കുറും കവിതകള്‍ 379

കുറും കവിതകള്‍ 379

വിശപ്പുമായി അലയുന്നു
കുടീരങ്ങള്‍ക്കു മുന്നിലായി ..
പ്രണയമെന്തെന്നറിയാതെ ജീവകള്‍.

പ്രകൃതിപോലും
അണിഞ്ഞൊരുങ്ങി
പാതയോരത്ത് അവളെയും കാത്തു

അന്തി മയങ്ങുവോളം
പ്രണയ പരിഭവങ്ങള്‍ക്കു
കേട്ടു തളര്‍ന്ന മേശയും ബെഞ്ചും .


നിശയില്‍  ഒരുങ്ങുന്ന
മധുശാലകള്‍.
നീയോണ്‍ വെട്ടത്തില്‍ ഗോവാ തീരം

കാടിന്റെ മനോഹാരിതയില്‍
സൂര്യ നൂലുകള്‍
പെയ്യ്തിറങ്ങി .

മൂര്‍ച്ചകൂട്ടി
പ്രണയ കുരുക്കുകള്‍.
വസന്തം വരവായി..


പ്രണയ പരിഭവങ്ങളെ കാത്തു
വിരസതയോടെ ......
ഒഴിഞ്ഞ ചാരു ബെഞ്ച്

ആഘോഷമോടെ
അലങ്കരിച്ചയവയിന്നു
കാടുകയറി കിടക്കുന്നു

കണ്ണുകളിൽ  വിടരും
പ്രണയ വസന്തം
ഹൃത്തിലോ കർക്കിട മഴ

പിന്നിട്ട വഴികളിലെ
കാൽ പാദ പദനങ്ങലെ
കാറ്റുമായിച്ചു  

ശിശിര രാവുകളില്‍
ഇല കൊഴിഞ്ഞ ചില്ലകള്‍. .
പ്രണയ  കനവുകള്‍  നിറഞ്ഞു ..!!

പൊന്നില്‍ കുളിച്ചു
സ്വപ്‌നങ്ങള്‍ നെയ്തു
ചിങ്ങമാസം കടന്നകന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “