കുരുക്ഷേത്രത്തിലെ ധീരത
കുരുക്ഷേത്രത്തിലെ ധീരത
കുരുക്ഷേത്രഭൂമിയിൽ പടഹധ്വനി മുഴങ്ങി,
പതിമൂന്നാം നാളിൽ ചക്രവ്യൂഹമുയർന്നു.
പതിനാറു വയസ്സുള്ള സുഭദ്രാതനയൻ,
പുഞ്ചിരിയോടെ പാഞ്ഞു തൻ തേരുമായ്.
ശരങ്ങൾ പെയ്തിറങ്ങി ശത്രുനിര വിറപ്പിച്ചു,
ഏഴുമഹാരഥന്മാർ ചുറ്റും വളഞ്ഞുനിന്നു.
പേടിയില്ലാതെ എതിരിട്ടു അഭിമന്യു,
ധീരത കാട്ടി വൈരികളെ വീഴ്ത്തി.
ധർമ്മനിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്,
ആയുധമില്ലാത്ത നേരം ചതിയാൽ തകർത്തു.
രക്തം കിനിഞ്ഞു നിലത്തു വീണെങ്കിലും,
തോൽവി സമ്മതിക്കാത്ത മനസ്സ് ജ്വലിച്ചു.
അന്ത്യനിമിഷത്തിൽ അവൻ മൊഴിഞ്ഞ വാക്കുകൾ,
ദാനശൂരനായ കർണ്ണന്റെ നെഞ്ചുലച്ചു.
വെറും മേൽവിലാസമല്ല ജീവിതമെന്ന്,
ഉറച്ച ശബ്ദത്തിൽ കുമാരൻ ഓർമ്മിപ്പിച്ചു.
സ്വന്തം സ്വത്വം തിരിച്ചറിയാൻ വൈകിയതോർത്ത്,
രാധേയൻ നെടുവീർപ്പോടെ മിഴികൾ പൂട്ടി.
അധർമ്മത്തിൻ കൂടെ നിന്ന പാപഭാരം,
ഉള്ളിൽ എരിതീയായ് പടർന്നു കയറി.
ദേഹമൊടുങ്ങിയാലും യശസ്സു മായുകില്ല,
സത്യത്തിൻ പാതയിൽ മരിച്ചവൻ മിന്നിനിൽക്കും.
ഇന്നും ചരിത്രം വാഴ്ത്തുന്നു ത്യാഗത്തെ,
ലോകത്തിനു വെളിച്ചമേകും മാതൃകയായ്.
രചന: ജീ ആർ കവിയൂർ
08-09-2026
(തിരുവല്ല, കവിയൂർ)
Comments