Posts

Showing posts from October, 2020

എഴുപതിന്റെ നിറവിലെൻറെ നാട്

എഴുപതിന്റെ നിറവിലെൻറെ നാട്  അറബിക്കടലോരത്തു  അഴലകറ്റുമൊരു ഓലപ്പീലികൾ  ചൂടി  കൈയ്യാട്ടി വിളിക്കുമെൻ  ഈശന്റെ സ്വന്തം നാട്  മുത്തുക്കുട ചൂടി തിടമ്പേറിയ സഹ്യസാനുക്കളുടെ നിരകളും  മലനാടിന്റെ ഐശ്വര്യങ്ങളെ  വാഴ്ത്തി സ്‌തുതിച്ചോരു മൺമറഞ്ഞ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചനും ആശാനും ഉള്ളൂരും വള്ളത്തോളും തോൾ കൊടുത്തു  വാഴ്ത്തി പിന്നെയും  എണ്ണമറ്റകവികളാൽ ഭാവ പ്രണയ  സഞ്ചാരങ്ങളാൽ കിളിമൊഴിയായും  തുള്ളി കഥപറഞ്ഞും ആടിയും  പാടിയുമെൻ  കാവ്യ കൈരളിയെ ഒപ്പനയും ഒപ്പത്തിനു  മാർഗ്ഗൻ കളിയും  തിരുവാതിരയും മോഹിനിയാട്ടവും  കേരളനടനവും കഥകളി തെയ്യം തിറയും  താളത്തിലും തഞ്ചത്തിലും  വഞ്ചിപാട്ടു പാടിയാടിയും     ഓണവും വിഷുവും  ക്രിസ്തുമസ്സും ഈദും  കൈകോർത്താഘോഷിക്കുകയും  തത്വമസിയെന്ന അദ്വൈത മന്ത്രം ജപിച്ചും  ഒരുജാതി ഒരുമതം ഒരുദൈവമെന്നു ചൊല്ലിയും  ശങ്കരനും നാരായണനും വിദ്യാധിരാജയും  സഹോദരൻ അയ്യപ്പനും  അയ്യത്താനും  അയ്യൻകാളിയും കേളപ്പനും വാഗ്ഭടാനന്ദനും  ബ്രഹ്മാനന്ദ ശിവയോഗിയും  കറുപ്പനും മന്നവും    തങ്ങളും കത്തനാരും  കൈകൂപ്പി വണങ്ങി  ആമാലോകരേ കേളികൊട്ടിയുണർത്തും   നന്മയേറുമെന്റെ നാട്  എന്റെ നാട് എന്റെ നാട് കേരളം .. ജീ ആർ കവിയൂ

മെല്ലെ മെല്ലെ ......(ഗസൽ )

  മെല്ലെ മെല്ലെ ......(ഗസൽ ) മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  നിഴൽ പടർത്തി ലഹരിയാൽ  ചഷകത്തിലെത്തി നോക്കുമ്പോൾ  ഗസലിലീണം പടർന്നു സിരകളിൽ  ചുണ്ടുകൾ മൊഴിഞ്ഞു നനവാർന്ന  മധുര നോവുവിൻ പ്രണയാക്ഷരങ്ങൾ  നിനക്കായ് നിനക്കായി മെല്ലെ മെല്ലെ  എൻ ഹൃദയ വാടികയിൽ  വിരിയട്ടെ മുല്ലപ്പൂ  സുഗന്ധം  മെല്ലെ മെല്ലെ പടരട്ടെ പ്രണയം  മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  ജീ ആർ കവിയൂർ  30 .10 .2020 / 04 :04 am 

ദിനക്കണക്കുകൾ

ദിനക്കണക്കുകൾ അരുണകിരണ ദ്യുതി പകരും  താരുണ്യ ധൃത ചടുല നടനം മൃദുല കോമള ഗാത്രി നിൻ ചലനം  ഹൃദയ സരോവരത്തിൽ വിരിഞ്ഞു കമലം  ലളിത പദാവലിയിലായി മലരും  മൗനത്തിൽ വിരിയും സുന്ദരം  ക്ഷതമില്ലാതെ തുടർന്നു അക്ഷരം  മധുര തര മതി കാവ്യം മനോഹരം  സ്മൃതിയിൽ നിന്നും വിസ്മൃതിയിലമരും  പ്രണയ പുഷ്പദലങ്ങളാൽ അർച്ചന പകരും  ദിനങ്ങളില്ല ഏറെയെന്നറിഞ്ഞും ഭ്രമണം  നടത്തി അലയുന്നു ജീവിതം   ജി ആർ കവിയൂർ  30 10 2020

ചിലരുടെ വിനോദം

 ചിലരുടെ വിനോദം  അൽപ്പവും വിനോദത്താൽ  പറയട്ടെ  അകലത്തു നിന്നും പരിഹസിക്കുന്നു  അറിയാതെ നോവിപ്പിക്കുന്നു  അഴലിന്റെ നടുവിൽ നിൽക്കവേ    തുലാമാസ ഉത്രട്ടാതി  നക്ഷത്ര പുണ്യത്താൽ ആറും തോടുകളും താണ്ടി  ജീ ആറിതാ അമ്പത്തിയാറിന്റെ  പടവുകളേറുന്നു , ഹൃത്തിൽ  സുഖമുണ്ടോയെന്നു ആരായാത്ത  സുഹൃത്തുണ്ടോയിന്നു  പണമാണോ  ഉലകത്തിൻ അധികാരി  സനാതനമല്ലോന്നുമിവിടെ  സ്വയം ചമയുന്നു ഞാനെന്ന   സ്വാർത്ഥതയുടെ ഭാവങ്ങൾ  സൂക്ഷിക്കുകിൽ ദുഖിക്കേണ്ട  മുഴക്കുന്നു പാഞ്ചജന്യമെന്നു  മുഴുനീളൻ വാക് ധോരണി  മൊഴി മുട്ടുമ്പോൾ ചിറി കോട്ടി  മെല്ലേ അകറ്റുന്നു അധികാര മോഹം  29 10 2020  04 :40 am 

കണ്ടു മനം നിറഞ്ഞില്ല - ഗസൽ

 കണ്ടു മനം നിറഞ്ഞില്ല - ഗസൽ  കണ്ടില്ല കണ്ടു മനം നിറഞ്ഞില്ല  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചു കടന്നകന്നുവല്ലോ  പ്രകാശ കന്യകൾ നൃത്തംവച്ചു  നദി നിറഞ്ഞു കവിഞ്ഞു  മനം തേങ്ങി നോവറിഞ്ഞു വിരലുകൾ പരതി സിത്താറിൽ  മണ്ണിൽ  പതിഞ്ഞ കാൽപ്പാടുകൾ  മായിച്ചു കടന്നകന്നു നിലാവും   കാറ്റിന്റെ മൂളലുകളോർമ്മിപ്പിച്ചു   നിൻപ്രണയ സുഗന്ധ സാമീപ്യം  ആഗ്രഹങ്ങൾ മായാതെ കിടന്നു  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചുയകന്നുവല്ലോ സഖിയേ  .......... ജീ ആർ കവിയൂർ  29 .10 .2020  03 :50 am 

വിരഹക്കാറ്റ്‌ (ഗസൽ)

വിരഹക്കാറ്റ്‌ (ഗസൽ) കിഴക്കുനിന്ന് പറവകൾ പാറി  കാത്തിരിപ്പിൻ കാതുകൾക്ക്  കരലാളനങ്ങളുടെ നിഴലടുപ്പം  കണ്ടില്ല നിൻ തണൽമരങ്ങൾ  ഈറനണിഞ്ഞ മിഴികളിൽ  വരണ്ട ചുണ്ടുകളുടെ  വിതുമ്പുന്ന ഈണങ്ങളിൽ  വഴിയൊരുക്കുന്ന താളങ്ങളാൽ  വിരലുകളിൽ നിന്നും പടർനടർന്നു  വീണു ക്ഷതം വന്ന അക്ഷരങ്ങൾക്ക്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  ജി ആർ കവിയൂർ  29 10 2020 02 40 

സ്നേഹം

Image
സ്നേഹം  ജീവിത വനികയിൽ  ആദ്യം വിടർന്നോരു  സ്നേഹ പുഷ്പമേ  നിന്നെ ഓർത്ത്  ഞാൻ പാടുന്നൊരു  ഈരടികളൊക്കവേ മറക്കുവാനാകുമോ  നിന്നാലെയിന്നും അരുളി മരം ചുവടും  അരികിലൂടെ ഒഴുകും  പുഴകൾ തൻ പുളിനത്തിൻ കുളിരിൽ ആദ്യമായി  നൽകിയൊരു ചുംബന ലഹരികളൊക്കെ നിനക്ക്  ഇന്നും ഓർമ്മയുണ്ടോ  സഖീ നിനക്ക് ഓർമ്മയുണ്ടോ  തുള്ളിയാൽ തുളുമ്പും  നിറകുടവുമായി വന്ന് നിൽക്കും നിൻ മാറത്ത്  മിടിക്കുന്ന നിറയാത്ത  കുടത്തെ തുളുമ്പിക്കാൻ  എൻ സ്നേഹത്തിൻ വെമ്പൽ  നിനക്ക് അറിവതുണ്ടോ  പെയ്യാൻ തുളുമ്പി നിൽക്കു മാനത്തെ കാറു പോലെയല്ലല്ലോ  മനസ്സ് എന്നിങ്ങനെ എന്ന്  മനസ്സിലാക്കും ഞാൻ നിന്നെ  വിരലൊന്നു ഞൊടിച്ചാൽ  വിതുമ്പി നിറയും നിൻ  കണ്ണിണയാണേ സത്യം  കരളിൽ നിനക്കായ് മാത്രം സ്നേഹവുമായി  ജി ആർ കവിയൂർ  28 10 2020 03:40 am photo by Anil marar

നീയെന്ന പ്രഹേളിക

ഓളങ്ങൾ താളം ചവിട്ടി വട്ടം ചുറ്റുന്നു  ഓർക്കും തോറും മനം പെയ്തു തള്ളിയിട്ടു  എഴുതുവാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പെയ്തൊഴിഞ്ഞു വല്ലോ സഖി  നീയില്ലാതെ കഴിയുവാൻ ആവില്ല തെല്ലുമേ ഒഴുകിവരും നിൻ മുരളീരവ ധ്വനി കേട്ടുണർന്നു നിൻ രാഗാലാപനം എന്നിൽ ഉണർത്തുന്നു  ജീവിത മോഹങ്ങൾ അനുഭൂതിയായി  നീയെന്നിൽ പ്രഹേളികയായ് ജനിമൃതികൾക്കിടയിൽ ജന്മജനമാന്തരങ്ങളുടെ ജൈത്ര യാത്ര തുടരുന്നു... ഓളങ്ങൾ താളം ചവിട്ടി വട്ടം ചുറ്റുന്നു  ഓർക്കും തോറും മനം പെയ്തു തള്ളിയിട്ടു  എഴുതുവാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പെയ്തൊഴിഞ്ഞു വല്ലോ സഖി .. ജീ ആർ കവിയൂർ 28.10.2020 03:15 am

നീല്ലാതെ . (കവിത )

 നീല്ലാതെ . (കവിത ) വസന്തമില്ലാതെ ഋതു ഉണ്ടോ  കുയിലില്ലാ വാടികയുണ്ടാവുമോ  പൂവില്ലാതെ ശലഭമുണ്ടോ  കായില്ലാതെ കവിതയുണ്ടോ  ഉണർവില്ലാതെ ഉദയമുണ്ടോ  ഉള്ളവനില്ലാതെ  ഉടയവനുണ്ടോ  ഉഴവില്ലാതെ വിശപ്പണയുമോ  ഉഷ്‌ണമില്ലാതെ കാറ്റിൻ  സുഖമറിയുമോ  ഉറക്കമില്ലാതെ സ്വപ്നമുണ്ടോ  വാളില്ലാതെ ഉറയുണ്ടോ  തീയില്ലാതെ പുകയുണ്ടോ  നീയില്ലാതെ പ്രണയമുണ്ടോ  സിന്ദുരമില്ലാതെ ഉണ്ടോ നെറ്റിത്തടം  സന്ധ്യ ഇല്ലാതെ രാവുണ്ടോ  നിലാവു പൂക്കാതെ രാവുണ്ടോ  നീയില്ലാതെ ഞാനുണ്ടോ പ്രിയതേ ..!! ജീ ആർ കവിയൂർ  27 .10 .2020  02 :20 am 

ഉണരാത്ത ഉറക്കത്തിൽ

 ഉണരാത്ത ഉറക്കത്തിൽ  വൈകല്യങ്ങളുടെ ദുഃഖം  പേറിയുരുണ്ടൊരു  ഇരുചക്ര കസേരയിലിരുന്നു  ക്ഷീരപഥത്തിലൂടെ നീ  മന്ദമായി ഗമിക്കുകമ്പോൾ  വെളിച്ചം പോലും കടക്കാൻ  മടിക്കുന്നിടങ്ങളിലൂടെ  പൂര്‍വ്വാപരവൈരുദ്ധ്യം നിറഞ്ഞ  ഗർത്തങ്ങൾ താണ്ടും നേരത്ത്  എൻ പ്രാപഞ്ചിക തോഴാ നീയീ    എല്ലിൻ കൂമ്പാരമായ്  ചലനമറ്റ മാംസ പിണ്ഡത്തെ  എവിടെ നിന്നും നുള്ളിയെടുത്തുയീ   കൈനിറയെ ഉണ്ടല്ലോ  പൊഴിഞ്ഞുപൊലിഞ്ഞ നക്ഷത്രങ്ങൾ   എങ്ങിനെ ഇവകളെ വഴുതി പോകാതെ  കാത്തു സൂക്ഷിക്കുന്നു  ഗുരുത്വാകർഷണങ്ങളുടെ വിചിത്രതയിൽ ?!!   ആകര്‍ഷണവിധേയതയുടെ  തിരമാലകളുടെ പാതനനിറഞ്ഞ പലയിടങ്ങളിലൂടെ നീങ്ങുമ്പോൾ  കണ്ടു തമോഗർത്തങ്ങളും   ചില ചെറു സൃഷ്‌ടിജാലളും കടന്നു  മനു തുല്യമാം സങ്കല്പശക്തിയുമായ്  വാസരമാം ഗേഹങ്ങൾ വിട്ട് നീ  നിന്റെ കാലടിപ്പാടുകൾ ഇവിടെ വിട്ടുവന്നത്    നീണ്ടു കിടക്കുന്നു നിൻ യാത്രക്കു മുന്നിൽ  സമയചരിതങ്ങളുടെ ഇടങ്ങൾ  തുടങ്ങുകയുമൊടുങ്ങുകയും  ചെയ്യുന്നുവല്ലോയീ  പ്രപഞ്ച കാലീനം  ഓരോ സിദ്ധാന്തങ്ങളും  നിന്റെ ചിന്തകളുടെ നടുവിൽ  ഇരുളിൻ ഹുദയങ്ങൾക്കു മുന്നിൽ  സമയം നിപതിക്കുന്നു  ഹിമപാത്രംകണക്കെ  കടച്ചില്‍ കഴിഞ്ഞ നിൻ സമവാക്യങ്ങൾ  നിന്റെ ഗോപ്യമായ മനസ്സിൽ  ജനിമൃ

നിദ്രാവിഹീനം ... (ഗസൽ )

 നിദ്രാവിഹീനം ... (ഗസൽ ) ഉറങ്ങുവാൻ കിടന്നിട്ടും  കണ്ണടച്ചിട്ടും കണ്ടില്ല  കനവുകളൊരായിരം  നിന്നെക്കുറിച്ചോർത്ത് കിടന്നു തിരിഞ്ഞു മറിഞ്ഞു  നിൻ മണമിന്നും മറക്കാനായില്ല  നീ തന്ന അകന്നൊരോർമ്മതൻ  മുല്ലപ്പൂവിൻ ഗന്ധവും പ്രിയതേ  ഇഴയകന്നു ഇമയകന്നു  ഇഴഞ്ഞു രാവ് പകലായി  ഇറയത്തു മഴതുള്ളിയിട്ടു ഈണങ്ങൾ താളമായി  വിരഹക്കടലിൽ മുങ്ങിപ്പൊങ്ങി  വിരസതയകറ്റി അകന്നുയങ്ങു വിശ്രമമില്ലാത്ത നാദ ധാരയുടെ  വീചികൾ അലയടിച്ചു ഗസലായി  ഉറങ്ങുവാൻ കിടന്നിട്ടും  കണ്ണടച്ചിട്ടും കണ്ടില്ല  കനവുകളായിരം  നിന്നെ കുറിച്ചോർത്തു പ്രിയതേ  ജി ആർ കവിയൂർ 18.10.2020 12.50:

പാഞ്ചജന്യ നാദമുണരട്ടെ

സനാതനത്തിന് നാദമുയരട്ടേ  പരിവർത്തന പാത തെളിയട്ടെ  പാരിതിലാകെ കേളി മുഴങ്ങട്ടേ   പാഞ്ചജന്യ നാദമുണരട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  പുലരട്ടെന്നും  അമ്മതൻ നാമം  നമിച്ചീടാം നിൻ   പാദാരവിന്ദം  പ്രണവ മന്ത്ര ധ്വനികളാലെങ്ങും  ദിഗന്തങ്ങമെങ്ങും  ഭേരി മുഴങ്ങട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  ലോകാ സമസ്താ സുഖിനോ ഭവന്തു  ഉയർന്നിടട്ടെ ഉലകമെന്നാളും   ഉലകിലെങ്ങും  ഉണ്മകൾ നിറയട്ടെ  പാഞ്ചജന്യ  കാഹളമുയരട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  സനാതനത്തിന് നാദമുയരട്ടേ  പരിവർത്തന  തെളിയട്ടെ  പാരിതിലാകെ കേളി മുഴങ്ങട്ടേ   പാഞ്ചജന്യ നാദമുണരട്ടെ  ജയ് ജയ് ഭാരത മാതാ  ജയ് ജയ് സനാതന ധർമ്മാ  ജീ ആർ കവിയൂർ  27 .09 .2020  21 :00 hrs

ഹൃദയമിടിപ്പ് .. കവിത

 കാറ്റ് കൊടുങ്കാറ്റായിന്നു  പിണങ്ങി ഋതുക്കളോടും    സാഹസകൃത്യങ്ങള്‍ കാട്ടി  ഭ്രമരങ്ങൾ  മൂളിയടുത്തു   മാറ്റങ്ങളുണ്ടിന്നു ജീവിതം   എന്തിനീ ക്ഷമാപണം  എൻ ഹൃദയവുമൊരുങ്ങി  സന്തോഷത്താൽ മിടിച്ചു  പഴയതായിരുന്നു പൂമുഖം പുതിയ സൂര്യകിണങ്ങൾ  കൺപോളകൾ ചിമ്മി ആരുടെ രൂപമിത്  കുസുതി കാട്ടിയീവിധം  എങ്ങിനെ മറന്നു മുഖപടവും  പേരു ചൊല്ലി വിളിക്കുക  അണിഞ്ഞോരുങ്ങട്ടെ കുയിലുകൾ  പാടി പഞ്ചമം പ്രണയത്തിന്  സന്ദേശ കാവ്യങ്ങളാനുഭൂതി  ഞാനറിയാതെ എന്നെയറിയാതെ  അവളെ കുറിച്ചിന്നെഴുതി      കാറ്റ് കൊടുങ്കാറ്റായിന്നു  പിണങ്ങി ഋതുക്കളോടും    സാഹസകൃത്യങ്ങള്‍ കാട്ടി  ഭ്രമരങ്ങൾ  മൂളിയടുത്തു   മാറ്റങ്ങളുണ്ടിന്നു ജീവിതം   എന്തിനീ ക്ഷമാപണം  എൻ ഹൃദയവുമൊരുങ്ങി  സന്തോഷത്താൽ മിടിച്ചു ജീ ആർ കവിയൂർ  14 .10 .2020  03 :55 am 

പ്രിയതേ !! കവിത

പ്രിയതേ !! കവിത  എന്നരികത്തു വന്നു  നീ  മിണ്ടാതെ പോയ നേരത്ത്  മൗനമായ് ചിരിതൂകി നിന്നു  മാനത്തു നിന്ന് അമ്പിളിപ്പൂവും  നാണത്താൽ മറഞ്ഞുവല്ലോ  മേഘകീറി നിടയിലായ്  പെയ്യ് തൊഴിയാൻ തിങ്ങി വിങ്ങി  വിരഹത്തിൻ നോവ് നെഞ്ചിൽ  കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ  ഓർമ്മകൾ  തിരശീലകളിൽ  മറഞ്ഞുവോ നീയെന്ന മായാ  പ്രഹേളികയായ് , പ്രിയതേ !! രചന ജീ ആർ കവിയൂർ  14 .10 .2020 

പവന പുത്രാ - സോപാന കീർത്തനം

Image
  പവന പുത്രാ  - സോപാന  കീർത്തനം  പവന പുത്രാ  ചിരംജീവനേ പരിപാലിക്കുക നീയെങ്ങളെ നിത്യം  പിഴവില്ലാതെ നിൻ ചരിതം  പാടുവാൻ ശക്തി തരേണമേ  പലവുരു വന്നു തൊഴുന്നേൻ  പവിത്രമാം നിൻ പാദം തൊട്ട പൂഴി തൊട്ടു വന്ദിക്കുന്നേൻ പന്തീരടിപൂജയും പന്തിരുനാഴിയവലും  പ്രിയമാണെന്നു കരുതി പ്രാർത്ഥിക്കുന്നേൻ പവന പുത്രാ നിൻ ശക്തി വൈഭവം  പുകഴ്ത്തും തോറുമേറുമല്ലോ  പണ്ടു സീതാന്വേഷണാർത്ഥം   പോകുവാൻ ഒരുങ്ങുമ്പോൾ  പ്രകീർത്തിച്ചു നിന്നെ രാമേശ്വര തീരത്ത്  വൃദ്ധനാം ജാംബവാൻ " * അഞ്ജന  നന്ദനം  വീരം  ജാനകി  ശോക  നാശനം , കപീഷമക്ഷ  ഹന്താരം , വന്ദേ  ലങ്കാ  ഭയങ്കരം . || 1 || മനോജവം , മാരുതതുല്യ വേഗം , ജിതേന്ദ്രിയം  ബുദ്ധിമതാം  വരിഷ്ഠം , വാതാത്മജം   വാനരയൂഥമുഖ്യം , ശ്രീരാമദൂതം ശിരസാം നമാമി  . || 2 || ആഞ്ജനേയമതി  പാടലാനനം , കാഞ്ചനദ്രികമനീയ വിഗ്രഹം , പാരിജാതതരുമൂലവാസിനം , ഭാവയാമി  പാവമാനനന്ദനം , || 3 ||   യത്രയത്ര രഘുനാഥകീർത്തനം തത്ര തത്ര കൃതമസ്തകാഞ്ജലീം ബാഷ്പവാരിപരിപൂർണ്ണലോചനം മാരുതീം നമത രാക്ഷസാന്തകം[2] മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം ശിരസാ നമാമി * " പവന പുത്രാ  ചിരം

ഇന്നലെ രാവിൽ

ഇന്നലെ രാവിലെൻ ഇമകളിൽ  വിടർന്നോരാ സുന്ദര സ്വപ്നമേ നീ  ഒന്നു വരുമോ വീണ്ടും  ഇടറുന്ന കണ്ഠങ്ങളിൽ  ഇറാൻ പകരും നിൻ  സ്വരരാഗ മാധുരി എന്നിലുണർത്തുന്നു  അനവദ്യ സുഖശീതള  തണൽ പകരുന്നു  അനിലൻ തലോടലും   സ്വാന്തനം  പകരുന്നിതാ  നിശാഗന്ധിയും നിലാവും ഇന്നലെ രാവിലെ ഇമകളിൽ വിടർന്നൊരു  സുന്ദര സ്വപ്നമേ ....  ജി ആർ കവിയൂർ 11.10.2020

മൊഴി മാറ്റം - മേരാ ജീവൻ കോരാ കാഗസ്

Image
 മൊഴി മാറ്റം മേരാ ജീവൻ കോരാ കാഗസ്  (ഹിന്ദിയിൽ നിന്ന് സ്വതന്ത്ര തർജ്ജിമ) ഹിന്ദി രചന എം ജീ ഹസമത് .  ചിത്രം കോരാ കാഗസ്  എന്റെ ജീവിതമൊരു  എഴുതാ കടലായി  എഴുതാതെ തന്നെ തുടർന്നു  എൻറെ ജീവിതമൊരു  എഴുതാ കടലായി  എഴുതിയതൊക്കെ കണ്ണുനീരിലൊലിച്ചു പോയാലോ  ഒരു കാറ്റിൻ കൈകൾ നീണ്ടു  ശിഖരങ്ങളിലെ പൂക്കൾകൊഴിഞ്ഞു  പവനന്റെ ദോഷമല്ല  കാലത്തിന്റെ ദോഷവുമല്ല  കാറ്റിലലിഞ്ഞു സുഗന്ധവും  ശൂന്യമായി മനസ്സും തളർന്നു മെയ്യും  പറക്കും പറവക്കുമുണ്ടോരു ലക്ഷ്യം  പറയുവാൻ എനിക്ക് ഇടവുമില്ല  എങ്ങോട്ടാണ് എന്റെ യാത്ര  സ്വപ്നമായി തുടരുന്നീ ജീവിതം എന്റെ ജീവിതമൊരു  എഴുതാ കടലായി  എഴുതാതെ തന്നെ തുടർന്നു ജീ ആർ കവിയൂർ  10.10.2020

മധുര രവം (ഗസൽ )

മധുര രവം  (ഗസൽ )     എന്നോർമ്മകളിന്നും വന്ന്  വിരുന്നൊരുക്കുന്നു വല്ലോ  നിൻ അധര കാന്തിയാൽ  കൽക്കണ്ട മധുര രവം  ഗസലായ് ഒഴുകി ഇറങ്ങുന്നു  കാതിൽ മാറ്റൊലി കൊള്ളുമ്പോൾ  കേൾക്കുമെൻ മനസ്സിൽനിന്നും  അക്ഷരക്കൂട്ടി നീണമായ്  ഇരട്ടി മധുരവുമായ്  തികട്ടി വരുന്നല്ലോ  ഇരുട്ടിൻ നിഴൽ നിലാവായ്  മുല്ലപ്പൂ ഗന്ധമായ് മാറുന്നുവോ  എന്നോർമ്മകളിന്നും വന്ന്  വിരുന്നൊരുക്കുന്നു വല്ലോ  കൽക്കണ്ട മധുര രവം നിൻ അധര കാന്തിയാൽ  പ്രിയതേ ..... ജീ ആർ കവിയൂർ  09 .10 .2020  02 :28 am

പ്രാർത്ഥന

 പ്രാർത്ഥന  നീ തന്നോരു പൂവും  അതു നൽകും മണവും  പാറിപ്പറക്കും ശലഭ ശോഭയും  നിൻ നിഴലാകും  തണലും  നിൻ കരങ്ങളാൽ  തലോടും കുളിർതെന്നലും നിൻ കരുണയേകുന്ന സാമീപ്യം  ഞാൻ നിത്യം സ്മരിക്കുന്നു  എല്ലാമറിയുന്നവനേ ഈ സ്വരം കേൾക്കുമൻ  ദേഹത്തു വമിക്കും ദൈവമേ  നിനക്കെൻ സ്വസ്തി  നിനക്കെൻ സ്വസ്തി  ജി ആർ കവിയൂർ  08.10.2020

ഉള്ളകം പൊള്ളുന്നു

അഞ്ജന മെഴുതിയ മിഴികളിൽ  വിടരും ശുഭദള സുഷമം സഞ്ചിത ശോഭിത സുന്ദരം മോഹിത കളേബരം ലളിതം ബന്ധുര മദന ഗാനരസം കിഞ്ചിത പ്രവരം ഭാസം വാസര ദുഃഖ പൂരിതം കാഞ്ചന രേണു മയം  അനുഭവ തരളിത മധുരം സങ്കല്പ മായാ ലോകം  സകല ആഗമ നിമഗം ചിന്തനം വിചിന്തനം വിചിത്രം പഞ്ചമം പാടും കോകിലം പഞ്ചമി വാനിൽ പുഞ്ചിരി ക്ഷണ നേര ബഹുലം ഉള്ളകം പൊള്ളും ജീവിതം ജീ ആർ കവിയൂർ 07.10.2020 05.50 am

ഉറങ്ങുറങ്ങ്....

 ഉറങ്ങുറങ്ങ്..... കണ്ണിമ ചിമ്മാതെ  കണ്മണി നിന്നെ  താരാട്ടാം തങ്കക്കുടമേ  കണ്ണും പൂട്ടി  ഉറങ്ങുറങ്ങ്  നീ എൻ നെഞ്ചിൽ  രാഗമായ് താളമായി  നിനക്കായൊരുക്കുന്നീ  ഗീതകം മുത്തേ   ഉറങ്ങുറങ്ങ്  മാനത്തു മിന്നും താരകമായ്  നീയെൻ മനസ്സിന് കോണിൽ  തിളങ്ങുന്ന നാളെയുടെ നക്ഷത്രമേ മിഴിചിമ്മി ഉറങ്ങുറങ്ങ്  നാളെ പുലരുമ്പോൾ  നന്മയാൽ വിരിയും  പുഞ്ചിരിപ്പൂമൊട്ട് കാട്ടി  ഉണരുവാൻ ഉറങ്ങുറങ്ങ്  കണ്ണിമ ചിമ്മാതെ  കണ്മണി നിന്നെ  താരാട്ടാം തങ്കക്കുടമേ  കണ്ണും പൂട്ടി  ഉറങ്ങുറങ്ങ് ജീ ആർ കവിയൂർ  06 .10 .2020  00 :05 am 

നിത്യശാന്തിയുടെ മൗനം

നിത്യശാന്തിയുടെ മൗനം എഴുതുവാൻ മറന്നിരിക്കുന്നു നാം  പരസ്പരം സംസാരിക്കാനും വീട്ടിലാണ് ജോലിയെങ്കിലും വിടുണരാതെ ഉറങ്ങുകയാണ് ഉഴലുന്നു സ്വപ്നമായി സ്വച്ഛന്ദമായി  സ്വരങ്ങൾക്കുമപ്പുറം ഗതി വിഗതികൾ സ്വർലോക സാമീപ്യത്തിനായി  മനസ്സും ബാഹ്യേന്ദ്രിയ സഞ്ചയങ്ങളും സൂക്ഷ്മപദം തേടി അലയുന്നു ഉള്ളകമാകെ തിരയാതെ  അലകടൽത്തിരമാലകളിൽ നങ്കൂര മിടാനാവാതെ ഉഴറുന്നു നിരുപമ മോഹങ്ങളാൽ കൊടികുത്തി വാഴുന്നു അശാന്തിയുടെ തീരങ്ങളിൽ നിത്യശാന്തിയുടെ മൗനം ജി ആർ കവിയൂർ  06.10.2020 05.50 am    

വാചാലമായ് (ഗസൽ )

 വാചാലമായ് (ഗസൽ ) എൻ മിഴിനീർ വാചാലമായ്  വാക്കുകളേക്കാൾ നോവറിയിച്ചു  നിന്നോർമകളെന്നിൽ നിറച്ചു  വിരഹാർദ്രയായ് സന്ധ്യയും  പകലിനോട് വിടചൊല്ലാനാവാതെ  രാവിൻ  പിടിയിലമർന്നു തേങ്ങി  നയനങ്ങൾ നിറഞ്ഞു തുളുമ്പി നിലാവിന്റെ ഒളിയിലായ്  സാന്ത്വനവുമായി ഒഴുകി വന്നു  തെന്നലിൻ തലോടലുമായി  ഗസലിന്റെ വീചികൾ  മനസ്സിന്റെ അകത്തളത്തിൽ  എന്നും ആനന്ദാനുഭൂതി പകർന്നു   എൻ മിഴിനീർ വാചാലമായ്  വാക്കുകളേക്കാൾ നോവറിയിച്ചു  നിന്നോർമകളെന്നിൽ നിറച്ചു  വിരഹാർദ്രയായ് സന്ധ്യയും ജീ ആർ കവിയൂർ 05 .10.2020 5:10 am

അനുഗഹമാവട്ടെ - ഗസൽ

അനുഗഹമാവട്ടെ  - ഗസൽ  ഇനിയൊരു മഴപെയ്യതെങ്കിൽ  ഞാൻ കൺ നിറയെ  കാണട്ടെ നിന്നെ  ആദ്യാനുരാഗ മഴയായ്  അനുഗഹമായ്  നീ പെയ്യ്തിറങ്ങട്ടെ  സ്വയം മറന്നൊരു  അനുരാഗിയായ്  നിൻ തണലിൽ കഴിഞ്ഞോട്ടെ  സുഖ ദുഃഖങ്ങൾ നീ തന്നാലും  കഴിയാം നിൻകൂടെ പ്രിയതേ   ഇല്ല നീയല്ലാതെ ആരുണ്ടെനിക്ക്  ലക്ഷ്യം നീമാത്രം  എത്തുന്നവസാനം നിന്നരികെ  നീ എന്നെ , ഞാൻ നിന്നെയും  ഉള്ളതറിഞ്ഞു ഉള്ളൊന്നു നോക്കട്ടെ  വരൂ എല്ലാ ദൂരങ്ങളും കുറക്കാം  പങ്കുവെക്കാമറിഞ്ഞു  പരസ്പരം ഇല്ല നീയല്ലാതെ ആരുണ്ടെനിക്ക്  ലക്ഷ്യം നീമാത്രം  എത്തുന്നവസാനം നിന്നരികെ  മുന്നൊരിക്കലും തന്നിട്ടില്ല  മധുര നോവുകളൊന്നും  എന്തിനു നീയെന്നെ  വിരഹ കടലിലാഴ്ത്തി  ഇനിയൊരു മഴ പെയ്തെങ്കിൽ  ഇനിയൊരു മഴപെയ്യതെങ്കിൽ  ഞാൻ കൺ നിറയെ  കാണട്ടെ നിന്നെ  ആദ്യാനുരാഗ മഴയായ്  അനുഗഹമായ്  നീ പെയ്യ്തിറങ്ങട്ടെ ജീവിതാന്ത്യം  വരേയ്ക്കും  അറിഞ്ഞു സുഖ ദുഖങ്ങളെ  ജീ ആർ കവിയൂർ  04  .10 .2020 

ഈ വിധമാരു പ്രണയിക്കും (ഗസൽ )

തിങ്ങി വിങ്ങുന്നു  നെഞ്ചിൽ ശ്വാസമായി  നീ എന്നിൽ നിറയുന്നു  ആശ്വാസമായ്  വിശ്വാസമായ്  നിത്യം നടന്നകലുന്നു  നിൻ ഹൃദയ വീഥിയിൽ  കാറ്റായ് പടരുമ്പോൾ  പൊതിയുന്നു നീയെന്നിൽ  മലർ മണമായ്  ഈ വിധമാരു പ്രണയിക്കുമീ  ഞാനല്ലാതെ നിന്നെ ഓമലേ  എൻ മിഴികളുടെ സഞ്ചാരം  നിന്നിലൊടുങ്ങുന്നുവല്ലോ  ഇനിയെന്തു പറയണം ഞാൻ  പറയാനിനി വേറുണ്ട് പ്രിയതേ  കണ്ണാഴങ്ങൾ തേടുന്നുന്നു  നിൻ കണ്ണിണകളിൽ  കാണുന്നു ഞാൻ  സ്വർഗ്ഗാരാമം പ്രിയതേ  നീയറിയാതെ ഞാൻ  ഒളികണ്ണാൽ നിന്നെ കണ്ടു  ഈ വിധമാരു പ്രണയിക്കുമീ  ഞാനല്ലാതെ നിന്നെ ഓമലേ  എൻ മിഴികളുടെ സഞ്ചാരം  നിന്നിലൊടുങ്ങുന്നുവല്ലോ  നിമിഷങ്ങളൊക്കെ കൈയ്യിലണയുന്നില്ല  എന്നിൽ നിന്നുമകലുന്നു  എൻ ചിരി നിന്നിലേക്ക്   പകരുന്നു സന്തോഷത്തിനലകളായ്   നിഷ്ക്കളെ , നിരാമയെ  നിനക്കുണ്ടോ  അറിവ്  കാണാതിരിക്കുകിൽ  ഞാൻ ഞാനല്ലാതെയാവുന്നു  ഈ വിധമാരു പ്രണയിക്കുമീ  ഞാനല്ലാതെ നിന്നെ ഓമലേ ...!! ജീ ആർ കവിയൂർ  03 .10 .2020 

പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി  കാറ്റേ നീ വന്നീടുകയിന്ന്  പാടാമൊരു  വസന്തത്തിന്  പ്രണയം നിറഞ്ഞ ഗാനം  കൂടെ പാടാൻ ഉണ്ട് കൂട്ടുകാർ    മുളം തണ്ടതു  കേട്ട് പാടി  കള്ളിക്കുയിലവനെല്ലാം   മറന്നൊപ്പമത് ഏറ്റു പാടി  പ്രണയത്തിൻ  പഞ്ചമം  മറന്നു കൂടും കുടുംബവുമെല്ലാം  മുട്ടയിട്ടു പറന്നകന്നിണയവൾ   കൊത്തിയകറ്റി കാക്കയൊന്നു  കണ്ടു കുയിൽ കുഞ്ഞുങ്ങളെ    ഇഴയകലാത്തടുപ്പം തീർക്കും   ഇമവെട്ടി തുറക്കും മുൻപേ  ഇണയും തുണയുമകലും   ഇതല്ലോ പ്രകുതിയുടെ വികൃതി ജീ ആർ കവിയൂർ  03 .10 . 2020  2 :10 am 

പറയൂ പ്രണയമേ (ഗസൽ )

 പറയൂ പറയൂ പ്രണയമേ  പിടയുന്നു ഉള്ളകം പ്രിയനേ  പറയാതിരുന്നാൽ പ്രാണൻ  പറന്നു പറന്നു പോകുന്നുവല്ലോ  പിൻനിലാവിൻ നിഴലുകളിൽ  പല പല ജന്മങ്ങൾ താണ്ടി  പലവുരു കണ്ടു നിന്നെ  പറയുവാനേറെയുണ്ടേ നിന്നുള്ളിൽ ഞാനുണ്ട്  എന്നുള്ളിൽ നീ ഉണ്ടേ രണ്ടല്ല നാമൊന്നല്ലോ  പറയൂ പറയൂ പ്രണയമേ  പറയൂ പറയൂ പ്രണയമേ  പിടയുന്നു ഉള്ളകം പ്രിയനേ  പറയാതിരുന്നാൽ പ്രാണൻ  പറന്നു പറന്നു പോകുന്നുവല്ലോ  ജീ ആർ കവിയൂർ 02.10.2020 05:05 am

ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ

Image
 ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ   ' ഒക്ടോബർ രണ്ടാം തീയ്യതി ഓർക്കുമല്ലോ   ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' ''എന്റെ അനുവാദമില്ലാതെ  ആർക്കുമെന്നെ വേദനിപ്പിക്കാനാവുകയില്ല''  "തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം  അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ  സ്വാതന്ത്ര്യത്തിന് വിലയില്ല'' ''ഏറ്റവും മാന്യമായി പെരുമാറുകിൽ  വിറപ്പിക്കാമീ ലോകത്തെയാകെ''  ''ഒരാളുടെ മഹത്വം എന്നത് ലക്ഷ്യത്തിലെത്തി  ചേരാനുള്ള ശ്രമത്തെ ആശ്രയിച്ചാണ്  മറിച്ചു അതിൽ എത്തിചേരുന്നതിലല്ല ''... ''ഇന്ന് നാം ചെയ്യും പ്രവൃത്തിയെ  ആശ്രയിച്ചായിരിക്കും  നമുടെ ഭാവി '' മേൽ പറഞ്ഞ വാക്കുകളുടെ വലുപ്പം  മൊട്ടത്തലയിലും ഒരു വട്ട കണ്ണടയിലും  ഒരു കുറു വടിയിലുമൊതുങ്ങുന്നതിനപ്പുറം  വലിയൊരാത്മസന്ദേശമല്ലോ   അവിടുത്തെ ഓർക്കാമീ അവധി ദിനത്തിൽ അതെ  ഇന്ന് ഒക്ടോബർ രണ്ടല്ലോ ? !! ജീ ആർ കവിയൂർ  01  .10  . 2020 08  :15  am

പാടുക പാടുക പ്രിയതേ ..... ഗസൽ

 പാടുക പാടുക പ്രിയതേ - ഗസൽ  നാളെ എന്നത് നമുക്കുള്ളതല്ല  ഇന്നിൽ മാത്രം വിശ്വസിക്കാം  മാറ്റി വെക്കുവാനില്ല ഒട്ടുമേ  സമയമിനി മനസ്സിനി അറിക തരുമീ സ്വരമൊക്കെ ഈശ്വരൻ എപ്പോൾ വേണമെങ്കിലും  തിരിച്ചെടുക്കാമെന്നോർക്കുക  പാടാൻ മനസ്സനുവദിക്കുകിൽ  പാടുക എൻ ഗീതകം  കേൾക്കട്ടെ എന്ന് കടിതമീ ലോകം  ഇല്ലൊട്ടുമേ സ്വാർത്ഥ ചിന്തയെന്നിൽ  കവിത അല്ലാതെ കാണുന്നില്ല  കേൾക്കുന്നില്ല മറ്റൊന്നിനുമെനിക്ക്  നേരവുമില്ല നേരുന്നു നന്മകൾ  ആശയാൽ എൻ പാട്ടൊന്നു  പാടിത്തരുമെന്ന് കരുതി മാത്രം കാതോർത്തിരിക്കുന്നു  തരുവാനില്ല അർത്ഥങ്ങളെനിക്ക്  ഉള്ളത്തിലീ സോദര സ്നേഹമല്ലാതെ പാടുക പാടുക എനിക്കായി   മറ്റൊന്നുമെനിക്ക് പറയുവാൻ  പ്രിയതേ  ... ജീ ആർ കവിയൂർ  01  .10  . 2020 05 :25  am 

നോവുന്നു ഉള്ളകം .....ഗസൽ

 നോവുന്നു ഉള്ളകം .....ഗസൽ  മനസ്സിന് നീലിമയിൽ  ഓർമ്മകളുടെ ഓളങ്ങളാൽ  അധരങ്ങളിൽ വിരിയുന്നു  ഗീതങ്ങളായിരം നിനക്കായ്  കണ്ണുനീർ കയങ്ങളിൽ എന്നെ വിട്ടു  പോകല്ലേ  മധുരിക്കുന്നില്ല ഒട്ടുമേയീ  വിരഹ കടലിൽ പ്രിയനേ     ആരുമറിയുന്നില്ലല്ലോ  നോവുമീ ഉള്ളകം  ഞാനറിയുന്നു എല്ലാം  അറിയുന്നുണ്ടോ ലോകമേ  ആരോട്‌ പറയുമീ  പിണക്കത്തിന് കഥകൾ  ആർക്കുണ്ട് നേരമിത്തിരി  മനസ്സിനീണം പകരാൻ  മനസ്സിന് നീലിമയിൽ  ഓർമ്മകളുടെ ഓളങ്ങളാൽ  അധരങ്ങളിൽ വിരിയുന്നു  ഗീതങ്ങളായിരം നിനക്കായ്  ജീ ആർ കവിയൂർ  01  .10  . 2020 05 :15  am