Posts

Showing posts from 2026

ജീവിത സായന്തനം

Image
 ജീവിത സായന്തനം കൂടുവിട്ടോടിയ പക്ഷികൾക്കായി നാം   കൂടു ചമച്ചു വിളക്കു വെച്ചു,   അവർ തൻ ചിരികളിൽ നമ്മൾ മയങ്ങി,   അറിയാതെ പ്രായം കടന്നുപോയി.   മണ്ണിൽ വിയർപ്പൊഴുക്കി നേടിയതൊക്കെയും   മക്കൾക്കായി നൽകി നാം നിർവൃതിയോടെ,   ഇന്നിതാ വാർദ്ധക്യ ദേഹവുമായ് നമ്മൾ   ഉമ്മറപ്പടിയിൽ തനിച്ചിരിപ്പൂ.   നഗരത്തിരക്കിലെ പുതിയൊരു ലോകത്തിൽ   നമ്മെ മറന്നു സുഖിക്കുമവർ,   പഴയൊരു വാക്കിൻ മധുരവുമില്ലിപ്പോൾ   അന്യരായെന്നപോൽ മാറി നിൽപൂ.   വേണ്ടിരുന്നില്ലീ വലിയൊരു സമ്പാദ്യം,   വേണ്ടിരുന്നതു വെറുമൊരു സാന്ത്വനം;   സ്നേഹമില്ലാത്തിടം ശൂന്യമാണെന്നിതാ   കാലം പഠിപ്പിച്ച പാഠമല്ലോ.   ഇനിയുള്ള യാത്രയിൽ നമ്മൾ മാത്രമാണീ   വഴിയിൽ തുണയായ് നടന്നിടേണ്ടത്,   ആത്മബലം കൈവിടാതെ മുന്നോട്ട്   ആവോളമീ ജീവിതം ആസ്വദിക്കാം.   മക്കൾ തൻ ലോകം അവർക്കു നൽകീടുക,   നമ്മുടെ ലോകം നമുക്കുമാകാം;   "മക്കളെ കണ്ടും മാമ്പൂവ് കണ്ടും ...

ദേശാടനപ്പക്ഷികൾ

Image
 ദേശാടനപ്പക്ഷികൾ ദേശങ്ങൾ താണ്ടിപ്പറന്നുപോകും, പക്ഷികളേ നിങ്ങൾ തൻ യാത്രയേറെ. മണ്ണിൽ മനുഷ്യൻ അലയുംപോലെ, വിണ്ണിൽ നിങ്ങൾ തൻ ജീവനമാർഗ്ഗം. കോണൊത്ത അണിയിലൊരായിരം പക്ഷികൾ, അതിരുകളില്ലാത്ത ദൂരങ്ങളിൽ. നായകൻ മുന്നിൽ വഴിനടത്തവേ, ക്ഷീണമറിയാതെ പറന്നിടുന്നു. മുന്നിലിരിക്കും പക്ഷിക്ക് ക്ഷീണമെങ്കിൽ, പിന്നിലുള്ളോൻ വന്നു സ്ഥാനം നേടും. പരസ്പരം താങ്ങായി മാറിയല്ലോ, വിസ്മയക്കാഴ്ചയായ് മാറിടുന്നു. പല നദികളും മലനിരകളും താണ്ടി, പുത്തൻ സംസ്കാരങ്ങളും കണ്ടിറങ്ങി. അവർ കണ്ട കാഴ്ചകൾ തൻ അറിവുകൾ, നമ്മുടെ മനസ്സിലും നിറയുന്നു. ഈ പ്രകൃതി ഒരു തുറന്ന പാഠപുസ്തകം, മാറുന്ന വാനിലെ മായാജാലം. കാഴ്ചകൾ മനസ്സിൽ വിസ്മയമരുളി, ഉണർത്തുന്നു എന്നും പുത്തൻ ആനന്ദം! ജീ ആർ കവിയൂർ  24 05 2026 (കവിയൂർ, തിരുവല്ല)

साहिल के सपने | തീരത്തെ കനവുകൾ gazhal fusion

Image
 साहिल के सपने | തീരത്തെ കനവുകൾ चश्मे के शीशों पर बिखरे हैं सपने, हैं लहरों की सरगम में गहरे हैं सपने, हैं കടലാഴങ്ങളിൽ മായും സൂര്യന്റെ കനവാണു നീ കണ്ണടക്കണ്ണാടിയിൽ തങ്ങിനിൽക്കും നിനവാണു നീ इस ढलती शाम का मंज़र तो देखो समुंदर के साहिल पे ठहरे हैं सपने, हैं സന്ധ്യ തൻ ശോഭയിൽ തീരം മയങ്ങുമ്പോൾ അലതല്ലി വന്നെത്തും കാറ്റിന്റെ അലയാണു നീ यादों की महफ़िल सजी है यहाँ पर इन ठंडी हवाओं के पहरे हैं सपने, हैं ഓർമ്മതൻ മഹ്ഫിലിൽ ദീപങ്ങൾ ജ്വലിക്കവേ ഇരുളിലും മായാതെ മിന്നുന്ന നിഴലാണു നീ अंधेरा जो छाए तो डरना नहीं तुम उजालों की राहों में सुनहरे हैं सपने, हैं ഇത്തിരി വെട്ടവും നെഞ്ചിൽ ഒതുക്കിക്കൊണ്ട് ഇനിയുള്ള യാത്രയിൽ കൂട്ടിനായ് വരവാണു നീ दिलों की किताब को खोल कर देखो हक़ीक़त की दुनिया से सुनहरे हैं सपने, हैं ഹൃദയത്തിൻ താളുകൾ മെല്ലെ തുറന്നു ഞാൻ സത്യത്തിൻ ലോകത്ത് പൂക്കുന്ന മലരാണു നീ वक़्त की मौजों ने बदला है रास्ता मगर दिल के कोने में ठहरे हैं सपने, हैं കാലത്തിൻ ഒഴുക്കിൽ വഴികൾ മാറിയാലും മനസ്സിന്റെ കോണിൽ മായാത്ത നിറവാണു നീ ख़ामोश रातों की अपनी जुबां है कहानी सुनाते जो गहरे हैं सपने, हैं നിശ്ശബ്ദ രാവുകൾ കഥകൾ മ...

തലമുറകളുടെ തീരങ്ങളിൽ നിന്ന്

Image
 തലമുറകളുടെ തീരങ്ങളിൽ നിന്ന് അനന്തമാം കാലപ്രവാഹത്തിൻ തീരത്ത് അറിവിൻ വലയെറിഞ്ഞു നിൽപ്പു മർത്യർ; മുന്നിൽ പരന്നുകിടക്കും സാഗരത്തിൽനിന്ന് തലമുറകൾ നാളെയുടെ വെളിച്ചം തേടുന്നു. പച്ചപ്പുതച്ച മലനിരതൻ സാന്നിധ്യത്തിൽ പ്രകൃതിതൻ ചൈതന്യം നെഞ്ചിലേറ്റുന്നു; കൺമുന്നിൽ കാണുന്നീ വിസ്മയക്കാഴ്ചകൾ പുതിയൊരു പ്രത്യാശതൻ ചിറകുകൾ നൽകുന്നു. ഒരു കൈയിൽ അനുഭവത്തിൻ കരുത്തുമായി മറുകൈയിൽ സ്വപ്നത്തിൻ നൂലുകൾ കോർത്തു; തലമുറകൾ കൈമാറും ജ്ഞാനത്തിൻ വിത്തുകൾ ഈ മണ്ണിൽ വീണ്ടും മുളച്ചുയരുന്നു. കാഴ്ചകൾക്കപ്പുറമുള്ളൊരു സത്യം തേടി ഈ യാത്ര തുടരുന്നു നിശ്ശബ്ദമായി; പ്രകൃതിയോടിണങ്ങിയീ ജീവിതയാത്രയിൽ മാനവർ പ്രപഞ്ചത്തിൻ സ്പന്ദനം തൊട്ടറിഞ്ഞുവെങ്കിൽ ?!! വസുധൈവ കുടുംബകമെന്ന ചിന്തയാൽ ലോകസമസ്താ സുഖിനോ ഭവന്തുവെന്ന പ്രാർത്ഥനയോടെ സമർപ്പിക്കുന്നു... (ഇത് എഴുതാൻ ഉള്ള സാഹചര്യം ഒരു ചിത്രമാണ്) ജി ആർ കവിയൂർ  24/05/2026 (കവിയൂർ, തിരുവല്ല)

തുളസിമഹിമ

Image
തുളസിമഹിമ പ്രഭാതമഞ്ഞില്‍ തുളസിയില ചിരിക്കും, പൂമുഖവാതില്‍ പുണ്യമഴ പെയ്യിക്കും, നാമജപങ്ങള്‍ കാറ്റിലൂടെ ഒഴുകും, നന്മയുടെ ദീപം ഹൃദയത്തില്‍ തെളിയും. ചെവിക്കുപിന്നില്‍ ഇല ചാര്‍ത്തിയ നേരം, ശരീരമാകെ പടരുമൊരു സൌഖ്യം, പഴമയുടെ ജ്ഞാനം തലമുറ പാടും, പച്ചയുടെ സുഗന്ധം മനസിനെ തഴുകും. കിഴക്കോട്ടുനോക്കി തറയിലവള്‍ നില്‍ക്കും, കിരണങ്ങളുടെ താലോലിപ്പില്‍ വിരിയും, സന്ധ്യാദീപത്തിന്‍ ജ്വാലകള്‍ ചിരിക്കും, സൗഭാഗ്യകാറ്റുകള്‍ വീടുകളില്‍ നിറയും. ലക്ഷ്മിയുടെ ചായല്‍ ഭൂമിയില്‍ വന്നു, ധര്‍മധ്വജന്റെ ഭവനത്തില്‍ വളര്‍ന്നു, വിഷ്ണുവിന്‍ സ്നേഹം ഹൃദയത്തില്‍ നിറഞ്ഞു, ഭക്തിയുടെ പാതയില്‍ തപസ്സായി നിന്നു. ശംഖുചൂഡന്റെ ജീവിതത്തില്‍ ചേര്‍ന്നു, പാതിവ്രത്യത്തിന്റെ മഹിമയായി തീര്‍ന്നു, ദേവരുടെ ദുഃഖം കണ്ടവള്‍ കരഞ്ഞു, ധര്‍മത്തിന്റെ വഴിയില്‍ ആത്മാവായ് ലയിച്ചു. ഗണ്ഡകിനദിയായ് ഭൂമിയിലൂടെ ഒഴുകും, വിഷ്ണുവിന്‍ മാലയായി കഴുത്തില്‍ ചേരും, തുളസിദളങ്ങള്‍ പൂജകളില്‍ വിരിയും, ലോകത്തിനു നിത്യശാന്തിയായി നിലക്കും. ജി ആർ കവിയൂർ 23 05 2026 (കവിയൂർ, തിരുവല്ല)

വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം)

Image
  വിശ്വാസപ്രമാണം (തത്ത്വചിന്താപരമായ ഗീതം) നിന്റെ സ്വപ്നമായിരുന്നു പണ്ട്, നിൻ മനസ്സിന്റെ വിശ്വാസമായിരുന്നു... ഒഴുകുന്ന കാറ്റിന്റെ കൈകളെ നമ്മൾ, തടഞ്ഞുനിർത്തിയില്ലല്ലോ ഒരിക്കലും... എങ്കിലും നിൻ ചാരെ നിന്നിട്ടും എൻ മനസ്സ്, ഏറെ ഏകാന്തത അനുഭവിച്ചറിഞ്ഞു... പറയാതെ പോയൊരു വാക്കിന്റെ നോവിൽ, ആത്മാവ് വിങ്ങിപ്പൊരിഞ്ഞു നിന്നു... എങ്കിലും എൻ സ്വന്തം വചനങ്ങളിൽ തന്നെ, മാറ്റമില്ലാതെ ഇന്നും തുടരുന്നു... നാളിതുവരെ കൈമാറിയ വാക്കുകളൊക്കെ, പ്രവർത്തികളിൽ എന്നും നിറച്ചുവെച്ചു... ആരും വന്ന് ഓർമ്മിപ്പിച്ചു തരാതെ തന്നെ, വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിൽപ്പൂ... മാറുന്ന ലോകത്ത് മാറാ മനസ്സാ-ലൊരു, സത്യമായി ഈ നെഞ്ച് കാത്തിരിപ്പൂ... ജീ ആർ കവിയൂർ  23 05 2026 (കവിയൂർ , തിരുവല്ല)

പ്രണയാർദ്രം (വിരഹ ഗാനം)

Image
 പ്രണയാർദ്രം  (വിരഹ ഗാനം) പല്ലവി: നീയില്ലാതെൻ മനസ്സൊന്നു നിറയുന്നില്ലാ, നീയില്ലാതെൻ ദിനങ്ങളോ നീങ്ങുന്നില്ലാ... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹരമാകുന്നില്ലാ... എന്തു ചൊല്ലേണ്ടൂ പ്രിയേ  നീയില്ലാതെ ഞാൻ, ശൂന്യമീ ലോകം മുഴുവൻ ഏകാന്തത തന്നെ അനുപല്ലവി: മിഴികളിൽ സ്വപ്നമായി നീ മാത്രമുണരുമ്പോൾ, നെഞ്ചിൻ തുടിപ്പിലും നിൻ ഓർമ്മകൾ മാത്രം. ഇതെന്തു മോഹ വലയം, ഇതെന്തു നോവിൻ ആഴം? നീയില്ലാത്ത കാഴ്ചകളെല്ലാം അന്യമായിടുന്നു... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹരമാകുന്നില്ലാ... ചരണം 1: തനിച്ചാകുമ്പോൾ ഈ നിഴലുകൾ പോലും ഭയപ്പെടുത്തുന്നു, കടന്നുപോയ നല്ല നാളുകൾ വീണ്ടും കൊതിപ്പിക്കുന്നു. ഒരു നിമിഷം പോലും സമാധാനമില്ലാത്ത രാവുകൾ, നിന്നിലുണ്ടായിരുന്ന ആ പ്രകാശം മറ്റെങ്ങുമില്ലിനി... എന്തു ചൊല്ലേണ്ടൂ പ്രിയേ  നീയില്ലാതെ ഞാൻ, നീയില്ലാതെൻ മനസ്സൊന്നു നിറയുന്നില്ലാ... ചരണം 2: തീരുന്നില്ലാ ഈ നോവിൻ നീണ്ട കഥകൾ, പിണങ്ങി നിൽക്കുന്നു എന്നോട് ഈ വാനവും ഭൂമിയും. മിഴികളിൽ കണ്ണീരിൻ കടലിരമ്പുമ്പോൾ, ശൂന്യമാണ് നിൻ ഓർമ്മകളില്ലാത്ത എൻ ഉള്ളം... ചാരെ നീയില്ലാത്തൊരീ വേളയിൽ, ഒരു നിമിഷം പോലും മനോഹര...

വഴിയാത്രക്കാരന്റെ പാട്ടുകൾ

Image
 വഴിയാത്രക്കാരന്റെ പാട്ടുകൾ  സന്ധ്യാംബരം ചുവന്നു തുടുത്തു, സൂര്യതേജസ്സ് മങ്ങും മേഘതണലിൽ. ഓളങ്ങൾ തഴുകും കാറ്റിന്റെ ചായലിൽ, അക്ഷരദീപങ്ങൾ പോലെ നക്ഷത്രങ്ങൾ. വലയം വച്ചു വരും ചന്ദ്രബിംബം മെല്ലെ, ചക്രവാളച്ചരിവു താണ്ടി ചേക്കേറാനൊരുങ്ങും കിളികുലങ്ങളും, മണിമുഴങ്ങിക്കൊണ്ട് സപര്യ തുടരുന്നേരം... കൂരിരുൾ വന്നു മൂടും നേര— മകതാരിലെന്നും പ്രകാശവേലി— യൊരുക്കും കവിത തൻ ദീപങ്ങൾ. കാലമെത്രയോ കഴിഞ്ഞാലു— മെന്റെയുള്ളിലെ ഭാവനകൾ— അസ്തമിക്കാത്തൊരഗ്നിയായി ജ്വലിക്കും. ഈ മണ്ണിൽ ഞാനൊരു വഴിയാത്രക്കാരൻ— എങ്കിലും പാട്ടുകൾ ഓർമ്മയായ്— കാലമെഴുതിയ സാക്ഷ്യമായ് നിലനിൽക്കുമെന്ന് ആശയുടെ ആശ്വാസമോടെ പ്രതീക്ഷയോടെ  ജീ ആർ കവിയൂർ  22 05 2026 (കവിയൂർ, തിരുവല്ല)

ഇടനെഞ്ചിലെ സ്വപ്നം

ഇടനെഞ്ചിലെ സ്വപ്നം ഇറയത്ത് നിന്ന് ഇടവപ്പാതി നനഞ്ഞവളെ   ഇടനെഞ്ചിൽ ആകെ ഇക്കിളി കൂട്ടിയവളെ   ഇദയത്തിൽ നിൻ ഉള്ളിൻ്റെ ഉള്ളിലാരാണ്   ഇങ്ങൊന്ന് എന്നെയും കടാക്ഷിക്കണമേ   ഇലമഞ്ഞിൻ തൂവൽ ഇമകളിൽ വീഴ്ത്തിയവളേ   ഇന്ദ്രധനു ചായം ഇഴകളിൽ ചേർത്തവളേ   ഇമ്പമുള്ള നാദം ഇരവുകളിൽ പാടിയവളേ   ഇഷ്ടങ്ങളുടെ പൂക്കം ഇനിമുതൽ നീയാവളേ   ഇരുളാഴം മാറാൻ ഇളവെയിൽ തന്നവളേ   ഇണചേരും സ്വപ്നം ഇനിയുമെൻ കാത്തവളേ   ഇലവേനൽ കാറ്റിൻ ഇണലുകളിൽ തഴുകിയവളേ   ഇടറുന്ന പാദം ഇനി നീ താങ്ങണമേ   ഇനിയുമെൻ ഉള്ളിൽ ഇനിയും നിറക്കുന്നവളെ   ഇമചിമ്മും നേരം ഇമ്പമായി തഴുകുന്നവളെ   ഇടവേളയില്ലാതെ ഇച്ഛകൾ പൂക്കുന്നവളെ   ഇഹലോകമാകെ ഇനിയെന്നിൽ തീർത്തവളെ   ഈ മേയിൽ പാതി മനസ്സിൽ പാതി തരുമോ   ഇനിയൊരു ജന്മം ഉണ്ടായാലും എൻ പ്രാർത്ഥന   ഇവളെന്നൊരു മോഹം ഇമയോളം നില്ക്കണമേ ജീ ആർ കവിയൂർ  21 05 2026 (കവിയൂർ ,തിരുവല്ല)

പെയ്തിറങ്ങാത്ത മഴ

പെയ്തിറങ്ങാത്ത മഴ കറുത്ത മേഘങ്ങൾ കൂടിയെങ്കിലും,   മഴ ഭൂമിയിലിറങ്ങിയില്ല.   കാത്തുനിന്ന വരണ്ട മണ്ണിൽ,   നിശ്ശബ്ദം മാത്രം വീണിരുന്നു.   കാറ്റിന്റെ മങ്ങിയ ചലനത്തിൽ,   അറിയാത്ത വേദന നിറഞ്ഞു.   പറയാതെ നിന്ന വാക്കുകൾ,   മനസ്സിൽ തിരമാലയായി.   പെയ്യാതെ കടന്നുപോയ മഴപോലെ,   ചില സ്വപ്നങ്ങൾ മാഞ്ഞുപോയി.   എന്നിരുന്നാലും പ്രതീക്ഷയുടെ വിത്ത്,   ഹൃദയത്തിൽ ജീവനോടെ നിന്നു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ഇരുളിന്റെ ചുരുളുകൾ

ഇരുളിന്റെ ചുരുളുകൾ രാത്രിയുടെ ആഴമുള്ള മൗനത്തിൽ,   ഇരുളിന്റെ ചുരുളുകൾ വിരിഞ്ഞു.   നക്ഷത്രങ്ങളുടെ ദൂരവെളിച്ചം,   വഴികളെ സ്പർശിച്ചുനിന്നു.   കാറ്റിന്റെ മൃദു ശബ്ദത്തിൽ,   മറഞ്ഞ കഥകൾ ഉണർന്നു.   നിഴലുകളുടെ നീണ്ട യാത്രയിൽ,   ഓർമ്മകൾ ചലിച്ചുപോയി.   പുലരിയുടെ നേരിയ തെളിച്ചം,   ഇരുളിനെ മെല്ലെ നീക്കി.   ചുരുളുകൾ അഴിഞ്ഞ നിമിഷത്തിൽ,   പ്രതീക്ഷ വീണ്ടും ജനിച്ചു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

ആകാശത്തിന്റെ അരികിൽ

ആകാശത്തിന്റെ അരികിൽ  ആകാശത്തിന്റെ അരികിലൂടെ,   മേഘങ്ങൾ ഒഴുകിനീങ്ങി.   നിലാവിന്റെ തണുത്ത തെളിച്ചം,   രാത്രിയെ സ്വപ്നമാക്കി.   ദൂരെയൊരു പക്ഷിയുടെ ചിറകിൽ,   യാത്രയുടെ നാദം നിറഞ്ഞു.   കാറ്റിന്റെ അദൃശ്യ വഴിയിൽ,   പ്രതീക്ഷ പറന്നുനിന്നു.   പുലരിയുടെ ആദ്യ നിറത്തിൽ,   പുതിയ ദിനം വിരിഞ്ഞുവന്നു.   ആകാശത്തിന്റെ അരികിൽ,   ഹൃദയം വെളിച്ചം കണ്ടെത്തി. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മണലിൽ എഴുതിയ വാക്കുകൾ

മണലിൽ എഴുതിയ വാക്കുകൾ തിരമാല തഴുകിയ തീരത്ത്,   മണലിൽ ചില വാക്കുകൾ തെളിഞ്ഞു.   കാറ്റിന്റെ നിശ്ശബ്ദ യാത്രയിൽ,   അവ മെല്ലെ മാഞ്ഞുപോയി.   സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ,   ഓർമ്മകൾ തിരികെ വന്നിരുന്നു.   പറയാതെ മറഞ്ഞ വികാരങ്ങൾ,   ഹൃദയത്തിൽ ഒഴുകിനിന്നു.   കാലം കഴുകിയ പാതകളിൽ,   ചുവടുകൾ മാത്രം ബാക്കിയായി.   മണലിൽ എഴുതിയ വാക്കുകൾ,   മൗനമായി ഉണർന്ന് എഴുന്നേറ്റു. ജീ ആർ കവിയൂർ  21 05 2026  ( കവിയൂർ,തിരുവല്ല)

മുടിയേറ്റ് ദാരികവധത്തിന്റെ തീനൃത്തം

Image
 മുടിയേറ്റ്  മുടിയേറ്റ്  ദാരികവധത്തിന്റെ തീനൃത്തം (ആരംഭശ്ലോകം) ഹോ... ഹോ... ഹോയ്... കാളികാവിലെ തീച്ചൂടിൽ കാവിലമ്മ തൻ കോപത്തിൽ ചെണ്ടമേളം പൊട്ടിയുണരും മുടിയേറ്റിൻ രാവിതാ... പഞ്ചവർണ കളമെഴുത്തിൽ ഭദ്രകാളി ഉണരുന്നൂ ദാരികന്റെ ദുർഭരണത്തിന് അവസാനമിതാ... (നാരദൻ ശിവനോട്) കൈലാസത്തിൽ നാരദൻ വന്നു കരഞ്ഞുപറയും ഭൂമിവേദന ദാരികന്റെ ക്രൂരചിരിയിൽ ദേവലോകം വിറയുന്നൂ... "ഭൂമിയാകെ കത്തിടുന്നു ധർമ്മദീപം അണയുന്നൂ ഭദ്രകാളി ഉണരേണം അസുരാന്ത്യം വരേണം..." [കൂടെപ്പാടി സംഘം ( chorous)] ആടി വാ കാളിയമ്മേ അഗ്നിനേത്ര ജ്വാലയമ്മേ മുടിയഴിച്ച് പോരിറങ്ങും മുടിയേറ്റിൻ ദേവിയമ്മേ! ഹര ഹരേ... ഹോ ഹോ ഹോ... ദാരികൻ വീഴും രാവിതാ! (ദാരികന്റെ പുറപ്പാട്) നാലു ദിക്കിൽ വാൾ ഉയർത്തി ദാരികൻ ചിരിച്ചുയരും "എന്നെ നേരിടാൻ ആരുണ്ടിവിടെ?" ഭൂമി തന്നെ നടുങ്ങിടുന്നു... രക്തചന്ദ്രൻ മൂടിയാകാശം അസുരഗർജ്ജനം കേൾക്കുന്നു മരണനൃത്തം തുടങ്ങിടുമ്പോൾ മനുഷ്യർ പ്രാർത്ഥനയാകുന്നു... (യുദ്ധം താളം മുറുകുന്നു ) തക തക തക ചെണ്ടമേളം തീപ്പൊരി പോലെ കാളിയമ്മ! മുടിയഴിച്ചു സൂര്യൻ മറച്ചു ഇരുളിറക്കി പോർവിളിച്ചു! മായായുദ്ധം വന്ന അസുരൻ മായയിൽ തന്നെ വീണുപോയി ദാരികന്റ...

ലാലേട്ടൻ

ലാലേട്ടൻ വെള്ളിത്തിരയുടെ വിസ്മയമായി   വേഷങ്ങൾക്കുള്ളിൽ ജീവൻ ചേർത്ത്,   ചിരിയിലും കണ്ണീരിലും   ജനഹൃദയം കീഴടക്കിയ താരം. മോഹനമായി മിഴികളിൽ തെളിഞ്ഞ്   ലാളിത്യമായി മനസുകളിൽ നിറഞ്ഞ്,   അഭിനയത്തിന്റെ ആകാശത്തിൽ   ധ്രുവനക്ഷത്രമായി ജ്വലിക്കുന്നവൻ. കിരീടവും ഭരതവും തേടിയെത്തിയ   കലയുടെ അമൂല്യ സാന്നിധ്യം,   കാലം മായ്ക്കാത്ത പ്രതിഭയുടെ പേര് —   നമ്മുടെ സ്വന്തം ലാലേട്ടൻ. ജന്മദിനത്തിന്റെ പുണ്യവേളയിൽ   ഹൃദയം നിറഞ്ഞ ആശംസകൾ,   ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന്   സ്നേഹത്തോടെ പ്രണാമം. ജീ ആർ കവിയൂർ  21 05 2026 ( കവിയൂർ , തിരുവല്ല)

सलामत रहो | സുഖമായിരിക്കൂ | Gazhal l

Image
 सलामत रहो | സുഖമായിരിക്കൂ | Gazhal l  जहाँ भी हो तुम सलामत रहो, मेरी ये दुआ है सलामत रहो എവിടെയായാലും നീ സുഖമായിരിക്കൂ, എൻ ഹൃദയ പ്രാർത്ഥന സുഖമായിരിക്കൂ हवाओं में ज़हर घुलने लगा है, दुआओं की तरह सलामत रहो കാറ്റുകളിൽ വിഷം പടരുന്ന കാലം, പ്രാർത്ഥനപോലെ നീ സുഖമായിരിക്കൂ सफ़र में कितने अँधेरे मिलेंगे, चराग़ों की तरह सलामत रहो യാത്രയിൽ ഇരുളുകൾ ഏറെയുണ്ടെങ്കിലും, ദീപശിഖ പോലെ അണയാതെ കാറ്റിൽ നീ सുഖമായിരിക്കൂ ज़माना हर कदम आज़माएगा यूँ, वफ़ाओं की तरह सलामत रहो ലോകം ഓരോ നിമിഷവും മാറിയാലും, സ്നേഹത്തിൻ്റെ പേരിൽ നീ സുഖമായിരിക്കൂ नज़र में कई ख़्वाब टूटे हुए हैं, मगर आईने-सा सलामत रहो കണ്ണുകളിൽ ചില സ്വപ്നങ്ങൾ തകർന്നാലും, ഉടയാത്ത കണ്ണാടി പോലെ നീ സുഖമായിരിക്കൂ कभी दर्द दिल पर हुकूमत करे तो, हँसी की तरह ही सलामत रहो വേദന ഹൃദയത്തിൽ വാഴുന്ന നേരവും, പുഞ്ചിരിപോലെ നീ സുഖമായിരിക്കൂ ये दुनिया बदलती रहे रोज़ लेकिन, मोहब्बत की रस्में सलामत रहो കാലം പല നിറങ്ങളിൽ ഒഴുകിയാലും, വിശ്വാസം പോലെ നീ സുഖമായിരിക്കൂ दुआ है मेरी रब से हर पल तुम्हें, मेरे ख़्वाब बनके सलामत रहो ദൈവത്തോട് എൻ പ്രാർത്ഥന ഇത്രമാത്രം, എൻ സ്വപ്ന...

Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal

Image
 Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal हर धड़कन में गूंज रहा है जो अलख निरंजन शब्द ब्रह्म,   सांसों की इस माला में जो बहता है वो है शब्द ब्रह्म।   നാദത്തിൽ അടങ്ങിയിരിപ്പൂ അതേ ഓം എന്ന ശബ്ദബ്രഹ്മം,   ആത്മാവിൻ ഉള്ളിൽ ജ്വലിച്ചു നിൽക്കും ദിവ്യമാം ശബ്ദബ്രഹ്മം.   ढूंढ रहा है तू जिसे मस्जिद और मन्दिर में,   तेरे दिल के अंदर ही तो रहता है वो शब्द ब्रह्म।   തേടിയലയുന്നു നീയതിനെ അമ്പലങ്ങളിലും പള്ളികളിലും,   ഉള്ളിൽ തിരയൂ മാനവാ നീ ആത്മരൂപമാം ശബ്ദബ്രഹ്മം.   मिट जाएगी ये दुनिया और ये सारा जग का मेला,   शाश्वत होकर हर युग में जो रहता है शब्द ब्रह्म।   മാഞ്ഞുപോം ഈ കായവും ഈ ലോകമായാജാലവും,   ശാശ്വതമായി നിലനിന്നിടും ഒടുവിൽ ജ്വലിക്കും ശബ്ദബ്രഹ്മം.   सूफ़ी रंग में रंग दे अपनी इस सूनी ज़िन्दगी को,   रूह को जो पावन कर दे वो है शब्द ब्रह्म।   ഭക്തിരസത്തിൽ ലയിച്ചുണരട്ടെ നിന്റെയീ ജീവിതം,   ആത്മശുദ്ധി തന്നെയേകും ദിവ്യമാം ശബ്ദബ്രഹ്മം....

മോഹനമാം മുരളിനാദം

Image
 മോഹനമാം മുരളിനാദം നീലമേഘത്തിൻ തിരശ്ശീല നീക്കിയാൽ നിത്യചൈതന്യ ദീപങ്ങൾ തെളിയുന്നു, കാണാതെയൊരു കരുണാനദി പോലെ കാതോരമെത്തി മനസ്സിനെ തഴുകുന്നു। വെൺചന്ദ്രികയിൽ വിരിയുന്ന സ്വപ്നങ്ങൾ വേണുനാദത്തിൽ ലയിച്ചൊഴുകിടും, അമ്പരമൊട്ടാകെ അമൃതമഴയായി ആത്മാവിൻ ദാഹം ശമിപ്പിച്ചീടും। പൂക്കളിലൊളിച്ച പരിമളസ്പന്ദനം പുണ്യസ്പർശമായി പടരുന്നേരം, കാലത്തിൻ ചക്രം നിലച്ചതുപോലെ കാണികൾ മൗനരായ് മാറുന്നു। അദ്ഭുതമാം ആ ദിവ്യഭാവത്തിൽ അന്തരംഗങ്ങൾ പ്രകാശം ചൊരിയും, ഭൂമിയും ഗഗനവും ഭക്തിസാന്ദ്രമായി ഭാവരാഗങ്ങളിൽ മുങ്ങിയാടുന്നു॥ ജീ ആർ കവിയൂർ  20 05 2026 ( കവിയൂർ, തിരുവല്ല)

दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada

Image
 दर्द और मुस्कान | വേദനയും പുഞ്ചിരിയും | Soulful Hindi Malayalam Ghazal Raag Darbari Kanada ग़ज़ल / ഗസൽ दिल में इक आकाश रोता हो तो रोने दीजिए,   दुनिया को बस हँसता चेहरा ही दिखाया कीजिए। ഉള്ളിലൊരു ആകാശം കരഞ്ഞാലും ചിരിച്ചുകൊള്ളൂ,   ലോകത്തിന് ചിരിച്ച മുഖം മാത്രം കാണിച്ചുകൊള്ളൂ। ज़ख्म कितने भी छुपे हों रूह की वीरानियों में,   लब पे फिर भी प्यार का नग़्मा सजाया कीजिए। മുറിവുകൾ ഹൃദയത്തിൽ ആഴമായി പതിഞ്ഞാലും,   സ്നേഹത്തിന്റെ മധുരഗാനം ചുണ്ടിൽ നിറച്ചുകൊള്ളൂ। दर्द की बारिश में भी उम्मीद के दीपक जला,   तीरगी में रौशनी बनकर ही आया कीजिए। വേദനകൾ മഴപോലെ രാവോളം പെയ്താലും,   പ്രതീക്ഷയുടെ തിരിനാളം ഉള്ളിൽ തെളിച്ചുകൊള്ളൂ। रात जब तन्हा लगे और साँस बोझिल हो उठे,   चाँद बनकर ख़ुद को ही दिल से लगाया कीजिए। നിശബ്ദ രാത്രികളിൽ ഏകാന്തം വളർന്നാലും,   ചന്ദ്രികപോൽ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്തുകൊള്ളൂ। टूट जाएँ ख़्वाब तो फिर हौसलों से काम लो,   आँसुओं को मोतियों जैसा बनाया कीजिए। തകർന്നുപോയ മോഹങ്ങൾ ചാരമായി തീർന്നാലും, ...

കാറ്റിൽ ഒഴുകുന്ന കഥ

 കാറ്റിൽ ഒഴുകുന്ന കഥ കാറ്റിന്റെ മൃദു ചിറകിൽ,   ഒരു കഥ ഒഴുകിയെത്തി.   ആരും പറയാതെ പോയ,   വാക്കുകൾ അതിൽ നിറഞ്ഞിരുന്നു.   മഴനനഞ്ഞ വഴിയരികിൽ,   ഓർമ്മകൾ നിന്നു കേട്ടു.   ഇലകളുടെ ചലനങ്ങളിൽ,   കാലത്തിന്റെ സ്വരം മുഴങ്ങി.   പറന്നുപോകുന്ന കാറ്റിനൊപ്പം,   കഥയും ദൂരെയായി നീങ്ങി.   പക്ഷേ അതിന്റെ നിശ്ശബ്ദം,   ഹൃദയത്തിൽ തങ്ങിനിന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നദിയുടെ വളവ്

 നദിയുടെ വളവ് നദിയുടെ ശാന്ത വളവിൽ,   വെളിച്ചം തളിർന്നു നിന്നു.   തീരങ്ങളെ തഴുകിയൊഴുകി,   ഓളങ്ങൾ കഥകൾ പറഞ്ഞു.   പച്ചപ്പിന്റെ മൃദു നിഴലിൽ,   കാറ്റ് സംഗീതം പകർന്നു.   ദൂരെയൊരു പക്ഷിഗാനം,   സന്ധ്യയിൽ അലിഞ്ഞുചേർന്നു.   തിരിവുകൾ പിന്നിട്ടൊഴുകും,   നദിപോലെ ജീവിതവും.   തടസ്സങ്ങൾ കടന്നുപോകാൻ,   പ്രതീക്ഷ വഴികാട്ടിയായി. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും

  ലത ടീച്ചറിനായി മേയ് 29 നു വിരമിക്കും സ്നേഹത്തിൻ സന്ദേശം പകരും സ്നേഹമയിയാം ലത ടീച്ചർ, തൻ സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും  സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും... മനസ്സെന്നും ചുറ്റിനടക്കുന്നു ഈ  ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ ലാളനമേകി ഇന്നും സ്നേഹപൂർവ്വം. അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ അറിവിൻ തേൻകണം പകർന്നു നൽകി മാതൃഭാഷതൻ മാധുര്യം നുകരാൻ മാറ്റുരയ്ക്കാനാവാത്ത മാതൃകയായി. കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ! അവരൊക്കെയും ഉന്നതശ്രേണിയിൽ വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം. കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കാത്തിരിപ്പൂ ഇനി വിശ്രമകാലം ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ. അതുതന്നെയല്ലേ ഒരധ്യാപികയുടെ ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും. ഇനിയും ഇതുപോലെ പ്രസന്നവദനയായി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ജീ ആർ കവിയൂർ  19 04 2026 (തിരുവല്ല കവിയൂർ)

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി

 ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി  അക്ഷരമുറ്റത്തു നിന്നും പടിയിറങ്ങും ആശതൻ പൊൻകിരണങ്ങളാൽ അറിവുകൾ പകർന്നു നൽകിയൊരാ വിദ്യാലയത്തിൻ തിരുനടയിൽ നിന്നും അധ്യാപികയാം നമ്മൾ തൻ  ശോഭലത ടീച്ചർ വിരമിക്കുന്നു ആകണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞുപോയോ? ആർക്കുമേ അതറിയില്ലിപ്പോൾ ആത്മബന്ധത്തിൻ നൂലിഴകളാലെ  അവരുടെ മനസ്സിൽ എന്നെന്നും ആ വിദ്യാലയം ഉണർന്നിരുന്നു കുട്ടികൾ തൻ മികവുകൾ കണ്ടറിഞ്ഞ് കൂടെയുണ്ടായിരുന്നൂ ടീച്ചറെന്നും അവിടെയുള്ള വിദ്യാർത്ഥികളും ഒപ്പം പൂർവ്വവിദ്യാർത്ഥികളും  അന്വേഷിച്ചു വരാറുണ്ടല്ലോ ഇതല്ലോ ശോഭ ടീച്ചറുടെ ശോഭ കുടുംബത്തിലും നമ്മൾ തൻ സമൂഹത്തിലും ശോഭയായ് എന്നും വിളങ്ങീടട്ടേ  ആയുരാരോഗ്യ സൗഖ്യങ്ങളെന്നും ഔദ്യോഗ ജീവിതത്തിൽ നിന്നും വിരമിച്ച ടീച്ചർക്ക്  സന്തോഷവും ശാന്തിയും നേർന്നിടുന്നു .. ജീ ആർ കവിയൂർ  19 05 2026

മറഞ്ഞ വഴികൾ

 മറഞ്ഞ വഴികൾ മങ്ങിച്ചെന്ന പാതകളിലൂടെ,   ഓർമ്മകൾ നടന്നു നീങ്ങി.   ആരും തിരയാത്ത വഴികളിൽ,   മൗനം മാത്രം ബാക്കിയായി.   മരങ്ങളുടെ നീണ്ട നിഴലിൽ,   കാലം നിശ്ചലമായി നിന്നു.   കാറ്റിന്റെ മൃദു ചലനത്തിൽ,   മറന്ന സ്വപ്നങ്ങൾ ഉണർന്നു.   അറിയാതെ കടന്നുപോയ,   ജീവിതത്തിന്റെ ചുവടുകൾ പോലെ.   മറഞ്ഞ വഴികളുടെ അറ്റത്ത്,   ഒരു പുതിയ പുലരി കാത്തിരുന്നു. ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

പ്രഭാത സവാരി

Image
കവിത  പ്രഭാത സവാരി പുലരി തൻ പൊൻകിരണം കൺതുറക്കും വേളയിൽ, മടിയെല്ലാം ദൂരെ മാറ്റി ഇറങ്ങീടാം നിരത്തിലായ്. പച്ചപ്പുൽത്തകിടിയും പ്രകൃതിതൻ ഭംഗിയും, ഉള്ളിലെരിയുന്ന താപമെല്ലാം മാറ്റീടും. ഇളംകാറ്റേറ്റു നാം മുന്നോട്ട് നടക്കുമ്പോൾ, സ്വതന്ത്രമായി ചിന്തിക്കാൻ മനസ്സിന്നു കഴിയും. പുതിയൊരു സൗഹൃദം പൂത്തുലയും ദൂരങ്ങളിൽ, പഴയൊരു ബന്ധങ്ങൾ പുതുക്കാനും വഴിയൊരുക്കും. രക്തസമ്മർദ്ദവും പ്രമേഹവും ഓടിയകലും, രോഗങ്ങൾ തീണ്ടാത്ത കായബലം കൈവരും. ആരോഗ്യം കാക്കുന്ന സൗമ്യമാം ശീലമിത്, ആയുസ്സും ഉണർവും നൽകിടും പുണ്യമിത്. വാടിയ മനസ്സുകൾ ഉണരുന്ന നേരം, വാക്കിനാൽ ചൊല്ലാം പ്രഭാതസവാരി തൻ ഗീതം. നടക്കാം നമുക്കൊരുമിച്ചീ പുലർകാലെ, നേടാം ആരോഗ്യമുള്ളൊരു നാളെ! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

നീട്ടിയ ഭാഗ്യം

Image
 നീട്ടിയ ഭാഗ്യം നര വീണ മുടിയും തെളിഞ്ഞൊരു ചിരിയും മിഴിയിൽ ഒളിച്ചൊരു നോവിൻ കടലും, ചായക്കടയുടെ കോണിലിരിക്കെ ചാരത്തു വന്നു നീ നീട്ടിയ ചീട്ട്. അമ്പതു രൂപതൻ ചില്ലറത്തുട്ടുകൾ അരികിലെ കൈകളിലേക്ക് മാറുമ്പോഴേ, മുച്ചക്രവണ്ടിതൻ യാത്രാക്കൂലി നടന്നുതീർക്കാമെന്നു കരുതി അപ്പോൾ. സംഖ്യാശാസ്ത്രവും ഭാഗ്യക്കുറിയും നേരമ്പോക്കായ് തള്ളി മനസ്സൊരു- നിമിഷത്തിൽ വിശ്വസിച്ചീടുന്നു മർത്യാ, നാളെയാ ഭാഗ്യം തുണയ്ക്കുമെന്നോർത്തു. സമ്മാനമില്ലെന്നറിഞ്ഞൊരീ രാത്രിയിൽ നഷ്ടബോധങ്ങളേതുമില്ലിന്നു സഖേ, ഒരു നൂറു രൂപപോലും കിട്ടിയില്ലെങ്കിലും നമ്മെ തമ്മിൽ കോർത്തൊരീ അക്ഷരക്കൂട്ട്! ജീ ആർ കവിയൂർ  19 05 2026 ( കവിയൂർ, തിരുവല്ല)

കരുണതൻ ദീപം

Image
 കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

പ്രകൃതി സംരക്ഷണം

Image
 പ്രകൃതി സംരക്ഷണം പ്രകൃതി നീ തകൃതിയായി മാറുന്നുവോ എന്തേ? മരങ്ങളും മലകളും കാടുകളും ഇല്ലാതാക്കി മനുഷ്യാ നിൻ കാട്ടും കുസൃതിയാലോ? അസംസ്കൃത വസ്തുക്കളാൽ നിർമ്മിച്ചീടും നിന്റെ- വ്യാജവസ്തുക്കൾ കടലിൽ തള്ളുന്നുവല്ലോ, അത് തിരികെ കരയിലേക്ക് വീണ്ടും വന്ന്  വലിയ വിനയായ് മാറുന്നുവല്ലോ, പ്രകൃതിതൻ പ്രതികാരം കാണുന്നില്ലയോ ? അതോ കണ്ടില്ല എന്ന് നടിക്കുന്നുവോ ?! ചൂടാൽ വെന്തുരുകുന്നു ഭൂമിയിന്ന്, പുകയുന്നു മനവും പുകയുന്നു കണ്ണുകളും, കൊടും തണുപ്പും ഉരുകുന്ന മഞ്ഞിൻ മലകളും, താളം തെറ്റിയീടും പ്രകൃതി തൻ വികൃതികൾ. ഓണനാളിൽ ഓണമൂട്ടുന്നു പ്രകൃതിക്ക് വിവിധ രീതിയിൽ, ഗൗളിക്കും നാല്കാലിയ്ക്കും ഓണം കൊടുത്തൊരു പഴയ കാലം! അതിരുകൾ വെട്ടിപ്പിടിച്ച നിൻ ആർത്തിയാൽ, കാവുകളൂം കുളങ്ങളും കാത്തുപരിപാലിച്ചും, സൂര്യനും പാമ്പിനും മരങ്ങൾക്കും വിളക്കുവെച്ചും, സമസൃഷ്ടിയായി പ്രകൃതിയെ വണങ്ങിയ പഴയ കാലത്തെ- അറിവില്ലാതെ നാം തല്ലിക്കെടുത്തുന്നു! സൗരോർജ്ജം സ്വീകരിച്ച് മലിനീകരണം തടയാം, വാഹനപ്പെരുപ്പം കുറച്ച് ഇന്ധനവാതകങ്ങൾ ഒഴിവാക്കാം, ഇനിയെങ്കിലും ഉണരൂ മനുഷ്യാ നീ, മരങ്ങൾ നട്ടുപിടിപ്പിച്ചു കാക്കുകീ ഭൂമിയെ, സഹജീവികളെയും ആദരിച്ചു പോറ്റുക, ഒന്ന...

പാർവണ പൊയ്കതൻ കൽപ്പടവിൽ

Image
 പാർവണ പൊയ്കതൻ കൽപ്പടവിൽ പാർവണ പൊയ്കതൻ കൽപ്പടവിൽ പുഞ്ചിരി പൂവുമായി കനവിൽ നിന്നവളെ പെയ്തൊഴിഞ്ഞോർമ്മതൻ തണൽ തേടവേ  പകരും നക്ഷത്രങ്ങളുടെ പതനങ്ങൾ കണ്ട് പാലൊളി ചിതറുമീ പാതിരാവിൽ പതിവായി നാം ചേർന്നിരുന്നോരു നാളുകളിൽ പവിത്രമാം മധുര നോവിൻ്റെ ദലസ്പർശം പനിനീർ മലരുകളെയോർത്തുപോന്നു പൂങ്കാറ്റിലലിയുന്ന നിൻ മൊഴികളെല്ലാം പലവട്ടം മറക്കാതെ താളുകൾ മറിക്കവേ പരശ്ശതം ജന്മങ്ങൾ കഴിഞ്ഞാലും പെണ്ണേ പതറാതെ നിൻ പ്രണയത്തിൻ തണലിൽ വാഴാം പകൽവെളിച്ചം പോലുമിന്നെന്നിൽ ഇരുളായി പതിയെൻ ഹൃദയതാളം നിലയ്ക്കും വരെയും പങ്കുവെച്ചോരാ അനുരാഗ തീരങ്ങളിൽ പരാതികളേതുമില്ലാതെ കാത്തിരിക്കാം ജീ ആർ കവിയൂർ  18 05 2026 (കവിയൂർ , തിരുവല്ല)

ചെല്ലകിളിയുടെ യാത്ര

 ചെല്ലകിളിയുടെ യാത്ര പുലരിയുടെ വെളിച്ചത്തിനൊപ്പം,   ചെല്ലകിളി പറന്നുയർന്നു.   മരച്ചില്ലകളുടെ ഇടവഴിയിൽ,   പുതിയ ആകാശം തേടിനടന്നു.   കാറ്റിന്റെ മൃദു ചിറകുകളിൽ,   അവൾ ദൂരങ്ങൾ മറന്നുപോയി.   നദിക്കരയിലെ നിശ്ശബ്ദത്തിൽ,   സ്വന്തം പാട്ട് ചേർത്തുവച്ചു.   സന്ധ്യ മങ്ങിവരുന്ന നേരം,   കൂടിലേക്ക് മടങ്ങിയെത്തി.   ചെല്ലകിളിയുടെ ഈ യാത്രയിൽ,   സ്വപ്നങ്ങൾ ചിറകുവിരിച്ചു. ജീ ആർ കവിയൂർ  18 05 2026 ( കവിയൂർ,തിരുവല്ല)

ജീവിത സത്യം

Image
ജീവിത സത്യം ഇന്നുണർന്നപ്പോൾ കണ്ടു ദാ,  മുടിയിഴകളിൽ വെള്ളി വെളിച്ചം... കണ്ണാടി നോക്കി ചിരിച്ചുപോയ്, ഇതു കാലം തന്നൊരു സമ്മാനം! വേദനയുണ്ട്, തളർച്ചയുണ്ട്, എങ്കിലും ഉള്ളിൽ സന്തോഷമുണ്ട്... ജീവിക്കാൻ ഈയൊരു നാൾ കൂടി, തന്ന ദൈവത്തിനു നന്ദിയുണ്ട്! മുഖത്തെ ഓരോ വരകളും, പറയുന്നുണ്ട് ഒരു കഥ മനോഹരം... ഇന്നലെകളിൽ കണ്ട കനവുകൾ, ഇന്നീ മുഖത്തെ പുഞ്ചിരികൾ. മുട്ടുകൾ ചെറുതായി വേദനിച്ചാലും, നടുവിന് ഇത്തിരി വിറയലുണ്ടായാലും, ജീവനുണ്ട്, ശ്വാസമുണ്ട്, വിശ്വാസമുണ്ട് ഈ മണ്ണിൽ ഇനിയും നടന്നിടാൻ! നരച്ച മുടികൾ ഓർമ്മിപ്പിക്കുന്നു, കടന്നുപോന്നൊരു നല്ല വഴികൾ... പക്വതയോടെ നോക്കിക്കാണാൻ, പഠിപ്പിച്ചു തന്നൊരു ജീവിതപ്പാഠങ്ങൾ. വയസ്സാവുക എന്നാൽ തളരുകയല്ല, അനുഭവങ്ങളുടെ വലിയൊരു അഴകല്ലേ... ഈ വെള്ളിമുടിയും ഈ ചുളിവുകളും, ജീവിച്ചു തീർത്തതിൻ അടയാളമല്ലേ! ജീ ആർ കവിയൂർ  17 05 2026 ( കവിയൂർ, തിരുവല്ല)

നീയെന്ന ഭാവമായ്

നീയെന്ന ഭാവമായ് ഈണം ഏതായാലും നെഞ്ചിലേറ്റാം സഖേ,  ഈ വരികൾ നമുക്കായൊന്നു മൂളാം മെല്ലേ...  പരിഭവം കാട്ടി നീ എന്നിൽ നിന്നുമകലുകിലായ്,  ഒന്നു കേൾക്കുകിൽ പരിഭവങ്ങളെല്ലാം അലിയിച്ചിടാം. നിന്നെപ്പോലെയാകാൻ എനിക്കാവാഞ്ഞാൽ പ്രിയേ,  നിൻ നിഴലായ് മാറാൻ കഴിഞ്ഞില്ലെങ്കിൽ... എന്നെത്തന്നെ നിന്നിലേക്ക് മാറ്റാം, നീയെന്ന ഭാവമായ് ഒന്നായ് ലയിച്ചീടാം. പരിഭവം കാട്ടി നീ അകലുകിൽ, നിൻ പരിഭവങ്ങളെല്ലാം അലിയിച്ചിടാം... പ്രകൃതിയില്ലാതെ പ്രണയമുണ്ടോ, പൂവില്ലാതെ പുലരിയുണ്ടോ, നീയില്ലാതെ ഞാനുമില്ല, ഞാനില്ലാതെ നീയുമുണ്ടോ... ഒടുവിൽ നമ്മളൊന്നായ് ഈ പ്രപഞ്ച താളത്തിൽ അലിഞ്ഞിടാം. ജീ ആർ കവിയൂർ  17 05 2026 (കവിയൂർ , തിരുവല്ല)

കരുണതൻ ദീപം

കരുണതൻ ദീപം പല്ലവി: ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ  പാടി തീർക്കാനും ആവില്ല വേദനകൾ. ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ, അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ. അനുപല്ലവി: പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു. കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും, കണ്ടത് കേവലം കല്ലേ മാത്രം. ചരണം: അമ്പലവാതിലിലും പള്ളിയിലും അല്ല, ഉണരുന്നു ഈശ്വരത്വമിവിടെ. മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും, സ്നേഹമുള്ള മനസ്സിലാണെന്നറിയൂ. ഈ ഭൂമിയിലിതിനേക്കാൾ വലുതായി, മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ  ജീ ആർ കവിയൂർ  17 05 2026 (കവിയൂർ, തിരുവല്ല)

ഐതിഹ്യമാല ചാർത്തിയ താര തിളക്കം

 ഐതിഹ്യമാല ചാർത്തിയ താര തിളക്കം (പല്ലവി) കോട്ടയത്തുദിച്ചൊരു വാസുദേവ പ്രഭോ  കോട്ടാരത്തിൽ ശങ്കുണ്ണിയായ് മാറിയോനേ... കേരളീയ ഭാവന തൻ തൂലികാ ചൈതന്യമേ, ഐതിഹ്യമാല നെയ്ത അക്ഷര പുണ്യമേ! (അനുപല്ലവി) അനശ്വര കഥകളാൽ കാലത്തെ ജയിച്ചവൻ, അക്ഷര മുൻഷിയായ് വിദ്യ പകർന്നവൻ... മണിപ്രവാളത്തിൻ മണിമുത്തുകൾ കോർത്തു നീ, മലയാള മണ്ണിൽ അമൃതം ഒഴുക്കിയോൻ! (ചരണം 1) പറയിപെറ്റൊരു പന്തിരുകുലത്തിൻ കഥകളും, പാറയും കാടും നിറഞ്ഞോരു പാതയിൽ, കായംകുളം കൊച്ചുണ്ണിയും മാന്ത്രികരുമായി, കാലം മറക്കാത്ത ചിത്രങ്ങൾ വരച്ചവനേ... എട്ടു ഗ്രന്ഥങ്ങളിൽ കേരള ചരിതത്തെ, മുത്തുകളായി നീ കോർത്തു വെച്ചുവല്ലോ! (ചരണം 2) കൊച്ചി നൃപൻ നൽകിയ കവിതിലക പട്ടവും, സേതുലക്ഷ്മീഭായി തന്ന വീരശൃംഖലയും, അലങ്കാരമല്ല നിൻ ആത്മ സമർപ്പണം, മലയാള ഭാഷയ്ക്ക് നീയൊരു ഭൂഷണം... കാവ്യലോകത്ത് നിന്നും അവിടുന്നു വിടപറഞ്ഞെങ്കിലും, ഐതിഹ്യമാലയായ് വാഴുന്നു സാദരം! (ചരണം 3) അമരത്വം നേടിയോരാനക്കഥകളും, അമ്പലപ്പുഴയിലെ വേലകളുമെല്ലാം, പാണന്റെ പാട്ടിലും നാടോടി ഈണത്തിലും, പാലാഴി പോലെ നീ പെയ്തു തീർത്തുവല്ലോ... ഗജരാജ പ്രൗഢിയും നാട്ടുനന്മകളും, വരികളിൽ നീയൊരു കാവ്യമാക്കി മാറ്റി! (ചരണം 4) തലമുറക...

തണുത്ത വെളിച്ചം

 തണുത്ത വെളിച്ചം  നിലാവിന്റെ മൃദു തെളിച്ചത്തിൽ,   രാത്രി നിശ്ശബ്ദമായി നിന്നു.   തണുത്ത കാറ്റിൻ സ്പർശത്തിൽ,   ഇലകൾ മെല്ലെ ചലിച്ചു.   ദൂരെയൊരു സ്വപ്നം പോലെ,   വെളിച്ചം വഴികളിൽ വീണു.   മറഞ്ഞുകിടന്ന ഓർമ്മകൾ,   മനസ്സിൽ വീണ്ടും ഉണർന്നു.   പുലരിയിലേക്ക് നീങ്ങുന്ന നേരം,   ആകാശം നിറം മാറിയിരുന്നു.   തണുത്ത ഈ വെളിച്ചത്തിൽ,   ഹൃദയം ശാന്തി കണ്ടെത്തി. ജീ ആർ കവിയൂർ  16 05 2026 ( കവിയൂർ,തിരുവല്ല)

പേച്ചി അമ്മൻ തൻ മുന്നിൽ

 പേച്ചി അമ്മൻ തൻ മുന്നിൽ പല്ലവി  പേച്ചി അമ്മൻ തൻ തിരു നടയിൽ മൊഴിയടഞ്ഞു മിഴിയടഞ്ഞു നിന്ന നേരം അമ്മേ സരസ്വതി വീണാപുസ്തക ധാരണി ശരണം ശരണം തവ ശരണം  ചരണം 1 മുത്തുമാരിയമ്മൻ കോവിൽ തിരുമുറ്റത്തിൽ, പേച്ചി അമ്മൻ തൻ സന്നിധി കണ്ടു വണങ്ങിടുന്നു. തമിഴ്മൊഴിയിൽ പേച്ചിയെന്നാൽ സാക്ഷാൽ ശാരദാ ദേവിയല്ലോ, അറിവിൻ്റെ പ്രകാശമായി ഉള്ളിൽ നിറഞ്ഞിടേണമേ അമ്മേ ചരണം 2 വാങ്മയീ വാഗ്ദേവിയാം മാതാവേ സരസ്വതീ, ഈ ദാസന്റെ മാനസതാരിൽ വിളങ്ങിടേണമേ  ശ്വേതപത്മത്തിൽ വാഴും ജഗദംബികേ തായേ, സത്ബുദ്ധിയും സദ്ഗുണവും പ്രസാദിച്ചീടേണമേ. ചരണം 3  ആ കൊച്ചു സന്നിധിയിൽ കണ്ടൊരാ ദിവ്യരൂപം, ആത്മാവിൽ കുളിരേകി ദുരിതങ്ങൾ മാറ്റിടുന്നു. വിദ്യയും ജ്ഞാനവും ചൊരിയുന്ന നാഥേ അവിടുന്ന്, അടിയന്റെ നാവിൻതുമ്പിൽ സദാ നൃത്തമാടേണമേ  ചരണം 4 അമ്മേ ശരണമെന്നു പാടി സ്തുതിച്ചിടുന്നു, ആശ്രിതവത്സലയാം അവിടുന്ന് തുണയ്ക്കേണമേ  പേച്ചി അമ്മൻ രൂപത്തിൽ വാഴുന്ന കലൈവാണിയേ, അവിടുത്തെ തൃപ്പാദങ്ങളിൽ ഇതാ പ്രണമിക്കുന്നെൻ  ജീ ആർ കവിയൂർ  16 05 2026 (കവിയൂർ , തിരുവല്ല)

തുള്ളികളുടെ നൃത്തം

 തുള്ളികളുടെ നൃത്തം മഴമുത്തുകൾ വീണ നേരം,   മണ്ണിൽ സംഗീതം ഉണർന്നു.   ഇലകളുടെ പച്ച നിഴലിൽ,   പ്രകൃതി നൃത്തം തുടങ്ങി.   കാറ്റിനൊപ്പം ചിരിക്കുന്ന ജലം,   ചില്ലകളിലൂടെ ഒഴുകിനീങ്ങി.   ചെറുകുളങ്ങളുടെ കണ്ണാടിയിൽ,   വൃത്തങ്ങൾ വിരിഞ്ഞുയർന്നു.   പുലരിയുടെ മൃദു വെളിച്ചത്തിൽ,   മിന്നിമറയുന്ന ജലമുത്തുകൾ.   തുള്ളികളുടെ ഈ നൃത്തത്തിൽ,   ഭൂമി സന്തോഷം പാടിയിരുന്നു. ജീ ആർ കവിയൂർ  16 05 2026 ( കവിയൂർ,തിരുവല്ല)

ലഹരിമുക്ത ലോകം

 ലഹരിമുക്ത ലോകം (പല്ലവി) സ്നേഹം, പ്രേമം, പ്രണയം, സഹജീവികളോടോ? ഇന്നില്ല. സർവ്വ സഹവാസങ്ങളും വെടിഞ്ഞ്, സകലതും പായുന്നത് മയക്കത്തിലേയ്ക്ക്. (അനുപല്ലവി) സാഹചര്യങ്ങൾക്ക് അടിമയായി ഇന്ന്, സർവ്വംസഹയാം ദേവിക്ക് പോലും ലജ്ജ തോന്നും വണ്ണം, മനുകുലം മുഴുവൻ പായുന്നു— ലഹരിക്ക് പിന്നാലെ മാത്രം! (ചരണം 1) കണ്ണിലൊരു തിളക്കമില്ലാതെ, കരങ്ങളിൽ കരുത്തില്ലാതെ, തണൽ തേടേണ്ട യൗവ്വനം ഇന്ന്, തപ്പിത്തടയുന്നു കരിനിഴലിൽ. പുകയുന്ന മനസ്സും എരിയുന്ന ജീവിതവും, ലഹരി തൻ ലഹരിയിൽ അലിഞ്ഞു തീരുന്നു. (ചരണം 2) രാജ്യ ദ്രോഹികൾക്കായി കുടപിടിക്കുന്നു— അറിയാതെ നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്നു. സമൂഹ ബോധം ഉണരട്ടെ, മനസ്സ് തെളിയട്ടെ, മനുഷ്യത്വം മരിക്കാത്ത വിശ്വം പുലരട്ടെ. (മുദ്ര) കൈകോർക്കാം നമുക്ക് ഈ പോരാട്ടത്തിൽ, ലഹരിമുക്തമായൊരു പുലരിക്കായ്. ജീ ആർ കവിയൂർ  15 05 2026 (കവിയൂർ, തിരുവല്ല)

വില്വമംഗലത്ത്സ്വാമിയാർ ചരിതം (കഥകളി പദം)

Image
 വില്വമംഗലത്ത്സ്വാമിയാർ ചരിതം വില്വമംഗലത്ത് സ്വാമിയാർ ചരിതം (കഥകളി ആട്ടപ്പദ രൂപം ) കണ്ടേൻ ഹരിയെ കണ്ണിനാൽ ഇന്ന് വിസ്മയ ലോകം തെളിഞ്ഞ നേരം! ശ്രീവല്ലഭന്റെ തിരുനടതന്നിൽ ശ്രീഹരി നേരിൽ വിളങ്ങുന്നേരം. നാടകശാലയിൽ നൃത്തമാടി- യാനന്ദരൂപം നിറഞ്ഞ നേരം, കാണാ സാന്നിധ്യം തേടിടും സ്വാമിക്ക് കണ്ണൻ സ്വരൂപം തെളിഞ്ഞുവല്ലോ. വൈക്കത്തപ്പൻ വൃദ്ധ വേഷത്തിൽ- വടക്കേ ചുറ്റമ്പലത്തിൽ നിന്നൂ, അമ്പലപ്പുഴയിൽ മാരാർക്കൊപ്പ- മുണ്ണുന്ന കണ്ണനെ കണ്ടു സ്വാമി. തെക്കേ മതിലിൽ വടക്കുംനാഥൻ- കാർത്തിക ദർശന മോഹിയായി, കുമാരനല്ലൂർ ദേവിയെ കാത്തു- നിൽക്കുന്ന കൗതുകം കണ്ടു സ്വാമി. നാലമ്പലത്തിനപ്പുറം പുലരും- പ്രദക്ഷിണ വഴി തെളിയുമ്പോൾ, ഇലഞ്ഞി തണലിലും ആലിൻ കൊമ്പിലും- ഇളകിയാടും ആഞ്ജനേയൻ. ചേർത്തലക്കായൽ തീരമണഞ്ഞപ്പോൾ ചെളിമുടി ചൂടിയ ദേവി രൂപം, തിരുവാർപ്പിൽ വിശന്നു വലയുന്ന- തിരുവിളയാടും ഉണ്ണിക്കണ്ണൻ. അനന്തശയ്യയിൽ പത്മനാഭൻ- ആനന്ദരൂപം കാട്ടിനിന്നു, അനന്തകാടിതിൽ ഭക്തിയോടെ- ആ യോഗിവര്യൻ ലയിച്ചു നിന്നു. ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല) ഇത് പുന്നാഗവർാളി, ഭൈരവി, അല്ലെങ്കിൽ സോപാനശൈലിയിൽ ആലപിച്ചാൽ യഥാർത്ഥ കഥകളി പദഭാവം കിട്ടും. ചെണ്ട–മദ്ദള...

മുത്തുമാരി അമ്മൻ ഗാനം

Image
 മുത്തുമാരി അമ്മൻ ഗാനം അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം അമ്മേ കരുണയുടെ നീരൊഴുക്കേ, നൊമ്പരത്തിൻ്റെ കണ്ണീരിൽ തെളിയുന്ന ദീപമേ, തിരുവല്ല മതിൽഭാഗത്തെ കാത്തിടും ദേവിയേ, തായെന്നു വിളിച്ചാലെ ഓടിയെത്തും അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം പച്ചമണൽ വഴികളിൽ പൂവിരിയും പാദമേ, പാവങ്ങൾ പ്രാർത്ഥിച്ചാൽ പാലൊഴുക്കും ഹൃദയമേ, മഞ്ഞൾച്ചാർത്തുകളിൽ കനിവൊഴുകും ദർശനം, കുമ്പിടുന്ന ജനങ്ങൾക്ക് കാവലാകും അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം ചെണ്ടമേള നാദത്തിൽ ചിന്തകൾക്കും ശാന്തിയേ, ചെമ്പകപ്പൂ മണമോളം സ്നേഹമുള്ള രൂപമേ, സന്ധ്യാദീപ വെളിച്ചത്തിൽ നിറഞ്ഞിടും സാന്നിധ്യം, വേദനകൾ അകറ്റുന്ന വെൺമഴയായ് അമ്മയേ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം മുത്തുമാരി അമ്മേ നീ ഞങ്ങളുടെ ആശ്രയം, മുറിവേറ്റ മനസ്സുകൾ ചേർത്ത് നിർത്തും സാന്ത്വനം, തിരുവല്ല മതിൽഭാഗത്ത് വാഴുന്ന ദേവിയേ, തിരുവടി ശരണം എന്ന് പാടിടുന്നു ഭക്തർ। അമ്മേ അമ്മേ ശരണം ശരണം മുത്തുമാരി അമ്മേ ശരണം രചന ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

മുത്തുമാരി അമ്മൻ പ്രഭാതരാഗം

മുത്തുമാരി അമ്മൻ പ്രഭാതരാഗം തിരുവല്ലാഴപ്പൻ്റെ ക്ഷേത്ര മതിൽക്ക് വെളിയിൽ വടക്കുമാറിയൊരു മൂക്കുത്തി തിളക്കം, തിരു മുത്തുമാരി അമ്മൻ തൻ ദിവ്യജ്യോതി പ്രഭാമയൂഖങ്ങൾക്കിടയിൽ നിന്നും പ്രഭാകര മുഖകാന്തി തെളിഞ്ഞ നേരം। കുളിർക്കാറ്റിൻ തലോടലുകൾക്കൊപ്പം കാതിനും കരളിനും ഉന്മേഷമേകി, കരുണാമൃതം അമൃത തുല്യമായി കേൾക്കായി അമ്മതൻ തിരുനാമങ്ങൾ കാതോരം മന്ത്രധ്വനിയായി നിറഞ്ഞു। കുംഭനാസം ഭരണി നാളിലെ പുണ്യം കുങ്കുമച്ചാർത്തിലും പൂക്കളിലാഴ്ന്നു, അമ്മൻ കുടവും കാരകാട്ടവും നിറഞ്ഞപ്പോൾ മഞ്ഞൾ നീരാട്ടിൽ ഭക്തിരസം തൂകി, മനമൊട്ടാകെ ദേവീസ്മരണം വിരിഞ്ഞു। ചെണ്ടമേളത്തിൻ നാദമുണർന്നപ്പോൾ ചിന്തകളെല്ലാം ദേവിയിലലിയുന്നു, മുത്തുമാരി അമ്മൻ കൃപ ചൊരിയുമ്പോൾ മുറിവേറ്റ ഹൃദയങ്ങൾ പൂവണിയുന്നു। ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

ഹരിതവനത്തിലെ തപസ്വി

Image
 ഹരിതവനത്തിലെ തപസ്വി പച്ചിലത്തുമ്പിൽ തപസ്സിരിക്കും, സൂക്ഷ്മരൂപിയാം പ്രാണനേ... നിശബ്ദമായൊരു നിഴലുപോലെ, നീ ഇലച്ചാർത്തിൻ മടിത്തട്ടിൽ. നേർത്തൊരു ചിറകിലെ വജ്രശോഭ, വെളിച്ചം തട്ടവേ മിന്നിടുന്നു. രക്തദാഹമില്ലാത്ത ശാന്തഭാവം, പൂന്തേൻ നുകരും സുന്ദരജന്മം. ഉറങ്ങുന്ന ലോകത്തെ കാവൽനിൽപ്പൂ, ഈശ്വരൻ തൻ വിചിത്ര സൃഷ്ടി നീ. നീചമെങ്കിലും നിസ്തുല്യ ഭാവം, ജീവിതത്തിൻ ലളിത ബിംബം. ജീ ആർ കവിയൂർ  14 05 2026 (കവിയൂർ , തിരുവല്ല)

കാണുമെന്നൊരു മോഹമിനിയും

കാണുമെന്നൊരു മോഹമിനിയും  ഹർഷബാഷ്പ ബിന്ദുക്കളാൽ— നഖചിത്രം രചിക്കും രൂപമെൻ- മനതാരിലിന്നും മായാതെ നില്പൂ... മഴമുകിലുകൾ നിലാവിനെ മറയ്ക്കും പോൽ തോന്നുന്നുവോ നിന്നോർമ്മകൾ  ഇരുൾ മൂടും വഴികളിൽ ഏകാകിയായ് തിരയുന്നു  മൃദു സ്വരമന്ത്രങ്ങൾ... കാറ്റിലലിഞ്ഞ നിൻ ഗന്ധമായ്  പടരുന്നു എന്നിൽ സുഗന്ധം പോലെ. മൗനത്തിൻ തടവറയ്ക്കുള്ളിലായി- കഴിഞ്ഞു കൊഴിഞ്ഞ നിമിഷങ്ങൾ മാത്രം... ഇനിയൊരു ജന്മത്തിൻ തീരത്തുവെച്ചു- കാണുമെന്നൊരു മോഹമിനിയും പ്രിയതേ  ജീ ആർ കവിയൂർ  13 05 2026 ( കവിയൂർ, തിരുവല്ല)

കാറ്റിൻ മറവിൽ

കാറ്റിൻ മറവിൽ കാറ്റിൻ മറവിൽ എവിടെയോ,   മറഞ്ഞൊരു ഗാനം ഒഴുകിയിരുന്നു.   കേൾക്കാൻ നിൽക്കുന്ന മനസ്സുകളിൽ,   മൃദുവായി അത് തഴുകിപ്പോയി.   ഇലകളുടെ ചലനത്തിനുള്ളിൽ,   പറയാത്ത കഥകൾ നിറഞ്ഞിരുന്നു.   ദൂരെയൊരു മേഘത്തിന്റെ നിഴൽ,   പാതകളിലൂടെ നീങ്ങിയിരുന്നു.   കാണാനാകാത്ത സ്പർശമായി,   ഓർമ്മകൾ വന്നു ചേർന്നിരുന്നു.   കാറ്റിൻ മറവിൽ ഇന്നുമൊരു,   ഓർമ്മപോലെ മൗനം തുടരുന്നു. ജീ ആർ കവിയൂർ  13 05 2026 ( കവിയൂർ, തിരുവല്ല)

വഴിയറ്റ കാൽപ്പാടുകൾ

വഴിയറ്റ കാൽപ്പാടുകൾ വഴിയില്ലാത്ത മണൽപ്പരപ്പിൽ,   ആരോ നടന്ന പാടുകൾ കണ്ടു.   എവിടെ തുടങ്ങി അവസാനിച്ചതെന്ന്,   കാറ്റിനും പോലും അറിയില്ല.   മഴ നനഞ്ഞ മണ്ണിൻമേൽ,   നിശ്ശബ്ദം മാത്രം ബാക്കിയായി.   തിരിഞ്ഞുനോക്കുന്ന ഓരോ നിമിഷവും,   ഓർമ്മകൾ മുളച്ചുയരുന്നു.   ജീവിതത്തിന്റെ അന്യ വഴികളിൽ,   നാം പലരും നടന്നുപോകുന്നു.   വഴിയറ്റ ഈ കാൽപ്പാടുകൾ പോലും,   ഒരുനാൾ കഥയായി മാറുന്നു. ജീ ആർ കവിയൂർ  11 05 2026 ( കവിയൂർ , തിരുവല്ല)

മഴവെള്ളത്തിന്റെ കണ്ണാടി

മഴവെള്ളത്തിന്റെ കണ്ണാടി മഴവെള്ളം കെട്ടിനിന്ന വഴികളിൽ,   ആകാശം താഴെ ഇറങ്ങിവന്നു.   ചെറുകുളങ്ങളിൽ തെളിഞ്ഞുനിന്നത്,   മേഘങ്ങളുടെ നിശ്ശബ്ദ യാത്ര.   തുള്ളിവീണ മണ്ണിൻ അരികിൽ,   ഓർമ്മകൾ വട്ടമിട്ട് നിന്നു.   കാറ്റിന്റെ സ്പർശം തഴുകിയപ്പോൾ,   തിരമാലകൾ ചിരിച്ചുണർന്നു.   നടന്നുപോയ പാദച്ഛായകൾ,   ജലക്കണ്ണാടിയിൽ തെളിഞ്ഞിരുന്നു.   ഒരു നിമിഷം നോക്കിനിന്നാൽ,   സ്വയം തന്നെ കാണാമായിരുന്നു.   മഴ തീർന്ന വഴിയരികിൽ,   നിശ്ശബ്ദം മാത്രം ബാക്കിയായി.   മഴവെള്ളത്തിന്റെ കണ്ണാടിയിൽ,   ജീവിതം മറഞ്ഞു തെളിഞ്ഞു. ജീ ആർ കവിയൂർ  11 05 2026 ( കവിയൂർ , തിരുവല്ല)

തിരുവല്ല മുത്തുമാരിയമ്മേ ശരണം

Image
മുത്തുമാരിയമ്മേ ശരണം  അമ്മേ ശരണം ദേവി ശരണം  മുത്തുമാരിയമ്മേ ശരണം 'മുത്തുമാരിയമ്മേ ശരണം... അമ്മേ ശരണം ദേവി ശരണം മുത്തുമാരിയമ്മേ ശരണം... തെങ്കാശി തൻ ശങ്കരൻ കോവിലിൻ- തെരുവിലെ അമ്മൻ കോവിലിൽ നിന്നും തിരുവല്ലാഴപ്പൻ്റെ ക്ഷേത്രം പണിയുവാൻ തിരുവുള്ളത്താൽ ക്ഷണിതരായ് വന്നവർ തൻ തേവാരമൂർത്തിയെ കുടിയിരുത്തി. ഗണപതി ഭഗവാനു നിത്യവും ഹോമവും  ഗരിമയോടെന്നും നടത്തുന്നു പുണ്യം ഗണേശ ശരണം ശരണം ഗണേശാ... നാഗരാജാവും നാഗയക്ഷിയമ്മയും ബ്രഹ്മരക്ഷസ്സും ചേച്ചിയമ്മയും ഗുരുവും യോഗീശ്വരനും സുബ്രഹ്മണ്യനും കിഴക്കോട്ട് ദർശനമായ് അനുഗ്രഹമേകുന്നു. മുത്തുമാരിയമ്മൻ തൻ കോവിലിൽ- ചൈതന്യപൂർണ്ണയായ് വാഴുന്നു അമ്മ വർഷത്തിലൊരിക്കൽ കുംഭത്തിലെ- ഭരണി നാളിൽ അമ്മക്ക് മഞ്ഞൾനീരാട്ട്! ​കണ്ടുതൊഴും ഭക്തർക്ക് ശാന്തിയും- ഐശ്വര്യവും നൽകുമല്ലോ മഹാമാരി അമ്മേ ശരണം ദേവി ശരണം... പടിഞ്ഞാട്ട് ദർശനമായ് സാക്ഷാൽ- ശിവപെരുമാൾ തൻ അരികിലായി മാടസ്വാമിയും മറ്റ് ഉപദേവതകളും കുടികൊണ്ട് മനശാന്തി നൽകുന്നു സദാ. ശ്രീവല്ലഭ പ്രഭു തൻ പ്രശ്നവിധിയിൽ തെളിയുന്നു ദേവി തൻ സാന്നിധ്യം! രാജശാസനയാൽ വന്നവർ ഇന്നും വിധിപ്രകാരം നിന്നെ പരിപാലിക്കുന്നു... ​ഭക്തിയാൽ  നിൻ പദ...

മിഴിയടയാളം

മിഴിയടയാളം മൗനം ചാലിച്ച ചിന്തകളിൽ നിറയും മൊഴി നൽകാതെ നിൽക്കും എൻ  മധുര നോവിൻ്റെ മിഴിയടയാളം മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച ചിത്രം. തോന്ന്യാക്ഷരങ്ങൾ ഇന്നും തെന്നലായി കുളിർകോരും  താളാത്മകമാം അക്ഷര കൂട്ടിനു  തണലേകുന്നു നെഞ്ചിലെ അഗ്നി. പതിറ്റാണ്ടുകൾ മാഞ്ഞൊരു പാതയോരം പലകുറി നമ്മൾ നടന്ന നേരം പതിയെ തലോടിയ കാറ്റിൽ ഇന്നും പതറാതെ കേൾക്കുന്നു നിൻ്റെ മൗനം. വഴിവിളക്കുകൾ പോലെയെൻ ഓർമ്മകളിൽ വറ്റാത്ത കനലായി നീയെരിയുന്നു വാക്കുകൾ തോൽക്കുന്നൊരീ നിമിഷത്തിൽ വിരഹത്തിൻ ഗസലായി നീ പെയ്യുന്നു. ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)

സുഖദർശനം (ഗസൽ)

Image
 സുഖദർശനം (ഗസൽ) അമ്മയുടെ പ്രാർത്ഥനയിൽ വീട് പ്രകാശമായി നിന്നു   എല്ലാ ദുഃഖക്കാറ്റിലും അമ്മ തുണയായി നിന്നു   ശൂന്യമായ വഴികളിൽ ഇരുളിറങ്ങി വന്നപ്പോൾ   സ്നേഹത്തിന്റെ ദീപം തന്നെ വഴിക്കു താരമായി നിന്നു   നനവാർന്ന കണ്ണുകളിൽ എത്ര സ്വപ്നം പൂത്തിരുന്നു   സ്വന്തം സുഖങ്ങളൊക്കെയും അമ്മ മറയായി നിന്നു   അന്നത്തിൻ ഗന്ധത്തിൽ സ്നേഹം അലിഞ്ഞു ചേർന്നിരുന്നു   അമ്മയുടെ കൈകളിൽ ജീവൻ ഞങ്ങളായി നിന്നു   ലോകത്തിന്റെ തിരക്കിൽ തളർന്നു മടങ്ങിയപ്പോൾ   അമ്മയുടെ മടിയിൽ മനസിന് ശാന്തിയായി നിന്നു   ബാല്യത്തിന്റെ തെരുവിൽ ഇന്നും അതേ സ്വരം കേൾക്കും   അമ്മയുടെ മധുരവാക്ക് മനസിന് ഗാനമായി നിന്നു   ലോകം മാറിയാലും ബന്ധങ്ങൾ അകലുകയാലും   അമ്മയുടെ സ്നേഹം മാത്രം എന്നും സ്വന്തമായി നിന്നു   ‘ജി ആറിൻ്റെ’ ഈ ജീവിതം അമ്മയ്ക്കുള്ള പൂജയായി   ആ തിരുവടികളിൽ സന്തോഷ ദർശനമായി നിന്നു ജീ ആർ കവിയൂർ  10 05 2026 ( കവിയൂർ, തിരുവല്ല)

നീതിയുടെ കനൽ

Image
 നീതിയുടെ കനൽ  ( നീതിക്കായി മകൾ നഷ്ടപ്പെട്ട അമ്മക്കായ്, ഒരു നോവിൻ്റെ കനൽ) (പല്ലവി) നീതിതൻ വാതിൽക്കൽ വിങ്ങുന്നൊരമ്മതൻ കണ്ണുനീർ കണ്ടുവോ നീ? സ്വപ്നങ്ങൾ നെയ്തൊരു  പൊൻമകൾ പോയൊരു ശൂന്യമാം വീഥിയിൽ നിൽപ്പൂ മനം. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (അനുപല്ലവി) അറിവിന്റെ ദീപം അണച്ചു കളഞ്ഞവർ അധികാര ഗർവ്വിൽ ചിരിക്കുന്നുവോ? പെൺമനം തേങ്ങുന്നൊരീ കറുത്ത രാത്രികളിൽ നീതിതൻ വെട്ടം ഉദിക്കില്ലയോ? (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് (ചരണം)  പതറില്ല നമ്മൾ ഈ പോരാട്ട വീഥിയിൽ പകൽവെളിച്ചം വരും നാളെയൊന്നിൽ, അമ്മതൻ കണ്ണുനീർ കനലായി മാറുമ്പോൾ അനീതിതൻ കോട്ടകൾ തകർന്നിടുമേ. (കോറസ് ) തരിക തരിക പ്രീതി അൽപ്പം തരിക തരിക നീതി എന്നത് ജീ ആർ കവിയൂർ  10 05 2026 (കവിയൂർ , തിരുവല്ല)