Posts

Showing posts from 2026

സാമർത്ഥ്യമുള്ള എൻ ഭാഷ.

Image
സാമർത്ഥ്യമുള്ള എൻ ഭാഷ. കേട്ടു കേട്ടു വന്നു പിറന്നൊരു ഭാഷ, മലയാളത്തിൻ പേരുപറഞ്ഞാൽ അഭിമാനിക്കാം ആകാശത്തോളം. തലമുറകൾ കൈമാറി വന്നൊരു വജ്രംപോൽ, അക്ഷരപ്പെരുമയുള്ള എൻ മാതൃഭാഷ. അന്നുമുതൽ ഇന്നുവരെ ഒഴുകിയെത്തിയൊരു പുഴ, മഹിമ ലോകമറിയട്ടെ എല്ലാക്കാലവും. കാട്ടുതീപോലെ പടർന്നൊരു സാഹിത്യം, കവികളുടെ തൂലികയിൽ വിരിഞ്ഞ മാന്ത്രികത. എഴുത്തച്ഛൻറെ കിളിപ്പാട്ട് പാടിയ രാമായണം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ മാധുര്യം, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നർമ്മവും ചിന്തയും പകർന്ന നാടൻ തനിമ. വള്ളത്തോളിൻ ദേശീയത തുളുമ്പുന്ന വരികൾ, ഉള്ളൂർക്കും കുമാരനാശാനും പ്രണാമം, ആധുനികതയുടെ വഴികളിൽ സഞ്ചരിച്ചൊരു യാത്ര, നമ്മുടെ പ്രിയപ്പെട്ട ഭാഷയുടെ പെരുമ. അലകടലോളം പരന്നൊഴുകും വാങ്മയം, കാവ്യഭംഗി തുളുമ്പും സുന്ദര പദാവലി. ഇമ്പമേറും ചൊല്ലുകൾ കോർത്തിണക്കിയ സ്രോതസ്സ്, മനസ്സിൻ്റെ താളങ്ങളിൽ പെയ്യും മഴ. നാടിൻ്റെ തുടിപ്പുകൾ ഹൃദയത്തിലേറ്റിയ ഗാനം, കാലം മാറിയാലും മായാത്ത സരസ്വതി. തലമുറകൾക്കായി പകർന്നുനൽകിയ നിധി, അക്ഷയപാത്രമായ് തിളങ്ങും സുകൃതം. സ്നേഹത്തിൻ്റെ മധുനുകരും സ്നേഹാമൃത്, സൗഹൃദത്തിൻ്റെ കൈപിടിക്കും കരുണ. ഓരോ വരിയും തുളുമ്പും സാംസ്ക...

രാമരാമാ എന്ന് ജപിച്ചിടാം

Image
രാമരാമാ എന്ന് ജപിച്ചിടാം വീണ പക്ഷിയുടെ ഇണക്കരച്ചിലിൽ  കേട്ടതല്ലൊന്നുമേ  രാഗമെന്നു മാത്രം  മോഹമെന്ന അഹന്ത  എല്ലാം മറക്കുന്നു  ലോകധർമ്മഭാവന  മായയുടെ മേൽ പഴി  മാറാനാവുകയില്ല  മറ്റാരുമേ ഈ വിശ്വസത്യമറിയാതെ അല്ലോ  ഇഹത്തിലും പരത്തിലും എങ്ങും  ഏഷണിയും ഭീഷണിയും നിറയുന്നു  ഭീതിയില്ലാതെ അലയുന്നു  മരാമരാ ജപിച്ചു ഇനി  രാമരാമാ എന്ന് ജപിച്ചിടാം ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

വിരഹസ്മരണകൾ

Image
വിരഹസ്മരണകൾ  എഴുതുവാൻ തുനിഞ്ഞൊരെൻ നഷ്ടപ്രണയമേ നിന്നെയോർത്ത് വിലപിക്കുകിൽ എന്തേ രസവർണ്ണമാർന്ന വിരഹകാവ്യമാകുമോ അറിയില്ല തളിരിടും പൂക്കാലത്തണിഞ്ഞൊരാ നിമിഷങ്ങൾ, തെളിയുന്നു മനസ്സിലിന്നും മായാതെ. കരിമിഴിയിണകളിലൂറിയൊരാ  മധുര നോവവിൻ സ്പന്ദനം കവിതകൾ പെയ്തിറങ്ങുന്നു വീണ്ടും. ഇളംതെന്നലായ് നമ്മളരികിലണഞ്ഞപ്പോൾ ഉദിച്ചൊരാ മോഹങ്ങൾ ഓർമ്മയായ്, അമൃതുപോലുരുകിയ ആ സന്ധ്യകളിൽ അനുരാഗമന്ത്രങ്ങൾ പൊഴിയവേ. ആഴക്കമൂഴക്കമൂഴിക്കു വലംവച്ച് ആത്മാന്വേഷണം നടത്തിയേറെ  ആവതില്ല കഴിഞ്ഞു കൊഴിഞ്ഞുപോയ ആവനാഴിയിലെ അസ്ത്രമില്ലാതായി  പതിതയൗവന പടികടന്നങ്ങ് പരിതപിക്കുന്നു വൃഥാ ഇങ്ങനെ നരവന്നു ജരവന്നു ജഡിലമായി  ഹരിനാമം ജപിക്കാതെ ജല്പനങ്ങളായി ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

കണ്ണാ നിൻ തിരുനടയിൽ

Image
കണ്ണാ നിൻ തിരുനടയിൽ  മഞ്ചാടിക്കുരു തേടി ഞാനലഞ്ഞു കണ്ണാ, നിൻ മുന്നിൽ സമർപ്പിക്കാൻ കാത്തുനിന്നു. നിനക്കായ് കരുതിവെച്ച വെണ്ണയെല്ലാം, കള്ളപ്പൂച്ച വന്നു കട്ടുകൊണ്ടുപോയി. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ പാടുവാൻ കരുതിയ പാട്ടുപോലും, നിൻ മുൻപിൽ നിന്നപ്പോൾ മറന്നുപോയി. എന്നാലും ചിരിക്കുന്നു കള്ളക്കണ്ണാ, കുറുമ്പെല്ലാം കണ്ടു ഞാൻ കൊതിച്ചുനിൽപ്പൂ. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ മയിൽപ്പീലി ചൂടിയ മായക്കാരാ, മന്ദഹാസം കൊണ്ടെന്നെ മാടിവിളിക്കൂ. കുഞ്ഞുപാദങ്ങളാൽ ഓടിവന്ന്, നെഞ്ചിലെ താപമെല്ലാം മാറ്റിടേണം. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ ഉണ്ണിക്കണ്ണാ നിന്റെ കാൽത്തളിരിൽ, ഭക്തിയാൽ കണ്ണീരോടെ തൊഴുതിടുന്നു. ആപത്തിൽ എന്നെ കാത്തിടേണം, ആശ്രയമേകാൻ അരികിൽ വേണം. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ മുരളീഗാനത്തിൻ മാധുര്യത്താൽ, ഉള്ളിലെ ദുഃഖങ്ങൾ മായ്‌ച്ചിടേണം. ജന്മങ്ങൾ തോറും നിൻ നാമമെന്നും, നാവിന്മേൽ നിറയുവാൻ കനിയേണമേ. ഗുരുവായൂരപ്പനേ കൃഷ്ണാ ഭഗവാനേ അടിയന്റെ പ്രണാമം സ്വീകരിക്കൂ കണ്ണാ തുളസി...

നനഞ്ഞ നേരിയ ഓർമകൾ

Image
നനഞ്ഞ നേരിയ ഓർമകൾ നനഞ്ഞ നേരിയ ഓർമകൾ നിനച്ചിരിക്കാതെ കണ്ടു നരച്ച പുസ്തകത്തിലായി നെഞ്ചിൽ ഉണർത്തി ചിന്തകൾ നോവിന്റെ നിറം പകരും ഗാനമായി നേരിയ ചുണ്ടുകളിൽ ഉതിർന്നപ്പോൾ നിശ്ശബ്ദ രാവിന്റെ നീലിമയിൽ നിലാവായ് നീ വീണ്ടും തെളിഞ്ഞു നാളുകൾ മായ്ച്ചുവെച്ച സ്വപ്നങ്ങൾ നിറമാർന്ന മിഴികളിൽ പൂത്തു നനുത്തൊരു പുഞ്ചിരി ചുണ്ടിലുണർന്നു നിറവോടെ ഹൃദയം പാടിത്തുടിച്ചു നീലാംബരച്ചോലയിൽ വീണൊരു നക്ഷത്രത്തുള്ളിയായ് ചിരിച്ചു നടന്നുപോയ പാതകളിലെങ്ങും നറുമണം കാറ്റിലലിഞ്ഞു നിറവാർന്ന പുലരിയുടെ വാതിൽ നാദമായി മെല്ലെ തുറന്നു നിറഞ്ഞൊരു കാത്തിരിപ്പിൻ തീരം നാവിൽ മധുരമായ് പെയ്തു ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

ജീവിക്കാം നമുക്ക്.

ജീവിക്കാം നമുക്ക്. ഉപേക്ഷിക്കാനാകാത്തതും പിടിച്ചുനിർത്താനാകാത്തതുമാണ് ജീവൻ, വേണമെന്നു കരുതിയാലും കിട്ടാത്തതുമുണ്ട്, കാലം കവർന്നെടുക്കും ചില നിമിഷങ്ങൾ. കൈവിട്ടുപോകും ചില ബന്ധങ്ങൾ, തിരികെ വരാത്തതാകും ചില ഓർമ്മകൾ, കിട്ടിയതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. നാളെയെന്തെന്നറിയില്ല നമുക്ക്, ഇന്നിനെ സ്നേഹത്തോടെ ചേർത്തുപിടിക്കാം, ലഭിച്ചതെല്ലാം അനുഗ്രഹമെന്നറിഞ്ഞ് നന്മയോടെ ജീവിക്കാം നമുക്ക്. ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

ജീവിക്കാം നമുക്ക്.

ജീവിക്കാം നമുക്ക്. ഉപേക്ഷിക്കാനാകാത്തതും പിടിച്ചുനിർത്താനാകാത്തതുമാണ് ജീവൻ, വേണമെന്നു കരുതിയാലും കിട്ടാത്തതുമുണ്ട്, കാലം കവർന്നെടുക്കും ചില നിമിഷങ്ങൾ. കൈവിട്ടുപോകും ചില ബന്ധങ്ങൾ, തിരികെ വരാത്തതാകും ചില ഓർമ്മകൾ, കിട്ടിയതിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. നാളെയെന്തെന്നറിയില്ല നമുക്ക്, ഇന്നിനെ സ്നേഹത്തോടെ ചേർത്തുപിടിക്കാം, ലഭിച്ചതെല്ലാം അനുഗ്രഹമെന്നറിഞ്ഞ് നന്മയോടെ ജീവിക്കാം നമുക്ക്. ജീ ആർ കവിയൂർ  14 08 2026 (തിരുവല്ല, കവിയൂർ)

പൊന്നുഗുരുവായൂരപ്പാ

Image
പൊന്നുഗുരുവായൂരപ്പാ മഞ്ഞയണിഞ്ഞ പൊൻപുലരിയിലൊന്ന് മുങ്ങി ഈറനണിഞ്ഞ വസ്ത്രത്തോടെ, ഗുരുവായൂരപ്പന്റെ തിരുനടയിൽ, കൈകൂപ്പി തൊഴുതു നിൽക്കുമ്പോൾ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ പൊന്നുരുവായൂരപ്പന്റെ തിരുനടയിൽ, ശ്രീലകത്തെ ആ വിളക്കിന്റെ പ്രഭയിൽ, നിർമാല്യവും വാകച്ചാർത്തും കണ്ടു, ആയിരം നാമം ഉരുവിട്ടു ഭക്തർ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ തുളസിമാലയുടെയും ചന്ദനത്തിന്റെയും, സുഗന്ധം തഴുകി തൊഴാൻ നിൽക്കുന്നവരൊക്കെ, ഒരേ സ്വരത്തിൽ വിളിക്കുന്നു കണ്ണാ, ഗുരുവായൂരപ്പാ എന്ന് ഭക്തിയോടെ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ പൊന്നുനടയിലെത്തുമ്പോഴേക്കും കാരുണ്യക്കടലായ ഗുരുവായൂരപ്പന്റെ, ഒരു പുഞ്ചിരിയോടുകൂടിയ മുഖം കാണാൻ, മനസ്സ് വല്ലാതെ കൊതിക്കുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹനിക്കു തൃഷ്ണ എല്ലാം ഭഗവാനേ ഇതാണ് ജീവിതത്തിലെ വലിയ നേട്ടം, സമ്പാദ്യമൊക്കെ തീർന്നാലും, ഈ പുഞ്ചിരിയുണ്ടല്ലോ നമ്മുടെ കൂടെ, അത് ജന്മജന്മാന്തരങ്ങൾ നിലനിൽക്കുന്ന സൗഭാഗ്യം. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഹനിക്കുന്ന തൃഷ്ണ എല്ലാം ഭഗവാനേ പൊന്നുഗുരുവായൂരപ്പാ അടിയങ്ങൾ വന്നു, നിന്റെ തിരുന...

ഈ ജന്മയാത്ര ആത്മാവിനെ തേടി

Image
ഈ ജന്മയാത്ര ആത്മാവിനെ തേടി ഇന്നലകളുടെ പുറത്തേറി  ഇന്നിൻറെ അനുഭവത്തെ ഏറെ  ഇഴചേർത്തു നോക്കുവീലായി ഇണങ്ങുന്നില്ല പഴമനസ്സുകൾക്ക്  ഇത്രത്തോളം ചിന്തിക്കേണ്ടയെന്ന്  ഇഷ്ടമില്ലാതെ മനം തേങ്ങുന്നു  ഇമയടച്ചു തുറക്കവേ അതാത്  ഇല്ലാതെ യാകുന്ന പോലെയല്ലോ  ഈണം തേടി ഈരടികൾ നെയ്യുമ്പോൾ ഇംഗിതങ്ങൾക്ക് വിപരീതമായി  ഇതളറ്റ ഇലയറ്റ മനസ്സിൻറെ ചില്ലയിൽ  ഇരുന്നാരോ ഉറക്കെ പാടും പോലെ  ഇനിയെന്തെന്ന് അറിയാതെ  ഇഹലോക പരലോകത്തേ നോക്കി ഇരു കൈയും ചേർത്ത് വെച്ച്  ഇരുളടങ്ങാതേഇരിക്കുമോ ഈ ജന്മയാത്രക്കിടയിൽ ഈശ്വരനെന്നോണം കാരുണ്യം. ഇരുട്ടിൽ വെളിച്ചത്തിലായി  ഇറാനാം മിഴി തേടുന്നാത്മാവിനേ ജീ ആർ കവിയൂർ  13 08 2026 (തിരുവല്ല, കവിയൂർ)

ആത്മകണികയുടെ സത്യം

Image
ആത്മകണികയുടെ സത്യം മിടിക്കുന്ന നാദമൊന്ന് കേൾക്കുന്നേരമറിയുന്നു ഈ താള പ്രപഞ്ചമോക്കെ മാറ്റൊലിക്കൊള്ളുന്നു സർവ്വതും ശ്വാസനിശ്വാസത്തിൻ അതിരുകൾ തേടുമ്പോൾ കാണാതറിയുന്നു കാറ്റായ് അലയുന്നു ഭൂതലമാകെ ജഡരഗ്നി തിളയ്ക്കുന്ന ചൂടിനാലറിയുന്നു ജനമൃതികളുടെ ഭാവങ്ങളൊക്കെ രവിയുടെ വരവിനാലെ രവമില്ലെങ്കിലും തൊട്ടറിയുന്നു രാവിൻ കുളിരെല്ലാം മറയാതെ രക്തകണികയിൽ അനുഭവിക്കുന്നു രജ്ജു കണികയിലും ഉറയുന്നു സത്യത്തിൻ പൊരുളൊക്കെ ജീ ആർ കവിയൂർ  13 08 2026 (തിരുവല്ല, കവിയൂർ)

ഓണം വന്നേ, തിരുവോണം വന്നേ - ( ഓണപ്പാട്ട്)

Image
ഓണം വന്നേ, തിരുവോണം വന്നേ - ( ഓണപ്പാട്ട്) വെള്ളി കസവു ചുറ്റി ഭസ്മ കുറി തൊട്ട് വന്നു വല്ലോ തുമ്പ പൂ ചിരിയുമായി ചിങ്ങ നിലാവ് ചിറകു വിരിച്ച് എത്തി  പുത്തൻ ഉടുപ്പിട്ട കുട്ടികളും പൂമാനത്ത് താരകങ്ങൾ ചിമ്മി ഓണം വന്നേ ഓണം വന്നേ തിരുവോണം വന്നേ ഓണം വന്നേ ഓണം വന്നേ തിരുവോണം വന്നേ ആറ്റിലെ ഓളങ്ങളിൽ ആവേശത്തിൻ വള്ളം കളിയും ആരവമായ് ചുവടു വെക്കും പുലി കളികളും ജാതി മത ഭേദമന്യേ പാവപ്പെട്ടോരും പണക്കാരും ഒരുപോലെ ഒത്തു കൂടും ഓണക്കാലം ഓണം വന്നേ ഓണം വന്നേ തിരുവോണം വന്നേ അത്തപത്ത് ഓണമുണ്ണാൻ മാവേലിയും  നാട്ടിലേക്ക് ബന്ധു മിത്രാതികളും എത്തി എങ്ങും സന്തോഷം അലതല്ലി നിന്നീടവേ ഓണനാളുകൾ സന്തോഷമായി വന്നു ഓണം വന്നേ ഓണം വന്നേ തിരുവോണം വന്നേ ഓണം വന്നേ ഓണം വന്നേ തിരുവോണം വന്നേ ജീ ആർ കവിയൂർ  13 08 2026 (തിരുവല്ല, കവിയൂർ)

മുൻജന്മത്തിൻ കർമ്മമിന്ന് അനുഭവം

Image
മുൻജന്മത്തിൻ കർമ്മമിന്ന് അനുഭവം മുൻജന്മത്തിൻ പാപപുണ്യക്കണക്കുകൾ നമ്മെ പിന്തുടർന്നുപോം, അതറിഞ്ഞു നാം ദിനവും നല്ല വഴിയേ നടക്കേണം. കഴിഞ്ഞ കാലത്തിൻ ചെയ്തികൾ ഇന്നത്തെ നമ്മെ മാറ്റുന്നു, നാം ചെയ്യുന്ന ഓരോ കർമ്മവും നാളെയെ മുന്നിൽ കാണിക്കുന്നു. പകയും ദേഷ്യവും വെടിഞ്ഞുപോൽ, സ്നേഹം മാത്രം പകർന്നുപോൽ, ഇന്നത്തെ നല്ല വിത്തുകൾ നാളെയുടെ പൂക്കാലമാം. അറിഞ്ഞു ചെയ്യുക കർമ്മങ്ങൾ, ജീവിതം ധന്യമാക്കുവാൻ, നന്മ നിറഞ്ഞ മനസ്സോടെ മുന്നോട്ടു നമ്മൾ നീങ്ങണം. ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

പുഞ്ചിരി മലർ

Image
പുഞ്ചിരി മലർ കരുതലൊക്കെയുണ്ട് കരുതുന്നു നിനക്കായ്, കണ്ണടയ്ക്കുകിലോ കാണുന്നു നിൻ രൂപമത്രയും. ഹൃദയാനന വീഥീലായ്, ഹൃദ്യമായൊരു പുഞ്ചിരി മലർ. ഹഠാതേ ആകർഷിച്ചത്, ഹിമം പൊഴിയും അനുഭൂതി. മിഴികളിൽ മൗനമായ് മനസ്സിൽ മായാതെ നീ, മറയാതെ മിന്നുന്നൊരു മധുരമാം ഓർമ്മയായി. നിലാവിന്റെ നീർച്ചാലായ് നിനവുകളിൽ നീ വരും, നിശ്വാസമായ് നിറയുന്നു നിന്നോടുള്ള സ്നേഹം. പാതയിൽ പൂവായ് നീ പകരുന്നു പുഞ്ചിരി, പാടാത്തൊരു പാട്ടായി പടരുന്നു പ്രണയം. ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ

Image
മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ രാഗം: ഹംസധ്വനി (പല്ലവി) മനസ്സിൽ ശാന്തി നൽകുക കൃഷ്ണാ കമല നേത്രാ കരുണ സാഗരാ നിൻ നാമം എന്നും ഹൃദയത്തിൽ നാവിൽ ഉണരും മധുരമാമൃതം ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ! (അനുപല്ലവി) വൃന്ദാവന ശ്രീ രാസ വിലോലാ ഗോപികാ രഞ്ജനാ പാപ നാശനാ എന്റെ ആത്മാവിൽ നിന്നോട് ചേർന്നു അനുഗ്രഹിക്ക ഹേ ദേവ ദേവാ (ചരണം 1) കാനന വാസാ കാളിന്ദി തടതാ കമനീയാ രൂപം കാണുവാൻ കൊതിച്ചു കണ്ണുനീർ തുള്ളികൾ പാദത്തിൽ വീഴ്ത്തി കാലങ്ങളായി ഞാൻ കാത്തിരിക്കുന്നു (ചരണം 2) ഓടക്കുഴലിൻ നാദം കേൾക്കാനായ് ഓടി വരുന്നു ഞാൻ നിൻ സവിധത്തിൽ അജ്ഞാനമകറ്റും ജ്ഞാന പ്രകാശമേ അഭയം നൽകൂ എൻ പ്രിയ നാഥാ (ചരണം 3) ദൂരത്തുനിന്നും വിളി കേൾക്കുമോ നീ ഭക്തന്റെ പ്രാർത്ഥന കേൾക്കുമോ നീ ശരണമെന്നോതുന്ന നാവു തളരാതെ സത്യത്തിൻ പാതയിൽ കൂടെ നടക്കൂ (ചരണം 4) ആനന്ദം നിറയുന്ന രാഗത്തിൽ പാടി അമ്പാടി കണ്ണനെ സ്തുതിക്കുന്നു ഞാൻ മോക്ഷം അരുളുക കൃഷ്ണാ നീ വന്നു മനസ്സിൻ മുകുളങ്ങൾ പൂവണിയിക്കൂ ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ! ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

എന്തു ചെയ്യും രാമാ ( കർണാടക സംഗീത ശൈലിയിൽ പ്രാർത്ഥന ഗാനം.)

Image
എന്തു ചെയ്യും രാമാ  ( കർണാടക സംഗീത ശൈലിയിൽ പ്രാർത്ഥന ഗാനം.) (പല്ലവി) എന്തു ചെയ്യും രാമാ - എന്തു ചെയ്യും രാമാ കരുണ ചെയ്യൂ രാമാ - കൃപ ചെയ്യൂ രാമാ ഈ മനമൊന്നു ശുദ്ധമാക്കാം - അഹങ്കാരം നീക്കി നിൻ പാദമല്ലാതെ - ആശ്രയമില്ല രാമാ (അനുപല്ലവി) ദുർവാക്കുകൾ മാറ്റി - സൽബുദ്ധി നൽകൂ ദുർനടപടി മാറ്റി - സന്മാർഗ്ഗമേകൂ ആത്മ ചിന്ത ഉണർത്തു - കൃപയേ ശരണം പ്രാപിക്കുന്നു - ശ്രീ രാമചന്ദ്രാ (ചരണം 1) ചപലമാം മനസ്സിൻ - ചലനങ്ങൾ മാറ്റൂ മായാ പ്രപഞ്ചത്തിൻ - മോഹം വെടിഞ്ഞു നിൻ രൂപം കണ്ടു - ലയിക്കുവാൻ വരം താ ശരണം പ്രാപിക്കുന്നു - ശ്രീ രാമചന്ദ്രാ (ചരണം 2) ക്ഷമയോടെ കാക്കണം - കാരുണ്യ സാഗരാ ദുഷ്ട ചിന്തകൾ അരുതേ - മംഗള രൂപ അജ്ഞാനം മാറ്റി - സുജ്ഞാനം നൽകു ശരണം പ്രാപിക്കുന്നു - രാഘവാ രാമാ (ചരണം 3) രാമായണ മാസത്തിൻ - പുണ്യമേകി വരം തരിക രാമാ - കനിവോടെ കാത്തു പാടുവാൻ ശക്തി നൽകുക രാമാ അഭയം നൽകൂ രാമാ - അരുളുക കൃപയേ (അവസാനം) ശരണം രാമാ - സുഖം തരു രാമാ സൗമ്യ രൂപനെ - വന്ദിക്കുന്നു ഞാൻ ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

യാഹി മാധവാ — യാഹി കേശവാ

യാഹി മാധവാ — യാഹി കേശവാ കണ്ടുവോ നീയെൻ കാർവർണനെ കാലിയെ മേയ്ക്കും ബാലകനെ കാളിന്ദി തീരത്തെ കരുമാടിയെ കുഴലൂതും കണ്ണന്റെ ബാലലീലകളെ യശോദ തൻ മാറിലെ യാമിനിക്കനവേ യമുനതൻ തീരത്തെ യൗവനമധുരമേ യാദവ ബാലന്റെ യൗവനകേളികളേ യാഹി മാധവാ, യാഹി കേശവാ ഗോപികമാരുടെ ഗോപ്യപ്രണയമേ ഗോകുലമാകെ നിറഞ്ഞൊരു ഗാനമേ ഗോപാലനേ നീ രാധയുടെ പ്രാണനേ യാഹി മാധവാ, യാഹി കേശവാ രാധയുടെ ഹൃദയത്തിൽ രാഗമായവനേ രാസലീലയിൽ രസമായവനേ മീരയുടെ ഭക്തിയിൽ മാധുര്യമായവനേ യാഹി മാധവാ, യാഹി കേശവാ ദ്വാരക തൻ നാഥനായി ധർമ്മം കാത്തവനേ ദുരിതമകറ്റി ധർമ്മപഥം കാട്ടിയവനേ ഗീതോപദേശത്തിൽ ജ്ഞാനം പകർന്നവനേ യാഹി മാധവാ, യാഹി കേശവാ പാർത്ഥന്റെ തേരാളിയായി പാത കാട്ടിയവനേ പരമസത്യത്തിൻ പൊരുൾ ചൊല്ലിയവനേ പുണ്യഭൂമിയിൽ ലീല തീർത്ത് സ്വർഗ്ഗാരോഹണമായവനേ യാഹി മാധവാ, യാഹി കേശവാ ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

ദിനങ്ങൾ വന്നുപോകും

Image
ദിനങ്ങൾ വന്നുപോകും പൂക്കളുടെ ദിനമായാലും, മുള്ളുകളുടെ ദിനമായാലും, ചെമ്പരത്തിപ്പൂവായാലും, കാട്ടുചെമ്പകം പൂത്താലും— ദിനങ്ങൾ വന്നുപോകും, ദിനങ്ങൾ വന്നുപോകും! എന്തിനീ ഭയം ദിനങ്ങളെച്ചൊല്ലി, എന്തിനീ വിങ്ങൽ നാളെയെച്ചൊല്ലി? വന്നതെല്ലാം കടന്നുപോകും, പോയതെല്ലാം പുതുതായ് വരും; കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കും, ദിനങ്ങൾ വന്നുപോകും! നേരം പ്രതികൂലമായാൽ, കലയുടെ മികവെന്തു ചെയ്താലും? മണ്ണുപോലും പൊന്നായ് മാറും, പൊന്നുപോലും മണ്ണായ് തീരും; സമയത്തിൻ കൈകളിൽ കിരീടങ്ങൾ വീഴും, ദിനങ്ങൾ വന്നുപോകും! രാജാക്കന്മാർ മാറിമറിയും, രാജ്ഞിമാരും മാറിമറിയും; ഇന്നലെ വാഴ്ത്തപ്പെട്ടവർ, നാളെ പെരുവഴിയിലായ് നിൽക്കും. രാജാ ഹരിശ്ചന്ദ്രനും ദാഹിച്ചൊരു നാൾ— കുടിനീരിനായ് കാത്തൊരു നാൾ! ദിനങ്ങൾ വന്നുപോകും! അതിനാൽ എന്തിനു ഭയക്കുന്നു ദിനങ്ങളെ? എന്തിനീ നൊമ്പരം നാളുകളെച്ചൊല്ലി? ഇരുളും വെളിച്ചവും മാറിമാറി, ജീവിതവീഥിയിൽ വന്നും പോയി— വരുന്നതെല്ലാം കടന്നുപോകും, പുതിയൊരു പുലരി വന്നണയും; ദിനങ്ങൾ വന്നുപോകും... ദിനങ്ങൾ വന്നുപോകും! ജീ ആർ കവിയൂർ  12 08 2026 ( തിരുവല്ല, കവിയൂർ)

ചിതാകാശ സന്ധ്യ ( ലളിത ഗാനം)

Image
ചിതാകാശ സന്ധ്യ  ( ലളിത ഗാനം) (പല്ലവി) ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.  ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.  (അനുപല്ലവി) അതുകേട്ട് രാവണഞ്ഞു,  ഭസ്മക്കുറി ചാർത്തി വാനത്ത് അമ്പിളി വന്നു ചിരിതൂകിയ നേരം.  ഓർമ്മകളിൽ നീ മാത്രമായി മനസ്സിൽ.  ചന്ദനസുഗന്ധവുമായ് തെന്നൽ ഈ വഴി വന്നു.  (പല്ലവി ആവർത്തനം) ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.  ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.  (ചരണം 1) നിദ്ര കൺപോളകളെ തഴുകിയണയുമ്പോൾ,  സ്വപ്നങ്ങളിൽ ഞാൻ നിൻ മുഖം കണ്ടിരുന്ന നേരം,  അരുണോദയത്തിൻ കിരണങ്ങൾ വന്നു മെല്ലെ ഉണർത്തി.  (ചരണം 2) പുതുദിനത്തിൻ പിറവി,  വരുംകാലത്തിൻ മാറ്റൊലിയായി ഉള്ളിൽ നിറയുമ്പോൾ,  വസന്തത്തിൻ ചാരുതയാലെ നിൻ വരവാണെന്ന് അറിഞ്ഞു.  (പല്ലവി ആവർത്തനം) ഭൂമിപ്പെണ്ണിൻ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി അകന്നു സന്ധ്യാംബരം.  ചില്ലകളിൽ ചേക്കേറിയ കിളികുലം ജപിച്ചു ഹരിനാമം.  (ചരണം 3) എന്നുമീ പ്രകൃതിതൻ സാക്ഷിയായ്,  ഒരുമിച്ചീ വഴികളിൽ നടക്കുവാൻ, നമ...

കണ്ണടച്ച് നാമം ജപിക്കുമ്പോൾ

Image
കണ്ണടച്ച് നാമം ജപിക്കുമ്പോൾ കണ്ണൊന്നു തുറന്നു നോക്കീടണം അക്കള്ള കണ്ണൻ കണ്മുന്നിൽ നിന്നീടുമോ എൻഗുരുവാരപ്പാ ഗുരുവായൂരപ്പാന്നു ചൊല്ലിതന്നെ  പ്രാർത്ഥന ചെയ്യുമ്പോൾ തിരിഞ്ഞുനോക്കണം പൊന്നോമനക്കണ്ണൻ നമ്മോടുകൂടെ നടന്നീടുമോ നമ്മൾക്കരികിലായ് താഴെപൂജക്കായി നടയടച്ചീടിലും മനസ്സുകൊണ്ട് ആ ശ്രീകോവിലിൽ പോകണം സോപാനത്തിലോ മണ്ഡപത്തിലോ എങ്ങും മഞ്ഞപ്പട്ടു വിരിച്ചെൻ ഗുരുവായൂരപ്പൻ ഇടയ്ക്കെപ്പോഴെങ്കിലും കണ്ണടച്ച് അകത്തേക്ക് നമ്മൾ നോക്കീടണം മേപ്പത്തൂർ പറഞ്ഞ ആ മനോഹരമായ ഗുരുവായൂരപ്പന്റെ പുഞ്ചിരി കാണണം അടിയങ്ങളെല്ലാം അവിടുന്നു അനുഗ്രഹിക്കണം എന്റെ ഗുരുവായൂരപ്പാ നിന്റെ കൃപയുണ്ടായാൽ ഈ ലോകത്തിൽ എന്താണ് നമുക്ക് സാധിക്കാത്തതുള്ളൂ കണ്ണാ എന്റെ ഗുരുവായൂരപ്പാ ഭക്തിയോടെ നിന്നെ ഞാൻ വിളിക്കുന്നു പാപങ്ങളെല്ലാം നീക്കി എന്നെയും കാത്തുരക്ഷിക്കണേ കരുണാമയാ ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

അദൃശ്യസാന്നിധ്യം

Image
അദൃശ്യസാന്നിധ്യം മറഞ്ഞുപോയ നാളുകൾ മനസ്സിൽ തെളിയും   മറയാത്ത മുഖങ്ങൾ മുന്നിൽ തെളിയും   പഴയൊരു സ്നേഹത്തിൻ ചൂടേറ്റിടുമ്പോൾ   നിറയുന്നു മിഴികൾ നിശ്ശബ്ദമായി   തറവാട്ടുമുറ്റത്ത് തുളസിക്കതിരായ്   പ്രാർത്ഥനയോടെ ഞാനിന്നു നിൽക്കും   പിതൃസന്നിധിയിൽ സമർപ്പിക്കും ഞാനീ   സ്നേഹത്തിൻ അർപ്പണം കൈകൂപ്പി മാത്രം   ആകാശവീഥിയിൽ ചിറകുകൾ വീശി   വിരുന്നെത്തുമെന്നൊരു വിശ്വാസമുണ്ട്   അന്നത്തിൻ കണികയിൽ ആത്മബന്ധത്തിൻ   അദൃശ്യസ്പർശം അറിഞ്ഞിടുന്നു ഞാൻ   കാലം കടന്നാലും ബന്ധങ്ങൾ മായില്ല   ജന്മാന്തരങ്ങളിൽ സ്നേഹം തുടരും   പൂർവ്വികരേ, നിങ്ങളുടെ അനുഗ്രഹമൊന്നാൽ   ഈ ജീവിതപാതയും പുണ്യമാകട്ടെ   ജീ ആർ കവിയൂർ  12 08 2026 (തിരുവല്ല, കവിയൂർ)

ബലിതർപ്പണം

Image
ബലിതർപ്പണം പുലരിത്തൂമഞ്ഞിൽ കുളിച്ചൊരു തീരത്ത് ദർഭപ്പുല്ലേന്തി നിൽക്കുന്നു മകൻ, എള്ളും ജലവും ചോറുരുളകളുമായ് പിതൃക്കളേ തേടി നനയുന്നു മനം. നിലവിളക്കേന്തിയ കാറ്റിന്റെ കൈകളിൽ നിശ്ശബ്ദമാകുന്നു മന്ത്രത്തിൻ നാദം, ബലിക്കാക്ക വന്നൊരു തുള്ളി കൊത്തുമ്പോൾ നിറയുന്നു കണ്ണിൽ പിതൃസ്നേഹമാദ്യം. വന്നില്ലയെങ്കിലും ബലിക്കാക്കയെങ്കിൽ വന്നെത്തും ഓർമ്മകൾ കാറ്റിൻ വഴിയിൽ, അച്ഛന്റെ നിഴലും അമ്മതൻ സ്നേഹവും തൊട്ടുണർത്തുന്നു നനവാർന്ന നെഞ്ചിൽ. കാലം കടന്നാലും മായാത്ത പിതൃഋണം, തലമുറതോറും പകരുന്നൊരു ധനം; നമുക്കൊരു വർഷം മുന്നൂറ്റിയറുപത്തഞ്ച്— പിതൃക്കൾക്കതോ വെറുമൊരു ദിനം! ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല , കവിയൂർ)

എൻ നെഞ്ചകത്തിലെ നോവുകൾ( ലളിത ഗാനം)

Image
എൻ നെഞ്ചകത്തിലെ നോവുകൾ ( ലളിത ഗാനം) എൻ നെഞ്ചകത്തിലെ നോവുകൾ എന്നെങ്കിലും നീയറിഞ്ഞുവോ എഴുതി തീരാത്ത കാവ്യം പോലെ ഏടുകളായി മാറുന്നു ഓർമ്മകൾ മറഞ്ഞുപോയൊരു മൗനമായ് മനസ്സിൽ നീയിന്നും നിറയുന്നു മിഴികളിലൂറിയ മഞ്ഞുതുള്ളി മാഞ്ഞുപോകാത്ത ഓർമ്മയാകുന്നു കാത്തിരുന്നൊരു കിനാവുപോൽ കാണാതെ നീയെൻ അരികിൽ കാറ്റിലലയും കിളിനാദം കാതിൽ നിറയുന്നു നിൻ സ്വരം പൂവായി വിരിഞ്ഞൊരു സ്നേഹം പാതിവഴിയിൽ പൊലിഞ്ഞുപോയ് പാടാത്ത പാട്ടിന്റെ ഈണംപോൽ പാഴായി മാറുന്നു മോഹങ്ങൾ ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ) എൻ നെഞ്ചകത്തിലെ നോവുകൾ ( ലളിത ഗാനം) എൻ നെഞ്ചകത്തിലെ നോവുകൾ എന്നെങ്കിലും നീയറിഞ്ഞുവോ എഴുതി തീരാത്ത കാവ്യം പോലെ ഏടുകളായി മാറുന്നു ഓർമ്മകൾ മറഞ്ഞുപോയൊരു മൗനമായ് മനസ്സിൽ നീയിന്നും നിറയുന്നു മിഴികളിലൂറിയ മഞ്ഞുതുള്ളി മാഞ്ഞുപോകാത്ത ഓർമ്മയാകുന്നു എൻ നെഞ്ചകത്തിലെ നോവുകൾ എന്നെങ്കിലും നീയറിഞ്ഞുവോ കാത്തിരുന്നൊരു കിനാവുപോൽ കാണാതെ നീയെൻ അരികിൽ കാറ്റിലലയും കിളിനാദം കാതിൽ നിറയുന്നു നിൻ സ്വരം എൻ നെഞ്ചകത്തിലെ നോവുകൾ എന്നെങ്കിലും നീയറിഞ്ഞുവോ പൂവായി വിരിഞ്ഞൊരു സ്നേഹം പാതിവഴിയിൽ പൊലിഞ്ഞുപോയ് പാടാത്ത പാട്ടിന്റെ ഈണംപോൽ പാഴായി മാ...

ഏകം സ്വരാഷ്ട്രം

Image
ഏകം സ്വരാഷ്ട്രം ഏകം സ്വരാഷ്ട്രം, ഏവം മഹത്തരം, ഏകുക ബലിദാനം, എൻ അമ്മ ഭാരതത്തിനായി! എഴുന്നേൽക്കൂ വീരരേ, എൻ മണ്ണിനായ് മുന്നേറൂ, ഏകതയുടെ കൊടിയേന്തി, എൻ ഭാരതം കാത്തിടൂ! എത്ര മലകൾ താണ്ടിയും, ഏക സ്വപ്നം അഖണ്ഡ സ്വരാജ്യം, എത്ര പറഞ്ഞാലും തീരില്ല, ഐക്യമിതു സ്വന്തം രാജ്യത്തിനായി! എല്ലാ ഹൃദയവും ഒന്നാകട്ടെ, ഏക സ്വരത്തിൽ ഗർജ്ജിക്കട്ടെ, എൻ നാടിൻ മഹത്വം ഉയരട്ടെ, ഐക്യ ഭാരതം ജയിക്കട്ടെ! ഏകം സ്വരാഷ്ട്രം, ഏവം മഹത്തരം, ഏകുക ബലിദാനം, എൻ അമ്മ ഭാരതത്തിനായി! ഏഴു കടലും കടന്നെത്തിയ, ഏക ഭാരത സ്വപ്നവുമായ്, എല്ലാ അതിരും കാത്തിടാം, എൻ മാതൃഭൂമിക്കായ്! ഏതു കാറ്റും വന്നാലും, ഏതു കൊടുങ്കാറ്റായാലും, എൻ പതാക ഉയർന്നിടട്ടെ, എൻ ഭാരതം ജയിച്ചിടട്ടെ! എഴുന്നേൽക്കൂ ഭാരതമേ, ഏകതയിൽ ശക്തിയേറേ, എൻ മണ്ണിൻ മഹിമ പാടാം, എൻ നാടിൻ നാമം വാഴ്ത്താം! ഏക മനസ്സായ്, ഏക ശബ്ദമായ്, ഏക ലക്ഷ്യമായ് മുന്നേറാം, എൻ അമ്മ ഭാരതത്തിനായ്, ജീവനും നൽകാൻ തയ്യാറാകാം! ഏകം സ്വരാഷ്ട്രം! ഏവം മഹത്തരം! ഏകുക ബലിദാനം! എൻ അമ്മ ഭാരതത്തിനായി! എഴുന്നേൽക്കൂ വീരരേ! എൻ മണ്ണിനായ് മുന്നേറൂ! ഏകതയുടെ കൊടിയേന്തി! എൻ ഭാരതം കാത്തിടൂ! ഐക്യ ഭാരതം! അഖണ്ഡ ഭാരതം! വന്ദേ മാതരം! ജയ്...

മറന്നുപോയ മണിനാദം

മറന്നുപോയ മണിനാദം പഴയ ക്ഷേത്രമുറ്റത്ത് ഒരു മണി നിശ്ശബ്ദമായി നിന്നു, കാലത്തിന്റെ വിരലടയാളങ്ങൾ അതിന്റെ മേൽ പടർന്നിരുന്നു. ഒരിക്കൽ അതിൻ നാദത്തിൽ പ്രഭാതങ്ങൾ ഉണർന്നിരുന്നു, വഴിയറിയാതെ വന്നവർ പോലും ആ ശബ്ദത്തിൽ ദിശ കണ്ടെത്തിയിരുന്നു. വർഷങ്ങൾ കടന്നുപോയിട്ടും ആരും അതിനെ ഓർത്തില്ല, എങ്കിലും കാറ്റിന്റെ വിരലുകൾ ഒരുനാൾ അതിനെ മെല്ലെ തൊട്ടു. പെട്ടെന്ന് ഉയർന്ന മണിനാദത്തിൽ ഉറങ്ങിക്കിടന്ന ഓർമ്മകൾ ഉണർന്നു, മറന്നുപോയതല്ലായിരുന്നു അത്— കാലം കാത്തുവച്ചൊരു വിളിയായിരുന്നു. ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

സ്വാതന്ത്ര്യത്തിന്റെ വിത്ത്

സ്വാതന്ത്ര്യത്തിന്റെ വിത്ത് മണ്ണിനടിയിൽ മറഞ്ഞിരുന്നൊരു ചെറിയ വിത്ത് സ്വപ്നം കണ്ടു, ചുറ്റുമുള്ള ഇരുട്ടിനേക്കാൾ അകത്തുള്ള വെളിച്ചം വിശ്വസിച്ചു. ബന്ധനങ്ങളുടെ കല്ലുകൾക്കിടയിലും വേരുകൾ വഴിതേടിയിറങ്ങി, മുകളിലേക്ക് തുറന്ന ആകാശം അതിന്റെ സ്വപ്നത്തിന് വിളിയായി. ഒരു തുള്ളി മഴ തൊട്ടപ്പോൾ ഉറങ്ങിക്കിടന്ന ജീവൻ ഉണർന്നു, തളിരിന്റെ ആദ്യ പച്ചയിൽ പ്രഭാതം സ്വാതന്ത്ര്യം എഴുതി. അപ്പോൾ മണ്ണ് പറഞ്ഞതുപോലെ— സ്വാതന്ത്ര്യം സമ്മാനമായി കിട്ടുന്നതല്ല, സ്വയം പൊട്ടിച്ചെഴുന്നേൽക്കുന്ന ഒരു വിത്തിന്റെ ധൈര്യമാണ്. ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

കുയിലിന്റെ ഇടവേള

കുയിലിന്റെ ഇടവേള കുയിലിന്റെ പാട്ടിനിടയിൽ ഒരു നിമിഷം മൗനം വീണു, കേൾക്കാത്തൊരു സംഗീതംപോലെ കാട് മുഴുവൻ കാത്തുനിന്നു. ഇലകൾ അനങ്ങാതെ നിന്നു, കാറ്റും പതിയെ വഴിമാറി, വരാനിരിക്കുന്ന സ്വരത്തിനായി പുലരി പോലും ചെവിയോർത്തു. പാടാതിരുന്ന ആ നിമിഷം പാട്ടിനേക്കാൾ മധുരമായിരുന്നു, മൗനത്തിന്റെ ആഴത്തിൽ ഒളിച്ച അടുത്ത സ്വരം പിറക്കുകയായിരുന്നു. അപ്പോഴാണ് മനസ്സിലായത്— സംഗീതത്തിന് സ്വരം മാത്രം പോരാ, ഹൃദയത്തെ തൊടാൻ ചിലപ്പോൾ ഒരു ഇടവേളയും വേണം. ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

വിരലുകൾക്കിടയിലെ സമയം

വിരലുകൾക്കിടയിലെ സമയം വിരലുകൾക്കിടയിലൂടെ വെള്ളംപോലെ സമയം ഒഴുകിപ്പോയി, പിടിച്ചുനിർത്താൻ നോക്കിയപ്പോൾ ഓർമ്മകൾ മാത്രം കൈയിൽ നിന്നു. ഒരു നിമിഷം പുഞ്ചിരിയായി, മറ്റൊന്ന് കണ്ണുനീരായി മാറി, കടന്നുപോയ കാലത്തിന്റെ ചുവടുകൾ മനസ്സിൽ പതിഞ്ഞുനിന്നു. തിരികെ വിളിക്കാനാവാത്തതെല്ലാം നിശ്ശബ്ദമായി അകലെയായി, വരാനിരിക്കുന്ന നിമിഷങ്ങൾ മാത്രം വാതിൽക്കൽ കാത്തുനിന്നു. അപ്പോഴാണ് അറിഞ്ഞത്— സമയം നമ്മെ വിട്ടുപോകുന്നതല്ല, ഓരോ നിമിഷവും നമ്മളിൽ ഒരു ജീവിതം തീർത്തുകൊണ്ടിരിക്കുകയാണ്. ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

കടലാസ് വഞ്ചി

കടലാസ് വഞ്ചി മഴവെള്ളച്ചാലിൽ മെല്ലെ കടലാസ് വഞ്ചി നീങ്ങിപ്പോയി, കരയിൽ നിന്നൊരു ബാലമനം ദൂരക്കാഴ്ചകൾ കണ്ടുനിന്നു. ചെറിയൊരു താളിൻ മടക്കത്തിൽ വലിയൊരു യാത്ര ഒളിച്ചിരുന്നു, തിരകളുടെ ഭാഷയറിയാതെ ഒഴുക്കിനെ വിശ്വസിച്ചുനീങ്ങി. കരകൾ പിന്നിലായപ്പോഴും തിരിച്ചുവരാൻ മനസ്സ് മടിച്ചില്ല, സ്വപ്നങ്ങൾക്ക് ചിറകില്ലെങ്കിലും സഞ്ചരിക്കാൻ ധൈര്യമുണ്ടായിരുന്നു. ഒടുവിൽ നനഞ്ഞു മാഞ്ഞുപോയാലും യാത്ര വെറുതെയായിരുന്നില്ല, തൊട്ടുപോയ ഓരോ തിരയിലും ഒരു സ്വപ്നം നിലനിന്നിരുന്നു. ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

പൊടിയുടെ പ്രപഞ്ചം

പൊടിയുടെ പ്രപഞ്ചം പൊടിത്തരിയിലും പതിഞ്ഞിരുന്നു കാലത്തിന്റെ കഥ, കാണാത്ത ലോകങ്ങൾ ചുമന്നുകൊണ്ട് അത് കാറ്റിനൊപ്പം ഒഴുകിനടന്നു. മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു അതിൽ, വിത്തിന്റെ നിശ്ശബ്ദ സ്വപ്നവും, നക്ഷത്രധൂളിപോൽ എവിടെയോ പിറവിയുടെ രഹസ്യം തിളങ്ങി. കൈകളിൽ തൊട്ടപ്പോൾ അറിഞ്ഞു— ചെറുതെന്ന് കരുതിയതൊന്നുമില്ല, അണുവോളം ചെറുതായ ലോകത്തിലും പ്രപഞ്ചം മുഴുവൻ ശ്വാസമെടുക്കുന്നു. ജീ ആർ കവിയൂർ  11 08 2026 ( തിരുവല്ല, കവിയൂർ)

ഒരു കൊച്ചു സ്വപ്നങ്ങളൊക്കെ

Image
ഒരു കൊച്ചു സ്വപ്നങ്ങളൊക്കെ ഒരു കൊച്ചു സ്വപ്നങ്ങളൊക്കെ നെഞ്ചോട് ചേർത്തു ഞാൻ ഒരു പാടു നാളായി കാത്തിരിപ്പൂ ഒരിക്കലെങ്കിലും ഒന്നു കാണുവാൻ കണ്ണുകളിൽ പ്രണയത്തിൻ തിരിനാളം തെളിയുന്ന നാൾ വരെയെന്റെയുള്ളിലെ മൗനം ഈ ജാലകപ്പടിയിലായി കാത്തിരിക്കാം വരുമെന്ന തോന്നലുമായി നീ അരികിൽ ഓർമ്മകളാൽ ചുറ്റപ്പെട്ട വഴിയിൽ അലഞ്ഞു തിരിഞ്ഞു നിന്നു വരാത്തൊരു മനോഹരകാലം മറഞ്ഞുപോയല്ലോ കൂട്ടുകാരാ... മധുരനോവിന്റെ ചെപ്പിലെ ഉടഞ്ഞ കനവുകളൊക്കെയും തീർന്നു വന്ന ചിന്തകളാലൊരു ഒരു മനോഹര ചിത്രം പോൽ ജീ ആർ കവിയൂർ  10 08 2026 ( തിരുവല്ല, കവിയൂർ)

അക്ഷരക്കൂട്ടങ്ങൾ

അക്ഷരക്കൂട്ടങ്ങൾ ഒരു വാക്ക് കൂടി ഞാൻ എഴുതട്ടെ ഒരിക്കലും എഴുതുവാനാകുമെന്ന്  ഓർമ്മയിൽ പോലും വന്നില്ലെങ്കിലോ ഒഴിയാത്ത നോവിനാൽ അറിയാതെ അക്ഷരക്കൂട്ടിനീണത്തിലായി അകതാരിൽ നിന്നും എഴുതി അണയാത്ത വാക്കുകളാൽ അതൊക്കെ കോർത്തു വയ്ക്കാം ഏകാന്തതയുടെ ഊടുവഴികളിൽ എഴുതിയവയൊക്കെ ചുരുട്ടിയറിഞ്ഞ് എന്തോ ഏതോ അറിയില്ല നിനക്കെന്തേ ഇതൊക്കെ പറയുന്നതെന്നുമറിയുകയില്ല കരിയിലകൾ കൊഴിയുന്ന സായാഹ്നങ്ങളിലെ— മനസ്സിൽ പെയ്യുമൊരു മഴയുടെ ഓർമ്മയിൽ, കാലം തിരിഞ്ഞുനടക്കുമ്പോൾ അറിയാതെ, പാതിവഴിയിൽ മാഞ്ഞുപോയ നിമിഷങ്ങളേ, തേടുന്നു ഞാനിന്നും ആ പഴയ പാതകളെ, ഒരു നോക്കു കാണുവാൻ വെമ്പുന്നു നെഞ്ചകം, കണ്ണീരിൽ കുതിർന്ന നിന്റെയാ വാക്കുകൾ, എൻ ജീവന്റെ ജീവനായി ഇന്നും തുടിക്കുന്നു. ജീ ആർ കവിയൂർ 10 -08-2026 (തിരുവല്ല, കവിയൂർ)

രാമായണത്തിലെ ചൊല്ലുകൾ

Image
രാമായണത്തിലെ ചൊല്ലുകൾ നാടൻ വഴികളിൽ ശോഭിച്ചുനിൽപ്പൂയീ ചൊല്ലുകൾ രാമായണ സാരങ്ങൾ; മനസ്സിൽ പതിഞ്ഞീടും മനോഹരഗാഥാ- സ്മരണകൾ നൽകുമീ വരികളിൽ. നൽകിയ വാക്കിനെ കാത്തുസൂക്ഷിക്കുവാൻ ദശരഥൻ ജീവൻപോലും നൽകിയില്ലേ; “ദശരഥന്റെ വാക്ക്” പോലെ വാക്കിനായ് ജീവിതം പോലും സമർപ്പിക്കണമെന്നു. കൈകേയി ചോദിച്ച രണ്ടു വരങ്ങൾ അയോധ്യയുടെ വിധി മാറ്റിമറിച്ചില്ലേ; “കൈകേയിയുടെ വരം” എന്നൊരു ചൊല്ലിൽ ചെറുകാര്യത്തിൻ വലിയ ഫലം കാണാം. വനവാസമെന്നാൽ സുഖം വെടിഞ്ഞൊരു കഷ്ടപ്പാടിന്റെ ജീവിതമെന്നല്ലോ; രാമന്റെ പതിനാലു വർഷം പോലെ കാത്തിരിപ്പിന്റെ കാലമെന്നാകുന്നു. അതിരുവരമ്പുകൾ കാത്തിടാനായ് “ലക്ഷ്മണരേഖ” തീർത്തുവച്ചില്ലേ; കടന്നുപോകാൻ പാടില്ലെന്നുള്ള കൽപ്പനയാണിന്നും ചൊല്ലായ് മാറിയത്. കാത്തിരുന്ന ഭക്തിയിലൊരുനാൾ രാമനെ കണ്ടു ധന്യയായ് ശബരി; “ശബരിയുടെ ഭക്തി” പോലെ നിർമ്മല സ്നേഹത്തിനിന്നും മാതൃകയാകുന്നു. സ്വർണ്ണമാൻ തീർത്ത മായാവലയിൽ സത്യത്തെ മറച്ചൊരു മാരീചനല്ലോ; “മാരീചന്റെ മായ” പോലെ ഇന്നും വഞ്ചനയുടെ വലയത്തെ വിളിക്കുന്നു നമ്മൾ. സീതയെ കവർന്ന രാവണന്റെ പ്രവൃത്തി ധർമ്മവഴിയിൽ തീർത്തൊരു കറയല്ലോ; “സീതാപഹരണം” പോലെ ഇന്നും നഷ്ടത്തിന്റെ വേദനയെ വിളിക്കുന്നു ...

രാമായണത്തിലെ ചൊല്ലുകൾ

Image
രാമായണത്തിലെ ചൊല്ലുകൾ നാടൻ വഴികളിൽ ശോഭിച്ചുനിൽപ്പൂയീ ചൊല്ലുകൾ രാമായണ സാരങ്ങൾ; മനസ്സിൽ പതിഞ്ഞീടും മനോഹരഗാഥാ- സ്മരണകൾ നൽകുമീ വരികളിൽ. നൽകിയ വാക്കിനെ കാത്തുസൂക്ഷിക്കുവാൻ ദശരഥൻ ജീവൻപോലും നൽകിയില്ലേ; “ദശരഥന്റെ വാക്ക്” പോലെ വാക്കിനായ് ജീവിതം പോലും സമർപ്പിക്കണമെന്നു. കൈകേയി ചോദിച്ച രണ്ടു വരങ്ങൾ അയോധ്യയുടെ വിധി മാറ്റിമറിച്ചില്ലേ; “കൈകേയിയുടെ വരം” എന്നൊരു ചൊല്ലിൽ ചെറുകാര്യത്തിൻ വലിയ ഫലം കാണാം. വനവാസമെന്നാൽ സുഖം വെടിഞ്ഞൊരു കഷ്ടപ്പാടിന്റെ ജീവിതമെന്നല്ലോ; രാമന്റെ പതിനാലു വർഷം പോലെ കാത്തിരിപ്പിന്റെ കാലമെന്നാകുന്നു. അതിരുവരമ്പുകൾ കാത്തിടാനായ് “ലക്ഷ്മണരേഖ” തീർത്തുവച്ചില്ലേ; കടന്നുപോകാൻ പാടില്ലെന്നുള്ള കൽപ്പനയാണിന്നും ചൊല്ലായ് മാറിയത്. കാത്തിരുന്ന ഭക്തിയിലൊരുനാൾ രാമനെ കണ്ടു ധന്യയായ് ശബരി; “ശബരിയുടെ ഭക്തി” പോലെ നിർമ്മല സ്നേഹത്തിനിന്നും മാതൃകയാകുന്നു. സ്വർണ്ണമാൻ തീർത്ത മായാവലയിൽ സത്യത്തെ മറച്ചൊരു മാരീചനല്ലോ; “മാരീചന്റെ മായ” പോലെ ഇന്നും വഞ്ചനയുടെ വലയത്തെ വിളിക്കുന്നു നമ്മൾ. സീതയെ കവർന്ന രാവണന്റെ പ്രവൃത്തി ധർമ്മവഴിയിൽ തീർത്തൊരു കറയല്ലോ; “സീതാപഹരണം” പോലെ ഇന്നും നഷ്ടത്തിന്റെ വേദനയെ വിളിക്കുന്നു ...

കുഞ്ഞാറ്റ പൈങ്കിളികിളിയേ

Image
കുഞ്ഞാറ്റ പൈങ്കിളികിളിയേ  കുഞ്ഞാറ്റ പൈങ്കിളികിളിയേ കിളിയേ കൂട് ഒന്നു കൂട്ടാൻ പോരുമോ കിളിയേ കൂവി കുറുകിയുണർത്താമോ കിളിയേ കാറ്റും മഴയും വരുമ്പോൾ കാത്തിടാം കിളിയേ കൂവി പാട്ടുപാടാമോ കിളിയേ കൂട്ടുകാരായ് കൂടാമോ കിളിയേ കാറ്റിനൊപ്പം പറക്കാമോ കിളിയേ കാട്ടുവഴിയിൽ പോകാമോ കിളിയേ കായ്കനികൾ തിന്നാമോ കിളിയേ കാവിലാകെ ചുറ്റാമോ കിളിയേ കൂവിക്കൂവി വിളിക്കാമോ കിളിയേ കൂട്ടമായി പറക്കാമോ കിളിയേ കാറ്റുവന്നാൽ ചാഞ്ഞിടാം കിളിയേ കാവലായി നിൽക്കാം കിളിയേ കൂവി പാടി കളിക്കാം കിളിയേ കൂട്ടിനുള്ളിൽ ഉറങ്ങാം കിളിയേ ജീ ആർ കവിയൂർ 10 -08-2026 (തിരുവല്ല, കവിയൂർ)

കണ്ണനർപ്പിക്കാം

Image
കണ്ണനർപ്പിക്കാം എന്തു ചെയ്താലും കണ്ണനെ സ്മരിക്കാം, എൻ കർമ്മമെല്ലാം കണ്ണനർപ്പിക്കാം; കണ്ണന്റെ കൃപയിൽ കൈകോർത്തു നീങ്ങാം, കണ്ണാ, നിൻ പാദം ശരണം പ്രാപിക്കാം. ധർമ്മപുത്രനും ചൂതിലകപ്പെട്ടപ്പോൾ, ധർമ്മവഴിയിൽ നിന്നകന്നുപോയപ്പോൾ, കണ്ണനെ മറന്നൊരു നിമിഷമതുമൂലം കാണാത്ത ദുഃഖത്തിൻ പാതയിൽ വീണു. കണ്ണനെ സ്മരിച്ചാൽ വഴിതെറ്റില്ലല്ലോ, കണ്ണന്റെ കൃപയിൽ ഭയമില്ലല്ലോ; ചെയ്യുന്ന കർമ്മങ്ങൾ കണ്ണനർപ്പിച്ചാൽ, ചെല്ലുന്ന വഴികളിൽ നന്മയേ വരൂ. ജയവും പരാജയവും കണ്ണനേൽപ്പിക്കാം, സുഖവും ദുഃഖവും കണ്ണനേൽപ്പിക്കാം; നമ്മുടേതെന്നുള്ള മമതയൊഴിഞ്ഞാൽ, നാരായണൻ മാത്രം തുണയായ് മതി. അവനല്ലാതാരുണ്ട് ആശ്രയമായ്? അവനല്ലാതാരുണ്ട് തുണയായ്? അവന്റെ തിരുനാമം ഹൃദയത്തിൽ ചേർത്ത്, അവന്റെ പാദത്തിൽ എല്ലാം സമർപ്പിക്കാം. ലോകമൊന്നാകെ എതിരായ് നിന്നാലും, ലോകനാഥൻ കൂടെയുണ്ടെങ്കിൽ ഭയമേത്? സിംഹത്തിൻ പുറത്തിരിക്കുന്നവനെന്നും സിംഹത്തെ കണ്ടാൽ ഭയപ്പെടുമോ? ഹരിയെ നോക്കി നാം മുന്നേറിടാം, ഹരിനാമം ചൊല്ലി വഴിയേറിടാം; കണ്ണൻ കൂടെയുണ്ടെന്ന വിശ്വാസമൊന്നാൽ, കൃഷ്ണാ, നിൻ പാദം തേടി നടന്നിടാം. കണ്ണാ... കണ്ണാ... കൃഷ്ണാ... എൻ കർമ്മമെല്ലാം നിനക്കർപ്പിക്കാം, എൻ ജീവിതമെല്ലാ...

നീ എന്നെ കവിയാക്കി മാറ്റിയില്ലേ

Image
നീ എന്നെ കവിയാക്കി മാറ്റിയില്ലേ സന്ധ്യാദീപത്തിൻ നാളമാണ്, സുന്ദരമായ നിൻ നയനങ്ങൾ, സകലരിലും സന്തോഷമേകും സ്വാന്തനമല്ലോ എനിക്കായുള്ളത്. കളകാഞ്ചി പാടും കുയിലും, കാർമേഘം കണ്ടാടും മയിലും, കുളിർകാറ്റിൽ നിൻ അളകങ്ങൾ നൃത്തം വയ്ക്കുന്നതാർക്കുവേണ്ടി? നിലാവിന്റെ നിഴലും, നിദ്രയില്ലാ കിനാക്കളും, നക്ഷത്രത്തിളക്കമെന്നിൽ നിന്നോർമ്മ തിരിതെളിക്കുന്നു. രാവിന്റെ ഇരുൾമറയിൽ നിന്നും എൻ ഏകാന്തതകൾക്ക് വെളിച്ചം പകരും നിൻ മന്ദഹാസച്ചാരുത എന്നിൽ കവിത ഉണർത്തുന്നു; അങ്ങനെ നീ എന്നെ കവിയാക്കി മാറ്റിയില്ലേ? ജീ ആർ കവിയൂർ 09-08-2026 (തിരുവല്ല, കവിയൂർ)

ഗുരുവായൂരപ്പാ - കരുണയുടെ അമൃതം

Image
ഗുരുവായൂരപ്പാ - കരുണയുടെ അമൃതം ഗുരുവായൂരപ്പാ എൻ കൺമണിയേ ദുരിതങ്ങൾ നീക്കിടാൻ കനിയേണേ മനസ്സിൽ നിറയുന്നൊരൻപേ നീ മംഗളം നൽകുന്ന തമ്പുരാനേ കാരുണ്യവാരിധേ എൻ നാഥാ കഷ്ടങ്ങൾ തീർക്കുന്നൊരാധാരമേ നീ തന്ന പരീക്ഷയിൽ തോൽക്കാതെ നിൻ പാദം പുൽകാൻ ഞാനണയുന്നു മുരളീരവമായ് നീ വരണേ മനതാരിലെന്നും നീ കുടിയിരിക്കണേ നിൻ മന്ദഹാസം കണ്ടാൽ മതിയല്ലോ ജന്മസാഫല്യം എനിക്ക് ലഭിക്കുമല്ലോ കരിവർണ്ണാ നിന്റെ വിസ്മയലീലകൾ കണ്ണുനീർ തുള്ളികൾ മുത്തുകൾ പോൽ നിൻ നാമം ജപിക്കും നേരം ഞാൻ നിന്നിൽ ലയിക്കും ആനന്ദത്താൽ ജീവിതയാത്രയിൽ തുണയായി തോളോടു തോൾ ചേർന്നു നിൽക്കണേ അറിവില്ലാതെയേറെ തെറ്റുകൾ ചെയ്തു ക്ഷമയോടെ കാത്തു രക്ഷിക്കണേ നാരായണാ നിൻ നാമം സ്തുതിച്ചു നിൻ സന്നിധിയിൽ ഞാൻ ശരണം പ്രാപിക്കുന്നു ഗുരുവായൂരപ്പാ എൻ സർവ്വസ്വമേ ജന്മജന്മാന്തരങ്ങളിൽ കൂടെയുണ്ടാവണേ ജീ ആർ കവിയൂർ 09-08-2026 (തിരുവല്ല, കവിയൂർ)

ലാളിത്യത്തിൻ തെന്നൽ(ലളിത ഗാനം)

Image
ലാളിത്യത്തിൻ തെന്നൽ (ലളിത ഗാനം) ലളിത ഗാനത്തിൻ്റ ലാളിത്യത്തിലായ ലോലഭാവം മെല്ലെ കരളിൽ കുളിർ കോരി മധുരമാം നിൻ ചിരിയിൽ മനസ്സൊന്നു പൂവായി മിഴികളിൽ നിലാവായ് മോഹങ്ങൾ വിരിഞ്ഞു കാറ്റിലൊരു തേന്മൊഴിയായ് കാതിൽ നീ വന്നപ്പോൾ കാത്തിരുന്നൊരു ഹൃദയത്തിൽ കവിതയായി മാറി പൂവിതൾ തഴുകുന്ന പുലരിയുടെ കുളിരായ് നീയെന്നിൽ പകരുന്ന സ്നേഹമാം സാന്ത്വനം മഴത്തുള്ളി വീഴുമ്പോൾ മനസ്സിലൊരു താളം നിന്നോടു ചേർന്നൊരു സ്വപ്നമാം ജീവിതം ലളിതമാം ഈ ഗാനം നിനക്കായി പാടുന്നു ഹൃദയത്തിൻ വീണയിൽ സ്നേഹമായ് നിറയുന്നു ജീ ആർ കവിയൂർ  09 08 2026 ( തിരുവല്ല, കവിയൂർ)

ഗുഹൻ രാമ സുഹൃത്ത്

Image
ഗുഹൻ രാമ സുഹൃത്ത് ശൃംഗവേര തീരമതിൽ സ്നേഹദീപം തെളിഞ്ഞവൻ രാമനെന്നൊരു നാമം കേട്ടാൽ ഹൃദയം പൂത്തുലഞ്ഞവൻ വനവാസ വേഷമണിഞ്ഞ് രാമൻ മുന്നിൽ വന്നപ്പോൾ കണ്ണുനീരാൽ കാൽ കഴുകി നെഞ്ചോടവനെ ചേർത്തപ്പോൾ സീതയും ലക്ഷ്മണനും കൂടെ കണ്ടുനിന്നു മിഴിനിറച്ച് കാട്ടുവഴിയിൽ കൂട്ടിനാകാൻ ആഗ്രഹിച്ചു സ്നേഹത്തോടെ ഗംഗയോരം വള്ളമൊരുക്കി കാത്തുനിന്നു ഭക്തിയോടെ തിരുനാമം ചൊല്ലിയൊഴുകി തോണി നീങ്ങി സ്നേഹത്തോടെ രാജ്യമെന്ത്, ധനമെന്ത് രാമസ്നേഹം മതി ഹൃദയത്തിൽ ജാതിയില്ലാ സൗഹൃദത്തിന്റെ മാതൃകയായി നിന്നവൻ വേർപാടിന്റെ വേദനയിലും പ്രത്യാശയുടെ ദീപം കാത്തു രാമനോടുള്ള ആ സ്നേഹബന്ധം യുഗങ്ങളോളം നിലനിൽക്കും ജീ ആർ കവിയൂർ  09 08 2026 ( തിരുവല്ല, കവിയൂർ)

വാനര വീരന്മാർ

Image
വാനര വീരന്മാർ രാമദൂതരായ് വന്ന വാനരവീരന്മാർ, ധർമ്മരക്ഷയ്ക്കായ് അണിചേർന്ന ധീരന്മാർ; സുഗ്രീവനാഥന്റെ സേനയായ് ചേർന്നവർ, ശ്രീരാമപാദത്തിൽ ഭക്തി ചൊരിഞ്ഞവർ. കിഷ്കിന്ധനാഥനായ് സുഗ്രീവൻ വാണപ്പോൾ, രാമന്റെ അനുചരനായ് കൂടെ നിന്നവൻ; തൻ രാജ്യലബ്ധിക്കായ് പൊരുതിയ ധീരൻ, രാമകാര്യത്തിനായ് സേനയെ നൽകിയവൻ. ബാലിതൻ പുത്രനാം അംഗദൻ ധീരനാം, ലങ്കയിൽ ദൂതനായ് ചെന്നവൻ വീരനാം; രാവണസഭയിൽ ഭയമൊന്നുമില്ലാതെ, ധൈര്യത്തിൻ ദീപമായ് നിന്നവൻ ബാലൻ. ജാംബവാൻ എന്ന ആ വൃദ്ധകരടിശ്രേഷ്ഠൻ, ജ്ഞാനത്തിൻ ഭണ്ഡാരമായ് നിന്ന മഹാമാന്യൻ; മറന്നുപോയ ശക്തിയെ ഓർമ്മിപ്പിച്ചവൻ, മാരുതിക്കു കടൽചാടാൻ ധൈര്യം പകർന്നവൻ. നളനും നീലനും ദിവ്യശില്പികളായ്, സമുദ്രത്തിൽ സേതുവൊരുക്കിയ മാന്ത്രികർ; കല്ലുകൾ വെള്ളത്തിൽ പൊന്തിച്ചു നിർത്തി, രാമസേനയ്ക്കൊരു പാതയൊരുക്കിയവർ. വാനരസേനയും വീരവാനരരും, രാമവിജയത്തിൻ മകുടപ്രകാശങ്ങൾ; ധർമ്മത്തിനായ് തങ്ങളുടെ ജീവൻ വെടിഞ്ഞവർ, രാമായണത്തിൽ എന്നും വാഴ്ത്തപ്പെട്ടവർ. കടൽ കടന്നുചെന്നവർ ലങ്കയെ കീഴടക്കി, രാവണസേനയെ തകർത്തെറിഞ്ഞവർ; സീതാദേവിയെ വീണ്ടെടുക്കാൻ സഹായിച്ചവർ, ലോകം നമിക്കുന്ന വാനരവീരന്മാർ. സേവനസാഹസങ്ങൾ ഒത്തുചേർന്നവർ, സ്നേഹത്താൽ രാമന...

പക്ഷിശ്രേഷ്ഠർ

Image
പക്ഷിശ്രേഷ്ഠർ ഗരുഡന്റെ വംശത്തിൽ പിറന്ന മഹാത്മാക്കൾ, ധർമ്മത്തിനായ് ജീവൻ നൽകിയ ധീരന്മാർ; രാമായണത്തിൻ താളുകളിൽ എന്നെന്നും, വാഴ്ത്തപ്പെടും ഈ പക്ഷിശ്രേഷ്ഠർ സദാകാലം. കശ്യപമുനിതൻ പുത്രനായ് പിറന്ന വീരൻ, വിനതാതനയനായ് വാഴുന്ന ധീരൻ; അമ്മതൻ മോചനത്തിനായ് അമൃതം തേടിയവൻ, മാതൃഭക്തിയുടെ മഹത്വം കാട്ടിയവൻ. അമൃതകലശം തേടി ദേവലോകം ചെന്നവൻ, ദേവന്മാരെ പോലും വിസ്മയിപ്പിച്ചവൻ; അമ്മയുടെ ദാസ്യം തീർത്തു മോചനം നൽകിയവൻ, ആകാശവീഥിയിൽ പറന്നുയർന്നവൻ. സമ്പാതിയും ജടായുവും സഹോദരന്മാർ, വീരതയിൽ വളർന്ന ധീരസഹോദരർ; സൂര്യനെ തൊടുവാൻ പറന്നുയർന്നപ്പോൾ, സ്നേഹത്തിനായ് ചിറകു നൽകിയവർ. സൂര്യന്റെ തീച്ചൂടേറ്റ് ചിറകുകൾ പോയവൻ, സമ്പാതിയെന്ന ധീരനായ് ജീവിച്ചവൻ; കാലങ്ങൾ കഴിഞ്ഞിട്ടും ധൈര്യം കൈവിടാതെ, രാമനാമം കേട്ട് ഉണർന്നവൻ. ലങ്കയിലിരിക്കുന്ന സീതയെ കണ്ടവൻ, വാനരവീരർക്കു വഴികാട്ടിയവൻ; രാമന്റെ ദൗത്യത്തിന് ശക്തി പകർന്നവൻ, സത്യവാർത്ത നൽകി ധൈര്യം നൽകിയവൻ. ദശരഥന്റെ പ്രിയമിത്രമായ ജടായു, രാമനെ സ്വന്തം പുത്രനായ് കണ്ട ജടായു; സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ, ധർമ്മത്തിനായ് ചിറകുവിരിച്ചു നിന്നവൻ. രാവണനോടു ഭയമില്ലാതെ പോരാടിയവൻ, സീതയെ രക്ഷിക്കുവാ...

രാമഭക്തനാം ധർമ്മിഷ്ഠനായ വിഭീഷണൻ ( 56 വരികൾ )

Image
രാമഭക്തനാം ധർമ്മിഷ്ഠനായ വിഭീഷണൻ ( 56 വരികൾ ) ധർമ്മമാർഗ്ഗം മുറുകെപ്പിടിച്ച വിഭീഷണൻ, അറിവിൻ ആഴവും വിവേകത്തിൻ തേജസ്സുമായി, രാമപാദങ്ങൾ ഹൃദയത്തിൽ ധ്യാനിച്ചൊരു ശാന്തസ്വരൂപനായ സാത്വികനായിരുന്നു. അധർമ്മത്തിൻ വഴിയിലേറി രാവണൻ അഹങ്കാരത്താൽ അന്ധനായ് നീങ്ങിയപ്പോൾ, സത്യവാക്കുകൾ പലവട്ടം ചൊല്ലി ജ്യേഷ്ഠനെ നേർവഴിയിലേക്കു വിളിച്ചു. “സീതയെ മടക്കി നൽകുക രാമന്, വൈരം വെടിഞ്ഞു സമാധാനം തേടുക; അല്ലെങ്കിൽ നാശത്തിൻ തീയിൽ ലങ്ക ചാരമാകുമെന്നു” മുന്നറിയിപ്പേകി. എന്നാൽ കോപാന്ധനായ രാവണൻ സഹോദരസ്നേഹവും വാക്കുകളും തള്ളിക്കളഞ്ഞു; അവഹേളനത്തിൻ കൂരമ്പുകൾ എയ്തപ്പോൾ വിഭീഷണൻ ധർമ്മത്തിനൊപ്പം നിന്നു. സഹോദരനെ വിട്ടുപോകേണ്ടിവന്നെങ്കിലും സത്യത്തെ കൈവിടാൻ അവൻ തയ്യാറായില്ല; ലങ്കയുടെ സമ്പത്തും രാജപദവിയും ഉപേക്ഷിച്ച് ശ്രീരാമചരണങ്ങളിൽ അഭയം തേടി. വാനരവീരർ സംശയത്തോടെ നിന്നപ്പോൾ കരുണയോടെ രഘുനാഥൻ അരികിലാക്കി; “ശരണം തേടിയവനെ കൈവിടുകയില്ല” എന്ന രാമവചനം ലോകത്തിന് മാതൃകയായി. സമുദ്രം തരണം ചെയ്യാനുള്ള വഴിയിൽ വിഭീഷണൻ നൽകി വിവേകത്തിൻ ഉപദേശം: സമുദ്രദേവനോട് അപേക്ഷിച്ചു വഴി നേടുക, അല്ലെങ്കിൽ ശരവർഷത്താൽ സാഗരം വറ്റിക്കുക. യുദ്ധഭൂമിയിൽ ധർമ്മപക്...

ഏകാന്ത തീരത്ത്

Image
ഏകാന്ത തീരത്ത് വർണ്ണശബളമായ സ്വപ്നങ്ങളുമായി പരസ്പരം കാലത്തിൻ വിലക്കുകളെ അതിജീവിച്ച്  ഒന്നായി പെട്ടെന്നു തനിച്ചായപോലെ ഇരുളിൽ  പാതിവഴിയിൽ നിൽക്കുമ്പോൾ? പടുത്തുയർത്തിയ ലോകം പെട്ടെന്നൊരുനാൾ മറഞ്ഞുപോയെന്നത് സത്യമോ? ഹൃദയത്തിൽ തീരാനോവായി മാറിയതാരോടു പറയാൻ? കഷ്ടപ്പാടുകളുടെ തീച്ചൂളയിൽ വളർത്തിയ കുഞ്ഞുങ്ങൾ ചിറകു വച്ച് പറന്നകന്നു ജീവിത പാന്ഥാവിൽ കണ്ണീരിൽ കുതിർന്ന രാപകലുകൾ! ബന്ധങ്ങൾ തീർത്ത വേലിക്കെട്ടുകൾ താണ്ടാൻ കഴിഞ്ഞില്ലെന്നോ? സ്നേഹിച്ച പാപത്തിന് ഇത്രയും വലിയൊരു ശിക്ഷയോ വിധി നൽകിയത്? ഏകാന്തതയുടെ ഈ സായന്തനത്തിൽ കൂടെയുള്ളവർ യാത്ര പറഞ്ഞോ? തീരാത്ത നോവിന്റെ നിമിഷങ്ങളിൽ ആരുണ്ട് ഇനി അരികിൽ ആശ്വസിപ്പിക്കാൻ? ഇന്ന് ഒറ്റയ്ക്കായോ? ജീ ആർ കവിയൂർ  08 08 2026 ( തിരുവല്ല, കവിയൂർ)

ശ്രുതിലയം

Image
ശ്രുതിലയം നീയെൻ ഉള്ളിലൊരു തീക്കനലായ് എന്നിൽ വിരിയും ഒരു ആത്മരാഗമായി താളം ചവിട്ടും ഒരു മയിലായ് കൂകി പാടും മധുര മൊഴിയാം കുയിൽ പാട്ടായ് വിടരും വനികയിലെ പുഷ്പമായ് വാനത്തു വിരിയും മഴവില്ലായ് വിരൽതുമ്പിൽ മലരും അക്ഷരമായ് അവിരാമമായ് അലയടിക്കും തിരയായ് കനവിലും നിനവിലും കാഴ്ച്ച വസന്തമായ് നിറയും മനസ്സിൽ അമൃതായ് പെയ്യും കുളിർമഴയായ് ഹൃദയത്തിൻ താളമായ് അരികിൽ ചേരുമൊരു ഗാനമായ് കളകളാരവം പൊഴിക്കും കാലത്തിൻ കല്ലോലിനിയായ് ഒഴുകുന്നു ജീവന്റെ ജീവനായ് അരികിൽ പടരും സ്നേഹമായ് തീരത്തു വന്നുതൊടും പ്രണയത്തിൻ തിരമാലയായ് മോഹങ്ങൾ പൂത്തുനിൽക്കും മായാവൽസലമായ് കാലത്തോടൊപ്പമാടും മനോഹര സ്വപ്നമായ് ജീ ആർ കവിയൂർ  08 08 2026 ( തിരുവല്ല, കവിയൂർ)

ജീവിതം - ഒരു യാത്ര

Image
ജീവിതം - ഒരു യാത്ര തനിയെ തുടങ്ങും യാത്രയാം ജീവിതം, വഴിയിൽ തണലായ് പലരും കൂടും. പുഞ്ചിരി തന്നവർ അരികിൽ നിൽക്കും, കണ്ണുനീർ നൽകിയവർ ഒപ്പമുണ്ടാകും. താങ്ങായ് ചിലർ കൈകൾ നീട്ടി വരും, ചതിയർ ചിലർ ഉള്ളിൽ വിഷം നിറയ്ക്കും. സ്നേഹത്തിൻ നറുതേൻ പകർന്നു നൽകി, കാലത്തിൻ ചക്രങ്ങൾ മുന്നോട്ട് നീങ്ങും. മാഞ്ഞുപോം നാളുകൾ ഓർമ്മതൻ പാതയിൽ, സ്വപ്നങ്ങൾ നെയ്തൊരു മരീചികയിൽ. സത്യത്തിൻ പാതയിൽ തനിയെ അലയും, കഥകൾ പറയുന്നോരീ വഴിയിൽ നാം. അവസാന നാളിൽ വിട ചൊല്ലിടുമ്പോൾ, ഒറ്റയ്ക്കായിത്തീരും വഴിയോരത്ത്. യാത്ര അവസാനിക്കും തനിയെ നമ്മൾ, കാലത്തിൻ മടിത്തട്ടിൽ അലിഞ്ഞു ചേരും ചേരും. ജീ ആർ കവിയൂർ  08 08 2026 ( തിരുവല്ല, കവിയൂർ)

കാത്തിരിപ്പ് (ഗാനം)

Image
കാത്തിരിപ്പ് (ഗാനം) [പല്ലവി] ഈ സന്ധ്യയും മയങ്ങി, നിൻ ഓർമ്മകൾ ഉണർന്നു, ഈ ജാലകത്തിലൂടെ നോക്കി നിൽപ്പൂ വെറുതേ. [അനുപല്ലവി] അന്നത്തെ മഴയുടെ ഈണം, കാതിൽ കേൾക്കും പോലെ, നീ വരുമെന്ന ഹൃദയത്തോടെ, എന്നും എൻ കണ്മുൻപിൽ നീ. [ചരണം] പണ്ട് നമ്മൾ നടന്ന വഴിയെ, പൂക്കൾ പൂത്തൊരു വസന്തം, കണ്ണിലെ തിളക്കമായി, നിൻ സ്നേഹമെന്നുമെന്നും. ഇനിയുമൊരു പുലരി വരുമോ, നാം ഒന്നായ് ചേരും നാളുകൾ, കാത്തിരിപ്പിൻ വേദനയിൽ, മായുന്നീ തീരാത്ത മോഹങ്ങൾ. ജീ ആർ കവിയൂർ  07 08 2026 (തിരുവല്ല, കവിയൂർ)

പ്രണയ രാഗം നിനക്കായ്

Image
പ്രണയ രാഗം നിനക്കായ്  രാഗമാലിക തീർക്കാം  രാഗലോലേ നിനക്കായി  രാവും പകലും പാടുന്നു രചനാമുത്തുകൾ നിനക്കായി കല്പനയാലേ തീർക്കുന്നു  കനകമണ്ഡപം നിനക്കായി കഥനങ്ങൾ അകലും നിന്നോർമ്മയാൽ കാലം തരും കൺമഷം നിനക്കായി കാലത്തിൻ തേരിൽ കതിരിട്ട സ്വപ്നങ്ങൾ, താനേ പെയ്തൊഴിയുന്നു നിനക്കായി! കണ്ണീരിൽ ചാലിച്ച ചിത്രങ്ങൾ മായുന്നു, മുന്നിൽ വന്നണയുന്നു നിനക്കായി! പാടിത്തീരാത്ത പാട്ടിൻ വരികളിൽ, തേടുന്നു പൊൻപുലരി നിനക്കായി! ഏകാന്ത രാവുകൾ നൽകിയ നൊമ്പരങ്ങൾ,  കൈമാറുന്നു പുഞ്ചിരി നിനക്കായി! ജീ ആർ കവിയൂർ  07 08 2026 (തിരുവല്ല, കവിയൂർ)

എട്ടിന്റെ മായാജാലം

Image
എട്ടിന്റെ മായാജാലം  എട്ടിന്റെ മായാവലയത്തിൽ  തീർക്കുന്നു കൗതുകയാത്ര, ഭാഷയിലാർന്നൊരു കോണുകൾ തൊട്ടുണർത്തുന്ന നേരം! അഷ്ടമിരോഹിണി നാളിലെ തിരുപ്പിറവിയായി അഷ്ടമം പുണ്യം നുകർന്നവതാരവും, അഷ്ടവസുക്കളിലും അഷ്ടദിക്കിലും വ്യാപിച്ചു നിൽക്കും ഐശ്വര്യ സങ്കൽപ്പങ്ങൾ തെളിഞ്ഞു നിൽക്കേ! ചൊല്ലുകൾ തോറുമേ കോർത്തിട്ട ചൊടിയുള്ള സാംസ്കാരികം, അർത്ഥങ്ങൾ തേടി നടക്കുമീ യാത്രയ്ക്കു ഹൃദ്യമാം വന്ദനം! എട്ടിന്റെ പണിയെന്നു ചൊല്ലുമ്പോൾ നെഞ്ചിലൊരു ചെറു നോവുണ്ട്, എട്ടുനിലയിൽ പൊട്ടാതെയോടുവാൻ ജീവിതം നൽകും പരീക്ഷണങ്ങൾ. എട്ടുകാലി മമ്മൂഞ്ഞിൻ ഭാവങ്ങൾ ചുറ്റിലും കാണുന്നു നാളുകൾ, എട്ടു വീട്ടിൽ പിള്ളമാരുടെ വീര്യം ചരിത്രത്തിൻ താളിൽ മറഞ്ഞതോ? എട്ടും പൊട്ടും തിരിയാത്ത കാലത്തിൻ ഓർമ്മകൾ തൻ മാധുര്യമോർക്കാം, എട്ടു ദിക്കിലും കീർത്തി പരക്കുവാൻ കൈകോർത്തു മുന്നോട്ടു നീങ്ങാം! ജീ ആർ കവിയൂർ  07 08 2026 (തിരുവല്ല, കവിയൂർ)

വിഷാദ സന്ധ്യകളിലായ്

Image
വിഷാദ സന്ധ്യകളിലായ്  വിഷാദ സന്ധ്യകളിലായ്  വിരഹം പൂക്കും താഴ്‌വരയിൽ  വെളിച്ചം മങ്ങുമ്പോളായി  വിളങ്ങുന്നു ഓർമ്മ നിലാവ് വിഷാദ സന്ധ്യകളിലായ്  വിരഹം പൂക്കും താഴ്‌വരയിൽ പദസ്വനങ്ങൾക്ക് കാതോർക്കുമ്പോൾ പതുക്കെ വന്നൊരു ഇളങ്കാറ്റിൽ  പുണർന്നു നിൻ ഗന്ധം എന്നിൽ പെട്ടന്ന് വിരിഞ്ഞു അക്ഷര മലരുകൾ വിഷാദ സന്ധ്യകളിലായ്  വിരഹം പൂക്കും താഴ്‌വരയിൽ അകലെനിന്നും രാക്കിളി ഏറ്റുപാടിയ നേരം അത് കേട്ടെടുത്തു ഓളങ്ങൾ താളം പിടിച്ചു അരികിൽ നെഞ്ചിൻ വിപഞ്ചിക മൂളി  അണയുന്നു കിനാവ് കൺപോളക്കുള്ളിൽ വിഷാദ സന്ധ്യകളിലായ്  വിരഹം പൂക്കും താഴ്‌വരയിൽ  വെളിച്ചം മങ്ങുമ്പോളായി  വിളങ്ങുന്നു ഓർമ്മകളായിരം   ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

കണ്ണന്റെ മുന്നിൽ

Image
കണ്ണന്റെ മുന്നിൽ [പല്ലവി] ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി  ഗോവിന്ദാ ഹരി ഗോവിന്ദാ... ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ  വീണ്ടും വീണ്ടും വരുവാൻ വിളിക്കും  കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്  കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ... [ചരണം 1] തൊഴുതു നിൽക്കുമ്പോൾ തള്ളിമാറ്റുമ്പോൾ, കണ്ണീരുമായി ഞാൻ മാറി നിൽക്കുമ്പോൾ, തൊഴു കൈകൾ വീണ്ടും കൂപ്പിടുന്നു ഞാൻ, എന്നെയീ നടയിൽ നിന്നു തള്ളരുതേ. [ആവർത്തന പല്ലവി] ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി  ഗോവിന്ദാ ഹരി ഗോവിന്ദാ... ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ  വീണ്ടും വീണ്ടും വരുവാൻ വിളിക്കും  കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്  കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ... [ചരണം 2] ചന്ദന ഗന്ധം പരക്കും ശ്രീകോവിൽ, ധൂപ പുകയാൽ മൂടും തവ രൂപം, കണ്ടു തൊഴുമ്പോൾ ഉള്ളിന്റെയുള്ളിൽ, വൈകുണ്ഠത്തിൽ എത്തി പ്രകാശം. [ആവർത്തന പല്ലവി] ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി  ഗോവിന്ദാ ഹരി ഗോവിന്ദാ... ഒന്നു തൊഴുതാൽ തീരാത്ത സന്തോഷമേ  വീണ്ടും വീണ്ടും വരുവാൻ വിളിക്കും  കണ്ണന്റെ മുന്നിൽ നിന്നകറ്റുന്നത്  കണ്ണാ നോവേറ്റുന്നുവല്ലോ ഹരേ... [ചരണം 3] ആ ദിവ്യരൂപം തിരി തെളിയുമ്പോൾ, മനസ്...

ഹിരോഷിമയുടെ ഓർമ്മകളിൽ

Image
ഹിരോഷിമയുടെ ഓർമ്മകളിൽ  ഹിരോഷിമ തൻ ഓർമ്മകളാൽ കണ്ണീരിലാവുന്നു പാരും, തീമഴ പെയ്തൊരു കാലത്തിന്റെ നോവുകൾ മായുകയില്ലിന്നും. ഒരു നിമിഷം കൊണ്ട് ഇല്ലാതായി ആയിരം ആയിരം ജീവനുകൾ, കണ്ണീർക്കടലായി മാറി പ്രകൃതി, കരഞ്ഞുപോയി ആ നീലാകാശം. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, തോക്കുകൾ മണ്ണിൽ പൂഴ്ത്തിടാം, സ്നേഹവുമൊന്നായ് പങ്കുവെക്കാൻ കൈകൾ പരസ്പരം കോർത്തിടാം. സമാധാനത്തിൻ വെള്ളിപ്രാവുകൾ വാനിൽ സ്വതന്ത്രമായി പറക്കട്ടെ, യുദ്ധമില്ലാത്തൊരു നല്ല നാളെ ഈ ഉലകിൽ പൂത്തുവിടരട്ടെ. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

ഹിരോഷിമയുടെ ഓർമ്മകളിൽ

Image
ഹിരോഷിമയുടെ ഓർമ്മകളിൽ  ഹിരോഷിമ തൻ ഓർമ്മകളാൽ കണ്ണീരിലാവുന്നു പാരും, തീമഴ പെയ്തൊരു കാലത്തിന്റെ നോവുകൾ മായുകയില്ലിന്നും. ഒരു നിമിഷം കൊണ്ട് ഇല്ലാതായി ആയിരം ആയിരം ജീവനുകൾ, കണ്ണീർക്കടലായി മാറി പ്രകൃതി, കരഞ്ഞുപോയി ആ നീലാകാശം. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട, തോക്കുകൾ മണ്ണിൽ പൂഴ്ത്തിടാം, സ്നേഹവുമൊന്നായ് പങ്കുവെക്കാൻ കൈകൾ പരസ്പരം കോർത്തിടാം. സമാധാനത്തിൻ വെള്ളിപ്രാവുകൾ വാനിൽ സ്വതന്ത്രമായി പറക്കട്ടെ, യുദ്ധമില്ലാത്തൊരു നല്ല നാളെ ഈ ഉലകിൽ പൂത്തുവിടരട്ടെ. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

മഴവാസനയുടെ വഴി

മഴവാസനയുടെ വഴി ആദ്യമഴയുടെ ഗന്ധം മണ്ണിൽ മെല്ലെ ഉണർന്നപ്പോൾ, മറന്നുപോയ കാലങ്ങളുടെ കാലൊച്ചകൾ മടങ്ങിയെത്തി. കാറ്റിൻ കൈകളിലേറി ഓർമ്മകൾ പുഞ്ചിരി വിരിച്ചു, കാണാത്ത വഴികളിലൂടെ ഹൃദയം വീട്ടിലേക്കു നടന്നു. മഴ പെയ്തത് ഭൂമിയിലല്ല, ഉള്ളിലെ വരണ്ട നിലങ്ങളിലായിരുന്നു, ഒരു ചെറു ഗന്ധത്തിനുള്ളിൽ ജീവിതം വീണ്ടും പൂത്തുലഞ്ഞു. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

വേരുകളുടെ പ്രാർത്ഥന

വേരുകളുടെ പ്രാർത്ഥന വേരുകൾ മണ്ണിനെ ചേർത്തുപിടിച്ച് മൗനത്തിൽ മന്ത്രം ജപിച്ചിരുന്നു, കാണാത്ത വഴികളിലൂടെ ജീവന്റെ നീരൊഴുക്ക് തേടിനടന്നു. കൊമ്പുകൾ ആകാശം നോക്കുമ്പോൾ അടിത്തറ താഴേക്ക് വളർന്നിരുന്നു, പറയാതെ ചെയ്ത ത്യാഗങ്ങൾ പച്ചയായി വിടർന്നുനിന്നു. ഉയരം തേടിയ വൃക്ഷത്തിനല്ല, ആഴം തേടിയ വേരുകൾക്കായിരുന്നു ഭൂമിയുടെ അനുഗ്രഹം ലഭിച്ചത്— വിനയമാണ് വളർച്ചയുടെ പ്രാർത്ഥന. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

നീലത്തിന്റെ ആഴം

നീലത്തിന്റെ ആഴം നീലത്തിന്റെ ആഴങ്ങളിൽ മൗനം തിരകളായ് ഒഴുകിനിന്നു, മേഘങ്ങൾ തൊടാത്ത വിസ്താരം അനന്തം പോലെ വിരിഞ്ഞിരുന്നു. കണ്ണുകൾ കണ്ട ദൂരങ്ങളെക്കാൾ ഹൃദയം ഏറെ സഞ്ചരിച്ചു, പറയാതെ നിന്ന സ്വപ്നങ്ങൾ പ്രകാശമായി വിടർന്നിരുന്നു. അളന്നത് ആകാശമല്ല, സ്വന്തം ഉള്ളിന്റെ വിശാലതയായിരുന്നു, ആഴം തേടിയ നിമിഷത്തിൽ അതിരുകൾ അലിഞ്ഞുപോയി. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

പറക്കാത്ത ചിറക്

പറക്കാത്ത ചിറക് പറക്കാത്ത ചിറകുകൾ പോലും ആകാശത്തെ സ്വപ്നം കണ്ടിരുന്നു, കാറ്റിന്റെ നിശ്ശബ്ദ വിളിയിൽ പ്രതീക്ഷ മെല്ലെ ഉണർന്നിരുന്നു. കൊമ്പിന്റെ സ്നേഹത്തണലിൽ ധൈര്യം മെല്ലെ വിരിഞ്ഞുവളർന്നു, വീഴുമെന്ന ഭയത്തേക്കാൾ പറക്കുമെന്ന വിശ്വാസം വലുതായിരുന്നു. ആദ്യ പറക്കൽ തുടങ്ങിയത് ആകാശത്തേക്കല്ല, ഉള്ളിലേക്കായിരുന്നു, സ്വയം വിശ്വസിച്ച നിമിഷം ദിശകൾ തെളിഞ്ഞിരുന്നു. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

മണ്ണിന്റെ നാഡി

മണ്ണിന്റെ നാഡി മണ്ണിന്റെ നാഡി മെല്ലെ മഴത്തുള്ളിയിൽ തുടിച്ചുണർന്നു, വേരുകൾ മൗനപ്രാർത്ഥനപോൽ ആഴങ്ങളിലേക്ക് നീണ്ടിറങ്ങി. വിത്തുകൾ ഇരുളിലായിരുന്നെങ്കിലും വെളിച്ചം സ്വപ്നം കണ്ടിരുന്നു, കാണാത്ത വളർച്ചയുടെ ഗാനം ഭൂമി ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. തൊട്ടറിയുന്നത് മണ്ണിനെയല്ല, ജീവന്റെ സ്പന്ദനത്തെയായിരുന്നു, വേരുകൾ ആഴം തേടിയ നിമിഷം ആകാശം അടുത്തുവന്നു. ജീ ആർ കവിയൂർ  06 08 2026 (തിരുവല്ല, കവിയൂർ)

അഷ്ടാവക്ര ജ്ഞാനം: 36 കവിതാ വിഷയങ്ങൾ

Image
അഷ്ടാവക്ര ജ്ഞാനം: 36 കവിതാ വിഷയങ്ങൾ 1. നിരുപാധികമായി സ്നേഹിക്കാം ഹൃദയത്തിന്നുള്ളിൽ അണയ്ക്കാം പ്രതീക്ഷകൾ ഒന്നും വെക്കാതെ സ്നേഹത്തിൻ വഴിയിൽ നടക്കാം 2. പ്രതീക്ഷകൾ ഒന്നും വേണ്ടല്ലൊ ദുഃഖങ്ങൾ ഉള്ളിൽ വരില്ലല്ലൊ സ്നേഹം നൽകി ജീവിച്ചാൽ സന്തോഷം എന്നും കൈവരുമല്ലൊ 3. മക്കൾ നമ്മുടെ സ്വത്തല്ല അവർക്കുമുണ്ടൊരു സ്വന്തം വഴി പറന്നുയരട്ടെ ആകാശത്തിൽ തടസ്സങ്ങളൊന്നും വെക്കരുതേ നീ 4. ഒഴുകും നദിയിലെ മരക്കഷ്ണം ഒരുമിച്ചണയും ഒരു നിമിഷം പിരിയുമെന്നാലും സങ്കടമില്ല ജീവിത യാത്രയിലിതു സഹജം 5. വാർദ്ധക്യത്തിൽ തനിച്ചായാൽ സങ്കടപ്പെടേണ്ടതില്ലല്ലോ ഉള്ളിലെ വെളിച്ചം കാണുമ്പോൾ ശാന്തി തനിയേ അണയുമല്ലോ 6. മനസ്സിന് ഉള്ളിൽ സമാധാനം നേടുകയത്രേ പരമധനം ബാഹ്യ ലോകത്തിലെ കാര്യങ്ങൾ നൽകുകയില്ലൊരു നിമിഷ സുഖം 7. ചെടിയെ നമ്മൾ വളയ്ക്കുമ്പോൾ ഭംഗി നഷ്ടം വരുമല്ലൊ മക്കളെ സ്വാതന്ത്ര്യം നൽകിയാൽ പൂത്തുലഞ്ഞു സ്നേഹം നിൽക്കുമല്ലൊ 8. എന്റേതെന്നൊരു ഭാവത്താൽ ബന്ധങ്ങൾ തകർന്നു പോകുന്നു സ്വാതന്ത്ര്യം നൽകും മനസ്സോടെ സ്നേഹബന്ധങ്ങൾ വളരുന്നു 9. താരതമ്യം നമ്മൾ ചെയ്യുമ്പോൾ ഹൃദയം മുറിഞ്ഞു പോകുന്നു ഓരോ വ്യക്തിയും വേറിട്ടതാണ് സത്യം മനസ്സിൽ തെളിയുന്നു 10. ഭയം...