കുറും കവിതകള്‍ 377

കുറും കവിതകള്‍ 377

മാനത്തു നേരെ നോക്കി
ദാഹ ജലത്തിനായി മരം .
കടല്‍ അട്ടഹസിച്ചു ..

മഴയുടെ ദുഃഖം
മരവും ഏറ്റെടുത്തു
ഇലതുമ്പിലുടെ പെയ്യ് തൊഴിഞ്ഞു

സുവർണ്ണ ഗോളം വിഴുങ്ങി
ശാന്തമായി കടല്‍
വീണ്ടും ഇരയെ കാത്ത്

ഉറക്കമില്ലാതെ പുകതുപ്പുന്ന നഗരം
ചക്രവാളങ്ങള്‍ക്കിപ്പുറം
പച്ചവിരിച്ച പുല്‍തകടി.

പൂതണല്‍ തേടി
പറന്നടുത്ത കിളികള്‍.
അകലെ കാറ്റു ഒരുങ്ങുന്നു തട്ടിയകറ്റാന്‍.

അന്നത്തിന്‍ വഴിതേടി
മണല്‍കാടു കടക്കുന്നു
ചുട്ടു പൊള്ളുന്ന മനസ്സ്

ഏകാകിയായി
നിഴല്‍കണ്ടു ഒടുങ്ങുന്നു
ജീവിത വീഥികളില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “