Posts

Showing posts from May, 2021

ആദ്യാനുരാഗ മധുരം -ഗസൽ

ആദ്യാനുരാഗ മധുരം  -ഗസൽ  ആദ്യാനുരാഗത്തിൻ  കാര്യങ്ങളൊക്കെയിന്നും  മറക്കുവാനാവുമോ സഖി  കണ്ണുകളാൽ കൈമാറിയ  മൊഴികൾക്കെന്തു  മധുരമായിരുന്നെന്നോ   ഓർക്കും തോറുമിന്നും  മിഴികൾ നനവ് ഏറുന്നു  അംഗലാവണ്യങ്ങൾക്കല്ല  അഴകിന്റെ സ്നേഹ  വർണ്ണങ്ങൾക്കായിരുന്നിന്നും  ഓർത്തെടുക്കും തോറും  നിലാവിനു നിത്യം  പ്രണയ ചാരുതയാം  മധുര നോവായി തന്നെ  പിന്തുടരുന്നുവല്ലോ  ആദ്യാനുരാഗത്തിൻ  കാര്യങ്ങളൊക്കെയിന്നും  നിറചിത്രങ്ങളായ് കൺ മുന്നിൽ  മറക്കുവാനാവുന്നില്ലല്ലോ  സഖി  ജീ ആർ കവിയൂർ  31 .05 .2021  

അവളെൻ കനവ്

 അവളെൻ കനിവ് മൗനരാഗമനുരാഗവർണ്ണം  വാസന്ത ചന്ദ്രികായാമങ്ങളിൽ സ്വപ്‍ന തൂവലുകളാൽ പറന്നിറങ്ങി മോഹം നെഞ്ചിൻ മിടിപ്പേറ്റി  പുഴയൊഴുകി അഴക് വിരിയിച്ച് ഇരു കരയിൽ പൂത്തുമ്പികൾ വട്ടമിട്ടു പറന്നു പുഞ്ചിരി  പൂവിനെ വലംവച്ചു മെല്ലെ  കാറ്റ് മൂളി കിന്നാരം  ബാസുരി ഏറ്റു പാടി കുയിൽ പാടിയാലോലം  നിദ്രയില്ലാ രാവിൽ മൗനം മുടച്ചു  മൊഴികൾ വിറപൂണ്ടു നിറഞ്ഞു  മിഴികളിൽ ലവണ മഴ പൊഴിഞ്ഞു വിരഹം തണൽ തേടിയലഞ്ഞു കരഞ്ഞു തീർത്തക്ഷരങ്ങൾ  പടർന്നു ആശ്വാസ വിശ്വാസമായി ഔഷധമെന്നോണം മൊഴിഞ്ഞയവൾ ജനിമൃതികൾക്കിടയിൽ വിരിഞ്ഞൊരു പ്രതാശയുടെ നാളമായി കിനിഞ്ഞു കവിത ജീ ആർ കവിയൂർ 31.05.2021  

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -12

    സൗന്ദര്യ ലഹരി - ശത ദളങ്ങൾ -12    അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    തവാപര്ണേ കര്ണേജപനയനപൈശുന്യചകിതാ നിലീയംതേ തോയേ നിയതമനിമേഷാഃ ശഫരികാഃ । ഇയം ച ശ്രീര്ബദ്ധച്ഛദപുടകവാടം കുവലയമ് ജഹാതി പ്രത്യൂഷേ നിശി ച വിഘടയ്യ പ്രവിശതി ॥ 56 ॥ അല്ലയോ പാർവ്വതി ! കർണ്ണങ്ങൾ വരെ നീണ്ടിരിക്കുന്ന  അവിടുത്തെ  നയനങ്ങൾ ഏഷണി പറയുമെന്ന് പേടിച്ചു പെൺ മീനുകൾ കൺ ചിമ്മാതെ  വെള്ളത്തിൽ കുളിച്ചു കിടക്കുന്നു ,ഈ ലക്ഷ്മീ ദേവിയും പ്രഭാതത്തിൽ  അടയുന്ന കവാടം പോലെയുള്ള ,കുമ്പുന്ന ഇരുളുകളോടുകൂടിയ  കരിങ്കൂവളപ്പൂവിനെ  ഉപേക്ഷിക്കുകയും രാത്രി അത് വിടരുമ്പോൾ വീണ്ടും  അതിൽ പ്രവേശിക്കുകയും ചെയ്യുന്നു  *************************************

നീ എന്ന താളം

  നീ എന്ന താളം  നാദമാണ് നീ യെൻ  ഹൃദയതാളമാണ് നീ  ഓരോ ചലങ്ങളിലും  നോപുര ധ്വനികളിലും  ആദിനാദം മുഴങ്ങി ശിവന്റെ ശക്തമായ  ചലനത്താൽ 'ത' യും  പാർ‌വതിയുടെ  ലാസ്യനടനത്താൽ 'ല' യും  മുഴങ്ങി ശബ്ദം  താളം  ശിവഡമരുകത്തിൽ നിന്നും  ഉതിർന്നാറു  അംഗങ്ങങ്ങൾ ലഘു ,ധൃതം ,അനധൃതം  ഗുരു ,പ്ലുതം ,കാകപാദം ആദിതാളം മുഴങ്ങി കാതിൽ  ത , തി , തോം , നം  ത , കിട  തി , കിട  തോം , കിട  നം , കിട  ത ,,, കി  ട  ത  ക   തി ,,, കി  ട  ത  ക   തോം ,,, കി  ട  ത  ക   നം ,,, കി  ട  ത  ക  ത , കിട  കിട  തക   തി , കിട  കിട  തക   തോം , കിട  കിട  തക   നം , കിട  കിട  തക പ്രാണനിൽ ധ്വനിക്കുന്നു  പ്രണയ പ്രവാഹം   പ്രതിധ്വനിക്കുന്നെങ്ങും  പ്രണവാകാരം സംഗീതം  നാദമാണ് നീ യെൻ  ഹൃദയതാളമാണ് നീ  ഓരോ ചലങ്ങളിലും  നീ നീ നീ മാത്രം  ജീ ആർ കവിയൂർ  30 .05 .2021 

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -11

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ -11   അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    ശിവേ ശ‍ഋംഗാരാര്ദ്രാ തദിതരജനേ കുത്സനപരാ സരോഷാ ഗംഗായാം ഗിരിശചരിതേ വിസ്മയവതീ । ഹരാഹിഭ്യോ ഭീതാ സരസിരുഹസൌഭാഗ്യജനനീ (ജയിനീ) സഖീഷു സ്മേരാ തേ മയി ജനനീ ദൃഷ്ടിഃ സകരുണാ ॥ 51 ॥ അല്ലയോ ജഗന്മാതാവേ ! അവിടുത്തെ ദൃഷ്ടി ശിവനാൽ കാരുണ്യ രസം  നിറഞ്ഞതും സപത്നിയായ ഗംഗാദേവിയിൽ രോഷ പൂർണ്ണവും  ശ്രീ പരമേശ്വരന്റെ ലീലകളിൽ വിസ്മയം  നിറഞ്ഞതും  ശിവകണ്ഠത്തിലുള്ള സർപ്പങ്ങളിൽ ഭീതിയുള്ളതും  താമരപ്പുവിനു തന്നെ സൗന്ദര്യമേകുന്നതും  സ്വസഖികളിൽ ഹാസപൂർണ്ണവും  എന്നിൽ കാരുണ്യ പൂർണ്ണവുമാകുന്നു   *********************************************************************

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -10

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -10  അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    ലലാടം ലാവണ്യദ്യുതിവിമലമാഭാതി തവ യ- ദ്ദ്വിതീയം തന്മന്യേ മകുടഘടിതം ചംദ്രശകലമ് । വിപര്യാസന്യാസാദുഭയമപി സംഭൂയ ച മിഥഃ സുധാലേപസ്യൂതിഃ പരിണമതി രാകാഹിമകരഃ ॥ 46 ॥ അല്ലയോ ദേവി ! സൗന്ദര്യകാന്തിയുടെ വിശുദ്ധി പൂണ്ടു  ശോഭിക്കുന്ന അവിടുത്തെ നെറ്റിത്തടം അവിടുന്ന്  കിരീടത്തിലണിഞ്ഞ രണ്ടാമത്തെ ചന്ദ്രക്കലയാണെന്ന്  എനിക്ക് തോന്നുന്നു തിരിച്ചു വെച്ചാൽ രണ്ടും കൂടിച്ചേർന്ന്  സുധാരാസം വഴിയുന്ന പൂർണ്ണചന്ദ്രനായി പരിണമിക്കുന്നു  ************************************************************************************  ഭ്രുവൌ ഭുഗ്നേ കിംചിദ്ഭുവനഭയഭംഗവ്യസനിന

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -9

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ -9  അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ നവാത്മാനം മന്യേ നവരസമഹാതാംഡവനടമ് । ഉഭാഭ്യാമേതാഭ്യാമുദയവിധിമുദ്ദിശ്യ ദയയാ സനാഥാഭ്യാം ജജ്ഞേ ജനകജനനീമജ്ജഗദിദമ് ॥ 41 ॥ അല്ലയോ ദേവി ! അവിടുത്തെ മൂലാധാര ചക്രത്തിൽ  ലാസ്യപ്രിയയായ സമയയെന്ന ദേവിയോടോത്ത്  നവ രസപൂർണ്ണമായ മഹാ താണ്ഡവ നൃത്തമാടുന്ന  ആനന്ദഭൈരവനെ ഞാൻ ധ്യാനിക്കുന്നു  മഹാപ്രളയത്തിൽ നശിച്ചുപോയ ഈ ജഗത്തിനെ  ഉത്പത്തിയെ കുറിച്ചുള്ള ദയയോടെ ഇവർ  ഇരുവരും ഒരുമിച്ചപ്പോൾ ഈ ജഗത്ത്  മാതാപിതാക്കളോടുകൂടിയതായി ഭവിച്ചു  ****************************************************************************** ദ്വിതീയ ഭാഗ

കണ്ണനുറങ്ങിയല്ലോ

Image
 കണ്ണനുറങ്ങിയല്ലോ  കാലൊച്ച പോലും  കേൾപ്പിക്കാതെ പോകണേ  കണ്ണനുറങ്ങിയല്ലോ  മണി വർണ്ണനുറങ്ങിയല്ലോ  അമ്മയശോദയുടെ അരികിൽ  മെല്ലെ താരാട്ടുകേട്ടു  മടിത്തട്ടിലായി തലോടലേറ്റു  എൻ കണ്ണനുറങ്ങിയല്ലോ  പുലർകാലത്തു വന്നിനി  വിളിക്കുക കൂട്ടരേ  കണ്ണനുറങ്ങിയല്ലോ  മണി വർണ്ണനുറങ്ങിയല്ലോ  ഗോകുലമാകെ ഉറങ്ങിയല്ലോ  ഗോവിന്ദാ നിൻ വരവ് കാത്ത്  പുല്ലാം കുഴൽ വിളിക്കായ്   ഗോക്കളുറങ്ങാതെ കാത്തിരുന്നു  കാലൊച്ച പോലും  കേൾപ്പിക്കാതെ പോകണേ  കണ്ണനുറങ്ങിയല്ലോ  മണി വർണ്ണനുറങ്ങിയല്ലോ 

സൗന്ദര്യ ലഹരി - ശത ദളങ്ങൾ -8

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ -8  അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം പരം ശംഭും വംദേ പരിമിലിതപാര്ശ്വം പരചിതാ । യമാരാധ്യന് ഭക്ത്യാ രവിശശിശുചീനാമവിഷയേ നിരാലോകേഽലോകേ നിവസതി ഹി ഭാലോകഭുവനേ ॥ 36 ॥ അല്ലയോ ദേവി ! അവിടുത്തെ ആജ്ഞാ ചക്രത്തിലിരിക്കുന്നവനും  കോടി സൂര്യ ചന്ദ്രന്മാരുടെ പ്രഭയുള്ളവനും  പരയായി ചിച്ഛക്തിയോടു കൂടിയവനുമായ  പരമശിവനെ  ഞാൻ വന്ദിക്കുന്നു ആ പരമശിവനെ ഭക്തിയോടെ ആരാധിക്കുന്നവൻ  സൂര്യൻ , ചന്ദ്രൻ ,അഗ്നി എന്നിവക്ക് വിഷയമല്ലാത്തതുംമറ്റൊന്നിനാലും പ്രകാശിക്കപ്പെടാത്തതും ചന്ദികാമയവുമായ ലോകത്തിൽ നിവസിക്കുന്നു  ************************************************

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 7

    സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 7   അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു   . ചതുഷ്ഷഷ്ട്യാ തംത്രൈഃ സകലമതിസംധായ ഭുവനം സ്ഥിതസ്തത്തത്സിദ്ധിപ്രസവപരതംത്രൈഃ പശുപതിഃ । പുനസ്ത്വന്നിര്ബംധാദഖിലപുരുഷാര്ഥൈകഘടനാ- സ്വതംത്രം തേ തംത്രം ക്ഷിതിതലമവാതീതരദിദമ് ॥ 31 ॥ അല്ലയോ ദേവി ! പരമശിവൻ പരിമിതങ്ങളായ വിവിധ സിദ്ധികളെ മാത്രം  നൽകുവാൻ കഴിവുള്ള അറുപത്തിനാലു തന്ത്രങ്ങളെ നൽകി  ലോകത്തിനെ  മോഹിപ്പിച്ചിട്ട്  തൃപ്തിയടഞ്ഞെങ്കിലും    പിന്നീട് നിന്തിരുവടിയുടെ നിർബന്ധത്തിന് വഴങ്ങി അഖില  പുരുഷാർത്ഥങ്ങളേയും ലോകത്തിലവതരിപ്പിച്ചു അമ്മേ  **************************************************************************************** ശിവഃ

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 6

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 6   അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    വിരിംചിഃ പംചത്വം വ്രജതി ഹരിരാപ്നോതി വിരതിം വിനാശം കീനാശോ ഭജതി ധനദോ യാതി നിധനമ് । വിതംദ്രീ മാഹേംദ്രീ വിതതിരപി സംമീലിതദൃശാ മഹാസംഹാരേഽസ്മിന് വിഹരതി സതി ത്വത്പതിരസൌ ॥ 26 ॥ അല്ലയോ ദേവി ! മഹാപ്രളയകാലത്ത് ബ്രഹ്മാവ് മരണമടയുന്നു  വിഷ്ണുവും ,യമനും ,കുബേരനും നാശമടയുന്നു  ജാഡ്യരഹിതരായ പതിനാലു മനുക്കളുടെ കൂട്ടവും  അന്നേരം കണ്ണു ചിമ്മുന്നു എന്നാൽ അല്ലയോ സതീദേവി ! അവിടുത്തെ പതിയായ ശിവൻ മാത്രം മഹാപ്രളയകാലത്തും  സ്വച്ഛന്ദം വിഹരിക്കുന്നുവല്ലോ ദേവി മഹാമായേ തുണ .. ****************************************************************************

എന്ന് കാണുമിനി

 എന്ന് കാണുമിനി  പറയും മുൻപേ നീ എവിടെ പോയ്  എൻ ഉള്ളിന്റെ ഉള്ളിലാകെ പരതി  നീ എൻ പൂപോലെയുള്ള ഹൃദയത്തിലോ നിവസിക്കുന്നതെന്നറിയുന്നുയിന്നു  നേരിന്റെ നിറവിലൊന്നു കാണാൻ  നിഴലായി മാറാൻ കൊതി പൂണ്ടു  നിന്നരികെ അണയുമ്പോൾ  നീ നിലാവുപോലെ മേഘ  ശകലങ്ങളിൽ മായുന്നുവോ  ആർദ്രമാം മനസ്സുമായി ഞാൻ  നിന്നരികിലെത്തുവാൻ  വെമ്പൽ കൊള്ളുമ്പോൾ  നീ എന്തെ മുഖം മറക്കുന്നു   പ്രിയമുള്ളവളെ എൻ  മനസ്സ് ശൂന്യമാകുന്നു ഇത്രമേൽ  പറഞ്ഞതിന് ശേഷം  വാക്കുകൾ കിട്ടുന്നില്ല  നിൻ ഹൃദയത്തിലിടമില്ല  എന്നു കരുതുന്നു പ്രിയതേ പറയും മുൻപേ നീ എവിടെ പോയ്  ഉള്ളിന്റെ ഉള്ളിലാകെ പരതി ഞാൻ  ജീ ആർ കവിയൂർ  24 .05 .2021 

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 5

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 5  അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    തടില്ലേഖാതന്വീം തപനശശിവൈശ്വാനരമയീം നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാമ് । മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ മഹാംതഃ പശ്യംതോ ദധതി പരമാഹ്ലാദലഹരീമ് ॥ 21 ॥ അല്ലയോ ദേവി ! മിന്നൽക്കൊടിപോലെ  കൃശഗാത്രിയായും  സൂര്യ ചന്ദ്രാഗ്നി  രൂപിണിയുമായി മൂലാധാരാദി ആറു  പത്മങ്ങൾക്കും മേലെയുള്ള മഹാപത്മവനത്തിൽ  സ്ഥിതിചെയ്യുന്ന അവിടുത്തെ ''സാദാഖ്യാ '' എന്ന കലയെ  കാമക്രോധങ്ങളും അജ്ഞാനവുമകന്ന മനസ്സുകൊണ്ട്  സാക്ഷാത്ക്കരിക്കുന്ന  മഹത്തുക്കൾ ആഹ്ളാദ ലഹരിയിലാമഗ്നരാകുന്നു  *****************************************************************