Posts

Showing posts from July, 2025

മൗനം പാടുന്നു ( ലളിത ഗാനം)

"മൗനം പാടുന്നു ( ലളിത ഗാനം) ഉള്ളിൻ്റെ ഉള്ളിൽ മോഹങ്ങൾ പെയ്യും ഉറക്കമില്ലാത്ത രാവുകളിലോർമ്മ തേടും  ഉയലാടും യൗവന വസന്തക്കൂളിർ കാറ്റും  ഊമ കുയിലിൻ്റെ വിരഹ സങ്കടങ്ങളും നിറമില്ലാതെ തെളിഞ്ഞൊരു കനവും  നിഴൽ വിരിക്കും ഹൃദയ വാതായനം  നിശാഗന്ധി തൊട്ടുണർന്ന തളിരുകൾ നാം കാത്തു സൂക്ഷിച്ച തിരക്കഥ പാടുന്നു നീ ദൂരമായിട്ടും എന്നിലായ് ഒളിച്ചിരിക്കുന്നു നിഴൽപോലെ ഞാനെങ്കിലും കൂടെയിരിക്കുന്നു നീലാകാശത്തിൻ മിഴിയിലണകളിൽ നിന്നും പ്രണാക്ഷരങ്ങൾ വിരൽതുമ്പിൽ നൃത്തമാടി ജീ ആർ കവിയൂർ 31 07 2025

ഹൃദയ പുഷ്പമേ നീ ( ലളിത ഗാനം)

ഹൃദയ പുഷ്പമേ നീ എന്തെ വാടി നിൽക്കുന്നു വേഗം വിടർന്ന ഈ നേരിൽ നിറമിഴിഞ്ഞതെന്തെ നിന്നിൽ? ഒരിക്കൽ മധുരമായി പൂവിളിയുമായി പാടിയ നീ ഇന്ന് മൗനം മാത്രം പെയ്യുന്നേൻ നീ നിന്നിലാണോ മറഞ്ഞതെൻ? സന്ധ്യയ്ക്കുമുൻപ് വന്ന സൂര്യൻ ഇനി വരുമോ വീണ്ടും നിലാവായി? നീ ചിരിച്ചിടുമ്പോൾ ഞാൻ മറന്നുപോയേനെ ദുഖമെന്നോ! പാടിയ പാട്ടുകൾ മൗനരാഗമായ് നിന്‍ സാന്നിധ്യത്തിൻ ശബ്ദം തേടി – അകതാരത്തിൽ അനുരാഗം , വീണ്ടൊരു ഗാനം പാടൂ, ജീവിതം തളിരണിട്ടെ നിന്നിലൂടെ! ജീ ആർ കവിയൂർ 31 07 2025

ഏകാന്ത ചിന്തകൾ - 252

ഏകാന്ത ചിന്തകൾ - 252 വിത്ത് മണ്ണിനടിയിൽ ഒളിക്കും, പറയാതെ തന്നെ വളരും. വേരുകൾ തറവിട്ട് പടരും, ഓരോ ദിവസവും ശക്തിയാകും. ഇല വിരിയുമ്പോൾ ആരും കേൾക്കില്ല, മറഞ്ഞു നിന്നു പച്ചപ്പാകുന്നു. മരമൊരിക്കൽ വീണാൽ മാത്രം, ലോകം ഉണരുന്നു ശബ്ദത്തിൽ. അവസാന നിമിഷം മുഴങ്ങുന്നു ശബ്ദത്തിൽ, ആരംഭം പിറവിയെടുക്കുന്നു മൗനത്തിൽ. നമുക്ക് വളരാം ആ നിശബ്ദതയിൽ, പുതിയ ലോകം പടുത്തുയരാം. ജീ ആർ കവിയൂർ 30 07 2025

മറക്കുവാൻ ആവുന്നില്ല

മറക്കുവാൻ ആവുന്നില്ല ദൂരെയങ്ങ് നിരങ്ങി നീങ്ങും കാലത്തിൻ ചക്രവാള ചരുവിലായ് ഓർമകളായ് നീയെൻ ഹൃദയത്തിൽ മിഴിയിലൂടെ ഉരുകുന്നു രാത്രികൾ മാറ്റങ്ങളാവുന്ന രാവുകളോളം മറയാതെ നിന്നിൽ പൂക്കുന്നു പ്രണയം വാക്കുകൾക്കതീതമായ് ഓരോ സ്പർശം വേദനയിലും തണലായ് നിന്നിലാവുന്നു തീർഥമാകുന്ന ഈ യാത്രയിലായ് നീ ഉറവയായ് ഒഴുകുന്നു കണ്ണീരിൽ നീലാകാശം സാക്ഷിയായി ഞാൻ നിന്റെ നിഴലിൽ നേരം മറക്കുന്നു ജീ ആർ കവിയൂർ 29 07 2025

ഏകാന്തതയുടെ സുഗന്ധം

ഏകാന്തതയുടെ സുഗന്ധം നിന്നിൽ പൂക്കും അനുരാഗ ഭാവം എന്നിലൊരു വസന്തമായി പടരുന്നു മനസ്സിലായ് ആയിരം മണം പകരും മൊഴി മലരാകുന്നുവല്ലോ നിത്യം ദൃതം ഏകാന്തതയുടെ മൗനതീരങ്ങളിൽ മൃദു സ്പർശങ്ങളാൽ സ്വപനാടനം നിഴൽപോലെ നിന്നെ പിന്തുടരുന്ന നിമിഷങ്ങൾ പൂക്കളാകുന്നു ഹൃദയം നീ ചിരിച്ചാൽ പകലായ് തെളിയുന്നു നീ നൊന്താൽ മഴയായ് ഒഴുകുന്നു ഒരു സാന്നിധ്യം പോരെ – ഞാനെന്നിൽ മാത്രം നിനക്ക് വേണ്ടി മുഴുവൻ മറയുന്നു ചക്രവാളത്തിന് അപ്പുറവും ആത്മാവിലായിരം സുഗന്ധം പൊഴിക്കും താളം ഈ പ്രണയഗാനം നീയല്ലയോ നിശാവേളകളിൽ ജ്വലിക്കുന്ന ദീപം ജീ ആർ കവിയൂർ 29 07 2025

ഏകാന്ത ചിന്തകൾ - 251

ഏകാന്ത ചിന്തകൾ - 251 ലോകം ഉറക്കുന്നു ശബ്ദങ്ങളുടെ മറയിൽ, എല്ലാ വാക്കുകളും സത്യമല്ല ഗാഢമായ്. സത്യം പലപ്പോഴും ശബ്ദത്തിലാഴുന്നു, ബുദ്ധിമുട്ടില്ലാതെ നദിപോലെ ഒഴുകുന്നു ബുദ്ധി. നിശബ്ദതയുടെ മൂല്യം അറിയുന്നവൻ, പ്രതിവാദങ്ങളെല്ലാം ഏറ്റുപിടിക്കില്ല. നൂറ് വഴി കാണിച്ചാലും നമ്മുക്ക്, എല്ലാം വഴികൾ സത്യമാകില്ല ഒട്ടുമൊന്നും. മിണ്ടാതിരിക്കാൻ കഴിയുന്നതാണ് ധൈര്യം, മനസ്സിന്റെ പ്രകാശം ശാന്തതയിലിരിക്കും. ഉണർന്നിരിക്കുന്നവൻ എല്ലാവരെയും കേൾക്കില്ല— അറിയാനുള്ള കലയാണ് അവഗണിക്കാനുള്ള വിജ്ഞാനം. ജീ ആർ കവിയൂർ 29 07 2025

യമുനാ തീരത്ത്

യമുനാ തീരത്ത് യമുനാതീരത്ത് നിൻ സ്വരം മണ്ണിൽ പടർന്നിടുന്നു സംഗീതമായ് കാർകുന്തൽ കാറ്റിൽ ലയിച്ചോരായിരം മോഹങ്ങൾ തേടും നിൻ ചാരുത തേടി തമ്പുരാനേ നീയൊഴികേ നാഥൻ തണൽപോലും ഞങ്ങൾക്കില്ല ഭൂമിയിൽ മുരളി മൂളും നിനാദമാകെ കഠിനതരം തളരുന്നു ഹൃദയത്തിൽ വേദനകളെ നീ മാറ്റിയപ്പോൾ വീണ്ടുമൊരു പ്രഭാതം പിറന്നു നീ വരുമ്പോൾ പ്രകൃതിയും പാടും ദു:ഖദുഃസ്വപ്നങ്ങൾ മാറിപ്പോകും ഹൃദയപുഷ്പം അർപ്പിച്ചു ഞാൻ നിനക്ക് സമർപ്പിക്കുന്നു ഈ പ്രണയം കൃഷ്ണാ, നീയൊരു വൃന്ദാവനസാരംഗി മനസ്സാകാശം നിറയെ നീയാകുന്നു ജീ ആർ കവിയൂർ 29 07 2025

കാർഗിൽ വിജയം – കവിത

കാർഗിൽ വിജയം – കവിത മഞ്ഞുമൂടിയ മലമുകളിൽ ധൈര്യത്തിന്റെ പതാക ഉയർന്നു. ഉറക്കമില്ലാതെ രാത്രികളും വിജയവുമാകെ രക്തം ചൊരിഞ്ഞു. പർവ്വതങ്ങൾ ഗൗരവം പാടിയപ്പോൾ ശത്രുക്കൾ പിന്മാറി നിലവിറച്ചു. ജയം താൻ തേടി വന്നുവെങ്കിലും, അവൻ ജീവൻ കൈവിട്ടിരുന്നു. ഭയം അറിയാതെ മുന്നോട്ട് പോയി, പാതയിൽ വീരത്വം വിതറിയവർ. ഇന്ന് നമുക്കായി ചുവപ്പിച്ച നിലം, അഭിവാദ്യങ്ങൾ നമ്മുടേ വീര സൈന്യത്തിന്! 🇮🇳 ജീ ആർ കവിയൂർ 26 07 2025

വർണ്ണങ്ങളുടെ മാറ്റുരയ്ക്കൽ

വർണ്ണങ്ങളുടെ മാറ്റുരയ്ക്കൽ വെളുപ്പിന് തലയണ, കറുപ്പിന് പിഴയാണോ? നീതി നിറത്തിൽ പടർന്നോ, പുരാണങ്ങളിൽ തെറ്റുണ്ടോ? രാമൻ നീലമേഘശ്യാമനാണ്, വൈകുണ്ഠനാം വേഷം, രാവണൻ കറുപ്പ് കലർന്ന വെണ്മതൻ ദീപമോ ?  ജന്മം നോക്കി വിധിക്കപ്പെടുമോ? മണ്ണിന്റെ ചായലിൽ പാപം കണ്ടതാരൊ? അയോധ്യാ ധർമ്മം, ലങ്കാ ദോഷം, കാഴ്ചപ്പാടിൻ്റെ വിവേചനമോ? കറുപ്പിൽ തെമ്മാടിത്തമുണ്ടോ? വെളുപ്പിൽ ദൈവമിരിപ്പുണ്ടോ? നിറം തർക്കമായപ്പോൾ അളവുകോൽ നീതിക്കു  വഴങ്ങാതെ സത്യം മറഞ്ഞുവോ? നമ്മുടെ കണ്ണുകളിൽ പടർന്നത്, ആ മനസ്സിലെ കറുപ്പല്ലേ? പൗരാണിക ഭാവങ്ങളിൽ മറഞ്ഞതും ഒരേ മനുഷ്യൻ എന്ന സത്യമല്ലേ? ജീ ആർ കവിയൂർ 26 07 2025

ഹനുമൽ സോപാന കീർത്തനം

ഹനുമൽ സോപാന കീർത്തനം സങ്കട മോചന രാമ ദൂതാ ഹരേ സഞ്ചിത ദുഖ നിവാരണ ഹനുമതേ സാഗരം ചാടി കടന്നു പോയങ്ങു സീതാ വിവരങ്ങൾ രാമനു നൽകിയവനെ ശരണം ശരണം രാമ ദൂതാ ഹരേ അഞ്ജന സുതനേ, വായു പുത്രനേ അഘനാശകനേ, രാമാനുഗ്രഹനെ ദശാനനനെ ഭീതിയിലാക്കി രാമ ദാസനായ് വന്ന് ലങ്കയെ ചുട്ടവനെ  ജയജയം ശ്രീ ഹനുമാനേ സന്ദേശഭാരവും ഭക്തിനിറച്ചീടുക സന്ദേഹജാലങ്ങൾ നീക്കിയ ദീപമേ തവ സ്മരണയാൽ ശാന്തി കൈവന്നീടും മനമുരുകി പ്രർത്ഥിച്ചാൽ ക്ലേശങ്ങൾ അകന്നീടും  ജയ ഹനുമാനേ ശ്രീരാമ ദൂതാ ലക്ഷ്മണൻ ദുസ്സഹ വേദനയിൽ പെടുമ്പോൾ ഹിമവാനിൽ പോയ് ഹരിതം കൊണ്ടുവന്നവനേ സഞ്ചാര ശൂരനായ് തകർപ്പില്ലാത് സത്യത്തിനായി ജീവിച്ച ധീരനേ ജയജയ ഹനുമാനേ രാമദൂതാ അഹം മടുത്തവർക്കായ് ആശ്വാസം തരുവോ ആശ്രിത ഹൃദയത്തിൽ ദിവ്യ ചൈതന്യമായി വിളങ്ങുന്നു പുലർത്തുന്നു ദിവ്യ പ്രഭയായ് രാമഭക്തിയിലായിരം പൂക്കൾ വിരിയുവോ ഹനുമാനേ ഹരേ, രാമ ദൂതാ ഹരേ ജീ ആർ കവിയൂർ 27 07 2025 

ശ്രീവല്ലഭ നാരായണാ

നീരദ നയന മോഹന രൂപ നാരദാതി പൂജിതനെ, നാരായണ..!! നിത്യം നിൻ നാമമത്രയും  നാവിലുദിക്കണേ, ശ്രീവല്ലഭ നാരായണ..!! നന്മനിറഞ്ഞ നിൻ അപദനങ്ങളൊക്കെ നേർവഴിക്ക് ചൊല്ലി ഭജിക്കുവാൻ ഹൃദയവേദിയിൽ ഭക്തിയും വെളിച്ചവുമായ് ഹരിശരണം പാടുന്നു ഞാൻ ശ്രീവല്ലഭ നാരായണ..! നീ ഇല്ലാതെ മറ്റെന്ത് ജീവിതം? നിന്‍ കൃപയില്ലേൻ നിഴലില്ല ഹരി നാമസ്മരണയിൽ ശാന്തിയുമരുളണേ ..! ശ്രീവല്ലഭ നാരായണാ, ഹരേ നാരായണാ  ജീ ആർ കവിയൂർ 28 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി ഭാഗം 38: 43

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി Part 38:  ആയുധങ്ങളും സൈനികശക്തിയും – രാമായണത്തിൽ നിന്നും ഇന്നത്തെ കാലത്തേക്ക് ഒരു കാവ്യപരമായ നോക്കം രഘുകുലശൂരന്മാരുടെ കൈവശം അസ്ത്രവും ശസ്ത്രവുമൊക്കെ ശുദ്ധമായ ധർമ്മത്തിനു; ബ്രഹ്മാസ്ത്രം തൊടുത്ത രാമന്റെ നിലയിൽ നീതിക്കും സമത്വത്തിനും ഉന്നതമായ ഊര്ജ്ജം. വലിയ സൈന്യങ്ങൾ ഇല്ലാതിരുന്നാലും, ആത്മവിശ്വാസം ആയുധമാകുന്ന കാലം ആണെന്നു ഹനുമാന്റെ ചിറകുകളിൽ പറന്ന സ്നേഹത്തിൻ വെടിപ്പാണ് വിജയം കുറിച്ചത്. ഇന്ന് ലോകം ശസ്ത്രസജ്ജം, യന്ത്രങ്ങൾ ഭയപ്പെടുത്തുന്നു, ഡ്രോണ്‍ ആയും, മിസൈലും, കണ്മുമ്പിൽ തെളിയുമ്പോൾ പഴയ ഗാന്ധവർയെന്നും ഉപദേഷ്ടാക്കൾ പോലെ ധർമ്മത്തിന് വേണ്ടി ആയുധം മാത്രം കയ്യിൽ വെയ്ക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. പിന്നീട് രാമന്റെ കടമ, ലക്ഷ്മണന്റെ ജാഗ്രത, ശത്രുഘ്നന്റെ സമാധാനബോധം, ഭാരതന്റെ ത്യാഗം — ഇവയെല്ലാം ഒരു യുദ്ധനീതിക്ക് ഉപമയാകുന്നു, അകത്തുള്ള യുദ്ധം ജയിക്കുന്നവനാണ് നിജ സൈനികനായ് മാറുന്നത്. രാമായണത്തെ യുദ്ധം നിറച്ച കഥയായി കാണാതിരിക്കുക, അത് മനസ്സിന്റെ ആയുധങ്ങളുമായി നമ്മെ സ്വയം സംരക്ഷിക്കാനും നയിക്കാനും പഠിപ്പിക്കുന്ന ഒരു ആത്മരഥത്തിന്റെ യാത്രയാണ്. ജീ ആർ കവിയ...

പഴംപാട്ടിന്റെ ഈണങ്ങളാൽ

പഴംപാട്ടിന്റെ ഈണങ്ങളാൽ  മാറ്റൊലി കൊണ്ടൊരു ഓർമ്മതൻ പിന്നിലാവിൽ നിഴലിലായ് നീങ്ങവേ പുറം തിരിഞ്ഞൊന്നു നോക്കാതെ  കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിയാതെ കാതങ്ങൾ താണ്ടി ഒടുവിൽ  നീ വാനത്തിൽ തെളിഞ്ഞൊരു നിമിഷത്തിൽ വാക്കുകളിൽ പാടി എൻ മിഴിയാഴം ചില മിന്നും കണികളെ പോലെ വിതറി പോയീ പകലുകൾക്കുള്ളിൽ മനസ്സിൻ്റെ ഇടവഴികളിൽ നിൻ ചുവട് ഉണ്ടെങ്കിലും മൗനമായി നിന്നു വാചാലമായി... ജീ ആർ കവിയൂർ 28 07 2025

ഓർമ്മ കനൽ

ഓർമ്മ കനൽ  തെന്നലായി വന്നു നീ  കാതിൽ പറഞ്ഞില്ലേ കിന്നാരം നിൻ മൊഴിയിൽ വിരിഞ്ഞ ഗാനം കേട്ടു ഞാൻ പാടി നിനക്കായ് ഓർമ്മകൾ ഒതുക്ക് ഇറങ്ങിയനേരം ഒരായിരം തിരുവോണ തുമ്പികൾ പാറി ഒഴുകി നടക്കുന്ന ആമ്പലിൻ പുഞ്ചിരിയിൽ ഒരിക്കലും മറക്കാത്ത മുഖമെന്നിൽ തെളിഞ്ഞു കനൽ പോലെ നിൻ സ്മൃതികളെന്നിൽ കെടാതെ നീ വരുമെന്ന സത്യം മാത്രം കഴിയുവാൻ ഈ തീരത്ത് ഇങ്ങനെ കാത്തിരിക്കുന്നു കവിതകളുമായ്  ജീ ആർ കവിയൂർ 29 07 2025

ദു:ഖത്തിന്റെ സത്യം

ദു:ഖത്തിന്റെ സത്യം . മനസ്സിൽ പടർന്നതൊരു തീ ജ്വാല, പുഞ്ചിരിയാൽ തീർത്ത അധരങ്ങൾ പൂവായി വിരിയാതെ പോയി. ദിവസംതോറും നോവിൻ്റെ കഥ കാറ്റ് പറഞ്ഞു , ആ വേദനയെ കണ്ണീരാക്കി ആരുമറിയാതെ കേൾക്കാതെ പോയി. നിനവുകളുടെ സുഗന്ധം പോലെ നിറഞ്ഞവളെ, ആ മധുരം ഹൃദയത്തിൽ പതിയാതെ ഉലഞ്ഞു പോയി. എൻ്റെ തന്നെ നിഴലും ഭയന്നു മാറിനിൽക്കുന്നു, തനിമയുടെ വേദന പറയാനാവാതെ മൗനം വിതച്ചു പോയി. ചിരിയുള്ള മുഖത്തിൻ വിരിഞ്ഞ പൂവ് എന്തെ ഭ്രമരത്തിൻ കണ്ണിൽ പെടാതെ, ആ കണ്ണീർ ആരും വായിച്ചറിഞ്ഞില്ല ഇതുവരെക്കും ഓരോ വരിയിലും നൊമ്പരത്തെ എഴുതുന്നു 'ജി.ആർ.', പക്ഷേ ആ ദു:ഖത്തിന്റെ സത്യം മിണ്ടാനാവാതെ പോയി.  ജി.ആർ കവിയൂർ 28 07 2025

ശിവ ഗീതം

ശിവ ഗീതം ശരണം ശരണം രുദ്രദേവായ നമഃ ശിവം ശങ്കരം സുന്ദരം ശാന്തം ശരണാർത്ഥം ശങ്കരി മനോഹരം ശശാങ്കഭൂഷിതം ഗംഗാധരം ദേവം നീലകണ്ഠൻ നീലവക്ഷശാലി നിത്യാനന്ദം അഖിലജഗത്പതി ത്രിപുരസംഹാരകനാം മഹേശ്വരൻ ഭവഭയഹാരകൻ ഭക്തവത്സലൻ ഭസിതധാരിണം കപാലമാലിനം വിശ്വനാഥം വി‍ഭു മോക്ഷദായകം പശുപതിഭവൻ പരമേശ്വരൻ പാർവതീ പ്രിയൻ ശിവശംഭുനാഥൻ ഓം നമഃ ശിവായ ഗൗരിപതേ അഘഹരണ ദിനകരതേജസേ ഹൃദയാരപിതമൊരു ജപപുഷ്പം ശിവ ശംഭോ കൃപാനിധേ രക്ഷ രക്ഷ ജീ ആർ കവിയൂർ 28 07 2025

കനവിൽ വിരിഞ്ഞ കവിത

കനവിൽ വിരിഞ്ഞ കവിത  കാണാതെ കണ്ടു കനവിലെ  കാഴ്ചയാകും കന്നി നാലാ കരളിൽ വിരിയും കന്മദ പൂവിൽ  കരിവണ്ട് പോലെ അക്ഷരങ്ങൾ  കണ്ണിണകളിലും തിളങ്ങി കിളി മൊഴിയായ് ചുണ്ടിലും കുയിൽ പാട്ടിലെ മധുരിമയായ് കവിതയായ് വിരൽ തുമ്പിലും മഴത്തുള്ളികളിൽ നനഞ്ഞു മണിമുത്തു പോലെ  മിന്നി തിളങ്ങിയില ചാർത്തിൽ മറക്കാനാവാതെ കുളിരായി മനസ്സിൽ പതിഞ്ഞ ഓർമ്മയായ് നീലാകാശം തഴുകുമ്പോൾ നീ വന്നുചേരും ഹൃദയത്തിൽ ഒരു ശ്വസനം പോലെ തഴുകി സ്വപ്നങ്ങൾക്ക് താളമികവ്.. ജീ ആർ കവിയൂർ 27 07 2025 

ഏകാന്ത ചിന്തകൾ - 250

ഏകാന്ത ചിന്തകൾ - 250 അന്ധകാരം ചുറ്റിയെങ്കിലും, പ്രഭയുടെ വഴി കാണാം നാം. ഒരു വിരൽവെളിച്ചം താങ്ങാം വഴികൾ, തേജസ്സായി ഉദിക്കും നാളുകൾ. മഴ പെയ്യും, കാറ്റുകൾ കുരലിടും, ധൈര്യമാണ് നമ്മൾക്കുള്ളിൽ. നിശബ്ദതയിൽ ശാന്തതയ്ക്ക് ഇടമുണ്ട്, നമ്മുടെ ഉള്ളിലെ ശക്തിയാകും കരുത്ത്. ഇരുട്ട് നീങ്ങും, വെളിച്ചം വരും, പുതിയ സ്വപ്നങ്ങൾ പിറക്കും നിഴലിൽ. വലുതായി പിടിക്കൂ പ്രതീക്ഷയുടെ കൈ, പകൽ പിന്നിൽ കാത്തിരിക്കും വരവിന് ജീ ആർ കവിയൂർ 26 07 2025

അശ്രു മഴ

അശ്രു മഴ എൻ കണ്ണീരൊഴുകുന്നു, ചുറ്റും മുഴുവനും മഴപെയ്യുന്നു സ്മൃതികളാൽ ഉപ്പായ സമുദ്രം ദു:ഖത്തിൽ മുങ്ങിയിരിക്കുന്നു ചന്ദ്രൻ പോലും ഒറ്റയായ് നിൽക്കുന്നു കറുത്ത മേഘങ്ങളുടെ ഇടയിൽ ഒരു കാലത്തെ ആത്മാവിന്റെ  പ്രതിഛായ പോലെ ആലയുന്നു ഓരോ സ്വരവും ഹൃദയത്തിൽ പച്ചകുത്തിയതുപോലെ ഉണരുന്നു നിശ്ശബ്ദതയിൽ നിന്നു വന്നത് ആഴമേറിയ വിലാപമാകുന്നു നിൻ്റെ ഓർമപ്പൂവുകൾ തഴുകി, ജനാലകൾ മുഴുവനും നനയുന്നു നീ ഇല്ലെങ്കിലും ഹൃദയത്തിൽ രാഗമായ് നിറയുന്നു മറക്കുവാൻ ശ്രമിക്കുന്ന നിമിഷങ്ങൾ തന്നെയാണ് എനിക്ക് പ്രാണൻ അവയെല്ലാം രക്തത്തിൽ ചേർന്ന യാഥാർത്ഥ്യമായി പാടുന്നു  ജി.ആർ ഹൃദയത്തിൽ ഇന്നും ദീപമായൊരു വെളിച്ചമുണ്ട് നീ പോയതുപോലും ആ വെളിച്ചം തീർന്നില്ല; അതു ഗാനമായി ഉയരുന്നു ജി.ആർ. കവിയൂർ 26 07 2025

വസന്തത്തിൻ ഗാഥ

വസന്തത്തിൻ ഗാഥ വസന്തം വന്നു വനജോത്സന പുഞ്ചിരിച്ചു മരന്തം തന്നു മനവും തനുവും കുളിർ കോരി നിന്നു പൂവുകൾ വിടർന്നു ധരയിൽ പാതിരാ കാറ്റിൽ ഗന്ധം പകർന്നു ഹൃദയം മുഴുവൻ സംഗീതമായി സ്വപ്നങ്ങൾ കണ്ണിൽ വരിഞ്ഞു വീണയെന്നൊന്നു മൃദുലമായി മൂളി വിഷാദത്തിൻ നിഴലുകൾ അകന്നു പുതിയൊരു പ്രഭാതം പിറന്നു പ്രകൃതിയൊരു താരാട്ടുമായ് ഉണർന്നു പക്ഷികൾ പാടും നവഗീതമെന്നായ് പാടപങ്ങൾ കൈ കോർക്കുന്നു മനസ്സിൽ പൂവിതളായ് വിരിഞ്ഞൊരു വസന്തഗാഥയായ് പ്രണയം പാടുന്നു ജീ ആർ കവിയൂർ 25 07 2025

ഏകാന്ത ചിന്തകൾ - 248

ഏകാന്ത ചിന്തകൾ - 248 സ്നേഹത്തെപ്പോലൊരു ആഭരണം, മറ്റൊന്നും ഈ ലോകത്ത് ഇല്ലതേ. തിളങ്ങുന്ന കിരീടം പോലുമതി, പുതിയ ഉജ്ജ്വലത അതിലില്ലേ. രത്നമോ പവിഴമോ വേണ്ടതല്ല, ആശ്വാസം തീർക്കും മനസ്സിനുള്ളിൽ. രാജാവും മുന്നിൽ കുനിഞ്ഞതത്രേ, സമാധാനത്തിന്റെ ആത്മശാന്തി തേടി. വില കൊടുക്കാനാവാത്തതു തന്നെ, ആത്മാവിൽ പ്രകാശം തരുന്നതത്രേ. ദൈവം തന്ന ആ മഹാനിധിയാണ്, ജീവിതത്തെ അതിൽ തുടുപ്പിക്കുന്നത്. ജീ ആർ കവിയൂർ 25 07 2025

ഒരുവട്ടം കൂടി

ഒരുവട്ടം കൂടി  ഒരുവട്ടം കൂടി നീ ചേർന്ന് നിൽക്കുമോ മൃദുഭാവത്തോടെ കിളിപ്പാട്ടായി? പടർന്നു വീശിയ കാറ്റുപോലെ പരിസരമാകെ സുഗന്ധമാകുമോ? മറവിയുടെ വസന്തത്തിൽ നീ നിഴലായ് വന്നു ഹൃദയത്തിലേക് നീരാഴിയാകെ സ്വപ്നത്തിലാഴ്ന്നു നിശബ്ദതയിൽ സ്നേഹം പൊഴിയിക്കു മോ? നിശാന്തയിലായ് ഞാൻ തേടിയപ്പോൾ ശബ്ദമില്ലാതെ നീ എത്തുമെന്നെ പ്രതീക്ഷിച്ചു — രാവു മുഴുവനും മഴത്തുള്ളികളിൽ നിന്റെ രൂപം തേടി മനസ്സിൻ അകത്തേക്ക് പാടിയ സ്വരം ആഴങ്ങളിലേക്കായ് മായ്ച്ചിരിക്കും പാതിരാതിരി കനിവായ് മാറി നീയെന്നിലൊഴുകും ഓർമകളായ്. ഒരു തിരിഞ്ഞുനോട്ടം പോലും നല്കാതെ പക്ഷേ ഹൃദയത്തിൽ നിന്നുറഞ്ഞില്ല നീ നീ വന്നില്ലെങ്കിലും എന്റെ ഉള്ളിൽ എന്നുമൊരു സ്നേഹസാന്നിധ്യമായ് നീ. ജീ ആർ കവിയൂർ 24 07 2025

ഏകാന്ത ചിന്തകൾ - 247

ഏകാന്ത ചിന്തകൾ - 247 ലളിതമായ ജീവിതം, സന്തോഷകരമായ ഹൃദയം തോൽപ്പിക്കാൻ ഒരിക്കലും ശ്രമിക്കേണ്ട, ഉയർത്താൻ കൈ നീട്ടുക സ്നേഹമേറെയായ്, ഒരു പുഞ്ചിരി — വിലമതിക്കാനാകാത്ത കൊടുമുടി. മറ്റുള്ളവരെ തള്ളി നേട്ടം തേടണ്ട, വഴിയാകട്ടെ കരുണയുടെ നിലാവഴി, ദയയൊടെ നാം സന്ധിക്കുന്ന ദൂരം ദിവ്യമായിരിക്കും. വേദനയിലായ ഹൃദയത്തിൽ ചിരിയോർക്കരുത്, മഴപെയ്യുന്ന പോലെ ചിരിക്കുക ചേർത്തു നിന്ന ഹൃദയങ്ങളോടെ, സ്നേഹത്തിന് ചേലുള്ള കിരണം പോലെ ആ ചിരി നിറയട്ടെ. പ്രകാശം പങ്കിടൂ, പിൻതുടരണ്ട പ്രശസ്തിയുടെ നിഴൽ, ഓരോ ആത്മാവും തുല്യമാണ് ഈ യാത്രയിൽ, അഹം വിടുമ്പോൾ സമാധാനം പൂക്കും ഹൃദയങ്ങളിൽ. ജീ ആർ കവിയൂർ 24 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി ഭാഗം 27 - 37

അയോധ്യാകാണ്ഡം (ഭാഗം 27) കുടുംബസ്നേഹവും നന്മയുടെ പാഠങ്ങളും  ശ്രദ്ധിച്ചു നോക്കൂ രാമന്റെ ജീവിതം, ഭ്രാതൃസ്നേഹത്തിന് മതിയായ ഉദാഹരണം. ഭരതന്റെ ഹൃദയം പാടുമൊരു ഗാഥ, തൻ തനുവെഴുതി സ്നേഹത്തിന്റെ പ്രഭാതം ലക്ഷ്മണനും ശത്രുഘ്നനും ഒരുമിച്ചുനിന്നു, രാമൻ്റെ ചുവടുപിടിച്ച് ആത്മാർത്ഥതയോടെ. കോടികളില്ല, കച്ചവടമല്ല സ്നേഹം, പകരം പ്രതീക്ഷയാം സത്യസന്ധത മാത്രം. ഇന്നത്തെ നാളിൽ നോക്കൂ നമ്മളെ, പണത്തിനുപിന്നാലെ ബന്ധങ്ങൾ മങ്ങുന്നു. അച്ഛനും അമ്മയും ഒരായി തീരുന്നു, പുതിയ ലോകം മൗനമായ് മാറുന്നു. സ്നേഹമില്ലാതെ കുളം കൊള്ളുന്നു, നിസ്വാർത്ഥ ബന്ധം വിപണിയിൽ വിറ്റുപോകുന്നു. ഭ്രാതാവും സഹോദരിയും അകലം കാട്ടുന്നു, സ്വാർത്ഥമത് ഹൃദയം തല്ലിത്തുറക്കുന്നു. രാമായണത്തിന്റെ മാതൃക കൈവിടരുത്, പാഠങ്ങൾ അതിൽ ഇനിയും പ്രസക്തം. നമ്മുടെ വീടുകളും മനസും ശുദ്ധമാക്കൂ, സത്യമാണെണ്ണം, സ്നേഹമേ ആശയം. ജീ ആർ കവിയൂർ 23 07 2025 പഭാഗം 28: സഹോദരസ്നേഹത്തിന്റെ പ്രതീകം (ഭരതൻ അണ്ണന്റെ പാതയിൽ...) അണ്ണന്റെ പാതയിൽ ഭരതൻ കുനിഞ്ഞു നമിച്ചു, അഭിമാനമെന്നൊരൊരുവിചാരം പോലുമില്ലാതെ. സിംഹാസനം വേണ്ടെന്ന് ചൊല്ലി പാതിരായിരം യാത്രകൾ, അയോധ്യയെ ഭരിച്ചതല്ല, ഭാവത്തെ ഭരിച്ചുമാറി. അളവില്ല...

നിന്റെ ദുഃഖത്താൽ (ഗീതം)

നിന്റെ ദുഃഖത്താൽ (ഗീതം) നിന്നെ ഓർത്തു സങ്കടത്തിൽ ഞാൻ, മൃതപ്രായനായി തളർന്നു നിന്നു. ജീവിതം എന്നോട് കൂടെ നടന്നുവെങ്കിലും, ഒരിക്കലും ഒറ്റക്കായ് എന്നു തോന്നി. സന്തോഷങ്ങൾ എല്ലാം മാറി പോയി, ഓരോ നിമിഷവും തോൽവിയാകെ മാറി. നിന്റെ ചിന്തകളാൽ നിത്യം ഞാൻ, കണ്ണീരിൻ കായലിൽ ആഴത്തിൽ മുങ്ങി. സ്വപ്നങ്ങൾ തകർന്നു, ശാന്തത പോയി, ആഗ്രഹങ്ങൾ നീക്കമുണ്ടാക്കി തള്ളിക്കളഞ്ഞു. നിനക്കൊപ്പമാകുമെന്നേ വിചാരിച്ചു, പക്ഷേ സമയത്തിൻ താൾ പോലും നിൽക്കാനില്ലായിരുന്നു. നിനക്കായുള്ള സ്നേഹത്തിലൂടെ, ഞാൻ നിന്റെ പേരിൽ മാത്രമത്രേ ജീവിച്ചു. ലോകം അതിനെ സ്നേഹമെന്ന് വിളിച്ചുവെങ്കിലും, എനിക്ക് അതൊരു വേദനയായിരുന്നു. ഇപ്പോൾ എനിക്കാരോടും പരാതിയില്ല, എന്ത് ബാക്കി വന്നതെങ്കിലും ഖേദമേയുള്ളൂ. എന്റെ ഹൃദയത്തിൽ ജ്വലിച്ച സ്നേഹവെളിച്ചം, രാവിലും പകലിലും നീയായിരുന്നു മാത്രം. ‘ജീ ആർ’ എല്ലാം നിശബ്ദമായി സഹിച്ചു, ഒരു പാട് സ്നേഹിച്ചിട്ടും ക്ഷമിച്ചു. പക്ഷേ അതിന്റെ വിലയായി ഒടുവിൽ,  ജീർണ്ണിച്ചുപോയ സ്മരണയായ് മാറി ജിആർ കവിയൂർ 24 07 2025

കണ്ണീർക്കഥയുടെ തീരത്ത്

കണ്ണീർക്കഥയുടെ തീരത്ത് ആരും കാണാതെ എഴുതിവച്ച മിഴികളിലെ മധുര നൊമ്പരം വായിച്ചറിഞ്ഞൂ ഏകനായി തരിച്ചു നിന്ന വേളയിലായ് നിൻ ചെഞ്ചൊടിയിലെ തേൻ നുകരും ഗാനത്തിൻ  സ്വാദറിഞ്ഞു വികാരാധീനനായി വിങ്ങും മനസുമായ് നിന്ന നേരം ഉള്ളിലാകെ പടർന്നു കയറിയ ജ്വാലയുടെ വികാരമറിഞ്ഞു എന്നെ തന്നെ തിരിച്ചറിയാതെ മൗനം ഏറെ നോവിച്ചുവല്ലോ ഒരു കാഴ്ചയായി മാറി നീ ഓർമ്മയിൽ വെളിച്ചമായി കണ്ണീരു നൽകുന്ന അക്ഷര കൂട്ടിൽ ജീവിതം പാടുന്നു നിന്നെക്കുറിച്ച് ഒരു കാഴ്ചയായി മാറി നീ, ഓർമ്മയുടെ വെളിച്ചമായ് കണ്ണീരു നൽകുന്ന അക്ഷരക്കൂട്ടിൽ ജീവിതം പാടുന്നു നിന്നെക്കുറിച്ച് ജീ ആർ കവിയൂർ 24 07 2025 

നീ ഒരു നിലാവായ്

നീ ഒരു നിലാവായ്  മരിക്കാത്ത ഓർമ്മകളുടെ ഭാവങ്ങളും മൗനങ്ങൾ പിന്തുടരും വർണ്ണങ്ങളും മോഹങ്ങൾ മോഹഭംഗങ്ങൾ തിർക്കും മറക്കാനാവാത്ത നിമിഷങ്ങളും മനസ്സെന്ന കുതിര കടിഞ്ഞാൺ ഇല്ലാതെ മഴയെന്നോ വെയിലെന്നോ അറിയാതെ യാത്രയാവുന്നു ആഴങ്ങളിലേക്കും ചിറകുകൾ ഇല്ലാതെ ആകാശത്തേക്കും നീ പോയ വഴികൾ തേടി നടക്കുന്നു അവിടെ ഇനിയും നിൻറെ പാട്ടുകൾ കേൾക്കും മൗനമായ് വരികളിൽ നിൻ ശബ്ദം നിലാവാകും മറവിയിലും നീയൊരു വെളിച്ചമായി നിലക്കും ജീ ആർ കവിയൂർ 23 07 2025

ഏകാന്ത ചിന്തകൾ - 246

ഏകാന്ത ചിന്തകൾ - 246 ഓരോ ചലനത്തിലും പ്രതീക്ഷ തിളങ്ങുന്നു, ജീവിത പാതയിൽ പ്രകാശം വിതറുന്നു. ലക്ഷ്യം മാത്രം ലക്ഷ്യമാക്കി, ആവേശമെന്നിൽ നിറച്ചു നിർത്തി. ഒരു ലക്ഷ്യം തെറ്റിയാൽ എന്ത്, പുഞ്ചിരിയെ ഇല്ലാതാക്കില്ല അതൊന്ന്. വീണ്ടും ഉയർന്ന് ഞാൻ നടന്നു പോവും, സ്വപ്നങ്ങൾ തേടി കയറിയുയറും. ഒരവസരം പോയതിൽ നീ കരയേണ്ട, പുതിയ വിജയം നേരത്തിനായി തയ്യാറാവണം. ധൈര്യവും മനസ്സിന് വിപുലതയും, വിജയം വരും നിന്റെ പക്കൽ യാത്രയായി. ജീ ആർ കവിയൂർ 23 07 2025

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു ഇരുളിൻ മറവിൽ തീർത്തൊരു സ്വപ്നം ഇന്നും താളം തെറ്റുന്നു മനസ്സിലായ് നിഴൽപോലെ കൂടെ കൂടിയ പാത കരളിൽ പതിഞ്ഞു മറയാതിരിക്കുന്നു വിരിയാതെ പോയ വാക്കുകളിലൂടെ നിശബ്ദത പാടുന്നു ഓർമ്മകളായ് കാലങ്ങൾ പൊഴിഞ്ഞുപോയാലും ചിന്തകൾ മിഴിയിലൂടെ ഒഴുകുന്നു മഴവില്ലിൻ നിറപാതയരികിലായ് രാത്രികൾ പ്രതീക്ഷ ചുമക്കുന്നൂ നിലാവിന്റെ മൗന പുഞ്ചിരിയിൽ ഒരു നിമിഷം കാത്തിരിക്കുന്നു ജീ ആർ കവിയൂർ 23 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 14 മുതൽ 26 വരെ

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 14 (മൂല്യബോധം നഷ്ടപ്പെടുന്ന കാലത്ത് കുശലസംവാദങ്ങളുടെ പാഠം) രാമായണത്തിലെ ഓരോ സംഭാഷണവും ആലോചനയുടെ ആഴങ്ങൾ നൽകുന്നു, മറുപടി നൽകി സത്യം തെളിയിക്കുമ്പോഴും കേൾക്കാനുള്ള മാനസികതയും ഉൾക്കൊള്ളുന്നു. വാല്മീകിയുടെ വരികൾക്കിടയിൽ ആവേശത്തിന്റെയും തർക്കത്തിന്റെയും ഇടയിൽ നല്ല സംവാദങ്ങൾ പോലെ, സത്യാന്വേഷണത്തിന് വഴികാട്ടുന്നു. ഇന്നത്തെ ലോകം, വാക്കുകളാൽ വേദനിപ്പിക്കാൻ മാത്രമല്ല, സ്നേഹപൂർവമായി ആശയങ്ങൾ പങ്കുവെക്കാനാണ്. രാമനും വാലിയും തമ്മിലുണ്ടായ സമവായപ്രയത്നം ഇന്നും പഠിക്കേണ്ട പ്രധാന പാഠമാണവിടെ. ജീ ആർ കവിയൂർ 20 07 2025 ഭാഗം 15: വാണിയുടെയും  (കാവ്യത്തിന്റെയും ഒരായുസ് – വാല്മീകി രാമായണത്തിന്റെ സാഹിത്യം) വചനത്തിന്റെ വൈഭവം നിറഞ്ഞു രാമായണത്തിൽ, വാല്മീകിയുടെ ചിന്തകൾ വെളിച്ചം പകരുന്നു. ശലഭം പോലെ വാചാലമാകുന്ന ചാരുതകളാൽ ശബ്ദങ്ങൾ സംഗീതം പോലെ അലരുന്നു. കാവ്യസ്നേഹം കേവലം കഥയല്ല, ജീവിതദർശനമാകും ഓരോ ശ്ലോകവും. നന്മയുടെ നടപ്പുകൾ പദങ്ങളിലാക്കി മനുഷ്യനെ മാനവനാക്കുന്ന വഴി കാണിച്ചു. അക്ഷരങ്ങളിൽ സത്യം, രസത്തിൽ ധർമ്മം പ്രത്യക്ഷമാകുന്നു ഓരോ അദ്ധ്യായത്തിലും. രാമായണം എത്ര വായ...

ജീവിത വഴിയിൽ

ജീവിത വഴിയിൽ മിണ്ടുവാൻ മനസ്സുണ്ടെങ്കിലും മാറി നിൽക്കുന്നു വേദനയോടെ, മാറാപ്പും പേറി ജന്മനോവ്. മാലുകളും മാമൂലുകളും പോലെ, മതിലുകൾ മാറാലകലാൽ പണിതു കൂട്ടുന്നു  മങ്ങാതെ ഇരിക്കട്ടെ കലയുടെ കലവറ. മധുരവും കയ്പും നിറഞ്ഞൊരു, മറക്കാനാവാത്ത പലരേയും വഴിയിൽ മൊഴിയാൽ അറിയാം എങ്കിലും... മൗനമാണ് ഏറെ ഇഷ്ടം — മുനിയായി മാറുന്നിടത്ത് മധുരാനുഭവം മാലോകരെ. ജീ ആർ കവിയൂർ 22 07 2025

ചിന്തകൾ

ചിന്തകൾ ഒരു വശം ആരോഗ്യത്തെ ഭയക്കുമ്പോൾ മറുവശം സമ്പത്തിൻ ശൂന്യതയിൽ ചിന്തകൾ. കുടുംബമെന്നയിമ്പം തളർത്തുന്ന നിമിഷം. സ്നേഹത്തിൻ ഘനം നാം തേടുന്നു, കൂട്ടായ്മയുടെ സ്പന്ദനം ഹൃദയത്തിൽ നിറയുമ്പോൾ ആശയങ്ങൾ പലതായ് ചിതറി വീഴുന്നു. പ്രപഞ്ചമൊരു വിസ്മയം പ്രകൃതിതൻ കാഴ്ചകൾ കാറ്റാൽ മന്ത്രിക്കുന്നു ദുഃഖത്തിൻ നിഴൽ നിദ്രയെ കവരുന്നു. സ്നേഹത്തിൽ കുളിർക്കാത്ത നാളുകൾ വേദനയാകുന്നു അറിയാതെ കടന്നുപോകും ഓർമ്മകൾ കണ്ണീരണിയിക്കുന്നു. ചിരിച്ചുകൊണ്ടു ജീവിക്കെ നിശബ്ദത എന്നെ തേടുന്നു. ജീ ആർ കവിയൂർ 21 07 2025

നിന്റെ ഓർമ്മകൾ (ഗീതം)

നിന്റെ ഓർമ്മകൾ (ഗീതം) എൻ ദുഖങ്ങളെ ഞാൻ പുഞ്ചിരിയാക്കി, നിന്റെ മുഖത്തിന്റെ നിഴൽ കണ്ടപ്പോഴായ്. കണ്ണുകളിൽ നിന്നൊരു പ്രഭാപൂരം, നീ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നിന്റെ സായാഹ്ന സാന്നിധ്യത്തിൽ, തനിമ പോലും എന്നോട് പിണങ്ങിയില്ല. വാക്കുകളില്ല, പേരുകളില്ല, സ്വരങ്ങളില്ല, നിന്റെ നിശബ്ദത തന്നെ ഞാൻ സംഗീതമാക്കി. ജീവിതം തകരുമ്പോൾ താനെ തളർന്നു, നിന്റെ ഓർമ്മകളാൽ ഞാൻ ഹരം പിടിച്ചു. നിനക്ക് വേണ്ടിയായ് ജീവിച്ചു പോരുന്നതിൽ, എന്നെത്തന്നെ കരുത്തനാക്കി, 'ജി ആർ' ഇതാ പാടുന്നു വീണ്ടും... ജീ ആർ കവിയൂർ 21 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 8 To 13

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 8 to 13 അഹങ്കാരം കത്തുന്ന നാളുകളിൽ രാവണൻ പോലെ നമ്മളും സ്വയം തികച്ചവരായി തോന്നുന്നു — പക്ഷേ അതിന് പിന്നിൽ തകർച്ചയുടെ ഞൊടിമുപ്പാണ്. ബലമേറെയുള്ളവരും തികച്ച ധാർമ്മികത ഇല്ലാതെ ജീവിച്ചാൽ ബാലിയുടെ വിധിയെപ്പോലെ തെറ്റുകൾ തന്നെ തിരിഞ്ഞ് കബളിപ്പിക്കും. കുംഭകർണ്ണൻ പോലുള്ള മിഴിയടച്ച വിശാലതകൾക്ക് ഊർജ്ജം ഉണ്ടെങ്കിലും, ദിശയറിയാതെ അത് നാശത്തിലേക്ക് നയിക്കും. പക്ഷേ ശബരിയുടെ പ്രതീക്ഷയും ഗുഹൻ്റെ നിസ്വാർത്ഥ സ്നേഹവും പുതിയലോകത്തെ പാഠങ്ങളാകുന്നു — ആത്മാർത്ഥതയേയും ആശ്രയത്തേയും പകർന്നു നൽക്കുന്നവ. ഇതേ പാഠങ്ങളാണ് ഇന്നത്തെ കാലഘട്ടം മറക്കേണ്ടതല്ല — അഹങ്കാരത്തെ അഴിച്ചു വയ്ക്കാനും പരസ്പരസ്നേഹത്തിലൂടെ ദൈവത്തെ കാണാനും. ജീ ആർ കവിയൂർ 18 07 2025 ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 9 (വിരാധൻ മുതൽ സീതാഹരണവും – പാപത്തിന്റെയും കൃത്യങ്ങളുടെയും പ്രത്യാഘാതം) അനവധി ദുഷ്ടശക്തികൾക്കിടയിൽ നന്മയുടെ പതാക ഉയർത്തി രാമൻ തന്റെ വഴിയെ തുടർന്നു – സത്യം കൈവിടാതെ, ധർമ്മം കളയാതെ. വിരാധൻ്റെ അതിക്രമം പോലും അവനിൽ കരുണയെ ഉണർത്തിയിരുന്നു, പാപവും അതിന്റെ പാരത്വവും ആത്മാവിൽ തന്നെ ...

ഏകാന്ത ചിന്തകൾ - 245

ഏകാന്ത ചിന്തകൾ - 245 പിന്മാറാനുള്ള കാരണം എളുപ്പമാകും, ആവശ്യം വന്നപ്പോൾ മൗനം വേദനപ്പെടുത്തും. പുഞ്ചിരി മങ്ങും മറുപടി ലഭിക്കാതെ, കണ്ണുനീർ തുളുമ്പും ശാന്തമായ ആകാശത്തിൽ. സമയം നീളുമ്പോൾ മനസ്സ് തണുത്താകും, ഒറ്റപ്പെട്ട രാത്രികൾ ജീവിതം ക്ഷീണിപ്പിക്കും. പ്രതീക്ഷകൾ അസ്തമയ സൂര്യനെപ്പോലെ മങ്ങും, വാതിലുകൾ ഒറ്റിയാൽ മനസ്സ് തളർന്നുപോകും. ഒരു വാക്ക് സ്‌നേഹത്തിന് വഴിയൊരുക്കും, കാത്തിരിപ്പുള്ള ദിനങ്ങൾ നീളുന്നു ദിനംപ്രതി. ശൂന്യതയ്ക്ക് പകരം സ്‌നേഹമാണ് വേണ്ടത്, സ്നേഹത്തോടെ ഒരാളെങ്കിലും കൂടെ നിൽക്കണം. ജീ ആർ കവിയൂർ 20 07 2029

പൂക്കളം

പൂക്കളം പൂക്കൾ തഴുകി വഴിയൊരുക്കുന്നു, പ്രഭാതം മെല്ലേ പുഞ്ചിരിക്കുന്നു. നിറച്ചായങ്ങൾ ഓർമ പകരുന്നു, വാസനപകർന്ന് ഹൃദയം തുറക്കുന്നു. കൈ കൊട്ടി ചുവടു വച്ചു ചിരികൾ  ചാരുതയുള്ള വർണ്ണങ്ങൾ പാടുന്നു. മണ്ണിൻ്റെ മൃദുല താളമാകുന്നു, കാലം പിറവി കൊണ്ടു കണികയായി മാറുന്നു. വീടും മുറിയും പൂവിനാൽ അലങ്കാരമാകുന്നു, പുതുമ നിറഞ്ഞ കാലമൊരുങ്ങുന്നു തിരുവോണം പാടിയൊരു ഗാനം, മനസ്സിലെപ്പുറം പൂക്കക്കളം വിടർന്നു ജീ ആർ കവിയൂർ 19 07 2025 

കനൽ

കനൽ  ദൂരത്ത് കത്തി വീണത് ഒരു നിശബ്ദ ഓർമ, മണൽപ്പരപ്പിൽ തെളിഞ്ഞ തീയുടെ സ്മൃതി. മരുഭൂമിയിലും ഉള്ളിലൊരു ചൂട് നിറഞ്ഞിരിക്കുന്നു, സ്പർശമില്ലാതെ കാത്തിരിക്കുന്ന ദാഹത്തിന്റെ ജ്വാല. കനൽ പോലെ കാത്തു നിന്ന പ്രണയമോ അതോ ദാഹം? വാക്കുകൾക്ക് പുറത്തുള്ള കാഠിന്യത്തിന്റെ സംഗീതം. കാറ്റുപോലുമെന്നെ കവിഞ്ഞുപോകാതെ, നിലാവിൽ പോലും തീരാത്ത ഒരു ഇരുട്ട്. ചിരികൾക്കുള്ളിൽ മറഞ്ഞ വേദനയുടെ തിളക്കം, കൈവെച്ചാൽ ചുട്ടുപോകും എന്നറിയാതെ കീഴടങ്ങൽ. തണുപ്പിനും ചൂടിനും മദ്ധ്യേ ഒരു സത്യത്തിന്റെ കനൽ, മറവിക്കപ്പുറമുള്ള ഒരവസാനവാക്ക് — ജ്വലനം. ജീ ആർ കവിയൂർ 19 07 2025 

രചന

രചന  പ്രതിയൊരാളിലും ദിവ്യചേതന, ഇരുളിലും തിളക്കം കണ്ടു നടനം. ഒഴുകുന്നു കാറ്റിൽ ജന്മപരാഗണം, പർവ്വതങ്ങൾ പേറുന്നു പ്രതീക്ഷാഗം. നിശബ്ദതയിൽ നിന്നും ഉയർന്നൊരു ജീവശക്തി, സന്ധികൾ കനിഞ്ഞ് വഴികൾ തെളിഞ്ഞു. സ്വപ്നങ്ങൾ ഗന്ധത്താൽ വിരിഞ്ഞു, നാളെയുടെ വാക്കുകൾ മിഴിതുറന്നു. നിരൂപണശക്തിയുടെ സുതാര്യ ഭാവം, ശാന്തതയിൽ നീങ്ങുന്നു ഗിരിവലം. സൃഷ്ടി സ്ഥിതി സംഹാര ലയനം, പ്രപഞ്ചത്തിനകത്തു നാദ ബ്രഹ്മം. ജീ ആർ കവിയൂർ 19 07 2025 

താളം

താളം പ്രപഞ്ച താളം മുഴങ്ങുന്നു ദൂരേ, പർവതങ്ങൾ ശ്വസിക്കുന്നു സാവധാനം. നക്ഷത്രങ്ങൾ പാടുന്നു വെളിച്ചത്തോട്, കാലം വിരിയുന്നു നിശ്ശബ്ദ ചലനത്തിൽ. പ്രഭാത കിരണങ്ങൾ ഗാനം പകരുന്നു, കാറ്റിൻ കുസൃതി രാഗം പാടുന്നു. ഹൃദയം ജപിക്കുന്നു സൂക്ഷ്മ നാദം, ജീവൻ തെളിയുന്നു അവിടെ തന്നെ. പ്രണവം മാറ്റൊലി കൊള്ളുന്നു ജലത്തിലൂടെ, ഒരു ദിവ്യത എന്നുള്ളിൽ മുഴങ്ങുന്നു. നിശബ്ദതയിൽ സംഗീതം വിരിയുന്നു, സത്യം തുടി കൊട്ടി താളം വഴികാട്ടുന്നു ജീ ആർ കവിയൂർ 19 07 2025

കിളി

കിളി  ഒരു കാറ്റ് അതിന്റെ സന്തോഷകരമായ പറക്കലിനെ വഹിക്കുന്നു, പ്രഭാതവെളിച്ചത്തിൽ തിളങ്ങുന്ന തൂവലുകൾ. ശാഖകളിൽ നിന്ന് ആകാശത്തേക്ക് ഈണങ്ങൾ ഒഴുകുന്നു, അവ പറക്കുമ്പോൾ പ്രത്യാശ ഉണരുന്നു. ഇലകളുടെ തണലിൽ കൂടുകൂട്ടിയ സ്വപ്നങ്ങൾ, നിശബ്ദതയെ സൗമ്യമായി മുഴക്കുന്നു. അത്ഭുതത്തിന്റെ ചിറകുകൾ നീലയെ സ്പർശിക്കുന്നു, ഓരോ കാഴ്ചയിലും സന്തോഷം ജനിക്കുന്നു. അവയുടെ മനോഹാരിതയില്ലാതെ, ഭൂമി നിശ്ചലമായി തോന്നുന്നു, ശൂന്യമായ കാടുകൾ, ഒരു പൊള്ളയായ കുന്ന്. സൂര്യനെ സ്വാഗതം ചെയ്യാൻ മൃദുലമായ ചിലമ്പുകൾ ഇല്ല, പ്രകാശം കുറഞ്ഞ ഒരു ലോകം, ഒരു ഗാനം അസ്തമിച്ചു. ജീ ആർ കവിയൂർ 19 07 2025 

വിശ്വാസം

വിശ്വാസം ഇരുണ്ട മണിക്കൂറുകളിൽ ഒരു സൗമ്യമായ വെളിച്ചം, ധൈര്യം കയ്പ്പേറിയാൽ പ്രത്യാശയായി അതത് സംസാരിക്കുന്നു. കൊടുങ്കാറ്റിലൂടെയും മഴയിലൂടെയും, നിശബ്ദമായൊരു നൂൽ, വേദനയുണ്ടെങ്കിലും ഹൃദയത്തെ അത് താങ്ങിനിർത്തുന്നു. നിരാശയെ ഉയർത്തുന്ന അദൃശ്യ ചിറകുകൾ പോലെ, താരതമ്യപ്പെടുത്താനാകാത്തൊരു വാഗ്ദാനം പങ്കുവെക്കുന്നു. നിന്റെ ആത്മാവിനും എന്റെ ഉള്ളത്തിനുമിടയിൽ ഒഴുകുന്ന ഒരു നദി, ശാന്തമായ വിശ്വാസത്തിൽ വളരുന്ന അതുല്യ ബന്ധം. സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന മനസ്സിൽ അതത് വിരിയുന്നു, നിശ്ശബ്ദ അരുവികളിൽ പോലും അതിന്റെ പ്രകാശം പ്രതിഫലിക്കുന്നു. ഭയങ്ങൾ വേരൂന്നുന്ന ആഴത്തിൽ അതിന് തളിർപ്പുണ്ട്, ഹൃദയങ്ങളെ ബന്ധിപ്പിക്കാനും എത്തിപ്പിടിക്കാനും അതത് പഠിപ്പിക്കുന്നു. ജീ ആർ കവിയൂർ 19 07 2025 

കാക്ക

കാക്ക – പിതൃപിതാക്കളുടെ സന്ദേശവാഹകൻ പിണ്ഡത്തിൻ ചൂടിൽ മറഞ്ഞിരിക്കുന്നു, പിതൃന്മാരുടെ വാത്സല്യചിന്തകൾ. കാക്ക വന്നുനിൽക്കുമ്പോൾ ഹൃദയം കുലുങ്ങുന്നു, അത് മാത്രം വരുമോ ആത്മാവിൻ രൂപം? മണ്ണിന്റെ മൗനത്തിൽ കുരളെഴുന്നേൽക്കുന്നു, പക്ഷിയായ് പറക്കുന്ന പൂർവ്വജന്മങ്ങൾ. ചോറിനരിയും വെള്ളത്തിൽ തുളുമ്പിയ ആകാംക്ഷ, ആകാശത്തേക്ക് പറക്കും ആശംസകളായ്. കണ്ണുകളില്ലെങ്കിലും കണ്ടുനില്ക്കുന്നു, ആമുഖങ്ങളിലൂടെയുള്ള അതിതീവ്രമായ സ്നേഹം. ശ്രാദ്ധത്തിന്റെ ശാന്തതയിൽ കറുത്ത പ്രത്യക്ഷത, ശനി ദേവന്റെ കിളിവാതിൽ തുറന്നിരിക്കുന്നു. ജീ ആർ കവിയൂർ 18 07 2025

തെന്നൽ

തെന്നൽ നിശ്ശബ്ദ മരങ്ങൾക്കിടയിലൂടെ ഒരു മൃദുല മർമ്മരമായ് കാറ്റ്, പ്രഭാതത്തിന്റെ തണുത്ത സ്പർശം ആശ്വാസമായി തീരത്തേക്ക് പതിക്കുന്നു. പുല്ലിന്റെ കനിവിൽ സ്നേഹഗന്ധം, തിരമാലകളെ നയിക്കുന്നു നൃത്തത്തിലേക്ക്. ഇലകളിൽ ഒഴുകുന്നു ഒരു പഴയ ഗാനമാകം, സ്മൃതികളിൽ ശബ്ദമില്ലാ കീർത്തനം പോലെ. വെളിച്ചം ചൊരിയുന്നു അതിന്റെ വഴിയിലൊപ്പം, താഴ്‌വരകളിൽ സ്വപ്നങ്ങൾ വിരിയുന്നു. കാണാത്ത വിരലുകൾ കൈവിരലുകൾ പോലെ തലോടി, ഒരാശ്വാസമായി പിന്നെ മൂടിക്കൊള്ളുന്നു. ജീ ആർ കവിയൂർ 18 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 7

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 7 (ശബരിയും കൈകേയിയും – പിന്നീടുള്ള തിരിച്ചറിവുകൾ) അനുഭവങ്ങളിലൂടെയാകെ മനസ്സിൽ തെളിയും യാഥാർഥ്യം – രാമന്റെ വഴിയാണ് നമ്മുക്ക് നന്മയിലേക്കുള്ള ആന്തരയാത്ര. വനവാസം ഒരു ശിക്ഷയല്ല, അത് ആത്മപരിശുദ്ധിയുടെയും ജീവിതധർമ്മം തിരിച്ചറിയാനുള്ള ദൈവം ഒരുക്കിയ ആത്മയാത്രയായിരുന്നു. ലക്ഷ്മണന്റെ അനുസരണയും ഭരതന്റെ ത്യാഗവും നമ്മെ പഠിപ്പിക്കുന്നു – സ്വാർത്ഥമില്ലാത്ത ഭക്തിയും, ത്യാഗത്തിന്റെ പ്രതീകവും. അവയെല്ലാം നമ്മെ നയിക്കുന്നു – ശാന്തിയിലേക്കുള്ള സത്യമാർഗ്ഗത്തിലേക്ക്. അങ്ങേയറ്റം സഹനം, പരമസത്യത്തിൽ ഉറച്ച വിശ്വാസം – ഇന്നത്തെ സ്വാർത്ഥ ലോകം പഠിക്കേണ്ടതാണ് ഈ അതുല്യ പാഠങ്ങൾ.. ജീ ആർ കവിയൂർ 18 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 6

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 6 ശബരിയുടെ കനവിലുണ്ടായിരുന്നത് വ്യക്തമായ വിശ്വാസത്തിനും ആത്മസ്നേഹത്തിനും — വളർന്നത് രാമഭക്തിയിലായിരുന്നു; വയസ്സോ ജാതിയോ അവിടെ പ്രാധാന്യമില്ല. തപസ്സിന് പ്രതിഫലമായ് രാമൻ വന്നതെല്ലാം ദൈവീകമായ്, കണ്ണീർകൊണ്ടായിരുന്നു പൂജ – ഭക്തിയുടെ മൂല്യം അതിനുപരി മറ്റൊന്നില്ല. കൈകേയി ചെയ്തത് തെറ്റായിരുന്നു, എങ്കിലും അതു മനസ്സിലാക്കുവാൻ കഴിയുമോ നമ്മളാൽ – സ്വാർത്ഥതയുടെ പാത അനുഭവം തന്നെയല്ലേ കാണിക്കുന്നതും? മന്ത്രിയും സഹോദരിയും ചേർന്ന് അഭിനയിച്ചപ്പോൾ വഴിതെറ്റുകയായിരുന്നു; ക്ഷമയും തിരിച്ചറിവും മാത്രമാണ് ആ സുന്ദരകാണ്ഡത്തിൽ നിന്നുള്ള ദീപം തെളിയിച്ചത്. .ജീ ആർ കവിയൂർ 18 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 5

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 5 ബാലി കാട്ടുന്ന വീരത്വത്തിൽ അഹംഭാവം മുളച്ചു നിന്നു, ശക്തിയും ജ്ഞാനവും കൂടെയുണ്ടെങ്കിലും ധർമ്മമില്ലെങ്കിൽ നാശം ഉറപ്പാണു. വിശ്വാമിത്രൻ ഒന്നു നിലകൊള്ളുന്നു, ക്ഷമയുടെ രൂപത്തിൽ മൗനമായി, യുദ്ധത്തിന്റെ പാതയിൽ പോലും മനസ്സിൽ സമത്വം പുലരുന്നു. വിഭീഷണൻ നോക്കുന്നു ഉൾക്കണ്ണോടെ, രാവണൻ കൂട്ടായിരുന്നിട്ടും, ധർമ്മമുള്ള വഴിയേ നടന്നു, ന്യായത്തിനുവേണ്ടി വഴികാട്ടിയവൻ. ലവയും കുശനും വേദങ്ങൾ പോലെ ശ്രദ്ധപൂർവം നാദം പകർന്നു, രാമായണത്തിന്റെ തീരങ്ങളിൽ പുതിയ തലമുറയായി വിരിഞ്ഞു. അച്ഛനും മക്കളുമൊത്തു ചേർന്ന് സത്യം കണ്ടെത്തിയ കഥയെന്നാണിത്, നാം മുഴുവനാവേണ്ട ഒരു ഓർമയാണ് രാമായണമെന്ന ആവിഷ്ക്കാര സത്യം! ജീ ആർ കവിയൂർ 18 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 4

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 4 ഹനുമാൻ പറയുന്നു സേവയും, നിസ്വാർത്ഥതയും തീർത്ഥമാക്കുന്നു, ഭക്തിയോടൊരുമിച്ചുള്ള ബുദ്ധി ഇന്നുമൊരു വിദ്യാബലമായ് തെളിയുന്നു. രാമൻ്റെ പാതയൊപ്പമെത്തി വൈരമില്ലായ്മ പഠിപ്പിച്ചവൻ, ശത്രുക്കളെപ്പോലും ചിന്തിച്ചു സമാധാനം ചേർത്ത ഒരനുജീവൻ. ദശരഥൻ്റെ കനം നിറഞ്ഞ മനസ്, പുത്രസ്നേഹത്തിലാഴ്ന്ന വിരഹം, സിംഹാസനത്തിന്റെ തിളക്കത്തിനു പിന്നിൽ ഒരു പിതാവിൻ കണ്ണീർ പതിയുകയായിരുന്നു. കുബേജ എന്ന ശകുനതാരയിൽ വളരും കപടം നമ്മൾ കാണണം, ചെറിയ സ്വാർത്ഥങ്ങൾ വർധിച്ചാൽ വൻ ദുരന്തമാവാം ജീവിതം! രാമായണത്തിലെ ഓരോ ഉപപാഠം ഇന്നുമൊരു ദീപശിഖയായി തെളിയുന്നു, നല്ലതിന്റെ പാതയിൽ ഉറച്ചുനിൽക്കാൻ നമ്മുടെ ഉള്ളിൽ തന്നെ ദൈവം ഉണരുന്നു.  ആർ കവിയൂർ 18 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 3

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 3 ജാനകി എന്നു കേൾക്കുമ്പോൾ മനസിൽ വീണു വീഴുന്നു ശുദ്ധിയുടെ ഘോഷം, ആത്മബലത്തിൻ പ്രതിരൂപമായ് നിലകൊള്ളുന്നേടു സതീത്വവൈഭവം. അന്യായം സഹിച്ചു നിലകൊണ്ടു ആരോപണങ്ങൾ സത്യമാക്കി തീർത്തു, നിസ്സഹായതക്കിടയിലും പോലും ആത്മമാനം വീണിലാഴാതെ നിന്നു. വനംകണ്ടു, വേദന കണ്ട്, പക്ഷേ വിശ്വാസം വിട്ടു കളയാതെ, സതീയുടെ കടമ നിഃശബ്ദമായി പറഞ്ഞു പൂകുമ്പൊഴും സാന്ദ്രതയോടെ. വാല്മീകി എന്ന മഹാമുനി രചിച്ച കാവ്യത്തിൽ ജീവിച്ചീടുന്നു സത്യവും ധർമ്മവുമെന്ന തൂണുകളിൽ നിലകൊള്ളുന്ന ഒരദ്വിതീയ പുരുഷാർത്ഥം. കഥയല്ല, ഇതൊരു സന്ദേശം, നമ്മുടെ മനസ്സിലൊരു ദീപം പോലെ. നിശ്ചയദാർഢ്യത്തിലും സത്യം ഉറച്ചാൽ ഭൂമിയിൽ ദൈവത്വം വിളങ്ങും എന്നുതാനും! ജീ ആർ കവിയൂർ 18 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 2

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 2 രാമൻ മതിയായ രാജാവല്ല, മാതാവിനു ശുദ്ധമനസ്സായ മകൻ, പ്രജകൾക്കു രക്ഷയായ ധാർമ്മികൻ, നേരിനുള്ള നിരന്തര പഥികൻ. വാക്കുകൾ പാലിച്ച ശാസ്ത്രജ്ഞൻ, വലിയ ത്യാഗം ചുമന്ന യുദ്ധജ്ഞൻ, ഭാര്യയോടു നിഷ്ഠയാർന്ന ഭർത്താവ്, ഭ്രാതാവിന് മാതൃകയായ അഗ്രജൻ. ലക്ഷ്മണൻ്റെ ശുദ്ധസ്നേഹം ഇന്നുമൊരഭായമാകുന്നു നമ്മൾക്കായ്, ഭ്രാതൃത്വം അർത്ഥമാകുന്നൊരു മൌനഗാഥയായ് തിരികെ വരുന്നു. ഭക്തൻ ഹനുമാൻ പകരുന്നേൻ ആത്മവിശ്വാസം, സേവാഭാവം, വിശ്വാസം കൊണ്ടാണ് ഭൂമിയിൽ ദൈവങ്ങൾ പ്രത്യക്ഷമാകുന്നതെന്നൊരു ഓർമ്മ! ജീ ആർ കവിയൂർ 18 07 2025

പ്രണയമഴയായ് (ഗാനം)

പ്രണയമഴയായ് (ഗാനം) നീ എനിക്കെകിയ മധുര നോവുകൾ മറക്കുവാനാവില്ലല്ലോ നിൻ ചിരിയിൽ മയങ്ങാത്ത രാവുണ്ടോ താരകയുടെ കണ്മണിയായ് മഴവില്ലായ് നിന്നു നീ നീലാകാശം പോലെ ഞാനും ഹൃദയത്തിലായി തെളിഞ്ഞു നീ മറഞ്ഞ് പോയ വഴിയിൽ പാട്ടായി മാറിയ സ്നേഹം കണ്ണീരിലൊരു രാഗമായി മനസ്സിൽ ഒളിച്ചു നിന്നു വാക്കുകളിൽ പറഞ്ഞു കഴിയാത്ത ഒരാശയും പൂർണ്ണമാകാതെ ഉള്ളിൻ്റെ ഉള്ളിലായ് സാമീപ്യം തീരാതൊരു പ്രണയമഴയായ് ജീ ആർ കവിയൂർ 18 07 2025

ശബ്ദത്തിന്റെ പ്രതിധ്വനി

ശബ്ദത്തിന്റെ പ്രതിധ്വനി ഒരു മർമ്മരം വായുവിലൂടെ ഒഴുകി നീങ്ങുന്നു, മരപ്പടിയിൽ കാലടികൾ അപ്രത്യക്ഷമാകുന്നു. പൊടി നിറഞ്ഞ ഇലകളിൽ മഴ മെല്ലെ തട്ടുന്നു സായാഹ്നത്തിന്റെ മേൽക്കൂരകളിലൂടെ കാറ്റ് മൃദുവായി മുഴങ്ങുന്നു. നിശബ്ദമായ നാലു ചുവരിനുള്ളിൽ ഹൃദയമിടിപ്പ് മുഴങ്ങുന്നു, ചുമരിൽ ഘടികാരം പതുക്കെ മുഴങ്ങുന്നു. അടഞ്ഞ വാതിലിനു പിന്നിൽ ചിരി മങ്ങുന്നു. കടന്നു പോകുന്ന കാറ്റിനൊപ്പം താളുകൾ ആടിയുലയുന്നു, മറന്നുപോയ മരങ്ങളെ മണിനാദങ്ങൾ ഉണർത്തുന്നു. പുലരുന്നതിനു തൊട്ടുമുമ്പ് ശ്വാസം നിശ്ചലതയെ തകർക്കുന്നു, വെളിച്ചം പോയെങ്കിലും സംഗീതം തങ്ങിനിൽക്കുന്നു. ജീ ആർ കവിയൂർ 18 07 2025

ഓർമ്മ

ഓർമ്മ അവസാനിച്ചൊഴിയാത്തെൻറൊരു നിഴൽ മനസ്സിന്റെ മൂടൽവെളിച്ചത്തിൽ തഴുകുന്നു കഴിഞ്ഞ ഒരു പകലിന്റെ മധുരവേണു മഴയുടെ സാന്ദ്രത പോലെ തുളുമ്പുന്നു ഒരു ചിരിയുടെ ഭാവം തിരികെ വരുന്നു കണ്ണ് നനച്ച നിമിഷം തളിർക്കുന്നു പതിയെത്തിയ പാദങ്ങൾപോലെ നിശബ്ദം കൂടെ നിൽക്കുന്ന സ്വപ്നങ്ങൾ പോലെ ആഴത്തിൽ നീ പറഞ്ഞ വാക്കുകൾ കനിഞ്ഞു വീഴുന്നു നിന്റെ ചായം ഉണർന്ന കവിതയായ് കാറ്റിൽകൂടെ പായുന്ന ഗന്ധമാകുന്നു ജീവിതവഴിയിലൊരു ദീപമാകുന്നു. ജീ ആർ കവിയൂർ 18 07 2025

കവി

വിഷയാധിഷ്ഠിത കവിതകൾ Season 2 20 വിഷയം: കവി വാക്യങ്ങൾക്കുമപ്പുറം കാണുന്നവനാണ് നിശബ്ദതയിലും ആശയം തേടുന്നവൻ കിരണങ്ങളിലൂടെയും അന്ധകാരത്തിലൂടെയും മനസ്സിന്റെ വഴികൾ ഭാവമായി എഴുതുന്നു മഞ്ഞുതുള്ളികളിൽ നിറം പകർന്നുവെച്ചു ചിന്തകളെ ഉണർത്തുന്ന സ്വരം പാടുന്നു പുഴകളിലേക്കും ആകാശത്തേക്കും പറക്കുന്നു പ്രതീക്ഷകളുടെ പാളികളിൽ വേളിപ്പാടുകൾ ചിരിക്കുന്ന നിമിഷങ്ങൾക്കും കണ്ണീരിന് ഇടയിൽ ഒരു നാടകം കാണിക്കുന്ന ദർശകൻ സത്യങ്ങൾ ചുമന്നും സ്വപ്നങ്ങൾ കോരിയവൻ പ്രണയത്തിന്റെ നിറത്തിൽ ആത്മാവ് പകരുന്നു ജീ ആർ കവിയൂർ 18 07 2029

കരിങ്കൊടി

കരിങ്കൊടി കരിങ്കൊടി പാറുന്നു കാറ്റിനൊപ്പം സുന്ദര ഭാവങ്ങൾ പോലും നിലവിളിയാകുന്നു നീതി തളരുമ്പോൾ ഉയർന്നു നിൽക്കും വാക്കുകൾക്ക് പകരം നിലപാടാവുന്നു കാക്കകളെ തുരത്താൻ മാത്രം അല്ല വാക്കുകളല്ല, കാഴ്ചപ്പാടായി ഉയർന്ന് അനീതികൾക്ക് മുന്നിൽ നീലാകാശം വരെ കരിങ്കൊടിയിൽ നിന്നു ചോദിക്കുന്നു: ആരാണ് കുറ്റവാളി? മൗനത്തിൽ മറഞ്ഞിരിക്കുന്ന സ്വഭാവങ്ങൾ കരിങ്കൊടി ഓർമ്മിപ്പിക്കുന്നു മറഞ്ഞ വേദന ഒരിക്കൽ ഉയർന്നാൽ പിന്നോട്ടില്ല ഈ പതാക ജനത്തിന്റെ ശബ്ദമായി അത് പറയും – “നമുക്ക് നീതി വേണം!” ജീ ആർ കവിയൂർ 18 07 2025 

കർക്കടമാസത്തിലെ ഒരു ദൃശ്യം

കർക്കടമാസത്തിലെ ഒരു ദൃശ്യം  കർക്കടമെന്നത് ദുർകടമായ് മർക്കടം പോലെ കുടഞ്ഞു മഴയും മഴയിൻ മുഷ്ടിയിൽ വിറച്ചു മരം പാടങ്ങൾ വിങ്ങി കടലായി മാറി മഴയിൽ പൂക്കൾ തളർന്നു കൂമ്പി നനഞ്ഞ കൊമ്പിൽ കിളികൾ വിറച്ചു വാതിൽക്കലത്തെ വിളക്ക് പടര്‍ന്നു കത്തി പാടത്ത് തവളകൾ കച്ചേരി നടത്തി വിളവിന്റെ പ്രതീക്ഷ കനലായി കത്തി മുത്തശ്ശി രാമായണ പാരായണം തുടങ്ങി മനസ്സിൽ ഇരുണ്ട മേഘങ്ങൾ നിറഞ്ഞു നോവിൻ വിശപ്പ് കാത്തിരുന്നു കർക്കടമാസം ജീ ആർ കവിയൂർ

ഗണേശ്വരനേ! നീയേ തുണ.

തുമ്പിക്കരമതിൽ വമ്പൻകരമതിൽ കൊമ്പും താമരയും നൊമ്പരമകറ്റും  ഗണനായകനേ! തമ്പുരാൻ്റെ പതനത്തിൽ അമ്പിളിയും ചിരിച്ചതു കണ്ടു  കുമ്പിമുഖൻ ശപിച്ചു  കുമ്പിട്ടു തിങ്കളും  മോക്ഷത്തിനായ് തംബുരു മീട്ടി വാണിയും  തായമ്പക മുഴക്കി  തിടമ്പേറ്റിയ  ഭൂത ഗണങ്ങളും  താരമ്പനാലും പൂജിതനേ! ഉൾകാമ്പിനാൽ നൊന്തുവിളിക്കും  തുമ്പമകറ്റി, സൽഗതി നൽകണേ ഗണത്തിനുമധി പതിയേ ഗണേശ്വരനേ! നീയേ തുണ. ജീ ആർ കവിയൂർ 16 07 2025

രാമനുണരട്ടെ നമ്മളിൽ!

വിഷയം:  കോടമഞ്ഞ് രാമനുണരട്ടെ നമ്മളിൽ! കോടമഞ്ഞ് വിട്ടു മറഞ്ഞ വണ്ടിയിലേ കിഴക്കിൻ വഴി സന്ധ്യ തിരിയുമ്പോൾ നിന്നെ ഓർത്തു ഞാൻ നിലാവേ! കർക്കിടക ദൈന്യഭാവം പാതിയിൽ പാടാം രാമായണം നിലാവിൻ നിറങ്ങളിൽ പകലായ് രാമനുണ്ടെന്നൊരു തഴുകൽ. തറവാട്ടിൻ കോലായിൽ വെളിച്ചം പോലെ ഭാസ്മ ലേപനം നടത്തിയ മുത്തശ്ശിയുടെ പാരായണം ഓർമ്മകളിലെ സാന്ത്വനം രാമനുണരട്ടെ നമ്മളിൽ! ജീ ആർ കവിയൂർ 17 07 2025

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 1

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 1 രാമായണകഥ മാത്രം അല്ല, നീതിയുടെ ദീപം ആണിത്, രാമൻ്റെ ചിന്തകൾ ഇന്നുമതിൽ നമ്മിൽ തെളിയേണ്ടതുണ്ട്. സത്യം, ധർമ്മം, ക്ഷമയെ പുകഴ്ത്തി സീതയുടെ തികച്ച നീതി, ഹനുമാന്റെ നിസ്വാർത്ഥ ഭക്തി ഇന്നും ആത്മതേജമായി തിളങ്ങി. കുടുംബമെന്ന തറവാടിന് നന്മയുടെ വഴികാട്ടിയായി, മനുഷ്യൻ മനുഷ്യത്വം തേടി ഈ കാവ്യം വീണ്ടും വിളിച്ചു നിൽക്കുന്നു. കഥയല്ല, മാർഗദർശി കാലങ്ങൾക്കപ്പുറം നിലനിൽപ്പുള്ളത്, രാമായണമെന്ന മഹാകാവ്യം നമ്മുടെ ഉള്ളിലൊരു ജ്വാലയാണ് ഇത്. ജീ ആർ കവിയൂർ 17 07 2025

ചിരിയിൽ ഒളിഞ്ഞിരിക്കുന്ന വേദന"

ചിരിയിൽ ഒളിഞ്ഞിരിക്കുന്ന വേദന"  ആരും എന്നെ പിന്തുണച്ചില്ല, ഞാൻ പരാതിപ്പെട്ടില്ല എല്ലാ വേദനകളെയും ഒരു പുഞ്ചിരിയോടെ ഞാൻ ജീവിച്ചു, അതിനെ ഒരു കഥയാക്കി. ഏകാന്തമായ യാത്രയിൽ ഹൃദയം വിളക്കുകൾ കത്തിച്ചു വച്ചു. ഇരുട്ടിൽ നിന്ന് പോലും ഞാൻ വെളിച്ചത്തിന്റെ പാത തിരഞ്ഞെടുത്തു. ഓരോ തിരിവിലും ജീവിതം എന്നെ പരീക്ഷിച്ചു. പക്ഷേ ഞാൻ ഓരോ തിരിവും എന്റെ പാതയാക്കി. എന്റെ ചുണ്ടുകളിൽ മൗനം സൂക്ഷിച്ചു. എന്റെ ഹൃദയത്തിൽ ഒരു കൊടുങ്കാറ്റ് സൂക്ഷിച്ചു. ചിതറിക്കിടക്കുന്ന വികാരങ്ങളെ പോലും ഞാൻ സംഗീതമാക്കി. കൂട്ടായ്മകളിൽ ആരും എന്റെ പേര് ചോദിക്കുന്നില്ലെങ്കിൽ എന്താണ് ദോഷം. 'ജി ആർ' എന്ന് പറഞ്ഞുകൊണ്ട് ഞാൻ എന്റെ അസ്തിത്വം പ്രകടിപ്പിച്ചു. ജി ആർ കവിയൂർ. 17 07 2025

അനുഭൂതിയുടെ ലഹരി

അനുവദമൊന്നു ചോദിക്കാതെ അന്നങ്ങു മനസ്സിൻ്റെ ഉള്ളിൽ  ആരുമറിയാതെ കടന്നു വന്നവളെ ആരുനീ ദേവതെ മനസ്സിൻ്റെ മച്ചകവാതിൽ ആരോരും കാണാതെ ഒരു കുളിർ തെന്നലായ് അരികത്തു വന്നു കവിളിൽ തലോടി അഴിയാത്ത ചുരുൾ പോലെ ജീവിതം അണയാത്ത മോഹമെന്നിൽ നിറച്ചില്ലേ അകതാരിൽ നിൻ മണിനാദം തൊട്ടു അഴലിൻ്റെ ആഴങ്ങളിൽ മൗന നോവ് അലിവിൻ്റെ നനവ് പടർന്നു സിരകളിൽ അനുഭൂതിയുടെ ലഹരി പൂക്കുന്നൊരു ഉത്സവം ജീ ആർ കവിയൂർ 17 07 2025 1:52 am 

ശ്രീ രാമ പാദം സ്മരണീയം

രാമ രാമ പാഹിമാം  ശ്രീ രാമ പാദം സ്മരണീയം രാമായണ ശീലുകൾ പാടി പൈങ്കിളി പെണ്ണുവന്നല്ലോ രാമ നാമം കേട്ടു നിത്യവും രാമ രാമ ജപിച്ചിടാം രായകലട്ടേ രാമ രാമ പാഹിമാം  ശ്രീ രാമ പാദം സ്മരണീയം പുത്രരാം രാമ ലക്ഷ്മണ  ഭരത ശത്രുഘ്ന്മാരുടെ  ജന്മത്തിനായി ദശരഥ  മഹാരാജാവ് നടത്തിയ പുത്ര കാമേഷ്ടി യാഗങ്ങളും രാമ രാമ പാഹിമാം  ശ്രീ രാമ പാദം സ്മരണീയം യാഗരക്ഷയ്ക്കായി വിശ്വാമിത്രൻ രാമലക്ഷ്മണൻമാരെ കൂട്ടിക്കൊണ്ടു സരയൂവിൻ ദക്ഷിണതീരത്തുവച്ച്   ബലേ അതി ബലേ മന്ത്രങ്ങൾ നൽകിയതും രാമ രാമ പാഹിമാം  ശ്രീ രാമ പാദം സ്മരണീയം കൈകേകിതൻ വരം രണ്ട് കൊണ്ട് ശ്രീരാമൻ പതിനാലു സംവത്സരം കാടകം പൂകിയതും സീതാപഹരണവും ശ്രീ രാമ ദൂതൻ ലങ്കയെ ചുട്ട് തിരികെ വന്നു വിവരങ്ങൾ ധരിപ്പിച്ചു  രാമ രാമ പാഹിമാം  ശ്രീ രാമ പാദം സ്മരണീയം സേതു ബന്ധനം നടത്തി  രാവണ നിഗ്രഹം കഴിഞ്ഞു സീതയെ വീണ്ടെടുത്തു  അയോധ്യ പുക്ക് രാജ്യം ഭരിച്ചതും  രാമ രാമ പാഹിമാം  ശ്രീ രാമ പാദം സ്മരണീയം ജനപവാദത്താൽ സീതയെ അഗ്നി സാക്ഷിയാക്ക്യതും പിന്നെ  മനം നൊന്ത് ശ്രീ രാമൻ സരയുവിൽ ജീവത്യാഗം നടത്തിയതും കേട്ട് രാമ രാമ പാഹിമാം...

നിലാവ്

നിലാവ് നീർമിഴികൾക്ക് ചന്ദന ഗന്ധം പാതിരാവിൽ വിടർന്നൊരു കിനാവ് നീലാകാശ ചാരുതയിലാകെ മനം മൗന തണലിൽ നിൻ സാമീപ്യം നിൻ ചിരിയിൽ കനിവുണർന്നു തുമ്പിപോലെ ഹൃദയം പാറി നക്ഷത്രങ്ങൾ കണ്ണടച്ചു തുറന്നു കാറ്റിൽ നിൻ സാന്നിധ്യമറിഞ്ഞു ചന്ദ്രപ്രഭയിൽ സ്വരം തേടിയെൻ ഉള്ളം കാഴ്ചകളിൽ നീ മാത്രം നിറഞ്ഞു നിഴലുകൾ പിന്നിലെ നടന്നു മെല്ലെ മനസ്സിൽ സ്നേഹമുണരാൻ തുടങ്ങി ജീ ആർ കവിയൂർ 15 07 2025

കോടമഞ്ഞിലെ മൗനം ( ലളിത ഗാനം)

കോടമഞ്ഞിലെ മൗനം (ലളിത ഗാനം) മനസ്സിൻ മാനത്ത് നിന്നും മിഴിനീർ തുള്ളികൾ പെയ്‌ത് മലരും കിളിയും കിനാവും മുങ്ങുന്നു കോടമഞ്ഞിൽ ചില നിമിഷങ്ങൾ പാറിനിഴലിൽ ചിലത് പാതിരാക്കാറ്റിനു പിന്നിൽ നീ പറയാതെ പോയ വാക്കുകൾ മറയുന്നു ഈ മൂടൽ മഞ്ഞിൽ വിരലിൽ വിരിഞ്ഞൊരു തുമ്പിയായും മലരായ് നിൽക്കുന്നു നിശബ്ദമായി ഹൃദയത്തിലുണ്ടായ താളമെന്നോ വേറൊരു ഗാനമാവുന്നു സ്വയം ജീ ആർ കവിയൂർ 14 07 2025

പുഴയുടെ തീരത്ത്

പുഴയുടെ തീരത്ത് പുഴയുടെ തീരത്ത് നീലവെളിച്ചത്തിൽ പകലുകൾ ഓടുങ്ങുന്നു, ഇളംതണൽ കാറ്റിൽ ഇലകൾ നൃത്തമാടുന്നു. മണമുള്ള കായ്കളിൽ ചെറു പുഴു തഴുകുന്നു, ചീവിടുകൾ ശ്രുതി മീട്ടുമ്പോൾ മണ്ഡൂപങ്ങൾ കച്ചേരി നടത്തുന്നു. മണ്ണിന്റെ മണം പേറുന്ന കാവ്യങ്ങൾ, പിറവിയുടെ നോവിൽ സംങ്കടം പെയ്യുന്നു. കടലാസുകളിൽ അക്ഷരങ്ങളുടെ കളിയാട്ടം, തണൽ കവിളിൽ പൂക്കളുടെ സ്പർശം. ചോലമരക്കടയിലെ മർമ്മരങ്ങൾ ശാന്തം, കുളിരെണുക്കൾ വീഴുന്നു കൺതടങ്ങളിൽ. അമ്പരപ്പിൻ നിമിഷങ്ങൾ പാറയിൽ പതിയുന്നു, ഒരു പതിയെ വരുന്ന സൂര്യൻ ചുംബിക്കുന്നു. ജീ ആർ കവിയൂർ 13 07 2025

ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ

ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ  തിളങ്ങും  ഊഴിയിൽ ആനന്ദം നൽകും ദർശന പുണ്യം ഉദയനാ പുരംക്ഷേത്രം പളനിക്ക് തുല്യം ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം  വൈക്കത്തപ്പനെ കണ്ട് വണങ്ങുന്നവർ  വൈകാതെ ഉദയനാപുരത്ത് ദർശനം നടത്തുകിലെ പൂർണമാവു അനുഗ്രഹം ശ്രീ ശിവശങ്കരൻ്റെയും ശ്രീ മുരുകൻ്റെയും ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ  തിളങ്ങും  ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം  പണ്ട് ചേര രാജാവ് ദേവിക്കായ്  പണിത അമ്പലത്തിൽ ബാല മുരുകനെ കുടിയിരുത്തിയ കഥ ഏറെ പ്രസിദ്ധം വൃശ്ചികമാസത്തിലെ അഷ്ടമിക്കിവിടെ ഉത്സവം  ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ  തിളങ്ങും  ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം  ജീ ആർ കവിയൂർ 13 07 2025

മിഴിയാഴം പ്രണയം

മിഴിയാഴം പ്രണയം  നീ മിഴികളിലേയ്ക്ക് ഒരുനേരം പ്രണയമഴയായി വീഴുമോ വീണ്ടും നിൻ നിഴലിൽ ഞാനൊരു സ്വപ്നമായ്  വിരിയാനാവുമോ എന്നിൽ പൂവണിയുമോ? നീ പോയ വഴികളിൽ പാടുന്നു ഇന്നും ചുണ്ടിൽ കാതിലാകെ വെണ്മധുരം ഓർമ്മകളാകെ വീണയിൽ തീർക്കാം സന്ധ്യയുടെ മൃദുസ്വരമായീ നീ വരുമോ നീ വരുമോ മിഴിയിയാഴത്തിലായ്  പ്രണയം നിറയെ പെയ്യും നിമിഷം ഞാനിരിക്കും കാറ്റിൻ നിഴലിൽ നീ വരുമെന്നൊരു പ്രതീക്ഷയായി… നീ പറഞ്ഞ വാക്കുകൾ മഴയുടെ രാഗം നിറമറിയാതെ തെറ്റിപ്പോയ വഴികളിൽ  ഒറ്റപെട്ട വെളിച്ചം വിതറും വേളകളിൽ അവസാനമായി നിന്റെ പേര് മാത്രം നീ പെയ്യുമോ വീണ്ടും ഈ ഹൃദയത്തിൽ മഴയായ് തളിർ കൊഴിഞ്ഞ വസന്തത്തിൽ ഞാനാകുമോ നീ കാണാതെ പോയ ഒരു കവിതയുടെ അവസാന വരിയിത്… ജീ ആർ കവിയൂർ 13 07 2025

മൃദുനാദം

മൃദുനാദം  നിൻ പാട്ടിൽ മയങ്ങാത്തവരുണ്ടോ ഇന്ദ്രനും ചന്ദ്രനും ഇന്ദീവരാക്ഷനും പിന്നെ പാമരനാമെൻ്റെ കാര്യം പറയാവതുണ്ടോ അല്ലയോ മാളോരെ? കാറ്റിൻ കിനാവിൽ ഒരുരാഗമാകെ വേനൽപാടവും വണ്ടു മൂളലും പോലെ പുലരിയിലേന്നൊരു മുത്ത് പോലെ മനസ്സിൽ പാടുന്നു നിൻ മൃദുനാദം മിഴിയിലോലമാകുന്നു നിന്നുടെ സ്വരമാകെ ഓർമയിലെ വെളിച്ചം വിതറുന്നു ചന്ദനസന്ധ്യയിൽ തളിരായി പിറന്നു ഹൃദയതാളത്തിൽ ഞാൻ നീയാകുന്നു. ജീ ആർ കവിയൂർ 13 07 2025

അരികിൽ വരൂ... (ലളിത പ്രണയഗാനം)

അരികിൽ വരൂ... (ലളിത പ്രണയഗാനം) അരികിൽ വരൂ, അടുത്തു വരൂ, ആത്മാവിന്റെ സംഗീതമായ് പടരൂ. നിന്റെ കാതിൽ ഞാനൊരു പാട്ടായി, മൌനരാഗ വീചിയായ് ഒഴുകി വരൂ. പുലരിയിലെ മങ്ങിയ വെളിച്ചത്തിൽ, നിൻ ചിരിയാകെ ഞാൻ ഉണരുന്നു. എന്നിലെ നീയും, നിന്നിലെ ഞാനും, ഒരു ഹൃദയത്തിൻ സ്വരങ്ങളാവുന്നു. കണ്ണുകളുടെ നിശ്ശബ്ദതയിൽ, പറയാതെ വാക്കുകൾ പാടുന്നു. നിലാവിൽ കൈകോര്‍ത്ത നിമിഷങ്ങൾ ജീവിത വസന്തമാകെ മലരണിയുമല്ലോ ജീ ആർ കവിയൂർ 12 07 2025

കൈവിരൽ

കൈവിരൽ അലഞ്ഞുതിരിയുന്ന ചിന്തകളിലേക്ക് വിരൽ ചൂണ്ടി, മുറ്റത്തെ ഇലകളിൽ നിന്ന് തണുപ്പ് ഒഴുകി, ഭൂമിയിൽ മൃദുവായി കൊത്തിയെടുത്ത പ്രാർത്ഥനകൾ, കാറ്റിന്റെ താളത്തിൽ വരച്ച ഒരു സ്വപ്നം. ഒരു കുട്ടിയുടെ ആർദ്രമായ പുഞ്ചിരിയിൽ അത് ലയിച്ചു, വർണ്ണങ്ങൾ സ്പർശിക്കുമ്പോൾ നിശബ്ദമായി, തിളയ്ക്കുന്ന വെള്ളത്തിൽ ലയിച്ച ഊഷ്മളത, ക്ഷേത്ര പുഷ്പങ്ങളിലൂടെ പ്രതിഫലനങ്ങൾ പെയ്യിച്ചു. തൂങ്ങിക്കിടക്കുന്ന തൊട്ടിലിന്റെ കയർ പോലെ അത് എത്തി, മങ്ങിപ്പോകുന്ന നിഴലുകളിലൂടെ വൃത്താകൃതിയിൽ കറങ്ങിയ ഒരു ജീവിതം, ഓർമ്മയുടെ തൂവലിൽ സൌമ്യമായി എഴുതിയത്, കൈത്തലം ദുഃഖത്തിന്റെ ഒരു കഥ മന്ത്രിച്ചു. ജീ ആർ കവിയൂർ 12 07 2025

വഴിതെറ്റലുകൾ

വഴിതെറ്റലുകൾ  വാനരേഖകളിൽ നിഴൽ ചിതറുമ്പോൾ ചില ചിന്തകൾ വഴിയറ്റി പോയി തിരിമറിയാൽ കാതലുകൾ കുഴയുന്നു ആശകളുടെ ശബ്ദം മങ്ങുന്നു പ്രതീക്ഷകളെ അകറ്റിയ നിമിഷം തെറ്റായ തീരുമാനങ്ങൾ തളർത്തി തണുത്ത വാക്കുകൾ പാത പൂട്ടി മൗനം ഹൃദയത്തിൽ നിറയുന്നു കാണാതെ പോയ ചില വെളിച്ചം നമ്മുടെ കണ്ണുകൾ തളർന്നപ്പോൾ വെട്ടത്തിനപ്പുറമുള്ള തീപോലെ ജീവിതമൊരഭ്രാന്തം പോലെ ചലിക്കുന്നു ജീ ആർ കവിയൂർ 12 07 2025

ഓർമ്മകളിലെ ചെറു വസന്തം

ഓർമ്മകളിലെ ചെറു വസന്തം” ചെറുപ്രായം ഓർമ്മയുടെ താളം, നിറങ്ങളായൊരുശബ്ദം പോലെ, മഴക്കാലത്തെ കുളിർനീരിൽ കൂട്ടുകാരായി തുമ്പികളും. തോട്ടിൽ ചിരിച്ചുനിന്ന ആമ്പലുകൾ ചെറുകൈകളുടെ ബലത്താൽ പൊട്ടിച്ച നേരം പാടശേഖരത്തിൽ കിളികളും പാടിയതാരെന്നാരറിയും? ചുടുവെളിച്ചത്തിലായ് നീങ്ങി ചെറിയൊരു നിഴൽപോലെക്കൂടി, ഓർമ്മകളിൽ പിൻനിലാവിൻ ചാരുത  പോയ് പോയ നാളുകളിനിയും വരില്ലല്ലോ ?! ജീ ആർ കവിയൂർ 11 07 2025

ഓർമയുടെ വീണ്ണിൽ ( ലളിത ഗാനം)

ഓർമയുടെ വീണ്ണിൽ ( ലളിത ഗാനം) പവിഴദീപിലെ ഇണയാം അരയന്നങ്ങളെ പലവുരു കണ്ട് വിസ്മയം പൂണ്ടു പാടിപ്പറക്കുവാൻ കൊതിപൂണ്ട മോഹങ്ങൾ പറയുവാനാവാതെ പടിയിറങ്ങുന്നേരം. പ്രണയ പ്രതീക്ഷകൾ പെരുകിയിരുന്നു നീലവെളിച്ചത്തിൽ നിന്‍ നിഴൽ തേടി നിശബ്ദമായി ഞാൻ നിന്നിൽ ലയിച്ചു തെന്നലൊരാൾ മെല്ലെ ഓർമയുടെ വീണ്ണിൽ  സ്നേഹമൊരിക്കലും വാക്കുകളായി വരാതെ മിഴികളിലോഴുകുന്ന കവിതയായ് മാറി മനസ്സിന്റെ ആഴങ്ങളിൽ നിലാവായ് പടർന്ന് സ്വപ്നങ്ങളിലേക്കൊരു രഹസ്യപാതയൊരുക്കി  നീ… ജീ ആർ കവിയൂർ 11 07 2025

വെള്ളിയാഴ്ചയും ഗുരുപൗർണമിയും (ഗുരുവിന് സമർപ്പിതമായ ഭക്തിഗാനം)

വെള്ളിയാഴ്ചയും ഗുരുപൗർണമിയും  (ഗുരുവിന് സമർപ്പിതമായ ഭക്തിഗാനം) വെള്ളിയാഴ്ചയുടെ പുലരിയിൽ, ഭക്തിയുടെ താളം നിറഞ്ഞു. മനസ്സിൽ മന്ത്രമൊഴിയുന്നു, പ്രഭാത കിരണങ്ങൾ പൊഴിഞ്ഞു. പാദപദ്മത്തിലേക്ക് പൂക്കളർപ്പണം, പ്രേമത്തിൽ തിളങ്ങുന്ന ദീപങ്ങൾ. ആരതിയുടെ സ്വരം ഉയരുന്നു, ആത്മാനന്ദം ഉണരുന്നു. പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിൽ, ഗുരുവിന്റെ മഹത്വം തെളിയുന്നു. ഇരുളകന്നു പ്രകാശത്തിൻ്റെ വഴി, ജ്ഞാനദീപം തെളിഞ്ഞിരിക്കുന്നു. ഗുരു ബ്രഹ്മാവും വിഷ്ണുവും, ഗുരു മഹാദേവനും തുല്യൻ. ഗുരുവില്ലാതെ വഴിയില്ല, ഗുരു സ്മരണയാണ് രക്ഷയുടെ തൂണും. നാമം നൂറുതവണ ചൊല്ലിക്കൊണ്ട്, ഗുരുവിന് പ്രണാമം അർപ്പിക്കാം. ഗുരുപൗർണമി പുണ്യദിനത്തിൽ, സ്വയം ഗുരുവിനായി സമർപ്പിക്കാം.  ജീ ആർ കവിയൂർ 10 07 2025

ഉത്സവം

ഉത്സവം ജീവിതമൊരുത്സവമാണ് ജനനം മുതൽ മരണം വരെ മഹാമേളം, പ്രതീക്ഷയുടെ കൊടിയേറ്റയിറക്കങ്ങൾ മരണപാതയിൽ അവസാനിക്കുന്നു. ഹൃദയം വിശ്വാസമെന്ന പന്തലായി, സ്നേഹമഴയിൽ വഴികളിൽ പൂക്കൾ വിരിയും. ഓർമ്മകളാണ് വലിയ തിരുനട, ചിരികളിൽ നാം ദീപം കൊളുത്തും തുടരെ. തെയ്യത്തിൻ താളവും പഞ്ചവാദ്യവും പോലെ, കാലം മുഴുവൻ നാം തുള്ളിയാടണം. ജീവിതത്തെ നന്മയുടെ വഴിയിൽ നയിക്കുമീ  ഓർമ്മയാകുന്നോരോ ഉത്സവവും, ജീ ആർ കവിയൂർ 09 07 2025

ഓർമ്മകളിൽ നിന്ന് (ലളിത ഗാനം)

ഓർമ്മകളിൽ നിന്ന്  (ലളിത ഗാനം) പുൽകിയുണർത്തി നീ  പൂമ്പട്ടു പോലെയാ ഓർമ്മകൾ  പൂനിലാവിന്റെ പട്ടുടുത്ത്  പുതിയ വസന്തത്തിൻ വരവോടെ  പറയാതെ മനസ്സിൽ സൂക്ഷിച്ച  പവിത്രമാം പ്രണയത്തിൽ  പവിഴവും മുത്തും പെറുക്കി  പതുക്കെ കോർത്ത് എടുക്കുമ്പോൾ  പിരിയാതിരുന്നെങ്കിലെന്ന്  പെരുകിവരുമാശകളാൽ  പൂകുന്നു നിൻ മറക്കാത്ത  പട്ടുപോകാത്ത ചിരിയിൽ മയങ്ങി  ജീ ആർ കവിയൂർ 07 07 2025

വെള്ളിയാഴ്ച

വെള്ളിയാഴ്ച ഉച്ചവെയിലിൻ തീരത്ത് കാത്തിരിപ്പിൽ ഒരു ചിരിപോലെയെത്തും വെള്ളിയാഴ്ച! വീണ്ടും ഇടവേള വരുന്നു ദിനവ്യഥ കുറച്ച് മനസ്സിൻ്റെ കിനാവുകൾ മെല്ലെ ചിറകു വിടർത്തി! വാരാന്ത്യത്തിന്റെ വാതിൽ തുറക്കുന്നോ ഇന്ന്? ദൂരെ നിന്നൊരു സ്വപ്നം ചിറകുതാഴ്‌ത്തുന്നു പ്രതീക്ഷയുടെ മണിക്കൂർ നിഴൽപോലെ നീങ്ങുന്നു തളിർമഴയിൽ പാടുന്നു മെല്ലെ ആരുമറിയാതെ മനസ്സേ... മാറാത്ത തിരക്കിൽ ആകാശമില്ലാതെ ചിരിയുടെ വായ്പപോലെ ചെറുപോക്ക് ചിന്തകൾ വെറുതെ പോയ ദിനങ്ങൾക്കൊരു ദിനത്തിൻ വില അറിയുന്നു വെള്ളിയാഴ്ചയെ പോലെ പ്രതീക്ഷയാകുന്നത് രചന ജീ.ആർ. കവിയൂർ 07 07 2025

എഴുതാൻ ... ( ലളിത ഗാനം)

എഴുതാൻ ... ( ലളിത ഗാനം) എഴുതാൻ തുനിഞ്ഞ വരികൾ ഏതോ രാഗത്തിൽ മൂളി വന്നു  തെന്നൽ തൊട്ടകന്നു തണൽ വിരിച്ചു ഓർമ്മകൾ  നിലാവിൻ പുഞ്ചിരിയിൽ മയങ്ങി  നിന്ന നേരം  അറിയാതെ നിൻ  നേർത്ത നിഴലിനായി കൊതിച്ചൊരു കാലം  നിദ്രയിലും വന്നു നിറഞ്ഞു നീ  രാക്കിളികൾ മെല്ലെ കഥ പറഞ്ഞു  രാഗാർദ്രമായി മനം തേങ്ങി  രാവോ പകലോ അറിഞ്ഞതില്ല  രജിത സഞ്ചിതമായി ജനങ്ങളൊക്കെ  ജീ ആർ കവിയൂർ 09 07 2025

ഒറ്റപ്പെടൽ ( ലളിത ഗാനം )

ഒറ്റപ്പെടൽ ( ലളിത ഗാനം ) ഒറ്റയ്ക്ക് നിൽക്കുന്ന പാതയിലെ നിലാവ് മിണ്ടാതെയൊരു നിഴൽ കൂടെ നടക്കുന്നു കണ്ണീരില്ലാതെ ഉളളിൽ പൊട്ടി വീഴുന്നു വാക്കുകളില്ലാതെ ഹൃദയം വരണ്ടുപോയി പകർന്നുവച്ച കനിവ് ഇനി ഓർമ്മകളിൽ തൊടുവാൻ ആര്‍ക്കും സമയമില്ലെന്നേ തോന്നുന്നു സമീപമുള്ള കൈകൾ പലവിധം അകലുന്നു ദൂരെ കേൾക്കുന്ന ചിരികൾ അന്യമായി സ്വപ്നങ്ങളുടെ താളം മാറ്റൊലി കൊള്ളുന്നു ഒരാഗ്രഹം പകർന്ന് ദൂരേക്കകലുന്നു ഒഴുകും മൗനം ഗീതമാകാതെ പോയി തൊടാനില്ലാതെ വിടർന്നൊരു പൂവാണ് ഞാൻ ജീ ആർ കവിയൂർ 07 07 20271

വിളിക്കുന്ന വയൽ

വിളിക്കുന്ന വയൽ വിശപ്പിന്റെ വേദന മറയ്ക്കാൻ, വാക്കുകൾ സഹായിക്കില്ല. നമുക്ക് ഭക്ഷണം ആവശ്യമാണ്, ഒരു പുതിയ ദിവസം കാത്തിരിക്കുന്നു. നിശബ്ദ ചോദ്യങ്ങളുമായി കാറ്റ് ഒഴുകി കടന്നുപോകുന്നു. കുഞ്ഞിൻ കണ്ണുകൾ കാത്ത് ചോദിക്കുന്നു, “വിളകൾ ഒടുവിൽ എപ്പോൾ വരും?” ഒരു ചെറിയ വിത്ത് പോലും വിതയ്ക്കേണ്ടത് അനിവാര്യമാണ്. ഒരു ചെറിയ വിത്ത് പോലും വിതയ്ക്കണം, കാരണം വീട് നമുക്കായി മാത്രമുള്ളതല്ലേ? പാടങ്ങൾ ദൂരെ മനോഹരമായിരിക്കും, പക്ഷേ പരിചരണമില്ലാതെ വീണുപോകും. എല്ലാവരും തുല്യമായി നടന്നാൽ, നാളെക്കായ് പുതിയ അദ്ധ്യായമുണ്ടാകും. ജീ ആർ കവിയൂർ 07 07 2025

ശ്രീ പനയനാർ കാവ്

ശ്രീ പനയനാർ കാവ് ശ്രീദേവി മഹാമായതൻ പ്രഭ സംഗമമല്ലോ ശ്രീ ശ്രീ വലിയ പനയനാർക്കാവിൽ ഭഗവതി തൻ ശ്രീവിലാസങ്ങൾ അറിയിക്കുവാൻരഘുനാഥൻ ശ്രീത്വമറിഞ്ഞ് കുറിക്കുമീ കീർത്തനമല്ലോ   ശ്രീഭദ്രകാളിയെയും പരമശിവനെയും  മഹാഗണപതിയെയും വീരഭദ്രനേയും  ക്ഷേത്രപാലനെയും സപ്ത മാതൃക്കളെയും നാഗരാജാക്കന്മാരെയും നാഗയക്ഷിയമ്മയെയും  പണ്ട് ദ്വാപര യുഗത്തിൽ മഹീശ്വരന്മാർ  പരുമല പനയനാർക്കാവിൽ പ്രതിഷ്ഠിച്ചുവത്രേ പരശുരാമനാൽ നിർമ്മിച്ചു കുടിയിരുത്തിയ  മഹാദേവൻ്റെയും ഉഗ്രസ്വരൂപണികളാം ശ്രീഭദ്രകാളി ,കരിങ്കാളി ,കൊടുങ്കാളി  ഭൂതകാളി ,ദുർഗ കുടികൊള്ളുന്നിവടം ഏറെ പുരാതന പുണ്യസ്ഥലമാം ശ്രീ വലിയ പനയനാർക്കാവിലെന്നും കാര്യസിദ്ധിക്കായി ഭക്തജനപ്രവാഹം തന്നെ  ജി ആർ കവിയൂർ  06 07 2025  

മാനവത്വത്തിന്റെ പ്രകാശം

മാനവത്വത്തിന്റെ പ്രകാശം അത്യാചാരങ്ങൾ ഏറെ സഹിച്ചു, ഇനി വേണ്ട തിന്മയുടെ അഴിച്ചു വിട്ട വികൃതികൾ ഇനി സ്നേഹമഴ പെയ്യട്ടെ, ദ്വേഷം മായട്ടെ വഴികളിൽ. മതം, ജാതി എന്ന പേരിൽ വേർതിരിവ് വേണ്ട, "സമത്വത്തിന്റെ പ്രകാശം എല്ലാ മനസ്സിലും തെളിയണം സേവാനിരതമായതായിരിക്കുക പുരോഗതിയുടെ പാത, ആളൊരാളിലും , സത്യം പുഷ്പിക്കട്ടെ അതിയായ മുല്യമായി. "സ്വാർത്ഥം വിട്ട് സഹകരണം ആക്കട്ടെ ജീവിതതത്ത്വം, അപ്പോഴും ഭാരതം ആയിരിക്കും സത്യമാർഗ്ഗത്തിന്റെ പ്രകാശം." മരങ്ങളിൽ നിന്നും പഠിക്കാം — കൈകോർക്കുക മറുപടി പ്രതീക്ഷയില്ലാതെ, നദിപോലെ ഒഴുകട്ടെ സ്നേഹതാരങ്ങൾ എല്ലാ ദിശകളിലേക്കും. മനസ്സുകളിലെല്ലാം പിറക്കട്ടെ വീണ്ടും മാനവത്വത്തിന്റെ നറുഗന്ധം, ഭൂമിയെ സ്വർഗ്ഗമാക്കുക — അതാണ് ജീവിതത്തിന്റെ സാരാംശം. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 244

ഏകാന്ത ചിന്തകൾ - 244 പ്രതീക്ഷയുടെ പ്രഭയിൽ നിശ്ശബ്ദതയിൽ ദൈവം പൂക്കുന്ന പ്രാർത്ഥനയായ് നിൽക്കുന്നു, അദൃശമായ കൈകളാൽ വിധിയുടെ വഴി തിരുത്തുന്നു. പ്രതീക്ഷയുടെ വിളക്കേന്തി കനലായി നാം നയപ്പെടുന്നു, കണ്ണുകൾ കാണാതിരുന്നാലും നേരം തെളിയുന്നു. പ്രണയം ഒപ്പം താമസിക്കുന്നതല്ല — ജീവിക്കാൻ വേണ്ടത് ഒരാളാണ്, സ്വരം കൂടാതെ നിലാവിൽ പാടുന്നത് അതിന്റെ സംഗീതം. ക്ഷമയുടെ കാതിൽ താളമിട്ടു ഹൃദയം തുറക്കുന്നൊരു കാവ്യമാണ്, ശബ്ദമില്ലായ്മയിൽ പോലും ദൈവം ഉറങ്ങി കിടക്കുന്നതല്ല. തണലിൽ വിരിയുന്ന പുഷ്പങ്ങൾ പോലെ ചിലർ, പകൽകണ്ണീരിന്റെ നടുവിൽ പുഞ്ചിരിയാകുന്നവർ ചിലർ. മാറ്റം മറ്റുള്ളവരിൽ കാണാൻ മുൻപ്, അതിനെ സ്വന്തം ഉള്ളിൽ വളർത്തുക, പകലിനെ തേടി രാത്രിയും വിശ്രമം ഉപേക്ഷിക്കുന്നു. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 243

ഏകാന്ത ചിന്തകൾ - 243 ഒരു മാതൃകാ വിദ്യാർത്ഥി വിശാലമായ അറിവ് മനസിലേറ്റിയവൻ, വിദ്യയുടെ വെളിച്ചത്തിൽ പടർന്ന് നിലകൊള്ളുന്നു. മനസ്സിനൊപ്പം ഹൃദയവും ഉണർത്തിയതാണ്, പുസ്തകത്തിലേക്കും ജീവിതത്തിലേക്കും നോക്കുന്നു. ആത്മാർത്ഥതകൊണ്ടും കരുത്തുകൊണ്ടും, പ്രതിസന്ധികൾ നേരിടും ധൈര്യത്തോടും. കരുതലോടെ ചേർന്ന് നിൽക്കുമവൻ, സുഹൃത്തുക്കളോട് സൗഹൃദം പുലർത്തുന്നു. രാവിലെങ്കിലും രാത്രിയിലങ്കിലും സമർപ്പിതൻ, സത്യസന്ധത പാതയായി സ്വീകരിച്ചിരിക്കുന്നു. വിനയം നിറഞ്ഞ മനസോടെ മുന്നേറുമ്പോൾ, പൊതു ജീവിതത്തിൽ മാതൃകയാകുന്നു. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 242

ഏകാന്ത ചിന്തകൾ - 242 ചിരിയും കണ്ണീരും  ചിരി വിടരുന്നു പ്രഭയുടെ പോലെ, കണ്ണീര്‍ തുളുമ്പുന്നു നിശയുടെ പോലെ. ഒന്ന് കവിളുകളില്‍ പുഞ്ചിരിയാകുന്നു, മറ്റൊന്ന് മൗനത്തില്‍ നനവാകുന്നു. വേറിട്ട വഴികളിലൂടെ സഞ്ചാരം, ഒറ്റസമയം കാണപ്പെടാൻ പാടില്ല. എങ്കിലും കൂടിയാൽ ആ നിമിഷം, ഹൃദയത്തിലെ ഏറ്റവും ദുർലഭം. കണ്ണീരിലൊരു ചിരി വിരിയുമ്പോള്‍, ചിരിയിലൊരു വേദന കലകുമ്പോള്‍ അത് ജീവിതത്തിന്‍റെ സംഗീതം, നിശബ്ദതയിൽ ഒരു കിനാവ് പോലെ. ജീ ആർ കവിയൂർ 01 07 2025

ഏകാന്ത ചിന്തകൾ - 241

ഏകാന്ത ചിന്തകൾ - 241 അപമാനം ആത്മാവിൽ പാടുകൾ കുറിയ്ക്കും, മൗനം പലതും ഹൃദയത്തിൽ വിളിച്ചോതും. തോൽവികൾ പുതിയ വെളിച്ചം കാണിക്കും, വേദന അനന്തര വിജ്ഞാനം നലകും. തണുത്ത നോട്ടം ഉൾക്കൊള്ളേണ്ട ശക്തി സൃഷ്ടിക്കും, ഒറ്റയാത്ര ധൈര്യം വളർത്താൻ സഹായിക്കും. കണ്ണീരും മറഞ്ഞ സത്യങ്ങൾ പുറത്തെടുത്തു കാണിക്കും, പ്രതിസന്ധികൾ മനസ്സിൽ സഹനത്തിന്റെ ദീപം തെളിക്കും. കഠിനസത്യം പാഠങ്ങളായി മാറും, മുറിവുകൾ മായാത്ത ഓർമ്മകൾ പറയും. പുസ്തകത്തിൽ നിന്ന് പഠിക്കാത്തതെല്ലാം ദുഖം പഠിപ്പിക്കും, ജീവിതം തന്നെ ആധ്യാത്മിക ഗുരുവാകും. ജീ ആർ കവിയൂർ 30 06 2025

കുതിര: ഒരുകാഴ്ച”

കുതിര: ഒരുകാഴ്ച” ഓടുന്നു ലോകം, ലക്ഷ്യങ്ങൾ മറന്നു, ചിന്തകൾ ചുവട്ടിൽ ചിതറുമ്പോൾ. കണ്ണുകളിൽ തെളിയുന്നത് പൊടിക്കാറ്റ്, നിറവില്ലാത്തതെല്ലാം വരച്ച ഭൂപടം. കുതിര പോലെ നമ്മളും മുന്നോട്ട്, ആത്മത്തിന്റെ ചുമടുമായി നിശ്ശബ്ദം. പുറമെ കുതിപ്പ്, ഉള്ളിൽ വിഷാദം, ഹൃദയം കുത്തനെ പകർന്ന് പോകുന്നു. ഒരുതിരികിലും നമുക്ക് ഇടയാകുന്നു, സത്യമെന്ന ഒറ്റദിശ കാണാതെ. നിലവിളികൾ മിഴിയിലൂടെ ഒഴുകുന്നു, ജീവിതം ഒരു മൂടിക്കെട്ടിയ യാത്ര തന്നെ. ജീ ആർ കവിയൂർ 04 07 2025 

ഗാനം മഴയുടെ നിൻ സ്നേഹതാളം

ഗാനം  മഴയുടെ നിൻ സ്നേഹതാളം പല്ലവി: മഴയുടെ സ്നേഹതാളം, ഹൃദയതന്തികൾ മീട്ടി, ഓർമ്മകളിൽ തുളുമ്പിയ രാഗം, എന്നിലേക്കായ് പടർന്നു നീ… അനുപല്ലവി: പ്രകൃതിയുടെ മടിയിൽ സൂര്യൻ ഉണർത്തി, ചന്ദ്രൻ ഉറക്കിമെല്ലെ, കൺ ചിമ്മിത്താരകങ്ങൾ സ്വപ്നവീഥി ഒരുക്കി… ചരണം 1: ഏകാന്തതയുടെ മൗനദ്വീപിലായ്, കനിവായ് നിൻ ചിന്ത വിരുന്നൊരുക്കി, നിഴലും വെളിച്ചവും ചേർന്നു, ഒരു സമ്പൂർണ്ണ ഗാനമായ് – ഞാനും നീയും… ചരണം 2: നീ വന്നൊരുവേളയിൽ അനുരാഗം കനിഞ്ഞു, മിഴിയിലാത്മഭാവം ഒരുങ്ങി, പാടിയ മൊഴികൾ പകലാകെ മാറ്റൊലിയായി, നാം വരച്ചൊരു കാവ്യമായ് തീർന്നു… ജീ ആർ കവിയൂർ 04 07 2025

വിഷയം : തറവാട്

വിഷയം : തറവാട് (1) തറവാടിൻ്റെ മുറ്റത്ത് നിഴലുകൾ നടക്കുന്നു, ചുമരുകളിൽ പഴയ പാട്ടിൻ ഗീതമൊഴുകുന്നു. നിലാവിൻ ചെരുപ്പടികളിൽ മുത്തശ്ശിതൻ മുക്കൂട്ട് തൈലത്തിൻ ഗന്ധം, വെറ്റില നൂറ് തേയ്ക്കും ശബ്ദം കേൾക്കാം, കിഴക്കുമുറിയിൽ നില വിളക്കിന്നും കാത്തിരിപ്പൂ! (2) കടുകും മുളകും കറിവേപ്പിലയും താളിക്കെ പൊട്ടിവിടരും അവൾതൻ ചിരി, നടുമുറ്റത്ത് വീഴും        മഴപോലെ ഓർമ്മയുടെ ജാലകത്തിൽ പതിയുകയാണ്. അടുപ്പിനരികെ കരിഞ്ഞ പാത്രങ്ങൾക്കിടയിൽ പൊൻമണങ്ങളുമായ് പകലുകൾ കരങ്ങൾ വീശുന്നു. മുറ്റത്തെ കുടമുല്ലത്തണ്ടിൽ തുമ്പികൾ പാറും ചുറ്റുപാടുണരുന്നു, പൈങ്കിളികൾ പാടും പാട്ടുകൾ മറുകരകളിൽ കിളികളാവർത്തിക്കുന്നു. വെളിച്ചത്തിൻ തുമ്പിൽ വയസ്സേറും ഓർമ്മകൾ ഉറങ്ങുന്നു, തറവാടെന്നു       പേരുള്ളയീ നിലയമൊരു സ്വപ്നത്തിൻ മണ്ണാണ്. (3) വാൽപ്പുഴുവിൻ്റെ വരിയായ യാത്ര, മറുവാക്കില്ലാതെ മുന്നേറുമൊരറ്റപ്പാത, മൗനത്തിനും കാത്തിരിപ്പിനുമിടയിൽ വെളിച്ചം തീരും ചെറു കനൽപോലെ. കേസും പ്രമാണക്കെട്ടുമായ് വട്ടകണ്ണടയിലൂടെയെത്തി നോക്കുമൊരാൾ കൺകളിലൊരു ചോദ്യമൊഴിയും. കാട്ടിയ കൺമിഴിയിൽ ഭീതിപകരെ, കാരണവരുടെ നോട്ടം കുത്തിനുറുങ്ങുമ്പോഴും...

കാലം വരച്ചിട്ട ചിത്രം

കാലം വരച്ചിട്ട ചിത്രം അപ്പൻ മൂപ്പൻ ആകുമ്പോൾ അപ്പൂപ്പൻ ആവുകയും അമ്മ ഊമയാകുമ്പോൾ  അമ്മൂമ്മയും പിന്നെ അമ്മയും അച്ഛനും ആകുമ്പോൾ മക്കളുടെ സന്തോഷം പറയണോ ജീവിതത്തിൻ കൈപ്പ് അറിയുമ്പോൾ ഓർക്കുന്നു മെല്ലെ ആദ്യത്തെ  ഇരുപത്തി അഞ്ച് വർഷം കുതിരയായ് ഓടി നടന്നു പിന്നീട് അൻപതുവരേ ഭാരം ചുമന്ന് കഴുതയായ് കിതച്ചുംപിന്നെ ഇരുപത്തി അഞ്ച് വർഷം കാവൽ നായായും പിന്നീട് ഉള്ള വർഷങ്ങൾ മൂളിയിരുന്നും  നിരങ്ങിയും കൂമനായി മാറുന്നതിനിടയിൽ കണ്ണടച്ച് പഞ്ചഭൂതങ്ങളിലേക്ക് മടങ്ങുന്നുവല്ലോ കാലം വരച്ചിട്ട ചിത്രം ജീ ആർ കവിയൂർ 01 07 2025