Posts

Showing posts from 2026

ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ( കുറ്റൂർ ക്ഷേത്രം )

 ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ( കുറ്റൂർ ക്ഷേത്രം ) (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 1) ഭഗവാൻ കൃഷ്ണൻ ശ്രീവല്ലഭനായി അസുരനിഗ്രഹത്തിനായി വന്ന നാളിൽ തുകലാസുരനെ കുത്തിയിരുന്നിടത്തല്ലോ 'കുറ്റൂർ' എന്ന നാമം വന്നു ചേർന്നല്ലോ (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 2) പുല്ലു തേടിയെത്തിയ പാവം പാൽക്കാരി അരിവാൾ കല്ലിലുരസവേ രക്തം കണ്ടു ശിവലിംഗമെന്ന തിരിച്ചറിവിൻ പുണ്യം ഭക്തിയോടെ പൂജകൾ തുടങ്ങി അന്ന് ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 3) ശിവസങ്കല്പങ്ങൾ വാണീടുമീ ക്ഷേത്രത്തിൽ ശങ്കരനാരായണ ചൈതന്യമന്ന് കാലത്തിൻ മാറ്റത്തിൽ വിശ്വാസധാരയിൽ ശിവനും കൃഷ്ണനും വാഴുന്നു ഇന്നും (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! (ചരണം 3) കുറ്റൂരിലെ കുന്നിൻ മുകളിൽ ശാസ്താവിൻ അനുഗ്രഹം ചൊരിയുന്ന ദിവ്യ സന്നിധി പുണ്യമായ് പുണരുന്നു ഭക്തമാനസങ്ങൾ ആരാധനയായി തിളങ്ങുന്നു ഇന്നും (പല്ലവി) ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! ശരണം ശരണം ഹരനും ഹരിയും ഹരിഹരസുതനും ശരണം ശരണം! ജീ ആർ കവിയൂർ  02 04 2026...

വൈദ്യുതി ബോർഡിൻ്റെ ഗ്രൂപ്പിലേക്ക്

 വൈദ്യുതി ബോർഡിൻ്റെ ഗ്രൂപ്പിലേക്ക് മറു മൊഴി നൽകി സമാശ്വസിപ്പിക്കുക മറുപടിക്കായി മഴ കാത്തിരിക്കും വേഴാമ്പി ലിനെ പോലെ പൊള്ളും വേനലിന് അറുതി തിരുവോണം പൊള്ളാത്ത മനസുമായി നൽകിടുക മറുപടി  ഉറക്കത്തിൻ മടിയിലാണ്ട അധികാരി തൻ കൺകൾ തുറപ്പിക്കണം നാം, ഒത്തൊരുമതൻ ശക്തിയാൽ ഉത്‌കണ്ഠയേറുന്ന ജനതതൻ നീറുന്ന നോവുകൾ തീർക്കുവാൻ ഉയർത്താം പ്രതിഷേധത്തിൻ നാദങ്ങൾ! പൊള്ളുന്ന വെയിലിലും തളരാതെ മുന്നോട്ട് പൊരുതുക നാം, സത്യത്തിൻ പാതയിൽ കാവലായി അറിവുണ്ട് നമുക്കൊരുമതൻ വലിയ ശക്തി മാറ്റമുണ്ടാക്കാൻ ഉണരണം, നാം ഓരോരുത്തരും!" ജീ ആർ കവിയൂർ ( മക്കാട്ടി കവല പലിപ്ര റോഡിൽ നിന്നും) 02 05 2026 കവിയൂർ തിരുവല്ല 

നീ മാത്രമുണ്ടായാൽ മതി.

 നീ മാത്രമുണ്ടായാൽ മതി. നിദ്രയില്ലാ രാവുകൾ നീറുന്ന മനവുമായി  നീ മാത്രം എൻ വിരൽത്തുമ്പിൽ നിറയുന്നു  എൻ ആശ്വാസമായി, വിശ്വാസമായി ഔഷധമായി, അക്ഷരക്കൂട്ടിൽ ഈണമായി. നീ മാത്രമെൻ ഏക സാന്ത്വനമായ്‌ മൗനത്തിൻ താളത്തിൽ താങ്ങായുണരുന്നു! ചിന്തതൻ താളുകളിൽ കാണുന്നു ഞാൻ, കഴിഞ്ഞു പോയ നാൾവഴികൾ. പടലപ്പിണക്കങ്ങൾ, പരിഭവങ്ങൾ, എല്ലാം ചിരികളിയിൽ മാഞ്ഞ നാളുകൾ. മധുരനോവുകൾ തന്ന വേളകളും, ഇനി ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞും... ഓർമ്മതൻ തീരത്ത് തിരയായ് നുരയുന്ന, കാലത്തിൻ ഗീതമായി കൂടെയുണ്ടാവണേ. തളരുന്ന വേളകളിൽ താങ്ങായി, തണലായി, എന്നുമുണ്ടാവണേ നിത്യശാന്തിയിൽ ആഴ്ന്നുപോവോളം! ഇനിയുമീ ഏകാന്തയാത്രയിൽ വഴികാട്ടിയായ്, ശൂന്യതയിൽ നിറയുന്ന പ്രകാശമായ് കൂടെവരൂ, നിശ്വാസമെൻ കവിതയിൽ ലയിച്ചു ചേരും വരെ, ഒരു സ്നേഹഗീതമായ് നീ മാത്രമുണ്ടായാൽ മതി. ജീ ആർ കവിയൂർ  02 04 2026 (തിരുവല്ല , കവിയൂർ)

പൂർണ്ണത

 പൂർണ്ണത  അഹം എന്ന കനൽ തണുത്തുപോയേടത്ത്, അഗ്നിയെന്ന സത്യം തെളിയുന്നു ഉള്ളിൽ. "ഞാൻ" എന്ന വാക്കിന്റെ മറയൊന്നു നീങ്ങവേ, ശൂന്യതയിൽ വിരിയുന്നു പ്രപഞ്ചത്തിൻ ഗീതം. എഴുത്തും വായനയും, ചോദ്യവും ഉത്തരവും, ഈ വൃക്ഷച്ചില്ലയിൽ ലയിക്കുന്ന വേളയിൽ; അകവും പുറവും രണ്ടല്ലെന്നുണരുമ്പോൾ, അനന്തത തൻ മൗനത്തിൽ ഞാനിതാ പൂർണ്ണൻ! ഇനി വഴിതെറ്റില്ല, ഞാൻ എന്നെ തേടില്ല, കണ്ടെത്തി ഞാൻ എന്നെ, പരമപൊരുളിൽ; വാക്കുകൾ തീരുന്നു, കവിതകൾ മൗനമാം, ഈ പ്രപഞ്ചമൊന്നായ് ഞാനെന്ന സത്യത്തിൽ! ജീ ആർ കവിയൂർ  01 05 2026 (കവിയൂർ, തിരുവല്ല)

അനന്തവ്യാപി പ്രകാശം

 അനന്തവ്യാപി പ്രകാശം അനന്തമായി പടരുന്ന പ്രകാശം,   ലോകം മുഴുവൻ നിറയ്ക്കുന്നു.   ഇരുളിന്റെ മറകൾ നീക്കുമ്പോൾ,   പുതിയ വഴികൾ തുറക്കുന്നു.   സൂര്യകിരണം വീണിടങ്ങളിൽ,   ജീവൻ ഉണർന്ന് വിരിയുന്നു.   പ്രകാശത്തിന്റെ ഈ സാന്നിധ്യം,   ആശയുടെ ദീപം തെളിയിക്കുന്നു.   അവസാനമില്ലാത്ത ഈ വെളിച്ചത്തിൽ,   ഹൃദയം ദിശ കണ്ടെത്തുന്നു.   അനന്തവ്യാപി ഈ തേജസിൽ,   ജീവിതം അർത്ഥം കണ്ടെത്തുന്നു.   ജീ ആർ കവിയൂർ  01 05 2026 (കവിയൂർ, തിരുവല്ല)

പളനിമല കാവൽക്കാരൻ: ഹിഡുംബൻ-മുരുകൻ ഭക്തിഗാനം

Image
 പളനിമല കാവൽക്കാരൻ: ഹിഡുംബൻ-മുരുകൻ ഭക്തിഗാനം പല്ലവി: പളനിമല കാവലാളാം ഹിഡുംബൻ സ്വാമി മുരുകൻ തൻ പ്രിയ ഭക്തൻ ഹിഡുംബൻ സ്വാമി.. കാവടി തോളിലേറ്റി മലകൾ താണ്ടി മലയടിവാരത്തിൽ കാത്തുനിൽപ്പൂ.. (പളനിമല...) അനുപല്ലവി: പിച്ചകപ്പൂവിൻ ഗന്ധം ഒഴുകി വരും വീഥികൾ കല്ലുപാകിയ പടവുകളിൽ ഭക്തിതൻ സ്പന്ദനം.. വിരക്തനായ സാധുവിൻ മൗനപ്രാർത്ഥന പോലെ പളനി വേലവന്റെ തിരുമുറ്റമെത്തിടാം.. ചരണം: അഗസ്ത്യമുനി തൻ നിയോഗത്താൽ മലകൾ ചുമന്നു  മുരുകന്റെ ലീലയാൽ പളനിയിൽ താങ്ങിന്നു.. കാവടി ചിന്തിൻ ഈണമായ് ഹിഡുംബൻ സ്വാമി പാടുകയായ്  ഭക്തർക്ക് തുണയായി മുൻപേ നടക്കുന്ന. ശക്തിവേലവന്റെ കാവൽക്കാരനായ് നിത്യവും വാഴുന്ന പുണ്യരൂപം.. മംഗളം: പഴനിമല വാഴുന്ന ഹിഡുംബൻ സ്വാമിക്ക് ഹരോഹര.. ഹരോഹര.. കതിർകാമ വേലവന്റെ കാവൽക്കാരന് ഹരോഹര.. ഹരോഹര.. ജീ ആർ കവിയൂർ  27 04 2026 (കവിയൂർ , തിരുവല്ല)

കവിത നൽകിയ ആത്മ സംതൃപ്തി

 കവിത നൽകിയ  ആത്മ സംതൃപ്തി എന്തേ നീ കേൾക്കാതെ പോയി? എരിയുന്ന വേനലിൻ്റെ നോവിൽ, മിഴിനീരൊഴുകിയ കവിളിലെ ലവണത്തിൻ നഖക്ഷതങ്ങൾ. വേഴാമ്പൽ മനസ്സായി മാറുമ്പോൾ, കേട്ടുവോ നിൻ കാൽച്ചിലമ്പൊലി? കാതിലലച്ചു മിന്നൽപിണരിൻ്റെ നാദം, മയിലുകൾ പീലി വിടർത്തിയാടി. മണ്ണിൻ്റെ ഗന്ധമായ് നിന്നോർമ്മകൾ, മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച തൂവലും, വർണ്ണങ്ങൾ വിതറിയ വളപ്പൊട്ടുകളും, എന്നിലെ മധുരനോവിൻ മഷിയാൽ കുറിച്ചു നിനക്കായ് ഈ അക്ഷരമലരുകൾ. അലയൊടുങ്ങാത്തൊരീ ആത്മദാഹം, നിന്നിലലിയുന്നൊരദ്വൈത സത്യമായ്, കാലാതീതമാം നിൻ കാരുണ്യവർഷത്തിൽ, എൻ മൗനം പ്രണവമായ് മാറുന്നു. ആദിമധ്യാന്തമില്ലാത്തൊരു മഹാപ്രവാഹമായ്, എന്നിൽ നീ നിറയുമ്പോൾ, ഞാനെന്ന തുള്ളി നിൻ നിത്യതതൻ സാഗരത്തിൽ, എന്നേക്കുമായ് ലയിക്കുന്നു. ജീ ആർ കവിയൂർ  27 04 2026 (കവിയൂർ , തിരുവല്ല)

പ്രണയ പ്രവാഹം ( ഗാനം)

Image
  പ്രണയ പ്രവാഹം ( ഗാനം) പ്രണയ/പ്രളയ പ്രവാഹത്തിൽ മാസ്മരിക ഭാവങ്ങൾ ഉള്ളിന്റെ ഉള്ളിൽ നിന്നും അനർഗള നിർഗ്ഗളമേയ് ഒഴുകുന്നത് ഗാനതരംഗമായ് ഹൃദയത്തിൻ ആഴത്തിൽ നിന്നു മൗനത്തിൻ തീരങ്ങളിൽ തേനൂറും രാഗങ്ങൾ നീന്തി നിറയുന്ന പൂക്കാലമേ മിഴികളിൽ സ്വപ്നങ്ങളായ് നിഴലുകൾ മായുന്ന നേരം കനവുകൾ പൂക്കുന്നു വീണ്ടും പുലരി തൻ പൊൻകിരണം ഒരു കാവ്യശകലമായ് വരാം ജീവന്റെ പാട്ടായി മാറാം എന്നെന്നും കൂടെ വരാം ജീ ആർ കവിയൂർ  30 04 2026 ( കവിയൂർ, തിരുവല്ല)

കൃഷ്ണാനുഭൂതി

Image
 കൃഷ്ണാനുഭൂതി പല്ലവി: കൃഷ്ണാനുഭൂതിതൻ അമൃതധാരയിൽ- അലിയുന്നു നിത്യമെൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക തിരുവാമനപുരത്തമരും കൃഷ്ണാ ഭഗവാനേ... ചരണം 1: വരുമെന്നു ചൊല്ലി നീ മറയുന്ന വേളയിൽ വഴിയറിയാതെയെൻ മനം തേങ്ങീടുന്നു വരുവാനുണ്ടൊന്നു നീ എൻ ചാരെ വീണ്ടും വരം തന്നു കാക്കുവാൻ വൈകുണ്ഠനാഥാ നീയേ തുണ ചരണം 2: സത്യമായ് എന്നിൽ നീ ഉദിക്കുന്ന നേരം സകലവും നിൻ മയമായ് തോന്നിടുന്നു സന്താപമെല്ലാം അകന്നൊരു മനസ്സിൽ സന്തോഷമായി നീ നിറയുന്നു കണ്ണാ... ചരണം 3: മനതാരിലെന്നും നിൻ മായയാൽ നീയൊരു മധുരമായ സ്വപ്നമായ് മാറിടുന്നു മരണമില്ലാത്ത നിൻ സ്നേഹത്തിൻ ചാരെ ഞാൻ മറക്കുന്നു 'ഞാനെന്ന' ഭാവം മാധവാ നിൻ മുന്നിൽ... ജീ ആർ കവിയൂർ  29 04 2026 ( കവിയൂർ , തിരുവല്ല)

ഹിഡുംബൻ മലയിലെ സന്യാസി ( പഴനി മല കാഴ്ചയിൽ നിന്ന്)

 ഹിഡുംബൻ മലയിലെ സന്യാസി ( പഴനി മല കാഴ്ചയിൽ നിന്ന്) ഹിഡുംബൻ മലയുടെ താഴ്വാരത്തിൽ, പുലരി തൻ വെട്ടം പടരും നേരത്ത്.. കാവി പുതച്ചൊരു രൂപം കണ്ടു ഞാൻ, മനമുരുകി പ്രാർത്ഥിക്കും മലയാളി സന്യാസി. അറ്റപ്പാടിതൻ കാടിൻ കുളിരും പേറി, പളനി തൻ മണ്ണിൽ അഭയം തേടിയോൻ. ബന്ധങ്ങൾ ഒക്കെയും വേരോടെ പിഴുതെറിഞ്ഞ്, മുരുകന്റെ കാൽക്കൽ ജീവിതം അർപ്പിച്ചു. ഭാഷയേതായാലും നാവിലൊന്നേയുള്ളൂ- ഈശ്വരനാമം, അത് മന്ത്രമായ് മാറുന്നു.. നിറങ്ങളിൽ രാഷ്ട്രീയം തിരയുന്ന ലോകമേ, നിസ്സംഗതയാണിവൻ ചൂടിയതെന്നറിയുമോ? കപടനാട്യക്കാരനെന്ന് ലോകം വിളിക്കെ, കരുണതൻ ചിരിയുമായ് നോക്കി നിൽക്കും.. ഭിക്ഷാ പാത്രത്തിലെ അമൃതും നുകർന്ന്, സത്-ചിത്-ആനന്ദ ലഹരിയിൽ ആടുന്നു. പളനി മലയുടെ വഴികളിൽ പ്രഭാത വേളയിൽ, ആ മുഖം കണ്ടൊരു നേരത്തെ കുറിച്ചോർത്ത്.. മനം അറിയാതെ ചിന്തിച്ചു പോയി ഞാൻ, സത്യം ശിവം സുന്ദരം തേടും മനസ്സിനെ! ജീ ആർ കവിയൂർ  29 04 2026 ( കവിയൂർ, തിരുവല്ല)

കവിത - അക്ഷരങ്ങൾ മൗനമാകുന്നു

Image
 കവിത -  അക്ഷരങ്ങൾ മൗനമാകുന്നു ശുചിമുറിയിലെ നീല ബക്കറ്റിൽ ഒരു അട്ട കരിഞ്ഞു വീണു കിടക്കുന്നു, മനുഷ്യന്റെ ചൂടല്ല, പ്രകൃതിയുടെ കനിവാണ് ആ കഠിനമായ വേനലിൽ വറ്റിപ്പോയത്. അക്ഷരമാല മറന്നൊരു പാഠപുസ്തകം പള്ളിക്കൂടത്തിൽ പിച്ച വെക്കുന്നു, സംസ്കാരം പഠിക്കാത്ത ബാല്യങ്ങൾക്കായി ഇരുണ്ട കരങ്ങൾ കാത്തുനിൽക്കുന്നു. പൂമുഖത്ത് ഇന്നും അപ്പൂപ്പൻമാർ മാത്രം, മക്കൾ പറന്നകന്ന ശൂന്യമായ കൂടുകൾ. ദൈവത്തിന്റെ നാട് കടം കയറി- മറ്റൊരു പേരായി മാറിടുന്നു. നേര് പറഞ്ഞാൽ നാവരിഞ്ഞേക്കാം, നിഴലുകൾ നമ്മെ പിന്തുടർന്നേക്കാം. അതുകൊണ്ട് കവിതയിൽ മുള്ളുകൾ ഒളിപ്പിക്കാം, പൂക്കൾക്കിടയിൽ ഒരു നൊമ്പരമായി മാറാം. മാറ്റത്തിൻ്റെ നോവും കാത്ത് നീറും  മനവുമായി ജീ ആർ എന്ന ഞാനും. ജീ ആർ കവിയൂർ  29 04 2026 ( കവിയൂർ, തിരുവല്ല)

മൗനത്തിന്റെ മഷിപാത്രങ്ങൾ

 മൗനത്തിന്റെ മഷിപാത്രങ്ങൾ മൗനം കനക്കുന്ന വീഥികളിൽ മൊഴികൾ വിടർന്നൊരക്ഷര- മലരായി മാറാൻ തുടിക്കുന്നു മനസ്സിൽ വിരിയുന്ന കവിതകൾ മിഴികൾ അടച്ചു ഓർത്തീടുമ്പോൾ മറവിയിൽ മായാത്ത ചിത്രങ്ങൾ മറുവശത്തിന്നും മൗനം മാത്രം മറക്കുവാനാവാത്ത ഓർമ്മകൾ മധുരനോവിൻ ദിവ്യാനുരാഗം മഞ്ഞുതുള്ളിപോൽ ഉതിരുന്നു മണ്ണിൽ ലയിക്കും മുൻപേ വീണ്ടും മനസ്സിൻ താളിലായ് ചേരുന്നു മന്ദഹാസം തൂകിയ കാലം മനതാരിൽ മിന്നി മറയുന്നു മമതയോടെഴുതും വരികളിലീ മഹത്താം സ്നേഹം നിറയുന്നു ജീ ആർ കവിയൂർ  29 04 2026 ( കവിയൂർ , തിരുവല്ല)

യാത്ര തുടരുക

 യാത്ര തുടരുക പ്രഭാതസൂര്യൻ ഉദിച്ചുയരുന്നു, പുതിയ സ്വപ്നങ്ങൾ വിരിയുന്നു. പ്രായത്തിൻ്റെ കണക്കുകൾ മറക്കുക, ഉള്ളിലെ ആവേശം നിലനിർത്തുക. പഴയ മരത്തിലെ തളിരില പോലെ, പുതിയ വഴികൾ നിന്നെ കാത്തിരിക്കുന്നു. ഓരോ ശ്വാസവും ഓരോ തുടക്കമാണ്, മനസ്സിലെ കനൽ കെടാതെ സൂക്ഷിക്കുക. ഇന്ന് തന്നെ ശാന്തിക്കൊരുങ്ങുക, നിഴൽ പോൽ മരണം കൂടെയുണ്ടെങ്കിലും— ലക്ഷ്യങ്ങൾ തേടി യാത്ര തുടരുക, യൗവ്വനം വറ്റാത്ത വനമാണ്. ജീ ആർ കവിയൂർ  24 04 2026

ജീവിക്കണമെങ്കിൽ ജീവിതത്തോട്

 ജീവിക്കണമെങ്കിൽ ജീവിതത്തോട് ജീവിക്കണമെങ്കിൽ ജീവിതത്തോട്   മരിക്കുവോളം ജയിക്കാൻ   മല്ലയുദ്ധം ചെയ്യുക   ആകാശത്തിൽ നിന്ന് ലഭിക്കില്ല   പച്ചരി, ജീരക ചെമ്പാവു ഉണ്ണാൻ   വസന്തം വന്നു ചേരുമ്പോൾ   വണങ്ങുക വരേണ്യമായ   ജ്യോതി, ജ്യോതിസ്സിനെ   കഷ്ടപ്പെടാതെ കിട്ടില്ല   കവിതയിലെ ഒരു വാക്ക് പോലും   വിയർപ്പിന്റെ തുള്ളികളിൽ നിന്നാണ്   വിജയത്തിന്റെ വിത്തുകൾ മുളയ്ക്കുന്നത്   തളർന്നുപോയ പാദങ്ങൾക്കും   തുടരാൻ ശക്തി നൽകുന്നത് സ്വപ്നങ്ങൾ   ഇരുള്‍ മൂടിയ രാവുകളിൽ പോലും   പ്രകാശം തേടി നടക്കുക   തകരാതെ നിൽക്കാൻ പഠിച്ചാൽ   ജീവിതം തന്നെ നിനക്കൊപ്പമാകും   തോൽവികൾ വഴികാട്ടികളാണ്   നിന്നെ ഉയരങ്ങളിലേക്ക് നയിക്കാൻ   വിശ്വാസം കൈവിടാതെ നീങ്ങുമ്പോൾ   വിജയം നിന്റെ നിഴലാകും ജീ ആർ കവിയൂർ  28 04 2026 ( കവിയൂർ, തിരുവല്ല)

ശിലകളുടെ മൗനം

 ശിലകളുടെ മൗനം ശിലകൾ നിശ്ചലമായി നിൽക്കുമ്പോൾ,   കാലത്തിന്റെ സാക്ഷികൾ ആകുന്നു.   വാക്കുകൾ ഇല്ലാതെ പറയുന്ന കഥകൾ,   ആഴങ്ങളിൽ മറഞ്ഞിരിക്കുന്നു.   കാറ്റും മഴയും ഏറ്റുവാങ്ങി,   ദൃഢതയുടെ രൂപമായി മാറുന്നു.   മൗനത്തിൽ നിൽക്കുന്ന ആ സാന്നിധ്യം,   ജീവിതം പാഠം പഠിപ്പിക്കുന്നു.   അടർന്നുപോകാത്ത ഈ ശക്തിയിൽ,   ധൈര്യം മനസ്സിൽ പകരുന്നു.   ശിലകളുടെ ഈ നിശ്ശബ്ദതയിൽ,   സത്യത്തിന്റെ സ്വരം കേൾക്കാം.   ജീ ആർ കവിയൂർ  28 04 2026 ( കവിയൂർ, തിരുവല്ല)

ആത്മാവിൻ സത്യം

Image
 ആത്മാവിൻ സത്യം ആനന്ദം ഞാനറിയുന്നു, അറിവായ് നിറയും ആനന്ദം. നീ എന്നിലുണരുമ്പോൾ, ആത്മാവിൻ സത്യം നീ അറിയൂ. നിഴലുകൾ അകലുന്നു മെല്ലെ, പ്രഭാതത്തിൻ മേഘങ്ങൾ പോലെ. മൗനം മൊഴിയാതെയുണ്ട്, സർവ്വവും ഇവിടെ പ്രകാശമാണ്. കാതുകൾ മൗനം കേൾക്കട്ടെ, അഗാധമായൊരു താളം. വാക്കുകളില്ലാത്ത വാഗ്ദാനം, നീ കാത്തുസൂക്ഷിക്കും നിധി. എൻ പാതകളിൽ നിൻ കാല്പാടുകൾ, പകരം വെക്കുമ്പോൾ പ്രണയമേ... ഞാൻ പറയുന്ന സത്യങ്ങൾ, നിനക്കെന്നിൽ കണ്ടെത്താം. എങ്ങും പോകേണ്ട കാര്യമില്ല, അന്തർലോകവും ബാഹ്യവും ഒന്ന്. ഉള്ളിലേക്കൊന്നു നോക്കിയാൽ, രണ്ടും ഒരേ സത്യമെന്നറിയാം. നിൻ്റെയൊരു ശത്രു നിന്നിൽ മാത്രം, വാക്കുകളായി പിറക്കും അഗ്നി. നാവു ശ്രദ്ധിച്ചാൽ മായും ദുഃഖം. അറിവ് കുറവാണെന്നറിയുക നീ, കാതു കാണാൻ കണ്ണാടി വേണം, പിന്നെന്തു നീ അറിയുന്നു? തേടിപ്പോയതിലില്ല സത്യം, കടന്നുപോയ വഴികളിലില്ല. അകത്തെ ലോകത്തിൻ ശാന്തതയിൽ, അവിടെയുണ്ട് നിൻ്റെ ശാന്തി. ആനന്ദം ഞാനറിയുന്നു, അറിവായ് നിറയും ആനന്ദം. നീ എന്നിലുണരുമ്പോൾ, ആത്മാവിൻ സത്യം നീ അറിയൂ. ആനന്ദം ഞാനറിയുന്നു... ആത്മാവിൻ സത്യം... ജീ ആർ കവിയൂർ  03 04 2026 .( കവിയൂർ , തിരുവല്ല)

നീലാകാശത്തിന്റെ ശാന്തി

 നീലാകാശത്തിന്റെ ശാന്തി  നീലാകാശം വിരിഞ്ഞു നിൽക്കുമ്പോൾ,   മനം വിശാലതയിൽ ലയിക്കുന്നു.   മേഘങ്ങൾ മൃദുവായി ഒഴുകുമ്പോൾ,   ശാന്തിയുടെ സ്വരം കേൾക്കാം.   അവസാനമില്ലാത്ത ഈ നീലയിൽ,   ചിന്തകൾ ദൂരേക്ക് പറക്കും.   പ്രകാശം നിറഞ്ഞ ആ ആകാശത്തിൽ,   ഹൃദയം ആശ്വാസം കണ്ടെത്തും.   കാറ്റിന്റെ മൃദുസ്പർശം കൂടിയപ്പോൾ,   സൗഖ്യം കൂടുതൽ പകരുന്നു.   ഈ ആകാശത്തിന്റെ ശാന്തിയിൽ,   ജീവിതം സമാധാനം അറിയുന്നു.   ജീ ആർ കവിയൂർ  28 04 2026 ( കവിയൂർ, തിരുവല്ല)

വൈഷ്ണവമേഘങ്ങൾ

 വൈഷ്ണവമേഘങ്ങൾ വൈഷ്ണവമേഘങ്ങൾ നീങ്ങുമ്പോൾ,   ആകാശം ഭക്തിയിൽ നിറയും.   മൃദുവായ വെളുത്ത നിറത്തിൽ,   പവിത്രതയുടെ ചായം പകരും.   മന്ദഗതിയിൽ ഒഴുകുന്ന രൂപങ്ങൾ,   മനസ്സിനെ ശാന്തിയിലേക്ക് നയിക്കും.   ദിവ്യമായ ഒരു സാന്നിധ്യം പോലെ,   പ്രകൃതി അനുഗ്രഹം നൽകുന്നു.   ആകാശത്തിൽ വിരിയുന്ന ഈ ദൃശ്യം,   ഭക്തിയുടെ പാത കാണിക്കുന്നു.   ഈ മേഘങ്ങളുടെ ലാളിത്യത്തിൽ,   ഹൃദയം സമർപ്പണം കണ്ടെത്തുന്നു.   ജീ ആർ കവിയൂർ  28 04 2026 ( കവിയൂർ, തിരുവല്ല)

മുരുക ഭക്തിഗാനം: ശരണം തവ ചരണം

 മുരുക ഭക്തിഗാനം:  ശരണം തവ ചരണം പല്ലവി: മുടിമുറിച്ചു മുരുകന്റെ മഹാദർശനം മയിലിനും കുയിലിനും മാരിവില്ലിനും മറക്കാനാവാത്ത മഹനീയ ഭാഗ്യമേ മുരുകാ മനമുരുകി ശരണം ശരണം. അനുപല്ലവി:  куളിച്ചു ശുദ്ധിയായ് മാലയണിഞ്ഞു കാവടി ചിന്തിൻ ഭക്തിയിൽ ലയിച്ചു കാൽനടയായി ശരണം വിളിച്ചു കല്ലും മുള്ളും ചവിട്ടി വരും കാലുകൾക്ക് ശാന്തി പകരൂ നീ  കൈതൊഴുന്നേൻ ശരണം തവ ചരണം. ചരണം 1: പാലഭിഷേകം ആടാൻ മുരുകാ പാലുമായ് വരുന്നു നിൻ ചാരെ പഞ്ചാമൃതവും ചന്ദനവും നെഞ്ചിൽ നിറയെ നിൻ രൂപവും ആറുമുഖാ നിൻ പുഞ്ചിരിയാൽ ആധി വ്യാധികൾ മാറ്റിടണേ... ചരണം 2: കുന്നിൻ മകൾ തൻ ജന്മപുണ്യമേ മാമലയിൽ വാഴും ഭഗവാനേ ശരണം കുഞ്ഞുമക്കൾക്ക് തുണയേകണേ വേൽ മുരുകാ നിൻ വേൽ തുണയാൽ വിഘ്നങ്ങളൊന്നും വരാതെ കാക്കണേ... അവസാന വരികൾ പഴനിയിൽ വാഴും കതിർവേലാ... കൈതൊഴുന്നേൻ ശരണം... ശരണം ശരണം! ജീ ആർ കവിയൂർ  27 04 2026 ( കവിയൂർ, തിരുവല്ല)

സ്മൃതിമാധുര്യം

 സ്മൃതിമാധുര്യം എന്നുള്ളിൽ ഇന്നും വാടാതെ നിൽക്കുന്നു, നരകയറാത്ത, ചുളിവുകൾ വീഴാത്ത നിൻ മുഖം. നിനക്കായ് മാത്രമായീ മധുര നോവിൻ്റെ അക്ഷര മലരുകൾ വിരിയുന്നതറിയുന്നുവോ? തിരികെ വരാത്തൊരു ദിനങ്ങളുടെ- ഓർമ്മക്കുളിരിലും ഇന്നും തീപാറുന്നു. ഗ്രീഷ്മത്തിൻ ചൂടിലും ശിശിരവസന്തം മഴയായ് എൻ മനസ്സിൽ പെയ്തിറങ്ങുന്നു. ഉറക്കമില്ലാതെ വിയർക്കുന്ന ശ്വേത- കണങ്ങൾക്കും ഇന്നും നിൻ്റെ ഗന്ധമോ? നിലാവ് പടരുന്ന നിഴലുകളിലെന്നും നിൻ ചിത്രവും ചിത്തവും കാണുന്നു ഞാൻ . ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നമുക്ക്, ഒരു തൂവൽ പക്ഷിയായ് മാറിടാം സഖീ... വരും വസന്തത്തിൽ ഒരു ചില്ലമേൽ കൂടുകൂട്ടി ഒപ്പം രാമനാമം ജപിക്കാം. ജീ ആർ കവിയൂർ  27 04 2026 (കവിയൂർ, തിരുവല്ല)

ഏകാന്ത ചിന്തകൾ 295

 ഏകാന്ത ചിന്തകൾ 295 ആത്മാവിൽ തെളിയും സൂക്ഷ്മമായ നിശ്ശബ്ദം ഹൃദയത്തിൽ നിറയും മറഞ്ഞൊരു സ്വരം മനസ്സിൽ വിരിയും അനവധി ചിത്രങ്ങൾ ജീവിതം പകരും അത്ഭുതമായ നിറങ്ങൾ പുഞ്ചിരി വിടരും ചെറിയൊരു ചിന്തയിൽ കണ്ണീർ തുളുമ്പും നിശബ്ദമായ ഓർമ്മയിൽ നിഴലുകൾ പോലെ പിന്തുടരും അനുഭവങ്ങൾ കാലം വരക്കും പുതുമയുള്ള വഴികൾ സ്പർശമില്ലാതെ സ്പന്ദനം സൃഷ്ടിക്കുന്നതു കാണാനാകാതെ ഉള്ളിൽ നിറയുന്നതു മറക്കാനാകാതെ ഓർമ്മയിൽ ജീവിക്കുന്നത് മനുഷ്യനെ മാറ്റി തീർക്കുന്ന ശക്തി ജീ ആർ കവിയൂർ  27 04 2026 (കവിയൂർ,തിരുവല്ല )

തുളസിയുടെ കനിവ്

 തുളസിയുടെ കനിവ് തുളസിയുടെ തളിരിൽ മൃദുവായ കനിവ്,   മനസ്സിലേക്ക് ശാന്തി പകരുന്നു.   പുണ്യമായ ഈ സാന്നിധ്യത്തിൽ,   വാതായനം പാവനമാകുന്നു.   പ്രഭാതത്തിൽ തളിരുകൾ തഴുകുമ്പോൾ,   സുഖമൊരു അനുഭവം നൽകുന്നു.   വാസന പകരുന്ന അതിന്റെ സാന്നിധ്യം,   ഹൃദയത്തിൽ നന്മ നിറയ്ക്കുന്നു.   ചെറുതായ ഈ സസ്യത്തിന്റെ കരുണ,   ജീവിതത്തിന് വഴികാട്ടിയാകുന്നു.   തുളസിയുടെ ഈ ലാളിത്യത്തിൽ,   മനസ്സ് ഭക്തിയിൽ ലയിക്കുന്നു. ജീ ആർ കവിയൂർ  24 04 2026 ( തിരുവല്ല,കവിയൂർ)

വെയിലിൻ സ്പർശം

 വെയിലിൻ സ്പർശം വെയിലിൻ സ്പർശം മേനി തഴുകുമ്പോൾ,   മൃദുവായ ചൂട് മനസ്സിൽ പകരുന്നു.   പ്രഭാതകിരണം പാതയിൽ വീഴുമ്പോൾ,   പ്രകൃതി പുതുമയായി വിരിയുന്നു.   ഇലകളിൽ തിളങ്ങുന്ന വെളിച്ചത്തിൽ,   ജീവൻ ഉണർന്നു നിൽക്കുന്നു.   മണ്ണിൽ പരക്കുന്ന സ്വർണ്ണനിറം,   കണ്ണുകൾക്ക് കുളിർമ നൽകുന്നു.   തണുത്ത കാറ്റ് ചേർന്ന് നിൽക്കുമ്പോൾ,   സൗഖ്യം മനസ്സിൽ നിറയും.   ഈ വെളിച്ചത്തിന്റെ മൃദുസ്പർശത്തിൽ,   ഹൃദയം സന്തോഷം കണ്ടെത്തുന്നു. ജീ ആർ കവിയൂർ  24 04 2026 ( തിരുവല്ല,കവിയൂർ)

മണല്‍ത്തീരം

 മണല്‍ത്തീരം മണല്‍ത്തീരത്ത് തിരമാലകൾ ചുംബിച്ച്,   തണുത്തൊരു സംഗീതം പകരുന്നു.   കടൽവായു മൃദുവായി തഴുകുമ്പോൾ,   മനം ശാന്തിയിൽ മുങ്ങുന്നു.   കാലടികൾ പതിഞ്ഞ പാതകൾ,   ഓർമ്മകളായി നിലനിൽക്കും.   വെള്ളത്തിന്റെ വരവ് പോകുകളിൽ,   ജീവിതം കഥ പറയുന്നുവോ?   സൂര്യപ്രകാശം മണലിൽ തിളങ്ങി,   കണ്ണുകൾക്ക് പ്രകാശം നൽകുന്നു.   ഈ തീരത്തിന്റെ നിശ്ശബ്ദതയിൽ,   ഹൃദയം സമാധാനം കണ്ടെത്തുന്നു. ജീ ആർ കവിയൂർ  24 04 2026 ( തിരുവല്ല,കവിയൂർ)

പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ

Image
 പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ റാന്നി മുണ്ടക്കയം എരുമേലി വഴി തഴുകി വരുന്ന പീരുമേടിൻ്റെ  കാറ്റിനുമുണ്ട് പറയുവാൻ കൊളുന്തിൻ്റെയും ഗ്രാമ്പൂവിൻ്റെയും ഏലത്തിൻ്റെയും ഗന്ധം നിറയുന്നു നോവിനെ മറക്കും കാഴ്ചകൾ  ചുരങ്ങൾ ചുരത്താനൊരുങ്ങും മാറിടം പോലെ മലകളും യാത്രക്കാരൻ നൽകും ആഹാര സാധനങ്ങൾക്ക് കാത്തു നിൽക്കും വാനരകൂട്ടങ്ങൾ മനസ്സിന് ആശ്വാസം നൽകും തമിഴിൻ്റെ അഴകു പകർന്നു തലയാട്ടും തെങ്ങിൻ തലപ്പുകൾ വലലൻ്റെ വിയർപ്പിൻ്റെ വർണ്ണം നിഴൽ പകരും ജാലക ദൃശ്യങ്ങൾ യന്ത്ര കൈകളാൽ കൊയ്തു മെതിക്കും  നെല്ലിൻ കുമ്പാരങ്ങൾ കുളിർ പകരും സൗഭാഗ്യത്തിന് ചാരുത നൽകുന്ന  വഴിയോര കൺ തുറക്കുന്നു ഉള്ളകം വാക്കുകൾക്ക് വേണ്ടി അക്ഷരങ്ങൾ തിരക്കി യാത്ര തുടരുന്നു കവി മനം ജീ ആർ കവിയൂർ  25 04 2026 ( പഴനി അടുക്കുന്നു)

തങ്കഭസ്മകുറിയണിഞ്ഞ്

Image
 തങ്കഭസ്മകുറിയണിഞ്ഞ് തങ്കഭസ്മകുറിയണിഞ്ഞ് തങ്കവേലും കൈയ്യിലേന്തി തിങ്കൾക്കല ശോഭയോടെ നിൽക്കും തങ്കമയിലേറിയവനേ മുരുകാ നീ ശരണം. ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  തൈപ്പൂയത്തിരുനാളിൽ പിറന്നവനേ താരഹാരമണിഞ്ഞവനേ ശിവനു- തിരുമകനേ. തൊഴുതുവലംവെച്ച് വരുന്നവർക്ക് താങ്ങും തണലായ് നിൽകുവനേ ഗുഹനേ ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  വള്ളീമണാളാ പഴനിവാസാ വാഴുക വാഴുക എന്നുള്ളത്തിൽ വന്നു നീ വന്നു വിളയാടുക വേലവനേ വരിക നീ വരം തന്നു കാത്തു കൊള്ളുക. ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  ജീ ആർ കവിയൂർ  25 04 2026 ( കവിയൂർ,തിരുവല്ല )

സ്മൃതിധാര

Image
 സ്മൃതിധാര രചന: ജി ആർ കവിയൂർ നിൻ സ്മൃതികളിൽ മയങ്ങിയുണരുന്നു നിത്യമെന്നും നിർമ്മലമാം മിഴികളുടെ നീർത്തുള്ളികളാൽ നിർജ്ജലീകരണത്താൽ നീറുന്ന മനസ്സുമായി നിരാലംബമായ് നിൽക്കുന്നീ നിമിഷങ്ങളിൽ... മരുഭൂമിയിലൊരു തണൽ തേടിടും പഥികൻ പോൽ മറവിതൻ ചിതകളിൽ നിൻ മുഖം തിരയുന്നു ഞാൻ മൗനത്തിൻ വൽക്കലം മൂടിയീ വീഥിയിൽ  മരിക്കാത്ത ഓർമ്മതൻ ഭാരവും പേറി... പാതിവഴിയിൽ മുറിഞ്ഞൊരാ ഗാനം  പ്രാണന്റെ തന്ത്രിയിൽ വിങ്ങുന്നു രാഗങ്ങൾ പെയ്തു തോരാത്തൊരീ വർഷമേഘങ്ങളിൽ പഴയൊരു സ്നേഹത്തിൻ ഗന്ധം തിരയുന്നു. ഇനിയൊരു ജന്മത്തിൻ തീരത്തണയുവാൻ ഇടറുന്ന പദവുമായ് കാത്തുനിൽപ്പൂ സഖീ നിൻ സ്വരമൊരു തുള്ളി പീയൂഷമായ് വരാൻ നിർജ്ജീവമീ മണ്ണിൽ കാത്തിരിപ്പൂ തനു. --- *ഓർമ്മകളുടെ ഈ നീർച്ചാലിൽ, മറുപടിയില്ലാത്ത സന്ദേശങ്ങളും മൗനമായി മാറുന്ന നീല അടയാളങ്ങളും (Blue Ticks) വിങ്ങുന്ന രാഗങ്ങളായി പെയ്യുന്നു.*

മുരുക ഭക്തിഗാനം: "ശരണം തവ ചരണം"

Image
 മുരുക ഭക്തിഗാനം: "ശരണം തവ ചരണം" പല്ലവി: മുടിമുറിച്ചു മുരുകന്റെ മഹാദർശനം മയിലിനും കുയിലിനും മാരിവില്ലിനും മറക്കാനാവാത്ത മഹനീയ ഭാഗ്യമേ മുരുകാ മനമുരുകി ശരണം ശരണം. അനുപല്ലവി:  куളിച്ചു ശുദ്ധിയായ് മാലയണിഞ്ഞു കാവടി ചിന്തിൻ ഭക്തിയിൽ ലയിച്ചു കാൽനടയായി ശരണം വിളിച്ചു കല്ലും മുള്ളും ചവിട്ടി വരും കാലുകൾക്ക് ശാന്തി പകരൂ നീ  കൈതൊഴുന്നേൻ ശരണം തവ ചരണം. ചരണം 1: പാലഭിഷേകം ആടാൻ മുരുകാ പാലുമായ് വരുന്നു നിൻ ചാരെ പഞ്ചാമൃതവും ചന്ദനവും നെഞ്ചിൽ നിറയെ നിൻ രൂപവും ആറുമുഖാ നിൻ പുഞ്ചിരിയാൽ ആധി വ്യാധികൾ മാറ്റിടണേ... ചരണം 2: കുന്നിൻ മകൾ തൻ ജന്മപുണ്യമേ മാമലയിൽ വാഴും ഭഗവാനേ ശരണം കുഞ്ഞുമക്കൾക്ക് തുണയേകണേ വേൽ മുരുകാ നിൻ വേൽ തുണയാൽ വിഘ്നങ്ങളൊന്നും വരാതെ കാക്കണേ... അവസാന വരികൾ പഴനിയിൽ വാഴും കതിർവേലാ... കൈതൊഴുന്നേൻ ശരണം... ശരണം ശരണം! ജീ ആർ കവിയൂർ  27 04 2026 ( കവിയൂർ, തിരുവല്ല)

കാലമെന്ന പുഴ

കാലമെന്ന പുഴ തിരികെ ഞാനൊന്നു നടന്നിരുന്നെങ്കിൽ  മാറ്റാനല്ലയൊന്നും, മറിച്ച് വീണ്ടും- അറിഞ്ഞതൊക്കെയും ആഴത്തിലൊന്നുകൂടി അനുഭവിച്ചറിയാൻ മാത്രമായ് വിണ്ടും... അമ്മതൻ പുഞ്ചിരി കണ്ടുനിൽക്കാൻ മാത്ര- മൊരു കുഞ്ഞായി വീണ്ടും പിറന്നിരുന്നെങ്കിൽ! താലോലമാടാൻ മടിയിൽ കിടന്നുകൊണ്ട്,  ആ സ്നേഹമന്ത്രം നുകർന്നിരുന്നെങ്കിൽ! പഴയൊരാ പാഠശാലാ മുറ്റത്തന്ന്  പിരിഞ്ഞുപോയൊരാ ചങ്ങാതിക്കൂട്ടത്തെ, കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുവട്ടം- ആ തമാശകളിൽ മുഴുകാമായിരുന്നു! മക്കളോടൊപ്പം കളിച്ചുല്ലസിക്കുവാനും, നൽകാൻ മറന്ന സ്നേഹം പകരുവാനും, ആയുസ്സിലല്പം കൂടി മിച്ചമുണ്ടെങ്കിൽ- ആർദ്രമായീ ലോകത്തോട് ചേരാമായിരുന്നു! ജീ ആർ കവിയൂർ  23 04 2026 (തിരുവല്ല, കവിയൂർ)

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ ഇന്നോളം നിനക്കെന്നും തണലായ്‌ കൂട്ടുണ്ടായിരുന്നു, നാടും നഗരവും, പ്രിയരും, അച്ഛനമ്മമാരും. ഇനിമുതൽ നീ ഏകയായ് ഒരു ജീവിതം– നയിക്കേണ്ടിടത്തെത്തുകയായ്, മകളേ... പരിചിതമല്ലാത്തൊരീ പുത്തൻ ലോകത്ത് നിനക്കു കൂട്ട് നിന്റെ മനക്കരുത്തു മാത്രം. പുഞ്ചിരിച്ചെതിരേൽക്കും ലോകത്തെ– തിരിച്ചറിവോടെ നീ നേരിടുക. നേരുള്ള കൊടുക്കൽ വാങ്ങലുകളാൽ, ശാന്തമായ് മുന്നേറുക ലക്ഷ്യത്തിലേക്ക്. വിമർശനശരങ്ങളെ ഭയക്കാതെ നീങ്ങുക, വിവേകം തുണയാവാൻ നിത്യവും ധ്യാനിക്കുക. പുറംലോകം പോലെയുണ്ടൊരു ഉള്ളം– ലോകമെന്ന സത്യം മറക്കാതിരിക്കുക. വിജയം വരിച്ചു നീ മടങ്ങിയെത്തുക, നിൻ ഉള്ളിലെപ്പോഴും മായാതെ നിൽക്കട്ടെ– നമ്മുടെ നാടും നമ്മൾ തൻ കുടുംബവും. ജി ആർ കവിയൂർ  23-04-2026 (തിരുവല്ല, കവിയൂർ)

ഞാനൊരു ഗാനമായി ( സിനിമ ഗാനം)

ഞാനൊരു ഗാനമായി ( സിനിമ ഗാനം) പല്ലവി: ഞാനൊരു ഗാനമായി നിൻ  കാതിൽ പാടാം ഈണമോടെ  നിളതൻ ഓളങ്ങൾ പോലെ തെന്നി  പാറി നടക്കാം ഇളം കാറ്റിൽ മെല്ലെ  ഇടനെഞ്ചിൻ താളമോടെ  ഹൃദയവാതായനം തുറന്നു  കാത്തിരിപ്പൂ നിനക്കായ്  വരില്ലേ അനുരാഗ ഭാവമോടെ  അനുപല്ലവി: നിദ്രയില്ലാ നേരത്ത്  നിറമേറിയ കനവോരത്ത്  നിലാവിൻ്റെ നീലിമയിൽ  നിഴലായി മാറിയോ നീ... മഞ്ഞുതിരും യാമങ്ങളിൽ  നമ്മൾ ഒന്നായ് ചേർന്ന നേരം  മൂകമാം ഈ മൗനമൊഴികൾ  പാടിയോ പ്രിയേ ഗീതമായി... ചരണം: പൂത്തുലഞ്ഞ വാകതൻ തണലിൽ  പൂങ്കൊടി പോൽ നീ നിന്നുവോ  പീലിനീർത്തും പ്രണയവർണ്ണങ്ങൾ  കണ്ണിൽ കൗതുകം തീർത്തുവോ... മാഞ്ഞുപോയൊരു കാലമെങ്കിലും  ഓർമ്മയിന്നും മാധുര്യം...  കാതോരമെത്തും നേർത്ത കാറ്റിൽ  നിന്റെ പുഞ്ചിരി തൂവലായ്... ജീ ആർ കവിയൂർ  23 04 2026 ( തിരുവല്ല, കവിയൂർ)

യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ

Image
യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ രണ്ട് ദേശങ്ങൾ ചേരും അതിർത്തിയിലായി  മഞ്ഞു പുതച്ച പുഞ്ചപ്പാടം. ഒരുപൂവിൻ കൃഷിതൻ പഴയകാല ഓർമ്മകൾ പേറി, പായലും നിറഞ്ഞു ശാന്തമായൊഴുകും തോടും ചെന്നു ചേരുമങ്ങു മണിമലയാറ്റിലായ്  വള്ളമൊന്ന് കിടപ്പു കലയുമായി  തിരക്കുകൾ വിട്ടൊരു പ്രഭാത നടത്തം, മനസ്സിൽ കവിതതൻ കതിരു വിരിയുന്നു. പൊന്നു വന്നതു ഏഴ് കടലും കടന്നു  പോലിമയുണ്ടെന്ന് കരുതും നാട്ടിൽ പൊന്നിൻ വിലയാണ് അവിടെ ഇവിടത്തേക്കാൾ പറയാതെ വയ്യ. ഉപ്പ് തൊട്ട് കർപ്പൂരം വരെ  ഉറപ്പായും തീപ്പൊള്ളും വില. ഉള്ളത് പറയാമല്ലോ എന്തെന്നാൽ ചിലവിൻ്റെ ചേട്ടത്തി വന്നങ്ങു  പെറ്റു കിടക്കും പോലെ,  ചിന്തിക്കുകിൽ ഒരു അന്തവുമില്ല പിന്നെ കുന്തവുമില്ല. പണ്ടാരാണ്ട് പറഞ്ഞത് പോലെ  പാപി ചെല്ലുമിടത്ത് പാതാളം കണക്കേ. പെട്ടെന്ന് ഒരു വണ്ടി ചവിട്ടി നിർത്തി "എവിടെയാ നോക്കി നടക്കുന്നേ" എന്ന്... നോക്കിയപ്പോൾ അത് എൻ്റെ പഴയ ബാല്യകാല സുഹൃത്തും സഹപാഠിയും! ഹോ! ഞാനൊന്നു ഞെട്ടി.. കവിതതൻ ലഹരിയിൽ അലിഞ്ഞു നിൽക്കെ, ഓർമ്മകൾ തൻ അതിർവരമ്പു മായവെ, ഒരു വാഹനം നിരങ്ങി നിൽക്കും ശബ്ദമായി യാഥാർത്ഥ്യം! സൗഹൃദവുമില്ല, സഹപാഠിയുമില്ല- റോഡിലെ കുഴി വെട...

തുടരുന്നു യാത്ര തനിയെ

തുടരുന്നു യാത്ര തനിയെ കാലം കവർന്നൊരു പ്രായം, പണം നൽകിടുമോ ഹൃദയം? നേടിയതൊക്കെയും വെറുതെ, യാത്ര തുടരുന്നു തനിയെ. യൗവനം ലോകം വെല്ലുവിളിച്ചു, ശക്തിയാൽ പ്രപഞ്ചം മോഹിച്ചു. നേട്ടങ്ങൾ വെറും കാനൽജലം, തോൽവി തിരിച്ചറിഞ്ഞ കാലം. മണ്ണിൽ കൊഴിഞ്ഞ കിനാക്കൾ, കണ്ണിൽ ബാക്കി നിഴലുകൾ. വാർധക്യം മെല്ലെ വിളിക്കുന്നു, ഭൂമി മൗനം ഭജിക്കുന്നു. അവസാനം ശൂന്യമായ സഞ്ചി, ഓർമ്മകൾ തുന്നിയ വഞ്ചി. സമ്പാദ്യം മണ്ണുമാത്രം സത്യം, ലക്ഷ്യം മരണം അവശ്യം. ജീ ആർ കവിയൂർ  21 04 2026 ( തിരുവല്ല, കവിയൂർ)

കായൽതീര നിശ്ചലം

കായൽതീര നിശ്ചലം കായൽതീരത്ത് നിശ്ചലത വിരിഞ്ഞു,   ജലം കണ്ണാടിപോലെ ശാന്തമായി നിൽക്കും.   കാറ്റിന്റെ മൃദുസ്പർശം തഴുകുമ്പോൾ,   തരംഗങ്ങൾ നിസ്സാരമായി ചലിക്കും.   ദൂരത്ത് നീങ്ങുന്ന വഞ്ചിയുടെ നിഴൽ,   മൗനത്തിൽ കഥകൾ എഴുതുന്നു.   ഇലകളുടെ നിസ്സംഗ നൃത്തത്തിൽ,   പ്രകൃതി ശാന്തി പകരുന്നു.   ആകാശം വെള്ളത്തിൽ പ്രതിഫലിച്ച്,   രണ്ട് ലോകങ്ങൾ ഒരുമിക്കുന്നു.   ഈ നിശ്ചല നിമിഷങ്ങളിൽ,   ഹൃദയം സമാധാനം കണ്ടെത്തുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

സന്ധ്യാമേഘം

സന്ധ്യാമേഘം സന്ധ്യയിൽ മേഘങ്ങൾ നിറമാറി,   ആകാശം ചിത്രമായി മാറുന്നു.   ചുവപ്പും സ്വർണ്ണവും ചേർന്നപ്പോൾ,   സൗന്ദര്യം നിറഞ്ഞ കാഴ്ച.   മൃദുവായി നീങ്ങുന്ന ആ രൂപങ്ങൾ,   സ്വപ്നങ്ങളെ പോലെ തോന്നുന്നു.   സൂര്യന്റെ വിടപറച്ചിൽ നിമിഷത്തിൽ,   വെളിച്ചം നിഴലിൽ ലയിക്കുന്നു.   ഈ മേഘങ്ങളുടെ യാത്രയിൽ,   കാലം ശാന്തമായി ഒഴുകുന്നു.   സന്ധ്യയുടെ ഈ സൗന്ദര്യത്തിൽ,   ഹൃദയം സമാധാനം കണ്ടെത്തും. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

മഴക്കാറ്റിൻ താളം

മഴക്കാറ്റിൻ താളം മഴക്കാറ്റ് പാടുന്ന ലയത്തിൽ,   ഇലകൾ മൃദുവായി ചലിക്കുന്നു.   തുള്ളികൾ ഒരുമിച്ച് ചേരുമ്പോൾ,   മധുരമാർന്നൊരു സ്വരം പിറക്കുന്നു.   തണുത്ത സ്പർശം തഴുകി കടന്നാൽ,   മനം ശാന്തിയിൽ ഒഴുകുന്നു.   വീഥികൾ നനഞ്ഞ് തിളങ്ങുമ്പോൾ,   വെളിച്ചം ചുറ്റും നൃത്തം ചെയ്യും.   ഇരുവിന്റെ മേളനം കൂടിയപ്പോൾ,   പ്രകൃതി ഗീതമാകുന്നു.   ഈ ലയത്തിന്റെ മാധുര്യത്തിൽ,   ജീവിതം മൃദുവായി വിരിയുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

നക്ഷത്രവീഥികൾ

നക്ഷത്രവീഥികൾ ആകാശവീഥിയിൽ നക്ഷത്രങ്ങൾ തിളങ്ങി,   രാത്രി അതിന്റെ സൗന്ദര്യം തുറക്കും.   ചെറു വെളിച്ചങ്ങൾ ചേർന്ന് നിൽക്കുമ്പോൾ,   അനന്തതയുടെ കഥകൾ പറയുന്നുവോ?   നിശ്ശബ്ദതയിൽ തെളിയുന്ന ആകാശം,   മനസ്സിനെ ദൂരേക്ക് വിളിക്കുന്നു.   ഓരോ പ്രകാശവും സ്വപ്നമാകുമ്പോൾ,   ജീവിതം പുതുമയോടെ നിറയും.   വീഥികൾ പോലെ വിരിഞ്ഞിരിക്കുന്ന,   ഈ നക്ഷത്രങ്ങളുടെ ലോകം.   കണ്ണുകൾ നിറഞ്ഞു നോക്കുമ്പോൾ,   ഹൃദയം ആനന്ദം കണ്ടെത്തും. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

പക്ഷികളുടെ ഗാനം

പക്ഷികളുടെ ഗാനം പ്രഭാതത്തിൽ പക്ഷികൾ പാടുമ്പോൾ,   ലോകം പുതുതായി ഉണരുന്നു.   ചിറകുകൾ വിരിച്ച് പറക്കുന്ന നിമിഷം,   സ്വാതന്ത്ര്യം പാട്ടാകുന്നു.   മരങ്ങളിലെ ഇരിപ്പിടങ്ങളിൽ നിന്ന്,   സംഗീതം ഒഴുകി വരുന്നു.   കാറ്റിനൊപ്പം ചേർന്ന് ആ സ്വരം,   ഹൃദയത്തെ തഴുകി നീങ്ങുന്നു.   ചെറുതായ ഈ ജീവികളുടെ ഗാനം,   വലിയ സന്തോഷം പകരുന്നു.   പ്രകൃതിയുടെ ഈ മധുര നാദം,   ജീവിതം പ്രകാശമാക്കുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

അഷ്ടമുടിയുടെ തീരത്ത് നിന്നും

അഷ്ടമുടിയുടെ  തീരത്ത് നിന്നും  ഉയരങ്ങൾ തേടി നാം പായുന്നു ദൂരെ, വേരുകൾ തന്ന തണൽ മറന്നു പോയി. അംബരചുംബികൾ പണിയുന്ന നേരത്ത്, അമ്മയാം ഭൂമിയെ നോവിക്കുന്നു നാം. മരവും മലകളും ദൈവമായ് കണ്ടവർ, നാഗത്തെ കാവലായ് കൂടെ നിർത്തിയവർ. പാറ്റയും ഈച്ചയും ഭൂമിയുടെ തുടിപ്പാണ്, പാരിലെ സർവ്വവും നമ്മുടേതുമാണല്ലോ. പ്രകൃതിയുടെ സമഭാവന നാം മറന്നുപോയ്  ഭാരത സംസ്കാരം മാഞ്ഞു പോകാതെ  മണ്ണും വായുവും ശുദ്ധമായി കാക്കണം, ജീവന്റെ താളം നിലനിർത്തണം നാം. ചിന്തയിൽ നിന്നും ഉണർന്നു ജീവിത വഴിയിൽ അഷ്ടമുടിയുടെ തീരത്ത് നിന്നും  ഓർത്തു പോയി  മനുഷ്യൻ പ്രകൃതിതൻ വെറുമൊരു ഭാഗം മാത്രം, അഹന്ത വിട്ടാൽ ശാന്തിയെ പുൽകാം. തിരികെ നടക്കാം ആ പൗരാണിക ബോധത്തിൽ, പ്രകൃതിയെ തൊഴുത് വണങ്ങിടാം നമുക്ക്. ജീ ആർ കവിയൂർ  19 04 2026

പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ

പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ പാവനമായിതാ നിൻ താലപ്പൊലി നാൾ നാലു കരകളും ഭക്തിയിൽ മുങ്ങി നാഥേ നിൻ പുണ്യം പെയ്യുന്ന നേരം. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം കന്യവായ് ബാലിക ചൈതന്യം പൂണ്ടു കലമാൻ കൊമ്പിലേറി നീ വരുന്നു മരുവുമായ് മേൽശാന്തി കൂടെ നടന്നു  മന്നിൽ മംഗളങ്ങൾ ചൊരിയുന്നിതാ. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം നിറപറയും നിലവിളക്കും വഴിയോരങ്ങളിൽ നിറഞ്ഞ ഭക്തിയാൽ ഭക്തർ ഒരുക്കി കരാദേവാലയങ്ങൾ നീ ചുറ്റി വരുമ്പോൾ  കതിരൊളി തൂകി നീ വാണരുളുന്നു. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം പാവുമ്പ ദേവിയും കൂട്ടിനു വന്നു പാവനമാം ആ കൂടിക്കാഴ്ചാ വേള കൊടിയേറ്റുത്സവ മേളങ്ങൾക്കായി  കോവിൽ നടയിൽ നീ എഴുന്നള്ളുന്നു. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം ജീ ആർ കവിയൂർ  18 04 2026 (തിരുവല്ല, കവിയൂർ)

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ലത ടീച്ചറിനായി

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ലത ടീച്ചറിനായി  സ്നേഹത്തിൻ സന്ദേശം പകരും സ്നേഹമയിയാം ലത ടീച്ചർ, തൻ സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും  സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും... മനസ്സെന്നും ചുറ്റിനടക്കുന്നു ഈ  ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ ലാളനമേകി ഇന്നും സ്നേഹപൂർവ്വം. അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ അറിവിൻ തേൻകണം പകർന്നു നൽകി മാതൃഭാഷതൻ മാധുര്യം നുകരാൻ മാറ്റുരയ്ക്കാനാവാത്ത മാതൃകയായി. കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ! അവരൊക്കെയും ഉന്നതശ്രേണിയിൽ വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം. കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കാത്തിരിപ്പൂ ഇനി വിശ്രമകാലം ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ. അതുതന്നെയല്ലേ ഒരധ്യാപികയുടെ ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും. ഇനിയും ഇതുപോലെ പ്രസന്നവദനയായി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ജീ ആർ കവിയൂർ  19 04 2026 (തിരുവല്ല കവിയൂർ)

വിശ്വരൂപ ദർശനം

വിശ്വരൂപ ദർശനം (പല്ലവി) നീലവർണ്ണാ മഹാവിഷ്ണോ തവ രൂപം നിത്യവും എന്നുള്ളിൽ നിറയേണം വിശ്വമയാ നിൻ കാരുണ്യമെന്നും ഞങ്ങളിൽ നിത്യം പെയ്യേണമേ (അനുപല്ലവി) കാട്ടിൽ അസ്ത്രങ്ങൾക്കായി നിത്യം അർജ്ജുനൻ തപസ്സു ചെയ്തീടുമ്പോൾ അവിടുത്തെ പാവന രൂപം കാണുവാൻ നവഗുഞ്ജരമായി നീ മുന്നിൽ വന്നു (ചരണം 1) ഭക്തൻ്റെ സങ്കടം മായിച്ചുവല്ലോ ശംഖും ചക്രവും ഏന്തിയ കൈകൾ ശാന്തി തരുന്നു ഈ ഉലകിൽ എന്നും താമരപ്പൂവാൽ അനുഗ്രഹം നൽകും (ചരണം 2) ശ്രീഹരി തൻ പാദം ശരണം വരണം ധർമ്മം കാക്കാൻ വില്ലേന്തിയ പാർത്ഥാ ഭക്തിയോടെ കൈകൂപ്പി നിൽക്കാം മോക്ഷം നൽകുക ഭഗവാനേ നാരായണാ ജീ ആർ കവിയൂർ 

ആത്മാവിഷ്കാരം - പുലരിയിലെ ഓർമ്മകൾ

ആത്മാവിഷ്കാരം - പുലരിയിലെ ഓർമ്മകൾ [പല്ലവി] പുലർമഞ്ഞു പുതച്ചൊരീ പാടവരമ്പിൽ പുതിയൊരു ഗാനമായ് മാറിയോ ഞാൻ... മൗനത്തിൻ താളത്തിൽ പ്രകൃതി തൻ ഈണമായ് ആത്മാവിഷ്കാരത്തിൻ കവിതയായോ? [അനുപല്ലവി] കവിളിൽ തഴുകുന്ന തണുത്തൊരു കാറ്റും കതിരണി പാടത്തിൻ ഇളം പച്ചപ്പും... ഓർമ്മതൻ തീരത്ത് മഞ്ഞു പൂക്കളായ് വീണ്ടും വിരിയുന്ന സ്വപ്നങ്ങളോ? [ചരണം 1] അന്നീ വരമ്പിലൂടെ ഓടി നടന്നതും കടത്തു കയറി പള്ളിക്കൂടത്തിൽ പോയതും ഇന്നിൻ്റെ തലമുറക്കറിയുമോ ഈവക ദുരിതങ്ങൾ ഒക്കെ കഷ്ട നഷ്ടങ്ങൾ അകന്നു പാലവും വാഹനങ്ങളുടെ പെരുക്കവും [ചരണം 2] യൗവനമെന്ന വനത്തിൽ കാട്ടിയ കൈകലാശങ്ങളും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു പച്ചിലപ്പടർപ്പിൽ ഹൃദയത്തിൽ ഒളിച്ചിരുന്നാ കാലത്തിൻ്റെ ഊഷ്മളത മനസ്സിൻ്റെ താളുകളിൽ തിരതല്ലുന്നു! [ചരണം 3] ഇന്നലെ പെയ്തൊരാ മഴയേറ്റുണർന്നൊരീ മണ്ണിൻ്റെ ഗന്ധമായ് ബാല്യകൗമാര്യങ്ങൾ മൊഴിയുന്നു നരകയറാ മനസ്സുമായി ] ചുവടുകൾ ഓരോന്നും കവിതയായ് മാറുന്നു [ചരണം 4] ദൃശ്യങ്ങൾ ഓരോന്നും ഓർമ്മയായ് പടരുന്നു... കൊഴിഞ്ഞു പോകുന്ന നാളുകളിൽ ഇന്നീ പുലരിയിൽ, ഈ ശാന്ത തീരത്ത് എൻ മനസ്സ് പ്രകൃതിയോട് കഥ പറയുന്നോ? [പല്ലവി ] പുലർമഞ്ഞു പുതച്ചൊരീ പാടവരമ്പിൽ പുതിയൊരു ഗാനമായ് മാറിയോ ...

ദിമാനമായി മാറുന്നതിനുമപ്പുറം

ദിമാനമായി മാറുന്നതിനുമപ്പുറം ദിമാനമായി മാറുന്നതിനുമപ്പുറം  ദിനവും ചിന്തകൾക്ക് മുന്നിലറിയാതെ  വിമാനത്തിലൂടെ സഞ്ചരിക്കുന്നു മനം വിവർണ്ണമാർന്ന നിഴൽ ചിത്രങ്ങൾ  ശരീരമെന്നൊരു കൂടിലൊതുങ്ങാതെ ചിന്തകൾ തൻ ചിറകിലേറി ദൂരെ, ദേശകാലങ്ങൾക്കതീതമായൊരു- പ്രദേശത്തു പാറി നടപ്പൂ മനം. തളർന്നൊരീ മെലിഞ്ഞ ദേഹത്തെ വിട്ടു- തനിച്ചൊരു യാത്ര പോകുന്നു ജീവൻ. ഇന്ദ്രിയാനുഭൂതികൾക്കപ്പുറം നിൽക്കും ഇന്ദ്രജാലം പോലൊരു ശൂന്യവേള. അറിവിനുമപ്പുറം, അറിവിൻ നിഴലായ് അറിയാതെ നിൽക്കുന്നൊരവസ്ഥാന്തരം. മെയ്യും മനവും ഒന്നാകുമീ വേളയിൽ മറ്റെല്ലാം വിസ്മൃതിയായ് മാറുന്നു. ജീ ആർ കവിയൂർ 

ഉള്ളം പൊള്ളിയല്ലോ ( ലളിത ഗാനം)

ഉള്ളം പൊള്ളിയല്ലോ  ( ലളിത ഗാനം) [ പല്ലവി ] ആ ആ ഓ ഓ ഓഹോ  ആ ആ ആ ഓ ഓ ഓഹോ  മേടത്തിൽ ചൂടേറ്റ്  ഇടവപ്പാതി തേടി  മനമറിയാതെ മയിലിൻ  ചിറകായി മാറാൻ കൊതിച്ചു [അനുപല്ലവി] മിഴി ചിമ്മി നിൽക്കും മരച്ചില്ല തന്നിൽ ഒരു വേനൽ പക്ഷിയായി കേഴുന്നു ഞാനും... തഴുകുന്ന കാറ്റിൽ കരിഞ്ഞൊരീ മണ്ണിൽ കുളിർമഴ നൂലുകൾ പെയ്യാൻ കൊതിച്ചു! [ പല്ലവി ] ആ ആ ഓ ഓ ഓഹോ  ആ ആ ആ ഓ ഓ ഓഹോ  മേടത്തിൽ ചൂടേറ്റ്  ഇടവപ്പാതി തേടി  മനമറിയാതെ മയിലിൻ  ചിറകായി മാറാൻ കൊതിച്ചു [ ചരണം 1] “കത്തുന്ന സൂര്യൻ  കവർന്നെടുത്തീടുമീ പച്ചപ്പെല്ലാം നിൻ നിഴൽ തേടി... ഇടവത്തിൻ കുളിരിലായ് അലിയുന്ന നേരം മനസ്സിൻ്റെ വേനലും മായുമെന്നോർത്തു! [ പല്ലവി ] ആ ആ ഓ ഓ ഓഹോ  ആ ആ ആ ഓ ഓ ഓഹോ  മേടത്തിൽ ചൂടേറ്റ്  ഇടവപ്പാതി തേടി  മനമറിയാതെ മയിലിൻ  ചിറകായി മാറാൻ കൊതിച്ചു [ചരണം 2] വീണ്ടും ഒരു അരയന്നമായി മഞ്ഞിൻ കുളിരിൽ മയങ്ങാൻ ഇലയില്ലാ ചില്ലകളിൽ ഹിമപ്പൂവുകൾ കൊഴിയുന്ന രാത്രികളിൽ കണ്ട സ്വപ്നങ്ങൾ ഇന്നും ഓർമ്മയുടെ  താളുകളിൽ തെളിയുന്നുവല്ലോ ഇക്കരെ നിന്നാൽ അക്കരപ്പച്ചയായ് ഉള്ളം വല്ലാതെ കൊതിച്ചുവല്ലോ  [ പ...

കൃഷ്ണാനുഭൂതി ( ഗാനം )

കൃഷ്ണാനുഭൂതി  ( ഗാനം ) തിരിഞ്ഞൊന്നു നോക്കുമ്പോഴായ്  തിരയാർന്ന കടലുപോലെ കാണുന്നു തിരുരൂപത്തിൻ നീലിമയിൽ മയങ്ങി തവ ചരണം പിൻപറ്റി പോരുന്നു മനവും കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ... വരുമെന്നു ചൊല്ലി നീ മറയുന്ന വേളയിൽ വഴിയറിയാതെൻ മനം തേങ്ങീടുന്നു വരുവാനുണ്ടൊന്നു നീ എൻ ചാരെ വീണ്ടും വരം തന്നു കാക്കുവാൻ വൈകുണ്ഠനാഥാ നീയേ തുണ കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ... സത്യമായ് എന്നിൽ നീ ഉദിക്കുന്ന നേരം സകലവും നിൻ മയമായ് തോന്നിടുന്നു സന്താപമെല്ലാം അകന്നൊരു മനസ്സിൽ സന്തോഷമായി നീ നിറയുന്നു കണ്ണാ... കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ... മനതാരിലെന്നും നിൻ മായയാൽ നീയൊരു മധുരമായ സ്വപ്നമായ് മാറിടുന്നു മരണമില്ലാത്ത നിൻ സ്നേഹത്തിൻ ചാരെ ഞാൻ മറക്കുന്നു ഞാനെന്ന ഭാവം മാധവാ നിൻ മുന്നിൽ... കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റു...

കാറ്റിന്റെ മായാജാലം

കാറ്റിന്റെ മായാജാലം  കാറ്റ് മൃദുവായി തഴുകി കടന്നാൽ,   അറിയാതെ ഹൃദയം കുളിരാകും.   ഇലകൾ നിസ്സംഗമായി ചലിക്കുമ്പോൾ,   പ്രകൃതി പാട്ട് പാടുന്നുവോ?   തൊട്ടു നീങ്ങുന്ന അതിന്റെ സ്പർശം,   ഓർമ്മകളെ ഉണർത്തി കൊണ്ടുപോകും.   അറിയാത്ത വഴികൾ തുറന്ന് കാണിച്ച്,   മനസ്സിനെ ദൂരേക്ക് കൊണ്ടുപോകും.   കാണാൻ കഴിയാത്തൊരു സാന്നിധ്യം,   ജീവിതത്തിൽ നിറം പകരുന്നു.   കാറ്റിന്റെ ഈ മായാജാലത്തിൽ,   ശാന്തി മൃദുവായി ഒഴുകുന്നു.   ജീ ആർ കവിയൂർ  13 04 2026

നിദ്രയുടെ കൊമ്പത്തെ കോകിലം ( കവിത )

നിദ്രയുടെ കൊമ്പത്തെ കോകിലം ( കവിത ) സ്വപ്നത്തിൽ ഞാനൊരു ആനയായി, മരം വെട്ടും ഇരുകാലിക്ക് നേരെ- യൊന്നു കൊമ്പുകുലുക്കി, കോടാലിക്കൈ കണ്ട് പുച്ഛിച്ചു ചിരിച്ചു. സഹിക്കാൻ കഴിഞ്ഞില്ല... പെട്ടെന്നു അറിയാതെ കണ്ണു തുറന്നു. വീണ്ടും സാഹസം തുടരാൻ ശ്രമിക്കവെ, ഉറക്കത്തിൻ്റെ ഏതോ വളവിൽ വച്ച്- ഒരു മരമായി പുനർജനിച്ചു. ഇനി ആ നിഴലിൻ്റെ കുളിരിൽ അവനുറങ്ങട്ടെ, പതിക്കുന്ന മഴുവെൻ്റെ കറയായി മാറട്ടെ. നോവിനെ പൂവാക്കി മാറ്റുന്ന നിതാന്ത- വിശ്രമത്തിൻ്റെ ശാന്തത പടരവെ, അറിയാതെ കൂർക്കം വലി സംഗീത പൊരുളായി മാറുമ്പോൾ... നിദ്രയുടെ കൊമ്പത്തിരുന്നു ഒരു  കോകിലം മധുരമായി കൂകി തുടങ്ങി. ആ പാട്ടിലലിഞ്ഞു ഞാൻ കണ്ണുതുറന്നു, മുന്നിൽ മരമില്ല, മഴുവായി നിൽക്കും ഇരുകാലിയുമില്ല. അരികിൽ പഴയൊരു ശീലുമായ്  പതിഞ്ഞ താളത്തിൽ ഒരു വിളി മാത്രം- "ഹേ മനുഷ്യ... ചായ തിളപ്പിച്ചോ?"  എന്ന ചോദ്യം കത്തിയേക്കാൾ മൂർച്ചയുള്ള കവിതയായി. ധ്രുവ ഭ്രമങ്ങളുടെ ആഘാത* ചതുപ്പിൽ നിന്നും ഞാൻ പിച്ചവെച്ചു അടുക്കളയിലേക്ക്... ബഹുരാഷ്ട്ര കുത്തകകൾ കാവൽ നിൽക്കും- പല്ലുതേപ്പിൻ 'ഗേറ്റു'കൾ കടക്കാതെ തന്നെ, രണ്ടു കഷ്ണം തവിട്ടു റൊട്ടിയും കൂട്ടി- പഞ്ചസാരയില്ലാത്ത ജീവിതച്ച...

കൊന്നപ്പൂവും കാലമാറ്റവും

കൊന്നപ്പൂവും കാലമാറ്റവും കൊന്നപ്പൂവിൻ കാതിൽ മെല്ലെ കരിവണ്ടു ചൊല്ലിയ കിന്നാരം, കേട്ടുണർന്ന കവിയുടെ കണ്ണിൽ കണ്ടു കഠിനമാം പുതുക്കാഴ്ച! കൊന്നപ്പൂവിനെ കൊന്നു നാം ഇന്ന് കെട്ടിത്തൂക്കി ചില്ലുവാതിൽക്കൽ, കടലാസല്ലിത്, കഷ്ടമത്രേ! കൃത്രിമപ്പൂവിൻ മായാരൂപം. കാണാൻ അസൽ പൂവെന്നു തോന്നും കണ്ടാലോ പ്രകൃതിക്കു മാറ്റം കണ്ടിട്ടും കാണാതെ സൂര്യനും കഠിനമാം ഉഷ്ണം ചൊരിയുന്നു. ഭൂമിയെ തണുപ്പിക്കാൻ മറന്നു നാം ഭോഗത്തിൻ പിന്നാലെ പായുന്നു, മണ്ണിലല്ലിന്ന് ചില്ലുക്കൂടുകളിൽ മഞ്ഞക്കണിക്കൊന്ന പൂക്കുന്നു! ജീ ആർ കവിയൂർ  14 04 2026 ( തിരുവല്ല ,കവിയൂർ )

വിമാനത്തിലെ ആകാശദൂതികൾ

വിമാനത്തിലെ  ആകാശദൂതികൾ  കഥകളി മറന്നിരിക്കുന്നു ആകാശ കന്യകൾ പകരം ദൃശങ്ങൾ കാണിക്കുന്നു വെള്ളി തിരയിലായ് മെല്ലെ വസ്ത്ര കടയിലെ ബോമ്മകണക്കേ കാവലായി നിൽപ്പുണ്ട് മുഖത്ത് ഒരു  ശോകമൂകമാം അന്തരംഗമറിയിക്കുന്നു ചിരിക്കാൻ മറന്നിരിക്കുന്നു ഇപ്പൊൾ കണ്ടിട്ട് പരിതാപം തോന്നിയല്ലോ കഷ്ടം ഒരു ചാൺ വയറിനും അതിന് താഴെ ഉള്ള  തിരു ശേഷിപ്പുക്കലുകൾ രംഗങ്ങൾ കാണുമ്പോൾ കാഴ്ചക്കാരാം യാത്രക്കാർ തങ്ങൾ തൻ  ക്ഷേമം പഴയത് പോലെ തന്നെയാകുമോ എന്നു ഇവരുടെ ചിന്ത    ഇനിയൊരു കാലം വന്നീടുമോ യന്ത്രങ്ങൾ അഥവാ നിർമ്മിത ബുദ്ധിയാൽ  ഇവരുടെ ജോലി നഷ്ടപ്പെടുമല്ലോ എന്നോർത്ത് ചിന്താഭാരത്താൽ പാവം ആകാശ ദൂതികൾ ഇയ്യോ ഇനി സംസ്ക്കാരം തന്നെ മാറുമോ  ഇനി ഏയ് ആയീ യുടെ ദിനം വരുമല്ലോ ജീ ആർ കവിയൂർ 10 04 2026 നീലാകാശത്ത് എഴുതിയത്

ഭാവിയതൻ തീരങ്ങൾ(ഒരു സമാധാന യാത്ര )

ഭാവിയതൻ തീരങ്ങൾ (ഒരു സമാധാന യാത്ര ) പല്ലവി: ഈ കാലത്തിൻ, യാത്രയിൽ മുന്നോട്ട് മലകൾ തമ്മിൽ തീർക്കും സാഗര വരിയാഴം കടലിൻ ആഴം, നീളെ അനുപല്ലവി  ഒരുമിച്ചാൽ പോകും, നിർമ്മലം ഭാവിയതൻ തീരങ്ങൾ തേടി സൂര്യൻ പോലും, തുണയായി പ്രകാശം ചൊരിയുമീ മാർഗ്ഗം  ചരണം:1 യാനങ്ങൾ നീങ്ങുന്നു, മെല്ലെ ആകാശത്തിൻ കുടക്കീഴിൽ കാറ്റും തിരയും ഒന്നായി പാടിടുന്നു ഒരു ഗീതങ്ങൾ  ചരണം:2 പണത്തിൻ കിലുക്കത്താൽ മറക്കുന്നു മനുഷ്യത്വം അവനിയിൽ  അന്വോന്യം എതിർക്കുന്നു  ജീവനുകളെ ഇല്ലായ്മ ചെയ്യുന്നു ചരണം:3 ലക്ഷ്യം ദൂരെയെങ്കിലും ആത്മവിശ്വാസം കൂട്ടുണ്ട് പുതിയൊരു ലോകം ശാന്തിയും സമാധാനവും കാണ്മാൻ യാത്ര തുടരാം നമ്മൾക്ക് ഇനിയും  ജീ ആർ കവിയൂർ  14 04 2026 (തിരുവല്ല, കവിയൂർ)

കൃഷ്ണ. ഭക്തി ഗാനം

കൃഷ്ണ. ഭക്തി ഗാനം  പല്ലവി: പീലിതിരുമുടി ചാർത്തി നിന്നോയെൻ  നീലമേഘക്കതിർ ശോഭയോടെ ഗോവർദ്ധനം തൻ വിരലാൽ ഉയർത്തി ദേവപുരിതൻ വിസ്മയമായി. അനുപല്ലവി: മാരി ചൊരിയും മുകിൽമാല നോക്കി പുഞ്ചിരി തൂകി മുകുന്ദൻ നിന്നു ആലിലക്കണ്ണന്റെ മായയിൽ അന്ന് മഴയും തളർന്നു മൗനമായി. ചരണം 1: അധരത്തിൽ ഏന്തിയ മുരളിതൻ നാദം യമുനാ തടത്തിൽ ഒഴുകി വന്നൂ കാറ്റും കിളികളും കാതോർത്തു നിൽക്കെ കായാമ്പൂവർണ്ണൻ കളിതുടങ്ങി. ചരണം 2: മയിലുകൾ പീലി വിടർത്തി നിൽക്കെ മയിലിനോടൊപ്പം ആടിനാൻ ദേവൻ വൃന്ദാവനത്തിലെ പുണ്യമായ് അന്ന് ചന്തമേറുന്നൊരു രാസലീല. ജീ ആർ കവിയൂർ  12 04 2026

മഴയുടെ മുത്തുകൾ

മഴയുടെ മുത്തുകൾ  മഴത്തുള്ളികൾ മുത്തുകളായി വീണാൽ,   ഭൂമി ആനന്ദത്തോടെ ചിരിക്കും.   ഇലകളിൽ തങ്ങി മിനുങ്ങുമ്പോൾ,   കണ്ണുകൾക്ക് കുളിർമ നൽകുന്നു.   ചെറുതായി വീഴുന്ന ഓരോ തുള്ളിയും,   ജീവിതത്തിന് പുതുമ പകരും.   വീഥികൾ നനഞ്ഞ് തിളങ്ങുമ്പോൾ,   പ്രകാശം വെള്ളത്തിൽ കളിക്കും.   മഴയുടെ ഈ മുത്തുകളിൽ,   സന്തോഷം ഒളിഞ്ഞിരിക്കുന്നു.   പ്രകൃതിയുടെ ഈ കളിയിലൂടെ,   മനസ്സ് സന്തോഷം കണ്ടെത്തും.   ജീ ആർ കവിയൂർ  13 04 2026

പൂക്കളിൻ രാഗം

പൂക്കളിൻ രാഗം  പൂക്കൾ നിറഞ്ഞൊരു തോട്ടത്തിൽ,   നിറങ്ങൾ ചേർന്ന് പാട്ടാകുന്നു.   സുഗന്ധം ചുറ്റും പരക്കുമ്പോൾ,   മനം സംഗീതം കേൾക്കുന്നു.   ചിറകുള്ള ജീവികൾ ചുറ്റി പറന്ന്,   സന്തോഷം പകർന്ന് നടക്കുന്നു.   പൂവിൻ തളിരുകൾ തുറക്കുമ്പോൾ,   ജീവിതം പുതുമയായി മാറുന്നു.   പ്രകൃതിയുടെ ഈ മൃദുല രാഗം,   ഹൃദയം താളത്തിൽ ചേരുന്നു.   പൂക്കളുടെ ഈ ലോകത്തിൽ,   സൗന്ദര്യം നിറഞ്ഞുനിൽക്കും.   ജീ ആർ കവിയൂർ  13 04 2026

നിലാവിൻ കാഴ്ചകൾ

നിലാവിൻ കാഴ്ചകൾ  നിലാവ് ശാന്തമായി വീണിറങ്ങുമ്പോൾ,   ലോകം വെള്ളിമണിയായി തിളങ്ങും.   വഴികളിൽ വെളിച്ചം പടരുമ്പോൾ,   നിഴലുകൾ നീളെ സഞ്ചരിക്കും.   രാത്രിയുടെ മൗനം നിറഞ്ഞതാകുമ്പോൾ,   മനസ്സ് സ്വപ്നങ്ങളിലേക്ക് ഒഴുകും.   ആകാശത്തിൽ തെളിഞ്ഞ ചന്ദ്രൻ,   പ്രതീക്ഷകൾക്ക് വെളിച്ചമാകും.   നിലാവിന്റെ ഈ കാഴ്ചകളിൽ,   ശാന്തി നിറഞ്ഞൊരു ലോകം.   മനസ്സിന്റെ ആഴങ്ങളിൽ പോലും,   പ്രകാശം തെളിഞ്ഞുനിൽക്കും.   ജീ ആർ കവിയൂർ  13 04 2026

ചെമ്പകപൂവിന്റെ ചാരുത

ചെമ്പകപൂവിന്റെ ചാരുത  ചെമ്പകപൂവിൻ മൃദുല ചിരി,   കണ്ണുകളിൽ സൗന്ദര്യം നിറയ്ക്കുന്നു.   സുവാസനം ചുറ്റും പരക്കുമ്പോൾ,   മനസ്സിൽ സന്തോഷം വിരിയുന്നു.   മഞ്ഞളിഞ്ഞ നിറം തിളങ്ങുമ്പോൾ,   പ്രകൃതി അലങ്കാരം പൂണ്ടതുപോലെ.   തേനീച്ചകൾ ചുറ്റി നൃത്തം ചെയ്യുമ്പോൾ,   ജീവിതം സംഗീതമാകുന്നു.   ചെറുതായൊരു പൂവിന്റെ സാന്നിധ്യം,   വലിയൊരു സൗന്ദര്യം സമ്മാനിക്കുന്നു.   ചെമ്പകത്തിന്റെ ഈ ചാരുതയിൽ,   ഹൃദയം മധുരം നിറയും.   ജീ ആർ കവിയൂർ  13 04 2026

തേനിൻ്റെ മധുരം

തേനിൻ്റെ മധുരം പൂക്കളിൽ നിന്നും ഉണർന്ന സ്വരം,   തേനീച്ചകൾ ചേർത്ത മധുരം.   സൂക്ഷ്മമായ പരിശ്രമത്തിന്റെ ഫലം,   സ്വാദിൽ നിറഞ്ഞ സന്തോഷം.   പ്രകൃതിയുടെ സമ്മാനമായി കിട്ടുന്ന,   മനോഹരമായ ഈ രസം.   ചെറുതായ തുള്ളിയിൽ പോലും,   വലിയൊരു മധുരം ഒളിഞ്ഞിരിക്കുന്നു.   ജീവിതത്തിന്റെ സുഖമെന്ന പോലെ,   മൃദുവായി മനസ്സിൽ പകരും.   തേനിൻ്റെ ഈ ലാളിത്യത്തിൽ,   സ്നേഹത്തിന്റെ സ്വരം കേൾക്കും. ജീ ആർ കവിയൂർ  13 04 2026

മൺവാസന

മൺവാസന മഴത്തുള്ളി ഭൂമിയിൽ പതിഞ്ഞപ്പോൾ,   നനവിൻ ഗന്ധം ഉയർന്ന് വരുന്നു.   പുതിയ ജീവൻ മുളയ്ക്കുന്നതുപോലെ,   പ്രകൃതി സന്തോഷം പകരുന്നു.   പാടങ്ങളിൽ പച്ചപ്പ് വിരിഞ്ഞ്,   കണ്ണുകൾക്ക് കുളിർമ നൽകുന്നു.   കാറ്റിൽ പടരുന്ന ഈ സുഗന്ധം,   ഹൃദയം നിറയ്ക്കുന്നു സ്നേഹത്തോടെ.   ഓർമ്മകളെ ഉണർത്തുന്ന ഈ വാസന,   കാലത്തെ തിരികെ വിളിക്കുന്നു.   ഭൂമിയുടെ ഈ മനോഹര ദാനം,   ജീവിതത്തിൽ ശാന്തി നിറക്കുന്നു. ജീ ആർ കവിയൂർ  13 04 2026

പുഴയുടെ നിശ്ശബ്ദം

പുഴയുടെ നിശ്ശബ്ദം ഒഴുകുന്ന പുഴ നിശ്ചലമായി തോന്നും,   അകത്തൊരു കഥ നീങ്ങുന്നു ശാന്തമായി.   തീരങ്ങൾ അതിന്റെ രഹസ്യം കേൾക്കും,   വാക്കുകൾ ഇല്ലാതെ മനസ്സിലാക്കും.   കല്ലുകൾക്കിടയിൽ വഴിയൊരുക്കി,   നീരൊഴുക്ക് മുന്നോട്ട് സഞ്ചരിക്കും.   ആഴങ്ങളിൽ മറഞ്ഞൊരു ശബ്ദം,   മനസ്സിൽ മാത്രം കേൾക്കാം.   പുഴയുടെ ഈ മൗന സഞ്ചാരം,   ജീവിതത്തിന് വഴികാട്ടി നിൽക്കും.   നിശ്ശബ്ദതയുടെ ശക്തി പോലെ,   ഹൃദയം ശാന്തത തേടുന്നു. ജീ ആർ കവിയൂർ  13 04 2026

മേഘഗർജ്ജനങ്ങൾ

മേഘഗർജ്ജനങ്ങൾ കരിമേഘങ്ങൾ ആകാശം മൂടി,   ഗർജ്ജനമായി ശബ്ദം ഉയരുന്നു.   ഇടി മിന്നലുകൾ വെളിച്ചം ചൊരിയുമ്പോൾ,   ഭൂമി വിറച്ച് നിൽക്കുന്നു മൗനത്തിൽ.   കാറ്റിന്റെ വേഗം ശക്തി കാണിച്ച്,   മരങ്ങൾ വഴുതിയാടും ഭീതിയിൽ.   മഴയുടെ വരവ് സൂചിപ്പിക്കുന്ന,   പ്രകൃതിയുടെ ഗംഭീര നാദം.   ഭയം നിറഞ്ഞ നിമിഷങ്ങൾ കടന്നാൽ,   ശാന്തിയുടെ കിരണം തെളിയും പിന്നിൽ.   മേഘങ്ങളുടെ ഈ ഗർജ്ജനത്തിൽ,   ജീവിതം പാഠം പഠിപ്പിക്കുന്നു. ജീ ആർ കവിയൂർ  13 04 2026

മഴയുടെ മർമ്മരം

മഴയുടെ മർമ്മരം മേഘങ്ങൾ കരഞ്ഞ് ഭൂമിയെ ചേർന്നു,   തുള്ളികളായ് വീഴുന്ന നനവിൻ നാദം.   തണുത്ത സ്പർശം മനസിനെ തഴുകി,   ഓർമ്മകളിൽ പുതിയ പാത തുറക്കും.   ഇലകളിൽ പതിഞ്ഞ് പാട്ടായി മാറി,   കാറ്റിനൊപ്പം സംഗീതം പകരും.   വീഥികൾ നനഞ്ഞ് പ്രകാശം ചിന്തി,   കണ്ണുകളിൽ ശാന്തി നിറയ്ക്കുന്നു.   മണ്ണിൻ മണവാസന ഉയർന്ന് വരുമ്പോൾ,   ഹൃദയം നിറഞ്ഞ് സന്തോഷം തേടും.   ഈ മഴയുടെ മൃദുലമാം സ്വരം,   ജീവിതത്തിലേക്ക് തണൽ പകരും. ജീ ആർ കവിയൂർ  13 04 2026

ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ

ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ പല്ലവി: കാരുണ്യക്കടലായ് പെയ്തിറങ്ങി കരുണതൻ ഉറവയായ് വാണവനേ കുരിശിലെ ബലിയായ് സ്വയം സമർപ്പിച്ചു ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ. അനുപല്ലവി: ആഴിയും കാറ്റും അടക്കി നിന്നോൻ അലയും തിരമാല ശാന്തമാക്കി തളരുന്ന തോണിക്ക് തുണയായി നീ തകരുന്ന ഹൃദയത്തിന് ആശ്വാസമായി. ചരണം 1: നല്ലൊരു ഇടയനായ് കൂടെ വന്ന് ചിതറിയ ആടുകളെ ചേർത്തു നിർത്തി പാതകൾ തെറ്റാതെ കാത്തു പരിപാലിക്കും സ്നേഹത്തിൻ ദീപമായ് നാഥൻ വന്നു. ചരണം 2: വിണ്ണിലെ മാലാഖമാർ വാഴ്ത്തി പാടും പരിശുദ്ധ നാമത്തിൻ സാന്ത്വനമേ കണ്ണുനീർ തുടയ്ക്കും കരം നീട്ടി നീ മണ്ണിലെ മക്കൾക്കു മോക്ഷമായി. ജീ ആർ കവിയൂർ  12 04 2026

താളുകൾ മറിയുമ്പോൾ

താളുകൾ മറിയുമ്പോൾ താളുകൾ മറിയുന്നു ജീവിത വഴികളിൽ തളരാതെ നിന്നുള്ള പ്രതിരോധങ്ങൾ താളം തെറ്റിയ നിമിഷങ്ങളുടെ ഒടുക്കം തീരാത്ത മോഹങ്ങളുടെ നിഴലടുപ്പം തനിയാവർത്തനമൊരുങ്ങുമ്പോൾ തിരിച്ചറിവുകളുടെ അപാരതയിൽ തിരപോലെ ഉയർന്നു താണു അന്തരംഗം  തൊങ്ങൽ കെട്ടിയാടണ കോലങ്ങൾ തനിമയാർന്ന ഭാവ പ്രകടനങ്ങൾ താൻ കോയിമയുടെ എഴുതാ പുറങ്ങൾ താളമേളകൊഴുപ്പുകളുടെ പഥസഞ്ചലനം താങ്ങാനാവാത്ത ആത്മ നൊമ്പരങ്ങൾ തഴമ്പാർന്നകൈത്തണ്ടകളുടെജീവനഗാനം തോളോടു തോൾ ചേർനിന്നുന്നൊരു സ്വാന്തനം തിടമ്പു തെടുന്ന മനസ്സ് കാണാമല്ലോ  തികച്ചും വ്യത്യസ്ത ഭാവപ്രകടനം  ജീ ആർ കവിയൂർ  11 04 2026 (ഡൽഹി ഇനി നാലു മണിക്കൂർ മാത്രം ഫ്ലൈറ്റിൽ)

ഭൂമിയിലെ യാത്രകളിൽ

ഭൂമിയിലെ യാത്രകളിൽ ഭൂമിയിലെ യാത്രകളിൽ മരണത്തെ  അകറ്റി നിർത്തുക ഭയമില്ലാതെ മിത്രമോ ശത്രുവോ ആരെയും  ഭയക്കേണ്ടതില്ല  കേവലം കണ്ണും കാതും നൽകുക പ്രാർത്ഥനയിൽ അകന്നു പോകും ചിന്തകള് മരണത്തിൻ്റെ .  വരും മരണം എവിടെ പോകാനാണ് നിങ്ങളെ തേടി  ജീവിതത്തിൻ്റെ അടിമയാകുക  രാത്രിയുടെ ദരിദ്രതയിൽ നിന്നും മോചനം വരും പുലരി മഞ്ഞിനായ് കാത്തിരിക്കുക പ്രകൃതി അതിൻ്റെ പൊതു നിയമങ്ങൾ പാലിക്കും ദൈവികത മനസ്സിലാക്കുക നിത്യം അവസാനിക്കാത്ത മരണ നൊമ്പരങ്ങളുടെ നടുവിലും സമചിത്തതയോടെ നേരിടുക മരണത്തെ ജീ ആർ കവിയൂർ 

സമയമിടുപ്പുകൾ

സമയമിടുപ്പുകൾ നിയോഗിതമായ മിടിപ്പ് നിദ്രയോ നിനവോ തുടിപ്പ് നാശത്തിനും സൃഷ്ടിയുടെ  നടുവിൽ നിന്ന് കിട്ടിയതാണ്  നടന്നു തീർത്ത് നയന കാഴ്ചകൾ നാമരൂപ ഭേദം അറിയാതെ നിന്നു  നക്ഷത്രങ്ങൾ പകർച്ച നടത്തിയത്  നിഴരൂപങ്ങൾ തേടിയലഞ്ഞു കിട്ടിയതു  നാളെയുടെ ചിന്താ ഭാരമേറെയെന്ന് നിനക്കാതെ ഓട്ടം നടക്കാവ് തേടി  നനഞ്ഞത് മാറ്റാനാവാതെ ആശങ്കൾ നറു നിലാവിൻ്റെ തണൽപ്പറ്റിയ സാഗരം നിശബ്ദമായ നിമിഷങ്ങളുടെ അവസ്ഥ  നിയമങ്ങൾക്കും അതീതമായ ചലനങ്ങൾ നിർഭാഗ്യങ്ങൾ നിന്നും പുറത്ത് വരുന്ന  നിർദ്ദേശങ്ങൾ മറികടക്കുന്ന സ്വരഗതി ജീ ആർ കവിയൂർ  10 04 2026 (ടൊറോൻ്റോ - ഡൽഹി ഫ്ലൈറ്റിൽ)

ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പ

ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പൻ അൻപോടെ നിന്നെ കുറിച്ചെഴുതാൻ  അമ്പാടി കണ്ണാ നീ വന്നു കൺമുന്നിൽ അക്ഷര മലരുകൾ നിനക്കായ് കണ്ണാ  അർപ്പിക്കുന്നു എൻ ബാലഗോപാലാ... അവിടുത്തെ സാമീപ്യം അറിയുന്നു ഞാൻ... അങ്ങ് ഗുരുവായൂരും ബ്രാംപ്ടനിലും ഭക്തർ തൻ  അകതാരിൽ ഉണ്ടല്ലോ കണ്ണാ... കണ്ണാ ഗുരുവായൂരപ്പാ കണ്ണാ... അരികിൽ നീ വന്നു നിന്നുവോ കണ്ണാ? അറിയുന്നു ഞാൻ നിന്നെ എൻ ഉണ്ണിയായി  അണയാത്തൊരാനന്ദം നൽകിടുവാൻ നീ  അങ്ങ് ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പാ... അവിടുത്തെ സാമീപ്യം അറിയുന്നു ഞാൻ... അങ്ങ് ഗുരുവായൂരും ബ്രാംപ്ടനിലും ഭക്തർ തൻ  അകതാരിൽ ഉണ്ടല്ലോ കണ്ണാ... കണ്ണാ ഗുരുവായൂരപ്പാ കണ്ണാ... അകതാരിൽ വല്ലാത്തൊരാഗ്രഹമുണ്ടേ  അരികിൽ വന്നു നിന്നെ കണ്ടു തൊഴാൻ  അടിയനു വീണ്ടും ഒരു ഭാഗമേകാൻ  അരുളേണമേ എന്റെ ഗുരുവായൂരപ്പാ... കണ്ണാ ഗുരുവായൂരപ്പാ കണ്ണാ... കണ്ണാ... കണ്ണാ... ജീ ആർ കവിയൂർ  10 04 2026 (കാനഡ, ടൊറൻ്റോ) Aq

തന്നിലേക്ക്...

തന്നിലേക്ക്... തേങ്ങുന്നു വീണ്ടും എന്നുള്ളം തുടിക്കുന്നു മിഴിപ്പീലികൾ  തീ പടരുന്നു സിരകളിൽ തേനീച്ചകൾ വട്ടമിട്ടു മൂളുന്നുവോ  തരിച്ചിരിക്കുന്ന മനസ്സിൻ്റെ തണുപ്പിൻ തലോടലുകൾ  തുയിലാർന്ന മുകിലിൻ മാനം തരിശായ ശിരസിൻ്റെ വേപധു  തൊങ്ങലു കെട്ടിയാടുന്നു തഴക്കം വന്ന കർമ്മപഥം  താനെന്ന കോയിമയുടെ  തിടമ്പേറ്റുന്നു തപ്പു വിളികൾ തിളക്കങ്ങൾക്ക് പിന്നാലെ താമ്പ്രപത്രങ്ങൾക്കായി അലയുന്നു തോന്നലുകൾ നയിക്കുന്ന ഉള്ളം തെരുവിൻ്റെ ഓരങ്ങൾ തീർക്കുന്നു തിരക്കായിരുന്നു വെട്ടി പിടിക്കാൻ തരം പാത്ത് മെല്ലെ പതിയുന്നു തരാത്തതൊക്കെ സ്വന്തമാക്കി തസ്ക്കരനല്ലെങ്കിലും തിരിഞ്ഞു തമസിൻ്റെ ഓരത്ത് തണലാർന്ന  തിരുശേഷിപ്പിനായി തേടുമ്പോൾ താണു പറന്ന ചിറകറ്റ പക്ഷിയായ്  താഴേക്ക് നോക്കി കണ്ട വേർപാട്  ജീ ആർ കവിയൂർ  10 04 2026 ( ടൊറൻ്റോ - ഡൽഹി ഫ്ലൈറ്റിൽ)

അടങ്ങുക മനമേ

അടങ്ങുക മനമേ  യാത്രക്കൊരുങ്ങുന്നൊരു മാനസം, മാനത്തെ കൊട്ടാരത്തിലേറിയങ്ങ് ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക്... ദേഹാസ്വാസ്ഥ്യങ്ങൾ മറന്നു കൊണ്ട്. എട്ടു മാസക്കാലം ഇന്നലെ പോലെ കടന്നു, നയാഗ്രയിലെ ആ പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടവും, പിന്നെ, സ്വർണ്ണനിറമാർന്ന ഇലകൾ പൊഴിച്ച ശിശിരവും. മഞ്ഞിൽ പുതച്ചുറങ്ങിയ നാളുകൾ, വസന്തത്തിനായി പ്രാർത്ഥിച്ചു നിൽക്കുന്ന ആ നഗ്നമായ മരക്കൊമ്പുകൾ... ഇന്നവരോട് വിടചൊല്ലി മടങ്ങുമ്പോൾ. അങ്ങകലെ, അറബിക്കടലിന്റെ കാറ്റിൽ ലഹരിയോടെ ആടുന്ന തെങ്ങോലകൾ കൈയാട്ടി വിളിക്കുന്നു. മലയാളി മങ്ക പച്ച ചേല ചുറ്റിയങ്ങ്,  മിഴികളാം നദികൾ കണ്ണെഴുതി,  പൊട്ടു തൊട്ടു കാത്തിരിപ്പുണ്ട്. കണിക്കൊന്നപ്പൂവിന്റെ സ്വർണ്ണച്ചിരിയും, വിഷുവിനായുള്ള പുണ്യഒരുക്കങ്ങളും, മാന്തോപ്പിലെ ആ പഴയ കുയിൽപാട്ടും... എന്നെ വരവേൽക്കാനായ് ഒരുങ്ങിക്കഴിഞ്ഞു. കാണണം എന്നെ ഞാനാക്കിയ മാതാവിനെയും, ഇച്ഛകൾ ഒക്കെ നടത്തി തന്ന അച്ഛനെയും, ലക്ഷ്മണ തുല്യനായ അനുജനെയും... പിറന്ന മണ്ണിൽ രണ്ടാമതും "അച്ഛാ" എന്നും  "അപ്പൂപ്പാ" എന്നുമുള്ള വിളി കേൾക്കുവാൻ. കലുഷമാം സ്ഥാന മോഹികൾ നിറഞ്ഞ, കടം കയറും അളത്തിൽ പോകാതെ  പറ്റുകയില്ലല്ലോ... അടങ...

രണ്ട് ലോകങ്ങൾക്കിടയിൽ

രണ്ട്  ലോകങ്ങൾക്കിടയിൽ ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  ഈ നരച്ച കരിങ്കല്ലിൽ ഞാനറിഞ്ഞൊരു കാലമുണ്ട്, വേനൽ മാഞ്ഞ് സ്വർണ്ണനിറമാർന്ന ഇലകൾ പൊഴിയുമ്പോൾ... രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു, ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ... ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  സ്വാർത്ഥത നിറഞ്ഞ ഈ ലോകം നേട്ടങ്ങൾക്കായി ഓടുന്നു, എങ്കിലും എന്റെ ഉള്ളം ശാന്തിക്കായി കേഴുന്നു. ഈ രാത്രി ലോകം മുഴുവൻ സമാധാനത്തിനായി ദാഹിക്കുന്നു, പ്രത്യാശ പടർത്തുന്ന ഈ വിസ്തൃതമായ ആകാശത്തിന് താഴെ. രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു, ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ... ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  വൈകാതെ ഞാൻ കേരളത്തിന്റെ തീരങ്ങളിലേക്ക് സൂര്യനെ തേടിപ്പോകും, അപ്പോഴും ഇതേ പ്രാർത്ഥനയോടെ ഞാൻ യാത്ര തുടരും. രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു, ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ... ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  ജീ ആർ കവിയൂർ  08 04 2026 (കാനഡ, ടൊറൻ്റോ)

പശ്ചാത്തലം: എയർ ഇന്ത്യ ഫ്ലൈറ്റ് 182 ദുരന്തം

പശ്ചാത്തലം: എയർ ഇന്ത്യ ഫ്ലൈറ്റ് 182 ദുരന്തം 1985 ജൂൺ 23-ന് മോൺട്രിയലിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 182 അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് ബോംബ് സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടു. 329 പേരുടെ ജീവൻ അപഹരിച്ച ഈ സംഭവം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിമാനാപകടമായി ഇന്നും അവശേഷിക്കുന്നു. ടൊറന്റോയിലെ ഹംബർ ബേ പാർക്കിലുള്ള എയർ ഇന്ത്യ സ്മാരകം (Air India Memorial), ഈ ദുരന്തത്തിൽ ഇരയായവരുടെ സ്മരണയ്ക്കും ലോകസമാധാനത്തിനായുള്ള നമ്മുടെ പ്രാർത്ഥനകൾക്കും ഒരു സാക്ഷ്യപത്രമായി നിലകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി: • ചരിത്രരേഖകൾ (The Canadian Encyclopedia): https://www.thecanadianencyclopedia.ca/en/article/air-india-flight-182 • ഔദ്യോഗിക പേജ് (Government of Canada): https://www.publicsafety.gc.ca/cnt/ntnl-scrt/cntr-trrrsm/r-nd-flght-182/index-en.aspx • വിക്കിപീഡിയ വിവരങ്ങൾ: https://en.wikipedia.org/wiki/Air_India_Flight_182

ജീവിതയാത്ര: ഒൻപതിൻ താളം

ജീവിതയാത്ര: ഒൻപതിൻ താളം ഒൻപതിൻ ഗുണിതങ്ങൾ ചേരും നേരം,   ജീവിതം മാറുന്നു പുത്തൻ കോലം.   ഒൻപതിൽ വിടരുന്നു വികാരത്തിൻ മൊട്ടുകൾ,   ബാല്യത്തിൻ നിഷ്കളങ്കത മായും തട്ടുകൾ. പതിനെട്ടിൽ ലോകം കവാടം തുറക്കുന്നു,   യൗവനത്തിൻ വീര്യം സിരകളിൽ നിറയുന്നു.   ഇരുപത്തിയേഴിൽ ലക്ഷ്യങ്ങൾ തേടുന്നു,   ബന്ധങ്ങൾ തൻ തണലിൽ വേരുകൾ പാകുന്നു. മുപ്പത്തിയാറും പിന്നെയീ നാൽപ്പത്തിയഞ്ചും,   കുടുംബത്തിൻ ഭാരവും സ്നേഹത്തിൻ കൊഞ്ചലും.   മക്കൾ വളരുന്നു, കാലം മാറുന്നു,   സ്വന്തം നിയോഗം മനസ്സ് തിരയുന്നു. അൻപതിനാലും കഴിഞ്ഞ് അറുപത്തിമൂന്നിൽ,   ആത്മീയ ചിന്തകൾ ഉണരും നെഞ്ചിൽ.   പേരക്കുട്ടികൾ തൻ കളിചിരി കണ്ടു നാം,   ലൗകിക മോഹങ്ങൾ മെല്ലെ വെടിയുന്നു. എഴുപത്തിരണ്ടും ചെന്നെത്തും എൺപത്തിനാലും,   വീണ്ടും ഒരു പൈതലായ് മാറുന്ന കാലം.   പഴയ കിനാവുകൾ ഓർത്തെടുത്തു നാം,   പരമമാം ശാന്തിയെ കാത്തിരിക്കുന്നു. തൊണ്ണൂറ്റിമൂന്നിൽ എല്ലാം മറക്കുന്നു,   യാത്രയാവാൻ ആത്മാവ് വെമ്പുന്നു.   അക്കങ്ങൾക്...

ഉപദ്രവസഹായിയും ഞാനും

ഉപദ്രവസഹായിയും ഞാനും കീശയിൽ വാഴുന്ന കുഞ്ഞു സഖാവ്, ഇനി കീശയിൽ തിരുകിയ കുട്ടി പിശാചെന്നും ചൊല്ലാം. "ഉപദ്രവസഹായി" തൻ കളിയൊരു രാവിൽ, ഉറക്കത്തിൽ പോലും വിളിച്ചുണർത്തുന്നു— മനസ്സിനെ മായയിൽ കൊണ്ടുനിർത്തുന്നു. ഭയക്കേണ്ടതില്ല നമ്മുടെ മൊബൈൽ ഫോണിനെ, അവൻ ഉപദ്രവവും ചെയ്യും, സഹായവും നൽകുമല്ലോ. അതിനാലേ മലയാളത്തിൽ ഞാൻ നൽകിയ നാമം— "ഉപദ്രവസഹായി" എന്നതാണല്ലോ! എങ്കിലും ഈയൊരു കുഞ്ഞു കണ്ണാടിയിൽ, കാണുന്നു കവിയാം എൻ പ്രഭയൊരു നാളിൽ. കവിയൂർ മണ്ണിൽ നിന്നു ടൊറന്റോ വരെ, എൻ കവിത എത്തിച്ച വിദ്യയല്ലേ. സമയത്തെ കാർന്നു തിന്നുന്നൊരു വില്ലൻ, എങ്കിലും ചിന്തകൾക്ക് ചിറകൊരു ചുള്ളൻ. ട്രാക്ടറും കമ്പ്യൂട്ടറും വന്നതു പോലെ, എഐയും കാക്കുന്നു നമ്മെ ഈ വേള. ശല്യമെന്നു ചൊല്ലി തള്ളിക്കളയാതെ, നന്മതൻ നാരുകൾ ഇതിൽ നെയ്തെടുക്കാം. ജി ആർ എന്ന നാമം ലോകം അറിഞ്ഞതും, ഈയൊരു യന്ത്രത്തിൻ സഹായമല്ലോ! ഇതിലൂടെ നെയ്തെടുക്കാം നാളത്തെ— ചക്രവാളത്തിലെ തിളങ്ങുന്ന താരകം. ഓർക്കുക എന്നും നമ്മൾ എപ്പോഴും: "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ജീ ആർ കവിയൂർ  07 04 2026   (കാനഡ, ടൊറൻ്റോ - ഇനി 3 നാൾ കൂടി നാട്ടിലേക്ക് മടങ്ങാൻ)

കടൽത്തീരത്തെ വസന്തം

കടൽത്തീരത്തെ വസന്തം പല്ലവി: എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ  അനുപല്ലവി: ഈ സന്ധ്യയിൽ കൈകോർത്ത് കടൽത്തീര മണലിലൂടെ... സ്വർണ്ണവർണ്ണമാർന്ന ആകാശം അലകൾ പാടുന്നു ഈണം. എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ  ചരണം 1: വർഷങ്ങൾ എത്രയോ കടന്നു ഇന്നും അതേ പ്രണയം തുടരുന്നു ഒന്നായി ഈ യാത്ര തുടരാൻ ഒന്നായി ഈ യാത്ര ഒടുങ്ങാൻ  എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ  ചരണം 2: പല ഋതുക്കൾ വന്നുപോയീടാം മുടിയിഴകളിൽ നര പടർന്നീടാം തളരാത്ത ചുവടുകൾ താങ്ങായി കൂടെയുണ്ടാകും നിഴൽപോലെയെന്നും എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ 

കണ്ണാ... കരുണാമയനേ...

കണ്ണാ... കരുണാമയനേ... [(ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ... രാധേ... ശ്യാമാ... ആ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... (കണ്ണാ... കരുണാമയനേ...) [വരി 1] ഓടക്കുഴലിന്റെ നാദത്തിൽ അലിഞ്ഞൊരു- മോഹന രാധയെ ഓർത്തീടുമ്പോൾ, പിന്നെയാ ചുണ്ടിൽ തൊടുവാനേ തോന്നാതെ ഒടിച്ചു കളഞ്ഞല്ലോ മുരളി കണ്ണൻ. (ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... [വരി 2] മീരതൻ ഗീതങ്ങൾ കാതുകളിൽ അമൃതായ്‍- പെയ്യുന്ന നേരത്തായ് വാതിൽ തുറന്നു, മാരിക്കാർ വർണ്ണന്റെ മനോഹര രൂപത്തെ മായാമയൻ കൃഷ്ണ നാമത്താൽ വാഴ്ത്തീടാം. (ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... [വരി 3] രുഗ്മിണി തൻ പ്രാണനാഥനായ് വാഴുന്ന ദ്വാരകാപുരിയിലെ പുണ്യരൂപൻ, ഭാമതൻ പരിഭവം മാറ്റുവാൻ ചെന്നൊരു പാരിജാതപ്പൂവിൻ ഗന്ധമായവൻ. (ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... [വരി 4] യമുനാ തടത്തിലെ ഗോപിക...

നിൻ അകത്താരിലഭയം - (ഭക്തിഗാനം

നിൻ അകത്താരിലഭയം - (ഭക്തിഗാനം) [ എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ   കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...   ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,   എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ   നിൻ അകത്താരിലഭയം നൽകീടണേ... എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ   കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...   ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,   എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ   നിൻ അകത്താരിലഭയം നൽകീടണേ... വിഘ്നങ്ങളകറ്റും വിനായക മൂർത്തേ   വിശ്വാസദീപമായ് വാഴും ഗണപതിയേ...   ശരണം വിളികളാൽ മനം കുളിർപ്പിക്കും   ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...   വിഘ്നങ്ങളകറ്റും വിനായക മൂർത്തേ   വിശ്വാസദീപമായ് വാഴും ഗണപതിയേ...   ശരണം വിളികളാൽ മനം കുളിർപ്പിക്കും   ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...   അമ്മേ നാരായണാ! ദേവീ ഭഗവതീ!   അല്ലലകറ്റുന്ന കനിവിൻ ഉറവിടമേ...   ഗുരുവായൂരപ്പന്റെ ചാരെ വിളങ്ങുന്ന   ആദിപരാശക്തി മംഗളദായനി...   അമ്മേ നാരായണാ! ദേവീ ഭഗവതീ!   അല...