കുറും കവിതകള്‍ 388

കുറും കവിതകള്‍ 388

മൗനരാവില്‍ മയക്കി
കടല്‍ച്ചൊരുക്കില്‍
ആഴ്നിറങ്ങിയ നിദ്ര

മുളം ശയ്യകളൊരുങ്ങി
നാലു ചുമലുകളുടെ
താങ്ങുമായി ചിതയിലേക്ക്

കാത്തിരിപ്പിന്റെ
 ഇടനാഴിയില്‍ കണ്‍ മിഴിച്ചു
വെളിച്ചവും കാത്തു ഗല്‍കദചിത്തനായി

പുണരുവാന്‍ മറന്ന മനസ്സിന്‍
നൊവറിഞ്ഞു.
സൌഹൃത കനവുകള്‍


ചായ കോപ്പയിൽ ഒരില
നടുകടലിലെന്ന പോൽ
സ്പൂണിട്ട് ഇളക്കി ഞാൻ

ഏറിയ  വിശപ്പിനു
കുറവോന്നുമില്ലാതെ പരതി
മോഹങ്ങളുടെ ദിനകണക്ക്

പിരിയുവാന്‍ നേരത്തു
കവിളത്തു നീര്‍ക്കണം
മറക്കുവാനാവാതെ നിന്നു

ഇനിയെന്നു കാണുവാനാവുമെന്നു
കനവിലായി വന്നു നീ ചോദിച്ചനേരത്തു
അറിയാതെ മിഴി രണ്ടും നിറഞ്ഞു

കിട്ടാത്തോരവധിയുടെ
വിധിയെയൊക്കെ  പഴിച്ചു
വേദനയോടെ ദിനങ്ങളെണ്ണി കഴിഞ്ഞു


വഴിതെറ്റി വന്നൊരു
വസന്ത ഗീതമേ
നീ എൻ ഹൃദയ മുരളിയില്‍പാടു

കാതുകളില്‍ തീര്‍ക്കുന്നു ലയം
കുളിര്‍ കോരുന്നു
മാറ്റൊലികൊള്ളിക്കുന്നു  മോഹനം

ഇലകള്‍ തിളങ്ങി മഴയാല്‍
നനവുള്ള നക്ഷത്ര കണ്ണുകളില്‍
പ്രണയ വസന്തം .


കൂടണയാനാവതെ
ഇരുട്ടിൽ തപ്പുന്നു
വെളച്ചത്തിൻ നക്ഷ്ടങ്ങൾ..


അങ്ങ് അകലെ കടല്‍
കവിത പാടികൊണ്ടേ ഇരുന്നു
സൂര്യന്റെ ചുടിനെ ശപിക്കുന്നു

വേനലിന്റെ യുദ്ധം
കാറ്റ് പിടിച്ചു വലിച്ചു
ഇലകളെ ശവമാടത്തില്‍ എത്തിച്ചു


ഒന്നുമറിയാതെ സന്ധ്യ നൃത്തമാടി
രാവിന്റെയും പകലിന്റെയും
ജന്മങ്ങള്‍ക്കിടയില്‍

മണ്ണിൽ ദുരിതത്തിൻ
നോവു പാട്ട്
തീർക്കുന്നു  കരിമേഘ കുട്ടുകളാൽ

വിഷാദം വാർന്നൊഴുകി
കണ്‍ ചാലുകളിൽ
വിരഹത്തിൻ ശ്രുതി കരച്ചില്‍

കുയിലുകളെറ്റു പാടുന്നുവോ
ആ കളകാഞ്ചി
അഞ്ചിതമാക്കി മനസ്സിന്റെ ചില്ലകളിൽ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “