നിർവാണത്തിലേക്ക്

നിർവാണത്തിലേക്ക്

ശരണം... ശരണം... ജപിപ്പൂ മനം,
ബുദ്ധം ശരണം ഗച്ഛാമി...
ശരണം... ശരണം... തെളിയൂ മനം,
ധർമ്മം ശരണം ഗച്ഛാമി...

സിദ്ധാർത്ഥൻ തന്റെ നൊമ്പരം തേടി,
സത്യാന്വേഷണ പാതയിൽ നടന്നു;
ബോധിവൃക്ഷത്തിൻ തണൽക്കീഴിൽ,
കരുണയുടെ വെളിച്ചം കണ്ടെത്തി.

വേരുകൾ ഭൂമിയിൽ ആഴ്ന്നിറങ്ങി,
ചില്ലകൾ ആകാശം തൊട്ടുയർന്നു;
ജീവിതരഹസ്യം മൗനമായി,
ഹൃദയത്തിൽ പൂവായി വിരിഞ്ഞു.

ശരണം... ശരണം... ജപിപ്പൂ മനം,
ബുദ്ധം ശരണം ഗച്ഛാമി...

ആത്മജ്ഞാനത്തിൻ ദീപം തെളിഞ്ഞ്,
സിദ്ധാർത്ഥൻ ബുദ്ധനായി മാറി;
മനുഷ്യഹൃദയങ്ങളിൽ കരുണയുടെ,
അനശ്വര ദീപം തെളിയിച്ചു.

ഓരോ ഹൃദയത്തിലും ഉറങ്ങിടുന്നു,
ബോധിവിത്തിൻ മൃദുമുകുളം;
സ്നേഹജലത്താൽ നനച്ചുണർത്താൽ,
നിർവാണം നമ്മിലേയ്ക്ക് വിരിയും.

ശരണം... ശരണം... ജപിപ്പൂ മനം,
ബുദ്ധം ശരണം ഗച്ഛാമി...
ശാന്തം... ശിവം... സുന്ദരം...
സംഘം ശരണം ഗച്ഛാമി...

ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)

Comments