ലക്ഷ്മണന്റെ ജീവിതഗാഥ –രാമായണ വഴികളിലൂടെ( ഭക്തിഗാനം)

ലക്ഷ്മണന്റെ ജീവിതഗാഥ –രാമായണ വഴികളിലൂടെ
( ഭക്തിഗാനം)
പല്ലവി

രാമപാദം ജീവനായ് ലക്ഷ്മണൻ ദാസനാം,
രാമനാമം ശ്വാസമായി ഹൃദയത്തിൽ വാഴും.
ജ്യേഷ്ഠനെൻ ദൈവമെന്നേ സർവ്വസ്വമായറിഞ്ഞ്,
ജന്മമെല്ലാം സമർപ്പിച്ച ദാസഭക്തൻ .

1

അയോധ്യ വിട്ട രാവിലും കൂടെ നടന്നീടാൻ,
ജ്യേഷ്ഠന്റെ നിഴലായി വനപാത തേടി.
സീതാമാതാ സേവനത്തിൽ സന്തോഷം കണ്ടെത്തി,
രാമസേവ തന്നെയങ്ങ് പരമയോഗമായി.

2

"ധർമ്മമെന്നാൽ ജീവൻ തന്നെ" രാമൻ ചൊല്ലിയപ്പോൾ,
ആ വചനമുള്ളിൽ വേദമാക്കി സൂക്ഷിച്ചു.
ക്രോധമെന്ന തീ അണയ്ക്കാൻ കരുണ പഠിപ്പിച്ചു,
ജ്യേഷ്ഠൻ തന്ന ഉപദേശം ആത്മദീപമായി.

3

ശൂർപ്പണഖ വന്നു മോഹം നിറഞ്ഞു നിന്ന നേരം,
സീതാമാതാ മാനമെന്നതിൽ കാത്തു ഉറച്ചു.
അധർമ്മത്തിൻ അഹങ്കാരം ചെറുക്കുവാൻ നിന്നപ്പോൾ,
മൂക്കും ചെവിയും ഛേദിച്ചെന്നെ ലോകം ഓർക്കുമല്ലോ.

4

മായാമാൻ പായുന്നേരം രാമൻ പിന്നാലെ പോയി,
സീതയുടെ കാവലായി നിലകൊണ്ടു ശാന്തം.
ലക്ഷ്മണരേഖ വരച്ചതും ധർമ്മരക്ഷയ്ക്കായീ,
വിധിവിലാസം പിന്നീടത് വിരഹമായി തീർന്നു.

5

മാരീചനുടെ കള്ളവിളി കേട്ടു സീതാവ് വിറച്ചു,
"രാമനാശം" എന്ന വാക്കിൽ ഹൃദയം മുറിഞ്ഞു.
സീതയുടെ കഠിനവാക്കും ശിരസാവഹിച്ചു 
ജ്യേഷ്ഠനെ തേടി ഓടിയതും വിധിയറിഞ്ഞ് തന്നെ.

6

രാവണന്റെ കപടത്തിൽ സീത ദൂരമായപ്പോൾ,
ജ്യേഷ്ഠന്റെ വേദന കണ്ടപ്പോൾ കണ്ണീർ പൊഴിച്ചു.
"ധൈര്യമാകൂ" എന്ന് ജ്യേഷ്ഠനോടരുളി,
ദുഃഖസാഗരം താണ്ടുവാൻ പ്രത്യാശ കാത്തു.

7

സുഗ്രീവനെയും ഹനുമാനെയും ചേർത്ത് നിർത്തി,
രാമകാര്യ വിജയത്തിന് വഴിതുറന്നീടാൻ.
സേതുബന്ധ മഹാകർമ്മം പൂർത്തിയാകുവോളം,
ജ്യേഷ്ഠന്റെ പക്കൽ നിന്നു അചഞ്ചലനായി.

8

ഇന്ദ്രജിത്തിൻ ശക്തിയസ്ത്രം നെഞ്ചിലേറ്റ നേരം,
വീണു യുദ്ധഭൂമിയിൽ നിശ്ചലനായ് കിടന്നു.
മാരുതി ദ്രോണഗിരിയിൽ നിന്നൗഷധം കൊണ്ടുവന്നു,
സഞ്ജീവനി സ്പർശമേകി ജീവൻ വീണ്ടെടുത്തു.

9

രാവണാന്ത്യം കണ്ടപ്പോൾ ധർമ്മം ജയിച്ചെന്നോതി,
രാമരാജ്യം പൂത്തുലഞ്ഞു ലോകമാകെ പിന്നെ.
സീതാദേവി അഗ്നിസാക്ഷി നൽകി ശുദ്ധ തെളിയ,
ഹൃദയത്തിൽ നമിച്ചു ധർമ്മമഹിമയെ.

10

കാലവാക്കിൻ കഠിനതയിൽ ജ്യേഷ്ഠൻ കല്പിച്ചപ്പോൾ,
സീതാമാതയെ വാൽമീകി ആശ്രമത്തിൽ ചേർത്തു.
ഹൃദയം പൊട്ടി കരഞ്ഞെങ്കിലും കല്പന ലംഘിച്ചില്ല,
ദാസഭക്തി കണ്ണീരായി മൗനമായി നിന്നു.

11

കാലദേവൻ വന്ന നേരം രഹസ്യവാക്ക് കാക്കാൻ,
ദുർവാസാവിൻ ആഗമനം ധർമ്മസങ്കടമായി.
ജ്യേഷ്ഠവചനം കാത്തിടുവാൻ എല്ലാം സമർപ്പിച്ചു,
സ്വാർത്ഥജീവൻ ത്യജിച്ചെന്നെ ധർമ്മം സാക്ഷിയായി.

12

സരയൂതീര തീർത്ഥത്തിൽ ജ്യേഷ്ഠൻ മുന്നിൽ ചേർന്നു,
പിന്നാലെ നമിച്ചെത്തി പാദമാർഗം തേടി.
ആദിശേഷൻ സ്വരൂപമായി വൈകുണ്ഠം ചേർന്നപ്പോൾ,
ലക്ഷ്മണഭക്തി ലോകമൊട്ടും ദീപമായി ജ്വലിക്കും.

സമാപനം

രാമപാദം കാക്കുവാനായ് ജനിച്ച ജീവിതം,
രാമവാക്ക് പാലിക്കുവാൻ സമർപ്പിച്ച പ്രാണൻ.
സഹോദരഭക്തി ധർമ്മത്തിന്റെ ശാശ്വത ദീപമേ,
ലക്ഷ്മണാ! നിൻ ചരിതം നിത്യവും വണങ്ങുന്നു.

ജീ ആർ കവിയൂർ 
20 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം