കുറും കവിതകള്‍ 617

കുറും കവിതകള്‍ 617

ദുഖത്തിന്‍ മദ്ധ്യാഹ്നത്തില്‍
ക്ഷീണത്താല്‍ മയങ്ങും
പ്രവാസ കനവുകള്‍ ..!!

ഓര്‍മ്മകള്‍ തീര്‍ക്കുന്ന
പാലവും നദിയും കടന്നു
യാത്രയാവുന്നു എവിടേക്കോ ..!!


ചുവരില്‍ എഴുതിയാല്‍
മായുമോ വിശപ്പിന്‍ വേദന
വഴി മുട്ടി നില്‍ക്കും ജീവിതം ..!!

കാണാത്തത് കാണുമ്പോളാരും
മേല്‍പ്പോട്ടു നോക്കിപ്പോകും.
ആനതുമ്പിയല്ലേ പറക്കുന്നത് ..!!

പുഴമെല്ലേ പുഴുപോലെ
ആവും മുന്‍പേ
മഴയിങ്ങു വന്നെങ്കില്‍ ..!!


വേനല്‍ മഴ
മുത്തമിട്ടു നിന്നു .
തളിര്‍ മാവിലയില്‍  ..!!

എന്തെ നീ വന്നീല
ചാരത്തിരുന്നില്ല.
കൂടുകുട്ടാന്‍ വന്നോട്ടെ ..!!


അസ്തമിക്കാത്ത ആശ
ചുണ്ടയുമായി പ്രതീക്ഷ
കടലിലേക്ക് താഴുന്ന സൂര്യന്‍ ..!!

മുതുമലയിറങ്ങി
വന്നുപോകുന്നു.
ആന വിശപ്പ്‌ ..!!

തൊലിപ്പുറത്ത്
കൊളുത്തിട്ടു
ഭക്തി ലഹരി ..!!

ഒരു മഴ കഴിഞ്ഞു
എന്നിട്ടും കാത്തിരിപ്പു
വള്ളം ആര്‍ക്കോവേണ്ടി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “