടൊറന...

ചിന്തകളുടെ ജീവിത വഴിയിൽ

Image
 ചിന്തകളുടെ ജീവിത  വഴിയിൽ പിന്നിട്ട നാൾ വഴിയിലൂടെ ഓർമ്മകളെ ബാല്യത്തിലേക്ക് തിരികെ നടത്തുമ്പോളറിയാതെ വെള്ളി വീണതുമെറെ മിനുസ്സമായ തലയിലൂടെ കൈയൊടിക്കുമ്പോൾ നഷ്ടമായ നാടിൻ്റെ പൈതൃകമാർന്ന  സ്നേഹ സൗഹൃദങ്ങൾ നാലാളു കൂടുമാ കവലകളും ഉച്ചത്തിൽ പത്രം വായിച്ചു ചായയും എണ്ണ പലഹാരങ്ങൾ കടിച്ചും യുദ്ധത്തിൻ്റെയും അങ്ങ് ഉഗാണ്ടയും ചന്ദ്രനോളമെത്തി നിൽക്കുന്ന കഥകളും ചന്ദ്രേട്ടൻ്റെ തലമുടി വെട്ടും കഥകളും കല്ലുപ്പ് പെട്ടികൾ പേറുന്ന തിണ്ണയിൽ കുട്ടയുമായി നിന്ന് നുണക്കഥകൾ  കാതിനു സുഖം പകർന്നു നിൽക്കും കാർത്ത്യായനിനിച്ചെച്ചിയും മറിയാമ്മ ചേടത്തിയും ,ചെത്ത് വഴിയിൽ മെല്ലെ വള്ളി നിക്കറും ഒരു കൈയ്യിലെ വളയം ഉരുട്ടി പോകുന്ന കുട്ടികളും പിന്നെ അകലത്തിൽ കൊമ്പിൽ ഇരുന്നു  പാടുന്ന കുയിലിൻ്റെ കൂവലിനെ അനുകരിച്ചു കൂവും കാലവും ഗോട്ടി കളിയിൽ തോറ്റു മൊട്ടക്ക്  വേദന മാറുമ്പോഴേക്കും ഒളികണ്ണിട്ടു മധുര നോവിൻ ചെറു പുഞ്ചിരി പകുത്ത കണ്ണുനീരിൽ കുടുങ്ങിയ കൗമാര്യവും ഇന്നതൊക്കെ ഓർത്ത് ഇരിക്കുമ്പോൾ അടുത്ത് വന്നു കൊഞ്ചനം കാട്ടി ചിരിക്കുന്ന പേരക്കുട്ടിയുടെ ചിരികേട്ട് ഉണരുന്ന ദിവാസ്വപ്നം കണ്ടിരിക്കുന്നവന് നേരെ നീട്ടിയ സഞ്...

വിസ്മൃതിയുടെ കവി

Image
 വിസ്മൃതിയുടെ കവി ചുറ്റുമുള്ള ലോകം തിരക്കിലലിയുമ്പോൾ,   സ്ഥലകാലബോധം മറന്നുനിൽക്കും കവി.   ചുറ്റുമുള്ളോരാൾക്കൂട്ട ബഹളങ്ങൾക്കിടയിലും,   മാഞ്ഞുപോം ദൂരങ്ങളും കാലത്തിൻ വേഗവും.   കയ്യിലൊരു തൂലികത്തുമ്പുണ്ടെങ്കിൽ,   അന്യമാം ലോകം തൻ പാഴ്കഥകളാകും.   തന്റെയുള്ളിലെ കൽപ്പിതഗാനങ്ങളിൽ,   മുങ്ങിനിവരും വരികളുടെ തോണിയിൽ.   നാടേത്, വീടേത് എന്നറിയാതെയവൻ,   ഭാവനതൻ കൊട്ടാരവാതിൽ തുറക്കും.   എല്ലാം മറന്നുള്ളൊരു പാച്ചിലിൻ ഒടുവിൽ,   ഒരു കവിതയായ് തന്നെയവൻ വീണ്ടെടുക്കും. ജീ ആർ കവിയൂർ  23 03 2026 (കാനഡ , ടൊറൻ്റോ)