Posts

Showing posts from September, 2013

കുറും കവിതകള്‍ 125

കുറും കവിതകള്‍ 125 സക്കാത്ത് നല്‍കാന്‍  നീട്ടും കൈകള്‍ അല്ലാവിന്‍ കാരുണ്യം  ബാങ്കു വിളിയുടെ  മന്ത്ര മുകരിതയില്‍  മനം ജന്നത്തില്‍ അലിഞ്ഞു ഓത്തു പള്ളിയിലെ ഹൌദില്‍ മുഖം കണ്ടു വളരുന്ന ബാല്യചാപല്യങ്ങള്‍ മദ്രസയിലും പള്ളികുടത്തിലും പൊട്ടിച്ചിരിയുടെ വേദന ഒപ്പനയുടെ താളം മുറുകത്തിനൊപ്പം ഏറുന്നു മനസ്സില്‍ ഭീതി തലാക്കിന്‍ അപസ്വരങ്ങളാൽ പാവകുട്ടിയും കളിവീട്‌ കളിയും തീരുമുന്‍പേ നിക്കാഹും തലാക്കും

പ്രതീക്ഷ

പ്രതീക്ഷ അവളുടെ കവിതക്കു ചിലപ്പോള്‍ ലവണ രസം ചിലപ്പോള്‍ തേന്‍ മധുരം എന്നാല്‍ കയിപ്പെറിയ ദിനങ്ങള്‍ക്ക് പ്രണയ പരിഭവങ്ങളുടെ ഒരു പ്രവാഹത്തില്‍ ഹരിമുരളീ രവമുണര്‍ന്നു സിരകളിലെവിടയോ കാറ്റും കുളിരും മറന്നു കസ്തുരി ചന്ദന ഗന്ധങ്ങള്‍ക്കുമപ്പുറം നടക്കുകയായിരുന്നോ ഓടുകയായിരുന്നോ അറിയില്ല എല്ലാം ഒരു ഭ്രാന്തമായ ആവേശമോ അറിയില്ല നിമ്നോന്നതങ്ങളില്‍ കിതപ്പറിഞ്ഞു പൈദാഹങ്ങള്‍ മറന്നു എന്നിട്ടും കവിത നീ പിടി തരാതെ പായിക്കുന്നു ഒന്നു നില്‍ക്കില്ലേ നിനക്കായി ജന്മ ജന്മാന്തരങ്ങളായി നിന്നെ തേടുന്നു പല ഇടങ്ങളിലും ഇല്ല ഇനിയാവില്ല നിനക്ക് ഇഷ്ടമല്ലയെങ്കില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങുന്നു

നിന്‍ സാമീപ്യം കാത്തു

നിന്‍ സാമീപ്യം കാത്തു വിതുമ്പുന്ന മനസ്സിനെ വര്‍ണ്ണങ്ങളില്‍ ചാലിച്ച് വിരിയുന്ന നോവുകളെ സ്വരശ്രുതി ചേര്‍ത്തു മധുരിമ പകര്‍ന്നു കര്‍ണ്ണപുളകിതമാം ശുദ്ധ സംഗീതമേ ഒരുവേള നിന്നെ തപം ചെയ്യ്ത ഹൃദസ്ഥതമാക്കാന്‍   കഴിയുകില്‍ ഏറെ കൊതിക്കുന്നു നിന്‍ ആരാമങ്ങളില്‍ അനവരതം ഓടി നടക്കുവാന്‍ ഒരു പിഞ്ചു പൈതലിനെ പോലെ എന്നും നിന്നെ കൊതിയോടെ  കേള്‍ക്കുന്നു എന്‍ ആത്മ സല്ലാപമേ നിനക്കെന്റെ അനന്തകോടി പ്രണാമം

കടം കേറുമളം

കടം കേറുമളം     നിറനാഴി പലനാഴി പറയായി നിറയ്ക്കും മനം പതിവായി പന്തിരുനാഴികളിൽ പതിരില്ലാഴികയായി പടുത്തുയർത്താമിനി പലതും പവനായി കാലമിതു കാളിമ പടർത്തുന്നു  വിനയായി കാരണം തേടാമിനി താമസം വേണ്ടായി വലിപ്പചെറുപ്പത്തിൻ കഥയെന്നു മാറുമെന്നായി വലതുമിടതുമായി ചേരിതിരിഞ്ഞ് പണിയുകയായി കലർപ്പേറുന്നു കീശനിറക്കുന്നു കേമന്മാരായി      കടമല്ലാതെ ഒന്നുമേ കാണുന്നില്ല മറുകരയായി എറിഞ്ഞു പണ്ട് ശാപത്തിൻ മഴു രാമനായി ഏൽക്കുന്നു ഇന്നും ഇടതടവില്ലാതെ കടമേറും കരയായി   കാലം കഴിക്കുക കേരളമേ കേരത്തിൻ അളമായി കാണാൻ വരുന്നു അന്യർ  ഏറെയായി  ദൈവത്തിൻ നാടെന്നുപറഞ്ഞു നാഴിയും ചങ്ങഴിയും പറയുമായി          

കുറും കവിതകൾ 124

കുറും കവിതകൾ 124 ശരത് കാല കാറ്റില്‍ നൃത്തമാടി തളര്‍ന്നയില പുനര്‍ജജനി കാത്തു കിടന്നു എന്റെ വാക്കുകള്‍ ശബ്ദിച്ചിരുന്നു ഇന്ന് മൌനമായി , ഉടഞ്ഞ ഹാര്‍മോണിയത്തിന്‍ കട്ടകളില്‍ പൊഴിഞ്ഞ ഇല ഒഴുകി നടന്നു ആകാശത്തില്‍ ശരത് കാല പുഴയിലൊരു നിഴലായി തിരയകന്ന തീരത്തില്‍ ഉടഞ്ഞ ചിപ്പിയും ശംഖും പിന്നെ കുറെ വളപ്പൊട്ടും  ഞാനും ഉറക്കമുണര്‍ന്നു പകല്‍ വെളിച്ചം മനസ്സില്‍ വിരിഞ്ഞു കവിത കാപ്പിയുടെ ഗന്ധത്താല്‍ വിരിഞ്ഞു മനസ്സില്‍ നിന്നും കടലാസിലേക്കൊരു  കവിത ഇലഞരമ്പുകളില്‍ ജീവനത്തിന്റെ കഥാലേഖനം വാക്കുകളാല്‍ മുറിവേല്‍പ്പിക്കുന്നവരെ നിങ്ങളും നാളെ ഇരകളാകാം മാനസാന്തരപ്പെടു 

കുറും കവിതകൾ 123

കുറും കവിതകൾ 123 വാക്കുകളാൽ കത്തിപ്പടർത്തി പറയുവാൻ കഴിയാത്ത വികാരമോ പ്രണയം നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോയി പ്രണയം നനവേറും മിഴികളില്‍ അഗ്നിപടരാന്‍ മതിയൊരു ഒരു പൊരി കനല്‍ വിഴുപ്പിന്‍ വേദനയറിയാതെ വയറിന്റെ പരിഭവം മാറ്റാന്‍ ആഞ്ഞു തല്ലുന്നു  കല്ലില്‍ അലക്കുകാരി വിരല്‍ തുമ്പില്‍ തൂങ്ങിയ തേങ്ങലടക്കുവാന്‍ ഏറെ ശ്രമിച്ചു വാത്സല്യം കദന കാമങ്ങളില്‍ കടല്‍ കരയോടു പറഞ്ഞകന്നു കിന്നാരം തരിവള കിലുക്കങ്ങളില്‍ അറിയാതെ മനസ്സിന്റെ താളം മുറിഞ്ഞ വിരഹ താപം ജലപാതം കണ്ടുടനെ ഉള്ളിലെ  താപം തുടിച്ചു  വെളിയിലേക്ക് ചിദാകാശത്തില്‍ നിറഞ്ഞ മഴമേഘങ്ങള്‍ പെയ്തു ഒഴിഞ്ഞു കണ്ണുനീരായി

മടക്കം

Image
മടക്കം പൂരാടരാവ് കടന്നു ഉത്രാട പകലിലേത്തി തിരുവോണമുണ്ട്‌ അവിട്ടത്തിന്റെ വര്‍ണ്ണ തവട്ടില്‍ അറിയാതെ മനസ്സുചതഞ്ഞു ചതയരാവിനോടോപ്പം നിര്‍നിമേഷനായി ചക്രവാളത്തിനപ്പുറം കൈയ്യാട്ടി വിളിക്കുന്ന കേരത്തിന്‍ അളത്തിലേക്കുള്ള അടുത്ത ചിങ്ങവും കാത്തു മടക്കമായി ഞാനെന്ന മാവേലി

കുറും കവിതകള്‍ 122

കുറും കവിതകള്‍ 122 കണ്ണടച്ചാലും അക കണ്ണുല്‍ നിന്‍ രൂപം മാത്രമെന്നും പടിഞ്ഞാറസ്ഥമിക്കുന്ന സൂര്യ രശ്മി പോലെ മനം പറഞ്ഞു സമയമായിയെന്നു ഊഞാലുകെട്ടി മനമാടി ഓര്‍മ്മകളിലുടെ ഒരു ബാല്യകാലോണം പുഴയുംപുല്ലുമറിയാതെ കുളിച്ചു കയറിയവര്‍ കാലയവനികയില്‍ മറഞ്ഞു നിഴലുകള്‍ സുഖ ദുഃഖത്തിന്‍ കൂട്ടുകാര്‍ ഉറുമ്പിന്‍ ജാഥ അവസാനിച്ചത്‌ റേഷന്‍ കടയിലെ പൂഴ്ത്തിയ പഞ്ചാര ചാക്കിന്‍ ചുവട്ടില്‍ നിലാവിനാല്‍ കണ്ണെഴുതി മിഴി തുറന്നു ആമ്പല്‍ പ്രകൃതിയുടെ വികൃതികളെന്നു തോന്നാം അതറിയാതെ ഒന്നുമേ അനങ്ങില്ല

അവബോധം

Image
അവബോധം എത്രനാൾ തുടരുമി ആരും പറയാത്ത നുണ കഥയാണെന്ന് എനിക്ക് നീ നിനക്ക് ഞാൻ എന്നാണാവോ തിരിച്ചറിയുക നിന്റെ നിന്മ്നോന്നതങ്ങളിലെ മിന്നുന്നതെല്ലാം കവർന്നെടുത്തു കണ്ണ് നീരും കൈയ്യുമായി പിരിയുമ്പോൾ ഞാൻ പറഞ്ഞത് നിനക്ക് പൂർണ്ണ ബോധം വരികയുള്ളു

കുറും കവിതകള്‍ 121

കുറും കവിതകള്‍ 121 മനം തേടി തുമ്പയും മുക്കുത്തിയും  കണ്ണ് മിഴിച്ചു  ഓർക്കിഡും ചൈനാപ്പൂക്കളും  മൃഗതൃഷ്ണയല്ല  ജീവിനവശ്യതയാല്‍  നയിക്കുന്നു ഗണികാഗൃഹം  ഉള്ളിലെ നൊമ്പരങ്ങളെ തള്ളി കളഞ്ഞു വെമ്പലിൽ നുരപതയായി ഒഴിയട്ടെ പറവകള്‍ സന്ധ്യാബരത്തിന്‍ പ്രതക്ഷിണ വഴിയിലുടെ ചേക്കേറിനായിയൊരുങ്ങുന്നു ഭൂമിയിലെ അനീതിക്കുനേരെ വാനം പ്രതികരിച്ചു ഇടിയും മിന്നലുമായി ഒരു ജലരേഖപോൽ ഓർമ്മകൾ കടന്നകന്നു വർദ്ധ്യക്കത്തോടോപ്പം

ജനനമരണങ്ങള്‍

Image
ജനനമരണങ്ങള്‍ പകലിനെ പകുത്തു തീരുമുന്നെ പതിരുകൾ തീർത്ത്‌ രാത്രി വന്നു പരാതി ആരോടു ചൊല്ലും പാതിയായല്ലോ ജീവിതവും  ത്രാണിയില്ല അല്‍പ്പ പ്രാണിയായി ത്ര്യംബകം കുലക്കാനൊ ഒട്ടുമേ വയ്യ ത്രേതായുഗത്തിലെ രാമനുമല്ല ഞാന്‍ തായമ്പക കേട്ട് പകലുമോടുക്കുവാനാവില്ല മരണമെന്ന മുന്നക്ഷരങ്ങള്‍ പരിചേദിച്ചു മനം മണമുണ്ടോ രണത്തിന്റെ താണോയിതിനെ മൂടുവത്തിനു ഏറെ വേണ്ടല്ലോ മരവുമെന്നറിക മായാതെ നിഴലായി ഉണ്ട് പിറകെ രാപകലില്ലാതെ

ഒരു പ്രാര്‍ത്ഥന

Image
ഒരു പ്രാര്‍ത്ഥന ധനുവിൽ മൂലത്തിൽ നിന്നും മൈധുന മിഥുനത്തിലെക്കുള്ള അമ്പുകൾ ഉര്‍ദ്ധ രേതസ്സായ യോഗി യോഗാകുണ്ഡലിനിയുടെ ഉപാസകനാകുകില്‍  കര്‍മ്മബന്ധനങ്ങളില്ലാതെ രോഗ പീഡയിലമരാതെ ഭോഗ കുണ്ഡലിനിയിൽ നിന്നും യോഗ കുണ്ഡലിനിയിലേക്ക് സ്ഥാന ചലനം ചെയ്യാന്‍ പ്രാണിക്കു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

കുറും കവിതകള്‍ 120

കുറും കവിതകള്‍ 120 ഓണം വന്നു താളം കൊട്ടി കാണം വില്‍ക്കുന്നില്ലയിപ്പോള്‍ നാണം വിറ്റാണ് ജീവനം! മുള്ളു കൊടുത്തു പ്രകൃതി തെല്ലൊന്നു സൂക്ഷിക്കാന്‍ പൂവിനായി ചെടിയില്‍ കനവും നിനവും ഒരു ചരടില്‍ കോര്‍ക്കാന്‍ കഴിയുകില്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നു സുഖ ദുഃഖങ്ങള്‍ സ്വപ്നത്തില്‍ തനുവും മനവുമോന്നാകില്‍ ഉയിര്‍ ഉള്ള കാലം ഉലകിലും സ്വര്‍ഗ്ഗം കൊറിയിടും അക്ഷരങ്ങള്‍ കൊഞ്ഞനം കുത്തി ജീവിതത്തിന്‍ അരങ്ങില്‍ കാവുമില്ല മാവുമില്ലയിന്നു ചിങ്ങമാണ് എന്നും കുപ്പിയില്ലാതെ ഒരാഘോഷമില്ല 

ഓണം എവിടെ വരെയായി

ഓണം   എവിടെ  വരെയായി                   ഓണമെവിടെ വരെയായി കോണകം  ഉരിഞ്ഞു തോരണം  കെട്ടാറായി മാരണമല്ലാതെ കാരണം  തേടുകയായി ,വില - -ളെറുകയായി വലയുന്ന ജനം മുഖ്യനും  കുട്ടരും  സൗരോര്‍ജ്യയത്തിന്‍ ചൂടില്‍ തലസ്ഥാനത്തുനിന്നും     മറു സ്ഥാനങ്ങളില്‍ പോകാന്‍ കഴിയാതെ ഏറെ പരിശ്രമത്തില്‍ അത്യാഗ്രഹം  വിട്ടു സത്യഗ്രം  നടയിലെ നടുക്കങ്ങള്‍ തരണം ചെയ്യാനാവാതെ നട്ടം തിരിയുന്നു ഇത് കണ്ടു മാവേലി പോലും തല താഴ്ത്തുന്നു കഷ്ടം 

സൗഗന്ധികമായി

നൊമ്പരങ്ങള്‍ എലുകതാണ്ടുകയായി നിണമണിഞ്ഞ ജീവിത കാല്‍പ്പാടുകള്‍ മാത്രമാക്കി ജീവിതം നടന്നകന്നു നോവിക്കയില്ല ഒരിക്കലും നോവു പെറുമി സ്നേഹത്തിനെ മേഘ കിറില്‍ മറയാതെ തിളങ്ങുക പുഞ്ചിരി പാല്‍ കിണ്ണം പോല്‍ വരികളില്‍ അഗ്നി പെയ്യുന്നു മൊഴികളില്‍ ജ്വാലയും മിഴികളില്‍ ബാഷ്പകണങ്ങളുടെ നനവും ഓര്‍മ്മകളില്‍ പൂവിടട്ടെ സ്നേഹ വസന്തവും പട്ടുവോവാതെ ഇരിക്കുകനീയെന്‍ മന മന്ദിരത്തില്‍ സൗഗന്ധികമായി    

നീറും മനസ്സുമായി പോക്കാണം

നീറും മനസ്സുമായി പോക്കാണം ------------------------------------ നിലാവിൽ  കുളിക്കും  വസന്തം നിർനിമേഷനായി  കൊതിക്കും നിൻ  ചിരിയിൽ മുങ്ങും ഹൃദന്തം നനുനത്തോരോണ വസന്തം ഓർമ്മകളുയലാടും പൂവയലേലകളും തുമ്പികളുയലാടും കിനാക്കളും തുമ്പപ്പൂ ചോറും കറികളും പുത്തൻ പൂപ്പട്ടുടുത്ത തൊടികളും പൂതേൻ നുകരും ശലഭങ്ങളും പൊങ്ങച്ചം വിളമ്പും നാടും നാട്ടാരും നാടെത്തി നിൽക്കുന്നവർ  കീശ ഒഴിച്ചും       പൊന്നോണം ഉണ്ടിട്ടു പൊക്കോണം ഒരുപിടി വേദനകളും വേര്‍പാടുകളും   ഒക്കെ സഹിച്ചും കണ്ണുനീരു ഒപ്പിയും നീറും മനസ്സുമായി അടുത്തോണം വരേക്കും മാവേലിയെ പോലെ മടങ്ങുന്നു പ്രവാസിയും

കുറും കവിതകള്‍ 119

കുറും കവിതകള്‍ 119 ആദ്യാനുരാഗത്തെ നെഞ്ചിലെറ്റി ഓര്‍മ്മപകര്‍ന്നു മനസ്സിന്‍ തമ്പുരു പാടി ഇഷ്ടമാണ് അന്നുമിന്നും ഇന്നലെകളെയോര്‍ത്ത്‌ കൊതിച്ചു മനസ്സോന്നു  ബാല്യമാക്കാന്‍ തുമ്പപൂനിലാവു കറന്നെടുത്തു തിരുമുറ്റത്തെ അത്ത പൂക്കളം ഓലം കൂട്ടി ഓളം തല്ലി ഓണമിങ്ങുയെത്തി ഓര്‍മ്മയായാ ദിനങ്ങള്‍ ഇനിവരുമോയാന്ന് കുട്ടിയും കോലും കളിക്കാന്‍ മൗനമുടച്ചു കടലല തീരത്തെ ചുബിച്ചണച്ചു തന്നിലേക്ക് അന്തിയും പുലരിയുമേറെയായ് മയങ്ങി കിടക്കുന്നു ചന്തമുക്കില്‍ അന്തിയായി എന്നറിയാതെ

കുറും കവിതകള്‍ 118

കുറും കവിതകള്‍ 118 മുന്നാടി ഉള്ളത് ഇരുന്നാടി കണ്ടില്ല കണ്ണടയില്ലാത്ത മുഖം സ്നേഹം ഗുണിച്ച്‌ ഹരിച്ചു വന്നപ്പോള്‍ ശിഷ്ടം അഹംമാത്രം വാനം കരിമഷി തുടച്ചു കണ്ണു നീര്‍ ഒഴുക്കി പള്ളിക്കൂട കൂരക്കീഴില്‍ ദുരിതം തുമ്പപൂക്കും തുമ്പി തുള്ളും കാലാകാലങ്ങളായിതു കാണാതെ പ്രവാസ ദുഃഖം കരിമേഘമകന്നു ഓണവെയിലുതെളിഞ്ഞു മനം തുടികൊട്ടിയവനുടെ വരവും കാത്തു കണ്ണാടി സത്യ മറിയിച്ചു വെള്ളിപൂശിയകന്നു കാലമെന്ന കാമുകന്‍

കുറും കവിതകള്‍ 117

കുറും കവിതകള്‍ 117 ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി അങ്ങു ആകാശത്തു വിരിയുമാ പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ടു മനസ്സില്‍ കത്തി നില്‍ക്കും പ്രകാശ ധാരയുടെ പെരുമയില്‍ എല്ലാം മറന്നു ധ്യാനാത്മകത നിറഞ്ഞു ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി അങ്ങു ആകാശത്തു വിരിയുമാ പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ട് ചിന്തയുടെ ചിതക്കരികില്‍ ചിതലെടുത്ത ഗ്രന്ഥക്കെട്ടുകളുടെ ഇടയില്‍  ചലിക്കാനാവാതെ മന്ത്രങ്ങള്‍ പരതി പറന്നു തീരങ്ങളില്‍ ഒരു ഉരുള ചോറിനായി ബലിക്കാക്ക ഇറച്ചി കടയില്‍ എപ്പോഴും സുപ്രഭാതത്തിന്‍ ഉണര്‍ത്തലുകള്‍ എന്റെ മുഖം മറച്ചു പുസ്തകത്താല്‍ ഹൈക്കുവിന്‍ മുന്നില്‍ വേലിക്കു പുറത്തു പുകമണം പരത്തുന്ന ശരല്‍ക്കാലപുലര്‍ക്കാലം 

കുറും കവിതകള്‍ 116

കുറും കവിതകള്‍ 116 വിളിക്കാനും  വിളിക്കപ്പെടാനും നല്ലൊരു ഉപദ്രവ സഹായിയും മടി കോപ്പും ഇല്ലാത്തവന്റെയല്ല ലോകമിന്നു നേരോടെ മാവേലി വേരോടെ വേലികെട്ടി നില്‍ക്കുന്നു ജുവലറിയിലും ടെസ്റ്റ്‌യിലിനും മുന്നില്‍ വിലകയറ്റം നിയന്ത്രണം സിറ്റിംഗ് ജഡ്ജിയെ കിട്ടാനില്ല ഓണം  മാവേലി സ്റ്റോർ വരെ പള്ളിയിലും അമ്പലങ്ങളിലും മന്ത്രിക്കുന്നു യന്ത്രം കണക്കെ സത്യമറിയാതെ വൃഥാ മനസ്സെന്ന കോവിലില്‍ മാറ്റു നോക്കാതെ യാന്ത്രികമായി പള്ളി മണികള്‍ നാക്ക് നീട്ടി പരിഹസിച്ചു വിശ്വാസം മുട്ട് കുത്തി വിള്ളല്‍ വിഴാത്ത ചുവരുകളില്‍ കാപട്യമാര്‍ന്ന ലോകത്തിന്‍ വിലക്കപ്പെട്ട കനിയുടെ ആഗ്രഹം

മങ്ങാതെ ഇരിക്കട്ടെ

മങ്ങാതെ ഇരിക്കട്ടെ മനസ്സിലേക്ക് ഇറങ്ങിപോകുന്നു രാപകലൊക്കെ  നീറി  ഒടുങ്ങുമ്പോഴും     മിഴികളിൽ ഒളിപ്പിക്കും മായാത്ത നാണവും നിൻ മനപുഷ്പം   വിടർന്നു നിൽക്കുന്നു അധരങ്ങളിലായി ആർക്കുവേണ്ടി പ്രണയ ചഷകത്തിൽ നിറയും രുചിയെതെന്നറിയാതെ  എന്നിലേക്ക്‌ വസന്ത തെന്നൽ തഴുകിഒഴുകുമ്പോൾ വർണ്ണിക്കാനാകാതെ തേടുന്നു അക്ഷരങ്ങളായിരം ശബ്ദതാരാവലികളിലായി, എന്നിട്ടും വാക്കുകൾ കിട്ടാതെ വരുന്നൊരു അവസ്ഥയോ ഉന്മാദം പ്രാണനിൽ വർണ്ണങ്ങളായി മങ്ങാതെ മായാതെയിരിക്കട്ടെ നിത്യമാ പുഞ്ചിരിപ്പൂ