Posts

Showing posts from January, 2025

"ഓർമ്മകളുടെ പ്രണയാക്ഷരങ്ങൾ"

"ഓർമ്മകളുടെ പ്രണയാക്ഷരങ്ങൾ" നിന്നെക്കുറിച്ചു തിരക്കി  ഞാനാ വറ്റിയ പുഴയോട്  കൊഴിയാൻ ഒരുങ്ങും ഇലയോട്  കാറ്റിനെ കാത്തിരിക്കും മരങ്ങളോട്  ഏകനായി പാടുവാനൊരുങ്ങും  കുയിലിന്റെ പാട്ടിനു കാതോർത്ത്  രാവിൽ ശ്രുതി മീട്ടുവാനൊരുങ്ങും  മണ്ഡൂപങ്ങളോടും ചീവിടിനൊടുമായി  കണ്ടില്ല അറിഞ്ഞില്ല അവരാരും  നിന്നെ കുറിച്ച് ,ഇനിയാരോടു ചോദിക്കും  പരതി ഞാനെന്റെ ഓർമ്മ പുസ്തകത്താളിലായി സഖി  കണ്ടു പറഞ്ഞതൊക്കെ  പണ്ടത്തെപ്പോലെ ഞാനറിവു എന്നുമെന്റെ വരികളിൽ മയങ്ങും  പ്രണയങ്ങളാൽ മധുര നോവായി മാറുന്നു  നിന്റെ ഓർമ്മകളാൽ നിറഞ്ഞു ഞാൻ എഴുതിയ വരികളിലൊരു താളമുണ്ട് മന്ദമിഴി നിശകളിൽ ഒഴുകി നീണ്ടുനിൽക്കുന്ന പകൽ സ്വപ്നങ്ങൾ മിഴികളിൽ മൂടി നിനവുകൾ മറക്കുവാനാവാത്ത തീരങ്ങൾ നീ എന്നിലൊളിച്ച സ്നേഹമാം സ്വച്ഛമഴവില്ലിന്റെ ചാരുതയായി ഓർമ്മകളുടെ നിഴലിൽ ഞാനിന്നും കവിതയായി നിന്നെ തേടുന്നു, സഖി! ജീ ആർ കവിയൂർ 31 01 2025

നീലരാവിൻ്റെ നിഴലിൽ (ലളിത ഗാനം)

നീലരാവിൻ്റെ നിഴലിൽ  (ലളിത ഗാനം) പല്ലവി നീലരാവിൻ്റെ നിഴലിൽ നിന്നെ കണ്ടു ഞാൻ മയങ്ങുന്നു, പ്രണയം പൊഴിയുന്ന കാറ്റിൽ നിനക്കായ് ഞാൻ പാടുന്നു. അനുപല്ലവി മിഴികളിൽ നിന്നെ ഒളിപ്പിച്ചാൽ കുളിരുകൾ നിന്നെ കാത്തിരിക്കും, നല്ലനാളുകൾക്കായി നമുക്കിടയിൽ ആസ്വദിക്കാം ഈ നിമിഷങ്ങൾ. ചരണം വെയിലിൽ തിളങ്ങുന്ന വാക്കുകൾ നിന്നെ കുറിച്ചുള്ള സ്മരണകൾ, നിഴലായ് ഒപ്പം ഞാൻ നടക്കുമ്പോൾ സമ്പൂർണ്ണമായീ ലോകം. പല്ലവി  നീലരാവിൻ്റെ നിഴലിൽ നിന്നെ കണ്ടു ഞാൻ മയങ്ങുന്നു, പ്രണയം പൊഴിയുന്ന കാറ്റിൽ നിനക്കായ് ഞാൻ പാടുന്നു. ജീ ആർ കവിയൂർ 30 01 2025

ഉണർന്നിരിക്കും ഓർമ്മകൾ (ഗസൽ)

ഉണർന്നിരിക്കും ഓർമ്മകൾ (ഗസൽ) മോഹമുറങ്ങാതെ ഉണർന്നിരിക്കുന്നു, നിന്നോർമ്മ എന്നിൽ ഉണർന്നിരിക്കുന്നു. കാലം പോയാലും നിന്നെ മറക്കാവില്ല, നിന്റെ സാന്നിധ്യം എപ്പോഴും ഉള്ളിൽ ഉണർന്നിരിക്കുന്നു. നിറം പകരുന്ന പൂക്കളും അടങ്ങിയിടാം, എന്നാൽ നിൻ സാമീപ്യം മേഘത്തിലൂടെ ഉണർന്നിരിക്കുന്നു. പതിവുകൾ മാറിയാലും, വഴികൾ ചുറ്റിയാലും, എന്റെ ഹൃദയത്തിലിന്നും നിനക്കായ് ഉണർന്നിരിക്കുന്നു. നക്ഷത്രങ്ങൾ പെയ്യുമ്പോഴും, നേരത്ത് മിഴികൾ, നിന്റെ ഓർമ്മ ഞാൻ ഇപ്പോഴും ഉണർന്നിരിക്കുന്നു. മാറാതെ മായാത്ത പ്രണയത്തോടെ , വെളിച്ചത്തിൽ നിന്നു ഞാൻ നിനക്കായ് ഉണർന്നിരിക്കുന്നു. ജീ ആർ പറയുന്നു, ഈ നിത്യ സ്നേഹം ഉണർന്നിരിക്കുന്നു. ജീ ആർ കവിയൂർ 31 01 2025

സ്വാന്തന സന്ദേശം

ബിന്ദുവിന് ജന്മദിനാശംസകൾ ബിന്ദു നീ സുന്ദര സാന്ദ്ര വസന്തം, സ്നേഹതാരക നീ മലയാളം, നിന്നിലാഴ്ന്നു പൂക്കുന്ന മധുരം, മിഴികളിലൊളിയുന്ന സാന്ത്വനം. ഹൃദയത്തിൻ വിണ്മണിയായി, നിന്‍ സ്നേഹം പരക്കും വഴി, കാറ്റോലമാല പാട്ടായി നീ, ജീവിതത്തിൻ മധുരിമയായി. നിന്നിലായ് എത്ര പുണ്യദിനങ്ങൾ, അവിശ്രമ സ്നേഹസാന്നിധ്യം, ഇന്നുമെന്നും  സന്തോഷമേ, ബിന്ദുവിന് പൂക്കളായ് ആശംസകൾ! ജീ ആർ കവിയൂർ 31 01 2025 🌹ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ബിന്ദു!🌹 A poem to a painting patient in her birthday 

വിരൽ തുമ്പിലെ....

ഉള്ളിലെ ആഴി തിരമാലകൾ  ആർത്ത് വിളിക്കുന്ന നേരം ഓർമ്മത്തിരകൾക്ക് വല്ലാത്തൊരു മധുര നോവിൻ ഈണങ്ങൾ കണ്ടു മറന്ന നിൻ പുഞ്ചിരി നിലാവിൻ  നിഴലിൽ നിൻ  നയനങ്ങളുടെ നക്ഷത്ര തിളക്കങ്ങൾ  എന്നിലെ ഭ്രമരമുണർന്ന നേരം നീയെന്ന പൂവിൻ്റെ നറുമണം  വല്ലാതെ എന്നിലെ മോഹമെന്നും  വിരൽ തുമ്പിലെ കവിതയായ്  ജീ ആർ കവിയൂർ 30 01 2025

ഏകാന്ത ചിന്തകൾ 50

ഏകാന്ത ചിന്തകൾ 50 വായിച്ചു തീർന്ന പുസ്തകങ്ങളെ വലിച്ചെറിയുന്ന കൈകൾ നോക്കൂ, അവർക്കൊരു കഥ പറയുമ്പോൾ നിന്റെ ഹൃദയം കേൾക്കുമോ? നിഴൽ പോലെ കൂടെ നിന്നാലും നാളെയൊരു മുഖം മറക്കും, ലാഭം തീർന്നു പോയപ്പോൾ നേരം പോലും കൊടുക്കുമോ? സ്നേഹത്തിന് വില കണക്കാക്കും ഹൃദയങ്ങളെ നീ അറിയൂ, ആഴമുള്ള ഒരു ഹൃദയം മാത്രം വഞ്ചനയുടെ കത്തി തഴുകില്ല.  ജീ ആർ കവിയൂർ 30  01 2025

നിൻ വിരൽ തുമ്പിലെ

നിൻ വിരൽ തുമ്പിലെ നിൻ വിരൽ തുമ്പിലെ വിനോദമായി  മനസ്സിലൊരു മുദ്രയായ് മാറാം, തേനീച്ചപോലെ നിൻ സാന്നിധ്യത്തിൽ. മടിയിലാഴ്ന്നു കനവായി തീർന്നു, മധുര ഈണമായ് ഉണരാം വീണ്ടും. മൃദുവായ ചിരി വെളിച്ചമാകുമ്പോൾ, മനസ്സിൽ പൂത്തു ശുഭ ഓർമ്മകൾ. സന്ധ്യയുടെ മൗനനിഴലിൽ ഒളിഞ്ഞു, ഹൃദയത്തിൻ താളം കേൾക്കാം. ചില നൊമ്പരങ്ങൾ മഴയാകുന്ന നേരം, വസന്തമായ് സ്നേഹം തഴുകും. കവിളിലൊരു മന്ദഹസത്തിൽ മറഞ്ഞു, കിളിപ്പാട്ടായ് പ്രണയം നിറയും. മോഹങ്ങളുടെ ചിറകേറ്റു പറന്നീടുമ്പോൾ, മഴവില്ലായ് സ്വപ്നത്തിൽ തെളിയും. കണ്ണുകളിൽ തളിരേറ്റൊരു ഓർമ്മ, നിറമാകട്ടെ ഈ യാത്രയിലൊരിക്കലും. ജീ ആർ കവിയൂർ 29 01 2025

മംഗളപഥത്തിൽ ചേർന്നിടുമല്ലോ..

തുഞ്ചനെഴുതിയ രാമായാണശീലുകൾ  ആമരമീ മരം പാടി രാമ നാമ മന്ത്രം കാട്ടാളനാം രക്താകാരൻ  വാൽമീകിയായായ് മാറിയല്ലോ ഭൂവിൽ ശൂന്യമായ ആ ഉള്ളത്തിൽ നാഥന്‍റെ നാമം പൂവായി വിരിഞ്ഞില്ലോ രാവിൽ മലർക്കൂടിൽ മൃതുഭാഷയാൽ ഒഴുകിപ്പാടിയല്ലോ ജഗത്തിൻ മോക്ഷം കണ്ണീരിൽ ചാലിച്ച ഭക്തിയും കൈയിൽ ജപമാലയും മനസ്സിൽ മന്ത്രവും പതിഞ്ഞിടുമ്പോൾ  ഈ ജീവിതം ധന്യവും മംഗളപഥത്തിൽ  ചേർന്നിടുമല്ലോ.. ജീ ആർ കവിയൂർ 28  01 2025

മധുര രാഗം (ലളിത ഗാനം)

മധുര രാഗം (ലളിത ഗാനം) പല്ലവി    നിലാപൊയ്‌കയിൽ   നീർമിഴികളുമായ് വിടരാൻ   നിൽക്കും നീലാതാമരേ   നീ കാത്തു കഴിയുന്നതാരെ   അനുപല്ലവി  ആകാശത്തിൻ മിഴികൾ തുറന്ന്   അരുളുന്നൊരു മധുര രാഗം   മാമലർ കുളിർ മണമെത്തും   മനസ്സിലൊരു മായിക ലോകം   പല്ലവി  നിലാപൊയ്‌കയിൽ   നീർമിഴികളുമായ് വിടരാൻ   നിൽക്കും നീലാതാമരേ   നീ കാത്തു കഴിയുന്നതാരെ   ചരണം  നിന്നോടൊപ്പം നീന്തിടുമ്പോൾ   നീലത്താരകൾ തഴുകുമെന്നെ   ഈ രാത്രിയിൽ നീയെൻ ജീവൻ   എന്നും നീയെൻ ഹൃദയ വിപഞ്ചിക   പല്ലവി  നിലാപൊയ്‌കയിൽ   നീർമിഴികളുമായ് വിടരാൻ   നിൽക്കും നീലാതാമരേ   നീ കാത്തു കഴിയുന്നതാരെ   ജീ ആർ കവിയൂർ 28  01 2025

രാവിൻ്റെ ഗസല്‍ മഹഫിലിൽ

രാവിൻ്റെ ഗസല്‍ മഹഫിലിൽ  നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയിൽ,   നിൻ നയനത്തിൻ തിളക്കം കണ്ടു രാത്രിയിൽ।   ചന്ദ്രികയുടെ നിഴലിൽ,   ഹൃദയം മിടിച്ചു രാത്രിയിൽ।   വഴിമറന്നു അലഞ്ഞു ഞങ്ങൾ,   നിന്റെ ഓർമ്മയിൽ രാത്രിയിൽ।   നിന്റെ മൗനത്തോടൊപ്പം,   പ്രതിധ്വനിച്ചു രാത്രിയിൽ।   വേദനയുടെ സംഗീതം മുഴങ്ങി,   ഓരോ ശ്വാസവും പാടി രാത്രിയിൽ।   ഏകാന്തതയുടെ യാമങ്ങളിൽ,   സ്വപ്നങ്ങൾ ഉണർന്നു രാത്രിയിൽ।   കവിതയുടെ ഈരടികളാൽ,   മനസ് നിറഞ്ഞ രാത്രികളിൽ।   ഗസലുകളുടെ മഹഫിലിൽ,   നിന്റെ കണ്ണുകൾ മിന്നി രാത്രിയിൽ।   ജി.ആർ. പറയുന്നു ഇപ്പോൾ,   ഇതാണ് ശരിയായ രാത്രി।   ജീ ആർ കവിയൂർ 28 01 2025

സന്ധ്യ തീർക്കും സ്വപ്നങ്ങൾ

സന്ധ്യ തീർക്കും സ്വപ്നങ്ങൾ മൂവന്തി നേരത്ത് മുങ്ങി മറയുന്നു ചക്രവാള ചരുവിലായി സൂര്യൻ  കിളികുല ജാലങ്ങൾ സന്ധ്യാ വന്ദനം പാടി ചില്ലമേൽ ചെക്കെറുമ്പോൾ അങ്ങ് മലമുകളിനും മേലെ മേഘങ്ങളെ വകഞ്ഞു മാറ്റി അനുരാഗത്തിൻ്റെ സ്മേരവുമായി അമ്പിളി മെല്ലെ വരും നേരമായ്  വെള്ളിത്തിരകൾ തീരത്ത് തെളിയുന്നു   നീലത്താഴത്തിൽ നിലാവ് തെളിയുന്നു   ഓരോ തൂവൽ പോലെ മനസ്സിൽ തട്ടുന്നു   സ്നേഹത്തിൻ മധുരം പൊഴിയുന്നു   കാറ്റിൻ്റെ പാട്ടിൽ മരങ്ങൾ ആടുന്നു   നക്ഷത്രങ്ങൾ വാനത്ത് തെളിച്ചു നിൽക്കുന്നു   ഈ രാത്രിയിൽ നമ്മൾ ഒന്നിച്ചു നടക്കുന്നു   സ്വപ്നങ്ങളുടെ പാതയിൽ മെല്ലെ മുങ്ങുന്നു ജീ ആർ കവിയൂർ 27  01 2025  

ഉള്ളിൻ്റെ ജാലകം തുറന്നപ്പോൾ (ഗസൽ)

ഉള്ളിൻ്റെ ജാലകം തുറന്നപ്പോൾ (ഗസൽ) ചാരുതാർന്ന നിൻ രൂപം,  ജാലക വാതിലിലായ് കാണുന്നു  മനസ്സിൽ നിറയുന്ന ദൃശ്യങ്ങൾ   ഏറെ നിൻ രൂപം കൊതിനൽകുന്നു   മാമരം തോറും പാടും പക്ഷികൾ,   നീയെൻ മനം തോറും നിറയുന്നു;   ഇളം കാറ്റിലെ മണം പോലെ   നിൻ സ്നേഹം എന്നിൽ വിരിയുന്നു.   നീലാകാശം തൊട്ടു നിൽക്കും   നിൻ കണ്ണുകളിൽ മിന്നുന്നു   ഓർമ്മകളിൽ നീയെന്നും ജീവിക്കും,   എൻ ഹൃദയം നിന്നോട് ചേർന്നിരിക്കുന്നു  ജീ ആറിൻ്റെ ഉള്ളിൻ്റെ ഉള്ളിലായി   നീ മിന്നി മറഞ്ഞു തെളിയുന്നു.   ജീ ആർ കവിയൂർ 27  01 2025  

മനസ്സിലെ ഹരിതാപ ചിന്തകൾ

മനസ്സിലെ ഹരിതാപ ചിന്തകൾ ഹൃദയമെന്തെ ഹരിതാപമായ്   മനസ്സിൽ സുഖമെന്നു കരുതുന്നു സുഹൃത്തേ   ഹനിച്ചിടാം ദേഹമെന്ന ചിന്തയെ   ഹടാതെ ചിന്തിച്ചീടാം ദേഹിയെന്നതിനു നാശമില്ലത്രെ.   വിശാലമാം ആകാശം പോലെ മനസ്സ് തുറന്ന്   സ്നേഹത്തിന്റെ നദിയിൽ ജീവിതം തെളിയുന്നു   ശാന്തിയുടെ തണലിൽ ആശ്വാസം കണ്ടെത്തുമ്പോൾ   മനസ്സ് തുറന്ന് നിൽക്കുന്നു സുന്ദരമായൊരു കാഴ്ചയായ്.   പ്രകൃതിയുടെ മാധുര്യം ഉള്ളിൽ ഉണർന്നുയരുമ്പോൾ   ജീവിതം മാറുന്നു സ്വപ്നം പോലെ മനോഹരമായ്.   ജീ ആർ കവിയൂർ 27  01 2025  

ഏകാന്ത ചിന്തകൾ 49

ഏകാന്ത ചിന്തകൾ 49  ഇന്നലെകളെ മറക്കാം  ഇന്നിൽ വിശ്വസിച്ചിടാം ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഒന്നിച്ചിടാം ഉഷസ് അണയുവോളം കാത്തിരുന്നു ഓമനിച്ചിടാം ഉപമക്കും ഉൽപ്രേഷക്കും സ്ഥാനമില്ല ജീവിതത്തിൽ അത് കേവലം കാവ്യ ഭാഷയല്ലോ  മനസ്സിൻ്റെ ഉള്ളിൽ നിറയുന്നത് പ്രണയമല്ലോ സത്യമെന്നത് സ്നേഹത്തിൻ തലോടൽ  സഹിച്ചിടാം സമ്മേളിച്ചീടാം സായന്തനങ്ങൾ നമ്മുക്കുള്ളതല്ലോ സാമീപ്യത്തിനായി കാത്തിടുന്നു ഉലകത്തിൽ ഏറെ വേണം ഉലയിൽ വെന്ത ഹൃദയങ്ങൾ  ഉള്ളിലുള്ളതൊക്കെ പങ്കു വെക്കാൻ ഉണ്മയാർന്ന വെണ്മ തിരിച്ചറിഞ്ഞിടുക ജീ ആർ കവിയൂർ 27 01 2025  

പ്രണയസ്വരങ്ങളുടെ സാന്ദ്രത"

പ്രണയസ്വരങ്ങളുടെ സാന്ദ്രത" വസന്തത്തൻ പൂമണവും ഗ്രീഷ്മത്തിൻ ചുടുനിശ്വാസവും ശിശിരത്തിൻ്റെ കുളിരുമ്മയും  വർഷത്തിൻ ഹർഷമാർന്ന നനവും നിന്നോർമ്മകൾ നൽകും നിലാവും മധുരനോവു പകരും തെന്നലും മർമ്മരമാർന്ന മൊഴികളിൽ അക്ഷരം പകരുമനുരാഗവും ചന്ദനവീചികൾ തലോടി വരും നേരം ഹൃദയം നിറയുമീ ഭാവസാന്ദ്രമായ് മിഴികളിൽ പതിയുമൊരു സ്വപ്നം ജീവിതത്തിൻ വഴിതെറ്റിയ നിമിഷങ്ങൾ. പ്രണയസ്വരമേ, നീ തീർത്ത വരികൾ മനസ്സിൽ ഓളങ്ങൾ തീർക്കുന്നൊരു രാവിൽ നിനവായി അലിഞ്ഞു നിറയും താളങ്ങളിൽ ഗാഥകളായി മൗനം പകരും നാളങ്ങളിൽ. ജീ ആർ കവിയൂർ 26 01 2025

വസന്തത്തിന്റെ കാത്തിരിപ്പ് ( ഗസൽ )

വസന്തത്തിന്റെ കാത്തിരിപ്പ് (ഗസൽ) ഇനി ഒരു വസന്തം കണ്ടുപോകുന്നു ഞാനിതാ നിൻ സുഗന്ധ സമീരമറിഞ്ഞുപോകുന്നു ഞാനിതാ മലർ പൂക്കളീ പാതയിലോരോ നിനക്കായ് പുഞ്ചിരിച്ചിടുന്നു ഞാനിതാ മഴത്തുള്ളികളായ് നിൻ സ്മൃതികൾ ഹൃദയത്തിൽ തട്ടി മാഞ്ഞുപോകുന്നു ഞാനിതാ ചന്ദ്രികയിൽ നിന്നെയൊളിച്ച കാറ്റ് നീയെൻ സ്വപ്നമായ് മാറിപോകുന്നു ഞാനിതാ വസന്തം വന്നു പോയിതൊടുകിലും എന്നും കണ്ണും നട്ട് കാത്തിടുന്നു ഞാനിതാ ജീ ആറിന് നോവിൻ ഓർമ്മകളുമായി നീ വരുവോളം കാത്തിരിക്കുന്നു ഞാനിതാ ജീ ആർ കവിയൂർ 26  01 2025

നമ്മുടെ രാജ്യത്തിന്റെ ഘോഷം

നമ്മുടെ രാജ്യത്തിന്റെ ഘോഷം ജയിക്കുക നമ്മുടെ രാജ്യത്തിന്റെ ഘോഷം,   സ്വാതന്ത്ര്യത്തിന്റെ പാട്ടുകൾ പാടുക നാം,   ജനഗണമന അദ്ഭുത രാഗം,   ത്രിവർണ പതാക വിരിയുന്ന ആകാശം.   ജനതയുടെ ശക്തി, ഒരുമയുടെ ബലം,   ഉന്നതിയുടെ പുതിയ പ്രഭാതം,   നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു,   ഭാരതത്തിൻ ഉയർച്ചയിൽ നെഞ്ചു വിരിച്ചു നിൽക്കുന്നു നാം.   പിറന്ന മണ്ണിൽ പുതിയ പ്രണയം,   ദേശീയ ഗാനം കേൾക്കുമ്പോൾ അഭിമാനം പൂരിതമാകുന്നു ഉള്ളം,   ജയിക്കുക നമ്മുടെ രാജ്യത്തിന്റെ ഘോഷം,   സ്വാതന്ത്ര്യത്തിന്റെ പാട്ടുകൾ പാടുക നാം.   ജീ ആർ കവിയൂർ 25 01 2025

പുഴ

പുഴ തണലുകൾ തേടി വരുന്നു,   തീരത്തെ മരങ്ങൾ ചായുന്നു.   വെള്ളത്തിന്റെ നൃത്തം നോക്കി,   പക്ഷികൾ പാട്ടുപാടുന്നു.   മലകളിൽ നിന്ന് ഇറങ്ങി,   സമുദ്രത്തെ തേടി നടക്കുന്നു.   തീരത്തെ മണൽ മിന്നുന്നു,   പുഞ്ചിരി തൂകി നിൽക്കുന്നു.   തടയാൻ ആരും വന്നില്ല,   ഒഴുകി നീങ്ങി പോകുന്നു.   കരകൾ തൊട്ടു തൊട്ടു,   പാട്ടുപാടി നടക്കുന്നു.   മനസ്സിനെ തണുപ്പിക്കുന്നു,   മന്ദഹാസം പകരുന്നു.   പകലും രാവും തുടരുന്നു,   ഒഴുക്ക് നിരന്തരം നീണ്ടുനിൽക്കുന്നു.   തീരത്തെ ജീവിതം താനാണ്,   ജലം തന്നെ ജീവൻ നൽകുന്നു.   തൊട്ടു നിന്നാൽ തണുപ്പ് തോന്നും,   ഹൃദയം സുഖത്തിൽ മുങ്ങുന്നു.   പാട്ടുകൾ കേൾക്കൂ, ശാന്തി തേടൂ,   ജീവിതം സുഖമായി തീരുന്നു.   ഒഴുകുന്നത് കണ്ടാൽ മനസ്സ് തെളിയും,   സ്നേഹത്തിന്റെ തീരം കാണാം. ജീ ആർ കവിയൂർ 25 01 2025

കൃഷ്ണ കൃഷ്ണ..

കൃഷ്ണ കൃഷ്ണ.. . ഒരു നേരമെങ്കിലുമെൻ തൂലികത്തുമ്പിൽ  നിറയണേ നിൻ നാമ സങ്കീർത്തനം ഭഗവാനേ ജയദേവ പ്രണയ ഗീതികളിൽ നിൻ പ്രഭാജ്യോതി പോലെ ജ്വലിക്കട്ടെ മധുരമാം നിൻ നാമം,ശ്രീരാധാ സമേതാ കൃഷ്ണ മുരാരേ  നിൻ അന്തികേ വരുന്നു ഞാൻ  സതീർത്ഥനാം കുചേലനെ പോലെ  ഇരുവരും ചേർന്ന് സന്തോഷത്തോടെ  ഇരുകൈയും നീട്ടി നീ വരവേറ്റുവല്ലോ രാധാകൃഷ്ണ മുക്തനാക്കിയില്ലേ ദുർവാസാവിൻ്റെ  ശാപത്തിൽ നിന്നും പിന്നെ കൗരവ സഭയിൽ അർത്തയാം ദ്രൗപതിക്കു നൽകിയില്ലേ നീ വസ്ത്ര ധാനം, കൃഷ്ണാ ഭഗവാനേ  കുരുക്ഷേത്രത്തിൽ മനോ ദുഖത്താൽ ഗാണ്ഡിവമു ഉപേക്ഷിച്ച അർജുനനു ഗീതോപദേശം നൽകി അനുഗ്രഹിച്ചില്ലേ ഗതി വിഗതികൾ കാണിച്ചു തന്ന് എൻ തൃഷ്ണ അകറ്റി നിന്നിൽ ലയിപ്പിക്കണേ കൃഷ്ണാ ജീ ആർ കവിയൂർ 25 01 2025

"പഴമയിലെ സ്വപ്നം" ( ലളിത ഗാനം)

"പഴമയിലെ സ്വപ്നം" ( ലളിത ഗാനം) പഴമയുടെ ഗന്ധം പേറും  പുസ്തകത്താളിലൂടെ പരതിയ മിഴികളിൽ പുതു ഉണർവ് ആ... ആ... ആ... നീരാഴിയിലെ നക്ഷത്രങ്ങൾ മിഴിയിൽ മികവേകും നേരത്ത്, സ്വപ്നങ്ങൾ തോരാതെ പെയ്തു സ്നേഹത്തിന്റെ പൂരം തീർത്തു. നിറഞ്ഞ നിലാവിൻ നിഴലിൽ നിന്റെ കൈവിരൽ തേടുമ്പോൾ, കാറ്റിന്റെ പ്രണയം ഒഴുകുന്നുവോ മനസിന്റെ ഗാനം ആ... ആ... ആ... പഴമയുടെ ഗന്ധം പേരും പുസ്തകത്താളിലൂടെ പരതിയ മിഴികളിൽ പുതു ഉണർവ് ആ... ആ... ആ... ജീ ആർ കവിയൂർ 25 01 2025

ഏകാന്ത ചിന്തകൾ 48

ഏകാന്ത ചിന്തകൾ  48    ചിലയിടങ്ങൾ ധന്യമാകുന്നത് നമ്മുടെ സാന്നിധ്യം തരുന്നൊരു വെളിച്ചം, പുറകിൽ നമ്മൾ ഇട്ട് പോവുന്നൊരു അടയാളം. വാക്കുകൾ വന്ന് നമ്മെ ഉണർത്തുന്നു, മനസ്സുകൾക്ക് ഒരു ഓർമയായി മാറുന്നു. പടർന്നിടുന്ന സ്നേഹവും ആശ്വാസവും, മൗനവും വാക്കുകൾക്കു സമാനമായോ? പിണഞ്ഞുകിടക്കുന്ന ബന്ധങ്ങളിൽ ഒഴുകി, കണ്ണുകൾതുറക്കുമ്പോൾ മനസ്സിൽ ഹൃദ്യമായിരിക്കും. അനുരാഗത്താൽ ചിന്തകൾ സഞ്ചരിക്കുന്ന ദൂരങ്ങൾ, സുഖമുള്ള നിമിഷങ്ങൾ കുടിയേറുന്നു. നമുക്ക് ഒത്തു നിന്നാൽ ലോകം മാറുന്നു, ഒരുപാട് സമാധാനവും സ്നേഹവും വന്നു ചേരും. ജീ ആർ കവിയൂർ 25  01 2025 

ഏകാന്ത ചിന്തകൾ 47

ഏകാന്ത ചിന്തകൾ 47       മൗനം നിശബ്ദത വെറും ശൂന്യതയല്ല, അതിൽ തെളിയുന്ന നിജസ്ഥിതിയാണ്. വാക്കുകളില്ലാതെ പറയുന്ന ചില കഥകൾ, ഹൃദയത്തിന്റെ ആഴങ്ങൾ തൊടുന്നു. ചെറുകാറ്റ് പുഞ്ചിരി ചാര്‍ത്തുന്നപോലെ, മനസിനകത്തൊരു സംഗീതമുണ്ട്. അറിയാത്ത സൂചനകളെ തീർത്തതുപോലെ, ഒരു ദിശ കാണിക്കാൻ തുമ്പുമുണ്ട്. കാഴ്ചകൾക്ക് അപ്പുറം തുള്ളി ചാടുന്ന, ഒരു ചിന്തയുടെ പ്രഭാവമാണത്. നിജസ്ഥിതിയിലെ വിചാരത്തിൻ ചേതനം, അവകാശവുമാണ് മനസ്സിന്റെ ആഴം. ജീ ആർ കവിയൂർ 24 01 2025 

കല്ലട ജലോത്സവ ഗാനം

കല്ലട ജലോത്സവ ഗാനം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… മുതിരപറമ്പു മുതൽ കാരൂത്രകടവ് വരെ ഇരു കരകളിൽ അർപ്പുവിളികൾ മുഴങ്ങി അണിഞ്ഞൊരുങ്ങി കല്ലട നീറ്റിൽ പടിഞ്ഞാറേ, കിഴക്കേ, മൺറോത്തുരുത്ത് മത്സരത്തിനായ് ഒരുങ്ങി ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… കല്ലട ജലോത്സവത്തിൻ അരങ്ങു സജ്ജം ആനാരിപ്പുത്തൻ ചുണ്ടൻ, കരുവാറ്റയും കാരിച്ചാൽ പായിപ്പാടൻ, ശ്രീ ഗണേശനും വെള്ളം കുളങ്ങരും, ചെറുതനയും സെന്റ് പയസ്, തായങ്കരി, ജവഹറും ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… ഇരുകരയിലും വെള്ളത്തിലും ഇറങ്ങി നിന്നു ആബാല വൃദ്ധജനങ്ങളും കൈവീശിയും തോർത്ത് മുണ്ട് ചുഴറ്റിയും തുഴക്കാർക്ക് ആവേശം പകന്നു കൊണ്ടു വള്ളപാട്ട് പാടി വള്ളങ്ങൾ ഘോഷയാത്രയായി ഒപ്പം നിശ്ചല ദൃശ്യങ്ങൾ പിന്നെ ഒഴുകി നീങ്ങി ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… മത്സരത്തിന്റെ ആവേശം കരകളിൽ വള്ളക്കാരുടെ ആവേശം തിരക്കിൽ ആർപ്പുവിളിയും പാട്ടും മുഴങ്ങി കല്ലട നീറ്റിൽ തുഴഞ്ഞു നീങ്ങി വള്ളങ്ങൾ വിജയവുമായി മുന്നേറും ഓലകൾ താളം തീർക്കും, മേളം മുഴങ്ങും ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… ജീ ആർ കവിയൂർ  11 10 2024

കോകിലപ്രിയരാഗത്തിൽ ഒരു ഗാനം ശ്രമം

ഒറ്റയക്ക് ഒരു കൊമ്പിലിരുന്നു പാടും കോകിലപ്രിയ രാഗം പാടിയുണർത്തും സായം സന്ധ്യയിൽ ഒരു വിരഹഗാനം. സ രി₁ ഗ₂ മ₁ പ ധ₂ നി₃ സ സ നി₃ ധ₂ പ മ₁ ഗ₂ രി₁ സ. പാതിരാവിൽ ചന്ദനം ഗന്ധം പേറും  കാറ്റിന്റെ മൃദുസ്പർശം കൊണ്ടു ഹൃദയത്തിലെ വേദനകൾക്കാശ്വാസം. പുലർക്കാല രസ്മികൾ ഇലചാർത്തിൽ മുത്തുമണികൾ തിളങ്ങി, നീലാകാശ ചോട്ടിൽ കുയലുകളുടെ സംഗീതാരാധന മൗനം പകരും ശാന്തിയുടെ നിഴലിൽ ആനന്ദധാരയാർന്ന പ്രണവധ്വനിയാൽ സ്നേഹഗീതത്തിൻ മാറ്റൊലി മനസ്സിൽ  ജീ ആർ കവിയൂർ  23 01 2025 *രാഗ വിചരത്താൽ പാട്ടിനെ ചിട്ട* *പെടുത്താൻ ശ്രമിക്കുന്നു* രാഗം കോകിലപ്രിയയിൽ ഈ ഗാനത്തിന്റെ ആലാപനത്തിനായി വരികൾ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു. കോകിലപ്രിയ ഒരു ജന്യരാഗം ആയതിനാൽ ഇതിന്റെ സ്വഭാവത്തിലും ഭാവത്തിലും ചേരുന്ന രീതിയിൽ ഗാനരചന തുടർന്നു പ്രാപ്തമാക്കാം: ഓരോരു പദവും കൃത്യമായ സ്രുതികളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു: ഒറ്റയക്ക് ഒരു കൊമ്പിലിരുന്നു പാടും (നി₃ പ ധ₂ മ₁ പ നി₃) കോകിലപ്രിയ രാഗം പാടിയുണർത്തും (നി₃ ധ₂ മ₁ ഗ₂ മ₁ പ നി₃ സ) സായം സന്ധ്യയിൽ ഒരു വിരഹഗാനം. (സ സ നി₃ ധ₂ പ മ₁ ഗ₂ രി₁ സ) സ രി₁ ഗ₂ മ₁ പ ധ₂ നി₃ സ സ നി₃ ധ₂ പ മ₁ ഗ₂ രി₁ സ. പാതിരാവിൽ ചന്ദനം ഗന്ധം ...

"സാന്നിധ്യത്തിന്റെ അമൃതം"

"സാന്നിധ്യത്തിന്റെ അമൃതം" നിൻ മിഴികളിൽ നിന്നുതിരും മുത്ത് മണികൾ കോർത്ത് മധുര നോവിൻ മാല്യം തീർക്കാം മിടിക്കും ഹൃദയത്തിൻ താളത്താൽ. മൊഴികളിൽ വിരിയുമനുരാഗ ഗാനം പാടാം ഓർമ്മകളിൽ നിന്‍ സൗരഭം നുകരാം നീ കടന്നു പോയ നേരങ്ങൾ കനവായ്  നിൻ സ്‌നേഹത്തിൻ തണലിൽ ജീവിക്കുന്നു കാറ്റിൽ അലിഞ്ഞൊരു പുഞ്ചിരി  വസന്തത്തിൽ വിടർന്ന സൗഗന്ധികമല്ലേ സാഗര അലകൾക്ക് കാതോർത്ത് ഞാൻ കേൾക്കുന്ന സംഗീതം മനസ്സിൽ നിറയുമ്പോൾ ജീവിതത്തിൻ വഞ്ചിയായി നീ വരും പ്രണയത്തിൻ തീരത്ത് താങ്ങായ് നിൽക്കും ഓരോ നിമിഷവും അമൃതമായ് മാറും നിന്റെ സാന്നിധ്യം സഫലമായിതീരും. ജീ ആർ കവിയൂർ 22 01 2025

മിഴികളിലെ പ്രണയം ( ലളിത ഗാനം )

മിഴികളിലെ പ്രണയം ( ലളിത ഗാനം ) കുളിരുള്ള ഓർമ്മകൾ കനവ് കണ്ടു കിടക്കും നിൻ കരളിലെ നോവുപാട്ട് കേട്ടറിഞ്ഞു ഞാൻ കേട്ടറിഞ്ഞു നീ പറഞ്ഞുവോ, ഞാൻ കേട്ടുവോ? നീ പറയാതെ എങ്ങിനെ,ഞാൻ അറിഞ്ഞു? മിഴികളിൽ നിറഞ്ഞ സ്വപ്നങ്ങളറിഞ്ഞു ഞാനായ് നിന്നിലേയ് അലിഞ്ഞു പോയി ഒരുനാളെന്നെ നീ ചുംബിച്ചോ? ഞാനൊരു വാക്കും പറയാതെ നിന്നോ? പ്രണയം പാട്ടായി തീർന്ന നേരം നിൻ മിഴികളിലെ പ്രണയം ഞാനറിഞ്ഞു  ജീ ആർ കവിയൂർ 22 01 2025

നിൻ അപാരത

നിൻ അപാരത "നിന്റെ സൃഷ്ടി എന്നിൽ പ്രചോദനമാണ്, കവിതയുടെ മധുരം ഓരോ വരിയിലും നിറയുന്നു. കാലത്തിന്റെ തോൾ തൊട്ടുണർത്തുന്ന നിന്റെ കൈ, നിരന്തര സന്ധ്യകൾക്ക് ജ്യോതിശ്ശക്തി നൽകി നിൽക്കുന്നു." "പച്ചിലയിൽ തെളിയുന്ന മിഴിയുടെ തിളക്കം, നിന്റെ സാന്നിധ്യം ഓരോ മണൽ തരിയിലും. കാറ്റിന്റെ മിഴികളാൽ അറിഞ്ഞു നിന്റെ കരുണയുടെ തണലായ് ജീവൻ നിൽക്കുന്നു." "മൗനത്തിന്റെ നീരാളിയിൽ തളിരിട്ടു വാഴ്ത്തിയ, സന്ധ്യയുടെ സ്വപ്നങ്ങളിൽ നീയാണെപ്പോഴും. സൃഷ്ടിയുടെ തലമുറകളിലെ പാടുകൾ, നിന്റെ പ്രതിരൂപം നിത്യതലത്തിൽ പ്രതിബിംബിതം." "അനന്താകാശത്തിലെ ഒരു കനലായി നീ, ഹൃദയത്തിന്റെ ദീപമായ് തെളിയുന്ന വാതിൽ. ജീവന്റെ ശിഖരത്തിൽ നീ വന്നാൽ, അവസാനവും ആദിയും ഒരാത്മഗീതം ആവിഷ്കാരമാക്കുന്നു." ജീ ആർ കവിയൂർ 22 01 2025

ഏകാന്ത ചിന്തകൾ 46

ഏകാന്ത ചിന്തകൾ 46 ഹൃദയശുദ്ധി  ഹൃദയം നിറച്ച പുഞ്ചിരി നന്മ നിറക്കുന്ന നേരം, ഒരാൾക്കു തോന്നുന്ന സന്തോഷം വായുവിൽ പടരുന്ന സ്നേഹം. ഒന്നായിരിക്കുന്ന കൈത്താങ്ങിൽ വിരിയുന്ന നല്ലൊരു പ്രഭാതം, സഹജീവിതത്തിന് അർപ്പണം മിഴിവായ് മാറും ആത്മാർപ്പണം. നന്മയുടെ വഴിയിലൂടെ നടന്ന് നല്കുമ്പോൾ സ്നേഹത്തിൻ പാട്ടുകൾ, ജീവിതം തൊട്ടുനിൽക്കുന്നു പ്രണയത്തിന്റെ കിനാവുകൾ. ജീ ആർ കവിയൂർ 20 01 2025 

ശ്രീ പത്മനാഭാ പാഹിമാം

ശ്രീ പത്മനാഭാ പാഹിമാം പാദസ്മരാമി ശ്രീ പത്മനാഭാ പാപ വിമോചന, ലക്ഷ്മി പതിയെ പതിത പാവന പരിപാലയാ പവിത്രദ്വാരിയായി വന്നുണർത്തു ദയാലു മഹാത്മാ നീ സദാ ശാന്തി പ്രദായക കാന്താരാമാ സരസ്വതീ ഗീതം പാടി ശ്രുതിക്കുന്നെൻ വിശ്വാദായകാ വിഷ്ണുവേ നമോസ്തുതേ  സങ്കടങ്ങൾ നീക്കി കാത്ത് കൊള്ളുക വേദാദികൾ പൂജിക്കും നഥാ  ഭക്തിയുടെ വഴി തെളിയിക്കുക മോക്ഷ പദം തേടുന്നേൻ പത്മനാഭാ ജീ ആർ കവിയൂർ 20 01 2025

മായുന്നില്ല മറക്കുന്നില്ല

മായുന്നില്ല മറക്കുന്നില്ല നളചരിതം നാലാദിനത്തിൽ നാണത്താൽ തൂണിനു ചാരി നിന്ന  നിന്നെ കണ്ട നാളിൻ്റെ ഓർമ്മയിലിന്നും മനസ്സൊരു ഹംസമായ് മാറുന്നുവല്ലോ  ഹൃദയത്തിൻ താളപ്പെരുക്കത്തിൽ പാടുമ്പോൾ ഞാനെന്നെ മറക്കുന്നുവല്ലോ നീ ദമയന്തിയും ഞാനൊരു നളനായും  കാലത്തിൻ പ്രഹേളികയോ പ്രതികാരമോ ആട്ടവിളക്കിൻ്റെ തിരി താഴുവോളം നിൻ മിഴികളിലേ കരിമഷി പടരുവോളം എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ തിരശ്ശീലയിൽ ഇന്നും ആ ചിത്രം മായുന്നില്ല മറക്കുന്നില്ല ജീ ആർ കവിയൂർ 21 01 2025 

മധുരനോവിൻ ജീവിതയാത്ര

മധുരനോവിൻ ജീവിതയാത്ര നീയൊന്നു തൊട്ടപ്പോൾ മേനിയാകെ പൂത്തല്ലോ പാരിജാതത്തിന് മണം പകരും മധുരനോവിൻ പുതുവസന്തം നിൻ മൊഴി കേട്ടിട്ട് കുയിൽ പോലും നാണിക്കുന്നുവല്ലോ എന്തൊരു സ്വരവസന്തം നിന്റെ സാമീപ്യം പൂന്തളിർ പോലെ എന്നും നീ കൂടെ ഉണ്ടാവണേ എന്ന് മനസ്സു വല്ലാതെ കൊതി പൂണ്ടല്ലോ നിൻ്റെയൊരു നോട്ടത്താൽ ഹൃദയവീണയിൽ രാഗമുണരും എന്നെ മയക്കുന്നു നിൻ പുഞ്ചിരി വസന്ത ചൂടിൽ കുളിർ പകരും ഓരോ നിമിഷവും നിനക്കായ് മാത്രം മനസ്സിന്റെ ഗന്ധവാഹിനിയായ് നീയെൻ ചുവട് പിടിച്ചൊരു നിഴലായാൽ ജീവിതയാത്ര പൂവനിയാകും! ജീ ആർ കവിയൂർ 20 01 2025

തിരിച്ചുവരവിന്റെ പാത

തിരിച്ചുവരവിന്റെ പാത ചിന്തകൾക്ക് ചിതലരിക്കാതെ നോക്കണം ഓർമ്മകളുടെ തിരു ശേഷിപ്പുകൾ എന്നും നോവായി മാറിന്നുവല്ലോ, അതുതാൻ അല്ലയോ ഇതെന്നത് ആശങ്കൾക്കായി വകനൽകുന്നുവല്ലോ. ഉറക്കങ്ങൾ കേവലം മരണ തുല്യമെങ്കിലും ഉറങ്ങാതെ ആവില്ലല്ലോ നിയമമത് നിയതിയുടെ അനുഗ്രഹം തന്നെ അല്ലോ ഇന്ന് നീയെന്നും നാളെ ഞാനെന്നും ഈ ഭൂമിയിൽ വന്നു പിറന്നവർ ഭാഗ്യം ചെയ്യതവർ, ഓരോ ജന്മങ്ങൾക്കും ലക്ഷ്യങ്ങൾ പലതുണ്ടെന്ന് അറിയുക. ഒരുനാളും ഇരുട്ടിന്മേൽ വെളിച്ചം തോറ്റിട്ടില്ല ഒരുനാളും തീരത്തിന് മുമ്പ് സാഗരം മുട്ടിയിട്ടില്ല പ്രതീക്ഷ എന്നോരു നക്ഷത്രം മങ്ങുന്നില്ല ആഗ്രഹങ്ങൾക്കും ആകാശങ്ങൾ പലതുണ്ടല്ലോ. കാൽ തടുത്ത പാറകൾ പതിയെ മറികടന്നാൽ മനസ്സിനകത്തെ പാതകൾ സന്ധി കണ്ടെത്തും സൂര്യനു പിറകിലൊരു പ്രഭാതമുണ്ടെന്ന് ജീവിതം എന്നും നമ്മെ പഠിപ്പിക്കുന്നില്ലേ? വഴികൾ വളഞ്ഞാലും ദിശകൾ നഷ്ടപ്പെട്ടാലും ഹൃദയത്തിൽ തീർത്ത ആ മോഹങ്ങൾ ഉറയ്ക്കുമോ? പ്രയത്നം എന്നൊരു കണ്ണീരിന് പിന്നിൽ വിജയരാഗം പാടുന്ന വാക്കുകൾ ഉണ്ടാകുമല്ലോ. ജീ ആർ കവിയൂർ 19 01 2025

ഏകാന്ത ചിന്തകൾ 46 - ജീവിതത്തിന്റെ പാഠം

ഏകാന്ത ചിന്തകൾ  46 ജീവിതത്തിന്റെ പാഠം പെരുമഴയിൽ നനഞ്ഞതാണല്ലോ ഉന്മയറിഞ്ഞു സ്നേഹമെന്ന് തോന്നിയത്, മിഴികളിൽ വിരിഞ്ഞ നൊമ്പരങ്ങളുടെ കാറ്റുകൾ പാട്ടായതറിഞ്ഞതും. അന്വേഷണത്തിലെ മറുവശങ്ങളിൽ നിന്റെ ചായൽ നിറങ്ങൾ കൊഴിഞ്ഞപ്പോൾ, ഒരരികിൽ നിന്നു കാത്തിരിപ്പിന്റെ നൊമ്പരമാ പാതകളടച്ചപ്പോൾ. ആരും ഉണ്ടെന്ന് തോന്നുമ്പോൾ മാത്രം ജീവിതം ഒരു പുനർജന്മമാവില്ല, നിനച്ചാലും മറന്നാലും ഇടയ്ക്കിടയിലേക്ക് ഒരായിരം പാതകൾ തുറന്നിടാം. ജീ ആർ കവിയൂർ 19  01 2025 

ഓർമ്മകളുടെ ഗസൽ വസന്തം

ഓർമ്മകളുടെ ഗസൽ വസന്തം ഒരു നൂറു സ്വപ്നങ്ങളൊരുമിച്ചു ചേരുമീ നിഴൽ നിലാവു പകരും മധുര നോവ് എത്താ തേൻ കനിയല്ലോ രാഗത്തിൻ അനുരാഗമാർന്ന കല്ലോലിനിയല്ലോയീ കണ്ണീരിൻ തുള്ളികൾ ചുംബിക്കുന്നോ, ഹൃദയതാളത്തിൽ ചിതറുന്ന സുന്ദരമാം വാക്കുകളുടെ തീരം കണ്ടെത്താതെ, സ്വരത്തിന്റെ മൌനം പാടും രഹസ്യം. ശ്രോതസ്സിൽ കളിയാടും ചില തരംഗങ്ങൾ, മനം നിറയിക്കുന്ന ഗാനം മറവിയാവും, മണിത്തൂവലാൽ മൂടി ജീവിതമീ ഇരുട്ടിൻ ഹൃദയത്തിൽ നക്ഷത്രങ്ങൾ. പുഴയൊഴുകി ലവണ രസം പകരും സംഗീത സാഗരമല്ലോ നങ്കുരമിടാനാവാത്ത ഗസലുകൾ മലരുമീ വസന്തത്തിൻ ജീവിത മെഹഫിലുകൾ തീർക്കും പ്രണയം ജീ ആറിൻ ഓർമ്മകളിൽ വിരിക്കും കാവ്യരസം. ജീ ആർ കവിയൂർ 18 01 2025 

ഹൃദയ തുടിപ്പുകൾ

ഹൃദയ തുടിപ്പുകൾ സന്ധ്യാംബരത്തിൻ കവിളിണകൾ തുടുത്തതെന്തേ ഇന്ദുലേഖ? ചിരി തൂകി അതിനാലോ കവി മനം ചിന്തയിലാണ്ടു നീലാകാശത്ത് തിളങ്ങും താരകങ്ങൾ പ്രണയത്തിൻ കഥകൾ പറയുന്നുവോ ഹൃദയം രാഗങ്ങൾ ഉണരുന്നു വോ ഗാനമായ് മാറുന്നുവോ മനസ്സുകളിൽ നിന്നെ കുറിച്ച് പാടിയ വാക്കുകൾ നിഴലുകൾ പോലെ ചലിച്ചു, മധുര നോവുകൾ മെല്ലെ വിടരുന്നു അക്ഷരങ്ങൾ അനുരാഗ കവിതകളായ് വഴിത്താരകൾ നീണ്ടു പോകുന്നു ഹൃദയത്തിനുള്ളിൽ വിചാരങ്ങൾ സംഗീത സാന്ദ്രമായ് നിന്നോർമ്മകൾ വർണ്ണ ശലഭങ്ങളായ് ചിറകു വിരിച്ചുവോ ജീ ആർ കവിയൂർ 18 01 2025 

"കണ്ണാ, നിന്നെ കാണായ്"

"കണ്ണാ, നിന്നെ കാണായ്" കണ്ണാ നിന്നെ കാണായ് കണ്ണുകൾ തുടിക്കുന്നു കാലിയെ മേപ്പവനെ കാളിയനെ നിഗ്രഹിച്ചോനേ കരുണ നിറഞ്ഞവനെ കൺ ചിമ്മാതെ കാക്കവനെ ഗോകുലത്തിൽ ജനിച്ചോനേ ഗോവിന്ദാ നിന്റെ ഗാഥകളാൽ ഹൃദയം നിറയുന്നു മാധവാ മുരളിയിൽ രാഗമുണർത്തൂ മധുരം തുളുമ്പിയ വാക്കുകളാൽ ഭക്തരുടെ മനസ്സെല്ലാം മാധവാ മധുസൂദനാ മധുവിനാശാ മുകുന്ദാ കണ്ണാ, നീയുണ്ടെന്ന് അറിയുമ്പോൾ ജീവിതം സുഖകരമാകുന്നു. ജീ ആർ കവിയൂർ 18 01 2025

നിൻ കൃപയ്ക്കായ് പ്രാർത്ഥിക്കുന്നേൻ

നിൻ കൃപയ്ക്കായ് പ്രാർത്ഥിക്കുന്നേൻ വിണ്ണിൽ നിന്നും  മണ്ണിലേക്ക് വന്ന  മിശിഹായേ നീയെൻ ജീവന്റെ അപ്പവും  ദാഹത്തിൻ വീഞ്ഞും  ആത്മാവിന് ആശ്വാസവും  നീയല്ലോ യേശു നാഥാ  എന്നിലെ പാപങ്ങളെ  ഏറ്റു നീ നിത്യം ഞങ്ങളെ  നല്ല വഴിക്ക് നയിക്കും  നല്ലിടായ നാം തമ്പുരാനേ  നിൻ കൃപയ്ക്കായ്  പ്രാർത്ഥിക്കുന്നേൻ  ഹല്ലേലുയ ഹല്ലേലൂയ  വിശുദ്ധനാം നാഥാ നീ ഞങ്ങൾക്കായ് ജീവിതം നൽകി സ്നേഹത്തിൻ പ്രകാശം പരത്തി  ഞങ്ങൾതൻ കണ്ണിൻ കാന്തിയായ്. മനസ്സിലുളള അഹന്തയകറ്റി  നിൻ സ്നേഹത്താൽ  ചേർത്ത് നിർത്തുന്നു. മരണത്തിൻ നിഴലിടുക്കുമ്പോൾ നിന്റെ വചനഘോഷങ്ങൾ ജീവിതത്തിന് ദീപമായ് കൂടെ നടന്നു തണലേകുന്നവനെ  സങ്കടത്തിൽ കരുണയായ്, ഞങ്ങളെ കൈകൊണ്ട് പിടിക്കുന്നേ. "നിങ്ങൾ ധൈര്യപ്പെടുവിൻ എന്തെന്നാൽ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" (യോഹന്നാൻ 16:33). പ്രത്യാശയുടെ വെളിച്ചമായ് എൻ പ്രിയനായ യേശു നാഥാ, ഞാനിങ്ങനെ പിടിച്ചുനിൽക്കും നിന്റെ കൃപാശ്രയത്തിനായ് ചൊല്ലുന്നു ഹല്ലേലൂയ, ഹല്ലേലൂയ, അനുദിനവും താങ്കൾളുടെ  മഹിമ വാഴ്‌ത്തപ്പെടെട്ടെ  ജീ ആർ കവിയൂർ  17 01 2025

ഏകാന്ത ചിന്തകള് 45

ഏകാന്ത ചിന്തകൾ  45 നമുക്ക് കഴിയണം അന്യരിന്റെ പ്രയത്നങ്ങൾ സഫലമാകുമ്പോൾ, അവരുടെ നന്മയും നീതി നേരം കടക്കുമ്പോൾ. സഹൃദയമായ പ്രവർത്തനങ്ങളിൽ പൂക്കുന്നു പ്രകാശം, നമ്മുടെ ആത്മാവ് ഉത്സാഹത്തോടെ വളരും അവിടെ. കഠിനാദ്ധ്വാനത്താൽ സൃഷ്ടിച്ച വിജയത്തിന്റെ മാധുരി, അതിന്റെ നേരത്തെ വിരിഞ്ഞ പ്രചോദനങ്ങളിലൂടെ. അവരുടെ മുന്നേറ്റം നമ്മളെ കണ്ടെത്തും, നമുക്ക് കാണുവാനുള്ള പുതിയ ദിശകളിൽ. അവർ വളർത്തിയ പോരാട്ടത്തിന്റെ ശക്തി, നമ്മുടെ ഹൃദയങ്ങളിൽ പുത്തൻ ഉത്സാഹം ചേരുന്നു. നന്മയുടെ പാതയിലെ പടിയിലൂടെ, വിജയം നമ്മൾ പ്രാപിക്കും, സ്നേഹത്താൽ മുന്നേറി. അവരുടെ ചരിത്രം ഞങ്ങൾക്കൊരു ശിക്ഷയാകും, നന്മയെ കൈമാറ്റാൻ, നമ്മൾ ശ്രമിക്കണം. ജീ ആർ കവിയൂർ 12  01 2025

അനുരാഗ ഗാനം

അനുരാഗ ഗാനം കാണാതെ പോയല്ലോ ഞാൻ നിൻ പ്രണയത്തിൻ ആഴങ്ങളൊക്കെ ഇന്നതോർത്തു നൊമ്പരം കൊള്ളുന്നു ഒരു സാഗര മാനസം പോലെ,, സഖി ...... അറിയുന്നു ഞാനാ മൗനസൗന്ദര്യം നിഴലായി നിറയ്ക്കുന്നു അനുരാഗഗാനം നിന്റെ ചിരിയിൽ ഉണരുന്ന മാധുര്യം ഹൃദയത്തിനകത്തൊരു മഴയായി നദിയേ പോലെ ഒഴുകി നീ നടന്നു ഞാനൊരു തീരമായി നിന്നെ കണ്ടു ആകാശം പൊഴിയുന്ന രശ്മിയാൽ പ്രണയത്തിൻ പാതകളിൽ തെളിഞ്ഞു. ജീ ആർ കവിയൂർ  17 01 2025

നിനക്കായ് പാടും ഹൃദയഗാനം!

നിനക്കായ് പാടും ഹൃദയഗാനം! പുലർകാല വേളയിലൊരു  പുൽകോടി തുമ്പിൽ മുത്തമിട്ട മുത്തുപ്പോൽ നീയെൻ മനസ്സിൽ  പുത്തൻ മധുരനോവ് പകർന്നു പകൽപക്ഷികൾക്കു ആനന്ദം നിൻ ചിരിയിൽ ചിറകുകൾ ചേർത്ത് കുളിരണിഞ്ഞു വീശുന്ന കാറ്റിൽ നിൻ സാമീപ്യം മനസ്സിൽ നിറഞ്ഞു ചെമ്പകപ്പൂവിൻ ഗന്ധമായ് എൻ നെഞ്ചിനുള്ളിൽ നിൻ കിനാവ്  മഴത്തുള്ളിയായ് മിഴികളിലൊളിച്ചു നീയെൻ ഹൃദയം നിറച്ചു സൗരഭമാക്കി മൊഴികളില്ലാതെ മൗനത്തിൽ സന്ധിച്ചു നിനക്കായ് പാടും ഹൃദയഗാനം! ജീ ആർ കവിയൂർ 15 01 2025

"മഞ്ഞുതുള്ളിയോടുള്ള പ്രണയം"

"മഞ്ഞുതുള്ളിയോടുള്ള പ്രണയം" അറിയാതെ നീ വന്നെൻ കിനാവിൻ്റെ വാതുക്കൽ വന്നു മുട്ടി വിളിച്ചപ്പോൾ ഓടി വന്നു തുറക്കുമ്പോഴേക്കും നീയെവിടെയോ മറഞ്ഞുപോയ് മനസ്സിലൊരു മഞ്ഞുതുള്ളിയായ് മൗനത്തിൽ ഒരു ഗന്ധമായ് ഒഴുകിയെത്തി കാഴ്ചകളിൽ വഴിയിറങ്ങിയ സ്വപ്നമതിൽ നിഴലെയായി നീ അകന്നു പോയ് വരുമോ ഇനിയും, തേടുന്നു നിന്നെ പ്രണയത്തിലൊരു ചിറകോടെ മഴയിലൊഴുകി തിരികെയെത്തുമോ കാറ്റിൻ ചുംബനം ചൊല്ലുമോ സ്നേഹമോ സൂര്യകിരണമായ് തിളങ്ങുമോ വീണ്ടും എൻ മനസ്സിൽ പ്രണയമുദ്രയായി ജീ ആർ കവിയൂർ 15 01 2025 ജീ ആർ കവിയൂർ 15 01 2025 

സ്നേഹ ഗാനം

സ്നേഹ ഗാനം ഇടയ്ക്കിടെ വന്നു കാറ്റിനോടപ്പം ഇറയത്തു നിന്ന് പരിഭവം പറഞ്ഞില്ലേ ഈണം നിറഞ്ഞ നിൻ പാട്ടുകളോക്കെ ഇന്നുമെന്നോർമ്മകളിൽ മുഴങ്ങുന്നു. ഈറനുടുത്ത സന്ധ്യയുടെ തീരത്ത് നിനക്കായ് ഞാൻ കാത്തിരുന്നപ്പോൾ ആകാശം തേടി കനവുകളുണർന്നു ചന്ദ്രൻ മൗനത്താൽ കഥപറഞ്ഞപ്പോൾ. ചെമ്പരത്തി ചുവട്ടിൽ നിൻ നിഴലിൽ നിലാവണിഞ്ഞു പകലിൽ പൂത്തപ്പോൾ അഴകാർന്ന നേരം കടൽതീരത്തിന്നരികിലായ് സ്നേഹ ഗാനം മുഴങ്ങിയല്ലോ. ജീ ആർ കവിയൂർ 15 01 2025 

മകരസംക്രാന്തിയുടെ പ്രയാണം

മകരസംക്രാന്തിയുടെ പ്രയാണം സൂര്യൻ്റെ കിരണങ്ങൾ, പുതിയ പ്രകാശം പരത്തി, മകരസംക്രാന്തി ഉത്സവം, സന്തോഷം വിതറുന്നു. എള്ളിൽ പൊതിഞ്ഞ ശർക്കര രുചി, നാവിൽ മധുരിമ, പട്ടങ്ങൾ പറക്കുമ്പോൾ, സ്വപ്നങ്ങൾ ആകാശത്തിലേക്ക് ഉയരുന്നു. പൊങ്കലിൻ്റെ മഹിമ, പാടങ്ങളിലെ ധ്യാന്യ ശേകരം, പ്രകൃതിയുമായി, എല്ലാ ജീവജാലങ്ങളും സന്തോഷത്തിൽ കേരളഭൂമി, ശബരിമലയുടെ പുണ്യം, മകരജ്യോതിയുടെ പ്രകാശം, ഭക്തിയുടെ പ്രയാണം. ലോഹ്‌ഡിയുടെ അഗ്നി, ജീവിതത്തെ ഉണർത്തുന്നു, ബാംഗ്രാവിന്റെ താളം, ഹൃദയങ്ങളിൽ സന്തോഷം പകരുന്നു. ബിഹൂവിന്റെ നിറങ്ങൾ, അസമിന്റെ സംഗമം, പുതുവിൽക്കയുടെ ആഘോഷം. ഭാരതഭൂമിയിൽ ആഹ്ലാദം അലറുന്നു, മകരസംക്രാന്തി നാളിൽ. ജീ ആർ കവിയൂർ 14 01 2025 

ഏകാന്ത ചിന്തകൾ 44

ഏകാന്ത ചിന്തകൾ 44 അനർഘ നിമിഷം  ഒരു സ്വപ്നം പോലെ കാലങ്ങൾക്കപ്പുറം വന്നു നിന്നു നിശ്വസിക്കുന്ന ഓർമ്മകൾ, നമ്മുടെ കണ്മിഴിയിൽ പുത്തൻ പകിട്ടുകളാൽ, വിരിയുന്ന പുതിയകിനാവുകൾ. അകന്നുപോയ കൗമാരത്തിന്റെ നിറങ്ങൾ, നമ്മളെതിരെയുള്ള നനവ് പോലെ വരുന്നു. ചില പഴയ വഴികളിൽ നമുക്ക്‌ പിന്നിൽ, പ്രിയ കൂട്ടുകാരുടെ ചിരികൾ പടർന്നിരുന്നു. നദിയെന്ന സ്വപ്നം സഞ്ചരിച്ച് നമുക്ക്, കാലത്തിന്റെ മൂടൽപ്പാടുകൾക്കു മുകളിലെ, വീണ്ടും തേടി നമ്മളെത്തുന്ന അനർഘ നിമിഷം, ഇന്നലെ മുതൽ ഇന്നലെ വരെ നീക്കുന്നു. ജീ ആർ കവിയൂർ 14 01 2025

നിൻ മിഴിയിൽ സമുദ്രം

നിൻ മിഴിയിൽ സമുദ്രം രാത്രിയുടെ ആഴത്തിൽ, നിൻ മിഴികളിലെ സമുദ്രം വിളിക്കുന്നു. ഓരോ തിരമാലയും, പുതിയൊരു സ്വപ്നം കാട്ടുന്നു. ഹൃദയത്തിൽ ഇന്നും ഒരു ആശയുണർന്നു നിൻ ദർശനത്തിനായ് വഴികൾ തേടി  നിൻ ചിരിയുടെ സംഗീതം കേട്ട്, എൻ സ്വപ്നങ്ങൾ പൂവിട്ടു . നീ ഇല്ലാത്തൊരു ലോകം, ശൂന്യമാക്കി ഓർമ്മകളിൽ മരിക്കുന്നു. ജീ ആർ ഇന്നും നിന്നെ മാത്രം, ഹൃദയത്തിൽ താലോലിക്കുന്നു  ജീ ആർ കവിയൂർ 14 01 2025 

"മധുരസംഗീത സരിത"

"മധുരസംഗീത സരിത" ത്യാഗരാജ പഞ്ചരത്ന കീർത്തനം പാടും പുലർ വേളകളിൽ മധ്യമമില്ലാതെ സ്വര സ്ഥനങ്ങളാൽ ഒഴുകി വരും മലയമാരുത രാഗ ഭാവമുണർത്തി ചഞ്ചലമനം ആനന്ദപൂരിതമായ് വേദഗാനങ്ങളിലെ ദീപ്തിയുമായ് ആകാശമൊഴിയുന്ന സംഗീതമാം ഭക്തിയുടെ താളം ഹൃദയ തട്ടിൽ നിറയുമ്പോൾ മോക്ഷസാന്ദ്രമാകും ഈ ദിവ്യാനുഭൂതി മനസിലേക്ക് ഒഴുകി ജീവിത സരിതയിൽ സാന്ത്വനമേകും ജീ ആർ കവിയൂർ 13 01 2025 

മഹാകുംഭമേള : ഒരു പവിത്രയാർന്ന ഗാനം

മഹാകുംഭമേള : ഒരു പവിത്രയാർന്ന ഗാനം ഗംഗയുടെ ഓളങ്ങളിൽ, ചരിത്രം ഒഴുകുന്നു, യമുനക്കൊപ്പം , അത്ഭുതം മൊഴിയുന്നു. സരസ്വതി മാതാവിന്റെ, അദൃശ്യ സഹായം, മൂന്ന് നദികളുടെ, ദിവ്യമായ പ്രകാശം. മഹാകുംഭമേള പവിത്രതയുടെ അനുഗ്രഹം എല്ലാ മനസ്സുകളുടെ സ്വപ്നം, എല്ലാ ജനങ്ങളുടെ ആഗ്രഹം. സാധു-സന്യാസിളുടെ, സംഗമം ഇവിടെ, ധ്യാനവും തപസ്സും, ജീവിതം സാക്ഷാത്കരിക്കുന്നു. ശിവന്റെ അനുഗ്രഹം, ഗംഗയുടെ ഒഴുക്ക്, വിഷ്ണുവിന്റെ മഹിമയിൽ, ഓരോ പാതയും ചേർന്ന് പോകുന്നു. ബ്രഹ്മവിൻ സൃഷ്ടിതൻ, അടയാളമിത്  ത്രിദേവന്റെ അനുഗ്രഹം, ഒരു സമൃദ്ധിയുടെ കഥ. പാപങ്ങളുടെ നാശം, പുണ്യത്തിന്റെ ഒഴുക്ക്, ത്രിവേണിയുടെ ജലം, മോക്ഷ തീർത്ഥം  ലോകം സന്ദേശം , സ്വീകരിക്കുന്നിവിടെ വിശ്വാസങ്ങളുടെ സമുദ്രം, ആത്മ തരംഗം ഉണരുന്നു. ജീ ആർ കവിയൂർ 13 01 2025 

രാവിൻ്റെ വിരഹ രാഗം

രാവിൻ്റെ വിരഹ രാഗം സന്ധ്യാ ദേവി കുങ്കുമം ചാർത്തി കിളികുലങ്ങൾ നാമ ജപിച്ചു രാവിൻ്റെ മാനത്ത് ചിരി തൂകി നിശാപതി വരഹമറിയിച്ചു മെല്ലെ താരകങ്ങൾ കൺമിഴച്ചു തഴുകി അകന്ന കാറ്റിൻ മൃദു മർമ്മരത്താൽ അറിയുമ്പേൾ നിൻ സ്നേഹത്തിൻ അസാന്നിദ്ധ്യം വിരഹ നോവറിഞ്ഞു പാടി രാക്കിളി രാഗം ശോകം ഓർമ്മകളുടെ വഴിത്താരയിൽ ഏകാന്തതയിൽ നിൻ വരവെ കാത്തു നിന്നു.... ജീ ആർ കവിയൂർ 12 01 2025  .

ഈറൻ സന്ധ്യാ രാഗം

ഈറൻ സന്ധ്യാ രാഗം മിഴി ജാലകം പീലിത്തുവലാൽ മെല്ലെ ഇറുകിയടക്കുമ്പോൾ സ്വപ്നങ്ങൾ ഉണർന്ന വഴിയിലോ മലർ ശയ്യയ പുണർന്ന് കിടക്കവേ വർണ്ണ ശലഭ ചിറകേറി വന്നു വർഷകാല ഋതു സംഗമം വെയിൽ കിനാവിൻ നനവുകൾ  സുഗന്ധത്താൽ പൂക്കൾ കൺ തുറക്കവേ ഓർമ്മകളുടെ മേഘസന്ധ്യയിൽ സ്നേഹസ്മൃതികളുടെ മഞ്ഞുതുള്ളികൾ മനസ്സു  തേടി താളമൊരുക്കി അനുരാഗ ഗാനം കേട്ടുവല്ലോ ജീ ആർ കവിയൂർ 12  01 2025

പ്രണയകാവ്യം രചിച്ചു

പ്രണയകാവ്യം രചിച്ചു  ധനുമാസരാവിൻ്റെ കുളിരലയിൽ ഹിമവൽ പുത്രി മനോഹരി ആരെയോ ധ്യാനിച്ചിരിന്നു നീ ശശിശേഖരനെയോ നീലകണ്ഠനെയോ. മഞ്ഞുമലകൾ കേളികാഴ്ചയായി കൈലാസം മംഗളമണ്ഡപമായ് ചന്ദ്രൻ മുടിയിൽ ജ്വലിച്ചു നിൽക്കുന്നു ഗംഗ പ്രവഹിക്കും ശിവ ജടയിൽ നിന്നും. ആകാശഗംഗ പെരുമഴയായി പ്രീതിയുടെ വരം നൽകി ഭൂമിയോളം. ശിവനും പാർവതിയും ചേർന്നിടുമ്പോൾ പ്രണയകാവ്യം രചിച്ചു ലോകത്തിനായ്. ജീ ആർ കവിയൂർ 11 01 2025 

കരുണാകരനെ പരിപാലയമാം

കരുണാകരനെ പരിപാലയമാം കമനീയ വിഗ്രഹാ കാർവണ്ണാ! കലരും ദുഃഖം കടലിൽ നിന്നും കരകയറ്റുമരുളുക ഗോകുലപാലാ. മധുസൂദനാ, മുരളിവിലോലാ, മാമക ഉള്ളത്തിൽ വിളയാടുമേ! മോഹന രൂപാ, മൂരാരേ കണ്ണാ, മായകളകറ്റി കാത്തീടുക ഞങ്ങളേ. വേണുഗാനത്താൽ ആനന്ദമേകുന്നു വൃന്ദാവന നന്ദന, ഹൃദയഹാരീ നാരായണാ, നാരായണാ, ജയ ജയ! നാളിനിയെന്തുവേണം, നീയുണ്ടെങ്കിൽ. ജീ ആർ കവിയൂർ 11 01 2025 

ഓർമ്മകളുടെ മൗനം

ഓർമ്മകളുടെ മൗനം  നിന്നോർമ്മകളാൽ തീർക്കുമൊരു വസന്തത്തിൻ സുഗന്ധമോ രതി പരാഗണമോ അറിയില്ല കോകിലം പാടും വിരഹാർദ്ര ഗാനമോ. നിന്റെ കരുതലിന്റെ താളങ്ങളിൽ ഒളിയുന്നതോ എന്റെ സ്വപ്നങ്ങൾ കാറ്റിൽ വിരിഞ്ഞൊരു മൗനാനുരാഗമോ അനുഭവിക്കുമിവിടെ എൻ മനം. മിഴി തുറക്കും നേരത്തായ് സന്ധ്യ നിലാവിൻ ചാരു ചിത്രം അറിയാതെ വന്നൊരു സ്വപ്നസ്മൃതി മുന്നിൽ തെളിയും പ്രണയ പ്രതീക്ഷകളോ. ജീ ആർ കവിയൂർ 10 01 2025

നിന്റെ കാലത്തിന്റെ നദി

നിന്റെ കാലത്തിന്റെ നദി പുഴയ പോലെ വീണ് ചിതറുന്നു, നിശബ്ദതയിൽ കേൾക്കായ്. ഓർമ്മകൾ നൽകുന്നതിൽ, എല്ലാം പ്രണയത്തിലുണ്ട്. ചന്ദ്രന്റെ വെളിച്ചത്തിൽ സംസാരിക്കാം, സ്നേഹത്തിന്റെ ആശ്വാസങ്ങൾ. ഓരോ നിമിഷവും നിനക്കുണ്ട്, ഓരോ വിസ്മയത്തിലുമുണ്ട് ആഗ്രഹങ്ങൾ. നിനക്ക് പറ്റിയില്ലെങ്കിലും, സാന്നിധ്യം എപ്പോഴും അനുഭവപ്പെടുന്നു. ഹൃദയത്തിൽ, വാക്കുകളിൽ, പേര് സന്ധ്യകിരണമായി തഴുക്കുന്നു. ജീ ആർ കവിയൂർ 10 01 2025

"സ്വപ്നങ്ങളുടെ കൽപ്പാതയിൽ"

"സ്വപ്നങ്ങളുടെ കൽപ്പാതയിൽ" കിനാവിൻ ജാലകത്തിൽ നിന്നും എത്തി നോക്കും നിലാ പുഞ്ചിരി നിൻ മിഴികളിലെ തിളക്കം മനസ്സിൻ മാനത്തെ നക്ഷത്രങ്ങൾ പ്രണയമറിയിച്ചു മധുരമായി. നീ എന്നിലുണ്ടെന്നോർക്കുമ്പോൾ ഹൃദയത്തിലെഴുതിയ കാവ്യം പോലെ സ്നേഹത്തിന്റെ ഗന്ധമുണർന്നു ഓരോ ചുവടിലും യാഥാർത്ഥ്യമാകുന്നു. അറിയാതെ നീ ചിറകു നീട്ടി പറന്നുവന്നു സ്വപ്നങ്ങൾ തഴുകിയ കൽപ്പാതയിൽ നീ എൻ ശ്വാസമായി മാറുമ്പോൾ അനുഭവമാകുന്നു പ്രണയഗാനം. ജീ ആർ കവിയൂർ 10 01 2025

സത്യമെന്ന ദൈവം"

സത്യമെന്ന ദൈവം" എഴുത്തോലതുഞ്ചത്ത് നിന്ന് എഴുതി തുടങ്ങി ആദ്യമായി എഴുതിയത് എപ്പോഴും മറക്കാതെ ഓർക്കുന്നുണ്ട് ഏലുക ഏത്ര താണ്ടുകിലും അ എന്നും അമ്മയെന്നും പഠിച്ച പാഠമിന്നും അറിവായി തുടരുന്നു മധുരമെന്നോ അല്ല കൈയ്പ്പെന്നോ അറിഞ്ഞിടുന്നു അഴലോക്കെ അകന്നാലും അഴിയാത്ത ബന്ധം. പിതാവെന്നോ ആദി ദേവനെന്നോ ആശയങ്ങൾ പരത്തുന്ന സൂര്യനെപ്പോൽ ചിന്തകളിൽ നിറഞ്ഞിടുന്നു ചന്ദ്രനായി നിത്യതയാകെ ജീവൻ നൽകുന്നവൻ. ഗുരുവെന്നോ വിശ്വസത്യമെന്നോ വിജ്ഞാനത്തിന് വഴികാട്ടുന്ന തീപോൽ സന്ദേഹങ്ങളെ മായ്ച് സത്യം കാണിച്ചു സൂര്യചന്ദ്രരായി പ്രഭവിച്ചു നിൽക്കുന്നുവല്ലോ. സത്യം മാത്രമേ ലോകം അറിയുന്നു സൂര്യനും ചന്ദ്രനും സാക്ഷിയാകുന്നു അമ്മയും പിതാവും ഗുരുവുമായീ സത്യമെന്നേ ദൈവമെന്നു മനസാക്ഷി. ജീ ആർ കവിയൂർ 09 01 2025

ഓർമ്മകളായ് മുട്ടുന്നുവല്ലോ

ഓർമ്മകളായ് മുട്ടുന്നുവല്ലോ പാതി മയക്കത്തിൽ നിന്നും നിൻ കാലൊച്ച കേട്ടിട്ടു ഞെട്ടിയുണർന്ന നേരം നിൻ ചുണ്ടിലെ പുഞ്ചിരി നിലാവെട്ടം കണ്ട് കോരിത്തരിച്ചു. ആ മൗനത്തിൻ തൂവൽ സ്പർശം  നെഞ്ചകത്ത് കുളിർ കോരി നിൻ നയനത്തിലെ തിളക്കം  എന്നിൽ പ്രണയം മൊട്ടിട്ടു  ആ അസുലഭ നിമിഷം  ഇന്നുമെനിക്ക് ഒരു സ്വപ്നമായ്  ഹൃദയ വാതായനത്തിൽ വന്നു  ഓർമ്മകളായ് മുട്ടുന്നുവല്ലോ ജീ ആർ കവിയൂർ 09 01 2025

നിന്നോർമ്മകളെന്നെ വേട്ടയാടി

ഒരു കിളി പാടും മൊഴിയിൽ  മിഴികൾ തുളുമ്പിയോ എന്തേ  അറിയില്ല എന്നുമെന്നും നിന്നോർമ്മകളെന്നെ വേട്ടയാടി ഇല്ലില്ലം കാടുകളിൽ ലല്ലലലം പാടും  ഇണക്കിളി നീ എങ്ങോ പോയി മറഞ്ഞു  തൂവാനം പൂത്തുലഞ്ഞു തിങ്കൾക്കല മെല്ലെ ചിരിതൂകി മനമാകെ കുളിർകോരി മഴവില്ലിൻ വർണ്ണങ്ങളാൽ നിൻ ചെഞ്ചുണ്ടിൽ  ഉതിർന്നൊരു സ്നേഹത്തിൻ ഗീതകം ഓർമ്മകളായ് ഓരോ നിമിഷവും എന്നിൽ നിൻ സാന്നിധ്യം പെയ്തിറങ്ങി പൊൻ വെയിലായി. ജീ ആർ കവിയൂർ 09 01 2025

നിത്യ സ്നേഹത്തിന്റെ സംഗീതം"

നിത്യ സ്നേഹത്തിന്റെ സംഗീതം"  താളം പിടിക്കുന്നു പാട്ടിന്റെ ഈരടികളാൽ ഹൃദയതാളത്തിൻ ദുന്ദുഭിയാൽ രാധാ ഗീതരസം സന്ധ്യനേര ചാരുതയിൽ കൃഷ്ണവേണു മാധുര്യം മാനസതണലിൽ പകരും താളം പിടിക്കുന്നു പാട്ടിന്റെ ഈരടികളാൽ ഹൃദയതാളത്തിൻ ദുന്ദുഭിയാൽ നിന്നെ തേടിയൊരു മീട്ടൽ ഹൃദയത്തിൻ തന്തിയിൽ അവകാശി നീയല്ലോ, കേശവ ഓര്മ്മകളാൽ നിറഞ്ഞ പ്രേമഗാഥകളാൽ വേദ താളമാകുന്നു നീ താളം പിടിക്കുന്നു പാട്ടിന്റെ ഈരടികളാൽ ഹൃദയതാളത്തിൻ ദുന്ദുഭിയാൽ കാളിന്ദി തീരത്ത് കാണും പ്രണയം നിത്യസ്നേഹത്തിന്റെ സാക്ഷ്യമായി കണ്ണാ നീ കടൽതുല്യ സ്നേഹത്താൽ പരക്കും ഭക്തഹൃദയം നിറയ്ക്കുന്നു വല്ലോ നാമ സങ്കീർത്തനത്താൽ! ജീ ആർ കവിയൂർ 09 01 2025

ഏകാന്ത ചിന്തകൾ 43

ഏകാന്ത ചിന്തകൾ 43 നിമിഷങ്ങൾ കൊണ്ടാണ് ജീവിതത്തിന്റെ സാരം ചിറകു വിരിച്ച സ്വപ്നങ്ങൾക്കും അതാണ് കാലാവധി ഇന്നലെകൾ ചുമന്നു വന്ന ചിന്തകളെ തോല്പിക്കാം നാളെയെ കണ്ടെത്താൻ ഇന്ന് മാത്രം പോരാമോ? ചിത്രങ്ങൾ വരച്ചുണ്ടാക്കും മനസ്സിന്റെ അടയാളം പക്ഷെ നീയനുഭവിക്കുന്നിടം സത്യമായിരുന്നു കാലം കൊണ്ട് പൊങ്ങുന്ന സംശയങ്ങൾ മായാതാകും ഈ ഒരു ശ്വാസം മാത്രം പ്രതീക്ഷയായ് മാറും ജീവിതം പകർന്ന് നൽകുന്നത് ഇപ്പോഴത്തെ കാഴ്ച ആരും കൊള്ളാതെ പോകുന്ന സത്യത്തിന്റെ പാത അണിഞ്ഞ സ്വപ്നങ്ങൾക്ക് തുണയായുള്ള സത്യം ഈ നിമിഷമെന്ന വേദി മായാത്ത സാക്ഷിയാണ്. ജീ ആർ കവിയൂർ 09 01 2025

ഹൃദയം മാത്രം, എത്ര ദൂരം!

വേദകളിൽ വേദാന്തമൊന്നും വെറുതെ പറായരുതേ വീഴ് വാക്കുകൾക്ക് ഒട്ടുമേ സ്ഥാനം ഇല്ല ഹൃദയമേ വ്രണങ്ങൾ കരിയാതെ പാടുവാനാകുമോ സ്നേഹഗാനം മിഴികളിൽ മൂടിയ ഇരുട്ടിൽ ചിന്തകളിൽ നിറയുന്നു മൗനം ഒരോ നേരത്തും തിരയുകയായി സ്വപ്നങ്ങളായ് നീ വരും മഴയിൽ നീയില്ലാതേ ഹൃദയം മാത്രം, എത്ര ദൂരം! ജീ ആർ കവിയൂർ 08 01 2024

അറിയാതെ പോയൊരു...

അറിയാതെ പോയൊരു വസന്ത നോവൊന്നു  പറയാതെ പോയതല്ലേ വലിയ നഷ്ടം മിഴികൾ തുറക്കാതെ സ്വപ്നം ചുണ്ടിലാൽ ഉണർന്നുകൊണ്ടിരുന്നു നിന്നോർമ്മയാൽ  മറക്കാനാവാതെ ഹൃദയം നിലാവായ് തിരയുന്നു നിന്നെ എവിടെയോ അകലെ കാറ്റിൽ വിടർന്ന പൂവിൻ സുഗന്ധമാതോ? നിന്റെ ചിരിയിലൂടെ നിറഞ്ഞുമാറും ഭാവം ഈ തളർചയിൽ നീ എത്തിയാൽ ഇനിയും പാടുവാൻ മിഴികളിൽ നിറം വരും ജീ ആർ കവിയൂർ 08 01 2024

"നിൻ സ്മൃതി ജാലകം തുറക്കുമോ"

"നിൻ സ്മൃതി ജാലകം തുറക്കുമോ" നിൻ സ്മൃതി ജാലകമൊന്നു  തുറന്നു നോക്കൂ , നാം പങ്ക് വച്ച ദിനങ്ങളുടെ കുളിർമ ആവോളം  നുകരുമ്പോഴെക്കും മനസിനു സുഖം  നിൻ മന്ദസ്മേരത്തിൻ ചാരുതയാൽ പിറന്ന അത്ഭുതമാകുന്നു പെട്ടന്ന്, ചിറകു വിരിച്ചു പറന്നു വരും വർണ്ണ വന ശലഭങ്ങൾ പ്രണയത്തിന്റെ തീരങ്ങളിലാകവേ. ആ മനോഹര മൗനം കവിതയായി നിന്റെ പേരിൽ വരച്ചിടും താളുകളിൽ, ഓർമ്മകളുടെ കിനാവുപോലെ വരികൾ എഴുതിടുന്നു ഇന്നും  ഹൃദയത്തിലുടനീളം സ്നേഹത്തിന്റെ താളമായി. ജീ ആർ കവിയൂർ 07 01 2024

"അനുരാഗ തീരത്ത്"

"അനുരാഗ തീരത്ത്" നീ തന്നകന്നൊരു അനുരാഗപ്പുഴയുടെ തീരത്ത് നിന്നിയിന്നു ഉറക്കെ പാടുമ്പോൾ അഴലോക്കേ എങ്ങോ പോയ് മറഞ്ഞു അണയാതെ ഇരിക്കട്ടെ ആ പ്രണയകനൽ പുഴയുടെ തീരത്ത് നിന്നു കേൾക്കാൻ കാതോർക്കുമ്പോൾ അകലെ നീലസാഗരത്തിൻ സ്വരസംഗീതം ആകാശവും ആഴിയും തോളോടുചേർന്ന് മധുരമാർന്ന നിൻ കിനാവിന്റെ ചായം ഉദയസൂര്യനാകെ നിൻ നിറവുകൾ നനവോതും സ്നേഹമസ്രണമാം ആത്മബന്ധം മൗനത്തിൻ പാട്ടുകളിൽ ശബ്ദമായ് മധുമോഹനയായ് നീ എനിക്കരികിൽ നിത്യം വേണം ജീ ആർ കവിയൂർ 07 01 2024

ആത്മ നൊമ്പരം

ആത്മ നൊമ്പരം ആത്മാവിൻ പുസ്തകത്താളിലായ് അറിയാതെ കുറിച്ചുയെൻ നൊമ്പരങ്ങൾ അണയാനൊരുങ്ങുമി ജീവിത ആട്ടവിളക്കിലെ തിരിനാളമൊന്നു. ആളികത്തിയപ്പോൾ കണ്ട് മറന്ന അനുരാഗമുഖം മിന്നി മറഞ്ഞു. മൌനത്തിന്റെ പ്രതിഛായ വേദനയുടെ മിഴികളിൽ നിഴലായ് നിറഞ്ഞു. ഈ ജീവിതത്തിലെല്ലാം അവസാനിച്ചെങ്കിലും ഇനിയൊരു ജന്മത്തിൽ വീണ്ടും, ഒത്ത് ചേരാൻ കാലം അനുവദിക്കുമോ? ആ അസുലഭ നിമിഷങ്ങൾക്കായ് കാത്തിരിക്കാം. ജീ ആർ കവിയൂർ 05 01 2025

കൃഷ്ണാ

അഞ്ചികൊഞ്ചിക്കുഴഞ്ഞു നീ  തഞ്ചത്തിലായ് ചാഞ്ചാടി  പുഞ്ചിരിപ്പൂവുമായ് വരും  കാഴ്ച നെഞ്ചകത്തിലാനന്ദം  നിൻ തിരുമുടിയിലായി ആടുംപീലി  ചേലു കണ്ടു മാനത്തിനു കാർവർണ്ണം പൈയ്ക്കൾ ചെവിയാട്ടി നിന്നു നിൻ ഓടക്കുഴൽ നാദമെത്ര മോഹനം  നിൻ കാരുണ്യമെപ്പോഴുമുണ്ടായിരിക്കണേ ഞാനാകുമാ കുചേലനെ കൈവെടിയരുതേ  എന്നിലെ അജ്ഞാനമകറ്റിയുള്ളിൽ  ജ്ഞാനത്തിൻ പ്രകാശധാര ചൊരിയൂ കൃഷ്ണ ജീ ആർ കവിയൂർ 04 01 2025 

"മരിക്കാത്ത ഓർമ്മകൾ"

"മരിക്കാത്ത ഓർമ്മകൾ എന്നിലെ ഓർമ്മ മരിക്കാതെയിരുന്നു നിനക്കായ് മാത്രമായിന്നും പ്രിയതേ ഋതുക്കൾ മാറി മറിഞ്ഞിട്ടും എന്തേ നെഞ്ചിലെ ഇടക്ക ശ്രുതിയുണർത്തി നീയൊരു സ്വപ്നമായ് വരവായ് മിഴിയിലൊളിച്ചൊരു തിളിർക്കാറ്റായി ഹൃദയമഴയിൽ പുഞ്ചിരി പെയ്തിറങ്ങി  ആഴങ്ങളിൽ ഈണം തീർത്തു നീ കാലം കടന്നാലും വാക്കുകളായ് പുലരിമയിൽ പാടിയ നാദമായ് നീ വീണയിലൊരു അനുരാഗമായ്  ജീവിത സംഗീതമായി മാറിയല്ലോ ജീ ആർ കവിയൂർ 03 01 2025

"മയൂരമായ് ഞാൻ"

"മയൂരമായ് ഞാൻ" പാടാൻ തുടങ്ങിയ നിൻ പാട്ടിൻ്റെ പല്ലവിയിലെ വരികളാൽ എൻ പോയ് പോയ നാളുകളുടെ സ്മൃതി  ഉണർന്നുവല്ലോ ഇനിയും പാടുമോ നിൻ മിഴികളിൽ നിറയുന്ന മധുരം ഹൃദയത്തിലൊരു കനവായ് വിരിയുന്നു മൊഴികളിൽ ഉതിർന്നൊരു വീചികളാൽ ഒരു അനുരാഗ ഗാനമായി മാറുന്നുവല്ലോ പ്രണയത്തിലായ് വഴിതുറന്നു നീ പകൽ സന്ധ്യയിൽ കനലായ് തിളങ്ങുന്നു നിൻ സ്വരങ്ങളാൽ ഉണരുമാനന്ദം മരുവിലൊരു മയൂരമായ് ഞാൻ മാറി! ജീ ആർ കവിയൂർ 03 01 2025

വിസ്മൃതിയിലായ ബാല്യം"

വിസ്മൃതിയിലായ ബാല്യം" അങ്ങു നിലാമുറ്റത്ത് കളിവീടു തീർത്ത ബാല്യമേ  എങ്ങോ പോയ് മറഞ്ഞുവല്ലോയ പുഞ്ചിരി യൗവത്തിൻ വനം കടന്നു മുള്ളേൽക്കും  വിചിത്ര ലോകമോയീ വാർദ്ധ്യക്ക്യമെന്നത് അങ്ങുമിങ്ങും തിരഞ്ഞിടുമ്പോഴായ്  കണ്ടുമുട്ടിയില്ലയാ പഴയ കാലങ്ങളൊക്കെ  നാളുകൾ പൂക്കൾ പോലെ വീണു കൊഴിഞ്ഞു ഒരിടം കിട്ടാതെ മറയുന്നുവോ  മണലേറുന്ന വഴികൾക്കുമപ്പുറം കണ്ണീരോടെ നടന്നു മുന്നോട്ടു അരികിലിരുന്നു സ്മൃതികൾ ചിരിച്ചു പകരമില്ലാതെ ഞാൻ മാത്രമായ്  ജീ ആർ കവിയൂർ 03 01 2025

ഓർമ്മയുടെ ഗന്ധം

ഓർമ്മയുടെ ഗന്ധം മൈലാഞ്ചി പൂക്കുന്ന മേട്ടിൽ നിന്നും മന്ദാര മണം പേറി വരും കാറ്റേ... കേട്ടുവോ നീയെൻ മാരൻ്റെ മൊഴികളെന്തെന്ന് ചൊല്ലുമോ? നീയൊഴുകുന്ന വഴി നിറഞ്ഞ സ്നേഹമഴ, മഴവില്ലായ് മാറും കാത്തിരിക്കേ, എന്നോർമകളിൽ പൂക്കുന്ന ചിത്രങ്ങൾ, എന്നിൽ കലർന്നു സ്നേഹഗീതങ്ങളായ്. ഇന്നും കാത്ത് നിൽക്കുന്നു ആ രാത്രികൾ? നിന്റെ വിരൽതുമ്പുകൾ കാറ്റിനോട് പറയുമോ? ഇനിയും ഈ ജീവൻ നിന്റെ ശബ്ദമുഴക്കുവാൻ, ആകാശവും നിലാവും സാക്ഷികളായി നില്ക്കും. ജീ ആർ കവിയൂർ 02 01 2025

ജീവൽ പ്രേരകം

ജീവൽ പ്രേരകം നീലരാവിൻ നിഴലിലായ്  മുടി പിന്നലിൽ കതിരിലചൂടി  നിൽക്കും നിന്നിലെ നാണമിന്നും എന്നോർമ്മയിൽ കുളിർ കോരി  മിഴിയിണകളുടെ തിളക്കത്തിൻ  ചാരുഭാവം മനസ്സിലേറ്റിയ നിമിഷങ്ങളിൽ ഏകാന്തതക്ക്  ആശ്വാസം പകരുന്ന മധുരിമ രാമുല്ലയുടെ ഗന്ധം പകരും കാറ്റ് അറിയിച്ചു നിൻ ഹൃദയ സാമീപ്യം ഓർക്കുമ്പോഴും ആ നിമിഷങ്ങൾ ഇന്നുമെൻ ജീവിതത്തിന്റെ പ്രേരണ ജീ ആർ കവിയൂർ 02 01 2025

പുതുവത്സര ഗസൽ

പുതുവത്സര ഗസൽ ഓരോ വർഷവും പുതിയ സുഗന്ധം വരുന്നു, ഓരോ ദുഃഖവും മറച്ചുവെച്ച് സ്നേഹ കഥകൾ സംസാരിക്കാം। പുതിയ സൂര്യന്റെ കിരണങ്ങൾ പ്രതീക്ഷയുടെ വഴികാട്ടി, രാത്രി അവസാനിക്കുന്നു, നക്ഷത്രങ്ങൾ ചിരിക്കുന്നു। സൗഹൃദത്തിൻ്റെ ദീപ്തം വീണ്ടും പ്രകടമാക്കാം, ലോകം കാത്തിരിക്കുന്നു ഇപ്പോൾ കയ്യൊപ്പുകൾക്കായി। ജീവിതത്തിന്റെ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാം, പഴയ ഓർമ്മകൾ ഇന്ന് പുതുമയോടെ പൂത്തുലഞ്ഞിരിക്കട്ടെ। ജി ആർ പറയുന്നു, ഓരോ വർഷവും കടന്ന് പോകുന്നു, പക്ഷേ നിന്റെ വരവിന്റെ പ്രതീക്ഷയിൽ ഞാൻ ജീവിതം മുന്നോട്ട് നയിക്കുന്നു। ജീ ആർ കവിയൂർ 01 01 2025