ഒരുവട്ടം കൂടി

ഒരുവട്ടം കൂടി 

ഒരുവട്ടം കൂടി നീ ചേർന്ന് നിൽക്കുമോ
മൃദുഭാവത്തോടെ കിളിപ്പാട്ടായി?
പടർന്നു വീശിയ കാറ്റുപോലെ
പരിസരമാകെ സുഗന്ധമാകുമോ?

മറവിയുടെ വസന്തത്തിൽ നീ
നിഴലായ് വന്നു ഹൃദയത്തിലേക്
നീരാഴിയാകെ സ്വപ്നത്തിലാഴ്ന്നു
നിശബ്ദതയിൽ സ്നേഹം പൊഴിയിക്കു മോ?

നിശാന്തയിലായ് ഞാൻ തേടിയപ്പോൾ
ശബ്ദമില്ലാതെ നീ എത്തുമെന്നെ
പ്രതീക്ഷിച്ചു — രാവു മുഴുവനും
മഴത്തുള്ളികളിൽ നിന്റെ രൂപം തേടി

മനസ്സിൻ അകത്തേക്ക് പാടിയ സ്വരം
ആഴങ്ങളിലേക്കായ് മായ്ച്ചിരിക്കും
പാതിരാതിരി കനിവായ് മാറി
നീയെന്നിലൊഴുകും ഓർമകളായ്.

ഒരു തിരിഞ്ഞുനോട്ടം പോലും നല്കാതെ
പക്ഷേ ഹൃദയത്തിൽ നിന്നുറഞ്ഞില്ല നീ
നീ വന്നില്ലെങ്കിലും എന്റെ ഉള്ളിൽ
എന്നുമൊരു സ്നേഹസാന്നിധ്യമായ് നീ.


ജീ ആർ കവിയൂർ
24 07 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “