Posts

Showing posts from July, 2019

അവൾക്കില്ല മോചനം ..!!

Image
സീതത്താലേ  ചാലുകീറിയിടത്തുനിന്നും ലക്ഷ്മണ രേഖതാണ്ടിയവൾ പുഷ്പക വിമാനമേറി ഭർത്തു  ഹൃദവത്തിനു നോവുപകർത്തി അന്യന്റെ കുലം മുടിച്ചു അഗ്നിക്കിരയാക്കാൻ കരണഭൂതയായ് ശംശാപു  വൃക്ഷ ചുവട്ടിൽ കണ്ണുനീർ മഴപെയ്യിച്ചു കഴിയേണ്ടി വന്നവൾ പിൽക്കാലത്തു അഗ്നിസാക്ഷിയാവേണ്ടിവന്നൊരു ജനാപവാദത്തിനിരയാവേണ്ടി വന്നവൾ ഇന്നവൾക്കു മോചനത്തിനായ് കണ്‌ഠക്ഷോപം നടത്തി തുപ്പൽ മഴ പൊഴിയിച്ചു ക്ഷീണിക്കുന്നു അവൾക്കായി അയനം തീർക്കാൻ ക്ലേശിക്കുന്നവരെ അറിക ഇനിയും സമയം ഉണ്ട് ഏറെ പാഴാക്കാൻ ജന്മജന്മാന്തരങ്ങൾ കഴിയുകിലും അവൾക്കില്ല മോചനം ..!!

കൃപാലോ .....

Image
നീലമാം പളനി മലമുകളിലേറി നീലണ്ഠൻ മകനറുമുഖൻ മയിലേറി  നീണ്ടുനിൽക്കുമഴലെല്ലാം മകറ്റും നീയല്ലോ വിഘ്ന വിനായക സോദരൻ തുള്ളി വരുമെൻ മനസ്സിന് താപം കളഞ്ഞു  വള്ളിമണാളായരുളുക  തുണയെന്നും  ,,!! നിൻ ഈയീരടി പാടുവാൻ നിത്യമെന്നെ നിന്തിരുവടിയാനുഗ്രഹിക്കേണമേ കൃപാലോ .....

ജീവിത പുസ്തത്തിലെ കദനം ..!!

Image
മുള്ളും പൂവും വിരിച്ചവീഥികൾ നിശബ്ദതയുടെ ഭാഷയറിയാണ്ടിന്നു താണ്ടി കുന്നും താഴ്‍വാരങ്ങളും ചവുട്ടിമെല്ലെ പതിവുകളൊക്കെ തെറ്റി നിൽക്കുമ്പോൾ പുസ്തകത്താളുകളൊക്കെ മറിക്കാതെയായ് നിൻ കണ്ണുകളിലെ മൗനാക്ഷരങ്ങളിന്നിതാ എൻ കൂട്ടിനായ് വായനക്കൊരുങ്ങുന്നുവല്ലോ ധന്യതയിതോയിതുയറിയില്ലയെല്ലാം മായയോ ...!! ഏകാന്തതയിൽ വിരിഞ്ഞ പദ മലരുകളോ കണ്ണുനീരിലക്ഷരങ്ങൾ തെളിയുന്നുവല്ലോ നോവിന്നാദ്യ കാവ്യങ്ങളോയീ തോന്നലുകൾ എഴുതിമായിക്കാമിനി ജീവിത പുസ്തത്തിലെ കദനം ..!! ഫേസ് ആപ്പ് കടപ്പാട് ചിത്രത്തിന്

മതിയിനി....!!

Image
മുല്ല മലർക്കാവിലെ മണമുള്ള കാറ്റേ മാരന്റെ ഓർമ്മകളാലങ്ങു  മായാതെ മറയാതെ മാറത്തു മിന്നുന്ന മണി കിനാ വിളക്കണക്കല്ലേ ..!! മുറ്റത്തെ മാവിൻ ചുവട്ടിലായ്  താളമേളത്തോടെ മണ്ണിൻ മണവും മന്താര ചിരിയും  കുളിരുമായ് മീട്ടിയ പാട്ടുമായി മനമാകെ മയക്കുന്ന മഴയെ നീയുമങ്ങു കൂട്ടിനായ്  വന്നുവോ ...!! മന്ത്രങ്ങളൊരായിരം തൊടുക്കുവാൻ മംഗളം ചൊല്ലി  കണ്ണടക്കുവാൻ മതിവന്നുവല്ലോ കൊതി തീർന്നല്ലോ മതിയിനി മായാ മോഹങ്ങളൊക്കെ ...!! ഫേസ് ആപ്പ് കടപ്പാട് ചിത്രത്തിന്

കുറും കവിതകൾ 792

നീലവിഹായസ്സിൻ  ചോട്ടിൽ നക്ഷത്ര കണ്ണുകൾ തിളങ്ങി . വിരഹം കണ്ണുനീർവാർത്തു ..!! അക്ഷരങ്ങൾ തീർക്കുന്ന ജലകണത്തിന്റെ ആർദത . മോഹപ്പക്ഷിയായ് ചിറകടിച്ചു ..!! സന്ധ്യകൾ പുലരികൾമറന്നു ഒരുവറ്റു കൊത്താനായ് ദേശാടന ഗമനം, കൺകാഴ്‍ച  ..!! ഇരമ്പങ്ങൾക്കു കാതോർക്കുമ്പോൾ മധുരം വിളമ്പുന്നു  . ജീവിത കൈപ്പുനീരിന്റെ സന്ധ്യ ..!! പരാന്നത്തിനു ചിറകടിച്ചു ജീവിത മരണങ്ങൾ .. കാറ്റ് മെല്ലെ അകന്നു ..!! ദുഃഖം തടയണ തീർക്കുമ്പോൾ മോഹങ്ങളുടെ ജൈത്രയാത്ര .. തണുത്തകാറ്റ് മൂളിയകന്നു ..!! പൂക്കാലത്തിൻ മധുരിമയിൽ ചിറകടിച്ചു ശലഭ മോഹം .. മദ്ധ്യാഹ്ന വെയിൽ പെയ്യ്തു ..!! വയറിന്റെ താളം ചിലമ്പിച്ചു കരഞ്ഞു .. തിരവന്നു കാൽതൊട്ടകന്നു ..!! ആഴങ്ങൾ അളന്നു വിരഹ ജീവിതം . വഞ്ചി പ്രണയ തീരത്തേക്ക് ..!! വിശപ്പ് ചിറകടിച്ചു അവസാന വറ്റിനായ്‌. കടൽ കാറ്റിനുപ്പുരസം ..!! തിരയുടെ തല്ലുകൊണ്ട് തിളങ്ങുന്ന കല്ലായ മോഹം. തെളിവാനത്തു പറവകളകന്നു ..!! വണ്ടണയും ചെണ്ടിൽ മധുര പുഞ്ചിരി . കവിമനമുണർന്നു ..!!

അനുപല്ലവിയായ് നീവന്നു ........

Image
ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ മാനസ തീരത്തു മറക്കാനാവാതെ മെല്ലെ  പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........ ആരോഹണ അവരോഹണത്തിന് ലഹരിയിൽ സപ്ത സ്വരരാഗ മാലികയാലൊരുക്കിയൊരു വർണ്ണ വസന്തത്തിൻ കതിർമണ്ഡപത്തിൽ മോഹന ശിവരഞ്ജിനിയിൽ  മയങ്ങിയ നേരത്ത് .... ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ മാനസ തീരത്തു മറക്കാനാവാതെ മെല്ലെ  പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........ സ്വപ്ന കല്ലോലിനി തീരത്തു നീ പകർന്നാടി തനിയാവർത്തനത്തിൻ ശീലുകളിൽ നിന്നും ഉണരുമ്പോൾ നീയെന്നരികത്തു വന്നുനിന്നു പുഞ്ചിരിപ്പുവിരിയിച്ചു വെഞ്ചാമരം വീശി ... ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ മാനസ തീരത്തു മറക്കാനാവാതെ മെല്ലെ  പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........ കാലത്തിൻ കാൽച്ചിലമ്പു കുലുക്കിയ താളലയങ്ങളിലങ്ങു മെല്ലെ നീങ്ങുമ്പോൾ കാമിനികാഞ്ചനങ്ങളുടെ മായയിൽ കാമ്യമാം ഉൾക്കാഴ്ചകൾ കാണുവാൻ ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ മാനസ തീരത്തു മറക്കാനാവാതെ മെല്ലെ  പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........ ജീ ആർ കവിയൂർ ൧൫.൦൭ ൨൦൧൯ 

കളിചിരി തുടർന്നു..!!

Image
തിരയൊന്നടത്തു തിങ്കൾ കലയൊന്നു ചിരിച്ചു തരളിതമാം രാവിൻ കവിളൊന്നു തുടുത്തു തഴുകിയൊഴുകി മണമുള്ള കാറ്റൊന്നു മൂളി    തണുവാർന്ന  മേനിയാകെ   കോരിത്തരിച്ചു  ..!! പെട്ടന്നു വന്നു  നിഴലാകെ മൂടിമറച്ചു പൊട്ടിട്ടു  മനസ്സിലൊരു   കദനം നിറഞ്ഞു പൊലിഞ്ഞ ദിവാ സ്വപ്നങ്ങളുടെ നടുവിൽ    പൊഴിഞ്ഞ കണ്ണുനീർ കൂട്ടായിയകന്നു ..!! കാമനകളൊക്കെ ഉള്ളിൽ തെളിഞ്ഞു  കാലമാം കാമുകൻ  മോഹിച്ചകന്നു  കലയുടെ കലവറ നിറഞ്ഞു തുളുമ്പി കന്മഷമകന്നു കളിചിരി തുടർന്നു..!!

കുറും കവിതകൾ 791

നിഴലുകൾ തീർത്തു മോഹങ്ങളുടെ ചിത്രം . ചക്രവാളപ്പൂവ് വാടി കൊഴിഞ്ഞു ,,!!  തൊഴിലുറപ്പുകൾ മായ്ക്കാത്ത ചിത്രം . പാലക്കാടൻ പച്ച ..!! ജീവിതയൊളങ്ങളിൽ ആടിയുലഞ്ഞു നീങ്ങുന്നു . ഒറ്റയാൾ വഞ്ചി ..!! അമ്മയെന്നും ചൂണ്ടാണി വിരലിൻ  ശക്തി . ഓർമ്മകൾക്കു  നിത്യവസന്തം .. ചുംബനങ്ങൾക്കു നനവേറുന്നോർമ്മകൾ . പരാഗണ മധുരം ..!! മഴമേഘങ്ങളൊളിക്കുന്നു ഇടവഴികയറി വരുന്നുണ്ട് ചെണ്ടത്താളത്തിൽ ഗുളികൻ ..!! രാമഴയുടെ തനിയാവർത്തനം അരങ്ങുതകർക്കുന്നു  ചീവീടുകളും തവളയുംകളും   ..!! ഊടും പാവും തീർത്തു ജീവിതമെന്ന  തറികളിൽ. ബനാറസ് കാഞ്ചിപുരം ..!! പ്രകൃതിയുടെ വേദികയിൽ  ഒറ്റക്കുപാടുന്ന വിരഹം. മഴമേഘങ്ങളകന്നു ..!! മനസ്സു മനസ്സിന്റെ കാതിൽ ഒരു തൂവൽ സ്‌പർശം . പ്രണയ ചിറകു കൊഴിഞ്ഞു ..!!

ആനന്ദത്തെ അറിയാതെ

Image
മറക്കാൻ കൊതിക്കാത്ത നിമിഷങ്ങളെ മഴകന്നു പൊൻ കിരണം പൊഴിച്ചു മെല്ലെ  മമമനസ്സിൽ നീ തീർക്കുമനുരാഗത്തിൻ മന്ദാരമലരിടും  മോഹത്തിൻ വസന്തമേ ..!! ചിരകാലം കാത്തിരുന്നു വാല്മീകത്തിൽ ചിന്തതൻ മൗനത്തിൻ ചുമലിലുറങ്ങി ചിറകേറി പറക്കാൻ ഞാനൊരു പതംഗമായ് ചക്രവാള പൂവിരിയുമപ്പുറത്തെത്തുവാൻ .. പഞ്ചഭൂതകുപ്പായ പെരുമയിലാർത്തുല്ലസിച്ചു പൊള്ളയാം മുൾ മുനകളേറ്റു വേദനകൾ തിന്നു പൊഴിച്ചു കണ്ണുനീർ കണങ്ങളിറ്റിച്ചു വൃഥാ പെരുമയാർന്നുള്ളിലുറങ്ങുമാനന്ദത്തെയറിയാതെ ..!!

അക്ഷര കിതപ്പ്

മെതിയളന്നു നടന്നു  തിരികെ വരാത്തൊരു ദിനങ്ങളുടെ മതിവരാത്തോർമ്മകൾ വെറുതെയങ്ങു വേട്ടയാടുമ്പോൾ മനസ്സിന്റെ മതിലകത്താകെ മോഹങ്ങളുടെ കൊടും കാറ്റ് മടിച്ചു മാറിനിൽക്കുന്ന മഴചുരത്താത്ത പുതു മണ്ണിന്റെ മണത്തിനായിവെറുതെ കാത്തിരിപ്പിന്റെ  രണം വറ്റി വരണ്ടു മരണം മണിമുഴക്കിയങ്ങൊരുങ്ങുന്നുവോ  വരാനിരിക്കും പൈദാഹങ്ങളുടെ പടയണി പെരുമ്പറ ഘോഷങ്ങൾ കാതിൽ പുലരുവാനുണ്ടിനിയും പകലുകൾക്കു ദൈർക്ക്യം കുറയുന്നു പടിഞ്ഞാറെ ചക്രവാള കവിളുകൾക്കു വിളർച്ചവന്നിരിക്കുന്നു പറയാനൊരുങ്ങും  വൈകുന്നു വാക്കുകൾ ഞെരിഞ്ഞമരുന്നു പെരുവിരലറിയുന്നു ചുണ്ടാണിതള്ളവിരലുകളുടെ വിറയലുകൾ പലവുരു പറഞ്ഞു പെരുവഴി കേറിയാക്ഷരങ്ങൾക്ക് കിതപ്പ് .......!!